പരിചിതമായ ഒരു കഥ തന്നെയാകട്ടെ ആദ്യം. മോറല്‍ സയന്‍സ്
അധ്യാപകന്‍ കുട്ടികളോട് മതാര്‍ത്ഥപ്രയോഗം നടത്തുന്നു:
''കുഞ്ഞുങ്ങളെ, ഈ ഡെസ്‌ക്ക് ആരാ ഉണ്ടാക്കിയത്?''
''ആശാരി!!!''-കുട്ടികളുടെ കോറസ്.
തുടര്‍ന്ന് ക്‌ളാസ്സില്‍ കണ്ടതും കാണാത്തതുമായി ഏഴെട്ടു വസ്തുക്കള്‍ ഉണ്ടാക്കിയതാര് എന്ന് വര്‍ദ്ധിച്ച ആവേശത്തോടെ അദ്ധ്യാപകന്‍ ചോദിക്കുന്നു. കുട്ടികള്‍ അവര്‍ക്കറിയാവുന്ന നിര്‍മ്മിതാക്കളുടെ പേര് പറയുന്നു. ഉടനെ തന്ത്രപരമായി അദ്ധ്യാപകന്‍ മതവിഷം കുത്തിവെക്കാന്‍ സിറിഞ്ച് കയ്യിലെടുക്കുന്നു.
''കുട്ടികളെ അങ്ങനെയെങ്കില്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍, താരങ്ങളേയും സൂര്യനേയും ചന്ദ്രനേയും ആരെങ്കിലും ഉണ്ടാക്കേണ്ടേ?''
''തീര്‍ച്ചയായും സര്‍''-കുട്ടികള്‍ക്ക് ലവലേശമില്ല സംശയം. അടിസ്ഥാന നിയമം വ്യക്തമായി കഴിഞ്ഞാല്‍ പിന്നെ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലോ?!
''അതൊക്കെ ഉണ്ടാക്കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?''
''അറിയില്ല സര്‍.''
''എനിക്കുമറിയില്ല. പക്ഷെ അങ്ങനെയൊരു ശക്തി ഉണ്ടെന്നത് തീര്‍ച്ചയല്ലേ? അല്ലാതെ ഇതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പല്ലേ?''
''തീര്‍ച്ചയായും സര്‍''
''എന്റെ കുട്ടികളെ, നമുക്കറിയാന്‍ കഴിയാത്ത ആ ശക്തിയേയാണ് നാം ദൈവം എന്നുവിളിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ദൈവവിശ്വാസിയാകണമെന്നോ ദൈവം ഉണ്ടെന്ന് സമ്മതിക്കണമെന്നോ ഞാന്‍ പറയുന്നില്ല. മറിച്ച് എല്ലാത്തിനും കാരണമായ ഒരു ശക്തിയുണ്ടെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. അതിനെ നിങ്ങള്‍ ദൈവമെന്നോ പ്രകൃതിയെന്നോ എന്തു വേണമെങ്കിലും വിളിച്ചുകൊള്ളു. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതുണ്ട്.''
അദ്ധ്യാപകന്‍ ഇത്രയും പതപ്പിച്ച് വെച്ചിട്ട് കുട്ടികള്‍ക്ക് കണ്ണുകാണുന്നുണ്ടോ എന്നറിയാനായി ചുറ്റും നോക്കി. ഒരു കുഴപ്പവമില്ല, കുട്ടികള്‍ക്ക് പാല്‍പ്പായസം ലഭിച്ച സംതൃപ്തി. പക്ഷെ ഒരുത്തന്റെ മുഖത്ത് മാത്രം വലിയ വെളിച്ചമില്ല. അവന്‍ മെല്ലെ എഴുന്നേറ്റു.
''എന്താ മോനെ?''-അദ്ധ്യാപകന്‍ കഠിനമായി സ്‌നേഹം പ്രസരിപ്പിച്ചു.
''അല്ല സര്‍, ഞാനാലോചിക്കുകയായിരുന്നു. എല്ലാത്തിനുപിന്നിലും ഒരു കാരണമുണ്ടെന്നല്ലേ അങ്ങ് പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ദൈവമുണ്ടെന്ന് വെക്കാം. പക്ഷെ കാര്യങ്ങള്‍ അവിടംകൊണ്ട് തീരുന്നില്ലല്ലോ? അങ്ങനെയെങ്കില്‍ ആ അപ്പൂപ്പനെ ആരാ ഉണ്ടാക്കിയത്?''
അദ്ധ്യാപകന്‍ ഈ ചോദ്യം കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. കാരണം ഇത് തുടങ്ങിയിട്ട് കാലമേറെയായി. എല്ലാത്തിനും കാരണമുണ്ട്, പക്ഷെ ദൈവത്തിന് കാരണമില്ല എന്ന മതതമാശ ആ കുട്ടിയോട് പറയാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് മനസ്സുവന്നില്ല. കാരണം അത് പറഞ്ഞ് അത്രയ്ക്ക് മടുത്തുപോയിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവും പഴഞ്ചനായിരുന്നു:
''കുഞ്ഞേ, നീ അധികം നെഗളിക്കരുത്. അത് ദൈവനിന്ദയാകുന്നു. ദൈവത്തിന്റെ കാരണം അന്വേഷിക്കാന്‍ നമ്മെക്കൊണ്ട് സാധ്യമല്ല. ദൈവമുണ്ടെന്നറിയുകയാണ് പ്രധാനം. ദൈവരഹസ്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നതിനും അപ്പുറമാണ്.
''സര്‍, അങ്ങല്ലേ പറഞ്ഞത് എല്ലാത്തിന് പിന്നിലും ഒരു 'ശക്തി'യുണ്ടാവുമെന്ന്? എന്നിട്ടിപ്പോ?!'' പയ്യന്‍ വിടാന്‍ ഭാവമില്ല.
''ഇരിയെടാ അവിടെ, ധര്‍മ്മപ്രബോധനത്തിന്റെ ക്‌ളാസ്സില്‍ ദൈവദോഷം പറയുന്നോ. നീ ഈ ബാക്കിയിരിക്കുന്ന കുട്ടികളെ കൂടി വഴിതെറ്റിച്ചേ അടങ്ങൂ അല്ലേ, കുട്ടിപ്പിശാചേ.... ''
അദ്ധ്യാപകന്‍ കണ്ണുരുട്ടിയതോടെ അവന്റെ കണ്ണു നിറഞ്ഞു, മുഖം കുനിഞ്ഞു.
ഏറെ പരിചിതമായ ഈ കഥ പ്രപഞ്ചം 'ഉണ്ടാക്കാന്‍' ഒരാളെ ഏര്‍പ്പാടാക്കി പ്രപഞ്ചരഹസ്യം പരിഹരിക്കുന്ന മതയുക്തിയിലേക്കുള്ള ക്ഷണക്കത്താണ്. ഭൗതികലോകത്ത് 'എല്ലാത്തിന് പിന്നിലും ഒരു കാരണമുണ്ടാകും' എന്ന സരളമായ ഭൗതികനിയമം ചൂണ്ടിക്കാട്ടി അതിന്റെ ചെലവില്‍ ഭൗതികമല്ലെന്ന് നിര്‍വചിക്കപ്പെടുന്ന(സംഗതി ഇല്ലാത്തതായതുകൊണ്ട് അതാണ് സൗകര്യം!) ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുക-തുടര്‍ന്ന് പ്രസ്തുത നിയമം ദൈവത്തിന് ബാധകമല്ലെന്നും പറഞ്ഞ് ഗോഷ്ടി കാണിക്കുക! തുടര്‍ന്ന് ആ ഗതികേടില്‍ വന്യമായി അഹങ്കരിക്കുക! ഈ വികലഭാവനയാണ് പൊതുവെ മതചിന്ത എന്നറിയപ്പെടുന്നത്. മതചിന്തയില്‍ മതം മാത്രമേയുള്ളൂ. മതചിന്തയിലെ 'ചിന്ത' പച്ചക്കുതിരയിലെ കുതിരയാകുന്നു.
ദൈവത്തെ കണ്ടെത്താന്‍ അവതരിപ്പിക്കുന്ന വ്യവസ്ഥ ദൈവത്തിന് ബാധകമല്ല! കൂരിരുട്ടത്ത് വീട്ടിലെത്താനായി ചൂട്ടുക്കറ്റയുടെ വെളിച്ചം വേണം. വീടെത്തിയാല്‍ വെളിച്ചം തല്ലിക്കെടുത്തുന്നു. വീട്ടിലെത്തിയില്ലേ? പിന്നെയെന്താ!? ചുറ്റും ഇരുട്ടാണെന്നും ആ ഇരുട്ടില്‍ പുതഞ്ഞുകിടക്കുന്ന വസ്തുക്കള്‍ നിരവധിയാണെന്നും തമസ്‌ക്കരിക്കപ്പെടുന്നു. അപഹാസ്യമായ ഈ അടവുനിയമം അക്വിനാസ് മുതലിങ്ങോട്ടുള്ളവര്‍ അവതരിപ്പിച്ചു കാണാറുണ്ട്. തത്ത്വവിചാരത്തില്‍ ഇത്തരം വികലപ്രസ്താവനകള്‍ക്കുള്ള മൂല്യം പൂജ്യത്തില്‍ നിന്ന് ഒട്ടും കൂടില്ല. അതുകൊണ്ടുതന്നെയാണ് അക്വിനാസിന്റെ വാദങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും ഇക്കാലത്ത് കാര്യബോധമുള്ള തയ്യാറാകാത്തത്. സാമാന്യബോധമുള്ള മതവാദികളാരും അവയുന്നയിച്ച് കണ്ടിട്ടുമില്ല. വല്ല പരന്നഭൂമിവാദക്കാരോ പെന്തക്കോസ്ത് ക്രിസ്ത്യാനികളോ ഇസ്‌ളാമിക് ജിഹാദികളോ അല്ലാതെ ആരെങ്കിലും അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.
'നാസ്തികനായ ദൈവ'ത്തില്‍ നിന്നും:
''അക്വിനാസിന്റെ ദൈവസാധൂകരണ വാദങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. അഞ്ചെണ്ണത്തില്‍ ആദ്യ മൂന്നെണ്ണം ഒരേകാര്യം തന്നെയാണ് പറയുന്നത്. മൂന്ന് രീതിയില്‍ പറയുന്നുവെന്ന് മാത്രം. അതിനാല്‍ അവയെ ഒന്നായി പരിഗണിക്കാം. ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട്(Regress). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.
1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover)-ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം(ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു).
2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncaused Cause)- കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല!
3. പ്രാപഞ്ചികവാദം(The Cosmological Argument)-ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?)
പ്രാരംഭനിരീക്ഷണത്തില്‍ യുക്തിസഹമെന്ന് തോന്നുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം. സൗകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.
സര്‍വ്വജ്ഞന്‍,സര്‍വ്വശക്തന്‍,പ്രീണനത്തിന് വഴങ്ങുന്നവന്‍,മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍,സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍,മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍,സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരമാണ്(Arbitraray). മാത്രമല്ല ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്.''
എല്ലാ കാര്യത്തിനും (Effect) കാരണമുണ്ടെന്നും(Cause) പ്രപഞ്ചത്തിലെ സര്‍വവസ്തുക്കളും കാര്യ-കാരണബന്ധങ്ങളുടെ ചങ്ങലയില്‍ ബന്ധിതമാണെന്നതും ശരിയാണ്. ഈ കാര്യകാരണബന്ധനം പാരസ്പര്യത്തില്‍(mutuality) അധിഷ്ഠിതമാണ്. ഒരോ വസ്തുവും ഒരേസമയം കാര്യവും കാരണവുമാണ്. ഒരൊറ്റ പ്രോട്ടോണുള്ള അണകേന്ദ്രം ഹൈഡ്രജന്റെ കാരണമാണെങ്കില്‍ ഹൈഡ്രജന്‍ ജലത്തിന്റെ കാരണമാണ്. ജലം നീരാവിയുടെ കാരണമാണെങ്കില്‍ നീരാവി മഴയുടെ കാരണമാണ്. പ്രപഞ്ചത്തിലെ കാര്യ-കാരണശൃംഖല അങ്ങനെ നീളുന്നു. ഒരു വസ്തുവിനും ഏകകാരണമായ ഒന്ന് ചൂണ്ടിക്കാട്ടാനാവില്ല. ഏകകാരണം, മൂലകാരണം എന്നീ സങ്കല്‍പ്പങ്ങള്‍ തീര്‍ത്തും അസംഭവ്യവമാണ്. ബഹുകാരണനിമിത്തമാണ് പ്രപഞ്ചം; ഏകകാരണം പ്രപഞ്ചവിരുദ്ധവും. പ്രപഞ്ചവിരുദ്ധമായ ഒന്ന് പ്രപഞ്ചകാരണമാവില്ല. പ്രപഞ്ചത്തില്‍
ഏതെങ്കിലും വസ്തുവിന്റെ മൂലകാരണമായ (prime cause) ഒന്ന് ചൂണ്ടിക്കാട്ടാനായാല്‍ അന്നുമാത്രമേ മൂലകാരണമായ ദൈവപ്രതിഷ്ഠയെ കുറിച്ച് പര്യാലോചിക്കാനാവൂ.
പ്രപഞ്ചത്തിന് ഏകകാരണമായിരുന്നു ഉണ്ടായിരുന്നെതെങ്കില്‍ ഈ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍, കുറഞ്ഞപക്ഷം പ്രപഞ്ചം ഇങ്ങനെ ആകുമായിരുന്നില്ല എന്നതുറപ്പാണ്. കാരണം നാം കാണുന്ന പ്രപഞ്ചം ബഹുവിധ കാര്യകാരണങ്ങളുടെ സംഘനൃത്തമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ കണികയ്ക്കും ആ നിയമം ബാധകമാണ്. ഒന്നും ഒന്നിനേയും സഹായിക്കുന്നില്ല, അതേസമയം എല്ലാം പരസ്പരം സ്വാധീനിക്കുന്നു. പരസ്പരാശ്രയത്വത്തിലും പ്രസ്പരസ്വാധീനത്തിലും അധിഷ്ഠിതമായ വ്യവസ്ഥയില്‍ ഏകകാരണം അചിന്ത്യമാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടേയും കാരണം പ്രപഞ്ചം തന്നെയായതിനാല്‍ പ്രപഞ്ചത്തിന്റെ കാരണവും പ്രപഞ്ചം തന്നെ. പ്രപഞ്ചകാരണം പ്രപഞ്ചമാകുന്നത് ഏകകാരണത്തില്‍ അവസാനിക്കില്ലേ? വേണമെങ്കില്‍ അദൈ്വതവാദികള്‍ക്ക് അത്തരത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ ഏകമായി തോന്നുന്ന പ്രപഞ്ചം ബഹുകാരണസങ്കുലമാണ്. പ്രപഞ്ചത്തെ സംബന്ധിച്ച് 'ഏകം' 'അനേകം' തുടങ്ങിയ സംഖ്യാശബ്ദങ്ങള്‍ പ്രസക്തമല്ല. കാരണം പ്രപഞ്ചം ഒരു സമുച്ചയനാമമാകുന്നു(It is collective noun).
എന്താണോ ഉള്ളത് അതാണ് പ്രപഞ്ചം-ഉള്ളത് ദ്രവ്യമാണ്, ദ്രവ്യം ഊര്‍ജ്ജമാണ്-ദ്രവ്യം പ്രപഞ്ചമാണ്;'അഹം ദ്രവ്യാസ്മി, തത്വമസി'.
പ്രപഞ്ചം പ്രപഞ്ചത്തെ സ്വാധീനിക്കുന്നു, പ്രപഞ്ചം പ്രപഞ്ചത്തെ നിശ്ചയിക്കുന്നു. പ്രപഞ്ചം ബുഹകാരണസംബന്ധിയായതിനാല്‍ പ്രപഞ്ചകാരണവും ബഹുതലബന്ധി തന്നെ. പ്രപഞ്ചജന്യവും പ്രപഞ്ചപരവുമായ സര്‍വതിന്റേയും അസ്തിത്വം പ്രപഞ്ചംകൊണ്ട് വിശദീകരിക്കാവുന്നതിനാല്‍ സര്‍വതും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ടുതന്നെ വിശദീകരിക്കാം. കൃത്യമായി പറഞ്ഞാല്‍ പ്രപഞ്ചംകൊണ്ടേ വിശദീകരിക്കാനാവൂ എന്നുതന്നെ പറയണം. വൈക്കോല്‍ കെട്ടാനുള്ള പാശം വൈക്കോലില്‍ നിന്നുതന്നെ ഉണ്ടാകുന്നതുപോലെ പ്രപഞ്ചം പ്രാപഞ്ചികമായി വിശദീകരിക്കപ്പെടുന്നു. പ്രപഞ്ചബാഹ്യമായ ഒന്ന് അസംഭവ്യമാണ്, കാരണം ളള്ളതെന്തോ അതാണ് പ്രപഞ്ചം. പ്രപഞ്ചം ഒഴികെയുള്ളതെല്ലാം ഇല്ലാത്തതാണ്.
പ്രപഞ്ചം പ്രപഞ്ചത്തിന്റെ കാരണം മാത്രമല്ല തെളിവുകൂടിയാകുന്നു. തെളിയിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ തെളിവ് ആ വസ്തു അല്ലെങ്കില്‍ സംഭവം തന്നെയാകുന്നു. ഒരു കൊലപാതകത്തിന്റെ തെളിവായി കൊലയ്ക്കുപയോഗിച്ച ആയുധം, വസ്ത്രത്തിലെ രക്തക്കറ,നേര്‍സാക്ഷികള്‍ തുടങ്ങി സാഹചര്യത്തെളിവുകള്‍ വരെ ഉപയോഗപ്പെടുത്താം. എന്നാല്‍ ഏറ്റവും വലിയ തെളിവ് കൊല ന്യായാധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ്. ദിനസോറിന്റെ അസ്ഥികൂടവും കാല്‍പ്പാടുകളും തെളിവുകളാവാം. പക്ഷെ ഒരു അസ്സല്‍ ദിനോസര്‍ തന്നെയാണ് ഏറ്റവും വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!! തെളിവും തെളിയിക്കപ്പെടുന്ന വസ്തുവും ഭിന്നമാകുമ്പോള്‍ തെളിവ് ന്യൂനീകരിക്കപ്പെടുന്നു. വസ്തുവും വിശദീകരണവും ഭിന്നമായിരിക്കണമെന്ന ശാഠ്യം ഭേദചിന്തയില്‍ നിന്നുത്ഭവിക്കുന്നതാണ്.
പ്രപഞ്ചത്തിന് തുടക്കമുണ്ടെങ്കില്‍ ആരാണ് തുടങ്ങിയതെന്ന് പഴമക്കാര്‍ ചോദിക്കും. തുടക്കം ഉണ്ടാകണമെന്ന നിര്‍ബന്ധം എന്തിനാണെന്ന ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാത്തിനും ഒരു തുടക്കം വേണമെന്ന വാദമാണ് ദൈവം എന്ന കാഥാപാത്രത്തിന്റെ അത്താണി. പ്രപഞ്ചം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വയംകൃതമാണ്. എങ്കിലേ ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളു. തുടക്കവും അവസാനവും കേവലമായ ചാക്രികപരിണാമം മാത്രം. പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാകുന്നു. തിരിച്ച് ദൈവം അനാദിയാണ്, ആദിമധ്യാന്തമില്ലാത്തവനാണ് എന്നൊക്കെയാണ് മതം ആരോപിക്കുന്നില്ലേ? ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നു ഞങ്ങള്‍ ദൈവം അനാദിയാണെന്ന് പറയുന്നു-രണ്ടും സമംഗുണം എന്ന് വാദിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്.
ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്.
ഉള്ള ഒന്ന് എന്നുമുണ്ടായിരുന്നു എന്നു വാദിക്കുന്നതും തെളിവില്ലാത്ത ഒന്ന് എന്നുമുണ്ടായിരുന്നു എന്നുമുണ്ടായിരുന്നു എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം അനന്തമാണ്. പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം. കുറഞ്ഞപക്ഷം പ്രപഞ്ചം ഇന്നുണ്ട്. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല. കാരണം സങ്കല്‍പ്പം പോലും പ്രപഞ്ചോത്പന്നമാണ്. അതിനാല്‍ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കല്‍പ്പം സാധുവായിത്തീരുന്നു. അതേസമയം ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു. മനുഷ്യനുണ്ടായതാകട്ടെ പ്രപഞ്ചം ഉണ്ടായി 99.99% ദൂരം പിന്നിട്ടശേഷവും. മനുഷ്യന്‍ ഉണ്ടായി 99.99% ദൂരം പിന്നിട്ട ശേഷമാണ് നാമിന്ന് പരിചയപ്പെടുന്ന ദൈവസങ്കല്‍പ്പത്തിന് അവന്‍ രൂപംകൊടുത്തത്.
പ്രപഞ്ചം എന്നുമുണ്ടായിരുന്നു-ദൈവം എന്നുമുണ്ടായിരുന്നു എന്നു പറയുന്നതിലെ വ്യത്യാസം ഇവിടെ അനുഭവവേദ്യമാകുന്നു. ആദ്യത്തേത് മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ ആധാരമാക്കിയുള്ള പരികല്‍പ്പന, രണ്ടാമത്തേത് മനോവിഭ്രാന്തിയെ ആസ്പദമാക്കിയുള്ള ഭാവനാവ്യായാമവും. വീട്ടുമുറ്റത്തെ പാരിജാതവും ആകാശലില്ലിയും തമ്മിലുള്ള വ്യത്യാസമാണത്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായിട്ടാണ് (creator)മതം ദൈവത്തെ അവതരിപ്പിക്കുന്നത്. സ്രഷ്ടാവ് വേണമായിരുന്നെങ്കില്‍ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം സൃഷ്ടി (creation)പ്രപഞ്ചവിരുദ്ധമാണ്. സൃഷ്ടി നൂറുശതമാനം അസംഭവ്യമാകുന്നു. ഈ പ്രപഞ്ചമുള്ളിടത്തോളം സൃഷ്ടി അസംഭവ്യമാണ്;പ്രപഞ്ചമില്ലെങ്കില്‍ അപ്രസക്തവും. സൃഷ്ടി ഇല്ലാത്തതിനാല്‍ സ്രഷ്ടാവുമില്ല. പ്രപഞ്ചമില്ലാത്ത അവസ്ഥ ഭാവനാതീതമെങ്കിലും അത്തരത്തിലൊന്ന് താത്വികമായി പരിഗണിച്ചാല്‍ പ്രപഞ്ചസൃഷ്ടി നടക്കുന്നത് ഇല്ലായ്മയില്‍(nothingness)(ശുദ്ധശൂന്യത) ആയിരിക്കണം. 'ശൂന്യത'എന്നൊരവസ്ഥ പ്രപഞ്ചം ഉണ്ടാകുന്ന നിമിഷം റദ്ദാക്കപ്പെടുമല്ലോ. പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് ശൂന്യത ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. കാരണം ശൂന്യതയില്‍'നിന്ന്' ഒന്നുമുണ്ടാക്കാനാവില്ല. ഉണ്ടാക്കിയാല്‍ അത് ശൂന്യത ആയിരുന്നില്ലെന്ന് വ്യക്തം. കൂരിരിട്ടത്ത് കറുത്ത മുറിയില്‍ നിന്നും കറുത്ത പൂച്ചയെ പിടിച്ചാല്‍ പൂച്ച മുമ്പ് അവിടെ ഉണ്ടായിരുന്നുവെന്ന് കാണണം. ശൂന്യതയില്‍നിന്ന് പ്രപഞ്ചമോ പ്രപഞ്ചത്തില്‍ നിന്ന് ശൂന്യതയോ ഉണ്ടാകില്ല.
ആ നിലയ്ക്ക് 'ഇല്ലാത്തതിനെ ഉണ്ടാക്കുന്ന'സൃഷ്ടി എന്ന കര്‍മ്മം അസാധ്യവും അസംഭവ്യവുമാണ്. ഇനി മറ്റൊന്നുള്ളത് ഈ പ്രപഞ്ചവസ്തു ഇവിടെ ഉണ്ടായിരുന്നുവെന്നും ദൈവം അതിനെ 'പരുവപ്പെടുത്തു'കയായിരുന്നു എന്ന സാധ്യതയാണ്. നിലവിലുള്ള വസ്തു പരുവപ്പെടുത്തുന്നത് സൃഷ്ടിയല്ല, അത് കേവലം നിര്‍മ്മാണ(production)മാണ്.
നിര്‍മ്മാണം ദ്രവ്യത്തിന്റെ രൂപാന്തരത്വമാകുന്നു(metamprphosis).ദ്രവ്യപരിണാമം മാത്രമാണിവിടെ സംഭവിക്കുന്നത്. സൃഷ്ടി എന്ന പ്രക്രിയ താത്വികമായിപ്പോലും അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് എന്ന പദത്തിന് നിലനില്‍പ്പില്ല. ചുരുക്കിപ്പറഞ്ഞാല്‍ ശൂന്യതയില്‍ സൃഷ്ടി അസംഭവ്യമാണ്, ഉണ്‍മയില്‍ അനാവശ്യവും.
മനുഷ്യന്റെ നിര്‍മ്മാണപ്രക്രിയയെ പ്രപഞ്ചത്തിന്റ ഉത്പത്തിയുമായി ബന്ധപ്പെടുന്നത് പരമ അബദ്ധമാണ്. ഒരു കുശവന്‍ മണ്‍കലം ഉണ്ടാക്കുന്നു എന്നുപറയുമ്പോള്‍ അയാള്‍ കളിമണ്ണ് കുടത്തിന്റെ ആകൃതിയും സ്വഭാവവും കൈവരിക്കുന്നതിന് ഹേതുവാകുന്നു എന്ന അര്‍ത്ഥമേയുള്ളു. നിലിവിലുള്ള പദാര്‍ത്ഥങ്ങളുടെ സവിശേഷമായ ഒരു സംഘാടനമാണവിടെ(special assembly) നടക്കുന്നത്. മണ്‍കലത്തിനായി ആദ്യം ശിലപൊടിഞ്ഞ് കളിമണ്ണുണ്ടാകണം. ആ മണ്ണ് ജലത്തില്‍ കുഴയണം, പോട്ടര്‍വീലില്‍ കുടത്തിന്റെ ആകൃതി നേടണം, ചൂടില്‍ മൊരിയണം തുടങ്ങി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരണം(commissions). മഴ, കാറ്റ്, അന്യജീവി ആക്രണം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും വേണം(omissions). ഈ ഘടകങ്ങളെല്ലാം തനിയെ കുടം ആകാതിരിക്കാനുള്ള സാധ്യത കൂടുതലും ആകാനുള്ള സാധ്യത കുറവുമാണ്. മണ്‍കുട നിര്‍മ്മാണത്തില്‍ ഏതെങ്കിലും ഘടകം ഒഴിവാക്കാനാവമെങ്കില്‍ അത് നിര്‍മ്മിതാവായ കുശവന്‍ മാത്രമാകുന്നു! മറ്റേതൊരു ഘടകം ഒഴിവാക്കിയാലും കുടം അസാധ്യമാണ്. ഓരോ അനുകൂല-പ്രതികൂല സാഹചര്യങ്ങള്‍ക്ക് പിറകിലും കാര്യകാരണങ്ങളുടെ ഒട്ടനവധി ശൃംഖലകളുണ്ടാകും. ഈ കാര്യകാരണങ്ങളുടെ സ്രോതസ്സ് തേടി പിറകോട്ട് പോകുന്തോറും നമുക്ക് പ്രപഞ്ചത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ പിറകോട്ട് പോകേണ്ടിവരും. അവിടെ കുശവനും മണ്ണുമൊന്നുമുണ്ടാകില്ല. അവസാനം മണ്‍കുടത്തിന്റെ കാരണം പ്രപഞ്ചമാണെന്ന തിരിച്ചറിവുണ്ടാകും.
കുശവന്‍ കലമുണ്ടാക്കുമ്പോള്‍ അയാള്‍ ദ്രവ്യപരിണാമത്തിന് സാക്ഷ്യം (witnessing evolution of matter)വഹിക്കുകയാണ്. കളിമണ്ണ് മണ്‍കുടമാകണമെങ്കില്‍ ഒന്നുകില്‍ കുശവന്‍ അതിന്റെ നിര്‍മ്മാണം നടത്തണം, അല്ലെങ്കില്‍ അത് തനിയെ ഉണ്ടാകണം. രണ്ടായാലും അവിടെ പുതുയതായി ഒന്നും സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. കുടം തനിയെ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന വിരളമാണ്. കാരണം അതൊരു മനുഷ്യനിര്‍മ്മിത വസ്തുവാണ്. നിങ്ങളുടെ സ്വപ്നം നിങ്ങള്‍ തന്നെ കാണേണ്ടതുണ്ട്. അത് മറ്റൊരാള്‍ക്ക് അനുഭവവേദ്യമാകില്ല. പക്ഷെ സ്വപ്നം സംഭ്യവ്യമാണെങ്കിലേ നിങ്ങള്‍ക്ക് സ്വപ്നമുണ്ടാകൂ. മനുഷ്യസ്വപ്നം സംഭവ്യമാക്കുന്നത് പ്രപഞ്ചമാണ്. അതിനാദ്യം മനുഷ്യനുണ്ടാകണം. മനുഷ്യനുണ്ടാകണമെങ്കില്‍ ജൈവപരിണാമം സംഭവിക്കണം, അതിനായി ഭൂമിയൊരുങ്ങണം, ഭൂമിയുണ്ടാകണം....അങ്ങനെ ഒരുപാട് പശ്ചാത്തല സാഹചര്യങ്ങള്‍ തൃപ്തികരമായി ഉരുത്തിരിഞ്ഞാലേ സ്വപ്നം സംഭവ്യമാകൂ.
നിങ്ങളുടെ സ്വപ്നത്തിന്റെ കാരണം നിങ്ങളല്ല. സ്വപ്നത്തില്‍ മനനം ചെയ്യുന്ന വിവരങ്ങളുടെ കാരണവും നിങ്ങളല്ല. നിങ്ങളുടെ കാരണവും നിങ്ങളല്ല. കാരണം നിങ്ങള്‍ പ്രപഞ്ചമാണ്. നിങ്ങളാകുന്ന കാര്യവും കാരണവും പ്രപഞ്ചം തന്നെ. മനുഷ്യ പ്രപഞ്ചവസ്തുവായതിനാല്‍ പ്രപഞ്ചം മനുഷ്യനെ വിശദീകരിക്കും. മനുഷ്യനിര്‍മ്മിതവസ്തുക്കളും മനുഷ്യന്റെ അനുഭവങ്ങള്‍ വഴി പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തിലുള്ളതെല്ലാം പ്രപഞ്ചമെന്ന മഹാവ്യവസ്ഥയിലെ ഉപവ്യവസ്ഥകളാകുന്നു. All happens in this universe are functions of innumerabale subsystems within the big system which regualtes itself. അതായത് നാം ഉണ്ടാക്കുന്നു എന്നുപറയുന്നത് അര്‍ത്ഥശൂന്യമാണ്. അതായത് മനുഷ്യനിര്‍മ്മിതമെന്ന് തോന്നുന്ന വസ്തുക്കളുടെ കാര്യത്തില്‍പ്പോലും ഇതൊരുതരം 'ഉണ്ടാക്കലാണ്'.
ഒരു കംമ്പ്യൂട്ടറിനെ കംമ്പ്യൂട്ടര്‍ കൊണ്ടുതന്നെ വിശദീകരിക്കാം. കാരണം കമ്പ്യൂട്ടര്‍ എന്നത് കേവലം ഒരു വസ്തുവല്ല. അതൊരു വ്യവസ്ഥയാകുന്നു(system). ആ വ്യവസ്ഥ നിരവധി ഉപവ്യവസ്ഥകളുടെ(sub systems) പരിണിതഫലമാണ്. കമ്പ്യൂട്ടറിനെ വസ്തുവായി വിലയിരുത്തുന്നവന്‍ ഒരിക്കലും കമ്പ്യൂട്ടറിനെ അറിയുന്നില്ല. അവന്‍ പുറത്തുള്ള 'ഒരാളെ' സങ്കല്‍പ്പിച്ച് കമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കും! സത്യത്തില്‍ കമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ കമ്പ്യൂട്ടര്‍ എന്ന കേവല വസ്തുവിന്റെ മുന്നിലേക്കും പിന്നിലേക്കും നീളുന്നതാണ്. കംമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ കംമ്പ്യൂട്ടറിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കേണ്ടി വരുമെന്നര്‍ത്ഥം. അവിടെ നിരവധി ഉപവ്യവസ്ഥകള്‍ നാം കണ്ടെത്തും. പിറകോട്ടുപോകുമ്പോള്‍ സി.പി.യു ഒരു ഉപവ്യവസ്ഥയാണ്. എന്നാല്‍ സി.പി.യു കൊണ്ടത് പൂര്‍ണ്ണമാകില്ല. മൈക്രോപ്രോസസ്സറും മെമ്മറിയും കമ്പ്യൂട്ടറിന്റെ ഉപവ്യവസ്ഥകളാണ്. എന്നാല്‍ അപ്പോഴും പൂര്‍ണ്ണതയില്ല. മൈക്രോപ്രോസ്സസറിന്റെ കാരണം അതിന്റെ അണുവ്യവ്യസ്ഥയിലുണ്ട്. അണുവ്യവസ്ഥയുടെ കാരണം ക്വാര്‍ക്കുകളിലും. അങ്ങനെ പിറകോട്ടുചെല്ലുമ്പോള്‍ ദ്രവ്യത്തില്‍ അതിസൂക്ഷ്മാവസ്ഥയില്‍ എത്തിപ്പെടും. അതായത് കംമ്പ്യൂട്ടറിന്റെ കാരണം തേടുമ്പോള്‍ നാം സൂക്ഷ്മപ്രപഞ്ചത്തിലെത്തുന്നു. ഓര്‍ക്കുക, നാം കംമ്പ്യൂട്ടറിന്റെ കാരണമന്വേഷിക്കുകയാണ്!
ഇനി കമ്പ്യൂട്ടര്‍ എന്ന കേവലവസ്തുവിന് പുറത്തേക്ക് സഞ്ചരിക്കുമ്പോഴും ഇതേ അവസ്ഥയുണ്ട്. നിരവധി ഉപവ്യവസ്ഥകള്‍ അവിടെയും കടന്നുവരുന്നു. NTP(Normal temperature and pressure) ഇല്ലെങ്കില്‍ കമ്പ്യൂട്ടറില്ല. കമ്പ്യൂട്ടറിന് നിര്‍മ്മിതാവുണ്ടാകണം. പക്ഷെ നിര്‍മ്മിതാവ് കമ്പ്യൂട്ടറിന്റെ അസംഖ്യം കാരണങ്ങളില്‍ ഒന്നുമാത്രം. നിര്‍മ്മിതാവിനും കാരണമുണ്ട്.നിര്‍മ്മിതാവുണ്ടായതു കൊണ്ടു മാത്രം കമ്പ്യൂട്ടര്‍ ഉണ്ടാകില്ല. നിര്‍മ്മാണ സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അവയ്ക്കും കാരണങ്ങളുണ്ടാവും. വീണ്ടും പുറത്തേക്ക് സഞ്ചരിക്കുമ്പോള്‍ അവസാനം നാം സ്ഥൂലപ്രപഞ്ചത്തില്‍ എത്തിപ്പെടുകയാണ്. അതായത് കമ്പ്യൂട്ടറിന്റെ കാരണം തേടി ഒരു ദിശയില്‍ സഞ്ചരിക്കുമ്പോള്‍ സൂക്ഷ്മപ്രപഞ്ചവും മറുദിശയില്‍ സ്ഥൂലപ്രപഞ്ചവും മുന്നില്‍ തെളിയും. കംമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ ഈ സ്ഥൂലാവസ്ഥയ്ക്കും സൂക്ഷ്മാവസ്ഥയ്ക്കും ഇടയിലുള്ള ദ്രവ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയാകുന്നു. പ്രപഞ്ചത്തിലെ ചേതനയുള്ളതും അല്ലാത്തതുമായ ഏതൊരു വസ്തുവിന്റെയും കാര്യമെടുത്താലും സ്ഥിതി സമാനമാണ്. ഏതൊരു പ്രപഞ്ചവസ്തുവിനും സ്ഥൂലപ്രപഞ്ചവുമായും സൂക്ഷ്മപ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥൂലപ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും പ്രപഞ്ചമാകുന്നു. കമ്പ്യൂട്ടറിന്റെ കാരണം പ്രപഞ്ചമാണ്. പ്രപഞ്ചമില്ലെങ്കില്‍ കമ്പ്യൂട്ടറില്ല.
ഒരു ഫലത്തെ അതിന്റെ തൊട്ടുമുന്നെയുള്ള കാരണം (immediate cause)കാണ്ട് വിശദീകരിക്കാനാവില്ല. ജലത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥ ഹൈഡ്രജനും ഓക്‌സിജനുമാണ്. ഈ രണ്ടുമൂലകങ്ങളും ദ്രവ്യത്തിന്റെ രണ്ട് സവിശേഷ സംഘാടനങ്ങളാകുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റേയും ഇലക്രട്രോണുകള്‍ ഒന്നുതന്നെ, ന്യൂക്ലിയോണുകളും സമാനം. ഈ പരമാണുകള്‍ക്ക് പിന്നിലെ ക്വാര്‍ക്ക് തത്വങ്ങളും സമാനം. ജലത്തിന്റെ കാരണം തേടി നാം പിന്നോട്ടുപോകുന്തോറും നാം ആത്യന്തികമായി പ്രപഞ്ചത്തിന്റെ കാരണത്തിലാണ് എത്തിച്ചേരുന്നത്. ഹൈഡ്രജനും ഓക്‌സിജനും ജലഹേതുവാണെങ്കിലും ഇവരണ്ടും സംയോജിക്കപ്പെടണമെങ്കില്‍ നിരവധി അനുകൂലസാഹചര്യങ്ങളും ഒരുങ്ങേണ്ടതായിട്ടുണ്ട്. ജലത്തിന്റെ തൊട്ടുമുന്നെയുള്ള കാരണം ഹൈഡ്രജനും ഓക്‌സിജനുമാണ്. പക്ഷെ ഹൈഡ്രജനും ഓക്‌സിജനും നിയമതമായ അര്‍ത്ഥത്തില്‍ ജലഹേതുവല്ല. ഹൈഡ്രജന്‍ ഹൈഡ്രജനായും ഓക്‌സിജന്‍ ഓക്‌സിജനായും നിലനിന്നാല്‍ ജലമുണ്ടാകില്ല. ഹൈഡ്രജന്‍ ഹൈഡ്രജനല്ലാതാകുമ്പോള്‍, ഓക്‌സിജന്‍ ഓക്‌സിജനല്ലാതാകുമ്പോള്‍ മാത്രമാണ് ജലം ജനിക്കുന്നത്!
ഇനി നാം നോക്കേണ്ടത് മനുഷ്യനിര്‍മ്മിതമല്ലെന്ന് തോന്നുന്നതും ശരിക്കും അങ്ങനെയായതുമായ വസ്തുക്കളെ കുറിച്ചാണ്. മനുഷ്യന്‍ പ്രപഞ്ചനിര്‍മ്മിതമാണ്;പക്ഷെ പ്രപഞ്ചം മനുഷ്യനിര്‍മ്മിതമല്ല. പ്രപഞ്ചത്തിലെ 99.99999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ അവയെ നോക്കി ആരാണ് ഉണ്ടാക്കിയത് എന്ന ചോദ്യം ഉയര്‍ത്തുന്നത് യുക്തിഹീനമായിരിക്കും. ഒരു മഴവില്ല് കാണുന്നവന്‍ 'ആരാണിതുണ്ടാക്കിയത്?' എന്നു ചോദിക്കാറില്ല. പക്ഷെ പണ്ട് ചോദിച്ചിരുന്നു. അന്നത് ദൈവത്തിന്റെ അടയാളവും കയ്യൊപ്പുമായിരുന്നു. സമുദ്രതീരത്ത് കാണപ്പെടുന്ന അഴകാര്‍ന്ന ഘടനയും വര്‍ണ്ണസവിശേഷതയുമുള്ള ഒരു വെള്ളാരം കല്ലിനെ നോക്കി ആരാണിതുണ്ടാക്കിയത് എന്നു നാം ചോദിക്കുന്നില്ല. ചുറ്റും കാണുന്ന 99.99999% വസ്തുക്കളും ആരാണുണ്ടാക്കിയത് എന്ന് നാം ചോദിക്കാറില്ല. ഉദായാസ്തമനങ്ങളും മഴയും കാറ്റുമൊക്കെ ആരാണ് ഉണ്ടാക്കുന്നത് എന്ന ചോദ്യമില്ല. പക്ഷെ ഓര്‍ക്കുക, ഒരിക്കല്‍ സമൃദ്ധമായി നാമത് ചോദിച്ചിരുന്നു. ഉത്തരമായി ദൈവം എന്ന വ്യാജസങ്കല്‍പ്പെത്തെ താലോലിക്കുകയും ചെയ്തിരുന്നു. ഉത്പത്തി അറിയാത്തതു കൊണ്ടുമാത്രം ആരോ ഉണ്ടാക്കിയതായിരിക്കും എന്ന വികലഭാവന ജനിച്ചാല്‍ അത് സത്യാന്വേഷണവിരുദ്ധമായിരിക്കും.
എല്ലാം 'ഒരാള്‍'ചെയ്തു എന്നുവിശ്വസിക്കുന്നതാണ് (agenticity) 'തനിയെ പരിണമിച്ചുണ്ടായി'(evolved)എന്നു കരുതുന്നതിനേക്കാള്‍ നമ്മുടെ മസ്തിഷ്ക്കത്തിന് സൗകര്യപ്രദയിരിക്കും. ബാഹ്യലോകത്തെ ഡേറ്റ വിശകലനം ചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴിയാണിത്. പ്രാഥമികയുക്തി ആധാരമാക്കിയുള്ള ദ്രുതനിഗമനമാണിത്.യാഥാര്‍ത്ഥ്യമതല്ലെങ്കിലും മനുഷ്യന് അതിജീവിക്കാന്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ മതിയായിരുന്നു. അങ്ങനെയാണ് കാട്ടുമനുഷ്യന്‍ മഴയ്ക്കും തിരമാലയ്ക്കും കാറ്റിനുമൊക്കെ ദൈവത്തെ ഉണ്ടാക്കിയത്. ആര്‍ത്തിരമ്പുന്ന കടലിനും കലങ്ങിമറിയുന്ന കരിമേഘങ്ങള്‍ക്കും പിന്നില്‍ 'ആരോ' ഉണ്ടെന്ന് സങ്കപ്പിക്കാനായിരുന്നു അവനിഷ്ടം. ഗോത്രസമൂഹങ്ങളില്‍ നാഗരികമനുഷ്യന്‍ ആദ്യമായി റേഡിയോ എത്തിച്ചപ്പോഴൊക്കെ അതുകണ്ട ഗോത്രമനുഷ്യര്‍ പറഞ്ഞത് അതിനകത്തിരുന്ന് 'ആരോ' പാടുന്നുണ്ടെന്നാണ്! കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഭാവനാസമ്പന്നര്‍ 'ആരോ' മാറ്റിയിട്ട് 'ഏതോ ശക്തി' എന്നൊക്കെയാക്കി കാര്യങ്ങള്‍ പരിഷ്‌ക്കരിച്ചു. നിര്‍ധാരണവിധേയമില്ലാത്ത എന്തിനും 'ആരോ' അല്ലെങ്കില്‍ 'ഏതോ ശക്തി' എന്ന് സങ്കല്‍പ്പിക്കുന്ന ചിന്താവൈകല്യം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കൂടെപ്പിറപ്പാണ്. മനുഷ്യന്റ പരിണാമചരിത്രം പരിശോധിച്ചാല്‍ ഈ സങ്കല്‍പ്പത്തിന് അതിജീവനമൂല്യം ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം. അതുകൊണ്ടുമാത്രം അത് ഗുണകരമാണെന്നോ ശരിയാണെന്നോ അര്‍ത്ഥമില്ല. ജലദോഷം സര്‍വസാധാരണമായതിനാല്‍ അത് മഹത്തരമാണെന്ന് ആരും വാദിക്കാറില്ലല്ലോ.
വഴിയില്‍ കളഞ്ഞുകിട്ടുന്ന ഒരു വാച്ച് കിട്ടിയാല്‍ അതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് ഏതെങ്കിലും മനുഷ്യനായിരിക്കുമെന്ന് ചിന്തിക്കുന്നത് പ്രാഥമികയുക്തിയാണ്. കാരണം വാച്ച് മനുഷ്യനിര്‍മ്മിത വസ്തുവാണ്. പ്രകൃതിദത്തമായി അത് കാണപ്പെടുന്നില്ല. ലോകത്ത് മറ്റൊരു ജീവിയും വാച്ചുണ്ടാക്കിയിട്ടില്ലെന്ന അറിവ് നമുക്കുണ്ട്. വാച്ചിനെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങളും ലഭ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാം നിര്‍മ്മിതാവിനെ തെരയുന്നത്. കളഞ്ഞുകിട്ടിയ വാച്ചിന്റെ നിര്‍മ്മിതാവിനെ(സ്രഷ്ടാവിനയല്ല) തിരയുന്നതുപോലെയാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ തിരയുന്നതെന്ന് വാദിക്കുന്നവര്‍ ശ്രോതാക്കളെ ചിരിപ്പിച്ചുതന്നെ കൊല്ലണമെന്ന് വാശിയുള്ളവരായിരിക്കും. മനുഷ്യനിര്‍മ്മിതമല്ലാത്ത ഒരു വസ്തു കളഞ്ഞുകിട്ടിയാല്‍ ആരും അത് ആരോ നിര്‍മ്മിച്ചുവെന്ന് ചിന്തിക്കാറില്ല. മനുഷ്യനിര്‍മ്മിത വസ്തുക്കളേയും അല്ലാത്തവയേയും തമ്മില്‍ തരിച്ചറിയാനാവാത്തവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാകുന്നതില്‍ അസ്വാഭാവികതയില്ലതന്നെ. പ്രകൃയിലെ 99.9999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ ഒരു വസ്തു കാണുമ്പോഴെ അത് ആരുണ്ടാക്കിയെന്ന് ചിന്തിച്ചുപോകുമെന്ന വാദം ആഗ്രഹപ്രകടനമായി പരിമിതപ്പെടും.
പ്രപഞ്ചത്തില്‍ സൃഷ്ടി അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് അസാധ്യമാണെന്ന് കണ്ടല്ലോ. മതവാദികള്‍ അവതരിപ്പിക്കുന്ന മറ്റൊരു ഭാവനാസങ്കല്‍പ്പം ആസൂത്രകന്റേതാണ്(Designer).ആസൂത്രണവും(design) സൃഷ്ടിയും(ceration) ഭിന്നമാണെന്ന് അറിയാത്തവരില്ല. അതുകൊണ്ടുതന്നെ ആസൂത്രകനും സ്രഷ്ടാവും രണ്ടാണ്. സൃഷ്ടി നടന്നെങ്കിലേ ആസൂത്രണത്തിന് വകുപ്പുള്ളു. ദൈവം ആസൂത്രകനാണെങ്കില്‍ സൃഷ്ടിക്ക് വേറെ ആളെ വെക്കേണ്ടിവരും. ഈ ദുര്‍ഗതിക്ക് പരിഹാരമായാണ് മതം കണ്ണില്‍ കണ്ടതിന്റെയെല്ലാം പിതൃത്വത്വം ദൈവത്തില്‍ ആരോപിക്കുന്നത്. കഥയും തിരക്കഥയും സംവിധാനവും നിര്‍മ്മാണവും മാത്രമല്ല സംഭാഷണവും അഭിനയവുംവരെ ചെയ്യിച്ച് മതം ദൈവത്തെ ഒരു 'ബാലചന്ദ്രമേനോന്‍' ആക്കിമാറ്റുന്നു. മതസാഹിത്യമനുസരിച്ച് ദൈവം പ്രപഞ്ചത്തിലെ ആദ്യത്തെ ബാലചന്ദ്രമേനോനാണ്. അനാദിയായ ഒരുതരം ബാലചന്ദ്രമേനോന്‍! ആ ഒറ്റമൂലിയിലൂടെ സര്‍വപ്രശ്‌നങ്ങളും പരിഹരിച്ചതായി മതവാദി സ്വയം ആശ്വസിക്കുന്നു. എന്നാല്‍ സ്രഷ്ടാവും ആസൂത്രകനും ദൈവമാണെന്ന മതഫലിതം നിരര്‍ത്ഥകമാകുന്നു. എന്തെന്നാല്‍ ആദ്യഘട്ടമില്ലാതെ തുടര്‍ഘട്ടമില്ല. ആദ്യഘട്ടമായ സൃഷ്ടി അസംഭവ്യമായതിനാല്‍ ആസൂത്രകനായെങ്കിലും രക്ഷപെടാനുള്ള സാധ്യത മതദൈവത്തിന് നഷ്ടപ്പെടുന്നു.
ദൈവത്തിന് പകരം യാദൃശ്ചികത വെച്ചാണ് ഭൗതികവാദികള്‍ പ്രപഞ്ചരഹസ്യം നിര്‍ധാരണം ചെയ്യുന്നതെന്ന് മതവാദി ആരോപിക്കും. ഒന്നുകില്‍ യാദൃശ്ചികം അല്ലെങ്കില്‍ ആസൂത്രിതം('either design or by chance')-അല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗമില്ലെന്നും മതവാദി തട്ടിവിടും. ചപലവാദമാണിത്. ഒന്നാമതായി പ്രപഞ്ചം അനാദിയാണെന്നും അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിന്റെ അസ്തിത്വം മാറ്റങ്ങള്‍ക്കതീതമാണെന്നാണ് ഭൗതികവാദിയുടെ നിലപാട്. 'യാദൃശ്ചികമായാണോ'ഒരു കാര്യം സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകന്റെ മുന്നറിവും പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ്. പ്രതീക്ഷിത അതിഥിയും യാദൃശ്ചികസന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം മുന്നറിവാണ്. അതിനാല്‍ യാദൃശ്ചികം എന്ന വാക്ക് ആപേക്ഷികമാണ്. ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. പിന്നെ വരാവുന്ന പദങ്ങള്‍ തനിയെ സംഭവിക്കുന്നു-ആസൂത്രിതമായി സംഭവിക്കുന്നു എന്നിങ്ങനെയുള്ള ദ്വന്ദങ്ങളാണ്. എന്നാലിവയും ആപേക്ഷികം തന്നെ. എങ്കിലും ആസൂത്രിതവും യാദൃശ്ചികമായി സംഭവിക്കാത്ത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ? അത്ഭുതം! ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെല്ലാം അങ്ങനെയുള്ള മൂന്നാം വകുപ്പില്‍ പെട്ടതാണ്. അതായത് പൂര്‍ണ്ണായും ആസൂത്രതമായി യാതൊന്നും സംഭവിക്കുന്നില്ല. എത്ര ആസൂത്രിതമായി രൂപപ്പെടുത്തിയെടുക്കുന്ന സംഭവങ്ങളിലും പലഘട്ടങ്ങളും തികച്ചും യാദൃശ്ചികമായി പലതും വന്നുകൂടുന്നത് കാണാം.
ഉദാ-തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം പരിഗണിക്കുക. ഇവിടെ കൈപ്പത്തി വെട്ടാനായി സൗദി അറേബ്യ മുതല്‍ തൊടുപുഴ വരെ നീളുന്ന ഒരു ആസൂത്രണമുണ്ടായിരുന്നു. ആസൂത്രിതമായി നിരവധി കാര്യങ്ങള്‍ നടന്നു. എന്നാല്‍ ഇടയ്ക്ക് ആസൂത്രമല്ലാത്ത സംഭവങ്ങളുമുണ്ടായി. അതിലൊന്നാണ് പ്രൊഫസറുടെ മകനുമായുള്ള മല്‍പ്പിടുത്തത്തിനിടയ്ക്ക് പ്രതികളില്‍ ഒരാളുടെ കൈപ്പത്തി മുറിവേറ്റത്. പിന്നതിന് ചികിത്സ വേണ്ടിവന്നു. ചികിത്സ ചെയ്തവര്‍ വെട്ടിലായി. എത്ര ശ്രദ്ധപൂര്‍വം ആസൂത്രണം ചെയ്താലും ചില ഘട്ടങ്ങളില്‍ യാദൃശ്ചികമായ പലതും സംഭവിക്കും. ഇതുപോലെ തന്നെയാണ് തികിച്ചും യാദൃശ്ചികമെന്ന് തോന്നുന്ന കാര്യങ്ങളുടെ കാര്യവും. അവയിലെ പല ഘട്ടങ്ങളും ഘടകങ്ങളും ആസൂത്രിതമോ മന:പൂര്‍വമോ ആയിരിക്കും. ചുരുക്കത്തില്‍ പ്രപഞ്ചത്തില്‍ പൂര്‍ണ്ണമായും ആസൂത്രിതമോ യാദൃശ്ചികമായതുമായ ഒരു സംഭവവും ഒരിക്കലുമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.****
(തുടരും)
അധ്യാപകന്‍ കുട്ടികളോട് മതാര്‍ത്ഥപ്രയോഗം നടത്തുന്നു:
''കുഞ്ഞുങ്ങളെ, ഈ ഡെസ്‌ക്ക് ആരാ ഉണ്ടാക്കിയത്?''
''ആശാരി!!!''-കുട്ടികളുടെ കോറസ്.
തുടര്‍ന്ന് ക്‌ളാസ്സില്‍ കണ്ടതും കാണാത്തതുമായി ഏഴെട്ടു വസ്തുക്കള്‍ ഉണ്ടാക്കിയതാര് എന്ന് വര്‍ദ്ധിച്ച ആവേശത്തോടെ അദ്ധ്യാപകന്‍ ചോദിക്കുന്നു. കുട്ടികള്‍ അവര്‍ക്കറിയാവുന്ന നിര്‍മ്മിതാക്കളുടെ പേര് പറയുന്നു. ഉടനെ തന്ത്രപരമായി അദ്ധ്യാപകന്‍ മതവിഷം കുത്തിവെക്കാന്‍ സിറിഞ്ച് കയ്യിലെടുക്കുന്നു.
''കുട്ടികളെ അങ്ങനെയെങ്കില്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍, താരങ്ങളേയും സൂര്യനേയും ചന്ദ്രനേയും ആരെങ്കിലും ഉണ്ടാക്കേണ്ടേ?''
''തീര്‍ച്ചയായും സര്‍''-കുട്ടികള്‍ക്ക് ലവലേശമില്ല സംശയം. അടിസ്ഥാന നിയമം വ്യക്തമായി കഴിഞ്ഞാല്‍ പിന്നെ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലോ?!
''അതൊക്കെ ഉണ്ടാക്കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?''
''അറിയില്ല സര്‍.''
''എനിക്കുമറിയില്ല. പക്ഷെ അങ്ങനെയൊരു ശക്തി ഉണ്ടെന്നത് തീര്‍ച്ചയല്ലേ? അല്ലാതെ ഇതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പല്ലേ?''
''തീര്‍ച്ചയായും സര്‍''
''എന്റെ കുട്ടികളെ, നമുക്കറിയാന്‍ കഴിയാത്ത ആ ശക്തിയേയാണ് നാം ദൈവം എന്നുവിളിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ദൈവവിശ്വാസിയാകണമെന്നോ ദൈവം ഉണ്ടെന്ന് സമ്മതിക്കണമെന്നോ ഞാന്‍ പറയുന്നില്ല. മറിച്ച് എല്ലാത്തിനും കാരണമായ ഒരു ശക്തിയുണ്ടെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. അതിനെ നിങ്ങള്‍ ദൈവമെന്നോ പ്രകൃതിയെന്നോ എന്തു വേണമെങ്കിലും വിളിച്ചുകൊള്ളു. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതുണ്ട്.''
അദ്ധ്യാപകന്‍ ഇത്രയും പതപ്പിച്ച് വെച്ചിട്ട് കുട്ടികള്‍ക്ക് കണ്ണുകാണുന്നുണ്ടോ എന്നറിയാനായി ചുറ്റും നോക്കി. ഒരു കുഴപ്പവമില്ല, കുട്ടികള്‍ക്ക് പാല്‍പ്പായസം ലഭിച്ച സംതൃപ്തി. പക്ഷെ ഒരുത്തന്റെ മുഖത്ത് മാത്രം വലിയ വെളിച്ചമില്ല. അവന്‍ മെല്ലെ എഴുന്നേറ്റു.
''എന്താ മോനെ?''-അദ്ധ്യാപകന്‍ കഠിനമായി സ്‌നേഹം പ്രസരിപ്പിച്ചു.
''അല്ല സര്‍, ഞാനാലോചിക്കുകയായിരുന്നു. എല്ലാത്തിനുപിന്നിലും ഒരു കാരണമുണ്ടെന്നല്ലേ അങ്ങ് പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ദൈവമുണ്ടെന്ന് വെക്കാം. പക്ഷെ കാര്യങ്ങള്‍ അവിടംകൊണ്ട് തീരുന്നില്ലല്ലോ? അങ്ങനെയെങ്കില്‍ ആ അപ്പൂപ്പനെ ആരാ ഉണ്ടാക്കിയത്?''
അദ്ധ്യാപകന്‍ ഈ ചോദ്യം കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. കാരണം ഇത് തുടങ്ങിയിട്ട് കാലമേറെയായി. എല്ലാത്തിനും കാരണമുണ്ട്, പക്ഷെ ദൈവത്തിന് കാരണമില്ല എന്ന മതതമാശ ആ കുട്ടിയോട് പറയാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് മനസ്സുവന്നില്ല. കാരണം അത് പറഞ്ഞ് അത്രയ്ക്ക് മടുത്തുപോയിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവും പഴഞ്ചനായിരുന്നു:
''കുഞ്ഞേ, നീ അധികം നെഗളിക്കരുത്. അത് ദൈവനിന്ദയാകുന്നു. ദൈവത്തിന്റെ കാരണം അന്വേഷിക്കാന്‍ നമ്മെക്കൊണ്ട് സാധ്യമല്ല. ദൈവമുണ്ടെന്നറിയുകയാണ് പ്രധാനം. ദൈവരഹസ്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നതിനും അപ്പുറമാണ്.
''സര്‍, അങ്ങല്ലേ പറഞ്ഞത് എല്ലാത്തിന് പിന്നിലും ഒരു 'ശക്തി'യുണ്ടാവുമെന്ന്? എന്നിട്ടിപ്പോ?!'' പയ്യന്‍ വിടാന്‍ ഭാവമില്ല.
''ഇരിയെടാ അവിടെ, ധര്‍മ്മപ്രബോധനത്തിന്റെ ക്‌ളാസ്സില്‍ ദൈവദോഷം പറയുന്നോ. നീ ഈ ബാക്കിയിരിക്കുന്ന കുട്ടികളെ കൂടി വഴിതെറ്റിച്ചേ അടങ്ങൂ അല്ലേ, കുട്ടിപ്പിശാചേ.... ''
അദ്ധ്യാപകന്‍ കണ്ണുരുട്ടിയതോടെ അവന്റെ കണ്ണു നിറഞ്ഞു, മുഖം കുനിഞ്ഞു.
ഏറെ പരിചിതമായ ഈ കഥ പ്രപഞ്ചം 'ഉണ്ടാക്കാന്‍' ഒരാളെ ഏര്‍പ്പാടാക്കി പ്രപഞ്ചരഹസ്യം പരിഹരിക്കുന്ന മതയുക്തിയിലേക്കുള്ള ക്ഷണക്കത്താണ്. ഭൗതികലോകത്ത് 'എല്ലാത്തിന് പിന്നിലും ഒരു കാരണമുണ്ടാകും' എന്ന സരളമായ ഭൗതികനിയമം ചൂണ്ടിക്കാട്ടി അതിന്റെ ചെലവില്‍ ഭൗതികമല്ലെന്ന് നിര്‍വചിക്കപ്പെടുന്ന(സംഗതി ഇല്ലാത്തതായതുകൊണ്ട് അതാണ് സൗകര്യം!) ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുക-തുടര്‍ന്ന് പ്രസ്തുത നിയമം ദൈവത്തിന് ബാധകമല്ലെന്നും പറഞ്ഞ് ഗോഷ്ടി കാണിക്കുക! തുടര്‍ന്ന് ആ ഗതികേടില്‍ വന്യമായി അഹങ്കരിക്കുക! ഈ വികലഭാവനയാണ് പൊതുവെ മതചിന്ത എന്നറിയപ്പെടുന്നത്. മതചിന്തയില്‍ മതം മാത്രമേയുള്ളൂ. മതചിന്തയിലെ 'ചിന്ത' പച്ചക്കുതിരയിലെ കുതിരയാകുന്നു.
ദൈവത്തെ കണ്ടെത്താന്‍ അവതരിപ്പിക്കുന്ന വ്യവസ്ഥ ദൈവത്തിന് ബാധകമല്ല! കൂരിരുട്ടത്ത് വീട്ടിലെത്താനായി ചൂട്ടുക്കറ്റയുടെ വെളിച്ചം വേണം. വീടെത്തിയാല്‍ വെളിച്ചം തല്ലിക്കെടുത്തുന്നു. വീട്ടിലെത്തിയില്ലേ? പിന്നെയെന്താ!? ചുറ്റും ഇരുട്ടാണെന്നും ആ ഇരുട്ടില്‍ പുതഞ്ഞുകിടക്കുന്ന വസ്തുക്കള്‍ നിരവധിയാണെന്നും തമസ്‌ക്കരിക്കപ്പെടുന്നു. അപഹാസ്യമായ ഈ അടവുനിയമം അക്വിനാസ് മുതലിങ്ങോട്ടുള്ളവര്‍ അവതരിപ്പിച്ചു കാണാറുണ്ട്. തത്ത്വവിചാരത്തില്‍ ഇത്തരം വികലപ്രസ്താവനകള്‍ക്കുള്ള മൂല്യം പൂജ്യത്തില്‍ നിന്ന് ഒട്ടും കൂടില്ല. അതുകൊണ്ടുതന്നെയാണ് അക്വിനാസിന്റെ വാദങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും ഇക്കാലത്ത് കാര്യബോധമുള്ള തയ്യാറാകാത്തത്. സാമാന്യബോധമുള്ള മതവാദികളാരും അവയുന്നയിച്ച് കണ്ടിട്ടുമില്ല. വല്ല പരന്നഭൂമിവാദക്കാരോ പെന്തക്കോസ്ത് ക്രിസ്ത്യാനികളോ ഇസ്‌ളാമിക് ജിഹാദികളോ അല്ലാതെ ആരെങ്കിലും അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.
'നാസ്തികനായ ദൈവ'ത്തില്‍ നിന്നും:
''അക്വിനാസിന്റെ ദൈവസാധൂകരണ വാദങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. അഞ്ചെണ്ണത്തില്‍ ആദ്യ മൂന്നെണ്ണം ഒരേകാര്യം തന്നെയാണ് പറയുന്നത്. മൂന്ന് രീതിയില്‍ പറയുന്നുവെന്ന് മാത്രം. അതിനാല്‍ അവയെ ഒന്നായി പരിഗണിക്കാം. ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട്(Regress). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.
1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover)-ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം(ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു).
2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncaused Cause)- കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല!
3. പ്രാപഞ്ചികവാദം(The Cosmological Argument)-ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?)
പ്രാരംഭനിരീക്ഷണത്തില്‍ യുക്തിസഹമെന്ന് തോന്നുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം. സൗകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.
സര്‍വ്വജ്ഞന്‍,സര്‍വ്വശക്തന്‍,പ്രീണനത്തിന് വഴങ്ങുന്നവന്‍,മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍,സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍,മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍,സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരമാണ്(Arbitraray). മാത്രമല്ല ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്.''
എല്ലാ കാര്യത്തിനും (Effect) കാരണമുണ്ടെന്നും(Cause) പ്രപഞ്ചത്തിലെ സര്‍വവസ്തുക്കളും കാര്യ-കാരണബന്ധങ്ങളുടെ ചങ്ങലയില്‍ ബന്ധിതമാണെന്നതും ശരിയാണ്. ഈ കാര്യകാരണബന്ധനം പാരസ്പര്യത്തില്‍(mutuality) അധിഷ്ഠിതമാണ്. ഒരോ വസ്തുവും ഒരേസമയം കാര്യവും കാരണവുമാണ്. ഒരൊറ്റ പ്രോട്ടോണുള്ള അണകേന്ദ്രം ഹൈഡ്രജന്റെ കാരണമാണെങ്കില്‍ ഹൈഡ്രജന്‍ ജലത്തിന്റെ കാരണമാണ്. ജലം നീരാവിയുടെ കാരണമാണെങ്കില്‍ നീരാവി മഴയുടെ കാരണമാണ്. പ്രപഞ്ചത്തിലെ കാര്യ-കാരണശൃംഖല അങ്ങനെ നീളുന്നു. ഒരു വസ്തുവിനും ഏകകാരണമായ ഒന്ന് ചൂണ്ടിക്കാട്ടാനാവില്ല. ഏകകാരണം, മൂലകാരണം എന്നീ സങ്കല്‍പ്പങ്ങള്‍ തീര്‍ത്തും അസംഭവ്യവമാണ്. ബഹുകാരണനിമിത്തമാണ് പ്രപഞ്ചം; ഏകകാരണം പ്രപഞ്ചവിരുദ്ധവും. പ്രപഞ്ചവിരുദ്ധമായ ഒന്ന് പ്രപഞ്ചകാരണമാവില്ല. പ്രപഞ്ചത്തില്‍
ഏതെങ്കിലും വസ്തുവിന്റെ മൂലകാരണമായ (prime cause) ഒന്ന് ചൂണ്ടിക്കാട്ടാനായാല്‍ അന്നുമാത്രമേ മൂലകാരണമായ ദൈവപ്രതിഷ്ഠയെ കുറിച്ച് പര്യാലോചിക്കാനാവൂ.
പ്രപഞ്ചത്തിന് ഏകകാരണമായിരുന്നു ഉണ്ടായിരുന്നെതെങ്കില്‍ ഈ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍, കുറഞ്ഞപക്ഷം പ്രപഞ്ചം ഇങ്ങനെ ആകുമായിരുന്നില്ല എന്നതുറപ്പാണ്. കാരണം നാം കാണുന്ന പ്രപഞ്ചം ബഹുവിധ കാര്യകാരണങ്ങളുടെ സംഘനൃത്തമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ കണികയ്ക്കും ആ നിയമം ബാധകമാണ്. ഒന്നും ഒന്നിനേയും സഹായിക്കുന്നില്ല, അതേസമയം എല്ലാം പരസ്പരം സ്വാധീനിക്കുന്നു. പരസ്പരാശ്രയത്വത്തിലും പ്രസ്പരസ്വാധീനത്തിലും അധിഷ്ഠിതമായ വ്യവസ്ഥയില്‍ ഏകകാരണം അചിന്ത്യമാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടേയും കാരണം പ്രപഞ്ചം തന്നെയായതിനാല്‍ പ്രപഞ്ചത്തിന്റെ കാരണവും പ്രപഞ്ചം തന്നെ. പ്രപഞ്ചകാരണം പ്രപഞ്ചമാകുന്നത് ഏകകാരണത്തില്‍ അവസാനിക്കില്ലേ? വേണമെങ്കില്‍ അദൈ്വതവാദികള്‍ക്ക് അത്തരത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ ഏകമായി തോന്നുന്ന പ്രപഞ്ചം ബഹുകാരണസങ്കുലമാണ്. പ്രപഞ്ചത്തെ സംബന്ധിച്ച് 'ഏകം' 'അനേകം' തുടങ്ങിയ സംഖ്യാശബ്ദങ്ങള്‍ പ്രസക്തമല്ല. കാരണം പ്രപഞ്ചം ഒരു സമുച്ചയനാമമാകുന്നു(It is collective noun).
എന്താണോ ഉള്ളത് അതാണ് പ്രപഞ്ചം-ഉള്ളത് ദ്രവ്യമാണ്, ദ്രവ്യം ഊര്‍ജ്ജമാണ്-ദ്രവ്യം പ്രപഞ്ചമാണ്;'അഹം ദ്രവ്യാസ്മി, തത്വമസി'.
പ്രപഞ്ചം പ്രപഞ്ചത്തെ സ്വാധീനിക്കുന്നു, പ്രപഞ്ചം പ്രപഞ്ചത്തെ നിശ്ചയിക്കുന്നു. പ്രപഞ്ചം ബുഹകാരണസംബന്ധിയായതിനാല്‍ പ്രപഞ്ചകാരണവും ബഹുതലബന്ധി തന്നെ. പ്രപഞ്ചജന്യവും പ്രപഞ്ചപരവുമായ സര്‍വതിന്റേയും അസ്തിത്വം പ്രപഞ്ചംകൊണ്ട് വിശദീകരിക്കാവുന്നതിനാല്‍ സര്‍വതും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ടുതന്നെ വിശദീകരിക്കാം. കൃത്യമായി പറഞ്ഞാല്‍ പ്രപഞ്ചംകൊണ്ടേ വിശദീകരിക്കാനാവൂ എന്നുതന്നെ പറയണം. വൈക്കോല്‍ കെട്ടാനുള്ള പാശം വൈക്കോലില്‍ നിന്നുതന്നെ ഉണ്ടാകുന്നതുപോലെ പ്രപഞ്ചം പ്രാപഞ്ചികമായി വിശദീകരിക്കപ്പെടുന്നു. പ്രപഞ്ചബാഹ്യമായ ഒന്ന് അസംഭവ്യമാണ്, കാരണം ളള്ളതെന്തോ അതാണ് പ്രപഞ്ചം. പ്രപഞ്ചം ഒഴികെയുള്ളതെല്ലാം ഇല്ലാത്തതാണ്.
പ്രപഞ്ചം പ്രപഞ്ചത്തിന്റെ കാരണം മാത്രമല്ല തെളിവുകൂടിയാകുന്നു. തെളിയിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ തെളിവ് ആ വസ്തു അല്ലെങ്കില്‍ സംഭവം തന്നെയാകുന്നു. ഒരു കൊലപാതകത്തിന്റെ തെളിവായി കൊലയ്ക്കുപയോഗിച്ച ആയുധം, വസ്ത്രത്തിലെ രക്തക്കറ,നേര്‍സാക്ഷികള്‍ തുടങ്ങി സാഹചര്യത്തെളിവുകള്‍ വരെ ഉപയോഗപ്പെടുത്താം. എന്നാല്‍ ഏറ്റവും വലിയ തെളിവ് കൊല ന്യായാധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ്. ദിനസോറിന്റെ അസ്ഥികൂടവും കാല്‍പ്പാടുകളും തെളിവുകളാവാം. പക്ഷെ ഒരു അസ്സല്‍ ദിനോസര്‍ തന്നെയാണ് ഏറ്റവും വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!! തെളിവും തെളിയിക്കപ്പെടുന്ന വസ്തുവും ഭിന്നമാകുമ്പോള്‍ തെളിവ് ന്യൂനീകരിക്കപ്പെടുന്നു. വസ്തുവും വിശദീകരണവും ഭിന്നമായിരിക്കണമെന്ന ശാഠ്യം ഭേദചിന്തയില്‍ നിന്നുത്ഭവിക്കുന്നതാണ്.
പ്രപഞ്ചത്തിന് തുടക്കമുണ്ടെങ്കില്‍ ആരാണ് തുടങ്ങിയതെന്ന് പഴമക്കാര്‍ ചോദിക്കും. തുടക്കം ഉണ്ടാകണമെന്ന നിര്‍ബന്ധം എന്തിനാണെന്ന ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാത്തിനും ഒരു തുടക്കം വേണമെന്ന വാദമാണ് ദൈവം എന്ന കാഥാപാത്രത്തിന്റെ അത്താണി. പ്രപഞ്ചം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വയംകൃതമാണ്. എങ്കിലേ ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളു. തുടക്കവും അവസാനവും കേവലമായ ചാക്രികപരിണാമം മാത്രം. പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാകുന്നു. തിരിച്ച് ദൈവം അനാദിയാണ്, ആദിമധ്യാന്തമില്ലാത്തവനാണ് എന്നൊക്കെയാണ് മതം ആരോപിക്കുന്നില്ലേ? ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നു ഞങ്ങള്‍ ദൈവം അനാദിയാണെന്ന് പറയുന്നു-രണ്ടും സമംഗുണം എന്ന് വാദിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്.
ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്.
ഉള്ള ഒന്ന് എന്നുമുണ്ടായിരുന്നു എന്നു വാദിക്കുന്നതും തെളിവില്ലാത്ത ഒന്ന് എന്നുമുണ്ടായിരുന്നു എന്നുമുണ്ടായിരുന്നു എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം അനന്തമാണ്. പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം. കുറഞ്ഞപക്ഷം പ്രപഞ്ചം ഇന്നുണ്ട്. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല. കാരണം സങ്കല്‍പ്പം പോലും പ്രപഞ്ചോത്പന്നമാണ്. അതിനാല്‍ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കല്‍പ്പം സാധുവായിത്തീരുന്നു. അതേസമയം ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു. മനുഷ്യനുണ്ടായതാകട്ടെ പ്രപഞ്ചം ഉണ്ടായി 99.99% ദൂരം പിന്നിട്ടശേഷവും. മനുഷ്യന്‍ ഉണ്ടായി 99.99% ദൂരം പിന്നിട്ട ശേഷമാണ് നാമിന്ന് പരിചയപ്പെടുന്ന ദൈവസങ്കല്‍പ്പത്തിന് അവന്‍ രൂപംകൊടുത്തത്.
പ്രപഞ്ചം എന്നുമുണ്ടായിരുന്നു-ദൈവം എന്നുമുണ്ടായിരുന്നു എന്നു പറയുന്നതിലെ വ്യത്യാസം ഇവിടെ അനുഭവവേദ്യമാകുന്നു. ആദ്യത്തേത് മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ ആധാരമാക്കിയുള്ള പരികല്‍പ്പന, രണ്ടാമത്തേത് മനോവിഭ്രാന്തിയെ ആസ്പദമാക്കിയുള്ള ഭാവനാവ്യായാമവും. വീട്ടുമുറ്റത്തെ പാരിജാതവും ആകാശലില്ലിയും തമ്മിലുള്ള വ്യത്യാസമാണത്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായിട്ടാണ് (creator)മതം ദൈവത്തെ അവതരിപ്പിക്കുന്നത്. സ്രഷ്ടാവ് വേണമായിരുന്നെങ്കില്‍ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം സൃഷ്ടി (creation)പ്രപഞ്ചവിരുദ്ധമാണ്. സൃഷ്ടി നൂറുശതമാനം അസംഭവ്യമാകുന്നു. ഈ പ്രപഞ്ചമുള്ളിടത്തോളം സൃഷ്ടി അസംഭവ്യമാണ്;പ്രപഞ്ചമില്ലെങ്കില്‍ അപ്രസക്തവും. സൃഷ്ടി ഇല്ലാത്തതിനാല്‍ സ്രഷ്ടാവുമില്ല. പ്രപഞ്ചമില്ലാത്ത അവസ്ഥ ഭാവനാതീതമെങ്കിലും അത്തരത്തിലൊന്ന് താത്വികമായി പരിഗണിച്ചാല്‍ പ്രപഞ്ചസൃഷ്ടി നടക്കുന്നത് ഇല്ലായ്മയില്‍(nothingness)(ശുദ്ധശൂന്യത) ആയിരിക്കണം. 'ശൂന്യത'എന്നൊരവസ്ഥ പ്രപഞ്ചം ഉണ്ടാകുന്ന നിമിഷം റദ്ദാക്കപ്പെടുമല്ലോ. പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് ശൂന്യത ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. കാരണം ശൂന്യതയില്‍'നിന്ന്' ഒന്നുമുണ്ടാക്കാനാവില്ല. ഉണ്ടാക്കിയാല്‍ അത് ശൂന്യത ആയിരുന്നില്ലെന്ന് വ്യക്തം. കൂരിരിട്ടത്ത് കറുത്ത മുറിയില്‍ നിന്നും കറുത്ത പൂച്ചയെ പിടിച്ചാല്‍ പൂച്ച മുമ്പ് അവിടെ ഉണ്ടായിരുന്നുവെന്ന് കാണണം. ശൂന്യതയില്‍നിന്ന് പ്രപഞ്ചമോ പ്രപഞ്ചത്തില്‍ നിന്ന് ശൂന്യതയോ ഉണ്ടാകില്ല.
ആ നിലയ്ക്ക് 'ഇല്ലാത്തതിനെ ഉണ്ടാക്കുന്ന'സൃഷ്ടി എന്ന കര്‍മ്മം അസാധ്യവും അസംഭവ്യവുമാണ്. ഇനി മറ്റൊന്നുള്ളത് ഈ പ്രപഞ്ചവസ്തു ഇവിടെ ഉണ്ടായിരുന്നുവെന്നും ദൈവം അതിനെ 'പരുവപ്പെടുത്തു'കയായിരുന്നു എന്ന സാധ്യതയാണ്. നിലവിലുള്ള വസ്തു പരുവപ്പെടുത്തുന്നത് സൃഷ്ടിയല്ല, അത് കേവലം നിര്‍മ്മാണ(production)മാണ്.
നിര്‍മ്മാണം ദ്രവ്യത്തിന്റെ രൂപാന്തരത്വമാകുന്നു(metamprphosis).ദ്രവ്യപരിണാമം മാത്രമാണിവിടെ സംഭവിക്കുന്നത്. സൃഷ്ടി എന്ന പ്രക്രിയ താത്വികമായിപ്പോലും അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് എന്ന പദത്തിന് നിലനില്‍പ്പില്ല. ചുരുക്കിപ്പറഞ്ഞാല്‍ ശൂന്യതയില്‍ സൃഷ്ടി അസംഭവ്യമാണ്, ഉണ്‍മയില്‍ അനാവശ്യവും.
മനുഷ്യന്റെ നിര്‍മ്മാണപ്രക്രിയയെ പ്രപഞ്ചത്തിന്റ ഉത്പത്തിയുമായി ബന്ധപ്പെടുന്നത് പരമ അബദ്ധമാണ്. ഒരു കുശവന്‍ മണ്‍കലം ഉണ്ടാക്കുന്നു എന്നുപറയുമ്പോള്‍ അയാള്‍ കളിമണ്ണ് കുടത്തിന്റെ ആകൃതിയും സ്വഭാവവും കൈവരിക്കുന്നതിന് ഹേതുവാകുന്നു എന്ന അര്‍ത്ഥമേയുള്ളു. നിലിവിലുള്ള പദാര്‍ത്ഥങ്ങളുടെ സവിശേഷമായ ഒരു സംഘാടനമാണവിടെ(special assembly) നടക്കുന്നത്. മണ്‍കലത്തിനായി ആദ്യം ശിലപൊടിഞ്ഞ് കളിമണ്ണുണ്ടാകണം. ആ മണ്ണ് ജലത്തില്‍ കുഴയണം, പോട്ടര്‍വീലില്‍ കുടത്തിന്റെ ആകൃതി നേടണം, ചൂടില്‍ മൊരിയണം തുടങ്ങി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരണം(commissions). മഴ, കാറ്റ്, അന്യജീവി ആക്രണം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും വേണം(omissions). ഈ ഘടകങ്ങളെല്ലാം തനിയെ കുടം ആകാതിരിക്കാനുള്ള സാധ്യത കൂടുതലും ആകാനുള്ള സാധ്യത കുറവുമാണ്. മണ്‍കുട നിര്‍മ്മാണത്തില്‍ ഏതെങ്കിലും ഘടകം ഒഴിവാക്കാനാവമെങ്കില്‍ അത് നിര്‍മ്മിതാവായ കുശവന്‍ മാത്രമാകുന്നു! മറ്റേതൊരു ഘടകം ഒഴിവാക്കിയാലും കുടം അസാധ്യമാണ്. ഓരോ അനുകൂല-പ്രതികൂല സാഹചര്യങ്ങള്‍ക്ക് പിറകിലും കാര്യകാരണങ്ങളുടെ ഒട്ടനവധി ശൃംഖലകളുണ്ടാകും. ഈ കാര്യകാരണങ്ങളുടെ സ്രോതസ്സ് തേടി പിറകോട്ട് പോകുന്തോറും നമുക്ക് പ്രപഞ്ചത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ പിറകോട്ട് പോകേണ്ടിവരും. അവിടെ കുശവനും മണ്ണുമൊന്നുമുണ്ടാകില്ല. അവസാനം മണ്‍കുടത്തിന്റെ കാരണം പ്രപഞ്ചമാണെന്ന തിരിച്ചറിവുണ്ടാകും.
കുശവന്‍ കലമുണ്ടാക്കുമ്പോള്‍ അയാള്‍ ദ്രവ്യപരിണാമത്തിന് സാക്ഷ്യം (witnessing evolution of matter)വഹിക്കുകയാണ്. കളിമണ്ണ് മണ്‍കുടമാകണമെങ്കില്‍ ഒന്നുകില്‍ കുശവന്‍ അതിന്റെ നിര്‍മ്മാണം നടത്തണം, അല്ലെങ്കില്‍ അത് തനിയെ ഉണ്ടാകണം. രണ്ടായാലും അവിടെ പുതുയതായി ഒന്നും സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. കുടം തനിയെ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന വിരളമാണ്. കാരണം അതൊരു മനുഷ്യനിര്‍മ്മിത വസ്തുവാണ്. നിങ്ങളുടെ സ്വപ്നം നിങ്ങള്‍ തന്നെ കാണേണ്ടതുണ്ട്. അത് മറ്റൊരാള്‍ക്ക് അനുഭവവേദ്യമാകില്ല. പക്ഷെ സ്വപ്നം സംഭ്യവ്യമാണെങ്കിലേ നിങ്ങള്‍ക്ക് സ്വപ്നമുണ്ടാകൂ. മനുഷ്യസ്വപ്നം സംഭവ്യമാക്കുന്നത് പ്രപഞ്ചമാണ്. അതിനാദ്യം മനുഷ്യനുണ്ടാകണം. മനുഷ്യനുണ്ടാകണമെങ്കില്‍ ജൈവപരിണാമം സംഭവിക്കണം, അതിനായി ഭൂമിയൊരുങ്ങണം, ഭൂമിയുണ്ടാകണം....അങ്ങനെ ഒരുപാട് പശ്ചാത്തല സാഹചര്യങ്ങള്‍ തൃപ്തികരമായി ഉരുത്തിരിഞ്ഞാലേ സ്വപ്നം സംഭവ്യമാകൂ.
നിങ്ങളുടെ സ്വപ്നത്തിന്റെ കാരണം നിങ്ങളല്ല. സ്വപ്നത്തില്‍ മനനം ചെയ്യുന്ന വിവരങ്ങളുടെ കാരണവും നിങ്ങളല്ല. നിങ്ങളുടെ കാരണവും നിങ്ങളല്ല. കാരണം നിങ്ങള്‍ പ്രപഞ്ചമാണ്. നിങ്ങളാകുന്ന കാര്യവും കാരണവും പ്രപഞ്ചം തന്നെ. മനുഷ്യ പ്രപഞ്ചവസ്തുവായതിനാല്‍ പ്രപഞ്ചം മനുഷ്യനെ വിശദീകരിക്കും. മനുഷ്യനിര്‍മ്മിതവസ്തുക്കളും മനുഷ്യന്റെ അനുഭവങ്ങള്‍ വഴി പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തിലുള്ളതെല്ലാം പ്രപഞ്ചമെന്ന മഹാവ്യവസ്ഥയിലെ ഉപവ്യവസ്ഥകളാകുന്നു. All happens in this universe are functions of innumerabale subsystems within the big system which regualtes itself. അതായത് നാം ഉണ്ടാക്കുന്നു എന്നുപറയുന്നത് അര്‍ത്ഥശൂന്യമാണ്. അതായത് മനുഷ്യനിര്‍മ്മിതമെന്ന് തോന്നുന്ന വസ്തുക്കളുടെ കാര്യത്തില്‍പ്പോലും ഇതൊരുതരം 'ഉണ്ടാക്കലാണ്'.
ഒരു കംമ്പ്യൂട്ടറിനെ കംമ്പ്യൂട്ടര്‍ കൊണ്ടുതന്നെ വിശദീകരിക്കാം. കാരണം കമ്പ്യൂട്ടര്‍ എന്നത് കേവലം ഒരു വസ്തുവല്ല. അതൊരു വ്യവസ്ഥയാകുന്നു(system). ആ വ്യവസ്ഥ നിരവധി ഉപവ്യവസ്ഥകളുടെ(sub systems) പരിണിതഫലമാണ്. കമ്പ്യൂട്ടറിനെ വസ്തുവായി വിലയിരുത്തുന്നവന്‍ ഒരിക്കലും കമ്പ്യൂട്ടറിനെ അറിയുന്നില്ല. അവന്‍ പുറത്തുള്ള 'ഒരാളെ' സങ്കല്‍പ്പിച്ച് കമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കും! സത്യത്തില്‍ കമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ കമ്പ്യൂട്ടര്‍ എന്ന കേവല വസ്തുവിന്റെ മുന്നിലേക്കും പിന്നിലേക്കും നീളുന്നതാണ്. കംമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ കംമ്പ്യൂട്ടറിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കേണ്ടി വരുമെന്നര്‍ത്ഥം. അവിടെ നിരവധി ഉപവ്യവസ്ഥകള്‍ നാം കണ്ടെത്തും. പിറകോട്ടുപോകുമ്പോള്‍ സി.പി.യു ഒരു ഉപവ്യവസ്ഥയാണ്. എന്നാല്‍ സി.പി.യു കൊണ്ടത് പൂര്‍ണ്ണമാകില്ല. മൈക്രോപ്രോസസ്സറും മെമ്മറിയും കമ്പ്യൂട്ടറിന്റെ ഉപവ്യവസ്ഥകളാണ്. എന്നാല്‍ അപ്പോഴും പൂര്‍ണ്ണതയില്ല. മൈക്രോപ്രോസ്സസറിന്റെ കാരണം അതിന്റെ അണുവ്യവ്യസ്ഥയിലുണ്ട്. അണുവ്യവസ്ഥയുടെ കാരണം ക്വാര്‍ക്കുകളിലും. അങ്ങനെ പിറകോട്ടുചെല്ലുമ്പോള്‍ ദ്രവ്യത്തില്‍ അതിസൂക്ഷ്മാവസ്ഥയില്‍ എത്തിപ്പെടും. അതായത് കംമ്പ്യൂട്ടറിന്റെ കാരണം തേടുമ്പോള്‍ നാം സൂക്ഷ്മപ്രപഞ്ചത്തിലെത്തുന്നു. ഓര്‍ക്കുക, നാം കംമ്പ്യൂട്ടറിന്റെ കാരണമന്വേഷിക്കുകയാണ്!
ഇനി കമ്പ്യൂട്ടര്‍ എന്ന കേവലവസ്തുവിന് പുറത്തേക്ക് സഞ്ചരിക്കുമ്പോഴും ഇതേ അവസ്ഥയുണ്ട്. നിരവധി ഉപവ്യവസ്ഥകള്‍ അവിടെയും കടന്നുവരുന്നു. NTP(Normal temperature and pressure) ഇല്ലെങ്കില്‍ കമ്പ്യൂട്ടറില്ല. കമ്പ്യൂട്ടറിന് നിര്‍മ്മിതാവുണ്ടാകണം. പക്ഷെ നിര്‍മ്മിതാവ് കമ്പ്യൂട്ടറിന്റെ അസംഖ്യം കാരണങ്ങളില്‍ ഒന്നുമാത്രം. നിര്‍മ്മിതാവിനും കാരണമുണ്ട്.നിര്‍മ്മിതാവുണ്ടായതു കൊണ്ടു മാത്രം കമ്പ്യൂട്ടര്‍ ഉണ്ടാകില്ല. നിര്‍മ്മാണ സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അവയ്ക്കും കാരണങ്ങളുണ്ടാവും. വീണ്ടും പുറത്തേക്ക് സഞ്ചരിക്കുമ്പോള്‍ അവസാനം നാം സ്ഥൂലപ്രപഞ്ചത്തില്‍ എത്തിപ്പെടുകയാണ്. അതായത് കമ്പ്യൂട്ടറിന്റെ കാരണം തേടി ഒരു ദിശയില്‍ സഞ്ചരിക്കുമ്പോള്‍ സൂക്ഷ്മപ്രപഞ്ചവും മറുദിശയില്‍ സ്ഥൂലപ്രപഞ്ചവും മുന്നില്‍ തെളിയും. കംമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ ഈ സ്ഥൂലാവസ്ഥയ്ക്കും സൂക്ഷ്മാവസ്ഥയ്ക്കും ഇടയിലുള്ള ദ്രവ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയാകുന്നു. പ്രപഞ്ചത്തിലെ ചേതനയുള്ളതും അല്ലാത്തതുമായ ഏതൊരു വസ്തുവിന്റെയും കാര്യമെടുത്താലും സ്ഥിതി സമാനമാണ്. ഏതൊരു പ്രപഞ്ചവസ്തുവിനും സ്ഥൂലപ്രപഞ്ചവുമായും സൂക്ഷ്മപ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥൂലപ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും പ്രപഞ്ചമാകുന്നു. കമ്പ്യൂട്ടറിന്റെ കാരണം പ്രപഞ്ചമാണ്. പ്രപഞ്ചമില്ലെങ്കില്‍ കമ്പ്യൂട്ടറില്ല.
ഒരു ഫലത്തെ അതിന്റെ തൊട്ടുമുന്നെയുള്ള കാരണം (immediate cause)കാണ്ട് വിശദീകരിക്കാനാവില്ല. ജലത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥ ഹൈഡ്രജനും ഓക്‌സിജനുമാണ്. ഈ രണ്ടുമൂലകങ്ങളും ദ്രവ്യത്തിന്റെ രണ്ട് സവിശേഷ സംഘാടനങ്ങളാകുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റേയും ഇലക്രട്രോണുകള്‍ ഒന്നുതന്നെ, ന്യൂക്ലിയോണുകളും സമാനം. ഈ പരമാണുകള്‍ക്ക് പിന്നിലെ ക്വാര്‍ക്ക് തത്വങ്ങളും സമാനം. ജലത്തിന്റെ കാരണം തേടി നാം പിന്നോട്ടുപോകുന്തോറും നാം ആത്യന്തികമായി പ്രപഞ്ചത്തിന്റെ കാരണത്തിലാണ് എത്തിച്ചേരുന്നത്. ഹൈഡ്രജനും ഓക്‌സിജനും ജലഹേതുവാണെങ്കിലും ഇവരണ്ടും സംയോജിക്കപ്പെടണമെങ്കില്‍ നിരവധി അനുകൂലസാഹചര്യങ്ങളും ഒരുങ്ങേണ്ടതായിട്ടുണ്ട്. ജലത്തിന്റെ തൊട്ടുമുന്നെയുള്ള കാരണം ഹൈഡ്രജനും ഓക്‌സിജനുമാണ്. പക്ഷെ ഹൈഡ്രജനും ഓക്‌സിജനും നിയമതമായ അര്‍ത്ഥത്തില്‍ ജലഹേതുവല്ല. ഹൈഡ്രജന്‍ ഹൈഡ്രജനായും ഓക്‌സിജന്‍ ഓക്‌സിജനായും നിലനിന്നാല്‍ ജലമുണ്ടാകില്ല. ഹൈഡ്രജന്‍ ഹൈഡ്രജനല്ലാതാകുമ്പോള്‍, ഓക്‌സിജന്‍ ഓക്‌സിജനല്ലാതാകുമ്പോള്‍ മാത്രമാണ് ജലം ജനിക്കുന്നത്!
ഇനി നാം നോക്കേണ്ടത് മനുഷ്യനിര്‍മ്മിതമല്ലെന്ന് തോന്നുന്നതും ശരിക്കും അങ്ങനെയായതുമായ വസ്തുക്കളെ കുറിച്ചാണ്. മനുഷ്യന്‍ പ്രപഞ്ചനിര്‍മ്മിതമാണ്;പക്ഷെ പ്രപഞ്ചം മനുഷ്യനിര്‍മ്മിതമല്ല. പ്രപഞ്ചത്തിലെ 99.99999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ അവയെ നോക്കി ആരാണ് ഉണ്ടാക്കിയത് എന്ന ചോദ്യം ഉയര്‍ത്തുന്നത് യുക്തിഹീനമായിരിക്കും. ഒരു മഴവില്ല് കാണുന്നവന്‍ 'ആരാണിതുണ്ടാക്കിയത്?' എന്നു ചോദിക്കാറില്ല. പക്ഷെ പണ്ട് ചോദിച്ചിരുന്നു. അന്നത് ദൈവത്തിന്റെ അടയാളവും കയ്യൊപ്പുമായിരുന്നു. സമുദ്രതീരത്ത് കാണപ്പെടുന്ന അഴകാര്‍ന്ന ഘടനയും വര്‍ണ്ണസവിശേഷതയുമുള്ള ഒരു വെള്ളാരം കല്ലിനെ നോക്കി ആരാണിതുണ്ടാക്കിയത് എന്നു നാം ചോദിക്കുന്നില്ല. ചുറ്റും കാണുന്ന 99.99999% വസ്തുക്കളും ആരാണുണ്ടാക്കിയത് എന്ന് നാം ചോദിക്കാറില്ല. ഉദായാസ്തമനങ്ങളും മഴയും കാറ്റുമൊക്കെ ആരാണ് ഉണ്ടാക്കുന്നത് എന്ന ചോദ്യമില്ല. പക്ഷെ ഓര്‍ക്കുക, ഒരിക്കല്‍ സമൃദ്ധമായി നാമത് ചോദിച്ചിരുന്നു. ഉത്തരമായി ദൈവം എന്ന വ്യാജസങ്കല്‍പ്പെത്തെ താലോലിക്കുകയും ചെയ്തിരുന്നു. ഉത്പത്തി അറിയാത്തതു കൊണ്ടുമാത്രം ആരോ ഉണ്ടാക്കിയതായിരിക്കും എന്ന വികലഭാവന ജനിച്ചാല്‍ അത് സത്യാന്വേഷണവിരുദ്ധമായിരിക്കും.
എല്ലാം 'ഒരാള്‍'ചെയ്തു എന്നുവിശ്വസിക്കുന്നതാണ് (agenticity) 'തനിയെ പരിണമിച്ചുണ്ടായി'(evolved)എന്നു കരുതുന്നതിനേക്കാള്‍ നമ്മുടെ മസ്തിഷ്ക്കത്തിന് സൗകര്യപ്രദയിരിക്കും. ബാഹ്യലോകത്തെ ഡേറ്റ വിശകലനം ചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴിയാണിത്. പ്രാഥമികയുക്തി ആധാരമാക്കിയുള്ള ദ്രുതനിഗമനമാണിത്.യാഥാര്‍ത്ഥ്യമതല്ലെങ്കിലും മനുഷ്യന് അതിജീവിക്കാന്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ മതിയായിരുന്നു. അങ്ങനെയാണ് കാട്ടുമനുഷ്യന്‍ മഴയ്ക്കും തിരമാലയ്ക്കും കാറ്റിനുമൊക്കെ ദൈവത്തെ ഉണ്ടാക്കിയത്. ആര്‍ത്തിരമ്പുന്ന കടലിനും കലങ്ങിമറിയുന്ന കരിമേഘങ്ങള്‍ക്കും പിന്നില്‍ 'ആരോ' ഉണ്ടെന്ന് സങ്കപ്പിക്കാനായിരുന്നു അവനിഷ്ടം. ഗോത്രസമൂഹങ്ങളില്‍ നാഗരികമനുഷ്യന്‍ ആദ്യമായി റേഡിയോ എത്തിച്ചപ്പോഴൊക്കെ അതുകണ്ട ഗോത്രമനുഷ്യര്‍ പറഞ്ഞത് അതിനകത്തിരുന്ന് 'ആരോ' പാടുന്നുണ്ടെന്നാണ്! കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഭാവനാസമ്പന്നര്‍ 'ആരോ' മാറ്റിയിട്ട് 'ഏതോ ശക്തി' എന്നൊക്കെയാക്കി കാര്യങ്ങള്‍ പരിഷ്‌ക്കരിച്ചു. നിര്‍ധാരണവിധേയമില്ലാത്ത എന്തിനും 'ആരോ' അല്ലെങ്കില്‍ 'ഏതോ ശക്തി' എന്ന് സങ്കല്‍പ്പിക്കുന്ന ചിന്താവൈകല്യം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കൂടെപ്പിറപ്പാണ്. മനുഷ്യന്റ പരിണാമചരിത്രം പരിശോധിച്ചാല്‍ ഈ സങ്കല്‍പ്പത്തിന് അതിജീവനമൂല്യം ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം. അതുകൊണ്ടുമാത്രം അത് ഗുണകരമാണെന്നോ ശരിയാണെന്നോ അര്‍ത്ഥമില്ല. ജലദോഷം സര്‍വസാധാരണമായതിനാല്‍ അത് മഹത്തരമാണെന്ന് ആരും വാദിക്കാറില്ലല്ലോ.
വഴിയില്‍ കളഞ്ഞുകിട്ടുന്ന ഒരു വാച്ച് കിട്ടിയാല്‍ അതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് ഏതെങ്കിലും മനുഷ്യനായിരിക്കുമെന്ന് ചിന്തിക്കുന്നത് പ്രാഥമികയുക്തിയാണ്. കാരണം വാച്ച് മനുഷ്യനിര്‍മ്മിത വസ്തുവാണ്. പ്രകൃതിദത്തമായി അത് കാണപ്പെടുന്നില്ല. ലോകത്ത് മറ്റൊരു ജീവിയും വാച്ചുണ്ടാക്കിയിട്ടില്ലെന്ന അറിവ് നമുക്കുണ്ട്. വാച്ചിനെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങളും ലഭ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാം നിര്‍മ്മിതാവിനെ തെരയുന്നത്. കളഞ്ഞുകിട്ടിയ വാച്ചിന്റെ നിര്‍മ്മിതാവിനെ(സ്രഷ്ടാവിനയല്ല) തിരയുന്നതുപോലെയാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ തിരയുന്നതെന്ന് വാദിക്കുന്നവര്‍ ശ്രോതാക്കളെ ചിരിപ്പിച്ചുതന്നെ കൊല്ലണമെന്ന് വാശിയുള്ളവരായിരിക്കും. മനുഷ്യനിര്‍മ്മിതമല്ലാത്ത ഒരു വസ്തു കളഞ്ഞുകിട്ടിയാല്‍ ആരും അത് ആരോ നിര്‍മ്മിച്ചുവെന്ന് ചിന്തിക്കാറില്ല. മനുഷ്യനിര്‍മ്മിത വസ്തുക്കളേയും അല്ലാത്തവയേയും തമ്മില്‍ തരിച്ചറിയാനാവാത്തവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാകുന്നതില്‍ അസ്വാഭാവികതയില്ലതന്നെ. പ്രകൃയിലെ 99.9999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ ഒരു വസ്തു കാണുമ്പോഴെ അത് ആരുണ്ടാക്കിയെന്ന് ചിന്തിച്ചുപോകുമെന്ന വാദം ആഗ്രഹപ്രകടനമായി പരിമിതപ്പെടും.
പ്രപഞ്ചത്തില്‍ സൃഷ്ടി അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് അസാധ്യമാണെന്ന് കണ്ടല്ലോ. മതവാദികള്‍ അവതരിപ്പിക്കുന്ന മറ്റൊരു ഭാവനാസങ്കല്‍പ്പം ആസൂത്രകന്റേതാണ്(Designer).ആസൂത്രണവും(design) സൃഷ്ടിയും(ceration) ഭിന്നമാണെന്ന് അറിയാത്തവരില്ല. അതുകൊണ്ടുതന്നെ ആസൂത്രകനും സ്രഷ്ടാവും രണ്ടാണ്. സൃഷ്ടി നടന്നെങ്കിലേ ആസൂത്രണത്തിന് വകുപ്പുള്ളു. ദൈവം ആസൂത്രകനാണെങ്കില്‍ സൃഷ്ടിക്ക് വേറെ ആളെ വെക്കേണ്ടിവരും. ഈ ദുര്‍ഗതിക്ക് പരിഹാരമായാണ് മതം കണ്ണില്‍ കണ്ടതിന്റെയെല്ലാം പിതൃത്വത്വം ദൈവത്തില്‍ ആരോപിക്കുന്നത്. കഥയും തിരക്കഥയും സംവിധാനവും നിര്‍മ്മാണവും മാത്രമല്ല സംഭാഷണവും അഭിനയവുംവരെ ചെയ്യിച്ച് മതം ദൈവത്തെ ഒരു 'ബാലചന്ദ്രമേനോന്‍' ആക്കിമാറ്റുന്നു. മതസാഹിത്യമനുസരിച്ച് ദൈവം പ്രപഞ്ചത്തിലെ ആദ്യത്തെ ബാലചന്ദ്രമേനോനാണ്. അനാദിയായ ഒരുതരം ബാലചന്ദ്രമേനോന്‍! ആ ഒറ്റമൂലിയിലൂടെ സര്‍വപ്രശ്‌നങ്ങളും പരിഹരിച്ചതായി മതവാദി സ്വയം ആശ്വസിക്കുന്നു. എന്നാല്‍ സ്രഷ്ടാവും ആസൂത്രകനും ദൈവമാണെന്ന മതഫലിതം നിരര്‍ത്ഥകമാകുന്നു. എന്തെന്നാല്‍ ആദ്യഘട്ടമില്ലാതെ തുടര്‍ഘട്ടമില്ല. ആദ്യഘട്ടമായ സൃഷ്ടി അസംഭവ്യമായതിനാല്‍ ആസൂത്രകനായെങ്കിലും രക്ഷപെടാനുള്ള സാധ്യത മതദൈവത്തിന് നഷ്ടപ്പെടുന്നു.
ദൈവത്തിന് പകരം യാദൃശ്ചികത വെച്ചാണ് ഭൗതികവാദികള്‍ പ്രപഞ്ചരഹസ്യം നിര്‍ധാരണം ചെയ്യുന്നതെന്ന് മതവാദി ആരോപിക്കും. ഒന്നുകില്‍ യാദൃശ്ചികം അല്ലെങ്കില്‍ ആസൂത്രിതം('either design or by chance')-അല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗമില്ലെന്നും മതവാദി തട്ടിവിടും. ചപലവാദമാണിത്. ഒന്നാമതായി പ്രപഞ്ചം അനാദിയാണെന്നും അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിന്റെ അസ്തിത്വം മാറ്റങ്ങള്‍ക്കതീതമാണെന്നാണ് ഭൗതികവാദിയുടെ നിലപാട്. 'യാദൃശ്ചികമായാണോ'ഒരു കാര്യം സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകന്റെ മുന്നറിവും പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ്. പ്രതീക്ഷിത അതിഥിയും യാദൃശ്ചികസന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം മുന്നറിവാണ്. അതിനാല്‍ യാദൃശ്ചികം എന്ന വാക്ക് ആപേക്ഷികമാണ്. ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. പിന്നെ വരാവുന്ന പദങ്ങള്‍ തനിയെ സംഭവിക്കുന്നു-ആസൂത്രിതമായി സംഭവിക്കുന്നു എന്നിങ്ങനെയുള്ള ദ്വന്ദങ്ങളാണ്. എന്നാലിവയും ആപേക്ഷികം തന്നെ. എങ്കിലും ആസൂത്രിതവും യാദൃശ്ചികമായി സംഭവിക്കാത്ത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ? അത്ഭുതം! ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെല്ലാം അങ്ങനെയുള്ള മൂന്നാം വകുപ്പില്‍ പെട്ടതാണ്. അതായത് പൂര്‍ണ്ണായും ആസൂത്രതമായി യാതൊന്നും സംഭവിക്കുന്നില്ല. എത്ര ആസൂത്രിതമായി രൂപപ്പെടുത്തിയെടുക്കുന്ന സംഭവങ്ങളിലും പലഘട്ടങ്ങളും തികച്ചും യാദൃശ്ചികമായി പലതും വന്നുകൂടുന്നത് കാണാം.
ഉദാ-തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം പരിഗണിക്കുക. ഇവിടെ കൈപ്പത്തി വെട്ടാനായി സൗദി അറേബ്യ മുതല്‍ തൊടുപുഴ വരെ നീളുന്ന ഒരു ആസൂത്രണമുണ്ടായിരുന്നു. ആസൂത്രിതമായി നിരവധി കാര്യങ്ങള്‍ നടന്നു. എന്നാല്‍ ഇടയ്ക്ക് ആസൂത്രമല്ലാത്ത സംഭവങ്ങളുമുണ്ടായി. അതിലൊന്നാണ് പ്രൊഫസറുടെ മകനുമായുള്ള മല്‍പ്പിടുത്തത്തിനിടയ്ക്ക് പ്രതികളില്‍ ഒരാളുടെ കൈപ്പത്തി മുറിവേറ്റത്. പിന്നതിന് ചികിത്സ വേണ്ടിവന്നു. ചികിത്സ ചെയ്തവര്‍ വെട്ടിലായി. എത്ര ശ്രദ്ധപൂര്‍വം ആസൂത്രണം ചെയ്താലും ചില ഘട്ടങ്ങളില്‍ യാദൃശ്ചികമായ പലതും സംഭവിക്കും. ഇതുപോലെ തന്നെയാണ് തികിച്ചും യാദൃശ്ചികമെന്ന് തോന്നുന്ന കാര്യങ്ങളുടെ കാര്യവും. അവയിലെ പല ഘട്ടങ്ങളും ഘടകങ്ങളും ആസൂത്രിതമോ മന:പൂര്‍വമോ ആയിരിക്കും. ചുരുക്കത്തില്‍ പ്രപഞ്ചത്തില്‍ പൂര്‍ണ്ണമായും ആസൂത്രിതമോ യാദൃശ്ചികമായതുമായ ഒരു സംഭവവും ഒരിക്കലുമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.****
(തുടരും)
291 comments:
«Oldest ‹Older 201 – 291 of 291രവിയേ,
ഇരുപത്തിയഞ്ച് പൈസ നാണയങ്ങൾ കഴിഞ്ഞ വർഷം മുതൽ എടുക്കാതായ വിവരം അറിഞ്ഞിരുന്നില്ലേ!! കുറച്ചുകാലമായി എടുക്കാ നാണയമായി മാറിയയാൾക്ക് ശ്രദ്ധ ആവശ്യത്തിന് കിട്ടുന്നില്ലെന്ന കുണ്ഠിതമാണോ ഇപ്പോൾ ഇങ്ങനെയൊരു കമന്റുമായി ഇറങ്ങാൻ കാരണം? ശ്വാനന്മാർ കുരച്ചുകൊണ്ടേൂയിരിക്കും; വർത്തകസംഘം മുന്നോട്ടുതന്നെ.
മിസ്റ്റർ രവിചന്ദ്രൻ,
പുതിയ അവതാരങ്ങളുടെ ‘വില്ലുവിളി’ കേട്ട് വിഴുപ്പു കോരാൻ പോകല്ലേ? അതിന്റെ കഥയൊക്കെ ബൂലോകത്ത് പാട്ടാ. എടുക്കാ ചരക്കുകൾ അവിടെ കിടക്കട്ടെ. ഈ ബ്ലോഗ് ഊർജസ്വലമായി മുന്നോട്ട്.
തിരയും മതങ്ങളുമെതിര്‍ത്തു!'ബീഗിള്‍ '-
കടലിനെച്ചുറ്റി കുതിച്ചു !
അറിവിന്റെ രെത്നങ്ങള്‍ തേടി ,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍ മൂടി!!
ക്ഷമിക്കണം രജീഷ്, വിട്ടുപോയി. വളരെ നല്ല വരികള്‍. ഞാന്‍ കണ്ട രജീഷ് കവിതകളില്‍ ഏറ്റവും മികച്ചത്. ഹൃദയംഗമായ അഭിനന്ദനങ്ങള്‍.
"എന്‍.എം. ഹുസൈന്റെ ബ്‌ളോഗില്‍ ഗൗരവചര്‍ച്ചയുദ്ദേശിച്ചു ഇടുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങളോടു പ്രതികരിക്കുവാന്‍"
ശ്രി ഹുസയിന്‍ എന്ത് ഉദ്ദേശിച്ചാണ് പോസ്ടിടുന്നത് എന്ന് രവ്ക്ക് അങ്ങനെ അറിയാം..?
ഈ വാചകത്തില്‍ ആത്മാംശം ഇല്ലേ എന്ന് ...ഒരു.....ശങ്ക.........!
ശ്രി ഹുസയിന്‍ എന്ത് ഉദ്ദേശിച്ചാണ് പോസ്ടിടുന്നത് എന്ന് രവ്ക്ക് അങ്ങനെ അറിയാം..?
ഈ വാചകത്തില്‍ ആത്മാംശം ഇല്ലേ എന്ന് ...ഒരു.....ശങ്ക.........!>>>
ഹ ഹ ഹ
ഹുസൈന്‍ മുസലിയാരുടെ പുതിയ നമ്പരുകള്‍
കവിത നന്നായി രാജേഷ് ..!
തിരയും മതങ്ങളുമെതിര്‍ത്തു!'ബീഗിള്‍ '-
കടലിനെച്ചുറ്റി കുതിച്ചു !
അറിവിന്റെ രെത്നങ്ങള്‍ തേടി ,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍ മൂടി!!
ഡാര്‍വിന് ഒരു സ്ത്രൈണ ഭാവമാണല്ലോ .:-) ബീഗിള്‍ ആണെങ്കില്‍ പ്രതിരോധങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കരുത്തുള്ളതും ...അലറി വീശുന്ന കടല്‍ കാറ്റിനെതിരെ ഒറ്റയ്ക്ക് ചുക്കാന്‍ തിരിക്കുന്ന ഡാര്‍വിന്റെ കൈകളിലെ തിണര്‍ത്തു പിടക്കുന്ന ഞരമ്പുകള്‍ കാണുന്നില്ലേ? ..! :-)
രവിചന്ദ്രന്‍ പറയുന്നു:
തുടക്കത്തിന് മുമ്പ് സമയവും(Time) സംഭവവും(events) ഇല്ലെന്ന വാദം ശരിയാണോ? തുടക്കത്തോടെ കാലം തുടങ്ങുന്നുവെങ്കില്‍ തുടക്കത്തിന് തൊട്ടു മുമ്പുള്ള അവസ്ഥയെന്താണ്? തുടക്കത്തിന് മുമ്പ് സമയവും സംഭവങ്ങളുമില്ലെങ്കില്‍ സമയം അനാദിയല്ല. അവിടെ സമയം ആപേക്ഷികമാണ്. ആപേക്ഷികമായ ഒന്ന് മാനദണ്ഡമായി എടുക്കുന്നതെങ്ങനെ? ഇനി സമയം അനാദിയാണെങ്കില്‍(suppose) തുടക്കം കാലത്തെ രണ്ടായി വിഭജിക്കുകയല്ലേ ചെയ്യുന്നത്? അതായത് തുടക്കത്തിന് മുമ്പും തുടക്കത്തിന് ശേഷവും. കാലരാഹിത്യത്തില്‍(Timelessness)നിന്ന് കാലം (Time) തുടങ്ങുന്നതെങ്ങനെ? അങ്ങനെ വന്നാല്‍ കാലരാഹിത്യം എന്നാല്‍ എന്താണ്?
....തുടക്കത്തിന് മുമ്പ് സംഭവരഹിതമാണെങ്കില്‍ (Eventless) തുടക്കം ഉണ്ടാകുന്നതെങ്ങനെ? സംഭവരാഹിത്യത്തില്‍(Eventlessness) നിന്ന് സംഭവം (Event) ഉണ്ടാകുമോ? Zero events ല്‍ നിന്ന് പൊടുന്നനെ All kinds of events ഉണ്ടാകുന്നതിന്റെ മാജിക് എന്താണ്? ചെരുപ്പുമായി ഒത്തുപോകാന്‍ കാല് മുറിക്കണോ?!
ഇതിനു മറുപടി സി.കെ. ബാബു പറയന്നുണ്ട്. നോക്കുക:
അതായതു്, ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആദിയിൽ, സമയമില്ലായ്മയുടെ ഏതോ ‘നിമിഷത്തിൽ’, സ്ഥലമില്ലായ്മയുടെ ഏതോ ‘അഗാധതയിൽ’, തികഞ്ഞ നിശബ്ദതയിൽ, പൂർണ്ണമായ അന്ധകാരത്തിൽ സംഭവിച്ച ഒരു ‘ബിഗ്-ബാംഗ്’ വഴി അനന്തമായ ചൂടും സാന്ദ്രതയും നിലനിന്നിരുന്ന ഒരു ബിന്ദുവിൽ നിന്നും സ്ഥലവും സമയവും രൂപമെടുക്കുകയായിരുന്നു.
രവിചന്ദ്രന്‍ വീണ്ടും പറയുന്നു:
Bang പരികല്‍പ്പനയില്‍ വിഭേദനം സംഭവിക്കുന്നത് ദ്രവ്യത്തിനാണ്. Singularity ഒരിക്കലും പൂജ്യമാകില്ല. ഈ പ്രപഞ്ചം അനാദിയായ ദ്രവ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയായി (a special being of matter) വേണം കരുതാന്‍. ദ്രവ്യം വികസിക്കുന്നു-ദ്രവ്യം ചുരുങ്ങുന്നു എന്ന വ്യവസ്ഥയ്ക്ക് വിധേയമല്ലാതെ Bang ഉം Crunch ഉം സംഭവിക്കില്ല. ദ്രവ്യമുണ്ടെങ്കിലേ വിഭേദനവും ശോഷണവും സാധ്യമാകൂ. ഒന്നുമില്ലാതെ പൊട്ടിത്തെറിയുണ്ടാകില്ല, ഒന്നുമില്ലായ്മയിലും പൊട്ടിത്തെറിയുണ്ടാകില്ല. വികസിക്കാനും ചുരുങ്ങാനും എന്തെങ്കിലും ആവശ്യമുണ്ട്.
സി. കെ ബാബു പറയുന്നു:
ആദിസ്ഫോടനത്തിനുശേഷം നിലവിലുണ്ടായിരുന്നതും ‘ശൂന്യമായതുമായ’ ഒരു സ്പെയ്സിലേക്കു് പ്രപഞ്ചം വികസിക്കുകയായിരുന്നില്ല, സ്ഥലവും കാലവും (space and time) ആദിസ്ഫോടനത്തിലൂടെ ‘ഒന്നുമില്ലായ്മയിൽ’ (പൂജ്യം?) നിന്നും രൂപമെടുക്കുകയായിരുന്നു
ബിഗ്ബാങ് തിയറില്‍ തന്‍റെ വാദങ്ങള്‍ക്ക് നിലനില്പ്പില്ലെന്നു മനസ്സിലാക്കിയ രവിചന്ദ്രന്‍ ചുവടുമാറ്റുന്നത് നോക്കുക:
ശാസ്ത്രത്തില്‍ മാതൃകകള്‍ നിലവിലുള്ള യാഥാര്‍ത്ഥ്യം വിശദീകരിക്കാനുള്ള പരിശ്രമങ്ങളാണ്. യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കേണ്ടിവരും. മഹാവിഭേദനത്തില്‍ സിങ്കുലാരിറ്റി തൊട്ടിങ്ങോട്ടെ കാര്യം ശരിയാകുന്നുള്ളു.
....ശാസ്ത്ര മാതൃകകളെ മാതൃകളായി കാണണം. അവ ശാസ്ത്ര നിയമങ്ങളല്ല. അവയുടെ കാര്യത്തില്‍ ചോദ്യം ചെയ്യാനും അഭിപ്രായം പറയാനും ഏവര്‍ക്കും അവകാശമുണ്ട്. ഗുരുത്വനിയമത്തെ ചോദ്യം ചെയ്യുന്നതുപോലല്ല മഹാവിഭേദനം ചോദ്യം ചെയ്യപ്പെടുന്നത്. പ്രപഞ്ചോത്പത്തിയിലെ അവസാന വാക്കല്ലത്.
Ravichandran said:
ശൂന്യതയില്‍ നിന്നും എല്ലാമുണ്ടായി എന്നത് താത്വികമായി നിലനില്‍ക്കാത്ത വാദമാണ്. ശാസ്ത്രീയമായത് വിശദീകരിക്കപ്പെട്ടിട്ടുമില്ല.
പ്രപഞ്ചം അനാദിയാണെന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും! പുളുവടിക്കതെ സാറേ.
പ്രിയ ബാബു സര്‍ ,
അല്പം കാല്പനികമായി തകള്‍ എഴുതിയ വരികള്‍ .അതെ വാച്യ അര്‍ത്ഥത്തില്‍ എടുത്തു ഉപയോഗിച്ച് ഇവിടെ പലരും താങ്കളെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട് (മനപൂര്‍വ്വം ആയിരിക്കില്ല ) :-) , പക്ഷെ അത് താങ്കള്‍ തന്നെ ഒരു വിശദീകരനതിലൂടെ ക്ലിയര്‍ ചെയ്യുതാവും ഉചിതം .!
താങ്കള്‍ ഉപയോഗിച്ച "അഗാധതയും ", "നിശബ്ദതയും " ഒക്കെ സര്‍ഗ്ഗാത്മകമായി അര്‍ത്ഥവതാനെങ്കിലും , അതിന്റെ യഥാര്‍ത്ഥ അര്‍ഥം ആയി അതിനെ കണക്കരുതെന്നു സാധാരണ വായനക്കാരോട് ഒരു വാക്ക് ( ഡിസ്ക്ലെയിമര്‍ ) പറഞ്ഞാല്‍ നന്നായിരുന്നു .
പ്രിയ കല്‍ക്കി,
മഹാവിഭേദന സിദ്ധാന്തം ഞാനിവിടെ ഉദ്ധരിച്ചതല്ല. ദ്രവ്യം അനാദിയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചെന്ന വാദം താങ്കളുടേതാണ്. ദ്രവ്യമാണ് ഇന്നുള്ളത്, പ്രപഞ്ചരൂപത്തില്‍. അതിന്റെ ഉത്പത്തി കണ്ടെത്താനുമായിട്ടില്ല. അതിന്റെ നാശം അസാധ്യവും. ഉള്ളതും നാശം അസാധ്യവുമായ ഒന്നിന്റെ ഉത്പത്തി അജ്ജേയമായി തുടരുന്നിടത്തോളം അത് അനാദി തന്നെ. ഉണ്ടായതിനാണ് അവസാനം. തുടക്കമില്ലാത്ത ദ്രവ്യം അവസാനിക്കുന്നുമില്ല. അതിന്റെ രൂപ-ഭാവഭേദങ്ങള്‍ പ്രപഞ്ചങ്ങള്‍ക്ക് ഹേതുവാകുന്നു. ദ്രവ്യഗുണം അനന്തമായതിനാലാണ് ഉള്ളതെല്ലാം ദ്രവ്യമാണെന്ന് സൂചിപ്പിച്ചത്. ഇല്ലാത്ത എന്തോ അനാദിയാണെന്ന് വാദിക്കുന്ന മതഫലിതമല്ലത്. പ്രപഞ്ചത്തിന്റെ തുടക്കവും ദ്രവ്യഗുണങ്ങളുടെ തുടക്കവുമാണ് വിഭേദനസിദ്ധാന്തത്തില്‍ വരുന്നത്. ഗുരുത്വ-സ്ഥല-കാലാദികള്‍ ദ്രവ്യത്തിന്റെ ഗുണങ്ങളാണെങ്കില്‍ വിഭേദനത്തിനായി ഏതെങ്കിലും രൂപത്തില്‍ ദ്രവ്യമുണ്ടാകേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. അതിസാന്ദ്രബിന്ദുവായാലും,പ്രാപഞ്ചിക അണ്ഡമായാലും, സിങ്കുലാരിറ്റിയായാലും അതെന്തെണെന്നാണ് ഞാന്‍ ചോദിച്ചത്.
സിങ്കുലാരിറ്റി 'സീറോയാരിറ്റി' ആക്കി പ്രശ്‌നം പരിഹരിക്കാനാവില്ല. വര്‍ഷങ്ങളായി ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചിട്ടുമുണ്ട്. വിവാഹശേഷം കുട്ടികളുണ്ടായത് സ്വീകാര്യമാണ്, എന്റെ സംശയം വിവാഹത്തെ കുറിച്ചാണ്. മാതൃക മാതൃക തന്നെയാണ്. അല്ലെന്നുണ്ടോ കല്‍ക്കി? മാതൃകകള്‍ പണ്ടുമുണ്ടായിരുന്നു. ശാസ്ത്രമാതൃകകളെ ചോദ്യം ചെയ്യുക എന്നത് ശാസ്ത്രപ്രവര്‍ത്തനത്തില്‍ അനുവദനീയം തന്നെ. എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കല്‍ക്കിയുടെ കാര്യം കല്‍ക്കി പറയൂ.
"എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കല്‍ക്കിയുടെ കാര്യം കല്‍ക്കി പറയൂ."
പ്രിയപ്പെട്ട രവിസാറേ
ഞമ്മളീ പോളീ ടെക്നിക്കിലൊന്നും പോയി പഠിച്ചിട്ടില്ല കേട്ടോ.... വിവരമുള്ള നിങ്ങളൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ നമ്മുടെ ചെറിയ പുത്തിയില്‍ തോന്നുന്ന ചെറിയ സംശയങ്ങള്‍ ചോദിക്കുന്നുവെന്നേയുള്ളൂ.
വാസുവണ്ണാ, സോറി, വാസുവേട്ടാ,
ബാബു എഴുതിയ കാല്പ്പനിക ഭാവനകള്‍ തിരിയാഞ്ഞിട്ടല്ല. ഇവിടെ പ്രശ്നം കാല്പ്പനിക പ്രയോഗങ്ങളല്ല. സ്ഥലവും കാലവും (space and time) ആദിസ്ഫോടനത്തിലൂടെ ‘ഒന്നുമില്ലായ്മയിൽ’ നിന്നും രൂപമെടുക്കുകയായിരുന്നു എന്ന ബാബുവിന്‍റെ പ്രാസ്താവനയും Singularity ഒരിക്കലും പൂജ്യമാകില്ല. ഈ പ്രപഞ്ചം അനാദിയായ ദ്രവ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയായി (a special being of matter) വേണം കരുതാന്‍. എന്ന രവിചന്ദ്രന്‍റെ പ്രസ്താവനയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതാണ്. അതിനുള്ള മറുപടിയും രവിസാര്‍ തന്നുകഴിഞ്ഞു. അദ്ദേഹം പറയുന്നു ശാസ്ത്രമാതൃകകളെ ചോദ്യം ചെയ്യുക എന്നത് ശാസ്ത്രപ്രവര്‍ത്തനത്തില്‍ അനുവദനീയം തന്നെ. എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. വളരെ സത്യസന്ധമായ ഈ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു.
ChethuVasu,
അവിടുന്നുമിവിടുന്നും എന്തെങ്കിലുമൊക്കെ എടുത്തു് ക്വോട്ട് ചെയ്യുന്നതിനു് മറുപടി പറയാന്‍ പോയാല്‍ അതിനേ നേരം കാണൂ. ആ കമന്റില്‍ ക്വോട്ട് ചെയ്തിരിക്കുന്ന ഭാഗത്തിനു് ആധാരമായ ലേഖനം മുഴുവന്‍ വായിച്ചാല്‍ എന്തിനെപ്പറ്റിയാണു് അവിടെ പറഞ്ഞിരിക്കുന്നതെന്നറിയാന്‍ ബുദ്ധിമുട്ടൊന്നും വരാന്‍ പാടില്ലാത്തതാണു്. അറിയാനല്ല, അറിയാതിരിക്കാനാണു് വിശ്വാസികളുടെ ശാസ്ത്രവായനയെന്നു് ഇതിനോടകം മനസ്സിലായിട്ടുള്ളതിനാലാണു് വിശ്വാസികളോടു് ശാസ്ത്രം പറയുന്ന ഏര്‍പ്പാടു് ഞാന്‍ നിര്‍ത്തിയതുതന്നെ.
ഏതായാലും, ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണെങ്കിലും, സ്ഥലകാലങ്ങളെപ്പറ്റിയും അവയുടെ രൂപാന്തരീകരണത്തെപ്പറ്റിയും മറ്റൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടും ന്യൂട്ടോണിയന്‍ ഗ്രാവിറ്റേഷനില്‍ നിന്നും ആരംഭിച്ചുകൊണ്ടും കുറച്ചുകൂടി ലളിതമായ ഒരു ലേഖനം താമസിയാതെ എഴുതണമെന്നുണ്ടു്. പക്ഷേ, വിശ്വാസികള്‍ക്കു് വേണ്ടതു് "എല്ലാം ദൈവത്തിന്റെ കൈവേല" എന്നപോലെ ഒരു സ്പൂണില്‍ കോരി വായിലൊഴിച്ചു് കൊടുക്കാവുന്ന ഒറ്റമൂലിശാസ്ത്രങ്ങളാണു്. അത്തരം ഒറ്റമൂലികളിലേക്കു് ലളിതവത്കരിക്കാവുന്ന ഒരു ലാടവൈദ്യമല്ല ശാസ്ത്രമെന്നതിനാല്‍, അതുകൊണ്ടു് ഏതെങ്കിലും ദൈവമക്കളെ തൃപ്തിപ്പെടുത്താനാവുമെന്ന വ്യാമോഹമൊന്നും എനിക്കില്ലതാനും. വിശ്വാസികള്‍ മാത്രമല്ല എന്റെ വായനക്കാര്‍ എന്നതാണു് അതുപോലുള്ള കാര്യങ്ങള്‍ എഴുതാന്‍ പ്രചോദനമാവുന്നതു്.
ഡാര്‍വിന് ഒരു സ്ത്രൈണ ഭാവമാണല്ലോ .:-) ബീഗിള്‍ ആണെങ്കില്‍ പ്രതിരോധങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കരുത്തുള്ളതും ...അലറി വീശുന്ന കടല്‍ കാറ്റിനെതിരെ ഒറ്റയ്ക്ക് ചുക്കാന്‍ തിരിക്കുന്ന ഡാര്‍വിന്റെ കൈകളിലെ തിണര്‍ത്തു പിടക്കുന്ന ഞരമ്പുകള്‍ കാണുന്നില്ലേ? ..! :-)>>>
5 September 2011 10:54
Dear Vasu,
You put your heart into that! Take it out lest it is lost
സി.കെ.ബാബു said...
'ആ കമന്റില്‍ ക്വോട്ട് ചെയ്തിരിക്കുന്ന ഭാഗത്തിനു് ആധാരമായ ലേഖനം മുഴുവന്‍ വായിച്ചാല്‍ എന്തിനെപ്പറ്റിയാണു് അവിടെ പറഞ്ഞിരിക്കുന്നതെന്നറിയാന്‍ ബുദ്ധിമുട്ടൊന്നും വരാന്‍ പാടില്ലാത്തതാണു്.'
അവിടെ പറഞ്ഞിരിക്കുന്നതറിയാന്‍ എനിക്കു ബുധിമുട്ടുണ്ട്. ആസിദ്ധാന്തം ആവിഷ്ക്കരിച്ച മാർട്ടിൻ ബോയോവാൾഡിനും ബുദ്ധിമുട്ടുണ്ട്. (മാർട്ടിൻ ബോയോവാൾഡിന്റെ സ്വന്തം വാക്കുകളിൽ: “കൃത്യമായി പറഞ്ഞാൽ ലൂപ്പ്-ക്വാണ്ടം-ഗ്രാവിറ്റേഷൻ തിയറി പൂർണ്ണമായി എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. എനിക്കിനിയും ഒരുപാടു് കണക്കു് കൂട്ടേണ്ടതുണ്ടു്.”) പക്ഷേ, സി.കെ. ബാബുവിനു മാത്രം യാതൊരു ബുദ്ധിമുട്ടും ഇല്ല. അദ്ദേഹം എല്ലാം അറിയുന്നവന്‍!
"Dear Vasu,
You put your heart into that! Take it out lest it is lost"
Ha Ha! For a rationalist heart is not as much important as his mind .So still one can afford that.
"അവിടെ പറഞ്ഞിരിക്കുന്നതറിയാന്‍ എനിക്കു ബുധിമുട്ടുണ്ട്. ആസിദ്ധാന്തം ആവിഷ്ക്കരിച്ച മാർട്ടിൻ ബോയോവാൾഡിനും ബുദ്ധിമുട്ടുണ്ട്."
ഇപ്പറഞ്ഞ രണ്ടു പേര്‍ക്കും ഒരേ അളവില്‍ ആണോ ബുദ്ധിമുട്ട് ..? :-)
പലതരം 'മുട്ടു' കളുണ്ടല്ലോ വസുവേട്ടാ. വാസുവിന് ഇപ്പോള്‍ എന്തിന്‍റെ 'മുട്ടാ' ണെന്ന് മനസ്സിലാവണില്ല. എല്ലാ 'മുട്ടു'കളും ഒന്നു മാറിക്കിട്ടാന്‍ വേണമെങ്കില്‍ ഞാന്‍ ഒന്നു മുട്ടിപ്പായി പ്രാര്‍ഥിച്ചു നോക്കാം. ;)
ആഹ !അതെന്താ കല്‍ക്കി അങ്ങനെ.. കല്‍ക്കിയും ബാബുവും ബോയോവാൾഡിനും ഒക്കെ ഒരേ രീതിയില്‍ തന്നെ ആണോ ആ സിദ്ധാന്തം മനസ്സിലാക്കുന്നത് എന്നറിയാന്‍ വേണ്ടി ചോദിച്ചതല്ലേ. അതറിയാനുള്ള ഒരു ബുദ്ധിമുട്ട് ആണ് വാസുവിന് .. പൂര്‍ണമായി ഒരു കാര്യം ഒരാള്‍ മനസ്സിലാക്കിയില്ല , പൂര്‍ണമായി വേറെ ഒരാളും മനസ്സിലാക്കിയില്ല എന്ന് പറഞ്ഞാല്‍ രണ്ടു പേരും ഒരേ അളവില്‍ മനസ്സിലാക്കി /മനസ്സിലാക്കിയില്ല എന്ന് വരുന്നില്ല .
വ്യത്യസ്തമായ ഗ്രാഹ്യ ശേഷി ഉള്ളവര്‍ വ്യത്യസ്തമായ അളവില്‍ കാര്യങ്ങള്‍ മനസിലാക്കുന്നു . അതല്ലേ ശരി..? ഒരു കാര്യം താങ്കള്‍ മനസ്സിലാക്കിയ അത്ര പോലും തകലെക്കള്‍ ഗ്രഹണ ശേഷി കുറഞ്ഞ ഒരാള്‍ മനസ്സിലാക്കണം എന്നില്ല .എന്നാല്‍ രണ്ടു പേരും പൂര്‍ണമായി ഗ്രഹിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുത്തരം , അതിന്റെ അര്‍ഥം താങ്കള്‍ ഗ്രഹിച്ച അത്രയും മറ്റെയാള്‍ മനസ്സിലാക്കി എന്നല്ലല്ലോ . തീര്‍ച്ചയായും ബാബു സാര്‍ മറ്റു പലരെക്കാളും ഇക്കാര്യം കൂടുതല്‍ മനസ്സിലക്കിരിക്കാനുള്ള സാധ്യത ഉണ്ട് ..മറ്റാരെക്കാളും കൂടുതല്‍ ആയി ബോയോവാൾഡിനും അത് ഗ്രഹിചിരിക്കാന്‍ ആണ് സാധ്യത .
അറിവിന്റെ പൂര്‍ണത ആണ് അറിവിനെ അളക്കാനുള്ള മാനദണ്ഡം എങ്കില്‍ ,ലോകത്തില്‍ ഉള്ള എല്ലാവരും ഒരു പോലെ വിഡ്ഢികളും ,മനുഷ്യന്‍ ഇന്ന് വരെ സമ്പാദിച്ചതും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതുമായ എല്ലാ തരം അറിവുകളും അവ പൂര്‍ണമല്ലതതു തന്നെ തള്ളികളയേണ്ട അവസ്ഥയായിരിക്കും .അങ്ങനെ ആണെങ്കില്‍ വിദ്യാഭാസം അല്ലെങ്കില്‍ അറിവ് പകര്‍ന്നു കൊടുക്കുക എന്നതിന് ഒരു പ്രസക്തിയും ഇല്ലാതെ വരും .!!
താങ്കള്‍ക്ക് ശ്രി ബാബു എഴുതിയത് മനസ്സിലാക്കാന്‍ ബദ്ധിമുട്ടനെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കാവുന്നതെ ഉള്ളൂ ..!
ഗലീലിയോയുടെ കാലം മുതല്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ ഭയന്നോടിയിരുന്ന മതങ്ങള്‍ക്ക് കിട്ടിയ പിടി വള്ളി ആയി ബിഗ് ബാങ്ങ്. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഒട്ടിപ്പിടിച്ചിരുന്ന ഭൂമിയെ വേര്‍പെടുത്തി. വളരെ ഈസിയായി ബിഗ് ബാങ്ങില്‍ സ്ഥാപിച്ചെടുക്കാം . പരിണാമത്തെ എതിര്‍ക്കുമ്പോഴും ബിഗ് ബാങ്ങിനെ "അത് ഞമ്മള് പണ്ടേ പറഞ്ഞതാ" ലൈനില്‍ വാഴ്ത്തി പ്പാടുന്നത് കാണാം. Singularity = (by) God എന്നൊരു സമവാക്യം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ന്നുള്ളത് മതത്തിനു ഒരു വലിയ ആശ്വാസം ആയിട്ടുണ്ട്. ഫിസിക്കല്‍ നിയമങ്ങള്‍ ബാധകമല്ലാത്ത, റിസള്‍ട്ട് എന്താണെന്ന് ഉറപ്പില്ലാത്ത സിംഗുലാരിറ്റി സൃഷ്ടാവായ ദൈവമാണെന്ന വാദം അതില്‍ തന്നെ വൈരുധ്യമാണെങ്കിലും, ഇനിയും നിറയ്ക്കപ്പെടാത ഗ്യാപുകള്‍ ഈ മോഡെലില്‍ ഉണ്ട് എന്നതിനാല്‍ അടുത്തെങ്ങും ഇതെലുള്ള പിടി വിട്ടു പോകില്ല.
"കേരള ബ്രൈറ്റ്സ്" എന്നവകാശപെടുന്നവര്‍ വിശ്വാസികളുടെ ആമ്പിയറും വോള്‍ട്ടെജും നോക്കിനടന്നു.
2010 ല്‍ ആമ്പിയറില്‍ ഒരു “ബ്രൈറ്റ്” കറങ്ങിയപ്പോള്‍ 2011 ല്‍ ഒരു “ഭവാന്‍” വോള്‍ട്ടെജില്‍ കറങ്ങിനോക്കി.
ആമ്പിയറും വോള്‍ട്ടെജും ചെക്കുചെയ്ത നാസ്തിക “തമ്പുരാക്കന്മാര്‍” ഔട്ടായ സ്ഥിതിക്ക്
ഒരു "ഫ്രീഖ്വുന്‍സി ടെസ്ട്ടെറെ" കൂടി നാസ്തിക ലോകത്ത്നിന്ന് ബൂലോകത്തേക്ക്
ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈഫ്രീഖ്വുന്‍സി ഉള്ളവരെത്തിയാല്‍ സമയം ലാഭിക്കാമല്ലോ?
അങ്ങിനെയെങ്കിലും ബ്ലോഗിലെ "ക്ഷുഭിത-ഇടിവ് ബാബുവിന്" കാണിക്ക സമര്‍പ്പിക്കാം. ബ്ലോഗിലെ അവിശ്വാസികളുടെ ബുദ്ധി “വൈഭവം” അപാരമല്ലേ!!!
Dhinka Chika Dhinka Chika Dhinka Chika Dhinka Chika Re ai ai ai........
തള്ളേ ലവന്‍ വീണ്ടും വന്നോ. ഇക്കുറി തൊടലും പറിച്ച് ചങ്ങലേ കിലുക്കിയാണല്ലോ വരവ്. എന്തായാലും രക്ഷപ്പെട്ടും-അവന്റെ സ്വന്തം ഗവിതയില്ല പകരം ഹിന്ദിപ്പാട്ടാണ്. അത്രേയും ആശ്വാസം
Koduthavan marannaalum kondavan onnum marakkillenu parayunath ethra sari.ithu ippo eathaandu nimhansilleku videnda paruvamayaalo priya blogerse
ഡാ അവിവേകീ ഔട്ടായീ ഔട്ടായീന്ന് ഇവിടെ കിടന്ന്‍ കൂവാതെ പോയി കഴുകാന്‍ നോക്ക്.
മിസ്ടര്‍ vivek
താങ്കളുടെ തലയ്ക്കു ഒരു ആമ്പിയര്‍ ടെസ്റ്റു നടത്തണ്ട സമയമായി.. . എന്തുവാ മിസ്ടര്‍ അന്തവും കുന്തവുമില്ലാതെ എഴുതിവച്ചിരിക്കുന്നത് ..?
സിന്കുലാരിട്ടിയില്‍ ആണോ ഗോഡ് ഇരിക്കുന്നത് ..? അപ്പോള്‍ പ്ലുരലാലിട്ടിയില്‍ .......?
>>രണ്ടുദിവസം കൊണ്ട് ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ ഈ 'ഘൃതം' കണ്ടിട്ട് അത്രയുമല്ലായിരുന്നു ഞാന്‍ പറയേണ്ടിയിരുന്നതെന്ന് സ്വയം മനസ്സലാക്കിയതിന് നന്ദി.<<
ആ പിന്നെ, ഫുള്‍ ടൈം ഇതിന്‍റെ മുന്നില്‍ ഇരുന്നു താങ്കള്‍ക്ക് കോസ്മോളജി പഠിപ്പിച്ച് തരാന്‍ എനിക്കാരും കാശൊന്നും തരുന്നില്ല മാഷേ.
എനിക്ക് വേറെയും പണിയുള്ളതാ. സമയം കിട്ടുമ്പോള്‍ ഇവിടെ വരുന്നു, മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ മറുപടി എഴുതിപ്പോകുന്നു. അത്ര മാത്രം.
singularity യില്‍ ദ്രവ്യം പൂജ്യമാകില്ല പോലും.
singularity എന്ത് എന്നാ സാര്‍ മനസ്സിലാക്കിയത് ഒന്ന് പറഞ്ഞെ? ബോണ്ട പോലെ ത്തെ സാധനം എന്നാണോ ?
പോന്നു സാര്‍, ഐന്‍സ്റ്റീന്‍റെ GTR എല്ലാ അവസ്ഥയിലും ശരിയാണ് എന്ന് സങ്കല്‍പ്പിച്ചാല്‍, നിര്‍ബന്ധമായും എത്തുന്ന അവസ്ഥയാണ് singularity. അത് കൃത്യമായും nothingness തെന്നെയാണ്. space ഉം matter ഉം time ഉം എല്ലാം അവിടെ പൂജ്യം തെന്നെയാണ്. അത് സൌകര്യത്തിനു വേണ്ടി സെറ്റ് ചെയ്തതല്ല GTR ന്അടിസ്ഥാനമാക്കിയുള്ള Friedmann equation നില്‍ നിന്ന് എത്തുന്ന നിഗമനമാണ്.
ഈ standard മോഡല്‍ big bang ഒട് കൂടി യാണ് matter ഉം (സാറിന്‍റെ antimatter ഉം) എല്ലാം സൃഷ്‌ടക്കപ്പെടുന്നത് എന്നാണ് .
ഇതേ singularity തെന്നെയാണ് ശാസ്ത്രഞ്ഞരെ കുഴക്കുന്നതും ഇപ്പോഴും കുഴക്കിക്കൊണ്ടിരികുന്നതും. കാരണം അറിയപ്പെടുന്ന ശാസ്ത്ര നിയമങ്ങള്‍ എല്ലാം ഇവിടെ അപ്രസക്തമാകുന്നു. ഫ്രെഡ് ഹോയലിനെ പോലെയുള്ളവര്‍ ദീര്‍ഘ കാലം ബിഗ് ബാന്ഗിനെ എതിര്‍ക്കാന്‍ കാരണവും, പ്രപഞ്ചം അനാദിയല്ല എന്ന് അന്ഗീകരിച്ചാല്‍ ഉള്ള ഫോലോസഫികള്‍ ആയ പ്രശ്നനങ്ങള്‍ കാരണം ആണ്.
രവിചന്ദ്രന്‍ ഒരു കാര്യം ചെയ്യ്, singularity യില്‍ matter ഒരിക്കലും പൂജ്യമാകില്ല എന്ന കണ്ടത്തല്‍ വല്ല ജേണലിനും അയച്ചു കൊടുക്കൂ നോബല്‍ സമ്മാനം ലഭിക്കാവുന്ന കണ്ടുപിദുത്തം ആയിരിക്കും. ഇത്ര വലിയ കണ്ടുപിടിത്തം നടത്തിയ താങ്കള്‍ക്ക് കേരള യുക്യ്തിവാടികള്‍ ബക്കറ്റ് പിരിവ് നടത്തിയിട്ടാണ് എങ്കിലും തരണം എന്നാണ് എന്‍റെ അഭിപ്ര്യായം.
ക്വാണ്ടം ശൂന്യതയില്‍ നിന്ന് ഉരുത്തിരിയുക എന്നാല്‍ ശുദ്ധശൂന്യതയില്‍ നിന്ന് പിറന്നുവീഴുക എന്ന അര്‍ത്ഥമില്ലുള്ളത്. ക്വാണ്ടം പ്രവര്‍ത്തനം നടക്കണമെങ്കില്‍ ദ്രവ്യം ഉണ്ടാകണം, വിര്‍ച്യൂല്‍ പാര്‍ട്ടിക്കിള്‍, ക്വാണ്ടം സംത്രാസം, തുടങ്ങി ഏതൊരു ദ്രവ്യാവസ്ഥയിലും 'അതു'ണ്ടായേ മതിയാകൂ. അതായത് സംഭവം (event) ഉണ്ടാകണമെങ്കില്‍ എന്തിന്റെയെങ്കിലും 'സാന്നിധ്യ'മുണ്ടാകണം. അത് തന്നെയാണ് അനാദിയായ ദ്രവ്യത്തിന്റെ അടിസ്ഥാനവും.
=============
സാറ് സെല്‍ഫ് ഗോളാണ് അടിക്കുന്നത് എന്നെ വിവരം എങ്കിലും ഉണ്ടോ ? ആദ്യം സ്വന്തം ക്യാമ്പ് എന്ത് പറയുന്നു എന്ന് സാമാന്യ ധാരണ എങ്കിലും ഉണ്ടാക്കുക.
ക്വാണ്ടം വാകത്തില്‍ virtual particles ശൂന്യതതയില്‍ നിന്നും ഉണ്ടാകുന്നത്, ശൂന്യതയില്‍ നിന്നും പ്രപഞ്ചം ഉണ്ടായതിന് തളിവായോ വാദിക്കാറുള്ളത് നാസ്തിയരാണ്.
എനിക്ക് സാര്‍ പറഞ്ഞതിനോട് യോചിപ്പാണ്, quantum vacuum ല്‍ virtual particle വളരെ ചുരുങ്ങിയ സമയം ഉണ്ടാകുന്നത് ചൂണ്ടികകട്ടി പ്രപഞ്ചം ശൂന്യതയി നിന്ന് ഉണ്ടായതാണ് എന്ന് പറയാവതല്ല. കാരണം quantum vacuum ആയിരുന്നു പ്രപഞ്ചത്തിന്റെ ആദിമ അവസ്ഥ എങ്കില്‍ quantum vacuum ത്തിന്‍റെ കാരണം എന്ത് എന്ന് എനിക്ക് ചോദിക്കാം.
>>Time, space, garvity..ഒക്കെ ദ്രവ്യഗുണങ്ങള്‍. അതിന്റെ ആരംഭവും അവസാനവും ദ്രവ്യത്തിന്റെ അസ്തിത്വത്തെ ബാധിക്കില്ല. മാതൃകകളില്‍ പറയുന്നതാണ് സംഭവിച്ചതെങ്കില്‍ അത് തെളിയിക്കപ്പെടണം. മഹാവിഭേദനത്തിന്റെ തെളിവ് പില്‍ക്കാലസംബന്ധി മാത്രമാണ്. തുടക്കം കൂടി യുക്തിസഹമായി വിശദീകരിക്കപ്പടണം, അല്ലെങ്കില്‍ ഇപ്പോഴുള്ളതില്‍ നിന്ന് പൊളിച്ചെഴുതണം<<
ആഹാ സ്പെയിസ് ല്ലാതെ മാറ്റര്‍ നിലനിന്നത് എങ്ങിനെ എന്ന് ഒന്ന് വിശദീകരിച്ചേ....പഠിക്കാനാണ്.
>>സിങ്കുലാരിറ്റി കൊണ്ടുവന്നിട്ട് അത് മാറ്റി നിറുത്തന്നത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തോണിയിലെ വെള്ളം കളയാനായി അതില്‍ തുളയിടുന്നതുപോലെയാണ്. തുടക്കത്തിലെ തിരക്കഥ മാറ്റിയെഴുതുന്നതായിരിക്കും കൂടുതല്‍ യുക്തിസഹമെന്ന്് തോന്നുന്നു. വിക്കിയതുകൊണ്ട് ഇതിന് പരിഹാരമാകില്ല, ചിന്തയാണവശ്യം.<<
ഫയങ്കരം തെന്നെ...
സാറ് ആ സ്റീഫന്‍ ഹോകിംഗിന് ഒരു കത്തെഎഴുതിക്കെ..അങ്ങേരെ പോലയുള്ള ശാസ്ത്രഞ്ഞരാ ഈ singularity ഒഴിവാക്കാന്‍ വേണ്ടി മെനക്കത്തിരുന്നു തിയറം ഒക്കെ ഉണ്ടാക്കുന്നത്...ഒന്ന് പോയി പറഞ്ഞു കൊടുക്കൂ...singularity യില്‍ matter പൂജ്യമേ യല്ല എന്ന് എന്ന്. എന്ന പിന്നെ മൂപ്പര്‍ ആ പണി നിറുത്തി പോയിക്കൊള്ളും.
>>ശൂന്യതയില്‍ നിന്നും എല്ലാമുണ്ടായി എന്നത് താത്വികമായി നിലനില്‍ക്കാത്ത വാദമാണ്. ശാസ്ത്രീയമായത് വിശദീകരിക്കപ്പെട്ടിട്ടുമില്ല. സമയവും കാലവും പൂജ്യമാകുന്നതുപോലെയല്ല സിങ്കുലാരിറ്റിയുടെ അസ്തിത്വം (very existence) മൊത്തം പൂജ്യമാക്കുന്നത്. ടൈം-സ്‌പേസ് പൂജ്യമാക്കുന്നത് മോഡലുണ്ടാക്കുന്നവരുടെ സൗകര്യത്തിനാണ്. മോഡല്‍ എന്ന രീതിയില്‍ അതംഗീകരിക്കാം. പക്ഷെ സിങ്കുലാരിറ്റിയുടെ very existence പൂജ്യമായാല്‍ മഹാവിഭേദനം യക്ഷിക്കഥയാകും..<<
എനിക്ക് വയ്യ. മോഡല്‍ ഉണ്ടാക്കുന്നവരുടെ സൌകര്യത്തിനാണ് പോലും singularity യില്‍ matter ന്‍റെ volume വും സ്പേസ് ഉം എല്ലാം സീറോ ആണ് എന്ന് പറയുന്നത്. എന്ത് സൌകര്യമാണാവോ കേരള ഐന്‍സ്ടീന്‍ ഇവിടെ കാണുന്നത് ?
സാറ് ആദ്യം പറയുന്ന വിഷയത്തില്‍ സാമാന്യ ധാരണ യുണ്ടാക്കുക എന്നിട്ടാകാം ഈ വക വിഷയങ്ങള്‍ എടുതിടുന്നത്. അല്ലെ എങ്കില്‍ ഉദ്ധരിനികള്‍ സംഘടിപ്പിച്ചു പോസ്റ്റ ചെയ്തോളോ അതാവുമ്പോള്‍ ആരും തെറ്റ് ചൂണ്ടിക്കട്ടില്ല.
എതയാരിന്നാലും സ്റ്റാന്‍ഡേര്‍ഡ് ബിഗ് ബാന്ഗ് കോസ്മോളജിയെ ക്കുറിച്ച്, സന്ദര്‍ഭം വന്നപ്പോള്‍ പറഞ്ഞു എന്ന് മാത്രം.
എന്‍റെ വാദം ഇതൊന്നും ഇല്ലാതെ തെന്നെ അവിടെയുണ്ട്, സാറ് തോടുക പോലും ചെയ്യാതെ.
@ Anonymous
'അനോണിമസു'കള്‍ക്കെന്നും ആസനത്തിലാണല്ലോ കണ്ണ്. അപ്പോള്‍ ആര്‍ജ്ജവമുള്ള ശബ്ദങ്ങള്‍ പോലും അധോവായുവായേ അനുഭവപ്പെടൂ!
>>>>ആ പിന്നെ, ഫുള്‍ ടൈം ഇതിന്‍റെ മുന്നില്‍ ഇരുന്നു താങ്കള്‍ക്ക് കോസ്മോളജി പഠിപ്പിച്ച് തരാന്‍ എനിക്കാരും കാശൊന്നും തരുന്നില്ല മാഷേ.<<
ഈ സുബൈറിന്റെ കഷ്ടപ്പാടോര്‍ത്ത് സങ്കടം വരുന്നു. ആദ്യം രവിചന്ദ്രനെ പരിണാമ പഠിപിച്ചു. പിന്നീട് നിരീശ്വരവാദം പഠിപ്പിച്ചു. ഇപ്പോള്‍ കോസ്മോളജിയും പഠിപ്പിക്കുന്നു. കോസ്മോളജി പഠിപ്പിക്കാന്‍ കാശുകിട്ടുന്നില്ല എന്നു മനസിലായി. പരിണാമം പഠിപ്പിച്ച വകയിലും നിരീശ്വരവാദം പഠിപിച്ച വകയിലുംഎത്ര കാശുകിട്ടി സുബൈറേ?
ഹുസൈന്റെ ബ്ളോഗില്‍ പറഞ്ഞുകൊണ്ടിരുന്നത് പഠിക്കാന്‍ ആണു വരുന്നതെന്നായിരുന്നു. ഏതായാലും പുരോഗമനമുണ്ട്. അവിടെ പഠിച്ച് പരൂക്ഷ പാസായി ഇപ്പോള്‍ പഠിപ്പിക്കാന്‍ തക്ക അറിവു നേടിയിരിക്കുന്നു.
എന്നെ ബിഗ് ബാംഗ് ഒന്നു പഠിപ്പിക്കാന്‍ അപേക്ഷിച്ചിട്ടും പ്രൊഫസര്‍ ഗൌനിക്കുന്നില്ല. എനിക്ക് യോഗ്യത കുറവായതുകൊണ്ടാണോ പ്രൊഫസര്‍?.
ദ്രവ്യത്തെ ബേരിയോണിക് കണങ്ങളും ലെപ്‌റ്റോണുകളും മാത്രമായി പരിമിതപ്പെടുത്തുമ്പോഴാണ് വിഭേദനത്തിന് ശേഷമുള്ള കണ-പ്രതികണ സംഘര്‍ഷഫലമായി ഊര്‍ജ്ജമുണ്ടാകുന്നു നിര്‍വചനവും മറ്റും എഴുതിവെക്കേണ്ടി വരുന്നത്. ഇവിടെ കണവും പ്രതികണവും ഊര്‍ജ്ജവും ദ്രവ്യമാണ്. അനാദിയായ ദ്രവ്യത്തിന്റെ നിര്‍വചനം വിശദമായി സൂചിപ്പിച്ചുവല്ലോ.
ദ്രവ്യം എന്നാല്‍ matter എന്ന വാക്കേ തല്‍ക്കാലം നിലിവിലുള്ളു. But matter is not 'matter' alone. Matter is everthing known and unknown to exist. Antimatter എന്ന പ്രയോഗം തന്നെ അങ്ങനെ വരുന്നതാണ്. മഹാവിഭേദനത്തിന് 'മുമ്പ്' എന്ന് ചോദിക്കേണ്ടി വരാറില്ലേ!ദ്രവ്യവിപരീതവും ദ്രവ്യം തന്നെയാകുന്നു. ബേരിയോണുകളും ലെപ്‌റ്റോണുകളും മെസോണുകളും ഇനി ഇതൊന്നുമല്ലത്തവയും ദ്രവ്യം(matter)തന്നെ. അതൊരുപൊതു നാമമായി കാണണം; എന്തെന്നാല്‍ പരമമായ ഉണ്‍മയാണത്.
ദ്രവ്യത്തിന്റെ അനന്തമായ രൂപ-ഭാവ-മാനങ്ങളാണ് തിരിച്ചറിയേണണ്ടത്. സിങ്കുലാരിറ്റിയെ പറ്റി 'പ്രപഞ്ച'പദാര്‍ത്ഥ'മെല്ലാം അതിത്പതവും അതിസാന്ദ്രവുമായ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന തുടങ്ങുന്ന പരമ്പരാഗത നിര്‍വചനം ഇപ്പോഴും പാഠപുസ്തകങ്ങളിലുണ്ട്. പദാര്‍ത്ഥം, ദ്രവ്യം തുടങ്ങിയവയുടെ വകഭേദങ്ങളും മാനങ്ങളും സൂക്ഷ്മമായി വിലയിരുത്തിയില്ലെങ്കില്‍ ഇവിടെ ആശയക്കുഴപ്പമുണ്ടാകും.
Particle Physics ല്‍ ഗവേഷണം നടത്തുന്നവരോട് ചോദിക്കുക-സിങ്കുലാരിറ്റി എന്താണെന്ന്. അവര്‍ തരുന്ന ഉത്തരം ഉണ്‍മയുടേതാണ്;അതൊരിക്കലും Nothing അല്ല-ആകാന്‍ സാധ്യവുമല്ല. സിങ്കുലാരിറ്റിയില്‍ നിന്ന് പ്രപഞ്ചം തുടങ്ങുന്നുവെന്ന് വിഭാവനം ചെയ്യുന്നതു പോലെയല്ല Nothing ല്‍ നിന്ന് Everything ആരംഭിക്കുന്നുവെന്ന് വാദിക്കുന്നത്. ആദ്യത്തേത് സാധ്യമാണ്, രണ്ടാമത്തേത് അസാധ്യവും.
സിങ്കുലാരിറ്റി എന്നാല്‍ ഏകമായ ഒന്ന് (പൂജ്യമല്ല) തന്നെയാണ്. സത്യത്തില്‍ സിങ്കുലാരിറ്റിയില്‍ നിന്ന് തുടങ്ങുമ്പോള്‍ അതൊരു 'തുടക്കം' പോലുമല്ലാതെയാകുന്നുണ്ട്. കാരണം സിങ്കുലാരിറ്റിയാണല്ലോ തുടക്കം! യഥാര്‍ത്ഥ തുടക്കം സിങ്കുലാരിറ്റിയുടേതാണ്. സിങ്കുലാരിറ്റി ഉണ്ടാകുന്നതെങ്ങനെ? ഇവിടെ തീര്‍ച്ചയായും പശ്ചാത്ഗമനം (regress) കടന്നുവരും. സിങ്കുലാരിറ്റി ഉണ്ടായി എന്നത് ഒരുപെക്ഷെ നിലിവിലുള്ള പ്രപഞ്ചത്തിന് ബാധകമല്ലെങ്കിലും അതൊരു സംഭവം തന്നെയാണ്. അതുകൊണ്ടാണ് സംഭവരാഹിത്യത്തില്‍ നിന്ന് സംഭവമുണ്ടാകില്ലെന്ന് പരാമര്‍ശിച്ചത്. വെറുതെ നോട്ടെഴുതിവെച്ചതു കൊണ്ടോ നിര്‍വചനം പകര്‍ത്തിയിട്ടോ വലിയ വിശേഷമൊന്നുമില്ല. ഉദ്ധരണം സ്ഥൂലതയുണ്ടാക്കും. ലിങ്കു കൊടുത്താല്‍ മതി, ആവശ്യമുള്ളവര്‍ വായിച്ചുകൊള്ളും.
സിങ്കുലാരിറ്റി സീറോയാരിറ്റിയല്ലാത്തിടത്തോളം കാലം അതെന്താണെന്ന വിശദീകരണം ബോധ്യപ്പെടണം. എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. മതവാദികള്‍ക്ക് മഹാവിഭേദന മാതൃകയില്‍ താല്‍പര്യമുണ്ടാകുന്നതു കൊണ്ടു മാത്രം കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലല്ലോ. നിലവിലുള്ള മാതൃകകള്‍ തൃപ്തികരമെങ്കില്‍ പുതിയ മാതൃകയെപ്പറ്റിയോ പരിഷ്‌ക്കാരത്തെ പറ്റിയോ ചിന്തിക്കേണ്ടതില്ലല്ലോ. വിഭേദനപരികല്‍പ്പനയില്‍ പ്രഞ്ചത്തിന് curvature കൂടി വരുന്നത് പരന്നപ്രപഞ്ചമെന്ന സങ്കല്‍പ്പവുമായി എങ്ങനെ ഒത്തുപോകുമെന്ന് ചോദ്യമുയരാറുണ്ട്. ചുരുക്കി പറഞ്ഞാല്‍ മഹാവിഭേദനത്തിലെ സിങ്കുലാരിറ്റി ഘട്ടം ദുരൂഹമാണ്. എങ്ങനെയെങ്കിലും സിങ്കുലാരിറ്റി ഉണ്ടായി കിട്ടിയാല്‍ മാത്രമേ ഈ മാതൃക functional ആകുന്നുള്ളു. ആ സിങ്കുലാരിറ്റിയാണ് പ്രപഞ്ചത്തിന്റെ ജനിതകമായ ദ്രവ്യം. അവിടെ ക്വാര്‍ക്കധിഷ്ഠിതവും അല്ലാത്തതും ആന്റിയും പ്രോയും ഊര്‍ജ്ജ വൈചിത്രങ്ങളുമൊക്കെ ഉള്‍പ്പെടും. സീറോയില്‍ നിന്ന് തുടങ്ങുന്നത് സൗകര്യത്തിന് തന്നെയാണ്. അല്ലെങ്കില്‍ ഈ മാതൃക സക്രിയമാവില്ല. സ്‌പേസ് ഇല്ലാതെ ദ്രവ്യം ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യം ആധുനികശാസ്ത്രത്തില്‍ പ്രസക്തമല്ല. സ്ഥല-കാല-ഗുരുത്വ.....സഹജഗുണങ്ങള്‍ കയ്യൊഴിഞ്ഞ അവസ്ഥയിലും ദ്രവ്യം നിലനില്‍ക്കുമെന്നാണ് അറിയാനുള്ളത്. matter ന് antimatter ആയ നിലകൊള്ളാമെന്ന് പറയുമ്പോള്‍ കൂടുതല്‍ പറയാനില്ല. പക്ഷെ ഗുണവൈജാത്യവും ഗുണരാഹിത്യവും ദ്രവ്യത്തിന്റെ അസ്തിത്വത്തെ റദ്ദാക്കലല്ല.എന്തെന്നാല്‍ ദ്രവ്യം അനാദിയും ഗുണങ്ങള്‍ അസംഖ്യവുമാകുന്നു.
ജനറല്‍ രിലെറ്റിവിറ്റി ഉപയോഗിച്ച് രൂപീകരിച്ച പല മോടലുകളിലും സിങ്ങുലരിട്ടി വരുന്നുണ്ട് ( ബിഗ് ബാങ്കില്‍ മാത്രം അല്ല).. ഉദാഹരണത്തിന് ചില പ്രത്യേക തരാം ബ്ലാക്ക് ഹോലുകളുടെ ജനറല്‍ രിലെട്ടിവിട്ടി മോടലുകളില്‍ സിങ്ങുലരിട്ടി ഉണ്ട് - ബിഗ് ബാന്ഗ് വരെ ഒന്നും പോകേണ്ട -- ജനറല്‍ രിലെറ്റിവിറ്റി അത്യാവശ്യം കൊള്ളാവുന്ന ഒരു തിയറം ആണ് എന്നാല്‍ , സബ് -പാര്‍ട്ടിക്കിള്‍ levalilum , എക്സ്ട്രീം ഗ്രാവിറ്റി ഫീല്‍ഡ് densitty വരുന്ന ഇടങ്ങളിലും അത് അത്ര തന്നെ ഉപകാരപ്പെടില്ല എന്നാണല്ലോ .. ജെനെരല്‍ രേലട്ടിവിറ്റി ഒരു കിടിലന്‍ ആപ്പോക്സിമേശന്‍ ആണ് ..എന്നാല്‍ ഫിസിക്സിന്റെ എല്ലാ നിയമങ്ങളെയും അത് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ല ..
ഇനി രണ്ടു രീതിയില്‍ ആണ് ഇതിനെ അഭിമുഖേകരിക്കെന്ടതു
1 . അടിസ്ഥാന കണിക നിയമങ്ങളും ( ക്വാണ്ടം തിയറി ) , ലാര്‍ജു മാസ്സ് മാക്രോ തിയറികളും ( ജെനെരല്‍ രിലട്ടിവിട്ടി ) തമ്മില്‍ കൂട്ടി ഇണക്കി അത് ത്ര്പ്തി കാരന്‍ ആണോ എന്ന് പരിശോധിക്കുക
2 . തൃപ്തികരം അല്ലെങ്കില്‍ നാമറിയാത്ത പുതിയ അടിസ്ഥാന കണികകള്‍ , നോര്‍മല്‍ സ്കെയിലില്‍ മാട്ടരുമായി ഇന്റെരക്റ്റ് ചെയ്യാത്ത ബലങ്ങള്‍ ഉണ്ടോ എന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തുക
3 . ജെനെരല്‍ രേലെട്ടിവിട്ടിക്കു അടിസ്ഥാനമായ ചില അസ്സംപ്ഷന്‍സ് ( ഒരേ പോലെയുള്ള പ്രപഞ്ചം എന്നത് ) എത്ര കണ്ടു ശരിയാവും അന്ന് വിലയിരുത്തുക .
ഇതൊക്കെ സയന്‍സിന്റെ സ്വാഭാവികമായ രീതികള്‍ ആണ് . സയന്‍സ് ഒരു തുടര്‍ച്ചയാണ് ..അവിടെ മാറ്റമില്ലാത്തതായി ഒന്നുമില്ല ,,ഓരോ മാറ്റവും കൂടുതല്‍ മെച്ചപ്പെട്ടതിലെക്കാന് എന്ന് മാത്രം ..
ഫിസിക്സിന്റെ മോഡല്‍ അണ്‍ ദിഫയിണ്ട് ആകുന്ന സിങ്ങുലര്‍ പോയിന്റില്‍ ആണ് ദൈവ സാന്നിധ്യമെങ്കില്‍ , ഇന്നത്തെ പ്രപഞ്ചത്തിലെ പല ഇനം ബ്ലാക്ക് ഹോളുകളുടെ രിലെടിവിട്ടി മോടലുകളിലും ദൈവം ഉണ്ടെന്നു പറയ്ണ്ടി വരും.. !!!
>>>>singularity യില്‍ ദ്രവ്യം പൂജ്യമാകില്ല പോലും.<<
singularity യില്‍ എങ്ങനെയാണു ദ്രവ്യം പൂജ്യമാകുന്നതെന്നു സുബൈര്‍ ഒന്ന് വിശദീകരിച്ചേ?
വീടിനു മുറ്റത്തെ ഇരുട്ടില്‍ ,അടച്ചിട്ട കുടുസ്സു മുറികളില്‍ ,ദൈവം ഉണ്ട് എന്ന് മുത്തശ്ശിമാര്‍ പറയുമായിരുന്നു ..കരണ്ട് വന്നതോടെ ദൈവം അവിടെ നിന്നും ഓടി ഒളിച്ചു ..അപ്പോള്‍ അങ്ങ് ദൂരെ ആര്‍ക്കും എത്താന്‍ പറ്റാത്ത മലയുടെ മേല്‍ ദൈവം തപസ്സനെന്നു പറഞ്ഞു .. മലകള്‍ താണ്ടി മനുഷ്യന്‍ എത്തിയപ്പോള്‍ അവിടെയും ദൈവത്തെ ക്കണ്ടില്ല. അങ്ങനെയിരിക്കെ , ത്യിവം ഭൂമിയില്‍ അല്ല മനുഷ്യന് പ്രപ്യമാല്ലത്ത്ത വിണ്ണിലും ച്നദ്രനിലും സൂര്യനിലും ആണെന്ന് പറഞ്ഞു നോക്കി .. ശാസ്ത്രം അവിടെയും എത്തി നോക്കിയപ്പോള്‍ അവിട്ടെയും കണ്ടില്ല ദൈവത്തിനെ .. ഇതാ ഇപ്പോള്‍ പറയുന്നു ദൈവം വിണ്ണില്‍ അല്ലത്രേ , സിങ്ങുലട്ടിക്കപ്പുരമാത്രേ ..!!!!! ഹ ഹ !
*****ഹൂസൈന്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ തികഞ്ഞ ആശയവ്യക്തതയോടെ പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ താങ്കളുടെ മറുപടി/സമീപനം ഒരു തന്ത്രശാലിയായ ഒളിച്ചോട്ടക്കാരന്റെ ചിത്രമാണ് എന്നെപ്പോലുള്ള ബ്‌ളോഗ് വായനക്കാരില്‍ സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ******
പ്രിയ രവി ,
ബ്ലോഗ് വായനക്കാരെല്ലാം താങ്കളെ പോലുള്ളവര്‍ അല്ലെന്നു തിരിച്ചറിഞ്ഞാല്‍ 'ഖേദം' അല്പം കുറയും!!
അറിവിന്റെ രെത്നങ്ങള്‍ തേടി ,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍ മൂടി!!
*****ക്ഷമിക്കണം രജീഷ്, വിട്ടുപോയി.... ******
പ്രിയ രവിചന്ദ്രന്‍ സാര്‍
thanks for you.(ബ്ലോഗിലെ വിഷയങ്ങളുമായി ബന്ധമുള്ള കവിത ആയത് കൊണ്ടാണ് പോസ്റ്റ് ചെയ്തത് .സാറിന്റെ ബ്ലോഗ് എന്റെ കവിതാ വേദി ആക്കുന്നു എന്ന് തോന്നരുതേ!!)
>>>>ഐന്‍സ്റ്റീന്‍റെ GTR എല്ലാ അവസ്ഥയിലും ശരിയാണ് എന്ന് സങ്കല്‍പ്പിച്ചാല്‍, നിര്‍ബന്ധമായും എത്തുന്ന അവസ്ഥയാണ് singularity. അത് കൃത്യമായും nothingness തെന്നെയാണ്. space ഉം matter ഉം time ഉം എല്ലാം അവിടെ പൂജ്യം തെന്നെയാണ്. അത് സൌകര്യത്തിനു വേണ്ടി സെറ്റ് ചെയ്തതല്ല GTR ന്അടിസ്ഥാനമാക്കിയുള്ള Friedmann equation നില്‍ നിന്ന് എത്തുന്ന നിഗമനമാണ്.<<
ഇതാണോ സുബൈര്‍ ഇവിടെ എല്ലാവരെയും പഠിപ്പിക്കുന്ന singularity?
അയ്യയ്യയ്യോ.
എങ്കില്‍ Stephen Hawking നെ സുബൈറിന്റെ മദ്രസയില്‍ വിട്ട് പഠിപ്പിക്കണമല്ലോ. അദ്ദേഹം പറയുന്നത് ഇങ്ങനെ.
If Einstein's General theory of relativity is correct, then here will be a singularity, a point of infinite density and space time curvature, where time has a beginning.
Although the singularity theorems of Penrose and myself predicted that a the Universe had a beginning , they did not say how it had begun.The equations of General theory of relativity would break down at singularity. Thus Einstein's theory does not predict how the universe began, but only how it evolves once it has begun.
ഐന്‍സ്റ്റീന്‍റെ GTR എല്ലാ അവസ്ഥയിലും ശരിയാണ് എന്ന് സങ്കല്‍പ്പിക്കാന്‍ താങ്കളോടാരും പറഞ്ഞിട്ടില്ലല്ലോ. The equations of General theory of relativity would break down at singularity എന്നു പറഞ്ഞ Stephen Hawking നേക്കാളും മുന്തിയ ചാത്ര അജ്ഞനാണോ താങ്കള്‍?
Singularity , nothingness ആണെന്നത് താങ്കളുടെ മിഥ്യാധരണയാണ്. a point of infinite density and space time curvature എന്ന് പറഞ്ഞാല്‍, nothingness ആണെന്ന് താങ്കളെങ്ങനെയാണു ഗണിച്ചെടുത്തത്?
ഇതൊക്കെ ഇപ്പോഴും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളല്ല. അതുകൊണ്ടാണ്, ഇന്ന് ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ ശാസ്ത്രജ്ഞനായിരുന്നിട്ടും Hawking ന് നൊബേല്‍ സമ്മാനം ലഭിക്കാത്തതും. ഇന്നത്തെ prediction കള്‍ നാളെ മാറ്റി എഴുതപ്പെട്ടേക്കാം.
*****ഡാര്‍വിന് ഒരു സ്ത്രൈണ ഭാവമാണല്ലോ .:-) ബീഗിള്‍ ആണെങ്കില്‍ പ്രതിരോധങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കരുത്തുള്ളതും ...അലറി വീശുന്ന കടല്‍ കാറ്റിനെതിരെ ഒറ്റയ്ക്ക് ചുക്കാന്‍ തിരിക്കുന്ന ഡാര്‍വിന്റെ കൈകളിലെ തിണര്‍ത്തു പിടക്കുന്ന ഞരമ്പുകള്‍ കാണുന്നില്ലേ? ..! :-)>>>***
പ്രിയ വാസു ,
അഭിനന്ദനത്തിന് നന്ദി.
ഇതു കവിത ചര്‍ച്ച ചെയ്യേണ്ട ബ്ലോഗ് അല്ല.എങ്കിലും നിരൂപണം പരസ്യം ആയത് കൊണ്ട് മറുപടിയും അങ്ങനെ ആക്കുന്നു.(രവി ചന്ദ്രന്‍ സാര്‍ ക്ഷമിക്കട്ടെ).തിരയും മതങ്ങളും എതിര്‍ത്തിട്ടും ബീഗിള്‍ മുന്നോട്ട് പോയെന്ന സൂചനയില്‍ ഡാര്‍വിന്റെ നിശ്ചയദാര്‍ഢ്യവും ധീരതയും വെക്തമാണല്ലോ!പ്രകൃതിയിലെ ചലനങ്ങളെ നിരീക്ഷിക്കുന്ന ഒരാള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ഒരാള്‍ കൂടി ആയിരിക്കണം .അങ്ങനെ ആണെങ്കില്‍ സ്നേഹത്തിന്റെ ആര്‍ദ്രത കൂടി അയാളില്‍ ഉണ്ടാകും .ആ ആര്‍ദ്രത അത്രെ ഡാര്‍വിന്റെ കണ്ണുകളിലെ പൂന്കുളിര്‍ ആയി ഞാന്‍ സൂചിപ്പിച്ചത് .അതിനെ സ്ത്രൈണത ആയി തോന്നിയോ?
ഒന്നുകൂടി വായിക്കണം എന്നപേക്ഷ.
"താരകപ്പൂകണ്ണ് മിഴിക്കും പാല്‍നിലാവൊളിയെ
പൂമരത്തില്‍ മഞ്ഞല ഞൊറിയൂ ,പുളകം പൂശീടു!
പുലരിക്കയ്യാല്‍ പൂക്കളമുറ്റം അഴകില്‍ മുങ്ങുമ്പോള്‍
പൊന്നോണക്കുടയും ചൂടി തുമ്പി വന്നാട്ടെ!
പൂത്തുമ്പി വന്നാട്ടെ!! "
-------------------------- ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
സ്നേഹപൂര്‍വ്വം രജീഷ് പാലവിള
വാസുവേട്ടന്‍ ഫിലോസഫിക്കല്‍ ആകുന്നു. കൊള്ളാം. എന്‍റെ കയ്യിലുള്ള ഗ്രാഹ്യോ മീറ്റര്‍ കേടായിപ്പോയി; ഇപ്പോള്‍ എന്‍റെ ഗ്രാഹ്യശക്തിയുടെ തൂക്കം തന്നെ എനിക്ക് തിട്ടമില്ല. വാസുവേട്ടന്‍റെ കയ്യിലുള്ള മീറ്റര്‍ വെച്ച് ഒന്ന് അളന്ന് തിട്ടപ്പെടുത്തി താരതമ്യപ്പെടുത്തി നോക്കുക. ഫോര്‍മുല ഓര്‍മ്മയുണ്ടല്ലോ അല്ലേ?
"താങ്കള്‍ക്ക് ശ്രി ബാബു എഴുതിയത് മനസ്സിലാക്കാന്‍ ബദ്ധിമുട്ടനെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കാവുന്നതെ ഉള്ളൂ ..!"
വാസു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി തന്നെ പോരേ? അങ്ങേരെക്കുറിച്ച് കുറച്ചെങ്കിലും അറിയാമായിരുന്നെങ്കില്‍ വാസു ആ കമന്‍റ് പോസ്റ്റില്ലായിരുന്നു. അസഹിഷ്ണുത എന്നവാക്കിന്‍റെ ഒന്നാമത്തെ പര്യായമാണ് ശ്രീമാന്‍. (എന്നു കരുതി അദ്ദേഹത്തിന്‍റെ ഒരു പോസ്റ്റും ഞാന്‍ മിസ്സ് ചെയ്തിട്ടില്ല. സരസവും ലളിതവുമായ അദ്ദേഹത്തിന്‍റെ ശൈലി അപാരം തന്നെയാണ്.)
ആകാശ് said...
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഒട്ടിപ്പിടിച്ചിരുന്ന ഭൂമിയെ വേര്‍പെടുത്തി. വളരെ ഈസിയായി ബിഗ് ബാങ്ങില്‍ സ്ഥാപിച്ചെടുക്കാം."
എത്ര സ്ഥാപിച്ചാലും ഞങ്ങള്‍ അംഗീകരിക്കില്ല കേട്ടോ. അതു വേറേക്കാര്യം.
സിന്കുലാരിട്ടിയോടു അടുക്കുന്തോറും ( അടുക്കും തോറും , (ദ്രവ്യ+ ഊര്‍ജ്ജം) സ്ഥിതി ചെയ്യാനുള്ള 'സ്പേസ് ' പൂജ്യതോടടുക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത് . അല്ലാതെ (ദ്രവ്യ+ ഊര്‍ജ്ജം) പൂജ്യത്തോട് അടുക്കുന്നു എന്നല്ല. !!(ദ്രവ്യ+ ഊര്‍ജ്ജം) ഇപ്പോഴത്തെ ആകെയുള്ള (ദ്രവ്യ+ ഊര്‍ജ്ജം) തന്നെ ആയിരിക്കും അപ്പോഴും .. അത് കൊണ്ടാണ് അനന്തമായ സാന്ദ്രത (infinite density) അവിടെ അനുഭവപ്പെടുന്നത് , അത് കൊണ്ട് ഗ്രവിട്ടെഷനാല്‍ ഫീല്‍ഡ് ടെന്സിട്ടി അനന്തമാകുകയും തത്ഭലമായി സ്പേസ് ടൈം അനന്തമായി കരവു ചെയ്യുകയും ചെയ്യുന്നു .. ഇവിടെ പൂജ്യതോടടുക്കുന്നത് സ്പേസ് ആണ് ദ്രവ്യം+ ഊര്‍ജ്ജം അല്ല .
ഒരുവിധത്തില്‍ ചിന്തിച്ചാല്‍ 'അനന്തമായ സാന്ദ്രത' എന്നുപറയുന്നതും പൂജ്യം തന്നെയല്ലേ? അനന്തമായ സാന്ദ്രതയുള്ള ദ്രവ്യത്തെ ഉള്‍ക്കൊള്ളാന്‍ പിന്നെ സ്പേസിന്‍റെ ആവശ്യമില്ല. അതായത് സ്പേസ് പൂജ്യമാകുമ്പോള്‍ ദ്രവ്യവും പൂജ്യമാകുന്നു. ശരിയാകുമോ?
പ്രിയപ്പെട്ട കല്‍ക്കി,
അനന്തമായ സാന്ദ്രത' എന്നുപറയുന്നതും പൂജ്യം തന്നെയല്ലേ?>>>
അപ്പോള്‍ കല്‍ക്കിയോട് ലോകം മുഴുവന്‍ ചോദിക്കും. അനന്തത പൂജ്യമാകുമോ? Can infinity be zero? അനന്തത പൂജ്യമെങ്കില്‍ എന്താണ് പൂജ്യമല്ലാത്തത്?
infinitely small, infinitely big എന്നൊക്കെ പറയുന്നത് എത്ര പെട്ടെന്നാണ് നിര്‍ധരിക്കപ്പെടുന്നത്! infinitely big =zero, infinitely small =zero. Easy routes, absurd results!
അനന്തത പൂജ്യമാണെന്ന് ഞാന്‍ പറഞ്ഞോ സാര്‍? സാന്ദ്രത അനന്തമാകുമ്പോള്‍ ദ്രവ്യത്തിന്‍റെ മാനം പൂജ്യമാകില്ലേ എന്നാണ് ഞാന്‍ ചോദിച്ചതിന്‍റെ സാരം.
>>>>സാന്ദ്രത അനന്തമാകുമ്പോള്‍ ദ്രവ്യത്തിന്‍റെ മാനം പൂജ്യമാകില്ലേ എന്നാണ് ഞാന്‍ ചോദിച്ചതിന്‍റെ സാരം.<<<
ഇല്ല അകില്ല.
അനന്തം എന്നു പറഞ്ഞാല്‍ അളക്കാവുനതിലുമപ്പുറം എന്നല്ലേ അര്‍ത്ഥം.
ദ്യവത്തിന്റെ മാനം പൂജ്യമാകണമെങ്കില്‍ ദ്രവ്യം ഇല്ലാതാകണം. കല്‍ക്കിയുടെ ആവശ്യവും അതാണ്. പക്ഷെ അതല്ല യാഥാര്‍ത്ഥ്യം. അളക്കാവുന്നതിനേക്കാളും ചെറുതേ ആകുന്നുള്ളു. പൂജ്യമാകുന്നില്ല. Infinitesimal എന്നൊക്കെ പറയാവുന്ന പൂജ്യത്തില്‍ നിന്നും അളന്ന് വേര്‍തിരിച്ചെടുക്കാനാകാത്ത അത്ര ചെറുതായിട്ടുള്ള അവസ്ഥ.
ആസ്ഥാനകവി(രജീഷ് പാലവിള), ആസ്ഥാന വിദൂഷകര്‍(നാസ്തികന്‍, ചെത്ത് വാസു, മമ്മു, എല്ലുപെറുക്കി Etc), ആസ്ഥാനഗുണ്ട(കാളിദാസന്‍), പിന്നെ അനോണികുരങ്ങന്‍മാരുമുള്ള മലയാളത്തിലെ ആദ്യത്തെ ബ്‌ളോഗ് രവിചന്ദ്രന് സ്വന്തം. ആസ്ഥാന കവി ഓണപ്പാട്ടുമായി വന്നിരിക്കുന്നു. അമ്മച്ചിയേ ഓണമായിട്ട് വല്ലതും തരണേ....ബോണസ്സ് കൊടുക്കുമോ രവിചന്ദ്രന്‍? കാത്തിരുന്നു കാണാം. 'വാഴക്കുല' കഥ മറക്കണ്ട
കല്‍ക്കി said...
സി.കെ.ബാബു said...
'ആ കമന്റില്‍ ക്വോട്ട് ചെയ്തിരിക്കുന്ന ഭാഗത്തിനു് ആധാരമായ ലേഖനം മുഴുവന്‍ വായിച്ചാല്‍ എന്തിനെപ്പറ്റിയാണു് അവിടെ പറഞ്ഞിരിക്കുന്നതെന്നറിയാന്‍ ബുദ്ധിമുട്ടൊന്നും വരാന്‍ പാടില്ലാത്തതാണു്.'
അവിടെ പറഞ്ഞിരിക്കുന്നതറിയാന്‍ എനിക്കു ബുധിമുട്ടുണ്ട്. ആസിദ്ധാന്തം ആവിഷ്ക്കരിച്ച മാർട്ടിൻ ബോയോവാൾഡിനും ബുദ്ധിമുട്ടുണ്ട്. (മാർട്ടിൻ ബോയോവാൾഡിന്റെ സ്വന്തം വാക്കുകളിൽ: “കൃത്യമായി പറഞ്ഞാൽ ലൂപ്പ്-ക്വാണ്ടം-ഗ്രാവിറ്റേഷൻ തിയറി പൂർണ്ണമായി എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. എനിക്കിനിയും ഒരുപാടു് കണക്കു് കൂട്ടേണ്ടതുണ്ടു്.”) പക്ഷേ, സി.കെ. ബാബുവിനു മാത്രം യാതൊരു ബുദ്ധിമുട്ടും ഇല്ല. അദ്ദേഹം എല്ലാം അറിയുന്നവന്‍!
അറിയാവുന്നത് പറയുന്നത് ഒരു കുറ്റമാണോ ആശാനെ .....താങ്ങളെ കുറിച്ച് പറയുമ്പോഴും ഇതു തന്നെ ഗതി തള്ളെ ....വിവരക്കേട് ഒരു കുറ്റമല്ലല്ലോ !!!!!!!!!!!!!!!!!!!
Subair said.
ആ പിന്നെ, ഫുള്‍ ടൈം ഇതിന്‍റെ മുന്നില്‍ ഇരുന്നു താങ്കള്‍ക്ക് കോസ്മോളജി പഠിപ്പിച്ച് തരാന്‍ എനിക്കാരും കാശൊന്നും തരുന്നില്ല മാഷേ.
സുഭൈര്‍ജി ആസ്ട്രോളജീന്റെ ആളാണെണെന്ന് ബസിലെ ഒരു കമാന്‍റില്‍ ഞമ്മള് കന്ടേക്ക്ണ്. അദാണോ മാശ് പഠിപ്പിക്കണ കോസ്മോളജീ. ചീട്ടും പെട്ടീം തത്തക്കിളീം. മുഖലക്ഷണം ഹസ്തരേഖ സ്ഥാനം കണ്ട് കുയിക്കല്‍. എനിക്ക് മേല. ഒരു ചുരുളന്‍ അട്ടേപ്പോലെ ഇരുന്നോണ്ട്. ഗൊച്ചുഗള്ളന്‍. സാറിനെ ഞമ്മ തമ്മയിച്ച് തന്നിരിക്ക്ണ്.
മാശ്ടെ സുന്നത്തുകല്യാണത്തിന് ദേഹത്തെ മുഴുവന്‍ തൊലിയും ചെത്തിക്കളഞ്ഞിരുണോ. ഇത്രിക്കും പോലും തൊലിയില്ലാത്ത ങ്ങട ബര്‍ത്താനം കേട്ടട്ട് തോന്നീതാന്നേ.
Anonymous said...
ആസ്ഥാനകവി(രജീഷ് പാലവിള), ആസ്ഥാന വിദൂഷകര്‍(നാസ്തികന്‍, ചെത്ത് വാസു, മമ്മു, എല്ലുപെറുക്കി Etc), ആസ്ഥാനഗുണ്ട(കാളിദാസന്‍), പിന്നെ അനോണികുരങ്ങന്‍മാരുമുള്ള മലയാളത്തിലെ ആദ്യത്തെ ബ്‌ളോഗ് രവിചന്ദ്രന് സ്വന്തം. ആസ്ഥാന കവി ഓണപ്പാട്ടുമായി വന്നിരിക്കുന്നു. അമ്മച്ചിയേ ഓണമായിട്ട് വല്ലതും തരണേ....ബോണസ്സ് കൊടുക്കുമോ രവിചന്ദ്രന്‍? കാത്തിരുന്നു കാണാം. 'വാഴക്കുല' കഥ മറക്കണ്ട
ഡേയ് , ദേ ഇപ്പം പിടിച്ചു കൊളത്തില്‍ താക്കും.....ബോണസ് തരാന്‍ നീയാര് ...സര്‍ക്കാര്‍ എമ്പ്ലോയെ ആണോ ??? ഇറങ്ങി പോടെ ....ജനതയുടെ ക്ഷമ നശിപ്പിക്കാതെ ....dear readers
ഈ മാതിരി സാധനത്തിനെ ഇനി ഇങ്ങോട്ട് കേറ്റരുത് .....
രണ്ടായിരത്തി പതിനൊന്നിലെ ഖണ്ഡകവീര അവാര്‍ഡ് ഒരിജിനല്‍ ചിന്തകനെ കടത്തിവെട്ടി മണിസാര്‍ കരസ്ഥമാക്കിയിരിക്കുന്നു:-
ചോദ്യം:-
ChethuVasu said...
പ്രിയ ഹുസയിന്‍ ,
താങ്കളോട് ഒരാള്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ
"ഭൂമിയില്‍ ഇരുപതു തലയുള്ള , ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട് "
താങ്കള്‍ ഈ പ്രസ്താവനയോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്
(1 ) ഉണ്ട്
(2 ) ഇല്ല
(3 ) ഉണ്ടായേക്കാന്‍ ഒരു സാധ്യതയും ഇല്ല
(4 ) ഒരു പക്ഷെ ഉണ്ടായേക്കാം ,സാധത പൂജ്യതോടടുതാണ്
(5 ) ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഉണ്ട് - 50 - 50
ഖണ്ഡനം:-
മണി said...
ചെത്ത് വാസു,
നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം ആദ്യം ഈ ചോദ്യത്തെ തന്നെ ഞാന്‍ രണ്ടായി കണ്ടിക്കുന്നു.:
1. ഭൂമിയില്‍ ഇരുപത് തല ഉണ്ടോ?
2.. ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട്?
ഇനി ഉത്തരങ്ങള്‍:
ചോദ്യം ഒന്ന് തന്നെ തെറ്റാണ്. ഭൂമിയില്‍ തല ഇല്ലാത്തത് യുക്തിവാദിക്ക്മാത്രമല്ലേ. ബാക്കിയുള്ള എല്ലാ സൃഷ്ടികള്‍ക്കും തല ഉണ്ടല്ലോ.
രണ്ടാമത്തെ മണ്ടന്‍ ചോദ്യത്തിന് ഉത്തരം: Elephas maximus indicus)
അതായത്:...................................
ഖണ്ഡനത്തിന്റെ മര്‍മ്മമറിഞ്ഞ മണിസാറിന് ആയിരമായിരമഭിവാദ്യങ്ങള്‍.
രവിചന്ദ്രോ,
ഹുസ്സൈന്റെ ബ്ലോഗില്‍ നാസ്തികന്റെ കമന്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുയ വിവരം അറിഞ്ഞിരിക്കുമല്ലോ. വിഷയ സംബന്ധമല്ലാത്തതിനാല്‍ ഇത് ഇവിടെ നില നിര്‍ത്തണം എന്ന് നാസ്തികന്‍ പറയില്ല. ഡിലീറ്റുന്നതില്‍ വിരോധമില്ല.
'ഇല്ലായ്മയുടെ ഇതിഹാസം'
എന്തായാലും ഒരു കാര്യം സമ്മതിക്കാം;
വാലില്ലെങ്കിലും നാസ്തികന്‍ നന്നായി കുരച്ചുകൊണ്ടിരിക്കുന്നു!!! കൊടിച്ചിപ്പട്ടിയുടെ ദുര്‍ബ്ബലശബ്ദത്തിലാണെങ്കിലും!!!!!>>
Dear Mr. Ravi,
താങ്കള്‍ക്ക് പറയാനുള്ളത് പറയാം. No problem. പക്ഷെ നായ ഉപമകള്‍ തികച്ചും അമാന്യമാണ്. ആ കമന്റ് ഉപമ മാറ്റിയ ശേഷം ഇടുകയോ സ്വയം നീക്കം ചെയ്യുകയോ ചെയ്താലും.
Mr.Ravi,
താങ്കള്‍ വ്യാജപ്രൊഫൈലില്‍ വരികയോ അനോണിമസായി അതേ അഭിപ്രായം എഴുതുകയോ ചെയ്യുന്നതൊന്നും ഇവിടെ പ്രസക്തമല്ല. അതൊക്കെ വിരസതയുളവാക്കുംവിധം സാധാരണമാണല്ലോ. സ്വഭാവികമായും ഒക്കെ അതിന്റേതായ രീതിയില്‍ പൊയ്‌ക്കൊള്ളും. എന്നാല്‍ താങ്കള്‍ ഒരാളെ നായയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിലും മോശമായ പരാമര്‍ശങ്ങള്‍ താങ്കള്‍ക്കെതിരെ ഉണ്ടായിക്കൂടെന്നില്ല. പിന്നെ പരസ്പരം പട്ടിയും പൂച്ചയും വിളിച്ച് കളിക്കുന്ന അവസ്ഥയാകും. അതൊക്കെ താങ്കള്‍ മനസ്സില്‍ പേറി നടക്കുന്ന കലര്‍പ്പില്ലാത്തവിധം ഉദാത്തവും അതിഘോരവും മാപ്പര്‍ഹിക്കാത്ത രീതിയില്‍ ഗൗരവതരവുമായ സംവാദസാധ്യതകളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതില്‍ കലാശിച്ചേക്കാം. താങ്കളുടെ സുമനസ്സിന്റെ സ്‌നിഗ്ധഭാവങ്ങള്‍ എത്ര വേണമെങ്കിലും പ്രദര്‍ശിപ്പിച്ചു വായനക്കാരുടെ മനം കവര്‍ന്നുകൊള്ളൂ. പക്ഷെ ചീത്ത വിളിച്ച് ചീത്ത കേള്‍പ്പിക്കരുത്. പശ്ചാത്ഗമനം പരിചിതമല്ലാത്ത രീതിയില്‍ അനുദിനം ബീഭത്സമായിക്കൊണ്ടിരിക്കുന്ന താങ്കളുടെ യശസ്സിനും അതു തന്നെയാവും ഉത്തമമെന്ന് വിചാരിക്കുന്നു.
PLEASE VISIT MY SMALL WEBSITE www.systemphilosophy.com FOR AN INNOVATION IN THEORY OF REALITY. THE SYSTEM IS A COMBINATION OF BODY AND MIND. THIS VISION WILL NEGATE BOTH THEISM AND ATHEISM, AND TAKE US TO SYNTHESIS.
മുകളില്‍ കമന്റ് ഇട്ടിരിക്കുന്ന ശ്രീ.ലൂക്ക് സാര്‍ ഇന്നലെ എന്നെ കോളേജില്‍ വന്നു കാണുകയുണ്ടായി. ആദ്യമായാണ് ഞാനദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ താത്വിക സംരംഭമായ സിസ്റ്റം ഫിലോസഫിയെ പറ്റി ധരിപ്പിക്കാനാണ് വന്നത്. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
sir i just become follower.
Systems said...
PLEASE VISIT MY SMALL WEBSITE www.systemphilosophy.com FOR AN INNOVATION IN THEORY OF REALITY. THE SYSTEM IS A COMBINATION OF BODY AND MIND. THIS VISION WILL NEGATE BOTH THEISM AND ATHEISM, AND TAKE US TO SYNTHESIS.
7 September 2011 15:03
സുഹുര്തുക്കളെ ,
ഇ മാന്യദേഹം പറയുന്നത് ശ്രദ്ധിക്കു ...ഇദ്ദേഹം ആരെയോ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട് ...എന്ന് വായിക്കുമ്പോള്‍ മനസിലാകും .....അത് ഒരു വിശ്വാസിയെ ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് എന്നാണ് എനിക്ക് തോന്നുന്നത് ..തോന്നലല്ല ആണ് ...അമേരിക്കയില്‍ ഡേവിഡ് കോരെഷ് ആദ്യം ഇങ്ങെനെ ആണ് ആദ്യം അവതരിച്ചത് ...പിന്നെ അയാള്‍ ആരായി ?എന്തായി ? എന്തുകൊണ്ടായി ? അവസാനം എങ്ങേനെയായി എന്നതു ചരിത്രം ......... പക്ഷെ തുടക്കം ഏകദേശം ഏതാണ്ട് ഇതുപോലെയായിരുന്നു .....ശാസ്ത്രം അന്ഗികരിക്കുകയുമില്ല ,എന്നാല്‍ വിരോധവും ഇല്ല ......ഇ ഗ്രൂപിലുള്ള ആളുകളാണ് ഏറ്റവും അപകടകാരികള്‍ !!!!!!! അവിടെയുമില്ല ..ഇവിടെയുമില്ല ....കൊള്ളാം സാറെ ..പോയി പണി നോക്കെടെ .....
ഞാന്‍ കണ്ട ബൂലോകം, അഥവാ ഒരു അവശ ബ്ലോഗര്‍
പാട്ടുകാരനില്ലാത്ത പാട്ട്
കുറച്ച്കാലമായിഇതിലെവരാന്‍കഴിഞ്ഞില്ല. രവിസാര്‍,എന്‍റെ ഒരു സുഹ്റ്ത്ത് രസകരമായ ഒരുസംഭവം പറഞ്ഞു.അദ്ദേഹത്തിന്‍റെ നാട്ടില്‍ പൂജാരിയുംആത്മീയപ്രഭാഷണത്തിനുപോകുന്നതുമായ ഒരാള്‍ നാസ്തികനായ ദൈവം വായിക്കാനിടയായി.അദ്ദേഹം പിന്നീട് എന്‍റെ സുഹ്റ്ത്തിനെ കണ്ടപ്പോള്‍ പറഞ്ഞു,ഞാനിപ്പോള്‍ വലിയ കണ്‍ഫ്യൂഷനിലാണെന്ന്.അദ്ദേഹത്തിനു ഇനിമുതല്‍ എന്താണ് പ്രസംഗിക്കേണ്ടതെന്ന് അറിയില്ലത്രെ.
ഹായ് വേണു,Welcome back. നല്ല വര്‍ത്തമാനം. ആളുകള്‍ ചിന്തിക്കട്ടെ. ഷാജി(സജ്‌നബര്‍) സൗദിയില്‍ നിന്ന് അവധിക്ക് വന്നപ്പോള്‍ താങ്കളെ കാണുമെന്ന് പറഞ്ഞിരുന്നു. പരസ്പരം കണ്ടെന്നു കരുതട്ടെ. ഇനി വേണം എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണാന്‍!
ഹുസൈന്‍ said:"മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? "
പ്രിയ യുക്തിവാദികളെ ,
നിങ്ങള്‍ ഇനി വൈകരുത് ! എത്രയും പെട്ടന്ന് ഏറ്റവും അടുത്തുള്ള neurologistനെ കാണു!!
യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?
_______________________________________________________________________
താര്‍ക്കികന്‍ said.....
കുഞ്ഞാപ്പോ...താങ്കള്‍ പറയുന്നു
"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"
എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!
_________________________________________________________________________
ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്‍റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ് ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്‍റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.
ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.
Ravi Sir Idon't knowhaji (Sajnubar). Who is that? I saw him In this blog.
Dear Venu,
He(Shaji/Sajnabur) told me that he sent you a mail seeking a possible meeting with you at Calicut when he was on leave last week. He returned to Saudi yesterday.
venukdkkt said...
>>>ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.<<<
ദൈവം ഇല്ല എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്, അതോടപ്പം മറ്റുള്ളവരെ വഞ്ചിക്കുകയും (പ്രിയ വേണു, താങ്കളുടെ കമന്റു ഇത്തരം ഒരു പോസ്റ്റിന്റെ താഴെ ആയത് കൊണ്ട് അത് ഇങ്ങിനെ വായിക്കാനാണ് എനികിഷ്ടം).
=====================
പൊതുവെ യുക്തിവാദികള്‍ ചോദിക്കാറുള്ള ഒരു ചോദ്യം: "പ്രപഞ്ചം ഉണ്ടാവാന്‍ കാരണം ദൈവം ആണെങ്കില്‍ ദൈവം ഉണ്ടാവാന്‍ കാരണം എന്ത് അല്ലെങ്കില്‍ ആര് അതായത് പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെങ്കില്‍ ദൈവത്തെ ഉണ്ടാക്കിയത് ആര്?"
ഈ ചോദ്യം തന്നെ ഉണ്ടാവാന്‍ കാരണം യുക്തിവാദികളില്‍ കൂടുതല്‍ പേരും പൊതുവെ കണ്ടു ശീലിച്ചിട്ടുള്ളത് കല്ല് കൊണ്ടുള്ള ദൈവങ്ങള്‍ മരം കൊണ്ടുള്ള ദൈവങ്ങള്‍ മനുഷ്യനെ പോലെയോ മറ്റു ജീവികളെ പോലെയോ ഉള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ പലതരം വികലമായ ദൈവങ്ങളെയാണ്. സ്വാഭാവികമായും ഇത്തരം മനുഷ്യനിര്‍മിത അല്ലെങ്കില്‍ മനുഷ്യ സങ്കല്‍പ്പിത വികല ദൈവങ്ങള്‍ ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുന്നതാണ് / ചിന്തിപ്പിക്കേണ്ടതാണ്, പക്ഷെ ആ ചിന്തയെ യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചു വിടാതിരുന്നാല്‍ മനുഷ്യര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താന്‍ ആവില്ല എന്ന് മാത്രമല്ല മനുഷ്യര്‍ ഈ അതി ബൃഹത്തായ പ്രപഞ്ച സൃഷ്ടിപ്പിനും അതിലെ സര്‍വ്വ ചരാചരങ്ങളുടെ സൃഷ്ടിപ്പിനും ഒരു ലക്ഷ്യമുണ്ടാവില്ല എന്ന് വാദിക്കുന്നവര്‍ ആവുകയും ചെയ്യും.
ഇത്തരക്കാര്‍ സത്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു പകരം തങ്ങളുടെ വാദം ജയിക്കാന്‍ വേണ്ടിയുള്ള ചില പൊടിക്കൈകള്‍ കാണിച്ചു കൊണ്ടിരിക്കും.
അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ ഒരു ദൈവത്തില്‍ യഥാര്‍ത്ഥത്തില്‍ എല്ലാ മതങ്ങളും (ചില മത വിശ്വാസികള്‍ ആ ദൈവത്തിന് സന്താനങ്ങളെയും സഹായികളെയും രൂപവും ഭാവവും സങ്കല്‍പ്പിച്ച് വിശ്വാസ വൈകല്യം കാണിക്കുന്നുണ്ട്, എങ്കില്‍ പോലും) വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ നിരീശ്വരവാദകള്‍ ദൈവത്തെ നിഷേധിക്കുമ്പോള്‍ എല്ലാ മതസ്ഥരും അംഗീകരിക്കുന്ന ദൈവത്തെ അല്ലെങ്കില്‍ ദൈവ സങ്കല്‍പ്പത്തെയാണ് നിരാകരിക്കേണ്ടത്, അങ്ങിനെ ഒന്ന് ഇല്ല എന്നാണ് സമര്‍ത്ഥിക്കേണ്ടത്.
ഈ പോസ്റ്റിലും അത്തരത്തിലുള്ള (അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ) ഒരു ദൈവത്തെയല്ല ഇല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് പകരം മൂര്‍ത്തമായ ഒരു ദൈവത്തെയാണ് നിഷേധിക്കുന്നത്,
പ്രിയരെ,
മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?
ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.
ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...
നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.
നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.
എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?
ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.
ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...
നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.
നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.
എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ.<<
What to say Just laugh thats all
നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!
Dear Ravi sir ,
I haven't received any such mails . Actually I couldnot check my mails during vacn s
Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?
തമ്പുരാനേ, ഈ ജന്മം വീണ്ടുമെറങ്ങിയോ??!!
പ്രിയപ്പെട്ട വേണു,
ഹ ഹ! മെയില്‍ ബോക്‌സ് തുറക്കാതെ മെയില്‍ കിട്ടിയിട്ടില്ലെന്നറിയിച്ചത് കടുംകൈയ്യായിപ്പോയി!
പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍ E.K,
ഇവിടെയെത്തിയതില്‍ സന്തോഷം.
സ്വാഗതം
No sir,no such a mail sofar
venukdkkt said...
>>>What to say Just laugh thats all<<<
your words suitable for this commend as well:
"പ്രകൃതിയും പ്രകൃതില്‍ ഉള്ള എല്ലാംമെല്ലാം തനിയെ ഉണ്ടായി" യുക്തിവാദികളുടെ വാദം.
മിസ്റ്റര്‍ രവി ചന്ദ്രന്‍ , താങ്കളുടെ സ്വാഗതത്തിനു നന്ദി.
Honestly I couldn't read the whole thing but I have 3 questions:
1. Do Athiests marry? If yes what is the basis and why should they do and live as a family?
2. What is the basis of right and wrong?
3. Why should people do good and avoid bad things if personally it doesn't have any bad effects
'നക്ഷത്രങ്ങള്‍ സാക്ഷി'
ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...
നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.
നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.
എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
!!!!നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.!!!!!!
അവിശ്വാസം എന്നൊരു സാധനമില്ല ചങ്ങാതി ..........തൃപ്ടിയയില്ലേ തങ്ങള്‍ക്ക് .........ഒന്നുമില്ല .... ശാസ്ത്രം ഇല്ല ..ഒക്കെ വെറും നുണയാണ് ...ഒന്നുമില്ല നിങ്ങള്‍ പറഞ്ഞതുപോലെ ആണ് ഇ ലോകം ഉണ്ടായതു .......ട്യും കെട്ടി ഇരിക്കാതെ പോയീ വല്ലതും വായിച്ചു പടിക്ക് ....... ഇതില്‍ കൂടുതല്‍ ഒരു ഉത്തരം നിങ്ങള്‍ അരഹിക്കുന്നില്ല .......കെട്ടുമ്പോള്‍ ടൈ കഴുത്തില്‍ മുറുകാതെ നോക്കണേ പ്ലീസ്................
!!!!!
രാവിലെമുതല്‍ രാത്രി ഉറങ്ങുംവരെ ശാസ്ത്രത്തിന്‍റെ എല്ലാവിധനേട്ടങ്ങളും ഉപയോഗിച്ചു ആര്‍ഭാടത്തോടെ ജീവിക്കുംപോഴും ശാസ്ത്രത്തിനോട് ഇത്രപുച്ഛം കാണിക്കുന്നതു മോശമല്ലേ
'ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍'
എല്ലാവര്‍ക്കും മാന്യമായി സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് കൂടെ? ഇതില്‍ രണ്ടിലും പെടാത്തവര്‍ക്ക് വായിക്കുമ്പോള്‍ ചീത്തവിളികള്‍ അരോചമായി തോന്നും! അപ്പൂട്ടന്‍ “എന്നെ സംബന്ധിച്ചിടത്തോളം എന്റെ സമയം തുടങ്ങുന്നത് 38 ചില്വാനം വർഷങ്ങൾക്കുമുൻപാണെന്ന് പറയുന്നതുപോലെ ഒന്ന്. അതിനുമുൻപ് ചരിത്രമുണ്ട്, പക്ഷെ ഞാനതിൽ ഭാഗഭാക്കല്ലെന്നുമാത്രം. ഇറ്റ് ഈസ് ആസ് സിമ്പിൾ ആസ് ദാറ്റ്”. ഇതെനിക്ക് ഇഷ്ടപ്പെട്ടു.
MATHA VADI ARIVINE BHAYAPPEDUTHIKUNDU MOODUNNU , YUKTHI VADI ARIVINE CHIRIPPICHU KONDU MOODUNNU
hindu called -Daivam
Muslim called -Allah
Christian called-Karthav
Scientist Called- Energy.(just a name)
"Energy can neither be created nor be destroyed"
Now 21 st century
Any one can Can explain What is energy?Similarly Pain,Hungry ect...
It is not out side the universe it is inside the universe.
if it is not in inside the human ..there is no Humanism.
i have a qst?
Ethenkilum oru yukthivadikkunnavann swantham makalumayi prthyul padanam nadathunnadil thett undo?
yukthiyil no humnism alle?
undenkil thankale athinnu prerippikkatha gadakam ethanu ?
നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സമഗ്രിയായതും
നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സമഗ്രിയായതും
Post a Comment