tag:blogger.com,1999:blog-19701057629302602962024-03-13T16:03:12.841+05:30നാസ്തികനായ ദൈവംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger85125tag:blogger.com,1999:blog-1970105762930260296.post-91846853662636312412016-05-27T17:12:00.000+05:302016-06-16T16:33:15.763+05:3089. കാര്ട്ടറുടെ കഴുകന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"></span></span><a href="https://1.bp.blogspot.com/-A-mU26QP3K8/V0glQGo4ZkI/AAAAAAAAC50/oqk9Ho7UKU4oGCnXlmlxvxGeOPGm6FRIgCLcB/s1600/tumblr_nurwayjaD31sg8qugo1_1280.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="263" src="https://1.bp.blogspot.com/-A-mU26QP3K8/V0glQGo4ZkI/AAAAAAAAC50/oqk9Ho7UKU4oGCnXlmlxvxGeOPGm6FRIgCLcB/s400/tumblr_nurwayjaD31sg8qugo1_1280.jpg" width="400" /></a></div>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br />ശാസ്ത്രവിരുദ്ധതതയും അന്ധവിശ്വാസതിമിരവും സൃഷ്ടിക്കുന്ന ഇരുട്ടില് ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിര്ത്തിരേഖകള് അവിശ്വസനീയമാംവിധം മാഞ്ഞുപോകും എന്നതിന്റെ സാക്ഷ്യപത്രമാണ് വര്ത്തമാനകാല കേരളം ഉയര്ത്തിപ്പിടിക്കുന്നത്. ശരീരം കള്ളമാണെന്നും രോഗം ഭാവനയാണെന്നും വാക്സിന് വിഷമാണെന്നും പ്രചരിപ്പിക്കുന്ന കപടജന്മങ്ങള് ഉദാരമായി താലോലിക്കപ്പെടുമ്പോള് ശാസ്ത്രീയത സംസ്ക്കാരത്തിന്റെ ഭാഗമാക്കണമെന്ന നിര്ദ്ദേശം വെക്കുന്നവര് ശാസ്ത്രമാത്രവാദികളായി അധിക്ഷേപിക്കപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആത്മീയ ശാസ്ത്രജ്ഞരും പക്കമേളമൊരുക്കി രംഗം കൊഴുപ്പിക്കുന്നു. ശാസ്ത്രവിരുദ്ധതയില് അഭിരമിച്ച് ആഴത്തില് മുറിവേറ്റ ചില സമൂഹങ്ങളുടെ ചരിത്രം സയന്സിനെ കൊലയാളിയായി ചിത്രീകരിക്കുന്ന ഉത്തരാധുനിക വാചാടോപക്കാരും പ്രത്യയശാസ്ത്രപ്രഭുക്കളും വിസ്മരിക്കാന് പാടില്ലാത്ത ഒന്നാണ്.</span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br />ശാസ്ത്രസാങ്കേതികരംഗത്തെ സ്തോഭജനകമായ മുന്നേറ്റം കൊണ്ട് ഇരുപതാം നൂറ്റാണ്ടിനെ അമ്പരപ്പിച്ച രാജ്യമാണ് സോവിയറ്റ് യൂണിയന്. മതത്തെ മയക്കിയിട്ട 75 വര്ഷങ്ങളില് സോവിയറ്റ് യൂണിയന് കൈവരിച്ച നേട്ടങ്ങളില് പലതും സമാനതകളില്ലാത്തതായിരുന്നു. പക്ഷെ ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങിയപ്പോള് സോവിയറ്റ് സമൂഹം അതിനു കനത്ത വില കൊടുക്കേണ്ടിവന്നു. സ്റ്റാലിന്റെ കാലത്ത് ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗര് മെന്ഡലിനെ തള്ളിപ്പറഞ്ഞ സോവിയറ്റ് സര്ക്കാര് ജനിതകശാസ്ത്രം കപടശാസ്ത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. മാര്ക്സിന് ഡാര്വിനോടുള്ള കടുത്ത ആരാധനയും സ്റ്റാലിന് ശാസ്ത്രത്തോടുണ്ടായിരുന്ന വികലമായ കാഴ്ചപ്പാടുമായിരുന്നു ഈ നിരാസത്തിന്റെ മുഖ്യകാരണം. <br /><br />തന്മാത്രാജീവശാസ്ത്രത്തിലെ മഹാപ്രതിഭകളായിരുന്ന ബയവും (Alexander A. Bayev) വാവിലോവും (Nikolai Ivanovich Vavilov/1887–1943) പരിധികളില്ലാത്ത പീഡനത്തിന് വിധേയരായി. ബയവിന്റെ അദ്ധ്യാപകനായ സ്ളെപ്പ്ക്കോവിന്റെ സഹോദരന് സ്റ്റാലിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന ബുഖാറിന്റെ സുഹൃത്തായിരുന്നുവെന്നതായിരുന്നു. ഇക്കാരണത്താല് ബുഖാറിന്റെ സുഹൃത്തുക്കളെ സോവിയറ്റ് രഹസ്യപ്പോലീസ് വേട്ടയാടി. ബയവിനെ നാടുകടത്തി. സൈബീരിയയിലെ കാരഗൃഹത്തില് കിടന്ന് തണുത്തുറഞ്ഞായിരുന്നു വാവിലോവിന്റെ അന്ത്യം. മെന്ഡിലിന്റെ ജനിതകസിദ്ധാന്തത്തെ ആധാരമാക്കി വിത്തുകളുടെ ജനിതകതത്വം ആവിഷ്ക്കരിച്ച റഷ്യന് ശാസ്ത്രജ്ഞനായിരുന്നു വാവിലോവ്. സ്റ്റാലിന്റെ മാനസപുത്രനായിരുന്ന ടി.ഡി ലൈസങ്കോവ് (Trochym Denysovyc Lysenko /1898 –1976) ഇതിനെ എതിര്ത്തതാണ് വാവിലോവിന്റെ ജീവിതത്തില് കാളിമ പരത്തിയത്. വാവിലോവിന്റെ ശാസ്ത്രം മാര്കിസിസ്റ്റ് വിരുദ്ധമാണെന്നാണ് ലൈസങ്കോ സ്റ്റാലിനെ ധരിപ്പിച്ചത്. ലൈസങ്കോയെ സയന്സിലെ അവസാന അവസാനവാക്കായി കരുതിയ സ്റ്റാലിന് ജനിതകശാസ്ത്രത്തെ സോവിയറ്റ് പാഠ്യപദ്ധതിയില് നിന്ന് പറിച്ചുകളഞ്ഞു. ജനിതക-പാരമ്പര്യശാസ്ത്രത്തെ സംബന്ധിയായ ഗ്രന്ഥങ്ങള് തിരഞ്ഞുപിടിച്ച് കൂട്ടത്തോടെ കത്തിച്ചു. മാര്ക്സിസ്റ്റ് അനുകൂല ശാസ്ത്രമെന്നും മാര്ക്സിസ്റ്റ് വിരുദ്ധ ശാസ്ത്രമെന്നും ഉള്ള കൃത്രിമ ദ്വന്ദം നിര്മ്മിക്കപ്പെട്ടതോടെ സോവിയറ്റ് യൂണിയനില് ജനിതകശാസ്ത്രവും കൃഷിഗവേഷണവും കുഴഞ്ഞുവീണു. ലോകമെങ്ങും ഹരിതവിപഌത്തിന്റെ ഗുണപ്രഭാവം അലയടിച്ചപ്പോള് സോവിയറ്റ് റഷ്യയില് പട്ടിണി ഇരമ്പിയാര്ത്തു. <br /><br /><br />ഈ തെറ്റു തിരുത്തപ്പെടുന്നത് സ്റ്റാലിന്റെ പിന്ഗാമിയായിരുന്ന നികിത ക്രൂഷ്ചേവിന്റെ കാലത്താണ്. ഇന്നും ജനിതകശാസ്ത്രത്തില് മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പിന്നില് നില്ക്കുന്ന രാജ്യമാണ് റഷ്യ. ശാസ്ത്രത്തെ കഥകളെറിഞ്ഞ് തോല്പ്പിക്കാന് പ്രയാസമില്ല. ജനങ്ങള്ക്കിഷ്ടപ്പെടുന്ന കഥകള് പറയണമെന്നു മാത്രം. പക്ഷെ ദുരന്തപര്യവസാനിയായ ഒരു ഹാസ്യനാടകത്തിന്റെ തിരക്കഥയാണത്. കേരളസമൂഹത്തില് പടര്ന്നു പന്തലിക്കുന്ന ശാസ്ത്രവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര കോപ്രായങ്ങളുടെയും നവീന ദൃഷ്ടാന്തമാണ് ഇവിടെ വേരുറയ്ക്കുന്ന ജൈവകൃഷി വിഭ്രാന്തി(organic farming delusion). ഭരണാധികാരികള് മുതല് പൂര്വ്വാശ്രമത്തില് ഒരു മണ്വെട്ടി പോലും കൈകൊണ്ട് പിടിക്കാത്ത സിനിമാദൈവങ്ങള് വരെ ജൈവകൃഷിയുടെ ആരാധകരാണ്. വേരടുയന്ന രാഷ്ട്രീയശക്തികള് മുഖമിനുക്കലിന്റെ ഭാഗമായി ഈ വിഭ്രാന്തി ഏറ്റെടുക്കുന്നു. <br /><br /><br />മുട്ടുവേദന മുതല് കാന്സര് വരെ മലയാളി നേരിടുന്ന സര്വ പ്രശ്നങ്ങള്ക്കും പരിഹാരമായി ജൈവകൃഷി വാഴ്പ്പെടുകയാണ്. കേരളം 2016 ല് സമ്പൂര്ണ്ണ ജൈവകൃഷിയിലേക്ക് നീങ്ങുമെന്നാണ് സര്ക്കാര് പ്രഖ്യാപനം! ജൈവകൃഷി എന്നാല് രാസവളങ്ങളും കീടനാശിനികളും ഒട്ടും തന്നെ ഉപയോഗിക്കാത്ത 'പ്രകൃതിസൗഹാര്ദ്ദ കൃഷി' എന്നാണ് സങ്കല്പ്പം. കൃഷി തന്നെ പ്രകൃതിവിരുദ്ധമാണെന്നിരിക്കെ 'പ്രകൃതിസൗഹാര്ദ്ദ കൃഷി' എന്ന പദം പോലും അര്ത്ഥശൂന്യമാണ്. മനുഷ്യന് സ്ഥിരമായ ഭക്ഷണലഭ്യത ഉറപ്പാക്കാന് ധാന്യസസ്യാദികള് ഒരു പ്രതേ്യക സ്ഥലത്ത് ആസൂത്രിതമായി നട്ടുവളര്ത്തുന്ന പ്രക്രിയയാണത്. മണ്ണിലെ പോഷകങ്ങളുടെ ശോഷണത്തിനും പ്രതേ്യകയിടത്ത് പ്രതേ്യകയിനം കീടങ്ങളുടെ വര്ദ്ധനവിനും ഹേതുവായേക്കാവുന്ന'പ്രകൃതിവിരുദ്ധ' പ്രവര്ത്തനം കൂടിയാണത്. അന്യജീവികള്ക്കോ അന്യസസ്യങ്ങള്ക്കോ തന്റെ വിളയുടെ മേല് അവകാശമില്ലെന്നും മനുഷ്യന് പ്രഖ്യാപിക്കുമ്പോള് നെല്ലും പുല്ലും ഉണ്ടാകുന്നു. സ്വാഭാവിക പരിസ്ഥിതിയില് ഇടപെടലുകള് നടത്തി കൊണ്ടുതന്നെയാണ് എക്കാലവും കൃഷി മുന്നേറിയിട്ടുള്ളത്. <br /><br /><br />'കെമിക്കല്'(chemical) എന്നു കേള്ക്കുമ്പോള് ഞെട്ടിവിറയ്ക്കുന്ന മലയാളി നൂറം ശതമാനം രാസപദാര്ത്ഥങ്ങളുടെ സവിശേഷ സംഘടനയാണ് താനെന്ന ലളിതസത്യം മറന്നുപോകുന്നു. സസ്യജാലങ്ങളും പ്രകൃതിയും പ്രപഞ്ചവുമൊക്കെ രാസസംയുക്തങ്ങളോ മൂലകങ്ങളോ അയോണുകളോ മാത്രമാണ്.ജൈവം രാസമാണ്. രാസപ്രവര്ത്തനങ്ങളുടെ അനുസ്യൂതമായ ശൃംഖലയാണ് ജീവന്റെ അടിസ്ഥാനം. നമുക്ക് ആവശ്യമില്ലാത്ത രാസപദാര്ത്ഥങ്ങളെയും പ്രവര്ത്തനങ്ങളെയും നാം വിഷകരവും ദ്രോഹകരവുമായി വിലയിരുന്നു. അതല്ലാതെ 'കെമിക്കല്'എന്നു കേള്ക്കുമ്പോള് നിലവിളിക്കേണ്ട കാര്യമില്ല-കാരണം നിങ്ങള് മറ്റൊന്നല്ല!<br /><br /><br />ആധുനിക കേരളം നിര്മ്മിച്ചതില് ഇവിടെ അരങ്ങേറിയ കാര്ഷിക വിപ്ളവത്തിന് നിര്ണ്ണായ പങ്കുണ്ട്. പറമ്പുണ്ട്-കൃഷിയുണ്ട്-പക്ഷെ വിളയില്ല, പാടുമുണ്ട്-പക്ഷെ അരിയില്ല, പശുവുണ്ട്-പക്ഷെ പാലില്ല തുടങ്ങിയ വിലക്ഷണ സമവാക്യങ്ങള് നിര്ദ്ദയം തുറിച്ചുനോക്കിയിരുന്ന ഒരു അരണ്ട ഭൂതകാലം നമുക്കുണ്ടായിരുന്നു-കഷ്ടിച്ച് 40 വര്ഷങ്ങള്ക്കു മുമ്പു വരെ. ക്ഷാമവും പട്ടിണിയും പകര്ച്ചവ്യാധിയും ഇരമ്പിയാര്ത്ത ഒരു ഭൂതകാലം ഇവിടെ ഉണ്ടായിരുന്നുവെന്നത് പുതുതലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. പക്ഷെ അക്കാലത്തെ കുറിച്ച് കരള് പിളര്ന്ന് പാടിയവര് ഇപ്പോഴുമിവിടെയുണ്ട്. ജൈവകൃഷിയും ആയുര്വേദവും പ്രകൃതിചികിത്സയും കളംനിറഞ്ഞു നിന്ന കാലം കൂടിയായിരുന്നു അത്. ആഴ്ചയില് ഒന്നോ രണ്ടോ ദിവസം അരിയാഹാരവും ബാക്കി ദിവസങ്ങളില് മരച്ചീനിയും ചക്കയും കിഴങ്ങുകളുമായി ശരാശരി മലയാളി മുണ്ടു മുറുക്കിയുടുത്തു. 'ആറു മാസം കപ്പേം ചക്കേം, ബാക്കി മാസം അങ്ങിനേം ഇങ്ങിനേം'എന്നതായിരുന്നു നാട്ടുചൊല്ല്! <br /><br /><br />ഇന്നു സ്ഥിതി ഭിന്നമാണ്. നിറഞ്ഞു കവിയുന്ന ഭക്ഷ്യശേഖരണശാലകളും പാല്, മുട്ട, പച്ചക്കറികള് തുടങ്ങിയവയുടെ വര്ദ്ധിച്ച ഉദ്പ്പാദനവും സൃഷ്ടിച്ച ആലസ്യം നമ്മെ പിടികൂടുയിരിക്കുന്നു. ഭൂതകാലത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന തോതില് കാല്പ്പനികമായ സങ്കല്പ്പങ്ങളാണ് പ്രസരിക്കുന്നത്. വര്ത്തമാനകാലം നിരാശാഭരിതമാണെന്നും ചുറ്റും വിഷമാണെന്നുമുള്ള അവിരാമമായ വിലാപങ്ങളുയരുന്നു. കീടനാശിനികള് ഉണ്ടായിരുന്നില്ലെങ്കില് ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത ഒരു തലമുറ കീടനാശിനികളെ സര്വ്വദോഷകാരിയായി പ്രഖ്യാപിക്കുകയാണ്. ഒരു കാര്യം ശരിയാണ്, കഠിനാദ്ധ്വാനവും കൃഷിയും അലര്ജിയായി മാറിയ ഒരു സമൂഹത്തില് ഉള്ള കൃഷി കൂടി നശിപ്പിച്ചിട്ട് ജൈവകൃഷി പോലുള്ള ഫാഷന് പരേഡുകള് നടത്തുന്നത് കൊണ്ട് വലിയ നഷ്ടമൊന്നും ഉടനടി സംഭവിക്കാന് പോകുന്നില്ല. മലയാളിയുടെ വയറു നിറയ്ക്കേണ്ട ബാധ്യത അന്യസംസ്ഥാനക്കാരനാണെന്നു വരുമ്പോള് വീട്ടുമുറ്റത്തും ടെറസിലും കൃഷിയറിക്കി ഫോട്ടോ പിടിച്ചു പ്രകൃതിസ്നേഹിയായി സ്വയം അടയാളപ്പെടുത്തി കഴിയുന്നതുകൊണ്ട് വിശേഷിച്ച് കുഴപ്പമൊന്നും വരാനില്ല. 'എന്തെങ്കിലും കൃഷി ചെയ്യുന്നുവല്ലോ'എന്ന ആശ്വാസവും അവിടെയുണ്ട്. അതേസമയം സമ്പൂര്ണ്ണ ജൈവകൃഷിയിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നതെങ്കില് അതിനെ ചരിത്രപരമായ വിഡ്ഢിത്തമെന്നല്ല മറിച്ചു കുറ്റകരമായ വീഴ്ച എന്നു തന്നെ വിളിക്കേണ്ടി വരും.<br /><br /><br />ശാസ്ത്രീയകൃഷിയുടെ ദുഷ്ഫലങ്ങള്ക്കെതിരെയുള്ള ബദല് എന്ന നിലയിലാണ് പലരും ജൈവകൃഷിയെ കുറിച്ച് ആവേശംകൊള്ളുന്നത്. പ്രായോഗികതയും പ്രഹരശേഷിയുമുള്ള ഒരു ബദല് രൂപമായി ജൈവകൃഷിയെ കാണാനാവുമോ? രാസവളം, കീടനാശിനികള്, ജലസേചനം, ഉയര്ന്ന ഉത്പ്പാദനശേഷിയുള്ള വിത്തുകള്, യന്ത്ര-സാങ്കേതിക വിദ്യയുടെ ഉപയോഗം, കാര്ഷിക സബ്സിഡി.... തുടങ്ങിയ ഭൗതികവും സാങ്കേതികവും സാമൂഹികവുമായി നിരവധി ഘടകങ്ങളുടെ സംഘടിതമായ പ്രയോഗത്തിലൂടെയാണ് ഏതാനും ദശകങ്ങള്ക്കു മുമ്പ് നാം നമ്മുടെ കൃഷിയുടെ ഉല്പാദനക്ഷമതയും നിലവാരവും വര്ദ്ധിപ്പിച്ചത്. കാലാന്തരത്തില് രാസവളവും കീടനാശിനിയും അമിതമായി ഉപയോഗിച്ചതു മൂലം ചില ദൂഷ്യഫലങ്ങളുണ്ടായിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങള് കയറ്റുമതി ചെയ്ത തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള് തുടങ്ങിയവയില് കാണപ്പെട്ട കീടനാശിനി അവശിഷ്ടങ്ങളെ കുറിച്ച് വികസിതരാജ്യങ്ങള് ഉയര്ത്തിയ ആശങ്കകളും നിര്ണ്ണായകമായി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലെന്നും രാസവളവും കീടനാശിനിയുമാണ് സര്വ പ്രശ്നങ്ങള്ക്കും കാരണമെന്നുമുള്ള പ്രചരണം കൊടുമ്പിരിക്കൊണ്ടു. പഴയ രീതിയിലേക്ക് മടങ്ങിയാല് പ്രശ്നപരിഹാരം എളുപ്പമാണെന്ന ക്ഷിപ്ര നിഗമനവും പിന്നാലെയെത്തി. <br /><br /><br />'ജൈവകൃഷി' എന്നാല് ശരിക്കും പഴയ കൃഷി തന്നെ. എന്നാല് 'നവീന ജൈവകൃഷി'യും അത്ര നവീനമല്ല. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമല്ല. ഈ പ്രസ്ഥാനത്തിന് ലോകമെമ്പാടും വേരോട്ടമുണ്ട്. ആധുനിക കൃഷിരീതി മൊത്തത്തില് പരിസ്ഥിതിവിരുദ്ധവും അനാരോഗ്യകരവും ആണെന്ന ആശയപരിസരത്തിലാണ് ജൈവകൃഷിയുടെ ജനിതകം നിര്മ്മിക്കപ്പെടുന്നത്. 'കൃത്രിമ'രീതികള് ഒഴിവാക്കി കൃഷിയും കൃഷിഭൂമിയും സംരക്ഷിക്കാമെന്നാണ് അവകാശവാദം. 4.72 മില്യണ് ഹെക്ടര് സ്ഥലത്തു അഞ്ചര ലക്ഷം കൃഷിക്കാര് ഉള്പ്പെട്ടിട്ടുള്ള ഇന്ത്യയിലെ ജൈവകൃഷി പ്രസ്ഥാനത്തിന് ഏതാണ്ട് മൂന്നു ദശകത്തിന്റെ പ്രായമുണ്ട്. ഇന്ന് 164 രാജ്യങ്ങളില് വ്യാവസായിക അടിസ്ഥാനത്തില് ജൈവകൃഷി നടത്തപ്പെടുന്നു. 113 രാജ്യങ്ങളില് ഇതുമായി ബന്ധപ്പെട്ട സംഘടനകള് ഉണ്ട്. 1972 മുതല് അവയുടെ അന്തര്ദേശീയ ഫെഡറേഷനും പ്രവര്ത്തിക്കുന്നു. ലോകത്തെ മൊത്തം കൃഷിയിടത്തിന്റെ ഒരു ശതമാനത്തില് ജൈവകൃഷിയാണ് നടക്കുന്നത്. ആഗോളതലത്തില് ജൈവ ഉല്പന്നങ്ങള്ക്ക് 6400 കോടി (2012) രൂപയുടെ വിപണിയുമുണ്ട്. <br /><br /><br />1.6 ലക്ഷം ടണ് ജൈവകൃഷി ഉത്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന ഇന്ത്യയില് ഇതു സംബന്ധിച്ച നിലവാര സര്ട്ടിഫിക്കറ്റ് നല്കാന് 18 സ്ഥാപനങ്ങളുമുണ്ട്. ജൈവകര്ഷക സംഘടനകള് ദേശീയ കണ്വെന്ഷന് പതിവായി നടത്തിപ്പോരുന്നു. വിഷം കലര്ന്ന വിളകള്ക്കും ജനിതകവ്യതിയാനം വരുത്തിയ വിത്തിനങ്ങള്ക്കുമെതിരെ കുരിശുയുദ്ധം നയിക്കുന്ന ശ്രീമതി വന്ദന ശിവയെപ്പോലുള്ള ആക്ടിവിസ്റ്റുകളും ഇവിടെയുണ്ട്. വിദേശത്ത് നടത്തുന്ന ഒരോ പരിസ്ഥിതി പ്രഭാഷണത്തിനും 27 ലക്ഷത്തോളം രൂപ ഫീസും ബിസിനസ്സ് ക്ലാസ്സ് വിമാനസൗകര്യവും ഈടാക്കിയിരുന്ന അവര് ശാസ്ത്രീയ കൃഷിയെ പിന്തുണയ്ക്കുന്നവരെ വള-കീടനാശിനി ലോബിയുടെ പിണിയാളുകളായിട്ടാണ് വിലയിരുത്തുന്നത്!(http://www.huffingtonpost.com/jon-entine/ecowarrior-vandana-shiva-_b_6528032.html?ir=India&adsSiteOverride=in) ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള് പോലും അവരെ കുറെ നാള് പ്രമോട്ടു ചെയ്തിരുന്നുവെന്നോര്ക്കുമ്പോള് ശാസ്ത്രവിരുദ്ധതയ്ക്ക് നമ്മുടെ സമൂഹത്തിലുള്ള വേരോട്ടം അനാവൃതമാകുകയാണ്. <br /><br /><br />തങ്ങളുടേത് സ്വഭാവികവും പ്രകൃതിദത്തവുമായ കൃഷിരീതിയാണെന്നും രാസവളകൃഷി കൃത്രിമവും പ്രകൃതി വിരുദ്ധവുമാണെന്നും കഥ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതില് ജൈവകൃഷിയുടെ വക്താക്കള് അഭിമാനപൂര്വം വിശ്വസിക്കുന്നു. വാസ്തവത്തില് രാസം-ജൈവം എന്നൊരു ദ്വന്ദം ഇല്ലാത്തതാണ്. ജൈവശരീരം രാസപദാര്ത്ഥങ്ങളുടെ സംഘാതമാകുന്നു. സംയുക്തരൂപത്തിലും മൂലകരൂപത്തിലും അയോണികൃത അവസ്ഥയിലും സ്ഥിതിചെയ്യുന്ന രാസപദാര്ത്ഥങ്ങളാണ് ജീവിശരീരങ്ങളെ നിര്മ്മിക്കുന്നത്. തന്മാത്രതലത്തിലാണ് നമ്മുടെ ശരീരത്തിലെ ദഹനം ഉള്പ്പെടെയുള്ള സൂക്ഷ്മപ്രവര്ത്തനങ്ങള് നടക്കുന്നത്. ജീവശാസ്ത്രം ജീവിശരീരങ്ങളെ കുറിച്ച് പഠിക്കുമ്പോള് രസതന്ത്രം തന്മാത്രതലബന്ധങ്ങളാണ് അന്വേഷിക്കുന്നത്. തന്മാത്രകളുടെ അടിസ്ഥാനം ആറ്റങ്ങളാണ്, ആറ്റങ്ങള് ക്വാണ്ടം കണങ്ങളെയും ക്ഷേത്രത്തെയും ആധാരമായി വര്ത്തിക്കുന്നു. അതായതു, ജീവശാസ്ത്രം രസതന്ത്രവും രസതന്ത്രം ഭൗതികശാസ്ത്രവുമാണ്. Biology is chemistry and chemistry is physics! <br /><br /><br />സങ്കരപ്രജനന വിദ്യകളൊക്കെ പ്രകൃതിവിരുദ്ധമാണെന്ന് വാദിക്കുന്ന ജൈവപ്രചാകരുണ്ട്. എന്നാല് സങ്കര പ്രജനനവിദ്യ പ്രകൃതിയില് സ്വഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ്. അതുവഴി പുതിയ വിത്തിനങ്ങളും സസ്യജാതികളും പ്രകൃതിയിലുണ്ടായിട്ടുണ്ടെന്ന് ഇന്നത്തെ സസ്യവൈവിധ്യം സാക്ഷ്യപ്പെടുത്തും. ടിഷ്യൂവില് നിന്നുള്ള പ്രജനനത്തിന്റെ കാര്യം സമാനമാണ്. ലോകമെമ്പാടും കര്ഷകര് തങ്ങളുടെ അനുഭവത്തിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില് മെച്ചപ്പെട്ട വിത്തിനങ്ങള് കണ്ടെത്തിയിട്ടുണ്ട്. ഇതേ കാര്യം കുറഞ്ഞ സമയം കൊണ്ട് കാര്ഷിക പരീക്ഷണശാലകളില് ചെയ്യുമ്പോള് അതെങ്ങനെ കൃത്രിമവും പ്രകൃതിവിരുദ്ധവുമാകും?! <br /><br /> </span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;">'ജൈവവളം സ്വര്ഗ്ഗീയം--രാസവളം ഘോരവിഷം' ഇതാണ് മറ്റൊരു ജൈവപല്ലവി. ജൈവവളങ്ങള് മണ്ണില് വിഘടിച്ച് രാസതന്മാത്രകളായും (molecules) അയണീകൃത ഘടകങ്ങളായും (ions) മാറുമ്പോഴാണ് വേരുകള് അവ ആഗിരണം ചെയ്യുന്നത്. രാസവളങ്ങള് വെള്ളത്തിലലിഞ്ഞു മണ്ണില് കലരുമ്പോഴും ഇതേ അയണീകൃത ഘടകങ്ങളാണുണ്ടാകുന്നത്. സസ്യ വളര്ച്ചയെ പിന്തുണയ്ക്കുന്ന ഏതൊരു വസ്തുവും വളമാണ്. വളം ഏതായാലും സസ്യത്തിനു വേണ്ട പോഷകങ്ങള് കിട്ടുന്നുണ്ടോ എന്നതു മാത്രമാണ് പ്രസക്തമായ ചോദ്യം. ആവശ്യമായ മുഴുവന് പോഷണവും നല്കാന് രാസവളങ്ങള്ക്കാവില്ല. ഏതെങ്കിലും പ്രത്യേക മൂലകങ്ങള് കൂടുതലായി നല്കുന്നവയോ അവയുടെ അഭാവം നികത്താന് ലക്ഷ്യമിടുന്നവയോ ആണ് രാസവളങ്ങള്. ഉദാഹരണമായി, എന്.പി.കെ മിശ്രിതം കൃഷി ഭൂമിയിലെ നൈട്രജന്, പൊട്ടാസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അഭാവം പരിഹരിക്കും. അതുപോലെതന്നെ, ജൈവവളങ്ങള് മാത്രം പ്രയോഗിച്ചാലും ഉയര്ന്ന ഉത്പാദനക്ഷമത കൈവരിക്കാനാവില്ല. കാലിവളത്തില് നിന്നും കൂടുതലായി ലഭിക്കുന്നത് നൈട്രജനാണ്-അതും പരമാവധി 1.5% വരെ മാത്രം. മറ്റു പ്രാഥമിക മൂലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കാലിവളത്തില് വളരെ നിസ്സാരമാണ്.<br /><br /><br />രാസവളങ്ങളെല്ലാം 'കൃത്രിമ'മാണെന്ന ധാരണയും ശരിയല്ല. ഫോസ്ഫറസ് വളങ്ങള് (രാജ്ഫോസ്) രാജസ്ഥാനില് നിന്നും കുഴിച്ചെടുക്കുന്നതാണ്. ചിലി, റഷ്യ മുതലായ നാടുകളിലെ പാറപൊട്ടിച്ചതാണ് പൊട്ടാഷ്. ബോറാക്സ് തുര്ക്കിയിലെ പാറപ്പൊടിയാണ്. ഡോളോമൈറ്റ് ഉണ്ടാക്കുന്നത് ചുണ്ണാമ്പ് പാറ പൊട്ടിച്ചാണ്. യൂറിയ, അമോണിയം സള്ഫേറ്റ് തുടങ്ങിയവ വ്യവസായികോത്പന്നങ്ങളും. രാസവളങ്ങളുടെ ആഭിര്ഭാവ കാലം തൊട്ട് അവ സംബന്ധിച്ച ശാസ്ത്രീയ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ റോഥാെസ്റ്റഡ് ഗവേഷണ കേന്ദ്രത്തില് (Rothamsted Research, the Institute of Arable Crops Research, Harpenden, England) 1845 ല് ആരംഭിച്ച് ഇന്നും തുടരുന്ന പരീക്ഷണങ്ങള് വിശ്വപ്രസിദ്ധമാണ്. ഉയര്ന്ന വിളവിന് ശരിയായ അനുപാതത്തിലുള്ള ജൈവ-രാസവള പ്രയോഗം വേണമെന്ന് ഭൂരിപക്ഷം പഠനങ്ങളും സ്ഥിരീകരിക്കുന്നു. ഒന്നില് നിന്ന് കിട്ടാത്തത് മറ്റേതില് നിന്നു ലഭിക്കും. അയണീകൃതഘടകങ്ങളുടെ ഉറവിടം ജൈവമാണോ രാസമാണോ എന്ന് സസ്യം അന്വേഷിക്കുന്നില്ല. വളവും പോഷകങ്ങളും തന്മാത്രാരൂപത്തില് ലഭിക്കുന്നുണ്ടെങ്കില് രാസവളവും ജൈവവളവും സസ്യത്തിന് ഒരുപോലെയാണ്. <br /><br /><br />അനുസ്യൂതമായ അമിതവളപ്രയോഗം മണ്ണിന്റെ ഉള്ളടക്കവും ഘടനയും മാറ്റി മറിക്കും-രാസവളമായാലും ജൈവവളമായാലും അതാണവസ്ഥ. അതേസമയം സ്വഭാവികമായ പോഷകപുനര്നിക്ഷേപം മണ്ണിലുണ്ടാവുകയുംവേണം. വിളകള് ഭക്ഷണമായി, ഭക്ഷിച്ചവ വിസര്ജ്യമായി സെപ്ടിക്ക് ടാങ്കിലേക്കു പോകുമ്പോള് മണ്ണില് സ്വാഭാവികമായി ഉണ്ടാകേണ്ട പുനര്ചംക്രമണം (recycling) കൃഷിയിടത്തില് സംഭവിക്കാതെയാവും. ഒരോ വിളവെടുപ്പിലും മണ്ണിനു പോഷകങ്ങള് നഷ്ടപ്പെടുന്നു. നെല്ലിന്റെ ഉദാഹരണമെടുത്താല് ഒരു ടണ് നെല്ലും ഒരു ടണ് വൈക്കോലും കൊയ്തുമാറ്റുമ്പോള് കൃഷിയിടത്തിനു നഷ്ടപ്പെടുന്ന മൂലകങ്ങളുടെ അളവ് (കിലോഗ്രാമില്) : നൈട്രജന്- 17.5, ഫോസ്ഫറസ് - 6.9, പൊട്ടാസ്യം- 20.5, കാല്സ്യം - 4.0, മഗ്നീഷ്യം - 3.5, സള്ഫര്-2.0, സിലിക്കണ് - 45, സൂക്ഷ്മമൂലകങ്ങള് - 0.016 എന്നിങ്ങനെയാണ്. അടുത്ത വിളവിറക്കുമ്പോഴേക്ക് ഇത്രയും അളവ് മൂലകങ്ങള് രാസ-ജൈവ സങ്കലനമായി തിരിച്ചു മണ്ണിലെത്തണം. ജൈവാംശം 2 ശതമാനത്തില് കൂടുതല് മണ്ണിലുണ്ടെങ്കിലേ കൃഷി ഫലപ്രദമാകൂ. കേരളത്തിലെ ചുവന്ന മേല്മണ്ണില് ഇത് ശരാശരി 1.5% മാത്രമാണ്. ആധുനിക രീതിയില് രാസവളങ്ങള് മാത്രമുപയോഗിച്ചാല് നല്ല വിളവ് കിട്ടിക്കൊണ്ടിരിക്കുമെന്നു തെറ്റിദ്ധരിക്കുന്ന കര്ഷകര്ക്ക് ഏതാനും വര്ഷങ്ങള് കഴിയുമ്പോള് മണ്ണിന്റെ ജൈവാംശം കുറഞ്ഞ് പഴയ ക്ഷമത നഷ്ടമായതായി അനുഭവപ്പെടും. രാസവളപ്രയോഗത്തെ പഴിക്കുകയും ചെയ്യും. <br /><br /><br />പണ്ട് കൃഷിയിടത്തിന് ചുറ്റും മരങ്ങളുണ്ടായിരുന്നു. പരിസരത്ത് കന്നുകാലികളും. അവശ്യമൂലകങ്ങള് കാട്ടുമരങ്ങളുടെ പച്ചിലയിലൂടെയും ചാണകത്തിലൂടെയും പാടത്തേക്ക് സംക്രമിക്കും. തോലും ചാണകവും ചാരവും ഉള്പ്പെടെയുള്ള പരമാവധി ജൈവാംശം കൃഷിയിടത്തില് എത്തിച്ചാണ് അന്ന് വിളയിറക്കിയിരുന്നത്. വിത്തിനങ്ങള് അത്ര മികച്ചതായിരുന്നില്ലെങ്കിലും സ്ഥിരമായ വിളവ് അന്നും നമുക്ക് ലഭിച്ചിരുന്നു. പക്ഷെ അന്നത്തെ ചെറിയ ജനസംഖ്യയെ പോലും തീറ്റിപ്പോറ്റാന് പര്യാപ്തമായ ഒന്നായിരുന്നില്ല അത്. ഹെക്ടറിന് ശരാശരി 550 കിലോ നെല്ലാണ് അന്നു നാം ഉത്പ്പാദിപ്പിച്ചിരുന്നത്. പിന്നീട് അത്യുത്പ്പാദനശേഷിയുള്ള വിത്തുകള്, രാസവളം, വിള സംരക്ഷിക്കാന് കീടനാശിനികള്, സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗത്തിലൂടെ കാര്ഷികോത്പ്പാദനത്തില് വിപ്ളവകരമായ മാറ്റമുണ്ടാക്കി. ഹെക്ടറിന് ശരാശരി 2550 കിലോ എന്ന നിലയില് ഉത്പ്പാദന നിരക്ക് കുതിച്ചു കയറി. കൃഷിസ്ഥലം കുറയുകയും ജനസംഖ്യ വര്ദ്ധിക്കുകയും ചെയ്തപ്പോഴും ഈ നിരക്ക് നമുക്ക് ഭക്ഷ്യ സുരക്ഷ സമ്മാനിച്ചു. ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞു. ക്ഷാമവും വറുതിയും അപ്രത്യക്ഷമായി. <br /><br /><br />രാസവളം ഉജ്ജ്വലമായ വിളവു സമ്മാനിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കര്ഷകര് മുന്പിന് നോക്കാതെ ജൈവവളം അവഗണിച്ച് രാസവളത്തെ മാത്രം ആശ്രയിക്കാന് തുടങ്ങി. അതോടെ ശരിയായ ജൈവ-രാസ അനുപാതം ഇല്ലാതെയായി. വിളവ് അഞ്ചിരട്ടി വര്ദ്ധിച്ചപ്പോള് അഞ്ചിരട്ടി അധിക പോഷകങ്ങള് മണ്ണില് നിന്ന് വലിച്ചെടുക്കപ്പെടുകയായിരുന്നു. മരങ്ങള് കൂടുതലായി നശിപ്പിക്കപ്പെടുകയും റബ്ബര് കൃഷി വ്യാപകമാവുകയും ചെയ്തതോടെ സ്വാഭാവികമായി ലഭിക്കേണ്ട പച്ചിളവളത്തിന്റെ അളവ് കുറഞ്ഞു. പശുവിനെ വിട്ട് മില്മയിലേക്ക് മാറിയ മലയാളിക്ക് ചാണകം അലര്ജിയായി. മണ്ണിലെ ജൈവാംശക്കുറവ് കൃഷിയുടെ ക്ഷമതയെ ബാധിച്ചു. രാസവളം മണ്ണുമായി പ്രവര്ത്തിച്ച് അതിനെ വന്ധ്യംകരിച്ചുവെന്ന കഥ വന്നു. ശാസ്ത്ര മുന്നേറ്റങ്ങള് മനുഷ്യന് ഹാനികരമായ ചരിത്രമേ ഉള്ളുവെന്ന മുദ്രാവാക്യങ്ങളുമായി മതവാദികളും ഉത്താരാധുനികരും പ്രകൃതികൃഷിക്കാരും പടര്ന്നുകയറി.<br /><br /><br />അമിത ഉപയോഗം പ്രശ്നങ്ങള് സൃഷ്ടിക്കുമെങ്കിലും ശരിയായ അളവില് ഉപയോഗിച്ചാല് രാസവളങ്ങള് മണ്ണിനും മനുഷ്യനും സഹായകരമാകും. മണ്ണിന്റെ ഘടന, ഉള്ളടക്കം, ജലം വലിച്ചെടുക്കാനുള്ള ശേഷി എന്നിവ മാറ്റമില്ലാതെ തുടരും. ഇന്ത്യന് കാര്ഷിക ഗവേഷണ കൗണ്സില് നടത്തിയ ദീര്ഘകാല വിളപരീക്ഷണങ്ങള് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്.ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബില് പോലും അപൂര്വ ഇടങ്ങളില് മാത്രമാണ് ഭൂഗര്ഭ ജലത്തില് ബ്ലൂബേബി സിന്ഡ്രോമിന് (Blue baby syndrome) കാരണമായേക്കാവുന്ന പരിധിയിലപ്പുറമുള്ള നൈട്രേറ്റ് അംശം കണ്ടെത്തിയിട്ടുള്ളൂ. <br />വരള്ച്ചയെ നേരിടാന് ജൈവവളത്തിന് കഴിയുമെന്ന പ്രചരണവും നിലവിലുണ്ട്. സസ്യസശരീരത്തില് ജലാംശം നിലനിറുത്താനും തണല്പ്രദേശത്ത് നല്ല വിളവു ലഭിക്കാനും ആവശ്യമായ പൊട്ടാഷ് ജൈവവളപ്രയോഗത്തിലൂടെ ലഭിക്കാനുള്ള സാധ്യത നിസ്സാരമാണ്. അതുകൊണ്ട് തന്നെ ജൈവ കൃഷിക്കാര് പൊട്ടാസ്യം സള്ഫേറ്റ് എന്ന രാസവളം ഉപയോഗിക്കുന്നു! കിലോയ്ക്ക് 65 രൂപ വിലയുള്ള ഈ വളത്തിന്റെ സ്ഥാനത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് അഥവാ പൊട്ടാസ്യം ക്ലോറൈഡാണ് ശാസ്ത്രീയ കൃഷിയില് ഉപയോഗിക്കുന്നത്-വില കിലോയ്ക്ക് 18 രൂപ മാത്രം. വിലകൂടിയ രാസവളം ഉപയോഗിച്ചാല് അതു ജൈവമാകുമോ?! ഈ ഇരട്ടത്താപ്പിന് എന്തു പേരിടും?!<br /><br /><br />കേരളത്തില് അമിതമായ രാസവളപ്രയോഗം നടന്നു എന്നൊരു മിത്ത് പ്രചാരത്തിലുണ്ടെങ്കിലും അതിനു തെളിവിന്റെ പിന്ബലം തീരെയില്ല. ലഭ്യമായ കൃഷിഭൂമിയുടെ വിസ്തീര്ണ്ണവും ഉപയോഗിച്ച രാസവളത്തിന്റെ അളവും സംബന്ധിച്ച കണക്കുകള് അതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിന്റെ മൂന്നിരട്ടി നിരക്കില് രാസവളം ഉപയോഗിച്ച് ആധുനിക കൃഷി നടത്തുന്ന പഞ്ചാബിലും ഹരിയാനയിലും ഉല്പാദനക്ഷമത കുറഞ്ഞുവരേണ്ടതാണ്. പക്ഷെ കണക്കുകള് പ്രകാരം അവിടെ ഉത്പാദനം വര്ദ്ധിച്ചു വരികയാണ്. കേരളത്തില് രാസവളത്തിന്റെ പ്രതിവര്ഷ ഉപയോഗം ഹെക്ടറിനു 69.8 കിലോ ആണെങ്കില് പഞ്ചാബിലത് 210 കിലോഗ്രാമാണ്.കേരളത്തില് രാസവള കൃഷിയില് ക്ഷമത കുറഞ്ഞിട്ടുണ്ട്. പക്ഷെ അതിനു കാരണം മണ്ണിലെ ജൈവാംശക്കുറവാണെന്ന് തന്നെയാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. പത്ത്പതിനഞ്ച് വര്ഷം മുമ്പ് രണ്ടു ശതമാനത്തിലധികം ജൈവകാര്ബണ് അംശം നമ്മുടെ മണ്ണിലുണ്ടായിരുന്നു. ഇന്നത് ഒന്നര ശതമാനത്തിലും കുറഞ്ഞിരിക്കുന്നു. വിജയകമായ കൃഷിക്ക് ഇതു പോര. ലാഘവബുദ്ധിയും ശ്രദ്ധയില്ലായ്മയുമാണ് ഇന്നു നമ്മുടെ മണ്ണില് കാണപ്പെടുന്ന പുഷ്ടിക്കുറവിനു കാരണം. ശാസ്ത്രത്തിന്റെ പരാജയമല്ലത്, മറിച്ച് ശാസ്ത്രീയമാകാന് പരാജയപ്പെട്ടതിന്റെ ക്ഷീണമാണ്.<br /><br /><br />രാസവളത്തിന്റെ കാര്യം സഹിക്കാം. അതു മണ്ണിലല്ലേ ചെയ്യുന്നത്. പക്ഷെ ഇല, തണ്ട്, വിത്ത്, പഴം എന്നിവയില് തളിക്കുന്ന വിഷലിപ്തമായ കീടനാശിനികള് എങ്ങനെ സഹിക്കാനാവും? -ഇതാണ് മറ്റൊരു ചോദ്യം. കീടനാശിനികളെ കുറിച്ച് അനുഭാവപൂര്വം സംസാരിക്കാന് ഇന്നാരും ധൈര്യപ്പെടില്ല. ആര്ക്കും വേണ്ടെങ്കില് എന്തിനാണ് ഈ കീടനാശിനികള് മനുഷ്യന് ഉപയോഗിക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു. അവിടെയും ഉത്തരം തയ്യാറാണ്: കീടനാശിനി കുത്തക-സാമ്ര്യാജ്യത്വ ഗൂഡാലോചനയാകുന്നു! സര്ക്കാര് സാമ്രജ്യത്വത്തിന്റെ കോടാലികയ്യാണ്! കീടനാശിനിയുടെ ശാസ്ത്രീയവും പ്രായോഗികപരവുമായ വിശദീകരണം നല്കാന് ശ്രമിക്കുന്നവന് വിദേശപ്പണം കൈപ്പറ്റന്നവനും സമൂഹദ്രോഹിയുമാണ്! ഒരു പറ വിതച്ച് മൂന്നു പറ പോലും കൊയ്തെടുക്കാനാവാതെ പാടത്തു നിന്നു മടങ്ങുന്ന കര്ഷകന്റെ കരള് പിളര്ക്കുന്ന വിലാപങ്ങളും വര്ദ്ധിച്ചു വന്ന വയറുകളുടെ വിശപ്പിന്റെ നിലവിളിയുമാണ് കീടനാശിനികള് തേടിപ്പോകാന് മനുഷ്യനെ പ്രേരിപ്പിച്ചത്. ഇന്നുമത് വിട്ടു കളയാന് മടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരര്ത്ഥത്തില് കീടനാശിനികള് ഉണ്ടായില്ലായിരുന്നുവെങ്കില് ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത ഒരു തലമുറയാണ് ഇന്ന് കീടനാശിനികള്ക്കെതിരെ തീ തുപ്പുന്നത്. <br /><br /><br />കീടനാശിനികള് അനിവാര്യമായ ഒരു ദോഷമായി കാണണം. പക്ഷെ അതു മനുഷ്യനെ സഹായിച്ചിട്ടുണ്ട്. അര്ബുദത്തിനെതിരെ കീമതെറാപ്പിയെന്നപോലെ അവസാന ഉപാധിയായി കീടനാശിനി ഉപയോഗിക്കണമെന്ന് തന്നെയാണ് ശാസ്ത്രീയ കൃഷി വിഭാവനം ചെയ്യുന്നത്. മിക്ക ജീവികള്ക്കും ദോഷകരമായ കൊടിയ വിഷങ്ങളായിരുന്നു 1940 കളില് വികസിപ്പിച്ചെടുത്ത കീടനാശിനികള്. പ്രാണികളെ നശിപ്പിക്കാനും എന്നാല് മറ്റ് ജീവജാലങ്ങള്ക്ക് ഹാനികരമാകാതെയും നേര്പ്പിച്ച് കീടനാശിനികള് ഉപയോഗിച്ച് വിളസംരക്ഷണം ഉറപ്പുവരുത്താനായിരുന്നു ആദ്യകാല പരിശ്രമങ്ങള്. ആദ്യകാലത്ത് കീടനാശിനികള് കര്ഷകനെ ആവേശം കൊള്ളിച്ചുവെന്നത് വാസ്തവമാണ്. സര്വ പ്രശ്നസംഹാരിയായി കീടനാശിനിയെ കണ്ടതോടെ പരമ്പരാഗത കീടനിയന്ത്രണ മാര്ഗ്ഗങ്ങള് അധികപ്പറ്റായി. മണ്ണിലും വെള്ളത്തിലും മനുഷ്യശരീരത്തിലും കീടനാശിനി അവശിഷ്ടങ്ങള് നിക്ഷേപിക്കപ്പെട്ടു. എന്നാല് കാലാന്തരത്തില് മനുഷ്യനും പരിസ്ഥിതിക്കും ഏറെ ദോഷം ചെയ്യാത്ത പെട്ടെന്ന് വിഘടിച്ച് നിര്വീര്യമാക്കപ്പെടുന്ന രാസവസ്തുക്കള് പഴയ കീടനാശിനികളുടെ സ്ഥാനത്ത് കടന്നു വന്നു. <br /><br /><br />സൗരവികിരണമാണ് (solar radiation) ഭൗമജീവന്റെ അടിസ്ഥാനം. വികിരണം നമുക്ക് ഹാനികരമായേക്കാമെങ്കിലും ഒരു ഏത്തപ്പഴ പലഹാരമോ മൊബൈല് ഫോണോ ഉണ്ടാക്കുന്ന റേഡിയേഷന് നമ്മെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്. കീടനാശിനി വിഷമാണെന്നു പറയുമ്പോള് തന്ന അതിനെ പതിനായിരം ഇരട്ടി നേര്പ്പിച്ചാല് നമ്മെ സംബന്ധിച്ചിടത്തോളം ഭീഷണി ഗണ്യമായി കുറയുകയാണ്. അപ്പോഴും കീടങ്ങളെ നശിപ്പിക്കാന് അതു ധാരാളമാണ്. വിഷംതീണ്ടാതെ ജീവിക്കണോ പട്ടിണി കിടന്നു മരിക്കണോ എന്ന ചോദ്യമുയരുമ്പോള് മാത്രമാണ് കീടനാശിനികള് ചിത്രത്തില് വരുന്നത്. മറ്റു വലിയ ജീവികളെ അവ വളരെ കുറഞ്ഞ അളവിലേ ബാധിക്കുന്നുള്ളൂ. വിഷകാരകത്വപഠനങ്ങള് വഴി പരിധിയും സാന്ദ്രതയും പ്രയോഗം സംബന്ധിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങളും നിശ്ചയിക്കപ്പെട്ടതിനു ശേഷമാണ് കീടനാശിനികള് മാര്ക്കെറ്റിലെത്തുന്നത്. <br /><br /><br />ഇതു സംബന്ധിച്ച് ശാസ്ത്രീയമായ മേല്നോട്ടവും നിയന്ത്രണവും നിര്വഹിക്കുന്ന അധികാരകേന്ദ്രങ്ങള് മിക്ക രാജ്യങ്ങളിലുമുണ്ട്. ഓരോ കീടനാശിനിക്കും ജലം, വായു, മണ്ണ് എന്നിവിടങ്ങളിലെ വിഘടിക്കാന് ആവശ്യമായ കാലത്തില് ഏറ്റക്കുറച്ചിലുകളുണ്ടാവും. കീടനാശിനി വിഘടിക്കുകയോ രൂപാന്തരം പ്രാപിക്കുകയോ ചെയ്തു കഴിഞ്ഞാല് അതിന്റെ വിഷസ്വഭാവം കുറയുകയോ നീങ്ങിപ്പോകുകയാണ്. ഇല, തണ്ട്, കായ എന്നിവകളില് തളിക്കുന്ന കീടനാശിനികളില് മിക്കവയും ദിവസങ്ങള്ക്കുള്ളില് വിഘടിക്കുന്നവയാണ്. ഏതൊരു വിഷമായാലും ഒരു നിശ്ചിത മാത്രയ്ക്കു താഴെ അപകടരഹിതമാണ്. കീടനാശിനികളുടെ ദോഷ സാധ്യതകളെ കുറിച്ചുള്ള പഠനത്തിന് അവയുടെ വ്യാവസായിക ഉത്പാദനം തുടങ്ങിയതു മുതലുള്ള ചരിത്രമുണ്ട്. പരിസ്ഥിതി സംരക്ഷണം (environmental protection), ഭക്ഷ്യസുരക്ഷ (food safety), തൊഴില് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള് തുടങ്ങിയ വിഷയങ്ങള് സൂക്ഷ്മപഠനത്തിന് വിധേയമായിട്ടുണ്ട്. ഉത്പാദന-വിതരണ മേഖലകളിലെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുകയായിരുന്നു പഠനങ്ങളുടെ മുഖ്യ ലക്ഷ്യം. <br /><br /><br />എലികളിലും മറ്റും പരീക്ഷണം നടത്തിയാണ് വിഷ വസ്തുക്കളുടെ പ്രഹരശേഷി നിര്ണ്ണയിക്കുന്നത്. എല്.ഡി 50 (LD50) എന്നാണ് ഈ പരീക്ഷണം എന്നറിയപ്പെടുന്നത്. ഒരു കിലോഗ്രാം ശരീരത്തെ നശിപ്പിക്കാന് ഇത്ര മില്ലിഗ്രാം വിഷം ആവശ്യമുണ്ട് എന്ന രീതിയിലാണ് ഈ നിരക്ക് (LD50 value) കണക്കാക്കിയിരിക്കുന്നത്. കേവലം 50 മില്ലിഗ്രാം(50 mg/kg) മാത്രം മതിയായവ അത്യന്തം അപകടകാരികളാണ്. അവയുടെ ലേബലില് ‘POISON’ എന്ന് എഴുതിയിട്ടുണ്ടാവും;ഒപ്പം ചുവന്ന നിറവും തലയോട്ടി ചിഹ്നവുമുണ്ടാകും. 50-500 mg/kg പരിധിയിലുള്ളവയുടെ മേല് ‘POISON’ എന്നെഴുതി മഞ്ഞയില് അടയാളപ്പെടുത്തും. 500-5000 mg/kg വരെയുള്ളവയില് അപകടം സൂചിപ്പിക്കുന്ന ‘DANGER’ മുദ്രയും നീല നിറവുമുണ്ടായിരിക്കും. 5000 mgഴ/kg മുകളിലുള്ളവയില് മുന്നറിയിപ്പ് (CAUTION) ഉണ്ടാകും, പച്ച നിറവും.<br /><br /><br />അറുപത് കിലോഗ്രാം ഭാരമുള്ള ഒരാള്ക്ക് 50 mg/kg ഉള്ള ‘POISON’ന്റെ ദോഷകരമായ മാത്ര 3 ഗ്രാം ആയിരിക്കും. അതായത് ഏതാനും തുള്ളികള് അകത്ത് ചെന്നാല് അതു 'മാരകമാത്ര'യാണ്. ഇങ്ങനെയുള്ള കീടനാശിനി 500 പി.പി.എം. (ppm - parts per million, ദശലക്ഷത്തിലൊരംശം) ആയി നേര്പ്പിക്കാനാണ് നിര്ദ്ദേശം. അതായത് 5 മില്ലി ലീറ്റര് എടുത്ത് 10 ലിറ്റര് ലായനി ആക്കണം. ഇത്രയും നേര്പ്പിക്കപ്പെട്ട ലായനിയാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് നാലോ അഞ്ചോ കുപ്പി ഒറ്റയടിക്ക് കുടിച്ചെങ്കിലേ ഒരു മനുഷ്യനു എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുള്ളൂ. കീടനാശിനി പ്രയോഗിച്ച പച്ചക്കറി/പഴം/ധാന്യം കഴിക്കുന്ന ഒരാളുടെ ശരീരത്തിലേക്ക് ഏതാനും നാനോഗ്രാം മാത്രമേ എത്തുന്നുള്ളൂ. മരുന്നുതളിയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് പോലും മൈക്രോഗ്രാം നിരക്കിലാണത് കാണപ്പെടുന്നത്. <br /><br /><br />മനുഷ്യരില് ദോഷഫലം ഉളവാക്കാത്ത അളവ്(No Observed Adverse Effect Level - NOAEL), ഒരു ദിവസം ഭക്ഷണത്തില് അനുവദനീയമായ പരമാവധി അളവ് (ADI- Allowed/Acceptable Daily Intake) എന്നിവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും മാര്ഗ്ഗനിര്ദ്ദേശങ്ങളും നിലവിലുണ്ട്. ഭക്ഷ്യവിളകളിലെ കീടനാശിനി അവശിഷ്ടങ്ങളുടെ അനുവദനീയപരിധി (Maximum Residue Limit - MRL) പ്രധാനപ്പെട്ട മാനദണ്ഡമാണ്. ഓരോ കീടനാശിനിക്കും അനുവദനീയമായ എം.ആര്.എല് ഉണ്ട്. ഈ പരിധി ലംഘിക്കുന്ന വിളകളും ഉത്പ്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കാനും ബന്ധപ്പെട്ടവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.<br /><br /><br />നമുക്ക് ഏറെ പരിചിതവും നിരോധിക്കപ്പെട്ടതുമായ എന്ഡോസള്ഫന്റെ മാരകമാത്ര 30 മില്ലിഗ്രാമാണ്. കീടത്തെ നശിപ്പിക്കാന് 500 പിപിഎം അളവില് (0.05 %) നേര്പ്പിച്ച് ഉപയോഗിക്കണം. അതിന്റെ NOAEL പരിധി 0.15 മില്ലിഗ്രാമും MRL പരിധി 0.006 മില്ലി ഗ്രാം/കിലോഗ്രാമുമാണ്. 500 പിപിഎം നേര്പ്പിച്ച് തളിച്ചാല് 2 മുതല് 7 വരെ ദിവസങ്ങള്ക്കുള്ളില് ചെടിയുടെ പുറത്തെ അവശിഷ്ട വീര്യം വീണ്ടും ഗണ്യമായി കുറയും. 2005ല് സ്പെയിനില് നടന്ന ഒരു പഠനത്തില് എന്ഡോസള്ഫാന് വിഷബാധ സംശയിച്ച കേസില് രക്തം പരിശോധിച്ചപ്പോള് 9 പി.പി.ബി (parts per billion) ആണ് കണ്ടെത്തിയത്. അതായതു, പത്ത് കോടിയിലൊരംശത്തിലും കുറവ്. കേരളത്തിലെ എന്ഡോസള്ഫാന് വിവാദം തുടങ്ങിയ കാലത്ത് (2001) മരുന്നുതളി നടന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ രക്തമെടുത്ത് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല് നടത്തിയ പഠനത്തില് കണ്ടത് 12.77 പി.പി.ബി മാത്രം. എങ്കിലും നാം എന്ഡോസള്ഫന് നിരോധിച്ചു എളുപ്പത്തില് 'പ്രശ്നം പരിഹരിച്ചു'-അതുണ്ടാക്കിയതായി അനുമാനിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള് നിരോധിക്കപ്പെട്ടതുമില്ല. <br /><br /><br />കാസര്കോട്ട് എന്ഡോസള്ഫാന് തളിക്കുന്ന പ്രദേശങ്ങളില് ദേശീയ ശരാശരിയെക്കാള് കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്/ആരോഗ്യപ്രശ്നങ്ങള് എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ആരോഗ്യവകുപ്പ് ഇന്നും മൗനം ദീക്ഷിക്കുന്നത് സംശയകരമാണ്. ഇന്നുമവിടെ പ്രശ്നങ്ങള് നിലനില്ക്കുന്നുണ്ടെങ്കില് അടിച്ചുകൊന്നത് ചേരയെ ആണോ പാമ്പിനെ ആണോ എന്നു പുന:പരിശോധിക്കേണ്ടതല്ലേ? അല്ലാത്തപക്ഷം കാസര്കോട്ടെ ജനങ്ങളോട്, ജനിക്കാനിരിക്കുന്ന കുട്ടികളോടു ചെയ്യുന്ന മാപ്പര്ഹിക്കാത്ത ക്രിമിനല് കുറ്റമായിരിക്കുമത്. 'കീടനാശിനി മാത്ര'യിലുള്ള എന്ഡോസള്ഫാനിലെ ഇന്നയിന്ന ഘടകങ്ങള് ഇന്നയിന്ന ജനിതകപ്രശ്നങ്ങള്ക്ക് ഇന്നയിന്ന രീതിയില് കാരണമാകുന്നു എന്നു നേര്ക്കുനേര് ആവര്ത്തിച്ചു സ്ഥിരീകരിക്കുന്ന പഠനങ്ങള് അനിവാര്യമാകുകയാണ്. ഉത്തരവിറക്കി മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലത്. ഇനിയെന്തിന് പഠനം എന്ന ചോദ്യം ശാസ്ത്രീയമനോവൃത്തിയുടെയും അന്വേഷണത്വരയുടെയും അഭാവത്തില് നിന്നുയരുന്നതാണ്, രോഗബാധിതപ്രദേശങ്ങളിലെ ജനങ്ങളോടുള്ള ക്രൂരമായ വെല്ലുവിളിയാണത്. ഒന്നുകില് പഠിച്ചിട്ട് നിരോധിക്കുക-അല്ലെങ്കില് നിരോധിച്ചിട്ട് പഠിക്കുക-എങ്കിലേ കാസര്കോട്ടെ ജനങ്ങള്ക്ക് ആത്യന്തികമായി നീതി ലഭിക്കുന്നുളളൂ.<br /><br /><br />ദീര്ഘകാലം ചെറിയ ഡോസുകള് നല്കിയാല് ഉണ്ടാകുന്ന ഫലം ദീര്ഘകാല പരീക്ഷണങ്ങളിലൂടെ (chronic tests) വിലയിരുത്താം. മനുഷ്യനില് നേരിട്ടു പരീക്ഷിക്കാന് സാധിക്കാത്തതിനാല് എലികള്, മുയലുകള്, പട്ടികള് എന്നിവയില് പഠനം നടത്തിയ ശേഷം അതിന്റെ ഡേറ്റ മനുഷ്യരുടെ കാര്യത്തിലേക്ക് അതിസംക്രമണം (extrapolation) ചെയ്താണ് വിഷഭീഷണിയുടെ ആഴവുംപരപ്പും അളക്കുന്നത്. ക്രോണിക് ടോക്സിസിറ്റി ടെസ്റ്റുകളില് നിരന്തരമായി വിഷവസ്തു നല്കി പരീക്ഷണ ജീവി(എലി)കളുടെ വിവിധ ആന്തരാവയവങ്ങളിലെ വിഷനിക്ഷേപവും പ്രവര്ത്തനവ്യതിയാനവും പരിശോധിക്കുന്നു. ഒപ്പം ജനിതക വ്യതിയാനസാധ്യതയും ഉല്പരിവര്ത്തനസാധ്യതയും കാന്സര്/ട്യൂമര് സാധ്യതയും പരിശോധിക്കപ്പെടുന്നു. പഠനഫലങ്ങള് പോസിറ്റീവാണെങ്കില് വിശദാംശങ്ങള് കീടനാശിനിയോടൊപ്പം നല്കുന്ന ഡേറ്റാഷീറ്റില് രേഖപ്പെടുത്തും. മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരഘടനയും പ്രവര്ത്തനരീതിയിലും ഭിന്നമായതിനാല് ഈ കണക്കുകള് അന്ധമായി പിന്തുടരാനാവില്ലെന്നത് ഒരു പരിമിതിയാണ്. <br /><br /><br />കീടനാശിനികള് ഒരിക്കല് തളിച്ചു കഴിഞ്ഞാല് കാലാന്തരത്തില് അതു മനുഷ്യശരീരത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുമെന്നും ജൈവകൃഷിവാദികള് ആരോപിക്കാറുണ്ട്. മേല് സൂചിപ്പിച്ച വിഷവിശകലന പഠനങ്ങളും നിയമപരമായ മുന്നറിയിപ്പുകളും വക്രീകരിച്ചും ഊതിവീര്പ്പിച്ചുമാണ് ഈ പ്രചരണം കൊഴുപ്പിക്കുന്നത്. ജനം സ്വഭാവികമായും ഭയന്നുപോകുന്നു. ഇത്രയിത്ര അളവില് വിഷം ഉള്ളില് ചെന്നാല് ദോഷം ചെയ്യുന്നുവെന്നാണ് വിഷവിശകലന പഠനങ്ങളില് പറയുന്നത്. പക്ഷെ അവിടെ സൂചിപ്പിക്കുന്നതിലും കൂടിയ അളവില് കീടനാശിനിയുടെ അംശം മനുഷ്യശരീരത്തില് എത്താനുള്ള സാധ്യത സാധാരണഗതിയില് വളരെ കുറവാണ്. വേണ്ടത്ര മുന്കരുതല് ഇല്ലാതെ കീടനാശിനി കൈകാര്യം ചെയ്താല് അബദ്ധം സംഭവിക്കാം. ആത്മഹത്യ ചെയ്യാന് പരാമര്, ഫ്യൂറിഡാന് പോലുള്ള കീടനാശിനികള് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കീടനാശിനി നിര്മ്മാണ ഫാക്ടറിയിലെ തൊഴിലാളികള്, കൃഷിയിടങ്ങളില് തളിക്കുന്നവര് തുടങ്ങിയവരുടെ കാര്യത്തില് വിഷബാധയ്ക്കുള്ള സാധ്യത താരതമ്യേന കൂടുതലാണ്. പക്ഷെ സാമാന്യജനത്തെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതെല്ലാം ഏറെക്കുറെ അസംഭാവ്യമാണ്. <br /><br /> </span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;">അനുവദനീയ പരിധിക്കും അളവിനും ഉപരിയായി ലാഘവബുദ്ധിയോടെ കീടനാശിനികള് പ്രയോഗിക്കുന്നത് തെറ്റാണ്. കീടനാശിനികളുടെ ചരിത്രം പരിശോധിച്ചാല് പല കീടനാശിനികളും ഉപേക്ഷിക്കുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട പ്രഹരശേഷിയും കുറഞ്ഞ ദൂഷ്യഫലങ്ങളുമുള്ള പുതിയ ഇനം കീടനാശിനികള് വികസിപ്പിച്ചെടുക്കുമ്പോള് പഴയവ സ്വഭാവികമായും അരങ്ങൊഴിയും. മനുഷ്യന് ഹാനികരമാണെന്ന് തെളിഞ്ഞതുകൊണ്ടല്ല മറിച്ചു പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുന്നു എന്ന കാരണംമൂലമാണ് പല കീടനാശിനികളും നിരോധിക്കപ്പെട്ടത്. പഴയ കീടനാശിനികള് ഓര്ഗാനോ ക്ലോറിന്, ഓര്ഗാനോ ഫോസ്ഫേറ്റ് ഇനത്തില്പ്പെട്ട രൂക്ഷവിഷങ്ങളാണ്. തുടക്കത്തില് ഇവയുടെ അനിയന്ത്രിതമായ ഉപയോഗം നടന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല് കാര്ബമേറ്റ്, പൈറത്രോയിഡ് ഇനങ്ങളില്പ്പെട്ട രൂക്ഷത കുറഞ്ഞതും പെട്ടെന്ന് വിഘടിക്കുന്നതുമായ കീടനാശിനികള് വികസിപ്പിച്ചെടുത്തതോടെ പഴയവ വ്യവസ്ഥാപിതമായ രീതിയില് പിന്വലിക്കപ്പെട്ടു. <br /><br />വന്ദന ശിവയെപ്പോലുള്ള ജൈവഭ്രമിതാക്കള് നിരന്തരം താറടിക്കുന്ന ഹരിതവിപ്ലവത്തെ കുറിച്ച് ഇവിടെ പരാമര്ശിക്കേണ്ടതുണ്ട്. ആധുനിക കാര്ഷികശാസ്ത്രം വികസിച്ചത് സമ്പന്നരാജ്യങ്ങളിലാണെന്നു നമുക്കറിയാം. ഉയര്ന്ന തോതില് ഉത്പാദിച്ച് കയറ്റുമതി ചെയ്തു ലാഭമുണ്ടാക്കുക എന്നതായിരുന്നു മുഖ്യ പ്രേരണ. 1850 കളില് രാസവളപരീക്ഷണങ്ങള് തുടങ്ങുന്നത്, ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള് കീടനാശിനികളുമെത്തി. അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ വരവാണ് കുതിച്ചുചാട്ടമുണ്ടാക്കിയത്. ഒറ്റയടിക്ക് നാലിരട്ടിയോ അതിലേറെയോ ഉല്പാദനം വര്ദ്ധിച്ചു. സമ്പന്നരാജ്യങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള് 1970കള് വരെ അതിജീവിച്ചത്. </span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br />സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് പട്ടിണി മരണം വിധിച്ചവര് നിരവധി. മെക്സിക്കോയിലെ ചോളക്കൃഷിയില് അത്ഭുതം പ്രവര്ത്തിച്ച കൃഷിശാസ്ത്രജ്ഞന് നോര്മന് ബോര്ലോഗ് ഇന്ത്യയിലെത്തിയത് വഴിത്തിരിവായി. കാര്ഷിക പഠനം, ഗവേഷണ സ്ഥാപനങ്ങള്, അത്യുത്പാദന ശേഷിയുള്ള വിത്തുകള്, നവീന വിളയിറക്കല് രീതികള്, രാസവളങ്ങള്, കീടനാശിനികള്, ട്രാക്ടറുകള്, ജലസേചനം....ഇന്ത്യ എന്ന ക്ഷാമരാജ്യത്തിന്റെ കൃഷിരംഗം സമൂലമായ ഉടച്ചുവാര്ക്കലിന് വിധേയമായി. പഞ്ചാബായിരുന്നു മുന്നില് നിന്നു നയിച്ചത്. അവിടെ 1960 ല് ഒരു ഹെക്ടറില് 1009 കിലോ നെല്ലാണ് ഉത്പാദിപ്പിരുന്നത്. അതു 1977 ല് 2240 കിലോയായും 1980 ല് 2730 കിലോയായും വര്ദ്ധിച്ചു. 1990(3230 കിലോ) 2000 (3057 കിലോ) എന്നിങ്ങനെ തുടര്ന്ന വര്ദ്ധന 2008 ല് 4519 കിലോഗ്രാമായി! ഇന്ന് ഹെക്ടറിന് 5000 കിലോഗ്രാമിലധികം നെല്ല് പഞ്ചാബില് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്. ഗോതമ്പിന്റെ കാര്യവും സമാനമായിരുന്നു-1960(1244 കിലോ/ഹെക്ടര്), 1970(2240) 1980(2730),1990(3710), 2000(4563), 2008(4516)...എന്നിങ്ങനെ ഉത്പാദനം കുതിച്ചു കയറി(അവലംബം-സ്റ്റാറ്റിസ്റ്റിക്കല് വകുപ്പ്, പഞ്ചാബ് സര്ക്കാര്). സമാനമായ ഫലങ്ങള് മറ്റിടങ്ങളിലും ആവര്ത്തിച്ചതോടെ ഇന്ത്യ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടുക മാത്രമല്ല ഭക്ഷ്യധാന്യങ്ങള് കയറ്റുമതി ചെയ്യാനും തുടങ്ങി. <br /> </span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br />വിശ്വസിക്കാന് മിറക്കിളുകള് ഇല്ലാത്തവര്ക്ക് 'ഹരിതവിപ്ലവം'(Green Revolution) ശരിക്കുമൊരു അത്താണിയാണ്! ഇന്നു ചൈനയിലും ജപ്പാനിലും നെല്ലുത്പ്പാദനം ഹെക്ടറിന് 6000 കിലോഗ്രാമിനും മുകളിലാണ്; സങ്കരയിനം കൃഷിയില് നിന്നാകട്ടെ 11000 കിലോഗ്രാമാണ് ചൈനക്കാര് ഉത്പാദിപ്പിക്കുന്നത്! മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റങ്ങളിലൊന്നാണിത്. ഹരിതവിപ്ലവം തീര്ത്തും ന്യൂനതാരഹിതമാണെന്ന അഭിപ്രായമില്ല. പക്ഷെ അതിന്റെ കോട്ടങ്ങള് മാത്രമെടുത്തുകാട്ടി അധിക്ഷേപിക്കുന്നതില് അംഭംഗിയുണ്ട്. <br />സാവധാനത്തില് വിഘടിക്കുന്ന വിഷങ്ങളായ DDT, BHC മുതലായവ ആരംഭകാലത്ത് വ്യാപകമായി പ്രയോഗിച്ചതും നൈട്രേറ്റ് വളങ്ങളുടെ ആധിക്യവും പലയിടത്തും പരിസ്ഥിതിക്ക് ഹാനികരമായെന്നത് സത്യമാണ്. മൂന്നാം ലോകരാജ്യങ്ങളിലെ കൃഷിവ്യാപനം വനനശീകരണം ഉള്പ്പെടെയുള്ള പാരിസ്ഥിതിക അസന്തുലനത്തിനും ഹേതുവായി. ഇതിനെല്ലാം പരിഹാരം നേടാനുള്ള പരിശ്രമങ്ങളും ഹരിതവിപ്ലവത്തിന്റെ സിലബസ്സിലുണ്ടായിരുന്നു. ജൈവതിമിരം ബാധിച്ച മനസ്സുകളെ കുറിച്ചുള്ള നോര്മന് ബോര്ലോഗിന്റെ (Norman Borlaug) മനസ്സില് തട്ടിയ പ്രസ്താവന ഒരിക്കല് കൂടി പ്രസക്തമാകുന്നു: <br /><br />''പ്രകൃതി-പരിസ്ഥിതി പ്രവര്ത്തകര് ഭൂമിയുടെ ഉപ്പാണ്. എന്നാല് അവരില് മിക്കയാളുകളും വരേണ്യചിന്തകര് (elitists) ആണെന്നതാണ് എന്നെ അലട്ടുന്നത്. സുഖശീതളമായ ഓഫീസ് മുറികളിലിരുന്ന് എഴുതിയും കോണ്ഫറന്സ് ഹാളുകളില് പ്രസംഗിച്ചും 'ലോബിയിംഗ്' നടത്തി ജനോപകാരികളെന്നും സ്വയം വരുത്തിത്തീര്ക്കുന്ന ഇക്കൂട്ടര് ഒരിക്കല് പോലും പട്ടിണിയുടെ 'സുഖം' അനുഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മൂന്നാം ലോകരാജ്യങ്ങളിലെ ക്ഷാമ ദുരിതങ്ങള്ക്കിടയില് ഞാന് 50 വര്ഷം ചെലവിട്ടപോലെ ഇവര് ഒരു മാസമെങ്കിലും ചെലവിട്ടിരുന്നെങ്കില് തിരികെ വന്ന് ആധുനികകാര്ഷിക തന്ത്രങ്ങള്ക്കായി മുറവിളി കൂട്ടുകയും സ്വന്തം വരേണ്യചിന്താനാട്യങ്ങളില് പശ്ചാത്തപിക്കുകയും ചെയ്തേനേ''.<br />ഹരിതവിപ്ലവത്തിനും രണ്ട് ദശകം മുമ്പേ രംഗത്തുവന്ന പ്രകൃതിവാദിയാണ് ജപ്പാനിലെ മസനോബു ഫുക്കുവോക്ക. കാര്ഷിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം 1938 മുതല് സ്വന്തം കൃഷി ഭൂമിയില് പരീക്ഷണങ്ങള് നടത്തിത്തുടങ്ങി. കളനിറഞ്ഞു പ്രയോജനശൂന്യമായ പാടത്ത് ആരോഗ്യത്തോടെ വളര്ന്നുനിന്ന ഒറ്റനെല്ച്ചെടിയാണ് അദ്ദേഹത്തിനു പ്രചോദനമേകിയത്. ഹോമിയോപ്പതിയുടെ പിതാവായ ഹനിമാന് സിങ്കോണ എന്ന പോലെ ഈ നെല്ച്ചെടി ഫുക്കുവോക്കയ്ക്ക് വെളിപാടായി. പ്രകൃതിയെ അലോരസപ്പെടുത്താതിരുന്നാല് മനുഷ്യന് വേണ്ടതൊക്കെ അതു നല്കുമെന്ന ആഗ്രഹചിന്തയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. രാസവളങ്ങളും കാര്ഷികയന്ത്രങ്ങളും ഒഴിവാക്കി നിലമുഴാതെ, കളപറിക്കാതെ, വളം വിതറാതെ ഫുക്കുവോക്ക നെല്ലും ബാര്ലിയും വിളയിച്ചു. തന്റെ പരീക്ഷണങ്ങളെ ‘പ്രകൃതികൃഷി’ (Natural Farming) എന്നു വിളിച്ച അദ്ദേഹത്തിന്റെ 'ഒറ്റവൈക്കോല് വിപ്ലവം' (One Straw Revolution/1975) എന്ന കൃതിയുടെ പത്ത് ലക്ഷം കോപ്പികളാണ് ലോകമെമ്പാടും വിറ്റുപോയത്. <br /><br /><br />കൃഷിയിലെ രാസിക-യാന്ത്രിക സങ്കേതങ്ങളെ നിരാകരിച്ചപ്പോഴും മണ്ണിനെക്കുറിച്ചും വിളകളെക്കുറിച്ചും ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങള് തന്നെയാണ് സ്വന്തംശൈലിയില് പ്രാവര്ത്തികമാക്കിയത്. നിലമുഴലും കളപറിക്കലും വളം ചെയ്യലുമൊക്കെ ആദിമകര്ഷകര് കണ്ടെത്തിയ കാര്യങ്ങളാണ്. ആ പാരമ്പര്യത്തെയാണ് അദ്ദേഹം നിഷേധിച്ചത്. ഉഴുതുമറിക്കാതിരുന്നാല് മണ്ണിലെ ഈര്പ്പവും ജൈവാംശവും സൂക്ഷ്മ പോഷകങ്ങളും ഉപരിഭാഗത്ത് നിലനില്ക്കും. വിളവിപര്യയനത്തിലൂടെ വളപ്രയോഗം നടത്താതെ മുന്നോട്ടുപോകാനുമാവും. പക്ഷെ ഒരിടത്ത് ഒരേ വിള തുടര്ച്ചയായി കൃഷി ചെയ്യാന് ഫുക്കവോക്കയുടെ രീതി സഹായകരമല്ല. ആധുനിക കൃഷിരീതിയില് നിന്നും ലഭിക്കുന്നതിന്റെ പകുതി വിളവുപോലും സൃഷ്ടിക്കാന് അദ്ദേഹത്തിനായതുമില്ല. ഭക്ഷ്യസുരക്ഷയ്ക്കും സ്വയംപര്യാപ്തയും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. നിരന്തര ശ്രദ്ധയും ചിട്ടയും ആവശ്യമുള്ള ഈ കൃഷിരീതി ഇന്ന് ജപ്പാനില്പോലും വളരെ പരിമിതമാണ്. <br /><br /><br />സമാനമാണ് പാലക്കാട്ടും മറ്റും ആരാധകരുള്ള സുഭാഷ് പലേക്കറിന്റെ 'സീറോ ബജറ്റ് നാച്ചുറല് ഫാമിംഗിന്റെ കാര്യവും. കാര്ഷികശാസ്ത്ര ബിരുദവും ദാര്ശനികഭാവവും സ്വന്തം കൃഷിയിടത്തിലെ പരീക്ഷണങ്ങളുമൊക്കെ പലേക്കറിന്റെ കാര്യത്തിലും ശരിയാണ്. 1972 മുതല് 1985 വരെ സ്വന്തം കൃഷിയിടത്തില് ആധുനീക രീതിയില് കൃഷി ചെയ്തപ്പോള് ക്രമേണ വിളവ് കുറഞ്ഞതായി പലേക്കര് മനസ്സിലാക്കി. പ്രകൃതിയില് മേലുള്ള കടന്നുകയറ്റമാണതിനു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്. പ്രകൃതിയോടും അഹിംസാപരമായി നിലപാട് സ്വീകരിക്കണമെന്ന് ഈ ഗാന്ധിയന് തോന്നി. ഗോത്രവര്ഗ്ഗ ഉദ്ധാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി കാട്ടുപ്രദേശങ്ങളില് താമസിച്ചപ്പോള് അവിടങ്ങളില് കായ്കനികള് സമൃദ്ധമായി വളരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. മനുഷ്യന്റെ ഇടപെടലില്ലാതെ വളവും കീടനാശിനിയുമില്ലാതെ പ്രകൃതിയില് സസ്യങ്ങള് തഴച്ചുവളരുമെന്ന എന്ന സങ്കല്പ്പമാണ്'സീറോ ബജറ്റ്' ഫാമിംഗിന്റെ കാതല്.<br />അവിടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് വിത്തും മണ്ണും പാകപ്പെടുത്തുന്നു. ചാണകം പത്തിരട്ടി വെള്ളത്തില് കലക്കി ശര്ക്കരയും ധാന്യപ്പൊടിയും ചേര്ത്ത് പുളിപ്പിച്ചെടുത്താല് മണ്ണിനുള്ള 'ജീവാമൃത'മായി. ഒരു പശുഒരു ദിവസത്തെ ചാണകംകൊണ്ട് (ഉദ്ദേശം 10 കിലോ) മാസത്തിലൊരിക്കല് ഒരേക്കര് പുഷ്ടിപ്പെടുത്താം. പുതയിടല്, നനക്കല് എന്നിവ ചെലവ് കുറച്ച് ചെയ്യണം. ഗോമൂത്രത്തില് പുകയില, വേപ്പ്, മഞ്ഞള്, വെളുത്തുള്ളി ഇവ അരച്ച് ചേര്ത്താണ് കീടനാശിനി തയ്യാറാക്കേണ്ടത്. കേരളത്തില് നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയുടെ പുനരാവിഷ്കാരമാണ് പലേക്കറുടെ കൃഷിരീതി. സ്വഭാവികമായും ക്ഷമതയില്ലായ്മ ഉള്പ്പെടെയുള്ള പരിമിതികള് ഏറെ. ആത്മീയകൃഷികള് ഇന്ത്യയില് തന്നെ പല നിറത്തിലും രൂപത്തിലും ലഭ്യമാണ്. അഗ്നിയുടെ അജ്ജേയ ശേഷി, ജ്യോതിഷ ഗോളങ്ങളുടെ സ്വാധീനം, പ്രകൃതിയുടെ ആത്മാവ്, കോസ്മിക് കമ്പനങ്ങള്...തുടങ്ങി പലതിനെപ്പറ്റിയും ആത്മീയകൃഷിക്കാര് വാചാലരാകുന്നത് കാണാം.<br /><br /><br />കുറച്ചുപേര് ജൈവകൃഷിയിലേക്ക് തിരിയുന്നത് കൊണ്ട് എന്തു നഷ്ടമാണ് സംഭവിക്കാന് പോകുന്നത്? ഉത്തരമിതാണ: നാം നേരിടുന്ന വെല്ലുവിളികള് പരിഗണിക്കുമ്പോള് പരമ്പരാഗത കൃഷി പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നായി കാണേണ്ടിവരും. ക്ഷമതാക്കുറവ് തന്നെയാണ് പ്രധാന പോരായ്മ. വര്ദ്ധിച്ച ജനസംഖ്യയും ഭക്ഷണവൈവിധ്യവും ഉയര്ത്തുന്ന വെല്ലുവിളി നേരിടാന് അതിനാവില്ല. കൂടുതല് ഭൂമി ജൈവകൃഷിക്കായി മാറ്റി വെക്കുമ്പോള് അത്രയും കൂടി സമ്മര്ദ്ദം ശാസ്ത്രീയ കൃഷിക്കു മേലുണ്ടാകും. പരീക്ഷണം നടത്തി ക്ഷാമകാലത്തിലേക്ക് തിരിച്ചു നടന്നാല് ജൈവവീരന്മാരും അല്ലാത്തവരും ഒരുപോലെ അനുഭവിക്കേണ്ടി വരും. ജൈവകൃഷിയായാലും വ്യാവസായികാടിസ്ഥാനത്തില് വന്തോതില് വിളവെടുക്കാന് തുടങ്ങിയാല് അതിന്റെ പ്രത്യാഘാതം കൃഷിഭൂമിയിലുണ്ടാകുമെന്നുറപ്പാണ്. മൂന്നിരട്ടിയും നാലിരട്ടിയും വില നല്കി 'വിഷരഹിതപച്ചക്കറി' വാങ്ങാന് കഴിയുന്നവനു മാത്രം അനുഗുണമായ കൃഷി പൊതുതാല്പര്യത്തിനു അഭികാമ്യമല്ല. ജൈവകൃഷി പ്രകൃതിക്ക് ഇഷ്ടമാണ്, ജൈവവളമാണ് മണ്ണ് കൊതിക്കുന്നത് തുടങ്ങിയ ഉത്തരാധുനിക-മതാത്മക ഭ്രമകല്പ്പനകള്ക്ക് യാഥാര്ത്ഥ്യത്തിന്റെ ഭൂമികയില് പ്രസക്തിയൊന്നുമില്ല.<br /><br /><br />വളമിടാതെ കീടനാശിനി തളിക്കാതെ കാട്ടില് കായ്കനികള് വളരുന്നുണ്ടല്ലോ എന്നവര് ചോദിക്കും. ഓര്ക്കുക, മനുഷ്യന് ആദ്യം കാട്ടിലായിരുന്നു. അന്നവന് ആവശ്യമായ ഭക്ഷണ ലഭ്യത ഇല്ലാതിരുന്നതാണ് കൃഷിക്ക് കാരണമായത്. പെറുക്കിയും പറിച്ചു തിന്നുന്നത് ഉണ്ടാക്കി തിന്നുന്നതിലും എളുപ്പമാണല്ലോ. മനുഷ്യന് അതിജീവനത്തിനായി കൃഷിയിലേക്ക് തിരിഞ്ഞെങ്കില് നാഗരകതയുടെ അടുത്തഘട്ടത്തില് വര്ദ്ധിച്ച ക്ഷമതയും ഉത്പ്പാദനശേഷിയുമുള്ള നവീന കൃഷിക്കേ അവനെ രക്ഷിക്കാന് സാധിക്കൂ എന്ന അവസ്ഥ വന്നു. പ്രകൃതികൃഷിയില് കാട്ടിലെ സ്വാഭാവികരീതിയല്ല പിന്തുടരപ്പെടുന്നത്. അതും കൃത്രമമായ ഒരു ഇടപെടലാണ്. എന്തിനേറെ, പ്രകൃതിജീവനം നടത്തുന്നവര് ഭക്ഷിക്കുന്ന കായ്കനികളും ഫലങ്ങളും പച്ചക്കറികളുമൊക്കെ പ്രകൃതിയില് സഹജമായി വളര്ന്നു വന്നവയല്ല. നിറം, സ്വാദ്, മാംസളത, വലുപ്പം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കി മനുഷ്യന് കൃത്രിമനിര്ധാരണത്തിലൂടെ തെരെഞ്ഞെടുത്തവയാണവ. ദീര്ഘകാലം നീണ്ടു നിന്ന ജനിതക എഞ്ചിനീയറിംഗ് തന്നെയാണത്. <br />വിത്തിനങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഓരോ പുതിയ വിത്തും മുമ്പു നിലവിലുണ്ടായിരുന്നവയെക്കാള് ഉത്പാദശേഷിയും പ്രതിരോധശേഷിയും കൂടിയവയാണ്. പ്രകൃതിയില് സഹജമായി ഉണ്ടാകുന്നവ മാത്രം മതിയെന്ന തീരുമാനം നമ്മുടെ പൂര്വികര് സ്വീകരിച്ചിരുന്നുവെങ്കില് ഇന്നു പ്രകൃതി തീവ്രവാദവുമായി നിറമുള്ള മുദ്രാവാക്യങ്ങളും വാചാടോപങ്ങളുമുയര്ത്തുന്നവരുടെ തലമുറ പോലും അസാധ്യമാകുമായിരുന്നു. മനുഷ്യനെ പ്രകൃതിക്ക് വിട്ടുകൊടുക്കുന്നതും മനുഷ്യന് പ്രകൃതിയെ അപ്പാടെ തകിടംമറിക്കുന്നതും ഒരുപോലെ അസ്വീകാര്യമാണ്.<br /><br />'കൃഷിയിലെ ആത്മീയത'എന്നൊക്കെയുള്ള വാചാടോപങ്ങള് വെറും പടക്കമാണ്. സസ്യവളര്ച്ച തികച്ചും ഭൗതികമായ ഒരു കാര്യമാണ്. സഹജമായ ഒരു ജീന് പ്രോഗ്രാമിംഗ് കൂടിയാണത്. വളര്ച്ചയ്ക്കാവശ്യമായ മുഖ്യ മൂലകങ്ങള് (കാര്ബണ്, ഓക്സിജന്, ഹൈഡ്രജന്) വായുവില് നിന്നും ജലത്തില് നിന്നും വലിച്ചെടുത്ത് സൂര്യപ്രകാശത്തിന്റെ ഊര്ജ്ജം ഉപയോഗപ്പെടുത്തി അവ വളര്ന്നുകൊള്ളും. പ്രകാശസംശ്ലഷണവും ഒരു രാസപ്രവര്ത്തനമാണ്. അതിലൂടെ ശേഖരിക്കുന്ന പോഷണമാണ് സസ്യം ഇലകളിലും ഫലങ്ങളിലും വേരുകളിലും ശേഖരിച്ച് നമ്മുടെ തീന്മേശയിലെത്തിക്കുന്നത്. നാം ഭക്ഷണം കഴിച്ചാല് സംഭവിക്കുന്നതും രാസപ്രവര്ത്തനം തന്നെ. ഭൗതിക-രാസ പ്രവര്ത്തനങ്ങളുടെ അനന്തമായ ശൃംഖലയിലൂടെയാണ് മനുഷ്യന് അനുനിമിഷം അതിജീവിക്കുന്നത്.<br /><br />സസ്യശരീരത്തിന്റെ 94% കാര്ബണ്, ഹൈഡ്രജന്, ഓക്സിജന് തുടങ്ങിയ മൂലകങ്ങളാണ്. ഇവയ്ക്കു പുറമെ, പ്രാഥമികപോഷകങ്ങളായ നൈട്രജന് (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) ഇവ മൊത്തം 3.5 ശതമാനവും ദ്വിതീയ പോഷകങ്ങളായ കാല്സ്യം (Ca) സള്ഫര് (S), മഗ്നീഷ്യം (Mg) ഇവ മൊത്തം 1 ശതമാനവും സസ്യശരീരത്തിലുണ്ടെങ്കിലേ സസ്യത്തിന്റെ ആരോഗ്യപൂര്ണ്ണമായ വളര്ച്ചയും മെച്ചപ്പെട്ട ഉത്പാദനം ഉറപ്പുവരുത്തപ്പെടുകയുള്ളൂ. ബാക്കി 1.5% മൂലകങ്ങള് സസ്യത്തിന്റെ ശരീര ധര്മ്മം നിര്വഹിക്കാന് ആവശ്യമായ സൂക്ഷ്മമൂലകങ്ങളാണ്. കൃഷിഭൂമിയില് ഒരു നിശ്ചിത അളവില് ജൈവാംശവും സൂക്ഷ്മജീവികളും ഈര്പ്പവും ഉണ്ടെങ്കിലേ വേരുകള്ക്ക് ഫലപ്രദമായി പോഷകങ്ങള് ആഗിരണം ചെയ്യാന് പറ്റൂ. ഇതെല്ലാം പരിഗണിച്ചു വേണം കൃഷി മുന്നോട്ടു കൊണ്ടുപോകാന്. അന്ധമായ പ്രകൃതിപരത അവിടെ ആപത്താണ്.<br />അതേസമയം, അമിതമായി പോഷകങ്ങള് നല്കുന്നതു വിപരീതഫലമുണ്ടാക്കും. സസ്യശരീരത്തിന്റെ അസന്തുലിത വളര്ച്ച മനുഷ്യരുടെ ദുര്മേദസ്സു പോലെയാണ്. അത് വിളവിനെ ബാധിക്കുകയും കീടങ്ങളെയും അണുക്കളെയും ക്ഷണിച്ചുവരുത്തുകയും ചെയ്യും. വ്യാപകമായി ഉണ്ടാകുന്ന പല സസ്യരോഗങ്ങളുടെയും കാരണം കൃഷി തന്നെയാണ്. <br /><br />പ്രകൃതിയില് ഒറ്റപ്പെട്ടു നില്ക്കുമ്പോഴുണ്ടാകുന്നതിലും കൂടിയ അളവില് കൃഷിഭൂമിയിലെ സസ്യങ്ങള് ആക്രമിക്കപ്പെടുന്നുവെന്നതും ഒരു യാഥാര്ത്ഥ്യമാണ്. രാസവളക്കൃഷി ഉണ്ടാക്കിയ പ്രശ്നമല്ലിത്. മറിച്ച് മനുഷ്യന് എന്നു കൃഷി തുടങ്ങിയോ അന്നു മുതല് ഈ പ്രശ്നമുണ്ട്. 1850 കളിലാണ് രാസവളങ്ങള് ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയത്. കീടനാശിനികള് വന്നത് പിന്നെയും ഒരു നൂറ്റാണ്ട് കഴിഞ്ഞാണ്. സസ്യരോഗങ്ങള്, കീടങ്ങളുടെ ആക്രമണം, മണ്ണിന്റെ പോഷകശോഷണം......കൃഷിയുടെ ചരിത്രം എക്കാലത്തും ഇങ്ങനെ തന്നെയായിരുന്നു. <br />സീറോ ബജറ്റ് നാച്ചുറല് ഫാമിങ്ങും മറ്റും വിജയകരവും രാസകൃഷിയെക്കാള് ലാഭകരവും ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന വാര്ത്തകള് അച്ചടി-ദൃശ്യമാധ്യമങ്ങളിലും സോഷ്യല് മീഡിയയിലും കാണാനാവും. കരിഷ്മാറ്റിക്ക് ധ്യാനത്തിനും പ്രാര്ത്ഥനചികിത്സയ്ക്കുമെന്ന പോലെ സാക്ഷ്യപത്രങ്ങളുടെ ധാരാളിത്തം പ്രകടമാണ്. ഭക്ഷ്യോത്പാദനവും കാര്ഷികവൃത്തിയും സംബന്ധിച്ച പൊതുചിത്രം പരിഗണിക്കാത്ത കാല്പ്പനിക വാര്ത്തകളാണിവ. കൃഷി ജീവിതമാര്ഗ്ഗമായി സ്വീകരിച്ചവരോ വിപണനം ഉദ്ദേശിച്ചു വന്തോതില് കൃഷി ചെയ്യുന്നവരോ ഫാഷന്കൃഷി നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ല. ഏതാനും സെന്റ് ഭൂമിയില് കൃഷിയിറക്കിയ 'മൈക്രോ-കര്ഷകരോ' ടെറസ്സിലെ ചെടിച്ചട്ടിയെ ആശ്രയിക്കുന്ന 'നാനോ-കര്ഷകരോ' ആണ് ജൈവകൃഷിയുടെ ഗുണഫലം അനുഭവിച്ചു എന്നു പറയുന്നവര്. <br /><br />എന്തെങ്കിലുമൊക്കെ ചെയ്തു കൃഷിസ്നേഹവും പ്രകൃതിസ്നേഹവും പ്രകടിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റണമെന്ന് ശാഠ്യമുള്ളവരും തൊട്ടുതേപ്പിലും ഉപരിപ്ലവ ചിന്തയിലും ആഴത്തില് അഭിരമിക്കുന്നവരുമായ വരേണ്യ വര്ഗ്ഗമാണ് ഫാഷന്കൃഷി നടത്തി പേരെടുക്കാന് ശ്രമിക്കുന്നത്. ഒഴിവു സമയം കൃഷി ചെയ്യാന് മാറ്റി വെക്കുന്ന കഠിനാദ്ധ്വാനികളും വിശ്രമജീവിതം കൃഷിയില് ചിലവിടുന്നുവരും അടുക്കളത്തോട്ടം പരിപാലിക്കുന്ന വീട്ടമ്മമാരുണ്ട്. അഭിനന്ദനാര്ഹമായ താല്പര്യമാണ് ഇവര് കൃഷിയില് പ്രകടിപ്പിക്കുന്നത്. പക്ഷെ കൃഷിയുടെ വൈജ്ഞാനിക തലം പഠിച്ചു സമൂഹത്തിന്റെ മൊത്തം താല്പര്യം തിരിച്ചറിയാനോ ഇക്കൂട്ടര്ക്ക് കഴിയണമെന്നില്ല. <br />ശാസ്ത്രീയ കൃഷിയുടെ ദോഷക്കഥകള് അമിതമായി ഭക്ഷിക്കുന്നതിനാല് 'മൈക്രോ-നാനോ' കൃഷിക്കാര് മിക്കപ്പോഴും ജൈവകൃഷിയാണ് പിന്തുടരുക. യഥാര്ത്ഥ ആരോഗ്യമുള്ള ചെടികള് ഏതെന്നു കാണാത്ത, ഓരോ ഇനവും പരമാവധി എത്ര വിളവ് തരും എന്നറിയാത്ത ഇവര്ക്ക് എന്തു വിളവ് കിട്ടിയാലും നേട്ടമായി തോന്നാം. വിളവ് വിറ്റ് ജീവിതമാര്ഗ്ഗം തേടേണ്ട കാര്യമില്ലാത്തതിനാല് എത്ര കിട്ടിയാലും സന്തോഷം. കുറച്ചു മാത്രം കൃഷി ചെയ്താല് വ്യക്തിപരമായ ശ്രദ്ധയും സംരക്ഷണവും നല്കി അതിനെ വിജയിപ്പിക്കാനാവും. <br /><br />സമൂഹത്തിന്റെ പൊതു താല്പര്യം മുന് നിറുത്തി വന്തോതില് കൃഷി ചെയ്യുമ്പോള് സമവാക്യങ്ങള് മാറിമറിയുകയാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരുദാഹരണം ഇവിടെ എഴുതാം. മാവേലിക്കര തഴക്കര പഞ്ചായത്തില് വ്യാവസായികാടിസ്ഥാനത്തിലുള്ള ജൈവകൃഷി നടത്തി ടണ് കക്കിന് വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നുണ്ടെന്നും പക്ഷെ അത് വാങ്ങാന് ആളില്ലാതെ കര്ഷകര് പ്രയാസപ്പെടുന്നുവെന്നും മനോരമ ഉള്പ്പെടെയുള്ള പത്രങ്ങളില് ഈയിടെ(2015 ആഗസ്റ്റ് 18) വാര്ത്ത വന്നിരുന്നു. പടവലം, വെണ്ട, പാവല്, പയര്, വെള്ളരി തുടങ്ങിയ വിഷരഹിത പച്ചക്കറികള് വാങ്ങാന് ആളില്ലെന്നും ജൈവകൃഷിക്കു വേണ്ടി എന്തും ചെയ്യാന് തയ്യാറാണെന്ന് വീമ്പിളക്കുന്ന സര്ക്കാരോ ഹോര്ട്ടിക്കോപ്പോ വിള ഏറ്റെടുക്കാന് തയ്യാറാവുന്നില്ല എന്നുമായിരുന്നു വാര്ത്തയുടെ മര്മ്മം. മൊത്തകച്ചവടക്കാര്ക്കും ഉപഭോക്താക്കള്ക്കും വിഷരഹിത പച്ചക്കറി വേണ്ട. <br /><br />എന്താണിതിന്റെ കാരണം? കേരളത്തിലാകമാനം അനതിവിദൂരഭാവിയില് സംഭവിക്കാനിടയുള്ള ഒരു സ്ഥിതിവിശേഷം പെട്ടെന്നു മുന്നില് തെളിയും. കിലോയ്ക്ക് മൂന്നുരൂപ നല്കിയാല് തമിഴ്നാട്ടില്നിന്നുള്ള വെള്ളരി മാവേലിക്കരയിലെ മൊത്തകച്ചവടക്കാര്ക്ക് കിട്ടും. പക്ഷെ മാവേലിക്കരയിലെ ജൈവ വെള്ളരി മാവേലിക്കരയില് കിട്ടണണെങ്കില് കുറഞ്ഞത് എട്ടു രൂപയെങ്കിലും കൊടുക്കണം. അല്ലെങ്കില് കര്ഷകര്ക്ക് മുതലാവില്ല. മറ്റു ഇനങ്ങളുടെയും കാര്യവും തഥൈവ. മൂന്നിരട്ടിയും നാലിരട്ടിയും വില നല്കി ജൈവ കൃഷി ഉത്പന്നങ്ങള് വാങ്ങാന് കയ്യടിക്കാര്പോലും തയ്യാറാകുന്നില്ല. പോഷകം, രുചി എന്നിവയുടെ കാര്യത്തില് ജൈവവിളകള് മുമ്പിലാണ് എന്നൊരു പ്രചരണവുമുണ്ട്. രുചി വ്യക്തിപരമായ ഒരനുഭവമാണ്. അതുകൊണ്ടു തന്നെ അതിനു സാര്വജനീനതയോ ആധികാരിക സ്വഭാവമോ കല്പ്പിക്കാനാവില്ല. ഒരാള്ക്ക് രുചികരമായി തോന്നുന്നത് മറ്റൊരാള് ഛര്ദ്ദിച്ചെന്ന് വരാം. ജൈവവിളകളില് കൂടുതല് രുചി കണ്ടെത്തിയവരുണ്ടാകാം. എന്നാല് ജൈവ പച്ചക്കറികളും പഴങ്ങളും വാങ്ങി ഉപയോഗിച്ചു നോക്കിയ ഈ ലേഖകന് നേര് വിപരീതമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ജൈവകൃഷിയിലൂടെ ഉണ്ടാക്കിയ പഴത്തിനു രുചിക്കുറവ് ഉണ്ടെന്ന് മാത്രമല്ല ഇടയ്ക്കിടെ കല്ലിപ്പും അനുഭവപ്പെട്ടു. പൊട്ടാസ്യത്തിന്റെയും കാല്സ്യത്തിന്റെയും കുറവാണ് പഴത്തില് കല്ലിപ്പ് ഉണ്ടാക്കുന്നത്. <br /><br />അതേസമയം പോഷകങ്ങള് ലയിപ്പിച്ച ജലത്തില് കൃഷി ചെയ്യുന്ന(ഹൈഡ്രോപോണികസ്) തക്കാളിക്ക് മണ്ണിലുണ്ടാക്കുന്ന തക്കാളിയുടെ അതേ രുചിയാണുള്ളത്. എവിടെ കൃഷി ചെയ്യുന്നു, ഏതു വളം നല്കുന്ന എന്നതല്ല മറിച്ച് ഏതെല്ലാം പോഷകങ്ങള് സസ്യത്തിനു ലഭിക്കുന്നു എന്നതാണ് രുചിയുടെ കാര്യത്തില് പ്രസക്തം. പൊട്ടാഷും കാല്സ്യവും കുറഞ്ഞാല് തക്കാളിയുടെ കായയും കോളിഫഌറിന്റെ പൂവും ചീഞ്ഞുപോകും. സള്ഫര് കുറഞ്ഞ മണ്ണില് കൃഷി ചെയ്യുന്ന എണ്ണക്കുരുക്കളുടെ ഗുണമേന്മ കുറവായിരിക്കും. ഹരിതവിപ്ലവ കാലത്തിനുശേഷം കേരളത്തില് കാര്ഷികവൃത്തിയില് നിന്നും വന്തോതില് കൊഴിഞ്ഞുപോക്കുണ്ടായി, കൃഷിയിടം വന്തോതില് പാര്പ്പിടാവശ്യത്തിനു മാറ്റി ഉപയോഗിക്കാന് തുടങ്ങി. പാടം നികത്തിയും കുന്നിടിച്ചും പശുവിനെ വിറ്റും മലയാളി പരാശ്രയജീവിതം കൊഴുപ്പിച്ചു. കാര്ഷികവിളകള്ക്ക് കൃത്യമായ മാര്ക്കറ്റ് ലഭിക്കാതെ വന്നത് കര്ഷകരില് അരക്ഷിതബോധവും ആശങ്കയും ജനിപ്പിച്ചു. സര്ക്കാര് നിലപാടുകളും കര്ഷകനെ പ്രയാസത്തിലാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതികള് വഴി സര്ക്കാര് വളരെ കുറഞ്ഞ വിലക്ക് അരി വിതരണം ചെയ്ത് മാര്ക്കറ്റ് വില ഇടിച്ചിറക്കുമ്പോള് തേങ്ങിയത് കേരളത്തിലെ നെല്കര്ഷകനാണ്. കര്ഷകന്റെയും ഉപഭോക്താവിന്റെയും ആവശ്യങ്ങള് പലപ്പോഴും ഭിന്നമാണ്. <br /><br />കേരളത്തിലെ ഭൂരിഭാഗം കര്ഷകരും തുണ്ടു ഭൂമിയിലാണ് കൃഷിയിറക്കുന്നത്. വ്യാപകമായി കൃഷിയിറക്കുന്നതിന്റെ ഗുണഫലങ്ങള് അവിടെ ഇല്ലാതാവുകയാണ്. മുതല്മുടക്കിന്റെയും പരിശ്രമത്തിന്റെയും മുഴുവന് പ്രയോജനം കിട്ടുന്നില്ലെന്ന് മാത്രമല്ല പൊതുമാര്ക്കറ്റിലേക്ക് വലിയ തോതില് വിള എത്തുന്നുമില്ല. കൃഷി ചെയ്യാത്തവര്ക്ക് കൂടി ഭക്ഷണമെത്തിക്കുന്ന ജോലി ഒരിക്കല് കേരളത്തിലെ കര്ഷകന് ചെയ്തിരുന്നു. പക്ഷെ ഇന്നത് ഫലപ്രദമായി നിര്വഹിക്കാന് അവനു സാധിക്കുന്നില്ല. അതിര്ത്തി കടന്നെത്തുന്ന ചരക്കുലോറികളാണ് ഇന്നു കേരളത്തിന്റെ ഓക്സിജന്. കര്ഷകന് ആദരിക്കപ്പെടാത്ത നാടു കൂടിയാണിത്. അവനു മാന്യതയും പദവിയുമില്ല. ഉണ്ടാക്കുന്നവനല്ല ഉണ്ടത് ഉണ്ണുന്നവനാണ് മഹത്വമെന്ന ചിന്തയാണ് പൊതുസമൂഹത്തെ ഇന്നും ഭരിക്കുന്നത്. കര്ഷക ആത്മഹത്യകളെ കുറിച്ചുള്ള വാര്ത്തകള് നിലച്ചത് ഈയിടെയാണ്. <br />ഭക്ഷ്യവിളകളായ നെല്ല്, കിഴങ്ങു വര്ഗങ്ങള്, പച്ചക്കറികള് തുടങ്ങിയവയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. പക്ഷെ അപ്പോഴും ഉല്പാദനക്ഷമത/നിരക്ക് വര്ദ്ധിക്കുകയായിരുന്നു. ഒരു യൂണിറ്റ് കൃഷി ഭൂമിയില് നിന്നും ദേശീയ ശരാശരിയിലും കൂടുതല് ഇന്നും നാം ഉത്പാദിപ്പിക്കുന്നുണ്ട്. നെല്ലിന്റെ ഉല്പാദനക്ഷമത 1960കളില് ഹെക്ടറിന് 550 കിലോ ആയിരുന്നിടത്തു ഇന്നത് 2830 കിലോ ആണ്. മരച്ചീനി 10 ടണ്ണില് നിന്നും 27 ടണ് ആയി വര്ദ്ധിച്ചപ്പോള് പച്ചക്കറി ഉത്പാദനം 9 ടണ്ണില് നിന്നും 17 ടണ് ആയി. സങ്കരയിനംകൃഷിയില് ഇതിലും ഉയര്ന്ന ക്ഷമതയുണ്ട്. ആധുനിക കൃഷിവിജ്ഞാനത്തിന്റെ വിജയം തന്നെയാണിതൊക്കെ സൂചിപ്പിക്കുന്നത്. <br /><br />കൃഷി ആദായകരമല്ലെന്ന മുറവിളി കേരളത്തില് കേള്ക്കാന് തുടങ്ങിയിട്ട് കുറഞ്ഞത് രണ്ട് ദശകങ്ങളായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്ന്ന മുതല്മുടക്കും കൂലിയുമുള്ള കേരളത്തില് കാര്ഷികമേഖലയിലെ തൊഴില് ലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ന് കേരളം ചലിപ്പിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള് ഏറിയകൂറും നിര്മ്മാണ-വ്യാപാര മേഖലകളിലാണ് ചേക്കേറിയിരിക്കുന്നത്. തൊഴില്സംരക്ഷണമെന്ന മുദ്രവാക്യമുയര്ത്തി കാര്ഷികയന്ത്രങ്ങള്ക്കെതിരെ പോരടിച്ച ഒരു സമൂഹത്തില് യന്ത്രം ഉപയോഗിക്കാന് പോലും തൊഴിലാളികളെ കിട്ടാത്ത അവസ്ഥ സംജാതമായത് വിരോധാഭാസമായി. കാര്ഷിക സാങ്കേതികവിദ്യകള് രൂപപ്പെടുത്താനും യന്ത്രനിര്മ്മാണം, വിതരണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടാനുമുള്ള സുവര്ണ്ണ സാധ്യതകളാണ് നാം സ്വയം നശിപ്പിച്ചത്. <br /><br />നമ്മുടെ കൃഷിമേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്നുവെന്നതില് തര്ക്കമില്ല. അതിനു തൊലിപ്പുറത്തെ ചികിത്സകളോ റോഡ് ഷോകളോ പരിഹാരം കൊണ്ടുവരില്ല. കൈ കഴുകിയാല് കാന്സര് പോകില്ലെന്നറിയണം. ശാസ്ത്രീയ നിര്ദ്ദേശം മറികടന്ന് രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിച്ച് സ്വയം നഷ്ടം വരുത്തിവെച്ച കര്ഷകരുടെ ദുരനുഭവങ്ങള് ഉദാഹരിച്ചുകൊണ്ട് ശാസ്ത്രീയ കൃഷി ഒരു പരാജയമാണെന്നു സ്ഥാപിക്കാനാവില്ല. പരമ്പരാഗത കൃഷി രീതിക്ക് ഏതാണ്ട് സമാനമായ ജൈവകൃഷിയിലൂടെ കുറച്ചു ഭൂമിയില് വ്യക്തിഗത കര്ഷകര് ഉണ്ടാക്കുന്ന ലഘുവായ നേട്ടങ്ങള് പെരുപ്പിച്ച് കാട്ടി 'ഇതാണ് നമ്മുടെ വഴി'എന്ന നിലയില് എടുത്തുചാടുന്നതും ശുഭോദര്ക്കമല്ല.<br /><br />ജൈവകൃഷിക്കാര് ഒരു കിലോ നെല്ല് 70-80 രൂപയ്ക്ക് നല്കാമെന്ന് പറയുന്നു. അപ്പോള് അരിയുടെ വില ഊഹിക്കാം. ഇത്രയും ഉയര്ന്ന വിലയ്ക്ക് വിറ്റുപോയാല് ഉത്പാദനം കുറഞ്ഞാലും കൃഷി ലാഭകരമായിരിക്കും. എന്നാല് ഭക്ഷ്യവിതരണവകുപ്പ് സാധാരണ കര്ഷകരില് നിന്നും നെല്ല് സംഭരിക്കുന്നത് 17 രൂപയ്ക്കാണ്. ജൈവകൃഷിക്കാരന്റെ കീശ നിറയുമ്പോള് 'വിഷരഹിത ഭക്ഷ്യധാന്യം'എന്ന കാല്പ്പനിക സിദ്ധാന്തത്തിലേക്ക് ആകര്ഷിക്കപ്പെടുന്ന ഉപഭോക്താവിന്റെ കീശയില് തുള വീഴുന്നു. 2016 ല് കേരളത്തില് മുഴുവന് കൃഷിയും ജൈവകൃഷിയാക്കുമെന്നാണ് സര്ക്കാരിന്റെ വാഗ്ദാനം! നാട മുറിച്ചും വെളുക്കെ ചിരിച്ചും പത്രത്തില് പടം വരുത്തിയും മന്ത്രികാലം ആഘോഷിക്കുമ്പോള് ചിലരുടെ പ്രശ്നങ്ങള് പരിഹരിക്കപ്പെട്ടേക്കും. എന്നാല് സമൂഹത്തിനു എന്തു സംഭവിക്കും എന്ന് അന്വേഷണബുദ്ധിയും ആശങ്കയുമുള്ള ഭരണാധികാരികള് കയ്യടിപ്രസ്താവങ്ങള്ക്കു ഉപരിയായി സഞ്ചരിക്കും. <br /><br />കേരളത്തില് ഇന്ന് കെട്ടിഘോഷിക്കപ്പെടുന്ന ജൈവകൃഷി ഒരു വൈജ്ഞാനിക അടിത്തറയുള്ള ഒരു ബദല് കൃഷിരീതിയല്ല. അനുഭവസാക്ഷ്യമാണ് അതിന്റെ താത്ത്വിക അടിത്തറ. എത്രകാലം അതു നീണ്ടു നില്ക്കുമെന്നോ ഭാവിയില് അതെങ്ങനെ പരിണമിക്കുമെന്നോ ആര്ക്കും നിശ്ചയമില്ല. ജൈവകൃഷിക്കും വളവും കീടനിയന്ത്രണവും ആവശ്യമുണ്ട്. വന്തോതിലുള്ള കൃഷി നടത്തുമ്പോള് കാര്യങ്ങള് സങ്കീര്ണ്ണമാകും. രാസവളത്തിനു പകരം ജൈവവളം! ഇന്ന് ജൈവവളങ്ങള്ക്കോ നിവേശങ്ങള്ക്കോ ഗുണനിയന്ത്രണങ്ങളോ പൊതുമാനദണ്ഡങ്ങളോ ഉള്ളതായി കാണുന്നില്ല. 'പരീക്ഷിച്ചും തെറ്റുതിരുത്തിയും' (trial and error) മുന്നോട്ടു പോകുന്ന ഒരു രീതിയാണ് കാണാനാകുന്നത്. <br /><br />അന്യസംസ്ഥാനക്കാര് ശാസ്ത്രീയമായ കൃഷി ചെയ്ത് വമ്പിച്ച വിളവുണ്ടാക്കി ഇങ്ങോട്ട് കയറ്റി വിടുന്നതു കൊണ്ട് ദേഹമിളകിയാല് ദീനം വരുമെന്ന് വിലപിക്കുന്ന മലയാളിക്ക് ഉത്തരാധുനിക കൃഷിയുമായി വാര്ത്തയുണ്ടാക്കി രസിക്കാം. എന്തൊക്കെ അഭ്യാസങ്ങള് കാണിച്ചാലും ജീവിതസൗകര്യങ്ങള് മുഴുവന് സയന്സ് ഒരുക്കി തരുമെന്ന അഹങ്കാരത്തില് കുതിര്ന്ന ആത്മവിശ്വാസം അവനുണ്ട്. പുറത്തു നിന്നും പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും വന്നുകൊണ്ടിരുന്നാല് താരകൃഷിയൊക്കെ കണ്ടുകൊണ്ടിരിക്കാന് നല്ല രസമാണ്. കേരളം മുഴുവന് പഞ്ചനക്ഷത്ര ചികിത്സ ലഭ്യമാണെന്നിരിക്കാന് പച്ചക്കറിയിലെ വിഷം മാറ്റിയിട്ട് കാന്സര് സെന്റര് തുടങ്ങിയാല് മതിയെന്നൊക്കെ വിളിച്ചു കൂവുന്ന സിനിമാതാരങ്ങള് നമുക്ക് സഹനീയമായി തോന്നാം. അയല് സംസ്ഥാനക്കാരും ഇമ്മാതിരി കോപ്രായങ്ങളിലേക്ക് തിരിഞ്ഞാല് എന്തായിരിക്കും ഫലം? ആലോചിച്ചു നോക്കിയാല് രസമാണ്. അപ്പോള്പ്പിന്നെ അവന് ഇങ്ങോട്ട് അയച്ചു തരാന് ഒന്നുമുണ്ടാവില്ല. ഇനി അഥവാ അയച്ചാല് തന്നെ ഇവിടെ പത്തു രൂപയ്ക്ക് കിട്ടുന്ന സാധനം അവനിവിടെ രണ്ട് രൂപയ്ക്ക് എത്തിക്കും. അതോടെ ജൈവകൃഷിഭ്രമം ആവിയാകും. ഭ്രാന്ത് കുറച്ചു പേര്ക്കു മാത്രമായാല് പ്രശ്നമില്ലെന്ന് സാരം.<br /><br />പ്രകൃതിയിലുള്ളതൊക്കെ ദോഷരഹിതമാണ് എന്ന വാദവും അബദ്ധമാണ്. സൃഷ്ടിയും നാശവും വിഷവും ഭക്ഷണവും അവിടെയുണ്ട്. പരിണാമചരിത്രത്തില് ദശലക്ഷക്കണക്കിന് സ്പീഷിസുകളെ നിര്ദ്ദയം തുടച്ചു നീക്കിയതും ഇതേ പ്രകൃതിയാണ്. ഏറ്റവും കൂടുതല് കീടനാശിനി തളിക്കുന്ന ചീര, കറിവേപ്പില പോലുള്ള വിളകള് മനുഷ്യന് ദോഷകരമായ ബാക്റ്റീരിയകളുടെ അധിവാസകേന്ദ്രം കൂടിയാണ്. കീടനാശിനി പ്രയോഗം അവയെ നശിപ്പിക്കുമെങ്കില് ജൈവകൃഷിയില് അത്തരം കീടങ്ങള് നമുക്കുള്ളിലെത്താനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 'ജൈവകൃഷി ഉത്പന്നമല്ലേ പച്ചയ്ക്ക് വേണമെങ്കിലും കഴിക്കാം'എന്ന ധാരണയും ദോഷം ചെയ്യും. ജൈവ ആപ്പിളായാലും കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാന്. രാസവളപ്രയോഗം മൂലം സസ്യങ്ങളുടെ വേരുകളുടെ അഗ്രം നശിപ്പിക്കമെന്നും ജൈവകൃഷിയില് അങ്ങനെ സംഭവിക്കാത്തതിനാല് വേരുകള് നല്ല തോതില് ജലവും പോഷണവും വലിച്ചെടുത്ത് താരതമ്യേന മെച്ചപ്പെട്ട രീതിയില് വരള്ച്ചയെ പ്രതിരോധിക്കുമെന്നും വാദമുണ്ട്. </span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ജൈവകൃഷിക്കാരുടെ വിഷ സങ്കല്പ്പങ്ങള് വിചിത്രമാണ്. ഗോമൂത്രം വളമായി ഉപയോഗിക്കുമ്പോള് സസ്യത്തിന് ലഭിക്കുന്നത് യൂറിയ(CH4N2O) ആണ്. ഇതേ യൂറിയ തന്നെയാണ് നാം രാസവളമായി നല്കുന്നത്. ജൈവയൂറിയ-രാസയൂറിയ എന്നിങ്ങനെ രണ്ടിനം യൂറിയ ഇല്ല. എല്ലാ ജൈവവളങ്ങളുടെയും കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെ. ജൈവവളത്തിലെ രാസഘടകങ്ങള് മണ്ണ് വിഘടിപ്പിക്കുമ്പോള് ചെടിയുടെ വേരുകള് അത് വലിച്ചെടുക്കുന്നു. എന്നാല് രാസവളം താരതമ്യേന പെട്ടെന്ന് ഇത് സാധ്യമാകുന്നു എന്ന വ്യത്യാസമേ അവിടെയുള്ളൂ. </span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ജൈവകൃഷിയില് കീടനാശിനി ഉപയോഗിക്കാറില്ലെന്ന മിഥ്യാധാരണ വ്യാപകമാണ്. സത്യത്തില് അവിടെയും കീടനാശിനികളും കുമിള്നാശിനികളും(fungicides) ഉപയോഗിക്കുന്നുണ്ട്. ചെമ്പും സള്ഫറും ചേര്ന്ന ബോര്ഡോ മിശ്രിതം അവര്ക്ക് പഥ്യമാണ്. സസ്യങ്ങളിലുള്ള പല ആല്ക്കലോയിഡുകളും കടുത്ത വിഷമാണ്. ഉദാ-കുറാറെ (curare) പോലുള്ള ആല്ക്കലോയിഡുകള് അര്ബുദരോഗ സാധ്യത വര്ദ്ധിപ്പിക്കുന്നവയാണ്. അമാനിറ്റ കൂണുകളിലും കാര്യമായ തോതില് വിഷമുണ്ട്. ഇന്ത്യയില് പലയിടുത്തും ഉപയോഗിക്കുന്ന പുകയിലക്കഷായത്തില് അടങ്ങിയിരിക്കുന്ന നിക്കോട്ടിന് എന്ന ആല്ക്കലോയിഡ് രക്തം കട്ടപിടിപ്പിക്കും. ഇത് പുകയിലക്കഷായം വഴി സസ്യങ്ങളിലെത്തുന്നു-തുടര്ന്ന് മനുഷ്യരിലേക്കും. വേപ്പിന് കഷായത്തിലെ ആല്ക്കലോയിഡും ശരീരത്തിന് ഹാനികരമാണ്. രാസ കീടനാശിനികളില് താരതമ്യേന പെട്ടെന്ന് വിഘടിക്കുന്നവയാണ്. എന്നാല് ജൈവകീടനാശിനികള് ഇക്കാര്യത്തില് സമാനമായ ആശ്വാസം നല്കുന്നില്ലെന്നതാണ് യാഥാര്ത്ഥ്യം. </span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ജൈവകൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികള് ജൈവസ്രോതസ്സുകളില് നിന്ന് ഉദ്പ്പാദിപ്പിക്കുന്നതിനാല് വിഷാംശം കുറവാണ് എന്നാണ് മറ്റൊരു അവകാശവാദം. പരമ്പരഗതമായി രാസകീടനാശിനികള് ഉദ്പ്പാദിപ്പിക്കുന്നതില് നിന്നും വ്യത്യസ്തമാണിതെന്ന് അവര് പറയും. പക്ഷെ കൃത്രിമമായി ഉദ്പ്പാദിപ്പിച്ചാലും പ്രകൃതിസ്രോതസ്സുകളില് നിന്നു ഉദ്പ്പാദിച്ചാലും വിഷപ്രഭാവത്തിന്റെ കാര്യത്തില് വ്യത്യാസമുണ്ടാകില്ല എന്നതാണ് വസ്തുത. 2005 വരെ അമേരിക്കയിലെ ജൈവകൃഷിക്കാര് വ്യാപകമായി ഉപയോഗിച്ചിരുന്ന റൊട്ടേനണ് (Rotenone) തന്നെ ഉദാഹരണം. ജൈവകോശങ്ങളിലെ മൈറ്റോകോണ്ട്രിയയെ ആക്രമിച്ച് നശിപ്പിക്കാന് ശേഷിയുള്ള ഈ ജൈവകീടനാശിനി എലികളില് പാര്ക്കിന്സണ്സ് രോഗമുണ്ടാക്കുന്നതെന്നുപിന്നീട് കണ്ടെത്തുകയുണ്ടായി. പക്ഷെ ദശകങ്ങളോളം ''ജൈവവും സുരക്ഷിത''വുമായ (organic and safe) കീടനാശിനിയായി അമേരിക്കയില് ഉപയോഗിച്ചിരുന്ന റൊട്ടേനണ് 2005 ല് നിരോധിക്കപ്പെടുകയായിരുന്നു. പക്ഷെ ഇപ്പോഴും മത്സ്യനാശിനിയായി അതവിടെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് രസകരം!</span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ജൈവവിളകള് ആരോഗ്യത്തിന് നല്ലതാണ്,പോഷകഗുണം(nutritional quality) കൂടുതലുണ്ട് എന്നൊക്കെയുള്ള അവകാശവാദങ്ങളും പൊള്ളയാണ്. കഴിഞ്ഞ 50 വര്ഷമായി ഈ മേഖലയില് കാര്യമായി പഠനങ്ങള് നടന്നിട്ടുണ്ട്. ഒന്നില്പോലും പ്രസ്തുത അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. ആകെ തെളിഞ്ഞത് ജൈവഉത്പന്നങ്ങളില് താരതമ്യേന കൊഴുപ്പ് (fat) കൂടുതലുണ്ടെന്ന് മാത്രമാണ്. ഇതാകട്ടെ മനുഷ്യര്ക്ക് അത്ര നല്ലതുമല്ല. ജൈവകീടനാശിനികള് പരിസ്ഥിതിക്ക് കുറഞ്ഞ അളവിലുള്ള നാശം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന വാദവും ശരിയല്ല. അമേരിക്കയില് ജൈവകീടനാശിനികള് ഉണ്ടാക്കാനുന്ന വലിയ കമ്പനികള് രാസപദാര്ത്ഥങ്ങള് തന്നെ ഉപയോഗിക്കുന്നതായി ദി അമേരിക്കന് സയന്റിസ്റ്റ് പറയുന്നു(വിശദാംശങ്ങള് ഇവിടെ വായിക്കാം-http://blogs.scientificamerican.com/science-sushi/httpblogsscientificamericancomscience-sushi20110718mythbusting-101-organic-farming-conventional-agriculture/)</span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br />കേരളത്തിലെ കാര്ഷിക ഗവേഷണ സ്ഥാപനങ്ങള് കാര്ഷികോന്നമനം ലക്ഷ്യമാക്കി പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തില് ഈ വിജ്ഞാനത്തിന്റെ സാധ്യതകള് റദ്ദാക്കപ്പെടും. ഭക്ഷ്യ സ്വയംപര്യാപ്തതയില് കേരളം ഇന്നും പിന്നാക്കമാണ്. മൊത്തം കൃഷിഭൂമിയുടെ നാലിലൊന്ന് മാത്രമാണ് നാം ഭക്ഷ്യവിളകള്ക്കായി ഉപയോഗിക്കുന്നത്. ഇത് തീരെക്കുറവാണെന്ന് പറയേണ്ടതില്ല. ജനസംഖ്യാ വര്ദ്ധനയുടെ നിരക്ക് നിയന്ത്രണാധീനമാണെങ്കിലും ജനങ്ങളുടെ എണ്ണം വര്ദ്ധിക്കുകയാണ്. ചുരുങ്ങുന്ന കൃഷിഭൂമിയും അവഗണിക്കപ്പെടുന്ന ഭക്ഷ്യധാന്യ കൃഷിയും അന്യ സംസ്ഥാനങ്ങളെ അമിതമായ ആശ്രയിക്കലും ജനപ്പെരുപ്പവും ഏതു സമയത്തും ഈ സംസ്ഥാനത്തെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞേക്കാം. <br /><br />കേരളത്തില് കാന്സര് പെരുകുന്നത് വിഷം തളിച്ച പച്ചക്കറി മൂലമാണെന്ന പ്രചരണം തകൃതിയായി നടക്കുന്നുണ്ട്. ഇതിനു ഉപോത്ബലകമായ തെളിവുകളോ ഡേറ്റകളോ നേര്ക്കു നേര്ബന്ധം തെളിയിക്കുന്ന ഗവേഷണഫലങ്ങളോ ആരും ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും പൊതുബോധം വിധിയെഴുതിക്കഴിഞ്ഞു. സിനിമാ-സീരിയല് താരങ്ങള് വരെയാണ് അനുഭവസാക്ഷ്യവുമായി തീ തുപ്പുന്നത്. ബഹുവിധ കാരണങ്ങള് കാന്സറിനു ഹേതുവാകാം. അര്ബുദജനിതകം പേറുന്ന വസ്തുക്കള് പ്രകൃതിയില് തന്നെ ആയിരക്കണക്കിനുണ്ട്. പതിനാലു പ്രോട്ടോ ഓങ്കോ ജീനുകള് സഹജമായി തന്നെ മനുഷ്യരിലുണ്ടെന്നും ഏതു നിമിഷവും അവ സക്രിയമാക്കപ്പെടാമെന്നും സയന്സ് സ്ഥിരീകരിക്കുന്നുണ്ട്(http://www.nature.com/scitable/topicpage/proto-oncogenes-to-oncogenes-to-cancer-883) <br /><br /> <br />1901 ലെ തിരുവിതാംകൂര് സെന്സസ് പ്രകാരം അവിടുത്തെ ജനസംഖ്യയുടെ ശരാശരി ആയുസ്സ് 27 വയസ്സാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള് അത് കഷ്ടിച്ച് മുപ്പത് വയസ്സിന് മുകളിലും. പക്ഷെ ഇന്ന് മലയാളിയുടെ ശരാശരി ജീവിത ദൈര്ഘ്യം 74-75 വയസ്സാണ്. എന്നാല് പണ്ടത്തെ ആള്ക്കാരൊക്കെ ആരോഗ്യദൃഡഗാത്രരും നൂറും നൂറ്റിയിരുപതും വയസ്സുവരെ ജീവിച്ചിരുന്നവരാണെന്ന മിഥ്യാധാരണയാണ് പൊതുവെ വിദ്യാസമ്പന്നരായ പുതു തലമുറ പോലും വെച്ചുപുലര്ത്തുന്നത്! Cancer Research UK 2009-11 കാലഘട്ടത്തില് നടത്തിയ പഠനഫലമനുസരിച്ച് 36% കാന്സര് രോഗികളും 75 വയസ്സിനു മുകളിലുള്ളവരാണ്;മുക്കാല് പങ്കും 50 വയസ്സ് കഴിഞ്ഞവരും(http://www.cancerresearchuk.org/health-professional/cancer-statistics/incidence/age). പുരുഷന്മാരില് രണ്ടിലൊരാളും സ്ത്രീകളില് മൂന്നിലൊന്നും ജീവിതകാലത്തിനിടയ്ക്ക് അര്ബുദം വരാനിടയുണ്ടെന്നാണ് അമേരിക്കന് കാന്സര് സൊസൈറ്റി പറയുന്നത(American Cancer Society, 2008). <br /><br />ഇന്നത്തെ കേരളം പ്രായംകൂടിയ (aged) സമൂഹമാണ്. സ്വഭാവികമായും കാന്സറിന്റെ പ്രഭാവം കൂടാനുള്ള സാധ്യത സ്വാഭാവികമാണ്. മാത്രമല്ല, രോഗനിര്ണ്ണയത്തിലും അതു രേഖപ്പെടുത്തുന്നതിലും നാം മുന്നിലാണ്. ഈശാനകോണില് സ്പെറ്റിക്ക് ടാങ്ക് വന്നാല് കുടുംബത്തിലുള്ളവര്ക്ക് കാന്സര് ഉറപ്പാണെന്ന് വാസ്തുക്കാരന് പറയും. ജ്യോതിഷിക്കും കൈനോട്ടക്കാരനും കാന്സറും മാരകരോഗങ്ങളും വരുന്നതു എങ്ങനെ എന്നത് സംബന്ധിച്ച് തങ്ങളുടേതായ ചക്കര സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം തന്നെ ജനത്തിനു പ്രിയങ്കരമാണ്. പച്ചക്കറിയിലെ വിഷാംശമാണ് കാന്സര് ഉണ്ടാക്കുന്നതെന്ന വാദവും ശാസ്ത്രബോധവും അന്വേഷണബുദ്ധിയും അസ്തമിക്കുന്ന ഒരു സമൂഹത്തില് സമാനമായ തോതില് ജനകീയമാകുന്നതില് അത്ഭുതമില്ല.<br /><br />അന്യസംസ്ഥാന പച്ചക്കറിയുടെ മേല് കര്ശനമായ നിരീക്ഷണവും പരിശോധനയും സര്ക്കാര് അടിയന്തര പ്രാധാന്യത്തോടെ ഉറപ്പു വരുത്തേണ്ടതുണ്ട്. നിരന്തരമായ ശാസ്ത്രീയ പരിശോധനകള് നിലവാരം ഉയര്ത്താന് സഹായിക്കും. നഷ്ടം സഹിച്ചും മലയാളിയെ തീറ്റിപ്പോറ്റാന് തമിഴന് ബാധ്യതയില്ലെന്നറിയണം. അവനുണ്ടാക്കുന്നത് വേണമെങ്കില് അവന് പറയുന്ന വില കൊടുക്കണം, അവന്റെ സാഹചര്യങ്ങള് അംഗീകരിക്കണം-അതല്ലെങ്കില് സ്വയംപര്യാപ്തത നേടണം. സ്വന്തം ഉപഭോഗത്തിനുള്ള പച്ചക്കറിയില് തമിഴര് കീടനാശിനി തളിക്കാറില്ലെന്നു നാം പരിതപിക്കാറുണ്ട്. മുഴുപ്പും നിറവുമുള്ള വിള കിട്ടാന് രാസവളവും കീടനാശിനികളും ആവശ്യമായി വരും. കേരളത്തിലേക്ക് യാത്ര ചെയ്തു കുറഞ്ഞതു ഒരാഴ്ചയോളം കടകളില് കാത്തിരിക്കാനുള്ള കരുത്തുണ്ടാവണമെങ്കില് കീടങ്ങള്ക്കെതിരെ മെച്ചപ്പെട്ട പ്രതിരോധം അനിവാര്യമാണ്. തോട്ടത്തില് നിന്നു നേരിട്ടു പറിച്ച് കറി വെക്കുന്ന വിളയില് അതിന്റെ ആവശ്യമില്ല. <br /><br />'വിഷം'എന്ന ഓമനപ്പേര് ചാര്ത്തി കൊടുത്തിരിക്കുന്ന അന്യസംസ്ഥാന പച്ചക്കറി കഴിച്ച് കേരളത്തിലാരും വയറിളക്കവും ഛര്ദ്ദിയും തലക്കറക്കവുമായി ദിനംപ്രതി കുഴഞ്ഞു വീഴുന്നില്ല. ഭക്ഷ്യവിഷബാധകള് ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. കേരളത്തില് എത്തുന്നതിനു മുമ്പ് വിഘടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അംഗീകൃത കീടനാശിനികളാണ് അവര് ഉപയോഗിക്കുന്നവയില് ഭൂരിഭാഗവും. അതേസമയം ജൈവകൃഷിയില് പലപ്പോഴും കീടനാശിനി/നിയന്ത്രണ മാര്ഗ്ഗങ്ങള് കര്ഷകന് സ്വന്തം നിലയ്ക്ക് പ്രയോഗിക്കുന്നവയാണ്. അന്താരാഷ്ട്ര തലത്തില് വേപ്പ് ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തിനു വിലക്കുള്ളപ്പോള് ഇന്ത്യയിലെ ജൈവകൃഷിക്കാര് അതു നിര്ബാധം ഉപയോഗിക്കുന്നുണ്ടെന്നോര്ക്കുക. <br />ഊഹാപാഹങ്ങളിലും ഗൂഡാലോചനാസിദ്ധാന്തങ്ങളിലും വന്യമായി അഭിരമിക്കുന്ന ഒരു സമൂഹമെന്ന നിലയില് ജൈവവളം, ജൈവകൃഷിയിലെ കീടനിയന്ത്രണമാര്ഗ്ഗങ്ങള്, ജൈവവളം എന്നിവയ്ക്കും കാന്സര് അടക്കമുള്ള മാരകരോഗങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പരിശോധിക്കുന്നതില് തെറ്റില്ലല്ലോ. ബന്ധമുള്ളതായി തോന്നുന്നതെല്ലാം കാരണമായി സ്ഥിരീകരിക്കുന്ന (correlation construed as causation) യുക്തിരാഹിത്യമാണല്ലോ നമുക്ക് പ്രിയങ്കരം! ഇനി, ജൈവകൃഷി വ്യാപകമാകുന്നതുകൊണ്ടാണോ കേരളത്തില് കാന്സര്രോഗികളുടെ എണ്ണം കൂടുന്നതെന്ന് ആരറിഞ്ഞു! ജൈവകൃഷി നിറുത്തി വെച്ചിട്ട് കാന്സര് സെന്ററുകള് സ്ഥാപിച്ചാല് മതിയെന്നു വാദിക്കാമോ ആവോ?! <br /><br />ആദ്യകാലത്തുണ്ടായ കീടനാശിനി പ്രയോഗത്തിന്റെ ദുഷ്ഫലങ്ങളാണ് ഇന്നത്തെ കീടനാശിനി ഫോബിയയുടെ മുഖ്യ കാരണം. ഉള്പ്പുളകവാര്ത്തകള് സൃഷ്ടിക്കാനായി എരിവുംപുളിയും കുത്തി നിറച്ച് പത്രപ്രവര്ത്തകര് എഴുതിവിടുന്ന ആശങ്കയും ഭീതിയും കുത്തിനിറച്ച റിപ്പോര്ട്ടുകള് ജനത്തെ നടുക്കി കളയുന്നു. ഊഹാപോഹമേത് വാസ്തവമേത് എന്നു പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ വേര്തിരിച്ചറിയലാണ് ശാസ്ത്രത്തിന്റെ രീതി. കീടനാശിനികളുടെ അവശിഷ്ടവീര്യം (residue) പരിശോധിക്കാനുള്ള സൗകര്യം തിരുവനന്തപുരത്ത് വെള്ളായണി കാര്ഷിക കോളേജിലുണ്ട്. ദേശീയ അംഗീകാരം (NABL Accreditation) ലഭിച്ച പരീക്ഷണശാലയാണത്. കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി കേരളത്തിലെ ചന്തകളില് നിന്ന് ശേഖരിച്ച പഴ-പച്ചക്കറി ഇനങ്ങളുടെ പരിശോധനാഫലം ലഭ്യമാണ്. അതില് 84% സാമ്പിളുകളിലും കീടനാശിനി അംശം കണ്ടെത്തിയിട്ടില്ല. ബാക്കി 16% സാമ്പിളുകളില് പകുതിയില് മാത്രമേ കീടനാശിനി അംശം അനുവദനീയ പരിധി കവിയുന്നുള്ളൂ. പക്ഷെ ഇതൊന്നും വാര്ത്തയല്ല! <br />മാരകമായേക്കാവുന്ന മാത്രയുടെ വളരെ ചെറിയ അംശമാണിത്. അതായത് കേരളത്തിലെ ചന്തകളില് ലഭിക്കുന്ന 92% പഴങ്ങളും പച്ചക്കറികളും ശങ്കാലേശമന്യേ കഴിക്കാവുന്നതാണെന്നാണ് അവര് പറയുന്നത്(Dr. S. Naseema Beevi. Pesticide residues in market vegetables in Kerala - current scenario. International congress on Kerala studies. Samyojitha krishi vikasanam. papers. Palakkad- April 27, 28 . AKG padana Gaveshana Kerndram, TVPM. Page No. 49-50) <br /><br />കഴുകി വൃത്തിയാക്കുകയോ തൊലി ചെത്തുകയോ ചെയ്താല് വിഷാംശം പിന്നെയും കുറയും. തിളപ്പിച്ച വെള്ളത്തില് പാചകം ചെയ്യുമ്പോഴും പുളി രസമുള്ള കറിയുണ്ടാക്കുമ്പോഴും വിഷാംശം തീരെ നിസ്സാരമായ തോതിലേക്ക് താഴുകയാണ്. ഹോട്ടലുകളില് നിന്നെടുത്ത ഭക്ഷണ സാമ്പിളുകളില് നടത്തിയ പഠനങ്ങളില് വളരെ കുറച്ചെണ്ണത്തില് മാത്രമെ കീടനാശിനിയുടെ അംശം കണ്ടെത്തപ്പെട്ടിട്ടുള്ളൂ. ചുരുക്കത്തില് ഈ മേഖലയില് കൂടുതല് പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ടെന്ന കാര്യത്തില് തര്ക്കമില്ലെങ്കിലും ലഭ്യമായ തെളിവുകള് ഇവിടെ നടക്കുന്ന പ്രചരണ കോലാഹലങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. <br />ഉചിത അനുപാതത്തില് ജൈവ-രാസവളങ്ങള് സമ്മിശ്രമായി ഉപയോഗിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ കൃഷി രീതികള് തന്നെയാണ് നാം പിന്തുടരേണ്ടത്. ഒപ്പം ഉത്തമകൃഷിശീലങ്ങള് (Good Agricultural Practices) സ്വായത്തമാക്കുകയുംവേണം. ഒന്നോ രണ്ടോ തലമുറയ്ക്ക് വേണ്ടിയല്ല മറിച്ച് വരാനിരിക്കുന്ന ആയിരക്കണക്കിനു തലമുറകളെ തീറ്റിപ്പോറ്റാന് പര്യാപ്തമായ സുസ്ഥിരവും ശാസ്ത്രീയവുമായ കൃഷിരീതികളാണാവശ്യം. ജൈവവ്യവസ്ഥക്ക് ഏറെയൊന്നും പരിക്കേല്പ്പിക്കാത്ത, സംയോജിത കീടനിയന്ത്രണ രീതികളും ശരിയായ അളവിലുള്ള രാസ-ജൈവ വളങ്ങളും ഉന്നത സാങ്കേതികവിദ്യയും അവിടെ അനിവാര്യമാകുന്നുണ്ട്. താരം കൃഷി ചെയ്യുമ്പോഴല്ല മറിച്ച് കൃഷി താരമാകുമ്പോഴാണ് സമൂഹം പരിരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവുണ്ടാകണം.<br /><br /><br />1993 മാര്ച്ച് 26 നു ക്ഷാമം നക്കിത്തോര്ത്തിയ സുഡാനില് നിന്നും ദക്ഷിണാഫ്രിക്കന് ഫോട്ടോ ജേര്ണലിസ്റ്റ് കെവിന് കാര്ട്ടര് (Kevin Carter) ഷൂട്ട് ചെയ്തു ന്യൂയോര്ക്ക് ടൈംസില് പ്രസിദ്ധീകരിച്ച ഒരു ചിത്രം ലോകജനതയെ അക്ഷരാര്ത്ഥത്തില് സ്തബ്ധരാക്കുകയുണ്ടായി. അര്ദ്ധപ്രാണനുമായി അസ്ഥികൂടംപോലെ ഇഴഞ്ഞു നീങ്ങുന്ന അസ്ഥിഒരു ബാലനു പിന്നില് ഭീതിദമായി കാത്തിരിക്കുന്ന ഒരു നരഭോജി കഴുകന്റെ ചിത്രമായിരുന്നു അത്. പുലിറ്റ്സര്<br /> സമ്മാനം നേടിയ ഈ ചിത്രം കൊണ്ടുവന്ന ഖ്യാതിയും അപഖ്യാതിയും സൃഷ്ടിച്ച സമ്മര്ദ്ദം താങ്ങാനാവാതെ 1994 ജൂലൈയില് കാര്ട്ടര് ആത്മഹത്യ ചെയ്തു. ഭക്ഷ്യക്ഷാമം എത്ര നരകീയമായി തീരാമെന്ന് വിവരിക്കുന്ന ഈ ചിത്രം നിശബ്ദമായ ഒരു നിലവിളിയാണ്. ശാസ്ത്രീയ കൃഷി രീതികളോട് ഇന്നും പുറംതിരിഞ്ഞു നില്ക്കുന്ന ആഫ്രിക്കന് രാജ്യങ്ങള് ക്ഷാമത്തിന്റെ പറുദീസകളാകുന്നതെങ്ങനെയെന്ന് ജൈവതീവ്രവാദികള് അന്വേഷിക്കുമോ? അകലെയെങ്കിലും കാര്ട്ടറെ കൊന്ന ചിത്രം മലയാളിയുടെ മുന്നില് തൂങ്ങിയാടുന്നു. കണ്ണടയ്ക്കരുത്.</span></span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span style="font-size: small;"><br /><i><span style="font-size: x-small;">*(Published in Pachakutira, Sept, 2015 (കടപ്പാട്: ഡോ.കെ.എം. ശ്രീകുമാര്, അസോ.പ്രൊഫസര്, കാര്ഷിക കോളേജ്, പടന്നക്കാട്, ഡോ. മനോജ് കോമത്ത്, SCTIMS,തിരുവനന്തപുരം)</span></i><br /><br /><br /><br /> ****************************** </span></span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com13tag:blogger.com,1999:blog-1970105762930260296.post-34844214526984579442015-09-24T15:11:00.001+05:302015-09-24T15:11:27.885+05:3088. അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്<p dir="ltr"></p>
<p dir="ltr"> കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ അവതരിപ്പിക്കുന്ന ടോക്ക് ഷോകളുടെയും സംവാദങ്ങളും മിക്കപ്പോഴും സമൂഹത്തില്‍ അവേശേഷിക്കുന്ന ശാസ്ത്രചിന്തയും യുക്തിബോധവുംകൂടി നേര്‍പ്പിക്കുന്നതില്‍ കലാശിക്കുന്നു.കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടര്‍ ചാനല്‍ കുറെയധികം തട്ടിപ്പുവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയ ഒരു പരിപാടി ചെയ്തിരുന്നു. അതൊഴിച്ചു നിറുത്തിയാല്‍ കൊപേകള്‍ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്യുന്ന ഒരു പരിപാടികള്‍ അപൂര്‍വമാണ്. <br>
കൊപേക്കാര്‍ അവതരിപ്പിക്കുന്ന സ്‌പോണ്‍സേഡ് പരിപാടികള്‍ പൊതുപരിപാടികളില്‍ നിന്നും വ്യത്യസ്തമാണ്. ടെലി ബ്രാന്‍ഡ് പരസ്യങ്ങള്‍, ടെലി ഷോപ്പിംഗ് തുടങ്ങിയ കൈവിട്ട കളികളുടെ കാര്യം തല്‍ക്കാലം വിട്ടുകളയുക. കൊപേക്കാര്‍ അങ്ങോട്ടു പണം കൊടുത്തു സമയംവാങ്ങി നടത്തുന്ന സ്‌പോണ്‍സേഡ് പരിപാടികളിലൂടെയാണ് ഇന്നത്തെ അറിയപ്പെടുന്ന കൊപേ വിദ്വാന്‍മാരില്‍ പലരും ഉദിച്ചുയര്‍ന്നത്.</p>
<p dir="ltr"> ഒരുപക്ഷെ വിപ്ലവചാനല്‍ മുതല്‍ ഗാന്ധിചാനല്‍ വരെ ഒരുമിക്കുന്ന ഏകമേഖല ഇതാണെന്നു തോന്നുന്നു. പല ക്രിമിനലുകളും തങ്ങളുടെ തട്ടിപ്പു തുടങ്ങിയത് ടെലിവിഷന്‍ പരസ്യങ്ങളിലൂടെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ സ്വകാര്യചാനലുകളെ നാണിപ്പിക്കുന്ന വൈഭവമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്. വിറ്റുപോകുന്നു, സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എളുപ്പമാണ്, കാണാന്‍ ആളുണ്ട്....തുടങ്ങിയ സാമ്പത്തിക മാനദണ്ഡങ്ങള്‍പ്പുറം ചിന്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന ശാഠ്യം അവിടെ പ്രകടമാണ്.</p>
<p dir="ltr"> ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം എഡിറ്റോറിയല്‍ എഴുതിയിരുന്നു. ധബോല്‍ക്കര്‍ ആജീവനാന്തം എതിര്‍ത്തുപോന്ന കൊടിയ അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ കരകവിഞ്ഞൊഴുകിയ പത്രത്തിലാണ് വായനക്കാര്‍ക്ക് എഡിറ്റോറിയലും വായിക്കേണ്ടി വന്നത്! ഒരുവശത്തു പുരോഗമാനാഭിമുഖ്യം കൊണ്ടു ശ്വാസംമുട്ടുന്ന 'സാമൂഹികപ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന എഡിറ്റോറിയല്‍'! മറുവശത്ത് പത്രംനിറയെ ചാത്തന്‍സേവ മുതല്‍ മന്ത്രവാദം വരെ അണിനിരക്കുന്ന കമനീയ പരസ്യങ്ങള്‍! രണ്ടു ജോലിയും ഒരേ പത്രം തന്നെ ചെയ്യുമ്പോള്‍ സമൂഹം പകച്ചുപോവുക സ്വഭാവികം! <br>
ഇതു 'ബാലന്‍സ് കെ നായര്‍ തന്ത്ര'മായി കാണരുതേ.കാരണം ബാക്കി 364 ദിവസങ്ങളില്‍ പരസ്യങ്ങള്‍ മാത്രമേയുള്ളൂ!</p>
<p dir="ltr"> കേരളത്തെ നടുക്കിയ ചില മന്ത്രവാദമരണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അവസാനം, പ്രതീക്ഷിച്ചപോലെ ''നല്ല മന്ത്രവാദം മോശമല്ല, മോശം മന്ത്രവാദം നല്ലതല്ല''എന്നൊക്കെ കുഴച്ചുരുട്ടി ആവണക്കെണ്ണ രൂപത്തില്‍ അവതാരകന്‍ ചര്‍ച്ച സംഗ്രഹിച്ചു. കൗതുകകരമായി തോന്നിയ കാര്യം മറ്റൊന്നായിരുന്നു. ഷൂട്ടിംഗിനു മുമ്പ് കേന്ദ്രം ഡയറക്ടര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു മാന്യവ്യക്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ വന്നു ഒരു ലഘുപ്രബോധനം നടത്തി. ''നമ്മുടെ ചാനല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരാണ്, അതുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെല്ലാം കഴിവതും അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കണം, നമുക്ക് ഇത്തരം കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കണം.....''-ടിയാന്‍ ആവേശംകൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.</p>
<p dir="ltr"> ചര്‍ച്ച എങ്ങനെ വേണം, എന്തുപറയണം എന്നൊക്കെ പങ്കെടുക്കുന്നവരോട് നിര്‍ദ്ദേശിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. കയ്യുംകലാശവും കാട്ടി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന ഡയറക്ടറുടെ കൈകളിലേക്ക് അറിയാതെ നോക്കിപ്പോയി. ഇരു കൈകളിലും ജപിച്ചു കെട്ടിയ വര്‍ണ്ണാഭമായ നിരവധി മന്ത്രച്ചരടുകള്‍! ടിയാനു ഒരൊറ്റ നിര്‍ബന്ധമേയുള്ളൂ: അവിടിരിക്കുന്നവരെല്ലാം അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി എതിര്‍ക്കണം!!</p>
<p dir="ltr"> 2007 ല്‍ ഏഷ്യാനെറ്റ് ചാനലിലെ നമ്മള്‍ തമ്മില്‍ ടോക്ക് ഷോ യില്‍ വാസ്തുശാസ്ത്രത്തെ കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത ശാസ്ത്രപ്രചാരകനായ ഒരു സുഹൃത്തു പറഞ്ഞ കാര്യം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. പരിപാടിയില്‍ കേരളത്തിലെ ഒരു പ്രമുഖ വാസ്തുകുലപതിയെ വിചാരണ ചെയ്തുകൊണ്ടും യുക്തിസഹമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ബഹളക്കാരനായ അവതാരകന്‍ തന്റെ പുരോഗമന ദ്രംഷ്ടകള്‍ പുറത്തുകാട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. പക്ഷെ ഷൂട്ടിംഗ് തീര്‍ന്നതും ടിയാന്‍ വാസ്തുകുലപതിക്കു സമീപംചെന്നു:''വീട്ടിലെ മുറികളുടെ സ്ഥാനം ഒന്നു നോക്കണം, ഓര്‍ഡിനറി ടീമുകളെ വിളിച്ചാല്‍ ശരിയാവുകയില്ല. തിരുമേനിക്ക് എപ്പാഴാണ് സമയംകിട്ടുന്നത്, വന്നു കൂട്ടിക്കൊണ്ട് പൊയ്‌ക്കൊള്ളാം''! പുരോഗമപ്രഭുവായി അഭിനയിച്ചുകൊണ്ടിരുന്ന അവതാരകന്റെ വായില്‍ നിന്നും ഉതിര്‍ന്നുവീണ ഈ വാക്കുകള്‍ അടുത്തു നിന്നു കേട്ട സംവാദകരായ വിശ്വാസികള്‍ക്കുപോലും അവിശ്വസനീയമായി തോന്നി!</p>
<p dir="ltr">അമൃതാ ചാനലില്‍ ഈ വര്‍ഷം<br>
നടന്ന ഒരു ടോക്ക് ഷോയില്‍ പങ്കെടുത്ത മറ്റൊരു സുഹൃത്തിനോടു അവതാരകനായ ചലച്ചിത്രതാരം മണിയന്‍പിള്ള രാജൂ ചോദിച്ച ചോദ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു: ''അന്തരിച്ച നടി മോനിഷയെ ഞാന്‍ പലപ്പോഴും കാണാറുണ്ട്, അതിന്റെ കാരണം വിശദീകരിക്കാനാവുന്നില്ലെങ്കില്‍ ഇതൊക്കെ മിഥ്യയാണെന്നു എങ്ങനെ പറയും?!'' സ്വന്തം ഭ്രമങ്ങളും മനോകല്‍പ്പനകളും മറ്റൊരാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വാസ്തവമല്ലെന്നു എങ്ങനെ പറയും എന്നാണ് രാജുവിന്റെ സംശയം! പണ്ടു ഇങ്ങനെ ''പലതും കാണുകയും കേള്‍ക്കുകയും'' ചെയ്ത മിടുക്കന്‍മാരുടെ മനോവിഭ്രാന്തികള്‍ ചോദ്യംചെയ്യാതെ വെട്ടിവിഴുങ്ങിയതിനുള്ള ശിക്ഷയാണ് ഇന്നും മനുഷ്യരാശി അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു ആരു പറഞ്ഞുകൊടുക്കും?</p>
<p dir="ltr"> പ്രശ്‌നം സാമ്പത്തികം മാത്രമാണോ? ചാനലധികാരികളുടെയും ജീവനക്കാരുടെയും അന്ധവിശ്വാസ പ്രവണതകള്‍അവിടെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. വാസ്തുപ്രകാരം തയ്യാറാക്കിയ ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു വാസ്തുവിനെതിരെ സംസാരിച്ചാല്‍ അതിന്റെ സാധ്യതയെന്തായിരിക്കും?! ജ്യോതിഷികളുടെ/വാസ്തുക്കാരായ സ്ഥിരം കസ്റ്റമര്‍മാരായ അവതാരകര്‍ക്ക് എത്ര നിക്ഷപക്ഷവും വിശകലനാത്മവുമായി ചര്‍ച്ച നയിക്കാനാവും?</p>
<p dir="ltr"> മിക്കപ്പോഴും ചര്‍ച്ചയുടെ അന്തിമനിഗമനം മുന്‍കൂട്ടി കാണാതെ പഠിച്ചായിരിക്കും അവതാരകര്‍ എത്തുക. ചര്‍ച്ചയില്‍ നിന്നുരുത്തിരിയുന്ന നിഗമനങ്ങളല്ല മറിച്ച് തങ്ങള്‍ കാലേക്കൂട്ടി കാണാതെ പഠിച്ചുവെച്ച വരികളായിരിക്കും ആരംഭത്തിലും അവസാനവും അവര്‍ കാമറ നോക്കി ഉരുവിടുക. 'ബാലന്‍സിംഗ്'ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നാണവരുടെ വാദം. രാഷ്ട്രീയ വിഷയങ്ങളിലൊക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. പക്ഷെ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ നടത്തുന്ന സമതതുലനം അന്ധവിശ്വാസങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തിനു സമതുലനം എന്നു ചോദിച്ചാല്‍ പ്രേക്ഷകര്‍ കൂടുതലും അന്ധവിശ്വാസികളാണ്, സ്‌പോണ്‍സര്‍മാര്‍ കോപിക്കും, കൊപേക്കാര്‍ മുകളിലേക്ക് വിളിച്ചു പരാതി പറയും.....തുടങ്ങിയ പ്രതീക്ഷിത വിശദീകരണങ്ങള്‍ കേള്‍ക്കാം. ഒപ്പം അവതാരകര്‍ ഒന്നുകൂടി പറയാതെ പറയും: തങ്ങളുടെ നിലപാടും മറ്റൊന്നല്ല!</p>
<p dir="ltr">പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം പരിപാടികളില്‍ പങ്കെടുത്തു ആശയപ്രചരണം നടത്താനുള്ള ബാധ്യത ശാസ്ത്രപ്രചാരകര്‍ക്കുണ്ട്.വൈക്കോല്‍ കെട്ടാനുള്ള കയറു ഉണ്ടാക്കുന്നത് വൈക്കോലില്‍ നിന്നും തന്നെയാണ്. സര്‍ക്കാരും പോലീസും ചാനല്‍ ജീവനക്കാരുമൊക്കെ വരുന്നത് ഈ സമൂഹത്തില്‍ നിന്നാണെന്നറിയണം. എല്ലാ സാമൂഹികരോഗങ്ങളും ജീര്‍ണ്ണതകളും വ്യക്തിയില്‍ ഏറിയുംകുറഞ്ഞും പ്രതിഫലിക്കും. കച്ചവട-സിനിമാരംഗങ്ങള്‍ പൊതുവെ അന്ധവിശ്വാസങ്ങളുടെ പൂരപ്പറമ്പുകളാണ്. റേറ്റിംഗ് ലക്ഷ്യമിട്ടു താരങ്ങളെക്കൊണ്ട് ചര്‍ച്ചകളും അഭിമുഖങ്ങളും സംഘടിപ്പിച്ചാല്‍ മിക്കപ്പോഴും അവര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളും ചപലധാരണകളും സമൂഹത്തിലേക്ക് ഒഴുക്കിവിടും. ജനത്തിനു ആവശ്യമുള്ളതു ലഭ്യമാക്കാനേ ചാനലുകള്‍ക്കു സാധിക്കൂ. സമൂഹത്തെ തിരുത്തിയും പരിഷ്‌ക്കരിച്ചു പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികഭദ്രത പലര്‍ക്കുമില്ല, അതിനുള്ള താല്‍പര്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.<br>
</p>
Unknownnoreply@blogger.com2Sector 12, Sector 1219.056679 73.01027tag:blogger.com,1999:blog-1970105762930260296.post-87011155196131966142014-11-30T10:35:00.004+05:302014-11-30T10:38:25.114+05:3087. A Happy Message from Down Under<div dir="ltr" style="text-align: left;" trbidi="on">
<h2 style="text-align: left;">
A Happy Message from Down Under :)</h2>
<div style="text-align: left;">
(My FB post dated 29.11.14)</div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-vWuakYek9cA/VHqlWfh_hNI/AAAAAAAACWY/m3-NgYn47Jk/s1600/1535008_786799591403766_4008100800123856987_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-vWuakYek9cA/VHqlWfh_hNI/AAAAAAAACWY/m3-NgYn47Jk/s1600/1535008_786799591403766_4008100800123856987_n.jpg" height="292" width="320" /></a></div>
<br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">ബഹുമാനപ്പെട്ട രവിചന്ദ്രന് സര്,</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">ഇന്നലെ Melbourne Convention and
Exhibition സെന്റർ വച്ച് റിച്ചാർഡ് ഡോക്കി ൻസ്ന്റെ An Appetite for Wonder
എന്നാ പരിപാടിക്കിടയില്</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">വിണ് കിട്ടിയ കുറച്ചു നിമിഷങ്ങൾ കൊണ്ട്
സാറിന്റെ 'നാസ്തികനായ ദൈവവും' , 'ഭുമിയിലെ മഹത്തായ ദ്രശ്യ വിസ്മയവും' ഞാൻ
അദേഹത്തിന് പരിചയപെടുത്തുകയുണ്ടായി. ആവേശത്തോടെ പേജുകൾ മറിച്ച് നോക്കുകയും
പുസ്തകത്തെയും രവിചന്ദ്രൻ സാറിന്റെ മറ്റു പ്രവർത്തനങ്ങളെയും, ആത്മാർഥമയി
അഭിനന്ദികുകയും ചെയ്തു. Courtesy: <a class="profileLink" data-hovercard="/ajax/hovercard/user.php?id=100002211976683" href="https://www.facebook.com/joy.lawrence.79">Joy Lawrence</a></span></span><br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-_Q0_XH3Q-3k/VHqlje_dO6I/AAAAAAAACWg/T52evfeWJiI/s1600/10629596_786799588070433_5734584010827209772_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-_Q0_XH3Q-3k/VHqlje_dO6I/AAAAAAAACWg/T52evfeWJiI/s1600/10629596_786799588070433_5734584010827209772_n.jpg" height="274" width="320" /></a></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com11tag:blogger.com,1999:blog-1970105762930260296.post-3307222055681010562014-10-31T12:50:00.002+05:302014-10-31T12:50:59.083+05:3086. ആറാമത്തെ പുസ്തകം <div dir="ltr" style="text-align: left;" trbidi="on">
<div class="_5pbx userContent" data-ft="{"tn":"K"}">
<span style="font-family: Verdana,sans-serif;"><span style="font-size: large;"><br /> <span style="color: red;"><b>'ബുദ്ധനെ എറിഞ്ഞ കല്ല് '</b></span></span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> (Published by DC Books, Kottayam on November 16, 2014 @Tvpm, Pages-560)</span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="http://4.bp.blogspot.com/-emaX9PaKkQM/VFM241HH5-I/AAAAAAAACTg/4F12kLOvk7o/s1600/Buddhane%2Berija%2Bkallu10.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://4.bp.blogspot.com/-emaX9PaKkQM/VFM241HH5-I/AAAAAAAACTg/4F12kLOvk7o/s1600/Buddhane%2Berija%2Bkallu10.jpg" height="320" width="214" /></a></span></div>
<br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"><span style="color: magenta;"><b>From the Blurb of the book:</b></span><br />
''കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്ജ്ജുനന്റെ സാരഥിയെങ്കില്?!
ഒരു പക്ഷെ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു.
ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശബ്ദമെങ്കിലും
ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന് സമര്ത്ഥിക്കുന്നു.
ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും.
താത്വികതലത്തില്'ബുദ്ധനെ എറിഞ്ഞ കല്ല്'ആയി ഭഗവദ്ഗീത വേഷംമാറുന്നത്
അങ്ങനെയാണ്. എല്ലാ മതസ്ഥരും അവരവരുടെ മതസാഹിത്യം വായിച്ച് ഹരംകൊണ്ടാല്
പരിശോധിക്കപ്പെടേണ്ടത് ഗ്രന്ഥമല്ല മറിച്ച് അവനവന്റെ മസ്തിഷ്ക്ക
നിലപാടുകളാണ്. എന്തെന്നാല് എല്ലാ ലഹരികളും അതാത് ഉപഭോക്താക്കളെ
തൃപ്തിപ്പെടുത്തുകയും ആവര്ത്തിച്ചുള്ള ഉപഭോഗം ഉറപ്പാക്കുകയും
ചെയ്യുന്നുണ്ട്-ഗീതാഭക്തിയുടെ കാര്യവും ഭിന്നമല്ല.</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> മൂന്ന്
ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗമായ 'ഗീതയും മായയും'
ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്ശനമാണ്. 'വ്യാഖ്യാനഫാക്ടറി'യിലൂടെ
വീര്പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെന്നും ഗീതാഭക്തിയും കൂടോത്രവും
തമ്മിലുള്ള വ്യത്യാസം പൂജ്യമാണെന്നും ഗ്രന്ഥകാരന് വാദിക്കുന്നു.
രണ്ടാംഭാഗം, 'വേദാന്തം എന്ന യക്ഷിക്കഥ' ഉപനിഷത്തുകളിലെ വേദാന്തദര്ശനത്തെ
വിമര്ശനാത്മകമായി വിലയിരുത്തുന്നു. 'ബോധം'(Consciousness) സംബന്ധിച്ച
മതവാദങ്ങള് സയന്സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാനഭാഗമായ
'ബോധത്തിന്റെ രസതന്ത്ര'ത്തില് പരിശോധിക്കപ്പെടുന്നു.'നാസ്തികനായ
ദൈവ'വും(2009) 'പകിട പതിമൂന്നും'(2013) നിറുത്തിയ ഇടത്ത് നിന്നാണ് 'ബുദ്ധനെ
എറിഞ്ഞ കല്ല്'പ്രയാണമാരംഭിക്കുന്നത്. നര്മ്മകഥകളും അഭിമുഖങ്ങളും
കോര്ത്തിണക്കിയ ലളിതമായ രചനാശൈലി ഇവിടെയും ശ്രദ്ധേയമാകുന്നു. മതവാദങ്ങളുടെ
മഹത്വം പരിശോധിക്കപ്പെടേണ്ടത് മറുവാദങ്ങളുടെ ഉരകല്ലിലാണെന്നതില്
തര്ക്കമില്ല. തെളിവിനും സാമാന്യയുക്തിക്കും വില കല്പ്പിക്കാത്ത
മതദര്ശനങ്ങള് അനര്ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോള് നിര്മലമായ
പ്രതിഷേധവുമായി ഗ്രന്ഥകാരന്.'' </span></span><br />
<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> <span style="color: blue;"><b>From the Preface by the authour:</b></span></span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">
''..................2013 ഡിസമ്പറില് 'ഭഗവത്ഗീത മാനവികമോ?'എന്ന
വിഷയത്തില് സ്വാമി സന്ദീപാനന്ദഗിരിയുമായി നടന്ന 'നിര്മുക്ത' സംവാദമാണ് ഈ
പുസ്തകരചനയുടെ പ്രേരണകളിലൊന്ന്. എന്റെ ബ്ളോഗിലും (<a href="http://l.facebook.com/l.php?u=http%3A%2F%2Fnasthikanayadaivam.blogspot.com%2F&h=fAQE8Go_3&enc=AZNpLvd8E1eBXADZDa2oIFsEaGFHWxFcfEHHnblxXrqnQ3nc8XQI_Zfbhsjn397Go_N_sUY0SjxQ2ac_6zzeA0hXOfoSiQBRkHrXkYGgYovy5GDoNZHydzGm8y3vOaakktTudBmNbehqPW-dg1vxhzMloPKN_pSDZxFCAoKreM0J1Q&s=1" rel="nofollow" target="_blank">nasthikanayadaivam.blogspot.com</a>)
ഫേസ്ബുക്ക് പേജിലും ഇതു സംബന്ധിച്ച് തുടര് സംവാദങ്ങളുണ്ടായി. ''പകിട 13''
പോലെ തന്നെ ഗൗരവമേറിയ ഫേസ് ബുക്ക് സംവാദങ്ങളില് നിന്നാണ് 'ബുദ്ധനെ എറിഞ്ഞ
കല്ല്'പിറന്നത് അഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും കനത്ത
വെല്ലുവിളികള് നേരിടുന്ന ഒരു കാലത്താണ് ഈ പുസ്തകമിറങ്ങുന്നത്.
ഫേസ്ബുക്കില് ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സ്വതന്ത്രചിന്താഗ്രൂപ്പായ
ഫ്രീതിങ്കേഴ്സിനെ (<a class="profileLink" data-hovercard="/ajax/hovercard/group.php?id=791206814252173" href="https://www.facebook.com/groups/ftkerala5/">https://www.facebook.com/groups/ftkerala5/</a>)
ഒരു വര്ഷത്തിനുള്ളില് നാലു തവണ സംഘടിതമായി തകര്ത്ത
മത-പ്രതിലോമശക്തികള് സൈബര്ലോകത്തും സ്വതന്ത്രചിന്തയെ മുക്കികൊല്ലാനുള്ള
ശ്രമത്തിലാണ്.</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> 'ബുദ്ധനെ എറിഞ്ഞ കല്ല്'നിങ്ങളുടെ കയ്യിലെത്തുമ്പോള്
നന്ദി പറയേണ്ടവരുടെ പട്ടിക സാമാന്യം വലുതാണ്. നിര്മ്മിതി വേളയില് തന്നെ
രചനയോട് താല്പര്യം പ്രകടിപ്പിക്കുകയും കുറഞ്ഞ സമയത്തിനുള്ളില്
പ്രസിദ്ധീകരിക്കുകയും ചെയ്ത ഡി.സി ബുക്സിനോടുള്ള നന്ദി ഇവിടെ
രേഖപ്പെടുത്തട്ടെ. വിശേഷിച്ചും രവി.ഡി.സി, രതീമ ഡി.സി, പബ്ളിക്കേഷന്
മാനേജര് എ.വി.ശ്രീകുമാര്, പച്ചക്കുതിര എഡിറ്റര് കെ.വി. ജയദേവ്, സീനിയര്
എഡിറ്റര്മാരായ അനൂപ്, രാംദാസ് എന്നിവരുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്.
രചനയ്ക്ക് സഹായകരമായ പല ഗ്രന്ഥങ്ങളും തേടിപ്പിടിച്ച് എനിക്കെത്തിച്ച്
തന്നത് പ്രിയമിത്രം ബന്ശ്രീയാണ്. ബന്ശ്രീയുടെയും റെന്സന്റെ
സഹായത്തോടെയാണ് ഈ ഗ്രന്ഥത്തില് ചേര്ത്തിട്ടുള്ള അഭിമുഖങ്ങളില് പലതും
നിര്വഹിച്ചിട്ടുള്ളത്. ഊര്ജ്ജതന്ത്ര ഗവേഷണവിദ്യാര്ത്ഥികളായ രോഹിന്.ടി.
നാരായണന്(ഹെയ്ഡല്ബര്ഗ് യൂണിവേഴ്സിറ്റി, ജര്മ്മനി), വി.എസ്
ശ്യാം(സസക്സ് യൂണിവേഴ്സിറ്റി, ഇംഗ്ളണ്ട്), കൗശിക്ക്
ബാലസുബ്രമണ്യന്(ബ്രാന്ഡീസ് യൂണിവേഴ്സിറ്റി മസാച്ചുസെറ്റ്സ്) എന്നിവരുടെ
പിന്തുണ സ്മരണീയമാണ്. 'ബോധത്തിന്റെ രസതന്ത്രം' എന്ന ഈ പുസ്തകത്തിന്റെ
മൂന്നാം ഭാഗത്തന്റെ പ്രചോദനമായി വര്ത്തിച്ചത് അമേരിക്കയിലെ അലബാമയില്
ജോലി ചെയ്യുന്ന ഓങ്കോളജിസ്റ്റ് കൂടിയായ ഡോ. ഖലീല് അഷ്റഫ് ആണ്.</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">
ശ്രീ.സി.കെ.ബാബു, ഡോ.വിശ്വനാഥന് ചാത്തോത്ത് തുടങ്ങിയവരുടെ രചനകളും
സഹായകരമായി. അഭിമുഖസംവാദവുമായി സഹകരിച്ച സര്വശ്രീ. സി.രാധാകൃഷ്ണന്, പി.
കേശവന് നായര്, ടി.ആര്. സോമശേഖരന്, സ്വാമി സന്ദീപാനന്ദഗിരി, എം.
കൃഷ്ണന് നായര്, കെ.കുഞ്ഞനന്തന് നായര് എന്നിവരുടെ സഹകരണമനോഭാവത്തെ
നന്ദിപൂര്വം സ്മരിക്കട്ടെ. സുഹൃത്തുക്കളായ അഭിനന്ദ് മുരളീധരന്,
അനു.ജി.പ്രേം, സജീവന് അന്തിക്കാട് എന്നിവരുടെ പിന്തുണയും
മറക്കാനാവാത്തതാണ്. എന്റെ സഹപ്രവര്ത്തകരായ ഡോ.ആനന്ദ് ദിലീപ് രാജ്, ഡോ.ദീപ,
ഡോ.ഭദ്ര, ഡോ. ഗിരീഷ് ജയരാജന്, ടി.ജി.ഹരികുമാര്, അനു, നിഷ എന്നിവരുടെ
സഹായവും പിന്തുണയും മറക്കാവുന്നതല്ല. ഈ വിഷയം സംബന്ധിച്ച് എന്റെ ഫേസ്ബുക്ക്
പേജിലും ബ്ളോഗിലും അഭിപ്രായങ്ങള് രേഖപ്പെടുത്തിയ നൂറുകണക്കിന്
സുഹൃത്തുകള് ഈ പുസ്തകരചനയില് നിര്ണ്ണായക സംഭാവനകള് നല്കിയിട്ടുണ്ട്.</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;">
ഭഗവത്ഗീതയെ കുറിച്ച് ആഘോഷഭാവത്തിലും വ്യാഖ്യാനരൂപത്തിലും നൂറ് കണക്കിന്
ഗ്രന്ഥങ്ങള് എഴുതപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അത്തരം പുസ്തകങ്ങള്ക്ക്
പഞ്ഞമില്ല. പ്രപഞ്ചഹേതുവും സര്വ്വജ്ഞാനിയുമായ ഒരു ദൈവത്തിന് ആരുടെയും
വ്യാഖ്യാനമില്ലാതെ എല്ലാ മനുഷ്യര്ക്കു് മനസ്സിലാക്കാന്
കഴിയുന്നവിധത്തില് ഉപദേശം നടത്താനാവാതെ പോയതുകൊണ്ടാവാം ഇത്രയധികം
വ്യാഖ്യാനങ്ങളെന്ന് കരുതരുത്. ഗീതാഭക്തരെ സംബന്ധിച്ചിടത്തോളം ഗീത
വ്യാഖ്യാനിക്കല് മുകളില് ചെന്നാല് കൂലി കിട്ടുന്ന സുന്നത്താണ്. ഗീത
മനുഷ്യജീവിതത്തിന്റെ കൈപ്പുസ്തകമാണെന്നൊക്കെ അവരവകാശപ്പെടും; ഗീതയെപ്പറ്റി
കേട്ടുകേള്വി പോലുമില്ലാതെ ജീവിച്ചവരും ജീവിക്കുന്നവരുമായ ഈ ദുനിയാവിലെ
മഹാഭൂരിപക്ഷം ജനങ്ങള്ക്കും അത് ബാധകമല്ലെങ്കിലും.</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> ഗീതയുടെ
തത്വാചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ഈ പുസ്തകത്തില് പ്രധാനമായും
ചര്ച്ച ചെയ്യുന്നത്. ആത്മാവ്, ബോധം, പുനര്ജന്മം, ബ്രഹ്മസങ്കല്പ്പം
തുടങ്ങിയ വിഷയങ്ങള് വിശകലനം ചെയ്യുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന
ഗീതാഭക്തരെല്ലാം ഉടനടി ഗീതാഭക്തിയും അനുബന്ധ അന്ധവിശ്വാസങ്ങളും
മടക്കിക്കെട്ടുമെന്ന അവകാശവാദമൊന്നുമില്ല. തീര്ച്ചയായും
മറുന്യായീകരണങ്ങള് കണ്ടെത്താന് അവര് ആവേശപൂര്വം
പരിശ്രമിക്കാതിരിക്കില്ല. മതഭക്തിയുടെ പൊതുസ്വഭാവമാണത്. അപ്പോഴും.
യാഥാര്ത്ഥ്യവുമായി ഹസ്തദാനം നടത്താന് കുറെപ്പേരെങ്കിലും
മുന്നോട്ടുവരുമെന്ന ശുഭാപ്തിവിശ്വാസം അസ്തമിക്കുന്നില്ല.''</span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> </span></span><br />
<br />
<span style="font-family: Verdana,sans-serif;"><span style="font-size: large;"> രവിചന്ദ്രന് സി</span></span></div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com6tag:blogger.com,1999:blog-1970105762930260296.post-69825202020341724702014-04-06T18:31:00.003+05:302014-04-07T00:04:29.744+05:3083.'' ശ്രീരാമനും സീതയും പ്രാകൃത അറബികള്'' Part-2<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: magenta; font-family: Verdana, sans-serif; font-size: large;"><u>ആര്.എസ്.എസും ആള്ദൈവങ്ങളും</u></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-w8KMbKxtaNE/U0FOObUiF-I/AAAAAAAACGU/EaxOY9Hx_uI/s1600/1546057_625851010784957_357581473_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-w8KMbKxtaNE/U0FOObUiF-I/AAAAAAAACGU/EaxOY9Hx_uI/s1600/1546057_625851010784957_357581473_n.jpg" height="133" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സാര്, ഇപ്പറഞ്ഞതുപോലെ ലളിതമല്ല കാര്യങ്ങള്. ഏത് ആള്ദൈവത്തെയോ ആദ്ധ്യാത്മികനേതാവിനെ</span><span style="font-size: large;"><span style="font-family: Meera;">യോ</span><span style="font-family: Verdana, sans-serif;"> </span></span><span style="font-family: Verdana, sans-serif; font-size: large;">എടുത്തുനോക്കിയാലും ഹിന്ദു-ആര്.എസ്.എസ്-സംഘപരിവാര് രാഷ്ട്രീയത്തില് നിന്നാണ് പോഷകം ആഗിരണം ചെയ്യുന്നത്. ഏതൊരു ആള്ദൈവത്തിന്റെയും ഫോണ്ലിസ്റ്റ് എടുത്ത് നോക്കി</span><span style="font-family: Verdana, sans-serif; font-size: large;">യാലും </span><span style="font-family: Verdana, sans-serif; font-size: large;">മുകളില് തന്നെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ആര്.എസ്.എസ് സംഘപരിവാര് നേതാക്കളുടെ നമ്പരായിക്കും ഉണ്ടാവുക...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് - അത്തരക്കാരോട് താല്പര്യമുള്ളവര് ആര്. എസ്.എസ് തലപ്പത്തുണ്ടാവാം. പക്ഷെ അത് ആര്.എസ്.എസിന്റെ നയമല്ല. ഞാന് പണ്ടു മുതലേ അവര്ക്കെല്ലാം എതിരാണ്...<br />ചോദ്യം-താങ്കള് ഒരുവിധപ്പെട്ട എല്ലാറ്റിനെയും എതിര്ക്കുന്നു....ഒറ്റപ്പെട്ട ഒരു വിചാരധാരയെ പ്രതിനിധാനം ചെയ്യുന്നു..<br />സോമശേഖരന് - അല്ല, ഒറ്റപ്പെട്ട വിചാരധാരയല്ല...എല്ലാ സംഘടനകളിലും ഇവരെ പിന്തുണയ്ക്കുന്നവരും എതിര്ക്കുന്നവരുമുണ്ട്. പക്ഷെ </span><span style="font-family: Meera;"><span style="font-size: large;">അതൊക്കെ </span></span><span style="font-family: Verdana, sans-serif; font-size: large;">വ്യക്തിഗത ഇഷ്ടം എന്ന നിലയില് ആര്.എസ്.എസ് ഉള്പ്പെടെയുള്ള സംഘടനകള് നിസ്സാരവല്ക്കരിക്കുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ഞാനത് കൂടുതല് വ്യക്തമാക്കാം. ഉദാഹണമായി സന്ദീപാനന്ദഗിരി കൊല്ലത്തുവെച്ച് മറ്റൊരു ആള്ദൈവത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ആര്.എസ്.എസ് കാര് അദ്ദേഹത്തോട് തട്ടിക്കയറുകയും തെറി പറയുകയും ചെയ്തതായി വാര്ത്ത വന്നു. സന്ദീപാനന്ദഗിരി പറയുന്നത് താന് എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്ക തനിക്ക് ആര്.എസ്.എസിന്റെ ശല്യമുണ്ടെന്നാണ്. ഒരു ആള്ദൈവത്തിനെതിരെ തിരിയുമ്പോള് ആര്.എസ്.എസ് രംഗത്ത് എത്തുന്നുവെങ്കില് അതിനര്ത്ഥം ആ ദൈവത്തിന് ആര്.എസ്.എസ് കുട പിടിച്ചു കൊടുക്കുന്നുവെന്നല്ലേ?<br />സോമശേഖരന് -അങ്ങനെയൊന്നും ആവണമെന്നില്ല. ലോക്കലായിട്ടുള്ള കാര്യമാണത്. എതിര്ക്കുന്ന പ്രാദേശികരായ ആള്ക്കാര്ക്ക് മാത്രം ഈ ആള്ദൈവത്തില് താല്പര്യം ഉള്ളതുകൊണ്ടാവാമല്ലോ... ഈ ദൈവത്തെ രക്ഷിച്ചുകൊള്ളണമെന്നത് </span><span style="font-family: Verdana, sans-serif; font-size: large;">ആര്.എസ്.</span><span style="font-family: Verdana, sans-serif; font-size: large;">എസിന്റെ ഔദ്യോഗികമായ നിലപാടല്ലല്ലോ. ഇവരെയാരെയും രക്ഷിക്കലല്ല ആര്.എസ്.എസിന്റെ ജോലി. അങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നും തോന്നുന്നില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- താങ്കള് പറയുന്നത് കേട്ടാല് പ്രാദേശികനേതൃത്വവും സംസ്ഥാനനേതൃത്വവുമായി യാതൊരു ബന്ധമില്ലെന്ന് വരുന്നു. ആര്.എസ്.എസ് പോലുള്ള ഒരു കേഡര് സംവിധാനത്തില് അങ്ങനെ സാധ്യമാണോ?<br />സോമശേഖരന് - ഇതെല്ലാം വ്യക്തിപരമാണ്. കേഡര് സംഘടനയ്ക്കും വ്യക്തിയുടെ വികാരങ്ങളും വിചാരങ്ങളും മുഴുവന് കൈപ്പിടിയിലൊതുക്കാന് കഴിഞ്ഞെന്നു വരില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒരിനം ജനതാദള് പോലെയാണോ ആര്.എസ്.എസ് പ്രവര്ത്തിക്കുന്നത്.....?!<br />സോമശേഖരന് - വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്, കൂറുകള് അതൊന്നും ഒരു കാലത്തും ഇല്ലാതാക്കാനാവില്ല<br />ചോദ്യം- ഒ.കെ. അതൊക്കെ അങ്ങ് വ്യക്തിപരമായി ചുരുക്കികാണുന്നു. ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കറൊക്കെ പറഞ്ഞത് ജര്മ്മനിയിലേക്ക് നോക്കൂ, അവിടെ</span><span style="font-size: large;"><span style="font-family: Verdana, sans-serif;"> </span><span style="font-family: Meera;">ദേശീയബോധത്താല് </span></span><span style="font-family: Verdana, sans-serif; font-size: large;">ഉദ്ബുദ്ധരായ ജനത വസന്തം തീര്ക്കുന്നു, സെമറ്റിക്കുകാരായ ജൂതന്മാരെ നശിപ്പിക്കുന്നതില് അവര് വിജയം വരിച്ചിരിക്കുന്നു, ദേശീയത അവിടെ പതഞ്ഞൊഴുകുന്നു, അതില്നിന്നും നാം ആവേശം ഉള്ക്കൊള്ളണം.......എന്നൊക്കെയാണ്. പ്രതിലോമകരമായ ആശയങ്ങള് നിറഞ്ഞ അദ്ദേഹത്തിന്റെ വീ ആന്ഡ് ഔര് നേഷന് ഡിഫൈന്ഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന് പോലും ഇന്ന് സംഘപരിവാര് തയ്യാറാകുന്നില്ല. ചിന്ത പബ്ളിക്കേഷന്സ് അത് മലായാളത്തില് പ്രസിദ്ധീകരിച്ചിരുന്നു. അവര് പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ഞങ്ങളത് ചെയ്യുന്നു എന്നായിരുന്നു ചിന്തയുടെ അവകാശവാദം.</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -ആ പുസ്തകമൊക്കെ സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കര് 1940-മുതല് 73 വരെ ആര്.എസ്.എസിന്റെ സമുന്നത നേതാവായിരുന്നു....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -അതിനെന്താ? ഞാന് മാര്ക്സിസ്റ്റ് വിദ്യാര്ത്ഥി ഫെഡറേഷനില് പ്രവര്ത്തിച്ചിരുന്നപ്പോള് ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങള് സംഘം ഏറ്റെടുക്കുമോ?<br />ചോദ്യം-എസ്.എഫ് ആയിരുന്നപ്പോള് പറഞ്ഞത് ഏറ്റെടുക്കേണ്ടതില്ല. പക്ഷെ </span><span style="font-family: Verdana, sans-serif; font-size: large;">ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കര്</span><span style="font-family: Verdana, sans-serif; font-size: large;"> ആര്.എസ്.എസ് പ്രമുഖായിരുന്നു. ആ പുസ്തകത്തില് ന്യൂനപക്ഷം അവകാശമോ പരാതിയോ ഉന്നയിക്കാതെ, എന്തിനേറെ പൗരാവകാശങ്ങള്ക്ക് പോലും അവകാശമുന്നയിക്കാതെ അടങ്ങിയൊതുങ്ങി കഴിയണമെന്ന് </span><span style="font-family: Verdana, sans-serif; font-size: large;">ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കര് </span><span style="font-family: Verdana, sans-serif; font-size: large;">പറയുന്നില്ലേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് - സെക്കുലര് ആയ രാജ്യത്ത് മതപരമായഅവകാശങ്ങള് പാടില്ലല്ലോ. രാജ്യം മതങ്ങള്ക്ക് വിഭജിച്ച് കൊടുത്താല് ദേശീയതയെവിടെ?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സെക്കുലര് എന്ന ആശയം ഭരണഘടനയില് ഉള്പ്പെടുത്തുന്നതുപോലും ഇന്ദിരാഗാന്ധിയുടെ കാലത്താണ്.. അതല്ലാതെ വളരെ അവ്യക്തമായ ഒരു പരാമര്ശം മാത്രമേ അതിനു മുമ്പുള്ളു<br />സോമശേഖരന് - പദം ഉള്പ്പെടുത്തിയോ എന്നുള്ളത് പ്രശ്നമല്ല. സെക്കുലര് എന്ന സ്പിരിറ്റാണ് പ്രധാനം. മതം ഒരിക്കലും ദേശീയത ഉണ്ടാക്കില്ല. ന്യൂനപക്ഷാവകാശം എന്നൊന്ന് ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടുണ്ടോ?<br />ചോദ്യം-പാകിസ്താനിലും സൗദിയിലുമൊക്കെ മതം തന്ന ദേശീയതയായി രാഷ്ട്രത്തെ ഒരുമിച്ച് നിറുത്തുന്നതായി വാദമുണ്ടല്ലോ?<br />സോമശേഖരന് - ഏയ് ഇല്ല മതത്തിന് ഒരിക്കലും ദേശീയതയെ പോഷിപ്പിക്കാനാവില്ല. അത് ദേശീയതയ്ക്ക് ഹാനികരമാണ്. പാകിസ്ഥാനില് ദേശീയതയുണ്ടാകണമെങ്കില് മറ്റ് മതങ്ങളെയും നാസ്തികരെയും തുല്യര്യായി കണ്ട് തുല്യ പരിഗണന നല്കാന് തയ്യാറാകേണ്ടിവരും. അവിടെയൊക്കെ മതമേ ഉള്ളൂ ദേശീയത ഇല്ല അതല്ലേ അത് കാണിക്കുന്നത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് അവരെക്കൂടി അക്കോമൊഡേറ്റ് ചെയ്യെണ്ടേ?<br />സോമശേഖരന് -ചെയ്യണം, അക്കോമൊഡേറ്റ് ചെയ്യണം<br />ചോദ്യം-ന്യൂനപക്ഷങ്ങള് പൗരാവകാശങ്ങള് പോലും ത്യജിക്കാന് തയ്യാറായിരിക്കണമെന്ന് </span><span style="font-family: Verdana, sans-serif; font-size: large;">ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കര്</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">എഴുതിവെച്ചതോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് - ഏയ്, തുല്യപരിഗണനയില്ലെന്ന് </span><span style="font-family: Verdana, sans-serif; font-size: large;">ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്ക</span><span style="font-family: Verdana, sans-serif; font-size: large;">റോ സംഘത്തിലുള്ള ആരെങ്കിലുമോ പറഞ്ഞിട്ടില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">തുല്യമേ ഉള്ളൂ, അതില് കൂടുതല് ഇല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല് ഇപ്പോള് തുല്യമല്ലെന്നതാണ് യാഥാര്ത്ഥ്യം. ഈ ന്യൂനപക്ഷാവകാശം എവിടെ നിന്ന് വന്നു?! ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊന്ന് ഉള്ളതായി കേട്ടിട്ടുണ്ടോ?! ഇത് പൂര്ണ്ണമായും മതത്തിന്റെ അടിസ്ഥാനത്തിലാണ്. </span><span style="font-family: Meera;"><span style="font-size: large;">സെക്കുലറിസത്തിന് </span></span><span style="font-family: Verdana, sans-serif; font-size: large;">പൂര്ണ്ണമായും വിരുദ്ധമാണത്. എണ്ണത്തില് കുറവാണ് എന്ന പേരില് പ്രത്യേക പദവി കൊടുക്കുക എന്നു പറഞ്ഞാല് അവിടെ രാഷ്ട്രം ബലികഴിക്കപ്പെടുകയാണ്. തുറന്നുപറയട്ടെ, സെക്കുലറിസം എന്ന ആശയമാണ് യൂറോപ്പിനെ പ്രാകൃതത്വത്തില് നിന്ന് രക്ഷിച്ചത്. അവിടെ സാധാരണപൗരനും സ്റ്റേറ്റും ഒരുപോലെ സെക്കുലറായി. അങ്ങനെയാണ് അന്ധകാരയുഗത്തില് നിന്നും അവര് ശാസ്ത്രയുഗത്തിലേക്ക് മുന്നേറിയത്. സെക്കുലറിസം ഒരു വലിയ രക്ഷാകവചമാണെന്നതില് സംശയമില്ല. പക്ഷെ ഇന്ത്യയില് ഇപ്പോഴും സെക്കുലറിസമെന്നാല് മൈനോരിറ്റിസമാണ്...ഇതെങ്ങനെ ശരിയാവും?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /><b><span style="color: red;"><u>ആര്.എസ്.എസും സെക്കുലറിസവും</u></span></b><br />ചോദ്യം-ആര്.എസ്.എസിന്റെ ഭരണഘടനയില് സെക്കുലറിസം എന്ന ആശയമുണ്ടോ?<br />സോമശേഖരന്- ഉണ്ടല്ലോ, അത് പറയുമ്പോള് ആര്.എസ്.എസിന് ഭരണഘടന എന്നൊരു സാധനം തന്നെയില്ല<br />ചോദ്യം-1949 ല് ആര്.എസ്.എസിന് ഭരണഘടന ഉണ്ടായല്ലോ...?<br />സോമശേഖരന്- അതെ. പക്ഷെ രാഷ്ട്രീയപാര്ട്ടികളെപ്പോലെ ഭരണഘടന പ്രകാരമല്ല സംഘം പ്രവര്ത്തിക്കുക<br />ചോദ്യം-അപ്പോള് ആര്.എസ്.എസ് ഭരണഘടനയില് സെക്കുലര് എന്ന പദമോ ആശയമോ ഇല്ല?<br />സോമശേഖരന് -പദമുണ്ടാകില്ല. പക്ഷെ നാഷണല് എന്നു പറയുമ്പോള് തന്നെ സെക്കുലര് എന്ന കാര്യം തീര്ച്ചപ്പെടുകയാണ്. സെക്കുലര് അല്ലെങ്കില് നാഷണല് അല്ല.<br />ചോദ്യം- അത് താങ്കളുടെ ഒരു വ്യാഖ്യാനം...ഞാനത് മാനിക്കുന്നു. എന്നാല് 1948 ല് ഗാന്ധിവധത്തെ തുടര്ന്ന് നിരോധിക്കപ്പെട്ടതിന് ശേഷം 49 ല് വന്ന ആര്.എസ്.എസി ന്റെ ഭരണഘടനയില് താങ്കള് പറയുന്നതുപോലെ ഇത്തരത്തില് ഉദാരപരമായ ഒരു സമീപനം കാണാനാവില്ല. നാസി മാതൃകയിലുള്ള അമിതദേശീയബോധമാണ് അവിടെ പിന്തുണയ്ക്കപ്പെട്ടു കാണുന്നത്.<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -ദേശീയതയ്ക്ക് ഒരിക്കലും അമിതമാകാന് പറ്റില്ല. പക്ഷെ ചരിത്രാതീതം കാലം മുതലേ രാഷ്ട്രദ്രോഹം ഇന്ത്യയുടെ പൊതുസ്വഭാവമാണ്. ഏത് വിദേശി വന്നാലും എതിര്ക്കുന്നവരെക്കാളും കൂടുതല് അനുകൂലിക്കുന്നവരായിരിക്കുമിവിടെ. ശിവജിയുടെ കാലത്ത് പോലും അദ്ദേഹത്തിന്റെ മുഗള് ശത്രുക്കളെ അനുകൂലിക്കുന്നവര്ക്കായിരുന്ന മഹാരാഷ്ട്രയില് പോലും പ്രാമുഖ്യം. വലിയ പ്രമാണിമാര് പോലും മുഗള്സാമ്രാജ്യത്തിനൊപ്പമായിരുന്നു. ബംഗാളും മഹാരാഷ്ട്രയുമൊക്കെയാണ് ദേശീയതയുടെ ഹൃദയഭൂമിയായി നാം ഉയര്ത്തിക്കാട്ടുന്നത്. പക്ഷെ അതൊക്കെ വെറുതെയാണ്, അവിടെയൊക്കെ ദേശീയവിരുദ്ധശക്തികള്ക്കായിരുന്നു മേധാവിത്വം.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- വീര്സവാര്ക്കര് ബ്രിട്ടീഷുകാര്ക്ക് മാപ്പെഴുതികൊടുത്ത സംഭവം നോക്കൂ. സ്വാതന്ത്രസമരം എന്ന ഏറ്റവും വലിയ ദേശീയസമരത്തില് നിന്നാണ് അദ്ദേഹം നിരുപാധികം പിന്വലിയുന്നത്<br />സോമശേഖരന് -സവാര്ക്കര് സംഘക്കാരനല്ല, അദ്ദേഹത്തിന് സംഘവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമഹാസഭയും ആര്.എസ്.എസുമായി ബന്ധമില്ല<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആ അര്ത്ഥത്തില് സേവാഭാരതിക്കും ബജ്രറംഗദളിനും ആര്.എസ്.എസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാമല്ലോ...?’<br />സോമശേഖരന് -അങ്ങനെയല്ല, അതൊക്കെ സംഘം തന്നെ ഉണ്ടാക്കിയതാണ്.<br />അത്പോലെ ഹിന്ദുമഹാസഭ സംഘത്തെ ഉണ്ടാക്കിയിട്ടില്ല. പിന്നെ, സവര്ക്കറെ പോലുള്ളവര് ആര്.എസ്.എസിന്റെ രൂപീകരണത്തെ സഹായിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്-അത്രമാത്രം.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഹിന്ദുമഹാസഭയുടെ കേഡര് നല്ലൊരു പങ്ക് ആര്.എസ്.എസിലേക്ക് വന്നില്ലേ?<br />സോമശേഖരന് -ഇല്ല<br />ചോദ്യം-അപ്പോള് അതൊരു ചരിത്രപരമായ തുടര്ച്ചയല്ല...?<br />സോമശേഖരന് -ചരിത്രപരമായും ആശപരമായും സംഘടനാപരമായും ആര്.എസ്.എസ് ഹിന്ദുമഹാസഭയുടെ തുടര്ച്ചയല്ല.<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- സവര്ക്കറിന് ആര്.എസ്.എസിന്റെ ഐഡിയോളജിയുമായി ബന്ധമേയില്ല...?<br />സോമശേഖരന് -സവര്ക്കാറിന് ആര്.എസ്.എസ് ഐഡിയോളജിയുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ദേശീയദൃഷ്ടി ബോധത്തോടെ ചരിത്രമെഴുതാന് ശ്രമിച്ച ഒരാള് എന്ന നിലയില് സവര്ക്കറെ അംഗീകരിക്കുന്നുണ്ട്. അങ്ങനെ ചരിത്രമെഴുതിയവര് അധികമില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ആന്ഡമാന് നിക്കോബാര് ദ്വീപുകളിലെ ഏകാന്ത ജയില്വാസത്തിനിടെ ഹതാശനായി സവര്ക്കാര് ബ്രിട്ടീഷുകാര്ക്ക് മാപ്പെഴുതിക്കൊടുത്ത് സമരത്തില്നിന്ന് പിന്വലിഞ്ഞു. ഇതിനെ താങ്കളെങ്ങനെ കാണുന്നു?<br />സോമശേഖരന് - എന്ത് മാപ്പ്?<br />ചോദ്യം-ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് അദ്ദേഹം അവര്ക്കെതിരെയുള്ള സമരത്തില് നിന്ന് രാജിയായില്ലേ?<br />സോമശേഖരന് - ഇല്ല എനിക്കറിയില്ലത്. അതില് എത്രമാത്രം വാസ്തവം ഉണ്ടെന്ന് അന്വേഷിക്കണം. മാപ്പെഴുതി കൊടുത്തെങ്കില് അത് തെറ്റാണ്..</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം- ഇനി, സമകാലിക രാഷ്ട്രീയത്തിലേക്ക് വന്നാല് നരേന്ദ്രമോദി അടുത്ത പ്രധാനമന്ത്രിയാകാന് തയ്യാറെടുക്കുകയാണ്.... അദ്ദേഹം ഏറ്റവും കൂടുതല് ആക്ഷേപിക്കപ്പെടുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിലാണ്. ഗുജറാത്ത് കലാപത്തില് മോദി കുറ്റക്കാരനാണെന്ന് കരുതുന്നുണ്ടോ?<br />സോമശേഖരന് - ഇല്ല<br />ചോദ്യം-എന്തുകൊണ്ട്?<br />സോമശേഖരന് -വര്ഗ്ഗീയലഹളകള് ഇന്ത്യയില് എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന് വര്ഗ്ഗീയലഹള എന്ന പേര് വരുന്നത് മുസ്ളീങ്ങള്ക്ക് തല്ലുകൊള്ളുമ്പോള് മാത്രമാണ്. ഹിന്ദുക്കളെ കത്തിച്ചാലും കൊന്നാലും അത് വര്ഗ്ഗീയകലാപമാണെന്ന് അംഗീകരിക്കാന് ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രസ്ഥാനവും തയ്യാറല്ല. അങ്ങനെ ഹിന്ദുക്കള് മാത്രമായി സഹിക്കേണ്ട കാര്യമൊന്നുമില്ല. അടിച്ചാല് തിരിച്ചടിക്കണം. എനിക്ക് അക്കാര്യത്തില് യാതൊരു സംശയവുമില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- അടിച്ചാല് തിരിച്ചടിക്കണം...?<br />സോമശേഖരന് -എന്താ സംശയം? അടി കൊള്ളാതെ ജീവിക്കാന് തിരിച്ചടിക്കുന്നവര്ക്ക് മാത്രമെ സാധിക്കുള്ളു. തിരിച്ചടിക്കാത്തവര് തല്ലുകൊണ്ട് കിടക്കുകയേ ഉള്ളൂ. ഹിന്ദുസമൂഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല.<br />ചോദ്യം- ആര്.എസ്.എസ് ഏറെ വിമര്ശിക്കപ്പെടുന്ന നിലപാടാണ് അങ്ങ് സൂചിപ്പിച്ചത്...?<br />സോമശേഖരന് - പിന്നെ അടിച്ചാല് തിരിച്ചടിക്കേണ്ടേ? അങ്ങനെയാണോ മറ്റ് സംഘടനകളൊക്കെ പ്രവര്ത്തിക്കുന്നത്?<br />ചോദ്യം- ഹിന്ദു ഉണരണം എന്ന് ചില തീവ്ര ജനകീയ നേതാക്കള് പറയുന്നതായി കേള്ക്കാറുണ്ട്. ഹിന്ദു ഉണര്ന്നാല്, ഫേസ് ബുക്കിലൊക്കെ പറയുന്നതുപോലെ, പല്ല് തേച്ച് കുളിച്ച് കാപ്പി കുടിക്കും എന്നല്ലാതെ വേറെന്തെങ്കിലും ഗുണമുള്ളതായി കരുതുന്നുണ്ടോ?<br />സോമശേഖരന് - ഉണ്ട്, ഹിന്ദു ഉണരുന്നതുകൊണ്ട് ഗുണമുണ്ട്. പക്ഷെ ഈ ഉണരല് എന്താണ് ഏത് രീതിയിലാണ് എങ്ങോട്ടാണ് എന്നതാണ് വിഷയം. ഉണരുക എന്ന വാക്കിന് അര്ത്ഥം തനിക്ക് ചുറ്റുമുള്ള യാഥാര്ത്ഥ്യങ്ങളെ വേണ്ടപോലെ മനസ്സിലാക്കുക എന്നതാണ്.ഭാരതത്തില് 85 ശതമാനം വിശാലാര്ത്ഥത്തില് ഹിന്ദുക്കളാണ്. 85 ശതമാനം ഉണര്ന്ന് നേരാവണ്ണം ഉണര്ന്ന് പ്രവര്ത്തിച്ചാല് ഭാരതത്തിന്് ഗുണമുണ്ടാകും. അങ്ങനെ വന്നാല് ബാക്കി 15 ശതമാനം എന്തുചെയ്താലും ഭാരതത്തിന് പ്രശ്നമില്ല.<br /><br /><b><span style="color: red;"><u>ഹിന്ദുക്കള് അരക്ഷിതരോ?</u></span></b><br />ചോദ്യം- ഇന്ത്യയില് ഹിന്ദുക്കള് അരക്ഷിതരാണെന്ന് കരുതുന്നുണ്ടോ?<br />സോമശേഖരന് -അരക്ഷിതരാണ്, മിക്ക സ്ഥലങ്ങളിലും അരക്ഷതിരാണ്. അതുകൊണ്ടാണ്ടാണ് ഹിന്ദുക്കളെ കൊന്നാല് ചോദ്യമില്ല. ഹിന്ദു മുസല്മാനെ കൊന്നാലേ വര്ഗ്ഗീയകലാപമാകൂ. മുസ്ളീം ഹിന്ദുവിനെ കൊന്നാല് സെക്കുലറിസം, ഹിന്ദു മുസ്ളീമിനെ കൊന്നാല് കമ്മ്യൂണലിസം. ...ഈ വാക്കുകളൊക്കെ നിലനില്ക്കുന്നത് ന്യൂനപക്ഷത്തെ ചുറ്റിപ്പറ്റിയാണ്....മുഗള്ഭരണത്തിന്റെ പിന്മുറക്കാരാണ് തങ്ങളെന്നാണ് ഇന്ത്യിലെ ശരാശരി മുസല്മാന് ചിന്തിക്കുന്നത്. ഇന്ത്യ ഭരിച്ചത് ഞങ്ങളാണ് എന്നവര് ചിന്തിക്കുന്നു.<br /><br />ചോദ്യം- ഇന്ത്യ ഭരിക്കേണ്ടത് അവരാണെന്ന് മുസ്ളീങ്ങള് ചിന്തിക്കുന്നു...അവരുടെ രാജ്യമാണിത്, അതാണോ പറഞ്ഞത്?<br />സോമശേഖരന് -പിന്നല്ലാതെ? അല്ലെന്നാകില് അവരിത്രയും അവകാശവാദങ്ങള് ഉന്നയിക്കില്ലല്ലോ. എല്ലാവരെയും പോലെ തങ്ങളും എന്നല്ലേ കരുതൂ.<br />ചോദ്യം-അങ്ങനെയെങ്കില് ക്രിസ്ത്യാനികളും ഈ രാജ്യത്ത് ന്യൂനപക്ഷമല്ലേ. അവരും തങ്ങളാണ് രാജ്യം ഭരിക്കേണ്ടതെന്ന് കരുതുണ്ടാവുമോ?<br />സോമശേഖരന് -കരുതുന്നുണ്ടാവാം.<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ന്യൂനപക്ഷത്തെ കുറിച്ച് അങ്ങനെ പറഞ്ഞാല് യഥാര്ത്ഥ ന്യൂനപക്ഷമായ ബുദ്ധ-ജൈന-പാഴ്സി വിഭാഗക്കാര് ഇത്തരം അവകാശങ്ങളുണ്ടോ?<br />സോമശേഖരന് -ഇല്ല, അവര്ക്കില്ല. അതെന്തെന്തുകൊണ്ടെന് ചോദിച്ചാല് ഉത്തരം പറയേണ്ടത്, ഭരണഘടന ഉണ്ടാക്കിയവരാണ്. അതിന്റെ ഉത്തരം എനിക്കോ സാറിനോ മാത്രമായി കണ്ടുപിടിക്കാനാവില്ല. അതായത് സെക്കുലറിസം എന്നത് ഒരു വഞ്ചന ആയിരുന്നുവെന്ന് വരുന്നു. അത് ആക്രമാസക്തരായ വൈദേശിക മതങ്ങളെയും അവരുടെ വൈദേശികപിന്തുയേയും തൃപ്തിപ്പെടുത്താന് മെനഞ്ഞ ഒരു രാഷ്ട്രീയ നാടകമായിരുന്നു എന്നതാണ് വാസ്തവം. അതല്ലായിരുന്നുവെങ്കില് മറ്റ് യഥാര്ത്ഥ ന്യൂനപക്ഷങ്ങള്ക്ക് അവകാശാധികാരങ്ങള് കിട്ടുമായിരുന്നു. പക്ഷെ അധികാരം പങ്കിട്ടെടുക്കുന്ന സമയത്ത് ബുദ്ധ-ജൈന-സിക്കു മതസ്ഥരെ ഹിന്ദുക്കളുടെ കൂട്ടത്തില് ഉള്പ്പെടുത്തി ബോധപൂര്വം മാറ്റി നിര്ത്തി.....അതാണ് സംഭവിച്ചത്. ചരിത്രപരവും ആചാരാനുഷ്ഠാനപരവുമായ വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും മാറ്റി നിര്ത്തി ഇവരെയൊക്കെ ഹിന്ദുക്കളായി കാണാമെങ്കില് ക്രൈസ്തവ-മുസ്ളീം വിഭാഗങ്ങളെയും ഹിന്ദുവായി കാണുന്നതില് യാതൊരു കുഴപ്പവുമില്ല. കാരണം ഹൈന്ദവതയെന്നാല് ദേശീയതയാണ്. ഹിന്ദുവെന്നാല് ഭാരതീയനെന്നേ അര്ത്ഥമുള്ളു. അതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. അല്ലെങ്കില് എന്നെയൊന്നും സംഘത്തില് കയറ്റില്ലല്ലോ... കാരണം 1969 മുതല് ഞാന് മതവിദ്വേഷിയാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മതവിദ്വേഷിയാണ്....?<br />സോമശേഖരന് -മതവിദ്വേഷിയാണ്. ഒരു മതവുമായി എനിക്ക് പൊരുത്തപ്പെടാനാവില്ല. മതത്തോട് പൊരുത്തപ്പെടണമെന്ന് സംഘം എന്നോടൊരിക്കലും പറഞ്ഞിട്ടുമില്ല.<br />ചോദ്യം-അപ്പോള് താങ്കളൊരു വിശ്വാസി അല്ലേ?<br />സോമശേഖരന് -അല്ല. ഒരുകാലത്തും ആയിരുന്നില്ല. ആരാധനാലയങ്ങളിലൊന്നും പോയിട്ടുമില്ല. വിശ്വാസമുണ്ടാകണം എന്ന നിബന്ധന സംഘത്തിന് വെക്കാനുമാവില്ല. ദേശീയപ്രസ്ഥാനത്തിന് അതിലെ അംഗങ്ങള്ക്ക് വിശ്വാസമുണ്ടാകണമെന്ന് ശഠിക്കാനാവില്ല. ഹിന്ദുമതത്തില് വിശ്വസിക്കണമെന്നോ കുറഞ്ഞപക്ഷം ഹിന്ദുമതത്തിന് എതിരാകാതെ ഇരിക്കണമെന്നോ സംഘത്തിന് നിര്ബന്ധിക്കാനാവില്ല. വിശ്വാസമുണ്ടാകേണ്ടത് സംഘത്തിന്റെ തത്വത്തിലാണ്. സംഘത്തിന് വിഷയം ദേശീയത മാത്രമാണ്. ഹിന്ദു എന്നാല് അര്ത്ഥം ഭാരതീയന് എന്നു മാത്രമാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- പറഞ്ഞു വരുമ്പോള് താങ്കള് ഒരു നാസ്തികനാണ്. പക്ഷെ താങ്കള് ഉന്നയിക്കുന്നത് ഹിന്ദുത്വരാഷ്ട്രവാദമാണ്. അതിന്റെ അടിസ്ഥാനം ഹിന്ദുമതമാണ്. താങ്കള് പറയുന്ന ഭാരതീയന് എന്ന അര്ത്ഥമല്ല അതിനുള്ളത്. അതിന്റെ സാധ്യതകള് ന്യൂനപക്ഷവിരുദ്ധമാണ്. എത്തിയിസ്റ്റും ഹ്യുമനിസ്റ്റുമായ ഒരാള്ക്ക് എങ്ങനെ ഇത്തരത്തില് ചിന്തിക്കാനാവുന്നു?<br />സോമശേഖരന് -എത്തിയിസ്റ്റും ഹ്യൂമനിസ്റ്റുമായ ഒരാള്ക്ക് അനീതിയെ എതിര്ക്കാന് പാടില്ലേ? മതത്തിന്റെ പേരില് ആനുകൂല്യം കൊടുക്കുന്നത് വിഡ്ഢിത്തമാണ്, അനീതിയാണ്, രാഷ്ട്രദ്രോഹമാണ്. അക്കാര്യത്തില് യാതൊരു സംശയവുമില്ല.... മതത്തിന്റെ പേരില് ആനുകൂല്യം കൊടുക്കുന്നത് ഇന്ത്യയില് മാത്രമല്ലേയുള്ളു. അവരെ ഈ രാജ്യത്തെ പൗരന്മാരല്ലെന്ന് ചിന്തിക്കാന് ഭരണഘടന പോലും പ്രേരിപ്പിക്കുകയാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ബ്രിട്ടണിലൊക്കെ ഏകമതവിശ്വാസം പിന്തുടരുന്ന മതങ്ങള്ക്ക് പ്രതക്യേക പരിഗണനയുണ്ട്. ഇസ്ളാമിക രാജ്യങ്ങളില് ഇസ്ളാമിന് പ്രത്യേക പരിഗണനയുണ്ട്. മതത്തിന് പ്രത്യേക പരിഗണന കൊടുക്കുന്ന രീതി പല രാജ്യങ്ങളിലുമില്ലേ?<br />സോമശേഖരന് - ഇസ്ളാമികരാജ്യങ്ങളില് തിയോക്രസിയാണ്, ഇന്ത്യയില് ഡമോക്രസിയാണ്. അങ്ങനെയൊരു രാജ്യത്ത് സവിശേഷ പൗരന്മാരുണ്ടാകാന് പാടില്ല<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അത് ഭരണഘടനയുടെ പ്രീയാമ്പിളില് വ്യക്തമാക്കുന്നുണ്ടല്ലോ...?<br />സോമശേഖരന് -പ്രീയാമ്പിളില് പറഞ്ഞതു കൊണ്ടായില്ല. അങ്ങനെയെങ്കില് പിന്നെയെങ്ങനെ ന്യൂനപക്ഷാവകാശം വന്നു? കാശ്മീരിന് പ്രത്യേക പദവി വന്നു? നാഗലാന്ഡിന് പ്രത്യേക പദവി വേണമെന്ന് ഇലക്ഷന് മാനിഫെസ്റ്റോയില് വന്നു?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം- ഇതൊക്കെ സംഘപരിവാര് രാഷ്ട്രീയക്കാര് പറയുന്ന കാര്യമാണ്. അവിടെയാണ് താങ്കള് ഇപ്പോഴും നില്ക്കുന്നത്? ഹിന്ദു 'ദേശീയത'യാണെന്ന് പറയുന്നു. പക്ഷെ പറഞ്ഞു വരുമ്പോള് അത് ശരിക്കും'ഹിന്ദുമത'ത്തിന്റെ കാര്യമാണ്. ഇതൊക്കെ തമ്മില് പലയിടത്തും കൂട്ടിമുട്ടുന്നില്ല......<br />സോമശേഖരന് -ഞാനൊരു പൂര്ണ്ണ മതനിഷേധിയാണ്. എന്നുകരുതി സംഘപരിവാര് സത്യം പറഞ്ഞാല് എനിക്കങ്ങനെ നിഷേധിക്കാനാവും? കമ്മ്യൂണിസത്തില് പറയുന്ന ചില കാര്യങ്ങള് ശരിയാണെങ്കില് കമ്മ്യൂണിസമാണെന്ന് കരുതി എതിര്ക്കാനാവില്ല.<br /><br /><b><span style="color: blue;"><u>വൈരുദ്ധ്യാത്മക ഭൗതികവാദവും സംഘരാഷ്ട്രീയവും</u></span></b></span><br />
<span style="font-family: Verdana, sans-serif; font-size: large;"><span style="color: blue;"><b><br /></b></span></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-KSM0I_OSLXE/U0FOse8Qh3I/AAAAAAAACGY/GT3BYIgLsps/s1600/20140125_111100.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://4.bp.blogspot.com/-KSM0I_OSLXE/U0FOse8Qh3I/AAAAAAAACGY/GT3BYIgLsps/s1600/20140125_111100.jpg" height="150" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-കമ്മ്യൂണിസത്തില് താങ്കള്ക്ക് സ്വീകാര്യമായതെന്താണ് ?<br />സോമശേഖരന് -പ്രധാനമായും വര്ഗ്ഗസമരവാദം. ഇല്ലാത്തവന് കിട്ടണമെങ്കില് ഉള്ളവന്റെ കയ്യില് നിന്ന് ബലംപ്രയോഗിച്ച് എടുത്ത് കൊടുത്തേ മതിയാകൂ. ആദ്യം സമൂഹം ഉണ്ടാകുമ്പോള് ഉള്ളവനും ഇല്ലാത്തവനുമില്ല-അങ്ങനെ ആക്കിത്തീര്ത്തതാണ്<br />ചോദ്യം-സമൂഹത്തെ പരസ്പരം രമ്യതപ്പെടാത്ത രണ്ട് വിഭാഗങ്ങളായി തിരിച്ച് അവര്ക്കിടയിലുള്ള സംഘര്ഷമായി സാമൂഹികചലനത്തെ നിര്വചിക്കുകയാണവിടെ. ഉള്ളവര്ക്ക് എന്തെല്ലാം ഇല്ലാതെയുണ്ട്! ഇല്ലാത്തവര്ക്ക് എന്തെല്ലാം ഉള്ളതായിട്ടുണ്ട്! ഇല്ലാത്തവന് ഉണ്ടായെന്നും ഉള്ളവന് ഇല്ലാതായെന്നും വരാം. ഇത്തരം വിഭജനങ്ങള് അശാസ്ത്രീയമല്ലേ...?<br />ടി.പി.സോമശേഖരന് -രണ്ട് വര്ഗ്ഗങ്ങളായി മാര്ക്സ് വിഭജിച്ചിട്ടില്ല. നിലനിന്ന വിഭജനം നോക്കി കാര്യം പറയുകയാണ് മാര്ക്സ് ചെയ്തത്? ഇല്ലാത്തവന് ബുദ്ധിയുണ്ട്, കവിത്വമുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവന് പട്ടിണിയിലാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം-സാമ്പത്തികസമവാക്യങ്ങളിലേക്ക് എല്ലാം പരിമിതപ്പെടുത്തുകയാണവിടെ....<br />സോമശേഖരന് -സാമ്പത്തികസമവാക്യം പരമപ്രധാനമാണ്<br />ചോദ്യം-ലോകത്തെവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവര്ത്തനം അല്ലെങ്കില് ഭരണം ഇല്ലാത്തവന് വേണ്ടിയായിരുന്നിട്ടുണ്ടോ? അങ്ങനെയൊരു നിലപാട് ഏതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്ക്ക് ഉണ്ടായിരുന്നുവോ?<br />സോമശേഖരന് -ഇല്ല, അങ്ങനെയെങ്ങും ഉണ്ടായിട്ടില്ല. ആദ്യകാല നേതാക്കള് ആശയപ്രതിബന്ധതയുള്ളവരായിരിക്കും. അവര് ജീവന് ബലി കൊടുത്തിട്ടാണ് പ്രസ്ഥാനം ഉണ്ടാക്കുന്നത്. പക്ഷെ അവര്ക്ക് ശേഷം പ്രസ്ഥാനം ബാക്കിയാവുന്നു, ആശയം അനാഥമാകുന്നു, പ്രസ്ഥാനം വഴി തെറ്റുന്നു...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മാര്ക്സിസം താത്വികമായി ശരിയാണെന്ന് താങ്കള് സൂചിപ്പിക്കുന്നു. അപ്പോള് അതിന്റെ താത്വിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണെന്ന് താങ്കള് കരുതുന്നുണ്ടോ?<br />സോമശേഖരന് - ഇല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമല്ല.<br />ചോദ്യം-അശാസ്ത്രീയപരമായ അല്ലെങ്കില് അന്ധവിശ്വാസപരമായ ഒരു ദര്ശനം അടിസ്ഥാനമാക്കിയ പ്രമാണം താത്വികമായി ശരിയാകുന്നതെങ്ങനെ?<br />സോമശേഖരന് -ഡയലക്റ്റിക്സ് പരിണാമസിദ്ധാന്തത്തിന് വിരുദ്ധമാണ്.<br />ചോദ്യം- പരിണാമവിരുദ്ധമായതു കൊണ്ടാണോ താങ്കള് വൈരുദ്ധ്യാത്മികവാദം അശാസ്ത്രീയമെന്ന് പറയുന്നത്?<br />സോമശേഖരന്-നമുക്ക് ഇപ്പോള് മാര്ക്സിസം എന്ന പേരില് കിട്ടുന്നതൊക്കെ മാര്ക്സിന്റയാണോ എന്നറിയാന് മാര്ഗ്ഗമില്ല. മാര്ക്സും ഏംഗല്സും തമ്മില് വ്യക്തിത്വത്തിലും കാഴ്ചപ്പാടിലും ഏറെ വ്യത്യാസമുണ്ട്. മാര്ക്സ് സമൂഹത്തിലെ ദരിദ്രന്റെ ഉന്നമനത്തിന് വേണ്ടിയിട്ടുള്ള വാദങ്ങളാണ് കൊണ്ടുവന്നത്, ഏംഗല്സിന്റെതാകട്ടെ മുഴുവന് വരട്ടുവാദവും. ഡയലെക്റ്റിക്കല് മെറ്റീരിലിയസം ഏംഗല്സിന്റെ അശാസ്ത്രീയമായ വരട്ടുവാദമാണെന്നാണ് ഞാന് കരുതുന്നത്. മാര്ക്സ് അടിസ്ഥാനപരമായി ഇക്കണോമിക്കല് ഫിലോസഫറാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതെങ്ങനെ?! ഡയലെക്റ്റിക്സ് എന്നുപറയുമ്പോള് ഗ്രീക്കുകാരനായ ഹെറാക്ളിറ്റസില് തുടങ്ങി ഹെഗല് വഴി മാര്ക്സിലെത്തിയ സാധനമാണ്. അത് താത്വികമായി നിലനില്ക്കുന്നതല്ലെന്ന് താങ്കള് പറയുന്നു. അതെങ്ങനെ ഏംഗല്സിന്റെ മാത്രമാകും?!<br />സോമശേഖരന് -അതെ. വൈരുദ്ധ്യാത്മകവാദം തീര്ച്ചയായും അശാസ്ത്രീയവും നിലനില്ക്കാത്തതുമാണ്. അത് ശരിയായാല് പരിണാമം മുഴുവന് അസാധുവാകും. പക്ഷെ ഈ സ്യൂഡോ സയന്സ് സിദ്ധാന്തത്തില് കൊണ്ടുവന്നത് ഏംഗല്സാണ്. മാര്ക്സിന്റെ സാമ്പത്തികസിദ്ധാന്തം മാത്രം പരിഗണിച്ചാല് മതി. മാര്ക്സിനെപ്പോലെ ഇത്രയും വിവരമുള്ള ഒരാള്, അതും പരിണാമസിദ്ധാന്തം വന്നതിന് ശേഷം, ഇത്തരമൊരു സിദ്ധാന്തം തന്റെ എക്കണമിക്ക് തിയറിയുടെ കൂടെച്ചേര്ക്കുമെന്ന് ഞാന് കരുതുന്നില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം-മാര്കിസിസത്തിലെ പിഴവുകള് മുഴുവന് ഏംഗല്സിന്റെ പണി ആണെന്നാണോ താങ്കളുടെ വാദം?<br />സോമശേഖരന് -അതെ.<br />ചോദ്യം-വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന സമവാക്യങ്ങളായ വൈരുദ്ധ്യങ്ങളുടെ ഐക്യവും സമരവും,അളവിലുള്ള മാറ്റം ഗുണത്തിലുള്ള മാറ്റം, നിഷേധത്തിന്റെ നിഷേധം... ഇവയൊക്കെ ശാസ്ത്രീയമാണോ പ്രായോഗികമായ തെളിയിക്കപ്പെട്ടതാണോ താത്വികമായി ശരിയാണോ? ഇവല്യൂഷന് വിരുദ്ധമാണെന്നത് മാത്രമാണോ താങ്കളിതിലൊക്കെ കാണുന്ന ഏക ന്യൂനത?<br />സോമശേഖരന് -ഇവല്യൂഷനെ അംഗീകരിക്കുകയും അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ധാരാളം തത്വങ്ങള് പ്രകൃതിയിലുണ്ട്. പക്ഷെ ഡയലക്റ്റിക്സ് അതിന് വിരുദ്ധമാണ്. ഡയലക്റ്റിക്കല് മെറ്റീരിയലിസത്തിന് സയന്റിഫിക്കാക്ക യാതൊരു തെളിവുമില്ല, സാധൂകരണവുമില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ഡയലക്റ്റിക്കല് മെറ്റീരിയലിസം അശാസ്ത്രീയമെന്ന് പറയുന്ന താങ്കള് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വര്ഗ്ഗസമരത്തില് വിശ്വസിക്കുന്നു. ഇല്ലാത്തവന്റെ കൂടെയാണ് മാര്ക്സ് എന്നാണല്ലോ അതിനര്ത്ഥം. അങ്ങനെയെങ്കില് തൊഴിലാളിവര്ഗ്ഗ പക്ഷപാതം അവകാശപ്പെടുന്ന മാര്ക്സിസം എവിടെയങ്കിലും തൊഴിലാളിവര്ഗ്ഗ പാര്ട്ടിയുണ്ടാക്കിയിട്ടുണ്ടോ? അവര്ക്ക് വേണ്ടി ഭരിച്ചിട്ടുണ്ടോ?<br />സോമശേഖരന് -ഇല്ല. വീണ്ടും പറയട്ടെ, എനിക്ക് കമ്മ്യൂണിസ്റ്റ്പാര്ട്ടിയെ അംഗീകരിക്കാന് സാധിക്കില്ല. വിദ്യാഭ്യാസകാലത്ത് ഞാന് എസ്.എഫില് 3 കൊല്ലം പ്രവര്ത്തിച്ചത് തന്നെ നീതിക്ക് വേണ്ടിയാണ്. ഞാന് പഠിച്ചിരുന്ന കോളേജില് കെ.എസ്.യു വളരെ ശക്തമായിരുന്നു. പഠിപ്പുമുടക്കുക, അലമ്പുണ്ടാക്കുക, കോളേജിനെ ഒരു കക്കൂസാക്കി മാറ്റുക എന്ന കാര്യപരിപാടി മാത്രമെ അവര്ക്കുണ്ടായിരുന്നുള്ളു. അതിന് അറുതിവരുത്തിയത് ഞങ്ങളാണ്.<br /><br /><b><span style="color: red;"><u>ഗാന്ധിയും ഗോഡ്സെയും</u></span></b><br />ചോദ്യം-ഗാന്ധിവധത്തെ ചുറ്റിപ്പറ്റി സംഘത്തിന് പഴി കേള്ക്കേണ്ടി വന്നു. 1948 ല് ഇക്കാരണത്താല് സംഘം നിരോധിക്കപ്പെട്ടു. പിന്നീട് ആര്.എസ്.എസിനെ കോടതികള് കുറ്റവിമുക്തമാക്കി. പില്ക്കാലത്ത് ആര്.എസ്.എസിനെ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും വ്യക്തമാക്കപ്പെട്ടു. പക്ഷെ ഇപ്പോഴും ആര്.എസ്.എസ് ഗാന്ധിയുടെ ഘാതകരാണെന്ന പൊതുധാരണ മായുന്നില്ല...?<br />സോമശേഖരന് -നാഥുറാം ഗോഡ്സെ ഗാന്ധിവധത്തിന് വളരെ മുമ്പെതന്നെ ആര്.എസ്.എസില് നിന്ന് വിട്ടുപോയ ആളാണ്. സംഘത്തിന്റെ പ്രവര്ത്തനം ഫലശൂന്യമാണെന്നും സായുധവിപ്ളവം വേണമെന്നും വാദിച്ച പക്ഷത്തായിരുന്നു ഗോഡ്സെ. സംഘമത് അംഗീകരിച്ചില്ല. കോണ്ഗ്രസ്സ് നേതാക്കളില് ദേശീയബോധം ഏറ്റവും കൂടുതല് ഉണ്ടായിരുന്ന വ്യക്തികളില് ഒരാളായിരുന്നു ഗാന്ധിജി. വധത്തെ തുടര്ന്ന് ആര്.എസ്.എസിന്റെ അന്നത്തെ അഖില ഭാരതീയ ബൗദ്ധിക പ്രമുഖായിരുന്ന ബാബാസാഹിബ് ആപ്തെ പറഞ്ഞത് ഗാന്ധിവധത്തോടെ രാഷ്ട്രവാദികള്ക്ക് കോണ്ഗ്രസ്സില് ഉണ്ടായിരുന്ന ഒരേയൊരു മിത്രം ഇല്ലാതെയായി എന്നാണ്. ഗാന്ധിയുടെ വധം ഒരിക്കലും ആര്.എസ്.എസിന്റെ ആവശ്യമായിരുന്നില്ല. കോണ്ഗ്രസ്സിലെ ഹിന്ദുത്വത്തിന്റെ സുഹൃത്തായിരുന്നു ഗാന്ധി. ഗാന്ധി മുസ്ളീംപ്രീണനക്കാരനാണെന്ന് അംഗീകരിക്കുമ്പോള് തന്നെ അദ്ദേഹത്തിന് രാഷ്ട്രം എന്നൊരു ഭാവന ഉണ്ടായിരുന്നു. ചരിത്രം പരിശോധിക്കുന്നവര് ഗോഡ്സെയുടെ ചരിത്രം പരിശോധിക്കാറില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ഗോഡ്സെ ഒരു വ്യതിയാനമായിരുന്നു? എന്തിനാവാം ഗോഡ്സെ അത് ചെയ്തതെന്ന് താങ്കള് വിചാരിക്കുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -തീര്ച്ചയായും ഗോഡ്സെ ഒരു വ്യതിയാനമായിരുന്നു. ആര്.എസ്.എസില് നിന്ന് വിട്ട് രാമരാജ്യപരിഷത്ത് എന്ന സംഘടനയും പത്രവുമൊക്കെ നടത്തി വരുന്ന കാലത്താണ് ഗാന്ധിവധം. ഗാന്ധി വധം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ്. അതിന് സംഘത്തിന്റെ കാഴ്ചപ്പാടുമായി ബന്ധമില്ലെന്ന് മാത്രമല്ല വിരുദ്ധവുമാണ്. മാന്മേക്കിംഗ് എന്ന സംഘത്തിന്റെ അടിസ്ഥാന തത്വത്തെ അട്ടിമറിക്കാനായി സായുധവിപ്ളവമെന്ന ഉട്ടോപ്പിയന് നിലപാട് സ്വീകരിച്ച ഗോഡ്സെ സംഘവിരുദ്ധനുമാണ്. അതായത് സംഘടനാബന്ധമില്ല, ആശയബന്ധവുമില്ല.<br /><br />ചോദ്യം-പരസ്യമായിത് പറയുമ്പോഴും രഹസ്യമായി ഗാന്ധിവധത്തില് ആര്.എസ്.എസ് അഭിമാനിക്കാറില്ലേ. ശാഖകളിലൊക്കെ ഇത് സംബന്ധിച്ച് നല്കുന്ന പ്രബോധനം രാഷ്ട്രത്തിനെതിരെ നിന്നതിനാല് ഗാന്ധിയെപ്പോലും ഞങ്ങള് നീക്കം ചെയ്തു എന്നൊക്കെയല്ലേ? രഹസ്യമായി അതില് അഭിമാനിക്കുന്ന രീതി സംഘക്കാര്ക്കിടയിലില്ലേ...?<br />സോമശേഖരന് -അറിയില്ല. അങ്ങനെയുണ്ടെങ്കില് അത് തെറ്റാണ്. ഗാന്ധിവധത്തില് സംഘത്തിന് അഭിമാനിക്കാനൊന്നുമല്ല, അഭിമാനിക്കാന് പാടില്ല. അത് സംഘത്തിന്റെ ആവശ്യമല്ല, സംഘതാല്പര്യത്തിന് എതിരുമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില് അത് രാഷ്ട്രവിരുദ്ധമാണ്. മുസ്ളീംപ്രീണനം ഉള്ളപ്പോള് തന്നെ ഗാന്ധിജി രാജ്യത്തിന് വേണ്ടി പലതും ചെയ്ത വ്യക്തിയാണ്. ഗാന്ധിയേയും പട്ടേലിനെയും ശാസ്ത്രിയേയും അംഗീകരിക്കാും. പക്ഷെ നെഹ്രുവിനെയും ഇന്ദിരയേയും അംഗീകരിക്കാനാവില്ല. അത് കുടുംബവാഴ്ചയാണ്. അത് ഇന്ത്യയുടെ ശാപമാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഗാന്ധി മുസ്ളീംപ്രീണനവും രാജ്യതാല്പര്യവും ഒരുമിച്ചുകൊണ്ടു പോയെന്ന് താങ്കള് പറഞ്ഞു. അങ്ങനെ ചെയ്യാന് കോണ്ഗ്രസ്സിന് കഴിയുമെങ്കില് ആര്.എസ്.എസ് എന്തിനാണ്?<br />സോമശേഖരന് -മുസ്ളീം പ്രീണനം നടത്തിയ എത്രയോ നേതാക്കള് യാതൊരു നേതൃത്വ-വ്യക്തി ഗുണവുമില്ലാതെ കോണ്ഗ്രസ്സിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു.<br /><br /><b><span style="color: red;"><u>ബാബ്റി മസ്ജിതും ദേശീയഗാനവും</u></span></b><br />ചോദ്യം- ഒ.കെ. ബാബ്റി മസ്ജിദിലേക്ക് വന്നാല് 1993 ല് ഒന്നരലക്ഷം വരുന്ന കര്സേവകര് ബാബ്റി മസ്ജിദ് തകര്ത്തത് ഒരു ഭൂരിപക്ഷ ഭീകരത തന്നെയല്ലേ?<br />സോമശേഖരന് -ഞാനന്ന് രാമജന്മഭൂമി മോചനം, രാമന്റെ ജന്മഭൂമിയൊന്നുമല്ലത്, സംബന്ധിച്ച് വളരെ കര്മ്മനിരതനായിരുന്ന വ്യക്തിയാണ്<br />ചോദ്യം- താങ്കള് അവിശ്വാസിയാണ്, താങ്കള്ക്കെന്ത് രാമന്!!? സീതയുടെ അടുക്കളയെക്കുറിച്ചൊക്കെ കഥയുണ്ട്. താങ്കള്ക്ക് ഇതിലൊക്കെയുള്ള താല്പര്യമെന്താണ്...<br />സോമശേഖരന് -അത് ശരിയാണ്. സീതയുടെ അടുക്കളയൊന്നുമില്ല. സീത കഥാപാത്രമാണ്. പക്ഷെ ബാബറി മസ്ജിദ് ബാബര് കയ്യടക്കിയെന്ന പേരിലാണ് അവിടെ അവകാശവാദം ഉയര്ന്നത്. അത് അധിനിവേശത്തിന്റെ സ്വരമാണ്... അത് ദേശീയദൃഷ്ടിയില് അനുവദിക്കാന് പറ്റില്ല...<br /><br /><b style="background-color: white;"><span style="color: red;"><u>ആര്യന്മാര് പ്രാകൃത അറബികള്</u></span></b><br />ചോദ്യം-താങ്കള് ഈ അധിനിവേശം എന്നൊക്കെ പറയുന്നത്, എത്ര പിന്നോട്ട് വരെ പോയാല് താങ്കള് ഒരു ജനവിഭാഗത്തെ സ്വഭാവികപൗരന്മാരായി സര്ട്ടിഫിക്കറ്റ് നല്കി അംഗീകരിക്കും? ഉദാഹരണമായി മുസ്ളീ കച്ചവടക്കാര് എട്ടാം നൂറ്റാണ്ടില് തന്നെ ഇന്ത്യയിലെത്തുന്നുണ്ട്...ഔട്ട് ഓഫ് ആഫ്രിക്ക സിദ്ധാന്തം വെച്ചു നോക്കിയാല് ഇവിടെയുള്ള എല്ലാവരും പുറത്തു നിന്ന് വന്നവരാണ്... അധിനിവേശകര്-ഇവിടെയുണ്ടായിരുന്നവര് എന്നിങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നതില് കഥയുണ്ടോ?<br />സോമശേഖരന് -അധിനിവേശം ഉണ്ടായിട്ടുണ്ട്. അതറിയാന് കുറേശ്ശെ പിറകോട്ട് പോകണം. ഈ ആര്യന്മാര് എന്നു പറയുന്ന പ്രാകൃതര് മുഴുവന് ഇന്ത്യയിലെത്തിയത് അറേബ്യയില് നിന്നാണ്. പ്രാചീനഅറേബ്യക്കാരാണ് ആര്യന്മാര്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ഈ സീതയും രാമനുമൊക്കെ പ്രാകൃതരാണോ?<br />സോമശേഖരന് -സംശയമെന്താ? അറേബ്യന് പ്രാകൃതരുടെ പിന് തലമുറക്കാരാണ് സീതയും രാമനുമൊക്കെ. ഇന്ഡോളജിസ്റ്റുകളുടെ ഗവേഷണം അനുസരിച്ച് ഈ അറേബ്യന് പ്രാകൃതര് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്...<br />ചോദ്യം- രാമനും സീതയും അറേബ്യന് പ്രാകൃതരായിരുന്നുവെന്ന് പറഞ്ഞാല് ആര്.എസ്.എസുകാര് അംഗീകരിക്കുമോ?<br />സോമശേഖരന് -രാമനും സീതയും അറേബ്യന് പ്രാകൃതരുടെ സന്തതിപരമ്പരയില് പെട്ടവര് തന്നെയാണ്. പക്ഷെ ഇവിടെ സീതയും രാമനും ഹനുമാനുമൊന്നുമല്ല പ്രശ്നം. പണ്ട് മുഗള്സാമ്രാജ്യം ഭരിച്ചതൊക്കെ മുസ്ളീങ്ങള്ക്കു ബ്രിട്ടീഷുകാര് ഭരിച്ചതൊക്കെ ക്രിസ്ത്യാനികള്ക്കും കൊടുക്കണമെന്ന് പറഞ്ഞാലെങ്ങനെയാ? പറയുന്നതിനൊക്കെ എന്തെങ്കിലും യുക്തി വേണ്ടേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-1526 ലാണ് ബാബര് ഇവിടെ വരുന്നത്. 1857 ല് ബ്രിട്ടീഷുകാര്ക്കെതിരെ സമരം നടക്കുമ്പോള് ബഹദൂര്ഷാ ദല്ഹിയില് ഭരണത്തിലാണ്.... പിന്നെയും പലരും...ഹൈദരാബാദിലെ നൈസാം..... ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നവരാണ്. രാമനും സീതയും പ്രകൃതരായ അറബികളാണെന്ന് താങ്കള് പറയുന്നു...പിന്നെ, ആരാണ് ഇവിടുത്തെ യഥാര്ത്ഥ അവകാശികള്?<br />സോമശേഖരന് -അതെ, യഥാര്ത്ഥ അവകാശികളെ കണ്ടുപിടിക്കണം. അത് പറയാനാണ് ഞാന് ഇത്രയും പറഞ്ഞത്. പക്ഷെ അതിന് ആധുനികചരിത്രത്തില് രേഖയൊന്നുമില്ല<br />ചോദ്യം-അപ്പോഴും താങ്കള്ക്ക് സംശയമില്ല, തെളിവും!<br />സോമശേഖരന് -അങ്ങനെയൊരു വിഭാഗം ഉണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. എല്ലാ നാടുകളിലും ആ നാടിന്റെ ശരിയായ മണ്ണിന്റെ മക്കള് ഉണ്ടായിരിക്കും. അവരെ അടിച്ചമര്ത്തി,നശിപ്പിച്ച്, അധകൃതരാക്കി മാറ്റിയ അധിനിവേശകരും എല്ലായിടത്തുമുണ്ടായിട്ടുണ്ട്. ഇന്ത്യയില് ഇതിനെക്കുറിച്ച് ഇത്രയും പഠനം നടക്കുന്നത് ഇന്ഡോളജിസ്റ്റുകള് വന്നതിന് ശേഷമാണ്. ഇന്ത്യയില് നടത്തിയ പോലെയുള്ള പഠനം യൂറോപ്പിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ നടത്തിയാല് എല്ലാ രാജ്യങ്ങളിലും സംഭവിച്ചത് സമാനമാണെന്ന് മനസ്സിലാകും.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആഫ്രിക്കന് രാജ്യങ്ങളുടെ ചരിത്രസാംസ്ക്കാരിക പാരമ്പര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിക്കുന്നതുപോലെ തന്നെ പാശ്ചാത്യ നരംവശശാസ്ത്രജ്ഞരും സാംസ്ക്കാരികഗവേഷകരും പഠിക്കുന്നുണ്ട്. ഇന്ത്യയില് അതിരാത്രം ഷൂട്ട് ചെയ്യാന് മാത്രമല്ല പാശ്ചാത്യരെത്തുന്നത്. അവര് ആഫ്രിക്കയിലും ഗോത്ര സമൂഹങ്ങളിലും പോകുന്നുണ്ട്.<br />സോമശേഖരന് -ആഫ്രിക്കയിലെ ആര്യന് ആക്രമണത്തെക്കുറിച്ച് ആരെങ്കിലും കാര്യമായി പഠിച്ചിട്ടുണ്ടോ?<br />ചോദ്യം-സാര്, അങ്ങു പറയുന്നതുപോലെ ഒരു പ്രാകൃഗോത്രം </span><br />
<span style="font-family: Verdana, sans-serif; font-size: large;">മറ്റുള്ള സമൂഹങ്ങളെയൊക്കെ നശിപ്പിപ്പിച്ച് തങ്ങളുടെ അധീശത്വം ഉറപ്പിക്കണമെന്ന കേന്ദ്രീകൃതലക്ഷ്യം മനസ്സില് വെച്ച് മറ്റ് സ്ഥലങ്ങളിലേക്ക് അധിനിവേശം നടത്തിയെന്ന് പറയുന്നതൊക്കെ ഒരുതരം മതാത്മകമായ അതിഭാവനയല്ലേ... ഇത്തരം പാറ്റേണ് സീക്കിംഗിലൂടെയാണോ ചരിത്രം വായിക്കേണ്ടത്? അങ്ങനെയാണോ മനുഷ്യന് ലോകമെമ്പാടും വ്യാപിച്ചത്?<br />സോമശേഖരന് -പാറ്റേണ് സീക്കിംഗല്ല. ഭാഷാപരമായി, ആര്യന് എന്ന പേരു തന്നെയുണ്ടായത് എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എന്ന അര്ത്ഥത്തില് നിന്നാണ്. ബാക്കി അര്ത്ഥമൊക്കെ പിന്നീട് ആരോപിക്കപ്പെട്ടതാണ്. വാക്കിന്റെ അര്ത്ഥം പറയുമ്പോള് പഴയപ്രമാണം വെച്ച് പറയണം. അതല്ലാതെ അമരകോശം നോക്കി പറഞ്ഞാല് പറ്റില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം-തല്ക്കാലം ഭാഷ അവിടെ നില്ക്കട്ടെ, ഒരു രാജ്യം അവകാശപ്പെടാനുള്ള ഒരു ജനതയുടെ അവകാശം എങ്ങനെ ലഭിക്കുന്നു, എപ്പോള് ലഭിക്കുന്നു എന്നതാണവിടെ പ്രശ്നം. മനുഷ്യവ്യാപനത്തിന്റെ ഉത്പത്തിയും ചരിത്രവും പരിശോധിച്ചാല് ഹോമോ സ്പീഷിസും കടന്ന് ഓസ്ട്രലോപിത്തിക്കസിലേക്കൊക്കെ നമുക്ക് പോകേണ്ടിവരും! ചരിത്രത്തിലെ ഏതോ ഒരു ഘട്ടത്തില് ഇവിടെയുണ്ടായിരുന്നവരാണ് രാജ്യത്തിന്റെ അവകാശികള്-ബാക്കിയുള്ളവരെല്ലാം പുറത്തുള്ളവരായിരുന്നു എന്നൊക്കെ വാദിക്കുന്നത് വളരെ സങ്കുചിതമായി തോന്നുന്നു....<br />സോമശേഖരന് -പുറത്തുനിന്നുള്ള ആള്ക്കാര് എന്നതല്ല. സാംസ്ക്കാരിക വൈരുദ്ധ്യം ഉണ്ടായിരിക്കുന്നു എന്നതാണ് പ്രശ്നം. അത് സമൂഹത്തില് അശാന്തിയും സംഘര്ഷവും ജനിപ്പിക്കുന്നു. പുരോഗതിക്ക് തടസ്സം നില്ക്കുന്നു. ഇത്തരം പാരമ്പര്യങ്ങള് കുഴിച്ച് മൂടിയാണ് യൂറോപ്പ് രക്ഷപെട്ടത്. ഇവിടെയും നവോത്ഥാനം ഉണ്ടാകണം. ഈ മതങ്ങളെയും പാരമ്പര്യത്തെയും മുഴുവന് കുഴിച്ച് മൂടണം. വിശ്വയാഥാര്ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില് ഒരു പുതിയ ജീവിതവീക്ഷണം ഉണ്ടാകണം.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കള് പറയുന്നത് നോക്കുക, ഏകതാനനതയുള്ള ഒരു സംസ്ക്കാരം വേണം. വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും ഭയക്കുന്നു. ഇതു തന്നെയാണ് നാസിസവും ആവശ്യപ്പെട്ടത്...ലോകം മുഴുവന് ഒരേ ചിന്താധാരയും സംസ്ക്കാരവും വംശശുദ്ധിയുമുള്ള ഒരൊറ്റ ജനതയാല് നിബിഡമാക്കണമെന്നാണ് ഹിറ്റ്ലറും പറഞ്ഞത്....<br />സോമശേഖരന് -ഹിറ്റ്ലര് അതല്ല പറഞ്ഞത്, ഹിറ്റ്ലര് പറഞ്ഞത് ആര്യന് പാരമ്പര്യമാണ്......<br />ചോദ്യം-ഏകതാനതയുള്ള സംസ്ക്കാരം ആര്യന് ആണെന്നത് മാത്രമാണ് അവിടെയുള്ള ഏക വ്യത്യാസം..<br />സോമശേഖരന് -അല്ല ഞാന് പറഞ്ഞത് ഒരു സംസ്ക്കാരമുണ്ടാകണമെന്നല്ല....യാഥാര്ത്ഥ്യങ്ങളെ കണക്കിലെടുക്കുന്ന പൊതുഹിതത്തെ കാംക്ഷിക്കുന്ന ഒരു ജീവിതരീതി ഉണ്ടാകണം എന്നാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും അവിടെ എന്തുകൊണ്ട് പ്രശ്നമാകണം?<br />സോമശേഖരന് -അതുണ്ടാകണമെങ്കില് ചില വൈരുദ്ധ്യങ്ങളെ അടിച്ചമര്ത്തിയേ മതിയാകൂ. അതില് ഏറ്റവും പ്രധാനാണ് മതം, മറ്റൊന്ന് ജാതിയാണ്. ജാതിയും മതവും കൊണ്ട് ആയിരക്കണക്കിന് കഷണങ്ങളായി മുറിഞ്ഞു കിടക്കുന്ന ഒരു സമൂഹത്തെ ചൂണ്ടിക്കാട്ടി ഇതൊരു രാഷ്ട്രമാണ്, ഇതിനൊരു ചരിത്രവും പാരമ്പര്യവുമുണ്ട് എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്....<br />ചോദ്യം-സര്, രാജ്യമെന്ന് പറയുമ്പോള് വത്തിക്കാന് രാഷ്ട്രമാണ്, മെക്സിക്കോ രാഷ്ട്രമാണ്, ഇന്ത്യ രാഷ്ട്രമാണ്. വംശീയവും സാംസ്ക്കാരികവുമായി ഏകതാനന്തയുള്ള, ഒന്നും വിട്ടുപോകാന് പാടില്ലാത്ത,അധിനിവേശ സ്വഭാവമുള്ള ഒരു വമ്പന് രാഷ്ട്രമാണ് താങ്കളുടെ മനസ്സിലുള്ളതെന്ന് തോന്നുന്നു. ഇതു തന്നെയല്ലേ സത്യത്തില് സാമ്രാജ്യത്വവീക്ഷണമായി രൂപംപ്രാപിക്കുന്നത്? ഒരു പാന് ഇന്ത്യന് ഫീലിംഗ്, അല്ലെങ്കില് ഒരു പാന് ഹിന്ദു ഫീലിംഗ് ...അതൊക്കെയല്ലേ താങ്കള് പറഞ്ഞുവെക്കുന്നത്...? ഇന്നത്തെ കാലത്ത് ഇതിനൊക്കെ എന്ത് സാംഗത്യമാണുള്ളത്? നാം എവിടെയൊക്കെ വിഹരിക്കുന്നു? എവിടെയൊക്കെ ജോലി നോക്കുന്നു...അമേരിക്കയിലുണ്ട്, യൂറോപ്പിലുണ്ട്, ഗള്ഫിലുണ്ട്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -ജോലി ചെയ്യുന്നുണ്ടാവും. ഒരു രാഷ്ട്രത്തിന്റെ അസ്തിത്വപ്രശ്നവും അവിടുത്തെ പൗരന്മാര് പുറത്തുപോയി ജോലി ചെയ്യുന്നതുമായി കൂട്ടിക്കുഴക്കാനാവില്ല. ഇന്ത്യയില് തൊഴിലവസരങ്ങള് ഉണ്ടായിരുന്നുവെങ്കില് വിദേശികള് ഇതുപോലെ ഇന്ത്യയിലേക്ക് വന്നേനെ. ബംഗാളിയും ബീഹാറിയും ഇപ്പോള് കേരളത്തിലേക്ക് വരുന്നു. തൊഴില് ചെയ്ത് ജീവിക്കുന്നതും മതത്തിന്റെ പേരില് അവകാശവാദം ഉന്നയിക്കുന്നതും തമ്മില് വ്യത്യാസമുണ്ട്. മതത്തിന്റെ പേരിലല്ലേ ഇന്ത്യ വിഭജിച്ചത്?<br /><br /><b><span style="color: red;"><u>''ചായക്കച്ചവടക്കാരന് പ്രധാനമന്ത്രി''</u></span></b><br />ചോദ്യം- നരേന്ദ്രമോദിക്ക് അമേരിക്ക പ്രവേശനാനുമതി നിഷേധിച്ച സംഭവമുണ്ടായി? എന്തുകൊണ്ട് താങ്കളെപ്പോലുള്ളവര്ക്ക് സ്വീകാര്യനായ മോദിയെ അമേരിക്കയിലെ പൊതുസമൂഹം നിരസിക്കുന്നു?<br />സോമശേഖരന് -അമേരിക്കയല്ല അമേരിക്കയിലെ ക്രിസ്റ്റ്യന് മതമൗലികവാദികളാണ് ആ തീരുമാനത്തിന് പിന്നില്. അമേരിക്ക പ്രകൃതവും സങ്കുചിതവുമായ സംസ്ക്കാരമുള്ള രാജ്യമാണ്. യൂറോപ്പിലുണ്ടായ നവോത്ഥാനമോചനം അമേരിക്കയിലുണ്ടായിട്ടില്ല. മതനിഷേധികളാണ് യൂറോപ്പില് ആ ലിബറേഷന് ഉണ്ടാക്കിയത്. അമേരിക്കയില് അതൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയില് അതിലും വലിയ ഭീകരവാദം സമൂഹത്തില് നിലനില്ക്കുന്നതു കൊണ്ടാണ് അവിടുത്തെ മതഭീകരവാദം പുറത്തുകാണാത്തത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- അപ്പോള് നരേന്ദ്രമോദി ഇന്ത്യന് പ്രധാനമന്ത്രിയാകുന്നതില് താങ്കള്ക്ക് താല്പര്യമുണ്ട്.?<br />ടി.പി.സോമശേഖരന് -സംശയമെന്താ! ഒരു ചായക്കച്ചവടക്കാരന്റെ കയ്യിലേക്ക് വരണം ഇന്ത്യയുടെ ഭരണചക്രം<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ചായ വില്ക്കുകയും നിലംതുടയ്ക്കുകയുമൊക്കെ ചെയ്യുന്ന മറ്റാരുടെയോ പടത്തില് മോദിയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയ ചിത്രം ഫേസ് ബുക്കിലൊക്കെ വ്യാപകമായി അപഹസിക്കപ്പെടുന്നുണ്ട്.. ചായ വില്ക്കലാണ് പ്രധാനമന്ത്രിസ്ഥാനത്തിനുള്ള പരമമായ യോഗ്യത?<br />ടി.പി.സോമശേഖരന് -യോഗ്യതയാണെന്നല്ല. ചായക്കടക്കാരനും കല്ലുവെട്ടുകാരനും മുടിവെട്ടുകാരനുമൊക്കെ പ്രധാനമന്ത്രിയാകാന് കഴിയുന്ന ഒരു ഇന്ത്യയുണ്ടെങ്കിലേ അതിനെ ആധുനികമന്ന് വിളിക്കാനാവൂ, അല്ലാത്ത ഇന്ത്യ പ്രാകൃതമാണ്. ഒരു കുടുംബത്തില് നിന്ന് മാത്രമേ പ്രധാനമന്ത്രിയുണ്ടാകാവൂ എന്ന നിര്ബന്ധം ശരിയല്ലല്ലോ</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് കഴിഞ്ഞ രണ്ടര ദശകത്തിനുളളില് നിരവധി പ്രധാനന്ത്രിമാരുണ്ടായി..വജ്പേയ്, വി.പി.സിംഗ്, ഗൗഡ, ഗുജ്റാള്, ചന്ദ്രശേഖര്, നരസിംഹറാവൂ, മന്മോഹന് സിംഗ്......<br />ടി.പി.സോമശേഖരന് -അതെല്ലാം വെറും സ്റ്റോപ്പ് ഗ്യാപ് അറേഞ്ച്മെന്റല്ലേ...അവസാനം അധികാരം നെഹ്രു കുടുംബത്തില് ചെന്നു നില്ക്കുകയല്ലേ....സീതാറാം കേസരിയെയൊക്കെ കറിവേപ്പില വലിച്ചെറിയുന്നതു പോലെയല്ലേ സോണിയയ്ക്ക് വേണ്ടി പുറത്തെറിഞ്ഞത്....?!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- പറഞ്ഞു പഴയ ചോദ്യത്തിലേക്ക് തിരിച്ചു വെന്നാല് ബാബ്റി മസ്ജിദ് പള്ളി പൊളിച്ചതിനെ കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്?<br />സോമശേഖരന് -സംശയമില്ല അത് പൊളിക്കുക തന്നെ വേണമായിരുന്നു. ഇസ്ളാമിക ആധിപത്യത്തിന്റെ അവശിഷ്ടമായിരുന്നുവത്. അത് പൊളിക്കുക തന്നെ വേണമായിരുന്നു. ദേശീയ അപമാനമമാണത്. ഇന്ത്യാഗേറ്റിലെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിമയെന്തിനാണ് 1947 ല് അടിച്ചുപൊളിച്ച് കളഞ്ഞത്? ഒരു പ്രതിമയല്ലേ, അതിവിടെ നിന്നോട്ടെ എന്ന് കരുതിക്കൂടെ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ദേശീയ അപമാനം! ഇപ്പോഴത്തെ ദേശീയഗാനത്തില് ആരെയാണ് പുകഴ്ത്തുന്നത്?<br />സോമശേഖരന് -പുകഴ്ത്തുന്നത് ജോര്ജ്ജ് അഞ്ചാമനെ തന്നെയാണ്...<br />ചോദ്യം- അപ്പോള് ആ ദേശീയഗാനം വാഴ്ത്തികൊണ്ടു നടക്കുന്നതിനാല് പ്രശ്നമില്ലേ?<br />ടി.പി.സോമശേഖരന് -അത് ദേശീയഗാനമായി തുടരുന്നിടത്തോളം മാനിക്കണം. ഭരണഘടനയുടെ കാര്യവും അങ്ങനെതന്നെ. ദേശീയഗാനത്തില് എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും അത് നിലനില്ക്കുന്നിടത്തോളം കാലം ആ രീതിയില് തന്നെ കാണണം. പക്ഷെ പാളിച്ചകള് തിരുത്തപ്പെടേണ്ടതാണ്<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ പള്ളിപൊളിക്കുന്ന ആര്.എസ്.എസ് എന്തുകൊണ്ട് അത്തരമൊരു ആവശ്യം ഉന്നയിക്കുന്നില്ല? ബി.ജെ.പി ഭരിച്ചപ്പോഴും അത് മാറ്റിയില്ല<br />സോമശേഖരന് -ദേശീയഗാനം തിരുത്തണമെന്ന വാദം പണ്ടേയുണ്ട് ആര്.എസ്.എസില്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അടുത്തിടെയൊന്നും കേട്ടിട്ടില്ല...<br />സോമശേഖരന് -അടുത്തിടെയൊന്നും ഉന്നയിച്ചിട്ടുണ്ടാവില്ല. ബി.ജെ.പി ക്ക് ദേശീയഗാനം മാറ്റാനുള്ള ഭൂരിപക്ഷം പാര്ലമെന്റിലുണ്ടായിരുന്നില്ല. ഇത്തരം വിഷയങ്ങളൊന്നും പട്ടിണി, വിദേശകടം, അധിനിവേശം തുടങ്ങിയവ പോലെ ചൂടുപിടിച്ച ചര്ച്ചയാവില്ലല്ലോ. അതിന് അടിയന്തര പ്രാധാന്യമില്ല. എന്നാല് താത്വികമായി നോക്കിയാല് പട്ടിണി പോലെ പ്രധാനമാണ് ദേശീയഗാനം മാറ്റുന്നത്. പക്ഷെ മാറ്റുന്നതുവരെ മാനിച്ചേ പറ്റൂ. പക്ഷെ ദേശീയഗാനമാക്കി വെച്ചുകൊണ്ട് അതിനെ അപമാനിക്കാന് അനുവദിക്കരുത്.<br /></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കള് അവിടെയെത്തി.. ദേശീയഗാനം പിഴവു നിറഞ്ഞതെങ്കിലും നിലനിറുത്തുന്നതില് കുഴപ്പമില്ല, അതിനെ അപമാനിക്കരുത്. എന്നാല് ബാബ്റി മസ്ജിദ് ദേശീയ അപമാനമാണ്..എത്ര സാങ്കേതികമായ വാദമാണത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന് -സാങ്കേതികമാണത്, തീര്ത്തും സാങ്കേതികമാണ്.....നിങ്ങള് ആ പദവിയെ മാനിക്കണം. പദവിയെ മാനിച്ചില്ലെങ്കില് നാളെ ആ പദവിയില് എന്തു കൊണ്ടുവെച്ചിട്ടും കാര്യമില്ല....അതുപോലല്ല ആര്ട്ടിക്കിള് 370 ഉം ബാബ്റി മസ്ജിദും പോലുള്ള കാര്യങ്ങള്...<br />ചോദ്യം- പാകിസ്ഥാന് അടുത്ത് കിടക്കുന്ന മുസ്ളീം ഭൂരിപക്ഷ പ്രദേശം ഇന്ത്യന് യൂണിയനില് ലയിപ്പിക്കുകയല്ലേ കാശ്മീരില് സംഭവിച്ചത്.<br />സോമശേഖരന് -അങ്ങനെ മുസ്ളീം ഭൂരിപക്ഷം-മുസ്ളീം ന്യൂനപക്ഷം എന്നൊന്നുമില്ല, ഭാരതീയരെന്ന ഒരു വിഭാഗമേയുള്ളു. മറിച്ചാണെങ്കില് ന്യൂനപക്ഷവകാശം കിട്ടേണ്ടത് നാസ്തികര്ക്കും മതനിഷേധികളുമാണ്. എല്ലാവര്ക്കും മുറിച്ച് മുറിച്ച് കൊടുക്കാമെങ്കില് ഞങ്ങള്ക്കും കിട്ടണം. അതോടെ എല്ലാവരും പുറത്തുവരും. ഈ നിലപാടിനോട് ഇവിടുത്തെ രാഷ്ട്രീയക്കാരും സര്ക്കാരും യുക്തിവാദികളുമൊക്കെ എന്ത് നിലപാടാണ് എടുക്കുന്നതെന്ന് അറിയാന് താല്പര്യമുണ്ട്...ഞങ്ങള് മതനിഷേധികള്ക്കും ന്യൂനപക്ഷാവകാശം വേണം...<br />ചോദ്യം- കുറഞ്ഞപക്ഷം കുറെ സെല്ഫ് ഫൈനാന്സിംഗ് കോളേജുകളെങ്കിലും നടത്താനുള്ള അധികാരം വേണം, അല്ലേ...?<br />സോമശേഖരന്- അതെ...(ചിരിക്കുന്നു)..<br /><br />ശ്രീ.ടി.ആര് .സോമശേഖരനുമായ രാഷ്ട്രീയ ചര്ച്ച ഏതാണ്ടിങ്ങനെ അവസാനിച്ച ശേഷം ഉച്ച തിരിഞ്ഞ്, വേദാന്തം ഭഗവത് ഗീത തുടങ്ങിയ വിഷയങ്ങളിലേക്ക് സംഭാഷണം നീണ്ടു. കര്മ്മയോഗത്തെ സംബന്ധിച്ച 93 ശ്ളോകങ്ങള് ഒഴിച്ചുനിറുത്തിയാല് ഗീത പ്രതിലോമകരവും കഥയില്ലാത്തതുമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വൈദികസാഹിത്യത്തെ മൊത്തത്തില് ഇകഴ്ത്തി കെട്ടിയ അദ്ദേഹം ആത്മവിദ്യയുടെ പല തത്വങ്ങളും ഉപനിഷത്തുകളില് അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടെന്ന് വാദിച്ചു. ഒരു വ്യാഴവട്ടക്കാലം താന് ആത്മാര്ത്ഥമായി പഠിച്ച റെയ്ക്കി എന്ന ചികിത്സാവിദ്യ ശുദ്ധ തട്ടിപ്പാണെന്ന് തനിക്ക് അവസാനം ബോധ്യമായ കാര്യം അദ്ദേഹം തുറന്ന് സമ്മതിച്ചു. ശാസ്ത്രബോധവും അന്ധവിശ്വാസവിരുദ്ധതയും മുറുകെ പിടിക്കാന് ശ്രമിക്കുമ്പോള് തന്നെ ചില ആഭ്യന്തരവൈരുദ്ധ്യങ്ങള് നിലപാടുകളില് മുഴച്ചു നില്ക്കുന്നുണ്ടായിരുന്നു. സവര്ക്കാറിന്റെ ശബ്ദത്തില് സംസാരിക്കുന്ന ഒരു നാസ്തികനെയാണ് ശ്രീ ടി.ആര്.. സോമശേഖരനില് കണ്ടെത്താനായത്. *****</span><br />
<span style="font-family: Verdana, sans-serif; font-size: x-small;">(The Third part on vedanta and gita will be posted later)</span><span style="font-family: Verdana, sans-serif; font-size: large;"> </span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-33359188093229242422014-04-06T14:51:00.003+05:302014-04-06T14:53:20.167+05:3082. ''ശ്രീരാമനും സീതയും പ്രാകൃത അറബികള്''- Part 1<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Verdana, sans-serif; font-size: x-small;">(അഭിമുഖസംവാദം:ടി.ആര്.സോമശേഖരന്/രവിചന്ദ്രന് സി/ Published in Pachakutira, March issue, 2014)</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-4A9oedQXWmY/U0EU-OwNW0I/AAAAAAAACFk/_KgUAnY3tdE/s1600/_MG_5615+copy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" src="http://4.bp.blogspot.com/-4A9oedQXWmY/U0EU-OwNW0I/AAAAAAAACFk/_KgUAnY3tdE/s1600/_MG_5615+copy.jpg" height="200" width="133" /></span></a></div>
<span style="font-family: Verdana, sans-serif; font-size: large;">കഴിഞ്ഞ വര്ഷം ഡിസമ്പറില്(15.12.13) കോഴിക്കോട്ട് വെച്ച് നടന്ന നരേന്ദ്ര ധഭോല്ക്കര് അനുസ്മരണ ചടങ്ങില് വെച്ചാണ് ശ്രീ.ടി.ആര്.സോമശേഖരനെ നേരിട്ട് പരിചയപ്പെടുന്നത്. ആര്.എസ്.എസിന്റെ ബൗദ്ധികപ്രവര്ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്ന ബൗദ്ധിക്ക് ശിക്ഷണ് പ്രമുഖ് എന്ന പദവിയില് ദീര്ഘകാലമുണ്ടായിരുന്ന സംസ്കൃത പണ്ഡിതനും വേദസാഹിത്യവിശാരദനുമായ ഇദ്ദേഹം കേരളത്തിലെ സംഘപരിവാര് രംഗത്തെ ഒരു അതികായനാണ്. കോളേജ് വിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാര്ത്ഥി യൂണിയനായ എസ്.എഫിന്റെ പ്രവര്ത്തകനായിരുന്നു. 1969 ല് ശാഖാപ്രവര്ത്തനം ആരംഭിച്ച സോമശേഖരന് ആലുവ FACT ലെ ജീവനക്കാരനായിരുന്നുവെങ്കിലും മുഴുവന് സമയ രാഷ്ട്രീയപ്രവര്ത്തനത്തിന്റെ ഭാഗമായി 1986 ല് ജോലി രാജിവെച്ചു. </span><br />
<div>
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-zJp5JvOV7BQ/U0EamKWVD-I/AAAAAAAACGE/RDQltxezoQE/s1600/1653918_644195512283840_1353281625_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-zJp5JvOV7BQ/U0EamKWVD-I/AAAAAAAACGE/RDQltxezoQE/s1600/1653918_644195512283840_1353281625_n.jpg" height="200" width="143" /></a></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">1984 ല് രൂപീകരിച്ച ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഓര്ഗനൈസിംഗ് സെക്രട്ടറിയായി ഏതാണ്ട് 25 വര്ഷവും കേസരി വാരികയുടെ പത്രാധിപരായി 12 വര്ഷവും പ്രവര്ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്ഷത്തിലധികം ജയില്വാസമനുഷ്ഠിച്ച ഈ അവിവാഹിതന് കഴിഞ്ഞ 3 വര്ഷമായി ആര്. എസ്.എസ് സംഘടനാ രാഷ്ട്രീയത്തില് നിന്ന് അല്പ്പം പിന്വലിഞ്ഞ് ഭാരതീയ വിദ്യാപ്രതിഷ്ഠാനം എന്ന സംഘടനയുമായി മുന്നോട്ടുപോവുകയാണ്. പ്രതിഷ്ഠാനം രണ്ടു വര്ഷമായി ചിതഗ്നി എന്ന പേരിലുള്ള ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. മനസ്സിലാക്കിയിടത്തോളം ആര്.എസ്.എസിന്റെ ബൗദ്ധികനേതൃത്വത്തിലുള്ള പലരും പ്രതിഷ്ഠാനവുമായി സഹകരിക്കുന്നുണ്ട്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യാന് ഭഗീരഥപ്രയത്നത്തില് ഏര്പ്പെട്ടിരിക്കുന്ന സോമശേഖരന് അതേസമയം ഹിന്ദുദേശീയതയുടെ ശക്തനായ വക്താവായും നിലകൊള്ളുന്നു. 25.1.2014 രാവിലെ അദ്ദേഹത്തിന്റെ എറണാകുളത്ത് ഇടപ്പള്ളിയിലെ വസതിയില് വെച്ച് നടത്തിയ അഭിമുഖത്തില് നിന്നും:<br /><br />ചോദ്യം-താങ്കള് സര്വീസില് നിന്നും വിരമിച്ചിട്ട് ഏറെക്കാലമായി. മാതാപിതാക്കള് ഇരുവരും നേരത്തെതന്നെ നിര്യാതരായി. സുദീര്ഘമായ സംഘടനാപ്രവര്ത്തനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള് മറന്നുപോയ അല്ലെങ്കില് അവശ്യം ചെയ്യേണ്ടിയിരുന്നതും സാധിക്കാതെ പോയതുമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?<br />സോമശേഖരന്-ഇല്ല, അങ്ങനെയൊന്നുമില്ല. ഞാന് FACT ലെ ഫാക്ടിലെ ജോലി രാജിവെക്കുകയായിരുന്നു.<br />ചോദ്യം-ഒരു വിവാഹം?<br />സോമശേഖരന്-(ചിരിക്കുന്നു)...അതിനെ ഒരു മറവി എന്നു പറയാന് സാധിക്കില്ലല്ലോ..<br />ചോദ്യം-ഒരു ഘട്ടത്തിലും അങ്ങനെയൊരു താല്പര്യം തോന്നിയിട്ടില്ല....?<br />സോമശേഖരന്-ഇല്ല. വലിയ ഏകാഗ്രത ആവശ്യപ്പെടുന്ന വിഷയമാണ് സംഘടനാപ്രവര്ത്തനം. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാന് സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് വര്ഷമായി ആര്.എസ്.എസ് സംഘടനാ പ്രവര്ത്തനവുമായി സജീവമായി ബന്ധപ്പെടുന്നില്ല.<br /><br /><span style="color: red;"><b>ആര്.എസ്.എസും കര്മ്മയോഗി നിര്മ്മാണവും</b></span><br />ചോദ്യം-1969 മുതല് തുടങ്ങിയ ആര്.എസ്.എസ് രാഷ്ട്രീയത്തില് നിന്ന് കഴിഞ്ഞ മൂന്ന് വര്ഷമായി ഉള്വലിയണമെങ്കില് അതിന് വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?<br />സോമശേഖരന്- കാരണം പ്രധാനമായും എന്റെ വീക്ഷണത്തില് വന്ന മാറ്റമാണ്. ഇപ്പോള് നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയതലത്തിലുള്ള ഗവേഷണം, പഠനം, പാഠനം...അതിനൊക്കെ വളരെയേറെ സമയം ആവശ്യമുണ്ട്. ഭാരതീയ വിദ്യാപ്രതിഷ്ഠാനം ഞാന് മുന്കയ്യെടുത്ത് സ്ഥാപിച്ചതാണ്. ഫലത്തില് വേറൊന്നും ശ്രദ്ധിക്കാന് നേരമില്ലാതെ വന്നു....അങ്ങനെയാണ് സജീവമായ സംഘരാഷ്ട്രീയത്തില് നിന്ന് പിന്മാറിയത്.<br />ചോദ്യം-ആര്.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണോ ഭാരതീയവിദ്യാപ്രതിഷ്ഠാനം ആരംഭിച്ചത്?<br />സോമശേഖരന്-അങ്ങനെ പറയാന് സാധിക്കില്ല. ആ തലത്തില് ഒരു ചര്ച്ച ഉണ്ടായിട്ടില്ല. എന്റെ ജന്മഗുണത്തിന് അനുരൂപമായ കാര്യമാണിപ്പോള് ചെയ്യുന്നത്. കുട്ടിക്കാലത്തേ ഉപനിഷത്തുകള്, വേദങ്ങള്, ന്യായം, വൈശേഷികം..തുടങ്ങിയ ചിന്താപദ്ധതികളില് താല്പര്യമുണ്ടായിരുന്നു. ജയിലില് വെച്ചാണ് സംസ്കൃതം പഠിച്ചത്.<br />ചോദ്യം-സംസ്ഥാനത്തെ ആര്.എസ്സ്.എസ്സു മായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോ?<br />സോമശേഖരന്-ബന്ധമുണ്ട്. പക്ഷെ എന്റെ ആദ്ധ്യാത്മികപ്രവര്ത്തനങ്ങളെക്കുറിച്ച് ഒരു ചര്ച്ച ഉണ്ടായിട്ടില്ല. സംഘപ്രവര്ത്തനം അതിന്റെ ഏകാഗ്രതയോടെ ചെയ്യേണ്ട ഒന്നാണ്. പണ്ട് സംഘപ്രവര്ത്തനത്തില് ഉണ്ടായിരുന്ന പലരും ഇന്ന് ഭാരതീയ വിദ്യാപ്രതിഷ്ഠാനത്തിന് ഒപ്പമുണ്ട്. അതുകൊണ്ട് ആര്ക്കുമൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല....</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആര്.എസ്സ്.എസ്സ് നേതൃത്വത്തിന് താങ്കള് ഇപ്പോള് നടത്തുന്ന പ്രവര്ത്തനങ്ങളോട് യോജിപ്പില്ലെന്ന് പറഞ്ഞാല്...?</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">TR.സോമശേഖരന്-യോജിപ്പില്ലെന്ന് പറയാന് പറ്റില്ല. യോജിപ്പുള്ളവരും ഇല്ലാത്തവരും കാണും. ഒരു വലിയ പ്രസ്ഥാനത്തില് എല്ലാവരും ഒരു വിദ്യയുടെ താത്വിക അടിത്തറ മനസ്സിലാക്കിയവരാണെന്ന് പറയാനാവില്ലല്ലോ.<br />ചോദ്യം- അവിടെ,വാക്കുകളില് ഒരു അസ്വാരസ്യം നിഴലിക്കുന്നുണ്ടല്ലോ....?<br />സോമശേഖരന് -അല്ല, ആര്. എസ്സ്.എസ്സിന്റെ പ്രവര്ത്തനം മുഴുവന് ദേശീയതയുടെ അടിസ്ഥാനത്തിലാണ്. ആത്മവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല. പക്ഷെ ഭാരതത്തിന്റെ ദേശീയത ആത്മിവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് നാം എക്കാലത്തും വിശദീകരിച്ച് പോന്നിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിലുള്ള മുഴുവന് പ്രവര്ത്തകരും ആത്മവിദ്യയുടെ മഹത്വം മനസ്സിലാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാല് ഇല്ല. പിന്നെ, സംഘത്തിന്റെ പ്രവര്ത്തനം നോക്കിയാല് അത് കര്മ്മയോഗികളെ നിര്മ്മിക്കുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. അതായത് Manmaking-അതാണ് ആര്.എസ്.എസ്സി ന്റെ ദൗത്യം. നിസ്വാര്ത്ഥമായി പൊതുഹിതമനുസരിച്ച് സേവനം നടത്തുക. അതിനായാണ് ഡോ.ഹെഡ്ഗെവാര് സംഘം ആരംഭിക്കുന്നത്...</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-നിലവിലുള്ള ആര്.എസ്.എസ് നേതൃത്വത്തെ കുറിച്ച് എന്താണഭിപ്രായം? അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ?<br />സോമശേഖരന്-അവരവരുടെ ജോലി ചെയ്യുന്നുണ്ട്. സംഘത്തിന് വേണ്ട കര്മ്മയോഗികളെ അഥവാ കേഡറിനെ നിര്മ്മിക്കുക, ദൈനംദിന പരിപാടികള് നടത്തുക..അതൊക്കെ അവര് ചെയ്യുന്നുണ്ട്...<br />ചോദ്യം-കഴിഞ്ഞ പത്ത് വര്ഷത്തിനുള്ളില് ആര്.എസ്.എസി ന്റെ കേഡര് നിര്മ്മാണത്തില് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്,പല ശാഖകളും പ്രവര്ത്തനരഹിതമായി....?<br />സോമശേഖരന്-- വലുതല്ലെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട്;അതിന് കാരണവുമുണ്ട്. സംഘടനയില് ഒരു ഡൈല്യൂഷന് വന്നിട്ടുണ്ട്. അത് മാന്മേക്കിംഗില് വന്ന പിഴവാണ്. എന്തുതരം കര്മ്മയോഗികളെ പിരശീലനത്തിലൂടെ നിര്മ്മിക്കാനാണ് ഡോക്ടര്ജി ഉദ്ദേശിച്ചത് എന്നത് പ്രധാനമാണ്...<br /><br /><span style="color: #274e13;"><b>സംഘപ്രവര്ത്തനവും മതവും</b></span><br />ചോദ്യം-അപ്പോഴും ഉന്നയിച്ച വിഷയത്തിലേക്ക് വന്നില്ല. ഞാന് ചോദിച്ചത് ആര്.എസ്. എസ് എന്താണോ ചെയ്യേണ്ടത് ആ രീതിയിലുള്ള ഒരു പ്രവര്ത്തനം കാഴ്ചവെക്കാന് അവര്ക്കിപ്പോള് സാധിക്കുന്നുണ്ടോ?<br />സോമശേഖരന്- ആത്മവിജ്ഞാനമാണ് ഭാരതീയസംസ്ക്കാരത്തിന്റെ അന്തസത്ത. ആര്.എസ്സ്.എസ്സിന്റെ ലക്ഷ്യം കര്മ്മയോഗികളെ ഉണ്ടാക്കുകയും. കര്മ്മയോഗി എന്നു പറയുമ്പോള് മതചിന്ത പാടില്ല. ഒരു തരത്തിലുള്ള മതവുമായും അയാള് ബന്ധപ്പെടാന് പാടില്ല.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ മതപരമായ ചിന്ത ആര്.എസ്.എസ് അണികളിലുണ്ട്.....<br />സോമശേഖരന്- ഉണ്ട്. വ്യക്തികളിലുണ്ട്. പക്ഷെ സംഘടനയെന്ന നിലയില് ആര്.എസ്.എസിന് മതമില്ല. മതമുള്ള ആള്ക്കാര്ക്ക് ബാക്കിയുള്ളവരും മതത്തെ അനുകൂലിച്ചാല് കൊള്ളാം എന്നുണ്ടാവും. ഇങ്ങനെ മതപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്, അതല്ലെങ്കില് രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല് അടിസ്ഥാനപരമായ കര്ത്തവ്യനിര്വഹണത്തില് വീഴ്ചയുണ്ടാവും. ശ്രദ്ധ വ്യതിചലിച്ച് പോയതിനാലുണ്ടായ ഒരു പ്രശ്നം ആര്.എസ്.എസില് ഉണ്ടായിട്ടുണ്ടെന്ന് ഞാന് വിചാരിക്കുന്നു.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം-കേരളത്തിലെ ആര്.എസ്. എസിന്റെ ചരിത്രം പരിശോധിച്ചാല് അമ്പലങ്ങളെ കേന്ദ്രീകരിച്ചാണ് ആ സംഘടന വളര്ന്നത്. അമ്പലത്തിലെ ശാഖാപ്രവര്ത്തനങ്ങള്, ഉത്സവനടത്തിപ്പ്, മതചടങ്ങുകളിലെ സജീവമായ പങ്കാളിത്തം...അങ്ങനെ മതത്തെ ചാരി നിന്നാണ് ഈ പ്രസ്ഥാനമിവിടെ വളരുന്നത്. അങ്ങുണ്ടായിരുന്ന കാലത്തും അതങ്ങനെയായിരുന്നു........<br />സോമശേഖരന്- അതൊരു തെറ്റിദ്ധാരണയാണ്. അമ്പലങ്ങളില് മിക്കയിടത്തും വലിയ മൈതാനങ്ങളുണ്ടാകും. ഉത്സവകാലത്ത് മാത്രമേ അതിനുപയോഗമുള്ളു. അല്ലാത്തപ്പോഴൊക്കെ ഒഴിഞ്ഞ് കിടക്കും</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;"><br />ചോദ്യം-മൈതാനങ്ങളുള്ളത് ക്ഷേത്രങ്ങള്ക്ക് മാത്രമല്ലല്ലോ?! ചര്ച്ചിനും മോസ്ക്കിനും മൈതാനങ്ങളുണ്ട്. പൊതു സ്ഥലങ്ങളും കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.....?<br />സോമശേഖരന്-അതെ, വേറെയും മൈതാനങ്ങളുണ്ട്. പക്ഷെ കാര്യമെന്താണെന്നു വെച്ചാല് ഗ്രാമഗ്രാമാന്തരങ്ങളില് വരെ ക്ഷേത്രങ്ങള് ധാരാളമുണ്ട്. അതിനുംപുറമെ കുടുംബ ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെയുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള് ഉപയോഗിച്ചുവെന്നല്ലാതെ RSSപ്രവര്ത്തനം മതപരമേയല്ല. മതപരമല്ലെന്ന് മാത്രമല്ല, കുറച്ച് കാലം മുമ്പ് വരെയുള്ള അനുഭവം കണക്കിലെടുത്താല് ശാഖാപ്രവര്ത്തകര്ക്ക് പലര്ക്കും ക്ഷേത്രകാര്യങ്ങളിലോ കര്മ്മങ്ങളിലോ താല്പര്യമുള്ളതായും കണ്ടിട്ടില്ല. അമ്പലത്തില്വെച്ച് തൊഴുന്നവര് വരെ കുറവായിരുന്നു. ശാഖ നടത്തുക, തിരിച്ചുപോകുക-അതില്ക്കവിഞ്ഞൊന്നുമുണ്ടായിരുന്നില്ല-അതാണ് എന്റെ അനുഭവം.</span></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-3KPOsqak884/U0EV3ySmDsI/AAAAAAAACFw/doLw6jcrkzU/s1600/vlcsnap-2014-01-11-07h22m58s193.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-3KPOsqak884/U0EV3ySmDsI/AAAAAAAACFw/doLw6jcrkzU/s1600/vlcsnap-2014-01-11-07h22m58s193.png" height="150" width="200" /></a></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതത്ര നിസ്സാരമായി പറയാന് പറ്റുമോ? ഒഴിഞ്ഞ സ്ഥലം വേറെ പലയിടത്തുമുണ്ട്. എന്നിട്ടും ആര്.എസ്.എസ് ക്ഷേത്രത്തിലെത്തുന്നു...മതത്തെ ചാരി നിന്ന് വളരുന്നു...</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന്- -മതത്തെ ചാരി നിന്ന് വളരാന് ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലൊട്ട് നടക്കുകയുമില്ല....ക്ഷേത്രങ്ങള് പ്രാദേശിക നേതൃത്വത്തിന് കീഴിലായിരിക്കും. ശാഖാപ്രവര്ത്തകര് പലരും ഇത്തരം ക്ഷേത്ര സമിതികളിലുണ്ടാകാം. വേറെതെങ്കിലും മതസ്ഥാപനത്തിന്റെയോ സര്ക്കാരിന്റെയോ മൈതാനങ്ങള് സ്ഥിരമായി വിട്ടുകിട്ടാന് സാങ്കേതികമായി പ്രയാസമായിരിക്കും.<br />ചോദ്യം-അപ്പോള് ആര്.എസ്.എസുകാര് ക്ഷേത്രഭരണസമിതിയില് മാത്രമാണുള്ളത്! ഒ.കെ, അതങ്ങനെയിരിക്കട്ടെ. മതപരമായ എല്ലാ ബന്ധവും സംഘം ഉപേക്ഷിക്കുകയാണല്ലേ....?<br />സോമശേഖരന്-തീര്ച്ചയായും. സംഘത്തില് മതമില്ല. സംഘത്തിലെ മതം ദേശീയതയാണ്.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആര്.എസ്.എസി ലെ ഏതെങ്കിലും നേതാവ് മതപ്രീണനം നടത്തുകയോ മതപരമായി ഉദ്ദീപിപ്പിക്കുന്ന വൈകാരികപ്രസംഗം നടത്തുകയോ ചെയ്താല് അത് തെറ്റാണ്.............?<br />സോമശേഖരന്-തെറ്റാണ്...നേതൃത്വത്തില് മതപരമായ കാഴ്ചപ്പാട് വന്നാല് അതിന്റെയര്ത്ഥം അതിന്റെ ദേശീയ വീക്ഷണം ക്ഷയിച്ചുവെന്നാണ്.....<br />ചോദ്യം-അങ്ങനെയൊരു ക്ഷയം സംഭവിച്ചിട്ടില്ലെന്നാണോ അങ്ങ് വാദിക്കുന്നത്?<br />സോമശേഖരന്-വന്നിട്ടുണ്ട്.....അതിന്റെയൊരു ഫലമാണ് ഇപ്പോള് ശാഖകള് കുറഞ്ഞു എന്നൊക്കെയുള്ള പരാതികള് ഉയരാന് കാരണം...മതവീക്ഷണമുള്ളയാള് തലപ്പത്ത് വന്നാല് അയാള് മറ്റുള്ളവരെ സ്വാധീനിക്കാന് സാധ്യതയുണ്ട്.<br /><br />ചോദ്യം-അപ്പോള് അതൊരു കുറ്റസമ്മതമാണ്...അതാവാം അങ്ങ് സജീവപ്രവര്ത്തനത്തില് നിന്ന് പിന്തിരിയാന് കാരണം?<br />സോമശേഖരന്-എനിക്ക് മതത്തോടുള്ള സമീപനത്തിന്റെ കാര്യത്തില് ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ പിന്തിരിയാന് കാരണമതല്ല. മതചായ്വ് ഉള്ളവര് സംഘത്തിന്റെ ഉന്നതങ്ങളില് വരാന് പാടില്ല<br />ചോദ്യം-പക്ഷെ വന്നിട്ടുണ്ട്?<br />സോമശേഖരന്-വന്നിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ ഡയല്യൂഷന്റെ കാരണം. ഞാനാണ് ഇന്ന് സംഘത്തിന്റെ ബൗദ്ധിക് പ്രമുഖ് എന്നുകരുതുക. ശുദ്ധമായ ആത്മവിദ്യയില് ഊന്നിക്കൊണ്ടുള്ള കാര്യങ്ങള് മാത്രമാവും പറയുക, നടപ്പിലാക്കുക. മതത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല. മുമ്പുണ്ടായിരുന്ന വേദാന്തം മുതലായ ദര്ശനങ്ങള് ശരിയായ ആത്മീയതയാണെന്ന് ഇന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാവരും ശുദ്ധമായ ആത്മീയതയിലേക്ക് വരണമെന്നാണ് എന്റെ അഭിപ്രായം. വേദാന്തം പോലുള്ള ആത്മീയ ആഭാസങ്ങള് വര്ജ്ജിക്കണം.<br />ചോദ്യം-ആര്.എസ്.എസില് ഒരു ആന്തരികപരിഷ്ക്കരണം താങ്കള് ലക്ഷ്യമിട്ടു...പക്ഷെ നടന്നില്ല<br />സോമശേഖരന്- ഇല്ല....ഈ പരിഷ്ക്കരണം വേണമെന്ന തോന്നല് ശരിക്കും ഇപ്പോഴാണ് വന്നിരിക്കുന്നത്. മതപരമായി ആഭിമുഖ്യമുള്ളവര് സംഘത്തിലേക്ക് വരിക, മതമാണ് ദേശീയത എന്ന തോന്നലുണ്ടാവുക...ഒക്കെ ഇപ്പോഴാണ്.....ഇത് മുമ്പുണ്ടായിരുന്നില്ല. മതം എന്നുമുണ്ടായിരുന്നു. പക്ഷെ അത് ദേശീയതയുടെ ഭാഗമാണെന്ന് സംഘത്തിലാരും ധരിച്ചിരുന്നില്ല. എല്ലാ മതക്കാരും ചേരുന്നതാണ് രാഷ്ട്രം. രാഷ്ട്രവാദിക്ക് ഒരു മതത്തോടും ചായ്വുണ്ടാകാന് സാധ്യമല്ല. ഒരു മതത്തിന്റെയും അനുയായി ആകാന് പറ്റില്ല. അയാള് സെക്കുലര് ആയിരിക്കണം.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ഒ.കെ. 1925 ലാണ് ആര്.എസ്.,എസിന് സംഘടനാ രൂപം വരുന്നത്. അതിന്മുമ്പ് ഹിന്ദുമഹാസഭയൊക്കെ ഉണ്ടായിരുന്നു. ഡോ. മോഞ്ചി, ഹെഡ്ഗേവാര്, പിന്നെ ഗോല്ക്കോവാര്. 1940 വരെ ഹെഡ്ഗെവാറും അവിടുന്നങ്ങോട്ട് 73 വരെ ഗോല്ക്കെവാറും സംഘത്തെ നയിച്ചു. ഏതാനും ബ്രാഹ്മണരുടെ ഒരു സഭയായി പൂനെയില് തുടങ്ങിയ ആര്.എസ്.എസ് ഇന്ത്യയിലെങ്ങും പടര്ന്ന് പന്തലിച്ചത് മതേതര രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു എന്ന് അങ്ങേയ്ക്ക് നെഞ്ചില് കൈവെച്ച് പറയാന് സാധിക്കുമോ?<br />സോമശേഖരന്-ബ്രാഹ്മണരുടെ സഭയായിട്ടല്ല ആര്.എസ്.എസ് തുടങ്ങിയത്.<br />ചോദ്യം-അതില് ആദ്യം ബ്രാഹ്മണര് മാത്രമേ ഉണ്ടായിരുന്നുള്ളു....<br />സോമശേഖരന്-ഡോ. ഹെഡ്ഗെവാര് തുടങ്ങിയ സംഘം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കൂട്ടായ്മ ആയിരുന്നില്ല. ഡോക്ടര്ജി സ്വയം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതകാലം മുഴുവന് അദ്ദേഹം അങ്ങനെയായിരുന്നു. മതവിശ്വാസം ഉണ്ടാകണമെന്നോ മതത്തെ മാനിക്കണമെന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടുമില്ല...നാസ്തികന്മാരും ആസ്തികന്മാരുമായ ഭാരതീയര്ക്ക് മാതൃരാജ്യത്തോട് ഒരു ഭാവനയുണ്ടാവുക-രാഷ്ടത്തിന് വേണ്ടി ചിന്തിക്കുക, രാഷ്ട്രത്തിന് വേണ്ടി ജീവിക്കുക-ഇതു മാത്രമാണ് ഡോക്ടര്ജി പറഞ്ഞത്...</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ഡോ.മോഞ്ചിയെപ്പോലുള്ളവര് യൂറോപ്പ്, വിശേഷിച്ചും ഇറ്റലി സന്ദര്ശിക്കുകയും മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ ഡ്രില്ലിംഗ്, പരേഡ്, തൊപ്പി, വടി, സായുധചട്ടക്കൂട്...അതൊക്കെ പഠിച്ച് മനസ്സിലാക്കി ഇന്ത്യയില് തിരിച്ചെത്തി അത് ആര്.എസ്.എസില് ആരോപിക്കുകയുമല്ലോ ചെയ്തത്...?<br />സോമശേഖരന്- ഡോ. മോഞ്ചി ഒരിക്കലും സംഘത്തിലുണ്ടായിരുന്നിട്ടേയില്ല<br />ചോദ്യം-ഉണ്ടായിരുന്നിട്ടില്ല. പക്ഷെ അദ്ദേഹം സംഘടനയുടെ ഇന്നത്തെ നില കൈവരിക്കാന് ബൗദ്ധിക ഉപദേശം നല്കിയിട്ടുണ്ട്....<br />സോമശേഖരന്- പിന്നെ വടി മനുഷ്യന് ആദ്യമായെടുത്ത ഉപകരണമായിരുന്നു</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്തിന് വടി?<br />സോമശേഖരന്- വടി പ്രധാനമായും വ്യായാമത്തിനും ആത്മരക്ഷയ്ക്കുമാണ്.വടി ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി വ്യായാമമുറകളുണ്ട്....<br />ചോദ്യം-വടി ഒരു പ്രതീകമല്ലേ സര്? വടി ഒരായുധം കൂടിയാണ്...?<br />സോമശേഖരന്-വടി ആത്മരക്ഷാര്ത്ഥം കൂടിയാണ്. ബാക്കിയുള്ളവര്ക്ക് എ.കെ 47 നും ആര്.ഡി.എക്സും കൊണ്ടു നടക്കാമെങ്കില് ഹിന്ദുക്കള്ക്ക് വടി കൊണ്ടു നടന്നുകൂടെ? മുസ്ളീങ്ങള് എ.കെ 47 കൊണ്ടു നടന്നാല് ഒരു പ്രശ്നവുമില്ല. ഹിന്ദു വടി കൊണ്ടു നടന്നാല് അത് ദോഷം. അതെന്ത് സെക്കുലറിസമാണ്? അതെന്ത് സ്വതന്ത്രവീക്ഷണമാണ്...?<br />ചോദ്യം- ങും..അതുശരി....അങ്ങനെ..!<br />സോമശേഖരന്- എ.കെ 47 കാരാണ് ഇന്ന് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവരടുത്ത് ഈ വടിയും കൊണ്ടുപോയിട്ട് കാര്യമില്ലെന്നറിയുക....</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ 1925 മുതല് ഈ വടിയുണ്ടായിരുന്നവല്ലോ....?<br />സോമശേഖരന്-വടി മാത്രമല്ല, തോക്കുമുണ്ടായിരുന്നു... 1925 ല് തുടങ്ങുന്ന കാലത്ത് റൈഫിള് ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരുടെ കാലമാണത്. അന്ന് പറഞ്ഞിരുന്ന പ്രധാനലക്ഷ്യങ്ങളില് ഒന്നാമത്തേത് ഭാരതത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നു. റൈഫിളുണ്ടായിരുന്നു, വാളുണ്ടായിരുന്നു, ശൂലമുണ്ടായിരുന്നു.... റൈഫിള് ട്രെയിനിംഗ് പിന്നീടാണ് ഉപേക്ഷിക്കുന്നത്.<br /><br /><span style="color: red;"><b>സെമറ്റിക് മതങ്ങളും സംഘവും</b></span><br />ചോദ്യം- സ്വാതന്ത്ര്യസമരത്തില് ആര്.എസ്.എസ് പങ്കെടുത്തു എന്നു പറയുമ്പോള് സമരങ്ങളില് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുക, ഉദാ-ഉപ്പുസത്യാഗ്രഹവുമായി സഹകരിക്കുക, അല്ലാത്തവ തള്ളുക എന്നതായിരുന്നില്ലേ ലൈന്? പിന്നെ, ഗാന്ധിയില് ആര്.എസ്.എസ് ആരോപിച്ചിരുന്ന അമിതമുസ്ളീംപ്രീണനനയത്തെ എതിര്ക്കുക...ഒരു തരം പിക്ക് ആന്ഡ് ചൂസ്...?<br />സോമശേഖരന്- അങ്ങനെയല്ല. ഭാരതത്തിലെ ഹിന്ദുക്കളെയും മുസ്ളീംങ്ങളെയും കൂട്ടിയാല് ലഭിക്കുന്ന തുകയാണ് ഇന്ത്യന് ദേശീയത എന്നൊരു ധാരണ പ്രബലമായിരുന്നു. ഈ ആശയത്തെ ഡോക്ടര്ജി താത്വികമായി എതിര്ത്തു... ഹിന്ദു-മുസ്ളീം ഐക്യം എന്ന വാക്ക് തന്നെ വിനാശകരമാണ്. അതിന്റയര്ത്ഥം ഭാരതം എന്നൊരു വസ്തുവില്ലെന്നാണ്. ഭാരതത്തിന്റെ ഏകത്വത്തിന് മുന്നില് മതപരമായ ഭിന്നത ഇല്ലാതാവണം<br />ചോദ്യം-ഹിന്ദു-മുസ്ളീം ഐക്യം എന്നു പറയുമ്പോള് ഇസ്ളാം സെമറ്റിക് റിലീജിയനാണ്, ഹിന്ദുമതത്തിന്റെ ചട്ടക്കൂട് വേറെയാണ്<br />സോമശേഖരന്- അത് വലിയൊരു തെറ്റിദ്ധാരണയാണ്. സെമറ്റിക്ക് നോണ്സെമറ്റിക്ക് എന്നു പറയുന്നതേ ശരിയല്ല. മതം എന്നു പറയുന്ന സാധനമേ സെമറ്റിക്കാണ്. ആര്യന്-സെമറ്റിക്ക് വിഭജനം തന്നെ അബദ്ധമാണ്. ഷെം എന്ന വ്യക്തിയുടെ വംശക്കാരാണ് സെമറ്റിക്കുകള്. ഷെം നൂഹിന്റെ മകനാണ്. സെമറ്റിക്ക് സംസ്ക്കാരം തന്നെയാണ് സത്യത്തില് ആര്യന് സംസ്ക്കാരം. നൂഹ് ആര്യനാണ്, ഷെം ആര്യനാണ്, ആര്യന്മാരും സെമറ്റിക്കുകളും രണ്ടല്ല.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- മതം സെമറ്റിക്കാണ്, തത്വത്തില് അംഗീകരിച്ചു. പക്ഷെ ആധുനികയുഗത്തില് മുസ്ളീം-ഹിന്ദു-ക്രിസ്ത്യന് തുടങ്ങിയ വ്യതിരിക്തമായ ഐഡന്റിറ്റികള് യാഥാര്ത്ഥ്യമാണ്. അവര്ക്കിടയിലുള്ള ഐക്യമല്ലാതെ മറ്റെന്താണ് നമുക്ക് ആഗ്രഹിക്കാനാവുക?<br />സോമശേഖരന്-മതമല്ല, മതരാഷ്ട്രീയമാണ് പ്രശ്നം. ക്രിസ്ത്യാനിറ്റി-ഇസ്ളാം എന്നൊക്കെ പറയുമ്പോള് ഒരു സോഷ്യോ-പൊളിറ്റിക്കല് സ്വത്വമായിട്ടാണ് നലകൊള്ളുന്നത്...സംഘടിക്ക് ശക്തരാവുക, വിലപേശുക, ബലാല്ക്കാരത്തിലൂടെ വേണ്ടത് എന്നിങ്ങനെ.....അങ്ങനെയാണത് നിലനില്ക്കുന്നത്. അല്ലാതെ വിശ്വാസത്തിലൂടെയും ആചാരത്തിലൂടെയും അല്ല.</span></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-FNRq2XbjjuE/U0EaaJaSNZI/AAAAAAAACF8/3FFnMUhqhBk/s1600/vlcsnap-2014-01-11-07h21m35s0.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://1.bp.blogspot.com/-FNRq2XbjjuE/U0EaaJaSNZI/AAAAAAAACF8/3FFnMUhqhBk/s1600/vlcsnap-2014-01-11-07h21m35s0.png" height="150" width="200" /></a></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- രാഷ്ട്രീയമെന്നാല് അധികാരമാണ്. അധികാരം എല്ലാവരും ഇഷ്ടപ്പെടുന്നു. അപ്പോള് രാഷ്ട്രീയത്തിലേക്ക് മതം പ്രവേശിക്കുന്നത് താറാവ് വെള്ളത്തിലേക്ക് പോകുന്നതിന് സമമല്ലേ?</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന്- എന്നാല്പ്പിന്നെ എന്തിനാണ് സെക്കുലറിസം എന്നൊക്കെ പറയുന്നത്? രാഷ്ട്രീയത്തിലേക്ക് മതം വരാന് പാടില്ലെന്ന് പറയുന്നതല്ലേ സെക്കുലറിസം...?<br />ചോദ്യം-ഇപ്പോള് ആര്. എസ്.എസിന്റെ ചരിത്രം നോക്കിയാല് തുടക്കംമുതല് രാഷ്ട്രീയത്തില് ഒളിഞ്ഞുംതെളിഞ്ഞും അവര് ഇടപെട്ടിട്ടില്ലേ? കഴിഞ്ഞ 85 വര്ഷത്തെ ചരിത്രം നോക്കിയാല് നേരിട്ടും പോഷകസംഘടനകളും വഴി ആര്.എസ്.എസ് നിരന്തരമായി ഇന്ത്യന് രാഷ്ട്രീയത്തില് ഇടെപെട്ടുകൊണ്ടിരിക്കുകയാണ്......<br />സോമശേഖരന്-ഉണ്ട്.. ഇടെപെടേണ്ടിവരും<br />ചോദ്യം-രണ്ടും സാറാണ് പറയുന്നത്!<br />സോമശേഖരന്- ...അത്...ഈ ഹിന്ദു എന്നു പറയുന്ന ഒരു മതമില്ല. ഹിന്ദു എന്നു പറയുന്ന ഒരു മതമാകന് സാധിക്കുകയുമില്ല. ഹിന്ദുമതമാകണമെങ്കില് ഇസ്ളാം എന്നു പറയുന്നതുപോലെ അതിന് ഒരു ഐഡന്റിറ്റി ഉണ്ടാകണം. പക്ഷെ അതില്ല. പരസ്പരം കലഹിക്കുന്ന ഡസന് കണക്കിന് മതങ്ങള് ചേര്ന്നതാണ് ഹിന്ദു എന്ന സങ്കല്പ്പം. ആചാര്യന്മാര് എന്നു പറയുന്ന ചില സാമൂഹികവിരുദ്ധന്മാരുണ്ട്. ഇവര് കയ്യടക്കിവെച്ചിരിക്കുന്ന ചില കൂട്ടങ്ങള് അഥവാ ഗാംങുകള് ഉണ്ട്. ഓരോരുത്തരും അവരുടെ സ്വാര്ത്ഥത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, മതപരമായ ഒരു അസ്തിത്വം ഹിന്ദു എന്ന വാക്കിന് ഇല്ലെന്ന് മനസ്സിലാക്കണം.</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ഹിന്ദു മതമല്ലെന്ന് പറഞ്ഞു, ആര്.എസ്.എസ് രാഷ്ട്രീയത്തില് ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു...അതെല്ലാം അവിടെ നില്ക്കട്ടെ. ദേശീയത എന്ന പരികല്പ്പന പരിഗണിക്കാം. രണ്ടാം മഹായുദ്ധത്തിന്റെ കാരണങ്ങളില് പ്രധാനമായി ചൂണ്ടക്കാട്ടപ്പെടുന്നത് അമിതമായ ദേശീയതാവാദമാണ്. സങ്കുചിതവും തീവ്രവുമായ ദേശീയബോധം നിലനിന്ന രാഷ്ട്രങ്ങളൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിലും അത്തരമൊരു പരീക്ഷണത്തിനാണ് ആര്.എസ്.എസ് മുതിരുന്നതെങ്കില് അത് എത്രമാത്രം ശരിയായിരിക്കും?<br />സോമശേഖരന്-ദേശീയതയാണ് യുദ്ധമുണ്ടാക്കിയതെന്നത് അബദ്ധവിശകലനമാണ്. യുദ്ധമുണ്ടാക്കിയത് ദേശീയതയല്ല...<br />ചോദ്യം-അമിതദേശീയത യുദ്ധഹേതുവായി എന്നത് ചരിത്രപണ്ഡിതരുടെ വിശകലനമാണ്.<br />സോമശേഖരന്-സത്യത്തില് ചരിത്രാതീത കാലം മുതലേയുള്ള ആര്യന്മാര് എന്നറിയപ്പെടുന്ന ബാര്ബേറിയന്മാരുടെ അധിനിവേശ ശ്രമങ്ങളാണ് യുദ്ധം കൊണ്ടുവന്നത്. ജര്മ്മനിയില് ഹിറ്റ്ലര് പറഞ്ഞത് തങ്ങള് ആര്യന്മാരാണെന്നാണ്...</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഗോള്വാ</span><span style="font-family: Verdana, sans-serif; font-size: large;">ള്</span><span style="font-family: Verdana, sans-serif; font-size: large;">ക്കര്ക്കൊക്കെ അത് വലിയ അഭിമാനമായിരുന്നല്ലോ?</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">സോമശേഖരന്-ആര്യന് എന്ന വാക്കിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണത്. ആര്യന് എന്ന വാക്കിന് നോമാഡിക് അഥവാ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന് എന്നാണര്ത്ഥം. മനുഷ്യന് കൃഷി ആരംഭിച്ച് ആവാസവ്യവസ്ഥയുണ്ടാക്കിയപ്പോഴും ആര്യന്മാര് അലഞ്ഞുതിരിഞ്ഞ് തന്നെ നടക്കുകയാണ്. കൃഷി ചെയ്ത് സത്യസന്ധരായി ജീവിച്ചിരുന്ന ആള്ക്കാരെ പോയി ആക്രമിക്കുക, കൊള്ളയടിക്കുക, തീയിടുക ഇതൊക്കെയാണ് അവര് ചെയ്തത്. ജന്മോദ്ദേശംതന്നെ വിധ്വംസനമായിട്ടുള്ള ഒരു വര്ഗ്ഗമായിരുന്നു ആര്യന്മാര്. ആര്യന്മാരുടെ അവശിഷ്ടങ്ങളാണ് ഈ ലോകത്തെ യുദ്ധങ്ങളൊക്കെ ഉണ്ടാക്കിയുട്ടള്ളത്. മുതലാളിത്തം, നാടുവാഴിത്തം, കൊളോണിയലിസം, അടിമത്തം ഇവയൊക്കെ ഇക്കൂട്ടരുടെ വംശപാരമ്പര്യമാണ്.<br />ചോദ്യം-സീത ഭര്ത്താവിനെ വിളിക്കുന്നത് ആര്യപുത്രാ എന്നാണ്..!<br />സോമശേഖരന്- അതെ അക്രമികളുടെ മറ്റൊരു പേരാണത്.<br /><br /><b><span style="color: red;">സേവനം ചെയ്യാന് ആയുധമെന്തിന്?!</span></b><br />ചോദ്യം-മുമ്പ് സൂചിപ്പിച്ച രാഷ്ട്രസേവനത്തിലേക്ക് തിരിച്ചുവന്നാല് വിടി, റൈഫിള്, വാള് എന്നിവയുടെ ഉപയോഗം പരിഗണിക്കുക. നിസ്വാര്ത്ഥമായ രാഷ്ട്രസേവനത്തില് ഇത്തരം ആയുധങ്ങളുടെ പങ്കെന്താണ്?<br />സോമശേഖരന്-മനുഷ്യന്റെ ഭീരുത്വമാണ് ഏറ്റവും വലിയ പ്രശ്നം. ആയുധമെടുക്കുന്നത് ഭീരുത്വത്തില് നിന്നാണ്<br />ചോദ്യം-ഭീരുത്വപ്രകടനമാണോ ആര്.എസ്.എസ് കാഴ്ച്ചവെക്കുന്നത്?<br />സോമശേഖരന് -ആയുധമെടുക്കുന്നത് നമുക്ക് നമ്മെ സംരക്ഷിക്കാന് പറ്റുന്നില്ലെന്ന തോന്നലുണ്ടാകുമ്പോഴാണ്. എനിക്കെന്റെ ശരീരത്തെ പ്രതിരോധിക്കാനാവില്ല, രാഷ്ട്രത്തെ പ്രതിരോധിക്കാനാവില്ല...എന്നൊക്കെ തോന്നലുണ്ടാകുമ്പോവാണ് പ്രശ്നം<br />ചോദ്യം-അത്തരമൊരു പ്രശ്നം ആര്.എസ്.എസിന് ഉണ്ടോ?<br />സോമശേഖരന്- ഞാന് എന്തുവന്നാലും നേരിടും എന്ന തരത്തില് ഒരു താന്പോരിമയുടെ ബോധം വ്യക്തിയില് ഉണ്ടാക്കിയെടുത്തെങ്കിലേ അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു.<br />ചോദ്യം-ആര്.എസ്.എസിന്റെ ആയുധീകരണത്തോട് താങ്കള്ക്ക് യോജിപ്പില്ലെന്നാണോ?<br />സോമശേഖരന്-ആയുധീകരണം എന്നൊന്നും അതിനെക്കുറിച്ച് പറയാനാവില്ല. വടിയൊന്നും ഒരായുധമല്ല</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-റൈഫിളുകളെക്കുറിച്ചൊക്കെ താങ്കള് സൂചിപ്പിച്ചു...<br />സോമശേഖരന്-റൈഫിളൊക്കെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണ്....<br />സോമശേഖരന്-എന്തിനായിരുന്നവത്?<br />സോമശേഖരന്-എന്.സി.സി യിലൊക്കെ എന്തിനാണ് റൈഫിള് ഉപയോഗിക്കുന്നത്?<br />ചോദ്യം- അത് ശരിക്കും യുദ്ധപരിശീലനമാണ്. യുദ്ധം വിഷ്വലൈസ് ചെയ്താണ് ഓരോ കേഡറ്റും ആയുധപരിശീനം നടത്തുന്നത്<br />സോമശേഖരന്- അതെ യുദ്ധം തന്നെ. യുദ്ധമുണ്ടാകും. യുദ്ധമുണ്ടാകില്ലെന്ന് ആര്ക്കെങ്കിലും പറയാനാവുമോ?<br />ചോദ്യം-ആരുമായിട്ടാണ് ആര്.എസ്.എസിന് യുദ്ധം ചെയ്യാനുള്ളത്?<br />സോമശേഖരന് -യുദ്ധം ആരുമായിട്ടും ഉണ്ടാകാം. ചിലപ്പോള് അയല്-ശത്രുരാജ്യങ്ങളുമായിട്ടുണ്ടാവാം<br />ചോദ്യം-ശത്രുരാജ്യങ്ങളുമായി യുദ്ധം ചെയ്യാന് ആര്മിയുണ്ട്..<br />സോമശേഖരന്- രാജ്യത്തിന്റെ ആവശ്യമാണ് സിവില് ഡിഫന്സ്. സിവില് ഡിഫന്സിന്റെ ചുമതല സര്ക്കാര് തന്നെ നിര്വഹിക്കേണ്ടതാണ്. ഫലത്തില് അതിനാണ് എന്.സി.സി, സ്ക്കൗട്ട് എന്നിവയൊക്കെ</span></div>
<div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്.സി.സിയും ആര്മിയുമൊക്കെ ശത്രുക്കള്ക്കെതിരെ യുദ്ധം ചെയ്യാന് തയ്യാറെടുക്കുന്നവരാണ്. സിവില്ഡിഫന്സ് എന്നതുകൂടി അങ്ങ് കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നത്? ആര്ക്കെതിരെയാണ് ഡിഫന്ഡ് ചെയ്യേണ്ടത്?<br />സോമശേഖരന്-ആര്ക്കെതിരെയും<br />ചോദ്യം-അപ്പോള് ഒരു ശത്രുവിനെ മുന്നില് കാണുന്നുണ്ട്....<br />സോമശേഖരന്- ശത്രുവുണ്ട്..എന്താ സംശയം...?<br />ചോദ്യം-ആരാണത്....<br />സോമശേഖരന് -പാകിസ്ഥാനികളും ബംഗ്ളാദേശികളും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരതാമസം നടത്തുന്നുണ്ട്. അവര്ക്ക് വിസയുമില്ല....കടലാസുമില്ല...അവര്ക്കെതിരെ ചോദിക്കാനുമാരുമില്ല. സി.ഐ.ഐ ക്കാര് വരുന്നുണ്ട്. ആദ്ധ്യാത്മികകച്ചവടത്തിന്റെ മറവില് വിദേശചാരന്മാര് ഇവിടെ വന്ന് തമ്പടിക്കുന്നു. ആദ്ധ്യാത്മികേന്ദ്രങ്ങളൊക്കെ സി.ഐ.ഐ ക്കാരുടെ കൈകളിലാണ്. ഏത് ആദ്ധ്യാത്മികക്കാരന്റെ ആശ്രമത്തിലാണ് സി.ഐ.ഐ ക്കാര് വന്ന് പാര്ക്കാത്തത്? ഇക്കൂട്ടര് വന്ന് പോകുന്നതിന് വല്ല രേഖയുമുണ്ടോ? നാളെ ഇതുപോലെ സമൂഹത്തിന് നേരെ ഒരാക്രമണമുണ്ടായാല് സമൂഹം ഡിഫന്ഡ് ചെയ്യണം. അതിന് പട്ടാളത്തെ വിളിക്കാന് പറ്റില്ല</span></div>
<div>
<span style="font-family: Verdana, sans-serif;"><span style="font-size: large;">ചോദ്യം-കേരളത്തിലെ ആദ്ധ്യാത്മികകേന്ദ്രങ്ങളിലൊക്കെ അമേരിക്കന് ചാരന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണോ താങ്കള് പറഞ്ഞുവരുന്നത്? </span><br /><span style="font-size: large;">സോമശേഖരന്-സംശയമെന്താ? ഈ വിദേശികളൊക്കെ വന്നുമറിയുന്നത് ആദ്ധ്യാത്മികത പഠിക്കാനാണോ?</span><br /><span style="font-size: large;">ചോദ്യം-എനിക്കറിയില്ല...താങ്കള്ക്കതിന് വസ്തുനിഷ്ഠമായ തെളിവ് വല്ലതുമുണ്ടോ?</span><br /><span style="font-size: large;">സോമശേഖരന്- ആദ്ധ്യാത്മികതയെ നിലനിറുത്തുന്നത് വിദേശപ്പണം കൊണ്ടാണ്. വന്കുത്തകകളുടേയും മള്ട്ടിനാഷണലിസ്റ്റുകളുടേയും പണം കൊണ്ടാണ് ആദ്ധ്യാത്മികം എന്ന് തെറ്റായി വിളിക്കപ്പെടുന്ന പ്രസ്ഥാനങ്ങളെല്ലാം നിലനില്ക്കുന്നത്. ഇവര് പണംകൊടുക്കുന്നത് വെറുതെയല്ല. പണത്തിന് പിന്നാലെ ഒരു പിടിയുണ്ട്</span><br /><span style="font-size: large;">ചോദ്യം-അപ്പോള് ശത്രു അകത്തു തന്നെയാണ്....?</span><br /><span style="font-size: large;">സോമശേഖരന്- ഒരു വിദേശി വന്ന് ഹോട്ടലില് താമസിച്ചാല് പോലീസ് അന്വേഷിക്കും. അതല്ലെങ്കില് ഹോട്ടലുടമ തന്നെ പരിശോധിക്കും. പക്ഷെ ആദ്ധ്യാത്മികക്കാരനെന്ന് പറഞ്ഞ് ഒരു സി.ഐ.ഐ ക്കാരന് ഒരു ആശ്രമത്തില് വന്ന് താമസിച്ചാല് പോലീസിനെ അറിയിക്കേണ്ടതില്ല. അയാള് സുഖമായി താമസിക്കും, സുഖമായിട്ട് തിരിച്ചുപോകും.</span><br /><span style="font-size: large;">ചോദ്യം-ഇത്തരം ആദ്ധ്യാത്മിക ആചാര്യന്മാര്ക്കും ആള്ദൈവങ്ങള്ക്കും ശക്തമായ പിന്തുണ കൊടുത്തുവരുന്നത് ഇവിടുത്തെ ആര്.എസ്.എസ് രാഷ്ട്രീയമല്ലേ?</span><br /><span style="font-size: large;">സോമശേഖരന്- അല്ല അതിനവര്ക്ക് സ്വന്തമായി ആളുകളുണ്ട്, സ്വന്തമായി പിടികളും ഉണ്ട്. ആര്.എസ്.എസ് അത് ചെയ്യുന്നില്ല. ആര്.എസ്.എസ് ഇല്ലെങ്കിലും അവര് നിലനില്ക്കും. ആര്.എസ്. എസ് ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇക്കൂട്ടര് ഇവിടെയുണ്ടായിരുന്നു, അവര് സമൂഹത്തെ സ്വാധീനിച്ചിരുന്നു, വഴി തെറ്റിച്ചിരുന്നു. സ്വന്തം കാര്യം നേടാനായി സമൂഹത്തിന്റെ അധികാരത്തിന്റെ തങ്ങളുടേതായ തുരുത്തുകള് ഉണ്ടാക്കുകയാണ് ആദ്ധ്യാത്മികനേതാക്കള് ചെയ്യുന്നത്. ഈ ആദ്ധ്യാത്മികപ്രസ്ഥാനങ്ങളൊന്നും ഹിന്ദു താല്പര്യങ്ങളെയോ ഐക്യത്തേയോ പ്രതിനിധാനം ചെയ്യുന്നില്ല.*******</span><br /><span style="font-size: x-small;">(to be continued)</span></span><br />
<div class="separator" style="clear: both; text-align: center;">
</div>
</div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com1tag:blogger.com,1999:blog-1970105762930260296.post-22092345564225718332014-04-04T18:06:00.002+05:302014-04-04T18:06:11.638+05:3081. പുഴുത്തു തൂങ്ങുന്ന കറുത്ത പഴങ്ങള്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-MZ1D97YydgA/Uz6mMp7-gCI/AAAAAAAACFU/dLiBJbbaZZI/s1600/maxresdefault.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://1.bp.blogspot.com/-MZ1D97YydgA/Uz6mMp7-gCI/AAAAAAAACFU/dLiBJbbaZZI/s1600/maxresdefault.jpg" height="112" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">മലയാളി മതത്തിന് മുന്നില് വിറങ്ങലിച്ചു നില്ക്കുന്നു. മതത്തിന്റെ പേരിലുള്ള എന്തിനേയും അവന് നിര്ലജ്ജം പേടിക്കുന്നു. ആത്മീയം എന്ന ഓമനപ്പേരില് മുഖ്യധാരമാഫിയ സമൂഹത്തില് പിടി മുറുക്കികഴിഞ്ഞു. പണ്ട് കുട്ടികളെ മാമുണ്ണിക്കാനായി ഉക്കൂക്കി വരുന്നു എന്ന് ഭീഷണിപ്പെടുത്തിയിരുന്നിടത്ത് ഇന്ന് എണ്ണപ്പെട്ട മത-ആത്മീയ മാഫിയകളുടെ പേര് പറഞ്ഞാല് മതി എന്നായിരിക്കുന്നു! എല്ലാത്തരം മതതമോശക്തികളും അക്രമവും ഭീഷണിയും സര്വാധിപത്യത്തിന്റെ മാര്ഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പ്രൊഫ. ടി.ജെ.ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോള് മധുരം വിതരണം ചെയ്ത മനുഷ്യമൃഗങ്ങള്ക്കിടയില് ജീവിക്കേണ്ടി വരുന്നത് അക്ഷരാര്ത്ഥത്തില് നമ്മെ ഭീതിപ്പെടുത്തുന്നില്ലേ?! ഇത് കേരളമാണ് എന്ന വിശ്വാസത്തില് ഒരു ചാനല് അഭിമുഖത്തിന്റെ ശബ്ദരേഖ പുസ്തകരൂപത്തിലിറക്കിയ പ്രസാധകനെതിരെ മതനിന്ദാക്കുറ്റത്തിന്റെ വാള് വീശാന് ആത്മീയമാഫിയ തയ്യാറെടുക്കുന്നുവത്രെ. ചിന്തിച്ചു നോക്കൂ, എത്ര വര്ഷമാണ് നാം പിറകോട്ട് നടന്നിരിക്കുന്നത്? കഴിഞ്ഞ കാല് നൂറ്റാണ്ടായി മതനവോത്ഥാനം എന്ന ഓമനപ്പേരില് ഇവിടെ അരങ്ങേറിയ പ്രാകൃതമായ കോപ്രായവല്ക്കരണത്തിന്റെ കറുത്ത പഴങ്ങള് പാകമായി മലയാളിയുടെ തലയ്ക്ക് മേല് പുഴുത്തു തൂങ്ങുകയാണ്.</span><span style="font-family: Verdana, sans-serif; font-size: large;"><br /><br />നിങ്ങള് പറയുന്നതിനോട് വിയോജിക്കുന്നു, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന് ജീവന് ത്യജിക്കാന് പോലും ഞാന് തയ്യാറാണെന്ന്('I disapprove of what you say, but I will defend to the death your right to say it') വോള്ട്ടയറിന്റെ ജീവചരിത്രത്തില് അദ്ദേഹത്തിന്റെ ബൗദ്ധിക നിലപാടുകള് സംഗ്രഹിച്ചുകൊണ്ട് ഇവ്ലിന് ബിയാട്രീസ് ഹോള് (Evelyn Beatrice Hall)എഴുതുകയുണ്ടായി. ബാലഗംഗാധര തിലകന്റെ പ്രിയപ്പെട്ട വരികളായിരുന്നു ഇവ. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം മനുഷ്യരാശിക്ക് നേരെയുള്ള പരമമായ അധിക്ഷേപമാകുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇന്ത്യന് ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പ് മതശക്തികളും ആത്മീയവ്യാപരികളും ഇന്ന് ആസുരമായി ആഘോഷിക്കുകയാണ്. </span><span style="font-family: Verdana, sans-serif; font-size: large;">ഐ.പി.സി 295 (എ) അനുസരിച്ച് മന:പൂര്വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കി ബോധപൂര്വം മതസ്പര്ദ്ധ ഉണ്ടാക്കാന് ശ്രമിക്കുന്നതും ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റിന് മാത്രം വിധിപറയാന് അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). </span><span style="font-family: Verdana, sans-serif; font-size: large;"><br /><br />1860 ല്, പ്രധാനമായും,ഹിന്ദു-മുസ്ളീം ലഹള നിയന്ത്രിക്കാന് ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര് ഇന്ത്യന് പീനല്കോഡില് കുത്തിതിരുകിയ കരിനിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില് അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില് വരുമെന്നതിനാല് ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്ട്ടിക്കിള് 19/(a)All citizens shall have the right to freedom of speech and expression) നഗ്നമായ നിഷേധമാണിത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ശിക്ഷാനിയമത്തിലെ ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല് ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. ആ നിലയ്ക്ക് ആര്ട്ടിക്കിള് 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന് പരിശ്രമിക്കുന്ന ഒരാള്ക്ക് 295 (എ) യുടെ മുകളില് വിജയം തീര്ച്ചായായും ലഭിക്കേണ്ടതാണ്. പക്ഷെ ആ വിജയം ജാമ്യമില്ലാത്ത ജയില്വാസവും നീണ്ടകാലത്തെ നിയമപ്രക്രിയയും കഴിഞ്ഞു മാത്രമേ ലഭിക്കൂ എന്നു വരുന്നത് എത്ര അപഹാസ്യമാണ്?!<br /><br />അതേസമയം, ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്താല് ലഭിക്കാവുന്ന പരമാവധി ശിക്ഷ കേവലം ഒരു വര്ഷം മാത്രം! ഏത് മജിസ്ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്ത്ഥം?! ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ശവമടക്കാണ് 295(എ) ലക്ഷ്യമിടുന്നത്. എഴുത്തുകാരെയും പ്രസാധകരെയും പ്രാസംഗികരെയും നിശബ്ദരാക്കാന് മതശക്തികള്ക്ക് പരിമിതിയില്ലാത്ത അവകാശം നല്കുന്ന താലിബാന് നിയമമാണിതെന്ന് വ്യക്തം.<br /><br />ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്ത്തിപ്പെടുത്തുന്ന പരാമര്ശങ്ങള് പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A).</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇവിടെയും സമാനമായ തോതില് അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില് നിന്റെ ഭാഷ വെറും കൂതറയാണ് എന്നൊക്കെ തമാശ പറയുന്നവര് ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല് ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം.<br /><br />സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്ളാദേശുമൊക്കെ പൊതുവായി സ്വീകരിച്ച 1860 ലെ ഇന്ത്യന് ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള് പലതും അതില് പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില് വരെ ഐ.പി.സി കാലികമായി പരിഷ്ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില് മാത്രം തൊട്ടില്ല.<br /><br />ഈ നിയമം ഇന്നുവരെ ഒരു വര്ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്ഗ്ഗീയലഹളകള് കൃത്യമായ ഇടവേളകളില് അരങ്ങേറുക തന്നെചെയ്യും. ആരെ വേണമെങ്കിലും എപ്പോള് വേണമെങ്കിലും ജയിലില് അടയ്ക്കാന് മതശക്തികള്ക്ക് അധികാരം നല്കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല് ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല് മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!<br /><br />മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്, രാഷ്ട്രീയക്കാര്...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്ശനമുയര്ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില് മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല് വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള് പരാതിപ്പെട്ടാല് മാത്രം പ്രശ്നമാകും!!<br /><br />മതവിമര്ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്ണ്ണായകമെന്ന് ആര്ക്കും തോന്നാം. മതവിമര്ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണ് പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില് യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരന് മാത്രമാണുള്ളത്!! ജാമ്യമില്ലാതെ അറസ്റ്റ് ജയിലില് ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള് അവകാശവാദമുന്നയിച്ചാല് അത് പ്രഥമദൃഷ്ട്യാ അസത്യവല്ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള് പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര് പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്കുന്നതിനാല് തൊട്ടുകളിക്കാന് രാഷ്ട്രീയക്കാര്ക്കും താല്പര്യമില്ല. തിരിച്ചായിരുന്നുവെങ്കില് എന്താകുമായിരുന്നു എന്നു കാണാന് വിഷമമില്ല.<br /><br />നിന്ദയാണോ വിമര്ശനമാണോ മതവികാരികളുടെ മുഖ്യ പ്രശ്നം? ഉത്തരം കണ്ടെത്താന് പ്രയാസമില്ല: നിന്ദയല്ല വിമര്ശനമാണ് പ്രശ്നം!! പരമതനിന്ദയുടെ കാര്യത്തില് അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്വം നീങ്ങുമ്പോള് മറ്റുചിലര്ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">അന്യമതനിന്ദയാണ് കുറ്റമെങ്കില് ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന് പ്രയാസമില്ല. ജൂതര്ക്കും ക്രിസ്ത്യാനികള്ക്കും അമുസ്ളീങ്ങള്ക്ക് എതിരെ കുര്ആനിലും ഹദീസുകളിലുമുള്ള വരികള്ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല് എങ്ങനെയുണ്ടാകും?! ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള് പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്ശകരാണ്.<br /><br />പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല് ശാസനത്തിനെതിരെ ശബ്ദിക്കാന് ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്ക്കുന്നവര്ക്ക് നാസ്തികര് 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന് ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്മുനയില് നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല് ആരാധകരുടെ എണ്ണം കുറവാണ്.<br /><br />സത്യത്തില് ഈ നിയമം വാഗ്ദാനം ചെയ്യുന്ന പ്രധാന ശിക്ഷ കുറ്റവിചാരണ(prosecution)യാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്ക്കാത്തതുമാണെന്ന് പിന്നീട് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല് കോടതിയില് നിലനില്ക്കില്ല. ജയില്വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ.<br /><br />ഡി.സി ബുക്സ് പ്രസാധകനെ നിയമക്കുരുക്കില് പെടുത്താന് ശ്രമിക്കുന്നത് ആക്രമിച്ച് വശം കെടുത്തിയ ശേഷമാണ്. എന്നാല് ഇതേ ആത്മീയ മാഫിയയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം പ്രാണവായുവാണ്. സ്വന്തം തെറ്റിനെ ന്യായീകരിക്കാനായി ഭക്തജനത്തെ വണ്ടിയില് അടിച്ചിറക്കി നഗരഗതാഗതം തടസ്സപ്പെടുത്താനും മിഥ്യാലോകത്ത് ജീവിക്കുന്ന പൗരപ്രമുഖരെ കെട്ടുകാഴ്ചയാക്കി ഇറക്കി പിന്തുണയുറപ്പിക്കാനും ചിന്താശേഷിയില്ലാത്ത ഭക്തജനത്തിന്റെ ആസക്തി ഊതികത്തിക്കാനും മാധ്യമങ്ങളെ ഒന്നടങ്കം പര്ച്ചേസ് ചെയ്ത് വരുതിയാലാക്കാനും സ്വന്തം മാധ്യമങ്ങളിലൂടെ അനുസ്യൂതമായി വിലക്ഷണമായ പ്രകീര്ത്തനസാഹിത്യം വിളമ്പി സായൂജ്യമടയാനും സൈബര്ലോകത്തും മാധ്യമലോകത്തും എതിരാളികള്ക്കെതിരെ വന്തോതില് വ്യക്തിഹത്യാശ്രമങ്ങള് അഴിച്ചുവിടാനും...എന്തിനേറെ ഐ.പി.സി 295 (എ) വിലക്കുന്ന, മതസ്പര്ദ്ധയും മതഭിന്നതയും ഉളവാക്കുന്ന രീതിയില് മതംതിരിഞ്ഞും ജാതിതിരിഞ്ഞും പ്രചരണങ്ങള് സംഘടിപ്പിച്ച് തങ്ങളുടെ ചക്കരദൈവങ്ങളെ സംരക്ഷിക്കാനും അവര്ക്ക് അവകാശമുണ്ടാകണം, അവസരമുണ്ടാകണം........ പക്ഷെ അവര്ക്കെതിരെ ആരുമൊന്നും ശബ്ദിക്കരുത്!! തങ്ങള്ക്കെതിരെയുള്ള ഏതൊരു ആരോപണത്തെയും മതവല്ക്കരിച്ചും ജാതിവല്ക്കരിച്ചും നിര്വീര്യമാക്കാന് മത-ആത്മീയ ശക്തികള് തുനിഞ്ഞിറങ്ങുമ്പോള് 295(എ) ചെളിയില് കുത്തിയ വടിയായി മാറുന്നു.<br /><br />ശ്രീ.സന്ദീപാനന്ദഗിരി അറിയപ്പെടുന്ന ഒരു ഗീതാപ്രഭാഷകനാണ്. മതഗ്രന്ഥങ്ങള് വ്യാഖ്യാനിക്കാനും ഭക്തരെ ബോധവത്ക്കരിക്കാനും രാജ്യത്തെ ഭരണഘടന അദ്ദേഹത്തിന് അവകാശം നല്കുന്നുണ്ട്(ആര്ട്ടിക്കിള് 25-27). പൊതുക്രമസമാധാനത്തിനും പൊതു ആരോഗ്യത്തിനും രാജ്യതാല്പര്യത്തിനും വിരുദ്ധമല്ലാതിരിക്കുന്നിടത്തോളം ഏതുതരം മതപ്രചരണത്തിനും അദ്ദേഹത്തിനും അവകാശമുണ്ട്(25-a gives every person the freedom of conscience and right to profess, practice and propagate religion. This right is however, subjected to public order, morality and health and to the other provisions of Part III of constitution). അത്തരം ദൗത്യങ്ങളില് മുഴുകിയിരിക്കെ ഈയിടെ അദ്ദേഹത്തിനെതിരെ പലതവണ പരസ്യമായ അധിക്ഷേപപ്രകടനങ്ങളുണ്ടായി, വേദി അലങ്കോലപ്പെടുത്തപ്പെട്ടു, പ്രഭാഷണപരിപാടി തടസ്സപ്പെടുത്തപ്പെട്ടു....ഇപ്പോള് അദ്ദേഹത്തിന്റെ മേല് ശാരീരികമായ ആക്രമണവുമുണ്ടായിരിക്കുന്നു. മതത്തിന്റെ പേരില് ആത്മീയഭീരുക്കള് നടത്തുന്ന ഈ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. ഇത്തരമൊരവസരത്തില് അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന നിയമബോധമുള്ള എല്ലാ മലയാളികള്ക്കുമുണ്ട്. കേവലം വലിയദൈവവും ചെറിയദൈവവുമായുള്ള കിടമത്സരമായോ അമ്മയും മകനും തമ്മിലുള്ള സൗന്ദര്യപ്പിണക്കമായോ ഇത് പരിമിതപ്പെടുത്താനാവില്ല. സന്ദീപാനന്ദഗിരിക്കും രവി ഡി.സി ക്കും എതിരെ ഉയരുന്ന കരങ്ങള് സത്യത്തില് ഓങ്ങി നില്ക്കുന്നത് ഈ സമൂഹത്തിനെതിരെയാണ്. വിരുദ്ധമായ അഭിപ്രായങ്ങള് പറയുന്നവരെ കായികമായി ആക്രമിക്കുന്നവര് സ്വയം ലജ്ജിക്കാന് പോലും ശേഷിയില്ലാത്ത അധമജന്മങ്ങളാണ്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇവിടെ പുലര്ന്നു കാണാന് അവരാഗ്രഹിക്കുന്നു.**</span><br />
<span style="font-family: Verdana, sans-serif; font-size: x-small;"><br /></span>
<span style="font-family: Verdana, sans-serif; font-size: x-small;">(For comments-https://www.facebook.com/photo.php?fbid=656366247733433&set=a.337796342923760.70291.100000801901801&type=1&theater)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com2tag:blogger.com,1999:blog-1970105762930260296.post-53142035932579344302014-04-04T17:41:00.000+05:302014-04-04T17:41:05.000+05:3080.ജീവനോടെ വെട്ടി മൂടുന്നവര്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-U1a4frEEMxE/Uz6f3LnLUHI/AAAAAAAACE8/hO7Lkw3KuaM/s1600/images.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://2.bp.blogspot.com/-U1a4frEEMxE/Uz6f3LnLUHI/AAAAAAAACE8/hO7Lkw3KuaM/s1600/images.jpg" height="118" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">മതവെറിയര് ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയപ്പോള് തൊടുപുഴ ന്യൂമാന് കോളേജ് അധികാരികള് ആ മുറിവ് വെച്ചു കെട്ടാന് പോലും അനുവദിക്കാതെ അദ്ദേഹത്തെ ജീവനോടെ കുഴിച്ചു മൂടിക്കളഞ്ഞു. പൗരോഹിത്യത്തില് നിന്നും അതിലധികം മാന്യത സാമാന്യബുദ്ധിയുള്ളവരാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷെ ജോസഫ് മാഷിന്റെ ഭാര്യ സലോമി അത്തരമൊരു പ്രതീക്ഷ താലോലിച്ചിരുന്നതായി തോന്നുന്നു. മതപ്രഭുക്കന്മാര്ക്ക് എപ്പോഴെങ്കിലും കനിവുണ്ടായേക്കാമെന്ന് അവര് വൃഥാ സങ്കല്പ്പിച്ചു! നികൃഷ്ടജീവികള് എന്നൊക്കെ ഇക്കൂട്ടര് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല് തങ്ങള്ക്ക് അതൊക്കെ ഒരു അലങ്കാരമാണെന്ന നിലപാടാണ് അവരില് പലര്ക്കുമുള്ളത്. കൂട്ടത്തില് പെട്ട ഒരുവനെ മതരോഗികള് വാഴത്തട പോലെ വെട്ടിക്കൂട്ടിയപ്പോഴും പറയാനുള്ളത് പോലും കേള്ക്കാന് തയ്യാറാകാതെ ഇരയുടെ ജീവിതം തന്നെ വെട്ടി പിളര്ക്കാനാണ് ഈ മഹിതജന്മങ്ങള് ഉന്മാദം കാട്ടിയത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഭ്രാന്തുപിടിച്ച മതവെറിയന്മാരെ തൃപ്തിപ്പെടുത്താന് മാത്രമല്ല സ്വമനസ്സിലെ വിഷം പുറത്തേക്ക് വമിപ്പിക്കാനും അവര്ക്കത് അത്യാവശ്യമായിരുന്നിരിക്കണം. ജോസഫ് മാഷിനെ മൃഗീയമായി ഒറ്റുകൊടുത്തവര് ഇന്നും ജീവിക്കുന്നത് യൂദാസിന്റെ കഥ പറഞ്ഞാണെന്നതാണ് കൗതുകകരം. ഒരു നിരപരാധിയെ നിയമവിരുദ്ധമായി ജോലിയില് നിന്ന് പുറത്താക്കിയവര് കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരു ദിവസമെങ്കിലും ജോലി ചെയ്യാന് അദ്ദേഹത്തെ അനുവദിച്ചില്ല. ശമ്പളവും ആനുകൂല്യങ്ങളും നല്കാനുള്ള ബാധ്യത സര്ക്കാരിനാണെന്നിരിക്കെ ഇത്ര കൊടിയ വിഷം പേറുന്ന ഒരു കൂട്ടം വ്യക്തികള് നമുക്കൊപ്പം ജീവിക്കുന്നുവെന്ന അറിവ് തന്നെ ഞെട്ടിപ്പിക്കുന്നതല്ലേ! ജോസഫ് മാഷിന്റെ ഭാര്യയുടെ മരണം ഈ മഹത്വപ്പെട്ടവരെ ആഴത്തില് സന്തോഷിപ്പിക്കുന്നുണ്ടാവും. ആ ശവം ആര്ത്തിയോടെ തിന്നാന് വട്ടം കൂടുന്നവരില് ഒടുങ്ങാത്ത പകയുമായി നിലവിളിക്കുന്ന മതവെറിയന്മാരൊപ്പം ഈ സവിശേഷജന്മങ്ങളുമുണ്ടാവും.</span><span style="font-family: Verdana, sans-serif; font-size: large;"><br /><br />2011 ഫെബ്രുവരിയില് ഏതാനും സുഹൃത്തുക്കളുമായി പ്രൊഫ.ടി.ജെ ജോസഫിനെ അദ്ദേഹത്തിന്റെ മൂവാറ്റുപുഴയിലെ വീട്ടില് ചെന്ന് സന്ദര്ശിച്ചിരുന്നു. അദ്ദേഹത്തെ സഹായിക്കാനായി ശേഖരിച്ച ഒരു തുക നേരിട്ട് കൈമാറുകയായിരുന്നു ലക്ഷ്യം. ഭാര്യ സലോമിയും സഹോദരിയും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. എന്ന് മതം മാറ്റി വെച്ച് മനുഷ്യന് ജീവിക്കാന് തുടങ്ങുന്നുവോ അന്നേ മനുഷ്യസമൂഹത്തിന് സ്വസ്ഥതയുണ്ടാവൂ എന്നൊക്കെ സലോമി ദേശാഭിമാനി പത്രത്തിന് നല്കിയ ഒരഭിമുഖത്തില് പറഞ്ഞിരുന്നു. ഇത് ശരിക്കും അവര് പറഞ്ഞതാണോ എന്നാരാഞ്ഞപ്പോള് താന് നന്നായി ആലോചിച്ച് തന്നെയാണത് പറഞ്ഞതെന്നാണ് മതവിശ്വാസിയായ സലോമി സ്ഥിരീകരിച്ചത്. ആത്മവിശ്വാസമുള്ള വ്യക്തിയായി കാണപ്പെട്ട അവര് ഞങ്ങളോട് കാര്യമായി സംസാരിച്ചു. കൈ വെട്ടിയ മതവെറിയരെക്കാള് തങ്ങളുടെ ജീവിതം തന്നെ തകര്ത്ത സ്വന്തം മതനേതൃത്വത്തെ കുറിച്ചുള്ള അമര്ഷമായിരുന്നു ആ വാക്കുകളില് കൂടുതലും പ്രകടമായത്.<br /><br />പ്രൊഫ.ജോസഫ് ആ സംഭവത്തെ കുറിച്ച് ഞങ്ങളോട് വിവരിച്ചത് മറക്കാനാവില്ല: കുടുംബത്തോടൊപ്പം പള്ളിയില് നിന്ന് പ്രാര്ത്ഥന കഴിഞ്ഞ് മടങ്ങുന്ന സമയം. പടക്കം പൊട്ടിച്ച് ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അവരെത്തിയത്. ജോസഫിനെ കണ്ടതും കാര് തടഞ്ഞ് വലിച്ച് പുറത്തിട്ടു. ശേഷം പിടിച്ച് വലിച്ച് സമീപത്തുള്ള പറമ്പില് കൊണ്ടുപോയി വെട്ടാന് തുടങ്ങി. അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള യാചനയും നിലവിളികളും അവരെ തെല്ലും സ്വാധീനിച്ചില്ല. ''നബിയെ നിന്ദിച്ച കൈ വെച്ച് നീ ഇനി ഒരിക്കലും എഴുതരുത്''എന്നതായിരുന്നു ആക്രോശം. തടുക്കാന് ശ്രമിച്ച മകനെ രണ്ടു തവണ അക്രമികള് പൊക്കിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. വൃദ്ധ മാതാവ് തനിക്ക് കഴിയുംവിധം കുട കൊണ്ട് അക്രമികളെ പ്രതിരോധിക്കാന് ശ്രമിച്ചു. പിന്നീട് അവരും മോഹാലസ്യപ്പെട്ടു വീണു. കന്യാസ്ത്രീയായ സഹോദരിയാകട്ടെ, ആക്രമണം തീരുന്നതുവരെ സംസാരശേഷി വീണ്ടെടുക്കാനാവാത്ത വിധം വിറങ്ങലിച്ചുനിന്നു. മതവെറിയര് ആദ്യം ജോസഫ് മാഷിന്റെ വലതു കൈ വെട്ടി മാറ്റി. പിന്നീടവര് മതദൗത്യം നിര്വഹിക്കാനായി കാല് വെട്ടാനൊരുങ്ങി.<br /><br />കൈ മുറിഞ്ഞു പോയിട്ടും ഇടയ്ക്കിടെ ബോധം വന്നുപോയുമിരുന്ന ജോസഫ് മാഷ് അക്രമികളോട് അരുതേ എന്ന് യാചിച്ചുകൊണ്ടിരുന്നു. അതു കേള്ക്കാതെ അക്രമികളില് ഒരുവന് ആദ്യം വലതു കാലില് മഴു കൊണ്ട് ആഞ്ഞുവെട്ടി. എന്നാല് കൂടെയുണ്ടായിരുന്ന മറ്റൊരു മതജീവി അവനെ കുറ്റപ്പെടുത്തി. ''ആ കാലല്ലെടാ മറ്റേതാണ് വെട്ടേണ്ടത്'' എന്നായിരുന്നു അയാള് അറിയിച്ചത്. അള്ളാഹുവിനെയും മുഹമ്മദിനെയും എതിര്ക്കുന്നവന്റെ വിപരീതദിശകളിലുള്ള കരചരണങ്ങള് മുറിച്ച് കളയണമെന്ന കുര്-ആന് വചനം കൃത്യമായി പാലിച്ച് മതസ്വര്ഗ്ഗത്തില് പ്രവേശനം ഉറപ്പാക്കാത്തതിനായിരുന്നു ശകാരം. (5:33: Those who make war with Allah and his messenger will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. That is how they will be treated in this world, and in the next they will have an awful doom). തെറ്റ് മനസ്സിലായ അയാള് വീണ്ടും ഇടതു കാലില് വെട്ടാന് തുടങ്ങി. ആയുധത്തിന് മൂര്ച്ചയില്ലാതിരുന്നതിനാല് കാല് വേര്പെട്ടില്ല. അങ്ങനെ നന്നായി മതശാസനം പഠിക്കാത്തതു കൊണ്ട് ജോസഫ് മാഷിന് വലതുകാലില് ഒരു വെട്ട് ബോണസ്സായി കിട്ടി. ഇനി പറയൂ, മതം ശരിക്കും പഠിച്ച് മനസ്സിലാക്കത്തതാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന് പറയുന്നതില് കാര്യമില്ലേ?! മതം ശരിക്കും പഠിച്ചിരുന്നെങ്കില് അയാള് വലതുകൈയ്യും ഇടതു കാലും മാത്രമെ വെട്ടുമായിരുന്നുള്ളു!<br /><br />ഈ ഹീനകൃത്യം ചെയ്തവര് ഇന്നും മുഖ്യധാരമതവിശ്വാസികള്ക്ക് വീരനായകരാണെന്നതാണ് ദു:ഖകരമായ സത്യം. അവര് മതത്തിന് വേണ്ടി പോരാടി ജയിലില് പോയവരാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഒരു നിസ്സഹായന്റെ കൈവെട്ടി കരുത്ത് കാട്ടിയത് മനുഷ്യത്വഹീനവും കിരാതവുമാണെന്ന് കരുതുന്നുള്ളു. ബാക്കിയുള്ളവരില് ഭൂരിഭാഗവും അതിനെക്കുറിച്ച് സംസാരിക്കാന് പോലും താല്പര്യം കാണിക്കാത്തവരാണ്. പുറമെ അപലപിക്കുകയും ഉള്ളില് അഭിമാനിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. അപലപിച്ച് ആളുകളിക്കുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ ഈ സംഭവത്തിന് ശേഷമുണ്ടായി. അതിബുദ്ധികളായ മതജീവികളായിരുന്നു ഇത്തരം അധരവ്യായാമപ്രകടനങ്ങളുടെ മുന്പന്തിയില്.<br /><br />മതവെറിയര്ക്ക് മതമനസ്സുകളില് സ്ഥാനമില്ലെന്ന വാദം അസാധുവമാണ്. ഒരു മതത്തിലെ എല്ലാവരും കൊല്ലുകയും വെട്ടുകയും കത്തിക്കുകയും ചെയ്യുന്നുണ്ടാവില്ല. അത് സാധ്യമല്ലെന്ന് മാത്രമല്ല അതിന്റെ ആവശ്യവുമില്ല. തീവ്രവാദികളെയും പൗരോഹിത്യത്തെയുമാണ് ശരാശരി മതവിശ്വാസി പിന്പറ്റുന്നത്. മതത്തില് വോട്ടെടുപ്പില്ല. അതൊരു സംരചനയല്ല മറിച്ച് അടിച്ചേല്പ്പിക്കലാണ്. Religion is an imposition, not a composition. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതത്തില് ആചരിക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. മറിച്ച് ഭയം വിതയ്ക്കാനും സമ്പത്ത് വാരിക്കൂട്ടാനും ശേഷിയുള്ള മതവെറിയരും പൗരോഹിത്യവും അടങ്ങുന്ന ചെറു ന്യൂനപക്ഷമാണ്. അവരാണ് മതത്തെ നിര്മ്മിക്കുന്നതും നയിക്കുന്നതും. അവര് പറയുന്നതാണ് മതം; അവരാണ് മതം. ന്യൂനപക്ഷം മാത്രം ആഗ്രഹിക്കുന്ന പര്ദ പൊതു മതവസ്ത്രമായി മാറുന്നത് അങ്ങനെയാണ്. യഥാര്ത്ഥ മതം പേടിപെടുത്ത ഒന്നാണ്;യഥാര്ത്ഥ മതവിശ്വാസി കലര്പ്പില്ലാത്ത ഭീഷണിയും. മതകാര്യങ്ങളില് വെള്ളംചേര്ക്കുന്ന പ്രായോഗികമതികളായ ഭൂരിപക്ഷമാണ് സമൂഹത്തിന് അല്പ്പമെങ്കിലും ആശ്വാസം കൊണ്ടുവരുന്നത്.<br /><br />മിതവാദികള് എന്ന് നെറ്റിയിലൊട്ടിച്ച് നടക്കുന്ന പലരും ''മുഹമ്മദിനെ പറഞ്ഞാല് ഇങ്ങനെയിരിക്കും''എന്ന രീതിയില് രഹസ്യമായി ഗൂഡാഹ്ളാദം പ്രകടമാക്കുന്നത് കാണാം. കൈവെട്ട് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയെ തൊട്ടടുത്ത പ്രാദേശിക തെരഞ്ഞെടുപ്പില് വിജയിപ്പിച്ചത് ഇതേ മതവാദികളാണ്. അതല്ലാതെ തീവ്രവാദികള്ക്ക് തെരഞ്ഞെടുപ്പ് വിജയം വെട്ടിപ്പിടിക്കാനുള്ള അംഗസംഖ്യയുണ്ടാവില്ലല്ലോ. എതിരാളികളെ പാഠം പഠിപ്പിക്കുന്നവര്ക്ക് മതം പകര്ന്നേകുന്ന സവിശേഷ സമ്മാനങ്ങളാണ് ഇത്തരത്തില് മോദി വിജയങ്ങളായി മാറുന്നത്. ഓര്ക്കുക, മതവെറിയര് മതത്തിന്റെ സവിശേഷമായ ഉത്പ്പന്നമാണ്. സൗദി അറേബ്യ വരെ നീളുന്ന ഗൂഡാലോചയുടെ തിരക്കഥയാണ് കൈവെട്ടിനുള്ളത്. മതവെറിയര് എന്ന തീവ്ര ന്യൂനപക്ഷം വെറും കോടാലിക്കൈ മാത്രമാണ്. കോടാലി മതം തന്നെയാകുന്നു. ജോസഫ് മാഷിന്റെ കൈ വേര്പെട്ടപ്പോള് ഒരുപാട് മനസ്സുകളില് ലഡ്ഡു പൊട്ടിയിട്ടുണ്ടാവണം. സലോമിയുടെ ശവം ഇക്കൂട്ടരുടെ കണ്ണിന് കര്പ്പൂരമായി മാറുന്നുണ്ടാവാം.<br /><br />ജോസഫ് സര് വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് പ്രസക്തമല്ല. മതത്തിന്റെ കിരാതമായ തെരുവ് നീതിക്ക് മുന്നില് നിസ്സഹായനായ ഒരു മനുഷ്യനെയാണ് നാം അദ്ദേഹത്തില് കാണുന്നത്. നാസ്തികനായത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യമിട്ടതെന്നും അത് മതേതര ഭീകരവാദമാണെന്നും വിവരിച്ച് അക്കാലത്ത് ലേഖനം എഴുതിയ പൗരാണിക നക്സലൈറ്റുകളുണ്ട്. പ്രൊഫ.ജോസഫ് ഇന്നുവരെ നാസ്തികപരമായ നിലപാട് എടുത്തതായി അറിയില്ല. അദ്ദേഹവുമായി സംസാരിച്ചപ്പോള് അങ്ങനെ തോന്നിയിട്ടുമില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയില് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. പക്ഷെ ഇടതുപക്ഷ നേതൃത്വത്തില് പോലും നാസ്തികത അത്ര സാധാരണമല്ലെന്നോര്ക്കണം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">2011 ല് അദ്ദേഹത്തെ നേരില് സന്ദര്ശിച്ച വേളയില് തന്റെ കിടക്കയ്ക്ക് അരികില് സദാ ബൈബിള് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സമ്മാനം കിട്ടുന്നതിന് മുമ്പ്, പണ്ട് മുഹമ്മദിനെ പൊക്കിയടിച്ച് ലേഖനം എഴുതിയ ചരിത്രവും അദ്ദേഹത്തിനുണ്ട്! അദ്ദേഹത്തിന്റെ കുടുംബം മൊത്തത്തില് മതവിശ്വാസികളാണ്. പള്ളിയില് പോയി തിരികെ വരുന്ന സമയത്താണ് ആക്രമണം നടന്നത്. സഹോദരി ഒരു കന്യാസ്ത്രീയാണ്. വീട്ടില് കുടുംബപ്രാര്ത്ഥനകളും മറ്റും നടന്നിട്ടുണ്ട്. കൈ ഒരു വിധം നേരെ ആയതിന് ശേഷം ജോസഫ് സാര് ആദ്യം പോയത് ദൈവത്തിന് നന്ദി രേഖപ്പെടുത്താനായി പള്ളിയിലേക്കാണ് എന്നാണ് അറിയാന് കഴിഞ്ഞത്. പിന്നെ, വെള്ളയടിച്ച കുഴിമാടങ്ങളുമായി, മാനേജ്മെന്റുമായി അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായിരുന്നിരിക്കാം. പക്ഷെ അതൊരു പൊതു പ്രവണത മാത്രമാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നല്ലൊരു ശതമാനം മതവിശ്വാസികളും അവരവരുടെ പൗരോഹിത്യവുമായി അത്ര നല്ല രസത്തിലല്ല. മതം ചക്കര-പൗരോഹിത്യം മോശം എന്നത് അതിബുദ്ധികളായ മതജീവികളുടെ പൊതുനിലപാടാണ്. പൗരോഹിത്യത്തെ താറടിക്കുന്ന, അവരുമായി സംഘര്ഷത്തില് നിലകൊള്ളുന്ന മതവിശ്വാസികള് നിരവധിയുണ്ട്. സ്വന്തം സുരക്ഷയും നഷ്ടബോധവും കാരണം മിക്കവരും പരസ്യമായി രംഗത്ത് വരുന്നില്ലെന്നേയുള്ളു. സത്യമിതാണ്: പൗരോഹിത്യത്തെ പൊതുവില് വിശ്വാസികള്ക്ക് ഇഷ്ടമല്ല, വിശ്വാസകളെക്കുറിച്ച് പൗരോഹിത്യത്തിന് വലിയ മതിപ്പുമില്ല. ജോസഫ് സാറിനെ നാസ്തികനാക്കുന്നില്ല. അദ്ദേഹം ഉള്ളിന്റെയുള്ളില് അവിശ്വാസിയാണോ എന്നൊന്നും അറിയില്ല. അങ്ങനെ നോക്കാനാണെങ്കില് ആ പരിശോധന പുരോഹിതരില് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.<br /><br />മതഭീകരവാദം കേവലം വ്യതിയാനമാണെന്നും അസ്സല് മതം തനിത്തങ്കമാണെന്നുമുള്ള വ്യാജവിശകലനങ്ങള് കണ്ണടച്ചിരുട്ടാക്കലാണ്. മതഭീകരത മതത്തില് നിന്നുള്ള വ്യതിയാനമല്ല-മറിച്ച് അതാണ് ശരിയായ മതം. മതഭീകരത അഴിച്ചുവിടാനുള്ള സമ്പത്തും പോഷകവും ആള്ബലവും കണ്ടെത്തുന്നത് മതവെറിയരല്ല. രാജ്യാന്തര ഗൂഡാലോചന നടത്താനും വിമാനങ്ങള് റാഞ്ചാനുമുള്ള സമ്പത്ത് മതവെറിയര് പാറപ്പണി ചെയ്ത് ഉണ്ടാക്കുന്നതല്ലെന്നറിയുക. അവര് കേവലം മതത്തിന്റെ ക്വൊട്ടേഷന് ടീമാണ്. അവരുടെ പെറ്റമ്മയും പോറ്റമ്മയും മതം തന്നെ. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതത്തില് ഇല്ലാത്തതൊന്നും അവരിലില്ല. മതവിശ്വാസികളില് ഭൂരിപക്ഷവും മതതീവ്രവാദികളുമായി അഗാധമായ രമ്യതയിലാണ്. അവരുമായി മാനസികമായി ഐക്യപ്പെടുകയും ഗൂഡമായി ആരാധിക്കുകയും ചെയ്യുന്നു. തങ്ങള് സദാ മനസ്സില് ആഗ്രഹിക്കുന്ന, അതേസമയം ജീവിതസുരക്ഷ ഓര്ത്ത് സ്വയം ചെയ്യാന് മടിക്കുന്നതുമായ കാര്യങ്ങളാണ് മതവെറിയര് നടപ്പിലാക്കുന്നത് എന്നവര് ചിന്തിക്കുന്നു. ഇരുകൂട്ടര്ക്കും ഇക്കാര്യം ബോധ്യമുണ്ട്. മതാചാരം തെറ്റിച്ച് വിവാഹം ചെയ്യുന്നവരെപ്പോലും ദയാശൂന്യമായി ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര് മതഭീകരത അഴിച്ചുവിടുന്നവര്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ടോ?!<br /><br />ഏതെങ്കിലും ഭീകരവാദിയെ മതം ബഹിഷ്ക്കരിച്ചിട്ടുണ്ടോ? അങ്ങനെ സംഭവിക്കില്ലെന്ന് മാത്രമല്ല മതഹൃദയമാണവന്റെ വാസസ്ഥാനം. വിശ്വാസിയുടെ കണ്ണില് പുലിജന്മങ്ങളാണവര്. ജോസഫ് മാഷിനെ വെട്ടി നുറുക്കിയ അതേ ജില്ലയിലാണ് രാജ്യത്തെ നശിപ്പിക്കാനെത്തിയ കസബിന് വേണ്ടി പ്രത്യേക പ്രാര്ത്ഥന നടന്നത്. അഫ്ഗാനിസ്ഥാനില് ബെല്റ്റ് ബോംബ് പൊട്ടുമ്പോഴും യൂറോപ്യന് തെരുവുകളില് കഴുത്തറുക്കുമ്പോഴും ടെലിവിഷന് സെറ്റിന് മുന്നിലിരിക്കുന്ന മുഖ്യധാരാവിശ്വാസി അനുഭവിക്കുന്ന നീചവും ഗൂഡവുമായ സംതൃപ്തി മതവിശ്വാസം എന്ന കറുത്ത രോഗത്തിന്റെ അനിഷേധ്യമായ സംഭാവനയാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതവിശ്വാസിയുടെ മനം മതവെറിയന്റെ ക്ഷേമത്തിനായി അനുസ്യൂതമായി തുടിച്ചുകൊണ്ടിരിക്കും. തന്റെ മതത്തിലെ ഒരു തീവ്രവാദി പോലും നശിക്കുന്നത് അവനിഷ്ടപ്പെടുന്നില്ല. ഭീകരവാദിക്ക് മേല് പതിക്കുന്ന ഓരോ ബോംബും അവന് ഇടിത്തീയായി അനുഭവപ്പെടുന്നു. മാനവികബോധം അന്യം നിന്നിട്ടില്ലാത്ത മതവാദികളില്ലെന്ന് പറയാനാവില്ല. തീര്ച്ചയായും അത്തരക്കാരുണ്ട്. പക്ഷെ അവരുടെ എണ്ണം തള്ളിക്കളയാവുന്നത്ര നിസ്സാരമാണ്. എണ്ണം കൂടിയാല് മതം അവരെയും കൃത്യമായി കൈകാര്യം ചെയ്യും-അതവര്ക്കുമറിയാം.<br /><br />ഭീകരവാദികള്ക്ക് മതമില്ല(‘Terrorists have no religion’) എന്ന വിലക്ഷണമായ കാട്ടുഫലിതം അനുസ്യൂതം വിളമ്പുന്നവര് സത്യത്തില് സ്വയം വഞ്ചിക്കുന്നവരാണ്. മതമാറ്റത്തിനായി നടത്തുന്ന ജീവകാരുണ്യപ്രവര്ത്തനം പോലും മതമാഹാത്മ്യമായി കൊണ്ടാടപ്പെടുമ്പോള് മതത്തിന്റെ പേരില് പൊട്ടിത്തെറിപ്പിക്കുകയും വെട്ടിക്കീറുകയും ചെയ്യുന്നവരെ മതം സമൂഹത്തിന്റെ തലയില് വെച്ചുകെട്ടി കൈ കഴുകുന്നു! മികച്ചതും നല്ലതും മതം, അതേസമയം, മതം സമൂഹമധ്യത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യത്തിന് മതം ഉത്തരവാദിയല്ല! ഇത്തരം മതപ്രീണനവാദങ്ങള് നിസ്സഹായമായി ചുമന്ന് നടക്കുന്നവരുടെ കൊടിയുടെ നിറം എന്തു തന്നെ ആയിക്കൊള്ളട്ടെ, അവര് മനുഷ്യന്റെ എതിര്ചേരിയിലാണ്. തങ്ങളുടെ മാത്രം ഉത്ക്കര്ഷം ഇച്ഛിക്കുന്ന ആത്മവഞ്ചകരാണവര്.<br /><br />ബാഹ്യസമ്മര്ദ്ദം ഏറിയതു കൊണ്ടോ ശവം തിന്ന് വിശപ്പ് മാറ്റിയതുകൊണ്ടോ എന്നറിയില്ല, വെള്ളയടിച്ച കുഴിമാടങ്ങള് എന്ന് യേശു വിളിച്ച പൗരോഹിത്യം ജോസഫ് മാഷിനെ ഏതാനും ദിവസത്തേക്ക് ജോലിയില് തിരികെ പ്രവേശിപ്പിക്കാന് തീരുമാനിച്ചുവത്രെ. കലിയടക്കി, വിഷമൊതുക്കി അവരങ്ങനെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി!!! നീതിപീഠം പോലും നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ഒരു സാധുവിനെ തിരിച്ചെടുക്കാന് സന്മനസ്സ് കാട്ടിയെന്ന് അവകാശപ്പെടുന്ന ഈക്കൂട്ടര് അദ്ദേഹത്തിന്റെ ഭാര്യയെ കൂടി തിരിച്ചെടുക്കാന് കനിവ് കാണിക്കുമോ?!! കഴിയുമോ അവര്ക്കതിന്?! സ്വന്തം സര്ക്കാര് നല്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിലനിറുത്താന് അക്കാര്യത്തില് നയാപൈസയുടെ ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലാത്ത പരാദജീവികളായ മതനേതൃത്വത്തോട് യാചിക്കേണ്ടി വരുന്ന പൗരന്റെ നിസ്സഹായതയാണ് നാമിവിടെ കാണുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">യഥാര്ത്ഥ മതം സ്നേഹസമൃദ്ധമാണെന്നും ഉമ്മവെച്ച് തളരാനാണ് അതാവശ്യപ്പെടുന്നതെന്നും വാദിക്കുന്നവര് വിജയകരമായി സ്വയം വഞ്ചിക്കാന് ശീലിച്ചവരാണ്. മലയാളിയുടെ നിസംഗതയക്ക് മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴഞ്ഞുകയറുകയാണ്. വെട്ട് വീഴുന്നത് മനുഷ്യന്റെ നേരെയാണ്;അവന്റെ പിടച്ചിലാണ് കാണപ്പെടാതെ പോകുന്നത്. സഹജീവിയുടെ മേല് വീഴുന്ന ഓരോ വെട്ടും തനിക്ക് വേണ്ടി ഉപയോഗിക്കുന്നവനല്ല ഓരോ വെട്ടും തനിക്ക് നേരെയാണെന്ന് തിരിച്ചറിയുന്നവനാണ് മനുഷ്യനൊപ്പം നടക്കുന്നത്. ***</span><span style="font-family: Verdana, sans-serif; font-size: x-small;">(For Comments-https://www.facebook.com/photo.php?fbid=650382151665176&set=a.337796342923760.70291.100000801901801&type=1&theater)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-52469393170324319762014-04-04T17:29:00.002+05:302014-04-04T17:42:14.424+05:3079.പേ പിടച്ച ചങ്ങലകള്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-Q7ootLLvspk/Uz6dtPTmBWI/AAAAAAAACEw/Mr4PCECurtg/s1600/bk_7798.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-Q7ootLLvspk/Uz6dtPTmBWI/AAAAAAAACEw/Mr4PCECurtg/s1600/bk_7798.jpg" height="200" width="133" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">സരൂപിയും അരൂപിയും വിരൂപിയുമായ എല്ലാ ദൈവവും ഫലത്തില് മനുഷ്യദൈവമാകുന്നു. എങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യദൈവങ്ങളെയാണ് നാം പൊതുവില് ആള്ദൈവം എന്ന ഓമനപ്പേരില് സംബോധന ചെയ്യുക. ഭൗതികമായ തെളിവുണ്ട്, ഭക്തരുടെ മുന്നില് പ്രത്യക്ഷപ്പെടുന്നു, അവരെ സാമ്പത്തികമായിപ്പോലും സഹായിക്കാന് സാധിക്കുന്നു തുടങ്ങിയ ഗുണങ്ങള് ആള്ദൈവഭക്തിയെ കൂടുതല് ആകര്ഷണീയമാക്കും. ആള്ദൈവങ്ങള് രണ്ടിനം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. ഈ സമവാക്യത്തെ അസ്ഥിരപ്പെടുത്തി പിടിക്കപ്പെട്ടാലും പുനര്ജനിക്കുന്നവര് എന്നൊരു മൂന്നാം വിഭാഗം കൂടി ഉയര്ന്നു വരികയാണോ? തീര്ച്ചയായും അല്ല. മിക്കപ്പോഴും പിടിക്കപ്പെട്ടു എന്നത് കേവലമായ ഒരു ആഗ്രഹസങ്കല്പ്പമാണ്. യാഥാര്ത്ഥത്തില് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഫലവത്താകാത്ത കീമോതെറാപ്പിയുടെ ചരിത്രമാണവിടെ പ്രസക്തമാകുന്നത്.</span><span style="font-family: Verdana, sans-serif; font-size: large;"><br /><br />ആര് ആരെ പിടിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. ആള്ദൈവങ്ങള് മാധ്യമപ്രഭുക്കളെയും രാഷ്ട്രീയതമ്പുരാന്മാരെയും മൂടോടെ വിഴുങ്ങിയെങ്കില് ആരാണ് പിടിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ആള്ദൈവം എന്ന അധോലോക മാഫിയയ്ക്കെതിരെ ജനം എന്തു ചെയ്യും? നിയമസഹായം തേടിയാല് ആള്ദൈവസേവ മാനവസേവയായി കാണുന്നവര് പോലീസ് സ്റ്റേഷനിലും കോടതിയിലും അക്രമാസക്തരായി പാഞ്ഞെത്തി തങ്ങളെ തിരിച്ചു പീഡിപ്പിക്കുന്നമെന്നവര് ഭയപ്പെടുന്നു. പക്ഷെ ഒന്നോര്ക്കുക, ആള്ദൈവങ്ങള് ഇക്കാലമത്രയും നമ്മുടെ കണ്മുന്നില് വളരുകയായിരുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഈ സാമ്പത്തികനേട്ടവും സ്വാധീനവും അവര് ഒരു സുപ്രഭാതത്തില് ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് ക്രമേണ, വ്യവസ്ഥാപിതമായി ആര്ജ്ജിച്ചതാണ്. അപ്പോഴൊക്കെ ഏവരും ഇവിടെയുണ്ടായിരുന്നു. ആള്ദൈവങ്ങള് അധികാരകേന്ദ്രങ്ങളെയും മാധ്യമങ്ങളെയും പര്ച്ചേസ് ചെയ്തുകൊണ്ടിരുന്നപ്പോള് നിങ്ങള് എന്തു ചെയ്യുകയായിരുന്നു എന്ന അസ്വസ്ഥജനകമായ ഒരു ചോദ്യമുണ്ട്. ആള്ദൈവസാമ്ര്യാജ്യങ്ങള് വളര്ന്ന് പന്തലിക്കാന് നിലമൊരുക്കുന്ന ഒരു സമൂഹത്തിന് പിന്നീട് അവരുടെ സഹജഗുണം കണ്ട് അമ്പരക്കാന് അവകാശമുണ്ടോ?<br /><br />സ്വന്തം പെറ്റമ്മയെ അമ്മേ എന്നു വിളിക്കുന്നതുപോലും കുറച്ചിലായി കാണുന്നവര്വരെ നിതാന്തവും അവിരാമവുമായ ശൈശവം കടംകൊണ്ട് മതം പടച്ചുവിടുന്ന അമ്മപ്രതിമകളില് വികാരമൂര്ച്ഛയോടെ ഏങ്ങലടിച്ച് വിതുമ്പോള് അമ്മ എന്നത് മലയാളത്തിലെ ഏറ്റവും അപമാനവല്ക്കരിക്കപ്പെടുന്ന പദമായി മാറുകയാണ്. അമ്മ എന്ന മഹനീയ ആശയത്തിന്റെ ചരമക്കുറിപ്പെഴുതുന്ന ആസുരത സമൂഹത്തിന്റെ സര്വ നാഡികളിലും ത്രസിച്ചുനില്ക്കുന്നു. വളര്ച്ചയെത്തുന്നതോടെ മാതാവില് നിന്ന് ക്രമേണ വേര്പെട്ട് സ്വന്തംനിലയില് വളരുകയും സ്വതന്ത്രമായി ചിന്തിക്കുകയും ചെയ്യുകയെന്നത് ഏതൊരു മനുഷ്യന്റെയും വൈകാരികവും ബൗദ്ധികവുമായ വളര്ച്ചയുടെ അടയാളമാണ്. പല ജീവിവര്ഗ്ഗങ്ങളിലും വളര്ച്ചയെത്തിയ കുഞ്ഞുകളെ മാതാവ് മന:പൂര്വം വേര്പിരിക്കുന്നതും ഇതേ ലക്ഷ്യമിട്ടാവണം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ശമനമില്ലാത്ത ഭൗതികാസക്തിയും ആത്മവിശ്വാസമില്ലായ്മയും അന്ധതയും സമം ചാലിക്കപ്പെടുമ്പോള് വയോവൃദ്ധര് മക്കളുടെ പ്രായമുളളവരില് അഭയം കണ്ടെത്തിയതായി പ്രഖ്യാപിച്ച് സ്വയം അഭിമാനിക്കുന്നു. എല്ലാവരെയും രക്ഷിക്കാന് ചിലര് അവതരിച്ചിട്ടുണ്ടെന്ന വാര്ത്തയാണ് ഇക്കൂട്ടരെ വല്ലാതെ ഇക്കിളി കൊള്ളിക്കുന്നത്. ഇത്തരം വികാരജന്മങ്ങള് വളരെ അനായാസം സ്പര്ശചികിത്സയില് ജീവിതത്തിന്റെ സമ്പൂര്ണ്ണമായ അര്ത്ഥം കണ്ടെത്തിക്കളയും! വിയര്ക്കുകയും വിസര്ജ്ജിക്കുകയും ചെയ്യുന്ന, രോഗവും ചപലതകളും നിരന്തരം പ്രകടമാക്കുന്ന, ഒരു ശരാശരി മനുഷ്യനിലും താണ ബുദ്ധിശക്തിയും ജ്ഞാനതലവും മറവില്ലാതെ പ്രകടമാക്കുന്ന മറ്റൊരു മനുഷ്യജന്മമാണ് തന്റെ ജീവിതത്തിന്റെ അര്ത്ഥം നിര്വചിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരാള് സത്യത്തില് സഹജീവികളുടെ കലര്പ്പില്ലാത്ത സഹതാപമര്ഹിക്കുന്നു.<br /><br />ഓരോ ദിവസവും മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന ആള്ദൈവങ്ങള്ക്കെതിരെ എന്തുചെയ്യുന്നു എന്ന ചോദ്യവും ബാക്കിയുണ്ട്. എല്ലാ ആള്ദൈവവും ആല്മരം പോലെ പടര്ന്ന് പന്തലിക്കുന്നില്ല എന്നത് ശരി തന്നെ. ചിലതൊക്കെ തുടക്കത്തില് സ്വയം നശിക്കുന്നുണ്ടെങ്കിലും പലതും വളര്ന്ന് കരിമൂര്ഖനാകുന്നതിന് തടസ്സമില്ല. അറിയുക, ആള്ദൈവങ്ങള് നശിച്ചിട്ടുണ്ടെങ്കില് അതെല്ലാം ആത്മഹത്യകളായിരുന്നു. ബുദ്ധിശൂന്യമായ പ്രവര്ത്തികളിലൂടെ അവരൊക്കെ സ്വയം കുഴിച്ചു മൂടുകയായിരുന്നു. ആള്ദൈവങ്ങളെ പ്രതിരോധിക്കാനോ നശിപ്പിക്കാനോ ഉള്ള ശേഷി യുക്തിഹീനതയില് ആഴത്തില് അഭിരമിക്കുന്ന നമ്മുടെ സമൂഹത്തിനില്ല എന്നതാണ് യാഥാര്ത്ഥ്യം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇനി വരാനിരിക്കുന്ന ആള്ദൈവങ്ങളും ഇത് തിരിച്ചറിയുന്നുണ്ട്. ആര്ക്കും തുടങ്ങാവുന്ന ഒരു കൂട്ടുകച്ചവടമായി ആള്ദൈവവ്യവസായം മാറിയിരിക്കുന്നു. ഭവനഭേദനവും വിസാത്തട്ടിപ്പും നടത്തി നിയമത്തെ പേടിച്ച് ജീവിക്കുന്നതിനേക്കാള് എത്രയോ ആദായകരമാണ് നിയമസംവിധാനത്തെ വരെ കൈവിരല് തുമ്പിലിട്ട് കറക്കി ആള്ദൈവമായി പടന്നുപന്തലിക്കുന്നത്! വിത്തിറക്കാനും വളമിടാനും അനുമതി നല്കിയിട്ട് വളര്ന്ന് വടവൃക്ഷമാകുമ്പോള് ആസനംകൊണ്ട് തള്ളിയിട്ടു കളയാം എന്ന വ്യാമോഹം കേവലമായ അത്യാഗ്രഹം മാത്രമല്ലേ?<br /><br />ദൈവജന്മങ്ങള്ക്കെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായ പ്രചരണവും ബോധവല്ക്കരണവും സംഘടിപ്പിക്കുക എന്നത് ഒരു പരിഷ്കൃത സമൂഹം പുലര്ത്തേണ്ട നിതാന്ത ജാഗ്രതയുടെ ഭാഗമാണ്. അശാസ്ത്രീയവും യുക്തിഹീനവുമായ പ്രയാണരീതികള് നിരന്തരം ചോദ്യം ചെയ്യപ്പെടണം, തിരുത്തപ്പെടണം. നിര്ഭാഗ്യവശാല് കേരളത്തില് ഇന്ന് ശാസ്ത്രപ്രചാരകരും യുക്തിവാദികളും സ്വതന്ത്രചിന്തകരുമായ വളരെ കുറച്ച് ആള്ക്കാര് മാത്രമാണ് ഇത്തരം ആശയപ്രചരണത്തിലും പ്രതിരോധത്തിലും ഏര്പ്പെട്ടിരിക്കുന്നത്. മതം വലിച്ചെറിയുന്ന മാലിന്യങ്ങള് തൂത്തുമാറ്റേണ്ടത് ഈ ന്യൂനപക്ഷത്തിന്റെ ജോലിയാണെന്ന് ധരിച്ച് ജീവിക്കുകയും ആള്ദൈവങ്ങള് കെണികളില് പെടുമ്പോള് ആഘോഷപൂര്വം കൊട്ടിപ്പാടുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷവും. വല പിഞ്ചുമ്പോള് ആള്ദൈവം കെണി പൊട്ടിച്ചെറിയുമെന്ന കാര്യം ഇവര് സൗകര്യപൂര്വം വിട്ടുകളയുകയും ചെയ്യും. നിതാന്തവും അനുസ്യൂതവുമായ ജാഗ്രതയില്ലാത്ത ഒരു സമൂഹത്തെ മൊത്തത്തില് പര്ച്ചേസ് ചെയ്യാമെന്ന് ആള്ദൈവങ്ങളോളം മനസ്സിലാക്കിയവര് വേറെയുണ്ടാകില്ല.<br /><br />സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രീയമായി പരിഷ്ക്കരിച്ച് യുക്തിസഹമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താനും യത്നിക്കണമെന്ന് ഭരണഘടനയുടെ ആര്ട്ടിക്കിള് 51 എ(എച്ച്) കൃത്യമായും ഓരോ പൗരനോടും ആവശ്യപ്പെടുന്നു. ആള്ദൈവങ്ങള്ക്ക് എതിരെയുള്ള ആരോപണങ്ങള് കാണുമ്പോള് മാത്രം അലമുറയിടുന്ന ശീലം ഉപേക്ഷിച്ച് പിടിക്കപ്പെട്ടവരും നിലനില്ക്കുന്നതുമായ സമാന ദൈവജന്മങ്ങളും പ്രസ്ഥാനങ്ങളും സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാര്ബുദങ്ങളാണെന്ന തിരിച്ചറിവ് സമൂഹത്തില് ജനിപ്പിക്കാനാണ് ശ്രമമുണ്ടാകേണ്ടണ്ടത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ആള്ദൈവങ്ങളും വിശ്വാസപ്രസ്ഥാനങ്ങളും കഴുകിക്കളയേണ്ട മാലിന്യമാകുന്നു. അദ്ധ്വാനരഹിതമായും അന്യായമായും കുന്നുകൂട്ടുന്ന കള്ളപ്പണത്തില് നിന്നും ചാരിറ്റിയെന്ന പേരില് വലിച്ചെറിയുന്ന തുട്ടുകള് കണ്ട് കണ്ണു മഞ്ഞളിച്ച് കൂടിയ മാര്ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കാന് പൊതുസമൂഹത്തെ പരിശീലിപ്പിക്കണം.<br /><br />അറിയപ്പെടുന്ന ആള്ദൈവമായ അമൃതാനന്ദമയിയുടെ സന്തതസഹായിയായി രണ്ടു ദശകത്തോളം സേവനമനുഷ്ഠിച്ച ഒരു വിദേശവനിത എഴുതിയ പുസ്തകം((ഗെയില് ട്രേഡ്വെല്: വിശുദ്ധനരകം-മെമയിര് ഓഫ് ഓഫ് ദ ഫേക് ഡിവോഷന് ആന്ഡ് പ്യൂര് മാഡ്നെസ്സ് /Holy Hell: A Memoir of Faith, Devotion, and Pure Madness by Gail Tredwell ) ഇന്നലെ(19.2.14) സൈബര്ലോകത്ത് പ്രത്യക്ഷപ്പെട്ടു. ആ വനിത എഴുതിയ കാര്യങ്ങളില് സത്യത്തില് ഒരു ശരാശരി മലയാളിക്ക് അറിയാവുന്നതില് കൂടുതല് എന്തെങ്കിലുമുണ്ടോ? ഇതിലും എത്രയോ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള് തൃശൂര്കാരനായ നാരായണന്കുട്ടിയുടേയും ബീഹാറിയായ സത്നാംസിംഗിന്റെയും നിഷ്ഠൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തില് ശരാശരി മലയാളി തിരിച്ചറിഞ്ഞതാണ്! 51 വെട്ടുകളുടെ പിന്നിലെ നരാധമത്വം നിഷ്ക്കരുണം ചോദ്യം ചെയ്ത സമൂഹമന:സാക്ഷി സത്നാംസിംഗിന്റെ ശരീരത്തില് കാണപ്പെട്ട 77 മുറിവുകളുടെ കാരണമാരായാന് സൗകര്യപൂര്വം മറന്നു.<br /><br />ഗെയില് ട്രേഡ്വേല് എന്ന വിദേശ വനിതയോട് സഹതപിക്കുന്നുവരുണ്ടാകാം. ആത്മീയത എന്ന അര്ത്ഥശൂന്യമായ കെണിയില് അടി തെറ്റിവീണ അവര് ഇതൊക്കെ അര്ഹിക്കുന്നുണ്ടെന്നും പറയുന്നവരുമുണ്ടായേക്കാം. പക്ഷെ എക്കാലത്തും കഥ ഇതുതന്നെയായിരുന്നില്ലേ? കൊലപാതകങ്ങള്, കള്ളപ്പണം, ലഹരിയുടെ ഉപയോഗം, ലൈംഗികവൈകൃതങ്ങള്, കൂട്ടമാനഭംഗങ്ങള്, നിലയ്ക്കാത്ത പീഡനങ്ങള് തുടങ്ങിയവയുടെ സ്തോഭജനകമായ കഥകളും അനുഭവസാക്ഷ്യങ്ങളും പുറത്തേക്ക് വാരി വിതറാത്ത എത്ര ആള്ദൈവസാമ്രാജ്യങ്ങളുണ്ട്?! എല്ലായിടത്തും എല്ലാക്കാലത്തും ഇതൊക്കെ തന്നെ സംഭവിച്ചിട്ടുണ്ട്-ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നവഭക്തജന്മങ്ങള് മതമുട്ട വിരിഞ്ഞ് വീണ്ടും പുറത്തുവരുന്നത് കാണുക. പു.ക.സ മുതല് വിപ്ളവപ്രസ്ഥാനങ്ങള് വരെ ആള്ദൈവ ലഹരിയില് ആഴ്ന്നിറങ്ങാനും വഞ്ചിക്കപ്പെടാന് തങ്ങള്ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തിരിച്ചറിയുക. ആള്ദൈവമഹത്വത്തിന്റെ തനിനിറം മനസ്സിലാക്കാന് പലര്ക്കും വിശുദ്ധനരകം എന്ന പുസ്തകം വേണ്ടിവന്നു എന്നതില് എല്ലാമുണ്ട്.<br /><br />ആള്ദൈവങ്ങളോടുള്ള സമൂഹത്തിന്റെ പൊതുനിലപാട് എത്ര വികലവും അപകടകരവുമാണെന്ന് ഇത് വെളിവാക്കുന്നു. പോലീസ്, കോടതി, അധികാരകേന്ദ്രം എന്നിവ മാത്രമല്ല ആള്ദൈവരക്ഷ ജീവിത്രവ്രതമാക്കിയിട്ടുള്ളത്. കാവല്ക്കാരന്, കാവല് നായ, വീട്ടുകാര് തുടങ്ങിയവര്ക്കെല്ലാം മയക്ക് ബിസ്ക്കറ്റ് കൊടുത്താല് ഭവനഭേദനവും കവര്ച്ചയും അനായാസമായിരിക്കും. ശബ്ദം കേട്ടാലും ആരും ഒന്നും മിണ്ടില്ല. അധികാരികള്, രാഷ്ട്രീയക്കാര്, മാധ്യമങ്ങള്, പോലീസ്-കോടതി സംവിധാനങ്ങള് തുടങ്ങിയവയെ വ്യവസ്ഥാപിതമായി പര്ച്ചേസ് ചെയ്യുന്നവര്ക്ക് അതിക്രമങ്ങളും ചൂഷണങ്ങളുമായി സൈ്വരവിഹാരം നടത്താനാവും. സമൂഹത്തിനും മാനവികതയ്ക്കും എതിരെയുള്ള അതിക്രമങ്ങള് റദ്ദായിപ്പോകുന്നത് അങ്ങനെയാണ്. അഭിനവ ആള്ദൈവങ്ങള് സ്തത്യര്ഹമായി ഇക്കാര്യം നിര്വഹിക്കുന്നുണ്ട്.<br /><br />ഗെയിലിന്റെ പുസ്തകം സൈബര്ലോകത്ത് കത്തി പടര്ന്നതിന്റെ അടുത്ത ദിവസം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ പ്രസ്തുതവാര്ത്ത മത്സരിച്ച് തമസ്ക്കരിക്കുക മാത്രമല്ല പ്രകീര്ത്തനസാഹിത്യവും ഫോട്ടോയും മുന് പേജില് തന്നെ പ്രസിദ്ധീകരിച്ചാണ് ജനത്തിന്റെ സാമാന്യബുദ്ധിയെ പരിഹസിച്ചത്. ജനം എത്ര നിലവിളിച്ചാലും ഞങ്ങള് ആള്ദൈവത്തിനൊപ്പം എന്നാണവര് സുധീരം പ്രഖ്യാപിച്ചത്. ആള്ദൈവത്തിനെതിരെ ഫേസ്ബുക്കില് പ്രതികരിച്ചവരെ വിരട്ടുന്ന വാര്ത്തകള് പ്രാധാന്യത്തോടെ ഉള്പേജിലും ആള്ദൈവത്തിന്റെ സചിത്രവിവരങ്ങള് ആദ്യപേജിലും പതഞ്ഞൊഴുകി. ആള്ദൈവസേവയാണ് പത്രധര്മ്മത്തിന്റെ ആണിക്കല്ലെന്ന സുധീരപ്രഖ്യാപനം കൂടിയായിരുന്നുവത്. എല്ല് കടിച്ചു പിടിക്കുന്ന നായയ്ക്ക് കുരയ്ക്കാനാവില്ലെന്ന സ്ഥിരം അവസ്ഥക്ക് ഇക്കുറി പാഠഭേദമുണ്ടായി. മൗനം ഭജിക്കുകയല്ല മറിച്ച് സ്വന്തം പ്രാണന് ആള്ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന ബോധ്യത്തോടെയുള്ള ജീവന്മരണ പോരാട്ടമാണ് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയശക്തികളും കാഴ്ചവെച്ചത്.<br /><br />ഗെയിലിന്റെ വെളിപ്പെടുത്തലുകള് അര്പ്പണബോധത്തോടെ തമസ്ക്കരിച്ച ഒരു പ്രമുഖചാനല് ആള്ദൈവവിമര്ശനം നടത്തിയവര്ക്കെതിരെ മഠം കേസ് കൊടുത്തത് വലിയ വാര്ത്തയായി നല്കി! നേരോടെ, നിര്ഭയം, നിരന്തരം എന്നു തുടര്ന്നും സ്വയം പരസ്യപ്പെടുത്താനും അവര് മടിച്ചില്ല. കൊണ്ടും കൊടുത്തും കയ്യറപ്പ് മാറിയ കണ്ണൂര്രാഷ്ട്രീയത്തിലെ അതികായനായ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന് ഗെയില് ട്രെഡ്വലിനെ അഭിനന്ദിച്ച് ഫേസ് ബുക്കില് രേഖപ്പെടുത്തിയ പോസ്റ്റ് മണിക്കൂറുകള്ക്കുള്ളില് നീക്കംചെയ്ത് പേടിച്ചോടിയപ്പോള് മലയാളി അക്ഷരാര്ത്ഥത്തില് ഞെട്ടിപ്പോയി. ജയരാജനൊക്കെ ഇങ്ങനെ പേടിക്കണമെങ്കില് എന്തായിരിക്കും ഈ ദൈവത്തിന്റെ പര്ച്ചേസിംഗ് പവറും മസില്പവറും!!<br /><br />ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങള് ഗെയിലിന്റെ പുസ്തകം സജീവമായി ചര്ച്ച ചെയ്തു തുടങ്ങിയതോടെ ആദ്യ ദിവസം പനിപിടിച്ചു കിടന്ന ചില ചാനലുകള് അവസരത്തിനൊത്തുയര്ന്നതും ശ്രദ്ധേയമായി. എന്തിനേറെ, വിപ്ളവപത്രം പോലും ഇതു സംബന്ധിച്ച വാര്ത്ത ഉള്പേജില് കൊടുത്തുകളഞ്ഞു! സ്വകാര്യവ്യക്തികള്, വനിതകള്, അധികാരികള്, അമേരിക്കന് സര്ക്കാര്....തുടങ്ങിയവര്ക്കെതിരെ വിരുദ്ധവാര്ത്ത കൊടുത്താല് പോലും ക്രോസ് ചെക്ക് ചെയ്ത് ആധികാരികത ഉറപ്പുവരുത്താന് താല്പര്യപ്പെടാത്തവര് ശ്രദ്ധാപൂര്വം സവിനയം ആശ്രമപ്രതികരണവും കൂട്ടിച്ചേര്ത്താണ് വാര്ത്താവഴിപാട് നടത്തി ആരതി ഉഴിഞ്ഞത്: അമ്മേ ലാല് സലാം, ദേവി ലാല് സലാം! അറിയുക, ഇത്തരം ആഭാസങ്ങളെ തളയ്ക്കാന് സമൂഹം കരുതിവെച്ച ചങ്ങലകള്ക്കെല്ലാം പേ പിടിച്ചിരിക്കുന്നു. ഇതിലും വലിയൊരു ദുര്യോഗം ഒരു സമൂഹത്തിന് വരാനുണ്ടോ?! ജനം ഭയക്കുന്നവര് പോലും ആള്ദൈവങ്ങളെ ഭയക്കുന്നു!<br /><br />ആള്ദൈവസംരക്ഷണസേന മാധ്യമപ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. സൈബര്ലോകത്ത് അവര് ആസൂത്രിതമായി എതിര് കഥകള് ഒഴുക്കിവിടുന്നുണ്ട്. ഗെയിലിനെ അധിക്ഷേപിച്ചുകൊണ്ട് ആശ്രമശിങ്കിടികളെ കൊണ്ട് നെടുങ്കന് ലേഖന പരമ്പര തന്നെ വന്നുകഴിഞ്ഞു. ആള്ദൈവത്തിന് ഗെയില് വിഷക്കൂണ് പാചകം ചെയ്ത് നല്കിയെന്നും അത് കഴിച്ച് ദൈവം ദിവസങ്ങളോളം വയറിളകി അവശയായി കിടന്നുവെന്നുമൊക്കെയാണ് ആരോപണങ്ങള്. ആള്ദൈവത്തെ വിമര്ശിക്കുന്നവര്ക്കെതിരെ കേസെടുക്കുന്ന പോലീസിന് ഗെയിലിന്റെ മാനാഭിമാനം ഒരു പ്രശ്നമാകാന് വഴിയില്ലല്ലോ. ആസൂത്രിതമായ ഒരു ബലാബലം സൃഷ്ടിച്ച് അവര് ലക്ഷ്യംനേടാനാണ് ശ്രമം-ഫേസ് ബുക്കെങ്കില് ഫേസ് ബുക്ക്, വയലന്സെങ്കില് അങ്ങനെ!<br /><br />ആള്ദൈവങ്ങള് ആഭാസവും സാമൂഹികവൈകൃതവുമാണെന്ന് നിരന്തരം വിളിച്ചു പറയേണ്ടതുണ്ട്. ഓര്ക്കുക, അവര് വലിച്ചെറിയുന്ന എല്ല് കടിച്ചുപിടിച്ചിരിക്കുന്നവര്ക്ക് മൗനം ഭജിക്കാനും സംരക്ഷണപ്രവര്ത്തനം നടത്താനും ബാധ്യതയുണ്ട്. രാഷ്ട്രീയനേട്ടം മുതല് കച്ചവടതാല്പര്യങ്ങള് വരെ ഇവര്ക്ക് പരിചയായി തീരും. ഒറ്റയടിക്ക്, ഒന്നൊന്നായി ആള്ദൈവങ്ങളെ നീക്കം ചെയ്യാനാവില്ല. ആള്ദൈവങ്ങള് അതിരില്ലാത്ത ആഭാസമാണെന്ന വസ്തുത പടര്ത്തണം;ഒപ്പം കിട്ടുന്ന ഓരോ അവസരവും കൃത്യമായി ഉപയോഗപ്പെടുത്തുകയും. ഇടയ്ക്കുള്ള ഒച്ചവെക്കലുകള് മാത്രമായാല് അത് കുടുംബകലഹത്തിന്റെ ഭാഗമായുള്ളതാണെന്ന് കള്ളന് പെട്ടെന്ന് മനസ്സിലാകും. നിലയ്ക്കാത്ത പ്രതിരോധം മാത്രമാണ് ഏക പോംവഴി. </span><span style="font-family: Verdana, sans-serif; font-size: x-small;">(For Comments-https://www.facebook.com/photo.php?fbid=636728553030536&set=a.337796342923760.70291.100000801901801&type=1&theater)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com2tag:blogger.com,1999:blog-1970105762930260296.post-25566562226161759922014-04-03T09:34:00.002+05:302014-04-03T09:37:38.392+05:3078. ''ഡ്രിങ്കിംഗ് യൂറിന്, നോ പാപ്പ !''<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-5xSEBrInaDE/UzzZh4zMVVI/AAAAAAAACEc/gWOZNVSfKYo/s1600/pee.46175939_std.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-5xSEBrInaDE/UzzZh4zMVVI/AAAAAAAACEc/gWOZNVSfKYo/s1600/pee.46175939_std.jpg" height="126" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">മൂത്രപാനചികിത്സയെ(urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില് </span><span style="font-family: Verdana, sans-serif; font-size: large;">ഇന്നലെ (20.11.13) </span><span style="font-family: Verdana, sans-serif; font-size: large;">പങ്കെടുത്തിരുന്നു. ഈ ചികിത്സയെ പ്രോത്സാഹിപ്പിക്കാന് ലക്ഷ്യമിട്ടുകൊണ്ട് ആസൂത്രണം ചെയ്ത ഒരു പരിപാടിയായിരുന്നുവത്. 1940 കളില് ജെ.ഡബ്ളിയു. ആംസ്ട്രോങ് എന്ന ഇംഗ്ളീഷുകാരന് എഴുതിയ The water of Life’ എന്ന പുസ്തകം 'യൂറിന് തെറാപ്പി' (2011)എന്ന പേരില് മാതൃഭൂമി ബുക്സ് മലയാളത്തില് പ്രസിദ്ധീകരിച്ചിട്ടുണ്ട്(വിവര്ത്തകന് ടി. നാരായണന്). ഈ പുസ്തകത്തിന്റെ പരസ്യപ്രചരണമായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് തോന്നി. 'ജീവജലം' എന്നാണ് മൂത്രത്തെ അവതാരകന് പോലും വിശേഷിപ്പിച്ചത്. മൂത്രപാനംമൂലം വിവിധ രോഗങ്ങള് ഭേദമായ ഇരുപതിലധികം പേര് 'പോട്ട മാതൃക' യില് അനുഭവസാക്ഷ്യം പറയാനെത്തി. </span><br />
<span style="font-family: Verdana, sans-serif; font-size: large;">മൂത്രത്തിന് ഭേദമാക്കാനാവാത്ത രോഗമില്ല. അജ്ഞാതരോഗംപോലും ഭേദമാക്കുമെന്നാണ് ടി. പുസ്തകം(പേജ് 140) പറയുന്നത്! 38 വര്ഷം നിലനിന്ന കാന്സര് മുഴ മൂത്രം കുടിച്ച് മാറ്റിയെന്ന് അവകാശപ്പെട്ടവര്വരെ സദസ്സിലുണ്ടായിരുന്നു! ആളുകള് 'സ്വന്തം അനുഭവങ്ങള്' അതിവൈകാരികമായി പറയുമ്പോള് അതിനെ ശാസ്ത്രീയമായി വിശകലനം ചയ്യുന്നത് ശ്രദ്ധിക്കാന് സാമാന്യജനം തയ്യാറാകുമെന്ന് കരുതാനാവില്ല. പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസം മുതല് സ്വന്തം മൂത്രം രുചിച്ച് നോക്കാന് ചില പ്രേക്ഷകരെങ്കിലും തുനിയാനിടയുണ്ട്. ചര്ച്ചയില് ഞാന് അവതരിപ്പിച്ച വാദങ്ങള് താഴെപ്പറയുന്നു:</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം മൂത്രം വിസര്ജ്യമാണ്. മൂത്രം വിസര്ജ്യമല്ലെങ്കില് 'വിസര്ജ്യം'എന്നൊന്നില്ല! മനുഷ്യന്റെ പരിണാമചരിത്രം പരിശോധിച്ചാല് സഹസ്രാബ്ദങ്ങളായുളള അനുകൂലനം വഴിയാണ് മൂത്രത്തോടുള്ള നമ്മുടെ അറപ്പും വര്ജ്യഭാവവും പരിണമിച്ചുണ്ടായത്. അപകടകരവും വിഷകരവുമായ വസ്തുക്കളോട് വര്ജ്യഭാവം കാണിക്കുക എന്നത് ജീവിശരീരത്തിന്റെ പൊതു സ്വഭാവമാണ്. അതിജീവനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന നിലപാടാണത്. നമ്മുടെ വൃക്കകള് അരിച്ചുതള്ളുന്ന ദ്രവം വീണ്ടും കുടിക്കുമ്പോള് വീണ്ടുമത് ദഹിച്ച് രക്തം വഴി വൃക്കകളിലെത്തുകയാണ് ചെയ്യുന്നത്. അതായത് ശരീരം ഒരിക്കല് ചെയ്ത ജോലി ആവര്ത്തിക്കുന്നു-ശരീരത്തിന് പണി കൊടുക്കുന്നു. മൂത്രത്തില് ഉള്ളതെല്ലാം അതേരൂപത്തില് വീണ്ടുമെത്തിയാല്(മൂത്രം കുടിക്കുമ്പോള് അതിനുള്ള സാധ്യത വിരളമാണ്) വൃക്കകള് വീണ്ടുമവ പുന്തള്ളും. കാരണം അവയെല്ലാം ശരീരത്തിന് ആവശ്യമില്ലെന്ന് വൃക്കകള് ആദ്യമേ സൂചിപ്പിച്ചിട്ടുള്ളതാണ്. ചുരുക്കത്തില്, കേവലം വിശ്വാസചികിത്സയായ മൂത്രപാനം പ്രകൃതിവിരുദ്ധവും ജൈവവിരുദ്ധവുമാണ്.<br /><br />മൂത്രം 95% ജലമാണ്.2.5% യൂറിയയും ബാക്കി 2.5% ധാതുക്കള്, ലവണങ്ങള്, ഹോര്മോണുകള്, സ്റ്റിറോയിഡുകള്, ലോഹാംശങ്ങള് എന്നിവ. ഇവയില് വിഷകരമായ പദാര്ത്ഥകള് താരതമ്യേന കുറവായതിനാല് കുറച്ച് മൂത്രം കൂടിക്കുന്നത് കൊണ്ട് ഓക്കാനം, ഛര്ദ്ദില്, വയറിളക്കം തുടങ്ങിയ അസ്വസ്ഥകളല്ലാതെ കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടാവാന് സാധ്യതയില്ല. എന്നാല് സ്ഥിര മൂത്രപാനം പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. മൂത്രത്തിലെ യൂറിക്കാസിഡ് ശരീരത്തില് അമിതമായി ചെന്നാല് അത് സന്ധിവാതത്തിന് (gout) കാരണമായി തീരാനിടയുണ്ട്. മൂത്രത്തിലെ ലോഹാംശങ്ങളുടെ സാന്നിധ്യംമൂലം മൂത്രപാനശീലം രക്തത്തില് ഘനലോഹ വിഷാംശങ്ങള്(heavy metal toxicity) വര്ദ്ധിപ്പിക്കാന് കാരണമായിത്തീരാം. മൂത്രനാളി, മൂത്രസഞ്ചി തുടങ്ങിയ മേഖലകളില് അണുബാധ, പഴുപ്പ് എന്നിവ ഉണ്ടാകാനുള്ള സാധ്യത മൂത്രപാനത്തെ വൃത്തിഹീനവും വികലവുമായ ശീലമാക്കിത്തീര്ക്കുന്നുണ്ട്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മൂത്രചികിത്സയ്ക്ക് ഗുണഫലമുണ്ടെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ചില കാര്യങ്ങളില് അത് ദോഷകരമായി ഭവിക്കുന്നതിന് തെളിവുണ്ട്. ജെല്ലിഫിഷ് (jellyfish) എന്ന കടല് മത്സ്യത്തിന്റെ കുത്തുന്ന സ്ഥലത്ത് മൂത്രമൊഴിച്ച് മുറിവ് ഭേദമാക്കാന് ശ്രമിക്കുന്ന രീതി പല പ്രാചീന ഗോത്രങ്ങളിലും നിലവിലുണ്ട്. മൂത്രം മുറിവിന് മുകളില് വീഴുമ്പോള് മുറിവിലെ അവശേഷിക്കുന്ന നെമാറ്റോസിസ്റ്റുകളെ (nematocysts) ഉദ്ദീപിപ്പിച്ച് വേദനയും വീക്കവും വര്ദ്ധിപ്പിക്കാറുണ്ടെന്നാണ് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.<br /><br />മൂത്രത്തില് വളരെ നേര്ത്ത അളവില് യൂറോക്കാനെസ് (urokinase) എന്ന അടങ്ങിയിട്ടുണ്ടെന്നും, രക്തം നേര്പ്പിക്കുന്നതിലൂടെ അത് ഹൃദ്രോഗികള്ക്ക് ആശ്വാസമുണ്ടാകുമെന്നും മൂത്രചികിത്സകര് അവകാശപ്പെടാറുണ്ട്. അത് ശരിയാണെങ്കില് തന്നെ സ്ഥിരമൂത്രപാനം അപകടകരമാകും-വിശേഷിച്ചും ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലാത്തവരില്. യൂറോക്കാനെസ് യഥാര്ത്ഥത്തില് ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുവാണ്. രക്തത്തെ നേര്പ്പിച്ച് കട്ട പിടിക്കുന്നതിനെ തടയുകാണത് ചെയ്യുന്നത്. സാധാരണഗതിയില് രക്തം കട്ട പിടിക്കേണ്ടത് ജീവസന്ധാരണത്തിന് ആവശ്യമായ പ്രക്രിയയാണ്. രക്തം അമിതമായി നേര്പ്പിക്കപ്പെടുകയും കട്ടപിടിക്കാനുള്ള സഹജശേഷി ദുര്ബലപ്പെടുകയുമാണവിടെ സംഭവിക്കുന്നത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഹൃദ്രോഗമില്ലാത്തവര് സ്ഥിരമായി ആസ്പിരിന് കഴിച്ചാലുണ്ടാകുന്ന പ്രശ്നം ഓര്ത്തുനോക്കുക. ഹൃദ്രോഗികളിലും മറ്റും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നത് വാസ്തവത്തില് ബാഹ്യമായ ഇടപെടലാണ്. ഹൃദ്രോഗം മൂലം മരിക്കണോ രക്തത്തിന്റെ സഹജശേഷി നശിപ്പിക്കണോ എന്ന ചോദ്യം വരുന്നിടത്താണ് ഒരു ചികിത്സയെന്ന നിലയില് നാം കുറഞ്ഞ തിന്മ സ്വീകരിക്കുന്നത്. ദൈനംദിനാടിസ്ഥാനത്തില് മൂത്രപാനം ശീലമാക്കിയവര് ശരിക്കും ആപത്ത് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നു. യൂറോക്കാനെസ് വേര്തിരിച്ചെടുത്ത് ഔഷധമായി ഉപയോഗിക്കാം. മൂത്രം കുടിച്ചാല് അത് ദഹിച്ചുപോകാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. പാമ്പിന് വിഷം പോലും നമുക്ക് നേരിട്ട് കുടിക്കാമെന്ന് ഓര്ക്കുക. മാത്രമല്ല ആവശ്യമായ യൂറോക്കാനെസ് ലഭിക്കാനായി രോഗി വീപ്പ കണക്കിന് മൂത്രം കുടിക്കേണ്ടിവരും. അപ്പോള് സംഗതി നിഷ്പ്രയോജനകരം മാത്രമല്ല അപകടകരം കൂടിയാണ്.<br /><br />ഗ്രീക്ക് ഭിഷഗ്വരനായ ഡാനോപോലസ് കാന്സര് കോശങ്ങളുടെ വളര്ച്ചയെ തടയുന്നതിന് യൂറിയ ഫലപ്രദമാണെന്ന് തെളിയിച്ചുവെന്ന് മൂത്രപാനവാദകള് അവകാശപ്പെടാറുണ്ട്. ഡാനോപോലസ് മൂത്രചികത്സകനോ മൂത്ര ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന ആളോ അല്ല. അദ്ദേഹം മൂത്രം കുടിക്കാനല്ല പറഞ്ഞത് മറിച്ച് യൂറിയ നേരിട്ട് രക്തത്തില് കുത്തിവെക്കുകയാണ് ചെയ്തത്. യൂറിയയ്ക്ക് കാന്സര്കോശങ്ങളൈ പ്രതിരോധിക്കാനാവുമെന്ന അവകാശവാദം പില്ക്കാലപരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല 1970 കളില് കീമോതെറാപ്പി പോലുള്ള നൂതന ചികിത്സരീതികള് രംഗത്തുവന്നതോടെ യൂറിയ കുത്തിവെപ്പിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കാന്സര് ചികിത്സയില് മൂത്രം ഉപയോഗപ്രദമാണെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് അമേരിക്കന് കാന്സര് സൊസൈറ്റി (American Cancer Society)ഖണ്ഡിതമായി പ്രഖ്യാപിച്ചത്('available scientific evidence does not support claims that urine or urea given in any form is helpful for cancer patients'). കാന്സര് ട്യൂമറുകളുടെ വളര്ച്ചയെ പ്രതിരോധിക്കുന്ന ആന്റിജനുകള്/ആന്റിബോഡികള് കാന്സര്രോഗികളുടെ മൂത്രത്തിലെത്തുമെന്നും ആയത് കുടിക്കുമ്പോള് ഈ ആന്റിജനുകള് ശരീരത്തില് തിരിച്ചെത്തി ആന്റിബോഡികള് നിര്മ്മിക്കുമെന്നുമാണ് ഒരു വാദം. ആന്റിബോഡികള് താരതമ്യേന വലിയ പ്രോട്ടീന് തന്മാത്രകളാണ്. സാധാരണഗതിയില് വൃക്കകളിലെ അതിസൂക്ഷ്മരന്ധ്രങ്ങളിലൂടെ കടന്നുപോകില്ല. അത് മൂത്രത്തിലെത്താനുള്ള സാധ്യത തീരെ വിരളമാണ്. ആന്റിജനുകളോ ആന്റിബോഡികളോ വ്യക്കയിലൂടെ കടന്നു രക്തത്തിലെത്തുന്നെങ്കില് വൃക്കയ്ക്ക് സാരമായ തകരാറ് സംഭവിച്ചു എന്നാണര്ത്ഥം.<br /><br />മൂത്രത്തില് ആന്റിജനുകള്/ആന്റിബോഡികള് അതിലുണ്ടെങ്കില് തന്നെ നേരിട്ട് കുടിക്കുന്നതിനാല് ദഹനവ്യവസ്ഥ(digestive system) അവയെ വിഘടിപ്പിച്ചുകളയും. പ്രതിരോധവ്യവസ്ഥ ശരിയായി നിലനിര്ത്താന് ആന്റിജനുകള് രക്തത്തിലുണ്ടാവണം. കാന്സര്രോഗികളില് ആന്റിജനുകളുടെ ദുര്ബലസാന്നിധ്യം മൂത്രത്തിലുണ്ടെന്ന് വാദിക്കുന്നവര് രക്തത്തിന്റെ അവയുടെ സാന്നിധ്യം എത്രയോ കൂടുതലാണെന്ന് മറക്കരുത്. മൂത്രം വിസര്ജ്യമല്ലെന്നും രക്തത്തിന്റെ ഭാഗമാണെന്നുമാണ് മൂത്രവാദികള് വാദിക്കുന്നത്. അതായത് രക്തത്തില് ഇല്ലാത്തതൊന്നും മൂത്രത്തില് ഇല്ല. അങ്ങനെയെങ്കില് മൂത്രത്തില് ഉളതിലും എത്രയോ ഇരട്ടി അളവില് ഔഷധവസ്തുക്കള് രക്തത്തില് ഉണ്ടാവും! പാനം ചെയ്യുന്നതിനാല് അശുദ്ധഘടകങ്ങള് സ്വഭാവികമായി തന്നെ നീക്കം ചെയ്യപ്പെടും. രോഗം മൂര്ച്ഛിച്ചവരില് നിന്ന് വരെ രക്തം സ്വീകരിച്ച് ആന്റിബോഡികളുടെ എണ്ണം വര്ദ്ധിപ്പിക്കാം!! അറപ്പും ഓക്കാനവുമുണ്ടാക്കുന്ന മൂത്രപാനത്തിന് പകരം രക്തപാനമല്ലേ കൂടുതല് അഭിലഷണീയം?!<br /><br />ആന്റിജനുകള് മൂത്രത്തിലെത്തുന്നുവെങ്കില് രക്തത്തില് അത് ധാരാളമുണ്ടായിരിക്കും. ചെറിയ അളവ് ആന്റിജനുകള് മതിയാകും ഫലവത്താത്ത പ്രതിരോധം നിലനിര്ത്താന്. ശരിയായ ആന്റിബോഡികളാണ് നിര്മ്മിക്കപ്പെടേണ്ടത്. ആന്റിജന്റെ അളവ് ക്രമാതീതമായി കൂട്ടിയതുകൊണ്ടായില്ല. വാക്സിന് ഒരു ആന്റിജനാണ്. വളരെ കുറഞ്ഞ അളവില് വാക്സിന് കുത്തിവെച്ചാണ് നാം ആജീവനാന്ത പ്രതിരോധമൊരുക്കുന്നത്. കാന്സര്രോഗികളില് രക്തത്തിലെ നിലവിലുള്ള ആന്റിജനുകള് പരാജയപ്പെടുന്നതിനാലാണ് രോഗം മൂര്ച്ഛിക്കുന്നത്. ആ നിലയ്ക്ക് വൃക്കകള് പുറന്തള്ളിയ അതേ ആന്റിജനുകള് വീണ്ടും ശരീരത്തിലെത്തിച്ചത് കൊണ്ട് പ്രയോജനമില്ല. ആന്റിജനുകള് പ്രോട്ടീന് തന്മാത്രകളാണ്. നേരിട്ട് ദഹനവ്യവസ്ഥയിലെത്തുമ്പോള് ഹൈഡ്രേക്ളാറിക്കാസിഡിന്റെയും സാന്നിധ്യത്തില് അത് വളരെ പെട്ടെന്ന് അമിനോ ആസിഡുകളായി ദഹിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്. പിന്നെങ്ങനെ മൂത്രം കുടിക്കുന്നതിലൂടെ കാന്സര് ട്യൂമറുകളെ പ്രതിരോധിക്കുന്ന ആന്റിജനുകളോ ആന്റിബോഡികളോ ശരീരത്തില് തിരിച്ചെത്തും?!<br /><br />സ്ഥിരമൂത്രപാനം പ്രതിരോധശേഷി വര്ദ്ധിപ്പിക്കുമെന്നാണ് മറ്റൊരു വാദം. എന്തിനാണ് പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നത്?! ജീവിശരീരത്തിന്റെ ഒരു തനത് പ്രതിരോധശേഷിയുണ്ട്. അത് നിലനിറുത്തുകയാണ് വേണ്ടത്. Immunity should remain at the optimum level, not more or less. പ്രതിരോധശേഷി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കുറഞ്ഞാല് അത് വര്ദ്ധിപ്പിക്കണം;തനതുനിലയിലാണെങ്കില് ഇടപെടല് ആവശ്യമില്ല. ഉദാഹരണം രക്തം കട്ട പിടിക്കുന്നത് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ പ്രവര്ത്തനം മൂലമാണ്. ഈ സംവിധാനം പ്രവര്ത്തനക്ഷമമല്ലെങ്കില് നിസ്സാര മുറിവുണ്ടാക്കുന്ന രക്തപ്രവാഹംപോലും പ്രശ്നഹേതുവാകാം. ഈ ശേഷിയുടെ അമിതപ്രവര്ത്തനം രക്തം അനിയന്ത്രിതമായി കട്ടപിടിച്ച് രക്തപ്രവാഹത്തില് തടസ്സങ്ങളുണ്ടാക്കിയേക്കാം. പ്രതിരോധശേഷി വര്ദ്ധിപ്പിക്കാന് സ്ഥിരമായ മൂത്രപാനം എന്ന വാദം അബദ്ധമാണെന്ന് വ്യക്തം.<br /><br />ശിവാംബു(മൂത്രം)പാനം സ്വീകാര്യമാണെങ്കില് പുരീഷ(മലം)ഭോജനം വിട്ടുകളയുന്നതെങ്ങനെ?! മെഗലൊബ്ളാസ്റ്റിക്ക് അനീമിയ (megaloblastic anemia) ഉള്പ്പെടെയുള്ള തകരാറുകള്ക്ക് കാരണം വിറ്റാമിന് 12 ബി ആണ്. മനുഷ്യമലത്തില് വിറ്റാമിന് ബി 12 യുടെ(B-12) സമൃദ്ധമായ സാന്നിധ്യമുണ്ട്. മാത്രമല്ല മറ്റനവധി പ്രോട്ടീനുകള് വേറെ. പച്ചക്കറി മാത്രം കഴിക്കുന്ന, പ്രകൃതിജീവന ശാഠ്യമുള്ള പലരിലും കണ്ടുവരുന്ന മെഗലോബ്ളാസ്റ്റ് അനീമിയയ്ക്ക് പ്രകൃതിദത്തമായ ഔഷധമായിരിക്കും പുരീഷമെന്ന കാര്യത്തില് തര്ക്കമുണ്ടാകേണ്ടതില്ല. സംഗതി പ്രകൃതിദത്തവുമാണ്. മുയലും നായയും ഉള്പ്പെടെയുള്ള എത്രയോ ജീവികള് വിസര്ജ്യം ഭക്ഷിച്ച് ജീവിക്കുന്നു?! മൂത്രപാനികള്ക്ക് മൂത്രം വിസര്ജ്യമല്ലാത്ത സ്ഥിതിക്ക് മലം വിസര്ജ്യമാകുന്നതെങ്ങനെ?!!<br /><br />മൂത്രസേവ അതിരാവിലെ 3-4 മണി സമയത്ത് ആദ്യമൊഴിക്കുന്ന മൂത്രത്തില്(അമറോളി) നിന്ന് വേണമെന്നാണ് നിര്ദ്ദേശം. മൂത്രപ്രവാഹത്തിന്റെ ആദ്യ-അന്ത്യ ഘട്ടങ്ങള് ഒഴിവാക്കി മധ്യധാര മൂത്രം(middle stream) മാത്രമെ ഉപയോഗിക്കാവൂ. ഇതിന്റെ യുക്തി ദുരൂഹമാണ്. ആദ്യമൊക്കെ മൂത്രം കുടിച്ച പലര്ക്കും ആദ്യഭാഗം അരോചകകരവും അരുചികരമായി അനുഭവപ്പെട്ടതാവണം ഈ വിചിത്ര ശാസനത്തിന്റെ കാരണം. മധ്യധാര മൂത്രത്തിന് ഊഷ്മാവ് കുറവായിരിക്കുമെന്ന ഒരു വ്യാഖ്യാനം കണ്ടു. വാസ്തവത്തില് മൂത്ര സഞ്ചിയുടെ പൊതുതാപനില(ഏതാണ്ട് 98-100 ഡിഗ്രി) പോലെ മൂത്രത്തിനും പൊതുവെ ഒരൊറ്റ താപനിലയാണുണ്ടാവുക. ആദ്യഭാഗത്തിനും മധ്യഭാഗത്തിനും ഇക്കാര്യത്തില് വ്യത്യാസമുണ്ടാവില്ല. ഇനി ലവണ-ധാതു സാന്നിധ്യമാണ് ഉദ്ദേശിക്കുന്നതെങ്കില് ആദ്യ-അന്ത്യ ഘട്ടത്തിലെ മികവ് മധ്യധാരയ്ക്ക് ഉണ്ടാവില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മൂത്രത്തിലെ രാസപദാര്ത്ഥങ്ങളാണ് രോഗിക്ക് ഗുണകരമാവുക എന്നു വാദിക്കുകയും നേര്ത്ത മൂത്രം മാത്രം മതിയെന്ന് വാദിക്കുകയും ചെയ്യുന്നതില് യുക്തിഹീനതയുണ്ട്. ആദ്യഭാഗത്തില് മാലിന്യത്തിനും അണുബാധയ്ക്കും സാധ്യത കൂടുതലാണെന്നും വാദമുണ്ട്. അങ്ങനെയെങ്കില് അന്ത്യഘട്ടത്തിന് എന്താണ് പ്രശ്നം?! അവിടെയും അണുബാധയാണോ പ്രശ്നം?! മൂത്രസഞ്ചിയിലെയും മൂത്രനാളിയിലെയും അണുബാധ ഒരു പൊതു അവസ്ഥയാണ്. മൂത്രധാരയുടെ ആദ്യഘട്ടത്തിനും അന്ത്യഘട്ടത്തിനും അണുബാധയുടെയും മാലിന്യത്തിന്റെയും പ്രശ്നമുണ്ടെങ്കില് മധ്യധാരയ്ക്ക് മാത്രം അതെങ്ങനെ ഇല്ലാതാവും?!<br /><br />ശരീരം പുറന്തള്ളേണ്ട വേഗങ്ങളില് ഒന്നാണ് മൂത്രമെന്ന് ആയുര്വേദഗ്രന്ഥങ്ങള് സമര്ത്ഥിക്കുന്നത് മൂത്രപാനചികിത്സയ്ക്ക് പിന്തുണയുമായി മുന്നോട്ടുവരുന്ന ആയുര്വേദക്കാര് മറക്കാന് പാടില്ല. കാമറൂണിലെ ആരോഗ്യമന്ത്രി (Urbain Olanguena Awono) വിശദമായ പഠനത്തിന് ശേഷം മൂത്രംകുടി ആ രാജ്യത്തില് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുയാണ്. കാമറൂണില് മൂത്രം കുടിച്ചാല് ജയില്വാസം ഉറപ്പ്. ഗോത്രജനതയ്ക്കിടയില് വ്യാപകമാകുന്ന മൂത്രപാനത്തിന് തടയിടാനുള്ള നീക്കം ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണെന്ന് സര്ക്കാര് വ്യക്തമാക്കുന്നുണ്ട്.<br /><br />ആധുനികവൈദ്യം മൂത്രത്തിലെ ഘടകങ്ങള് വേര്തിരിച്ചെടുത്ത് ഔഷധം നിര്മ്മിക്കുന്നില്ലേ എന്ന് മൂത്രപാനവാദികള് ചോദിക്കാറുണ്ട്. മൂത്രം നേരിട്ട് കുടിക്കുന്നതും അതിലെ ഘടകങ്ങള് ശാസ്ത്രീയമായി വേര്തിരിച്ചെടുത്ത് ഉപയോഗിക്കുന്നതും ഭിന്നമാണ്. വിഷത്തില് നിന്നുപോലും വേണ്ടതെടുക്കാം. അത്തരം മരുന്നുകള് കുത്തിവെപ്പ് രൂപത്തില് നേരിട്ട് രക്തത്തിലെത്തിക്കുമ്പോള് മൂത്രപാനത്തില് മൂത്രം നേരെ ദഹനവ്യവസ്ഥയിലേക്ക് പോയി പ്രസ്തുത ഘടകങ്ങള് വിഘടിപ്പെട്ട് നശിക്കുകയാണ് ചെയ്യുന്നത്. വേര്തിരിച്ചെടുക്കുമ്പോള് അതിന് നിര്മ്മാണചെലവ് വരുമെന്നുറപ്പാണ്. മരുന്നുനിര്മ്മാണ കമ്പനികള് വന്വില സാമ്പത്തികചൂഷണം നടത്തുണ്ടെങ്കില് അതിനെ നിയമപരമായി നേരിടേണ്ടതുണ്ട്. മൂത്രപാനത്തിന്റെ സാധൂകരണമോ മഹത്വമോ ആയി അത്തരം വിഷയങ്ങള് ഉന്നയിക്കാവുന്നതല്ല. മൂത്രപാനചികിത്സ ശാസ്ത്രീയവും ഫലപ്രദവുമാണെങ്കില് അത് സ്വന്തംനിലയ്ക്ക് തെളിയിക്കപ്പെടേണ്ടതാണ്. It should prove on its own. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പക്ഷെ ഇന്നുവരെ അവര് ഹാജരാക്കുന്ന ശാസ്ത്രീയ തെളിവ് പൂജ്യമാണ്. ''ഞങ്ങള് അനുഭവസാക്ഷ്യം ഹാജരാക്കി കഴിഞ്ഞു, എങ്ങനെ സൗഖ്യമായെന്ന് നിങ്ങള് വേണമെങ്കില് ഗവേഷണം നടത്തി കണ്ടെത്തിക്കോ'' എന്നാണ് വാദമെങ്കില് കരിഷ്മാറ്റിക് ധ്യാനമാണ് ഏറ്റവും മികച്ച ചികിത്സയെന്ന് സമ്മതിക്കേണ്ടിവരും! ആധുനികവൈദ്യത്തിന്റെ ന്യൂനതകള് ആ തലത്തില് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. അതല്ലാതെ ആധുനികവൈദ്യത്തിന് പാര്ശ്വഫലമുണ്ട്,മരുന്നുകമ്പനികള് വമ്പന് ചൂഷണം നടത്തുന്നു എന്നൊക്കെയുള്ള ആരോപണങ്ങള് ഉന്നയിച്ച് മൂത്രപാനചികിത്സയോ മറ്റ് കപടചികിത്സകളോ സാധൂകരിക്കാനാവില്ല. അയല്ക്കാരന്റെ ഭാര്യയ്ക്ക് വിക്കുണ്ടെന്ന് ആരോപിച്ചാല് അത് നിങ്ങളുടെ ഭാര്യ ഊമയായതിന് ന്യായീകരണമാവില്ലല്ലോ.<br /><br />മൊറാര്ജി ദേശായി തൊണ്ണൂറുകളിലും ആരോഗ്യവാനായി ജീവിച്ചത് മൂത്രം കുടിച്ചാണെന്ന് വാദിക്കുന്നതില് കഥയില്ല. വി.എസ്.അച്ചുതാനന്ദനെപ്പോലെ നിരവധി വൃദ്ധര് ലോകമെമ്പാടും മൂത്രം കുടിക്കാതെ തന്നെ ഊര്ജ്ജ്വസ്വലരായി ജീവിക്കുന്നു. മൂത്രപാനം ഗുണകരമാണെന്ന നുണപ്രചരണം ഒരുപക്ഷെ പോലീസിന്റെ പിടിയിലാകുന്നവര്ക്ക് ഗുണകരമായേക്കും. ചിലപ്പോള് അവര് പ്രതികളെ മൂത്രം കുടിപ്പിക്കുമെന്ന ആരോപണമുണ്ടല്ലോ. മൂത്രസേവ ഗുണകരമാണെന്ന് തെറ്റിദ്ധരിച്ച് ''എന്നാല് നീയൊക്കെ അങ്ങനങ്ങ് സുഖിക്കണ്ട''എന്ന തീരുമാനം നിയമപാലകര് സ്വീകരിച്ചാല് അത് ഫലത്തില് ജയില്വാസികള്ക്ക് ആശ്വാസകരമായിത്തീരും!!</span><span style="font-family: Verdana, sans-serif;">(For Further Comments:https://www.facebook.com/photo.php?fbid=596723327031059&set=a.337796342923760.70291.100000801901801&type=1&theater)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-16861163919386234082014-04-03T09:13:00.002+05:302014-04-03T09:42:30.770+05:3077. മഴ ഹോമത്തോട് പറയുന്നത്<div dir="ltr" style="text-align: left;" trbidi="on">
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://1.bp.blogspot.com/-r-4TtGEeRYg/UzzVzNpyK6I/AAAAAAAACEI/_3szGvxjw60/s1600/download.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="http://1.bp.blogspot.com/-r-4TtGEeRYg/UzzVzNpyK6I/AAAAAAAACEI/_3szGvxjw60/s1600/download.jpg" height="135" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Frits Staal</td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">പ്രസിദ്ധ അമേരിക്കന് ഇന്ഡോളജിസ്റ്റും കാലിഫോര്ണിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായിരുന്ന ഫ്രിറ്റ്സ് സ്റ്റോള്(( (Johan Frederik (Frits) Staal/1930-2012) ഭാരതീയ വൈദികസാഹിത്യത്തില് അതീവ തത്പരനായിരുന്നു. ആംസ്റ്റര്ഡാമില് ജനിച്ച അദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില് നിന്നാണ് ഭാരതീയ തത്വചിന്ത പഠിച്ചത്;മദ്രാസ് യൂണിവേഴ്സിറ്റിയില് നിന്ന് ഗവേഷണബിരുദം സമ്പാദിക്കുകയും ചെയ്തു. 1956 ല് തൃശൂര് ജില്ലയിലെ പാഞ്ഞാളില് ഒരു അതിരാത്രം നടന്നിരുന്നുവെങ്കിലും കേരളത്തിലെങ്ങും കുറെക്കാലം അതിന്റെ തുടര്ച്ചയില്ലാതെ വന്നു. 1957, 62, 71, 75 എന്നീ വര്ഷങ്ങളില് സ്റ്റോള് കേരളം സന്ദര്ശിക്കുകയുണ്ടായി. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് ഒരു മലയാളി വനിതയെയാണ്. സന്ദര്ശന വേളകളിലൊക്കെ കേരളത്തിലെ വൈദിക നമ്പൂതിരിസമൂഹത്തെ നേരില്കണ്ട് അതിരാത്രം പോലുള്ള പുരാതന വൈദികചടങ്ങുകളെപ്പറ്റി ചോദിച്ച് മനസ്സിലാക്കാനും കഴിയുമെങ്കില് അവയൊക്കെ നേരിട്ടു കാണാനും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. ഹാര്വാര്ഡ് യൂണിവേഴ്സിറ്റി, സ്മിതിസോണിയന് ഇന്സ്റ്റിട്ട്യൂട്ട്, റോക്ക് ഫൗണ്ടേഷന് എന്നിവരെ കൊണ്ട് 1975 ല് പാഞ്ഞാളില് നടന്ന അതിരാത്രത്തിനുള്ള ഫണ്ട് അനുവദിപ്പിക്കുന്നതില് ഫ്രിറ്റ്സ് സ്റ്റോള് നിര്ണ്ണായക പങ്ക് വഹിച്ചു. കൗതുകകരമെന്ന് പറയട്ടെ, കൃത്യമായും അമേരിക്കന് ഫണ്ട് കൊണ്ട് നടത്തിയ ഈ യാഗത്തിനെതിരെ കേരളത്തിലാരും സാമ്ര്യാജ്യത്വവിരുദ്ധ സമരമൊന്നും നടത്തിയില്ല.<br /><br />വൈദികചടങ്ങകളുടെ പ്രകൃതിയും പ്രഭാവവും നേരിട്ടു പഠിക്കുകയായിരുന്നു സ്റ്റോളിന്റെ ലക്ഷ്യം. അതിരാത്രത്തിന്റെ ഭാരിച്ച ചെലവായിരുന്നു പ്രാദേശിക വൈദികസമൂഹത്തെ പിന്നോട്ടടിച്ച ഒരു സംഗതി. പക്ഷിയുടെ ആകൃതിയിലുള്ള ഹോമകുണ്ഡം ഒരുക്കാന് മാത്രം 1000 ഇഷ്ടികകള് വേണമായിരുന്നു. അല്പ്പ വസ്ത്രധാരികളായ 17 പുരോഹിതന്മാരും സോമലത, കൃഷ്ണമാന് തോല് തുടങ്ങി ദുര്ലഭമായ പല ഹോമവസ്തുക്കളും ആവശ്യമുണ്ടായിരുന്നു. 1975 ലെ പാഞ്ഞാളിലെ അതിരാത്രം നേരിട്ട് കണ്ടുപഠിച്ച സ്റ്റോള് അത് വീഡിയോയിലാക്കി(http://www.youtube.com/watch?v=2mYu_Ckh_K8). പിന്നീട് സ്റ്റോള് ചെയ്തതെന്തെന്ന് ഇവിടുത്തെ അതിരാത്രസ്നേഹികള്ക്കും സംഘിജനതയ്ക്കും കൃത്യമായി അറിയില്ലെന്ന് തോന്നുന്നു. പ്രാകൃതവും പ്രാചീനവുമായ ഒരാചാരം നേരിട്ടു കണ്ട് പഠിക്കുകയായിരുന്ന സംസ്കൃതപണ്ഡിതന് കൂടിയായിരുന്ന സ്റ്റോളിന്റെ ഉദ്ദേശം. കേവല വായനയിലൂടെ മന്ത്രാചാരങ്ങളുടെ അന്തസത്ത മനസ്സിലാക്കാനാവില്ലെന്നും ചെയ്തുകണ്ടു വേണം പ്രഭാവം വിലയിരുത്താനെന്നും അദ്ദേഹം കരുതി. ചെറുമുക്ക് വല്ലഭന്നമ്പൂതിരി, ഇട്ടിരവിനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള വൈദികരുടെ സഹായത്തോടെയാണ് 1975 ലെ പാഞ്ഞാള് അതിരാത്രം നടന്നത്. പ്രസ്തുത അതിരാത്രത്തിന്റെ നടപടിക്രമങ്ങള് സ്റ്റോള് പിന്നീട് മൂന്ന് വ്യോള്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. The Meaningless of Rituals എന്ന പ്രബന്ധവും(http://www.jstor.org/discover/10.2307/3269623?uid=2&uid=4&sid=21103230930991), അര്ത്ഥശൂന്യമായ നിയമങ്ങള്(Rules Without Meaning)എന്ന പേരില് ഒരു ഗ്രന്ഥവും ഇതു സംബന്ധിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്(http://books.google.de/books/about/Rules_without_meaning.html?id=APcoAAAAYAAJ&redir_esc=y).http://www.jstor.org/discover/10.2307/3269623?uid=2&uid=4&sid=21103230930991 http://www.youtube.com/watch?v=2mYu_Ckh_K8)</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-WCV5iv7Rx7Y/UzzWK16hiSI/AAAAAAAACEQ/wQwlMUIc5X8/s1600/namb_somayaagam_public_photo_15.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="http://3.bp.blogspot.com/-WCV5iv7Rx7Y/UzzWK16hiSI/AAAAAAAACEQ/wQwlMUIc5X8/s1600/namb_somayaagam_public_photo_15.jpg" height="136" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Staal wit<span style="font-size: xx-small;">h <span style="background-color: #222222; color: #888888; font-family: arial, sans-serif; line-height: 16px; text-align: left;">Nityagnihothri Dr. Jayantha Kumar</span></span></td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">പെന്തക്കോസ്തുകാര് പോലെയുള്ള ഉന്മാദി മതസംഘങ്ങള് നടത്തുന്ന ആട്ടവും തുള്ളലുകളുംപോലെ അര്ത്ഥശൂന്യവും പ്രാകൃതവുമാണ് വൈദികയാഗമെന്ന് സ്റ്റോള് തിരിച്ചറിഞ്ഞു. മന്ത്രവാദം, ഗോത്രീയ ആഭിചാരങ്ങള് എന്നിവയില് കവിഞ്ഞ യാതൊരു പ്രസക്തിയും അവയ്ക്കില്ലെന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ രചനകളില് പലയിടത്തും ആക്ഷേപഹാസം തുടിച്ചുനില്ക്കുന്നു. പക്ഷെ ഇതൊന്നും അദ്ദേഹത്തെ ഇവിടെ ആദരിച്ചാനയിച്ച വൈദികനേതൃത്വവും നമ്പൂതിരി സമൂഹവും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു-അതല്ലെങ്കില് കണ്ടിട്ട് അവഗണിച്ചു. നരംവംശ-സാമൂഹിക ശാസ്ത്രജ്ഞര് പ്രാദേശികവും പുരാതനവുമായ ഗോത്രാചാരങ്ങളും പ്രാകൃത ഉത്സവങ്ങളും നേരില് കണ്ടുപഠിക്കുന്നത് സാധാരണമാണ്. തങ്ങളുടെ പ്രാകൃതാചാരങ്ങളോടുള്ള ബഹുമാനവും ആദരവുംകൊണ്ടാണ് പുറത്തുനിന്നും പണ്ഡിതരെത്തുന്നതെന്ന് ധരിച്ച് ഉന്മത്തരാകാന് ആര്ക്കും അവകാശമുണ്ട്. അതാത് രാജ്യങ്ങളിലെ മത-പിന്തിരിപ്പന് ശക്തികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തികച്ചും സ്വഭാവികമായ കാര്യമാണുതാനും. മെക്സിക്കന്-ആഫ്രിക്കന് ഗോത്രാചാരങ്ങലെക്കുറിച്ചും അവരുടെ പ്രവചന സാഹിത്യത്തെക്കുറിച്ചുമൊക്കെ ഇതുപോലെ പണം ചെലവ് ചെയ്ത് പഠിക്കാന് തയ്യാറായ പാശ്ചാത്യരുണ്ട്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br />സത്യത്തില് പണം കുറെ പൊടിച്ചെങ്കിലും ഫ്രിറ്റ്സ് സ്റ്റോള് വലിയൊരു സേവനമാണ് ചെയ്തത്. പഠനത്തിലൂടെ യാഗങ്ങളുടെ അര്ത്ഥശൂന്യതയും പ്രാകൃതസ്വഭാവവും ലോകത്തിന് മുന്നില് അനാവരണം ചെയ്യാന് അദ്ദേഹത്തിനായി. “How a psychoactive substance becomes a ritual:the case of Soma'എന്ന അദ്ദേഹത്തിന്റെ സാമാന്യം ദീര്ഘമായ ലേഖനം ഇതു സംബന്ധിച്ച ഒരു നല്ല പഠനരേഖയാണ്(/https://docs.google.com/file/d/0Bxcc8rfhHjOAWC1DejlBdzJCNGs/edit). കേരളത്തില് യാഗസംസ്ക്കാരം പുനരുജ്ജീവിപ്പിക്കുന്നതില് സ്റ്റോള് ഒരു കാരണക്കാരനായി എന്നത് നിഷേധിക്കാനാവില്ല. പാഞ്ഞാളിലെ യാഗങ്ങള്ക്ക് ശേഷം പല കുറി പലതരം യാഗങ്ങള് കേരളത്തില് അരങ്ങേറിയിട്ടുണ്ട്. ബുദ്ധിജീവി സമൂഹം ഇന്ന് യാഗങ്ങളെക്കുറിച്ചും യജ്ഞങ്ങളെക്കുറിച്ചും ആവലാതിപ്പെട്ട് കാണാറില്ല. കോടിക്കണക്കിന് രൂപയും മനുഷ്യാദ്ധ്വാനവും സമയവും ചെലവിട്ട് നടത്തുന്ന ഈ പ്രാകൃത ചടങ്ങുകളില് ഉന്മാദം കൊള്ളുകയും ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ ഒരു പേടകം വിട്ടാല് അതിന്റെ നയാപൈസ കണക്ക് ചോദിച്ച് ആക്ഷേപഹാസ സാഹിത്യം രചിക്കുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ ബൗദ്ധികസമൂഹം ചുവടുമാറ്റി.<br /><br />സ്റ്റോളിന്റെയും മറ്റും പ്രവര്ത്തനത്തില് നിന്ന് ഊര്ജ്ജം ഉള്ക്കൊണ്ട് യാഗസംസ്ക്കാരം കേരളത്തില് ശക്തിപ്പെട്ടുവെന്ന് മാത്രമല്ല സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. 1950 ന് ശേഷം നടന്ന അതിരാത്രങ്ങളുടെ പട്ടിക താഴെ:<br />(1). പാഞ്ഞാള്(Panjal), തൃശൂര്, 1956.<br />(2). പാഞ്ഞാള്, തൃശൂര്, 1975.<br />(3). കുണ്ടൂര്(Kundoor), 1990.<br />(4)കിഴക്കാഞ്ചേരി(Kizhakkancherry), 2006.<br />(5) പാഞ്ഞാള്, തൃശൂര്, 2011 ഏപ്രില് 4-15.<br />(6) മറ്റത്തൂര് കുന്നു കൈമുക്ക് മന(Mattathoor Kunnu Kaimukku Mana), 23.3.12-03.4.12.<br />(7) ഭദ്രാചലം(Bhadrachalam), ഖമ്മം ജില്ല, ആന്ധ്രാപ്രദേശ്, 21.4.2012-2.5.2012.<br />(8) കീസരഗുട്ട(Keesaragutta), രംഗറെഡ്ഡി ജില്ല, ആന്ധ്രാപ്രദേശ്, 13.4.2013-24.4.2013.<br /><br />ഈ യാഗങ്ങളൊക്കെ നടന്നിട്ടുള്ളത് മാര്ച്ച് അവസാന വാരം ഏതാണ്ട് 40 ദിവസത്തിനുള്ളിലാണ്. മറ്റൊരു തരത്തില് പറഞ്ഞാല് മിക്കതും 'ഏപ്രില്യാഗ'ങ്ങളായിരുന്നു! അതായത് മഴയക്ക് സമൃദ്ധമായ സാധ്യതയുള്ള വേനലവസാനം. ആന്ധ്രയിലും കേരളത്തിലും മാത്രമേ ഈ പരീക്ഷണം നടന്നിട്ടുള്ളുവെന്നതും ശ്രദ്ധിക്കണം. ഫ്രിറ്റസ് സ്റ്റോള് പീന്നീടും പാഞ്ഞാളിലെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഓരോ വരവും സംഭവമായി കൊണ്ടാടിയ ഹിന്ദുത്വശക്തികള്ക്ക് അതിരാത്രം സംബന്ധിച്ച അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും നിരാശയുണ്ടാക്കുമെന്നുറപ്പാണ്. മന്ത്രങ്ങള് ഭാഷയുടെ ഉത്ഭവത്തിന് മുമ്പ് തന്നെ ഉണ്ടായതാണെന്നും പക്ഷികളുടെ കരച്ചിലും മറ്റു പ്രകൃതിശബ്ദങ്ങളും അനുകരിക്കാന് മനുഷ്യന് ശ്രമിച്ചതാണ് മന്ത്രങ്ങളുടെ ഉത്പത്തിക്ക് കാരണമായതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു('Mantras and Birdsong' by Frits Staal. http://www.jstor.org/discover/10.2307/601529?uid=4...). </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പാഞ്ഞാള് അതിരാത്രത്തിന്റെ മൂന്നാം ദിവസം മഴയുണ്ടായപ്പോള് അത് ഇന്ദ്രന്റെ ആഗമനമാണെന്ന് വിലയിരുത്തിയവരെ കുറിച്ച് ചെറിയ തോതില് പുച്ഛംകലര്ന്ന ഭാഷയിലാണ് സ്റ്റോള് വിവരിക്കുന്നത്(Staal and Mahadevan,Somayagam 2003). അതിരാത്രത്തിന് മൃഗബലി നിര്ബന്ധമാണെന്നും ആദ്യം പദ്ധതിയിട്ടപ്പോള് പാഞ്ഞാളില് അതുകൂടി യാഗത്തിന്റെ സിലബസ്സില് ഉള്പ്പെടുത്തിയിരുന്നെങ്കിലും ഗാന്ധിയന്മാര്, കമ്മ്യൂണിസ്റ്റുകാര്, ജൈനന്മാര് എന്നിവരുടെ പ്രതിഷേധം രൂക്ഷമായപ്പോള് ഒത്തുതീര്പ്പ് വ്യവസ്ഥയെന്ന നിലയില് അജത്തിന് പകരം അട എന്ന പരിഹാര നിര്ദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നുവെന്നും സ്റ്റോള് തുറന്നെഴുതുന്നു((Staal and Mahadevan , Somayagam, 2003 , Page 17). യാഗം ഒരു വൈദികചടങ്ങ് എന്നതിലുപരി ഒരു പ്രകടനമോ പ്രദര്ശനമോ ആയി അധപതിച്ചുവെന്ന് അഭിപ്രായപ്പെടുന്ന സ്റ്റോള് ഹിന്ദുത്വശക്തികള് ഇത്തരം ചടങ്ങുകള് ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്('It would be unfortunate if the present government in Delhi were to obfuscate Vedic ritual with Hindutva’sideological strains '( Staal and Mahadevan , Somayagam, 2003 , Page 21).<br /><br />സ്റ്റോള് ഒരു നാസ്തികനോ വേദവിരോധിയോ അല്ലെന്ന് നമുക്കറിയാം. ഭാരതത്തിന്റെ വൈദിക പാരമ്പര്യത്തിലും സംസ്കൃതഭാഷയിലും അഗാധമായ താല്പര്യവും ഒരു പരിധിവരെ ആരാധനയും അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ട് പലകുറി ഇന്ത്യയിലെത്തി പുരാതന വൈദിക ചടങ്ങുകള് നേരില് കണ്ട് പഠിക്കാന് തീരുമാനിച്ചതോടെ ഇത്തരം പ്രാകൃത ചടങ്ങുകളുടെ ഫലശൂന്യത സ്റ്റോളിന് അംഗീകരിക്കേണ്ടി വന്നു. ആചാരങ്ങള് സങ്കീര്ണ്ണമാണെന്ന് മാത്രമല്ല തികച്ചും അര്ത്ഥശൂന്യം കൂടിയാണെന്നറിയുമ്പോള് പല വായനക്കാരും ഞെട്ടാനും മറ്റു ചിലര്ക്ക് കോപമോ നിരാശയോ ഉണ്ടാകുമെന്നുറപ്പാണെങ്കിലും തനിക്കതില് തീരെ വിഷമമില്ലെന്ന് കൂടി സ്റ്റോള് തുറന്നെഴുതുമ്പോള് അതിരാത്രമെന്ന പ്രാകൃതമതാചാരത്തിന്റെ ഏറ്റവും സത്യസന്ധവും പണ്ഡിതോചിതവുമായ സംഗ്രഹവാക്യം പിറക്കുകയാണ്('There must be readers who are shocked, angry or depressed at the though that ritual( not to mention religion and even language) is not only complex but also meaningless- I am not a bit sad about it...' ( Staal 1979, The meaninglessness of ritual Numen 26 1:2-22)<br /><br />മഴമേഘങ്ങളെ മര്യാദ പഠിപ്പിക്കുന്ന ഹോമാഗ്നി!<br />കോടികള് ചെലവിട്ട് 12 ദിവസം നീളുന്ന യാഗം കൊണ്ടുള്ള നേട്ടമെന്താണെന്ന്് ചോദിച്ചാല് മതശക്തികള് വെളുക്കെ ചിരിക്കും. ഇത്രയും കാലം യാഗം നടത്തിയിട്ട് ലഭിച്ച നേട്ടത്തെക്കുറച്ചും അവര് തന്ത്രപരമായ നിശബ്ദത പാലിക്കും. സര്വാശൈ്വര്യം, ഭാഗ്യം, ലോകസമാധാനം, സുഖമരണം, സന്താനലബ്ധി...തുടങ്ങിയ സ്ഥിരം മതപാക്കേജുകളാണ് യാഗക്കാരും വാഗ്ദാനം ചെയ്യുന്നത്. ഇതൊക്കെ തന്നെയല്ലേ വഴിപാടു മുതല് മഹാപൊങ്കാല വരെയുള്ള കര്മ്മങ്ങള്ക്കും സമ്മാനമായി വെച്ചുനീട്ടുന്നത്?! യാഗങ്ങളുടെ കാര്യത്തില് നടക്കുന്ന ഭീമന് ഫണ്ടുസമാഹണത്തിന് ദേശീയ-അന്തര്ദേശീയ മാനങ്ങളാണുള്ളത്. റോഡും പാലവും ഡാമുമൊക്കെ പണിയാന് വിദേശസഹായം തേടുന്നതുപോലെയാണ് യാഗക്കാര് വിദേശത്തേക്ക് കൈ നീട്ടുന്നത്. അടുത്തിടെ കണ്ണൂരിനടുത്ത് ഒരുള്ഗ്രാമത്തില് നടത്തിയ യാഗത്തിന് ചെലവ് 12 കോടി രൂപയായിരുന്നുവത്രെ!<br /><br />യാഗത്തിന്റെ കാര്യത്തില് നടത്തുന്ന അധിക അവകാശവാദം അന്തരീക്ഷശുദ്ധീകരണം, അണുനശീകരണം, മഴ തുടങ്ങിയ മതഫലിതങ്ങളാണ്. മിക്കപ്പോഴും വേനല് മഴയ്ക്ക് സാധ്യതയുള്ള കാലത്താണ് ഇത്തരം യാഗകോപ്രായങ്ങള് നടത്തുന്നത്. അതും കേരളത്തിലാണെങ്കിലേ അത്രയ്ക്കങ്ങോട്ട് ക്ളച്ച് പിടിക്കൂ. മരുഭൂമിയിലോ മഴനിഴല് പ്രദേശത്തോ യാഗം നടത്തിയാല് പണി പാലിന്വെള്ളത്തില് തന്നെ കിട്ടും! യാഗം നടത്തിയാല് യാഗാവസാനം കൃത്യമായി മഴ പെയ്യുമെന്ന ഗ്യാരണ്ടി നല്കാന് ചങ്കുറപ്പുള്ള ഒരു പുരോഹിതനുമില്ല. ഒത്താല് ഒത്തു-മിക്കപ്പോഴും അതാണ് ലൈന്. അഥവാ മഴ വല്ലതും പെയ്താല്, അത് ചാറ്റലായാലും, രണ്ടു തുള്ളിയായാലും സംഗതി യാഗത്തിന്റെ വകുപ്പില്പ്പെടുത്തപ്പെടും. യാഗം നടത്തുമ്പോഴും നടത്താത്തപ്പോഴും മഴ പെയ്യുന്നു. യാഗത്തിന് മുമ്പും അതിനിടയ്ക്കും മഴ പെയ്തെന്നുമിരിക്കും. കാട്ടിലും കടലിലും മരുഭൂമിയിലും മഴ പെയ്യുന്നത് ശ്രദ്ധിക്കുക. യാഗം കഴിഞ്ഞ് പെയ്യുന്ന മഴ യാഗ സ്ഥലത്ത് മാത്രമായിരിക്കണമെന്നുമില്ല. ആ ജില്ലയിലും സമീപപ്രദേശങ്ങളിലും അകന്ന പ്രദേശങ്ങളിലും അടുത്ത സംസ്ഥാനത്തും അയല് രാജ്യങ്ങളിലുമൊക്കെ അതേ സമയം മഴ പെയ്യുന്നുണ്ടാവാം. മഴയ്ക്ക് വേണ്ടി നടത്തിയ യാഗങ്ങളൊക്കെ ഫലിതങ്ങളായി അവസാനിച്ചിട്ടേയുള്ളൂ. 1975 ല് പാഞ്ഞാളില് നടന്ന അതിരാത്രത്തിന്റെ അവസാനം ദിവസം മഴയുണ്ടായില്ലെന്ന് ഫ്രിറ്റ്സ് സ്റ്റോള് അദ്ദേഹത്തിന്റെ പുസ്തകത്തില് എഴുതിയിട്ടുണ്ട്. മൂന്നാം ദിവസം മാത്രം ഇടയ്ക്കിടെ മഴ പെയ്തു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">2012 ല് ആന്ധ്രാപ്രദേശില് വെച്ച് നടത്തിയ അതിരാത്രത്തിന്റെ അവസാന ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് സംഘാടകര് അകാശപ്പെട്ടതും സംഭവിച്ചില്ല. യാഗത്തിനിടയിലുള്ള ചില ദിവസങ്ങളില് മഴയും ഹിമപാതവും ഉണ്ടായി. ഇതാകട്ടെ, സംഘാടകര് പ്രവചിച്ചതുമല്ല(http://www.youtube.com/watch?v=mZIboxQMXMY). മഴ പോയിട്ട് മാനം കറുത്ത് പോലും കാണാനാവാതെ ഈയിടെ കര്ണ്ണാടകത്തില് സര്ക്കാര് ചെലവിലുള്ള ഒരു യാഗം അവസാനിച്ചതേയുള്ളൂ.<br /><br />യാഗമഴ മതസാഹിത്യത്തില്<br />യാഗ-യജ്ഞാദികള് മഴ കൊണ്ടുവരുമെന്ന അന്ധവിശ്വാസം വേദകാലഘട്ടം മുതല് നിലവിലുള്ള ഒന്നാണ്. സ്മൃതികളിലും ഇതിനെക്കുറിച്ചുള്ള പരാമര്ശം കാണാം. ഭഗവത് ഗീത സംശയലേശമന്യേ ഇക്കാര്യം സ്ഥിരീകരിക്കുന്നു:<br />അന്നാദ് ഭവന്തി ഭൂതാനി<br />പാര്ജ്ജന്യോതന്ന സംഭവ<br />യജ്ഞാത് ഭവതി പാര്ജ്ഞന്യോ<br />യജ്ഞം കര്മ്മസംഭവ:( ഗീത 3:14)<br />(അന്നത്തില് നിന്ന് ജീവികള്/ഭൂതങ്ങള് ഉണ്ടാകുന്നു. മഴയില് നിന്നാണ് അന്നത്തിന്റെ ഉത്ഭവം. മഴ യജ്ഞം മൂലവും യജ്ഞം കര്മ്മം മൂലവും സംഭവിക്കുന്നു.<br /><br />ആധുനികശാസ്ത്രത്തെ വരെ കുഴക്കുന്ന കാര്യങ്ങള്ക്കു വരെ എത്ര പെട്ടെന്നാണ് കൃഷ്ണന് തീര്പ്പുകല്പ്പിക്കുന്നത്! അന്നത്തില് നിന്നാണ് ജീവികളുണ്ടാകുന്നതെന്ന് കൃഷ്ണന് പ്രഖ്യാപിക്കുന്നു. ജീവോത്പത്തി സിദ്ധാന്തങ്ങളുമായി കഷ്ടപ്പെടുന്ന ശാസ്ത്രജ്ഞര് ശ്രദ്ധിക്കണം. പഴയ ആഹാരസാധനങ്ങള്, വിസര്ജ്ജ്യങ്ങള് എന്നിവയില് നിന്നൊക്കെ സൂക്ഷ്മജീവികളും പുഴുക്കളും നുരഞ്ഞിറങ്ങുന്ന കണ്ട പ്രാചീനമനുഷ്യര് എത്തിച്ചേര്ന്ന നിഗമനമാണ് ഗീതാകാരനും തട്ടിവിടുന്നത്. ഈച്ചകളും മറ്റു പ്രാണികളും മുട്ടയിടുകയും ആ മുട്ടകള് വിരഞ്ഞ് ലാര്വകള് പുറത്തുവരുന്നതുമാണ് യഥാര്ത്ഥത്തില് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന് ഗീതാകാരന് കഴിയാത്തതില് അത്ഭുതമില്ലല്ലോ. ഇനി, അന്നം ഉണ്ടാകാന് കാരണം മഴയാണെന്നും മഴയ്ക്ക് കാരണം യജ്ജമാണെന്നും കൃഷ്ണന് സ്ഥാപിക്കുന്നു. ഇതൊന്നും തമാശയായി കാണരുത്. സംഗതി അക്ഷരംപ്രതി വിശ്വസിക്കുന്ന വിദ്വാന്മാര് നമ്മുടെ നാട്ടിലുണ്ട്. പൈതൃകം എന്ന മലായാള ചലച്ചിത്രത്തിന്റെ ക്ളൈമാക്സ് ശ്രദ്ധിച്ചാല് തിരകഥാകൃത്ത് ഗീത വായിച്ചിരുന്നോ എന്ന സംശയമുണ്ടാകാനിടയുണ്ട്. ചിത്രത്തിന്റെ അവസാനം യുക്തിവാദിയായ നായകനെ നാണംകെടുത്താനായി യാഗാവസാനം സംവിധായകന് മോട്ടോര്പമ്പിന്റെ സഹായത്തോടെ മഴ പെയ്യിക്കുന്നുണ്ട്. തുടര്ന്ന് നായകനെ ജനം കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്യുന്നു.<br /><br />യജ്ജം ചെയ്താല് മഴ പെയ്യുമെങ്കില് ഇന്ത്യയില് വരള്ച്ചയും ജലദൗര്ലഭ്യവും എന്നന്നേക്കുമായി പരിഹരിക്കാനുള്ള വിദ്യ കൃഷ്ണന് പറഞ്ഞുതന്നിരിക്കുന്നതായി കണക്കാക്കാം. അമേരിക്കപോലുള്ള മുന്നിര രാജ്യങ്ങള്ക്ക് യജ്ജ സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത് നാല് ചക്രമുണ്ടാക്കാമെന്ന് സാരം. മരുഭൂമികള് മലര്വാടികളാക്കിയും ഊഷരഭൂമികള് കൃഷിസ്ഥലങ്ങളാക്കിയും ചരിത്രവും ഭൂമിശാസ്ത്രവും അട്ടിമറിക്കുകയും ചെയ്യാം. ഇന്ന് കേരളത്തിലും മറ്റും അരങ്ങേറുന്ന യോഗ-യജ്ജാഭാസങ്ങള്ക്ക് താത്വിക അടിത്തറയൊരുക്കുന്നത് ഗീത പോലുള്ള അന്ധവിശ്വാസപ്രചരണ സാഹിത്യങ്ങളാണെന്നതില് സംശയമില്ല. എല്ലാമറിയുന്ന ഭഗവാനല്ലേ പറഞ്ഞത്! എങ്ങനെ തള്ളാനാവും?! ഭാഗവതത്തില് (പത്താം സ്ക്കന്ദം, ഇന്ദ്രഹരണം)ഇതേ കൃഷ്ണന് സ്വപിതാവ് മഴയ്ക്കായി ഇന്ദ്രനെ പ്രീതിപ്പെടുത്താനായി യാഗം നടത്തുന്നതിനെ എതിര്ക്കുന്നുണ്ട്. ഇന്ദ്രന് കുലദേവതയല്ല മറിച്ച് അന്യദേവതയാണെന്നാണ് കൃഷ്ണന് പറയുന്നത്. ഇന്ദ്രന് പകരം ഗോവര്ദ്ധനപര്വ്വതത്തെയാണ് ആരാധിക്കേണ്ടത്. മിക്ക യജ്ഞങ്ങളും ഇന്ദ്രാദിദേവതകളെ പ്രീതിപ്പെടുത്താന് ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ ഭാഗവതത്തില് യജ്ഞം മഴയുടെ കാരണമാണെന്ന് അംഗീകരിക്കാന് എന്തുകൊണ്ടോ കൃഷ്ണന് തന്നെ വിസമ്മതിക്കുന്നു. ഗീതയില് പ്ളേറ്റ് മാറ്റുന്നു. വിചിത്രമെന്നല്ലാതെന്തു പറയാന്!<br /><br />യാഗം മൂലം മഴ പെയ്തെന്ന് പ്രചരിപ്പിക്കുന്നതും സിനിമയില് മോട്ടറടിച്ച് മഴയുണ്ടാക്കി യുക്തിവാദികളെ അപഹസിച്ചു കാണിക്കുന്നതും കഷ്ടമെന്നേ പറയാവൂ. പണ്ട് വെക്കേഷന് ഞങ്ങള് ഫുട്ബോള് കളിക്കാന് തീരുമാനിക്കുന്ന പല ദിവസങ്ങളിലും മഴ പെയ്യുമായിരുന്നു. പക്ഷെ ക്രിക്കറ്റ് കളിക്കാന് തീരുമാനിച്ചാല് ആ പ്രശ്നമില്ലെന്നും കാണപ്പെട്ടു! എന്റെ ഒരു കസിന് അതില്പ്പിന്നെ എല്ലാ ദിവസവും ക്രിക്കറ്റിന്റെ സ്റ്റമ്പും പാഡുമായിട്ടാവും കളിക്കളത്തിലെത്തുക. പക്ഷെ അവനും ഞങ്ങളും കളിക്കുന്നത് ഫുട്ബോള് തന്നെയായിരിക്കും. കളിക്കാന് പോകുന്നത് ക്രിക്കറ്റാണെന്ന് മഴദൈവത്തെ തെറ്റിദ്ധരിപ്പിക്കലായിരുന്നു അവന്റെ ലക്ഷ്യം! വീട്ടില് മുതിര്ന്നവരാരോ പറഞ്ഞുകൊടുത്ത ആശയമായിരുന്നുവത്രെ അത്! മഴ പെയ്യാത്ത ദിവസങ്ങളിലൊക്കെ അവന്റെ തന്ത്രം വിജയിച്ചെന്ന് ഞങ്ങളില് ഒരു വിഭാഗം പകുതി തമാശയായിട്ടും പകുതി ഗൗരവമായിട്ടും വിശ്വസിച്ചിരുന്നു. തന്റെ വിശ്വാസമാലിന്യങ്ങള്ക്ക് എന്തെങ്കിലും സാധുതയുണ്ടാക്കാനുള്ള അത്യാഗ്രഹം മതമനസ്സില് ഒരിക്കലും അസ്തമിക്കുന്നില്ല. മഴയും കൊടുങ്കാറ്റുമൊക്കെ അവന് വിശ്വാസത്തിന്റെ അക്കൗണ്ടില് ഉദാരമായി എഴുതിച്ചേര്ക്കും. താനൊരു വിഡ്ഢിയല്ലെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണത്. അതിനായി ക്വാണ്ടം ഫിസിക്സു മുതല് ചാറ്റല് മഴ വരെ നിര്ദ്ദയമായി എടുത്തിട്ട് അലക്കാനും അവന് മടിക്കില്ല. പക്ഷെ മഴ ഹോമത്തോട് പറയാനിടയുള്ളത് വ്യക്തമാണ്: ചൂഷണം എന്റെ ചെലവില് വേണ്ട!<br /><br /><b style="background-color: white;"><span style="color: red;">നീട്ടി വിരിച്ചിട്ടിരിക്കുന്ന തോര്ത്ത്</span></b><br />യാഗത്തിന് പണം പൊഴിക്കുന്ന വിദേശി-സ്വദേശി ഭക്തന്മാര് യഥാര്ത്ഥത്തില് മതം വാഗ്ദാനം ചെയ്യുന്ന ആനമുട്ടയ്ക്ക് വേണ്ടി തന്നെയാണ് പണമെറിയുന്നത്. അവര്ക്ക് ഇതൊക്കെ ഒരു 'പുണ്യ'കര്മ്മമാണ്! മതഭക്തിയും ആചാരങ്ങളും ഒരു തരം വികലമായ യുക്തിവാദമാണ്. വാണിഭയുക്തിയാണതിന്റെ അടിസ്ഥാനം. ചെറിയ കാര്യങ്ങള്ക്ക് ചെറിയ വഴിപാട് വലിയ കാര്യങ്ങള്ക്ക് വലിയ വഴിപാട് ആനുപാതിക ഗണിതബുദ്ധി പോലും നല്ല പോലെ ബോധ്യമില്ലാത്തവരും വിശ്വസിക്കുന്നു. ഒരു പക്ഷെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന കണക്കുക്കൂട്ടലാണ് ഭൂരിഭാഗം വരുന്ന മതവിശ്വാസികളുടേയും വിശ്വാസത്തിനടിസ്ഥാനം. അജ്ഞതയുടെ ആഘോഷമാണത്. ഭയമാണതിന്റെ വളം, അറിവില്ലായ്മയാണതിന്റെ കരുത്ത്. മതഭക്തന് കുറെ കാര്യങ്ങള് വേണം-സുഖം വേണം, ധനം വേണം, ആരോഗ്യം വേണം....അതിനായി ഏത് മാര്ഗ്ഗവും ഉപയോഗിക്കും. യാഗമെങ്കില് യാഗം! ബലിയെങ്കില് ബലി! എട്ടുനിലയില് പൊട്ടിടാനും കൈ നിറയെ ചരടു കെട്ടാനും ദേഹം മുഴുവന് ചാമ്പല് വാരിപ്പൂശാനും അവന് റെഡി. അവന് ദൃഡീകരിച്ച ആനമുട്ടകള് വേണം. ശിപായിപ്പണി മുതല് മന്ത്രിപ്പണിവരെ, അരിമ്പാറവിടുതല് മുതല് അര്ബുദസൗഖ്യം വരെ, കോഴിക്കാല് മുതല് കുഞ്ഞിക്കാല് വരെ...അവനിങ്ങനെ ആഗ്രഹിച്ചുകൊണ്ടിരിക്കും. ഭക്തിയെന്നാല് വിരാമമില്ലാത്ത ഒരു തോര്ത്ത് വിരിക്കലാകുന്നു. യാഗസ്ഥലത്ത് ചെന്നടിയുന്ന ഭക്തജനത്തിന്റെ മന:ശാസ്ത്രവും സമാനമാണ്.<br /><br /><b><span style="color: magenta;">ഊര്ജ്ജ'തന്ത്രം'</span></b><br />ഇക്കാലത്ത് എല്ലാം മതവും 'ശാസ്ത്രീയ'മാകാന് കൊതിക്കുന്നു! വൈദികമന്ത്രോച്ചാരണങ്ങളുടെയും യാഗഹോമാദികളുടെയും പിന്നിലുള്ള ശാസ്ത്രീയ രഹസ്യങ്ങള് വേണമെങ്കില് നാട്ടുകാര് അന്വേഷിച്ചു കണ്ടെത്തിക്കൊള്ളണമെന്നാണ് തല്പ്പരകക്ഷികളുടെ ശാഠ്യം. മതാചാരങ്ങള് നിരര്ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതവിശ്വാസികള് മതത്തിന് പിന്നില് 'ശാസ്ത്രീയത' ഉണ്ടെന്ന് വരുത്തി തീര്ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില് ഒന്നാണിത്. 'പോസിറ്റീവ് എനര്ജി'വാദം അഥവാ 'ഊര്ജ്ജ-തന്ത്രം' ഇത്തരം തട്ടിപ്പിന് മറ്റൊരു ഉദാഹരണമാണ്. പട്ടാപ്പകല് കണ്മുമ്പില് ഒരു ആന വന്നു നിന്നാല് അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് നടക്കുന്നിടത്ത് ചെന്ന് പുകയുടെ കാരണമന്വേഷിക്കുന്നവരും 'പോസീറ്റീവ് എനര്ജി-നെഗറ്റീവ് എനര്ജി'എന്നൊക്കെ കേള്ക്കുമ്പോള് ചാടിയെഴുന്നേല്ക്കുന്നത് കാണാം! അവര്ക്കെല്ലാം മനസ്സിലായി!! </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നമുക്ക് ഹിതകരവും ഉന്മേഷകരവുമായി തോന്നുന്ന സംഭവങ്ങളും അനുഭവങ്ങളും നിരവധിയുണ്ട്. പൂച്ചയ്ക്ക് പച്ച മീന് കാണുന്നത് ആവേശകരമാണ്. ഭക്തന് ഭജനയും തീര്ത്ഥാടനവും ശയനപ്രദക്ഷിണവും സന്തോഷകരം. ഇഷ്ടവിഭവങ്ങളില് 'പോസിറ്റീവ് എനര്ജി' ധാരാളമുണ്ട്. മലയാളിക്കത് കരിമീനാണെങ്കില് ചൈനക്കാരന് പാമ്പോ നായയോ ആയെന്നുവരാം. 'സ്ത്രീസാന്നിധ്യം'പോസിറ്റീവ് എനര്ജിയുടെ അനുസ്യൂത സ്രോതസ്സാണെന്ന് ആണയിടുന്ന'ഗൈനക്കോളജിസ്റ്റുകളായ' പുരുഷന്മാരും നിരവധി. പുഞ്ചിരിയും ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളും പൊതുവെ ആരിലും നല്ല പ്രതികരണമുണ്ടാക്കും. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ശുഭവാര്ത്തകളും എതിരാളിയുടെ പതനവും മനുഷ്യനെ പൊതുവില് സന്തോഷിപ്പിക്കാറുമുണ്ട്. ഹിതകരവും ആസ്വാദ്യകരവുമായ അനുഭവങ്ങളെ 'പോസിറ്റീവ് എനര്ജി'നല്കുന്നവയെന്നും മോശം അനുഭവം സമ്മാനിക്കുന്നവയെ നെഗറ്റീവ് എനര്ജിയെന്നും ആലങ്കാരികമായി വിശേഷിപ്പിക്കുന്നതില് തെറ്റില്ല. മതാചാരങ്ങളും യാഗാദികളും വിശ്വാസിക്ക് നല്കുന്ന പോസിറ്റീവ് എനര്ജി ഇതിനപ്പുറമൊന്നുമില്ല.<br /><br />ഇത്തരം പദങ്ങള് വിലക്ഷണമായ തോതില് മതപ്രചരാണത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. മതാചാരങ്ങള് മറ്റ് ഫലങ്ങളൊന്നും നല്കിയില്ലെങ്കില് പോലും 'പോസിറ്റീവ് എനര്ജി'തരുമെന്ന വികലവാദമാണത് ഒറ്റനോട്ടത്തില് തട്ടിപ്പാണെന്ന് ബോധ്യപ്പെടുമെങ്കിലും സംഗതി സത്യമാണെന്ന് മനസ്സിലാക്കണം! കാരണം അന്ധവിശ്വാസികള്ക്ക് മതാചാരം അനുഷ്ഠിക്കുന്നത് ഹിതകരവും ആസ്വാദ്യകരവുമായിരിക്കും. മുമ്പ് പരാര്ശിച്ച കാര്യങ്ങളില് നിന്ന് അക്കാര്യം പകല്പോലെ വ്യക്തമാണല്ലോ?! അതല്ലാതെ മറ്റെന്തെങ്കിലും ശാസ്ത്രപ്രതിഭാസമോ ഊര്ജ്ജനിയമോ അവിടെ കടന്നുവരുന്നതായി ധരിക്കരുത്. മതത്തിന് ശാസ്ത്രീയയുടെ ചായം പൂശാന് കഴിഞ്ഞ ഒന്നുരണ്ട് ദശകമായി ആസൂത്രിതമായി നടത്തപ്പെടുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കസര്ത്തൊക്കെ. പോസിറ്റീവ് എനര്ജിയെന്നാല് തൃപ്തിയും സന്തോഷവുമാണെങ്കില് അതങ്ങനെതന്നെ പറയുന്നതല്ലേ അഭികാമ്യം?!<br /><br />പോസീറ്റീവ് എനര്ജി, നെഗറ്റീവ് എനര്ജി എന്നിങ്ങനെ രണ്ടു തരം എനര്ജിയെപ്പറ്റി ശാസ്ത്രത്തിന് അറിവില്ല. പ്രവര്ത്തി ചെയ്യാനുള്ള കഴിവാണ് ഊര്ജ്ജം. അതേസമയം മതവാദികള് നെഗറ്റീവ് എനര്ജി എന്നാല് പ്രവര്ത്തി ചെയ്യാത്ത ഊര്ജ്ജമാണ് എന്നൊക്കെ തട്ടിവിട്ടുകളയും. എന്നാല് സംഗതി നേര തിരിച്ചാണ്. മനുഷ്യനില് ഉരുത്തിരിയുന്ന മാനസികസമ്മര്ദ്ദം, ആശങ്ക, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ വികാരങ്ങള് അയാളുടെ സക്രിയത കൂട്ടുകയും പ്രവര്ത്തിയുടെ തോത് വര്ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതായത് അത്തരം അസുഖകരമായ അവസ്ഥകളില് പ്രവര്ത്തിയുടെ തോത് വര്ദ്ധിക്കാനാണ് സാധ്യത. വെപ്രാളം കൊണ്ട് ബ്രേക്കിന് പകരം ആക്സിലറേറ്ററില് ആഞ്ഞുചവിട്ടി വണ്ടി പപ്പടമാക്കുന്ന സക്രിയതയാണത്. ഇത്തരം നെഗറ്റീവ് വികാരങ്ങളുടെ കാര്യത്തില് മതവിശ്വാസിയുടെ സ്ഥിതി അവിശ്വാസിയെക്കാള് വളരെ മോശമായിരിക്കുമെന്നത് വേറെ കാര്യം. കാരണം മതവിശ്വാസത്തിലൂടെ ഒരാള് ചെയ്യുന്നത് തന്നെ അടിസ്ഥാനപരമായി സ്വയം ദുര്ബലപ്പെടുത്തലും സ്വന്തം ശേഷിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തലുമാണല്ലോ. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /><b><span style="color: #cc0000;">പൈതൃകമാനിയ</span></b><br />ശ്രീകോവിലിലെ ദേവിവിഗ്രഹത്തിന്റെ ആര്ത്തവരക്തം പുരണ്ട തൃപ്പൂത്ത് തുണി സ്വന്തമാക്കുന്നത് ദുരാചാരമായി കാണുന്ന പുരോഗമനം അവകാശപ്പെടുന്ന മതവിശ്വാസി നിലവിളക്ക് കൊളുത്തുന്നതില് അതിഭീകരമായ ശാസ്ത്രീയത കണ്ടെത്തും. സത്യത്തില് നിലവിളക്ക് കൊളുത്തി പ്രാര്ത്ഥിക്കുന്നതും ദേവിയുടെ തൃപ്പൂത്ത് തുണി ലേലം പിടിക്കുന്നതും ഒരേയിനം അന്ധവിശ്വാസമാണ്. സൈദ്ധാന്തികമായി രണ്ടും സമാനം. ഒന്ന് തെറ്റാണെങ്കില് മറ്റേതും തെറ്റുതന്നെ. പണ്ടൊക്കെ സന്ധ്യസമയത്ത് വീട്ടില് ഒരു എണ്ണവിളക്ക് കൊളുത്തിവെക്കുന്നത് രാത്രിയില് വീട്ടിലേക്ക് വരുന്നവര്ക്കും പോകുന്നവര്ക്കും വഴി കാട്ടാനായിരുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">വീടിനുള്ളില് പൊതുവിലുള്ള അന്ധകാരമകറ്റാനും അത് പ്രയോജനപ്രദമായിരുന്നു. വൈദ്യുതി വിളക്കുകള് വന്നതോടെ ഇത്തരം എണ്ണവിളക്കുകള് തീര്ത്തും അപ്രസക്തമായി. എന്നാല് വൈദ്യുതഫാനിന്റെ കീഴിലിരുന്ന് വിശറി ഉപയോഗിക്കണമെന്ന ദുര്വാശിയോടെ പലരും ഇന്നും നിലവിളക്കിന് വേണ്ടി ശബ്ദമുയര്ത്തുന്നത് നിലവിളക്കിനോടുള്ള പ്രേമം കൊണ്ടല്ല. മറിച്ച് മതം സംരക്ഷിക്കാനാണ്. വിളക്കല്ലിവിടെ മതത്തിന് പ്രധാനം;വിളക്ക് കൊളുത്തി നടത്തുന്ന ആരാധനയാണ്. യാഗം നടത്തി ദീപാളി കുളിക്കുന്നതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.<br /><br />കേവലം സംസ്ക്കാരത്തിന്റെ അടയാളമെന്ന നിലിയില് നിലവിളക്ക് കൊളുത്തിവെക്കാന് പറഞ്ഞുനോക്കൂ, മതവിശ്വാസി അതിന് തയ്യാറാവില്ല. നിലവിളക്ക് സംരക്ഷിക്കുമ്പോള് യഥാര്ത്ഥത്തില് സംരക്ഷിക്കപ്പെടുന്നത് മതം തന്നെയാണ്. അല്ലെങ്കില് അത് പണ്ടേ നിന്നുപോകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് മറ്റുചില മതക്കാര്ക്ക് അതിനോട് എതിര്പ്പുണ്ടാകുന്നതെന്നും വ്യക്തമാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നിലവിളക്കിന്റെ സ്ഥാനത്ത് മെഴുകിതിരി കൊളുത്തുന്നതില് ശാസ്ത്രീയതയും പോസീറ്റീവ് എനര്ജിയും കണ്ടെത്താന് മറ്റു ചില വിഭാഗക്കാര്ക്കും എളുപ്പമയിരിക്കും. പക്ഷെ ഓര്ക്കുക, വിശറി വീശുന്നത് ഒരു മതചാരമല്ല. പണ്ട് നാമത് ചെയ്തിരുന്നുവെങ്കിലും വൈദ്യുതി ഫാന് വന്നതോടെ അതിന്റെ ആവശ്യവുമില്ലെന്നായി. അതുകൊണ്ടുതന്നെ ഇന്നതാരും ''സംസ്ക്കാരത്തിന്റെ ഭാഗ''മായി ഉയര്ത്തിക്കാട്ടാറില്ല. ആരുമതില് നിന്ന് ഊര്ജ്ജം ഉത്പ്പാദിക്കുന്നുമില്ല!<br /><br /><b><span style="color: magenta;">ബാക്റ്റീരിയ വിരോധം</span></b><br />മനുഷ്യ ശരീരത്തിന്റെ ഭാരത്തിന്റെ ഏതാണ്ട് പത്ത് ശതമാനത്തിലധികം ശരിക്കും നമ്മില് വസിക്കുന്ന ബാക്റ്റീരിയകളുടേതാണ്. എല്ലാ ജീവികളെ സംബന്ധിച്ചും ഏറെക്കുറെ ശരിയായ കാര്യമാണിത്. ഭൂമിയെ 'ബാക്റ്റീരിയകളുടെ ഗ്രഹം' എന്നാണ് നാം വിളിക്കുന്നത്. കാരണം അവരാണിവിടുത്തെ ആദിമജീവരൂപങ്ങള്. ഇന്നും അവയുടെ സാന്നിധ്യത്തോട് കിടപിടിക്കാന് മറ്റൊരു ജൈവരൂപങ്ങള്ക്കുമാകില്ല. നിലവിളക്കിന്റെ പ്രകാശം അണുക്കളെ നശിപ്പിക്കുമെന്നും ബാക്ടീരിയയെ നീക്കം ചെയ്യുമെന്നൊക്കെ ശാസ്ത്രബോധം തൊട്ടു തീണ്ടിയില്ലാത്ത മതവാദികളെ പറഞ്ഞുപറ്റിക്കുന്നവരുണ്ട്. യാഗം പരിസരത്തെ ശുദ്ധീകരിക്കുമെന്നും ചെടികളൊക്കെ പെട്ടെന്ന് വളരുമെന്നും മതഭ്രമം ബാധിച്ച ചില ശാസ്ത്ര-സാങ്കേതിക വിദഗ്ധരെ കൊണ്ട് പറയിപ്പിക്കുന്നതും മറ്റൊരു മതഫലിതമാണ്. അന്തരീക്ഷത്തിലെ മുഴുവന് ബാക്റ്റീരികളും അണുക്കളും മനുഷ്യന്റെ ശത്രുക്കളാണെന്ന് ഈ വിരുതന്മാര് കരുതിയിട്ടുണ്ടാവും! </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സഹായകരമായ അണുക്കളും നശിക്കില്ലേ എന്ന ചോദ്യം ഒരിക്കലും മതവിശ്വാസി സ്വയം ചോദിക്കില്ല.ശസ്ത്രക്രിയ മുറികളില് നിലവിളക്ക് കൊളുത്തിവെച്ച് ചുളുവില് അണുബാധയെ ചെറുക്കുന്ന സാങ്കേതികതയും ഉടനെ കണ്ടുപിടിക്കപ്പെട്ടേക്കാം! ''പ്രതിരോധശേഷി കൂട്ടുന്നു'' എന്ന വാഗ്ദാനത്തോടെ ആഹാര-ഔഷധ വസ്തുക്കള് വിറ്റഴിക്കുന്നതു പോലെയാണിതൊക്കെ. ഏതൊരു ജീവിയുടേയും പ്രതിരോധശേഷി കൂടിയാല് അത് ഹാനികരമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതാവുന്നിടത്താണ് ഇത്തരം പ്രചരണങ്ങള് വിറ്റുപോകുന്നത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നിലവിളക്കിന്റെ ചെറുവെട്ടത്തില് ഇത്രയധികം 'അണുനാശം'ഉണ്ടാവുകയാണെങ്കില് വീട്ടിന് മുന്നില് കരിയില കൂട്ടിയിട്ട് തീയിട്ടാല് വീടും പരിസരവും ഏതാണ്ട് പൂര്ണ്ണമായും അണുവിമുക്തമാകേണ്ടതാണ്! എങ്കില്പ്പിന്നെ അടുക്കളയൊക്കെ അണുവിന്റെ ശ്മശാനഭൂമിയായിരിക്കും! പാവം അണുക്കള്!! യാഗങ്ങള് ഒരു പഞ്ചായത്തിലെ സര്വ അണുപ്രശ്നം പരിഹരിക്കപ്പെടേണ്ടതുമാണ്. യാഗാഗ്നി അന്തരീക്ഷത്തിലെ ഹൈഡ്രജന്റെ അളവ് കൂടുമെന്നതാണ് മറ്റൊരു അവകാശവാദം. അഥവാ ഹൈഡ്രജന് കൂടുതലായി ഉണ്ടായാല്തന്നെ സാന്ദ്രത കുറഞ്ഞ മൂലകമെന്ന നിലയില് അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ഉയര്ന്നുപോകും.<br /><br />മറ്റൊന്ന് നിലവിളക്കും യാഗവുമൊക്കെ 'സംസ്ക്കാരിക ഫോസിലുകളാ'ണെന്ന(cultural fossils)വാദമാണ്. അത് ഒരര്ത്ഥത്തില് ശരി തന്നെ. കാരണം അവയൊക്കെ പഴയ ആചാരങ്ങള് തന്നെയാണ്. പക്ഷെ ആ രീതിയില് നോക്കിയാല് എല്ലാ ആചാരനാചാരങ്ങളും നമ്മുടെ സാംസ്ക്കാരിക ചിഹ്നങ്ങളാകുന്നു! യാഗം മാത്രമല്ല സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും അടിമത്തവും നമ്മുടെ സാംസ്ക്കാരത്തിന്റെ ഭാഗവും പൈതൃകസമ്പത്തുമായിരുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മരവുരിയില് നിന്ന് ആധുനിക വസ്ത്രങ്ങളിലെത്തിയ മനുഷ്യന് മരവുരിയിലേക്ക് തിരിച്ചുപോയി സംസ്ക്കാരം കാണിക്കണമെന്ന് വാശിപ്പിടിക്കാറില്ല. നഗ്നപാദരായി നടന്ന ചിരിത്രം ഇന്നത്തെ ചെരുപ്പുവില്പ്പനയ്ക്ക് തടസ്സവുമല്ല. സ്ത്രീകള് മാറു മറക്കാതിരിക്കുക എന്ന വിശ്രുത സംസ്ക്കാരത്തിന്റെ ഭാഗമായ ആചാരത്തിലേക്ക് തിരിച്ചുപോകണമെന്ന് ഇന്ന് കടുത്ത മതവിശ്വാസിക്ക് പോലും ശാഠ്യമില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മാറു മറയ്ക്കാതിരിക്കുമ്പോഴോ സതി അനുഷ്ഠിക്കുമ്പോഴോ പോസിറ്റീവ് എനര്ജി കിട്ടുമെന്ന വാദവും ആരുമുയര്ത്താറില്ല. അപ്പോള് ആവശ്യമില്ലാത്തതൊക്കെ അനാചാരം, ആവശ്യമുള്ളത് സദാചാരം. പക്ഷെ 'ആവശ്യം' മതത്തിന്റെ ആവശ്യമാണെന്നതാണ് ഇവിടെ കൗതുകകരമായ കാര്യം. അതായത് മതത്തിന് ആവശ്യമുള്ള, മതപ്രചരണത്തിന് സഹായകരമായ പഴമകള്, അത് സദാചാരമായാലും ദുരാചാരമായാലും, മാത്രമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. ബാക്കിയൊക്കെ യുക്തിപൂര്വം തള്ളി പുതുമയെ വാരിപ്പുണരുന്നു. മതവിശ്വാസിക്ക് യുക്തി ഉപയോഗിക്കാന് വിലക്കുള്ളത് മതവിഷയത്തില് മാത്രമാണല്ലോ!<br /><br />സംസ്ക്കാരസംരക്ഷണം സമം മതസംരക്ഷണം<br />കൃത്യമായും മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടാണ് നിലവിളക്കിനും യാഗത്തിനും വേണ്ടിയുള്ള താളംചവിട്ടലൊക്കെ. നിരന്തരമായി സംസ്ക്കരിക്കുകയും അനുസ്യൂതം പരിഷ്ക്കരിക്കുകയും ചെയ്താണ് മനുഷ്യന് സാംസ്ക്കാരികമായി മുന്നേറിയത്. അപ്രസക്തമായവ പ്രായോഗികബുദ്ധിയോടെ കയ്യൊഴിഞ്ഞിട്ടുണ്ട്. പഴമയോടും പട്ടിക്കാടിനോടും നിര്ദ്ദയം മുഖംതിരിക്കുന്ന മതവിശ്വാസി മതവുമായി ബന്ധപ്പെട്ട എല്ലാ പ്രാകൃതമാലിന്യങ്ങളും വിശിഷ്ടമായി ഉയര്ത്തികാട്ടുന്നതില് അവന്റെ അന്ധവിശ്വാസത്വര തന്നെയാണ് പ്രകടമാക്കുന്നത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതാചാരങ്ങള് സംരക്ഷിക്കാനായാണ് സാംസ്ക്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില് ഈ മുതലക്കണ്ണീരൊഴുക്കല്. ഒരു മുന്നാചാരം അത് സംസ്ക്കാരത്തിന്റെ ഭാഗമായിക്കൊള്ളട്ടെ, ശാസ്ത്രീയമാകട്ടെ, മതത്തിന്റെ ഭാഗമല്ലെങ്കില് ആയത് നിലനിറുത്താന് മതവിശ്വാസി യത്നിക്കില്ലെന്ന് മാത്രമല്ല,മിക്കപ്പോഴും ആ വശത്തേക്ക് അവന് തിരിഞ്ഞുപോലും നോക്കില്ല. മതാചാരമാണെങ്കില് പൈതൃകബോധം പീലി വിരിച്ചാടും. അല്ലെങ്കില് പ്രായോഗികത തന്നെ പഥ്യം.<br /><br />പ്ളാവിലയില് കഞ്ഞികുടിക്കാന് പറഞ്ഞാല് സ്പൂണുണ്ടല്ലോ എന്ന മതയുക്തി വരും, ഓണത്തിന് ഉപ്പേരി വീട്ടിലുണ്ടാക്കാന് പറഞ്ഞാല് മാര്ക്കറ്റില് കിട്ടുമല്ലോ എന്നാവും തിരിച്ചടിക്കുക. ഒട്ടകത്തിന്റെ പാല് കുടിച്ച് ഒട്ടകപ്പുറത്ത് സഞ്ചരിച്ച് പനയോലയില് കിടന്നുറങ്ങി സുന്നത്ത് പിടിച്ചൂടേ എന്നു ചോദിച്ചാല് അതിലും എളുപ്പമല്ലേ താടി വളര്ത്തുന്നതും പാന്റ്സിന്റെ ഇറക്കം കുറയ്ക്കുന്നതും എന്ന മറുന്യായം മതവിശ്വാസി ഉന്നയിക്കുക. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചുരുക്കത്തില് മതവിശ്വാസിയുടെ സംസ്ക്കാരപ്രണയവും പൈതൃകമാനിയയുമൊക്കെ 'മതവിശ്വാസത്തെ പോഷിപ്പിക്കാനായുള്ള ഒരു അടവുനയമാകുന്നു. സംസ്ക്കാരത്തിന് വേണ്ടിയുള്ള മുറവിളി മിക്കപ്പോഴും മതത്തിന് വേണ്ടിയുള്ള കൊലവിളിയായി മാറുന്നുണ്ട്. യാഗങ്ങളും അനുബന്ധമായ കോപ്രായങ്ങളും നാഗരികതയ്ക്കും മാനവികതയ്ക്കും നേരെ ഇതേ വകുപ്പില് മതം ഉന്നയിക്കപ്പെടുന്ന ക്രമപ്രശ്നങ്ങള് തന്നെയാകുന്നു***************(For further Comments-https://www.facebook.com/photo.php?fbid=620107764692615&set=a.337796342923760.70291.100000801901801&type=1&theater)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com3tag:blogger.com,1999:blog-1970105762930260296.post-45666024072721206012014-02-12T10:28:00.000+05:302014-02-12T10:30:09.131+05:3076. നാസ്തികത സൂര്യപ്രകാശമാകുന്നു<div dir="ltr" style="text-align: left;" trbidi="on">
<span style="color: #444444; font-family: Verdana, sans-serif; font-size: large; line-height: 1.5em;">(ഡി.സി ബുക്സ് എഡിറ്റര് R രാമദാസുമായുള്ള അഭിമുഖസംഭാഷണം. ഡി.സി ബുള്ളറ്റിന് 2014 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചത്)</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-tDJkYcqAcAM/Uvr8UFGa8kI/AAAAAAAACBs/cbDc2xUAajY/s1600/ravichandran-c.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" src="http://2.bp.blogspot.com/-tDJkYcqAcAM/Uvr8UFGa8kI/AAAAAAAACBs/cbDc2xUAajY/s1600/ravichandran-c.jpg" height="139" width="320" /></span></a></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<span style="font-family: Verdana, sans-serif; font-size: large;">Text copied</span><br />
<span style="font-family: Verdana, sans-serif; font-size: large;"><a href="http://onlinestore.dcbooks.com/books/pakida-13-marupuram" style="border: 0px; color: #0066cc; font: inherit; margin: 0px; padding: 0px; vertical-align: baseline;" target="_blank" title="pakida-13-marupuram">പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം</a>, നാസ്തികനായ ദൈവം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന് <a href="http://onlinestore.dcbooks.com/authors/ravichandran" style="border: 0px; color: #0066cc; font: inherit; margin: 0px; padding: 0px; vertical-align: baseline;" target="_blank" title="ravichandran">രവിചന്ദ്രന് സി</a>യുമായി <a href="http://onlinestore.dcbooks.com/authors/ramdas-r" style="border: 0px; color: #0066cc; font: inherit; margin: 0px; padding: 0px; vertical-align: baseline;" target="_blank" title="ramdas-r">ആര് രാമദാസ്</a> നടത്തിയ അഭിമുഖം വായിക്കാം.(https://www.blogger.com/blogger.g?blogID=1970105762930260296#editor/target=post;postID=4566602407272120601)</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br style="margin: 0px; padding: 0px;" /></span>
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q കേരളത്തിന്റെ സമകാലിക സാമൂഹിക പശ്ചാത്തലത്തില് സാഹസികത ആവശ്യമായ ജീവിതമാണ് താങ്കള് ജീവിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. സംഘടിത മതജാതി പ്രസ്ഥാനങ്ങള് അത്രത്തോളം ശക്തമാണിന്ന്. താങ്കളുടെ വിശ്വാസപരമായ, ആശയപരമായ ജീവിതത്തെക്കുറിച്ച് വിശദമാക്കാമോ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">മതമേധാവിത്വമുള്ള ഒരു സമൂഹത്തില് നാസ്തികജീവിതം എളുപ്പമല്ല. നാസ്തികത സൂര്യപ്രകാശമാണ്. സൂര്യപ്രകാശം അസ്സല് വെളിച്ചമാണ്. പക്ഷെ കേവലം പ്രതിഫലനമായ ചാന്ദ്രപ്രകാശം കൂടുതല് സ്വീകാര്യമായി തോന്നും! മതത്തെ പേടിച്ച് എല്ലാവരും വാലു മടക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സമൂഹത്തിന്റെ പൊതുബോധത്തെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും അടിസ്ഥാനത്തില് പരിഷ്ക്കരിക്കുക എന്ന ദൗത്യമാണ് നിറവേറ്റാന് ശ്രമിക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത്, യുക്തിവാദി സംഘങ്ങള് , സയന്സ് ട്രസ്റ്റ്, ഫ്രീ തിങ്കേഴ്സ്ഫോറം, സൈബര് ഗ്രൂപ്പുകള് തുടങ്ങി അത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നു. സ്വഭാവികമായും വെല്ലുവിളികളുണ്ട്. കുടുംബം നല്കുന്ന പിന്തുണ സഹായകരമാണ്. പക്ഷെ ഈ രംഗത്തുവരുന്ന മിക്കവര്ക്കും അത്തരമൊരവസ്ഥ പ്രതീക്ഷിക്കാനാവില്ല. നോക്കൂ, എല്ലാവരും മതത്തിന് കീഴിലാണ്. എഴുതുമ്പോള് പോലും മതം നിങ്ങളുടെ കയ്യില് പിടിക്കുന്നില്ലേ?! പക്ഷെ…. ചില ചെറുത്തുനില്പ്പുകള് അങ്ങനെയാണ്; വിജയം വിദൂരമെന്ന് തോന്നുമ്പോഴും പോരാട്ടം നിറുത്താന് നിങ്ങള്ക്ക് അവകാശമുണ്ടായിരിക്കില്ല.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q നാസ്തികനായ ദൈവം എന്ന പുസ്തകം പുരോഗമനചിന്തകരുടെ അടിസ്ഥാന റഫറന്സ് ഗ്രന്ഥമാണിന്ന്. പകിട 13 എന്ന ഗ്രന്ഥവും അതിന്റെ തുടര്ച്ചയാവുകയാണ്. ഈ രണ്ടു കൃതികളുടെയും രൂപീകരണചരിത്രം എങ്ങനെയായിരുന്നു?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">മതനിരാസം ചെറുപ്പത്തിലേ ഉണ്ടായിരുന്നുവെങ്കിലും മത-മതേതര ഗോത്രീയചിന്തകള് അസഹനീയമായി തോന്നി തുടങ്ങിയത് 2001 ലെ വേള്ഡ് ട്രേഡ് സെന്റര് സംഭവത്തോടെയാണ്. ഡോക്കിന്സിന്റെ ദി ഗോഡ് ഡെല്യൂഷന് വായിക്കുന്നത് 2006ലാണ്. നാസ്തികനായ ദൈവം ഡോക്കിന്സിന്റെ ആശയപ്രപഞ്ചം കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില് അവലോകനം ചെയ്യാനുള്ള അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. തുടര്ന്ന് ഡി.സി ബുക്സിന് വേണ്ടി ഡോക്കിന്സിന്റെ The Greatest Show on Earth:The Complete Evidence for Evolution എന്ന കൃതി ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്ന പേരില് മലയാളത്തിലേക്ക് തര്ജമ ചെയ്തു. ജ്യോതിഷം സമൂഹത്തെ കാര്ന്നുതിന്നുന്ന അര്ബുദമാണെന്ന് മുമ്പുതന്നെ അറിയാമായിരുന്നു. എങ്കിലും കഴിഞ്ഞവര്ഷമാണ് അതിനെക്കുറിച്ച് ഗൗരവപരമായി ചിന്തിച്ചത്. ജ്യോതിഷവിശ്വാസം കാരണം മകനെ കൊല്ലാന് ശ്രമിച്ച രണ്ടു പിതാക്കന്മാരുടെ ചിത്രം മനസ്സിനെ വല്ലാതെ മഥിച്ചു. ഫേസ്ബുക്കില് വന്ന ചില ചര്ച്ചകളും ആ ദിശയില് സഞ്ചരിക്കാന് പ്രേരിപ്പിച്ചു. ജ്യോതിഷത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥം രചിക്കാന് നിര്ദ്ദേശിക്കപ്പെട്ടതോടെ ആറു മാസത്തിനുള്ളില് രചന പൂര്ത്തിയാക്കി. ഡി.സി ബുക്സിലെ പബ്ളിക്കേഷന് മാനേജര് ശ്രീ.എ.വി. ശ്രീകുമാറിന്റെ നിര്ദ്ദേശങ്ങള് ഗ്രന്ഥരചനയില് സഹായകരമായി.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q ഭൂരിപക്ഷത്തിനൊപ്പം നില്ക്കലെന്നത് മറ്റൊരര്ത്ഥത്തില് സാമൂഹ്യവിരുദ്ധനിലപാടുകൂടിയാണ്. എങ്കിലും ചോദിക്കട്ടെ, ഒരു സമൂഹത്തിന് ജ്യോതിഷം ആശ്വാസം പകരുന്നുണ്ടെങ്കില് അത് എതിര്ക്കേണ്ടതുണ്ടോ? അതിലെ സാമ്പത്തിക ചൂഷണത്തെമാത്രം എതിര്ത്താല് പോരെ? മനഃശാസ്ത്രത്തെ കൂടി പരിഗണിക്കാമല്ലൊ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">എല്ലാ ലഹരികളും അതിന്റെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുന്നുണ്ട്. 1956 ലെ ഡ്രഗ്ഗ്സ് ആന് മാജിക്കല് റെമഡീസ് പ്രൊഹിബിഷന് ആക്റ്റ് പ്രകാരം ആറു മാസം മുതല് ഒരു വര്ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല് കുറ്റമാണ് മിക്ക ജ്യോതിഷികളും ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ അന്ധവിശ്വാസങ്ങളും അടിസ്ഥാനപരമായി ലഹരിയാണ്. അത് മനുഷ്യന്റെ യാഥാര്ത്ഥ്യബോധവും ശാസ്ത്രീയവീക്ഷണവും നിര്ദ്ദയം റദ്ദാക്കി കളയുന്നു. മദ്യവും പുകവലിയും മയക്കുമരുന്നുകളും മന്ത്രവാദവുമൊക്കെ അവയുടെ അടിമകള്ക്ക് മിഥ്യാപരമായ ആശ്വാസം സമ്മാനിക്കുന്നുണ്ട്. ജ്യോതിഷം കേവലം കൗണ്സിലിംഗ് ആണെന്നത് ഒരു ന്യൂനീകരണമാണ്. എന്തുകൊണ്ട് മാനസികസംഘര്ഷത്തിനും വൈകാരികശൈഥില്യത്തിനും അടിപ്പെടുന്ന വ്യക്തികള് മന:ശാസ്ത്രജ്ഞരെയോ കൗണ്സിലിംഗ് വിദഗ്ധരെയോ സന്ദര്ശിക്കാതെ നേരെ ജ്യോതിഷിയേയും വാസ്തുക്കാരനേയും സമീപിക്കുന്നു? അതിന്റെ ഉത്തരമാണ് പകിട 13 അന്വേഷിക്കുന്നത്.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q പുതിയ ജ്യോതിഷരീതികള് പകിട 13 എന്ന പുസ്തകത്തില് താങ്കള് അവതരിപ്പിക്കുന്നുണ്ട്. അവയെ തയ്യാറാക്കലിനെക്കുറിച്ചുള്ള ആലോചനകള് പങ്കിടാമോ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">ജ്യോതിഷം തട്ടിപ്പും ചൂഷണവുമാണ്. Most of the astrologers cheat themselves to fool others. പലതരം ജ്യോതിഷങ്ങള് നിലവിലുണ്ട്. എല്ലാം വിശ്വാസികള്ക്ക് ഹരമാണ്. ആകാശം, കൈത്തലം, വെറ്റില, സംഖ്യ, അക്ഷരം, പനയോല, ജലം….. തുടങ്ങി ഭാവി പ്രവചിക്കാന് ഉപയോഗിക്കുന്ന ടൂളുകള് എന്തുതന്നെ ആയിക്കൊള്ളട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം പലപ്പോഴും കൃത്യമായി തോന്നുന്നു. ജ്യോതിഷവിശ്വാസം വിശ്വാസിയുടെ മസ്തിഷ്ക്ക പ്രതിഭാസമാണ്. പ്രവചനത്തിന് ഉപയോഗിക്കുന്ന ടൂളുകള് മാറിയാലും അവയൊന്നും ഇല്ലെങ്കിലും പ്രവചനം കൃത്യമായി തോന്നാമെന്ന് സാരം. ഇത്തരം തോന്നലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ വിശ്വാസാര്ബുദത്തില് നിന്നും മോചനം നേടാനുള്ള ഏകമാര്ഗ്ഗം. പകിട 13 ല് അവതരിപ്പിച്ചിരിക്കുന്ന കാരം ജ്യോതിഷത്തിന്റെ കാര്യവും അങ്ങനെതന്നെ! അത് തെറ്റാണെന്ന് തെളിയിക്കാന് ആര്ക്കുമാകില്ല!! വിശ്വസിക്കുന്നവര്ക്ക് കൃത്യമായ ഫലം നല്കാനും അതിനാവും. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ജ്യോതിഷി പണം പിടുങ്ങുമെന്ന് പറയാന് കാരണമതാണ്. ജ്യോതിഷപ്രവചനവും വാനനിരീക്ഷണവുമായി എന്തോ ബന്ധമുണ്ടെന്ന ധാരണ കൃത്രിമമായി ഉണ്ടാക്കപ്പെട്ടതാണ്. ജ്യോതിഷം അശാസ്ത്രീയമാണെന്ന് തെളിയിച്ചതുകൊണ്ടോ അതിന് തെളിവില്ലെന്ന് തിരിച്ചറിഞ്ഞാലോ നേര്പ്പിക്കപ്പെടുന്ന ഒന്നല്ല ജ്യോതിഷവിശ്വാസം. കാരണം ശാസ്ത്രീയത ബോധ്യപ്പെട്ടോ തെളിവ് സമ്പാദിച്ചോ തുടങ്ങിവെക്കുന്ന ഒന്നല്ലത്. അശാസ്ത്രീയതയും തെളിവില്ലായ്മയും അതിനെ ദുര്ബലപ്പെടുത്തുകയുമില്ല. It is blind faith. Evidence and logic can’t counter it. തെളിവുരഹിതവിശ്വാസങ്ങളില് ആഴത്തില് അഭിരമിക്കാനുള്ള മസ്തിഷ്ക്ക സവിശേഷതകളാണവിടെ പ്രസക്തം. അത് തിരിച്ചറിഞ്ഞാല് നിര്ണ്ണായകമായ മാറ്റമുണ്ടാകും. പകിട 13 മുന്തൂക്കം കൊടുക്കുന്നത് അത്തരമൊരു വിശകലനത്തിനാണ്.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q ശാസ്ത്രശാഖകളുടെ വ്യാപനവും അവ പഠിക്കുന്ന വിദ്യാര്ത്ഥികളുടെ എണ്ണവും വളരെക്കുടുതലാണ. എന്നിട്ടും അവ നമ്മുടെ യുവതയുടെ ചിന്താരീതികളെ സ്വാധീനിക്കാത്തതെന്തുകൊണ്ടാണ്? പ്രശ്നം കരിക്കുലത്തിന്റേതാണോ, സമൂഹത്തിന്റെയോ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">മതവും അനുബന്ധ അന്ധവിശ്വാസങ്ങളും അതിജീവിക്കുന്നത് ബാല്യത്തിലേ കുട്ടികളെ കീഴടക്കിയാണ്. കേരളത്തില് രണ്ടുതരം വിദ്യാഭ്യാസമാണുള്ളത്. മദ്രസാ മാതൃകയിലുള്ള അസ്സല് മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസമെന്ന പേരിലുള്ള വ്യാജമതവിദ്യാഭ്യാസവും. മതസങ്കല്പ്പങ്ങളെ വിമര്ശനബുദ്ധിയോടെ കാണാന് വിദ്യാര്ത്ഥിയെ അനുവദിക്കാത്ത, മതത്തിനും അന്ധവിശ്വാസങ്ങള്ക്കും എതിരെയുള്ള നേരിയ പരാമര്ശംപോലും അരിച്ചുമാറ്റിയ പാഠപുസ്തകളും അദ്ധ്യയനരീതിയുമാണ് നാം പൊതുവിദ്യാഭ്യാസത്തിലും കാണുന്നത്. അദ്ധ്യാപകര് മതപ്രചാരകരായി ക്ളാസ്സുകളില് പ്രസരിക്കുന്നു. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരെ കുട്ടികളും സഹപ്രവര്ത്തകരും മതത്തിന് ഒറ്റുകൊടുക്കുന്നു. അവരുടെ കരചരണങ്ങള് ഛേദിക്കപ്പെടുന്നു. ശാസ്ത്രബോധവും യുക്തിവിചാരവും അലര്ജിയോടെ കാണാന് പരിശീലിപ്പിക്കപ്പെടുന്ന ഒരു ജനതയുടെ പുരോഗമനത്വര ചതഞ്ഞിരിക്കുന്നതെന്തെന്ന ചോദ്യം ചിറക് വെട്ടിയ പക്ഷികള് പറക്കാത്തതെന്തെന്ന അന്വേഷത്തിന് സമാനമാണ്. നമ്മുടെ കുട്ടികള് ശാസ്ത്രം പഠിക്കുന്നുണ്ടെങ്കിലും അവര്ക്ക് ശാസ്ത്രബോധമില്ല. ശാസ്ത്രബോധവും ശാസ്ത്രജ്ഞാനവും രണ്ടാണ്. ശാസ്ത്രബോധമുണ്ടാകാന് ശാസ്ത്രജ്ഞാനം നിര്ബന്ധമല്ല; ശാസ്ത്രജ്ഞാനം ശാസ്ത്രബോധം നിര്മ്മിച്ച് കൊള്ളണമെന്നുമില്ല. തുമ്പയില് റോക്കറ്റ് വിക്ഷേപിക്കുന്ന ദിവസം ചാല കമ്പോളത്തില് ചെറിയ തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെങ്കില് ശാസ്ത്രജ്ഞാനമല്ല മറിച്ച് ശാസ്ത്രബോധത്തിന്റെ അഭാവമാണ് പ്രശ്നമെന്ന് വ്യക്തമല്ലേ.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q വളരെ സങ്കീര്ണ്ണവും പറഞ്ഞു ഫലിപ്പിക്കാന് അത്യാധ്വാനം വേണ്ട വിഷയമാണ് നാസ്തികനായ ദൈവം, പകിട 13 എന്നീ പുസ്തങ്ങളില് താങ്കള് കൈകാര്യം ചെയ്യുന്നത്. അക്കാദമിക് സമീപനങ്ങളില് നിന്നു വ്യത്യസ്തമായി ജനകീയമായ തലം ഇതിനുണ്ട്. സാധാരണക്കാരായ പൊതുസമൂഹത്തെയാണ് അത് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ബോധപൂര്വ്വമായ സമീപനമായിരുന്നോ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">വേദാന്തം മുതല് മഷിനോട്ടം വരെയുള്ള അന്ധവിശ്വാസസാഹിത്യം അതിജീവിക്കുന്നത് സങ്കീര്ണ്ണവും ദുരുഹവുമായ പ്രയോഗങ്ങളും ശൈലികളും അവലംബിച്ചാണ്. നാസ്തികനായ ദൈവത്തിലും പകിട 13 ലുമൊക്കെ വിഷയത്തിന്റെ ഗൗരവം ചോര്ന്നുപോകാത്ത രീതിയില് ലളിതഭാഷ ഉപയോഗിക്കാന് ശ്രമിച്ചിട്ടുണ്ട്. ഏതൊരു പുസ്തകവും ആദരിക്കപ്പെടുന്നത് വായനയിലൂടെയാണ്. ഞാന് പറയുന്നത് മറ്റൊരാള്ക്ക് മനസ്സിലാകുന്നില്ലെങ്കില് അതെന്റെ കുഴപ്പമാണ്.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q യുക്തിവാദപ്രസ്ഥാനങ്ങളില് താങ്കളുടെ കൃതികള് ഉണ്ടാക്കിയ ഉണര്വ്വ് ശ്രദ്ധേയമാണ്. പൊതുവെ പുരോഗമന പ്രസ്ഥാനങ്ങള് മുന്കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള് ആള്ആശയബലമില്ലായ്മ നേരിടുകയാണെന്ന് അറിയാമല്ലോ. ഇവയുടെ കാരണം എന്തൊക്കെയാവാം?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">ശരിയാണ് കേരളത്തില് ഇന്ന് നാസ്തികചിന്തയ്ക്ക് കൂടുതല് സ്വീകാര്യതയുണ്ട്, വിശേഷിച്ച് യുവജനങ്ങള്ക്കിടയില്. പക്ഷെ അതൊരു വലിയ മാറ്റമാണെന്ന് പറയാനാവില്ല. വിശ്വാസപ്രസ്ഥാനങ്ങള് നമ്മുടെ സമൂഹത്തെ ഒരു ഗോത്രജനതയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗോത്രബോധം, കുലബോധം തുടങ്ങിയ പദങ്ങള് ആസുരമായി ആഘോഷിക്കപ്പെടുന്നു. ജ്ഞാനോദയം പൂര്ത്തിയാക്കപ്പെടാത്ത സമൂഹമാണ് നമ്മുടേത്. ബുദ്ധിജീവികളില് പടര്ന്നുപിടിച്ച ഉത്തരാധുനികഭ്രമം മതേതരചിന്താരംഗത്തെ മതാത്മകമാക്കിയിട്ടുണ്ട്. എല്ലാവരും മതത്തിനുവേണ്ടി എന്ന അവസ്ഥ! ശാസ്ത്ര-യുക്തിവാദ പ്രസ്ഥാനങ്ങള് സമൂഹത്തിന്റെ പുരോഗമനചിന്തയുടെ അടയാളങ്ങളാണ്. കുമിഞ്ഞുകൂടുന്ന അന്ധകാരത്തില് കൊളുത്തിവെക്കുന്ന ചെറു ദീപങ്ങളായി അവയെ കാണണം. ശാസ്ത്രപ്രചരണത്തിലും യുക്തിവാദത്തിലും എത്തിച്ചേരുന്നത് സ്വയം തിരിച്ചറിവ് സമ്പാദിക്കുന്നവര് മാത്രമാണ്. There is no social mechanism to promote such orientations. സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും യുക്തിചിന്തയെ പാര്ശ്വവല്ക്കരിക്കാന് പ്രത്യേകം ശ്രദ്ധിക്കുന്നതിനാല് ഈ രംഗത്ത് പ്രവര്ത്തിക്കാന് ആളുകള്ക്ക് താല്പര്യം കുറയുന്നു. ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല് മീഡിയകളില് ആയിരക്കണക്കിന് നാസ്തിക-ശാസ്ത്രചിന്തകരുടെ സാന്നിധ്യമുണ്ട്. ഇവരില് അര ശതമാനത്തെ പോലും പുറത്ത് കാണാനാവില്ല. പരിസ്ഥിതി, അഴിമതിവിരുദ്ധത, യുക്തിവാദം, മദ്യവിരുദ്ധപ്രചരണം തുടങ്ങിയവയുടെ ഭാഗത്ത് ആളു കുറയാന് കാരണം അത്തരം ആശയങ്ങളുടെ ന്യൂനതയല്ല മറിച്ച് സമൂഹത്തിന്റെ ജീര്ണ്ണതയാണ്. വിശ്വാസസംഘങ്ങള്ക്കും ജാതീയസംഘടനകള്ക്കും സിനിമാ ഫാന്സുകാര്ക്കും ആളെ കിട്ടുന്നുണ്ട്. ദര്ശനവൈശിഷ്ട്യമോ പ്രത്യയശാസ്ത്രമികവോ അല്ല കാരണമെന്ന് വ്യക്തമല്ലേ.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതിനുള്ള പൂര്ണ്ണ ഉത്തരവാദിത്വം സംസ്ഥാനത്തിനു മാത്രമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിയമഭേദഗതികള്കൊണ്ട് ഇവയെ എങ്ങനെ ചെറുക്കാനാവും?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">അന്ധവിശ്വാസനിര്മ്മാര്ജ്ജനം സ്റ്റേറ്റിന്റെ മാത്രം ജോലിയല്ലെന്ന് സ്പഷ്ടമാണ്. പക്ഷെ മതേതരത്വം കാത്തുരക്ഷിക്കാന് ബാധ്യതപ്പെട്ട സ്റ്റേറ്റ് ഭൂരിപക്ഷത്തിന്റെ മതാചാരങ്ങള് താലോലിക്കുന്ന സാഹചര്യമുണ്ട്. സര്ക്കാര് ഭൂമിയില് ഭൂമിപൂജ മുതല് ISRO തലവന് റോക്കറ്റ് മാതൃകയുമായി ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങുന്നതുവരെ ശ്രദ്ധിക്കുക. ഭരണഘടനാവിരുദ്ധം കൂടിയാണിതൊക്കെ. ആള്ദൈവങ്ങള്ക്കു മുന്നില് സര്ക്കാരുകളും രാഷ്ട്രീയശക്തികളും നിസ്സഹായരെപ്പോലെ കീഴ്പ്പെടുന്നു. സദാ മതം ഒലിപ്പിക്കുന്ന സര്ക്കാരുകള് സമൂഹത്തിലെ ഇരുട്ട് മാറ്റാനുള്ള ശ്രമങ്ങളുടെ കൂടി മുനയൊടിക്കുന്നു. തീര്ച്ചയായും അന്ധവിശ്വാസ വിരുദ്ധനിയമങ്ങള് സഹായകരമാണ്. പക്ഷെ ഡ്രഗ്ഗസ് ആന് മാജിക്കല് റെമഡീസ് ആക്റ്റിന് സംഭവിച്ചതെന്തെന്ന് ഞാന് പകിട 13 ല് വ്യക്തമാക്കാന് ശ്രമിച്ചിട്ടുണ്ട്.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q എഴുതുകമാത്രമല്ല, എഴുതിയ ആശയത്തെ പൊതുസംവാദ പരിസരങ്ങളിലേക്ക് നയിക്കുക കൂടി ചെയ്യുന്നുണ്ട് താങ്കള് . നിരവധി സംവാദങ്ങള് വ്യത്യസ്തമേഖലകളിലുള്ളവരുമായി നടത്തി. അവ വിശദമാക്കാമോ?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">ശരിയാണ്. ഞാനൊക്കെ ഈ മേഖലയില് വന്നത് വളരെ വൈകിയാണ്. കഴിഞ്ഞ 4-5 വര്ഷമായി കേരളത്തില് അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു, പ്രസംഗിക്കുന്നു, സംവദിക്കുന്നു, ക്ളാസ്സുകള് എടുക്കുന്നു. നാസ്തികനായ ദൈവം എന്ന പുസ്തകത്തെ കുറിച്ച് മാത്രം അമ്പതിലധികം പഠനക്ളാസ്സുകള് എടുത്തിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി, സന്ദീപനന്ദഗിരി, രാഹുല് ഈശ്വര് , പി. കേശവന് നായര് , ഡോ. കെ.പി ധര്മ്മരാജ അയ്യര് , മുന്നിര ജ്യോതിഷികള് തുടങ്ങിയ മതചിന്തകരുമായി സംവദിക്കാന് അവസരമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് നിര്മുക്ത നടത്തിയ ഡിബേറ്റുകള്ക്ക് യു-ട്യൂബില് പതിനായിരിക്കണക്കിന് പ്രേക്ഷകരുണ്ട്. സമൂഹത്തിന്റെ ചിന്താരീതി പരിഷ്ക്കരിക്കുന്നതില് ഇത്തരം പ്രവര്ത്തനങ്ങള് സഹായകരമാകുമെന്ന് തോന്നിയിട്ടുണ്ട്.</span></div>
<div style="background-color: white; border: 0px; color: #444444; font: inherit; line-height: 1.5em; margin-bottom: 1.5em; padding: 0px; vertical-align: baseline;">
<strong style="margin: 0px; padding: 0px;"><span style="font-family: Verdana, sans-serif; font-size: large;">Q ദൈവം, ജ്യോതിഷം. ഇനി അടുത്തതായി താങ്കളുടെ മനസ്സിലെന്താണ്?</span></strong><br />
<span style="font-family: Verdana, sans-serif; font-size: large;">എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. When you cease to be a student, you are dead! ഭഗവത്ഗീതയെക്കുറിച്ച് ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കണം. വിളയന്നൂര് രാമചന്ദ്രന്റെ The Tell Tale Brain എന്ന പുസ്തകത്തിന്റെ മലയാള തര്ജമ ഡി.സി ബുക്സിന് വേണ്ടി ചെയ്തുവരികയാണ്. അത് പൂര്ത്തിയാക്കണം. ഒപ്പം, പകിട-13 നെ ആസ്പദമാക്കി ക്ള്ളാസ്സുകള് അവതരിപ്പിക്കാന് നിരവധി ക്ഷണങ്ങളുണ്ട്.</span></div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com4tag:blogger.com,1999:blog-1970105762930260296.post-78295470261143844162013-12-15T05:12:00.004+05:302014-01-20T11:14:44.653+05:3075.ചിത കാണാത്ത വെളിപാടുകള് <div dir="ltr" style="text-align: left;" trbidi="on">
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://1.bp.blogspot.com/-WUGgnNXxiW8/UqzqiLZLYvI/AAAAAAAAB-8/Br3WK3_NCPU/s1600/download+%25283%2529.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="http://1.bp.blogspot.com/-WUGgnNXxiW8/UqzqiLZLYvI/AAAAAAAAB-8/Br3WK3_NCPU/s320/download+%25283%2529.jpg" height="320" width="206" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Nostradamus</td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">2011 ലെ വേള്ഡ് ട്രേഡ് സെന്റര് ആക്രണത്തിന് ശേഷം പ്രസിദ്ധ(?) ഫ്രഞ്ച് പ്രവാചകനും ജ്യോതിഷിയുമായിരുന്ന മെക്കല് ഡി നോസ്ട്രഡാമസിന്റെ (Mìchele de Notre-Dame (1503–1566)രചനകള് amason.com എന്ന വിഖ്യാത ഓണ്ലൈന് ബുക്ക് സ്റ്റോറിലെ ബെസ്റ്റ് സെല്ലറുകളായി മാറിയെന്ന് റിപ്പോര്ട്ട് ചെയ്തത് ബി.ബി.സിയാണ്. ഇന്ന് പുസ്തകപ്രസാധകരംഗത്ത് നോസ്ട്രഡാമസ് നൂറ് കോടി രൂപയുടെ വമ്പന് വ്യവസായമാകുന്നു. പതിനാറാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ഈ ഫ്രഞ്ച് ജ്യോതിഷിയും വേള്ഡ് ട്രേഡ് സെന്റര് ആക്രമണവുമായി ബന്ധപ്പെടുന്നതെങ്ങനെ? ഗൂഗിളില് Nostradamus Predictions 2012 എന്ന് ടൈപ്പ് ചെയ്ത് സേര്ച്ച് ചെയ്താല് ലക്ഷക്കണക്കിന് ഫലങ്ങള് ലഭിക്കും. 'നൂറ്റാണ്ടുകള്' (Centuries)എന്ന പുസ്തകത്തിലൂടെ ലോകത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങളുടേയും വ്യക്തികളേയും സംബന്ധിച്ച പ്രവചനങ്ങള് നടത്തിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് വിശ്വസിക്കുന്നവര് നിരവധി. ആയിരക്കണക്കിന് വെബ്സൈറ്റുകളും നൂറുകണക്കിന് പുസ്തകങ്ങളും നോസ്ട്രഡാമസിനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div style="text-align: right;">
</div>
<span style="font-family: Verdana, sans-serif; font-size: large;">ഇങ്ങ് കൊച്ചുകേരളത്തില് പോലും അദ്ദേഹത്തിന്റെ അപദാനപുസ്തകങ്ങള് പുറത്തിറങ്ങിയിട്ടുണ്ട്. നോസ്ട്രഡാമസിനെ ദേവതുല്യനായി അവതരിപ്പിക്കുന്ന കഥകള്ക്കും പഞ്ഞമില്ല. രാവിലെ അഭിവാദ്യം ചെയ്ത് കടന്നുപോയ'കന്യകയായ പെണ്കുട്ടിയെ'വൈകിട്ട് തിരിച്ചുവന്നപ്പോള് നോസ്ട്രഡാമസ് 'സ്ത്രീ'എന്നു സംബോധന ചെയ്തതും അത് കേട്ട് പെണ്കുട്ടി കരഞ്ഞുകൊണ്ട് അന്നേ ദിവസം തനിക്ക് വനത്തില്വെച്ച് കന്യകാത്വം നഷ്ടപ്പെട്ട സത്യം തുറന്നു സമ്മതിച്ചതുമൊക്കെ അവയില് ചിലവ മാത്രം! സ്വന്തം മരണംവരെ പ്രവചിച്ചുവെന്ന് ആരാധകര് അവകാശപ്പെടുന്ന ഈ മനുഷ്യന് വാസ്തവത്തില് ആരായിരുന്നു?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നോസ്ട്രഡാമസിന്റെ രചനകളില് ഏതാനും ചില കത്തുകള്, ജ്യോതിഷ വ്യാഖ്യാനങ്ങള്, ജാം ഉണ്ടാക്കാനുള്ള പാചകക്കുറിപ്പുകള് (jam recipes)എന്നിവയുടെ കൈയ്യെഴുത്തുകള് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പിന്നെയുള്ളത് വൈദ്യശാസ്ത്ര സംബന്ധിയായ രണ്ട് പുസ്തകങ്ങളാണ്. അതില് ഒരെണ്ണം സമ്പൂര്ണ്ണ മോഷണവും രണ്ടാമത്തേത് പ്ളേഗിനുള്ള പ്രതിവിധികള് വിശദീകരിക്കുന്ന സ്വന്തം കൃതിയുമാണ്. ഈ പുസ്തകത്തില് അദ്ദേഹം അവതരിപ്പിക്കുന്ന പ്രതിവിധികളൊക്കെ പ്രയോജനരഹിതമാണെന്നത് വേറെ കാര്യം! സ്വയം ശിക്ഷിതനായ ഒരു ഫാര്മസിസ്റ്റായും അദ്ദേഹം കുറെക്കാലം ജോലി ചെയ്തെങ്കിലും ക്രമേണ വൈദ്യവൃത്തിയില് നിന്ന് ബഹിഷ്കൃതനായി. ജ്യോതിഷി എന്ന നിലയില് ജീവിതകാലത്ത് തന്നെ പ്രസിദ്ധി നേടിയെങ്കിലും അവിടെയും നോസ്ട്രഡാമസിന്റെ പ്രകടനം അത്ര മെച്ചമാണെന്ന് പറഞ്ഞുകൂടാ. മിക്ക പ്രവചനങ്ങളും അമ്പേ പാളി. എങ്കിലും വൈദ്യന് എന്നതിനേക്കാള് ജ്യോതിഷി എന്ന നിലയിലാണ് പില്ക്കാലത്ത് നോസ്ട്രഡാമസ് അറിയപ്പെട്ടതെന്ന കാര്യത്തില് ചരിത്രകാരന്മാര്ക്കിടയില് അഭിപ്രായ ഐക്യമുണ്ട്.<br /><br />നോസ്ട്രഡാമസ് ആദ്യമായി ഒരു പഞ്ചാംഗം(almanac) പ്രസിദ്ധീകരിച്ചത് 1550 ലാണ്. മരിക്കുന്നതുവരെ(1566) മിക്ക വര്ഷങ്ങളിലും അത് പരിഷ്ക്കരിച്ച് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിടയ്ക്ക് 45 ദിവസത്തിന്റെ വ്യത്യാസത്തില് ഫ്രാന്സില് രണ്ടു തലയുള്ള ഒരു മനുഷ്യശിശുവും രണ്ടുതലയുള്ള കുതിരക്കുട്ടിയും പിറക്കുകയുണ്ടായി. ഈ സംഭവം അയല്രാജ്യങ്ങളില് പോലും സംസാരവിഷയമായിരുന്നു. ഫ്രാന്സില് വരാനിരിക്കുന്ന ആഭ്യന്തര സംഘര്ഷത്തിന്റെ സൂചനയായിട്ടാണ് നോസ്ട്രഡാമസ് ഈ സംഭവത്തെ വ്യാഖ്യാനിച്ചത്. തുടര്ന്ന് 1556 ല് 'നൂറ്റാണ്ടുകള്'(centuries) പുറത്തിറങ്ങി. 'മൈക്കല് ഡി നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്'(Les Prophéties de M. Michel Nostradamus)എന്ന പേരിലാണ് ഏതാണ്ട് രണ്ടായിരം വര്ഷത്തേക്കുള്ള പ്രവചനങ്ങള് (ഏതാണ്ട് എ.ഡി 3797 വരെ) ഉള്ക്കൊള്ളുന്ന 942 ഖണ്ഡികകളുള്ള ഈ നിഗൂഡ കവിതാശേഖരം പ്രസിദ്ധീകരിക്കപ്പെട്ടത്. നാലു വരി ഖണ്ഡികളിലാണ് (quatrains) ഈ കൃതി ക്രമപ്പെടുത്തിയിട്ടുള്ളത്. 'നൂറ്റാണ്ടുകള്' നോസ്ട്രഡാമസിന്റെ സ്വന്തം രചനയായിരുന്നില്ലെന്ന ആരോപണത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വളരെ കുറഞ്ഞ കാലയളവിനുള്ളില് ഈ കൃതിയുടെ രചന പൂര്ത്തിയാക്കിയത് ആരോപണത്തിന് ബലംപകര്ന്നു. നോസ്ട്രഡാമസിന്റെ രചനാശൈലിയും ഭാഷയും അദ്ദഹത്തിന്റെ വൈദ്യശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള് വഴി നമുക്ക് പരിചിതമാണ്. എന്നാല് ഇതുമായി പുലബന്ധം പോലുമില്ലാത്ത ശൈലിയും ഭാഷയുമാണ് പില്ക്കാലത്ത് വിഖ്യാതമായി തീര്ന്ന'നൂറ്റാണ്ടുകളി'ല് കണ്ടെത്താനാവുക.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">'നൂറ്റാണ്ടുകള്' 1556 ല് പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ആരംഭത്തില് പൊതുജന പ്രതികരണം ഒട്ടും ആവേശകരമായിരുന്നില്ല. എന്നാല്, ഫ്രഞ്ച് രാജാവായ ഹെന്റി രണ്ടാമന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വിധവ കാതറീന് ഡി മെഡിസിയുടെ(Catherine de' Medici) പ്രീതി പിടിച്ചുപറ്റാന് നോസ്ട്രഡാമസിന് സാധിച്ചത് നിര്ണ്ണായകമായി. തന്റെ ഭര്ത്താവിന്റെ മരണം നോസ്ട്രഡാമസ് കൃത്യമായി പ്രവചിച്ചുവെന്നായിരിക്കണം കാതറീന് വിശ്വസിച്ചിരുന്നത്. പാരീസില് വെച്ച് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു വീരനായകനെപ്പോലെയാണ് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തിയത്. ഭരണാധികാരി അംഗീകരിച്ച പ്രവാചകമഹത്വം മെല്ലെ ജനങ്ങളും ഏറ്റുപാടി. നോസ്ട്രഡാമസിന്റെ പ്രവചനശേഷി ദൈവത്തിന്റെ വരദാനമാണെന്നാണ് 1557 ല് പ്രസിദ്ധ ഫ്രഞ്ചു കവി പിയറി ഡി റോണ്സാഡ് വിശേഷിപ്പച്ചത്. പിന്നീടങ്ങോട്ട് നോസ്ട്രാഡാമസിന്റെ വിജയകഥകളുടെ പെരുമഴ പെയ്തു. മിക്കവയും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ട അര്ദ്ധസത്യങ്ങളും നുണകളുമായിരുന്നു. കുറേക്കാലം സന്ധിവേദനയും മറ്റു ചില രോഗങ്ങളുമായി കഷ്ടപ്പെട്ട അദ്ദേഹം 1566 ല് സ്വന്തം പണിശാലയിലെ ബെഞ്ചില് കിടന്നാണ് മരിച്ചത്. മരണം മുന്കൂട്ടി പ്രവചിച്ചിട്ടാണ് അദ്ദേഹം മുറിയില് പ്രവേശിച്ചതെന്ന അപദാനകഥ പിന്നാലെ വന്നു!<br /><br />മഹാപ്രവാചകന്, അസ്സല് കള്ളന്, അസ്ഥിരതയും നിഗൂഡതയുമുള്ള വ്യക്തി-ഇങ്ങനെ മൂന്ന് തരം വിലയിരുത്തലാണ് നോസ്ട്രഡാമസിനെ ചുറ്റിപ്പറ്റി പൊതുവില് കാണാനാവുക. ഇംഗ്ളീഷ് ഭാഷയ്ക്ക് സ്വാധീനമുള്ളിടത്ത് നോസ്ട്രഡാമസ് പ്രസിദ്ധനാവുന്നത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിലാണ്. എ.വാര്ഡിന്റെ ‘Oracles of Nostradamus’(1891)ഉം ജെയിംസ് ലാവറിന്റെ(Nostradamus; or The Future Foretold) മാണ് അദ്ദേഹത്തെ ഇംഗ്ളീഷ്ലോകത്തിന് പരിചയപ്പെടുത്തിയ രണ്ട് പ്രധാനഗ്രന്ഥങ്ങള്. എഡ്ഗാര് ലിയോണി(Edgar Leoni)യുടെ(Nostradamus: Life and Literature/1961)എന്ന താരതമ്യേന വലിയ പുസ്തകം ഒരുപക്ഷെ നോസ്ട്രഡാമസിനെക്കുറിച്ചുള്ള ഏറ്റവും സമീകൃതമായ നിരീക്ഷണങ്ങള് സമ്മാനിക്കുന്നതാണ്. സന്ദേഹപരമായ നിലപാടാണ് ലിയോണി ഗ്രന്ഥത്തില് സ്വീകരിക്കുന്നതെങ്കിലും നോസ്ട്രഡാമസ് മോഷ്ടാവ് തന്നെയെന്ന് തുറന്നടിക്കുന്ന ചില സ്ക്കെപ്റ്റിക്കുകളുടെ രീതി അദ്ദേഹം പിന്തുടരുന്നില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">വിഖ്യാത അമേരിക്കന് മജീഷ്യനും സ്ക്കെപ്റ്റിക്കുമായ ജയിംസ് റാന്ഡി(James Randi) 1990 ല് എഴുതിയ 'നോസ്ട്രഡാമസിന്റെ മുഖംമൂടി'(The Mask of Nostradamus) നോസ്ട്രഡാമിസിനെ വസ്തുനിഷ്ഠമായി വിലയിരുത്താന് ശ്രമിക്കുന്നുണ്ട്. കുയുക്തികളും കപടശാസ്ത്രങ്ങളും പൊളിച്ചടുക്കി ശീലമുള്ള റാന്ഡിയെ നോസ്ട്രഡാമസ് ആകര്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!'ഏതൊരു കാലത്തും വിജയിക്കാന് സാധ്യതയുള്ളയത്ര പ്രതിഭയുണ്ടായിരുന്ന വ്യക്തി' ആയാണ് റാന്ഡി നോസ്ട്രഡാമസിനെ കണ്ടത്. ശരിക്കും പഠിച്ച കള്ളന്! നോസ്ട്രഡാമസിന്റെ പ്രവചനങ്ങള് മാത്രമല്ല അവയ്ക്ക് ആരാധകര് നല്കുന്ന വ്യാഖ്യാനങ്ങളും കഥയില്ലാത്തതും പരസ്പരവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് റാന്ഡി ഈ ഗ്രന്ഥത്തില് സ്ഥാപിക്കുന്നു.<br /><br />നോസ്ട്രഡാമസിന് യൂറോപ്പും ഈജിപ്ത് ഉള്പ്പെടെയുള്ള അറബ്-മധ്യേഷ്യയും ഒഴികെയുള്ള ലോകത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെങ്കിലും ഇന്ന് അമേരിക്കയിലും ഇന്ത്യയിലുമൊക്കെ നടക്കുന്ന മിക്ക പ്രസിദ്ധ സംഭവങ്ങളും ആ പുസ്തകം പ്രവചിക്കുന്നുവെന്നതാണ് നോസ്ട്രഡാമസ് ആരാധകര് പ്രചരിപ്പിക്കുന്നത്. വേള്ഡ് ട്രേഡ് സെന്റര് ആക്രമണവും മുംബൈ ഭീകര ആക്രമണവുമൊക്കെ അവയില്പ്പെടും. സൂക്ഷ്മമായി പരിശോധിച്ചാല് നോസ്ട്രഡാമസിന്റെ വിഖ്യാതമായ പ്രവചനങ്ങളില് ഒട്ടുമിക്കവയും ഭാവനാസമ്പന്നമായ 'ഒപ്പിച്ചുവെക്കലു'കളാണെന്ന് മനസ്സിലാക്കാം. രണ്ടായാലും നോസ്ട്രഡാമസ് അല്ലെങ്കില് 'നൂറ്റാണ്ടുകള്' വിഭാവനംചെയ്ത അസ്സല് രചയിതാവ് ഈ വരികളൊക്കെ എഴുതിയപ്പോള് ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന കാര്യത്തില് ധാരണയിലെത്തുക അത്ര എളുപ്പമല്ല.<br /><br /><span style="color: red;"><b>'നൂറ്റാണ്ടുകള്' എവിടെ നിന്ന്? </b></span><br />എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം? നോസ്ട്രഡാമസിന്റെ സ്വന്തം രചന എന്ന നിലയിലാണ് ഇന്നുമത് ചര്ച്ച ചെയ്യപ്പെടുന്നതെന്നതില് സംശയമില്ല. അദ്ദേഹത്തിന്റെ പേരില് തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പക്ഷെ ഇവയൊന്നും 'നൂറ്റാണ്ടുകള്' രചിച്ചത് നോസ്ട്രഡാമസ് തന്നെയാണോ എന്ന ചോദ്യം റദ്ദാക്കുന്നില്ല. നൂറ്റാണ്ടുകളുടെ കര്ത്താവ് നോസ്ട്രഡാമസ് അല്ല എന്ന വാദത്തിന് ചരിത്രകാരന്മാര്ക്കിടയില് പ്രാമുഖ്യമുണ്ട്. ചരിത്രപരമായി നോക്കിയാല് ഈ ഗ്രന്ഥത്തിന്റെ പിറവിക്ക് ഇന്നത്തെ ബല്ജിയവുമായി നല്ല ബന്ധമുണ്ട്. ഗ്രന്ഥരചനയുമായി ബന്ധപ്പെട്ടതെന്ന് കരുതപ്പെടുന്ന പ്രധാന സ്ഥലം ഇന്നത്തെ ബല്ജിയത്തിലാണ്. നോസ്ട്രഡാമസിനെ കാപട്യക്കാരനെന്ന് വിശേഷിപ്പിക്കേണ്ട പലതും ആ ജീവിതത്തിലുണ്ടായതായി ചിന്തകനും പ്രശസ്ത ഇന്ഡോളജിസ്റ്റുമായ കോന്റാഡ് എസ്റ്റ്(Dr. Koenraad Elst) ചൂണ്ടിക്കാണിക്കുന്നുണ്ട്. ബല്ജിയത്തിലെ ലീഗ് യൂണിവേഴ്സിറ്റിയിലെ റോമന് ഫിലോളജി പ്രഫസറായിരുന്ന റൂഡി കാമ്പിയര് (Rudy Cambier, a retired Romance Philology professor of Liège University, Belgium) 'നൂറ്റാണ്ടുകളു'ടെ ചരിത്രപശ്ചാത്തലം വിശകലനം ചെയ്ത് നടത്തിയ നിരീക്ഷണങ്ങളിലേക്കാ കോന് റാഡ് ശ്രദ്ധ ക്ഷണിക്കുന്നത്(http://koenraadelst.blogspot.in/2010/03/nostradamus-debunked.html). ചെറുപ്പക്കാലത്ത് ഈജിപ്റ്റ്, പേര്ഷ്യ ഒഴികെയുള്ള റോമാന്സ്(Romance) സംസാരിക്കുന്ന ദേശങ്ങള് സന്ദര്ശിച്ച നോസ്ട്രഡാമസ് 1545 ല് കാംബ്രോണ് ആശ്രമത്തില്(monastery in Cambron) തങ്ങിയിട്ടുണ്ട്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">അന്നത്തെ പരിശുദ്ധ റോമാ സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്ന ഹെയ്നോള്ട്ടിന്റെ പ്രവിശ്യയില് സ്ഥിതിചെയ്തിരുന്ന ക്രൈസ്തവ സന്യാസിമാരുടെ ഈ ആശ്രമം ഫ്ളാണ്ടേഴ്സിലെ പ്രഭുവിന്റെ(Earldom of Flandres) അധികാര പരിധിയിലായിരുന്നു. ഈ പ്രദേശമാണ് ഇന്നത്തെ ബല്ജിയത്തിലുള്ളത്. അക്കാലത്തെ ഫ്രഞ്ച് സാമ്രാജ്യത്തില് ഏറ്റവുമധികം സ്വാധീനമുള്ള സാമാന്തരാജാവായിരുന്നു ഫ്ളാണ്ടേഴ്സിലെ പ്രഭു. ഈ ആശ്രമത്തില്വെച്ചാണ് നോസ്ട്രഡാമസിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടായത്. ആയിടയ്ക്ക് ആശ്രമ മേധാവിയായിരുന്ന യെസ് ഡി ലെസ്സൈന്സ്(Abbot Yves de Lessines) 1323-28 കാലഘട്ടത്തില് എഴുതിയ ചില കയ്യെഴുത്ത് രചനകള് കാണാനിടയായി. വായിച്ചുനോക്കിയെങ്കിലും അദ്ദേഹത്തിന് അവ എന്തിനെക്കുറിച്ചാണെന്ന് മനസ്സിലായില്ല. പക്ഷെ അവ ഭദ്രമായി സൂക്ഷിച്ചുവെച്ചു. പില്ക്കാലത്ത് ആശ്രമത്തില് താമസിക്കാനെത്തിയ ജ്യോതിഷി കൂടിയായ നോസ്ട്രഡാമസ് നിഗൂഡതകള് അനാവരണം ചെയ്യാന് ശേഷിയുള്ളവനാണെന്ന് സന്യാസിമാര് കരുതിയിട്ടുണ്ടാവും. കാര്യമറിയാനായി അവര് ഈ കയ്യെഴുത്ത് പ്രതികള് നോസ്ട്രഡാമസിനെ കാണിച്ചു. തങ്ങള്ക്ക് ഒന്നും മനസ്സിലാകാത്ത ആ രചന സംബന്ധിച്ച് നോസ്ട്രഡാമസിന് എന്തെങ്കിലും പറയാന് കഴിയുമോ എന്ന് ആരായുകയായിരുന്നിരിക്കണം അവരുടെ ലക്ഷ്യം.<br /><br />യഥാര്ത്ഥത്തില് സംഭവിച്ചതെന്തായാലും നോസ്ട്രഡാമസ് ഈ കയ്യെഴുത്ത് പ്രതികള് കാണുകയും അതില് ആകൃഷ്ടനാവുകയും ചെയ്തു. ശേഷം എങ്ങനെയോ അദ്ദേഹമത് കൈക്കലാക്കി 'നൂറ്റാണ്ടുകള്'(Les Centuries) എന്ന പേരില് പില്ക്കാലത്ത് പ്രസിദ്ധീകരിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൊത്തം രചനയും ആദ്യംതന്നെ പ്രസിദ്ധീകരിക്കാന് അദ്ദേഹം ശ്രമിച്ചില്ല. തുടക്കത്തില് ഏതാനും ഭാഗങ്ങള് മാത്രം പുറത്തുവിട്ടു. ചോരണം(plagiarism)സംബന്ധിച്ച് ആരെങ്കിലും പരാതി ഉന്നയിക്കുന്നോ എന്ന് പരിശോധിക്കുകയായിരുന്നു ഭാഗിക പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശമെന്ന് കരുതപ്പെടുന്നു. പക്ഷെ ആദ്യപതിപ്പ് വളരെ സാവധാനമാണ് പ്രചരിച്ചത്. മതയുദ്ധങ്ങളുടെ ആ കാലഘട്ടത്തില് സന്യാസിമാര്ക്ക് ശ്രദ്ധിക്കാന് വേറെ പലതുമുണ്ടായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് തീര്ച്ചപ്പെട്ടപ്പോള് നോസ്ട്രഡാമസ് സധൈര്യം ബാക്കി ഭാഗം തുടര്ച്ചയായ മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഖണ്ഡിക (quatrain) എണ്ണിയാണ് പ്രസാധകന് പ്രതിഫലം നല്കിയത്. ആദ്യം പ്രസിദ്ധീകരിച്ച ഖണ്ഡികകള്ക്ക് പ്രതിഫലം നല്കാന് വിസമ്മതിച്ചപ്പോള് സ്വന്തം നിലയില് ചിലവ നോസ്ട്രഡാമസ് തന്നെ എഴുതിച്ചേര്ത്തു. നൂറ്റാണ്ടുകളില് നോസ്ട്രഡാമസ് എഴുതിച്ചേര്ത്ത ഖണ്ഡികകള് പരിശീലനം സിദ്ധിച്ച ഒരാള്ക്ക് അനായാസം തിരിച്ചറിയാനാവും. അവയൊന്നും ഗ്രന്ഥത്തിന്റെ പൊതുവായ വൃത്തഘടന പിന്തുടരുന്നില്ല. മാത്രമല്ല പതിനാലാം നൂറ്റാണ്ടിലെ ഫ്രാന്സിന്റെ വടക്കേ അറ്റത്തുള്ള പിക്കാഡിയന് ഭാഷയും(Picardian or Northernmost French dialect) നോസ്ട്രഡാമസ് ഉപയോഗിച്ച പതിനാറാം നൂറ്റാണ്ടിലെ പാരീസില് നിലവിലിരുന്ന പ്രൊവങ്കല് ഫ്രഞ്ചും(Provençal or southeastern French) തമ്മില് നല്ല വ്യത്യാസവുമുണ്ട്. അതായത് ഭാഷ അറിയുന്നവര്ക്ക് കാര്യം പെട്ടെന്ന് പിടി കിട്ടും!-കോന്റാഡ് എസ്റ്റ് വിശദീകരിക്കുന്നു.<br /><br />മേല് സൂചിപ്പിച്ച ആശ്രമം നിന്ന സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഭാഷയാണ് പിക്കാഡിയന് എന്നതും ശ്രദ്ധേയമാണ്. നോസ്ട്രഡാമസ് ജീവിച്ചിരുന്ന സ്ഥലത്തെയോ കാലത്തെയോ ഫ്രഞ്ച് ഭാഷയല്ല 'നൂറ്റാണ്ടുകളി'ല് ഉള്ളതെന്ന കാര്യം സ്പഷ്ടമാണ്. 'നൂറ്റാണ്ടുകളി'ല് കാണപ്പെടുന്ന പല പഴയ ഫ്രഞ്ച് പദങ്ങളും പതിനാറാം നൂറ്റാണ്ടിലെ സമാനമായ ഫ്രഞ്ച്പദങ്ങളുമായി ഇണങ്ങിപ്പോകുന്നില്ലെന്ന(didn't rhyme) പ്രശ്നവുമുണ്ട്. 'നൂറ്റാണ്ടുകളി'ലെ പല പദപ്രയോഗങ്ങളും പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും കാലഹരണപ്പെട്ടതിനാല് ഫ്ളാണ്ടേഴ്സ് ഭാഷയില് നിന്നും പല പദങ്ങളും കടം കൊണ്ടതായും കാണാം. ഇങ്ങനെ കടംവാങ്ങിയ പദങ്ങളില് പലതും പതിനാലാം നൂറ്റാണ്ടിലെ രാഷ്ട്രീയ-ചരിത്ര സംഭവങ്ങളെ പരാമര്ശിക്കുന്നവയുമാണ്.<br /><br />ഉദാഹരണമായി, 'സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്ന ഫ്ളാണ്ടേഴ്സ്'(imperial Flandres)എന്നൊരു പദപ്രയോഗം തന്നെ പരിഗണിക്കാം. പതിനാലാം നൂറ്റാണ്ടില് ഫ്ളാണ്ടേഴ്സ് എന്ന ചെറുപ്രവിശ്യ ഫ്രാന്സിലില്ല. റോമാസാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. എന്നാല് പതിനാറാം നൂറ്റാണ്ടായപ്പോഴേതക്കും പ്രവിശ്യകളൊക്കെ ബര്ഗുണ്ടിയുടേയും ഓസ്ട്രിയയിലെ ഹാപ്സ്ബര്ഗ് രാജാക്കന്മാരുടേയും(Burgunds and then the Austrian Habsburgs) കീഴില് ഏകോപിക്കപ്പെട്ടെന്നത് ചിരിത്രമാണ്. അതോടെ ചെറു പ്രവിശ്യകള് ഏറെക്കുറെ അപ്രത്യക്ഷമായി. അതുകൊണ്ട് തന്നെ നോസ്ട്രഡാമസാണ് 'നൂറ്റാണ്ടുകള്'രചിച്ചതെങ്കില് സ്വന്തം നിലയ്ക്ക് ഫ്ളാണ്ടേഴ്സിനെ സാമ്രാജ്യഭാഗമായി വിശേഷിപ്പിക്കാനാവുമായിരുന്നില്ല എന്നത് സ്പഷ്ടമാണ്. 'നൂറ്റാണ്ടുകള്' എഴുതിയതെന്ന് എന്നത് സംബന്ധിച്ച് കൃത്യമായ നിരവധി സൂചനകള് ഗ്രന്ഥത്തില് തന്നെയുണ്ട്. ഭാഷാപരിചയമോ താല്പര്യമോ ഇല്ലാത്തവര് ഇതൊക്കെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചുകൊള്ളണമെന്നില്ലല്ലോ. </span><br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മകനായ സീസറിന്(César) എഴുതിയ ഒരു കത്തില് താന് ആശ്രമത്തില് നിന്ന് കയ്യെഴുത്ത് രേഖ സ്വന്തമാക്കിയെന്നും പൈശാചികം('Satanic') എന്ന് ബോധ്യപ്പെട്ടതിനാല് പിന്നീട് കത്തിച്ചുകളഞ്ഞതായും നോസ്ട്രഡാമസ് എഴുതുന്നുണ്ട്. പക്ഷെ കത്തിക്കുന്നതിന് മുന്പ് അത് പകര്ത്തിയെഴുതാന് അദ്ദേഹം മറന്നിരിക്കില്ലെന്ന് ചിന്തിക്കുന്നത് തന്നെയാണ് യുക്തിസഹം. 'നൂറ്റാണ്ടുകളി'ലെ നിഗൂഡ ഖണ്ഡികകള് വായിച്ച് നോക്കിയപ്പോള് നോസ്ട്രഡാമസിന് കാര്യമായൊന്നും മനസ്സിലായില്ലെന്ന് വ്യക്തമാക്കുന്ന പരാമര്ശങ്ങള് അദ്ദേഹം മകന് അയച്ച കത്തുകളിലുണ്ട്. പകര്ത്തിയെടുത്ത ഖണ്ഡികകള് കൂട്ടിക്കുഴയ്ക്കുകയും ക്രമം മാറ്റുകയും ചെയ്തതായി കരുതപ്പെടുന്നു. മകന് സീസറും മോശമായിരുന്നില്ലെത്ര. ഒരു പ്രാദേശിക പട്ടണത്തിന്റെ നാശം സംബന്ധിച്ച നോസ്ട്രാഡാമസിന്റെ നടത്തിയ പ്രവചനം ശരിയാക്കാനായി രാത്രിയില പട്ടണത്തിന് തീയിടാന് ശ്രമിക്കവെ പിതാവും പുത്രനും കയ്യോടെ പിടിക്കപ്പെട്ടതും പിന്നാമ്പുറ കഥകളുടെ ഭാഗമാണ്!<br /><br />'നൂറ്റാണ്ടുകള്'നോസ്ട്രഡാമസ് എഴുതിയതാണോ എന്ന ചോദ്യം തല്ക്കാലം മാറ്റിവെക്കാം. രചിച്ചതാരാണെങ്കിലും അതിലെ വരികള്ക്ക് എന്തെങ്കിലും പ്രവചകമൂല്യമുണ്ടോ(prophetic value) എന്നതാണല്ലോ പരിഗണിക്കപ്പെടേണ്ട യഥാര്ത്ഥ വിഷയം. 'നൂറ്റാണ്ടുകളു'ടെ രചന മാത്രമല്ല പ്രസിദ്ധീകരണം സംബന്ധിച്ചും സംശയങ്ങള് ഉന്നയിക്കപ്പെടാറുണ്ട്. 1555 മുതല് ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം തുടങ്ങിയെന്നാണ് പൊതുവെ എന്സൈക്ളോപീഡിയകള് സമര്ത്ഥിക്കുന്നത്. എന്നാല് ഇക്കാര്യത്തില് വസ്തുനിഷ്ഠമായ തെളിവൊന്നുമില്ല. 1594 ല് ഷാവിഗ്നി (Chavigny) എന്ന പേരുള്ള നോസ്ട്രഡാമസിന്റെ ഒരു ജീവചരിത്രകാരന് സ്വന്തംനിലയില് കുറെ വരികള് 'നൂറ്റാണ്ടുകളി'ല് കുത്തിത്തിരുകിയതായി സംശയിക്കപ്പെടുന്നുണ്ട്. 1568 ല് മുഴുവന് നോസ്ട്രഡാമസ് രചനകളുടേയും പ്രിന്റര് ബെനോ റിഗോഡ് ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല് ഇദ്ദേഹം തന്നെ നോസ്ട്രഡാമസ് മരിച്ച് 30 വര്ഷം കഴിഞ്ഞ് 1596 ല് നൂറ്റാണ്ടുകളുടെ രണ്ട് എഡിഷനുകള് കൂടി പുറത്തിറക്കിയിരുന്നു. നോസ്ട്രഡാമസിന്റെ മരണത്തിന്(1566) ശേഷം 20 വര്ഷത്തോളം 'നൂറ്റാണ്ടുകളി'ലെ പ്രവചനങ്ങളെ കുറിച്ച ഫ്രാന്സില് പോലും ഏറെയൊന്നും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. നോസ്ട്രാഡാമസ് രചിച്ച പഞ്ചാംഗത്തെ കുറിച്ചൊക്കെ പരാമര്ശങ്ങളും രേഖകളും ഉണ്ടായിരുന്നുതാനും. നോസ്ട്രഡാമസിന്റെ കാലശേഷം ഫ്രാന്സില് വലിയതോതിലുള്ള മതസംഘര്ഷത്തിന്റെ നാളുകളായിരുന്നു. സെന്റ് ബര്ത്തലോമിയോ ദിനത്തിലെ കൊലപാതകം(Bartholomew's Day massacre) അതില് പ്രധാനമായിരുന്നു. നോസ്ട്രാഡാമസിന്റെ പ്രവചനം ലഭ്യമായിരുന്നുവെങ്കില്, ജനകീയമായിരുന്നുവെങ്കില് പോരടിച്ചു നിന്ന ഇരു ഗ്രൂപ്പുകളും അതുപയോഗിക്കാന് ശ്രമിക്കുമായിരുന്നു. പക്ഷെ ഇക്കാലയളവില് ആരും അവയൊന്നും പരാമര്ശിച്ചു കാണുന്നില്ല.<br /><span style="color: red;"><br /><b>വലിച്ചുനീട്ടലും വളച്ചൊടിക്കലും</b></span><br />വായനക്കാരനില് 'അത് താനല്ലേ ഇത്' എന്ന മാതൃകയില് ജനിപ്പിക്കപ്പെടുന്ന ഉത്പ്രേഷ വിഹ്വലതകളും മനോകല്പ്പനകളുമാണ്് നോസ്ട്രഡാമസ് സാഹിത്യത്തിന്റെ വിജയരഹസ്യം. ധ്വനിസാഹിത്യത്തിന്റ സഹജമായ വിപണന സാധ്യതകള് നിര്ദ്ദയം ചൂഷണം ചെയ്യപ്പെടുകയാണിവിടെ. ബഹുവ്രീഹിയും അതിശയോക്തിയും രൂപാകാതിശയോക്തിയുമൊക്കെ പീലി വിരിച്ചാടുമ്പോള് നോസ്ട്രഡാമസ് അതിമാനുഷനായി മാറുന്നു. ശകലിത ഡേറ്റകളില് നിന്ന് പരിചിത ഘടനകളും ഹിതകരമായ സങ്കല്പ്പങ്ങളും നെയ്തെടുക്കാനുള്ള മസ്തിഷ്ക്കത്തിന്റെ സഹജ വാസനയാണ് ഇവിടെയും പ്രകടമാകുന്നത്. ബാരക്ക് ഒബാമയുടെ രണ്ടാമത്ത സത്യപ്രതിജ്ഞ വരെ പ്രവചിക്കുന്ന വരികള് നോസ്ട്രഡാമസ് സാഹിത്യത്തില് നിന്ന് കിളച്ചെടുക്കാന് ഇന്ന് മത്സരമാണ്. പക്ഷെ വളരെ പ്രയാസപ്പെട്ട് വളച്ചൊടിച്ചാലേ നോസ്ട്രഡാമസിന്റെ വരികളെ പില്ക്കാലത്ത് നടന്ന സംഭവങ്ങളുമായി കൂട്ടിയിണക്കാനാവൂ. 'ഒന്നൊക്കുമ്പോള് മറ്റൊന്ന് ഒക്കില്ല'എന്ന സ്ഥിതി ആഘോഷിക്കപ്പെടുന്ന വമ്പന് പ്രവചനങ്ങള്ക്കുമുണ്ട്. ഏറ്റവും കൃത്യവും പ്രസിദ്ധവുമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചിലവ പ്രാതിനിധ്യവിശകലനത്തിന് വേണ്ടി ഇവിടെ പരിശോധിക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വ്യത്യസ്ത ഗ്രന്ഥകര്ത്താക്കളുടെ ഇംഗ്ളീഷ് പരിഭാഷ ഭിന്നമാണെന്നതാണ്. വരികളെല്ലാം നിഗൂഡവും കാവ്യാത്മകവുമായതിനാല് അര്ത്ഥം ഇന്നത് തന്നെ ആയിക്കൊള്ളണമെന്ന് നിര്ബന്ധം പിടിക്കാനുമാവില്ല! ഓരോ രചയിതാവും അവരവര്ക്ക് ഹിതകരമായ രീതിയിലാണ് 'നൂറ്റാണ്ടുകള്' മധ്യകാല പ്രൊവങ്കല് ഫ്രഞ്ചില്നിന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില് പ്രതീക്ഷിതമായ മാനകവ്യതിയാനം(standard deviation) മാറ്റിനിര്ത്തിയാല് മിക്ക പരിഭാഷകളും വിവക്ഷിക്കുന്നത് ഏതാണ്ട് ഒരേ കാര്യങ്ങളാണെന്നതാണ് ഏക ആശ്വാസം.<br /><br />'നൂറ്റാണ്ടുകളി'ല് പേര് വ്യക്തമാക്കാത്ത ഒരു രാജാവിനെക്കുറിച്ച് പരാമര്ശമുണ്ട.് യുദ്ധമുഖത്ത് വെച്ച് നടക്കുന്ന ദ്വന്ദ യുദ്ധത്തില് യുവസിംഹം വയസ്സന് സിംഹത്തെ വീഴ്ത്തുമെന്നാണ് അതില് പറയുന്നത്. ഏത് യുവ സിംഹം, ഏതാണ് മറ്റേ സിംഹം എന്നൊന്നും വ്യക്തമല്ല. 'നൂറ്റാണ്ടുകളി'ല് ഒരിടത്തും പരാമര്ശിക്കുന്നവരുടെ പേര് കൃത്യമായി പറയുന്നില്ലെന്നോര്ക്കണം. വരികളുടെ ഇംഗ്ളീഷ് പരിഭാഷ ഇങ്ങനെ:<br /><br />'The young lion will overcome the old one<br />on the field of battle in single combat:<br />He will put out his eyes in a cage of gold:<br />Two fleets one, then to die a cruel death. (I .35)<br /><br />(യുദ്ധരംഗത്തെ ദ്വന്ദ യുദ്ധത്തില് യുവസിംഹം വയസ്സന് സിംഹത്തെ വീഴ്ത്തും. സ്വര്ണ്ണക്കൂട്ടിലെ അവന്റെ നേത്രങ്ങള് അണച്ചുകളയും. ഇത്(?)രണ്ട് സേനയും ഒന്നിക്കും. ശേഷം ക്രൂരമൃത്യുവിന് ഇരയാകും/‘He will put out his eyes’എന്നതിന് പകരം‘He will pull out his eyes’എന്നൊക്കെയുള്ള തര്ജമകളുമുണ്ട്.<br /><br />ഈ ഖണ്ഡികയില് പറയുന്ന രാജാവ് ഫ്രാന്സിലെ ഹെന്റി രണ്ടാമനും(King Henry II of France/ (31 March 1519 – 10 July 1559) യുവസിംഹം ക്യാപ്റ്റന് മോണ്ട്ഗോമറിയും(Captain Montgomery) ആണെന്നാണ് നോസ്ട്രഡാമസ് ആരാധകരുടെ വാദം. യഥാര്ത്ഥ ജീവിതത്തില് എതിരാളിയുമായുള്ള പോരാടവെ ഹെല്മെറ്റ് തുളച്ച് കുന്തം കണ്ണില് തുളച്ചുകയറി രാജാവ് നിലംപതിക്കുകയായിരുന്നു. ഏതാനും ദിവസത്തെ കൊടിയ യാതനയ്ക്ക് ശേഷമാണ് ഹെന്റി മരണമടഞ്ഞത്. പ്രവചന ഖണ്ഡികയിലെ രാജാവ് ഫ്രാന്സിലെ ഹെന്റി രണ്ടാമനാണെന്ന അഭിപ്രായത്തിന് പ്രാമുഖ്യം കൈവന്നതോടെയാണ് നോസ്ട്രഡാമസ് അക്കാലത്ത് ശ്രദ്ധാകേന്ദ്രമായതെന്നാണ് വാദം.<br /><br />ഹെന്റിയുടെ പതനവും'നൂറ്റാണ്ടുകളി'ലെ പേരില്ലാ രാജാവിന്റെ ദുരന്തവും തമ്മില് സാമ്യം ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അത് മനസ്സില് വെച്ച് നോക്കുന്നവര്ക്ക് പെട്ടെന്ന് ഹെന്റിയെക്കുറിച്ചല്ലേ ഈ വരികള് എന്നു തോന്നുകയും ചെയ്യും. 'നൂറ്റാണ്ടുകള്' പ്രസിദ്ധീകരിച്ച് 3-4 വര്ഷം കഴിഞ്ഞാണ് ഹെന്റിയുടെ ദുരന്തം. സ്വഭാവികമായും പലരുടേയും ഭാവന പത്തിവിരിച്ചാടിയിട്ടുണ്ടാവാം. പക്ഷെ വാസ്തവത്തില് സംഭവിച്ചതെന്താണ്? ദുരന്തം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് നോസ്ട്രഡാമസ് തന്നെ ഇതേ രാജാവിന്റെ ഗ്രഹനില വിശദമായി പഠിച്ച് ദീര്ഘായുസ്സ് പ്രവചിച്ച് ഫലം എഴുതികൊടുത്തിരുന്നതിന് രേഖയുണ്ട്! ഹെന്റിയുടെ മരണശേഷം വിധവയായ കാതറീന് ഡി മെഡിസിയെ സമാശ്വസിപ്പിക്കാനും രാജ്ഞിയുടെ പുത്രന് ദീര്ഘായുസ്സാണെന്ന് പ്രവചിക്കാനും അദ്ദേഹം തയ്യാറായി. പക്ഷെ ഈ മകന് പിന്നീട് ഇരുപത്തിനാലാം വയസ്സില് മരണമടഞ്ഞു. രാജ്ഞിയോട് നോസ്ട്രഡാമസ് പറഞ്ഞ മറ്റൊരു കാര്യം കൂടി സമാനമായ രീതിയില് അബദ്ധമായി. സ്പെയിന് രാജാവിന്റെ ഭാര്യയായിരുന്ന കാതറിന്റെ സഹോദരി ഗര്ഭിണിയാണെന്ന പ്രവചനമായിരുന്നു അത്. സന്തോഷവതിയായ രാജ്ഞി സഹോദരിക്ക് നിറയെ സമ്മാനങ്ങള് അയച്ചുകൊടുത്തെങ്കിലും അവസാനം ഗര്ഭിണിയല്ലെന്ന വാര്ത്ത കേട്ട് നിരാശപ്പെടേണ്ടി വന്നു. നോസ്ട്രഡാമസ് ഇതൊക്കെ എങ്ങനെ ന്യായീകരിച്ചുവെന്നറിയില്ല. രാജാവിന് ദീര്ഘായുസ്സ് നേര്ന്നത് രാജ്ഞിയില് നിന്ന് മറച്ചുവെച്ചിട്ടുണ്ടാകുമെന്ന് കരുതാം. രാജ്ഞിയുടെ മകന്റെ അകാലമരണത്തിന് മുമ്പ് നോസ്ട്രഡാമസ് മരിച്ചതുകൊണ്ട് ആ പ്രവചനം ന്യായീകരിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ലതാനും.<br /><br />ബാക്കിയൊക്കെ കാര്യവിവരമുള്ള ഒരു ജ്യോതിഷിക്ക് നിസ്സാരമായി ഒഴികഴിവുകള് പറഞ്ഞ് രക്ഷപെടാവുന്നതേയുള്ളു. ജ്യോതിഷത്തില് അതിനെല്ലാമുള്ള വകുപ്പുകളുണ്ടല്ലോ. അല്പ്പായുസ്സും ദീര്ഘായുസ്സും സുഖമരണവും ദുരന്തവും ഒരാളുടെതന്നെ ജാതകത്തില് വ്യാഖ്യാനിച്ച് കണ്ടെത്തുകയെന്നത് ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം കേവലം കുട്ടിക്കളി മാത്രം. രണ്ടായാലും ജ്യോതിഷലഹരിക്ക് അടിപ്പെട്ട കാതറീന് നോസ്ട്രഡാമസിന്റെ പ്രവചനപാളിച്ചകളൊന്നും ഒരു പ്രശ്നമായിരുന്നില്ലെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എക്കാലത്തും ജ്യോതിഷിയുടെ കരുത്ത് വിശ്വാസികളാണ്. ഇവിടെയും കഥ ഭിന്നമായിരുന്നില്ല. ഹെന്റിയുടെ മരണം 'നൂറ്റാണ്ടുകളി'ലെ മേല്പ്പറഞ്ഞ വരികളുമായി താരതമ്യപ്പെടുത്തി പ്രചരണം വന്നപ്പോള് നോസ്ട്രഡാമസ് അതിനെ കാര്യമായി പിന്തുണച്ചില്ലത്രെ. പകരം തന്നെ ഒരു പ്രവാചകനായി കാണരുതെന്ന് അപേക്ഷിച്ച് എളിമ നടിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും പറയപ്പെടുന്നു.<br /><br />ചരിത്രം പരിശോധിച്ചാല് മോണ്ട്ഗോമറിയുമായി ഹെന്റി നടത്തിയത് ഒരു ദ്വന്ദയുദ്ധമല്ല. ദ്വന്ദയുദ്ധം പോയിട്ട് അതൊരു യുദ്ധം പോലുമായിരുന്നില്ല. ഒരു സമാധാനക്കരാര് ആഘോഷിക്കാന് സംഘടിപ്പിച്ച സല്ക്കാരവേളയിലാണ് ഇവര് ഏറ്റുമുട്ടിയത്. അതാകട്ടെ, വിനോദത്തിന്റെ ഭാഗമായുള്ള ഒരു അഭ്യാസപ്രകടനമായിരുന്നു. രാജാവിന് പരിക്കേറ്റത് അബദ്ധത്തില് സംഭവിച്ചുപൊയതാണ്. അതുകൊണ്ടുതന്നെ അവിടെ യുദ്ധഭൂമി, പോരാട്ടം തുടങ്ങിയ പദങ്ങള്ക്കൊന്നും യാതൊരു സാംഗത്യവുമില്ല. ഈ പ്രവചനം നോസ്ട്രഡാമസിനെ ജീവിതകാലത്ത് തന്നെ പ്രശസ്തനാക്കിയെന്നാണ് പലരും എഴുതിവിടുന്നുവെങ്കിലും നോസ്ട്രഡാമസ് മരിച്ച് 48 വര്ഷങ്ങള്ക്ക് ശേഷമാണ് ഈ വരികള് ആദ്യമായി പ്രിന്റ് ചെയ്യപ്പെടുന്നത്. എന്നാല് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്ഞിയുള്പ്പെടെ പലര്ക്കും അതിന്റെ കയ്യെഴുത്ത്പ്രതി കണ്ടിട്ടുണ്ടെന്ന് ഊഹിക്കുന്നതില് തെറ്റില്ല.<br /><br />cage of gold, two fleets one, put out his eyes തുടങ്ങിയ പ്രയോഗങ്ങളൊന്നും ഹെന്റിയുടെ ദുരന്തവുമായി പൊരുത്തപ്പെടുന്ന പരാമര്ശങ്ങളല്ല. ഒന്നാമതായി, ഹെന്റിയുടെ ഹെല്മറ്റ് സ്വര്ണ്ണം കൊണ്ടുണ്ടാക്കിയതായിരുന്നില്ല. സ്വര്ണ്ണം മൃദുലതയുള്ള, വിലപിടിപ്പുള്ള ഒരു ലോഹമാണ്. കുന്തത്തെ തടുക്കാനുള്ള ശേഷിയില്ലാത്തതിനാല് യുദ്ധങ്ങളില് മുഖാവരണമായി സ്വര്ണ്ണം ഉപയോഗിക്കാറില്ലെന്ന് ആര്ക്കുമറിയാം. സ്വര്ണ്ണം പൂശിയതാവാനും വഴിയില്ല. കാരണം അക്കാലത്ത് സ്വര്ണ്ണംപൂശല് വിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വാദിക്കുന്നത് അതിഭാവനയായിരിക്കും. ‘eyes’എന്ന പ്രയോഗവും ശരിയല്ല. കാരണം രാജാവിന്റെ ഒരു കണ്ണില് മാത്രമാണ് കുന്തം കുത്തിക്കയറിയത്. രണ്ട് സേനയും ഒന്നിച്ചു എന്നു പറയുന്നതിനും ഇവിടെ ന്യായീകരണമൊന്നുമില്ല. അവ്യക്തമായി എഴുതപ്പെട്ട ഈ പൊതുപ്രസ്താവങ്ങളില് ഹെന്റിയുടെ അനുഭവത്തിന്റെ ഏകദേശ ഛായ ദര്ശിക്കാമെന്ന് മാത്രം. അതായത് വേണമെങ്കില് പറഞ്ഞൊപ്പിക്കാം! ലോകമെമ്പാടും നടന്ന വേറെ പല സംഭവങ്ങള്ക്കും ഇതേ ഖണ്ഡിക ഉപയോഗിക്കാം. കാഴ്ചബംഗ്ളാവില് കൂട്ടിനുള്ളില് കിടക്കുന്ന രണ്ട് സിംഹങ്ങള് തമ്മില് നടക്കുന്ന പോരാട്ടമാണെന്ന് പോലും പറഞ്ഞ് സാധൂകരിക്കാം. ആര്ക്കും എളുപ്പം ഖണ്ഡിക്കാനാവില്ല-ജ്യോതിഷപ്രസ്താവങ്ങളുടെ പൊതുസ്വഭാവമാണിത്.<br /><br />വിഖ്യാത ഫ്രഞ്ച് ശാസ്ത്രജ്ഞനായി ലൂയി പാസ്റ്ററെ(Louis Pasteur) കുറിച്ചാണെന്ന് അവകാശപ്പെടുന്ന പ്രവചനം പരിശോധിക്കാം.<br />Lost, found, hidden for so long a time,<br />the pastor will be honored as a demigod:<br />Before the Moon finishes its full period<br />he will be dishonored by other winds.(I-25)<br />്(നഷ്ടപ്പെട്ടു, കണ്ടെത്തി, ദീര്ഘകാലം ഒളിഞ്ഞിരുന്നു, പാസ്റ്റര് അര്ദ്ധദൈവമായി ആരാധിക്കപ്പെടും. ചന്ദ്രന് അതിന്റെ പൂര്ണ്ണചക്രം പൂര്ത്തിയാക്കുന്നതിന് മുമ്പ് മറ്റ് കാറ്റുകളാല് അവന് അപമാനിക്കപ്പെടും)<br />നോസ്ട്രാഡാമസ് ഭാവിയില് നടക്കുന്ന ഒരു സംഭവത്തിലേയും വ്യക്തികളുടെ പേര് പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. pastor എന്നതിന്റെ ഫ്രഞ്ച് വാക്ക് Pasteur എന്നാണ്. അതായത് ഇതൊരു പൊതുനാമ(genric name)മാണ് മതപുരോഹിതന് എന്നാണ് സാമാന്യേനയുള്ള അര്ത്ഥം. ലൂയി പാസ്റ്ററിന്റെ കാര്യത്തില് മാത്രം പേര് സൂചിപ്പിച്ചെന്ന് പറയുന്നതില് കഥയില്ല. അര്ദ്ധദൈവമായി മാറി എന്നൊക്കെ പറയുമ്പോള് ഏതോ മതനേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നതാണ് കൂടുതല് യുക്തിസഹം. പത്തൊമ്പാതാം നൂറ്റാണ്ടില് ലൂയി പാസ്റ്റര് നടത്തിയ പ്രതിരോധ വാക്സിന് കണ്ടുപിടുത്തവുമായി തട്ടിച്ചുനോക്കുമ്പോള് ചാന്ദ്രചക്രത്തിന്റെ അവസാനം സംബന്ധിച്ച സമയസൂചന മാത്രമാണ് ഏകദേശം ശരിയായി വരുന്നത്. ബാക്കിയൊക്കെ സ്ഥിരം വളച്ചൊടിക്കലും ഒപ്പിക്കലും. ഇതില് ലൂയി പാസ്റ്ററുമില്ല, പേപ്പട്ടിവിഷവുമില്ല, പ്രതിരോധവാക്സിനുമില്ല, ചികിത്സയുമില്ല. ആകെപ്പാടെ പാസ്റ്റര് എന്നൊരു വാക്ക് മാത്രം!<br /><br />2001 ലെ വേള്ഡ് ട്രേഡ് സെന്റര് ആക്രമണത്തെ കുറിച്ച് നോസ്ട്രഡാമസ് പതിനാറാം നൂറ്റാണ്ടില് പ്രവചിച്ചതായിരുന്നു നോസ്ട്രഡാമസ് ആരാധകര് ഈയിടെ ഏറെ ആഘോഷിച്ചത്! ഇതാണ് വരികള്:<br />Volcanic fire from the center of the earth<br />will cause trembling around the new city:<br />Two great rocks will make war for a long time.<br />Then Arethusa will redden a new river.<br />(ഭൂമധ്യത്തില് നിന്നും അഗ്നിപര്വതാഗ്നി പുതിയ നഗരത്തെ വിറപ്പിച്ചു കളയും. രണ്ടു മഹാശിലകള് ദീര്ഘനേരം പൊരുതിനില്ക്കും. ശേഷം അരത്തൂസ ഒരു പുതിയ നദിയെ ചുവപ്പിക്കും)</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇതാണ് 2001 ലെ ന്യൂയോര്ക്കിലെ ഭീകരാക്രമണം! അസ്സല് ഫ്രഞ്ച് വരികളെ വല്ലാതെ വളച്ചൊടിച്ചാണ് ഈ ഖണ്ഡികയുടെ തര്ജമകള് പ്രചരിപ്പിക്കപ്പെടുന്നത്. ഇതില് new city എന്നതിന് പകരം Newyork cityഎന്നെഴുതി വിടുന്ന മഹാനുഭാവരുമുണ്ട്. de cite neufue എന്നാണ് ഫ്രഞ്ച് വരികള്. ആ പദത്തിലെങ്ങും ന്യൂയോര്ക്ക് വരുന്നില്ലെന്ന് ഫ്രഞ്ച് അറിയാത്തവര്ക്കു പോലും പെട്ടെന്ന് മനസ്സിലാകും. ഇംഗ്ളണ്ടിലെ യോര്ക്ക്ഷെയറിലെ കുടിയേറ്റക്കാരാണ് പ്രധാനമായും അമേരിക്കയിലെ തങ്ങളുടെ അധിവാസകേന്ദ്രത്തിന് ന്യൂയോര്ക്ക് എന്ന് പേരിട്ടത്. നോസ്ട്രോഡാമസിന് വ്യാജവരികള് കുത്തിതിരുകാമെങ്കില് വളച്ചൊടിക്കുന്നതിന് ആരാധകരെന്തിന് മടിക്കണം?!! Newyork cityഎന്ന് കിട്ടി കഴിഞ്ഞാല് പിന്നെ മുന്പിന് നോക്കണ്ട കാര്യമില്ലല്ലോ!! ചില തര്ജമകളില് അഗ്നിപര്വതാഗ്നിയുടെ സ്ഥാനത്ത് പറക്കുന്ന ലോഹയന്ത്രങ്ങള്(flying metal machines)എന്നൊക്കെയാണുള്ളത്. സംശയിക്കേണ്ടതില്ല, മതവെറിയന്മാര് റാഞ്ചിയെടുത്ത് വേള്ഡ് ട്രേഡ് സെന്ററില് കൊണ്ടിടിച്ച വിമാനങ്ങള് വ്യാഖ്യാനിച്ചെടുക്കാനുള്ള ഭഗീരഥപ്രയത്നം തന്നെയാണിത്! നെപ്പോളിയന്, ഹിറ്റ്ലര്, ലോകയുദ്ധങ്ങള് എന്നിവയെക്കുറിച്ച് മുന്നറിവ് ഉണ്ടായിരുന്ന നോസ്ട്രഡാമസിന് 2001 ലെ ഭീകരാക്രമണത്തെ കുറിച്ച് മുന്നറിവില്ലാതെ പോകുന്നത് മോശമല്ലേ!?<br /><br />പുതിയ നദിയെ ചുവപ്പിക്കും(redden a new river),അരത്തൂസ (Arethusa)തുടങ്ങിയ പദങ്ങള്ക്കും ആരും സ്വപ്നേപി വിചാരിക്കാത്ത വ്യാഖ്യാനകസര്ത്തുകള് ലഭ്യമാണ്. രണ്ടു മഹാശിലകള്(Two great rocks), ഭൂമധ്യത്തില് നിന്നും വരുന്ന അഗ്നിപര്വതാഗ്നി(Volcanic fire from the center of the earth)എന്നത് മുഹമ്മദ് അത്ത ഉള്പ്പെടെയുള്ള ഈജ്പിറ്റുകാരായ വിമാന റാഞ്ചികളെ സൂചിപ്പിക്കുന്നതാണെന്നൊക്കെ വ്യാഖ്യാനമുണ്ട്. ഈജിപ്റ്റ് ആഫ്രിക്കയിലും ആഫ്രിക്ക ഭൂമധ്യരേഖയിലുമാണല്ലോ?! വേള്ഡ് സെന്റര് തകര്ന്നപ്പോള് കുംഭഗോപുരങ്ങളില് വിമാനമിടിച്ചാണ് തീ പടര്ന്നത്. അപ്പോള് തീ വരുന്നത് മുകളില് നിന്നാണ്-അതായത് ആകാശത്തുനിന്നും താഴോട്ട്. ഒരു ചേര്ച്ചയുമില്ലാത്ത ആദ്യ വരി പോലും പരിഹാസ്യമാണ്. പക്ഷെ ഈ വരികളുടെയൊക്കെ തര്ജമകളില് നിന്ന് ഭീകരാക്രമണം വ്യാഖ്യാനിച്ചെടുക്കുകയാണ് നോസ്ട്രഡാമസ് വ്യവസായികള് ചെയ്യുന്നത്. മേല്പ്പറഞ്ഞ വരികള് സംബന്ധിച്ച് ഇന്റര്നെറ്റില് പ്രചരിപ്പിക്കപ്പെട്ട വരികള് നോക്കൂ: 'In the year of the new century and nine months ... in the city of York there will be a great collapse, two twin brothers torn apart by chaos ... on the 11th day of the 9th month ... two metal birds would crash into two tall statues....'<br /><br />നോക്കൂ, ഇതിലെന്താണ് ഇല്ലാത്തത്?! വിമാനങ്ങള് കൊണ്ടിടിച്ച കാര്യം മാസവും തീയതിയുംവരെ വ്യക്തമാക്കി എഴുതിയിരിക്കുന്നു. നോസ്ട്രഡാമസ് ആരാധകര് ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില് പേരില് യോര്ക്ക് വരുന്ന (ഉദാ-ഇംഗ്ളണ്ടിലെ യോര്ക്ക്ഷെയറിലും അമേരിക്കയിലെ ന്യൂയോര്ക്കിലും) പട്ടണങ്ങളിലെല്ലാം ദുരന്തം ഒഴിവാക്കാനുള്ള തയ്യാറെടുപ്പ് നടത്താമായിരുന്നു. വേറൊന്നുംവേണ്ട, ആ തീയതി മാത്രം മതിയായിരുന്നു! 2001 സെപ്തംബര് 11 ന് മുമ്പ് 'നൂറ്റാണ്ടുകളെ' അധികരിച്ച് നൂറ് കണക്കിന് വ്യാഖ്യാനഗ്രന്ഥങ്ങളും ഡോക്കുമെന്ററികളും ലോകമെമ്പാടും പുറത്തുവന്നിട്ടുണ്ട്. ഇത്ര കൃത്യമായി തീയതിയും സ്ഥലവും സൂചിപ്പിച്ചിട്ടും അവരാരും ഈ പ്രവചനം തിരിഞ്ഞു നോക്കിയതു പോലുമില്ല! പക്ഷെ ഇത്തരം വരികളൊക്കെ വ്യാജവും വളച്ചൊടിച്ചതുമാണെന്ന് അഞ്ചു വര്ഷത്തെ ഗവേഷണത്തിന് ശേഷം 'The Secrets of Nostradamus Exposed,' എന്ന പുസ്തകത്തിന്റെ രചിയിതാവായ റെ കംഫോര്ട്ട്(Ray Comfort) സ്ഥാപിക്കുന്നുണ്ട്. കംഫര്ട്ട് നാസ്തികനോ യുക്തിവാദിയോ അല്ല, മറിച്ച് അറിപ്പെടുന്ന മതസ്നേഹിയാണ്.<br />ഇനി,ഏറെ വാഴ്ത്തപ്പെടുന്ന ഹിറ്റ്ലറിനെക്കുറിച്ചുള്ള പ്രവചനം നോക്കാം:<br /><br />The two greatest ones of Asia and of Africa,<br />From the Rhine and Hister they will be said to have come,<br />Cries, tears at Malta and the Ligurian side.(IV-68)<br />(വീനസില് നിന്നും അത്ര അകലെയല്ലാത്ത സ്ഥലത്ത്, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളില് നിന്നും ഏറ്റവും മഹത്തായ രണ്ടെണ്ണം, റൈനില് നിന്നും, ഹിസ്റ്ററില് നിന്നും വന്നവയാണവയെന്ന് പറയപ്പെടുന്നു. നിലവിളികളും കണ്ണുനീരും മാള്ട്ടയുടേയും ലിഗൂറിയന്റെയും തീരത്ത്) ഈ നാലുവരികളില് നിന്നും ഹിറ്റ്ലറിനെ സൃഷ്ടിച്ചെടുക്കാനായി നൂറുകണക്കിന് പേജുകള് നോസ്ട്രഡാമസ് ആരാധകര് എഴുതിക്കൂട്ടിയിട്ടുണ്ട്. ഹിറ്റ്ലറിന്റെ പേരുപോലും ഏതാണ്ട് അതുപോലെ (Hister) പറഞ്ഞുകളഞ്ഞു എന്നതായിരുന്ന പലരേയും ആവേശംകൊള്ളിച്ചത്. നോസ്ട്രോഡാമസ് ഈ വരികള് പ്രസിദ്ധീകരിക്കുന്ന കാലത്തും അതിനുമുമ്പും ഹിസ്റ്റര് എന്നാല് ഡാന്യൂബ് നദിയുടെ (River Danube) പേരായിരുന്നു. അതിന് അഡോള്ഫ് ഹിറ്റ്ലറുമായി യാതൊരു ബന്ധവുമില്ല. ഹിസ്റ്ററില് നിന്ന് വരുന്നുവെന്ന് പറയപ്പെടുന്നു(From the Rhine and Hister they will be said to have come) ഈ വരികളില് പറയുന്നതെങ്കില് ‘From Rhine Hister will come’ എന്നാണ് ചില പുസ്തകങ്ങളില്! എന്തൊക്കെ ചെയ്താലും 'ഹിസ്റ്റര്' എന്നുള്ളത് 'ഹിറ്റ്ലര്' ആക്കാന് സാധിക്കില്ല. കാരണം മൂലകൃതിയില് 'ഹില്റ്റര്'(Du Ryn& hilter, qu'on dira font venus) എന്നാണ് എഴുതിയിരിക്കുന്നത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇംഗ്ളീഷില് ഹിസ്റ്റര് എന്ന് പറയുന്നതും ഫ്രഞ്ചില് ഹില്റ്റര് എന്ന് വിളിക്കുന്നതും ഡാന്യൂബ് നദിയെയാണ്. ഇനി അഥവാ നോസ്ട്രാമസ് അക്ഷരപ്പിശക് പറ്റി അറിയാതെ ‘Hitler’ എന്നെങ്ങാനും ഉപയോഗിച്ചിരുന്നെങ്കില് എന്താകുമായിരുന്നു പുകില്? അഡോള്ഫ് ഹിറ്റ്ലറുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വരികള് വെച്ച് നോസ്ട്രഡാമസ് ആരാധകര് ഈ ലോകമെടുത്ത് തിരിച്ചുവെച്ചേനെ! ഏഷ്യയിലില് നിന്നും രണ്ടെണ്ണം എന്നത് ഹിറ്റ്ലറും മുസ്സോളിനിയും തമ്മിലുള്ള കണ്ടുമുട്ടലാണെന്നാണ് പ്രവചനകുതുകികളുടെ വ്യഖ്യാനം. ജര്മ്മിനിയുമായി ബന്ധപ്പെട്ട ഒരു യുദ്ധത്തെ കുറിച്ച സൂചന വരികളിലുണ്ടെങ്കിലും എത്ര കുഴിച്ചുനോക്കിയാലും അഡോള്ഫ് ഹിറ്റ്ലറെയോ രണ്ടാം ലോകയുദ്ധത്തെ പറ്റിയോ യാതൊന്നും ഈ വരികളില് കണ്ടെത്താനാവില്ല. രണ്ടാം ലോകയുദ്ധക്കാലത്ത് ആരെങ്കിലും ഇങ്ങനെയൊരു വ്യാഖ്യാനം നടത്തിയതായും അറിവില്ല.<br /><br />ഒലിവര് ക്രോംബെല്ലിനെ കുറിച്ചാണെന്ന് അവകാശപ്പെടുന്ന വിശ്രുതമായ ഖണ്ഡികയുടെ കാര്യവും സമാനമാണ്.<br />More of a butcher than a king in England,<br />born of obscure rank will gain empire through force.<br />Coward without faith, without law he will bleed the land;<br />His time approaches so close that I sigh( VIII-76).<br /><br />ഇതാണ് വരികള്. തര്ജമ ഏതാണ്ടിങ്ങനെ: രാജാവെന്നതിനേക്കാള് ഒരു ഇറച്ചിവെട്ടുകാരന്, അജ്ഞാതമായ, താഴ്ന്ന നിലയില് നിന്നും കടന്നുവന്ന് ബലപ്രയോഗത്തിലൂടെ സാമ്രാജ്യം പിടിച്ചെടുത്തു. വിശ്വാസമില്ലാത്ത ഭീരു, നിയമരാഹിത്യത്തിലൂടെ നാട്ടില് ചോര ചിന്തി. അയാളുടെ സമയം ഉടന് അവസാനിക്കുമെന്ന് ഞാന് കാണുന്നു/അവസാനിക്കുമെന്നതില് ഞാന് ആശ്വസിക്കുന്നു.<br /><br />പതിനേഴാം നൂറ്റാണ്ടില് ഒലിവര് ക്രോംബെല് (1599-1658)ഇംഗ്ലണ്ടിന്റെ അധികാരം കോമണ്വെല്ത്തില് നിക്ഷിപ്തമാക്കി ബ്രിട്ടണ് ഭരിച്ചതിനെ കുറിച്ചാണ് ഈ വരികളെന്ന വാദം കുറച്ച് അതിശയോക്തിപരം തന്നെയാണ്. ഇംഗ്ളണ്ടിലെ ഭരണാധികാരികള് മുഴുവന് എടുത്തുനോക്കുമ്പോള് ക്രോബെല്ലിന്റെ പേരാണ് ഈ ഖണ്ഡികയുമായി കുറെയെങ്കിലും സാമ്യം തോന്നിക്കുക എന്നതു ശരിതന്നെ. താഴ്ന്ന റാങ്കില് നിന്ന് ഉയര്ന്നുവന്ന ആളാണെന്ന് വേണമെങ്കില് പറയാമെങ്കിലും കുലീന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ഇറച്ചിവെട്ടുകാരനെപ്പോലെ ക്രൂരതകള് കാട്ടിയെന്നും വാദിക്കാമെങ്കിലും അദ്ദേഹമോ കുടുംബമോ ഒരിക്കലും മാംസക്കച്ചവടക്കാരായിരുന്നില്ല. ഭീരുവായിരുന്നുവെന്നും ആരോപിക്കാം പക്ഷെ ക്രോംബെല്ലിന് വിശ്വാസമില്ലായിരുന്നുവെന്ന് ആര്ക്കും പറയാനാവില്ല. കടുത്ത പ്രോട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു അദ്ദേഹം. Paradise Lost, Pardise regained തുടങ്ങിയ മതാധിഷ്ഠിതമായ ഇതിഹാസകാവ്യങ്ങള് എഴുതിയ ജോണ് മില്ട്ടണായിരുന്നു അദ്ദേഹത്തിന്റെ ലാറ്റിന് സെക്രട്ടറി.<br /><br />ഫ്രഞ്ച് വിപ്ളവത്തെക്കുറിച്ച് നോസ്ട്രാഡാമസ് പ്രവചിച്ചുവെന്ന് വാദിക്കുന്നവര് പരക്കെ ഉന്നയിക്കുന്ന വരികളാവട്ടെ അടുത്തത്:<br /><br />The single part afflicted will be mitred,<br />Return conflict to pass over the tile:<br />For five hundred one to betray will be titled<br />Narbonne and Salces we have oil for knives. IX-23<br />മുറിവേറ്റ/രോഗം ബാധിച്ച ഏക ഭാഗം അലങ്കരിക്കപ്പെടും. ടൈല് കടക്കാനായി സംഘര്ഷം തിരിച്ചെത്തുന്നു. അഞ്ഞൂറ്/അഞ്ഞൂറ്റിയൊന്ന് ചതിയന്മാര് ആദരിക്കപ്പെടും. നര്ബോണിലും സല്സസിലും കത്തിക്ക് മൂര്ച്ച കൂടും.<br /><br />സത്യത്തില് ഇവിടെയും ഫ്രഞ്ചില് നിന്ന് ഇംഗ്ളീഷിസേക്ക് തര്ജമ ചെയ്യുന്നിടത്ത് കളികള് ഏറെയും നടന്നിട്ടുളളത്. തങ്ങള് ഉദ്ദേശിക്കുന്ന അര്ത്ഥം ലഭിക്കത്തക്ക രീതിയില് ഇഷ്ടപ്പെട്ട വാക്കുകള് തിരുകി കയറ്റാന് ബന്ധപ്പെട്ടവര് ശ്രദ്ധിക്കാറുണ്ട്. ലൂയി പതിനാലമാന്റെ ഭാര്യയായ മേരി അന്റോണിറ്റയെ(Queen Marie Antoinette of France)കുറിച്ചും ഫ്രഞ്ച് വിപ്ളവത്തെ കുറിച്ചുമാണ് ഈ വരികളെന്നാണ് അവകാശം. ഫ്രഞ്ചില് മേരിക്ക് Marie എന്നാണ് എഴുതുക. അതല്ലാതെ വേറെ സ്പെല്ലിംഗ് ഉപയോഗിക്കാറില്ല. അസ്സല് വരികളില് “Le part soluz mary fera mittre” എന്നാണുള്ളത്. അതില് കാണുന്ന mary ക്ക് എന്ന Marie തര്ജമ കൊടുത്താണ് ഈ വരികള് മേരി അന്റോണിറ്റയില് കൊണ്ട് ചെന്ന് കെട്ടിയത്. മേരിയുടെ പേര് മാത്രം നോസ്ട്രഡാമസ് ഇംഗ്ളീഷില് എഴുതിയെന്ന് വാദിക്കാമല്ലോ?! മേരിയെ കിട്ടിയാല്<br />മേരി അന്റോണിറ്റയെ കിട്ടും, മേരി അന്റോണിറ്റയെ കിട്ടിയാല് ഫ്രഞ്ചുവിപ്ളവം കിട്ടും!! അതുപോലെ തന്നെ ഇതില് thuille എന്ന പദത്തിന് ചില നോസ്ട്രഡാമസ് ആരാധകര് Tuillerie garden എന്ന അര്ത്ഥം കൊടുത്തു. മേരി അന്റോണിറ്റ കൊട്ടാരത്തില് നിന്നും പോയത് ഈ ഉദ്യാനത്തിലേക്കാണ്. പക്ഷെ സത്യത്തില് ഫ്രഞ്ചിലെ tile ന് ഓട് എന്ന അര്ത്ഥമാണുള്ളത്. നര്ബോണി തെക്ക് പടിഞ്ഞാറന് ഫ്രാന്സിലെ ഒരു പട്ടണമാണ്. ഫ്രഞ്ച വിപ്ളവുമായി പ്രകടമായ യാതൊരു ബന്ധവും ഈ പട്ടണത്തിനില്ല(വേണമെങ്കില് ഉണ്ടാക്കാം!).<br /><br />നോസ്ട്രഡാമസിന്റെ വിഖ്യാത പ്രവചനങ്ങളില് ഒന്നാണത്രെ രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ അണുബോംബിട്ട സംഭവം. അതിനായി പലരും കണ്ടുവെച്ചിരിക്കുന്ന വരികള് താഴെക്കാണുന്നവയാണ്:<br /><br />Near the gates and within the cities<br />there will be two scourges the like of which was never seen,<br />famine within plague, people put out by steel,<br />crying to the great immortal God for relief.(II-6)<br />വാതിലിനടുത്തും നഗരത്തിനുള്ളിലും മുമ്പ് കണ്ടിട്ടില്ലാത്തവിധം ഭീകരത ആഞ്ഞടിക്കും. പട്ടിണിക്കൊപ്പം പ്ളേഗ് വിരുന്നിനെത്തും. ജനങ്ങള് ഉരുക്കുമൂലം നശിപ്പിക്കപ്പെടും. അനശ്വരനായ മഹാദൈവത്തോട് ആശ്വാസത്തിനായി നിലവിളിക്കും.<br /><br />ഫ്രഞ്ചില്“Portes”എന്നാല് വാതില്, ഇടനാഴി എന്നൊക്കെയാണ് അര്ത്ഥം. വരി കാണുമ്പോഴറിയാം, നോസ്ട്രഡാമസിന്റെ കാലത്തൊക്കെ സംഭവിക്കുന്നതു പോലെയുള്ള പകര്ച്ചവ്യാധിയും പട്ടിണിയുമൊക്കെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടില്ലെത്തുമ്പോള്പ്ളേഗും പട്ടിണിയുമൊക്കെ യൂറോപ്പില് പ്രസക്തമല്ല. ജപ്പാനില് ആണവസ്ഫോടനത്തോട് അനുബന്ധിച്ച് പ്ളേഗ് പൊട്ടിപുറപ്പെട്ടതുമില്ല. രണ്ടാമത്തെ വരിക്ക് അവിശ്വസനീയമായ എണ്ണം മനുഷ്യര് മരിച്ചുവീണു എന്നൊക്കെ തര്ജമ ചെയ്ത് ഒപ്പിക്കുന്നത് കാണാം. പിന്നെ ആധുനിക കാലവുമായി ബന്ധമുണ്ടെന്ന് പറയാവുന്ന പദം ഉരുക്കാണ്(steel). പക്ഷെ നോസ്ട്രഡാമസിന്റെ കാലത്ത് ഉരുക്ക് എന്നാല് ആയുധങ്ങള് എന്ന അര്ത്ഥമേ ഉണ്ടായിരുള്ളു. ഇതിലെങ്ങും രണ്ടാം ലോകയുദ്ധവും അമേരിക്കയും ജപ്പാനും ആകാശത്തുനിന്നുള്ള ബോംബ് വര്ഷമോ ഒന്നും കാണാനില്ല. പകുതി തര്ജമയിലെ കമിഴ്ത്തുവിദ്യയും ബാക്കി വ്യാഖ്യാനഫാക്ടറിയിലെ പണികളും ചേര്ത്താണ് ഇല്ലാത്ത അര്ത്ഥങ്ങള് നോസ്ട്രഡാമസിന്റെ വരികള്ക്ക് കല്പ്പിച്ച് നല്കിയത്. ഇതൊക്കെയാണ് ഏറ്റവും പ്രശസ്തമായ പ്രവചനങ്ങളുടെ വിശേഷങ്ങള്. കൂടുതല് ഉദാഹരണങ്ങള് വിസ്താരഭയത്താല് ഒഴിവാക്കുന്നു.<br /><br />ഇനി, ഒരേ ഖണ്ഡിക തന്നെ പലരെ കുറിച്ചും പ്രചരിപ്പിക്കുന്നതാണ് അടുത്ത കൗതുകം. നെപ്പോളിയന്റെ ഉയര്ച്ച വര്ണ്ണിക്കുന്നതായി വിശേഷിപ്പിക്കപ്പെടുന്ന ഖണ്ഡിക മറ്റ് പലരുടേ കാര്യത്തിലും സാധുവാകുന്നുണ്ട്.<br /><br />A ruler will be born near Italy,<br /><br />Whose cost to the Empire shall be quite dear;<br /><br />They will say from those whom he shall rally<br /><br />That he is less a prince than a butcher.(I:60)<br /><br />(ഇറ്റലിക്ക് സമീപത്ത് ഒരു നേതാവ് ജനിക്കും, സാമ്ര്യാജ്യം നേടാനുള്ള അയാളുടെ പ്രയാണം കുറച്ച് കടുപ്പമായിരുക്കും. അവന്റെ അനുയായികളില് നിന്നും കേട്ടറിഞ്ഞവര് പറയും. രാജകുമാരന് എന്നതിനേക്കാള് അയാളൊരു ഇറച്ചിവെട്ടുകാരനാണ്)<br /><br />“near Italy” എന്ന വാക്ക് കുറെയധികം പ്രദേശങ്ങള്ക്ക് ബാധകമാണ്. ഓസ്ട്രിയ മുതല് കോഴ്സിക്ക, ഫ്രാന്സ്, സ്വിറ്റ്സര്ലന്ഡ്, ഗ്രീസ്, പഴയ യൂഗോസ്ളാവിയ... ഒക്കെ ഇറ്റലിക്ക് സമീപം വരും. അങ്ങനെ വരുമ്പോള് നെപ്പോളിയന്(Napoleon/1769–1821) മാത്രമല്ല അഡോള്ഫ് ഹിറ്റ്ലറും(Adolph Hitler/1889–1945) റോമന് ചക്രവര്ത്തിയായി ഫെര്ഡിനാന്ഡ് രണ്ടാമനും(Emperor Ferdinand II/1578–1637)ഈ ഖണ്ഡികയിലെ നേതാവിന് യോജിച്ചവര് തന്നെ. ഇനി ഇതില് പറയുന്നത് സ്വിററ്സര്ലന്ഡുകാരനായ ടെന്നീസ് ഇതിഹാസം റോജ്ര് ഫെഡററിനെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ചാലും കേട്ടുകൊണ്ടു നില്ക്കുകയേ നിവര്ത്തിയുള്ളു! പതിനാലാം നൂറ്റാണ്ടിലും ഫ്രഞ്ചും ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ളീഷും തമ്മിലുള്ള പൊരുത്തക്കേടും തര്ജമയിലെ പ്രസരണനഷ്ടവുമാണ് സൂചനകള് ദുരൂഹമാക്കുന്നത്. നടന്ന സംഭവങ്ങള്ക്ക് അനുസൃതമായി പരിഭാഷ പരുവപ്പെടുത്തിയെടുക്കുക എന്ന സുകുമാരകലയാണ് ആദ്യഘട്ടം. ലക്ഷ്യമിടുന്ന അര്ത്ഥം ലഭിക്കത്തക്ക രീതിയില് വരികളെ തിരിച്ചു പാകപ്പെടുത്തിയ(retrofitting) ശേഷം ഭാവനാലോലുപരായി അവയൊക്കെ വ്യാഖ്യാനിക്കുന്നു!<br /><br />നോസ്ട്രഡാമസ് പ്രവചിക്കാത്തതായി ഈ ലോകത്ത് യാതൊന്നുമില്ല. സാമ്പത്തികമാന്ദ്യം മുതല് സദാം ഹുസൈന് വരെ, കെന്നഡിയുടെ മരണം മുതല് മനുഷ്യന്റെ ചാന്ദ്രയാത്ര വരെ,ഹൈഡ്രജന് ബോംബു മുതല് ബാരക്ക് ഒബാമ വരെ, ഇന്റര്നെറ്റു മുതല് ഒസാമ ബിന് ലാദന് വരെ അദ്ദേഹത്തിന്റെ പിടലിക്ക് വെച്ചു കൊടുത്തിട്ടുണ്ട്. വ്യാഖ്യാനിച്ച വരികളേക്കാള് സ്തോഭജനകമാണ് യാതൊരുവിധ വ്യാഖ്യാനത്തിനും വഴങ്ങാത്ത 'നൂറ്റാണ്ടുകളി'ലെ ഖണ്ഡികകള്! അവയൊക്കെ ഭാവിയിലേക്കുള്ള നേര്സൂചകങ്ങളാണത്രെ. എത്രയെത്ര രഹസ്യങ്ങളും നിഗൂഡതകളുമാണ് അവയിലൊക്കെ അടക്കം ചെയ്തിരിക്കുന്നതെന്ന് ആര്ക്കും പറയാനാവില്ലെന്ന് നോസ്ട്രഡാമസിന്റെ ആരാധകര് ആവേശത്തോടെ ആണയിടുന്നു. ആദ്യം സംഭവം നടന്നുകിട്ടട്ടെ, അതിനെക്കുറിച്ച് നോസ്ട്രഡാമസ് എന്തു പറഞ്ഞുവെന്ന് പിന്നീട് പരിശോധിച്ച് പറയാം എന്ന നിലപാടാണ് ആരാധകര് പൊതുവെ സ്വീകരിച്ചു കാണുന്നത്.<br /><br />ശാസ്ത്രീയ കണ്ടുപിടുത്തങ്ങള് നിര്ലജ്ജം ഏറ്റെടുത്ത് തങ്ങളുടെ മതപുസ്തകത്തിലെ വരികളെടുത്ത് വളച്ചൊടിച്ച് ഇതാണ് ശാസ്ത്രം കണ്ടെത്തിയത് എന്നൊക്കെ ആക്കിക്കൂട്ടുന്ന മതതന്ത്രം തന്നെയാണ് നോസ്ട്രഡാമസ് അനുകൂലികള് സ്വീകരിക്കുന്നത്. സംഭവം നടന്നുകഴിഞ്ഞ് പറയുന്നതിനെ പ്രവചനം എന്നെങ്ങനെ വിളിക്കുമെന്ന സരളമായ ചോദ്യം അവിടെ ഉയരുന്നുണ്ട്. ഒരു കാര്യം സംഭവിച്ച് കഴിഞ്ഞ് അറിയുന്നത് കേവലം ചരിത്രപഠനം മാത്രമാണ്. നോസ്ട്രഡാമസ് എ.ഡി. 3056 വരെയുള്ള കാര്യങ്ങള് പ്രവചിച്ചുവെന്ന് പറയുന്നു. എന്തൊക്കെയാണ് ആ സംഭവങ്ങള്? ഒരെണ്ണംപോലും കൃത്യമായി പറയാന് ആര്ക്കും സാധിക്കുന്നില്ല. സംഭവിച്ചുകഴിഞ്ഞ് ഇല്ലാത്ത അര്ത്ഥമൊക്കെ കുത്തിത്തിരുകി 'അതാണ് ഇത്'എന്നൊക്കെ പറഞ്ഞ് ജനത്തെ കബളിപ്പിക്കുന്നത് ഉദാത്തമല്ല. ആവേശം പൂണ്ട നോസ്ട്രഡാമസ് അനുകൂലികളുടെ വെമ്പല് കാരണം ഒരേ ഖണ്ഡിക പലര്ക്കും ഭിന്ന സംഭവങ്ങളായി മാറുന്നത് സാധാരണ കാഴ്ചയാണ്. തൊപ്പിക്കനുസരിച്ച് തല മുറിക്കാമെന്ന ആത്മവിശ്വാസത്തോടെ വരികളുമായി അനുയോജ്യ വ്യക്തികളേയും സംഭവങ്ങളേയും തേടി ഉഴറുകയാണവര്.<br /><br />നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളെക്കുറിച്ച് എഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്നവരെല്ലാം അവരവരുടെ ശൈലിയിലും കാഴ്ചപ്പാടിലുമാണ് നോസ്ട്രഡാമസിന്റെ പ്രവാചകത്വത്തെ വാഴ്ത്തുന്നത്. 'നൂറ്റാണ്ടുകളി'ലെ വരികളുടെ പൊതു സ്വഭാവമാണ് ഏവരേയും തുണയ്ക്കുന്നതെന്നതില് തര്ക്കമില്ല. അവ്യക്തവും ഭിന്ന അര്ത്ഥങ്ങള് ആരോപിക്കാന് സാധിക്കുന്നതുമായ കൃത്യതയില്ലാത്ത പൊതുപ്രസ്താവങ്ങളാണ് അവയെല്ലാം തന്നെ.They are all vague, ambiguous, non-specific general satements. പൊതുവില് ഏതൊരു പ്രവചനവിദ്യക്കാരനും അനുവര്ത്തിക്കുന്ന തന്ത്രം മാത്രമാണിത്. ഇത്തരം പ്രസ്താവങ്ങള് ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാനാവില്ല. എന്തിനെക്കുറിച്ചാണ് വിവരിക്കുന്നതെന്ന് പോലും അറിയാതെ ഒരു കാര്യം തെറ്റോ ശരിയോ എന്നെങ്ങനെ നിര്ണ്ണയിക്കാനാവും?! ഒരു ഉത്തമ പ്രവചനത്തിന് വേണ്ടുന്ന അസത്യവല്ക്കരണക്ഷമത(falsifiability), ആവര്ത്തക്ഷമത(Repeatability), പ്രാപഞ്ചികത്വം(universality) തുടങ്ങിയ മൂന്ന് ഗുണങ്ങളും അവയ്ക്കില്ല.<br /><br />ഭാവനാവിനിമയത്തിന്റെ തോതനുസരിച്ച് പല പ്രവചനങ്ങളും കൃത്യമായി ഫലിച്ചതായി നമുക്ക് അനുഭവപ്പെടാം. പക്ഷെ കൃത്യമായ വിശദാംശങ്ങള് സൂചിപ്പിച്ച് പ്രവചനങ്ങള് നടത്തുന്നത് പ്രവാചകരെ സംബന്ധിച്ചിടത്തോളം ആപത്കരമാണ്. ഒന്നും കൃത്യമായോ വ്യക്തമായോ പറയാതിരിക്കുക എന്ന കാലാതിവര്ത്തിയായ പ്രപചനതന്ത്രം പയറ്റാന് മറന്നവരെല്ലാം പരിഹാസ്യരായിട്ടുണ്ട്. അസത്യവല്ക്കരണക്ഷമത നേരിയ തോതില് പ്രകടമാകുന്ന ചുരുക്കം ചില വരികളില് നോസ്ട്രഡാമസ് പരാജയപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. നോസ്ട്രഡാമസിന്റെ പ്രവചനവിജയത്തിന് വസ്തുനിഷ്ഠ തെളിവില്ലെന്ന് മാത്രമല്ല കൃത്യമായി ചില സംഭവങ്ങളോ വര്ഷങ്ങളോ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ അവ യാഥാര്ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കാനായിട്ടുണ്ട്. കൃത്യമായ തീയതി (specific date of occurrence) ചൂണ്ടിക്കാട്ടിയെന്ന് കരുതപ്പെടുന്ന III:77 ലെ പേര്ഷ്യയെ കുറിച്ചുള്ള അമ്പേ പാളിപ്പോയ പ്രവചനം നല്ലൊരു ഉദാഹരണമാണ്:<br /><br />The third climate, under Aries’ listing,<br /><br />October, seventeen twenty-seven,<br /><br />Those of Egypt capture the Persian King.<br /><br />Conflict, death, loss: the Cross disgraced even.<br />(ഏരീസിന്റെ മൂന്നാം ഋതുവില് 1727 ഒക്ടോബറില് ഈജിപ്റ്റില് നിന്നുള്ളവര് പേര്ഷ്യന് രാജാവിനെ കീഴടക്കും. സംഘര്ഷം, മരണം, നഷ്ടം, ക്രിസ്തുമതം വീണ്ടും അപമാനിക്കപ്പെടും)<br /><br />ഇവിടെ രണ്ടാമത്തെ വരിയിലെ ജ്യോതിശാസ്ത്രക്കണക്കനുസരിച്ച് തീയതി “1727 in October” ആണ്(Leoni 1982, 213; Robb 1961, 59)-അതാണ് സാമാന്യബുദ്ധിക്ക് നിരക്കുന്ന വാദം. എന്നാല് ലെ വെര്ട്ടിനെപ്പോലുള്ളവര് (LeVert 1979, 181)വരിയിലെ മധ്യവിരാമം(caesura) ചൂണ്ടിക്കാട്ടി October 27, 1700 എന്ന് വായിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ ഈ കണക്കുകൂട്ടല് അതിഭാവനയാണ്. എന്തായാലും പതിനെട്ടാം നൂറ്റാണ്ടിലെ ഏത് വര്ഷം പരിഗണിച്ചാലും(1700,1727) ഈ പ്രവചനം തെറ്റാണ്. ചില നോസ്ട്രഡാമസ് ആരാധകര് 1517 എന്നൊരു വര്ഷം വ്യാഖ്യാനിച്ച് അന്ന് തുര്ക്കി ഈജിപ്റ്റ് കീഴടക്കിയതിനെ കുറിച്ചാണെന്ന് വരിയെന്ന് പറഞ്ഞ് രക്ഷാപ്രവര്ത്തനം നടത്താന് ശ്രമിക്കാറുണ്ട്. ആര് ആരെ കീഴടക്കിയെന്നതുപോലും തര്ക്കവിഷയമാണ്! 1550 ന് ശേഷം പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില് 1517 ന് നടന്ന സംഭവത്തെ കുറിച്ച് എഴുതിയാല് അതെന്ത് പ്രവചനമാണ് എന്നുപോലും പരിഗണിക്കാതെയാണ് ഈ ബദ്ധപ്പാടൊക്കെ. ലിയോണിയുടെ അഭിപ്രായത്തില് 1517 ല് തുര്ക്കികള് പേര്ഷ്യന് രാജാവിനെ പരാജയപ്പെടുത്തുകയോ ബന്ധനസ്ഥനാക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തുമതത്തിന് പ്രത്യേകിച്ചെന്തെങ്കിലും അപമാനം(‘the Cross disgraced’) സംഭവിച്ചതായും രേഖയില്ല. ഇനി, ഈജിപ്റ്റ് എന്ന വാക്ക് വാചികമായിതന്നെ എടുത്താലും രക്ഷയില്ല. 1555 ന് ശേഷം ഈജിപ്റ്റും പേര്ഷ്യയും തമ്മില് യുദ്ധമുണ്ടായിട്ടില്ല,കുറെക്കൂടി വ്യക്തമായി പറഞ്ഞാല് ബി.സി ആറാം നൂറ്റാണ്ടിന് ശേഷം യുദ്ധങ്ങളൊന്നുമില്ല. അബദ്ധത്തില് സമയവും തീയതിയും പറഞ്ഞ് പരാജയപ്പെടുന്ന ജ്യോതിഷികളുടെ സ്ഥിരം അനുഭവം തന്നെയാണ് ഇവിടെയും. തീയതി വ്യക്തമാക്കി കഴിഞ്ഞതിനാല് ഭാവിയില് ഈ വരികളുമായി പൊരുത്തപ്പെടുന്ന ചില സംഭവങ്ങള് ലോകത്തെവിടെയെങ്കില് നടന്നാല് അതുമായി പൊരുത്തപ്പെടുത്തി കാണിക്കാനുമാവില്ല. 'തീയതി രേഖപ്പെടുത്തിയ പരാജയം'(“a well-dated failure”) എന്നാണ് എഡ്ഗാര് ലിയോണി ഈ പ്രവചനത്തെ വിശേഷിപ്പിക്കുന്നത്.<br /><br /><b><span style="color: red;">നോസ്ട്രഡാമസും ബൈബിളും</span></b><br />മതപണ്ഡിതനായ റെ കംഫര്ട്ടിനെ (Rey Comfort) പോലുള്ളവര് പറയുന്നതനുസരിച്ച് നോസ്ട്രാഡാമിസിന്റെ പ്രവചനം മുഴുവന് ബൈബിള് പ്രവചനങ്ങളുടെ ലജ്ജാകരമായ കോപ്പിയടിയാണ്. ബല്ജിയംകാരനായ പ്രൊഫ.റൂഡി കാമ്പിയര് കാംബ്രോണ് ആശ്രമത്തിന്റെ ചരിത്രത്തെ കുറിച്ച് നടത്തുന്ന പരാമര്ശങ്ങളെ സാധൂകരിക്കുന്ന വാദമാണത്. ഇസ്രയേലിന് സ്വന്തം രാജ്യം കിട്ടുന്നത്, അന്തിക്രിസ്തുവിന്റെ വരവ്, ഭാവിയില് സൂര്യനില് അടയാളങ്ങള് സംഭവിക്കുമെന്നത്... തുടങ്ങിയ പ്രവചനങ്ങളൊക്കെ ബൈബിള് വായിച്ച് മനസ്സിലാക്കിയ ശേഷം നിറംപൂശി മറ്റൊരു രീതിയില് പകര്ത്തിവെച്ചതാണ് 'നൂറ്റാണ്ടുകള്' എന്നാണ് കംഫര്ട്ടിന്റെ അഭിപ്രായം. താനതിനെ കുറിച്ച് വിജയകരമായ ഒരു ഡോക്കുമെന്ററിയും ഒരു ഗ്രന്ഥവും ചെയ്തിട്ടുണ്ടെന്നും കംഫര്ട്ട് പറയുന്നു.(‘‘I found that he stole his 'prophecies' from the Bible (which he read in secret), revised them, and claimed them as his own. I even produced an award-winning documentary and wrote a book called Nostradamus, Attack on America’’(/http://www.worldviewweekend.com/worldview-times/article.php?articleid=3527).<br /><br />തികഞ്ഞ മതസ്നേഹിയായ കംഫര്ട്ടിന്റെ വാദം അങ്ങനെ തന്നെ വിട്ടേക്കു, പക്ഷെ അദ്ദേഹം തുടര്ന്ന് നടത്തുന്ന ഒരു നിരീക്ഷണമാണ് ഏറെ കൗതുകകരം. അതായത് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളൊക്കെ ജാതകമെഴുത്ത്, ടാരറ്റ് കാര്ഡുകള് എന്നിവ പോലെ ആര്ക്കും ആവശ്യാനുസരണം എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാവുന്നവിധം അവിശ്വസനീയമായ തോതില് പൊതുവായ പ്രസ്താവങ്ങളാണെന്നും(‘incredibly generic’) പക്ഷെ ബൈബിള് അങ്ങനെയല്ലെന്നുമാണ് കംഫര്ട്ടിന്റെ വിധിനിര്ണ്ണയം. ബൈബിളിലെ പ്രവചനങ്ങള് മുഴുവന് വിശദവും കൃത്യവുമാണത്രെ!(‘’His 'predictions,' though, are incredibly generic (just as horoscopes and tarot cards are), and people can read into them any meaning they want to.That isn't true with biblical prophecies. They are extremely detailed and precise.’’) ഇവിടെ സത്യത്തില് കംഫര്ട്ട് മലര്ന്നു കിടന്ന് മേല്പ്പോട്ട് തുപ്പുകയല്ലേ?! ബൈബിള് പ്രവചനങ്ങള് കൃത്യവും വിശദവുമാണെങ്കില്(‘detailed and precise’) അത് മോഷ്ടിച്ച് നോസ്ട്രഡാമസ് എഴുതിയപ്പോള് എങ്ങനെ വെറും ജാതകമെഴുത്തിന്റെ നിലവാരത്തിലേക്ക് തരംതാണു?!<br /><br />റേ കംഫര്ട്ടിനെ പോലെയുളള മതവക്താക്കള് പോലും ആര്ക്കും എന്തും പറയാവുന്ന രീതിയില് നിഗൂഡവും അജ്ഞേയവുമായ വരികളില് നിന്ന് ശതകോടികള് ഉണ്ടാക്കുന്ന വിദ്യയാണ് നോസ്ട്രഡാമസ് ആരാധകര് പയറ്റുന്നതെന്ന് പറയുമ്പോള് കൂടുതല് വിശദീകരണം ആവശ്യമില്ല. ഭാവിയില് തന്റെ രചനകള് ഇത്രയും സമ്പത്ത് വാരിക്കൂട്ടുമെന്ന് ഒരു പക്ഷെ നോസ്ട്രാമസ് പോലും ഊഹിച്ചിട്ടുണ്ടാവില്ല. ലോകമെമ്പാടും നിലനില്ക്കുന്ന അന്ധവിശ്വാസ ത്വരയും യുക്തിഹീനതയുമാണ് നോസ്ട്രഡാമസുമാരെ സൃഷ്ടിക്കുന്നതെന്ന് സാമാന്യേന പറഞ്ഞുവെക്കാമെങ്കിലും അതു മാത്രമല്ല കാരണം. നോസ്ട്രഡാമസ് പ്രവചനങ്ങളുടെ വശ്യതയ്ക്ക് അടിപ്പെട്ടവരില് അവിശ്വാസികളും ജ്യോതിഷവിരുദ്ധരുമുണ്ട്. മനുഷ്യമസ്തിഷ്ക്കത്തിന്റെ ഒരു പൊതു സ്വഭാവമാണിവിടെ നിര്ണ്ണായകമാകുന്നത്. അജ്ഞേയവും അജ്ഞാതവുമായി പ്രപഞ്ചപ്രതിഭാസങ്ങള് നിര്ധാരണം ചെയ്യാനായി കഥകള് നെയ്യാനും ഘടനകള് കണ്ടെത്താനുമുള്ള (pattern seeking and story telling)ത്വരയാണത്. മിക്കപ്പോള് ശൂന്യമായ മനസ്സോടെ 'നൂറ്റാണ്ടുകളി'ലെ വരികള് വായിച്ചാല് ഒരു വിവരവും കിട്ടിയെന്ന് വരില്ല. പക്ഷെ ഏതെങ്കിലും സംഭവമോ വ്യക്തിയേയോ മനസ്സില് കരുതി വായിച്ചു തുടങ്ങിയാല് കളി മാറും. ഇളകി മറിയുന്ന മേഘങ്ങളില് ഇഷ്ടരൂപങ്ങളും ഘടനകളും കണ്ടെത്തുന്ന മസ്തിഷ്ക്കപ്രവണത തന്നെയാണ് ഇവിടെയും സക്രിയമാകുന്നത്. ഘടനകള് കണ്ടെത്തുന്ന മസ്തിഷ്ക്കം ക്രമേണ അതിനെ സാധൂകരിക്കുന്ന കഥകളും വ്യാഖ്യാനങ്ങളും നിര്മ്മിക്കുന്നു.<br /><br />നോസ്ട്രഡാമസിന്റെ പ്രസ്താവനകള് മറ്റുള്ളവയേയും മറ്റുള്ളവരേയും(the other and the others) കുറിച്ചാണ്. ഇതിലും എളുപ്പമാണ് ജ്യോതിഷം, താംബൂലശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, മഷിനോട്ടം, നാഡിജ്യോതിഷം, പക്ഷിശാസ്ത്രം തുടങ്ങിയ വിദ്യകള് പുറപ്പെടുവിക്കുന്ന പ്രവചനപ്രസ്താവങ്ങള് സാധൂകരിച്ചെടുക്കാന്. കാരണം അവിടെ കാര്യങ്ങള് വ്യക്തിപരമാണ്;പ്രവചനങ്ങളെല്ലാം വ്യാഖ്യേതാവിനെക്കുറിച്ച് തന്നെയാണ്. സ്വഭാവികമായും അവയില് 'ശരി കണ്ടെത്തുക'താരതമ്യേന എളുപ്പമായിരിക്കും. വേണ്ടത്ര ബൗദ്ധിക അവബോധം സൃഷ്ടിക്കാനായില്ലെങ്കില് ഒരുപക്ഷെ എഡി. 3056 വരെ നോസ്ട്രാഡാമസ് വ്യവസായം ഇരമ്പിയാര്ത്താലും അത്ഭുതപ്പെടാനില്ല. കാര്യമായ മുതല്മുടക്കൊന്നുമില്ലാതെ കോടികള് കൊയ്തെടുക്കാമെങ്കില് കുറഞ്ഞപക്ഷം സാഹിത്യരചനയെന്ന പേരിലെങ്കിലും വാണിഭം തീര്ച്ചപ്പെടുത്താം. വസ്തുനിഷ്ഠതയും ആധികാരികതയുമൊന്നും അവിടെ ഒരു വിഷയമേയല്ല. സമൂഹത്തിന്റെ അയുക്തിവല്ക്കരണം ലക്ഷ്യമിടുന്നവര് കൂടെക്കൂടി നിറുത്താതെ കയ്യടിക്കുകയും തങ്ങളുടെ പങ്ക് നന്ദിപൂര്വം കൈപ്പറ്റുകയും ചെയ്യും. ജ്യോതിഷികളെ ആഘോഷിക്കേണ്ട ദൈന്യതയിലേക്ക് കൂപ്പുകുത്തുന്ന സമൂഹം ആതുരതകളുടെ താവളമാണെന്നതില് തര്ക്കമില്ല. പക്ഷെ വില്ക്കപ്പെടുന്നതൊന്നും എളുപ്പം വര്ജ്ജിക്കപ്പെടില്ല. ആധുനിക മാധ്യമസംസ്ക്കാരം അടിവരയിട്ട് കാണിക്കുന്ന അനാകര്ഷക സത്യമാണത്. വികിപീഡിയക്കാര് തന്നെ നടത്തുന്ന അണ്സൈക്കളോപീഡിയ(http://uncyclopedia.wikia.com/wiki/Nostradamus) നോസ്ട്രാഡാമസിന്റെ ഒരു തിരുക്കുറലിനെ കുറിച്ച് നടത്തുന്ന ഒരു പാരഡിയോടെ അവസാനിപ്പിക്കാം.<br /><br />ജോര്ജ്ജ് ബുഷ്(George W. Bush)അമേരിക്കന് പ്രസിഡന്റായി ആ സ്ഥാനമേല്ക്കുന്നതിനെക്കുറിച്ചാണ് ഈ ഖണ്ഡികയെന്ന് അണ്സൈക്കളോപീഡിയ അവകാശപ്പെടുന്നു. വരി ഇങ്ങനെ:<br />When the cream bun strikes the ground<br />A fat hairy man will take power<br />short and stubby he is<br />and as dumb as a piece of shit.<br />ആര്ക്കെങ്കിലും എതിര്പ്പുണ്ടോ?! ഭാവന ചങ്ങലയ്ക്കിടാത്തവര്ക്കും അത്തരമൊരു വിഷമം ഉണ്ടാകാനിടയില്ലെന്ന് ന്യായമായും ആശിക്കാം..**</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com2tag:blogger.com,1999:blog-1970105762930260296.post-51335621688609896042013-11-09T12:43:00.004+05:302013-11-09T12:43:49.608+05:3074. പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Verdana, sans-serif; font-size: large;"><br />ഒരു പിന്വിളി കൂടി<br /><br />'ജാതകം പ്രശ്നമല്ല' എന്ന് മറുതലയ്ക്കലില് നിന്നും കേള്ക്കുന്ന മാത്രയില് ഫോണിന്റെ റിസീവര് താഴെവെക്കുന്ന മാതാപിതാക്കള്! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന് തക്കം പാര്ത്തിരിക്കുന്ന ദമ്പതികള്! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്മാര്! വര്ഷങ്ങള് പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില് ഒഴുക്കി സൗഭാഗ്യം നേടാന് കൊതിക്കുന്ന മക്കള്! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില് വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്ണ്ണംവാങ്ങി ഐശ്വര്യം നേടാന് ആഭരണശാലകള്ക്ക് മുന്നില് ബിവറേജസ് ക്യൂ തീര്ക്കുന്ന ദരിദ്രമഹിളകള്! പ്രഭാതകൃത്യം ചെയ്യാന്പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്നം നിങ്ങളുടേതല്ല.<br /><br />'യന്ത്രം'കയറ്റുമതി ചെയ്ത് രാജ്യത്തെ വ്യവസായവല്ക്കരിക്കാമെന്നും'ചക്രം' വിറ്റ് തങ്ങള്ക്ക് വേണ്ട ചക്രമുണ്ടാക്കാമെന്നും അന്ധവിശ്വാസിയുടെ 'അത്യാഗ്രഹ'ത്തില് തങ്ങളുടെ ശുഭഗ്രഹമുണ്ടെന്നും തിരിച്ചറിയുന്ന ചൂഷകവര്ഗ്ഗം അവാര്ഡുകള് നിര്മ്മിച്ച് സ്വന്തം തലവഴിയേ ഇട്ട് ജനത്തെ വീണ്ടും പരിഹസിക്കുകയാണ്. കേരളത്തെ ആസുരമാക്കുന്ന കാഴ്ചകളില് ഇരുട്ടുംകറുപ്പും സമം ചാലിച്ചിരിക്കുന്നു. ആത്മവിശ്വാസവും ശാസ്ത്രബോധവും നഷ്ടപ്പെട്ട് ആരാധനാലയങ്ങളിലേക്കും ജ്യോതിഷഭവനങ്ങളിലേക്കും ബിവറേജസിന്റെ ക്യൂവിലേക്കും ലഹരികേന്ദ്രങ്ങളിലേക്കും ഒഴുകിപ്പോകുന്ന ഒരു ജനതയോട് നാമെന്താണ് പറയേണ്ടത്? അവര് കാട്ടിക്കൂട്ടുന്നതൊക്കെ പ്രതിലോമകരവുമാണെന്നോ? നന്നായി! തീര്ച്ചയായും അവരത് ഇഷ്ടപ്പെടില്ല;നിങ്ങളെയും. സ്വന്തം പ്രേമഭാജനത്തെ ഇകഴ്ത്തുന്ന ഒരുവനെ നേരിടുന്ന വൈരാഗ്യബുദ്ധിയോടെ അവര് നിങ്ങളെ താറടിക്കും. ''അച്ഛന് പറഞ്ഞാലും സഹിക്കാം, ചക്കര അന്ധവിശ്വാസങ്ങളെ തൊട്ടുകളിക്കരുത്''എന്ന ഭീഷണി വരും. ജീവിതത്തിലുടനീളം പഠനം അസഹ്യമായി കണ്ടവര് അവരുടെ വിശ്വസമാലിന്യങ്ങളെക്കുറിച്ച്'ആഴത്തില് പഠിക്കാന്'നിങ്ങളോടാവശ്യപ്പെടും.വിശ്വാസവിമര്ശനം തൊലിയുരിക്കുന്നത് പോലെയെന്ന് ആവലാതിപ്പെടുന്ന വിശ്വാസിവൃന്ദവും അവരുടെ കയ്യടിയും പരിലാളനയും മാത്രം ലക്ഷ്യമിടുന്ന പക്കമേളക്കാരും ഈ സമൂഹത്തില് യുക്തിചിന്തയും ശാസ്ത്രബോധവും അനാവശ്യമാണെന്ന് തെളിയിക്കാന് തീരുമാനിച്ചുകഴിഞ്ഞു. ദിക്കുകള് ഭീതിദമായി കറുത്തിരുളുമ്പോള് ജീര്ണ്ണതയുടെ വേരുകള് ആഴങ്ങളിലേക്ക് തുളച്ചുകയറുമ്പോള് പരാജയസാധ്യത ചൂണ്ടിക്കാട്ടി പിന്മാറാനുള്ള അവസരം കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ചില യുദ്ധങ്ങള് അങ്ങനെയാണ്, പോരാട്ടം ഉപേക്ഷിക്കാനുള്ള അവകാശം കൂടി നിങ്ങള്ക്കുണ്ടായിരിക്കില്ല. കട്ടപിടിച്ച തമസ്സിലും അപൂര്വമായി വിരുന്നെത്തുന്ന മിന്നലൊളികള് സ്വന്തം നഗ്നതയെ കുറിച്ചുള്ള തിരിച്ചറിവാണ് സമ്മാനിക്കുക. നാഗരികതയുടെ വെള്ളിവെളിച്ചത്തില് നിന്നും ഗുഹാസംസ്ക്കരാത്തിന്റെ കൊടുംതമസ്സിലേക്ക് പുറംതിരിഞ്ഞോടുന്നവരോട് നടത്തുന്ന പിന്വിളികള് സമൂഹ പുന:ര്നിര്മ്മിതികളില് നിര്ണ്ണായകമാകുന്നത് അങ്ങനെയാണ്............<br />(From The introduction of "PAKIDA 13" published by DC Books<br /></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-DOzKzDgQkoI/Un3eCCgD6NI/AAAAAAAAB8I/zA-vzqZ9dN0/s1600/pakida+13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="400" src="http://1.bp.blogspot.com/-DOzKzDgQkoI/Un3eCCgD6NI/AAAAAAAAB8I/zA-vzqZ9dN0/s400/pakida+13.jpg" width="266" /></span></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-_scav-1st1g/Un3dDwdCI_I/AAAAAAAAB78/bzRy_t6kl0U/s1600/pakida+pathimoonnu_subtitle.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="400" src="http://4.bp.blogspot.com/-_scav-1st1g/Un3dDwdCI_I/AAAAAAAAB78/bzRy_t6kl0U/s400/pakida+pathimoonnu_subtitle.jpg" width="263" /></span></a></div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com3tag:blogger.com,1999:blog-1970105762930260296.post-52147385561944374432013-11-05T10:04:00.000+05:302013-11-05T10:04:49.650+05:3073. ഭരണഘടനയില് വെടിയേല്ക്കുമ്പോള്<div dir="ltr" style="text-align: left;" trbidi="on">
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://2.bp.blogspot.com/-3aQ0Gm8vjdA/Um_OW-aHrXI/AAAAAAAAB64/RDFQSUcr6ik/s1600/1877801.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><span style="font-family: Verdana, sans-serif;"><img border="0" height="200" src="http://2.bp.blogspot.com/-3aQ0Gm8vjdA/Um_OW-aHrXI/AAAAAAAAB64/RDFQSUcr6ik/s200/1877801.jpg" width="200" /></span></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-family: Verdana, sans-serif;">Narendra Dhabholkkar</span></td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">നരേന്ദ്ര ധഭോല്ക്കറിനെതിരെ പാഞ്ഞ നാല് വെടിയുണ്ടകള് തുളച്ച് കയറിയത് രാജ്യത്തിന്റെ ഭരണഘടനയിലാണ്. 2013 ആഗസ്റ്റ് 19 രാവിലെ പൂനെയില് പ്രഭാതസാവാരിക്കിടെയാണ് മഹാരാഷ്ട്രയിലെ പ്രസിദ്ധ യുക്തിവാദിയായ നരേന്ദ്ര ധഭോല്ക്കറെ(1945-2013) മോട്ടാര്സൈക്കിളില് വന്ന അജ്ഞാതരായ രണ്ട് കൊലയാളികള് വെടിവെച്ചുകൊന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ധിറുതിയില് മഹാരാഷ്ട്ര അന്ധവിശ്വാസ നിര്മാര്ജ്ജനബില് (Anti-black magic and superstition ordinance) പാസ്സാക്കികൊണ്ട് മഹാരാഷ്ട്ര സര്ക്കാര് ഓര്ഡിനന്സ് പുറത്തിറക്കി. ബി.ജെ.പി-യും ശിവസേനയും ഒഴികെയുള്ള പാര്ട്ടികള് പിന്തുണച്ചിട്ടും ഈ ബില്ല് കഴിഞ്ഞ കഴിഞ്ഞ 18 വര്ഷമായി മാറിമാറി വന്ന സംസ്ഥാന സര്ക്കാരുകള് പാര്ശ്വവല്ക്കരിക്കുകയായിരുന്നു. അവസാനം ഒരു നരബലി തന്നെ വേണ്ടി വന്നു രാഷ്ട്രീയതമ്പുരാന്മാര്ക്ക് കാര്യം ബോധ്യപ്പെടാന്. മതവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില് അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്ന നിസംഗമായ മൗനത്തിന്റെ ഭീതിതമായ ഒച്ച കൂടിയാണ് പൂനെ തെരുവീഥിയില് മുഴങ്ങിയത്.<br /><br />ശാസ്ത്രഅഭിരുചിയും അന്വേഷണത്വരയും മാനവികതയും പരിഷ്ക്കരണബോധവും വളര്ത്തുകഎന്നത് ഏതൊരു ഇന്ത്യന് പൗരന്റെയും കര്ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ നിര്ദ്ദേശമാണ് (ആര്ട്ടിക്കിള് 51 (എ) എച്ച്)ധഭോല്ക്കര് എക്കാലവും മുറകെപ്പിടിച്ചത്. പല തവണ കായികമായി ആക്രമിക്കപ്പെട്ടിട്ടും പലകുറി ജീവന് ഭീഷണി ഉയര്ന്നിട്ടും അദ്ദേഹം പോലീസ് സംരക്ഷണം തിരസ്ക്കരിച്ചു.''എന്റെ രാജ്യത്ത് എന്റെ ജനങ്ങളില് നിന്നും രക്ഷപെടാന് പോലീസ് സംരക്ഷണം തേടുകയാണെങ്കില് അതിനര്ത്ഥം എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ്. ഇന്ത്യന് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില് നിന്നാണ് ഞാന് പൊരുതുന്നത്. അതാര്ക്കുമെതിരല്ല, മറിച്ച് എല്ലാവര്ക്കും വേണ്ടിയാണ്'' എന്നുപറഞ്ഞ ആ മനുഷ്യസ്നേഹിയെ മതം നിര്ദ്ദയം തിരുത്തി. <span id="goog_305439553"></span></span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">രാജ്യം കേട്ട ഏറ്റവും ഭീതിദമായ വെടിയൊച്ച ഉതിര്ത്ത നാഥുറാം വിനായക് ഗോഡ്സെയും പൂനക്കാരനായിരുന്നു. 'ഗാന്ധിയെ ഓര്ക്കൂ, അയാളെ ഞങ്ങള് ചെയ്തത് എന്താണെന്നും''-ധഭോല്ക്കറിന് കൈമാറപ്പെട്ട അവസാന ഭീഷണിയിലും ആ വെടിയൊച്ചയുടെ അലയൊലി ഉണ്ടായിരുന്നുവോ? ആരായിരുന്നു ഡോ.നരേന്ദ്ര അച്യുത് ധഭോല്ക്കര്? യുക്തിവാദി, ശാസ്ത്രപ്രചാരകന്, അന്ധവിശ്വാസവിരുദ്ധ പ്രവര്ത്തകന് തുടങ്ങിയ നിലകളില് കഴിഞ്ഞ നാല്പ്പത് വര്ഷമായി മഹാരാഷ്ട്രയിലെ പൊതുരംഗത്ത് നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണദ്ദേഹം. മിറാജ് യൂണിവേഴ്സിറ്റിയില് നിന്നും എം.ബി.ബി.എസ്സ് പാസ്സായെയെങ്കിലും സാമൂഹികപരിഷ്ക്കരണപ്രവര്ത്തനങ്ങളിലാണ് കൂടുതലും ശ്രദ്ധയൂന്നിയത്. ശിവാജി യൂണിവേഴ്സിറ്റിയില് കബഡി ടീമിന്റെ ക്യാപ്റ്റനും ദേശീയ കബഡി ടീമിലും അംഗമായിരുന്ന ഡോ.ധഭോല്ക്കര് മഹാരാഷ്ട്ര സര്ക്കാരിന്റെ ശിവ ചത്രപതി യുവ (Shiv Chhatrapati Yuva Award for Kabaddi) അവാര്ഡ് നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില് അന്ധവിശ്വാസ നിര്മ്മാര്ജന ബില്ല് പാസ്സാക്കാന് കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏറ്റവുമധികം ശബ്ദമുയര്ത്തിയ അദ്ദേഹം അന്ധശ്രാദ്ധ നിര്മൂലന്സമിതി (Maharashtra Andhashraddha Nirmoolan Samiti/MANS)എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്റും സാധ്ന(Sadhana) എന്ന മറാത്തി പത്രത്തിന്റെ എഡിറ്ററുമായിരുന്നു. ദളിതര്, സ്ത്രീകള് എന്നിവര്ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്ത്തിയിരുന്ന ധഭോല്ക്കര് അന്ധവിശ്വാസനിര്മ്മാര്ജനവും ശാസ്ത്രപ്രചരണവും ലക്ഷ്യമിട്ട് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ശാസ്ത്രബോധത്തെയും പുരോഗമനചിന്തയേയും ഞെക്കികൊല്ലുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് ഡോ.ധഭോല്ക്കര് ആരോപിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് ധബോല്ക്കറെ വധിച്ച ദിവസം കൃത്യത്തിന് പിന്നില് പ്രവര്ത്തിച്ചവരെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് തന്റെ രാഷ്ട്രീയബുദ്ധി പ്രകടമാക്കി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെയും ഏര്പ്പെടുത്തിയ ചവാന് പ്രസ്തുത ബില് ഓര്ഡിനന്സായി പുറത്തിറക്കി ബി.ജെ.പി യേയും ശിവസേനയേയും പ്രതിരോധത്തിലാക്കി. ഒരാളെ കസ്റ്റഡിയില് എടുത്തെങ്കിലും ഇന്നും കൊലക്കേസില് വഴിത്തിരിവുണ്ടായിട്ടില്ല. വധത്തിന് പിന്നിലെ പോലീസിന്റെ പങ്കും ചര്ച്ചാവിഷയമായിട്ടുണ്ട്. സത്താറ സ്വദേശിയായ ധഭോല്ക്കര് തിങ്കള്, ചൊവ്വ എന്നീ ദിവസങ്ങളില് മാത്രമാണ് പൂനെയില് തങ്ങുന്നതെന്ന വിവരവും പ്രഭാതയാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന വഴിയെ സംബന്ധിച്ച വിവരങ്ങളും കൃത്യമായി പോലീസിനെ അറിയിച്ചിരുന്നതാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ധഭോല്ക്കറുടെ അരുംകൊലയില് പ്രതിഷേധിച്ച് മഹാരാഷട്രയിലെമ്പാടും രോഷം ഇരമ്പി, പൂനെയില് ജനം സ്വമേധയാ ബന്ദാചരിച്ചു. ജനവികാരം തിരിച്ചറിഞ്ഞ രാഷ്ട്രീയകക്ഷികളെല്ലാം മത്സരിച്ചാണ് ബന്ദാഹ്വാനം ചെയ്തത്. ദല്ഹിയില് ഒരു പതിനാറുകാരിയെ പീഡിപ്പിച്ചതിന് ജയിലിലായ കോടീശ്വരനായ ആള്ഗുരു ആശാറാം ബാപ്പുവുമായും ഇടയേണ്ടി വന്ന ചരിത്രമുള്ള ധബോല്ക്കറുടെ കൊലയാളികള് ആരെന്ന് തീര്ച്ചയില്ല. എങ്കിലും ഒന്നുറപ്പാണ്, രാജ്യത്ത് ഇരമ്പിത്തിമിര്ക്കുന്ന മതഫാസിസത്തിന്റെ ഇരയാണദ്ദേഹം. കാരണം ദശകങ്ങളായി അവരദ്ദേഹത്തിന്റെ പിന്നാലെയുണ്ടായിരുന്നു. ബില് ഇപ്പോള് ഓര്ഡിനന്സായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും നിയമനിര്മ്മാണസഭയുടെ അംഗീകാരം ലഭിക്കുമോ എന്ന് കണ്ടറിയണം. ധഭോല്ക്കറുടെ വധം അന്വേഷിക്കാനായി നിയമിതനായ പോലീസ് ഉദ്യോഗസ്ഥനെ തേടി ചെന്ന ന്യൂയോര്ക്ക് ടൈംസ് ലേഖകന് കണ്ടത് ഗണേശപൂജ കൊണ്ട് അടിമുടി അലംകൃതമായ പോലീസ് സ്റ്റേഷനാണെന്നറിയുമ്പോള് മതേതരഭാരതത്തില് ഇത്തരം സംശയങ്ങള് റദ്ദാക്കപ്പെടുന്നതെങ്ങനെ? താന് പൊരുതുന്നത് അന്ധവിശ്വാസങ്ങള്ക്കും ഉച്ചനീചത്വങ്ങള്ക്കും എതിരെയാണെന്നും സമൂഹത്തില് ഭൂരിപക്ഷം വരുന്നവരുടെ മത-ദൈവ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും ധബോല്ക്കര് പലകുറി പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര-യുക്തിവാദ പ്രചരണപ്രവര്ത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില് ചെന്നപ്പോഴൊക്കെ ''നിങ്ങള് ദൈവത്തില് വിശ്വസിച്ചുകൊള്ളൂ, പക്ഷെ അന്ധവിശ്വാസികളാകരുത്''എന്ന ജനകീയ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അന്ധവിശ്വാസങ്ങള്ക്കും ഉച്ചനീചത്വങ്ങള്ക്കുമെതിരായ പോരാട്ടങ്ങളെല്ലാം ആത്യന്തികമായി മതത്തിനും ദൈവത്തിനും എതിരെയാകുമെന്ന പരമമായ സത്യം ഇവിടെയും ആവര്ത്തിക്കപ്പെട്ടു. ജ്യോതിഷവും ദുര്മന്ത്രവാദവും ചാത്തന്സേവയും ബ്ളാക്ക് മാജിക്കുമൊക്കെ വേരുകള് നീളുന്നത് മത-ദൈവ വിശ്വാസങ്ങളിലാണല്ലോ. ദൈവത്തിന് വേണ്ടി തുറക്കുന്ന വാതിലിലൂടെ തന്നെയാണ് അനുബന്ധ അന്ധവിശ്വാസങ്ങളും വിവേചനസങ്കല്പ്പങ്ങളും ഇരച്ചുകയറുന്നത്. അറിഞ്ഞോ അറിയാതെയോ ധഭോല്ക്കര് അനിഷേധ്യമായ ഈ വസ്തുത അവഗണിച്ചു.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഡോ.ധഭോല്ക്കറുടെ കൊലപാതകം ദേശീയമാധ്യമങ്ങള് പ്രൈംടൈമില് ദിവസങ്ങളോളം ഗൗരവപൂര്വം ചര്ച്ച ചെയ്തപ്പോള് പൊതുവെ പൊങ്കാല-പെരുന്നാള്-ആള്ദൈവ സുവിശേഷങ്ങളില് അഭിരമിക്കുന്ന മലയാളചാനലുകള് വാര്ത്ത കൃത്യമായി നിസ്സാരവല്ക്കരിച്ചു. സമൂഹത്തില് സര്വവിധ വിശ്വാസമാലിന്യങ്ങളും ശാസ്ത്രവിരുദ്ധസമീപനങ്ങളും വാരിവിതറുന്ന ദൗത്യം നിര്ലജ്ജം ഏറ്റെടുത്തിരിക്കുന്ന മലയാള മാധ്യമങ്ങള് അന്ധവിശ്വാസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പൊതുപ്രവര്ത്തകനെ പാര്ശ്വവല്ക്കരിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. കൊലപാതകം കഴിഞ്ഞ് ആഴ്ചകള്ക്ക് ശേഷം മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം കൊലയെ അപലപിച്ചുകൊണ്ട് ഒരു എഡിറ്റോറിയല് എഴുതിയതും കൗതുകകരമായി. എന്തിനെയൊക്കെയാണോ ധഭോല്ക്കര് എതിര്ത്തത് അതേ ജനുസ്സില്പ്പെട്ട തട്ടിപ്പുകളുടെ കമനീയ പരസ്യങ്ങളുമായാണ് ആ ദിവസവും പ്രസ്തുത പത്രം പുറത്തിറങ്ങിയത്! ആള്ദൈവ സേവയാണ് പത്രധര്മ്മത്തിന്റെ ആണിക്കല്ലെന്ന് സ്ഥാപിക്കുന്നവരും ധഭോല്ക്കറിന് വേണ്ടി മുതലക്കണ്ണീരൊഴുക്കിയെങ്കില് ആ മനുഷ്യന് ശരിയായിരുന്നു എന്നു തെളിയുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://2.bp.blogspot.com/-gXLTyx_-RUA/Um_PjcjHiwI/AAAAAAAAB7E/pDsEcsA0Wkw/s1600/31th-ALOK-Teach_01_1569404e.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="113" src="http://2.bp.blogspot.com/-gXLTyx_-RUA/Um_PjcjHiwI/AAAAAAAAB7E/pDsEcsA0Wkw/s200/31th-ALOK-Teach_01_1569404e.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Sanjay Salve</td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">കുറെ നാളായി മഹാരാഷ്ട്ര ആപല്ക്കരമായ ഒരിനം മതവെറിയുടെ പേരില് വാര്ത്തകളിലുണ്ട്. മഹാരാഷ്ട്രയിലെ തന്നെ നാസിക്കിലെ സാവിത്രി ഫൂലെ മെമ്മോറിയല് സ്ക്കൂളിലെ (Savitribai Phule Secondary School)ഇംഗ്ളീഷ് അദ്ധ്യാപകനായ സഞ്ജയ് സാല്വെയെ(41) സ്ക്കൂള് അധികൃതര് പീഡിപ്പിച്ചതും ഭരണഘടനയെ മാപ്പുസാക്ഷിയാക്കിയാണ്. ദളിത് വിഭാഗത്തിലെ പെണ്കുട്ടികള്ക്കായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സ്ക്കൂളിലെ ആദ്യത്തെ വനിത അദ്ധ്യാപികയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സാമൂഹിക പരിഷ്ക്കര്ത്താവായിരുന്ന സാവിത്രി ഫൂലൈ. 1600 ല് അധികം കുട്ടികള് പഠിക്കുന്ന ഈ സ്ക്കൂളിലെ 60 ശതമാനം വിദ്യാര്ത്ഥികളും പിന്നാക്കവിഭാഗത്തില് പെട്ടവരാണ്. അംബേദ്ക്കറുടെ ആശയങ്ങളില് ആകൃഷ്ടനായി ബുദ്ധമതം സ്വീകരിച്ച ദളിതനാണ് സഞ്ജയ് സാല്വെ. മതപശ്ചത്തലം പരിഗണിച്ചാല് നിസ്വരുടേയും ന്യൂനപക്ഷത്തിന്റെയും യഥാര്ത്ഥ പ്രതിനിധി. സര്ക്കാര് എയിഡഡ് സ്ക്കൂളിലെ പ്രവര്ത്തനസമയത്ത് മതപരമായ പ്രാര്ത്ഥന അടിച്ചേല്പ്പിക്കുക എന്ന ഭരണഘടനാവിരുദ്ധ നടപടിയോട് സഞ്ജയ് നിര്മലമായി നിസ്സഹകരിച്ചതാണ് വിഷയമായത്. സ്ക്കൂളിലെ പ്രാര്ത്ഥനാവേളയില് കണ്ണടച്ച് കൈകൂപ്പി നില്ക്കാതെ കൈകള് പിന്നില് കെട്ടി നിന്ന സാല്വെ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പ്രിന്സിപ്പല് കണ്ടെത്തുകയായിരുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നാസ്തികനായ തനിക്ക് മതപരമായ പ്രാര്ത്ഥനയില് താല്പര്യമില്ലെന്നും ദേശീയഗാനാലാപത്തോടെ വേണം സ്ക്കൂള് തുടങ്ങാനെന്നുമുള്ള നിയമാനുസാരിയായ നിലപാടാണ് സഞ്ജയ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സര്വീസ് രഹസ്യറിപ്പോര്ട്ടില് (Confidential Report-2008-09) മോശം പരാമര്ശങ്ങള് എഴുതിച്ചേര്ത്ത് ഗ്രേഡ് പ്രമോഷന് നിഷേധിച്ചാണ് സ്ക്കൂള് അധികൃതര് തിരിച്ചടിച്ചത്. ഈ 'ഘോരപാപം' ചെയ്യുന്നതിന് മുമ്പുള്ള 12 വര്ഷങ്ങളിലെ(1996-2008) സാല്വെയുടെ കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ടുകളില് ‘Excellent’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നോട് വളരെ സൗഹാര്ദ്ദപരമായി ഇടപെട്ടുകൊണ്ടിരുന്ന സഹാദ്ധ്യാപകരുടെ കൂട്ട ബഹിഷ്ക്കരണവും തുടര്ന്ന് ഈ അദ്ധ്യാപകന് നേരിടേണ്ടിവന്നു. വിദ്യാര്ത്ഥികള്ക്കിടയില് നിരന്തരം നടത്തിപ്പോന്ന അപകീര്ത്തികരമായ പ്രചരണവും മുന്നറിയിപ്പുകളുമായിരുന്നു മറ്റൊരിനം. അദ്ധ്യാപകനെന്ന നിലയിലുള്ള ഏന്തെങ്കിലും ന്യൂനതയല്ല മറിച്ച് തങ്ങള് പ്രാര്ത്ഥിച്ചപ്പോള് സഞ്ജയ് കൈ കൂപ്പി നിന്നില്ലെന്നതാണ് സ്ക്കൂള് അധികൃതരെ ചൊടിപ്പിച്ചതെന്ന് വ്യക്തം.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">രാജ്യത്തെ പൊതു നിയമവ്യവസ്ഥ, ക്രമസമാധാനം, പൊതുജനാരോഗ്യം തുടങ്ങിയവയ്ക്ക് വിധേയമായി മാത്രമേ മതസ്വാതന്ത്ര്യം (ആര്ട്ടിക്കിള് 25, 26,27) വിനിയോഗിക്കാനാവൂ എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതായത് അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. ധഭോല്ക്കറെപ്പോലെ തന്നെ സാല്വെയും കൂട്ടുപിടിക്കുന്നത് രാജ്യത്തെ ഭരണഘടനയെയാണ്. ഭരണഘടനയുടെ ആര്ട്ടിക്കിള് 28(3) ഇപ്രകാരം പറയുന്നു:സര്ക്കാര് അംഗീകരിച്ചതോ സര്ക്കാരില് നിന്ന് ഫണ്ട് ലഭിക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളില് പങ്കെടുക്കുന്ന യാതൊരാള്ക്കും അവിടെ നല്കപ്പെടാന് ഇടയുള്ള മതപരമായ ഉദ്ബോധനം കൈക്കൊള്ളാന് ബാധ്യതയില്ല. വിദ്യാലയങ്ങളിലോ അതിനോടനുബന്ധിച്ച പരിസരത്തോ സംഘടിപ്പിക്കപ്പെടുന്ന മതാരധനയിലോ ചടങ്ങിലോ പങ്കെടുക്കാന് യാതൊരാളെയും, അയാളുടെയോ, മൈനറാണെങ്കില് കുട്ടിയുടെ രക്ഷകര്ത്താക്കളുടെയോ സമ്മതമില്ലാതെ നിര്ബന്ധിക്കാന് പാടില്ല(“No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is a minor, his guardian has given his consent thereto.”/Article 28 (3) of the Constitution) </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇവിടെ ദുരൂഹമായി യാതൊന്നുമില്ല. മതസ്വാതന്ത്ര്യത്തില് മതത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം മതത്തില് നിന്നുള്ള സ്വാതന്ത്ര്യവും ഉള്പ്പെടുന്നുണ്ട്. Freedom of religion also involves freedom from religion. പൊതുവിദ്യാലയങ്ങളില് മതപരമായ ആരാധനയും പ്രചരണവും കടന്നുവരാന് ഇടയുണ്ടെന്ന് മുന്കൂട്ടി കണ്ട ഭരണഘടനാശില്പികള് കാര്യങ്ങള് കൃത്യമായി എഴുതിവെച്ചിരിക്കുന്നു. പക്ഷെ സാവിത്രി ഫൂലെ സ്ക്കൂള് പ്രിന്സിപ്പള് മധുകര് ബച്ചവിന് ഭരണഘടന ഒരു പ്രശ്നമേ ആയിരുന്നില്ല. സഞ്ജയ് സാല്വെ ചെയ്തത് മറ്റാരെങ്കിലും അനുകരിച്ചാല് സ്ക്കൂള് മുന്നോട്ടുവെക്കുന്ന മൂല്യബോധം തകര്ന്നടിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിരവധി പരാതികള് കൊടുത്തിട്ടും ഈ വിഷയത്തില് സഞ്ജയിന് നീതി ലഭിച്ചില്ല. 2010 ല് മുംബൈ ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ച് സാല്വയുടെ പരാതി പരിഗണിച്ച് അനുയോജ്യമായ നടപടികള് സ്വീകരിക്കാന് നാസിക്ക് ജില്ലയിലെ എഡ്യുക്കേഷന് ഓഫീസറോട് നിര്ദ്ദേശിച്ചിരുന്നതാണ്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് രണ്ടു വര്ഷം തുടര്ച്ചയായി സ്ക്കൂള് അധികൃതരോട് സാല്വെയുടെ കാര്യത്തിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം സ്ക്കൂളിന്റെ ഫണ്ടിംഗ് റദ്ദാക്കുമെന്ന് നിയമപരമായ മുന്നറിയിപ്പ് കൊടുത്തിട്ടും അധികൃതര് അനങ്ങിയില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സ്ക്കൂളിന്റെ പ്രവര്ത്തനം ദേശീയഗാനത്തിന്റെ ആലാപനത്തോടെ തുടങ്ങണമെന്നാണ് മഹരാഷ്ട്ര സെക്കന്ഡറി സ്ക്കൂള് കോഡില് (45:9)നിര്ദ്ദേശിച്ചിട്ടുള്ളത്. ഈശ്വരപ്രാര്ത്ഥന സംബന്ധിച്ച യാതൊരു പരാമര്ശവും അവിടെയില്ല. ഭരണഘടനയും വിദ്യാഭ്യാസനിയമവും സ്ക്കൂളിലെ ഈശ്വരപ്രാര്ത്ഥനയെ തള്ളുമ്പോഴാണ് പ്രാര്ത്ഥനാവേളയില് കണ്ണടച്ച് കൈ കൂപ്പി നിന്നില്ലെന്ന കുറ്റംചുമത്തി നാസ്തികനാണെന്ന കാരണത്താല് ഒരു ദളിതന് പീഡിപ്പിക്കപ്പെടുന്നത്. മതവികാരം വ്രണപ്പെടുന്നു എന്നാരോപിച്ച് വന്ദേമാതരവും ജനഗണമനയുംവരെ ആലപിക്കാന് പലരും വിസമ്മതിക്കുന്നവരുടെ മതേതരരാജ്യത്താണിതും അരങ്ങേറിയത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്നമാണോ? കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏറെക്കുറെ സര്ക്കാര് സ്ക്കൂളുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അവിടെയും സ്ഥിതിഗതികള് അത്ര മെച്ചമല്ല. മത-ജാതി മാനേജ്മെന്റുകള് നടത്തുന്ന സ്ക്കൂളുകളില് അക്ഷരാര്ത്ഥത്തില് മതവിദ്യാഭ്യാസം തന്നെയാണ് നടക്കുന്നത്. രാവിലെ സ്ക്കൂള് ബസ്സില് കയറുന്നത് മുതല് കുട്ടികള് മതപരമായ പ്രാര്ത്ഥന തുടങ്ങുന്നു. സ്കൂള്ബസ്സില് നിന്നറിങ്ങുമ്പോള്, ക്ളാസ്സില് കയറുമ്പോള്, ക്ളാസ്സ് തുടങ്ങുമ്പോള്, കളിക്കാന് പോകുമ്പോള്, തിരിച്ചു വരുമ്പോള്, മൂത്രപ്പുരയില് പോകുമ്പോള്...എന്നുവേണ്ട ശ്വാസോച്ഛാസം ഒഴികെ മറ്റെല്ലാം കാര്യത്തിനും വേണ്ടി പ്രാര്ത്ഥിച്ച് തളരുന്ന കുട്ടികള്ക്ക് വാരാന്ത്യത്തില് ധ്യാനം നിര്ബന്ധിതമാക്കിയിരിക്കുന്ന സ്ക്കൂളുകളും കേരളത്തില് നിരവധിയാണ്. അന്യമതത്തില് പെട്ടവര്ക്കും ഈ പീഡനം സമ്മാനിക്കാനും ചില മാനേജ്മെന്റുകള് മടിക്കാറില്ല. ധ്യാനകേന്ദ്രങ്ങളില് നിന്നും കരിഷ്മാറ്റിക്ക് സഭകളില് നിന്നും എത്തുന്നവരാണ് ഇത്തരം സ്ക്കൂളുകളിലെ കുട്ടികളെ ധ്യാനം പരിശീലിപ്പിക്കുന്നത്. പറഞ്ഞുവരുമ്പോള് മിക്കവര്ക്കും പരാതിയുണ്ട്-പക്ഷെ കുട്ടിയെ പുറത്താക്കുമെന്ന് ഭയന്നാവണം ആരും പ്രതികരിക്കുന്നില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഭരണഘടനയും വിദ്യാഭ്യാസനിയമവും പറഞ്ഞു ചെന്നാല് മാനേജ്മെന്റ് കണ്ണുരുട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസപ്രവര്ത്തനം അടിസ്ഥാനപരമായി മതപ്രചരണത്തിന്റെ ഭാഗം തന്നെയാണ്. മുസ്ളീം വിദ്യാര്ത്ഥിനികള് ശിരോവസ്ത്രം ധരിച്ചെത്തുന്നതിനെ തടയുകയും സ്ക്കൂള് യൂണിഫോം സംബന്ധിച്ച ചട്ടങ്ങള് നിര്ബന്ധമാക്കുകയും ചെയ്ത ക്രിസ്ത്യന് മാനേജുമെന്റ് സ്ക്കൂളുകള് കേരളത്തിലുണ്ട്. പ്രാര്ത്ഥനയുടെ പേരില് അവിശ്വാസികളെ പീഡിപ്പിക്കുന്നതില് ചട്ടങ്ങളൊന്നും അവര്ക്ക് തടസ്സമാകുന്നില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">വിദ്യാലയങ്ങളിലെ ഈശ്വരപ്രാര്ത്ഥന മാത്രമല്ല പൊതുചടങ്ങുകളിലെ പ്രാര്ത്ഥനയ്ക്കും നിയമത്തിന്റെ പിന്ബലമില്ല. മതേതരത്വം വിഭാവനംചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിവേചനാധികാരത്തിന്റെയും നഗ്നമായ ലംഘനമാണവിടെയും സംഭവിക്കുന്നത്. ജീവിതത്തിലെ മറ്റ് ചില സ്വകാര്യകര്മ്മങ്ങള് പരിഗണിച്ചാല് ഈ മതശാഠ്യം പരിഹാസ്യമാണ്. പൊതുവേദിയാകട്ടെ-സ്വകാര്യതലമാകട്ടെ, പ്രാര്ത്ഥന വിശ്വാസിയുടെ,അയാളുടെ മാത്രം, ആവശ്യമാണ്. മതലഹരി വഴി മിഥ്യാസുഖം ആര്ജ്ജിക്കാനുള്ള ശ്രമമാണവിടെ നടക്കുന്നത്. മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും കണ്ടു നില്ക്കുന്നവരും കൂടെയുള്ളവമെല്ലാം അനുകരിക്കണമെന്ന് നിര്ബന്ധം പിടിക്കാനാവുമോ?! മതഭക്തി സ്വകാര്യമാണെങ്കില് എന്തുകൊണ്ട് വ്യത്യസ്ത ആള്ക്കാര് പങ്കെടുക്കുന്ന പൊതുചടങ്ങില് അതടിച്ചേല്പ്പിക്കണം? ചടങ്ങിന് മുമ്പും ശേഷവും ഇഷ്ടദൈവങ്ങളെ പ്രീതിപ്പെടുത്താന് ഭക്തന് ധാരാളം അവസരമുണ്ട്, അതിനുള്ള അവകാശവുമുണ്ട്. പൊതുചടങ്ങിലും പ്രാര്ത്ഥിച്ചേ തീരൂ എന്ന് നിര്ബന്ധമുണ്ടെങ്കില് സ്വന്തം കാര്യത്തിലേക്കത് പരിമിതപ്പെടുത്താവുന്നതാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സഞ്ജയ് സാല്വെ പ്രാര്ത്ഥനാ സമയത്ത് കൈ പിന്നില് കെട്ടി അറ്റന്ഷനായി നിന്നത് താന് കണ്ടെന്നാണ് സ്ക്കൂള് പ്രിന്സിപ്പലിന്റെ ആരോപണം. ദൈവത്തില് സര്വ ശ്രദ്ധയും കേന്ദ്രീകരിച്ച് പ്രാര്ത്ഥിക്കുന്നയാള് സദസ്സിലുള്ള അവിശ്വാസി നില്ക്കുകയാണോ ഇരിക്കുകയാണോ എന്നെങ്ങനെ മനസ്സിലാക്കുന്നു?! പരിസരവീക്ഷണമാണോ പ്രാര്ത്ഥനയുടെ അന്തസത്ത?! നാസ്തികന് പ്രാര്ത്ഥന തടസ്സപ്പെടുത്തുന്നില്ലെങ്കില് അയാള് കൈ കെട്ടി നില്ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകൊണ്ട് വിശ്വാസിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്ന് കരുതാന് ന്യായമില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നാസ്തികന് പ്രാര്ത്ഥിക്കാറില്ല. പന്നെയെന്തിന് അയാള് ഒരു മതചടങ്ങിന് ഐക്യദാര്ഡ്യം പ്രകടിപ്പിക്കണം? തിരിച്ച് ഒരു മതവിശ്വാസി നാസ്തിക ജീവിതരീതിയോട് ഐക്യദാര്ഡ്യം പ്രകടിപ്പിക്കുമോ? പൊതുപ്രാര്ത്ഥനയില് എഴുന്നേറ്റുനിന്നാല് നാസ്തികന് പ്രാര്ത്ഥിച്ചെന്നും എഴുന്നേല്ക്കാതിരുന്നാല് ഭൂരിപക്ഷത്തെ അപമാനിച്ചെന്നും പരിഹാസം വരാറുണ്ട്. ഇത് ഭയന്ന് ഭൂരിപക്ഷം അവിശ്വാസികളും പൊതുപ്രാര്ത്ഥനയോട് സഹകരിക്കുകയാണ് പതിവ്. പൊതുസദസ്സ് ആരാധനാലയമല്ല. അവിടെ വിശ്വാസികളും അര്ദ്ധവിശ്വാസികളും നാസ്തികരുമൊക്കെയുണ്ടാവാം. എല്ലാവരെയും നിര്ബന്ധപൂര്വം എഴുന്നേറ്റ് നിറുത്തിക്കുന്നത് ഫാസിസം തന്നെ.''ഞാന് മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ''എന്ന പരസ്യശാസനമാണിവിടെ പ്രകടമാകുന്നത്. നൊയമ്പുകാലത്ത് ഭക്ഷണശാലകള് അടച്ചിടുന്നതും വ്രതമനുഷ്ഠിക്കുന്നവന്റെ മുന്നില് വെച്ച് ഒന്നും കഴിക്കരുതെന്ന് പരോക്ഷമായി ശാഠ്യം പിടിക്കുന്നതും ഫാസിസം തന്നെ. ''പ്രിയ സുഹൃത്തേ, നീ പട്ടിണികിടക്കുന്നത് എന്തോ പ്രതിഫലം പ്രതീക്ഷിച്ചായിരിക്കാം, പക്ഷെ അതിന് ഞാനെന്തു പിഴച്ചു?! നിന്റെ പ്രതിഫലം നീയെടുക്കുക, എന്നെ വെറുതെ വിടുക''-എന്ന് പറയുന്നത് അഹങ്കാരമാണോ? ഏവരും മതത്തെ ആദരിച്ചുകൊള്ളണം പക്ഷെ മതം ആരേയും ആദരിക്കില്ല''എന്ന മതവാശിയില് നീതിയില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതഭക്തി സ്വകാര്യമായി കാണുന്ന ആര്ക്കും പൊതുസ്ഥലങ്ങളിലെ മതാനുഷ്ഠാനം ന്യായീകരിക്കാനാവില്ല. ഈ തെറ്റിനെതിരെ പ്രതികരിക്കുന്നതാണ് നാസ്തികന് 'അഹങ്കാരി'എന്ന ഓമനപ്പേര് സമ്മാനിക്കുന്നത്. ഒരു നാസ്തികപുസ്തകം വായിക്കാനോ നാസ്തികപ്രഭാഷണം ശ്രദ്ധിക്കാനോ ഒരു മതവിശ്വാസിയോട് കല്പ്പിച്ചാല് അവനെന്ത് തോന്നും? സ്വയം ബുദ്ധിമുട്ട് തോന്നുന്നവ മറ്റുള്ളവര്ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിക്കുന്നതല്ലേ ഉചിതം? അതോ എണ്ണത്തില് കുറവുള്ളവരുടെ വികാരം ചവട്ടിയരയ്ക്കുന്നതില് തെറ്റില്ലെന്ന് വരുമോ? 'ന്യൂനപക്ഷാവകാശങ്ങള്ക്ക്'വേണ്ടി സ്വജീവന് ബലി കൊടുക്കാനും തയ്യാറാണെന്ന് പ്രചരിപ്പിക്കുന്ന പ്രതികരണത്തൊഴിലാളികള് ഇപ്പറയുന്ന 'ന്യൂനപക്ഷം' മതനിഷേധികളാണെങ്കില് മുഖംതിരിക്കും. ബഹുമതസ്ഥര് പങ്കെടുക്കുന്ന സദസ്സില് 'പൊതുദൈവ'ത്തെ അവതരിപ്പിച്ചാണ് പ്രാര്ത്ഥന നടത്തുന്നുവെന്നൊരു വാദമുണ്ട്. 'പൊതുദൈവം'എന്നൊന്നില്ല;അങ്ങനെയൊന്ന് ഒരു മതവും അംഗീകരിക്കുന്നുമില്ല. എല്ലാ ദൈവവും വിഭാഗീയവും പ്രാദേശികവും ഭിന്നവുമാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ദൈവങ്ങളുടെ കാര്യത്തില് മാത്രമല്ല 'പൊതുദൈവ'ങ്ങളുടെ കാര്യത്തിലും മതങ്ങള്ക്കിടയില് ഐക്യമില്ല. 'സൃഷ്ടിയും സ്രഷ്ടാവും രണ്ടാണെന്ന് വാദിക്കുന്ന സെമറ്റിക്ക് മതക്കാരനും അവ രണ്ടും ഒന്നാണെന്ന് വാദിക്കുന്ന സനാതനധര്മ്മക്കാരനും ഏത് പൊതുദൈവത്തെയാണ് വാഴ്ത്തുന്നത്?! ചന്തമേറിയ പൂവിലും ശബളാഹമാം ശലഭത്തിലും വാഴുന്ന, തൂണിലും തുരുമ്പിലും ഒളിച്ചിരിക്കുന്ന 'ശക്തി'യെ ഒരു കൂട്ടര് വാഴ്ത്തുമ്പോള് പ്രപഞ്ചസൃഷ്ടി നടത്തി പ്രപഞ്ചത്തില്നിന്നും വ്യതിരിക്തമായി നിലകൊള്ളുന്ന ദൈവത്തെ ഉപാസിക്കുന്നവര്ക്ക് എങ്ങനെ കൈ കൂപ്പാനാവും?! ഏത് പ്രാര്ത്ഥനഗാനമെടുത്താലും ഇതേ പ്രശ്നമുണ്ടാവും. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ധഭോല്ക്കറും സാല്വെയും ഭരണഘടനാവിരുദ്ധമായി ശിക്ഷിക്കപ്പെപ്പോള് ഇന്ത്യന് ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പാണ് ഇന്ത്യന് റാഷണലിസ്റ്റ് അസ്സോസിയേഷന് പ്രസിഡന്റും പ്രമുഖ യുക്തിവാദിയുമായ സനല് ഇടമറുകിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഈ വകുപ്പനുസരിച്ച് മന:പൂര്വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കാന് ബോധപൂര്വം ശ്രമിക്കുന്നതും ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റിന് മാത്രം വിധിപറയാന് അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">1860 ല്, പ്രധാനമായും,ഹിന്ദു-മുസ്ളീം ലഹള നിയന്ത്രിക്കാന് ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര് ഇന്ത്യന് പീനല്കോഡില് കുത്തിതിരുകിയ നിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില് അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില് വരുമെന്നതിനാല് ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്ട്ടിക്കിള് 19) മുകളിലുള്ള വ്യക്തമായ കടന്നാക്രമണവുമാണിത്. ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല് ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">അതേസമയം ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തിയാല് ലഭിക്കാവുന്ന ശിക്ഷ കേവലം ഒരു വര്ഷം മാത്രം! ഏത് മജിസ്ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്ത്ഥം?! ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്ത്തിപ്പെടുത്തുന്ന പരാമര്ശങ്ങള് പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A) ഇവിടെയും സമാനമായ തോതില് അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില് നിന്റെ ഭാഷ വെറും "കൂതറ"യാണ് എന്നൊക്കെ തമാശ പറയുന്നവര് ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല് ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">2012 മാര്ച്ചില് മുംബെയിലെ ഒരു കാത്തലിക്ക് ചര്ച്ചില്(Our Lady of Velankanni Church in Mumbai)ദിവ്യാത്ഭുതം നടക്കുന്നുവെന്ന പ്രചരണമുണ്ടായി. അവിടെ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ പ്രതിമയില് നിന്ന് ദിവ്യജലം വരുന്നതായിരുന്നു സംഭവം. മിറക്കിള് കേട്ടറിഞ്ഞ വിശ്വാസികള് പള്ളിയിലേക്ക് ഒഴുകി. ദിവ്യജലം കുപ്പിയില് ശേഖരിക്കാനും വിറ്റഴിക്കാനും തുടങ്ങി. ഈ ജലം പലരും കുടിക്കുകയും കണ്ണിലൊഴിക്കുകയുമൊക്കെ ചെയ്തുഒരു ടി.വി ചര്ച്ചയില് ഉയര്ന്ന വെല്ലുവിളി സ്വീകരിച്ചാണ് സനല് ഇടമറുക് സംഭവസ്ഥലത്ത് എത്തിയത്. വാസ്തവത്തില് സനലിനെ പരിശോധിക്കാന് അനുവദിച്ചതായിരുന്നു ഏറ്റവും വലിയ മിറക്കിള്! പൊതുവെ ഭൂഗുരുത്വത്തെ ആധാരമാക്കി താഴോട്ട് ഒഴുകുമെങ്കിലും ചലനസ്വാതന്ത്ര്യം തടസ്സപ്പെട്ടാല് താഴോട്ട് തന്നെ ഒഴുകണമെന്ന നിര്ബന്ധമൊന്നും ജലത്തിനില്ല. സൂക്ഷ്മരന്ധ്രപ്രവര്ത്തനം അഥവാ കാപ്പിലറി ആക്ഷന്(capillary action) എന്നാണ് നാമതിനെ വിളിക്കുക. തിരിയിലൂടെ മണ്ണെണ്ണ മുകളിലേക്ക് കയറി മണ്ണെണ്ണവിളക്ക് കത്തുമ്പോള് സംഭവിക്കുന്നതും മറ്റൊന്നല്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചര്ച്ചിലെ യേശുവിന്റെ പ്രതിമയുടെ കാലുകളില് നിന്നും ജലം ഇറ്റു വീഴുന്നുണ്ടായിരുന്നുവെന്നത് സത്യമായിരുന്നു. സമീപത്ത് കെട്ടികിടന്ന മലിനജലം ഭിത്തിയിലൂടെ മുകളിലേക്ക് അരിച്ചുകയറി പ്രതിമയുടെ കാലിലൂടെ ഒലിച്ചിറങ്ങിയതാണ് വിശ്വാസികള്ക്ക് ദിവ്യാത്ഭുതമായത്. ഈ സത്യം തുറന്ന് പറഞ്ഞതിനാണ് ഓര്ഗനൈസേഷന് ഓഫ് കണ്സേണ്ഡ് കാത്തലിക്സ് (OCC), കാത്തലിക് സെക്കുലര് ഫോറം (CSF)എന്നീ സംഘടനകള് സനലിനെതിരെ ജൂഹു-അന്ധേരി പോലീസ് സ്റ്റേഷനുകളില് 295 (എ) പ്രകാരം കേസു കൊടുത്തത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">2012 ജൂലെയില് ദല്ഹി പോലീസ് സനലിനെ തേടി ദല്ഹിയിലെത്തി. മുന്കൂര് ജാമ്യത്തിനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ജയില്വാസം ഉറപ്പെന്ന് കണ്ട സനല് രാജ്യംവിട്ടു. ഇപ്പോഴദ്ദേഹം ഫിന്ലന്ഡിന്റെ തലസ്ഥാനമായ ഹെല്സിങ്കിയിലാണ് ഉള്ളതെന്നറിയുന്നു. ശാസ്ത്ര അഭിരുചിയും അന്വേഷണബോധവുമൊക്കെ വളര്ത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന നിര്ദ്ദേശത്തേക്കാള് വലിയ പ്രഹരശേഷിയാണ് ബ്രിട്ടീഷുകാരന്റെ ഐ.പി.സി നിയമത്തിന് കല്പ്പിക്കപ്പെട്ടത്. ചെയ്ത 'തെറ്റിന്' മാപ്പിരന്നാല് കേസ് പിന്വലിക്കാമെന്ന നിര്ദ്ദേശവും മുംബൈ കത്തോലിക്ക് ആര്ച്ച് ബിഷപ്പ് മുന്നോട്ടുവെച്ചിരുന്നു. അതായത് സംഗതി നിസ്സാരമാണ്,സനല് ചെയ്തത് ക്ഷമിക്കാനാവാത്ത'കുറ്റ'മൊന്നുമല്ല. പക്ഷെ തങ്ങള് ഭാവിയില് സമാനമായ ദിവ്യാത്ഭുതത്തട്ടിപ്പുകള് നടത്തുമ്പോള് ആരും അഭിപ്രായം പറയാന് പാടില്ല! ഹൈസ്ക്കൂള് കുട്ടികള്ക്ക് പോലുമറിയാവുന്ന ഒരു ശാസ്ത്രവസ്തുതകള് പോലും മതവിരുദ്ധമെങ്കില് പരസ്യമാക്കരുത്! പതിനാറാം നൂറ്റാണ്ടില് ഗലീലിയോട് പോപ്പ് (Pope Paul V) ആവശ്യപ്പെട്ടത് തന്നെയാണ് മുംബൈയിലെ കാത്തലിക്ക് ചര്ച്ച് സനലിനോടും പറഞ്ഞത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്ളാദേശുമൊക്കെ സ്വീകരിച്ച 1860 ലെ മെക്കാളെ പ്രഭുവിന്റെ ഇന്ത്യന് ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള് പലതും അതില് പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില് വരെ ഐ.പി.സി കാലികമായി പരിഷ്ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില് മാത്രം തൊട്ടില്ല. ഈ നിയമം ഇന്നുവരെ ഒരു വര്ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്ഗ്ഗീയലഹളകള് കൃത്യമായ ഇടവേളകളില് അരങ്ങേറുക തന്നെചെയ്യും. അഭിപ്രായസ്വാതന്ത്ര്യവും മതവിമര്ശനവും നിഷേധിക്കാം എന്നതുമാണ് ഈ കരിനിയമം കൊണ്ടുള്ള പ്രയോജനം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ആരെ വേണമെങ്കിലും എപ്പോള് വേണമെങ്കിലും ജയിലില് അടയ്ക്കാന് മതങ്ങള്ക്ക് അധികാരം നല്കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല് ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല് മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്, രാഷ്ട്രീയക്കാര്...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്ശനമുയര്ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില് മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല് വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള് പരാതിപ്പെട്ടാല് പ്രശ്നമാകും. കേരളത്തില് കോഴിക്കോട്ടെ മുടിപ്പള്ളിയുടെ കാര്യത്തില് പൊതുസമൂഹവും മുസ്ളീങ്ങളിലെ വിവിധവിഭാഗങ്ങളും ഉന്നയിക്കുന്ന വിമര്ശനങ്ങള് തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി കാണിച്ച് കാന്തപുരം മുസലിയാര് 295 (എ) വകുപ്പ് പ്രകാരം ഒരു കേസ് കൊടുക്കാത്തത് ടിയാന്റെ വിശാലമനസ്ക്കതയെന്നേ പറയാവൂ! </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">മതവിമര്ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്ണ്ണായകമെന്ന് ആര്ക്കും തോന്നാം. മതവിമര്ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണിതിന്റെ പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില് യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരനാണുള്ളത്. ജാമ്യമില്ലാതെ അറസ്റ്റ് ജയിലില് ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള് അവകാശവാദമുന്നയിച്ചാല് അത് പ്രഥമദൃഷ്ട്യാ അസത്യവല്ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള് പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര് പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്കുന്നതിനാല് തൊട്ടുകളിക്കാന് രാഷ്ട്രീയക്കാര്ക്കും താല്പര്യമില്ല. തിരിച്ചായിരുന്നുവെങ്കില് എന്താകുമായിരുന്നു എന്നു കാണാന് വിഷമമില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സത്യത്തില് ഈ നിയമത്തില് അന്തസത്ത കുറ്റവിചാരണ(prosecution) തന്നെയാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്ക്കാത്തതുമാണെന്ന് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല് കോടതിയില് നിലനില്ക്കില്ല. ജയില്വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ. ഇവിടെ, ആര്ക്കു വേണമെങ്കിലും പരാതിക്കാരനാവാം-ആരെ വേണമെങ്കിലും അകത്താക്കാം എന്നതാണവസ്ഥ. ഇതു സംബന്ധിച്ച് സനല് ഇടമറുക് ബ്രിട്ടണിലെ ദി ഗാര്ഡിയന് ദിനപത്രത്തിലെ ഹെന്റി മക്ഡൊണാള്ഡിനോട് പറഞ്ഞതില് എല്ലാമുണ്ട്: പിന്തുണനല്കുന്നവരും സുഹൃത്തുകളുമായി പലരും യൂറോപ്പില് ഉണ്ടായിരുന്നത് എന്റെ ഭാഗ്യമെന്നെ പറയാവൂ. ഞാന് ഇന്ത്യയില് അറിയപ്പെടുന്ന ഒരാളാണ്. കുറഞ്ഞത് അഞ്ച് ഇന്ത്യന് കാബിനറ്റ് മന്ത്രിമാരുമായി ടെലിഫോണ്ബന്ധവുമുണ്ട്. പക്ഷെ ഒരു സാധാരണക്കാരന്റെ മേല് മതനിന്ദാക്കുറ്റം ചുമത്തിയാല് എന്തായിരിക്കും അവസ്ഥ? അവരയാളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലിടും, ജാമ്യവും നിഷേധിക്കും''. ഭീകരവാദികള്ക്കെതിരെ ഉപയോഗിക്കുന്ന നിയമത്തിലും കഠിനമായവയാണ് ശാസ്ത്രബോധം വളര്ത്താനും അന്ധവിശ്വാസങ്ങള്ക്കെതിരെ പ്രതികരിക്കാനും തുനിയുന്നവരെ കാത്തിരിക്കുന്നതെന്നാണ് സനല് പറഞ്ഞത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഈ കിരാതനിയമത്തിന്റെ താഡനം ഏറ്റുവാങ്ങിയവര് നിരവധിയാണ്. അത്ഭുതകരമെന്ന് പറയട്ടെ, പരസ്പരം നിന്ദിക്കുന്ന മതനേതാക്കള് അപൂര്വമായേ ഈ പട്ടികയില് ഉള്പ്പെടാറുള്ളു. ഫെഡറേഷന് ഓഫ് ഇന്ത്യന് റാഷണലിസ്റ്റിന്റെ ദേശീയ നിര്വാഹകസമിതി അംഗവും ആന്ധ്രപ്രദേശ് റാഷണലിസ്റ്റ് അസ്സോസിയേഷന് പ്രസിഡന്റുമായിരുന്ന ക്രാന്തികര്ക്കും ഏതാണ്ട് മൂന്ന് വര്ഷത്തിന് മുമ്പ് സമാനമായ അനുഭവമുണ്ടായി. 12 വര്ഷങ്ങള്ക്ക് മുമ്പ് പ്രസിദ്ധീകൃതമായ ബംഗ്ളാദേശ് നോവലിസ്റ്റ് തസ്ലിമ നസ്രീന്റെ ചില ലേഖനങ്ങള് തെലുങ്കിലേക്ക് തര്ജമ ചെയ്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചതായിരുന്നു അദ്ദേഹത്തില് ആരോപിതമായ കുറ്റം. ഈ ലേഖനങ്ങളുടെ ഇംഗ്ളീഷ് തര്ജമ ഏതാണ്ട് ഒരു ദശകമായി പ്രചാരത്തിലുണ്ടെന്ന് മാത്രമല്ല ഇന്റര്നെറ്റില് ലഭ്യമാണ് താനും. എന്നാല് പ്രാദേശിക മുസ്ളീം സംഘടനകള് അലറിത്തുള്ളിയപ്പോള് മറ്റൊന്നും ചിന്തിക്കാതെ ക്രാന്തികറെ ജയിലില് അടച്ച് തങ്ങളുടെ ന്യൂനപക്ഷവോട്ട് ബാങ്ക് ഭദ്രമാക്കാനാണ് ആന്ധ്രപ്രദേശിലെ കോണ്ഗ്രസ്സ് സര്ക്കാന് തീരുമാനിച്ചത്. ക്രാന്തികര് ജാമ്യത്തിന് അപേക്ഷിക്കാന് പോലും വിസമ്മതിച്ചു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സനലിന്റെ കേസ് വാര്ത്തകളില് നിറഞ്ഞ അതേ കാലയളവിലാണ് ഹൈദരബാദില് കാര്ത്തിക്ക് എന്ന പേരുള്ള ഒരു വിദ്യാര്ത്ഥിയെ 295 എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലാക്കിയിരുന്നു. ഹനുമാന് ജയന്തിക്ക് ആശംസ നേര്ന്ന സുഹൃത്തിനോട് 'ദൈവം ഇല്ല' എന്ന് തിരിച്ചുപറഞ്ഞതായിരുന്നു കാര്ത്തിക്കിന്റെ പേരില് ആരോപിക്കപ്പെട്ട കുറ്റം. ഒരു നാസ്തികന് മതപരമായ ആശംസകള് നേര്ന്നപ്പോള് ഭരണഘടന പ്രദാനംചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ച് അയാള് സ്വന്തം ചിന്താഗതി വ്യക്തമാക്കിയപ്പോള് ജയില്ശിക്ഷ ലഭിക്കുന്ന മതേതരരാജ്യം ഇന്ത്യയല്ലാതെ വേറെ കാണുമെന്ന് തോന്നുന്നില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">295 (ഏ) വീശി ഭീതി വിതയ്ക്കുന്നതില് വിദ്യാര്ത്ഥിസംഘടനകളും പിന്നിലല്ല. ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ ഓസ്മാനിയ യൂണിവേഴ്സിറ്റിയില് നടന്ന ബീഫ് ഉത്സവത്തിന്റെ (‘Beef festival’)സംഘാടകര്ക്കും അതില് പങ്കെടുത്തവര്ക്കുമെതിരെ കാവി വിദ്യാര്ത്ഥി സംഘടനകള് കേസ് കൊടുത്തതും ഇതേ വകുപ്പ് പ്രകാരമാണ്. നിങ്ങളുടെ വിശ്വാസവും അവിശ്വാസവും മാത്രമല്ല ആഹാരശീലം കൂടി ഈ വകുപ്പിന് കീഴില് പരിശോധിക്കപ്പെടുമെന്ന് സാരം. മാംസാഹാരം കഴിക്കുന്നത് ജൈനമതക്കാരെയും കാളയിറച്ചി കഴിക്കുന്നത് ഹിന്ദുക്കളെയും പന്നിയിറച്ചി കഴിക്കുന്നത് മുസ്ളീങ്ങളുടേയും മതവികാരം വ്രണമെടുത്തുമെന്ന് പറഞ്ഞാല് കോടതിയില് പോയി അല്ലെന്ന് തെളിയിക്കുന്നതു വരെ നിങ്ങള്ക്ക് കഷ്ടകാലമാണെന്ന് ഈ വകുപ്പ് സ്ഥാപിക്കുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഹുലിക്കല് നട്രാജ് സ്റ്റേറ്റ് ഓഫ് കര്ണാടക കേസിലെ(Hulikal Nataraj vs Govt of Karnataka)വിധി ഇവിടെ പരാമര്ശമര്ഹിക്കുന്നു. കര്ണ്ണാടകത്തിലെ പ്രസിദ്ധ യുക്തിവാദിയും ദിവ്യാത്ഭുത അനാവരണവിദഗ്ധനുമാണ് ഹുലിക്കല് നട്രാജ്. കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്തുവെച്ച് നട്രാജ് നടത്തിയ ഒരു പ്രസംഗത്തില് ശബരിമലയിലെ മകരജ്യോതി മനുഷ്യനിര്മ്മിതമാണെന്ന് പരാമര്ശിച്ചത് വലിയ പ്രശ്നമായി. കേരളത്തില് ദേവസ്വംബോര്ഡും അയ്യപ്പഭക്തരും തലയില് കൈ വെച്ച് സമ്മതിച്ച കാര്യമാണിതെങ്കിലും മതവെറി പൂണ്ട നാട്ടുകാരില് ചിലര് 295 (എ) ചൂണ്ടിക്കാട്ടി പ്രാദേശിക പോലീസ് സ്റ്റേഷനില് നട്രാജിനെതിരെ പരാതിപ്പെട്ടു. പരാതി കിട്ടിയതും സ്റ്റേഷന് സബ് ഇന്സ്പെക്ടര് ആവേശഭരിതനായി എഫ്.ഐ.ആറും തയ്യാറാക്കി നട്രാജിനെ അറസ്റ്റ് ചെയ്യാന് തുനിഞ്ഞിറങ്ങി. ഗത്യന്തരമില്ലാതെ,എഫ്.ഐ.ആര് റദ്ദാക്കി കിട്ടാന് നട്രാജ് കര്ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഏതാണ്ട് രണ്ടു വര്ഷത്തിന് ശേഷമാണ് കേസില് ഹൈക്കോടതി വിധി വന്നത്! എഫ്.ഐ.ആര് റദ്ദാക്കുക മാത്രമല്ല സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ കോടതിയില് നേരിട്ടു വിളിച്ചു വരുത്തുകയും ചെയ്ത ഹൈക്കോടതി നട്രാജിനെ അറസ്റ്റ് ചെയ്യാന് ശ്രമിച്ച സബ് ഇന്സ്പെക്ടറുടെ ഇന്ക്രിമെന്റ് റദ്ദാക്കാനും ഉത്തരവിട്ടു. മഹാരാഷ്ട്രയില് ധഭോല്ക്കര് മതവും ദൈവവും ബുദ്ധിപൂര്വം ഒഴിവാക്കി അന്ധവിശ്വാസനിര്മാര്ജനത്തിന് ശ്രമിച്ചതിന്റെ രഹസ്യം ഇവിടെ വായിച്ചെടുക്കാം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ശിവസേനനേതാവ് ബാല്താക്കറെ മരിച്ചപ്പോള് കടകളടച്ച് മുംബൈ നഗരം സ്തംഭിപ്പിച്ചതിനെതിരെ നിസ്സാരമായ ഒരു ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചതിനാണ് ഒരു പെണ്കുട്ടിയെ മതനിന്ദ ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആ കമന്റിന് 'ലൈക്ക്'അടിച്ച കൂട്ടുകാരിയും അറസ്റ്റുചെയ്യപ്പെട്ടു. പിന്നീട് വിട്ടയച്ചെങ്കിലും അറസ്റ്റ് മൂലം പെണ്കുട്ടിയും കുടുംബവും സഹിച്ച പീഡനം കടുത്തതായിരുന്നു. ആ സംഭവം അവളുടെ ജീവിതം തന്നെ കീഴ്മേല് മറിച്ചുകളഞ്ഞു. കേരളത്തില്, ആന്റണി സര്ക്കാരിന്റെ കാലത്ത്, അമൃതാനന്ദമയി എന്ന ആള്ദൈവത്തെ കുറിച്ച് അനിഷേധ്യവുമായ ചില വസ്തുതകള് ചൂണ്ടിക്കാട്ടി ഒരു പുസ്തകം എഴുതിയതിന് യുക്തിവാദി നേതാവായ ശ്രീനി പട്ടത്താനത്തിനെതിരെ കേസെടുക്കാന് ആഭ്യന്തരവകുപ്പിന്റെ മേല് ശക്തമായ സമ്മര്ദ്ദമുണ്ടായതോര്ക്കുക. പ്രബുദ്ധരായ കേരളജനത ആ നീക്കം ജനാധിപത്യപരമായി പരാജയപ്പെടുത്തുകയാണുണ്ടായത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">രാഷ്ട്രീയക്കാരില് ചിലരെങ്കിലും ഈ നിയമത്തെ പരോക്ഷമായി ഉപയോഗിക്കാന് ശ്രമിക്കുന്നതിന്റെ സൂചനയും ലഭിക്കുന്നുണ്ട്. മന്മോഹന്സിംഗ്, സോണിയഗാന്ധി എന്നിവരടക്കമുള്ള ഭരണനേതാക്കള്ക്കെതിരെ സോഷ്യല് മീഡിയയില് വന്നുകൊണ്ടിരുന്ന കടുത്ത വിമര്ശനങ്ങള്ക്ക് മൂക്ക് കയറിടാനായി ചില വിലക്കുകള് കൊണ്ടുവരുന്ന കാര്യം അടുത്തിടെ കേന്ദ്രസര്ക്കാര് സജീവമായി പരിഗണിച്ചിരുന്നു. അതിനവര് ഒഴികഴിവായി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം'മതവികാരം'വ്രണപ്പെടുത്തുന്ന കമന്റുകളാണ്. മതവികാരത്തിന്റെയും 295(എ) യുടെയും ചെലവില് തങ്ങള്ക്കെതിരെയുള്ള വിമര്ശനം കൂടി റദ്ദാക്കാന് കിട്ടാന് ഭരണാധികാരികള് കൊതിക്കുന്നതില് കുറ്റപ്പെടുത്താനാവില്ലല്ലോ.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നിന്ദയാണോ വിമര്ശനമാണോ മതവികാരികളുടെ മുഖ്യമായ പ്രശ്നം? ഉത്തരം കണ്ടെത്താന് പ്രയാസമില്ല. പരമതനിന്ദയുടെ കാര്യത്തില് അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്വം നീങ്ങുമ്പോള് മറ്റുചിലര്ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. അന്യമതനിന്ദയാണ് കുറ്റമെങ്കില് ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന് പ്രയാസമില്ല. ജൂതര്ക്കും ക്രിസ്ത്യാനികള്ക്കും അമുസ്ളീങ്ങള്ക്ക് എതിരെ കുര്ആനിലും ഹദീസുകളിലുമുള്ള വരികള്ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല് എങ്ങനെയുണ്ടാകും?! </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള് പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്ശകരാണ്. പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല് ശാസനത്തിനെതിരെ ശബ്ദിക്കാന് ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്ക്കുന്നവര്ക്ക് നാസ്തികര് 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന് ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്മുനയില് നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല് ആരാധകരുടെ എണ്ണം കുറവാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പാകിസ്ഥാനില് നിന്നും മതനിന്ദാക്കുറ്റത്തിന്റെയും കൊലകളുടെയും വാര്ത്തകള് വരുമ്പോള് നമുക്കതൊന്നും ബാധകമല്ലെന്ന് ആശ്വസിക്കാറുണ്ട്. വധശിക്ഷ ഒഴിച്ചു നിറുത്തിയാല്, ഇന്ത്യ താലിബാനിസത്തിലേക്കുള്ള ദൂരം ക്രമേണ നടന്നുതീര്ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏകമതസര്വാധിപത്യമില്ലെങ്കിലും മതം രാഷ്ട്രശരീരത്തെ പെരുമ്പാമ്പിനെപ്പോലെ ചുറ്റി വരിഞ്ഞിരിക്കുന്നു. കാശ്മീര് ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയാന് സ്വാതന്ത്ര്യമുള്ള രാജ്യത്ത് ജോസഫ് മാഷിനെപ്പോലുള്ളവര്ക്ക് മതക്കോടതിയുടെ വിധി പ്രകാരം കൈ നഷ്ടപ്പെടുകയാണ്. ജോസഫ് മാഷ് തെറ്റ് ചെയ്തെങ്കില് എന്തുകൊണ്ട് 295(എ) പ്രകാരം പ്രോസിക്ക്യൂട്ട് ചെയ്യുന്നതില് ഒതുങ്ങിയില്ലെന്ന ചോദ്യം ബാക്കിയാവുന്നു. നിയമം ചൂഷണം ചെയ്തും നിയമാതീതമായും മതം നിര്ബാധം പതഞ്ഞൊഴുകുകയാണെന്ന സൂചനയാണവിടെ കടന്നുവരുന്നത്. ഭരണാധികാരികളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും മതഭീതിയില് ആഴ്ന്നിറങ്ങിയ, മതം അനുഭവിക്കുന്ന സ്വാതന്ത്ര്യം മതരഹിതര്ക്കും മതേതര്ക്കും നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തില് നാഗരികതയുണ്ടെന്ന് പറയാനാവുമോ? സമൂഹം ജീര്ണ്ണിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കരിനിയമങ്ങളും തഴച്ചുവളരുന്നത്. വിളക്കുമരങ്ങള് തമോശക്തികള് തച്ചുതകര്ക്കുമ്പോള്, ധഭോല്ക്കറും സഞ്ജയും സനലും ചോദ്യചിഹ്നങ്ങളായി മാറുമ്പോള് മാനഭംഗം ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ ഭരണഘടന തന്നെയാണ്.</span><span style="font-family: Verdana, sans-serif; font-size: xx-small;"> ***<br />(This article was published in Pachakutira Magazine Oct, 2013)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com4tag:blogger.com,1999:blog-1970105762930260296.post-77208316000863950692013-09-27T21:51:00.002+05:302013-09-28T13:45:53.551+05:3072. ഇറങ്ങിപ്പോയ ഒരാള് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-AChltJuuRlQ/UkWvAB4HtTI/AAAAAAAAB2s/GWXN0KQ16pk/s1600/trainindia.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="119" src="http://3.bp.blogspot.com/-AChltJuuRlQ/UkWvAB4HtTI/AAAAAAAAB2s/GWXN0KQ16pk/s200/trainindia.JPG" width="200" /></span></a></div>
<span style="font-family: Verdana, sans-serif; font-size: large;">''എന്റെ ഓര്മ്മകള് ചതഞ്ഞിരിക്കുന്നു. ഓര്ക്കാന് കഴിയുന്നിടത്തോളം വേദനയും ഞെട്ടലും മാത്രം ബാക്കി. തീവണ്ടിയില് വലിയ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളിരുന്ന ജനറല് കമ്പാര്ട്ട്മെന്റിലെ കുറെ സീറ്റുകള് ഒഴിഞ്ഞുകിടന്നിരുന്നു. വണ്ടിക്ക് അധികം വേഗതയില്ല....എങ്കിലും, എനിക്ക് തോന്നിയതാണോ എന്നറിയില്ല,അസ്വസ്ഥജനകമായ ചില ചലനങ്ങള് വായിച്ചെടുക്കാമായിരുന്നു. ആശുപത്രിയില് വെച്ച് ബോധം വീണ്ടെടുത്തപ്പോഴാണ് റൂമിലെ ടെലിവിഷന് സെറ്റില് നിന്ന് ആറ് പേര് മരണമടയുകയും നാല്പ്പതോളംപേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായി ഞാനിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നോര്ത്താല് ഇതിലെന്തിരിക്കുന്നു?! ഇത്തരത്തില് എത്രയോ വാര്ത്തകള് നാം വായിച്ചു തള്ളിയിരിക്കുന്നു! ഒന്നിലും കണ്ണോ മനസ്സോ ഉടക്കിയിട്ടില്ല;നഷ്ടം കണക്കുകൂട്ടിയിട്ടുമില്ല.........ശരീരമാകെ എവിടെയൊക്കെയോ കൂട്ടിവെച്ചതുപോലത്തെ അവസ്ഥ. നഴ്സ് വീണ്ടും വേദനസംഹാരിക്കായി പോയിരിക്കുകയാണെന്ന് തോന്നുന്നു............ഞങ്ങള് കൂട്ടുകാരികള് എട്ടുപേര് അടുത്തടുത്തുണ്ടായിരുന്നു, രാവിലെയുള്ള ക്ളാസ്സിന് സമയത്ത് എത്തണമെങ്കില് ഈ വണ്ടിയേ ഉള്ളൂ........പക്ഷെ ഇപ്പോള് അവരൊക്കെ എവിടെയെന്ന് എനിക്കറിയില്ല. ഓര്ക്കുമ്പോള് കരച്ചില് വരുന്നു......''<br /><br />'അവരൊക്കെ ഇവിടെ തന്നെയുണ്ട്. മൂന്ന് ബോഗികളെ പാളം തെറ്റിയിട്ടുള്ളു. കുറച്ച് പത്രക്കാര് പുറത്തുണ്ട്...എന്തെങ്കിലും പറയാന് സാധിക്കുമോ?''-പോലീസ് ഓഫിസറുടെ ചോദ്യം<br /><br />''ശ്രമിക്കാം സര്. ...നല്ല വേദനയുണ്ട്.''<br /><br />അകത്തേക്ക് വന്ന മാധ്യമക്കാര് പലതും ചോദിച്ചു. വണ്ടിയുടെ വേഗത, കമ്പാര്ട്ടുമന്റിലെ അവസ്ഥ, തിരക്ക്, അസാധാരണമായ എന്തെങ്കിലും ദൃശ്യം, വ്യക്തികള്....എല്ലാം അറിയാവുന്നതുപോലെ പറഞ്ഞുവെച്ചു. തീവണ്ടി ദുരന്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള് നല്കാന് കഴിയുന്ന ആളെന്ന നിലയില് കുറെനേരത്തേക്ക് കിട്ടുന്ന മാധ്യമശ്രദ്ധ. വേദന ഉണ്ടായിരുന്നെങ്കിലും ചെറിയൊരു ഉത്സാഹം തോന്നി...~ഒക്കെ ആസ്വദിക്കാന് തുടങ്ങി.<br /><br />എന്തെങ്കിലും അസാധാരണമായി ഓര്ക്കുന്നുണ്ടോ എന്ന് ആവര്ത്തിച്ച് ചോദിച്ചവരോട് കൈമലര്ത്തി. സത്യത്തില് അങ്ങനെയൊന്നും ഓര്ക്കുന്നില്ല. എങ്കിലും കൂടുതല് ചിന്തിച്ചപ്പോള് തീവണ്ടിയില് വെച്ച് ഞങ്ങളെല്ലാം ചര്ച്ച ചെയ്തു കൊണ്ടിരുന്ന ഒരു വിഷയം പെട്ടെന്ന് മനസ്സിലേക്ക് പൊന്തിവന്നു. തൊട്ടു മുമ്പത്തെ സ്റ്റേഷനില് നിന്നും വിട്ട് കുറച്ച് കഴിഞ്ഞപ്പോള് അപ്രതീക്ഷിതമായി സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് വണ്ടി പിടിച്ചിട്ടിരുന്നു.....പത്ത് മിനിറ്റിലധികം അവിടെ കടന്നു........അതിനെക്കുറിച്ച് മാധ്യമക്കാരോട് സൂചിപ്പിച്ചു.<br /><br />'ആഹാ...അതു കൊള്ളാമല്ലോ...എന്തിനായിരുന്നു അത്..? ~<br />''ഒരാള് ചങ്ങല വലിച്ചതാണ്.... ''<br />'എന്തിന്?'<br />''അറിയില്ല... ''<br />''പക്ഷെ ഞങ്ങളുടെ കമ്പാര്ട്ടുമെന്റില് നിന്നാണ് അയാളത് ചെയ്തത്. കാരണമൊന്നും പറഞ്ഞില്ല. യാത്ര മതിയാക്കുകയാണ് എന്ന് മാത്രം പറഞ്ഞ് ധിറുതിയില് നടന്നു മറയുകയായിരുന്നു. റെയില്വെ പോലീസ് വന്ന് ചോദിച്ചപ്പോള് ഞങ്ങള് ഇക്കാര്യം പറഞ്ഞു. അവര് കണ്ട്രോള് റൂമിലേക്ക് കാര്യമറിയിച്ചു കഴിഞ്ഞ് ഏതാണ്ട് പത്തുമിനിട്ട് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് വണ്ടി പാളംതെറ്റിയതെന്ന് തോന്നുന്നു.''<br /><br />അപകടത്തെ കുറിച്ച് കൂടുതലൊന്നും ഓര്ക്കുന്നില്ലെന്ന് സമ്മതിച്ചതോടെ മാധ്യമപ്രവര്ത്തകരും പോലീസും നിഷ്ക്രമിച്ചു. ഒരു മയക്കത്തിന് വട്ടംകൂട്ടവെ അപ്രതീക്ഷിതമായ ഒരു ചോദ്യം കൂടി:<br /><br />'അയാള് എന്തിനാണ് ഇറങ്ങിയതെന്ന് ഓര്ക്കുന്നുണ്ടോ?'<br /><br />അപ്പോഴും പോകാതെ നിന്ന ഒരു ഒരു മുതിര്ന്ന മാധ്യമപ്രവര്ത്തകന്റെ ചോദ്യമാണ്.<br /><br />''അറിയില്ല സര്. ഞാന് നോക്കുമ്പോഴൊക്കെ അയാള് സന്തോഷവാനായിരുന്നു. ചുറ്റുമുള്ളവരോട്, അതും സ്ത്രീകള് ഉള്പ്പെടെയുള്ളവരോട്, തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. എന്താണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് കേള്ക്കാനാവുമായിരുന്നില്ല. പക്ഷെ എന്തായാലും സംസാരിച്ചത് രസകരമായ കാര്യങ്ങളായിരിക്കണം. അങ്ങനെയൊരാള് പെട്ടെന്ന് ചങ്ങല പിടിച്ചുനിറുത്തി ചാടിപ്പോയത് അത്ഭുതകരമായിരുന്നു.''<br /><br />'ചുറ്റുമുള്ളവരോട് എന്താണ് സംസാരിച്ചതെന്നറിയില്ല. ഒ.കെ, സമ്മതിച്ചു. പക്ഷെ വേഷവും പ്രായവുമൊക്കെ ഓര്ക്കുന്നുണ്ടോ?<br /><br />''വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പ്രായം ഏതാണ്ട് അമ്പത്...മുണ്ടും ജൂബയും....അങ്ങനെയാണ് ഓര്മ്മ....എന്തായാലും ചുറ്റുമുള്ളവര് ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.''<br /><br />'അപ്പോള് ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്ഷിക്കുന്ന എന്തോ ആണ് അയാള് സംസാരിച്ചുണ്ടാവുക.....അയാളെ കണ്ടിട്ട് ഒരു ആത്മീയാചാര്യനെപ്പോലെ തോന്നിയോ....?<br /><br />''ആണോ? ചിലപ്പോള് ആയിരിക്കാം....ഏതാണ്ട് അങ്ങനെയാണ് തോന്നിയത്....''<br /><br />'ഒരുപക്ഷെ ചുറ്റുമുള്ളവര്ക്ക് ഉപദേശം നല്കുകയായിരുന്നിരിക്കണം...ഒരുപക്ഷെ ത്രികാലജ്ഞാനിയായ അദ്ദേഹം ഭാവി പ്രവചിക്കുകയായിരുന്നിരിക്കണം...അല്ലെ?'<br /><br />''എനിക്കറിയില്ല....സാര് എന്തൊക്കെയാണ് പറയുന്നത്?''<br /><br />'എന്നാല് അതാണ് സത്യം. നിന്നെ കാണുന്നതിന് മുമ്പ് പരിക്കേറ്റ മറ്റുചിലരുമായി നേരില് സംസാരിക്കുകയുണ്ടായി. അവര് തുറന്നുപറഞ്ഞാതിണിതൊക്കെ. നിനക്കറിയാമോ, അദ്ദേഹം ഒരു അവധൂതനായിരുന്നു. അവിടെ ഒരു വനിതയുടെ ഭാവി പ്രവചിക്കവെയാണ് താന് സഞ്ചരിക്കുന്ന തീവണ്ടി അത്യാപത്തില് പെടുകയാണെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞത്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്വപ്നാടകനെപ്പോലെ ചങ്ങല വലിച്ചത്. സ്വയംരക്ഷപെടാന് അദ്ദേഹത്തിന് സാധിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. വിധി അങ്ങനെയാണല്ലോ. പക്ഷെ ഓര്ക്കുക, അദ്ദേഹം ജീവന് രക്ഷിക്കാന് ശ്രമിച്ചത് സ്വാര്ത്ഥത കൊണ്ടാണെന്നെ ഞാന് പറയൂ. ഒരുപക്ഷെ മറ്റുള്ളവരോടും അദ്ദേഹമതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടാവാം. പക്ഷെ ബോധ്യപ്പെടുത്താന് സാധിച്ചിട്ടുണ്ടാവില്ല......പാവം! ചുറ്റുമുള്ളവര്ക്ക് തിരിച്ചറിയാനാവാത്ത സത്യങ്ങള് വിനിമയം ചെയ്യാനാവാതെ വരുമ്പോള് അവധൂതരില് ചിലര് പുറത്തേക്കിറങ്ങി പോകുന്നു...കുഞ്ഞെ, നീയെങ്കിലുമത് മനസ്സിലാക്കണം....അനുഭവങ്ങള് നമ്മുടെ അകക്കണ്ണ് തെളിയിക്കണം....<br /><br />കൂടുതല് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള് ഉള്ളില് തടഞ്ഞു. ഉറങ്ങാന് ശ്രമിച്ചെങ്കിലും ആ വെളിപ്പെടുത്തല് ശല്യം ചെയ്തു. മാധ്യമക്കാരന്റെ വാക്കുകള്.... വിറയല് ശരീരത്തിലുടനീളം. തീര്ച്ചയായും അവധൂതന് അപകടം മണത്തറിഞ്ഞിട്ടുണ്ടാവും..... മനുഷ്യയുക്തിയുടെ അതിരുകള്ക്കുപരിയായി സഞ്ചരിക്കുന്ന ദിവ്യമനസ്സുകള് സാധാരണക്കാര്ക്ക് അപ്രാപ്യമാകുന്നതില് അത്ഭുതമെന്ത്?! ഓര്ത്തുനോക്കുമ്പോള് എല്ലാം ഒത്തുവെക്കാനാവുന്നു. അദ്ദേഹത്തെ ചുറ്റുമുള്ളവര് മനസ്സിലാക്കിയിരുന്നെങ്കില്! തന്റെ ഉള്ളറിവ് കൊണ്ട് മറ്റുള്ളവരെ രക്ഷിക്കാന് അദ്ദേഹം കൊതിച്ചുകാണും. പരിവ്രാജകമനസ്സില് സദാ പരസേവത്വര തുടികെട്ടി നില്ക്കുമെന്ന് അമ്മ പറയാറുള്ളത് ഓര്ത്തു. എല്ലാ പ്രവാചകരും അല്പ്പബുദ്ധികളാല് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുതന്നത് അമ്മയാണ്....<br /><br />എപ്പഴോ നിദ്രയിലേക്ക് വഴുതി. ഉണര്ന്നപ്പോള് അച്ഛനുമമ്മയും ചേട്ടനും അടുത്തുണ്ട്, കൂടെ നാട്ടുകാരില് ചിലരും. എന്നെ ഡിസ്ചാര്ജ് ചെയ്യുകയാണ്. ആള്ത്തിരക്ക് കാരണം ഒന്നും നേരെചൊവ്വെ ചെയ്യാന് ആളില്ല. മരുന്നും ഗുളികളും കെട്ടിപ്പൊതിഞ്ഞ് അമ്മ തയ്യാറാണ്.... ആഹാരം കഴിച്ച് മെല്ലെ എഴുന്നേറ്റിരുന്നു. കുഴപ്പമില്ല, സാവധാനം നടക്കാം....ജനറല് വാര്ഡിലൂടെ മെല്ലെ നടന്നു. പലരുടെയും പരിക്ക് ഗുരുതരമാണ്..... വാര്ഡില് സ്ഥാപിച്ചിരിക്കുന്ന ടെലിവിഷന് സെറ്റില് അപകടദൃശ്യങ്ങള് അപ്പോഴും മിന്നിമറിയുന്നുണ്ടായിരുന്നു. ചിലരൊടൊക്കെ അസുഖവിവരം അന്വേഷിച്ചു നടന്നു... എനിക്ക് പോകാനുള്ള വണ്ടി വരാന് വൈകുമെന്ന് അറിയിപ്പുണ്ടായി.<br /><br />ഇടതു മൂലയില് കാലില് പ്ളാസ്റ്റിറിട്ട് മലര്ന്ന് കിടന്ന് പത്രം വായിക്കുന്ന ഒരാള്.... പരിചിതമുഖം! നാട്ടില് വെച്ച് കണ്ടിട്ടുണ്ട്... ചിലപ്പോള് ആയിരിക്കില്ല.... വെറുതെ തോന്നിയതാവും. കുറെക്കൂടി മുന്നോട്ടു ചെന്നപ്പോള് തീവണ്ടിയില് കൂടെയുണ്ടായിരുന്ന കൂട്ടുകാരികള്... ഭയങ്കര സന്തോഷം തോന്നി..... മാധ്യമക്കാരന് പറഞ്ഞ അവധൂതനെ കുറിച്ചായി ഞങ്ങളുടെ ചര്ച്ച.... അവര്ക്കെല്ലാം അത്ഭുതംകൊണ്ട് ശ്വാസം മുട്ടുമെന്ന അവസ്ഥ. ഞെട്ടിപ്പോയ സൂസന് ഒറ്റയടിക്ക് പത്ത് പ്രാവശ്യം കുരിശു വരച്ചു. പെട്ടെന്ന്...വഴി നടത്തപ്പെട്ട കുഞ്ഞാടിനെപ്പോലെ ആ മുഖം എന്റെ മനസ്സിലേക്ക് തിരിച്ചുവന്നു......കാലില് പ്ളാസ്റ്ററിട്ട് മലര്ന്ന് കിടന്ന് പത്രം വായിക്കുന്ന ആ മനുഷ്യന്!!........അദ്ദേഹത്തെയല്ലേ മുമ്പ് കണ്ടത്...? തീര്ച്ചയില്ല...! കൂട്ടുകാരോട് പറയണോ? ........വേണ്ട, ചിലപ്പോള്......<br /><br />കൂട്ടത്തില് നിന്ന് പിന്വലിഞ്ഞു....അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള് അപ്പോഴും പത്രം വായിച്ചിരിക്കുകയാണ്. മുഖമുയര്ത്തി എന്നെ നോക്കി. അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏതോ ശക്തി ആവേശിച്ചപോലെ ഓടിച്ചെന്ന് ആ കാലില് തൊട്ടു തൊഴുതു....ഛെ! അത്രയും വേണ്ടായിരുന്നുവെന്ന് പിന്നെ തോന്നി.....പക്ഷെ...എന്തോ അങ്ങനെയാണപ്പോള് തോന്നിയത്.........എന്നെതന്നെ നിയന്ത്രിക്കാനായില്ല. അമ്പരപ്പോടെ അദ്ദേഹമെന്നെ നോക്കി.<br /><br />'എന്താ കുട്ടി, എന്തായീ കാണിക്കുന്നെ? നീയാരാ?'-പ്രതീക്ഷിത ചോദ്യം<br />''സ്വാമി ഞങ്ങള്ക്ക് തെറ്റ് പറ്റി ...ആ മനസ്സ് കാണാനായില്ല.....''<br />മുഴുവന് കാര്യങ്ങളും വിവരിച്ചു. എല്ലാം കേട്ടിട്ട് ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.<br />''എന്താ ഒന്നും പറയാത്തെ?''-എന്റെ ആകാംക്ഷ അടങ്ങുന്നില്ല.<br />''നീ പറഞ്ഞതൊക്കെ തെറ്റാണെന്ന് പറഞ്ഞാല് എനിക്കെന്തോ കുഴപ്പമുണ്ടെന്നേ നീ വിശ്വസിക്കുകയുള്ളു.''<br />''...എന്നുവെച്ചാല്....?''<br />കുറെനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നെ അവഗണിക്കുന്നതുപോലെ....അവസാനം അദ്ദേഹം വീണ്ടും പുറത്തേക്കൊഴുകി:<br />'കുട്ടീ, എനിക്ക് പോലും അപകടത്തില് നിന്ന് രക്ഷയില്ലെന്ന് കണ്ടില്ലേ. ഈ....കാല് നോക്കുക, പേശികള് ഇഴതെറ്റിയെന്നാ ഡോക്ടര് പറഞ്ഞത്.....നടക്കാന് വയ്യ.....നീരും വേദനയുമുണ്ട്....'<br />''പക്ഷെ അതങ്ങെനെ സംഭവിച്ചു....അങ്ങ് അപകടത്തിന് എത്രയോ മുമ്പ് ഇറങ്ങിപ്പോയതല്ലേ?''...<br />'ശരിയാണ്....അപകടം വരാന് ആ ട്രെയിനില് ഉണ്ടാകേണ്ടതില്ലെന്നും ഉണ്ടായിരുന്ന മിക്കവര്ക്കും കുഴപ്പവുമില്ലെന്നും മനസ്സിലായില്ലേ...?..ഹ..ഹ...! ചങ്ങല വലിച്ച് വണ്ടിയില് നിന്ന് ഇറങ്ങിയപ്പോള് എനിക്ക് നേരെ ചുവടുറപ്പിക്കാനായില്ല...കാല് കുറച്ചു വഴുതി......വേദന കടിച്ചമര്ത്തി നടന്നെങ്കിലും പിന്നെ വയ്യാതായി.....തീവണ്ടി വിടുന്നതൊക്കെ ഞാന് കാണുന്നുണ്ടായിരുന്നു. സത്യത്തില് പോലിസ് അല്പ്പമൊന്ന് മെനക്കെട്ടിരുന്നെങ്കില് കുറ്റിക്കാട്ടില്നിന്ന് അവര്ക്കെന്നെ തൂക്കിയെടുക്കാമായിരുന്നു...'<br />''...എനിക്കൊന്നും മനസ്സിലാകുന്നില്ല.........പിന്നെ, ഇവിടെയെത്തിച്ചതാര്....?''<br />'എത്തിച്ചതല്ല... എത്തിയതാണ്.... ഇങ്ങോട്ട് വരണമെന്ന് ഉദ്ദേശവുമുണ്ടായിരുന്നില്ല.....പക്ഷെ...യാത്രാടിക്കറ്റ് കൈവശമുള്ളവര്ക്ക് ഇവിടെ ചികിത്സ സൗജന്യമാണല്ലോ... ഹ...ഹ..ഹ....!! പോരാത്തതിന് പരിക്കേറ്റവര്ക്ക് 5000 രൂപ ധനസഹായവുമുണ്ട്.....'<br />''അപ്പോള്.... അപകടം മുന്കൂട്ടി മണത്തറിഞ്ഞ് ഇറങ്ങിപ്പോയതാണെന്നൊക്കെ ആ മാധ്യമക്കാരന് ചേട്ടന് പറഞ്ഞതോ?<br />'ഹ..ഹ...എനിക്കറിയില്ല. ദിവ്യജീവികളെ ഉത്പ്പാദിപ്പിക്കാന് ടെന്ഡര് പിടിച്ച ആരെങ്കിലുമായിരിക്കുമത്....അവര്ക്കത് ആദായകരമാണല്ലോ.....പക്ഷെ...അങ്ങനെയെങ്കില് എനിക്ക് ആ ട്രെയിനില് കയറാതിരുന്നാല് പോരെ?.......'<br /><br />''അത്..അതും ശരിയാണ്....അല്ല, കയറിക്കഴിഞ്ഞാണല്ലോ ദിവ്യദര്ശനം ലഭിച്ചത്.... അപ്പോള്പ്പിന്നെ?...''~<br /><br />'ഒരിക്കലുമില്ല..... ഞാന് കെട്ടവനാണ്...എന്നുവെച്ച് അത്രയും ജീര്ണ്ണിച്ചിട്ടില്ല. എനിക്ക് ദിവ്യജ്ഞാനം കിട്ടിയിരുന്നെങ്കില് അതവിടെ വെച്ച് തുറന്നുപറഞ്ഞ് ഒരു വിസ്മയചൈതന്യമായി പിറ്റേന്ന് പത്രത്താളുകളിലേക്ക് ഒഴുകാമായിരുന്നില്ലേ?....എന്റെ കഷ്ടപ്പാടുകള്ക്കും ഒരറുതിയായെനെ......'<br /><br />''ഒന്നും മനസ്സിലാകുന്നില്ല....''<br />'ഹ ഹ..കുട്ടീ, നീ പറയുന്നത് സത്യമെങ്കില് എനിക്കത് അവിടെവെച്ച് തുറന്നുപറയാമായിരുന്നില്ലേ.....അങ്ങനെയെങ്കില് മാധ്യമഭീമന്മാര് എന്നെക്കുറിച്ച് സപ്ളിമിന്റിറക്കി കളിക്കില്ലേ...? അകത്ത് പോയാലും ഞാനൊരു പ്രതിഭാസമായേനെ...എനിക്ക് വേണ്ടി ഒലിപ്പിക്കാന് മുറ്റിയ ഇനം ചിന്തകര് ക്യൂ നിന്നെനെ.....പിറകിലെ മൂന്ന് ബോഗികളെ പാളം തെറ്റിയുളളു....അപകടം മുന്കൂട്ടി അറിഞ്ഞിരുന്നെങ്കില് എനിക്ക് ഇടനാഴിയിലൂടെ മുന്നോട്ട് പോകാമായിരുന്നല്ലോ....?.....'<br /><br />''അതെ...പക്ഷെ പിന്നെന്തിന് ചങ്ങല വലിച്ചു.....?''<br /><br />'അതോ? ....അത്....ഞാന് ദേവസ്യയെ കണ്ടു. നമ്മുടെ കമ്പാര്ട്ട്മെന്ററിനും മുന്നിലുള്ള രണ്ടാമത്തെ കമ്പാര്ട്ട്മെന്റില് അവനുണ്ടായിരുന്നു.....പരമചെറ്റയാണവന്......'<br />''ദേവസ്യ! ആരാണത്? പരിചയക്കാരനാണോ...?''<br />'അല്ല, ടിക്കറ്റ് ഓപ്പീസര്...''<br />''പക്ഷെ ചേട്ടന്റെ പക്കല് ടിക്കറ്റുണ്ടായിരുന്നുവല്ലോ...പിന്നെന്ത് പ്രശ്നം?''<br />'അതെ, ടിക്കറ്റൊക്കെ ഉണ്ടായിരുന്നു....പക്ഷെ... പക്ഷെ....'~- ആദ്യമായി അയാള് പരുങ്ങുന്നത് കണ്ടു.<br />''എന്തായാലും പറയൂ....''<br />''ഇക്കാര്യം നീയാരോടും പറയരുത്....'<br />''ഇല്ല....അമ്മ സത്യം പറയില്ല....''<br /><br />'കറുത്ത ജീവിതമാണ് എന്റേത്. ദിവ്യവത്ക്കരിക്കപ്പെടാന് അനുയോജ്യമെന്ന് കൂട്ടിക്കോളൂ ഹ..ഹ...! കഴിഞ്ഞമാസം തലസ്ഥാനത്തെ റെയില്വെസ്റ്റേഷനില് വെച്ച് ഒരു മോഷണവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്നമുണ്ടായി. യാത്രക്കാര് ബഹളംവെച്ചപ്പോള് സ്ഥലത്തുണ്ടായിരുന്ന ദേവസ്യ ഇടപെട്ടു. അയാളെന്റെ കഴുത്തില് കുത്തിപിടിച്ച് തെറിവിളിച്ചു. ജനത്തിന് മുമ്പില് ആളുകളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. റെയില്പോലീസിന് കൈമാറാന് ഒരുങ്ങവെ ഞാന് കുതറിയോടാന് ശ്രമിച്ചു. പക്ഷെ അയാള് വീണ്ടും എന്നെ അടിച്ച് നിലത്തിട്ടു.....മറ്റ് മാര്ഗ്ഗമില്ലാതെ ഞാനയാളുടെ വയറ്റില് ആഞ്ഞുതൊഴിച്ചു....ബോധരഹിതനായി അയാള് പ്ളാറ്റ്ഫോമില്.......'<br /><br />''അയ്യോ! എന്തൊക്കെയാണീ പറയുന്നത്....?'' ഞാനറിയാതെ വായ പൊത്തിപ്പോയി.<br /><br />'പിന്നീട് ഇന്നാണ് ഞാനയാളെ കാണുന്നത്....അയാളെന്നെ തിരിച്ചറിഞ്ഞാല്......!! യാത്രക്കാര് തീരെ കുറവായിരുന്നല്ലോ.....പിന്നെ എങ്ങോട്ട് പോകും...? അവന് അടുത്തേക്ക് വരുന്നതാണ് ഞാന് കണ്ടത്......പേടിച്ചുപോയി....പിടി വീണിരുന്നെങ്കില്......!വേറെ വഴിയൊന്നും അപ്പോള് തോന്നിയില്ല...ഓടുന്ന വണ്ടിയില് നിന്ന് ചാടാനും ഭയമുണ്ടായിരുന്നു....<br />''അയ്യോ...!''-അറിയാതെ വീണ്ടും എന്റെ ശബ്ദം<br />''ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നുണ്ടോ...?'<br />''ഉം''<br />'എന്തിന്.....ആരെക്കുറിച്ച്......എന്നെയാണോ?'<br />''അല്ല......ആ മാധ്യമക്കാരനെക്കുറിച്ചോര്ത്ത്.....നിങ്ങള് സ്വയം ഈ സമൂഹത്തെ രക്ഷിച്ചു, പക്ഷെ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ''**** </span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com3tag:blogger.com,1999:blog-1970105762930260296.post-37256468914186334672013-09-13T20:56:00.001+05:302013-09-15T07:28:59.026+05:3071. പിന്വലിക്കപ്പെടുന്ന പുസ്തകങ്ങള് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-CoMlLN-wBik/UjANyrcUHGI/AAAAAAAAB0A/x_PXSHTcnk8/s1600/images.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://2.bp.blogspot.com/-CoMlLN-wBik/UjANyrcUHGI/AAAAAAAAB0A/x_PXSHTcnk8/s200/images.jpg" width="140" /></a></div>
<span style="color: blue; font-family: Verdana, sans-serif; font-size: x-small;"><b>പലായനചിന്തകളില് കേശവന്നായര് (Part-II)</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-രണ്ട് പുസ്തകങ്ങള് റീ-പ്രിന്റ് ചെയ്യരുത് എന്ന് ഡി.സി ബുക്സിനോട് അഭ്യര്ത്ഥിച്ചു-'കാലത്തിന്റെ സംക്ഷിപ്ത ചരിത്രവും''വിപരീതങ്ങള്ക്കപ്പുറവും'. 'വിപരീതങ്ങള്ക്കപ്പുറ'ത്തില് താങ്കള് ഒരിക്കല് കൂടി മാര്ക്സിസത്തെ ന്യായീകരിച്ചു...!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ ആ പുസ്തകത്തില് ഞാന് വീണ്ടും മാര്ക്സിസത്തെ ന്യായീകരിക്കാന് ശ്രമിച്ചു...അതുകൊണ്ടാണ് ഇനിയത് പ്രിന്റ് ചെയ്യരുതെന്ന് പറഞ്ഞത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അങ്ങനെ എഴുതിയതില് ഇപ്പോള് ദു:ഖിക്കുന്നു...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, ദു:ഖിക്കുകയാണ്....എഴുതിയത് എഴുതിയതല്ലേ....?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതുപോലെ തന്നെ വന് വിജയമായിരുന്ന സ്റ്റീഫന് ഹോക്കിംഗിനെ കുറിച്ചുള്ള പുസ്തകവും റീ-പ്രിന്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ അത് കണ്ക്ളൂഡ് ചെയ്യുന്നത് ശുദ്ധ ഭൗതികവാദത്തിലാണ്.... അതുകൊണ്ടാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇവിടെയൊക്കെ ഇവാഞ്ചലിക്കലായ ഒരു അമിതാവേശം പ്രകടിപ്പിക്കുന്നുണ്ടല്ലോ. ഇന്നത്തെ നിലപാടിന് വിരുദ്ധമായതൊന്നും പുറത്തറിയത് എന്ന വാശി വേണോ? എല്ലാ പുസ്തകങ്ങളും നിലനില്ക്കട്ടെ, ഒന്നും നീക്കേണ്ടതില്ല എന്നതല്ലേ അഭികാമ്യമായ നിലപാട്....?ഹോംക്കിംഗിന്റെ ഭൗതികവാദം തന്റെ ചെലവില് ഇനി ആരും അറിയേണ്ട എന്ന ശാഠ്യമാണോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ ആത്മീയതയെന്നത് നിങ്ങള് പറയുന്ന ആത്മീയതയല്ല....സൂക്ഷ്മമായ ഒന്ന് സ്ഥൂലമായി മാറുന്നു എന്നതാണ് സത്യം. അതില് സൂക്ഷ്മമായതിനെ ഞാന് ദൈവമെന്നും ബ്രഹ്മമെന്നും വിളിക്കുന്നു. നിങ്ങള് ദൈവത്തെ ദൈവമെന്ന് വിളിക്കുന്നില്ല...അതാണ്... അങ്ങനെ ആ സൂക്ഷ്മത്തെ ദൈവമായി കാണുന്നു. അതുകൊണ്ട് എനിക്ക് ദ്രവ്യത്തെ ദൈവമായിട്ട് കാണാന് യാതൊരു ബുദ്ധിമുട്ടുമില്ല. അഹം ദ്രവ്യാസ്മി! അതെ,അഹം ബ്രഹ്മാസ്മി പോലെ. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഫലത്തില് താങ്കളും ഭൗതികവാദി തന്നെയാണ്? കാരണം ദ്രവ്യം ഉള്ളതാണല്ലോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ ഭൗതികവാദിയെന്നും വേണമെങ്കിലും വിളിക്കാം. ഞാന് ആരാധനക്രമങ്ങള്, വിഗ്രഹാരാധന.ഇവയെ ഒന്നും എതിര്ക്കാറില്ല. കാരണം സാധാരണക്കാരന് അനന്തമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന് പ്രയാസമാണ്. വിഗ്രഹമൊക്കെ അവരുടെ വ്യാഖ്യാനമാണ്. സഗുണ-സകാര ആരാധനയിലൂടെ നിര്ഗുണ-നിരാകാര ബ്രഹ്മത്തില് എത്തുന്നുവെന്നാണ് അവര് പറയുന്നത്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മിസ്റ്റിക്ക് മുദ്രാവാക്യങ്ങള്! സകാരം വഴി നിരാകാരത്തിലും സഗുണം വഴി നിര്ഗുണത്തിലും എത്താമെങ്കില് നാസ്തികത വഴി ദൈവത്തിലും എത്താമല്ലോ....; തിരിച്ചും?!! എന്ത് ചെയ്യാനും അതിന്റെ വിപരീതം ചെയ്താലും കുഴപ്പമില്ല...?!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;">ശാസ്ത്രം കാണുന്നതിനെ മാത്രം അന്വേഷിക്കുന്നു</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">നിങ്ങള് വിശ്വസിക്കുന്നത് കാണുന്നതില് മാത്രമാണ്...അതിന്റെ ഉള്ളില് നോക്കുന്നില്ല..പരമാത്മാവ് സൂക്ഷ്മമാണ്... ആത്മാവും പരമാത്മാവുമായാണ് ബന്ധം......</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കളെന്താണ് പറയുന്നത്? ബോസോണുകള്ക്കും അപ്പുറം ക്വാണ്ടം അലകളെ കുറിച്ച് വരെ ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നു. ഇതൊന്നും'കണ്ട്'തീരുമാനിക്കുന്നവയല്ല. കാണുക എന്നത് ഒരു ജൈവശേഷിയാണ്. It is a token of our brain to process outer data.അത് പടിപടിയായി ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു കാര്യം ഉണ്ടെന്ന് സ്ഥിരീകരിക്കാന് കാണണം എന്ന വാശി ഭൗതികവാദികള്ക്കില്ല. കാണുന്നതെല്ലാം വിശ്വസിക്കുകയുമില്ല. സൂര്യന് ഉദിക്കുന്നത് സൂര്യോദയത്തിന്റെ തെളിവോ ഭൗമപ്രതലം പരന്നതായി കാണപ്പെടുന്നത് പരന്ന ഭൂമിയുടെ തെളിവോ അല്ല. 'കാണുന്നത്'എപ്രകാരമാണോ അപ്രകാരം ഭൂമിയ പരന്നതായി പരിഗണിക്കുന്നത് മതങ്ങളാണ്. അവരാണ് കാണുന്നതില് വിശ്വസിച്ച് ശീലമാക്കി അവസാനം കാണാത്തതിലും വിശ്വസിക്കുന്നത്. ഭൗതികവാദിക്ക് തെളിവാണ് മുഖ്യം. അതിരിക്കട്ടെ, സഗുണാരാധനയേയും ആത്മാവിനേയുമൊക്കെ അംഗീകരിക്കുന്നുവെങ്കില് ഒരു ചോദ്യം: താങ്കള് പ്രേതത്തില് വിശ്വസിക്കുന്നുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-ഏയ്..ഇല്ലില്ല...ഒരു പ്രേതത്തിലും ഞാന് വിശ്വസിക്കുന്നില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആത്മാവുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്ക്ക് അലഞ്ഞുതിരിയുന്ന ആത്മാവുണ്ടെന്ന് വിശ്വസിക്കാന് എന്താണ് പ്രയാസം..?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-അതൊക്കെ സെമറ്റിക്ക് കണ്സെപ്റ്റാണ്..ഡെവിളും ഗോഡുമൊക്കെ. വേദാന്തത്തില് അതൊന്നുമില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>അനിശ്ചിതത്വത്തെ പറ്റി</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.കെ, ഒ.കെ...ഇനി, ശാസ്ത്രത്തിലേക്ക് വന്നാല് കപടവ്യാഖ്യാനങ്ങള് നടത്തുന്നുവെന്നതാണ് താങ്കള്ക്കെതിരെ ഉന്നയിക്കപ്പെടുന്ന മുഖ്യ ആരോപണം. ക്വാണ്ടം ഊര്ജ്ജതന്ത്രം വെച്ചാണ് ഇത്തരം എഴുത്തുകാരൊക്കെ കളിക്കുന്നത്. Quantum science is a dildo of metaphysical spirituality എന്നൊരു തമാശ തന്നെയുണ്ടല്ലോ..അനിശ്ചിതത്വ സിദ്ധാന്തത്തില് ഒരു ഉപ ആണവകണത്തിന്റെ സ്ഥാനവും സംവേഗവും ഒരേ സമയം കൃത്യതയോടെ അളക്കാനാവില്ലെന്ന് പറയുന്നുണ്ട്. ഇത് ശാസ്ത്രത്തിലെ അനിശ്ചിതത്തിനും പ്രതിസന്ധിക്കും കാരണമായെന്നാണ് താങ്കള് ആഹ്ളാദമനോഭാവത്തോടെ വാദിക്കുന്നത്. എന്നാല് രണ്ട് രാശികള് ഒരേസമയം അളക്കുമ്പോള് ഒരെണ്ണം പൂര്ണ്ണമായ കൃത്യതയോടെയും മറ്റേത് ഒരു നിശ്ചിത നിരക്കില് കൂടിയ അളവിലും മാത്രമേ അറിയാനാവൂ എന്നല്ലേ ഹൈസന്ബര്ഗ് സ്ഥാപിക്കുന്നത്. അനിശ്ചിതത്വത്തെക്കാളുപരി സുനിശ്ചിതത്വം കൂടിയല്ലേ ഇത്? ലേസര്, സൂപ്പര് കണ്ടക്ടര്, സെമി കണ്ടക്ടര് എന്നിവയുടെ നിര്മ്മാണവും പ്രവര്ത്തനവും ഇതിനെ ആധാരമാക്കിയല്ലേ...? പക്ഷെ താങ്കള് എഴുതിവിടുന്നത് അണ്സേര്ട്ടനിറ്റി പ്രിന്സിപ്പിള് വന്നതോടെ ശാസ്ത്രം വേദാന്തമായെന്നാണ്...!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അണ്സേര്ട്ടനിറ്റി പ്രിന്സിപ്പിള് പ്രകാരം രണ്ടു രാശികള് ഒരേ സമയം കൃത്യമായി അളക്കാനാവില്ല....അതാണ് കാര്യം.. </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ക്വാണ്ടം ഫിസിക്സില് മാത്രമല്ല വസ്തുനിഷ്ഠ ലോകത്തും ഒരേ സമയം രണ്ടു കാര്യങ്ങള് ഒരുപോലെ കൃത്യമായി അളക്കാനാവില്ലല്ലോ...പക്ഷെ അതുകൊണ്ട് പ്രശ്നമൊന്നുമില്ല....നമ്മുടെ മസ്തിഷ്ക്കം ഒരേ സമയം പൂര്ണ്ണ കൃത്യതയില്ലാതെ ഒന്നിലധികം പ്രവര്ത്തനങ്ങള് നടത്തുന്നു-കാണുന്നു-കേള്ക്കുന്നു...നോ പ്രോബ്ളം!We only need approximate accuracy.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഇല്ല ഒരേ സമയം ഒന്നേ പ്രവര്ത്തിക്കുകയുള്ളു....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മസ്തിഷ്ക്കം ഒരേസമയം ഒന്നിലധികം ധര്മ്മങ്ങള് നിര്വഹിക്കുന്നു...ഇറ്റ് ഈസ് മള്ട്ടി ഫങ്ഷണല്. അവയ്ക്കിടയില് പ്രകാശ-ശബ്ദ തരംഗങ്ങളുടെ വേഗതയ്ക്ക് ആനുപാതികമായി നേരിയ സമയ വ്യത്യാസമുണ്ടാവാം...പക്ഷെ അതുകൊണ്ട് ഒരു വിഷയമില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">കാണുക, കേള്ക്കുക എന്ന് പറയുന്നതില് ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കൂ..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒരു ഡേറ്റ കാണുന്നതും കേള്ക്കുന്നതും തമ്മില് സമയവ്യത്യാസമുണ്ടാവാം. പക്ഷെ ഒരേ സമയം കാണാനും കേള്ക്കാനും മസ്തിഷ്ക്കത്തിന് സാധിക്കില്ലേ..ഉദാഹരണമായി സിനിമ കാണുന്നത്..ഡയലോഗും സംഗീതവും കേള്ക്കാന് കണ്ണടച്ചിരിക്കണമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഇന്ദ്രിയാനുഭവങ്ങള് ഒരു സമയം ഒന്നേ നടക്കൂ....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-കാഴ്ചയും കേള്വിയുമൊക്കെ മസ്തിഷ്ക്കപ്രവര്ത്തനങ്ങളാണ്. They are brain activities. ഇന്ദ്രിയങ്ങള് ഡേറ്റ ശേഖരിക്കുന്നുവെന്നെയുള്ളു. കണ്ണടച്ചാലും കാണാം. ഉറങ്ങുമ്പോള് കാണുന്നതാണ് സ്വപ്നം... അന്ധര് ചിത്രം വരയ്ക്കുന്നത് എന്ത് കണ്ടിട്ടാണ്..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാന് പറയുന്നത് കാണുകയും കേള്ക്കുകയും ചെയ്യുന്നതില് ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കുകയുള്ളുവെന്നാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സര്, മസ്തിഷ്ക്കത്തിന്റെ വിവിധ ഭാഗങ്ങള് ഒരേ സമയം ഉത്തേജിപ്പിക്കപ്പെടില്ലെന്നാണോ താങ്കള് പറയുന്നത്..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെ തിയറികളുണ്ട്. നമ്മുടെ ബ്രെയിന് ഒരു ട്രാന്സിസ്സര് റേഡിയോ പോലെയാണ്...മനസ്സാണ് യാഥാര്ത്ഥത്തില് ബ്രെയിനെ നിയന്ത്രിക്കുന്നത്</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-Mind is what brain does...!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഭൗതികവാദികളുടെ സങ്കല്പ്പമനുസരിച്ച് മസ്തിഷ്ക്കത്തിന്റെ ശേഷിയാണ് മനസ്സ്. മനസ്സ് ഒരു ഫീല്ഡാണെന്നാണ് വേദാന്തികള് പറയുക...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വേവ്-പാര്ട്ടിക്കിള് സിദ്ധാന്തമനുസരിച്ച് പ്രകാശം ഒരേ സമയം കണമായും തരംഗമായും നിലകൊള്ളുന്നു. അതോടെ പഴയ ധാരണ തകിടം മറിഞ്ഞു, ശാസ്ത്രനിയമങ്ങള്ക്ക് ചാഞ്ചാട്ടമുണ്ടായി എന്നൊക്കെ താങ്കള് സ്ഥാപിക്കാന് ശ്രമിക്കുന്നു. അതേസമയം മാര്ക്സിസ്റ്റുകള് കണ-തരംഗ ദ്വന്ദം തങ്ങളുടെ ഡോഗ്മയുടെ തെളിവായി ഉയര്ത്തിക്കാട്ടുന്നു. എന്നാല് ഈ ദ്വന്ദം ശരിക്കും ദ്വന്ദമല്ല എന്ന് സ്ഥാപിച്ചു കൊണ്ടാണ് താങ്കള് മാര്ക്സിസത്തെ ഖണ്ഡിക്കുന്നത്... horses for courses! ഇവിടെയും വൈരുദ്ധ്യമില്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">നിരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണ്.. ക്വാണ്ടം ഫിസിക്സില് അപ്രകാരമാണ്. രണ്ടിനേയും വേര്തിരിക്കാനാവില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- നിരീക്ഷണവസ്തു, നിരീക്ഷണം, നിരീക്ഷകന് എന്നിവ മൂന്നാം ഒന്നാണെന്ന് കടലാസില് എഴുതിവെച്ചാല് ശരിയാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-കടലാസിലല്ല, ക്വാണ്ടം ഫിസിക്സില് അപ്രകാരമാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ ഇത് മൂന്നും ഒന്നായിരിക്കെ തന്നെ നിരീക്ഷണം നടക്കണമെങ്കില് അവ ഏതെങ്കിലും ഒരു ബിന്ദുവില് വ്യതിരിക്തമാക്കപ്പെടേണ്ടതുണ്ട്</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-_BI4zEg4Gso/UjAWKzgDcnI/AAAAAAAAB0k/ehLtpXlurQw/s1600/images+(1).jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://3.bp.blogspot.com/-_BI4zEg4Gso/UjAWKzgDcnI/AAAAAAAAB0k/ehLtpXlurQw/s200/images+(1).jpg" width="155" /></a></td></tr>
<tr><td class="tr-caption" style="text-align: center;"> Joseph Bohm</td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതാണ്...നീരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണെന്ന സങ്കല്പ്പം ക്വാണ്ടം ഫിസിക്സില് ഉയര്ന്നു വന്നപ്പോഴാണ് ജിദ്ദു കൃഷ്ണമൂര്ത്തി ഡേവിഡ് ബോമുമായി(David Joseph Bohm/1917–1992)ബന്ധപ്പെടുന്നത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ 'മാര്ക്സിസം ശാസ്ത്രീയമോ?' എന്ന താങ്കളുടെ ഗ്രന്ഥത്തില് പരാമര്ശിച്ചിരിക്കുന്നത് നിരീക്ഷകന് നിരീക്ഷണത്തില് ഒരു'പങ്കാളി'ആയിരിക്കണമെന്നാണ്. 'പങ്കാളി' എന്നു പറയുമ്പോള് തന്നെ അത് രണ്ടായി. അതാണ് അര്ത്ഥശാസ്ത്രപരമായും ഗണിതപരമായും 'പങ്കാളി'എന്ന പദത്തിന്റെ വിവക്ഷ</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> 'പങ്കാളി' എന്ന് ഉപയോഗിക്കണമെന്ന് അമേരിക്കന് ഭൗതികശാസ്ത്രജ്ഞനായ ജോണ് വീലര് പറഞ്ഞിട്ടുണ്ടെന്നാണ് ഞാന് പറഞ്ഞത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് എടുത്തെഴുതിയെങ്കിലും താങ്കള്ക്കതിനോട് യോജിപ്പില്ല!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- </span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">എന്നു ചോദിച്ചാല്....വേറിട്ട് നില്ക്കുന്ന അര്ത്ഥത്തിലുള്ള പരാമര്ശത്തെക്കാള് ഭേദം പങ്കാളിയാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ ഉദ്ധരണി നടത്തിയിരിക്കുന്നത് താങ്കളുടെ വാദത്തിന്റെ സ്ഥിരീകരണമെന്ന നിലയിലാണ്. എതിരഭിപ്രായം രേഖപ്പെടുത്തിയും കണ്ടില്ല. വായിച്ചു വന്നപ്പോള് കല്ലുകടി തോന്നിയതാണ് ഞാനിതിവിടെ ചോദിക്കാന് കാരണം. പ്രകാശത്തിന്റെ കണ-തരംഗ ദ്വന്ദപ്രഭാവം ശാസ്ത്രത്തില് എന്തോ അഗാധമായ പ്രതിസന്ധിയുണ്ടായിരിക്കുന്നു, ശാസ്ത്രം വേദാന്തം പറഞ്ഞിടത്ത് വന്നെത്തി നില്ക്കുന്നു എന്നൊക്കെ താങ്കളെപ്പോലുള്ളവര് പറയുന്നത് എന്തര്ത്ഥത്തിലാണ്...?!ഇലക്ട്രോണ് മൈക്രോസ്ക്കോപ്പ് പോലുള്ള ഉപകരണങ്ങളില് നാം രണ്ടു ഗുണങ്ങളും പ്രയോജനപ്പെടുത്തുന്നില്ലേ...? </span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> അതിന് ഒരു കാരണമുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വരുന്നതിന് മുമ്പ് ദ്രവ്യവും ഊര്ജ്ജവും രണ്ടാണെന്നായിരുന്നു ശാസ്ത്രം പറഞ്ഞത്. പിന്നീട് അത് രണ്ടും ഒന്നാണെന്ന് തിരിച്ചറിഞ്ഞു.</span><br />
<span style="font-family: Verdana, sans-serif; font-size: large;"> <table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://2.bp.blogspot.com/-qnDJrqAQoGU/UjAWcZYX1OI/AAAAAAAAB0s/o_ri20c0oVk/s1600/Niels_Bohr.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://2.bp.blogspot.com/-qnDJrqAQoGU/UjAWcZYX1OI/AAAAAAAAB0s/o_ri20c0oVk/s200/Niels_Bohr.jpg" width="141" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Niels Bohr</td></tr>
</tbody></table>
</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- നിരീക്ഷകന് ഒരു ബോധമുള്ള നിരീക്ഷകനാകുമ്പോഴല്ലേ ആ പ്രശ്നമുദിക്കുന്നുള്ളൂ? അങ്ങനെയാകണ്ട ആവശ്യമില്ലെന്നല്ലേ നീല്സ് ബോറും ഹൈസന്ബര്ഗും ചേര്ന്ന് രൂപംകൊടുത്ത കോപ്പന്ഹേഗന് വ്യാഖ്യാനം വിഭാവനം ചെയ്യുന്നത്. അതനുസരിച്ച് നിരീക്ഷകന് കോണ്ഷ്യസ് ആകണമെന്ന് നിര്ബന്ധമില്ല. ഇലക്ട്രോണ് റേഡിയേഷന് മൂലം ലിവര് ചലിച്ചപ്പോള് തന്നെ വിഷമേറ്റ് ഷ്രോഡിഞ്ചറുടെ പൂച്ച മരിച്ചിട്ടുണ്ട്. അതറിയാന് പെട്ടിയുടെ വാതില് തുറക്കേണ്ട കാര്യമില്ല....ഇതാണ് ബോര് പറയുന്നത്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതൊക്കെ അവര് തമ്മിലുള്ള തര്ക്കമാണ്. പക്ഷെ ഈ കോണ്ഷ്യസ്നെസ്സ് സംബന്ധിച്ച് ബോറും ഹൈസന്ബര്ഗും ഷ്രോഡിഞ്ചറും തമ്മില് തര്ക്കമില്ല കേട്ടോ.. കോപ്പന് ഹേഗന് സ്ക്കൂളുകാര് പറയുന്നത് മാറ്റര് എന്നൊരു സാധനമേ ഇല്ലെന്നാണ്. ഒരു വൈകുന്നേരത്ത് യാത്രയ്ക്കിടയില് ഹൈസന്ബര്ഗിനോട് ബോര് പറഞ്ഞത് ആറ്റം എന്നൊരു സാധനമേ ഇല്ലെന്നാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതവര് ഒരുപക്ഷെ കളിയായിട്ട് പറഞ്ഞതാവാം....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഹ ഹ...ആയിരിക്കാം....എഴുതിവെച്ച കാര്യമാണ് ഞാന് പറയുന്നത്....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ബ്രഹ്മം സനാതനമോ?</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സ്ഥലകാലങ്ങള് ആപേക്ഷികമാണ്. ആപേക്ഷികമായതൊന്നും സനാതനമല്ല-താങ്കളുടെ പ്രഖ്യാപനമാണിത്. സനാതനം എന്ന വാക്കിനോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. പക്ഷെ ചോദിക്കട്ടെ, സനാതനമായിട്ട് എന്താണുള്ളത്? ഈ പ്രപഞ്ചം പോലും സനാതനമല്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, അല്ല പ്രപഞ്ചം സനാതനമല്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പ്രപഞ്ചം സനാതനമല്ലെങ്കില് അതിന്റെ മൂലകാരണം സനാതനമാകുമോ? സനാതനമായ ഒന്നില് നിന്ന് സനാതനമല്ലാത്ത ഒന്ന് ഉണ്ടാകുമോ? പരമകാരണത്തിന്റെ പ്രകാശിതരൂപമാണ് അല്ലെങ്കില് അതിന്റെ ഗുണമാണ് പ്രപഞ്ചമെന്നല്ലേ വേദാന്തികള് പറയുന്നത്. സനാതനമായ ഒന്നിന്റെ ഗുണം സനാതനമില്ലായ്മയാവുന്നതെങ്ങനെ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതല്ലേ പറയുന്നത് പ്രപഞ്ചമെന്നത് മായയാണെന്ന്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അങ്ങനെ പറയുന്നത് കൊണ്ടായില്ലല്ലോ....പ്രപഞ്ചം ബോധത്തിന്റെ അല്ലെങ്കില് പരബ്രഹ്മത്തിന്റെ സ്ഥൂലഭാവമാണെങ്കില് അതെങ്ങനെ മായയാകും? ബ്രഹ്മത്തിന് ഇല്ലാത്ത ഒരു ഗുണമെങ്ങനെ പ്രപഞ്ചത്തിനുണ്ടാകും. അപ്പോള് ബ്രഹ്മം മായയാണെന്ന് വന്നില്ലേ...?!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">- </span><span style="font-family: Verdana, sans-serif; font-size: large;">ഹ..ഹ.ഹ ഞാന് പറയാം..ഉള്ളതില് നിന്ന് ഉള്ളതുണ്ടാകില്ല, ഉള്ളതില് നിന്ന് ഇല്ലാത്തതുണ്ടാകില്ല..ഇല്ലാത്തതില് നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില് നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. ഉള്ളത് ഒന്നേയൊന്ന്..അത് അനന്തവും അമരവും അജവുമാണ്. അങ്ങനെയാകണമെങ്കില് അതില് നിന്ന് മറ്റൊന്നുണ്ടാകാന് പാടില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അത് വേദാന്തത്തിന്റെ താര്ക്കികയുക്തിയാണ്. ഞാന് ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള് മറുപടി പറഞ്ഞില്ല... തല്ക്കാലം അതവിടെ നില്ക്കട്ടെ, ഉള്ളതില് നിന്ന് ഇല്ലാത്തത് ഉണ്ടാകില്ല എന്നു താങ്കള് പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര് 'ഉണ്ടാകുക'? ഉണ്ടായാല് അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്ത്ഥശൂന്യവും കേവലവുമായ വാചാടോപമല്ലേ..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഇല്ലാത്തതില് നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില് നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അത് വേദാന്തത്തിന്റെ താര്ക്കികയുക്തിയാണ്. ഞാന് ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള് മറുപടി പറഞ്ഞില്ല... തല്ക്കാലം അതവിടെ നില്ക്കട്ടെ, ഉള്ളതില് നിന്ന് ഇല്ലാത്തത് ഉണ്ടാകും എന്നു താങ്കള് പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര് 'ഉണ്ടാകുക'? ഉണ്ടായാല് അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്ത്ഥശൂന്യമായ വാചാടോപമല്ലേ..?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഇല്ലാത്തതില് നിന്ന് ഇല്ലാത്തതുണ്ടാകില്ല, ഉള്ളതില് നിന്നും ഇല്ലാത്തതുമുണ്ടാകില്ല...അതാണ് വേദാന്തം പറയുന്നത്..ഉള്ളതില് നിന്ന് ഉള്ളതുമുണ്ടാകില്ല...അതാണ് അദൈ്വതം.... ദ്രവ്യം അജവും അനന്തവും അവിനാശിയുമാണെങ്കില് അതിനെ ദൈവമായി അംഗീകരിക്കുന്നതില് എന്താ തെറ്റ്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അവിടെ എന്തിന് ദൈവം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അല്ല, ദ്രവ്യത്തെ ആരാധിക്കുന്നതില് എന്താണ് കുഴപ്പം..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്തിനാണ് സര് ദ്രവ്യത്തേയും ബ്രഹ്മത്തേയുമൊക്കെ ആരാധിക്കുന്നത്? എന്തിനാണ് അങ്ങനെയൊരു ശാഠ്യം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അല്ല...അതിന് പിന്നില് സൈക്ക്ളോജിക്കലായ പല പ്രശ്നങ്ങളുമുണ്ട്...മനുഷ്യന്റെ ആവശ്യവുമായി ബന്ധപ്പെട്ട കാര്യമാണത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതെ അവിടെ ഞാനും യോജിക്കുന്നു. ആരാധന മാനസികമായ ഒരു വിഷയമാണ്. പലര്ക്കും വൈകാരികമായി അങ്ങനെയൊരു ആവശ്യം ഉണ്ടാകാറുണ്ട്...ഇതില് നിന്നാണ് അന്ധവിശ്വാസങ്ങളെല്ലാം ഉണ്ടാകുന്നത്..?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അന്ധവിശ്വാസമല്ല.... അണ്മാനിഫെസ്റ്റായ ബ്രഹ്മമുണ്ടെന്നും അതിന്റെ മാനിഫെസ്റ്റായ പ്രപഞ്ചമുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമല്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ചാത്തന് ഉണ്ടെന്നു പറയുന്നതും ബ്രഹ്മം ഉണ്ടെന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ചാത്തനുണ്ടെന്ന് പറയുന്നതുപോലെയല്ലല്ലോ ഇത്! ചാത്തനുണ്ടെന്ന് പറയുന്നതാണല്ലോ അന്ധവിശ്വാസം? അതൊക്കെ ചുമ്മാതെ പറയുന്നതല്ലേ..ഹ..ഹ</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ആപേക്ഷികതയും മാര്ക്സിസവും</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആപേക്ഷികതാ സിദ്ധാന്തം എല്ലാം ആപേക്ഷികമാണെന്ന് പറയുന്ന സിദ്ധാന്തമല്ലെന്നും സ്ഥലകാലങ്ങള് ആപേക്ഷികമാണെന്ന് പറയുമ്പോള് തന്നെ പ്രകാശവേഗത പ്രപഞ്ചത്തിലെവിടെയും സ്ഥിരമാണെന്നും അത് സ്ഥാപിക്കുന്നു-മാര്ക്സിസത്തെ എതിര്ക്കാനായാണ് താങ്കള് ഈ വാദമുന്നയിച്ചതാണെന്നാണ് ഏന്റെ ഓര്മ്മ. അതായത് സ്ഥിരമായ,അദൈ്വതമായ ഒന്നാണ് പ്രകാശവേഗത.!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-പ്രകാശത്തിന്റെ സ്ഥിരവേഗതയെ സംബന്ധിച്ചിടത്തോളം ഇപ്പോള് തര്ക്കമുണ്ട്. ക്വാണ്ടം എന്റാംഗിള്മെന്റൊക്കെ വന്നല്ലോ. പ്രകാശത്തിന്റെ വേഗതയ്ക്കുപരിയായ വേഗത്തില് കമ്മ്യൂണിക്കേഷന് നടക്കുമെന്നാണ് അതില് പറയുന്നത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://4.bp.blogspot.com/-n0aOhXnuj2U/UjAYC1b9WtI/AAAAAAAAB1E/JsYcvpGQZlw/s1600/GodfreyKneller-IsaacNewton-1689.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://4.bp.blogspot.com/-n0aOhXnuj2U/UjAYC1b9WtI/AAAAAAAAB1E/JsYcvpGQZlw/s200/GodfreyKneller-IsaacNewton-1689.jpg" width="145" /></a></td></tr>
<tr><td class="tr-caption" style="text-align: center;"> Isaac Newton</td></tr>
</tbody></table>
<br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.കെ ഞാന് ചോദിച്ചത് മറ്റൊന്നാണ്. പ്രകാശവേഗത സ്ഥിരമാണെന്ന് ആപേക്ഷികതാസിദ്ധാന്തം പറയുന്നു. പ്രകാശം ദ്രവ്യത്തിന്റെ അടിസ്ഥാന കണമാണ്. അതിന്റെ വേഗത സ്ഥിരമാണെങ്കില് സ്ഥിരത എന്ന ഗുണം അതിനുണ്ട്. ദ്രവ്യം അതിന്റെ ഗുണത്താലാണ് അറിയപ്പെടുന്നത്. അപ്പോള് പ്രകാശം/പ്രകാശവേഗത സനാതനമായി...!!ആപേക്ഷികതാ സിദ്ധാന്തത്തെ കൂട്ടു പിടിച്ചാണ് ന്യൂട്ടോണിയന് ഭൗതികത്തിന്റെ കുറവുകള് എണ്ണിപ്പറഞ്ഞ് താങ്കള് മാര്ക്സിസത്തെ വിമര്ശിക്കുന്നത്.... നിരവധി പ്രകടമായ വൈരുദ്ധ്യങ്ങള് തങ്ങളുടെ വാദങ്ങളിലുണ്ട്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-q1yyVeJh3go/UjAXEhucEQI/AAAAAAAAB00/XKhb9qt098s/s1600/220px-Bundesarchiv_Bild183-R57262,_Werner_Heisenberg.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://3.bp.blogspot.com/-q1yyVeJh3go/UjAXEhucEQI/AAAAAAAAB00/XKhb9qt098s/s200/220px-Bundesarchiv_Bild183-R57262,_Werner_Heisenberg.jpg" width="125" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Werner Heizenberg</td></tr>
</tbody></table>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത് കോണ്ട്രഡിക്ഷനല്ല സത്യത്തില്...ഞാന് എഴുതി മുന്നോട്ടു പോകുമ്പോള് നിരന്തരം അപ്ഡേറ്റ് ചെയ്താണ് പോകുന്നത്. 'ഭൗതികത്തിനപ്പുറം'എഴുതുമ്പോള് ഫിസിക്സിനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണയല്ല 'ബോധത്തിന്റെ ഭൗതികം'എഴുതിയപ്പോള്. ഇതൊരു പ്രോസസ്സാണ്. ഈ പ്രോസസ്സിന് ഇടയില് ചില കോണ്ട്രഡിക്ഷന്സ് വന്നിട്ടുണ്ട്...വന്നിട്ടുണ്ടെന്നതില് എനിക്ക് തര്ക്കമില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-കണ-തരംഗ ദ്വന്ദത്തെ കുറിച്ച് പറയുമ്പോള് ഇവ വിപരീതങ്ങളോ ദ്വന്ദങ്ങളോ അല്ലെന്ന് തെളിയിച്ച് മാര്ക്സിസത്തെ തിരസ്ക്കരിക്കാനാണ് താങ്കള് ശ്രമിക്കുന്നത്. എന്നിട്ടും തൊട്ടടുത്ത് തന്നെ താങ്കള് തന്നെ സമ്മതിക്കുന്നു: കണാവസ്ഥയും തരംഗാവസ്ഥയും പരസ്പരം ഒഴിവാക്കുന്നു, അവ ഗണിതപരമായി തുല്യമാണ്, പരസ്പരം അനുപൂരകമാണ്. ദ്വന്ദമാണെന്നും വിപരീതമാണെന്നും തെളിയിക്കാന് ഇത്രയും ഗുണങ്ങള് പോരെ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെ ഞാന് എവിടെ പറഞ്ഞിരിക്കുന്നു......?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കളത് എഴുതിയിരിക്കുന്നത്...മാര്ക്സിസം ശാസ്ത്രമോ? എന്ന പുസ്തകത്തിലാണ്, പേജ് നമ്പര് 29....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതിനകത്തോ....? അനുപൂരകമാണ് എന്ന് പറയുമ്പോള് ഒന്നല്ലേ...വിപരീതമാകുന്നതെങ്ങനെ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അനുപൂരകമാണെങ്കില് രണ്ടെണ്ണം വേണ്ടേ? രണ്ടാമതായി, പരസ്പരം ഒഴിവാക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഏത് വിപരീതത്തിനും ഉണ്ടായിരിക്കുന്ന ഗുണങ്ങളും ഇതൊക്കെ തന്നെയല്ലേ....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ദ്രവ്യമാണ് കണം, ദ്രവ്യമാണ് തരംഗം...ഇവിടെ യഥാര്ത്ഥത്തില് വൈരുദ്ധ്യങ്ങളൊന്നുമില്ല.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വിപരീതങ്ങളുടെ ഐക്യവും സമരവുമാണ് മാര്ക്സിസം വിഭാവനം ചെയ്യുന്നത്</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതില് സമരമാണ് മുഖ്യം...സമരം പ്രധാനവും ഐക്യം താല്ക്കാലികവുമാണ്...സമരമാണഖിലസാരമൂഴിയില് എന്നാണ് മാര്ക്സിസം പറയുന്നത്...ഹ..ഹ</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മാര്ക്സിസ്റ്റ് വിമര്ശനത്തില് താങ്കള് പറയുന്നു-പാര്ട്ടിക്കിള് ഫിസിക്സിലെ അന്വേഷണങ്ങള് ദ്രവ്യാതീതമായ രഹസ്യങ്ങള് നമുക്ക് വെളിവാക്കി തന്നു എന്ന്. താങ്കളുടെ ദ്രവ്യസങ്കല്പ്പം പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ അഞ്ചു ശതമാനം പോലും വരാത്ത ബേരിയോണിക്ക് മാറ്ററില് ഒതുങ്ങി നില്ക്കുകയാണെന്ന് തോന്നുന്നു. ബോസോണുകളേയും മ്യൂവോണുകളേയും ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നത് ദ്രവ്യത്തിന് ഉള്ളിലേക്ക് സഞ്ചരിച്ചാണ്, അല്ലാതെ അതിന് അതീതമായി പോയല്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ശ്യാമോര്ജ്ജമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല......</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആയിക്കോട്ടെ, പക്ഷെ ബേരിയോണിക്ക് മാറ്ററിലേക്ക് വന്നാല് ഉപ ആണവകണ തലത്തിലേക്ക് വന്നാല് അതൊക്കെ ദ്രവ്യത്തിനുള്ളിലെ രഹസ്യങ്ങളാണ്. അവ ദ്രവ്യാതീതമല്ല മറിച്ച് ദ്രവ്യാധീനമാണ്....not beyond matter but within matter</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">- </span><span style="font-family: Verdana, sans-serif; font-size: large;">രവി പറയുന്നതനുസരിച്ചാണെങ്കില് ദ്രവ്യം അജമാണ്, അനന്തമാണ്, അമരമാണ്.. അങ്ങനെയെങ്കില് എനിക്കും അക്കാര്യത്തില് യാതൊരു തര്ക്കവുമില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ശാസ്ത്രം എന്തു ചെയ്യുന്നു?</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ദൃഷ്ടമായതിനെ അന്വേഷിക്കല് മാത്രമാണ് ശാസ്ത്രത്തിന്റെ ജോലിയെന്ന് താങ്കള് വാദിക്കുന്നു. ലാര്ജ് ഹാഡ്രോണ് കൊളൈഡറില് ഹിഗ്ഗ്സ് ബോസോണിനെ കണ്ടെത്തി...അത് ആര്ക്ക് കാണാന് കഴിയുന്ന കാര്യമാണ്...? ഇലക്ട്രോണിനെ കണ്ടിട്ടല്ല ആദ്യം അനുമാനിച്ചത്. അതിനും എത്രയോ ശേഷമാണ് ഇലക്ട്രോണിനെ സ്ഥിരീകരിക്കുന്നത്.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ശരിയാണ് ഗ്ളൂവോണിനേയും ക്വാര്ക്കുകളേയുമൊന്നും കാണാനാവില്ല. എല്ലാ മാത്തമെറ്റിക്കലായാണ് തെളിയിക്കുന്നത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്നിട്ടും അങ്ങ് പറയുന്നു കാണാനാവത്തതൊന്നും ശാസ്ത്രം അന്വേഷിക്കുന്നില്ലെന്ന്! അതുപോലെ താങ്കള് പറയുന്നു: വസ്തുനിഷ്ഠ ലോകത്ത് വൈരുദ്ധ്യങ്ങള് കണ്ടെത്താന് ശ്രമിക്കുന്ന മാര്ക്സിസം ക്വാണ്ടം ലോകത്ത് താര്ക്കികവിരോധാഭാസങ്ങള് നടത്തുന്നുവെന്ന്.സ്വന്തം ചക്കരബ്രഹ്മത്തെ ന്യായീകരിക്കാനായി താര്ക്കിക വിരോധാഭാസങ്ങള് നടത്തുന്നതില് താങ്കളും ഒട്ടും പിന്നാക്കമല്ല. മാര്ക്സിസ്റ്റിന് ചെയ്യാന് പാടില്ലാത്തത് വേദാന്തിക്ക് ആകാമെന്നാണോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- മാര്ക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം തര്ക്കത്തിന് എന്താണ് പ്രസക്തി? മാര്ക്സിസം സത്യമാണെന്നാണ് അവര് പറയുന്നത്. പിന്നെന്തിനാ തര്ക്കിക്കുന്നത്..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ബ്രഹ്മം സത്യമാണെന്ന് താങ്കളും പറയുന്നു....!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-ബ്രഹ്മത്തെ ആരാധിക്കുന്നത് നമ്മുടെ ആവശ്യമാണ്. മനസ്സിന് ശാന്തി കിട്ടാന്...മാനസികവും ആത്മീയവും ഭൗതികവുമായ ആവശ്യമാണത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അങ്ങനെയെങ്കില് ലോകത്ത് അഞ്ചിലൊന്ന് ആള്ക്കാര് അതില്ലാതെ മുന്നോട്ട് പോകുന്നുണ്ടല്ലോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-ഏയ് അങ്ങനെയല്ല. യഥാര്ത്ഥത്തില് ലോകത്ത് ഒരു ഭൗതികവാദി പോലുമില്ല. ഈശ്വരനില് വിശ്വസിക്കാത്ത, ദൈവത്തില് വിശ്വസിക്കാത്ത ഒരൊറ്റ ആള് പോലും ഈ ഭൂമിയില് മനുഷ്യരായി ജീവിച്ചിരിപ്പില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്തുകൊണ്ടാണ് താങ്കള്ക്കത് പറയാനാവുന്നത്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-ഇതൊരു നഗ്നസത്യമാണ്...ദൈവമുണ്ടെന്നും ഇല്ലെന്നുമുള്ള തര്ക്കം നടത്താന് കഴിയുന്നത് ദൈവം ഉള്ളത് കൊണ്ടാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-തിരിച്ചല്ലേ.?! ദൈവം ഉണ്ടെങ്കില് എങ്ങനെ ഇല്ലെന്ന് പറയാനാവും? സൂര്യനും വായുവും ഇലക്ട്രോണും ഇല്ലെന്ന് പറയാന് ആര്ക്കെങ്കിലും സാധിക്കുമോ? കാരണം അവയൊക്കെ ഉണ്ട്. പക്ഷെ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ഒരു കൂട്ടര്ക്ക് അവകാശപ്പെടാം. മറ്റൊരു കൂട്ടര്ക്ക് തെളിവില്ലാത്തതിനാല് നിരസിക്കുകയും ചെയ്യാം. ദൈവത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ കാര്യത്തില് സംഭവിക്കുന്നത് അതാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-സാര്, ദൈവമില്ലെന്ന് പറയുന്നത് ദൈവമെന്ന ഒരു സങ്കല്പ്പം സാര് അംഗീകരിക്കുന്നത് കൊണ്ടാണ്...അല്ലെങ്കില് അങ്ങനെ പറയാനാവില്ല. ഇപ്പോള് ഉദാഹരണമായി കംമ്പ്യൂട്ടര് എന്നൊരു വസ്തു ഉള്ളതുകൊണ്ടാണ് അത് ഉണ്ടെന്നും ഇല്ലെന്നും പറയാനാവുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-തെറ്റായ ഉദാഹരണം. കമ്പ്യൂട്ടര് ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളിയെ കുറിച്ചും മാലാഖമാരെ കുറിച്ചും നാം പറയാറുണ്ട്. അവയൊക്കെ ഉള്ളതുകൊണ്ടാണോ അങ്ങനെ പറയാന് സാധിക്കുന്നത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-PPMwHAKRIsM/UjAXrlVR86I/AAAAAAAAB08/JdlomJwWo8o/s1600/images+(2).jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="124" src="http://4.bp.blogspot.com/-PPMwHAKRIsM/UjAXrlVR86I/AAAAAAAAB08/JdlomJwWo8o/s200/images+(2).jpg" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സാറേ, മേശ എന്നൊരു വസ്തു ഉണ്ടെങ്കിലേ മേശ ഉണ്ടെന്നും ഇല്ലെന്നും പറയാനാവൂ...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മേശ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളി ഉണ്ടോ? മാലാഖമാര് ഉണ്ടോ...? ചാത്തനുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഹ ഹ... തീ തുപ്പുന്ന വ്യാളി ഉണ്ടെങ്കില് ഉണ്ട്...ഇല്ലെങ്കില് ഇല്ല....എനിക്കറിഞ്ഞുകൂടാ...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ തീ തുപ്പുന്ന വ്യാളി എന്നു പറഞ്ഞുകഴിഞ്ഞാല് താങ്കളുടെ വിചിത്രമായ ലോജിക്കനുസരിച്ച് അങ്ങനെയൊന്ന് ശരിക്കും ഉണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു...!!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ബോധത്തിന്റെ വ്യാകരണം</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഞാനൊരു കാര്യം ചോദിക്കട്ടെ, പ്രപഞ്ചത്തിന് ബോധമുണ്ട്. എന്താണ് ഈ ബോധം? നമുക്കറിയാവുന്ന ബോധം ഒരു അന്ത്രോപ്പോമോര്ഫിക്കായ(anthropomorphic) ആശയമാണ്. ജീവനും ചേതനയുമുള്ളവയുടെ ഗുണം</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">പ്രപഞ്ചത്തിന് ബോധമുണ്ട്. ഓരോ ആറ്റത്തിനും ബോധമുണ്ട്. ഓരോ ഇലക്ട്രോണിനും വേറൊരു ഇലക്ട്രോണ് എവിടെയാണെന്ന് അറിയാം. അതിന്റെ അഡ്രസ്സ് അറിയാം. അതാണ് ക്രമത്തിന് ആധാരം. ഇല്ലെങ്കില് ആറ്റം നിലനില്ക്കില്ല...ഇലക്ട്രോണുകള് കൂട്ടിയിടിക്കുന്നില്ല.....അവയുടെ പാതയിലൂടെ കൃത്യമായി സഞ്ചരിക്കുന്നു....</span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-7xZB7ouipfE/UjAVKM1h5EI/AAAAAAAAB0Y/e0Cv45SahcY/s1600/bk_4142.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://3.bp.blogspot.com/-7xZB7ouipfE/UjAVKM1h5EI/AAAAAAAAB0Y/e0Cv45SahcY/s200/bk_4142.jpg" width="133" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ബിഗ് ബാംഗ് പ്രകാരം ബേരിയോണിക് ദ്രവ്യം ഉണ്ടാകുന്നത് എത്രയോ കോടിക്കണക്കിന് ഭൗമവര്ഷങ്ങള്ക്ക് ശേഷമാണ്! അതുവരെ എന്തായിരുന്നു ക്രമം? ഇന്നും അസ്ഥിര ആറ്റങ്ങളും ന്യൂക്ളിയസ്സുകളും എങ്ങനെയുണ്ടാകുന്നു? റേഡിയോ ആക്റ്റീവ് ക്ഷയം കാരണം യുറേനിയത്തിന്റെയൊക്കെ ആറ്റങ്ങള് ശിഥിലമായിപ്പോകുന്നത് എന്തുകൊണ്ട്? എന്താണവിടെ ക്രമം? പ്ളാസ്മ എങ്ങനെ ന്യായീകരിക്കും?പ്രോട്ടോണുകളും നൂട്രോണുകളുമൊക്കെ കൂട്ടിയിടിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതും ബോധമുണ്ടായിട്ടാണോ?...പ്രപഞ്ചത്തില് ക്രമരാഹിത്യവും അസ്ഥിരതയും കയോസുമുണ്ട്. ഇവയൊക്കെ ബോധം മൂലമാണെന്ന് വാദിക്കുമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">മസ്തിഷ്ക്കത്തിന്റെ ഗുണമല്ല ബോധം. ബോധമുള്ളത് കൊണ്ടാണ് മനസ്സുണ്ടാകുന്നത്, മനസ്സുള്ളത് കൊണ്ടാണ് മസ്തിഷ്ക്കം പ്രവര്ത്തിക്കുന്നത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ബോധത്തില് നിന്ന് ദ്രവ്യമുണ്ടാകണമെങ്കില് ദ്രവ്യരഹിതമായി ബോധം ഉണ്ടാവണം. ഈ പ്രപഞ്ചത്തില് എവിടെയെങ്കിലും ദ്രവ്യരഹിതമായി ബോധം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടാമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സോഡിയത്തിന്റെ ഇലക്ട്രോണിനെ എടുക്കുക. അതിലെ ഓരോ ഇലക്ട്രോണിനും മറ്റൊരു ഇലക്ട്രോണ് എവിടെയന്നറിയാം...ഇലക്ട്രോണിന് അറിവുണ്ട്.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സര് പ്ളീസ് കം റ്റു ദ പോയിന്റ്. സോഡിയത്തിന്റെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമൊക്കെ ചലിക്കുന്നത് അവയുടെ സഹജമായ ഗുണങ്ങളുടെ, ചാര്ജുകളുടെ അടിസ്ഥാനത്തിലാണ്. അവയ്ക്ക് അത്തരം ചലനങ്ങളേ സാധ്യമാകൂ. തേങ്ങ താഴോട്ട് വീഴുന്നത് തറയിലെത്തുക എന്ന ലക്ഷ്യ'ബോധ'മുള്ളതുകൊണ്ടാണോ? ബോധമില്ലെങ്കിലും അത് തറയില് തന്നെ വീഴും. ഇവിടെയൊക്ക 'അറിയുന്നു' -'ബോധമുണ്ട്'എന്നൊക്കെ ആരോപിക്കുന്നത് ഒരു തരം പാറ്റേണ് സീക്കിംഗാണ്....ഇങ്ങനെയാണ് പൊറോട്ടയില് അള്ളാഹുവിനേയും ആല്മരത്തിന്റെ വേരില് ഗണപതിയേയും മതമനസ്സുകള് കണ്ടെത്തുന്നത്! ജീവജാലങ്ങളെ രക്ഷിക്കാനായി ഓക്സിജന് അവതാരമെടുത്ത് ഓസോണ് പാളിയായി വന്നു എന്നൊക്കെ പറയുന്നത് പോലെയാണത്....!!പക്ഷെ ഇവിടെ ചോദ്യമിതാണ്:ദ്രവ്യരഹിതമായി ബോധമുണ്ടാകുമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ദ്രവ്യമില്ല....ബോധമേ ഉള്ളൂ. ബോധത്തില് നിന്ന് വേറിട്ട് പദാര്ത്ഥവുമില്ല....പദാര്ത്ഥത്തില് നിന്ന് വേറിട്ട ബോധവുമില്ല.... ഇതാണ് നമ്മള് തമ്മിലുള്ള തര്ക്കം....നമ്മള് രണ്ട് പാറകള് തമ്മില് സംസാരിക്കുകയല്ല. രണ്ട് ആശയങ്ങള് തമ്മില് ഏറ്റുമുട്ടുകയാണ്....ദ്രവ്യമില്ലെങ്കിലും ബോധത്തിന് നിലനില്ക്കാം...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അവിടെയാണ് സാര് ചോദ്യത്തിലേക്ക് വന്നത്..ദ്രവ്യമില്ലാത്ത ബോധം എവിടെയാണ്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതാണ് നിര്ഗുണ നിരാകാര ബ്രഹ്മം..ഹ.ഹ.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ശരി തമാശ ഞാനുമാസ്വദിച്ചു. നമുക്കത് അവിടെ വിടാം.... </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">നിര്ഗുണം, നിഷ്ക്കാമ കാമം എന്നൊക്കെ താങ്കളുടെ ആത്മീയലേഖനത്തില് ആവര്ത്തിക്കുന്നു. എങ്ങനെയാണ് നിഷ്ക്കാമമായി കര്മം ചെയ്യുക? എന്തെങ്കിലും ഇച്ഛയില്ലെങ്കില് കര്മം ചെയ്യാനാവുമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, അതങ്ങനെയാണ് സങ്കല്പ്പിക്കപ്പെടുന്നത്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-</span><span style="font-family: Verdana, sans-serif; font-size: large;">ഉ</span><span style="font-family: Verdana, sans-serif; font-size: large;">ള്ള ഒന്ന് നിര്ഗുണമാകുന്നതെങ്ങനെ? കുറഞ്ഞപക്ഷം അതിന് ഉണ്ട് എന്ന ഗുണമെങ്കിലുമുണ്ട്. ഉണ്മ തന്നെ ഒരു ഗുണമല്ലേ? അസ്തിത്വം ഒരു ഗുണമല്ലേ. ഒരു ഗുണവുമില്ലാതെ എങ്ങനെയാണ് ഒന്ന് നിലനില്ക്കുക?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">നിര്ഗുണമെന്ന് പറയുന്നത്.....അത് ബോധം.... ക്വാണ്ടം സൂപ്പ് പോലെ ശൂന്യതപോലെയാണെന്ന് പറയാം...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-നിര്ഗുണമായ ഒന്ന് നിലനില്ക്കുക അസാധ്യമാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാനത് അധികം പഠിച്ചിട്ടില്ല. എനിക്ക് സംസ്കൃതം അറിയില്ല. ഗീതയൊക്കെ വായിച്ചാല് അതിന്റെ മറുവശത്ത് കൊടുത്തിരിക്കുന്ന മലയാളം വായിച്ചാണ് ഞാന് മനസ്സിലാക്കുന്നത്. അപ്പോള് ഈ ഗുണമെന്നൊക്കെ പറയുന്നത് പ്രകൃതി ഗുണങ്ങളാണെന്നാണ് ഞാന് വായിച്ചിരിക്കുന്നത്.....അതിനപ്പുറം എനിക്കറിയില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ചാതുര്വര്ണ്യം മയാ സൃഷ്ടം എന്നതിനെ കുറിച്ച് താങ്കളുടേതായി ചില പരാമര്ശങ്ങള് കാണുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത് ഗുണുങ്ങളാണ്....അല്ലാതെ ജന്മമനുസരിച്ചല്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഗുണമോ കര്മ്മമോ അനുസരിച്ചാണെങ്കില് ഒരാള്ക്ക് വര്ണം മാറാന് സാധിക്കണം. അങ്ങനെയാര്ക്കെങ്കിലും സാധിച്ചിട്ടുണ്ടോ? പരശുരാമന് ക്ഷത്രിയനെ പോലെ കൊന്നും കൊല വിളിച്ചും നടന്നിട്ട് ആരെങ്കിലും അദ്ദേഹത്തെ ക്ഷത്രിയനെന്ന് വിളിച്ചിട്ടുണ്ടോ? ബ്രാഹ്മണകര്മ്മം ചെയ്തിട്ട് വിശ്വാമിത്രന് ബ്രാഹ്മണനായോ....? പിന്നെയെങ്ങനെയാണ് ഗുണവും കര്മ്മവുമനുസരിച്ച് വര്ണ്ണം മാറുന്നത്...? കര്മ്മമനുസരിച്ചാണ് ജാതിവിഭജനമെങ്കില് ഒരാള്ക്ക് ജീവിതത്തില് തൊഴില് മാറ്റിക്കൊണ്ട് ജാതി മാറ്റരുതോ. മനുഷ്യനെ നാലായി വിഭജിക്കുന്ന അമാനവികമായ തന്ത്രമാണ് ചാതുര്വര്ണ്യം...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതൊന്നും ഫിസിക്കലല്ല...അതൊക്കെ</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതാണ് വിഷയം...ഒന്നും ഫിസിക്കലല്ല....!! പക്ഷെ ജാതിയും വര്ണ്ണവുമൊക്കെ സമൂഹത്തിലുണ്ട്, ഉച്ചനീചത്വങ്ങള് കല്പ്പിച്ചിരിക്കുന്നു..പക്ഷെ സാറിന് ഒന്നും ഫിസിക്കലല്ല...!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- താങ്കള് മാര്ക്സിസ്റ്റ് വിമര്ശനം നടത്തിയ രീതിയില് നോക്കിയാല് ഈ മൂന്ന് ഗുണങ്ങള് എന്നത് ഒരു അന്ധവിശ്വാസമല്ലേ...? അവര് രണ്ടെന്ന് പറയുന്നു. താങ്കള് മൂന്നെന്ന് പറയുന്നു. ത്രിദോഷമെന്നും ചതുര്ഭൂതമെന്നും പഞ്ചഭൂതമെന്നുമൊക്കെ പറയുന്നത് ഇങ്ങനെയാണ്.... ഓരോരുത്തര്ക്കും അവരുടെ വിശ്വാസമാണ് പ്രിയപ്പെട്ടത്. അതല്ലാതെ ഇവയ്ക്കൊന്നും പ്രത്യേകിച്ച് തെളിവൊന്നുമില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഗുണം...ആന്തരികമാണ്...അങ്ങനെയെങ്കില് ശാസ്ത്രം നാല് ബലങ്ങളെ കുറിച്ച് പറയുന്നു... ഗുരുത്വബലം, ശക്തബലം, ക്ഷീണബലം, വൈദ്യുതകാന്തികബലം....അപ്പോഴോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സാര് അതൊക്കെ ത്രിദോഷവും ത്രിഗുണവും പോലെ ഭാവനാവ്യായമമാണോ സര് അവയൊക്കെ? ഈ നാല് ബലങ്ങള്ക്കും തെളിവുള്ളതല്ലേ... ഗുരുത്വമുള്ളതുകൊണ്ടാണല്ലോ ഭൂമി മണിക്കൂറില് 1607 കി. മീ വേഗതയില് കറങ്ങുമ്പോഴും ഞാനും സാറും സ്പേസിലേക്ക് തെറിച്ച് പോകാത്തത്?......</span><span style="font-family: Verdana, sans-serif; font-size: large;">ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ലെന്നാണ് താങ്കളുടെ മറ്റൊരു വാചകം. സത്യത്തില് ശരീരം മരിക്കുന്നില്ലെന്നതല്ലേ ശരി? ശരീരം എങ്ങനെയാണ് മരിക്കുന്നത്? ശരീരം എങ്ങും പോകുന്നില്ല....ദ്രവ്യം മറ്റൊരു ഭാവത്തില്-രൂപത്തില് ഇവിടെ നിലനില്ക്കുന്നു...അതല്ലേ സത്യം...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ശരിയാണ്, ദ്രവ്യം നശിക്കുന്നില്ല... ആത്മാവും നശിക്കുന്നില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഹ..ഹ..അപ്പോള് ശരീരം നശിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ഉള്ളതിനെക്കുറിച്ച് സംസാരിക്കുന്നതല്ലോ മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും സൗകര്യപ്രദം...? ഒരോ ശരീരത്തിലും ഒരാത്മാവാണെന്നും അത് മുജ്ജന്മത്തിലെ കര്മ്മപാശത്തില് ബന്ധിതമാണെന്നും സാര് എഴുതിയിരിക്കുന്നത്. ഒരേ ഭ്രൂണമുണ്ടായ ശേഷം ആ ഭ്രൂണം വിഭജിച്ച് മൂന്ന് കുട്ടികളുണ്ടായാല്( (monozygotic triplets)അവര്ക്ക് മൂന്ന് പേര്ക്കും ആത്മാവ് വിഭജിക്കാതെ ലഭിക്കുമോ? </span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ആത്മാവിനെ വിഭജിക്കാനാവില്ല..അതാണ്..</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതെ ആ ഉത്തരമാണ് ഞാന് പ്രതീക്ഷിച്ചത്! അങ്ങനെയെങ്കില് ആ മൂന്ന് കുട്ടികള്ക്കും ഒരേ കര്മ്മഫലവും ജീവിതഫലവും ഉണ്ടാകണം. അങ്ങനെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-എനിക്ക് അത് കൃത്യമായി പറയാന് അറിയില്ല. ജീവാത്മാവ് എന്ന സങ്കല്പ്പമുണ്ട്. നമ്മള് ചെയ്യുന്നതിന്റെ ഫലമാണ് നമുക്ക് കിട്ടുന്നത്...അതാണ് കര്മ്മ സിദ്ധാന്തം. നിങ്ങള് ഇന്നിവിടെ വന്നു. എന്തുകൊണ്ട്? ഇവര് രണ്ട് പേരും കൂടെ വന്നു. പിന്നെ നമ്മുടെ കല്യാണം ഒരാളുമായിട്ടാണ് എന്തുകൊണ്ട്...? ഇതിനൊക്കെ ഒരു കാരണമുണ്ട്..അതാണ് കര്മ്മഫലം</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-യാദൃശ്ചികതയും ആസൂത്രണവും അവിടെയുണ്ട്. ഞാനിപ്പോള് സാറിനെ കാണാന് വന്നത് അപ്രതീക്ഷിതമായിട്ടല്ല. അതിന്റെ സാധ്യതകള് കുറെക്കാലമായി പെരുകി വരികയായിരുന്നു. വിവാഹത്തിന്റെ കാര്യമൊക്കെ പറഞ്ഞാല്, പ്രപഞ്ചം നിലവില് വന്നിട്ട് ഒരു വര്ഷമായെന്ന് സങ്കല്പ്പിച്ചാല് 365 ാം ദിവസം അവസാന മണിക്കൂര് തീരാന് കേവലം നാല് മിനിട്ട് ബാക്കിയുള്ളപ്പോഴാണ് ഹോമോ സാപിയന്സ് ഈ ലോകത്ത് പരിണമിച്ചുണ്ടാകുന്നത്. അതുവരെ ഈ പ്രാപഞ്ചികബോധവും കര്മ്മത്തിന്റെ കണക്കുപുസ്തകവുമൊക്കെ എവിടെയായിരുന്നു? കേവലം അമ്പതിനായിരം വര്ഷം പോലും പ്രായമില്ലാത്ത ഇന്നത്തെ മനുഷ്യന് ഗുഹാമനുഷ്യനായിട്ടാണ് തുടങ്ങിയത്...അവിടെ ആരെയാണ് വിവാഹം കഴിച്ചിരുന്നത്...? ഏത് വീടാണ് സന്ദര്ശിച്ചിരുന്നത്....? കൃഷി പോലും വന്നിട്ട് പതിനായിരം വര്ഷമേ ആയുള്ളു. ഹോമോ ഹാബിലസിനും ഹോമോ ഇറക്ടസിനുമൊക്കെ കര്മ്മഫലം ഉണ്ടായിരുന്നോ? നാം വരുന്നത് ബാക്റ്റീരിയയില് നിന്നാണ് ബാക്റ്റീരിയയുടെ കര്മ്മഫലം എന്തായിരുന്നു...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-ഭ്രൂണം മൂന്നായി മുറിയണമെങ്കില് ഒരു ബോധപൂര്വമായ തീരുമാനം-കോണ്ഷ്യസ് വില് വേണ്ടേ..ആരാണത് എടുത്തത്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അവിടെയെന്തിനാണ് പുറംതീരുമാനം? ഭ്രൂണണം സ്വയമല്ലേ വിഭജിക്കുന്നത്? ദ്രവ്യത്തിന്റെ ചലനം ആന്തരികമല്ലേ? ബാഹ്യമാണെന്ന് കല്പ്പിച്ചതല്ലേ ന്യൂട്ടോണിയന് ഫിസിക്സിലെ പാകപ്പിഴ? താങ്കള് തന്നെ ഇതേ ലേഖനത്തില് എഴുതിയിരിക്കുന്നു-ഒരു പൂവിനെ ആരും വിരിയിക്കേണ്ടതില്ല-അത് താനേ വിരിഞ്ഞുകൊള്ളുമെന്ന്! പിന്നെന്തിനാണ് പുറം തീരുമാനം? ഇതൊക്കെ പാറ്റേണ് സീക്കിംഗാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-എല്ലാത്തിനും സഹജമായ അവബോധമുണ്ട്. ഈ അമ്പതിനായിരം വര്ഷത്തിന് മുമ്പൊക്കെ സംഭവിച്ച കാര്യത്തിന് എന്താണ് തെളിവ്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-തെളിവുകളുണ്ട്. പരിണാമസിദ്ധാന്തം ആ തെളിവുകള് കൃത്യമായി വിശദീകരിക്കുന്നു..</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>പരിണാമം ഞാന് വേണ്ടത്ര പഠിച്ചിട്ടില്ല</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-പരിണാമസിദ്ധാന്തം ഒരു ഹൈപ്പോതീസിസല്ലേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അല്ല, മലയോളം തെളിവുകളുള്ള ഒരു ശാസ്ത്രസിദ്ധാന്തമാണത്.....ദിനോസറുകള് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നുവോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെയൊക്കെ ചില അസ്ഥികൂടങ്ങളുടെ അടിസ്ഥാനത്തില് നമ്മള് പറയുന്നു....പക്ഷെ കൃത്യമായി ഇന്നയിന്ന രീതിയില് സംഭവിച്ചുവെന്ന് നമുക്ക് തെളിവില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പരിണാമത്തിന്റെ തെളിവുകള് ഫോസില്രേഖയില് മാത്രമല്ല. അവ ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, തന്മാത്രജീവശാസ്ത്രം, റേഡിയോ ആക്റ്റീവ് പരിശോധനകള് ...തുടങ്ങി നിരവധി ശാസ്ത്രശാഖകളില് വാരിവിതറപ്പെട്ടിരിക്കുന്നു. സാറിന്റെ ശരീരം തന്നെയാണ്, കൈ തന്നെയാണ് പരിണാമത്തിന്റെ തെളിവ്....ബ്രഹ്മത്തിലും മായയിലുമൊക്കെ വിശ്വസിക്കുന്നതിന്റെ പതിനായിരത്തിലൊന്ന് ശ്രമം നടത്തിയാല് പരിണാമം വ്യക്തമാകും.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാന് പരിണാമത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ അതില് പറയുന്ന എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നില്ല...ഉദാഹരണമായി പറഞ്ഞാല് സര്വൈവല് ഓഫ് ദ ഫിറ്റസ്റ്റ്.. ശുദ്ധ അസംബന്ധമാണ്......</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എങ്ങനെയാണത് അസംബന്ധമാകുന്നത്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെയായിരുന്നെങ്കില് നമ്മേക്കാള് കരുത്തരായ ജീവികള് ഭൂമിയില് ആധിപത്യം പുലര്ത്തിയേനെ...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അവിടെ സാറിന് പിഴവ് പറ്റിയതെന്ന് ഞാന് വിചാരിക്കുന്നു. സര്വൈവല് ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറഞ്ഞാല് കൂടുതല് ശക്തിയുള്ളവന്റെയോ ബുദ്ധിയുള്ളവന്റെയോ അതിജീവനം എന്നല്ല. മറിച്ച് നിര്ദ്ദിഷ്ട സാഹചര്യത്തില് സ്വാഭാവികമായും അതിജീവിക്കാന് ഏറ്റവുമധികം അനുയോജ്യതയാണ് അവിടെ ഫിറ്റ് ആകുക എന്നതിലൂടെ വിവക്ഷിക്കുന്നത്....ഒരു നീന്തല് ടീം ഉള്പ്പെടെയുള്ളവര് യാത്ര ചെയ്യുന്ന ഒരു തീവണ്ടി പാലം കടക്കുമ്പോള് തടാകത്തില് വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെടുന്നു. മഴ കാരണം തീവണ്ടിയുടെ വാതിലുകളെല്ലാം അടച്ചിരുന്നു. ഒരു വാതില് മാത്രം അല്പ്പം തുറന്നിരുന്നു. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാനായി ഒരമ്മ വാതില് അല്പ്പം പൊക്കി വെച്ചതാണ്....വെള്ളത്തില് വീഴുന്നതിന് മുമ്പ് ആഘാതത്തില് കുട്ടി ഈ വാതിലിലൂടെ തെറിച്ച് പുറത്ത് പോയി ഒരു വൈക്കോല് കൂനിയില് തുളച്ചു കയറി രക്ഷപെടുന്നു...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സമൂഹത്തില് എല്ലാവരും ഫിറ്റസ്റ്റല്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആ കമ്പാര്ട്ട് മെന്റിലെ മറ്റ് യാത്രക്കാരൊക്കെ കുട്ടിയെക്കാള് ശക്തിയും ബുദ്ധിയു ഉള്ളവരായിരുന്നിട്ടും അവര്ക്ക് രക്ഷപെടാനായില്ല. കാരണം ആ വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴാന് കുട്ടിക്ക് മാത്രമാണ് സ്വാഭാവിക സാധ്യത ഉണ്ടായിരുന്നത്...ആ കുട്ടിയാണ് അവിടെ ഫിറ്റസ്റ്റ്....you become fit when you become suitable</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാന് പരിണാമം അത്രത്തോളം പഠിച്ചിട്ടില്ല. അതുകൊണ്ടാവാം എനിക്കത് പൂര്ണ്ണബോധ്യം വന്നിട്ടില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ജ്യോതിഷം അശാസ്ത്രീയം</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ജ്യോതിഷം കര്മ്മഫലത്തിലും മുജ്ജന്മ സിദ്ധാന്തത്തിലും അധിഷ്ഠിതമാണ്. താങ്കള് ജ്യോതിഷവിശ്വാസിയാണോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">എനിക്ക് ജ്യോതിഷത്തിലൊന്നും വിശ്വാസമില്ല..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇല്ല..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-അത് തീര്ത്തും അണ് സയന്റിഫിക്കാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കള് ഇതുവരെ പറഞ്ഞത് സയന്സല്ല എല്ലാത്തിനും തീര്പ്പ് കല്പ്പിക്കുന്നത് എന്നാണ്! ആത്യന്തികമായ കാര്യങ്ങള് സയന്സിന് ഉപരിയാണെന്നൊക്കെ. ജ്യോതിഷത്തേയും അങ്ങനെ കണ്ടാല്പ്പോരെ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-അത് ജിയോസെന്ട്രിക്കാണ്...സയന്സ് ഹീലിയോ സെന്ട്രിക്കായി...പിന്നെ ഗാലക്സി സെന്ട്രിക്കായി... ജ്യോതിഷത്തിലെ രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങള് സത്യത്തില് ഇല്ല... മാത്രമല്ല ഈ ഗ്രഹങ്ങളൊക്കെ മനുഷ്യരെ സ്വാധീനിക്കുമെന്ന് ഞാന് വിശ്വസിക്കുന്നില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സാര് എന്തിനാണ് ഈ വിശ്വാസ വിഷയങ്ങളില് സയന്സ് കൊണ്ടുവരുന്നത്. അവയൊന്നും ഫിസിക്കല് അല്ലെന്നും സയന്സിന് അതീതമാണെന്നുമല്ലേ പറയേണ്ടത്..?!! ഇതുവരെ കണ്ടുപിടിക്കാത്ത സ്വാധീനങ്ങളുണ്ടാവാം എന്നല്ലേ പറയേണ്ടത്? എന്തിന് ഈ ഇരട്ടത്താപ്പ്...? സയന്സ് തെളിയിച്ച കാര്യമാണോ സാറിന്റെ ചക്കരബ്രഹ്മവും ആത്മാവുമൊക്കെ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-രണ്ടും രണ്ടാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒരിടത്ത് ശാസ്ത്രത്തെ കൂട്ടു പിടിക്കുന്നു, മറ്റൊരിടത്ത് എല്ലാം ശാസ്ത്രത്തിന് അതീതമാണെന്ന് പറയുന്നു!! ജ്യോതിഷത്തിനുള്ള തെളിവല്ലേ ബ്രഹ്മത്തിനുമുള്ളൂ?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">നമ്മുടെ അസ്തിത്വത്തിന് അനുപേക്ഷണീയമായ കാര്യമാണ് വേദാന്തം</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ജ്യോതിഷത്തെ കുറിച്ച് അതിന്റെ വിശ്വാസികള്ക്കും അതു തന്നെയാണ് പറയാനുണ്ടാവുക...വിശ്വാസികള്ക്ക് പലപ്പോഴും ഫലം അച്ചട്ടായി തോന്നുന്നത് എന്തുകൊണ്ടാണ്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ജ്യോതിഷമൊന്നും ശരിയല്ല, ഫലഭാഗം ഒട്ടും ശരിയല്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-avcfYlbV_hI/UjAU3FtP3VI/AAAAAAAAB0Q/5DOfinaqo_E/s1600/bodhathinte-bhauthikam-p-ke-500x500.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://2.bp.blogspot.com/-avcfYlbV_hI/UjAU3FtP3VI/AAAAAAAAB0Q/5DOfinaqo_E/s200/bodhathinte-bhauthikam-p-ke-500x500.jpg" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ശരി, അത് വിടാം. അങ്ങെഴുതിയ മറ്റൊരു വാചകം: ആത്മാവില് സമ്പൂര്ണ്ണമായി കേന്ദ്രീകരിക്കുമ്പോള് പ്രകൃതിനിയമങ്ങള് വെളിപ്പെടുന്നു..... അങ്ങനെ പ്രകൃതിനിയമങ്ങള് കണ്ടെത്തിയ ഒരു ആത്മീയവാദിയുടെ പേര് പറയാമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- </span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">പല ശാസ്ത്രീയമായ സിദ്ധാന്തങ്ങളും വെളിപെട്ടവയാണ്...ഐന്സ്റ്റീനെ പോലുള്ളവര് പറയുന്നതാണിത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആശയങ്ങളും വിദ്യകളും മനസ്സില് വെളിപ്പെടുകയും അവയെ കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നത് എല്ലാവരിലും സംഭവിക്കുന്ന കാര്യമല്ലേ..പ്രേമിക്കുന്നവര് പരസ്പരം സ്വപ്നം കാണാറില്ലേ...?അത് ആത്മാവില് സമ്പൂര്ണ്ണമായി കേന്ദ്രീകരിക്കുമ്പോഴാണോ....? അങ്ങനെയാണെങ്കില് ഭാരതീയ മഹര്ഷിമാര് മുഴുവന് ഭൗതികനിയമങ്ങള് കണ്ടുപിടിച്ച് മടുക്കേണ്ടതല്ലേ?! ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള് എങ്കില്പ്പിന്നെ മറ്റേ വശത്തുള്ളവര് താഴോട്ട് വീഴാത്തതെന്ന് ചോദിച്ചവരല്ലേ ഈ ആത്മാവില് ഫോക്കസ് ചെയ്തിരുന്ന പലരും...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">പല കണ്ടുപിടുത്തങ്ങളുടേയും പിറകില് intuitive ആയ ഒരു തലം ഇല്ലെന്ന് പറയാനാവില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ലഭ്യമായ ഡേറ്റകളുടെ undiluted, unregulated processing ആണ് സ്വപ്നങ്ങളും വെളിപാടുകളുമൊക്കെ. ചൊവ്വയിലെ മനുഷ്യരെ സാര് സ്വപ്നം കണ്ടിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- ചിലപ്പോള് കണ്ടിട്ടുണ്ടാവും....ഹ ഹ</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതിന് ചൊവ്വയില് മനുഷ്യരില്ലല്ലോ..!? സാര് വഴുതിപ്പോകുകയാണ്. ഇല്ലാത്ത ഡേറ്റയില്നിന്ന് സ്വപ്നം ജനിക്കില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാനൊരു സന്യാസിയല്ല..ഞാന് മെഡിറ്റേഷനൊന്നും പ്രാക്ടീസ് ചെയ്തിട്ടില്ല... ഞാനൊരു യോഗിവര്യനുമല്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അങ്ങ് ഇപ്പറയുന്ന പല കാര്യങ്ങളെക്കുറിച്ചും ബോധ്യം വരാതെ ഇതൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-യുക്തചിന്തയിലൂടെ എത്തിച്ചേരുന്ന ചില നിഗമന അനുമാനങ്ങളാണ് ഞാന് പറയുന്നത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-യുക്തിക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത തലത്തിലാണ് സാര് വിഹരിക്കുന്നതെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">യുക്തിയെ ഒരിക്കലും ഞാന് ഡിനൈ ചെയ്തിട്ടില്ല, യുക്തി കയ്യൊഴിയാനും സാധിക്കില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>മതവും ധാര്മ്മികതയും</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- സന്യാസികളും മതങ്ങളും, അത് സെമറ്റിക്ക് മതമാകട്ടെ നമുക്ക് ചെയ്ത നേട്ടമെന്തെന്നാല് മൂല്യബോധം കൊണ്ടുവന്നുവന്നാണ്. ഞാനും നിങ്ങളും ഇവിടിങ്ങനെയിരുന്ന് സംസാരിക്കാന് കാരണം മതം നല്കിയ മൂല്യബോധമാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മനുഷ്യന് സഹജമായി തന്നെ മൂല്യബോധവും ധാര്മ്മികതയുമുണ്ട്. Man is essentially moral. മനുഷ്യന് മാത്രമല്ല എല്ലാ ജീവിജാലങ്ങളിലും ധാര്മ്മികതയുടെ അടയാളങ്ങള് കാണാനാവും. അതിജീവനത്തെ സഹായിക്കുന്ന സാങ്കേതികതകളുടെ ഉപോത്പ്പന്നമായാണ് മനുഷ്യനില് ധാര്മ്മികത ഉരുവംകൊണ്ടത്...മതം മനുഷ്യനിലെ മൃഗീയതയും വിദ്വേഷഭാവവും ചൂഷണം ചെയ്യുന്നുമുണ്ട്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-മനുഷ്യനിലെ മൃഗീയവാസനകള് കുറച്ചൊക്കെ പരിഹരിക്കുന്നതില് മതം പോലുള്ള ഇന്സ്റ്റിറ്റിയൂഷന്സ് പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ ജിഹാദികളില്ലെന്നോ ഹിന്ദുഫാസിസ്റ്റുകള് ഇല്ലെന്നോ ഞാന് പറഞ്ഞില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മതങ്ങള്ക്ക് ഏറിയാല് 3500-4000 വര്ഷം പഴക്കം. മതം വരുന്നതിന് മുമ്പ് തന്നെ മനുഷ്യന് ധാര്മ്മികതയുണ്ട്. എല്ലാ മതവും അവ നിലനിന്ന സാഹചര്യങ്ങളില് നിന്ന് മൂല്യങ്ങളും ആചാരനാചാരങ്ങളും കടംകൊണ്ടിട്ടുണ്ട്...മതം മാത്രമല്ല കൃഷി, മത്സ്യബന്ധനം, കുടുംബം, വിവാഹം, മദ്യപാനം...തുടങ്ങിയ നിരവധി സാമൂഹികസ്ഥാപനങ്ങളില് മൂല്യശേഖരമുണ്ട്. അതല്ലാതെ മതത്തിന് പ്രത്യേകിച്ച് മൂല്യബോധമോ ധാര്മ്മികതയോ ഉണ്ടാക്കാനുളള ശേഷിയില്ല... Religion is not creative, it is basically exploitative. അതേസമയം മനുഷ്യനിലെ മൃഗത്തെ പുറത്തുകൊണ്ടു വരാന് അതിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">മതമില്ലായിരുന്നെങ്കില്...നമ്മുടെ മൂല്യബോധം എവിടെ നിന്ന് വന്നു....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സാര് തെറ്റായ ചോദ്യം ആവര്ത്തിക്കുന്നു...Man is essentially moral. മനുഷ്യനില് ഇല്ലാത്ത എന്തോ ഒന്ന് മതം കഴിഞ്ഞ 3500 വര്ഷം കൊണ്ട് വികസിപ്പിച്ചുവെന്ന ധാരണ ശരിയല്ല. മതബോധവും ആചാരങ്ങളും മതത്തിന് മുമ്പുള്ള മനുഷ്യസമൂഹം ക്രമേണ വികസിപ്പിച്ചുകൊണ്ടു വന്നവയാണ്. ധാര്മ്മികതയും മൂല്യബോധവും തുടങ്ങുന്നത് ഗുഹാമനുഷ്യനില് നിന്നാണ്....മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാട്ടാന് സാറിനാവില്ല.....കരുണയും ദയയും സഹകരണമനോഭാവവും ജീവിലോകത്ത് എമ്പാടും ഏറ്റക്കുറച്ചിലോടെ കാണാനാവും. ഒരു നായ അതിന്റെ കുട്ടിയെ സ്നേഹിക്കുന്നത്, കാക്കകള് കൂട്ടം കൂടി അക്രമികളെ തിരിച്ചാക്രമിക്കുന്നത്, വാമ്പയര് വവ്വാലുകള് രക്തം കടംകൊടുക്കുന്നത്...ഇതിലെല്ലാം മനുഷ്യധാര്മ്മികതയുടെ പരിണാമപരമായ, പുരാതനമായ അടയാളങ്ങള് കാണാനാവും....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">നമ്മിലെന്തെങ്കിലും നന്മയും മൂല്യബോധമുണ്ടെങ്കില് അത് മാതാപിതാക്കളില് നിന്ന് കിട്ടിയതാണ്. മനുഷ്യനെപ്പോലെ സഹജീവിയെ കൊല്ലുന്ന ഒരു മൃഗം വേറെയില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മാതാപിതാക്കളും കുടുംബവും മതത്തിന് വളരെ മുമ്പെയുള്ളു സ്ഥാപനങ്ങളാണെന്നെങ്കിലും സാര് അംഗീകരിക്കണം. ജീവികള് പരസ്പരം ആക്രമിക്കുകയും കൊല്ലുകയും മാത്രമല്ല തിന്നുക കൂടി ചെയ്യാറുണ്ട്. ചില ജീവിവര്ഗ്ഗങ്ങളില് അമ്മമാര് തന്നെ കുട്ടികളെ തിന്നുന്നു....പക്ഷെ മനുഷ്യന് ഉയര്ന്ന ബുദ്ധിയുള്ള ജീവിയായതു കൊണ്ട് അവന്റെ തിന്മയും നന്മയും ഉയര്ന്നതാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ലോകം പണത്തിന് പിന്നാലെ</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അമേരിക്കയേയും യൂറോപ്പിനെയും ഭൗതികവാദം ഗ്രസിച്ചിരിക്കുന്നു. എല്ലാവരും പണത്തിന് പുറമെ. വ്യക്തിപരമായി അവിയെയുള്ളവര് വിശ്വാസികളായിരിക്കാം. പക്ഷെ അവര് പറയുന്നത് ഭൗതികവാദമാണ്. ആത്മീയതയാണ് ലോകം കൈവരിക്കേണ്ടത്.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വിശ്വാസികളായിട്ടും അവരൊക്കെ ഭൗതികവാദമാണ് പയറ്റുന്നതെങ്കില് അതിലെന്തോ ഗുണകരമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ടാവുമോ..? സുഖത്തിനും പണത്തിനും പിന്നാലെ പായുന്നതില് ഒന്നാംസ്ഥാനം വിശ്വാസികള്ക്കാണെന്നതില് തര്ക്കമുണ്ടാവില്ലല്ലോ. മതവും മനുഷ്യദൈവങ്ങളും ചെയ്യുന്നതും അതാണല്ലോ....സമ്പത്ത് കുന്നുകൂട്ടുക, സ്ഥാപനങ്ങള് നിര്മ്മിക്കുക..കൂടുതല് സമ്പത്തുണ്ടാക്കുക, നൂറ് രൂപ പിരിക്കുക-ഒരു രൂപ പിച്ച കൊടുത്ത് പരസ്യപ്പെടുത്തുക...വീണ്ടും പിരിക്കുക...വീണ്ടും വാരിക്കൂട്ടുക....ലോകത്തിലെ മൊത്തം കുറ്റംകൃത്യങ്ങളില് മഹാഭൂരിപക്ഷവും മതവിശ്വാസികളുടെ സംഭാവനയാണ്.....ലോകത്തെ ജയിലുകളെല്ലാം നിറച്ചിരിക്കുന്നതും അവര് തന്നെ.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാന് പറഞ്ഞല്ലോ കമ്മ്യൂണിസവും ക്യാപിറ്റലിസവും ഒന്നു തന്നെ. രണ്ടും ഭൗതികവാദമാണ്.....സുഖവും പണവുമാണ് പ്രധാനം</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മതം സമ്പത്തിനും സുഖത്തിനും പിന്നാലെയല്ലേ....അമേരിക്കയൊക്കെ വലിയ മതപരതയുള്ള രാജ്യമാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഏയ് എവിടെ...?! അവിടെങ്ങും ഒരു റിലീജ്യനുമില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അമേരിക്കയില് റിലീജ്യനില്ലേ?! ബൈബിളില് തൊട്ടാണ് അമേരിക്കന് ഭരണാധികാരികള് സത്യപ്രതിജ്ഞ ചെയ്യുന്നത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അവിടെ കുറെ വിശ്വാസികളുള്ളത് കൊണ്ടാണ് ആ രാജ്യം അങ്ങനെയെങ്കിലും പോകുന്നത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അമേരിക്കയില് മതമില്ല...!! സൗദി അറേബ്യയിലുണ്ടോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഏയ്...എവിടുന്ന്?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-550 ല് പരം റേപ്പ് കേസുകളാണ് സൗദിയില് കഴിഞ്ഞ വര്ഷം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. യഥാര്ത്ഥത്തിലുള്ള അതിന്റെ എത്രയോ ഇരട്ടി വരും. ചാട്ടവാറടികളും തലവെട്ടലുകളുമായി മുന്നോട്ടു പോകുന്ന ആ സമൂഹത്തിലെ സാമ്പത്തിക അസമത്വമറിയണമെങ്കില് സക്കാത്തിന്റെ കണക്ക് പരിശോധിച്ചാല് മതി...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സൗദിയിലെ രാജാവിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല...ചരിത്രത്തില് മതങ്ങള്ക്ക് പ്രാധാന്യമുണ്ട്..സദാചാര നിര്മ്മിതിയില്..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മതത്തിന് ചരിത്രപ്രാധാന്യമില്ലെന്ന് ആരാ പറഞ്ഞത്? മോശയുടെ മൂല്യബോധം അന്നത്തെ പാലസ്തീന് സംസ്ക്കാരത്തിന്റെയാണ്...മുഹമ്മദിന്റെ മൂല്യബോധം അന്നത്തെ അറബ് സമൂഹത്തിന്റെതാണ്... ഇവരൊന്നും മതം സ്ഥാപിച്ചില്ലെങ്കിലും അതാത് സമൂഹങ്ങളിലെ ആചാരരീതിയും സംസ്ക്കാരവും തുടരുമായിരുന്നു...കാരണം സംസ്ക്കാരം ഒരു തുടര്ച്ചയാണ്... മതമുണ്ടായാലും ഇല്ലെങ്കിലും അതുണ്ടാവും....തുടരും...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സത്യം പറഞ്ഞാല് ദൈവം ഉണ്ടെന്ന് പറയുന്നത് പോലും മനുഷ്യവംശത്തിന്റെ നിലനില്പ്പിന് അനിവാര്യമാണ്. സാറിനോട് ഞാനൊരു കാര്യം പറയാം-you can not leave without god, but you can leave without Dawkins...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇവയൊക്കെ ബ്ളാങ്കറ്റ് സ്റ്റേറ്റുമെന്റുകളല്ലേ. അങ്ങനെയെങ്കില് എല്ലാ മതവിശ്വാസിയും ഫലത്തില് നിരീശ്വരവാദിയല്ലേ? മുസ്ളീം അള്ളാ ഒഴികെ എല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. ക്രൈസ്തവന് സ്വന്തം ദൈവം ഒഴികെ ബാക്കിയുള്ളവ മുഴുവന് തള്ളുന്നു... സാര് സ്വന്തം ചക്കര ബ്രഹ്മത്തെ മാത്രം ആരാധിക്കുന്നു..ബാക്കിയൊക്കെ തള്ളുന്നു... നാസ്തികന് ഇവ മൊത്തം തള്ളുന്നു...അപ്പോള് ഏറ്റക്കുറച്ചിലോടെ എല്ലാവരും നിരീശ്വരവാദികളാണ്...!!I can also say-you can leave without gods but you can not leave without reason. Without reason, you are doomed! ആ നിലയില് സാറൊരു എത്തിയിസ്റ്റാണെന്ന് എനിക്കും പറയാം....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്- </span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഞാനൊരു എത്തീസ്റ്റാണ്..അങ്ങനെ പറയുന്നതില് എനിക്ക് സന്തോഷമേയുള്ളു. ഈ പറയുന്നതുപോലെ മതവിശ്വാസിയൊന്നുമല്ല ഞാന്. ക്ഷേത്രത്തില് പോയി പ്രാര്ത്ഥിക്കില്ല, പൂജയും വഴിപാടുമില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ രാവിലെ എഴുന്നേറ്റ് പ്രാര്ത്ഥിക്കുമെന്നും ധ്യാനിക്കുമെന്നൊക്കെ പറഞ്ഞു...എന്തിനോടാണ് പ്രാര്ത്ഥിക്കുന്നത്-നിര്ഗുണ ബ്രഹ്മത്തോടാണോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-എന്നോട് തന്നെ. ആവശ്യമൊന്നും പറയാറില്ല... മനസ്സിനെ പിടിച്ചു നിറുത്താനാണ്. പ്രകൃതിയുമായി കുറേനേരം രമിക്കുക...പരമസത്യത്തില് അലിഞ്ഞു ചേരുക..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇതൊന്നും ചെയ്യാത്തവരൊക്കെ മാനസികനില തെറ്റി ജീവിക്കുന്നവരാണോ? രാവിലെ കക്കൂസില് ചെന്നിരുന്നാല് ഒരു ബീഡി പുകച്ചില്ലെങ്കില് ഒന്നും നടക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. ഈ ബീഡി ഇല്ലാതെയും മനുഷ്യര് ഇതൊക്കെ ചെയ്യുന്നില്ലേ? പ്രകൃതിയും നാമും ഒന്നാണെന്നിരിക്കെ 'രമിക്കുക','അലിഞ്ഞുചേരുക'തുടങ്ങിയ അവകാശവാദങ്ങള് ഫലിതമല്ലേ സര്? ആദ്ധ്യാത്മിക ഭാഷാകസര്ത്തുകളുടെ കഥയില്ലായ്മ വീണ്ടും വെളിപ്പെടുകയാണിവിടെ..</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, അതൊരു ശീലമാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സര് അങ്ങനൊരു പുതിയ ശീലം കണ്ടെത്തിയിരിക്കുന്നു..</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഹ ഹ ശരിയായിരിക്കാം...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഏതാണ്ട് മൂന്ന് മണിക്കൂറിലധികമാണ് ശ്രീ. കേശവന്നായരോട് സംസാരിച്ചിരുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു തന്നു. എളിയ ജീവിതസാഹചര്യങ്ങളില് പുസ്തകങ്ങളും പ്രിയതമയുമായി ജീവിത സായാഹ്നം ചെലവിടുന്ന അദ്ദേഹം കേരളത്തില് വൈജ്ഞാനികസാഹിത്യത്തിന് മേല്വിലാസമുണ്ടാക്കാന് സഹായിച്ച വ്യക്തിയാണ്. കപടശാസ്ത്രത്തിന്റെയും നിഗൂഡതാവാദത്തിന്റെയും മുള്പ്പടര്പ്പുകള്ക്ക് പിന്നില് ഒളിച്ചിരുന്നു ശാസ്ത്രത്തിനെതിരെ ഒളിയമ്പുകള് എയ്യുന്നതില് ശ്രീ.കേശവന് നായര് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ ബൗദ്ധികസമൂഹത്തിനുണ്ടായ ജീര്ണ്ണതയുടെ നേര്ചിത്രം ഇത്തരം നിലപാടുകള്ക്ക് ലഭിക്കുന്ന സ്വീകാര്യതയില് വായിച്ചെടുക്കാം. തങ്ങളുടെ സകലമാന ചക്കര അന്ധവിശ്വാസങ്ങളേയും സബ് അറ്റോമിക് തലവുമായി ബന്ധിപ്പിക്കുക വഴി സംഘപരിവാര് ബുദ്ധിജീവികളുടെ മതവിഹ്വലതകള്ക്ക് നിറമേകാനും അദ്ദേഹത്തിനായി. സപ്താഹങ്ങളും പ്രതിഷ്ഠോത്സവങ്ങളും അമൃതാന്ദമയി സെമിനാറുകളമായി കളംനിറഞ്ഞു നില്ക്കുന്ന കേശവന് നായര്ക്ക് മതപ്രീണനം ഒരു ഹരമാണ്. മുപ്പത് വര്ഷം നിലനിന്ന പാര്ട്ടി അദ്ദേഹത്തിന് മതമായിരുന്നു! ഇന്ന് പാര്ട്ടിവല്ക്കരിക്കാത്ത മതങ്ങള് സമാനമായി ഉത്തേജിപ്പിക്കുന്നു-ഉപ്പോളം വരുമോ ഉപ്പിലിട്ടത്?!*</span><br />
<span style="font-size: xx-small;"><span style="background-color: white; font-family: Verdana, sans-serif;">(This interview in brief was published in Pachakutira Magazine July 2013. Watch video @</span><span style="background-color: white; font-family: Verdana, sans-serif;">http://www.youtube.com/watch?v=LV_Ci0a7OrY)</span></span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-23312870190194170512013-09-11T11:56:00.000+05:302013-09-11T20:36:50.959+05:3070. പലായനചിന്തകളില് കേശവന്നായര് (Part-I)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-kcisz41-1l4/UjAGcKSdifI/AAAAAAAABzY/PE9dUmFpkNI/s1600/download.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="200" src="http://4.bp.blogspot.com/-kcisz41-1l4/UjAGcKSdifI/AAAAAAAABzY/PE9dUmFpkNI/s200/download.jpg" width="133" /></span></a></div>
<span style="font-family: Verdana, sans-serif; font-size: large;">ഒരേ സമയം ബഹിഷ്ക്കരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ശ്രീ.പി കേശവന്നായര്. രണ്ടു ദശകത്തോളം സി.പി.ഐ(എം) ജില്ലാ നേതാവായിരുന്ന അദ്ദേഹം ഇന്ന് മതമണ്ഡലത്തിലും ആള്ദൈവസദസ്സുകളിലും താരമൂല്യമുള്ള സാന്നിധ്യമാകുന്നു. 1982 മുതല് 2002 വരെ സി.പി.ഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയുമായി പ്രവര്ത്തിച്ച അദ്ദേഹം സി.ഐ.ടി.യു ദേശീയക്കമ്മറ്റി അംഗവുമായിരുന്നു. 1991 ല് 'കാലത്തിന്റെ സംക്ഷിപ്തചരിത്രം'(ഡി.സി.ബുക്സ്, കോട്ടയം) എന്ന ബെസ്റ്റ് സെല്ലര് കൃതിയിലൂടെ വിശ്രുത ഭൗതികശാസ്ത്രജ്ഞനായി സ്റ്റീഫന് ഹോക്കിംഗിനെ മലയാളികള്ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് കേശവന്നായരിലെ എഴുത്തുകാരന് ശ്രദ്ധയാകര്ഷിക്കുന്നത്. ശേഷം 1999 ല് വന്ന 'പ്രപഞ്ചം'എന്ന കൃതിയും വായനാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തികച്ചും ഭൗതികശാസ്ത്രപരമായ അടിത്തറയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ കൃതികളില് കാണാനാവുക. പക്ഷെ കേശവന്നായര് ക്രമേണ ആത്മീയവാദത്തിലേക്ക് ചാഞ്ഞു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">2002 ല് 'ഭൗതികത്തിനപ്പുറം'പ്രപഞ്ചനൃത്തം തുടങ്ങിയ കൃതികളില് കമ്മ്യൂണിസ്റ്റില് നിന്നും വേദാന്തിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം പ്രകടമായി. അപ്പോഴും വൈരുദ്ധ്യത്മികഭൗതികവാദവും നാസ്തികതയും മുറുകെപ്പിടിക്കുന്ന പാര്ട്ടിയില് കേശവന് നായരുണ്ടായിരുന്നു. മതവിശ്വാസികള് പോലും പാര്ട്ടി അംഗങ്ങളായി തുടരുമ്പോള് വേദാന്തിയായി തീര്ന്ന ഒരാളെ സഹിക്കാവുന്നതേയുള്ളൂ എന്ന് പാര്ട്ടിയും കരുതിയിട്ടുണ്ടാവാം. കേശവന്നായരുടെ ആത്മീയത പാര്ട്ടിപ്പുരയുടെ മേല്ക്കൂരയില് നിന്നുകൊണ്ടുള്ള പരസ്യപ്രകടനമായിരുന്നു-പ്രത്യയശാസ്ത്രബോധമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന് കഴിയാത്ത ഒന്ന്. പക്ഷെ 2003 ല് 'വിപരീതങ്ങള്ക്കപ്പുറം' എന്ന പുസ്തകത്തില് അദ്ദേഹം ഒരിക്കല് കൂടി തിരിച്ചുപോയി-മാര്ക്സിസത്തെ ന്യായീകരിച്ചു. അണയാന് പോയ ദീപത്തിന്റെ ആളിക്കത്തലായിരുന്നുവത്. 2005 ജനുവരിയില് കേശവന്നായര് പാര്ട്ടിയില് നിന്ന് നിഷ്ക്രമിച്ചു. മാര്ക്സിസത്തിന്റെ പ്രാണവായുവായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസപരവുമാണെന്ന് 'മാര്ക്സിസം ശാസ്ത്രമോ?'(2007)എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഒരു മുന് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇങ്ങനെയൊക്കെ എഴുതുമ്പോള് പാര്ട്ടി രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതിയവര്ക്ക് തെറ്റി.ഫ്രിജോഫ് കാപ്രയില് നിന്ന് ആവേശം ഉള്ക്കൊണ്ട കേശവന്നായരുടെ സ്യൂഡോ-സയന്റിഫ് പരികല്പ്പനകള് കേവലം 'കോപ്രായ'ങ്ങളായി സഖാക്കള് അവഗണിച്ചു. ഒരു പൂ വാടി വീഴുന്നതുപോലെ ശാന്തവും വിവാദരഹിതവുമായിരുന്നു പാര്ട്ടിയില് നിന്നുള്ള അദ്ദേഹത്തിന്റെ തിരോധാനം. ഇന്നുവരെ പാര്ട്ടി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടില്ല എന്നതില് ആ പിന്മാറ്റത്തിന്റെ വ്യാകരണം വായിച്ചെടുക്കാം. പ്രശ്നം ബൗദ്ധികവും പ്രത്യയശാസ്ത്രപരവും ആയിരുന്നതിനാലാവും ഇരുകൂട്ടരും പരസ്പര ശല്യമായില്ല! അദ്ദേഹത്തിന്റെ അനന്തരവന് പ്രൊഫ. കൃഷ്ണാനന്ദ് എന്റെ സഹപ്രവര്ത്തകനായിരുന്നു. നേരില് കാണണമെന്നത് കുറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ജൂണ് രണ്ടാം തീയതി രാവിലെ ബെന്ശ്രീയേയും റെന്സണേയും കൂട്ടി കൊല്ലത്ത് തേവള്ളിയിലെ വീട്ടിലെത്തിയപ്പോള് കാലങ്ങളോളം കെട്ടിക്കിടന്ന ഒരു ജലധി പോലെ കേശവന്നായര് പുറത്തേക്ക് ഒഴുകി. ഒരു നാസ്തികനും വേദാന്തിയും തമ്മില് ഫലത്തില് വലിയ അകലമില്ല. എങ്കിലും അവര്ക്കിടയിലെ ഭിന്നത അപരിഹാര്യവുമാണ്. ചോദ്യങ്ങള് കടുത്ത സംവാദത്തിലേക്ക് നീണ്ടപ്പോഴും കേശവന്നായര് ശാന്തനായിരുന്നു:</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-SHR6FQfnStk/UjAHDePn-4I/AAAAAAAABzg/T6qdSvRhUWI/s1600/hqdefault.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="http://4.bp.blogspot.com/-SHR6FQfnStk/UjAHDePn-4I/AAAAAAAABzg/T6qdSvRhUWI/s200/hqdefault.jpg" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- 33 വര്ഷക്കാലം ഒരു മാര്ക്സിസ്റ്റായിരുന്നു, പാര്ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഭൗതികശാസ്ത്രത്തില് ബിരുദം, സാഹിത്യത്തില് ബിരുദാനന്തര ബിരുദം, തൊണ്ണൂറുകളുടെ ആരംഭത്തില് സ്റ്റീഫന് ഹോക്കിംഗിനെ മലയാളികള്ക്ക് പരിചയപ്പെടുത്തി. ശേഷം താങ്കളില് ക്രമേണ ചിന്താപരമായ ചില പരിവര്ത്തനങ്ങളുണ്ടായി, പാര്ട്ടിയില് നിന്ന് തിരോഭവിച്ചു. ഈ മാറ്റത്തിന് ഹേതുവായ സാഹചര്യം ഒന്നു വ്യക്തമാക്കാമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്--</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ചെറുപ്പകാലത്തേ മാര്ക്സിസത്തോടും കമ്മ്യൂണിസ്റ്റ് പാര്ട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്നു. സ്ക്കൂള് കാലഘട്ടത്തില് തന്നെ ഇടതുപക്ഷ സാഹിത്യം ധാരാളമായി വായിച്ചു. വിശിഷ്യ ടി. ദാമോദരന്, രാഹുസംകൃത്യായനന് എന്നിവരുടെ പുസ്തകങ്ങള്. വായനയെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അച്ഛനായിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അച്ഛന് മാര്ക്സിസ്റ്റായിരുന്നോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">മാര്ക്സിസ്റ്റൊന്നുമായിരുന്നില്ല. പക്ഷെ ഞാന് ധാരാളം വായിക്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം പഞ്ചായത്ത് തലത്തില് ഒരു ലൈബ്രറി തന്നെ തുടങ്ങി. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്നാണ് പാര്ട്ടിയില് ചേര്ന്നത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-1971-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;"> 1971ല്... അടിയന്തരാവസ്ഥ കാലത്ത് സി.ഐ.ടി.യു വിന്റെ കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്നു-18 മാസക്കാലം. വളരെ ക്ളേശകരമായിരുന്ന ഒരു കാലഘട്ടമായിരുന്നുവത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സി.പി.ഐ(എം) ന്റെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില് അംഗമാകുന്നത് എന്നാണ്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-1982 </span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">പക്ഷെ കൂടൂതലും തൊഴിലാളിപ്രസ്ഥാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 24 വര്ഷം സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പാര്ട്ടിയി</span><span style="font-family: Verdana, sans-serif; font-size: large;">ല് ഉണ്ടായിരുന്ന കാലത്ത് ഏതെങ്കിലും അധികാരസ്ഥാനം നേടിയിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">യാതൊരു അധികാരസ്ഥാനവും നേടിയില്ല. വേണമെങ്കില് പറയാവുന്ന ഒരെണ്ണം ചാത്തന്നൂര് സ്പിന്നിംഗ് മില്ലിന്റെ ചെയര്മാന് സ്ഥാനമാണ്. നാലു വര്ഷം അവിടെയുണ്ടായിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-0n_VapsDcek/UjAHhrUsWuI/AAAAAAAABzo/333B8SYWHxk/s1600/download+(1).jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://3.bp.blogspot.com/-0n_VapsDcek/UjAHhrUsWuI/AAAAAAAABzo/333B8SYWHxk/s200/download+(1).jpg" width="142" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- 1991 ല് താങ്കള് സ്റ്റീഫന് ഹോക്കിംഗിനെക്കുറിച്ചെഴുതി. ദ്രവ്യത്തിന്റെ പരമപ്രാധാന്യം ഉറപ്പിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമായിരുന്നുവത്. 1999 ല് പ്രപഞ്ചം പ്രസിദ്ധീകൃതമായി. ഈ രണ്ട് കൃതികള്ക്കിടയില് താങ്കള്ക്കുണ്ടായ ചിന്താവ്യതിയാനം പരക്കെ ശ്രദ്ധിക്കപ്പെട്ടു. തൊണ്ണൂറിന് മുമ്പ് ചിന്താ പബ്ളിക്കേഷന്സ് താങ്കളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഹോക്കിംഗിന്റെ പുസ്തകവും ചിന്തയാണോ പ്രസിദ്ധീകരിച്ചത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അല്ല ഡി.സി യാണ്. ഞാന് ചിന്തയില് പബ്ളിഷ് ചെയ്യാനായി കൊണ്ടുകൊടുത്തിരുന്നു. പക്ഷെ അവര് യാതൊരു റെസ്പോണ്സും നല്കിയില്ല. പിന്നീട് കൊല്ലം പബ്ളിക് ലൈബ്രറിയില് വെച്ചൊരു പരിപാടിയുണ്ടായിരുന്നു. അവിടെ ഡി.സി കിഴക്കേമുറി വന്നിരുന്നു. ഞാനതിന്റെ മാനുസ്ക്രിപ്റ്റ് അദ്ദേഹത്തിന് കൊടുത്തു. നോക്കി കൊള്ളാമെങ്കില് പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹമത് വാങ്ങി ബാഗില് വെച്ചു. കോട്ടയത്തിന് തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞ് പബ്ളിഷ് ചെയ്യാന് പോകുന്നു എന്നു കാണിച്ച് കത്തയച്ചു. യഥാര്ത്ഥത്തില് ഒരെഴുത്തുകാരനെന്ന നിലയില് എന്നെ ഇന്ട്രൊഡ്യൂസ് ചെയതത് കിഴക്കെമുറിയാണ്. അത് പിന്നീട് ആമുഖത്തില് ഞാന് പരാമര്ശിച്ചിട്ടുണ്ട്. ഒരുപക്ഷെ കിഴക്കേമുറി അന്നത് പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില് ഞാന് പിന്നീട് പുസ്തകങ്ങളൊന്നും എഴുതില്ലായിരുന്നു!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- കാലത്തിന്റെ സംക്ഷിപ്തചരിത്രം എന്ന ഹോക്കിംഗ് കൃതി ബെസ്റ്റ് സെല്ലറായിരുന്നവല്ലോ. അതിന് ശേഷം പ്രപഞ്ചം. പ്രപഞ്ചത്തിലെത്തുമ്പോള് ചിന്താവ്യതിയാനത്തിന്റെ സൂചനകള് വന്നുതുടങ്ങി.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">- </span><span style="font-family: Verdana, sans-serif; font-size: large;">അതെയതെ, ഹോക്കിംഗിനെ കുറച്ചുള്ള കൃതി ബെസ്റ്റ് സെല്ലറായിരുന്നു. പ്രപഞ്ചത്തില് താങ്കള് പറഞ്ഞ രീതിയിലുള്ള വ്യതിയാനം പ്രകടമായിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഈ വ്യതിയാനത്തോട് പാര്ട്ടി എങ്ങനെയാണ് പ്രതികരിച്ചത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">പ്രപഞ്ചത്തിന്റെ വലുപ്പം, ഉത്പത്തി, അനന്തത എന്നിവ എന്നെ അത്ഭുതപ്പെടുത്തി. സ്റ്റീഫന് ഹോക്കിംഗിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയും പ്രശംസിച്ചും ഇം.എം.എസ് ദേശാഭിമാനിയിലെ തന്റെ ഡയറിക്കുറിപ്പുകളില് എഴുതിയിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഹോക്കിംഗിന്റെ നിരീക്ഷണങ്ങള് മാര്ക്സിസത്തെ സാധൂകരിക്കുന്നതാണ് എന്ന നിലയില്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അതെ, മാര്ക്സിസത്തെ സാധൂകരിക്കുന്നതാണെന്ന രീതിയിലാണ് അദ്ദേഹം എഴുതിയത്. പക്ഷെ പിന്നീട് പ്രപഞ്ചം പബ്ളിഷ് ചെയ്തപ്പോള് ആരും റെസ്പോണ്ട് ചെയ്തില്ല. പാര്ട്ടി ലീഡേഴ്സോ പാര്ട്ടിയിലെ ബുദ്ധിജീവികളോ...ആരും.. ഇങ്ങനെയൊരു സാധനം പ്രസിദ്ധീകരിച്ചതായി കണ്ടതേയില്ല. ഇടപെട്ടതുമില്ല. പക്ഷെ സ്വകാര്യമായി എന്നോട് സംസാരിച്ചപ്പോള് പി.ഗോവിന്ദപ്പിള്ള സാര് പറഞ്ഞു..ഇത് മഹാത്തായ പുസ്തകമാണ് എന്ന്....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പ്രപഞ്ചം...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-ഹ..ഹ അതെ, പ്രപഞ്ചം!</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ചുരുക്കത്തില് പാര്ട്ടിയില് നിന്ന് ഒരു തണുപ്പന് പ്രതികരണമായിരുന്നു അല്ലേ..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">തണുപ്പന് പോയിട്ട്....ഒരു പ്രതികരണവുമുണ്ടായില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അത് ഇം.എം.എസിന് ശേഷമുള്ള പാര്ട്ടിയുടെ ബൗദ്ധികപാപ്പരത്വം വെളിവാക്കുന്നതായിരുന്നില്ലേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">തീര്ച്ചയായും..തീര്ച്ചയായും...അല്ലെങ്കില് കോസ്മോളജിയുമായി ബന്ധപ്പെട്ട ഇത്തരമൊരു പുസ്തകം പാര്ട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്ന, സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള് എഴുതുമ്പോള്....അത് ശരിയായാലും തെറ്റായാലും പ്രതികരിക്കേണ്ടതായിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കള് പാര്ട്ടി നടപടികള് പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">തീര്ച്ചയായും</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ വന്നില്ല...?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഒന്നും വന്നില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പാര്ട്ടി സെക്രട്ടറി ബന്ധപ്പെടാന് ശ്രമിച്ചിരുന്നോ..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഒരു സെക്രട്ടറിയും ബന്ധപ്പെടാന് ശ്രമിച്ചില്ല. പ്രപഞ്ചം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആരും ബന്ധപ്പെട്ടിട്ടില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതിന് ശേഷം..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-2001</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഭൗതികത്തിനപ്പുറം എഴുതി ഏതാണ്ട് 4-5 വര്ഷം കഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കുറിച്ച് ചര്ച്ച ചെയ്യണമെന്നും അതിനായി എ.കെ.ജി സെന്ററില് വരണമെന്നും പിണറായി വിജയന് എന്നോടാവശ്യപ്പെട്ടത്. സമയം പറഞ്ഞാല് മതി എപ്പോള് വേണമെങ്കിലും വരാമെന്ന് ഞാന് പറഞ്ഞു. പക്ഷെ പിന്നെ വിളിച്ചില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ചര്ച്ച ചെയ്യാന് വരണമെന്ന് പറഞ്ഞു പിന്നെ വിളിച്ചില്ല...എന്താവാം കാരണം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">എനിക്കറിയില്ല, വിളിച്ചാല് നമ്മള് ഇപ്പോള് സംസാരിക്കുന്നത് പോലെ വിജയനുമായി സംസാരിക്കണമെന്ന് കരുതിയിരുന്നതാണ്...പക്ഷെ വിളിച്ചില്ല. വിളിക്കാതെ നമ്മളെങ്ങനെ പോകും?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പാര്ട്ടിയിലെ വിഭാഗീയത കൂടിയാണോ പാര്ട്ടിയെക്കുറിച്ച് ഒരു പുനര്വിചിന്തനത്തിന് എന്നെ പ്രേരിപ്പിച്ചത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">വിഭാഗീയത....പ്രത്യേയശാസ്ത്രപരമായും ദാര്ശനികമായും ഒക്കെ ചിന്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഒരു കാര്യവുമില്ലെങ്കിലും സി.ഐ.ടി.യു ഭാരവാഹി ആയതിനാലാവും എന്നെ സി.ഐ.ടി.യു ലോബിയില് പെടുത്തി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. യാഥാര്ത്ഥത്തില് ഞാനങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല....പക്ഷെ ഞാനും ബ്രാന്ഡ് ചെയ്യപ്പെട്ടു. പാര്ട്ടിയിലുള്ളപ്പോള് മേല്ക്കമ്മറ്റിയിലേക്ക് പോകാനാവാതെ വരുമ്പോള് വിഷമമുണ്ടായിരുന്നു. പക്ഷെ ഇന്ന് ആലോചിക്കുമ്പോള് പി.ബി മെമ്പറാകുന്നതിലും ഒരു കഥയുമില്ലെന്ന് മനസ്സിലാകുന്നു.......ആരോടും ദേഷ്യമില്ല, ഒന്നിലും പരാതിയില്ല....പാര്ട്ടിയുടെ വിഭാഗീയതയില് അതിന്റെ ഫിലസോഫിക്കല് ക്രൈസിസിന്റെ തെളിവായിട്ടാണ് ഞാന് കാണുന്നത്...ഫിലസോഫിക്കല് ക്രൈസിസാണ് ഐഡിയോളജിക്കല് ക്രൈസിസ് ഉണ്ടാക്കുന്നത്.....ഐഡിയോളജിക്കല് ക്രൈസിസ് പൊളിറ്റിക്കല് ക്രൈസിസ് സൃഷ്ടിക്കുന്നു....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അങ്ങനെ വരുമ്പോള് പാര്ട്ടി ദാര്ശനികപരമായി അവബോധം നിലനിര്ത്തുന്നുണ്ടാവുമല്ലോ..? അങ്ങനെയാണോ? മാര്ക്സിസ്റ്റ് പാര്ട്ടിയില് മാര്ക്സിസം എത്രമാത്രം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">- </span><span style="font-family: Verdana, sans-serif; font-size: large;">ദെയര് ഫിലോസഫി ഇറ്റ്സെല്ഫ് ഈസ് ഇന് ക്രൈസിസ്....അതാണ്....അതിന്റെ ഐഡിയോളജിക്കല് അവ്യക്തത...ഐഡിയോളജിക്കല് അവ്യക്തത കൊണ്ട് തന്നെയാണ് അതിന്റെ പൊളിറ്റിക്കല് അവ്യക്തത ഉണ്ടാകുന്നത്.... ഫിലസോഫിക്കലായോ ഐഡിയോളജിക്കലായോ പൊളിറ്റിക്കലായോ അവബോധമില്ലാത്തതുകൊണ്ടാണ് സംഘടനാപരമായ പ്രതിസന്ധികള് സൃഷ്ടിക്കപ്പെടുന്നത്..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-മറ്റു പാര്ട്ടികള്ക്കൊന്നും ഇപ്പറഞ്ഞ പ്രശ്നങ്ങളില്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെയല്ല.....എല്ലാ പാര്ട്ടിയിലും....ഓര്ഗനൈസേഷണല് ക്രൈസിസ് ഉണ്ടാകുന്നത് അങ്ങനെയാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ഐഡിയോളജിക്കലി ശക്തമല്ലെങ്കില് പാര്ട്ടി പ്രതിസന്ധിയില് ആകുമെങ്കില് വിഭാഗീയത ഉണ്ടായതും പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലാവണ്ടേ? അങ്ങനെയാണോ....? സംഗതി വ്യക്തിപരമാണെന്ന നിരീക്ഷണമുണ്ടല്ലോ..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അതെ വ്യക്തിപരമാണ്.....പാര്ട്ടി വ്യക്തികളെ കൊണ്ടുണ്ടാക്കിയതല്ലേ...വ്യക്തികള്ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികള്ക്ക് ഐഡിയോളജിക്കല് വ്യക്തതയില്ല. പ്രത്യയശാസ്ത്രവ്യക്തതയ്ക്ക് ആവശ്യമായ ദാര്ശനിക വ്യക്തതയില്ല...പിന്നെയെങ്ങനെ ശരിയാവും? അപ്പോള്പ്പിന്നെ തമ്മിലടി കൂടില്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അടുത്തിടെ അങ്ങ് വി.എസി നെ വിമര്ശിച്ചുകൊണ്ടു എഴുതിയതായി വായിച്ചു...?നിലവിലുള്ള വിഭാഗങ്ങളില് പിണറായി പക്ഷമാണ് കൂടുതല് സ്വീകാര്യമെന്ന് തോന്നിയിട്ടുണ്ടോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അവര് തമ്മിലുള്ള തര്ക്കം ചര്ച്ച ചെയ്യുന്നതേ അര്ത്ഥരഹിതമാണ്....തര്ക്കത്തിന് കാരണം ഐഡിയോളജിക്കല് ക്ലാരിറ്റിയും പൊളിറ്റക്കല് ക്ളാരിറ്റിയും രണ്ടുപേര്ക്കും ഇല്ലാത്തതാണ്...അധികാരമാണ് വിഷയം.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- വികസനകാര്യത്തില് പിണറായിയും കൂട്ടരും കൂടുതല് സ്വീകാര്യമാണെന്ന് തോന്നിയിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">വികസനത്തിന്റെ കാര്യത്തില് കമ്മ്യൂണിസ്റ്റുകാരും മുതലാളിത്തവും. ഒരുപോലെയാണ് സാമ്രാജ്യത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് കമ്മ്യൂണിസത്തിന്റെ വികസന കാഴ്ചപ്പാട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്. സി.ഐ.ടി യുവില് ഉളളപ്പോള് നോക്കുക്കൂലിയെ ശക്തമായി എതിര്ത്തിട്ടുണ്ട്. കഴിഞ്ഞവര്ഷം എനിക്കും നോക്കുകൂലിക്കാരുടെ പീഡനമുണ്ടായി!</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.വി വിജയന് സ്വാധീനിച്ചിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">വിജയന് സ്വാധീനിച്ചിട്ടുണ്ട്. വിജയനെ വായിക്കാറുണ്ടായിരുന്നു...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.വി.വിജയന്, ഗുരു നിത്യചൈതന്യയതി, താങ്കള് തുടങ്ങിയവരൊക്കെ ഫ്രിജോഫ് കാപ്രയുടെ ആരാധകരായാണ് അറിയപ്പെട്ടിരുന്നത്. അതില് താങ്കള് ശാസ്ത്രത്തില് കൂടി മെറ്റാഫിസിക്സിനെ സന്നിവേശിപ്പിക്കാന് ശ്രമിച്ചു. കാപ്രായമെന്നും കോപ്രായമെന്നുമൊക്കെ ആ നിലപാട് അവഹേളിക്കപ്പെട്ടിട്ടുണ്ട്. കാപ്രയുടെ സ്വാധീനം എത്രത്തോളം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ശരിയാണ്, കാപ്ര സ്വാധീനിച്ചിട്ടുണ്ട്. ടാവോ ഓഫ് ഫിസിക്സ് സ്വാധീനിച്ചിട്ടുണ്ട്, ടേണിംഗ് പോയന്റ് സ്വാധീനിച്ചിട്ടുണ്ട്, വെബ് ഓഫ് ലൈഫ് സ്വാധീനിച്ചിട്ടുണ്ട്.....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- കാപ്രയുടെ പുസ്തകങ്ങള് എഴുപതുകളില് പുറത്തുവന്നവയാണ്. പക്ഷെ അന്നൊക്കെ താങ്കള് പാര്ട്ടിയിലുണ്ട്...കാപ്ര കത്തി നില്ക്കുന്ന കാലഘട്ടത്തിലും താങ്കള് സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അതെ...അത്...ഞാന് അന്നൊന്നും കാപ്രയെ വായിച്ചിരുന്നില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-കാപ്രയുടെ ആശയലോകത്തെ എന്നാണ് പരിചയപ്പെടുന്നത്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">കാപ്രയെ...യഥാര്ത്ഥത്തില് തൊണ്ണൂറുകളിലാണ് ഞാന് വായിക്കുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-താങ്കള് പാര്ട്ടിയില് ചേര്ന്ന കാലം തൊട്ടു പരിശോധിച്ചാല് താങ്കളൊരിക്കലും ശരിയായ അര്ത്ഥത്തില് ഒരു നാസ്തികനോ ഭൗതികവാദിയോ അല്ലായിരുന്നുവെന്നും നേരെമറിച്ച് അമിത സെന്സിറ്റീവായ ഒരു സോഫ്റ്റ് മെറ്റീരിയലിസ്റ്റായിരുന്നുവെന്നും പാര്ട്ടി അനുഭാവികള് പറഞ്ഞുകേട്ടിട്ടുണ്ട്. യു വേര് നെവര് ആന് എത്തിയിസ്റ്റ്, റൈറ്റ്?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">യാഥാര്ത്ഥത്തില് പാര്ട്ടിയില് ആയിരുന്ന കാലഘട്ടത്തില് ഞാന് നാസ്തികന് ആയിരുന്നു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്നുവരെ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഏതാണ്ട് തൊണ്ണൂറ് വരെ.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് തൊണ്ണൂറിന് ശേഷം താങ്കള് നാസ്തികനായിരുന്നില്ല...എന്നിട്ടും പിന്നെയും ഒരു ദശകത്തിലധികം ഒരു നാസ്തിക പാര്ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമായി തുടര്ന്നു! അതിരിക്കട്ടെ, താങ്കള് നാസ്തികനായത് ''കമ്മ്യൂണിസ്റ്റായതുകൊണ്ട് നാസ്തികനാകണം''എന്ന നിലയിലിയാണോ അതോ സ്വയം ചിന്തിച്ച് എത്തിച്ചേര്ന്ന നിലപാടായിരുന്നോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ചിന്തിച്ച് തന്നെ... ഞാന് പറഞ്ഞില്ലേ..ടി.ദാമോദരനും രാഹുല്സംകൃത്യായനുമൊക്കെയാണ് എന്നെ സ്വാധീനിച്ചത്...ദാമോദരന്റെ മനുഷ്യന് എന്ന കൃതി, രാഹുലിന്റെ സാമൂഹ്യരേഖ..ദര്ശനരേഖ...ഇതെല്ലാം എന്നെ കുട്ടിക്കാലം മുതല് സ്വാധീനിച്ചിരുന്നു. ഞാന് ക്ഷേത്രത്തിലൊന്നും പോകുന്ന ആളായിരുന്നില്ല...എന്തിന് ഇപ്പോള് പോലും ഞാന് ക്ഷേത്രത്തില് പോകാറില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പോകുന്നുണ്ട്....പോയ പടങ്ങളൊക്കെ അടിച്ച് വന്നിട്ടുണ്ടല്ലോ...?! ഗീതാ ക്ളാസ്സ് ഉത്ഘാടനം ചെയ്തു...ആത്മീയപ്രഭാഷണം നടത്തി, അമൃതാന്ദമയിയുടെ സെമിനാറില് പങ്കെടുത്തു, സപ്താഹത്തില് പ്രസംഗിച്ചു എന്നൊക്കെ..</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഉത്ഘാടനത്തിന് വിളിച്ചാല് ആരെങ്കിലും പോകാതിരിക്കുമോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ വേറെങ്ങും കാണുന്നുമില്ല!....അവിടെയൊക്കെ ഭഗവത് ഗീതയേയും ശ്രീകൃഷ്ണനേയും വാഴ്ത്തിപ്പാടുന്നതായി കാണുന്നു...?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അത്......അത്..വേറെ അര്ത്ഥത്തിലാണ്....അതിന് ഫിലസോഫിക്കല് ഇന്റര്പ്രെട്ടേഷന്സ് ഉണ്ട്</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.കെ</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഈ വീട് ശ്രദ്ധിച്ചാല് നിങ്ങള്ക്ക് മനസ്സിലാകും...ഇവിടെ ഒരു ദൈവത്തിന്റെയും വിഗ്രഹമോ ചിത്രമോ ഇല്ല..ദൈവത്തിന്റെയില്ലെന്ന് മാത്രമല്ല മറ്റേതെങ്കിലും ആള്ദൈവങ്ങളുടേയും ഇല്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;"></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വിളക്കും തിരിയുമൊക്കെ കാണുന്നല്ലോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഭാര്യ വിളക്ക് വെയ്ക്കും. അത് തുടക്കം മുതലേ ഉണ്ട്...എനിക്കതുമായി ബന്ധമില്ല, തടഞ്ഞിട്ടുമില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇം.എം.എസ് ലൈന്..?! പറഞ്ഞു വരുന്നത് മതനിരാസപരമായ ഒരു ആത്മീയജീവിതമാണ് താങ്കള് നയിക്കുന്നതെന്നാണ്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">തീര്ച്ചയായും. കുട്ടിക്കാലത്ത് ഒരു വിശ്വാസിയായിരുന്നു. ക്ഷേത്രങ്ങളില് അമ്മേം അച്ഛനുമൊക്കെ പറഞ്ഞുവിടുമ്പോള് പോയി പ്രാര്ത്ഥിക്കാറുണ്ടായിരുന്നു...എട്ടു പത്തു വയസ്സുവരെ. മാതാപിതാക്കള് വിശ്വാസികളായിരുന്നു...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-കമ്മ്യൂണിസത്തിലേക്ക് ആകര്ഷിക്കപ്പെട്ടിതിന് ശേഷമാണ് ''താന് വിശ്വാസിയായിരിക്കാന് പാടില്ല''എന്നൊരു ബോധ്യമുണ്ടായത്, അല്ലേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അല്ല, കോളേജ് വിദ്യാര്ത്ഥിയായിരിക്കുമ്പോഴേ ഞാന് ക്ഷേത്രദര്ശനമൊക്കെ നിറുത്തി...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ അന്നത്തെ കാലമതാണ്..വിഗ്രഹങ്ങളെടുത്ത് തോട്ടിലെറിയുന്ന കാലം...!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">യാഥാര്ത്ഥത്തില് ഒരു രൂപാന്തരത്വം...മെറ്റമോര്ഫോസിസാണ് എന്നില് സംഭവിച്ചത്... ഞാന് ഗുരുവായൂര് ക്ഷേത്രത്തില് കമ്മറ്റിക്ക് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ക്ഷേത്രത്തിനുള്ളില് കയറിയില്ല. മിനിമം വേജസ് ബോര്ഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒട്ടുമിക്ക ത്ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ആരാധന നടത്തിയിട്ടില്ല.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>മാര്ക്സിസം ഒരു മതം</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-'മാര്ക്സിസം ശാസ്ത്രീയമോ?' എന്ന പുസ്തകത്തില് മാര്ക്സിസം അശാസ്ത്രീയവും മതാത്മകവുമാണെന്ന് താങ്കള് ആരോപിക്കുന്നു. സത്യത്തില് മാര്ക്സിസം ഒരു മതമാണോ...? എ ഗോഡ്ലെസ്സ് റിലീജിയന്...ദൈവരഹിതമതം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">തീര്ച്ചയായും...മാര്ക്സിസം ഒരു മതമാണ്...എ മെറ്റീരിയലിസ്റ്റ് റിലീജിയന്! ശുദ്ധ അന്ധവിശ്വാസമാണത്....കാരണം ഡയലിറ്റിക്സ് എന്നൊരു പ്രതിഭാസം പ്രകൃതിയിലില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളേയും താങ്കള് ചോദ്യം ചെയ്യുന്നുണ്ട്...വിപരീതങ്ങളുടെ ഐക്യവും സമരവും അബദ്ധമാണെന്ന് സ്ഥാപിക്കുന്നു...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അതെ അബദ്ധമാണ്....അത് ഹെരാക്ളിറ്റസില് നിന്ന് ഹെഗല് വഴി ഇവര് കടമെടുത്തതാണ്...പ്രകൃതിയില് സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു.....കോ-ഇവല്യൂഷന് ആന്ഡ് കോ-എക്സിസ്റ്റന്സ്..</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പക്ഷെ താങ്കള് ആ പുസ്തകത്തില് പറയുന്നത് വസ്തുനിഷ്ഠലോകത്ത് വിപരീതങ്ങളുടെ ഐക്യത്തിനും സമരത്തിനും ചില ഉദാഹരണങ്ങള് കണ്ടെത്താനാവുമെങ്കിലും ക്വാണ്ടം ലോകത്തേക്ക് വരുമ്പോള് ദ്വന്ദങ്ങളുടെ ഐക്യവും സമരവും അപ്രസക്തമാകുമെന്നല്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഏയ്....വസ്തുനിഷ്ഠലോകത്തും യഥാര്ത്ഥത്തില് സംഘര്ഷമില്ല...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സംഘര്ഷമില്ല....? പക്ഷെ ചില ഉദാഹരണങ്ങള് മാര്ക്സിസ്റ്റുകള് ചൂണ്ടിക്കാട്ടാറുണ്ട്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഏയ്, അതൊന്നുമില്ല...ഞാന് പറഞ്ഞില്ലേ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു...പരിണാമം ശരിയാണ്....പരിണാമത്തില് ഞാന് വിശ്വസിക്കുന്നു..</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഡാര്വിന്റെ പരിണാമസിദ്ധാന്തം താങ്കള് ആഴത്തില് പഠിച്ചിട്ടുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഇല്ല, സാമാന്യേന മനസ്സിലാക്കിയിട്ടുണ്ട്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് വസ്തുനിഷ്ഠ ലോകത്ത് പോലും വൈരുദ്ധ്യാത്മിക വാദത്തിന്റെ ഒന്നാം പ്രമാണത്തിന് തെളിവില്ല...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">വസ്തുനിഷ്ഠലോകത്ത് വൈരുദ്ധ്യങ്ങളുട സമരവും ഐക്യവുമുണ്ട്....പക്ഷെ ആ സമരമെന്ന് പറയുന്നതും നിലനില്പ്പിന് വേണ്ടിയുള്ളതാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് കാരണമെന്തായിരുന്നാലും വൈരുദ്ധ്യങ്ങളുടെ സമരം ഉണ്ട്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അല്ല...സമരമെന്ന് പറയുമ്പോള് നമുക്ക് പ്രത്യക്ഷത്തില് അങ്ങനെ തോന്നും...പക്ഷെ യഥാര്ത്ഥത്തില് സമരമില്ല....മാനിനെ പുലി കടിച്ചു തിന്നുന്നത് നമുക്ക് വേണമെങ്കില് സമരമായിട്ട് വ്യാഖ്യാനിക്കാം...പക്ഷെ അത് നിലനില്പ്പിന്റെ ഭാഗമാണ്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-നിലനില്പ്പ് അതിന്റെ കാരണം മാത്രം. അപ്പോള് സമരമുണ്ട്...പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നും, അല്ലേ..? സൊ, മാര്ക്സ് ഈസ് നോട്ട് ദാറ്റ് ഓള് റോങ്.....?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അല്ല അങ്ങനെയല്ല...ഞാനിത് പറയാന് കാരണം...യൂണിവേഴ്സിലെ ഏറ്റവും പ്രധാനമായ ബലമാണ് ഗുരുത്വബലം. ഗുരുത്വബലം എല്ലായിടത്തും ആകര്ഷണമാണ്. ഗുരുത്വബലത്തിന് വിപരീതമില്ല...ഗുരുത്വം എല്ലായിടത്തും ആകര്ഷണമാണ്. സൂര്യനും ഭൂമിയും തമ്മില് ആകര്ഷിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോ കണവും പരസ്പരം ആകര്ഷിക്കുകയാണ്...വികര്ഷണമില്ല...ആകര്ഷണമുള്ളത് കൊണ്ടാണ് ഭൂമി സൂര്യനിലേക്ക് വീഴാത്തത്..ചന്ദ്രന് ഭൂമിയിലേക്ക് വീഴാത്തത്..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപകേന്ദ്രബലവും അഭികേന്ദ്ര ബലവും സമീകരക്കപ്പെടുന്നതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്...? സൂര്യന് പൊട്ടിത്തെറിക്കാത്തതിന്റെ കാരണം അതല്ലേ..? ഗുരുത്വാകര്ഷണം മാത്രമായിരുന്നെങ്കില് സൂര്യന് അനന്തസാന്ദ്രതയുള്ള ഒരു ബിന്ദുവായി മാറുമായിരുന്നില്ലേ...? വിപരീത ബലങ്ങള് അവിടെ തത്വത്തില് വരുന്നില്ലേ?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">പക്ഷെ ആകര്ഷണത്തിന്റെ ഫലമായാണ് അപകേന്ദ്രബലവും അഭികേന്ദ്രബലവും ഉണ്ടാകുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോഴും വിപരീതങ്ങളായ രണ്ട് ബലങ്ങളുടെ ഐക്യമായിരുന്നു അതെന്ന് വരുന്നു...രണ്ടെണ്ണം പിന്നീടുണ്ടാകുന്നു...രണ്ടും വിരുദ്ധവും വിപരീതവുമാണ്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഏയ്....അത് ഇടതുകൈയും വലതു കൈയും പോലെയേ ഉള്ളൂ....അപ്പോള് സഹപരിണാമം..സഹജിവിതം...എന്നതാണ് എന്റെയൊരു കാഴ്ചപ്പാട്.....അളവിലുള്ള മാറ്റം .....ഗുണത്തില് വരുമെന്ന് കാണിക്കാന് മാര്ക്സിസ്റ്റുകാര് പഠിപ്പിക്കുന്നത് വെള്ളം തിളയ്ക്കുന്ന ഉദാഹരണമാണ്...ഹ ..ഹ! വെള്ളം തിളയ്ക്കുമ്പോള് നൂറ് ഡിഗ്രി കഴിയുമ്പോള് ഗുണപരമായ മാറ്റം ഉണ്ടാകുമെന്നാ അവര് പറയുന്നത്...ഹ..ഹ..അപ്പോഴും വെള്ളം വെള്ളം തന്നെയാണ്...H2o അതേ സംയുക്തമാണത്...രൂപം മാത്രം മാറുന്നു.. മാറ്റം സര്വതലത്തിലും നടക്കുന്നുവെന്ന് ഞാനംഗീകരിക്കുന്നു. പക്ഷെ രൂപപരമായ മാറ്റം മാറ്റമല്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-രൂപം ഒരു ഗുണമല്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അങ്ങനെയല്ല....സത്താപരമായ മാറ്റം വേണം...അതുണ്ടാകുന്നില്ല</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഒ.കെ. സത്താപരമായ മാറ്റമെന്ന് പറയുമ്പോള് എത്ര ആഴത്തില് പോകാന് താങ്കള് തയ്യാറാകും?...അണുതലം വരെ..? സബ് അറ്റോമിക് പാര്ട്ടിക്കിള്സ് വരെ...?. ക്വാണ്ടം ഫീല്ഡ് വരെ....?എവിടെ വരെ മാറേണ്ടിവരും?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സത്തയെന്ന് പറയുമ്പോള് ഞാന് ഫീല്ഡിനും അപ്പുറം പോകും....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഫീല്ഡിനപ്പുറം മാറ്റത്തെക്കുറിച്ച് താങ്കള്ക്കെന്തറിയാം...? അവിടെ മാറ്റമുണ്ടാകുന്നുവോ ഇല്ലയോ എന്ന് എങ്ങനെയറിയും?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത്...ഫീല്ഡിന് മുമ്പുള്ളതാണല്ലോ ഫീല്ഡാകുന്നത്....? ഉപ ആണവകണങ്ങളുടെ ഹേതുവായ ക്വാണ്ടം സൂപ്പിന് പിന്നില് സൂക്ഷ്മതലത്തില് പ്രവര്ത്തിക്കുന്ന'എന്തോ ഒന്ന്' ഉണ്ട്....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-'എന്തോ ഒന്ന്' ....?! എന്തുകൊണ്ടത് 'രണ്ടോ'നൂറോ ആയിക്കൂടാ? ഒരു ഏജന്റിനെ കണ്ടെത്താനാണ് താങ്കള് ശ്രമിക്കുന്നത്. ഇടിമിന്നലിനും മഴയ്ക്കും കാട്ടുതീയ്ക്കും പിന്നില് 'ആരോ'അല്ലെങ്കില് 'എന്തോ ഒന്ന്'ണ്ടെന്ന മതാത്മകമായ ഈ ഗോത്രവീക്ഷണം അനന്തമായ പശ്ചാത്ഗമനത്തില് കലാശിക്കും. എന്തോ ഒന്നിന്റെ പിന്നിലെ എന്തോ ഒന്ന്...അതിന് പിന്നിലെ എന്തോ ഒന്ന്.... എന്ന രീതിയില് കഥയില്ലാതെ സഞ്ചരിക്കേണ്ടിവരും.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">Okay let us go back to Dialectical materialism again....</span><span style="font-family: Verdana, sans-serif; font-size: large;">വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്നാം പ്രമാണമായ നിഷേധത്തിന്റെ നിഷേധവും താങ്കള് തള്ളിക്കളയുന്നു. നിഷേധമല്ല തുടര്ച്ചയാണ് സത്യത്തില് ഉണ്ടാകുന്നതെന്ന് താങ്കള് എഴുതിയത്....വിത്തും മരവും സംബന്ധിച്ച ഉദാഹരണത്തില്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, അതുകൊണ്ടാണ് വൈരുദ്ധ്യാത്മകവാദം ഞാന് അംഗീകരിക്കാത്തത്. പ്രകൃതിയില് നിഷേധവും സമരവുമൊന്നുമില്ല...അവിടെ സ്നേഹമാണുള്ളത്...സഹപരിണാമമാണുള്ളത്......സത്യത്തില് ഞാന് വൈരുദ്ധ്യാത്മിക വാദം പഠിച്ചത് വളരെ ലേറ്റായാണ്...തൊണ്ണൂറുകള്ക്ക് ശേഷം...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പാര്ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗമായി ഒരു ദശകം കഴിയുമ്പോഴാണ് താങ്കള്ക്ക് വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ബോധ്യം വരുന്നത്! ഇത്രയും വായനാശീലമുള്ള താങ്കളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, അത് സത്യമാണ്...കല്ക്കട്ട പാര്ട്ടി കോണ്ഗ്രസ്സിന് പോയപ്പോള് സമ്മേളനവേദിയിലെ ബുക്ക് സ്റ്റാളില് നിന്ന് നോബല് ലോറിയറ്റായ ഇല്യ പ്രിഗോഗിന്റെ ദി ഓര്ഡര് ഓഫ് കയോസ്(Order of Chaos by Ilya Prigogine), ആനന്ദ് കൂമരസ്വാമിയുടെ ദി ഡാന്സ് ഓഫ് ശിവ(The dance of Siva by Ananda Coomaraswamy)എന്നീ പുസ്തകങ്ങള് വാങ്ങുന്നത്. ഇവരുടെയൊക്കെ ആശയങ്ങള് എന്റെ രചനാശൈലിയേയും വീക്ഷണത്തേയും ശക്തമായി സ്വാധീനിച്ചു.......</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലുണ്ടായിരുന്ന ലൈസങ്കോയിസത്തെ കുറിച്ചും താങ്കള് എഴുതിയിട്ടുണ്ടല്ലോ. മഹാ ശാസ്ത്രജ്ഞരായിരുന്ന ബയേവിനേയും വാവിലോവിനേയും പീഡിപ്പിച്ച സ്റ്റാലിനിസം റഷ്യയില് ജനിതകശാസ്ത്രത്തെ കൊന്നു കുഴിച്ചു മൂടിയെന്നും ജനിതകശാസ്ത്രത്തില് റഷ്യ ഇന്നും പിന്നിലാവാന് കാരണമതാണെന്നുമൊക്കെ. ശാസ്ത്ര-വിരുദ്ധം കൂടിയാണോ സയന്റിഫിക് സോഷ്യലിസം എന്ന വിളിപ്പേരുള്ള മാര്ക്സിസം?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">തീര്ച്ചയായും അതെ, ശാസ്ത്രം മാര്ക്സിസത്തെ അനുസരിക്കണമെന്ന് അവര് വാശി പിടിച്ചു. മാര്ക്സിസം അബ്സൊലൂട്ടാണെന്ന് വിശ്വസിക്കുന്നവരാണവര്. സത്യമാണ് മാര്ക്സിസമെന്ന് പറഞ്ഞത് ലെനിനാണ്. ബ്രഹ്മത്തെ കുറിച്ചൊക്കെ പറയാറുള്ളതു പോലെ മാര്ക്സിസം അനശ്വരമാണ്, അമരമാണ്, അനിഷേധ്യമാണ് എന്നൊക്കെ അവര് പഠിപ്പിക്കാന് ശ്രമിച്ചു.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് മാര്ക്സിസത്തെ കുറിച്ച് അങ്ങനെ പറയാന് പാടില്ല, പക്ഷെ ബ്രഹ്മത്തെ കുറിച്ച് അങ്ങനെ പറയാം....!!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>ബോധം പദാര്ത്ഥാതീതമോ?</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പുസ്തകം എന്ന പേരില് കോഴിക്കോട്ട് നിന്നിറങ്ങുന്ന ത്രൈമാസികയുടെ ഈ മാസത്തെ വിശേഷാല് പതിപ്പ് കാണാനിടയായി. അതില് താങ്കളുടെ ഒരു ലേഖനമുണ്ട്. ഏറ്റവും പുതിയ നിലപാട് മനസ്സിലാക്കാന് ഞാന് ആ ലേഖനം ശ്രദ്ധിച്ചിരുന്നു.''പദാര്ത്ഥത്തിനും പ്രപഞ്ചത്തിനും അതീതമായ ബോധം''എന്നാണ് താങ്കള് എഴുതിയിരിക്കുന്ന ഒരു വാചകം...ശരിക്കും ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുകയാണ്......തെളിവ് പൂജ്യവും.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതെ, പദാര്ത്ഥത്തിന് അതീതമാണത്...കോസ്മിക് കോണ്ഷ്യസ്നെസ്സ്...! അത്തരം തലത്തിലേക്ക് ഉയര്ന്നവരുണ്ട്....എന്നാണ് പറയുന്നത്</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഉണ്ടെന്ന് കരുതുക...പക്ഷെ അവരൊക്കെ പദാര്ത്ഥമല്ലേ....? ഈ പ്രപഞ്ചത്തിലുള്ളവരല്ലേ...? അപ്പോള്പ്പിന്നെ അവരറിഞ്ഞത് പദാര്ത്ഥാതീതവും പ്രപഞ്ചാതീതവും ആകുന്നതെങ്ങനെ? ''പദാര്ത്ഥാധീനവും പ്രപഞ്ചാധീനവുമായ'' എന്നല്ലേ പറയേണ്ടത്....?!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത്.... ഈ സയന്സ് എന്നു പറയുന്നത് പദാര്ത്ഥത്തില് അവസാനിക്കുകയാണ്. അതിനപ്പുറം പോകാന് സയന്സിനാവില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പൊതുവില് ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നാം പ്രതിഭാസങ്ങളില് നിന്നും പ്രമാണങ്ങളിലേക്ക് വരികയാണ് ചെയ്യുന്നത്....തിരിച്ചല്ല. ഇവിടെ യാതൊരു തെളിവോ സാധ്യതയോ ഇല്ലാതെ ''പ്രപഞ്ചാതീതവും പദാര്ത്ഥാതീതവുമായ''ഒരു പ്രാപഞ്ചികബോധം ഉണ്ട് എന്ന് താങ്കള് പറയുകയാണ്. വിത്തൗട്ട് ഈവന് എ ഷ്രെഡ് ഓഫ് എവിഡന്സ്! തികഞ്ഞ അന്ധവിശ്വാസമല്ലേയിത്.....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഈ സയന്സ് എന്നു പറയുമ്പോള് ഒരു സിദ്ധാന്തവും ആത്യന്തികമല്ല. നോ തിയറി ഈസ് ഫൈനല്...നോ തിയറി ഈസ് അബ്സല്യൂട്ട്..അതെപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും...ബോധം, ആത്മാവ് ...അതിന് പുറത്തുള്ള കാര്യങ്ങള് മാത്രമേ സയന്സിന്റെ പരിധിയില് വരൂ...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഫലത്തില് നോമ പ്രിന്സിപ്പളാണ്(NOMA non magisteria overlapping)താങ്കള് പറയുന്നത്. അന്ധവിശ്വാസങ്ങളെ കുറിച്ച് ശാസ്ത്രം അന്വേഷിക്കേണ്ടതില്ല....!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ആത്മാവ് ഉള്ളത് കൊണ്ടാണ് നമ്മുടെ മനസ്സ് വര്ക്ക് ചെയ്യുന്നത്. മനസ്സ് വര്ക്ക് ചെയ്യുന്നത് കൊണ്ടാണ് കണ്ണ് വര്ക്ക് ചെയ്യുന്നത്... സയന്റിഫിക്ക് ഒബ്സര്വേഷനിലൂടെ മനസ്സിലാക്കാനാവില്ല. ഇത് ശരിയാണോ എന്ന് യുക്തിപരമായി സ്വയം ഒന്ന് ആലോചിക്കണം...അങ്ങനെ കിട്ടുന്ന ധാരണയാണത്. അത് തോന്നലല്ല, ധാരണ...അവബോധം...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്റെ ചോദ്യം അപ്പോഴും താങ്കള് പരിഗണിക്കുന്നില്ല...''പദാര്ത്ഥാതീതവും പ്രപഞ്ചാതീതവും'' ആയ ബോധം ഉണ്ടെന്ന് പദാര്ത്ഥം മാത്രമായ താങ്കള്ക്കോ മറ്റൊരാള്ക്കോ തീര്ച്ചമൂര്ച്ചയോടെ എങ്ങനെ പറയാനാവുന്നു..?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത്....അത്..പദാര്ത്ഥമെന്നാല് ആറ്റം...ആറ്റത്തിനുള്ളില് സബ് അറ്റോമിക് പാര്ട്ടിക്കിള്സ്...അതിനപ്പുറം ഫീല്ഡ്...ആ ഫീല്ഡിനും അപ്പുറവുമുള്ള കാര്യങ്ങളാണ് ഞാന് പറഞ്ഞത്...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഫീല്ഡിനുമപ്പുറമുള്ള കാര്യങ്ങള് താങ്കളെങ്ങനെ പറയും? മാര്ക്സിസം ശാസ്ത്രീയമല്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന ആളാണോ ഈ പറയുന്നത്. ഡയലെറ്റിക്സിലെ പല കാര്യങ്ങളും യുക്തിക്കും ശാസ്ത്രത്തിനും ഒക്കെ അപ്പുറമുള്ള കാര്യങ്ങളാണെന്ന് മാര്ക്സിസ്റ്റുകള് വാദിച്ചാല് താങ്കള് സ്വീകരിക്കുമോ? ഫീല്ഡിന് അപ്പുറമെന്ന് പറയുമ്പോള് അതൊരു അന്ധവിശ്വാസമല്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത് ...അത് നമുക്കറിയില്ല..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ദാറ്റ് ഈസ് ബ്ളൈന്ഡ് ഫെയ്ത്ത്! കേവലമായ ഒരന്ധവിശ്വാസത്തെക്കുറിച്ചാണ് താങ്കള് ആവേശം കൊള്ളുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതിന്റെ പ്രശ്നം എവിടെയാണെന്ന് വെച്ചുകഴിഞ്ഞാല്...ഭൗതികവാദികളും ആത്മീയവാദികളുമായുള്ള തര്ക്കത്തിന്റെ പ്രശ്നമാണത്...ഇവിടെ നമുക്ക് ഒരു നഗ്നയാഥാര്ത്ഥ്യമുണ്ട്, വേദാന്തത്തിന്റെ സൂക്ഷ്മതലത്തിലേക്ക് പോയി മനസ്സിലാക്കിയതാണ്....പ്രകൃതി ഈശ്വരന്റെ സ്ഥൂല ഭാവമാണ്. ഈശ്വരന് പ്രകൃതിയുടെ സൂക്ഷ്മഭാവമാണ്. ബ്രഹ്മത്തിന്റെ സ്ഥൂലമാണ് പ്രപഞ്ചം, പ്രപഞ്ചത്തിന്റെ സൂക്ഷ്മമാണ് ബ്രഹ്മം..അതുതന്നെയാണ് പരമാത്മാവ്...പരബ്രഹ്മം.... സൂക്ഷ്മത്തില് നിന്നാണ് സ്ഥൂലം..സ്ഥൂലത്തില് നിന്നാണ് സൂക്ഷ്മം....സൂക്ഷ്മമാണ് അനശ്വരം...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇതൊക്കെ യാതൊരു തെളിവുമില്ലാതെ വെറുതെ തട്ടിവിടുന്ന പരികല്പ്പനകളല്ലേ...? അന്ധമായി അങ്ങ് വിശ്വസിക്കുന്നു എന്നല്ലാതെ നമുക്കിത് എങ്ങനെ സത്യാപനം ചെയ്യാനാവും?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">അതാണ് പറയുന്നത് ഫീല്ഡിനപ്പുറം'എന്തോ'ഉണ്ട്....ഫീല്ഡ് ഒരു മെറ്റീരിയല് അവസ്ഥയാണല്ലോ</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതേ ഫീല്ഡ് മെറ്റീരിയലാണ്...മെറ്റീരിയലിന് പിന്നില് വീണ്ടും മെറ്റീരിയല് മാത്രം...താങ്കള് തന്നെ അത് പറഞ്ഞു..!!</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>അജ്ഞേയമായതൊക്കെ ഉള്ളംകയ്യില്!</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അജ്ഞേയവും അജ്ഞാതവും അറിയാനാവാത്തതും പാദര്ത്ഥാതീതവും എന്ന് വിശേഷിപ്പിക്കുന്ന ഒന്നിനെ പറ്റി തീര്ച്ചമൂര്ച്ചയോടെ താങ്കള് പ്രമാണങ്ങള് തീര്ക്കുന്നു. മറുവശത്ത് മാര്ക്സിസം അശാസ്ത്രീയമാണെന്ന് പറയുന്നു...?! എന്തുകൊണ്ട് ഇതേ ആനുകൂല്യം മാര്ക്സിസത്തിന് കൊടുത്തു കൂടാ....? അജ്ഞാതവും അജ്ഞേയവുമായ ഒരു കാര്യത്തെ കുറിച്ച് പ്രമാണമുണ്ടാക്കുമ്പോള് അവിടെ ശരിയാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ സങ്കല്പ്പിക്കുക. അപ്പോഴും ആയത് തെറ്റാകാനുള്ള കുറഞ്ഞ സാധ്യത അമ്പത് ശതമാനമാണ്...you can be wrong also....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഏയ്, ഇതൊന്നും ശാസ്ത്രത്തിന്റെ പരിധിയില് വരുന്ന കാര്യങ്ങളല്ല. യുക്തിയും ലോജിക്കുമൊക്കെ അവിടെ അവസാനിക്കുകയാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-പറയാനെന്തെളുപ്പം....!!ഫീല്ഡിനപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് അനുമാനിച്ചത് സ്വയം യുക്തിപരമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് പറഞ്ഞതും താങ്കളാണ്....?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">The stuff that made up you is the stuff that made up the star. നിങ്ങളിലുള്ളത് തന്നെയാണ് നക്ഷത്രങ്ങളിലുമുള്ളത്...എന്റെ മനസ്സ് തന്നെയാണ് നക്ഷത്രമനസ്സ്.... </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതെ, അതാണ് നാം അഹം ദ്രവ്യാസ്മി എന്നു പറയുന്നത്! നല്ല സംശുദ്ധമായ ഭൗതികവാദം..!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-അഹം ദ്രവ്യാസ്മി?! I have no objection. ബോധം എപ്രകാരമാണോ അപ്രകാരമാണ് പ്രപഞ്ചം....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ബോധം എന്നത് ദ്രവ്യഗുണമാണ്. അചേതനവസ്തുക്കളില് ചേതനയും വികാരവും ആരോപിക്കുന്നത് ഒരു തരം ന്യായവൈകല്യമാണ്...it is a logical fallacy..സാഹിത്യത്തില് ഇത് പഥറ്റിക്ക് ഫാലസി എന്നറിയപ്പെടുന്നു....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-JkIVHDyldps/UjAK-iShMyI/AAAAAAAABz0/Uk94B9wzgCw/s1600/bk_4225.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://2.bp.blogspot.com/-JkIVHDyldps/UjAK-iShMyI/AAAAAAAABz0/Uk94B9wzgCw/s200/bk_4225.jpg" width="133" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-അങ്ങനെയൊക്കെ വിശ്വസിക്കാം...ഒരു കുഴപ്പവുമില്ല...അങ്ങനൊരു വിശ്വാസം കൊണ്ടുനടക്കാം....കുഴപ്പമില്ല....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് അതൊരു അന്ധവിശ്വാസമാണെന്നാണ് താങ്കള് പറയുന്നത്...?you say all such things are blind faith without any logic or evidence...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഹ ഹ ഹ അത് കുഴപ്പമില്ല.... അതിസൂക്ഷ്മതലമുണ്ടെന്ന് യുക്തിവിചാരത്തിലൂടെ മനസ്സിലാക്കാം.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- അങ്ങനെ എത്തിച്ചേരാനാവുമെന്ന് വെറുതെ സങ്കല്പ്പിക്കുക..still it is to be confirmed, verified and objectively ratified...right?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അതിന് എവിഡന്സൊന്നുമില്ല...അതൊരു യുക്തിയാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-യുക്തി കൊണ്ടാണ് സൂക്ഷ്മതലം സംബന്ധിച്ച നിഗമനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പറഞ്ഞല്ലോ. പക്ഷെ 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില് പറഞ്ഞിട്ടുള്ളത് "എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണ് "എന്നാണ്! ആ നിലയ്ക്ക് യുക്തി കൊണ്ട് എത്തിച്ചേര്ന്ന ഈ അവബോധവും പരിമിതമാണെന്ന് അംഗീകരിക്കുന്നുണ്ടോ?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത്.....സയന്സിന്റെ കാര്യത്തിലാണ് അത് പറഞ്ഞത്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അപ്പോള് ഈ നിയമങ്ങളൊക്കെ സയന്സിന് മാത്രമേ ബാധമായിട്ടുള്ളോ? താങ്കളുടെ ലോകത്ത് ഇതൊന്നും ബാധകമല്ലേ? അങ്ങനെ വരുമ്പോള് ഏത് തരം ഭാവനാ വ്യായാമവും സാധുവാണെന്ന് അംഗീകരിക്കേണ്ടി വരില്ലേ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="color: red; font-family: Verdana, sans-serif; font-size: large;"><b>കാര്യം കാരണമാകുമ്പോള് മൂലകാരണം എങ്ങനെ?</b></span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ആധുനികശാസ്ത്രത്തില് കാര്യ-കാരണ ബന്ധം ഇല്ലെന്ന് താങ്കള് പറയുന്നു...താങ്കളുടെ പുസ്തകങ്ങളില് രണ്ടുദാഹരണം പറഞ്ഞത് ഞാന് വായിച്ചു. ത്വരണത്തിന്റെയും ബലത്തിന്റെയും കാര്യം ആദ്യത്തേത്. ഇവയില് ഒന്ന് മറ്റൊന്നിന്റെ കാര്യവും കാരണവും ആയി നിലകൊള്ളുന്നു. രണ്ടാമത്തേത് ക്വാണ്ടം ലോകത്ത് കാര്യ-കാരണ ബന്ധം അപ്പാടെ തകിടം മറിയുന്നു എന്ന നിരീക്ഷണം. വസ്തുനിഷ്ഠപ്രപഞ്ചത്തിലും ഇതേ ഉദാഹരണമുണ്ട്. തോണിക്കാരന് കരയിലേക്ക് ചാടുമ്പോള് തോണി പിറകോട്ട് പോകുന്നു. ഏത് ഏതിന്റെ കാരണമാണെന്ന് അവിടെയും പറയാനാവില്ല-സമസ്ഥാനീയവും ഏകകാലികവുമായ കാര്യങ്ങളില് കാര്യം തന്നെ കാരണമാകുന്നു...ഇതേ കേശവന് നായര് തന്നെ പറയുന്നു-മൂലകാരണം ഉണ്ട്...!!ഏക കാരണം ഉണ്ട്!! കാര്യകാരണബന്ധങ്ങള് അപ്രസക്തമാണെന്ന് പറയുന്നയാള് തന്നെ ഏക കാരണത്തെ കണ്ടെത്തി അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുന്നു....!!</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">യഥാര്ത്ഥത്തില് അത് നോക്കണ്ട...ഈ ബ്രഹ്മമെന്നത് നിര്ഗുണനിരാകാരമാണ്....അങ്ങനെയാണത് സങ്കല്പ്പിക്കപ്പെടുന്നത്..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-സര്..,എന്റെ ചോദ്യം ശ്രദ്ധിച്ചാലും. കാര്യകാരണബന്ധം തകരുന്നതിനെക്കുറിച്ച് പറയുന്ന ആള്, അതും അക്കാര്യം മാര്ക്സിസത്തെ വിമര്ശിക്കാന് ഉപയോഗിച്ച ആള്,സാധാരണ മതവാദികളെപ്പോലെ ഏകകാരണം-മൂലകാരണം തുടങ്ങിയ അയുക്തിക വാദങ്ങള് ഉന്നയിക്കുന്നു. ഇവിടെ വൈരുദ്ധ്യമില്ലേ സര്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അത് എവിടെയാണെന്ന് ഒന്ന് വ്യക്തമാക്കിയാട്ടെ....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം- ഏപ്രില്-ജൂണ് ലക്കത്തിലെ 'പുസ്തകം'എന്ന മാഗസിന്റെ(from Calicut) ധ്യാനത്തെ കുറിച്ചുള്ള പതിപ്പിലെഴുതിയ ലേഖനത്തില് താങ്കള് സൃഷ്ടി-സ്രഷ്ടാവ്...മൂലകാരണം-ഏക കാരണം എന്നൊക്കെ ആവേശത്തോടെ ആവര്ത്തിക്കുന്നു.....</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;"> അത് ശരിയാണ്....ഏക കാരണമേയുള്ളൂ....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-ഇനി ഏകകാരണം എന്നൊക്കെ വെറുതെ തത്ത്വത്തിന് വേണ്ടി പറഞ്ഞാലും അവിടെ പശ്ചാത്ഗമനം അഥവാ റിഗ്രസിന്റെ(regress) പ്രശ്നം വരുന്നില്ലേ... ?ആ കാരണത്തിനും കാരണം അന്വേഷിക്കേണ്ടി വരില്ലേ......? അങ്ങനെ പിറകോട്ട് പോയാല് എവിടെയെത്തും...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഏയ് അള്ട്ടിമേറ്റ് റിയാലിറ്റി ഒന്നേയുള്ളു..</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്തു കൊണ്ട് രണ്ടായിക്കൂടാ...? പത്തായിക്കൂടാ...? ദ്വന്ദങ്ങളുടെ ഐക്യവും സമരവുമായി എന്തിലും രണ്ട് കണ്ടെത്തുകയാണ് മാര്ക്സിസ്റ്റുകള് ചെയ്യുന്നത്.... താങ്കളാകട്ടെ എല്ലാം ഒന്നാണെന്ന് പറയുന്നു....താങ്കള് മാര്ക്സിസത്തെ കേവലമായ അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്നു.........</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">അള്ട്ടിമേറ്റ് റിയാലിറ്റി രണ്ടുണ്ടെന്ന് ആരും പറയുന്നില്ല. അള്ട്ടിമേറ്റ് റിയാലിറ്റി ദ്രവ്യമാണെന്നേ അവരും പറയുന്നുള്ളു...</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അവിടെ ഗുണപരമായ വ്യത്യാസമില്ലേ സര്...? ഭൗതികവാദി പറയുന്നത് ഉള്ളതും തെളിവുള്ളതും അനുഭവിച്ചറിയാവുന്നതും അറിയാന് കഴിയുന്നതും നാശമില്ലാത്തതുമായ ഒന്നിനെക്കുറിച്ചാണ്...അതേസമയം ആത്മീയവാദികള് പറയുന്നത് ഇല്ലാത്തതും അല്ലാത്തതും വല്ലാത്തതും തെളിവില്ലാത്തതും അജ്ഞേയവുമായ ഒരു ഭാവനാവ്യായമത്തെപ്പറ്റിയും...താങ്കള് ഇത് രണ്ടും തുല്യപ്പെടുത്തുന്നത് എങ്ങനെയാണ്...?</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">സയന്സിന് എത്തിച്ചേരാനാവുന്നത് ദ്രവ്യത്തെക്കുറിച്ച് മാത്രമാണ്....അതിനപ്പുറമുള്ള ചേതനയെ കുറിച്ച് സയന്സിന് എത്തിച്ചേരാന് കഴിയില്ല.....</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-അതൊരു തരം മൗലികവാദമല്ലേ...? താങ്കള് ഒരു നിയമവും അവിടെ അനുവദിക്കുന്നില്ല... </span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്</span><span style="font-family: Verdana, sans-serif; font-size: large;">-ചേതന..ചലനം മാത്രമേയുള്ളു ഈ പ്രപഞ്ചത്തില്...അതിനാണ് ഈ കോണ്ഷ്യസ്നെസ്സ് എന്നൊക്കെ പറയുന്നത്.....ചേതന മൈക്രോസ്ക്കോപ്പിലൂടെയൊന്നും കണ്ടെത്താനാവില്ല...പക്ഷെ ഇത് നമുക്ക് യുക്തിചിന്തയിലൂടെ തന്നെ ബോദ്ധ്യപ്പെടുന്ന കാര്യമാണ്... </span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-എന്നിട്ട്..താങ്കള് തന്നെ പറയുന്നു എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണെന്ന്....!!! </span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ഇല്ല...യുക്തിചിന്തയ്ക്ക് എതിരായി ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ...?</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യം-വ്യക്തമാക്കാനായി താങ്കളുടെ വാക്കുകള് തന്നെ ഇവിടെ ഉദ്ധരിക്കാം: ഒന്ന്-തര്ക്കശാസ്ത്രങ്ങളുടേയും യുക്തിയുടേയും പരിധിയിലൊതുങ്ങാത്ത മിത്തുകള്! രണ്ട് എല്ലാ സായുക്തികപഠനങ്ങളും പരിമിതങ്ങളാണ്....രണ്ടും 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില് നിന്ന്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">കേശവന് നായര്-</span><span style="font-family: Verdana, sans-serif; font-size: large;">-</span><span style="font-family: Verdana, sans-serif; font-size: large;">ആയിരിക്കാം....ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം... 'ഭൗതികത്തിനപ്പുറം'എഴുതിയ ഇടത്തുനിന്നും ഞാനൊരുപാട് മാറിയിട്ടുണ്ട്...ശ്രദ്ധിച്ചാലറിയാം....(To be continued....)</span><br />
<span style="font-size: xx-small;"><span style="font-family: Verdana, sans-serif;">(This interview in brief was published in Pachakutira Magazine July 2013. Watch video @</span><span style="font-family: Verdana, sans-serif;">http://www.youtube.com/watch?v=LV_Ci0a7OrY)</span></span><br />
<br style="font-family: Meera; font-size: large;" /></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-89880044711933492902013-09-08T13:18:00.001+05:302013-09-08T13:18:46.251+05:3069. മസ്തിഷ്ക്കത്തില് കൈലാസമുണ്ടോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: center;">
<img border="0" height="200" src="http://3.bp.blogspot.com/-fMWK_pXhCmk/Uig4UUauysI/AAAAAAAABx8/75djaRt7ijs/s200/mike-the-headless-chicken.jpg" width="184" /></div>
<span style="font-family: Verdana, sans-serif; font-size: large;">മനുഷ്യചരിത്രം പരിശോധിച്ചാല് സംഘടിതമതങ്ങളുടെ ആഭിര്ഭാവത്തിന് വളരെ മുമ്പുതന്നെ ലോകമെമ്പാടുമുള്ള മനുഷ്യഗോത്രങ്ങള് ഒരുതരത്തിലെങ്കില് മറ്റൊരു തരത്തില് പ്രകൃതിശക്തികളെയോ അഭൗമശക്തികളെയോ ആരാധിച്ചിരുന്നതായി കാണാം. ആത്മാവ്, പ്രേതം, ദൈവം, അദൃശ്യമായ പ്രകൃതിശക്തികള് ഇവയൊക്കെ മനുഷ്യമസ്തിഷ്ക്കം സജീവമായ താലോലിച്ച സങ്കല്പ്പങ്ങളാണ്. കാരണവും പ്രഭവവുമറിയാത്ത എന്തിനേയും ഭയക്കാനും ആരാധിക്കാനുമുള്ള പ്രവണത മനുഷ്യമസ്തിഷ്ക്കത്തില് പ്രബലമാണ്. അജ്ഞത ഭയം സൃഷ്ടിക്കും;ഭയം ആരാധനയും അനുബന്ധവിശ്വാസങ്ങളും. അതായത്, മനുഷ്യനെ സംബന്ധിച്ചിടത്തോളം മതാത്മകമായ പ്രപഞ്ചവീക്ഷണത്തിന് നല്ല പഴക്കമുണ്ടെന്ന് സാരം. ആധുനികലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസം ദൈവവിശ്വാസമാണെങ്കിലും പ്രാകൃത ഗോത്രങ്ങളില് ഇന്നും പ്രേതം തന്നെയാണ് കൂടുതല് പ്രബലന്. പല പ്രാകൃതസമൂഹങ്ങളിലും പ്രേതവിശ്വാസത്തിനുള്ള സ്വീകാര്യത ഏതാണ്ട് നൂറ് ശതമാനമാനമാണ്! </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">മനുഷ്യമസ്തിഷ്ക്കത്തില് ദൈവചിന്തയ്ക്കായി ഒരു പ്രത്യേക ഇരിപ്പിടം അഥവാ 'ദൈവകേന്ദ്രം'(god centre)ഉണ്ടെന്ന വാദം ഏതാനും ദശകങ്ങളായി മതശക്തികള് ഉന്നയിക്കാറുണ്ടായിരുന്നു. ദൈവത്തിനായി പ്രത്യേകം പതിച്ചുകൊടുത്തിരിക്കുന്ന ഒരു സവിശേഷ മസ്തിഷ്ക്കമേഖല നമുക്കുണ്ടെന്നും ദൈവവിശ്വാസം സാമൂഹികപരമല്ല മറിച്ച് ശാരീരികപരമാണെന്നുമാണ് ആ വാദം സമര്ത്ഥിക്കുന്നത്. മനുഷ്യമസ്തിഷ്ക്കത്തില് ഘടനാപരമായും സഹജമായും ദൈവമുണ്ട്. അത് കേവലമായ ഒരു സാമൂഹിക ഉത്പ്പന്നമല്ല. ദൈവം മനുഷ്യ മസ്തിഷ്ക്കത്തിന്റെ ഭാഗമാണെങ്കില് എല്ലാത്തരം മതവിമര്ശനങ്ങളും സ്വാഭാവികമായി റദ്ദാക്കപ്പെടും. ദൈവകേന്ദ്ര വാദം ശ്രദ്ധാകേന്ദ്രമായതിന് അങ്ങനെയൊരു കാരണം കൂടിയുണ്ടായിരുന്നു.<br /><br /><span style="color: red;"><b>നമ്മുടെ മസ്തിഷ്ക്കം നമ്മുടേതല്ല!</b></span></span><br />
<span style="font-family: Verdana, sans-serif; font-size: large;">മനുഷ്യമസ്തിഷ്ക്കത്തില് ദൈവകേന്ദ്രം ഉണ്ടോ എന്ന് ആരായുമ്പോള് നമ്മുടെ മസ്തിഷ്ക്കത്തിന്റെ ജനിതകചരിത്രം തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്താണ് നമ്മുടെ മസ്തിഷ്ക്കം? മനുഷ്യമസ്തിഷ്ക്കം മനുഷ്യന് വേണ്ടിയുള്ള സവിശേഷ നിര്മ്മിതിയോ ഇറക്കുമതിയോ അല്ല. മനുഷ്യന് എന്നൊരു ജീവിയോ മനുഷ്യമസ്തിഷ്ക്കം എന്നൊരു അവയവമോ ആരംഭത്തില് നിലവിലില്ല എന്നറിയണം. നാം ജീവികുലത്തിന്റെ ഭാഗവും തുടര്ച്ചയുമാണ്. ജീവികള് അവയവങ്ങളുടെ സംഘാതമാകുന്നു. ന്യൂക്ളിക് ആസിഡുകളിലെ ക്രമവ്യതിയാനം കോശനിര്മ്മിതിയില് വ്യതിയാനങ്ങളുണ്ടാക്കും. കോശങ്ങളിലെ വ്യതിയാനം കലകളേയും കലകളിലെ മാറ്റം അവയവങ്ങളെയും വ്യതിയാനപ്പെടുത്തുന്നു. ജീവികള് പരിണമിക്കുന്നത് അവയവങ്ങള് പരിണമിക്കുമ്പോഴാണ്. ജൈവപരിണാമത്തിന്റെ കൈവഴികള് പരിശോധിച്ചാല് ജീവികള്ക്ക് മാത്രമല്ല അവയവങ്ങള്ക്കും പരിണാമചരിത്രമുണ്ട്. കുതിരകള് നമ്മെക്കാള് പുരാതനജീവികളാണെങ്കിലും പരിണാമചരിത്രമനുസരിച്ച് അവയുടെ കാല്പ്പാദം(കുളമ്പ്) മനുഷ്യപാദത്തെക്കാള് 'ആധുനിക'മാണ്. സയനോ ബാക്ടീരിയകളില് തുടങ്ങിയ ജൈവപരിണാമത്തിന്റെ ഉപോത്പ്പന്നങ്ങള് തന്നെയാണ് നാമും നമ്മുടെ അവയവങ്ങളും. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">മനുഷ്യന്റെ ഒട്ടുമിക്ക അവയവങ്ങളും മറ്റു ജീവികളില് ഭിന്ന രൂപഭാവങ്ങളില് കാണപ്പെടുന്നുണ്ട്. മനുഷ്യമസ്തിഷ്ക്കം രേഖപ്പെടുത്തലുകള് ഇല്ലാത്ത ഒരു ശൂന്യഫലകമായിട്ടല്ല നമ്മിലെത്തിയത്. അതില് ആദിമമായ, നീക്കംചെയ്യപ്പെടാത്ത ഒട്ടനവധി അടയാളപ്പെടുത്തലുകളുണ്ട്. അവയാണ് നമ്മുടെ പല ചോദനകളുടേയും ശാരീരികപ്രക്രിയകളുടേയും ആധാരം. പൂര്വികരുടെ ജീവിതപ്രക്രിയയെ നിയന്ത്രിക്കുകയും നിര്ധരിക്കുകയും ചെയ്ത പലയിനം മസ്തിഷ്ക്കങ്ങളുണ്ട്. അതാത് ജീവിതപരിസ്ഥിതികള്ക്ക് അനുയോജ്യമായാണ് അവയൊക്കെ വര്ത്തിച്ചതും വികസിച്ചതും. അവയിലൊന്നിന്റെ പരിവര്ത്തനവിധേയമായ പരിഷ്കൃതപ്പതിപ്പാണ് നമ്മുടെ മസ്തിഷ്ക്കം. പരിണാമചരിത്രത്തിലെ ഒരു മഹായാനമാണവിടെ കാണാനാവുക. ആദിമ മസ്തിഷ്ക്കം നിരവധി കൈവഴികളും സന്ധികളും പിന്നിട്ട് നമ്മിലെത്തിച്ചേര്പ്പോള്, ആ സഞ്ചാരത്തിനിടയില് ഒട്ടനവധി കൂട്ടിച്ചേര്ക്കലുകളുണ്ടായി; നീക്കംചെയ്യലുകളും.<br /><br />ഇന്ന് നാം ആഡംബര കാറുകളില് കാണുന്ന അത്യാധുനിക സ്റ്റിയറിംഗ്ചക്രത്തിന്റെ ആരംഭം ഒരിക്കല് ഗുഹാമനുഷ്യന് കയ്യില് കരുതിയിരുന്ന നീണ്ട ദണ്ഡില് നിന്നാണ്. തടസ്സം തട്ടിമാറ്റാനും കുത്തിയുയരാനും ആക്രമിക്കാനും പ്രതിരോധിക്കാനും അവന് ആ ദണ്ഡ് ഉപയോഗിച്ചിട്ടുണ്ടാവും. ആ ദണ്ഡ് ഒരു കൈവഴിയിലൂടെ ആയുധങ്ങളിലേക്ക് പരിണമിച്ചു. മറ്റൊരു കൈവഴിയിലൂടെ കടത്തുകാരന്റെ തുഴയായും ബോട്ടിന്റെ സ്റ്റിയറിംഗായും അത് സഞ്ചരിച്ച് കരവാഹനങ്ങളുടെ സ്റ്റിയറിംഗ്ചക്രങ്ങളായി തീര്ന്നു. മസ്തിഷ്ക്കത്തിന്റെ കാര്യവും സമാനമാണ്. അത് ലളിതഘടനയുള്ള ചില ജീവികളില് നിന്നാണ് പരിണാമയാത്ര ആരംഭിച്ചത്. ഇന്ന് നാം മസ്തിഷ്ക്കധര്മ്മം(function of brain) എന്നുവിളിക്കുന്ന ആവശ്യങ്ങള് പ്രാഥമികതലത്തില് നിറവേറ്റിയിരുന്ന ആദ്യ ഏകകോശജീവിയുടെ ആദ്യ കോശത്തില് നിന്നാണതിന്റെ തുടക്കം. ആദിമജീവികളില് മസ്തിഷ്ക്കത്തിന്റെ പ്രാഥമികധര്മ്മങ്ങള് നിര്വഹിച്ചു പോന്ന സവിശേഷ കോശഭാഗങ്ങള് ഒത്തുചേര്ന്നാണ് പിന്നീട് നാഡീകുഴലുകള് (neural tubes) ഉണ്ടാകുന്നത്. ഇത്തരം നാഡീകുഴലുകളെ മസ്തിഷ്ക്കത്തിന്റെ മാതാവ് എന്നുവിളിക്കാം. നാഡീട്യൂബുകള് അവയവല്ക്കരണത്തിന് വിധേയമായപ്പോള് പ്രാകൃതമസ്തിഷ്ക്കമുണ്ടായി. പിന്നീട് ബഹുകോശജീവികളിലൂടെ, മത്സ്യങ്ങളിലൂടെ, ഉഭയജീവികളിലൂടെ, ഉരഗങ്ങളിലൂടെ, സസ്തനങ്ങളിലൂടെ, പ്രൈമേറ്റുകളിലൂടെ യാത്ര ചെയ്ത് ആ മസ്തിഷ്ക്കം ഒരു കൈവഴിയിലൂടെ ഹോമോ സാപ്പിയന്സ് സാപ്പിയന്സിലെത്തി. ഈ യാത്രയിലുടനീളം അതാത് ജീവികളുടെ ജീവിതപരിസ്ഥിതികള്ക്കും ആഭ്യന്തരസവിശേഷതകള്ക്കും അനുസൃതമായി പല ദിശകളില് ഉടച്ചുവാര്ക്കലുകളും കൂട്ടിച്ചേര്ക്കലുകളും സംഭവിച്ചിട്ടുണ്ട്. അതായത് എല്ലാ മസ്തിഷ്ക്കവും ഒരു മസ്തിഷ്ക്കമാകുന്നു, ഒരു മസ്തിഷ്ക്കത്തിന്റെ തുടര്ച്ചയും പരിഷ്ക്കരണവുമാകുന്നു.<br /><br />മനുഷ്യമസ്തിഷ്ക്കത്തിന്റെ അടിസ്ഥാനമായ മസ്തിഷ്ക്ക കാണ്ഡം (brain stem) ആദിമനിര്മ്മിതിയാണ്. ഇത് ഉരഗമസ്തിഷ്ക്കവുമായി(reptile brain) സാമ്യപ്പെട്ടിരിക്കുന്നു. മസ്തിഷ്ക്ക കാണ്ഡം സ്പെനല്കോര്ഡിന്റെ തുടര്ച്ച കൂടിയാണ്. മിക്ക ജീവികളിലും ശരീരത്തിന്റെ അടിസ്ഥാനധര്മ്മങ്ങള് സംബന്ധിച്ച നിര്ദ്ദേശങ്ങള് മസ്തിഷ്ക്ക കാണ്ഡത്തിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസപ്രവര്ത്തനം, വൃക്കകളുടെ പ്രവര്ത്തനം, നിദ്രാചക്രം, ശരീരസംതുലനം, ചോദനകള്...തുടങ്ങിയവ നിയന്ത്രിക്കുന്നത് മസ്തിഷ്ക്കത്തണ്ടാണ്. മെഡുല ഒബ്ളാങ്കേറ്റ, പോണകള്, മധ്യമസ്തിഷ്ക്കം(medulla oblongata, pons and midbrain)എന്നിവ ഉള്പ്പെട്ട ഭാഗമാണ് പൊതുവെ മസ്തിഷ്ക്ക കാണ്ഡമായി അറിയപ്പെടുന്നത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">നമ്മുടെ ആദിമ മുന്ഗാമികള് ഉപയോഗിച്ചിരുന്നതും നാം ഉപയോഗിക്കാത്തതുമായ നിരവധി ശേഷികള് സംബന്ധിച്ച വിവരതന്മാത്രകള് നമ്മുടെ മസ്തിഷ്കത്തിലുണ്ടാകുമോ? കൗതുകമുണര്ത്തുന്ന ചോദ്യമാണിത്. ഉദാഹരണമായി, നമ്മുടെ പൂര്വികരില് ചിലരെങ്കിലും കരയില് നിന്നും ജലത്തില്നിന്നും ഓക്സിജന് സ്വീകരിക്കാന് ശേഷിയുള്ളവരായിരുന്നു. പക്ഷെ ഇന്ന് ആ ശേഷി നമുക്കില്ല. പക്ഷെ ആ ശേഷി നിര്വഹിക്കപ്പെട്ടപ്പോള് അതിന് ചുക്കാന് പിടിച്ചിരുന്ന മസ്തിഷ്ക്കത്തിന്റെ പരമ്പരയില്പെട്ടതാണ് നമ്മുടെ മസ്തിഷ്ക്കവും. അങ്ങനെയെങ്കില് അതു സംബന്ധിച്ച എന്തെങ്കിലും വിവരഫോസിലുകള് തന്മാത്രതലത്തില് നമ്മുടെ മസ്തിഷക്കത്തില് അവശേഷിക്കുന്നുണ്ടാകുമോ? പരിണാമപഠനത്തെ ആവേശകരമാക്കുന്ന ചില ചോദ്യങ്ങളില് ഒന്നാണിത്.<br /><br />മസ്തിഷ്ക്കകാണ്ഡത്തിന് ഉപരിയായ ധര്മ്മങ്ങളാണ് കോര്ട്ടക്സ് (cortex)എന്ന ഉപരിമസ്തിഷ്ക്കം നിര്വഹിക്കുന്നത്. കോര്ട്ടക്സിന്റെ വലുപ്പവും വളര്ച്ചയുമാണ് ജീവിയുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനമെന്ന് പറയാം. ഉയര്ന്ന ജീവികളില് കൂടുതല് വിപുലമായ കോര്ട്ടക്സ് കാണാനാവും. നമ്മുടെ ഉപരിമസ്തിഷ്ക്കത്തിന് ഏതാനും ലക്ഷം വര്ഷങ്ങളുടെ പ്രായമേ ഉള്ളുവെങ്കില് മസ്തിഷ്ക്കകാണ്ഡത്തിന് കോടിക്കണക്കിന് വര്ഷങ്ങളുടെ പരിണാമചരിത്രമുണ്ട്. മസ്തിഷ്ക്ക കാണ്ഡത്തില് ദൈവമില്ല,അവിടെ കഥയോ കവിതയോ തത്വചിന്തയോ ഇല്ല. മനുഷ്യനൊഴികെ മറ്റ് ജീവികള്ക്കൊന്നും ദൈവസങ്കല്പ്പമില്ലെന്നത് ശ്രദ്ധിക്കുക. പക്ഷെ ദൈവത്തിനും പ്രേതത്തിനും ഇന്ധനമായി തീരുന്ന ഭയം പോലുള്ള ആദിമചോദനകളുടെ സ്രോതസ്സുകള് അവിടെയുണ്ട്. ശരീരത്തിന്റെ കേവലം അഞ്ച് ശതമാനത്തില് താഴെ മാത്രം ഭാരമുള്ളതും എന്നാല് മൊത്തം ലഭ്യമായ ഊര്ജ്ജത്തിന്റെ കാല്ഭാഗത്തോളം വിനിയോഗിക്കുകയും ചെയ്യുന്ന മഹാ അവയവമാണ് മനുഷ്യമസ്തിഷ്ക്കം. ദൈവം എന്ന ആധുനികമിത്ത് അതിനുള്ളില് ഘടനാപരമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?- ഈ ചോദ്യം അന്വേഷണവിഷയമാക്കാന് തക്ക ഗൗരവമുള്ളതാണോ എന്ന സന്ദേഹം പലരും ഉന്നയിച്ചിട്ടുണ്ട്. എന്നാല് അത്തരം പല അന്വേഷണങ്ങളും സമീപകാലത്ത് നടന്നിട്ടുണ്ട്<br /><br /><span style="color: red;"><b>തല തെറിക്കാത്ത ശൗര്യം!</b></span><br />നമ്മുടെ മസ്തിഷ്ക്കം ഏകോപിതവും കേന്ദ്രീകൃതവുമായ ഒരൊറ്റ യൂണിറ്റായിട്ടാണോ പ്രവര്ത്തിക്കുന്നത്? അതോ ഭിന്ന വകുപ്പുകളായോ? മസ്തിഷ്ക്ക ഭാഗങ്ങള് വകുപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ധര്മ്മങ്ങള് നിര്വഹിക്കുന്നതായാണ് ഒറ്റ നോട്ടത്തില് തോന്നുക. വാസ്തവത്തില് ഈ രണ്ട് പ്രവര്ത്തനരീതികളും മസ്തിഷ്ക്കം അനുവര്ത്തിക്കുന്നുണ്ട്. മസ്തിഷ്ക്കത്തിലെ പല മേഖലകളും വ്യത്യസ്ത ദൗത്യങ്ങളാണ് നിര്വഹിക്കുന്നത്. ദൃശ്യമേഖലയും ശ്രവ്യമേഖലയും അതാത് ദൗത്യങ്ങള് ഏറ്റെടുക്കുന്നു. ഈ മേഖലകള്ക്ക് സംഭവിക്കുന്ന ന്യൂനതകള് അതാത് ശേഷികളെ ബാധിക്കുന്നു. വ്യതിരിക്തമായ മേഖലകള് ഉണ്ടെങ്കിലും ചില പ്രവര്ത്തനങ്ങളില് ഭിന്നമേഖലകളുടെ സമഗ്രമായ ഏകോപനം ആവശ്യമായി വരുന്നുണ്ട്. പക്ഷെ ഇതിനായി ഏതെങ്കിലും കേന്ദ്രശക്തി മസ്തിഷ്ക്കത്തില് ഉണ്ടെന്ന് കരുതരുത്. അങ്ങനെ ഒരു ശക്തിയോ മേഖലയോ മസ്തിഷ്ക്കത്തില് ഇല്ല. മസ്തിഷ്ക്ക കാണ്ഡം സ്പൈനല് കോര്ഡിന്റെ തുടര്ച്ചയാണെങ്കില് ഉപരിമസ്തിഷ്ക്കമായ കോര്ട്ടക്സ് മസ്തിഷ്ക്കകാണ്ഡത്തിന്റെ തുടര്ച്ചയാണ്. എല്ലാം ഒരു തുടര്ച്ചയും പരസ്പരപൂരകവുമാണെന്ന് തിരിച്ചറിയണം. മസ്തിഷ്ക്കകാണ്ഡം അതിപ്രാചീനമാണെന്ന് സൂചിപ്പിച്ചല്ലോ. മസ്തിഷ്ക്കകാണ്ഡം മാത്രമുണ്ടെങ്കില് ഒരു ജീവിക്ക് അതിജീവിക്കാനാകുമോ? ഏറെക്കുറെ സാധിക്കും എന്നാണ് ഉത്തരം! 1945 ഏപ്രില് മാസം അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഒരു കോഴി വളര്ത്ത് കേന്ദ്രത്തില് ജനിച്ച മൈക്ക് എന്ന പൂവന്കോഴി ഈ ഉത്തരം ശരിവെക്കും.<br /><br />'ശിരസ്സില്ലാത്ത മൈക്ക്'(‘Mike the Headless Chicken’/April 1945 – March 1947)എന്ന പേരിലാണ് വ്യാന്ഡോട്ട് ഇനത്തില്പ്പെട്ട(Wyandotte chicken)ഈ അമേരിക്കന് കോഴി ലോകപ്രശസ്തനായത്. തല ഏതാണ്ട് പൂര്ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും ഒരു തരി മസ്തിഷ്ക്കത്തിന്റെ, അതായത് മസ്തിഷ്ക്ക കാണ്ഡത്തിന്റെ സഹായത്തോടെ 18 മാസം ജീവിച്ചാണ് മൈക്ക് ലോകത്തെ അത്ഭുതപ്പെടുത്തിയത്. വീട്ടിലെത്തിയ അതിഥികളെ സല്ക്കരിക്കാന് ഭാര്യയുടെ നിര്ദ്ദേശപ്രകാരം ഒരു പൂവനെ തേടിയാണ് മൈക്കിന്റെ ഉടമ ലോയിഡ് ഓള്സണ് (Lloyd Olsen) തന്റെ കോഴിവളര്ത്തുകേന്ദ്രത്തില് എത്തിയത്. ആദ്യം കയ്യില് കിട്ടിയത് മൈക്കിനെ. ഒറ്റ വെട്ടിന് തല ദൂരെ തെറിച്ചുവീണു! പക്ഷെ എന്നിട്ടും ശിരസ്സില്ലാത്ത മൈക്ക് രണ്ട് കാലില് തന്നെ നിന്നു. അവിടെ നിന്ന് ഉച്ചത്തില് കൂവാനൊരു ശ്രമവും ആ സാധുജീവി നടത്തി. ഒരു വികലശബ്ദവും പുറത്തുവന്നു. ഈ കാഴ്ച ഉടമയെ അമ്പരപ്പിച്ചു. അയാള് മൈക്കിനെ കുറെനേരം സാകൂതം വീക്ഷിച്ചു. തലയില്ലാക്കോഴി ഇടറിയ കാലടികളുമായി നടക്കുകയാണ്. പെട്ടെന്ന് എന്തോ ബുദ്ധി തോന്നിയ ഓള്സണ് പിന്നെയതിനെ ഉപദ്രവിച്ചില്ല. അപ്പോഴത്തെ ആവശ്യത്തിനായി മറ്റൊരു കോഴിയെ കശാപ്പ് ചെയ്തു. ശേഷം മൈക്കിനെ പരിചരിക്കാന് തുടങ്ങി.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">മൈക്കിന്റെ അന്നനാളവും തലയും ചേരുന്ന ഭാഗത്തെ രക്തപ്രവാഹം പെട്ടെന്ന് നിലച്ചിരുന്നു. ദിവസങ്ങള് കഴിഞ്ഞിട്ടും ഈ അത്ഭുതകോഴി ജീവന് വെടിഞ്ഞില്ലെന്ന് മാത്രമല്ല ഉടമയുടെ ശുശ്രൂഷയില് കൂടുതല് മെച്ചപ്പെട്ടുവരികയായിരുന്നു. ശരീരഭാരം കുറഞ്ഞ് ഗുരുത്വകേന്ദ്രം മാറിയതോടെ കൂടുതല് ഉയരത്തിലേക്ക് പറന്ന് ഇരിക്കാനും അതിനായി! അന്നനാളത്തിന്റെ തുറന്ന ഭാഗത്തില്ക്കൂടി ചെറിയ ഫില്ലറുപയോഗിച്ച് പാലും വെള്ളവും ചെറിയ ധാന്യമണികളും എത്തിച്ചുകൊടുത്തപ്പോള് മൈക്ക് അവയൊക്കെ അകത്തേക്ക് വലിച്ചെടുത്തു. പൂര്ണ്ണമായും സുഖംപ്രാപിച്ചതോടെ നാട്ടുകാര്ക്ക് മുന്നില് ഈ അത്ഭുതക്കോഴിയെ പ്രദര്ശിപ്പിച്ച് ഓള്സണ് പണം സമ്പാദിക്കാന് തുടങ്ങി. പലരും ഇതൊരു തട്ടിപ്പായാണ് ആദ്യം കണ്ടതെങ്കിലും ഓള്സണ് മൈക്കിനെ സാള്ട്ട ലേക്ക് സിറ്റിയിലെ ഉട്ടാ യൂണിവേഴ്സിറ്റിയില്(University of Utah in Salt Lake City)കൊണ്ടുപോയി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചതോടെ വസ്തുതകള് ലോകത്തിന് ബോധ്യപ്പെട്ടു. പ്രശസ്തിയുടെ ഉന്നതിയില് മാസം 4000 ഡോളറായിരുന്നു മൈക്കിനെകൊണ്ടുള്ള വരുമാനം!<br /><br />മതഭാവനയുള്ളവര് ഇവിടെ പെട്ടെന്ന് ചോദിക്കാനിടയുള്ള ചോദ്യമിതാണ്: ഇത്ര കൃത്യമായി, ഇത്ര സൂക്ഷ്മമായി ആരാണിങ്ങനെ വെട്ടിയത്?!! ഇവിടെയൊരു ബുദ്ധിപരമായ ആസൂത്രണം(intelligent design) മണക്കാതിരിക്കാന് അവര്ക്കാവില്ലല്ലോ. ഓള്സന്റെ മഴു 'ദിവ്യമഴു' ആണെന്ന് വിലയിരുത്തി ആരാധിക്കാനും ചിലര് തയ്യാറായെന്ന് വരാം! മൈക്കിനെ വെട്ടിയ അതേ മാതൃകയില് കോഴികളുടെ തല വെട്ടി അത്ഭുതക്കോഴികളെ ഉണ്ടാക്കാന് അക്കാലത്ത് പലരും ശ്രമിച്ചു. ചിലവ ഒന്നോ രണ്ടോ ദിവസം ജീവിച്ചെങ്കിലും മിക്ക ശ്രമങ്ങളും ദയനീയ പരാജയങ്ങളായിരുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">ഓള്സണും വെറുതെയിരുന്നില്ല. പക്ഷെ അയാള്ക്കും തന്റെ വൈഭവം ആവര്ത്തിക്കാനായില്ല. പ്രദര്ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം സഞ്ചരിച്ച മൈക്ക് 18 മാസത്തിന് ശേഷം ഒരു ഹോട്ടലില് വെച്ചാണ് മരണമടഞ്ഞത്. ശ്വാസംമുട്ടല് സംബന്ധിയായ അസുഖമായിരുന്നു കാരണം. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടനുസരിച്ച് കാരറ്റിഡ് ആര്ട്ടറി(carotid artery) മുറിയാതിരുന്നതും ഒരു ചെവി ബാക്കിയായതുമാണ് ശിരസ്സറ്റിട്ടും മൈക്ക് രക്ഷപെടാന് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടായ രക്തം കട്ടപിടിക്കല് കാരണം പൊടുന്നനെ രക്തപ്രവാഹം നിലച്ചതും രക്ഷയായി. ശരീരസംതുലനം, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്ത്തനം ഉള്പ്പെടെയുള്ള അടിസ്ഥാന ഹോമിയോസ്റ്റാറ്റിക്ക് ധര്മ്മങ്ങള്(basic homeostatic functions)മസ്തിഷ്ക്കകാണ്ഡം നിര്വഹിക്കുകയായിരുന്നു-ഉപരിമസ്തിഷ്ക്കമായ സെറിബല് കോര്ട്ടെക്സിന്റെ സഹായമില്ലാതെതന്നെ.<br /><br />അല്സ്ഹെയ്മസ്(Alzheimer's disease) രോഗം ബാധിച്ചവരിലും ഏറെക്കുറെ സമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം രോഗികളുടെ മസ്തിഷ്ക്കകാണ്ഡം വലിയ കുഴപ്പമില്ലാതെ നിലനില്ക്കുമ്പോള്തന്നെ ഉപരിമസ്തിഷ്ക്കം(cortex) ക്രമേണ ക്ഷയിക്കുന്നു. സ്വയംബോധമില്ലാതെ, കാര്യമായ പ്രതികരണശേഷിയില്ലാതെ പരസഹായത്തോടെ ഏറെക്കാലം ജീവിക്കാന് അല്സ്ഹെയ്മസ് രോഗികള്ക്ക് സാധിക്കും. ഉപരിമസ്തിഷ്ക്കം നമ്മുടെ ഉന്നതചിന്തകളും ശേഷികളും ഇല്ലാതാക്കുമ്പോഴും പുരാതനമായ മസ്തിഷ്ക്കകാണ്ഡം അത്യാവശ്യം ജീവന് നിലനിര്ത്തികൊണ്ടുപോകാന് വേണ്ടതെല്ലാം ചെയ്യുന്നതാണ് കാരണം. മസ്തിഷ്ക്കം ഒരേ സമയം ഒരൊറ്റ അവയവമായും മറ്റുചിലപ്പോള് വിവിധ വകുപ്പുകളായും ജോലി ചെയ്യുമെന്ന് മൈക്ക് സാക്ഷ്യപ്പെടുത്തുന്നു. തല പോയ മൈക്കിന്റെ ചില ശേഷികള് നശിച്ചെങ്കിലും കഷ്ടിച്ച് ജീവിക്കാനാവശ്യമായ ഒരല്പ്പം മസ്തിഷ്ക്കം അതിന് ലഭിച്ചു. അങ്ങനെയെങ്കില് ദൈവചിന്തയ്ക്കും മസ്തിഷ്ക്കത്തില് ഒരു ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ന്യായമാണല്ലോ. പക്ഷെ ഈ ആഗ്രഹചിന്തയ്ക്ക് ശാസ്ത്രീയ പിന്തുണ ഒരിക്കലുമുണ്ടായിട്ടില്ല. മറ്റേത് ചിന്തയേയും പോലെയാണ് മസ്തിഷ്ക്കത്തെ സംബന്ധിച്ചിടത്തോളം മത-പ്രേതചിന്തകള് എന്നതാണ് ശാസ്ത്രം സ്ഥിരീകരിക്കുന്ന യാഥാര്ത്ഥ്യം.<br /><br />The Tell Tale Brain എന്ന വിശ്രുതഗ്രന്ഥത്തില് ഡോ. വിളയന്നൂര് എസ്. രാമചന്ദ്രന് മസ്തിഷ്ക്കത്തില് ദൃശ്യാനുഭവങ്ങള് സൃഷ്ടിക്കുന്ന മേഖലയില്(visual area) മുപ്പതിലധികം വ്യതിരിക്തഭാഗങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ആകൃതി, രൂപം, വലുപ്പം, കനം, നിറം, ചലനം ...തുടങ്ങി ദൃശ്യാനുഭവ(sight)ത്തിന്റെ ഭിന്ന തലങ്ങളാണ് ഈ മേഖലകളില് ഓരോന്നും സൃഷ്ടിക്കുന്നത്. ഇവയില് ഏതെങ്കിലും ഒരു ഭാഗത്തിന് ഏല്ക്കുന്ന ക്ഷതങ്ങള് അത് നിര്ധരിക്കുന്ന മാനം(dimension) ഇല്ലാത്ത കാഴ്ചകളായിരിക്കും സമ്മാനിക്കുക. ചലനം(motion) നിര്ധരിക്കാന് കഴിയാത്ത ഒരു രോഗിയെക്കുറിച്ച് ഡോ.രാമചന്ദ്രന് പരാമര്ശിക്കുന്നുണ്ട്. പ്രസ്തുത വനിതയ്ക്ക് സാധാരണ കാഴ്ച(noramal vision) തന്നെയാണുള്ളത്. പക്ഷെ വസ്തുക്കള് ചലിക്കുന്നത് മാത്രം അവര്ക്ക് അനുഭവവേദ്യമാകില്ല. ഒരു റോഡ് മുറിച്ചുകടക്കുന്നത് പോലും അവര്ക്ക് പ്രയാസകരമാണ്. ദൂരെ നിന്ന് വരുന്ന ബസ്സിന്റെ മിഴിവാര്ന്ന നിശ്ചലചിത്രം അവര്ക്ക് ലഭിക്കും. പക്ഷെ ബസ്സ് ചലിക്കുന്നെന്നോ അത് എത്രമാത്രം സമീപം എത്തിയെന്നോ തിരിച്ചറിയാനാവില്ല. മറ്റൊരാളിന്റെ സഹായമില്ലാതെ റോഡ് മുറിച്ച് കടക്കാന് ശ്രമിച്ചാല് ബസ്സിനടിയില് പെട്ടുപോകാമെന്ന് സാരം. കാപ്പി കുടിക്കാനായി കപ്പ് ചുണ്ടോട് അടുപ്പിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട്. പലപ്പോഴും കപ്പ് ചുണ്ടില് വന്നിടിച്ച് ശേഷമായിരിക്കും അവരതറിയുക. ചലനം പോലെ തന്നെയാണ് മറ്റ് മാനങ്ങളുടെ കാര്യമെന്നും ഡോ.രാമചന്ദ്രന് പറയുന്നു. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">ന്യൂനതയുള്ള കാഴ്ച ദൃശ്യമേഖലയിലെ അതാത് ദൗത്യം നിര്വഹിക്കുന്ന ഭാഗങ്ങളുടെ ന്യൂനത മൂലമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. മസ്തിഷ്ക്കനാഡികളുടെ കെട്ടുപിണയല്(interlocking), ക്രമരഹിതബന്ധങ്ങള് (crosswiring), വിവരചേര്ച്ചകള്(leakages) എന്നിവ മൂലം അപൂര്വമായി ഇത്തരം ദൗത്യങ്ങള് മറ്റ് മസ്തിഷ്ക്ക ഭാഗങ്ങള് ഏറ്റെടുക്കാറുണ്ടെങ്കിലും മിക്കപ്പോഴും ഇത്തരം ശേഷികള് പിന്നീട് തിരികെ ലഭിക്കാറില്ല. ദൈവചിന്തയ്ക്കായി മനുഷ്യമസ്തിഷ്ക്കത്തില് ഒരു മേഖല സംവരണം ചെയ്തിട്ടുണ്ടെങ്കില് നാസ്തികര് ദൈവ-പ്രേതാദികളെ നിരാകരിക്കുന്നത് 'ദൈവമേഖല'യ്ക്ക് സംഭവിച്ച ന്യൂനത മൂലമാണോ എന്ന ചോദ്യം സ്വഭാവികമായും ഉയരും. അങ്ങനെയെങ്കില് നാസ്തികത ഒരു മസ്തിഷ്ക്കപരമായ ക്രമക്കേടാണ്!<br /><br />മസ്തിഷ്ക്കത്തില് ദൈവകേന്ദ്രം ഉണ്ടെങ്കിലെ മേല്പ്പറഞ്ഞ നിഗമനത്തിന് എന്തെങ്കിലും അടിസ്ഥാനമുള്ളു. പക്ഷെ ഇത് സംബന്ധിച്ച് ഇന്നുവരെ നടത്തിയ പഠനങ്ങള് ദൈവകേന്ദ്രം കേവലം മതപരമായ ഒരാഗ്രഹചിന്ത മാത്രമാണെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നാസ്തികരില് മഹാഭൂരിപക്ഷവും മതവിശ്വാസികളായ ശേഷം പില്ക്കാലത്ത് ചിന്താപരമായ പരിവര്ത്തനത്തിലൂടെ വിശ്വാസം ഉപേക്ഷിക്കുന്നവരാണ്. Most atheists are Ex-religious. ലോകത്തിലെ അഞ്ചിലൊന്ന് മനുഷ്യര്ക്ക് ക്രമേണ ഒരു മസ്തിഷ്ക്കശേഷി നഷ്ടപ്പെടുന്നുവെന്ന ചിന്ത അതിഭാവനയാണെന്നതില് സംശയമില്ലല്ലോ. മാത്രമല്ല ശിശുക്കള് നിരീശ്വരുമാണ്. 2009 ല് അമേരിക്കയിലെ മേരിലാന്ഡ് സംസ്ഥാനത്തെ നാഷണല് ഇന്സ്റ്റിട്ട്യൂട്ട് ഫോര് ന്യൂറോളജിക്കല് ഡീസോര്ഡേഴ്സ് ആന്ഡ് സട്രോക്ക് എന്ന സ്ഥാപനത്തിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ജോര്ഡന് ഗ്രാഫ്മാന് (Jordan Grafman) ദൈവകേന്ദ്രം സംബന്ധിച്ച് ഒരു പഠനം സംഘടിപ്പിക്കുകയുണ്ടായി. മതപരമായ വിശ്വാസത്തെ നിയന്ത്രിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും മസ്തിഷ്ക്കഭാഗം ഉണ്ടോ എന്നറിയുകയായിരുന്നു ഗ്രാഫ്മാന്റെ ഉദ്ദേശം. ബുദ്ധമതം, ക്രിസ്തുമതം, ഇസ്ളാം, ജൂതമതം തുടങ്ങിയവയില് വിശ്വസിക്കുന്ന 40 പേരുടെ മസ്തിഷ്ക്കത്തിന്റെ എം.ആര്.ഐ സ്ക്കാന് (f MRI scan)പരിശോധിച്ചും ശാസ്ത്രീയവിശകലനം ചെയ്തുമാണ് അദ്ദേഹം അന്തിമനിഗമനത്തിലെത്തിയത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">മനുഷ്യ മസ്തിഷ്ക്കത്തില് ദൈവവിശ്വാസം കൈകാര്യം ചെയ്യാനായി മാത്രം യാതൊരു സവിശേഷഭാഗവും ഇല്ലെന്ന പഠനഫലമാണ് ഗ്രാഫ്മാന് മുന്നോട്ടുവെച്ചത്. മേല് സൂചിപ്പിച്ച 40 പേരോടും തങ്ങളുടെ മതം സംബന്ധിച്ച ചിന്തകളിലും ഭാവനകളിലും മുഴുകാന് ആവശ്യപ്പെടുകയും ആ സമയത്ത് സക്രിയമാകുന്ന മസ്തിഷ്ക്ക ഭാഗങ്ങള് സ്ക്കാനിംഗിലൂടെ നിരീക്ഷിക്കുകയുമാണ് ഗ്രാഫ്മാനും കൂട്ടരും ചെയ്തത്. സാധാരണ വികാരങ്ങളും ചിന്തകളും നിര്ധാരണം ചെയ്യുന്ന മസ്തിഷ്ക്കമേഖലകള് തന്നെയാണ് ദൈവചിന്തയും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അതാകട്ടെ, വിവിധ മേഖലകളായിരുന്നു. ഭിന്ന മതചിന്തകള് ഭിന്നമേഖലകളെ സക്രിയമാക്കി. 'ദൈവം ഈ ലോകത്ത് ഇടപെടുന്നുണ്ട്. അവന് എന്റെ എല്ലാ പ്രവര്ത്തികളേയും നയിക്കുന്നുന്നു'എന്ന പ്രസ്താവന വിചിന്തനം ചെയ്യാന് ഈ നാല്പത് പേരോടും ആവശ്യപ്പെട്ടപ്പോള് അവരുടെ ലാറ്ററല് ഫ്രണ്ടല് ലോബാണ് (lateral frontal lobe regions)ഏറെ സക്രിയമായത്. മനുഷ്യര് പരസ്പരം വൈകാരികമായി ഐക്യപ്പെടാന് സഹായിക്കുന്ന വികാരങ്ങള് നിര്മ്മിക്കുന്ന മസ്തിഷ്ക്കഭാഗമാണിത്.<br /><br />'ദൈവം കോപിഷ്ഠനാണ്' എന്ന വാചകം വിചിന്തനം ചെയ്യാന് ആവശ്യപ്പെട്ടപ്പോള് ഇതേ വിശ്വാസികളുടെ മീഡിയല് ടെമ്പറല്-ഫ്രണ്ടല് ജൈറികള് (medial temporal and frontal gyri) സജീവമായി കാണപ്പെട്ടു. മറ്റുള്ളവരുടെ വികാരങ്ങള് നിര്ധാരണം ചെയ്യാന് നമ്മെ സഹായിക്കുന്ന മസ്തിഷ്ക്കഭാഗങ്ങളണ് ഇവ രണ്ടും. അതേസമയം 'ഒരു ഉയര്ത്തെഴുന്നേല് ഉണ്ടാകും'എന്ന പ്രതീക്ഷാനിര്ഭരമായ മതകല്പ്പനയോട് കൂടുതല് പ്രതികരിച്ചത് വലത് ഇന്ഫീരിയര് ടെമ്പറല് ജൈറസായിരുന്നു(right inferior temporal gyrus). രൂപകങ്ങളുടെ(metaphors) അര്ത്ഥം കണ്ടെത്താന് കൂടി സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗമാണിതെന്നോര്ക്കുക. ഗ്രാഫ്മാന് സംഘത്തിന്റെ പഠനഫലങ്ങള് ദൈവകേന്ദ്രം സംബന്ധിച്ച് ശാസ്ത്രം ഇതുവരെ ശേഖരിച്ച വിവരങ്ങളേയും എത്തിച്ചേര്ന്ന നിഗമനങ്ങളേയും ശരിവെക്കുന്നവയാണെന്ന് പെന്സില്വാനിയ യൂണിവേഴ്സിറ്റിയിലെ സെന്റര് ഫോര് സ്പിരിച്വാലിറ്റി ആന്ഡ് മൈന്ഡിന്റെ ഡയറക്ടറായ ഡോ. ആന്ഡി ന്യൂബര്ഗ്(Dr Andrew Newberg)സാക്ഷ്യപ്പെടുത്തുന്നുണ്ട്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">2011 ല് ഗ്രാഫ്മാന് പഠനത്തിന്റെ ചുവടു പിടിച്ച് പഠനം നടത്തിയ അമേരിക്കയിലെ തന്നെ മിസൗറി യൂണിവേഴ്സിറ്റിയിലെ ഡോ.ബ്രിക്ക് ജോണ്സ്റ്റണ് (Dr. Brick Johnstone)ദൈവചിന്ത മനുഷ്യമസ്തിഷക്കത്തിന്റെ വിവിധഭാഗങ്ങളിലായാണ് വിചിന്തനം ചെയ്യപ്പെടുന്നതെന്ന കാര്യം ആവര്ത്തിച്ചു സ്ഥിരീകരിച്ചു. മാത്രമല്ല, മസ്തിഷ്ക്കത്തിന്റെ വലത് പരീയേറ്റല് ലോബിന്റെ (right parietal lobe)കുറഞ്ഞപ്രവര്ത്തനമുള്ള അല്ലെങ്കില് ആ ഭാഗത്ത് ക്ഷതമേല്ക്കുന്ന രോഗികളില് ആത്മീയചിന്തകള് താരതമ്യേന കൂടുതലാണെന്നും കണ്ടെത്തി. മസ്തിഷ്ക്കത്തിന് ചില ഭാഗങ്ങളുടെ ന്യൂനതകള് ആത്മീയ-ദൈവചിന്ത വര്ദ്ധിപ്പിക്കുമെന്ന ജോണ്സ്റ്റന്റെ കണ്ടെത്തല് ദൈവവിശ്വാസം അടിസ്ഥാനപരമായി ഒരു മസ്തിഷ്ക്ക അപഭ്രംശമാണെന്ന സിഗ്മണ്ട് ഫ്രോയിറ്റിന്റെ നിരീക്ഷണങ്ങളോട് ഏറെക്കുറെ പൊരുത്തപ്പെടുന്നുണ്ട്.<br /><br />ദൈവകേന്ദ്രം എന്ന ആശയത്തെ ഡോ.വിളയന്നൂര് രാമചന്ദ്രന് പിന്താങ്ങിയിയെന്ന പ്രചരണമുണ്ടായിരുന്നു. 1998 ല് പ്രസിദ്ധീകൃതമായ Phantoms in the Brain എന്ന കൃതിയില് മസ്തിഷ്ക്കത്തില് ദൈവസ്ഥാനം നിശ്ചയിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നുവെന്നത് വാസ്തവമാണ്. ടെമ്പറല് ലോബക്ടമിയെ(temporal lobectomy) ദൈവ ലോബോക്ടമി (Godectomy) എന്ന് ഒരു പ്രഭാഷണത്തില് രാമചന്ദ്രന് വിശേഷിപ്പിക്കുന്നുണ്ട്. മസ്തിഷ്ക്കത്തിലെ ടെമ്പറല് ലോബിനെ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയുടെ പേരാണ് ടെമ്പറല് ലോബക്ടമി. മനുഷ്യചരിത്രം പരിശോധിച്ചാല് ഏതാണ്ട് എല്ലാ പ്രാക്തനസമൂഹങ്ങളിലും വ്യാപകമായ സാന്നിധ്യമറിയിക്കുന്ന അതിഭൗതിക ശക്തിയിലുള്ള വിശ്വാസത്തിന് എന്തെങ്കിലും ശാരീരികപരമായ അസ്തിത്വമുണ്ടോ എന്ന ചോദ്യം തികച്ചും സ്വഭാവികമാണെന്നാണ്(“the human belief in the supernatural is so widespread in all societies all over the world that it's tempting to ask whether the propensity for such beliefs might have a biological basis.”/The Phantoms in the Brain, Quill William Morrow, 1998)അദ്ദേഹം പറഞ്ഞത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">കോര്ട്ടക്സിലെ ടെമ്പറല് ലോബിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നത് മതാത്മകചിന്തകളെ സാരമായി ബാധിക്കുമെന്നും മസ്തിഷ്ക്കത്തിലെ മതമേഖലകള് അപസ്മാരവേളയില് അമിത തോതില് സക്രിയമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി(“What would happen to the patient's personality-- especially his spiritual leanings-- if we removed a chunk of his temporal lobe? The one clear conclusion that emerges from all this is that there are circuits in the human brain that are involved in religious experience and these become hyperactive in some epileptics.’’). എന്നാല് മനുഷ്യമസ്തിഷ്ക്കത്തില് ദൈവകേന്ദ്രം ഉണ്ടെന്ന് താന് പറഞ്ഞുവെന്ന അഭ്യൂഹങ്ങളെ അജ്ഞേയവാദിയായ അദ്ദേഹം പില്ക്കാലത്ത് തള്ളിപ്പറയുകയുണ്ടായി.<br /><br />മസ്തിഷ്ക്കം അന്ധവിശ്വാസരൂപീകരണത്തിന് സഹായകരമോ?<br />അതെ എന്നുതന്നെ പറയണം. പക്ഷെ എന്താണതിനര്ത്ഥം? ദൈവവിശ്വാസം ഉണ്ടാകാന് ദൈവകേന്ദ്രം ആവശ്യമില്ല എന്നതുതന്നെ. ദൈവവിശ്വാസം സാമൂഹികപരമാണോ ശാരീരികപരമാണോ(sociological or biological) എന്ന ചോദ്യത്തിന് ദൈവകേന്ദ്രം സംബന്ധിച്ച ശാസ്ത്രീയ അന്വേഷണങ്ങള് തീര്പ്പ് കല്പ്പിക്കുന്നുണ്ട്. മതവിശ്വാസം സഹജമല്ല മറിച്ച് ഒരു സാമൂഹികപരമായ അടിച്ചേല്പ്പിക്കലാണ്. Faith is an imposition not a composition. നിരീശ്വരനായ ശിശുവില് മതവിശ്വാസം കുത്തിവെച്ചില്ലെങ്കില് അവന് അതേപടി തുടരും. ചെന്നായ, നായ, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്ക്കൊപ്പം വന്യതയില് വളര്ന്ന കുട്ടികള് (feral children) സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. ഇത്തരത്തില് റിപ്പോര്ട്ട് ചെയ്യപ്പെട്ട നൂറ്റിയമ്പതില്പ്പരം കേസുകളില് ഒന്നില്പ്പോലും കുട്ടികള്ക്ക് സഹജമായ മതപരത ഉള്ളതായി കണ്ടിട്ടില്ല. ചെറിയ പ്രായത്തില്, ചിന്താശേഷി ഉറയ്ക്കുന്നതിന് മുമ്പ് മതപരിശീലനവും ഉത്ബോധനവും നല്കി കുട്ടികളെ വിശ്വാസത്തിന് അടിപ്പെടുത്തിയില്ലെങ്കില് മതവിശ്വാസം ക്രമേണ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നതില് തര്ക്കമില്ല. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">ബാല്യത്തിലെ മതബോധവത്ക്കരണം(childhood indoctrination) മതത്തിന്റെ ഓക്സിജനാകുന്നു. ചിന്താശേഷി ഉറച്ച, പ്രായപൂര്ത്തിയായ ഒരാളുടെ മുന്നില് മതകഥകളും ശാസനങ്ങളും ആദ്യമായി അവതരിപ്പിച്ചാല് ഒരുപക്ഷെ ഹാരിപോട്ടര് കഥകള് പോലെയാവും അയാള്ക്കത് തോന്നുക. മതം അതീവ ഗൗരവമുള്ളതായി കാണുന്ന പലതും കേവല തമാശകളായി അനുഭവപ്പെട്ടെന്നും വരാം. ഇത് മതം കൃത്യമായി മനസ്സിലാക്കുന്നതിനാലാണ് ബാല്യത്തിലേയുള്ള മസ്തിഷ്ക്കപ്രക്ഷാളനം അവര് ഉറപ്പ് വരുത്തുന്നത്. തുടക്കത്തിലേ ചിറക് വെട്ടി വിട്ടാല് പിന്നെ പറന്നുയരില്ലല്ലോ!<br /><br />മതവിശ്വാസത്തെ സഹായിക്കുന്ന നിരവധി സഹജനിലപാടുകള്(default settings) മനുഷ്യമസ്തിഷ്ക്കം പരിണാമപരമായ അനുകൂലനത്തിലൂടെ (evolutionary adaptation) സ്വന്തമാക്കിയിട്ടുണ്ട്. 'പ്രതിരോധിക്കുക അല്ലെങ്കില് പിന്തിരിയുക'(‘fight or flee’) തുടങ്ങിയ ചോദനപരമായ പ്രതികരണരീതികളും അവയില്പ്പെടുന്നു. അവയൊന്നും മതവിശ്വാസങ്ങള്ക്കോ അനുബന്ധ അന്ധവിശ്വാസങ്ങള്ക്ക് ആയി ഉരുവംകൊണ്ട നിലപാടുകളോ ചിന്താരീതികളോ അല്ല. നേരെമറിച്ച് ഹോമോ സാപിയന്സിന്റെ പരിണാമചരിത്രത്തില് അതിന്റെ അതിജീവനത്തിന് സഹായകരമായിരുന്ന ഒരുപിടി അനുകൂലനങ്ങളുടെ ഉപോത്പ്പന്നമായാണ്(by product) മതവിശ്വാസമുള്പ്പെടെയുള്ള തെളിവുരഹിതവിശ്വാസങ്ങള്(beliefs without evidence) മനുഷ്യമസ്തിഷ്ക്കത്തില് കുടിയേറിയത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">അന്ധവിശ്വാസത്തിന് അനുകൂലമായി നിര്മ്മിക്കപ്പെട്ട മസ്തിഷ്ക്കമാണ് നമ്മുടേത് എന്ന് പറയുമ്പോള് അര്ത്ഥമാക്കപ്പെടുന്നത് മനുഷ്യമസ്തിഷ്ക്കത്തില് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിര്ധരിക്കുകയും ചെയ്യുന്ന കോശസമൂഹങ്ങളോ മേഖലകളോ ഉണ്ടെന്നല്ല മറിച്ച് പരിണാമചരിത്രത്തില് നമ്മുടെ മസ്തിഷ്ക്കം ചിന്താപരമായും വൈകാരികപരമായും അനുകൂലനം നേടിയ പല പ്രതികരണവ്യവസ്ഥകളും ചിന്താപദ്ധതികളും അത്തരം വിശ്വാസങ്ങളുടെ രൂപീകരണത്തെ പരോക്ഷമായി സഹായിക്കുന്നുണ്ടെന്നാണ്. ഹിന്ദുക്കള് മഹാദേവന്റെ വാസസ്ഥലമായി കൈലാസത്തെ പരിഗണിക്കുന്നു. മനുഷ്യമസ്തിഷ്ക്കത്തില് കൈലാസമുണ്ടോ എന്നത് ദശകങ്ങള്ക്ക് മുമ്പ് മതം ഉയര്ത്തിയ വ്യാജചോദ്യമായിരുന്നു. 'കൈലാസനാഥന്'ഉണ്ടാകാന് കൈലാസം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ശാസ്ത്രം മറുപടി പറഞ്ഞുകഴിഞ്ഞു. മാലാഖയേയും തീ തുപ്പുന്ന വ്യാളിയേയും സൃഷ്ടിക്കുന്ന മസ്തിഷ്ക്കത്തിന് ദൈവവും പ്രേതവുമൊക്കെ കേവലം കുട്ടിക്കളി മാത്രം!(This article was published in Sasthragathi Magazine Aug, 2013)</span><br />
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com2tag:blogger.com,1999:blog-1970105762930260296.post-69212360514493865522013-09-05T15:30:00.000+05:302013-09-05T15:30:09.587+05:3068. സോപ്പു വില്ക്കുന്ന കടകള് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-gDQZg7eVXiI/UihAuHZpLPI/AAAAAAAAByk/YA3jxqXbmIU/s1600/0173_islamic_dress.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" src="http://1.bp.blogspot.com/-gDQZg7eVXiI/UihAuHZpLPI/AAAAAAAAByk/YA3jxqXbmIU/s1600/0173_islamic_dress.jpg" /></span></a></div>
<span style="font-family: Meera; font-size: large;">ഇക്കഴിഞ്ഞ ഞായറാഴ്ച(23.6.13) പാലക്കാട്ട് കെ.എസ്.ടി.എ ഹോളില് വെച്ച് നടന്ന മതേതര കുടുംബസംഗമത്തില് വെച്ച് യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് പാറക്കല് ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയുണ്ടായി. പരാമര്ശത്തിന് ആധാരമായ സംഭവം നടന്നത് ഏതാനും വര്ഷങ്ങള്ക്ക് മുമ്പാണ്. മലപ്പുറം ടൗണിലെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ഓഫീസിന് മുന്നില് പര്ദ്ദയിട്ട സ്ത്രീകളുടെ വമ്പന് തിരക്ക്. പലര്ക്കും അറിയേണ്ടത് സോപ്പ് കിട്ടുന്ന കടയെവിടെ എന്നാണ്! പരിഷത്ത് കുറഞ്ഞ ചെലവില് സോപ്പും അടുപ്പും നിര്മ്മിച്ച് നല്കുന്നതാണ് ഈ മഹിളകളെ അങ്ങോട്ടാകര്ഷിച്ചത്. പരിഷത്തിന്റെ ഓഫീസാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചവരോട് ഏയ് അല്ല ആ സോപ്പും അടുപ്പുമൊക്കെ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്ന കട എവിടെയാണെന്ന് മാത്രമാണ് തങ്ങള്ക്കറിയേണ്ടത് എന്നാണ് ആ വനിതകള് തീര്ത്തുപറഞ്ഞത്! വിലക്കുറവും ഗുണമേന്മയും തിരിച്ചറിഞ്ഞ് പരിഷത്തിന്റെ അടുപ്പും സോപ്പും വാങ്ങിപ്പോയവരാരും പരിഷത്തിന്റെ ആശയങ്ങള് വാങ്ങിയില്ല, ദൗത്യം തിരിച്ചറിഞ്ഞതുമില്ല. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">സമ്മാനങ്ങള് വാങ്ങിക്കൂട്ടുന്നവര് മിക്കപ്പോഴും ഓര്ക്കുന്നത് സമ്മാനങ്ങള് മാത്രമായിരിക്കും. നിങ്ങള്ക്ക് പറയാനുള്ളത് കേള്ക്കാന് അവര്ക്ക് താല്പര്യമുണ്ടാവില്ല. തങ്ങളുടെ വൈകാരികസത്യങ്ങള്ക്ക് എതിര് നില്ക്കുന്ന എന്തിനോടും അന്ധമായി സമരംചെയ്യാന് ബാല്യത്തിലേ പരിശീലനം കിട്ടിയവരാണ് മതവിശ്വാസികള്. അവരെ സമ്മാനംകൊടുത്ത് ആകര്ഷിക്കാനായേക്കും; പക്ഷെ അതേ മാതൃകയില് നവീകരിക്കാം എന്നത് അമിതപ്രതീക്ഷയാണ്. സമ്മാനത്തിനന്റെ ചൂരടങ്ങുമ്പോള് തനിക്കൊണം പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കണം. കേരളസമൂഹത്തില് ശാസ്ത്രജ്ഞാനവും യുക്തിബോധവും വളര്ത്തുന്നതില് വലിയ സംഭാവന ചെയ്യുന്ന പ്രസ്ഥാനമാണ് പരിഷത്ത്. സോപ്പും അടുപ്പും നിര്മ്മിച്ച് ജനത്തെ മാറ്റിചിന്തിപ്പിക്കാമെന്ന എന്ന വ്യാമോഹവും അവര്ക്കുണ്ടാകാനിടയില്ല. എങ്കിലും മേല്പ്പറഞ്ഞ സംഭവം കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള് നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് വിരല് ചൂണ്ടുന്നതാണ്. കാരണം ഇതേ പ്രശ്നം യുക്തിവാദി-സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നു.</span></span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ഭൗതികവാദികള് ക്ഷേമപ്രവര്ത്തനങ്ങളിലൂടെ കൂടുതല് ജനകീയരും സ്വീകാര്യരുമാകാന് ശ്രമിക്കേണ്ടേ?-യുക്തിവാദികളുടേയും പരിഷത്തുകാരുടേയും സമ്മേളനങ്ങളില് പലപ്പോഴും ഉയര്ന്നു കേള്ക്കുന്ന ഒരു സന്ദേഹമാണിത്. 2013 മേയ് 5 ന് പന്തളത്ത് നടന്ന കെ.വൈ.എസിന്റെ പത്തനംതിട്ട ജില്ലാ പഠനക്യാമ്പില് ഒരു കോളേജ് അദ്ധ്യാപകന് ഏതാണ്ട് 25 മിനിറ്റ് നീണ്ട അതിദീര്ഘമായ ഒരു ചോദ്യം ഇത് സംബന്ധിച്ച് ഉന്നയിക്കുകയുണ്ടായി. പ്ളാച്ചിമടയിലും കൂടുംകുളത്തും വിളപ്പില്ശാലയിലും പോയി യുക്തിവാദികള് സമരം ചെയ്ത് ജനശ്രദ്ധ ആകര്ഷിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ രത്നചുരുക്കം. രക്തദാനം, മാലിന്യനിര്മ്മാര്ജ്ജനം, സാമ്ര്യാജ്യത്വവിരുദ്ധസമരം, ജീവകാരുണ്യപ്രവര്ത്തനം തുടങ്ങിയവയും യുക്തിവാദികള് ഏറ്റെടുക്കണം-അദ്ദേഹം നിര്ദ്ദേശിച്ചു. സാമാന്യം പഴക്കമുള്ള ആശയമാണ്. യുക്തിവാദികള് എന്തു ചെയ്യണം എന്ന് പറയാന് തീര്ച്ചയായും ഞാനാളല്ല. എങ്കിലും ചില വസ്തുതകള് ചൂണ്ടിക്കാണിക്കാന് ആഗ്രഹിക്കുന്നു. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ക്ഷേമപ്രവര്ത്തനങ്ങള് ചെയ്യുന്നവരും ചെയ്യാത്തവരും എന്നതിനെക്കാളുപരി കൂടുതല് ചെയ്യുന്നതാര് എന്നതാണ് ഇന്ന് സമൂഹത്തിന്റെ ഉപരിമണ്ഡലത്തില് മുഴങ്ങിക്കേള്ക്കുന്ന ചോദ്യം. കോര്പ്പറേറ്റ് ഭീമന്മാര് മുതല് സിനിമാ ഫാന്സ് അസ്സോസിയേഷനുകള് വരെ ഈ രംഗത്ത് സജീവമാണ്. അധോലോക നായകനായ ഹാജി മസ്താനെ അറസ്റ്റ് ചെയ്താല് മുംബൈ തെരുവുകളില് ജനകീയലഹള പൊട്ടിപ്പുറപ്പെടുമെന്ന് മുംബൈ പോലീസ് ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു തെരുവിന്റെ മുഴുവന് ക്ഷേമ-വിദ്യാഭ്യാസകാര്യങ്ങള് കൊള്ളപ്പണം കൊണ്ട് സമര്ത്ഥമായി നിര്വഹിച്ചാണ് മസ്താന് ഈ സ്ഥിതിവിശേഷം സംജാതമാക്കിയത്. തൊണ്ണൂറുകളില് കേരളത്തില് വാര്ത്തകളില് നിറഞ്ഞുനിന്ന ചന്ദ്രദാസ്(മണിച്ചന്) എന്ന സ്പിരിറ്റ് കടത്തുകാരന് ചിറയിന്കീഴ് താലൂക്കില് ചെയ്ത ക്ഷേമപ്രവര്ത്തനങ്ങള് അയാളെ തദ്ദേശശിയരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. രക്തദാനം മുതല് ആനയെ നടയ്ക്കിരുത്തല്വരെ നടത്തി ജനപ്രിയനായകനായി വിളങ്ങിയ മണിച്ചനെ നിയമം കുരുക്കിയപ്പോള് സ്വദേശം വിങ്ങിപ്പോയെന്നാണ് കഥ. ഈയിടെ കുപ്രസിദ്ധരായി തീര്ന്ന സോളാര് തട്ടിപ്പുക്കാരും ചാരിറ്റിക്ക് പണം ചെലവഴിച്ചിരുന്നുവെന്നതില് പിശുക്ക് കാട്ടിയിരുന്നില്ലെന്ന് റിപ്പോര്ട്ടുകളുണ്ട്. നീട്ടിപ്പിടിക്കുന്ന കൈകളിലേക്ക് ചൂഷണസമ്പത്തില് നിന്നും തുട്ടുകള് വലിച്ചെറിഞ്ഞ് കോടികള് തിരിച്ചാവാഹിക്കുന്ന ആള്ദൈവങ്ങളും ക്ഷേമപ്രവര്ത്തനങ്ങളുടെ ബ്രഹ്മാണ്ട സാധ്യതകള് തിരിച്ചറിഞ്ഞവരാണ്. എതിരെയുള്ള എല്ലാത്തരം പരാതികളും തന്ത്രപൂര്വം റദ്ദാക്കാനും ജനദൃഷ്ടിയില് നിന്നും തങ്ങളുടെ വികൃതമുഖം മറച്ചുവെക്കാനും സഹായിക്കുന്ന പ്രതിരോധതന്ത്രമായി അവരതിനെ പ്രയോജനപ്പെടുത്തുന്നു.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ചാരിറ്റി പലരും ദുരുപയോഗം ചെയ്യുന്നുവെന്നത് അതിനെ തിരസ്ക്കരിക്കാന് പര്യാപ്തമായ വാദമല്ല. ക്ഷേമ പ്രവര്ത്തനങ്ങളില് മുഴുകുന്ന എല്ലാവരും ഇത്തരം ഹീന ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരല്ല. സഹജീവി സ്നേഹത്താല് പ്രചോദിതരായി അന്യരെ സഹായിക്കാന് ഉദ്യമിക്കുന്ന നിരവധി മനുഷ്യസ്നേഹികള് നമുക്ക് ചുറ്റുമുണ്ട്. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയാതിരിക്കണം എന്ന നിര്ബന്ധ ബുദ്ധിയുള്ളവരാണവര്. സ്വര്ഗ്ഗസമ്മാനവും ഹൂറികളെയും പ്രതീക്ഷിച്ച് കാല്ക്കുലേറ്ററില് ശതമാനം കൂട്ടി തുട്ടുകളെറിയുന്ന മാനസിക ജീര്ണ്ണതയും അവരെ ബാധിക്കുന്നില്ല. പരക്ഷേമത്തിനായി ശിഷ്ട വരുമാനം നീക്കിവെക്കുന്നവര് പൊതുവെ മൂന്ന് വിഭാഗത്തില്പ്പെടുന്നു: മാനവിക മൂല്യങ്ങളാല് പ്രചോദിതരായി പരസ്യരഹിതമായി ഈ ദൗത്യം സ്തുത്യര്ഹമായി നിര്വഹിക്കുന്നവരാണ് ആദ്യ വിഭാഗത്തില്. അവരത് ചെയ്യുന്നത് മിക്കപ്പോഴും സ്വകുടുംബം പോലും അറിയാറില്ല. വ്യക്തിഗത മുഖംമിനുക്ക് ലക്ഷ്യമിട്ട് പെരുമ്പറയടിച്ച് ഇതേ പ്രവര്ത്തനങ്ങള് നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. പെരുമ്പറയടിച്ച് സ്വയം പരസ്യപ്പെടുത്തുന്നതിലും പ്രധാനമായി മറ്റുള്ളവരൊന്നും ക്ഷേമകാര്യങ്ങള് ശ്രദ്ധിക്കില്ലെന്ന് സ്ഥാപിച്ച് സ്വയം മഹത്വപ്പെടുത്താനായി സദാ ആയാസപ്പെടുന്ന ജന്മങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്. ആദ്യത്തെ നിലപാട് ശ്ളാഘനീയവും രണ്ടാമത്തേത് സഹനീയവുമാണെങ്കില് മൂന്നാമത്തേത് തികച്ചും ശോചനീയമായ ഒരുതരം മനോവൈകല്യമാണന്നേ പറയാവൂ.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">മതം സമ്പത്തിന്റെ മഹാപര്വതങ്ങളാകുന്നു. ഭക്തജനത്തെ മോഹിപ്പിച്ചും പേടിപ്പിച്ചും അദ്ധ്വാനരഹിതമായി വാരിക്കൂട്ടുന്നചൂഷണസമ്പത്തില് ഒരു പങ്ക് ചെലവിട്ട് ക്ഷമപ്രവര്ത്തനങ്ങള് നടത്തുന്നത് ബുദ്ധിപരമായിരിക്കുമെന്ന് മതം തിരിച്ചറിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി. മതത്തെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളുടേയും ദിവ്യ ഇടപെടലുകളുടേയും കാലം കഴിഞ്ഞുവെന്ന പരസ്യപ്രഖ്യാപനം കൂടിയായിരുന്നുവത്. ഭൗതികമായ ഇടപെടലുകള് മാത്രമാണ് ഫലദായകമെന്ന് അവസാനം മതവും സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും അതുവഴി മതസംസ്ഥാപനത്തിന് ശക്തമായ ഭൗതികഅടിത്തറ പടുത്തുയര്ത്താന് അവര്ക്കായി. അരിയും തുണിയും ഔഷധവും നല്കുന്നത് പ്രാര്ത്ഥിപ്പിച്ച് ശ്വാസംമുട്ടിക്കുന്നതിലും ഫലപ്രദമാണെന്ന് മതതമ്പുരാക്കന്മാര്ക്ക് ബോധ്യപ്പെട്ടു. വിശ്വസിക്കാനും മതംമാറാനും അപരവിശ്വാസിയുടെ കഴുത്തറുക്കാനും സമ്മാനങ്ങള് ഇരമ്പിനിന്നു. ശുദ്ധമായ സാമ്പത്തിക പ്രവര്ത്തനങ്ങളിലൂടെ അധികാരകേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാനും കൂടുതല് അധികാരത്തിനായി വിലപേശാനും മതശക്തികള്ക്കായി. ഒന്നാംകിട സാമ്പത്തികപ്രവര്ത്തനമായി മാറിയതിലൂടെ മതം അതിന്റെ ശക്തിയും സ്വീകാര്യതയും വര്ദ്ധിപ്പിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം സാക്ഷ്യംവഹിച്ചു. ആത്മീയത അതിഭൗതികതയായി, ദൈവസഹായം ഭൗതികപിന്തുണയായി.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ആര്ട്ടിക്കിള് 51 എ(എച്ച്) വിഭാവനം ചെയ്യുന്ന ഭരണഘടനാ ദൗത്യം നിര്വഹിക്കാന് ഉദ്യമിക്കുന്നവരാണ് സ്വതന്ത്രചിന്തകരും ശാസ്ത്രപ്രചാരകരും യുക്തിവാദികളുമൊക്കെ. ഫലേച്ഛയില്ലാതെ തികഞ്ഞ അര്പ്പണബോധത്തോടെയാണ് മിക്കവരും ഈ ദൗത്യം നിര്വഹിക്കുന്നത്. ഈ സവിശേഷമായ ഈ ആശയസമരം നിറവേറ്റാന് വേറാരും തയ്യാറല്ലെന്നതാണ് ഇക്കൂട്ടരുടെ പ്രസക്തി വര്ദ്ധിപ്പിക്കുന്നത്. സ്വതന്ത്രചിന്തകര്ക്ക് എല്ലാത്തരം സാമൂഹിക-ക്ഷേമ പ്രവര്ത്തനങ്ങളും നടത്താനാവും. സ്വന്തം നിലയ്ക്കും ബന്ധപ്പെട്ട കൂട്ടായ്മകളുമായി സഹകരിച്ചും അവര്ക്കത് വിജയകരമായി നിര്വഹിക്കാം. പക്ഷെ സ്വതന്ത്രചിന്താപ്രസ്ഥാനങ്ങള് മുഖ്യദൗത്യം പാര്ശ്വപ്പെടുത്തി മുഖംമിനുക്കലിനും തൊട്ടുതേക്കലിനും ഉദ്യമിച്ചാല് അത് കുറേക്കൂടി വെളിച്ചത്തിന് അര്ഹതപ്പെട്ട ഭാവിതലമുറയോട് ചെയ്യുന്ന അന്യായമായിരിക്കും. ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്നത് മതാധിഷ്ഠിത സമൂഹങ്ങളില് വലിയൊരു വെല്ലുവിളി തന്നെയാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ അതിനുണ്ടാവില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്തലുകളും വിമര്ശനങ്ങളും പരിഹാസങ്ങളും ആദ്യാവസാനം കത്തിക്കാളുകയും ചെയ്യും. പക്ഷെ സ്വതന്ത്രചിന്തകര്ക്ക് യുക്തിരാഹിത്യത്തിന്റെയും ചൂഷണത്തിന്റെയും സൂപ്പര്മാര്ക്കറ്റായ മതത്തിനെതിരെ വിമര്ശനാത്മകമായ നിലപാട് സ്വീകരിക്കേണ്ടി വരും. ക്ഷിപ്രവിജയം അസാധ്യമെന്നുറപ്പുള്ളപ്പോഴും കയ്യൊഴിയാനാവാത്ത ഒരു പോരാട്ടമാണത്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ജനകീയവിഷയങ്ങളില് ഇടപെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില് വളര്ന്നതും ജമാ-അത്ത് ഇസ്ളാമി പോലുള്ള മതവെറിയന്മാര് പരിസ്ഥിതിവാദവും സാമ്ര്യാജ്യത്വവിരുദ്ധ പ്രതിരോധവും കൂട്ടിക്കുഴച്ച് പൊതുജനമധ്യേ സ്വീകാര്യത വര്ദ്ധിപ്പിക്കാന് ശ്രമിക്കുന്ന കാര്യവും പലരും താരതമ്യത്തിനായി ചൂണ്ടിക്കാണിക്കാറുണ്ട്. സ്വതന്ത്രചിന്തകര്ക്കും നാസ്തികര്ക്കും സ്വീകരിക്കാവുന്ന മാര്ഗ്ഗമാണോയിത്? മതമൗലികവാദത്തിന്റെ അസ്സല് മുഖം മറച്ചുപിടിച്ച് ജനത്തെ കബളിപ്പിക്കാനാണ് മതസംഘടനകള് ശരീരമാസകലം പുരോഗമാനാഭിമുഖ്യം വാരിപ്പൂശുന്നത്. നാസ്തികതയും മതവിമര്ശനവും കിറുകൃത്യമായി ഒഴിവാക്കിയും അനഭിലഷണീയമായ തോതില് മതപ്രീണനം നടത്തിയുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില് വേരൂന്നിയത്. ജനങ്ങള്ക്ക് ഹിതകരമായത് മാത്രം ചെയ്തും പറഞ്ഞും ജനകീയത വര്ദ്ധിപ്പിക്കാന് പ്രയാസമില്ല. പോകുന്ന വഴിയേ അടിക്കുക എന്ന നിലപാട് സുഖകരവും സൗകര്യപ്രദവുമായേക്കാം. സമൂഹത്തെ സ്വാധീനിക്കാനാവാതെ വരികയും നിങ്ങള് നിരന്തരം ഭൂരിപക്ഷഭീകരതയാല് നിഷ്പ്രഭമാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണവിടെ സംജാതമാകുന്നത്. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">സദസ്സറിഞ്ഞ് പ്രസംഗിക്കുന്നത് ബുദ്ധി മാത്രമല്ല ഗതികേടും ഭീരുത്വവും കൂടിയാണ്. ചിന്താപരമായി സമൂഹത്തെ കൂടുതല് ജഡവല്ക്കരിക്കാന് മാത്രമേ അത്തരം നിലപാടുകള് സഹായകരമാവൂ. പലരും ചെയ്യാന് ഭയപ്പെടുന്നതാണ് പലപ്പോഴും സ്വതന്ത്രചിന്തകര്ക്ക് ചെയ്യേണ്ടി വരുന്നത്. അഴിമതി വിരുദ്ധ സമരമോ സാമ്രാജ്യത്വവിരുദ്ധ റാലിയോ പരിസ്ഥിതി മാര്ച്ചോ നടത്തുന്നതു പോലെ അനായാസമായിരിക്കില്ല മതവിമര്ശനദൗത്യങ്ങള് ഏറ്റെടുക്കുന്നത്. കാരണം മതം നിര്ദ്ദയമായി നിങ്ങളെ വേട്ടയാടും. ജനകീയതയും സ്വീകാര്യതയും വര്ദ്ധിപ്പിക്കുന്നതിനല്ല മറിച്ച് പറയേണ്ട കാര്യങ്ങള് സത്യസന്ധമായി തുറന്ന് പറയുന്നതിനാണ് സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങള് പ്രാധാന്യം കൊടുക്കേണ്ടത്. ഒരേസമയം മതത്തെ വിമര്ശിക്കുകയും പൊതുസ്വീകാര്യത നിലനിറുത്തുകയും ചെയ്യുകയെന്നത് മതാധിഷ്ഠിത സമൂഹത്തില് തികച്ചും ദുഷ്ക്കരമായിരിക്കും. പക്ഷെ തൊട്ടുതേക്കലുകളും മുഖംമിനിക്കലുകളും വഴി യുക്തിചിന്ത പടര്ത്താമെന്ന് ചിന്തിക്കുന്നവര് മതത്തെക്കുറിച്ച് കുറച്ച് കൂടി മനസ്സിലാക്കേണ്ടി വരും. </span></span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">തങ്ങള് ആടലോടകമായി നെഞ്ചേറ്റുന്ന ഒന്ന് വെറും ആട്ടിന്ക്കാട്ടമാണെന്ന് തുറന്നടിക്കുന്നവരെ വിശ്വാസി സമൂഹത്തിന് ഉള്ക്കൊള്ളനാവില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ ആ കൊച്ചുകുട്ടിയുടെ ഗതിയാണ് ഓരോ നാസ്തികനേയും കാത്തിരിക്കുന്നത്. വെറുതെ മതത്തെ എതിര്ത്ത് സമയം കളയാതെ കുറച്ച് കാശ് പിരിച്ച് ക്ഷേമപ്രവര്ത്തനം നടത്തി കയ്യടി നേടിക്കൂടേ എന്ന് ഉദാരമൂര്ത്തികളായ മതവാദികള് അവരെ നോക്കി പരിഹസിച്ചേക്കും. നാസ്തികര്ക്ക് തൊഴിലുണ്ടാക്കി കൊടുക്കുന്നതില് ആനന്ദിക്കുന്നവരാണ് ഈ അവതാരങ്ങള്. എല്ലാവരും ചെയ്യുന്നതു തന്നെ സ്വതന്ത്രചിന്തകരും ചെയ്യണമെന്ന മതശാഠ്യം പലതും പറയാതെ പറയുന്നുണ്ട്. മതവിമര്ശകരുടെ അജണ്ട അട്ടിമറിച്ചും ദിശാബോധം നഷ്ടപ്പെടുത്തിയും മതസംരക്ഷണം ഉറപ്പുവരുത്താമെന്നും ഈ ശക്തികള് കണക്കുകൂട്ടുന്നു. മതവിമര്ശനമുന്നയിരിക്കുന്ന അവസാനത്തെ നാവിലും പട്ടി ബിസ്ക്കറ്റ് വെച്ചു കൊടുത്ത് മയക്കിയിടാനുള്ള മതശക്തികളുടെ ശ്രമം തിരിച്ചറിയപ്പെടണം. അവയവദാനം പോലുള്ള സത്കര്മ്മങ്ങള് വഴി സമൂഹത്തിന് ആകെ മാതൃകയാകുന്നവരാണ് യുക്തിവാദികള്. സ്വയം മഹത്വപ്പെടുത്തലിനുപരിയായി വിഷംതീനികളായി നിലകൊള്ളേണ്ട ദൗത്യമാണ് ഓരോ സ്വതന്ത്രചിന്തകനുമുള്ളത്. വെകാരികത ഉദ്ദീപിച്ച് അവര്ക്ക് വിജയം വരിക്കാനാവില്ല. ചിന്തപരമായ മാറ്റങ്ങളാണ് അവര് ലക്ഷ്യമിടേണ്ടത്. ജനകീയത കൊഴുപ്പിക്കാന് സെന്റും പൗഡറുമിട്ട് പ്രത്യക്ഷപ്പെടേണ്ട ബാധ്യത അവര്ക്കില്ല. എന്തെന്നാല് സുഗന്ധം പരത്തുന്ന ആശയങ്ങളാണ് അവര് വിതരണം ചെയ്യുന്നത്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">പരിഷത്തും യുക്തിവാദി സംഘടനകളുമൊക്കെ കേരളസമൂഹത്തില് ചെയ്യുന്ന സേവനം മഹത്തരമാണ്. പര്ദയിട്ട സ്ത്രീകള് സോപ്പ് കിട്ടുന്ന കടയെവിടെ എന്ന് ചോദിക്കുമ്പോള് അവിടെ ഉദ്ദേശിക്കപ്പെടുന്ന കുത്തകകള്ക്കും സാമ്ര്യാജ്യത്വത്തിനും എതിരെയുള്ള പോരാട്ടം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നം സ്വന്തമാക്കാനുള്ള വാണിഭബുദ്ധിയാണ് ഇവിടെ ഉപഭോക്തക്കളായ വനിതകള് പ്രയോഗിക്കപ്പെടുന്നത്. അതിനവരെ തെറ്റു പറയാനുമാവില്ല. പരിഷത്തോ അമേരിക്കയോ അണ്ണാ ഡി.എം.കെ യോ മെച്ചപ്പെട്ട സോപ്പ് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയാലും അതൊക്കെ വാങ്ങാന് ഇതേ ചോദ്യവുമായി അവരെത്തും. ആര് കൊടുക്കുന്നു-എന്തിന് കൊടുക്കുന്നു എന്നതല്ല മറിച്ച് ഉത്പന്നം ലാഭകരമാണോ എന്നതാണ് അവരെ അലട്ടുന്ന വിഷയം. മതത്തില് തൊട്ടു കളിക്കാതെയുള്ള ജനകീയ-വികസന-ക്ഷേമപ്രവര്ത്തനങ്ങള് താരതമ്യേന എളുപ്പമാണ്. അതനപ്പുറം പോകാന് ശ്രമിക്കുമ്പോഴാണ് യഥാര്ത്ഥ വെല്ലുവിളി. പരിഷത്തും യുക്തിവാദികളും പരാജയപ്പെടുന്നത് അവരുടെ എന്തെങ്കിലും ന്യൂനതയോ പാളിച്ചയോ കൊണ്ടാണെന്ന് കരുതാനാവില്ല. രോഗഗ്രസ്തമായ മതമന:സാക്ഷിയാണ് അവരുടെ പ്രവര്ത്തനങ്ങള് തിരിസ്ക്കരിക്കപ്പെടാന് പ്രധാന കാരണം. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">മതസംഘടനകള് ചെയ്യുന്നു എന്നത് കൊണ്ടു മാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ല. മതത്തില് നിറയെ തെറ്റുകള് മാത്രമാണെന്ന് വിഭാവനം ചെയ്യുന്നതും യുക്തിഹീനമാണ്. മതവിശ്വാസികളും അവിശ്വാസികളും 99 ശതമാനം കാര്യങ്ങള് ഏതാണ്ട് ഒരുപോലെ നിര്വഹിക്കുന്ന മനുഷ്യരാണ്. ആശയതലത്തില് മാത്രമാണ് അവര് അന്തരപ്പെടുന്നത്. ഗോത്രം ചെയ്യുന്നത് മതം ചെയ്യുന്നതോ മതം ചെയ്യുന്നത് യുക്തിവാദികള് ചെയ്യുന്നതോ വിഷയമല്ല. ഇവിടെ വിഷയം മതം ഉള്പ്പെടെയുള്ള സാമ്പത്തികഭീമന്മാര് ചെയ്യുന്ന ചില കാര്യങ്ങള് സമാനമായ തോതില് ചെയ്യാനുള്ള സ്വതന്ത്രചിന്തകരുടെ പരിമിതികള് ചൂണ്ടിക്കാണിക്കുകയാണ്. ഒരു സാമൂഹിക ഉത്പ്പന്നമെന്ന നിലയില് മതത്തിന് പൂര്ണ്ണമായും തിന്മയാവുക അസാധ്യമാണ്. മനുഷ്യനില് നന്മയും തിന്മയുമുണ്ട്. മനുഷ്യന് നിര്മ്മിക്കുന്ന സാമൂഹിക ഉത്പ്പന്നങ്ങളിലും അവ ആനുപാതികമായി പ്രകടമാകും. മതം എതിര്ക്കപ്പെടുന്നത് അതില് നന്മയുടെ അംശം കുറവും തിന്മയും ചൂഷണവും കൂടുതലുമാണ് എന്നത് കൊണ്ടാണ്. അഴിമതിയും അയിത്തവും അടിമത്തവും എതിര്ക്കപ്പെടുന്നതും അക്കാരണത്താലാണ്. അതല്ലാതെ അവയിലെങ്ങും യാതൊരു നന്മയുമില്ല എന്നതുകൊണ്ടല്ല. യുക്തിവാദം സംഘടനാതലത്തില് സുവിശേഷവേലയാക്കി സ്വീകാര്യത വര്ദ്ധിപ്പിക്കാമെന്ന ചിന്താഗതിയോട് യോജിപ്പില്ലെന്നാണ് പറഞ്ഞുവരുന്നത്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">അതേസമയം പ്രായോഗികമായി വിജയകരമായി ചെയ്യാവുന്ന സേവനമാണ് ബില് ഗേറ്റ്സിനെപ്പോലെയുള്ള അവിശ്വാസികളായ സമ്പന്നര് ചെയ്യുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അത്തരം സേവനങ്ങള് നിര്വഹിക്കാനാവും. ചെയ്യാന് കഴിയുന്നവ ചെയ്യുകയും വേണം. യുക്തിവാദികള് ചാരിറ്റി ചെയ്യുന്നതിനോട് എതിരഭിപ്രായമില്ല. വ്യക്തിഗത തലത്തിലും സംഘടനകളോട് ചേര്ന്നും അത് നിര്വഹിക്കുന്നവര് ഏറെയുണ്ട്. പെരുമ്പറയിസം പിന്തുടരാത്തവരെല്ലാം ഒന്നും ചെയ്യാത്തവരാണെന്ന നിഗമനം ലളിതചിന്തയാണ്. ദാനം കൊടുക്കുന്ന ഞാന് മെച്ചമാണ് എന്ന് സ്വയം കരുതുന്നതിലും മറ്റുള്ളവര് അത്ര പോര എന്ന് പ്രചരിപ്പിക്കുന്നതിലും ഗുണപരമായ വ്യത്യാസമുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്ഷമായി സ്വതന്ത്രചിന്ത പ്രസ്ഥാനത്തില് ചര്ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സമ്പന്നര്, ക്രിമിനലുകള്, മതക്കാര്, കള്ളക്കടത്തുകാര്, കോര്പ്പറേറ്റ് ഭീമന്മാര് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള വിഭാഗങ്ങള് നിഷ്പ്രയാസം വന്തോതില് പണമെറിഞ്ഞ് ക്ഷേമപ്രവര്ത്തനങ്ങള് സംഘടിപ്പിക്കുകയും അതുവഴി ജനപ്രീതി നേടാന് ശ്രമിക്കുകയും ചെയ്യുന്നതിനാല് സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങളും ആ വഴിക്ക് പരിശ്രമിക്കണമെന്നതാണ് ആ നിര്ദ്ദേശം. ഇത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവര്ക്കെല്ലാം ചൂഷണസമ്പത്ത് പ്രദാനം ചെയ്യുന്ന കനത്ത സാമ്പത്തിക സ്രോതസ്സുകളുള്ളതിനാല് പണമെറിഞ്ഞ് കളിക്കാന് വിഷമമില്ലെന്നതാണ് വാസ്തവം. മാത്രമല്ല തങ്ങളുടെ വികൃതമുഖം ജനസാമാന്യത്തില് നിന്ന് മറച്ചുവെക്കാന് അത്തരം തൊട്ടുതേപ്പുകള് സഹായകരമായിരുന്നു. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">പക്ഷെ ഒരു സംഘടിതവിഭാഗമെന്ന നിലയില് ഇത്തരം പ്രവര്ത്തനങ്ങള്ക്ക് മുന്തൂക്കം കൊടുക്കുന്നതോടെ സ്വതന്ത്രചിന്തകര് അവരുടെ മുഖ്യ അജണ്ടയില് നിന്നും വ്യതിയാനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. അത് നിര്വഹിക്കാന് മറ്റാരും തയ്യാറല്ലതാനും. വിഭവശേഷിയും പ്രഹരശേഷിയും പരിഗണിക്കുമ്പോള് തുടങ്ങിവെച്ചാലും പിന്തള്ളപ്പെടുമെന്ന് ഉറപ്പുള്ള ഒരു മേഖലയ്ക്ക് മുന്ഗണന കൊടുക്കുന്നത് അഭികാമ്യമല്ല. കരുണയാണെന്ന ഫലിതപ്രസ്താവനയ്ക്ക് തുല്യം വെക്കാന് ഇസ്ളാം സമാധാനമാണ് എന്ന അതിഘോര മതഫലിതത്തിന് പോലും സാധിക്കുമോ എന്നറിയില്ല. ചുട്ടുപൊള്ളിച്ച ശേഷം പൊട്ടിയടരുന്നിടത്ത് പച്ചവെള്ളം ഒഴിച്ച് കൊടുത്തിട്ട് ആളു കളിക്കുന്നത് മതജീര്ണ്ണതയുടെ മാത്രം അടയാളമാണ്. മതവും കരുണയുമായി യാതൊരു ബന്ധവുമില്ല-ഇല്ലാത്ത ഒന്ന് ഉണ്ടാക്കിയെടുക്കാനാണ് അവര് ആയാസപ്പെടുന്നത്. മാനവികവാദികളെ സംബന്ധിച്ചിടത്തോളം അത്തരം തൊട്ടുതേപ്പുകളും ഒട്ടിച്ചുവെക്കലുകളും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യദൗത്യത്തെ പാര്ശ്വപ്പെടുത്തി ഇത്തരം പ്രവര്ത്തനങ്ങള്ക്ക് മുതിരുന്നത് പരിമിതമായ വിഭവശേഷിയുള്ള വിഭാഗങ്ങള്ക്ക് ഗുണകരമാവില്ല തന്നെ. നിറവേറ്റാനുള്ള ദൗത്യം കൃത്യമായി വിജയിപ്പിച്ചിട്ടാണോ പുറംപണി സ്വീകരിക്കുന്നതെന്ന ലളിതമായ ചോദ്യം യുക്തിസമ്പന്നര്ക്ക് മുന്നിലുണ്ടാവുമെന്നറിയുക.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera;"><span style="color: red; font-size: large;"><b>ജനിതക നന്മകള്</b></span></span><br />
<span style="font-family: Meera; font-size: large;">ഹിന്ദുമതത്തിലെ കര്മ്മസിദ്ധാന്തമനുസരിച്ച് ഭിക്ഷ കൊടുക്കുന്നതും അഗതിയെ സഹായിക്കുന്നതും സൈദ്ധാന്തികമായി കൊടിയ തെറ്റാണ്. മുജ്ജന്മത്തിന്റെ പാപഫലമായാണ് ഈ ജന്മത്തില് പലരും ഭിക്ഷക്കാരും അഗതികളും രോഗികളുമായി തീരുന്നത്. കര്മ്മഫലം അനുഭവിച്ചേ മതിയാകൂ. കര്മ്മത്തിന്റെ കണക്കുപുസ്തകത്തില് ജന്മജന്മാന്തരങ്ങളായി ഓരോ ജീവിതാനുഭവവും രേഖപ്പെടുത്തപ്പെടും. വിധിവിഹിതമനുസരിച്ച് അനുഭവിക്കേണ്ടത് അനുഭവിക്കേണ്ടതുപോലെ അനുഭവിച്ച് ഒക്കെ ഈ ജന്മത്തില് തീര്പ്പാക്കിയാല് പ്രസ്തുത ജീവാത്മാവിന് പുനര്ജന്മവും നരകയാതനകളുമില്ലാതെ പരമാത്മാവില് വിലയം പ്രാപിക്കാം. പക്ഷെ നാമവരെ സഹായിച്ച് അവരുടെ യാതനകളും വേദനകളും കെടുതികളും നേര്പ്പിക്കാന് ശ്രമിച്ചാല് അവര്ക്ക് ഈ ജന്മത്തില് നിര്ദ്ദിഷ്ട പാപഫലം പൂര്ണ്ണമായും അനുഭവിച്ച് തീര്ക്കാനാവില്ല. അവര് വീണ്ടും ഭൂമിയില് ജനിക്കാന് ഇത് കാരണമായിത്തീരും. നായയായോ കൂറയായോ അവര് വീണ്ടും നരകിക്കേണ്ടി വരും. മനുഷ്യ ജന്മമാണെങ്കില് പാപയോനിയില് പിറന്ന് ദുരന്തമായി എരിഞ്ഞടങ്ങും. ഈ ജന്മത്തില് നരകിക്കുന്നവന് വീണ്ടുമൊരു കെടുതി കൂടി സമ്മാനിക്കുന്നത് മനുഷ്യത്വമാണോ? അതൊഴിവാക്കാന് ആഗ്രഹിക്കുന്നുവെങ്കില്, ആത്മാവിലും പുനര്ജന്മത്തിലും കര്മ്മസിദ്ധാന്തത്തിലുമൊക്കെ വിശ്വസിക്കുന്നുവെങ്കില് നാമവരുടെ ദുരിതങ്ങളില് ഇടപെട്ട് അവ ലഘൂകരിക്കാന് തുനിയരുത്-ഭിക്ഷ കൊടുക്കരുത്, ധനസഹായം ചെയ്യരുത്.....ഹിന്ദുക്കളില് ഭൂരിപക്ഷവും ഈ മതതത്വം തള്ളി തങ്ങളുടെ ജന്തുസഹജമായ ചോദനകളെ അടിസ്ഥാനമാക്കി ജീവിക്കുന്നവരായിരിക്കും. മതമനുസരിച്ച് ജീവിക്കുന്ന മതജീവികള് ഈ ഭൂലോകത്തില് നിന്നും അപ്രത്യക്ഷമായതിന്റെ ഒരു കാരണം മതബോധത്തിന് നശിപ്പിക്കാനാവാത്ത മനുഷ്യനിലെ ജനിതകനന്മയാണ്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">പരസഹായം ചെയ്യുക എന്നത് മനുഷ്യനുള്പ്പെടെ നിരവധി സ്പീഷിസുകളടുടെ ജൈവികചോദനയുടെ ഭാഗമാണ്. അതിജീവനത്തിന് സഹായകരമായ ഒരു നിലപാടെന്ന നിലയിലാണ് പരിണാമചരിത്രത്തില് അതിന് അനുകൂലനം സിദ്ധിച്ചത്. സഹജീവിസ്നേഹം പ്രകടിപ്പിക്കാത്ത ജീവികള് പ്രകൃതിയില് അപൂര്വമാണ്. ഒരു ജീവിയുടെ അതിജീവനം അതുള്ക്കൊള്ളുന്ന ജീനുകളുടെ അതിജീവനത്തെ സഹായിക്കും. ബന്ധുക്കള്ക്ക് അനുകൂലമായ നിലപാടെടുക്കാന് പ്രേരിപ്പിക്കുന്ന ജീന് മിക്ക ജീവികളിലുമുണ്ട്. ഈ ജീന് അതിന്റെ അനേകം പതിപ്പുകളുണ്ടാക്കി എണ്ണം വര്ദ്ധിപ്പിച്ചാല് രക്തബന്ധുക്കളോടുള്ള ഉപകാരത്വര (Kin altruism) ജീവികളില് ഒരു നിയമമാകും. സാഹചര്യങ്ങളുടെ സൃഷ്ടിയാണിത്. അതല്ലാതെ ജീനുകള് സ്വാര്ത്ഥതകൊണ്ട് പരോപകാരപ്രദമായി പെരുമാറാന് ജീവികളെ പ്രേരിപ്പിക്കുകയല്ല. പരോപകാരപ്രവണതയും രക്തബന്ധുക്കളോടുള്ള മൃദുലവികാരങ്ങളും പ്രകടമാക്കുന്ന ഏക ജീവിവര്ഗ്ഗം മനുഷ്യനാണോ? ഒരിക്കലുമല്ല. ഇത്തരം വികാരങ്ങളും പെരുമാറ്റരീതിയും മിക്കവാറും എല്ലാ ജീവിവര്ഗ്ഗങ്ങളിലുമുണ്ട്. മാതൃസ്നേഹം, ശിശുപരിപാലനം, മുലയൂട്ടല്, അപായസൂചനകള്, കൂട്ടത്തോടെയുള്ള പ്രതിരോധവും ആക്രമണവും, ആഹാരസമ്പാദനത്തിലെ പരസ്പരസഹകരണം...തുടങ്ങിയ സ്വഭാവസവിശേഷതകള് ജീവിവര്ഗ്ഗങ്ങളില് പൊതുവായി കാണപ്പെടുന്നവയാണ്. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">മനുഷ്യനുമാത്രം സ്വന്തമെന്ന് നാം തെറ്റിദ്ധരിക്കുന്ന മൃദുലവികാരങ്ങളും ബന്ധുജനസംരക്ഷണത്വരയും ക്രൂരമൃഗങ്ങള്ക്കിടയില്പോലുമുണ്ട്- ഒരുതരത്തിലല്ലെങ്കില് മറ്റൊരുതരത്തില്. പരസ്പരസഹായത്വര (Reciprocal altruism) അതിജീവനത്തിന്റെ കാര്യത്തില് നിര്ണ്ണായകമാണ്. 'നീയെന്റെ പുറം ചൊറിയുക, ഞാന് നിന്റെ പുറം ചൊറിയാം' (`You scratch my back and I scratch your back') എന്ന നിലപാടാണിത്. പരസ്പരസഹായത്വര ഭിന്നവര്ഗ്ഗങ്ങള്ക്കിടയിലും സാധ്യമാണ്. വേട്ടക്കാരന് കുന്തം വേണം, കൊല്ലന് വെടിയിറച്ചിയും. സ്വാഭാവികമായും പരസ്പരം സഹായിക്കുന്നത് ഇരുകൂട്ടര്ക്കും ഗുണകരമാണ്. ശലഭത്തിന് തേന് ലഭിക്കുമ്പോള് പൂവില് പരാഗണം നടക്കുന്നു.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ഒരു വമ്പന് പാറയ്ക്ക് അടിയില് ഇരിക്കുന്ന ഭക്ഷണം പാറ ഇളക്കിമാറ്റി എടുക്കാന് ഒരാള്ക്ക് മാത്രമായി സാധിക്കില്ല. അതിനാല് അയാള് കൂട്ടരെ സഹായത്തിന് വിളിക്കുന്നു. ഭക്ഷണം പങ്കുവെക്കാന് അയാള്ക്ക് മടിയില്ല. കാരണം അപ്പോഴും അയാള്ക്ക് ലാഭമാണ്. പരസ്പരസഹകരണമില്ലെങ്കില് ആര്ക്കും ഒന്നും കിട്ടില്ലല്ലോ. വേട്ടമൃഗങ്ങള് ഈ സിദ്ധാന്തം അക്ഷരംപ്രതി പാലിക്കും. ഇരയെ കടിച്ചു കീറി തിന്നുമ്പോഴും ഒരു വിശുദ്ധനിയമത്തിന് അടിപ്പെട്ടതുപോലെയുള്ള ഒരു പരസ്പരധാരണ അവര്ക്കിടയില് ദൃശ്യമാകും. ജീവികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് വിട്ടുവീഴ്ച അസാധ്യമാക്കുന്ന ഒരു മേഖലയാണ്. അവിടെയാണ് ഹിംസ്രജീവികള്ക്കിടയില്പ്പോലും കൃത്യമായ പങ്കുവെക്കല് ധാരണകളുണ്ടാക്കുന്നത്. പരസ്പരസഹായത്വര ഉണ്ടാകാന് പ്രധാന കാരണങ്ങളിലൊന്ന് ജീവജാലങ്ങളുടെ വ്യക്തിപരമായ ശേഷിക്കുറവും അവരുടെ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ്. ഒരു ജീവിക്കില്ലാത്ത കഴിവ് മറ്റൊന്നിനുണ്ടെന്ന് വരുമ്പോള് തമ്മിലുള്ള പരസ്പരസഹായം ഗുണകരവും അനിവാര്യവുമാകുന്നു. ചുരുക്കത്തില് ആവശ്യം, ശേഷി എന്നിവ തമ്മിലുള്ള അസമതയാണ് (Asymmetry) പരസ്പരസഹായത്വരയുടെ കാതല്. അസമത വര്ദ്ധിക്കുന്നതനുസരിച്ച് സഹായത്വരയും വര്ദ്ധിക്കുന്നു. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">രക്തം ശേഖരിച്ച് വെച്ച് പിന്നീട് കുഞ്ഞുങ്ങള്ക്കും അടുത്ത ബന്ധുക്കള്ക്കും ഛര്ദ്ദിച്ച് (Regurgitate) കൈമാറുന്ന അമേരിക്കയിലെ രക്തരക്ഷസ്സു(Vampire Bat)പോലുള്ള വാവലുകള് പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും മകുടോദാഹരണങ്ങളാണ്. ആര്ക്കൊക്കെ രക്തം കടം കൊടുത്താല് തിരിച്ച് കിട്ടും, ആര്ക്കൊക്കെ കൊടുത്താല് ചതിക്കപ്പെടും എന്നകാര്യത്തില് ഇവയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ജീവശാസ്ത്രജ്ഞര് പറയുന്നു. പ്രകൃതിനിര്ധാരണം ഏതൊക്കെ ജീവിയെ സഹായിക്കാം, സഹായിച്ചുകൂടാ എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില് അതാത് ജീനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരസ്പരസഹായത്വര ചതിയന്മാര്ക്കെതിരെയുള്ള ഒരു പ്രതിരോധതന്ത്രം കൂടിയാണ്. അജ്ഞാതമായ ഒരു സാഹചര്യത്തില് തനിക്കുണ്ടാകാന് ഇടയുള്ള നഷ്ടസാധ്യത ഒഴിവാക്കാന് പരസ്പരസഹായവ്യവസ്ഥ രൂപീകരിക്കുന്നതിലൂടെ ജീവികള്ക്ക് സാധിക്കും. ഒരിക്കല് ഈ വ്യവസ്ഥ രൂപീകരിച്ച് കഴിഞ്ഞാല് അത് നിലനിറുത്തികൊണ്ട് പോകാന് ജീനുകള് കിണഞ്ഞ് പരിശ്രമിക്കുന്നു. ലക്ഷക്കണക്കിന് വര്ഷം മുമ്പുള്ള ശലഭങ്ങള് പൂവില്നിന്ന് തേന് ശേഖരിച്ച പോലെയാണ് ഇന്നും ശലഭങ്ങള് തേന് ശേഖരിക്കുന്നത്. പ്രയോഗത്തിലൂടെ വിജയകരമാണെന്ന് കണ്ടെത്തിയ ഒരു വ്യവസ്ഥ ശലഭത്തിന്റെ മസ്തിഷ്ക്കത്തില് ഒരു തള്ളവിരല് നിയമമായി മാറുകയാണ്. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">നോര്വീജിയന് സാമ്പത്തികശാസ്ത്രജ്ഞനായ തോര്സ്റ്റണ് വെബ്ലന് (Thorstein Veblen) ആധിപത്യഭാവം (Superiority) പ്രകടിപ്പിക്കുന്നതിനുള്ള ഒരുപാധിയായി ജന്തുലോകത്ത് പരോപകാര പ്രവണത ഉപയോഗിക്കപ്പെടുന്നുണ്ടെന്ന അഭിപ്രായമുള്ളയാളാണ്. ഇസ്രേലി ജീവശാസ്ത്രജ്ഞനായ അമോട്സ് ഷഹാബിയും (Amots Shahavi) സമാനമായ നിഗമനത്തിലെത്തി ചേര്ന്നിട്ടുണ്ട്. നരവംശശാസ്ത്രജ്ഞര് 'പോട്ലാച്ച് പ്രഭാവം' (Potlatch Effect) എന്നറിയപ്പെടുന്ന ഗോത്രവര്ഗ്ഗവിരുന്നുകള് ഇതേരീതിയിലാണ് വിശകലനം ചെയ്യാം. തങ്ങളുടെ വമ്പും പ്രതാപവും എതിര്ഗോത്രത്തെ ബോധ്യപ്പെടുത്താനായി അവരെ ക്ഷണിച്ച് വരുത്തി കൂറ്റന്വിരുന്നുകള് കൊടുക്കുന്ന രീതി വടക്ക്പടിഞ്ഞാറ് പെസഫിക്മേഖലയിലെ ദ്വീപുകളില് നിലവിലുണ്ട്. എതിര്ഗോത്രം തിരിച്ചും ഇപ്രകാരം പ്രവര്ത്തിക്കും. വിരുന്ന് കൊടുത്തുകൊടുത്ത് അവസാനം ഏതെങ്കിലും ഒരു ഗോത്രം കുത്തുപാളയെടുക്കുന്നു. അതോടെ പരാജിതര് വിജയികളുടെ ആധിപത്യം അംഗീകരിക്കുന്നു. അതേസമയം 'വിരുന്ന് യുദ്ധ'ത്തില് വിജയിക്കുന്ന ഗോത്രവും ക്ഷീണിച്ച് അവശരായിരിക്കുമെന്നതില് സംശയമില്ല. വീട്ടില് മൂന്ന് നേരം ആഹാരം കഴിക്കാനില്ലാത്തവനും ചാക്ക് കണക്കിന് അരി സപ്താഹത്തിന് സംഭാവന ചെയ്യുന്നത് കണ്ടിട്ടില്ലേ. വീട്ടില് തീ പുകയാത്തപ്പോഴും പൂരം കെങ്കേമമാക്കണമെന്ന് ശാഠ്യം പിടിക്കുന്ന ആഡ്യപ്രഭുക്കളും ഈ വിശദീകരണത്തിന്റെ പരിധിയില് വരും. ആധിപത്യത്തിനായി പരോപകാരവും ദാനശീലവും (Altruism and Charity) ഉപയോഗിക്കുന്നുവെന്ന വാദത്തിന് മനഃശാസ്ത്രപരമായ പിന്തുണയുമുണ്ട്. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">അറേബ്യന് ബാബ്ളേഴ്സ് (Arabian Babblers) എന്നറിയപ്പെടുന്ന ചെറിയപക്ഷികള് പരസ്പരസഹകരണത്തിന്റെ കാര്യത്തില് അനന്യമായ സവിശേഷത കാണിക്കുന്നവയാണെന്ന് അമോട്സ് ഷഹാബി കണ്ടെത്തുകയുണ്ടായി. സാധാരണപക്ഷികളെപ്പോലെ തന്നെ അപായസൂചന നല്കുന്നതിലും ഭക്ഷണം പങ്കുവെക്കുന്നതിലും വലിയ താല്പര്യം കാണിക്കുന്ന കൂട്ടരാണിവ. ദാനംചെയ്യുന്ന ആഹാരം ഭാവിയില് തിരികെകിട്ടുമെന്ന് കരുതിയാണോ ഈ ഉദാരത? അതോ സ്വന്തം രക്തബന്ധുക്കള് നിലനിന്ന് കാണാനുള്ള വ്യഗ്രതയോ? പ്രബലരായ പക്ഷികള് മറ്റംഗങ്ങള്ക്ക് ആഹാരം നല്കുന്നത് പക്ഷിക്കൂട്ടത്തില് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണെന്ന് ഷഹാബി പറയുന്നു. ഭക്ഷണം കടംകൊള്ളുന്നവരൊക്കെ ഭാവിയില് തന്നോട് വിധേയത്വം കാണിക്കുമെന്ന പ്രതീക്ഷ ഈ സഹായത്തിന് പിന്നിലുണ്ടത്രെ. ശക്തരായ പക്ഷികള് തന്റെ കീഴില് വരാന് തയ്യാറാകുന്നവര്ക്ക് മാത്രമാണ് ഭക്ഷണം നല്കുന്നതെന്ന് ഷഹാബി സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തി. ദാനശീലവും ധൂര്ത്തും മനുഷ്യസമൂഹത്തില് സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ച് നമുക്കറിയാം. കൊടുക്കുന്നവന് ഉണ്ടാകുന്ന പരോക്ഷമായ ആധിപത്യബോധവും ഉന്നതിയും വാങ്ങുന്നവന് അനുഭവപ്പെടുന്ന ആത്മനിന്ദയും നാം ചര്ച്ച ചെയ്യാറുണ്ട്. മിക്കപ്പോഴും നാം സഹായിക്കുന്നത് നമുക്ക് വിധേയരാകുന്നവരെ മാത്രമാണ്. വെല്ലുവിളിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നവരെ സഹായിക്കുന്നത് സ്വന്തം അസ്തിത്വത്തിന് ഭീഷണിയായി കാണാനാവും ജീവികള് പൊതുവെ തയ്യാറാവുക. പക്ഷേ, സമാനമായിത്തന്നെ കാര്യങ്ങള് ജന്തുലോകത്തെവിടെയും നടക്കുന്നുവെന്നാണ് കാണേണ്ടത്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ഡാര്വിനിസമനുസരിച്ച് പരോപകാരം, ദാനം, കാരുണ്യഭാവം തുടങ്ങിയവയ്ക്ക് നാല് പ്രധാന കാരണങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവും. ജനിതകമായ രക്തബന്ധം സുദൃഢമാക്കല് തന്നെയാണ് ആദ്യകാരണം. അപകടത്തില്പ്പെട്ട ഒരു കാട്ടുപോത്തിനെ രക്ഷിക്കുന്നതിലും താല്പര്യം നാം അപകടത്തിന് ഇരയായ മനുഷ്യന്റെ കാര്യത്തില് പ്രകടിപ്പിക്കും. കാട്ടുപോത്തുകള് സിംഹങ്ങളെ തുരത്തിയും തിരിച്ചാക്രമിച്ചും തങ്ങളിലെ ദുര്ബലരെ സംരക്ഷിക്കുന്നതിലും ജീന്പൂളിന്റെ സംരക്ഷണമാണ് ഉറപ്പ് വരുത്തുന്നത്. തിരിച്ചടിക്കാനും തിരിച്ചുകൊടുക്കാനുമുള്ള നൈസര്ഗ്ഗികമായ പ്രവണതയാണ് രണ്ടാമത്തേത്. ദാനംകിട്ടുന്നത് തിരിച്ച് നല്കണമെന്ന ചോദനയും ദാനം ചെയ്താല് തിരികെ കിട്ടുമെന്ന പ്രതീക്ഷയും നിര്ണ്ണായകമാണ്. ദാനവും പരോപകാരവും ലഭ്യമാക്കുന്ന അന്തസ്സും യശസ്സും മൂന്നാമത്തെ കാരണമാണ്. സഹജീവികളെ സഹായിക്കുന്നതിലൂടെ ജീവിസമൂഹത്തില് പ്രാമുഖ്യം നേടാനാവുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്. ഷഹാബി പറയുന്നതുപോലെ സ്വന്തം മേധാവിത്വം ഉദ്ഘോഷിക്കുന്ന പരസ്യപ്പലകയായി ദാനവും പരോപകാരവും മാറുമെന്ന കണ്ടെത്തലാണ് നാലാമത്തെ കാരണം. ചുരുക്കത്തിലെ മനുഷ്യനിലെ നന്മകള് അവനെ വിജയകരമായി അതിജീവിപ്പിച്ച ജൈവചോദനകളുടെ പരിഷ്കൃതരൂപമാകുന്നു. അതവനില് സഹജമാണ്. ഒട്ടിച്ചുവെപ്പും കുത്തിയിളക്കലും അസാധ്യമാണവിടെ. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera;"><b><span style="color: red; font-size: large;">സോറി മദര്</span></b></span><br />
<span style="font-family: Meera; font-size: large;">ഭിക്ഷ കൊടുക്കാതിരിക്കാന് നമുക്ക് ആയിരം ന്യായീകരണങ്ങളുണ്ട്. മിക്ക പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു. കൈ നീട്ടുന്നവരില് തട്ടിപ്പുകാരും വേറെ ഗതിയില്ലാത്തവരുമുണ്ടാകും. ഒരാള്ക്ക് കൊടുക്കുമ്പോള് ഒമ്പത് കൈകള് നീണ്ടുവരും. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെന്ന ഗുണപാഠം പൊതുസമൂഹം സ്വീകരിക്കുന്നത് അങ്ങനെയാണ്. നിരന്തരമായി സഹായിച്ച് സഹായമാവശ്യപ്പെടുന്ന സാഹചര്യവും നീക്കം ചെയ്യാനാവില്ല. രോഗത്തെ ചികിത്സിക്കാതെ രോഗലക്ഷണങ്ങളെ നീക്കിയതുകൊണ്ട് പ്രയോജനമില്ലല്ലോ. ഭിക്ഷയെടുക്കാന് പോലും കഴിയാത്ത അവസ്ഥയില് പെട്ടുപോകുന്നവരാണ് പലപ്പോഴും ജീവകാരുണ്യത്തിന്റെ പരിധിയില് വരിക. അവിടെയും സമാനമായ പ്രശ്നങ്ങള് പ്രത്യക്ഷപ്പെടും. ഒന്നോ രണ്ടോ അര്ബുദരോഗികളെ കഴിയുന്ന രീതിയില് സഹായിച്ച് കഴിയുമ്പോഴേക്കും ഉയര്ന്നുവരുന്ന നൂറ് കണക്കിന് സമാനമായ ആവശ്യങ്ങള് നിങ്ങളെ മാനസികമായി തളര്ത്തിയേക്കും. കഴിയുന്നത്ര ചെയ്യാനേ ആര്ക്കും സാധിക്കൂ. ചെയ്യാനാവാത്തതിനെ കുറിച്ചുള്ള നീറ്റല് ചെയ്തത് ലഭ്യമാക്കിയ സന്തോഷവും ആനന്ദവും റദ്ദാക്കുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. വ്യക്തികള്ക്ക് പരിമിതികളുണ്ട്-സമ്പത്തില്ലാത്തവന് വിശേഷിച്ചും. സഹായിച്ചാല് ആശ്വാസവും സന്തോഷവും ലഭിക്കുമെങ്കില് അതിന് സാധിക്കാതെ വരുമ്പോള് നിസ്സഹായതയും നിരാശയും ഉറപ്പാണ്. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">പൊതുസഹായ വ്യവസ്ഥകള് ഉരുത്തിരിയേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല് ചൂണ്ടുന്നത്. സര്ക്കാര്-പ്രാദേശിക അധികാരകേന്ദ്രങ്ങള്-സ്വയംഭരണസ്ഥാപനങ്ങള് എന്നിവ നിയമപരമായി തന്നെ ഈ ദൗത്യം ഏറ്റെടുക്കണം. ഓരോ വിഭാഗങ്ങളും തങ്ങളുടെ മതത്തിലെയോ ജാതിയിലെയോ അംഗങ്ങളെ മാത്രം സഹായിക്കുന്നത് പൊതുവെ മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടായിരിക്കും. ജാതി-മത വ്യത്യാസമില്ലാതെ, വിശ്വാസി-അവിശ്വാസി വേര്തിരിവില്ലാതെ അടിയന്തര സഹായം ലഭ്യമാക്കാന് പൊതുവ്യവസ്ഥകള് സഹായിക്കും. എല്ലാ മേഖലകളിലും ഇന്ഷ്വറന്സ് പരിരക്ഷ സമഗ്രമായി നടപ്പിലാക്കുക എന്നത് ഇപ്പോള് നടപ്പിലാക്കി വരുന്ന ഒരു പോംവഴിയാണ്. സമഗ്രവും വ്യാപകവുമായ തോതില് അത് നടപ്പിലാക്കപ്പെടണം. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">ഉദാഹരണമായി റോഡപകടങ്ങളില് പെടുന്ന ഏതൊരാള്ക്കും അടിയന്തരചികിത്സയും ധനസഹായവും ഇന്ഷ്വറന്സും നല്കുന്ന ഒരു സാമ്പത്തിക പരിരക്ഷ സര്ക്കാര്തലത്തിലും പഞ്ചായത്ത് തലത്തിലും ആസൂത്രണംചെയ്താല് അത്തരം ദുരനുഭവങ്ങള് കൂടുതല് സഹനീയമായിത്തീരും. റോഡ് ടാക്സിലോ ഇന്ധനവിലയിലോ നാമമാത്രമായ വര്ദ്ധനവ് നടത്തി പരോക്ഷമായി ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കാം. പരസ്പരം സഹായിക്കുന്ന മൈക്രോഫൈനാന്സിംഗ് പദ്ധതികളും കാരുണ്യം പറ്റി ജീവിക്കേണ്ടി വരുന്നതിലെ വല്ലായ്മ ആവശ്യക്കാരില് നിന്നും നീക്കംചെയ്യും. മഹാരോഗങ്ങളുടെ കാര്യത്തിലും ഈ നയം അനുവര്ത്തിക്കാം. അങ്ങനെ വരുമ്പോള് എല്ലാവര്ക്കും സഹായിച്ചുവെന്ന സന്തോഷവും ആശ്വാസവുമുണ്ടാകുമെന്ന് മാത്രമല്ല സമ്പത്തുള്ളവന് സഹായിക്കുമ്പോള് അതിന് കഴിയാതെ വരുന്ന ദരിദ്രനായ മനുഷ്യസ്നേഹിയുടെ നീറ്റലും അപമാനബോധവും ഇല്ലാതാകുകയും ചെയ്യും;കര്ണ്ണന് സമ്പന്നായിരിക്കണമെന്ന അലിഖിത നിയമമാണ് അവിടെ കടപുഴക്കപ്പെടുന്നത്.</span></span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ദാനകര്മ്മത്തിലൂടെ സമൂഹത്തിന്റെ ഘടനാപരമായ ന്യൂനതകളും അസമത്വവും പരിഹരിക്കാനാവില്ലെന്ന് മാത്രമല്ല അത്തരം പരിതോവസ്ഥകളെ ശക്തിപ്പെടുത്താനും സ്ഥിരീകരിക്കാനും അത് കാരണമായിത്തീരാം. നിയാമകവും വ്യവസ്ഥാപിതവുമായ മാറ്റങ്ങള് സമൂഹത്തിലുണ്ടാക്കുക മാത്രമാണ് അതിനുള്ള പരിഹാരം. ചാരിറ്റിയില് നിന്ന് സമത്വമോ വികസനമോ മുളയ്ക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവ് വന്തോതില് ദാനം ഏറ്റുവാങ്ങി പരാജയപ്പെടുന്ന ആഫ്രിക്കന് പട്ടിണി രാജ്യങ്ങളാണ്. ദാനത്തിന് മതപരവും രാഷ്ട്രീയവുമായ സുവ്യക്തമായ ലക്ഷ്യങ്ങളുണ്ട്. എക്കാലത്തും കൈ നീട്ടി നില്ക്കുന്ന ഒരു ജനതയെ കീഴ്പ്പെടുത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. ദാനം സ്വീകരിച്ച് ഇതിനകം ഒരു പരുവമായിത്തീര്ന്ന ആഫ്രിക്കന് പട്ടിണിരാജ്യങ്ങള് ഇപ്പാള് ഉയര്ത്തുന്ന മുദ്രാവാക്യം No Aid but Trade എന്നാണ്. കൈ കഴുകി കാന്സര് ഇല്ലാതാക്കാനാവില്ലെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. ചാരിറ്റി അടിസ്ഥാനപരമായി ഒരു തരം തൊട്ടുതേപ്പാണ്. കേവലം ബാഹ്യശരീരത്തിലെ സൗന്ദര്യചികിത്സയാണതെന്ന് ചരിത്രം നമ്മോട് പറയുന്നു.</span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">Charity, at best, is a cosmetic therapy. ലോകത്തെങ്ങും ദാരിദ്രനിര്മാര്ജ്ജനത്തിനോ തൊഴില് ലഭ്യതയ്ക്കോ ചാരിറ്റി ഉതകിയിട്ടില്ല. ഒറ്റപ്പെട്ട സഹായങ്ങള് അവിടെയുമിവിടെയും എത്തിക്കാനായേക്കാമെങ്കിലും അതുകൊണ്ട് മാത്രം അടിസ്ഥാനപരമായ പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നില്ലല്ലോ. ദുരിതം മികച്ച തോതില് പരസ്യപ്പെടുത്തുന്നവര്ക്ക് മാത്രമെ സഹാനുഭൂതി പിടിച്ച് പറ്റാനാവൂ. സഹായം ആവശ്യമുള്ളവരെ അങ്ങോട്ടുചെന്ന് കണ്ടെത്താന് ശ്രമിക്കുന്ന സമൂഹത്തില് ഇത്തരമൊരു അവസ്ഥയുണ്ടാകില്ല. സര്ക്കാരിന്റെ ദുരിതാശ്വാസനിധിയില് നിന്ന് സഹായം സ്വീകരിക്കുന്നതും അയല്ക്കാരുടെയോ സഹപ്രവര്ത്തകരുടേയോ കരുണ പിടിച്ചു പറ്റുന്നതും തമ്മില് ഗുണപരമായ വ്യത്യാസമുണ്ട്. ചുറ്റുമുള്ളവരുടെ സഹാനുഭൂതി ഭക്ഷിച്ച് ജീവിക്കുന്നവനില് ആത്മനിന്ദ നിന്നു പുകയും. ജീവിതം ഒരു ഭിക്ഷയാകുമ്പോള് തല താനെ കുനിഞ്ഞുപോകും. സഹായിച്ചതിനെക്കുറിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ ഓര്മ്മിപ്പിക്കാതിരിക്കാന് സഹായം ചെയ്തവര്ക്കാവില്ല. ഇത്തരം കാര്യങ്ങളില് പൊതുവെ നിശബ്ദത പാലിക്കുന്നവര്പോലും വൈകാരികമായി പ്രകോപിപ്പിക്കപ്പെട്ടാല് എല്ലാം പരസ്യമായി വിളിച്ചു പറയുന്നത് കാണാം. </span></span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">പൊതുവ്യവസ്ഥകളും ഘടനാപരമായ മാറ്റവും ഉരുത്തിരിയുന്നവരെ ആരെയും സഹായിക്കരുതെന്ന് വാദിക്കുന്നത് യുക്തിഹീനം തന്നെ. ഒരു റോഡപകടം സംഭവിച്ചാല്, മാരകരോഗത്തിന് അടിപ്പെട്ടാല്, കൈത്താങ്ങ് കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില് ചികിത്സച്ചെലവ് പ്രാണനെടുത്തുകളയും. അത്തരം സന്ദര്ഭങ്ങളില് ഒഴുകിയെത്തുന്ന സഹായം ദുരിതബാധിതര്ക്ക് അമൂല്യമായി തോന്നും. ഇന്നലെ വരെ ദാനകര്മ്മങ്ങളോട് മുഖംതിരിഞ്ഞുനില്ക്കുന്നവരും സ്വന്തം കാര്യം വരുമ്പോള് സഹായം സ്വീകരിക്കാന് മടിക്കാറില്ല. കൊടുക്കുന്ന അത്ര പ്രയാസം വാങ്ങുന്നതിനില്ല എന്നതു തന്നെ കാരണം. അവയവദാനത്തെ മതപരമായ കാരണത്താല് എതിര്ക്കുന്നവര് അവയവങ്ങള്ക്കായി ക്യൂ നില്ക്കുന്നത് പോലെയാണിത്. ആരെങ്കിലും കൊടുത്താലേ തങ്ങള്ക്ക് വാങ്ങാനാവൂ എന്ന സാമാന്യതത്വമാണവര് സൗകര്യപൂര്വം മറക്കുന്നത്. എന്നാല് ദാനം ചെയ്യാതെ അവയവം ലഭ്യമാക്കാന് ശാസ്ത്രത്തിനായാല് ഇവിടെ പരിഹാരം ഉരുത്തിരിയും. അതാണ് ഈ പരിതോവസ്ഥയ്ക്കുള്ള സ്ഥായിയായ പരിഹാരവും. ശിഷ്ടവരുമാനമുണ്ടെങ്കിലേ ദാനം സാധ്യമാകൂ. രക്തദാനം, ചാരിറ്റി തുടങ്ങിയവ തങ്ങളുടെ ആരോഗ്യത്തെയും അതിജീവനശേഷിയേയും സാരമായി ബാധിക്കുമെന്ന ആശങ്കയും ദാനശീലംപോലെ മനുഷ്യസഹജമാണ്. ഒറ്റപ്പെട്ട സംഭവങ്ങളില് വിജയകരമാകുന്ന ചാരിറ്റി പൊതുഫലമുണ്ടാക്കുന്നതില് പരാജയപ്പെടുന്നതിന്റെ ഒരു കാരണമിതാണ്.</span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ക്ഷേമപ്രവര്ത്തനം അതിജീവനതന്ത്രമായി ഉപയോഗിക്കുന്ന പ്രവണത ഇന്ന് ശക്തമായി വരികയാണ്. അന്യരെ സഹായിക്കുന്നതിലൂടെ സ്വയം സഹായിക്കുക എന്നതാണ് ആ മുദ്രാവാക്യം. മതവും ആള്ദൈവങ്ങളും ക്രിമിനലുകളും അക്കാര്യത്തില് അതിവേഗം ബഹുദൂരം മുന്നേറിയിട്ടുണ്ട്. ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാംവിധം കോര്പ്പറേറ്റ് അജണ്ടയിലെ മുഖ്യയിനമായി ക്ഷേമപ്രവര്ത്തനം മാറിക്കഴിഞ്ഞു. ഉത്പ്പന്നങ്ങള് വിറ്റഴിക്കാനായി വാങ്ങുന്നവന്റെ ദാനശീലവും സഹാനുഭൂതിയും കൂടി ചൂഷണം ചെയ്യാമെന്ന് തല്പ്പരകക്ഷികള് തിരിച്ചറിയുന്നു. കറിപൗഡറുകളും അനുബന്ധ ഉത്പ്പന്നങ്ങളും വാങ്ങുമ്പോള് ജീവകാരുണ്യപ്രവര്ത്തനത്തില് കൂടി നിങ്ങള് പങ്കാളിയാകുകയാണ് എന്ന് പരസ്യം ചെയ്യുന്നവര് വാസ്തവത്തില് ഉപഭോക്താവിന്റെ ചെലവില് നിര്ലജ്ജം കര്ണ്ണന് കളിക്കുകയാണ്; ഒപ്പം സ്വന്തം കച്ചവടസാധ്യത ഗണ്യമായി വര്ദ്ധിപ്പിക്കുകയും. ഞങ്ങളുടെ ഉത്പ്പന്നം വാങ്ങിയാല് അതനുസരിച്ച് കൂടുതല്പ്പേര്ക്ക് കാരുണ്യസഹായം ലഭിക്കും, മറ്റ് കമ്പനിക്കാരന്റെ ഉത്പ്പന്നങ്ങള് വാങ്ങിയാല് അതുണ്ടാവില്ല എന്നാണ് ഇവിടെ കൈമാറപ്പെടുന്ന പരോക്ഷസന്ദേശം. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-3oHeqYxc79Y/UihBu4cXjrI/AAAAAAAAByw/Ny7rKOnQlfk/s1600/MotherTheresa-8.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="200" src="http://4.bp.blogspot.com/-3oHeqYxc79Y/UihBu4cXjrI/AAAAAAAAByw/Ny7rKOnQlfk/s200/MotherTheresa-8.gif" width="196" /></span></a></div>
<span style="font-family: Meera; font-size: large;">കേരള സര്ക്കാര് ലോട്ടറി വില്ക്കാന് ഇതേ തന്ത്രം പയറ്റുന്നത് കാണുക. ലോട്ടറി വില്ക്കുകയല്ല രോഗികളെ സഹായിക്കുകയാണ് എന്നാണ് പരസ്യവാചകം. പൊരിച്ച മീന് തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനെണെന്ന് മേളം മസാലക്കാരും കാരുണ്യ ലോട്ടറിക്കാരും വാദിക്കുന്നത്. ചൂതാട്ടം തെറ്റായിരിക്കാം, പക്ഷെ ലാഭവിഹിതം ജീവകാരുണ്യത്തിനായി നീക്കിവെച്ചാല് അത് സമൂഹത്തില് നന്മ പ്രസരിപ്പിക്കില്ലേ?! മണിച്ചനും ഹാജിമസ്താനും ഇതേ ചോദ്യമാണ് നമ്മോട് ചോദിച്ചത്. ഭാവിയില് മദ്യവും മയക്കുമരുന്നും ഉള്പ്പെടെ ഏത് ഉത്പ്പന്നവും വില്ക്കാന് ജീവകാരുണ്യപ്രവര്ത്തനം വാഗ്ദാനം ചെയ്യപ്പെട്ടുകൂടെന്നില്ല. ദരിദ്രരായ കരള്രോഗികളെ സഹായിക്കാന് ചികിത്സാഫണ്ട് വാഗ്ദാനം ചെയ്യുന്ന മദ്യരാജാക്കന്മാരെ പ്രതീക്ഷിക്കേണ്ടിവരുമെന്ന് സാരം. നിയമാനുസരണമുള്ള ബിസിനസ്സ് മാത്രം ചെയ്യുന്നവരുടെ ഉറക്കം കെടുത്താന് പര്യാപ്തമാണ് ഇത്തരം കാരുണ്യതന്ത്രങ്ങള്. കുറ്റകൃത്യങ്ങള് മറയ്ക്കാനും കള്ളപ്പണം വെളുപ്പിക്കാനും സമ്പന്നര് ദാനകര്മ്മങ്ങള് മറയ്ക്കാമ്പോള് ദരിദ്രകര്ണ്ണന്മാര് സ്വയം ശപിച്ച് പോകുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-family: Meera; font-size: large;">ചാരിറ്റി ക്യൂന് എന്നറിയപ്പെടുന്ന മദര് തെരേസയെ പോലുള്ളവര് ദാനകര്മ്മങ്ങളിലൂടെ മതപ്രചരണരംഗത്ത് കണ്ണഞ്ചിക്കുന്ന നേട്ടം കൊയ്തവരാണ്. ദരിദ്രരെക്കാള് ദാരിദ്രത്തെ സ്നേഹിച്ചുവെന്ന വ്യാപകമായ ആരോപണം അവര്ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം സ്ഥിരീകരിക്കുന്ന പ്രസ്താവനകള് അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ക്രിസ്തുകൃപയാല് ദാരിദ്ര്യം തങ്ങളുടെ വിധിയായി സ്വീകരിച്ച് ജീവിക്കുകയെന്നത് ദരിദ്രരെ സംബന്ധിച്ചിടത്തോളം അതിമനോഹരമായ ഒരു കാര്യമാണെന്നും നിസ്വരുടെ യാതനകള് മൂലം ലോകത്തിന് വലിയ നേട്ടമുണ്ടാകുന്നുമെന്നാണ് 1981 ല് അവര് ഒരു പത്രസമ്മേളനത്തില് സ്നേഹമസൃണമായി തട്ടിവിട്ടത്('I think it is very beautiful for the poor to accept their lot, to share it with the passion of Christ. I think the world is being much helped by the suffering of the poor people.'). തരംതാണ ചികിത്സയിലൂടെ രോഗങ്ങളെ മന:പൂര്വം മൂര്ച്ഛിപ്പിച്ച് കാട്ടി ലോകശ്രദ്ധയും പണവും പിടിച്ച് പറ്റാന് ശ്രമിച്ചതിന് അനുഭവസാക്ഷ്യങ്ങളുണ്ട്. അവരുടെ ജന്മദേശമായ പഴയ യൂഗോസ്ളാവിയ ദരിദ്രരെ കൊണ്ട് അതിസമ്പന്നമായിരുന്നിട്ടും ഇന്ത്യയിലേക്ക് ചേക്കേറിയതിന്റെ പിന്നില് ദാരിദ്ര്യനിര്മ്മാര്ജ്ജനം മാത്രമല്ല ലക്ഷ്യമെന്ന് വ്യക്തമാണല്ലോ. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">ശതകോടികളുടെ സംഭാവന സ്വീകരിച്ചിരുന്ന മദര് തെരേസ ഈ പണത്തിന് കൃത്യമായ രേഖകള് സൂക്ഷിക്കുകയോ അക്കൗണ്ടിംഗിന് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ക്രിസ്റ്റഫര് ഹിച്ചന്സ് എഴുതുന്നുണ്ട്. 1991 ല് ജര്മ്മന് മാഗസിനായ സ്റ്റേണ് നടത്തിയ അന്വേഷണ റിപ്പോര്ട്ടില് മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്വീകരിച്ച ഫണ്ടില് കേവലം ഏഴ് ശതമാനം മാത്രമാണ് ചാരിറ്റിക്കായി ചെലവഴിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ഹെയ്തി സ്വച്ഛാതിപധി ഡ്യൂവലിയ(Jean-Claude 'Baby Doc' Duvalier) സ്വന്തം ജനതയെ നിഷ്ഠൂരമായി ചൂഷണംചെയ്തുണ്ടാക്കിയ സമ്പത്തില് നിന്ന് സംഭാവന സ്വീകരിക്കാന് മടിക്കാതിരുന്ന മദര് തെരേസ സ്ഥാനഭ്രഷ്ടനായ ഡുവാലിയ രാജ്യത്തെ കൊള്ളയടിച്ച കാര്യമറിഞ്ഞപ്പോള് സംഭാവന ആര് തന്നാലും സ്വീകാര്യമാണെന്ന നിലപാടാണെടുത്തത്. </span></span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">1990 കളില് ചാള്സ് കീറ്റിംഗ്(Charles Keating) എന്ന കുപ്രസിദ്ധ അമേരിക്കന് ബാങ്കറില് നിന്നും മദര് തെരേസ 75 ലക്ഷം രൂപ സംഭാവന വാങ്ങിയിരുന്നു. കീറ്റിംഗ് സാമ്പത്തിക കുറ്റവാളിയായാണെന്ന് പിന്നീട് കോടതി കണ്ടെത്തിയപ്പോള് പണം തിരിച്ച് കൊടുക്കാന് വ്യാപകമായ സമ്മര്ദ്ദമുണ്ടായിട്ടും അവര് നിശബ്ദത പാലിച്ചുവെന്ന് മാത്രമല്ല തനിക്ക് സംഭാവന നല്കിയ കീറ്റിംഗിനെ കുറ്റവിമുക്തനാക്കാന് കോടതിയോട് അപേക്ഷിക്കുകയാണ് ചെയ്തത്. തൊഴിലാളികളുടെ പെന്ഷന് ഫണ്ടില് നിന്ന് 450 ദശലക്ഷം പൗണ്ട് കൊള്ളയടിച്ച റോബര്ട്ട് മാക്സ് വെല്(Robert Max well) എന്ന ബ്രിട്ടീഷ് പ്രസാധകനില് നിന്ന് വാങ്ങിയ കൂറ്റന് സംഭാവനയും മദര് തിരിച്ച് നല്കിയില്ല. അല്ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന എന്വര് ഓജയുടെ മനുഷ്യാവകാശ ലംഘനവും മതത്തിനെതിരെയുള്ള അടിച്ചമര്ത്തലും വിമര്ശിക്കാന് അവര് തയ്യാറാകാതിരുന്നതും ഇതേ കാരണത്താലാണെന്ന നിരീക്ഷണമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിക്ക് സംഭാവന നല്കിയവര് ചെയ്ത കുറ്റകൃത്യങ്ങളില് മദര് തെരേസയ്ക്ക് നേരിട്ട് പങ്കില്ലായിരുന്നുവെങ്കിലും അത്തരം കുറ്റകൃത്യങ്ങളെ വിമര്ശിക്കാനോ സംഭാവന തിരിച്ച് നല്കാന് തയ്യാറാകാതെ സംഭാവന ചെയ്തതിന്റെ പേരില് ഇവരെ വെറുതെ വിടണമെന്ന വിചിത്രവാദമാണ് മദര് തെരേസ ഉന്നയിച്ചത്. പണം വരുന്ന വഴി അവര്ക്ക് പ്രശ്നമായിരുന്നില്ല. </span><br />
<span style="font-size: large;"><br style="font-family: Meera;" /></span>
<span style="font-family: Meera; font-size: large;">ദാനശീലം എക്കാലത്തും രാഷ്ട്രീയശരി(political correctness) ആയി നിലകൊള്ളും. ജനത്തെ വൈകാരികമായി ചലിപ്പിക്കാന് ഇത്തരം പ്രവര്ത്തനങ്ങള് സഹായകരമാണ്. ദാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും വൈകാരികമായും സാമൂഹികപരമായും നമുക്ക് ഗുണകരമായി ഭവിച്ചേക്കും. അതിനെ വിമര്ശനാത്മകമായി വിശകലനം ചെയ്താല് വില്ലനാക്കപ്പെടാനും സാധ്യതയേറെയാണ്. ദാനം ചെയ്യുന്നവന് അതിനനുസരണമായ യശസ്സും കൃതജ്ഞതയും തിരിച്ച് പ്രതീക്ഷിക്കുന്നതില് തെറ്റ് കണ്ടെത്താനാവില്ല. വാക്കിലൂടെയും പ്രവര്ത്തിയിലൂടെയും സമൂഹത്തെ സ്വാധീനിക്കാന് ശ്രമിക്കുകയെന്നത് മനുഷ്യസഹജമാണ്. നിഷ്ക്കാമകര്മ്മം കേവലമായ മതഫലിതം മാത്രമാണ്. പരോപകാരവും സഹാനുഭൂതിയും പരസ്പരം വര്ഷിക്കുന്നത് ഫലത്തില് ഒരു ജാലികപ്രവര്ത്തനമായി മാറാറുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന കര്മ്മങ്ങള്ക്കു പോലും പ്രതിഫലസാധ്യത ഏറെയാണ്. ദാനംചെയ്യാന് ദാനബോധം ഉണ്ടാകേണ്ട കാര്യമില്ലെന്നും പ്രായോഗികബുദ്ധി പലപ്പോഴും നിങ്ങളെ അവിടെ എത്തിക്കും എന്നുമാണ് അപ്പറഞ്ഞതിന്റെ അര്ത്ഥം. </span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">പക്ഷെ ദാനകര്മ്മങ്ങള് ഒരിക്കലും ക്ഷേമരാഷ്ട്രം നിര്മ്മിക്കുകയില്ല. കൊടുത്തും വാങ്ങിച്ചും മുമ്പോട്ടുപോകുമ്പോള് അസമത്വങ്ങള് സ്ഥാപനവല്ക്കരിക്കപ്പെടും. ദാനത്തിലൂടെ വികസിച്ച ഒരു സമൂഹത്തെയോ ജനവിഭാഗത്തെയോ ചൂണ്ടിക്കാണിക്കാനാവില്ല. ദാനം വിജയിയേയും പരാജിതനേയും ഉത്പ്പാദിപ്പിക്കുമെന്നറിയണം. കൊടുക്കുന്നവന് ഹര്ഷവും ഉന്നതിയുമുണ്ടാകുമ്പോള് വാങ്ങുന്നവനും കൊടുക്കാനാവാത്തവനും ആത്മനിന്ദാബോധത്തിന് അടിപ്പെടുന്നു. കര്ണ്ണന് കവചകുണ്ഡലങ്ങള് ദാനമായി അറുത്തുനല്കി,ദ്രോണരാകട്ടെ പെരുവിരല് വാങ്ങിയെടുത്തു. ദാനത്തിലൂടെ നിലവിലുള്ള അവസ്ഥകള് നിലനിര്ത്തപ്പെട്ടു. പൊളിച്ചെഴുത്തിന്റെ സാധ്യതകള് അട്ടിമറിക്കപ്പെട്ടു. കര്ണ്ണന്റെ ദാനശീലം അദ്ദേഹത്തെ കീര്ത്തിമാനാക്കി-പക്ഷെ നേട്ടം അതിലൊതുങ്ങി. എല്ലാവരും വിജയിക്കുന്ന, ആരും തോല്ക്കാത്ത പൊതു സാഹചര്യങ്ങളും അവസരങ്ങളും നിര്മ്മിച്ചാണ് ക്ഷേമരാഷ്ട്രം പടുത്തുയര്ത്തേണ്ടത്. അതിനാവശ്യമായ സാമൂഹിക ആസൂത്രണമുണ്ടാകണം. ആതുരതകള്ക്ക് സ്ഥായിയായ പരിഹാരം വരുന്നത് അപ്പോള് മാത്രമാണ്. പണം കൊടുത്ത് സാമൂഹികരോഗങ്ങള് ചികിത്സിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബാക്കിവരുന്ന മത്സ്യം ദാനമായി കൊടുക്കുകയല്ല മറിച്ച് മീന് പിടിക്കാന് പഠിപ്പിക്കുകയാണ് വേണ്ടത്-അതിനുള്ള വലയും വള്ളവുമൊരുക്കണം.(This article was published in Yukthiyugam July, 2013)</span></span><br />
<br style="font-family: Meera; font-size: large;" /></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-68485150006327096692013-06-22T21:05:00.004+05:302013-06-22T21:05:43.024+05:3067.'പ്രണയമുണ്ടെങ്കില് അത് ജാതകത്തിലുണ്ടാവും' (Interview with Dr. Dharamaraja Iyer-Part-2) <div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera;"><span style="font-size: large;">അഭിമുഖത്തിലെ മറ്റു ചില പരാമര്ശങ്ങള്<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-h_ut-rgZSXc/UcW_rZ6iwHI/AAAAAAAABvI/3DZAfPP7caQ/s1600/images+%25281%2529.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="149" src="http://4.bp.blogspot.com/-h_ut-rgZSXc/UcW_rZ6iwHI/AAAAAAAABvI/3DZAfPP7caQ/s200/images+%25281%2529.jpg" width="200" /></a></div>
സംഗ്രഹിക്കാം:<br />സൂര്യോദയം രേഖപ്പെടുത്താന് പര്വതപ്രദേശത്തെ കാഴ്ച ആണോ
സമുദ്രതീരത്തെ ആണോ പരിഗണിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി
നല്കിയില്ല. ജ്യോതിഷത്തില് ഒരു മിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയത് കൊണ്ട്
യാതൊരു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളതൊക്കെ കേവലമായ പ്രചരണവും
വിവരക്കേടുമാണ്. സൂര്യന് ഒരു രാശിയില് നിന്ന് മറ്റൊരു രാശിയിലേക്ക് പോകുന്നത്
രണ്ട് മിനിട്ട് വേണ്ടേ എന്ന് ചോദിച്ചതിന് അതിന്റെ ആവശ്യമില്ലെന്നും മധ്യരേഖ
കടക്കുന്നത് മാത്രം നോക്കിയാല് മതിയെന്നും അപ്പോള് സന്ധിയുണ്ടാകുമെന്നും പറഞ്ഞും.
സന്ധിയില് രണ്ട് രാശിയുടേയും ഫലമെടുക്കാം. രണ്ടു രാശികളുടെ ശരാശരി ഫലമെടുക്കുന്നത്
യുക്തിഹീനമല്ലേ എന്ന് ചോദിച്ചതിന് വ്യക്തമായ മറുപടിയുണ്ടായില്ല. സൂര്യന്റെ മധ്യരേഖ
മാത്രം പരിഗണിച്ചാലും ആ സമയത്ത് സൂര്യന് രണ്ട് രാശിയിലും നില്ക്കുന്നുവെന്നത്
യാഥാര്ത്ഥ്യമല്ലേ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. കാളസര്പ്പയോഗത്തെക്കുറിച്ചും
വിവാഹകാരകനായ ശ്രുക്രനെ എട്ടാം ഭാവത്തില് നിറുത്തി വിവാഹയോഗങ്ങള്
പടച്ചുവിടുന്നതിനേയും അദ്ദേഹം പരാമര്ശിച്ചു. ഇവയൊക്കെ ശുദ്ധ വിഡ്ഢിത്തങ്ങളാണെന്ന്
പറഞ്ഞ ഡോ.അയ്യര് ഇതിന്റെയൊക്കെ പിന്നാലെ പോകുന്നവരെ രൂക്ഷമായി വിമര്ശിച്ചു.
കാളസര്പ്പയോഗം ജവഹര്ലാല് നെഹ്രുവിന് ഉണ്ടായിരുന്നുവത്രെ. അങ്ങനെയെങ്കില്
നെഹ്രുവിന് കിട്ടിയ അനുഗ്രഹം ഉപേക്ഷിക്കാനാണോ ഇവര് പൂജ നടത്തുന്നതും
രാഹുകേതുക്കളുടെ അമ്പലം നിരങ്ങുന്നതും!?</span></span><div>
<span style="font-family: Meera;"><span style="font-size: large;"><br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">വിഡ്ഢിത്തങ്ങള് മാറ്റാന് പാടില്ലെന്ന
നമ്മുടെ നിലപാടാണ് പ്രശ്നം. നാം തികഞ്ഞ യാഥാസ്ഥിതികരാണ്. കാലാനുസരണമായ
പരിഷ്ക്കാരം വരുത്താന് തയ്യാറാവാതെ മറ്റ് മാര്ഗ്ഗമില്ല. പൂര്വസൂരികള് പറഞ്ഞത്
ഏതായാലും എന്തായാലും ശരി മാത്രം എടുത്താല് മതി. അതല്ലാതെ നമുക്കവരോട് ബാധ്യതയില്ല.
യാഥാസ്ഥിതികത്വവും അര്ത്ഥമില്ലാത്ത വീമ്പടിയും കാരണമാണ് ഭാരതീയര്ക്ക്
ശാസ്ത്ര-വൈജ്ഞാനിക രംഗത്ത് മുന്നേറാനാവാത്തത്. നമ്മുടേതെല്ലാം നല്ലത് എന്നതല്ല
നല്ലതെല്ലാം നമ്മുടേത് എന്ന നിലയില് പോസീറ്റീവായ ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്.
അല്ലാതെ മുട്ടിന് മുട്ടിന് ശ്ളോകവും ചൊല്ലി എല്ലാം ഇവിടെയുണ്ടായിരുന്നുവെന്ന്
പറയുകയല്ല വേണ്ടത്. പൂര്വ ഹോരകള്ക്ക് വിരുദ്ധമായതൊന്നും പാടില്ലെന്ന് ആധുനിക
വ്യാഖ്യാതാക്കള് എഴുതിവെച്ചാല് വിഡ്ഢിത്തരമാണെന്ന് പത്ത് വട്ടം പറയും-ആരോ ഒരാള്
എഴുതി വെച്ചു, എന്നു പറഞ്ഞ് സദാ അതിനെ കണ്ണുമടച്ച് വിശ്വാസിക്കണമെന്ന് ശാഠ്യം
പിടിച്ചാല് ന്യായീകരിക്കാനാവില്ല-ഡോ.അയ്യര് പറഞ്ഞു.<br /><br /><span style="color: red;">ഗ്രഹങ്ങളുടെ
കാരകത്വം</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ഡോ.അയ്യര്- യോഗങ്ങള് എന്നു പറയുന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല.
മറിച്ച് ഗ്രഹങ്ങളുണ്ട്. അവയുടെ കാരകത്വങ്ങളുണ്ട്.അത് എങ്ങനെ വന്നു എന്ന്
ഇന്നുമറിയില്ല.<br />ചോദ്യകര്ത്താവ്-ഗ്രഹങ്ങളുടെ കാരകത്വത്തെ കുറിച്ച് പറഞ്ഞു.
ജ്യോതിഷത്തിന്റെ മര്മ്മം കിടക്കുന്നത് അവിടെയാണ്. ഗ്രഹങ്ങള് എങ്ങനെ, എന്തിന്
സ്വാധീനിക്കുന്നു, ഇന്ന ഗ്രഹത്തിന് ഇന്ന കാരകത്വം എന്തുകൊണ്ട് എന്നതൊക്കെ.
അതിനെക്കുറിച്ച് ടോട്ടലി ബ്ളാങ്കായിട്ടുള്ള ഉത്തരങ്ങളാണ് സാറ്
നല്കുന്നത്.....<br />ഡോ.അയ്യര്-ടോട്ടലി ബ്ളാങ്കെന്നു പറയാനാവില്ല. അതിന് ഒരു
ആര്ഷഭാരത സിദ്ധാന്തമുണ്ട്. പഞ്ചഭൂതസിദ്ധാന്തം എന്നു പറയുന്നു. അത് തെറ്റാണെന്ന്
പറയാനാവില്ല<br />ചോദ്യകര്ത്താവ്-പഞ്ചഭൂതസിദ്ധാന്തം
ശരിയാണോ?<br />ഡോ.അയ്യര്-തെറ്റെന്ന് പറയാനാവില്ല.അതൊരു ക്വാളിറ്റേറ്റീവായ കാര്യമാണ്.
ആധുനികസിദ്ധാന്തംപോലെ ക്വാണ്ടിറ്റേറ്റീവല്ല<br />ചോദ്യകര്ത്താവ്-അതൊരു
പരാജയമല്ലേ?<br />ഡോ.അയ്യര്-പരാജയമെന്ന് പറയാനൊക്കില്ല. നമുക്ക് ഉള്ളില്
ബോധമുണ്ടാകാന് അഞ്ചു മാര്ഗ്ഗങ്ങളാണ് വെച്ചിരിക്കുന്നത്. നമ്മുടെ ഫൈവ് സെന്സസ്.
അതിന് കറസ്പോണ്ടിംഗ് ആയിട്ടാണ് അഞ്ചു ഭൂതങ്ങള്. ഭൂതമെന്ന് പറയുമ്പോള് മുക്കവനും
ഭൂതത്തിലെ ഭൂതമല്ല......<br />ചോദ്യകര്ത്താവ്- ആധുനിക ശാസ്ത്രം ഇരുപതിലധികം
സെന്സുകള് ഐഡന്റിഫൈ ചെയ്യുന്നുണ്ട്......<br />ഡോ.അയ്യര്- അല്ലല്ല, അത് ഇതുമായി
ബന്ധപ്പെടുത്തേണ്ട. നമുക്ക് അഞ്ച് ഇന്ദ്രിയങ്ങളുണ്ട്...ഒരു വസ്തുവിനെ പറ്റി അഞ്ചു
വിധത്തിലുള്ള ക്വാളിറ്റികള് അറിയുകയാണ്
അവയിലൂടെ.............<br />ചോദ്യകര്ത്താവ്-അങ്ങനെയെങ്കില് ഇന്ന ഗ്രഹത്തിന് ഇന്ന
ഇന്ദ്രിയത്തിന്റെ കാരകത്വം എങ്ങനെ വരുന്നു? എന്താണതിന്റെ മാനദണ്ഡം?<br />ഡോ.അയ്യര്-
അഞ്ച് ഇന്ദ്രിയങ്ങളാണ്.....<br />ചോദ്യകര്ത്താവ്-ഗ്രീക്കുകാര്ക്ക് ചതുര്ഭൂത
സിദ്ധാന്തമാണ്. അവര് പറയുന്നതല്ലേ കൂടുതല് ശരി. ആകാശമെന്നും വായുവെന്നും
പറയുന്നത് ശരിക്കും ഒന്നല്ലേ?<br />ഡോ.അയ്യര്- അല്ല വായു എന്നാല് എയര്
എന്നര്ത്ഥമല്ല. ചലനമാണ് അവിടെ ഉദ്ദേശിക്കുന്നത്. ക്വാളിറ്റീസ് ആണ് പറയുന്നത്.
അഗ്നി എന്നാല് തീയല്ല<br />ചോദ്യകര്ത്താവ്-ശരിക്കും ഇന്നത്തെ ശാസ്ത്രവുമായി
പൊരുത്തപ്പെടുന്ന രീതിയില് അങ്ങത് സിംബോളിക്കായി
വ്യാഖ്യാനിക്കുന്നതല്ലേ?<br />ഡോ.അയ്യര്-അല്ലല്ല. ഏതോ ഒരുത്തന് ഭൂതം എന്നുള്ളതിന്
എലിമെന്റെ എന്നൊരര്ത്ഥം കൊടുത്തു. അത് തെറ്റായിപ്പോയി. അതാണ്
തെറ്റ്.<br />ചോദ്യകര്ത്താവ്-ഇതിന് വിരുദ്ധ അഭിപ്രായമുണ്ടല്ലോ.
പ്രപഞ്ചനിര്മ്മിതിക്ക് ഹേതുവായ അടിസ്ഥാനഘടകങ്ങള് എന്നര്ത്ഥത്തില് തന്നെയല്ലേ
ഭൂതങ്ങള് വരിക?! ആ ഘടകങ്ങളുടെ സ്വഭാവമല്ലേ ഗുണങ്ങള്?! ചലനം ഇതില് മിക്കവാറും
എല്ലാ ഭൂതത്തിനുമുണ്ട്...അടിസ്ഥാനഘടകങ്ങളാണ് പ്രധാനം-ഗുണങ്ങള് മാറിയും തിരിഞ്ഞും
വരാം എന്നല്ലേ..? അടിസ്ഥാന ഘടകങ്ങളാണ് ഭൂതങ്ങള് എന്നാണല്ലോ പൊതുവെ
അംഗീകരിക്കപ്പെടുന്നത്... അങ്ങതിനെ സിംബോളിക്കലായി
മാറ്റുകയല്ലേ..?<br />ഡോ.അയ്യര്-ഘടകങ്ങളല്ല...ക്വാളിറ്റീസ്. ഞാനങ്ങനെയാണ് ഈ
പഞ്ചഭൂതസിദ്ധാന്തത്തിന്റെ ഒറിജിനലില് കണ്ടിരിക്കണെ. അപ്പോള് അതും രണ്ടും കംപെയര്
ചെയ്യാനാവില്ല.<br />ചോദ്യകര്ത്താവ്- ഒ.കെ ഒ.കെ....</span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br /><span style="color: red;">പലതരം
പ്രവചനവിദ്യകള്</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ചോദ്യകര്ത്താവ്-പ്രവചനവിദ്യകള് പലതരം. സാംഖ്യാജ്യോതിഷം,
കൈനോട്ടം, വെറ്റില ജ്യോതിഷം, നാഡീ ജ്യോതിഷം... ഇതിലെല്ലാം വിശ്വാസികള്ക്ക് ഫലം
അച്ചട്ടായി തോന്നുന്നു. അപ്പോള് വിശ്വാസിയുടെ മസ്തിഷ്ക്കത്തില് വരുന്ന ഒരു
ഭാവനയാണ് വിശ്വാസമെന്ന് വരുന്നില്ലേ?<br />ഡോ.അയ്യര്-തീര്ച്ചയായിട്ടും
അതുതന്നെയാണ്. ഇതിനകത്തുള്ളത് ഒരു തോന്നല് മാത്രമാണ്...മിക്കവാറും. ഒരനുഭവം
പറയാം...ഒരു രോഗി എന്നെ സന്ദര്ശിച്ചു. അയാളെന്നോട് പറഞ്ഞു. ഇത്(രോഗം) ഈശ്വരനല്ലേ
വരുത്തുന്നത്. ഞാന് ഭജനമിരുന്നത് മാറ്റും. ഞാന് പറഞ്ഞു-നിങ്ങളെക്കൊണ്ട്
സാധിക്കില്ല! അങ്ങേര് വിചാരിച്ചാലും (മാറ്റാന്) പറ്റൂല്ല. ഞാന് അവിശ്വാസിയല്ല.
പക്ഷെ നിങ്ങളുടെ ഈ വിശ്വാസം തെറ്റാണ്. ഒരു രോഗം വന്നാല് ചികിത്സ ചെയ്തേ പറ്റൂ.
അത് ദൈവത്തിന് വന്നാലും ശരി....ആശുപത്രിയില് കയറ്റേണ്ടി വരും. അതാണ്
ജ്യോതിഷത്തിലെ പരിഹാരം....അല്ലാതെ ജ്യോതിഷമെന്നാല് പരിഹാരമാണെന്ന് പറയുന്നത് ഒരു
മടയത്തരമല്ലേ...?!!<br />ചോദ്യകര്ത്താവ്-ജ്യോതിഷത്തില് പരിഹാരവും പ്രശ്നത്തിന്റെ
സൊലൂഷനുകളുമില്ലെങ്കില് ആരുമതിന്റെ പിറകെ
പോകില്ലല്ലോ?<br />ഡോ.അയ്യര്-ജ്യോതിഷത്തില്
പരിഹാരമില്ല<br />ചോദ്യകര്ത്താവ്-ജ്യോതിഷത്തില് പരിഹാരമില്ല!!<br />ഡോ.അയ്യര്-
ഇല്ല,ജ്യോതിഷത്തിലില്ല. പരിഹാരമുണ്ടെങ്കില് ഇതു മാതിരിയാ(മേല്പ്പറഞ്ഞ
ദൈവത്തിന്റെ ഉദാഹരണം)<br />ചോദ്യകര്ത്താവ്-ദെന് ഹൗ കാന് ഇറ്റ് ബീ യൂസ്ഫുള്
സര്?<br />ഡോ.അയ്യര്- ഇറ്റ് നീഡ് നോട്ട് ബി യൂസ്ഫുള്. ബട്ട ഇറ്റ് കാന് ബീ
യൂസ്ഫുള്, സ്റ്റില്....<br />ചോദ്യകര്ത്താവ്-ദാറ്റ് ഈസ് ക്വയറ്റ്
കോണ്ട്രഡിക്റ്ററി!<br />ഡോ.അയ്യര്-കോണ്ട്രഡിക്റ്ററി അല്ല, പറഞ്ഞു
തരാം....ഒരാള്ക്ക് ഇന്ന രോഗം ഉണ്ടാകാം...എന്നു പറയുന്നു. ഒരു പ്രോപബബിലിറ്റിയാണ്
പറയുന്നത്. ഉണ്ടായേ തീരൂ എന്ന് പറയുന്നില്ല. നൂറു ശതമാനം കൃത്യമായി ഇന്നുവരെ ആരും
പ്രവചിച്ചിട്ടില്ല.<br /><br /><span style="color: red;">സംഖ്യാജ്യോതിഷം ജ്യോതിഷമല്ല</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ചോദ്യകര്ത്താവ്- അങ്ങ്
നക്ഷത്രജ്യോതിഷത്തിലാണ് ശ്രദ്ധ കേന്ദീകരിക്കുന്നത്...അല്ലെങ്കില്
ഗ്രഹജ്യോതിഷം...എന്തെങ്കിലും ഒരു ഐഡന്റിഫിക്കേഷന് വേണ്ടിയാണ്
അതുപറയുന്നത്....<br />ഡോ.അയ്യര്- നക്ഷത്രജ്യോതിഷം എന്നൊന്നില്ല. ജ്യോതിഷം
ഒന്നേയുള്ളു. ജ്യോതിസ്സുകളെ സംബന്ധിക്കുന്നത്... പ്ളാനററ്ററി
പൊസിഷന്സിനെക്കുറിച്ചുള്ളതാണത്. ജ്യോതിഷം അത്രേം
പറഞ്ഞാമതി(ചിരിക്കുന്നു)<br />ചോദ്യകര്ത്താവ്- അതല്ലാ സംഖ്യാജ്യോതിഷമുണ്ട്, വെറ്റില
ജ്യോതിഷമുണ്ട്.....<br />ഡോ.അയ്യര്- ഏയ് അതൊന്നുമില്ല!! അതൊന്നും
ജ്യോതിഷമല്ല....<br />ചോദ്യകര്ത്താവ്-അല്ല....സാറിന്റ വാശി മനസ്സിലായി...പക്ഷെ
അവര് സംഖ്യാജ്യോതിഷമെന്ന് തന്നെയാണ്
പറയുന്നത്..<br />ഡോ.അയ്യര്-സംഖ്യാജ്യോതിഷമെന്ന് അവര് പറഞ്ഞാല് പോരല്ലോ. അങ്ങനെ
പറഞ്ഞാല് അത് ജ്യോതിഷമാവില്ല.<br />ചോദ്യകര്ത്താവ്- എനി വേ, ഞങ്ങള്..പുറത്ത്
നില്ക്കുന്നവര്ക്ക് തോന്നിയ കാര്യം പറഞ്ഞെന്നേയുള്ളു. ഇനി, ഇതിലെല്ലാം
വിശ്വാസിക്കുന്നവര്ക്ക് ഫലം ശരിയാണെന്ന് തോന്നുന്നു... പക്ഷെ കയ്യില് നോക്കിയാല്
പറയാമെങ്കില് മാനം നോക്കണ്ട കാര്യമില്ല, മാനം നോക്കി പറയാമെങ്കില് വെറ്റിലയില്
നോക്കേണ്ട കാര്യമില്ല...<br />ഡോ. അയ്യര്- (ഇടപെട്ടുകൊണ്ട്)..വെറ്റിലയൊന്നുമില്ല...
അതൊക്ക കളിപ്പീരാണ്....<br />ചോദ്യകര്ത്താവ്- വെറ്റില ജ്യോതിഷം മധ്യതിരുവിതാം
കൂറിലെ പ്രശ്സ്തമായ ഒരമ്പലത്തിലുണ്ട്. ചങ്ങാനാശ്ശേരിക്കടുത്ത്...എന്താണതിന്റെ
പേര്...ഒ കിട്ടി ..ചക്കുളത്ത്...വിശ്വാസികള് നിറകണ്ണുകളോടെയാണ് ഫലം ശരിയാണെന്ന്
ഏറ്റുപറയുന്നത്..<br />ഡോ.അയ്യര്-ചക്കുളത്ത്...അതെ...അതു തന്നെയാണ് ഏറ്റവും വലിയ
തട്ടിപ്പ്....<br />ചോദ്യകര്ത്താവ്- വിശ്വാസം അച്ചട്ടായി ഫലിച്ചെന്നാണ് അവര്
പറയുന്നത്....സൊ..ഇറ്റ് ഈസ് ആക്ച്വലി എ സൈക്ളോജിക്കല്
ഫീലിംഗ്<br />ഡോ.അയ്യര്-അതെ.. പക്ഷെ സൈക്ളോജിക്കല് ഫീലിംഗ് മാത്രമല്ല...നമ്മുടെ
കാര്യം നമ്മള് തന്നെയാണ് ചെയ്യുന്നത് ..എന്നിട്ട് ഇവര് ചെയ്തതാണെന്ന് വരുത്തി
തീര്ക്കുകയാണ്...നമ്മള് തന്നെ അതിന് പ്രചാരം കൊടുക്കും<br />ചോദ്യകര്ത്താവ്-സര് ഈ
ബര്നം-ഫൊറര് എക്സിപിരിമെന്റിനോടൊക്കെ യോജിക്കുന്നുവോ? ഒരു ജാതകഫലം തന്നെ
കൊടുത്ത് നിരവധിപ്പേരെ തൃപ്തരാക്കുന്നത്...ഇതിലെല്ലാം വന്നിരിക്കുന്നത് ഒരു
വിശ്വാസി പൊതുപ്രസ്താവങ്ങളില് നിന്ന് അവരവര്ക്ക് വേണ്ടത് അരിച്ചെടുത്ത്,
തെരഞ്ഞെടുത്ത് വിശ്വസിക്കുന്നുവെന്നാണ്. ബര്നം-ഫൊറര്
സ്റ്റേറ്റുമെന്റുകള്...അത്തരത്തിലാണ് തെളിയിക്കുന്നത്...സാര് ആ വാദത്തോട്
യാജിക്കുന്നുവോ?<br />ഡോ.അയ്യര്- സാധാരണയായി പറഞ്ഞാല് ഇതിനകത്ത് സൈക്ളോജിക്കലായ
കുറച്ച് പ്രോസസ്സ് നടക്കുന്നുണ്ട്....പക്ഷെ ശാസ്ത്രത്തെ പറ്റി പറയുമ്പോള് അതില്
നിന്ന് വ്യത്യാസപ്പെടണം. ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആള് ചെയ്യുന്ന രീതി
ചിലപ്പോള് തെറ്റായിരിക്കും....പക്ഷെ ശാസ്ത്രഫലം
ശരിയായിരിക്കണം<br />ചോദ്യകര്ത്താവ്-അപ്പോള് തെറ്റായ രീതിശാസ്ത്രം കൊണ്ട് ശരിയായ
റിസള്ട്ടില് എത്തിച്ചേരാന് പറ്റുമോ? <br />ഡോ.അയ്യര്-ചിലപ്പോള് പറ്റും. എപ്പോഴും
പറ്റൂല്ല. അതിനാണ് റീ-പ്രൊഡൂസബിലിറ്റി വേണമെന്ന്
പറയുന്നത്.<br />ചോദ്യകര്ത്താവ്-ശാസ്ത്രമെന്ന് പറയുമ്പോള് ഞാന്
മനസ്സിലാക്കിയിരിക്കുന്നത്, കോള് പോപ്പറൊക്കെ പറയുന്നതുപോലെ ഫോള്സിഫയബിലിറ്റി,
റിപ്പീറ്റബിലിറ്റി, യൂണിവേഴ്സാലിറ്റി, യൂട്ടിലിറ്റി, ഒബ്ജക്റ്റീവ്
റാറ്റിഫിക്കേഷന്...അങ്ങനെ പലതും നിര്ണ്ണായകമാണെന്നാണ്....അപ്പറയുന്ന എന്തെങ്കിലും
സാര് ഇപ്പറയുന്ന ശാസ്ത്രത്തിന്റെ അടുത്തുകൂടിയെങ്കിലും പോകുന്നതായി പറയാനാവുമോ?
<br />ഡോ.അയ്യര്-അതെ<br />ചോദ്യകര്ത്താവ്- ഒന്നു വിശദീകരിക്കാമോ? ഫോര് എക്സാമ്പിള്
കാന് ഇറ്റ് ബി ഫോള്സിഫൈഡ്?<br />ഡോ.അയ്യര്- ഇത്രയുമൊരു... ഇതൊന്നും പറയണ്ട. ഇത്
അബദ്ധമാണെന്ന് എന്നു പറയണമെങ്കില് വളരെ എളുപ്പത്തില് പറയാന് പറ്റും. പക്ഷെ
ഇതിനകത്ത് വല്ലതുമുണ്ടോ? എന്ന് നോക്കിയെടുക്കണമെങ്കില് കുറെ താമസമുണ്ട്. കാരണം
ഇതൊരാളുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഇങ്ങനെ ഫലം പറയുന്നതിന്റെ കാരണമാണ്. നമുക്കത്
വേണ്ട. അല്ലാത്തതിന്റെ കാര്യം പറയാം. കൃത്യമായി ഒരാളുടെ ഡയറിക്കുറിപ്പ് എഴുതി
തരുമോ? തരൂല്ല. ആര്ക്കും പറ്റിയിട്ടില്ല ഇതുവരെ. എല്ലാ ദിവസവുമുള്ള അനുഭവങ്ങള്.
അത് പറ്റീട്ടില്ലെങ്കില് ഈ ശാസ്ത്രം കൊണ്ട് നൂറ് ശതമാനം കൃത്യമായി പ്രവചിക്കാന്
പറ്റില്ല....<br />ചോദ്യകര്ത്താവ്- ങും...വ്യക്തമല്ല...അങ്ങനെയെങ്കില് ഞാന്
ചോദിക്കട്ടെ, ഒരു പത്തുപേരുടെ ഗ്രഹനില കണ്ടിട്ട് അത് ആണിന്റെയാണോ പെണ്ണിന്റെയാണോ
ജീവിക്കുന്നവരുടെയാണോ മരിച്ചവരുടെയാണോ എന്ന് പറയാന് സാധിക്കുമോ...<br />ഡോ.അയ്യര്-
(ഇടപെട്ടുകൊണ്ട്) ഇല്ല പറ്റില്ല....<br />ചോദ്യകര്ത്താവ്-എന്തുകൊണ്ട്
സാധിക്കില്ല...?<br />ഡോ.അയ്യര്-സാധിക്കുന്നില്ല...അതുകൊണ്ടു തന്നെ.. അതാണ്
വാസ്തവം....<br />ചോദ്യകര്ത്താവ്- യൂ ആര് വെരി ഓണസ്റ്റ്. ഓണസ്റ്റ് ആന്ഡ് ഫോര്ത്ത്
റെറ്റ്<br />ചോദ്യകര്ത്താവ്- ഞാനൊന്നു ചോദിക്കട്ടെ, എപ്പോഴെങ്കിലും ഒരു ജ്യോതിഷി
തന്റെ പ്രവചനഫലം ഒബ്ജക്റ്റീവായിട്ട്....അല്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിലല്ല...
ഉദാഹരണമായിട്ട് ഭൂമി പരന്നതാണെന്നും സൂര്യന് ഉദിക്കുന്നുവെന്നതും ആകാശം
നീലയാണെന്നതും നമ്മുടെ അനുഭവമാണ്. മാജിക്കുകാര് നമ്മുടെ അനുഭവങ്ങളെ
തെറ്റിദ്ധരിപ്പിച്ചാണ് റിസള്ട്ടുണ്ടാക്കുന്നത്. അനുഭവങ്ങള്ക്ക്
പ്രസക്തിയുണ്ട്..പക്ഷെ അതിന്റെതായ പരിമിതിയുണ്ട്. അത് റാറ്റിഫൈ
ചെയ്യണം....വസ്തുനിഷ്ഠമായ സത്യാപനം ചെയ്യാനാവണം. അനുഭവങ്ങള് മാത്രം
മുന്നിറുത്തിയാണ് ജ്യോതിഷം മുന്നോട്ടുപോവകുന്നത്. സാറ്
അതിന്(ജ്യോതിഷത്തിന്)...കുറെ ശാസ്ത്രീയത ഉണ്ടെന്ന് പറയുന്നുണ്ട്. വല്ലാത്തൊരു
കണ്ഫ്യൂഷന് അവിടെയുണ്ട്....<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ഡോ.അയ്യര്-അനുഭവമാണ് എല്ലാ ശാസ്ത്രത്തിന്റെയും
തുടക്കം. ആ അനുഭവം വെച്ചുകൊണ്ട് അതാവര്ത്തിച്ച് വരുമ്പോള് അതൊരു ലോ ആയിട്ട് വരും.
പിന്നെയാണ് അതിന്റ തിയറി ഉണ്ടാകുന്നത്. എന്നിട്ടാണ് നമ്മളുടെ കാരണം
കണ്ടുപിടിക്കാന് പോകുന്നത്.<br />ചോദ്യകര്ത്താവ്-അവിടെയൊരു ചെറിയ ചോദ്യം.
ആവര്ത്തിച്ചുള്ള അനുഭവമാണ് മാനസികരോഗികള്ക്ക് പലപ്പോഴും
ഉണ്ടാകുന്നത്......<br />ഡോ.അയ്യര്-അതെ<br />ചോദ്യകര്ത്താവ്-പക്ഷെ അതിനെ നാം ഒരു
രോഗമായിട്ടോ അനോമലി ആയിട്ടോ ആണ് ചിത്രീകരിക്കുന്നത്. അപ്പാള്, ആവര്ത്തിക്കുന്ന
അനുഭവങ്ങള് മാത്രം മതിയോ? <br />ഡോ.അയ്യര്-ആവര്ത്തിച്ചുള്ള അനുഭവങ്ങളെന്നു
വെച്ചാല് ഇപ്പോള്...സൂര്യന് കിഴക്കുദിക്കുന്നു. എന്നും കിഴാക്കാ
സൂര്യനുദിക്കുന്നത്...അല്ലാതെ നമ്മള്
കണ്ടിട്ടില്ല.<br />ചോദ്യകര്ത്താവ്-സൂര്യനുദിക്കുന്നിടം കിഴക്കായിട്ട് നമ്മള്
വിശേഷിപ്പിക്കുന്നു....<br />ഡോ.അയ്യര്-അതെ അതുതന്നെ<br />ചോദ്യകര്ത്താവ്-സൂര്യോദയം
ഒബ്ജക്റ്റീവായി റാറ്റിഫൈ ചെയ്യാം. അതൊരു ഫിസിക്കല് ലോ. ദാറ്റ് ഈസ് എ ഫിസിക്കല്
ലോ. എല്ലാവര്ക്കുമത് ബോധ്യപ്പെടും.....ഇവിടെ പ്രകടമായൊരു
കാര്യം...ജ്യോതിഷവിമര്ശകരൊക്കെ പൊതുവെ പറയാറുള്ളത് ജ്യോതിശാസ്ത്രം എന്ന, നമുക്ക്
വളരെ പ്രയോജനകരമായിരുന്ന, നമ്മെ ദിശയറിയാനും കാലവസ്ഥയറിയാനും കൃഷിയിറക്കാനും
സഹായിച്ചിരുന്ന ഒരു വിദ്യ. അതിനെ വല്ലാതെ മലിനപ്പെടുത്തി, അതിന്റെ സങ്കേതങ്ങള്
മോഷ്ടിച്ചുകൊണ്ട് ഫലഭാഗം.....അതായത് കാല്ദിയന് അസ്ട്രോളജി ഇവിടെ കൊണ്ടുവന്നു
സ്ഥാപിക്കുകയുമല്ലേ ജ്യോതിഷികള് ചെയ്തത്.<br />ഡോ.അയ്യര്-ങും..സ്ഥാപിച്ചു
എന്നൊക്കെ പറഞ്ഞാല്.......<br />ചോദ്യകര്ത്താവ്- ഹോര എന്ന പദം
സംസ്കൃതത്തിലുണ്ടോ?<br />ഡോ.അയ്യര്-ഉണ്ട്,
സംസ്കൃതത്തിലുണ്ടായിട്ടുണ്ട്<br />ഡോ.അയ്യര്-അത് വരാഹമിഹിരന് അഹോരാത്രത്തിലെ
ആദ്യത്തേയും അവസാനത്തേയും അക്ഷരം കളഞ്ഞിട്ട് ഉണ്ടാക്കിയതാണെന്ന അവകാശവാദമല്ലേ....?
അതല്ലാതെ ഹോര എന്ന പദം സംസ്കൃതത്തില് മുമ്പുണ്ടായിരുന്നതായി ഞാന്
മനസ്സിലാക്കിയിട്ടില്ല. വരാഹമിഹിരന്റെ ഒരു തന്ത്രമല്ലേയത്?<br />ഡോ.അയ്യര്-അല്ല,
വരാഹമിഹിരന് മുമ്പ് പറഞ്ഞിട്ടുണ്ട്<br />ചോദ്യകര്ത്താവ്-പക്ഷെ ഗ്രീക്കിലുണ്ടല്ലോ
അത്..?<br />ഡോ.അയ്യര്-ഉണ്ട്, അതാണ് കുഴപ്പം<br />ചോദ്യകര്ത്താവ്-അപ്പോള്
സംസ്കൃതത്തില് നിന്ന് ഗ്രീക്കിലേക്ക് പോയതാണെന്നാണോ അങ്ങ്
പറയുന്നത്?<br />ഡോ.അയ്യര്- എല്ലാ പരസ്പരം
ബന്ധപ്പെട്ടുകിടക്കുന്നു<br />ചോദ്യകര്ത്താവ്- ഒഫ് കോഴ്സ്...എല്ലാം പരസ്പരം
ബന്ധപ്പെട്ടു കിടക്കുന്നു. ഒ.കെ ഒ.കെ<br />ഡോ.അയ്യര്-ഇതിങ്ങനെ വ്യാത്യസപ്പെട്ട്
കണ്ടതാണ് കുഴപ്പം<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ചോദ്യകര്ത്താവ്-ശരി, ശരി..ജ്യോതിഷത്തിനെ കുറിച്ച് ഇപ്പോള്
പലരും പറയാറുണ്ട്. അത് പ്യൂവര് മാത്തമാറ്റിക്സ് ആണെന്ന്. പക്ഷെ
മനസ്സിലാക്കിയിടത്തോളം പണ്ടത്തെ പ്രായഗണന, കാലഗണന...അവിടെയൊക്കെ കണക്കുണ്ട്...പക്ഷെ
ഫലഭാഗത്തേക്ക് വരുമ്പോള് അവിടെ പ്യൂവര് മാത്തമാറ്റിക്സുമില്ല പൂവര്
ഫിസിക്സുമില്ല...വാട്ട് ഡു യു സേ?<br />ഡോ.അയ്യര്-(ചിരിക്കുന്നു) ഹ ഹ
ശരിയാണ്...രണ്ടുമില്ല. ഫലഭാഗത്താണ് ഈ കുഴപ്പമൊക്കെ ഉണ്ടാകുന്നത്. മറ്റേത്
ഗണിതമാണ്.....<br />ചോദ്യകര്ത്താവ്-പക്ഷെ നമുക്ക് ഇന്നതിന്റെ
ആവശ്യമില്ലല്ലോ....?<br />ഡോ.അയ്യര്-അതെ...അടിസ്ഥാനം ഗണിതമാണ്...ഗ്രഹനില കയ്യില്
കിട്ടിക്കഴിഞ്ഞാല് അതില് നിന്നുള്ള അനുമാനമാണ്....ഈ അനുമാനത്തിന്റെ പിറകില് കുറെ
എംപിരിക്കല് റൂള്സ് മാത്രമാണുള്ളത്......<br /><br />ശൂലപാണിവാര്യരുടെ
പ്രവചനം<br />ചോദ്യകര്ത്താവ്-പ്രശസ്ത ജ്യോതിഷിയായ ഇടപ്പാള് ശൂലപാണി വാര്യര്
ശ്രീമതി സുലോചന നാലപ്പാടിന്റെ ജനനസമയം കൃത്യമായി പ്രവചിച്ചു എന്ന്
പറയാറുണ്ടല്ലോ...അത്...പല ഇന്റര്വ്യൂകളിലും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. പക്ഷെ
ഇതൊരു വണ്-ഓഫ് ഇവന്റായിട്ടാണ് കാണുന്നത്. വേറെയെങ്ങും അദ്ദേഹമിത് ചെയ്തതായി
കാണുന്നില്ല, അതുകൊണ്ട് അവരും തെറ്റാണെന്ന് പറയില്ല....പക്ഷെ ഇതെന്താണ്....?
ശരിക്കും ഒരു ഗിമിക്കല്ലേ?..<br />ഡോ.അയ്യര്-ഒരാളുടെ കാര്യത്തില് മാത്രം ശരിയായത്
കൊണ്ട് അംഗീകരിക്കുകയില്ല. അങ്ങേര് പത്തു പേരുടെ കാര്യം പ്രവചിക്കട്ടെ. പത്തും
ശരിയാവണം ...എന്നാലേ സ്വീകരിക്കുകയുള്ളു... എങ്കിലേ
ശാസ്ത്രമാകുകയുള്ളു....<br />ചോദ്യകര്ത്താവ്- ങും..യെസ്
യെസ്...<br /><br /><span style="color: magenta;">വിധിവിശ്വാസവും പൗരുഷവും</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ചോദ്യകര്ത്താവ്-പൊതുവില് വിധിവിശ്വാസം
എന്നറിയപ്പെടുന്നത് ജ്യോതിഷത്തിലെ സിംഹ ആശയമാണ്. അങ്ങൊരു വിധി
വിശ്വാസിയാണോ...?<br />ഡോ.അയ്യര്-വിധി...(ചിരിക്കുന്നു)....ആ വാക്കിലാണ് ഇപ്പോള്
കുഴപ്പമുള്ളത്...വിധിവിശ്വാസിയാണോന്ന് ചോദിച്ചാല് ഈ പ്രപഞ്ചത്തില് ചില
നിയമങ്ങളുണ്ട്....ആ നിയമങ്ങള് ആര്ക്കും തെറ്റിക്കാന്
ഒക്കൂല.<br />ചോദ്യകര്ത്താവ്-യു മീന് ഫിസിക്കല് ലോസ്?<br />ഡോ.അയ്യര്-യേസ്.... അത്
തെറ്റൂല....നിയമപ്രകാരം.....അത് വിധിയല്ലേ?...വിധിയെന്നാല് നിയമം
എന്നാണര്ത്ഥം....<br />ചോദ്യകര്ത്താവ്-സൊ യൂ ആര് ഡ്രിഫ്റ്റിംഗ് എവെ ഫ്രം ദ
അസ്ട്രോളജിക്കല് കണ്സെപ്റ്റ്.....ആക്ച്വലി...<br />ഡോ.അയ്യര്- അസ്ട്രോളജിയും
അതുതന്നെയാണ് പറയുന്നത്..<br />ചോദ്യകര്ത്താവ്- അതായത് നിങ്ങള് കഴിഞ്ഞ ജന്മത്തില്
ഒരു സേനാധിപനായിരുന്നു, ഭിക്ഷക്കാരനായിരുന്നു...<br />ഡോ.അയ്യര്-(ഇടപെട്ടുകൊണ്ട്) ഹേ
ഹേ...ഇതൊന്നും അസ്ട്രോളജിയല്ല<br />ചോദ്യകര്ത്താവ്-അപ്പോള് പുനര്ജന്മമെന്ന്
പറയുന്നതില്....കാര്യമില്ല?...<br />ഡോ.അയ്യര്-(ഇടപെട്ടുകൊണ്ട്)...നമുക്കറിയില്ല...<br />ചോദ്യകര്ത്താവ്-
അറിയില്ല...ഹ ഹ യൂ ആര് ഡിസാമിംഗ് മീ ബൈ ജസ്റ്റ് നെഗേറ്റിംഗ്
എവരിതിംഗ്...(ചിരിക്കുന്നു)<br />ഡോ.അയ്യര്- നമുക്കറിയില്ല, അസ്ട്രോളജിയില്
അതിനൊന്നും....ഇല്ലാത്ത കണ്സെപ്റ്റ് ജ്യോതിഷത്തിലുണ്ടെന്ന്
സങ്കല്പ്പിക്കുന്നതാണ് കുഴപ്പം....<br />ചോദ്യകര്ത്താവ്-മാത്രമല്ല വിധി അനുഭവിച്ചേ
പറ്റുവെങ്കില് നമുക്ക് പിന്നെ ഫ്രീ വില് ഇല്ല... ശ്വാസംമുട്ടി മരിക്കണം
എന്നാണെങ്കില് പിന്നെ അത് ഓക്സിജനില്ലാതെ വേണോ ഹൈഡ്രജിനില്ലാതെ വേണോ എന്നൊക്കെ
പറയുന്നതില് കഥയില്ല....പക്ഷെ ശൂലപാണി വാര്യരുള്പ്പെടെയുള്ള ജ്യോതിഷികള് ഫ്രീ
വില്ലിനെ അനുകരിച്ച് വിധിയോടൊപ്പം പൗരുഷം എന്നൊരു ആശയം പറയുന്നുണ്ട്.
വിധിക്കുപരിയായി നമുക്ക് അല്പ്പസ്വല്പ്പം മാറ്റാവുന്ന എന്തോ കാര്യങ്ങളാണ്
പൗരുഷത്തില്..അതായത് ഇവിടെ വരാം...പക്ഷെ എന്തു സംസാരിക്കണമെന്ന് നിങ്ങള്ക്ക്
തീരുമാനിക്കാം...എന്ന ലോജിക്ക്....അത് സാധ്യമാണോ....വിധിയില് അതിന്
സാധ്യതയുണ്ടോ?<br />ഡോ.അയ്യര്- അവിടെയാണ്... വിധി എന്നു പറഞ്ഞാല് എല്ലാം
പ്രീ-ഡിറ്റര്മിന്ഡ് എന്നാണെങ്കില് പിന്നെ ഈ ലോകം തന്നെ ഇല്ലെന്നാ
തോന്നണെ...(ചിരിക്കുന്നു)...അപ്പോള്...നമുക്ക് ചെയ്യാവുന്ന ചില
കാര്യങ്ങളുണ്ട്......ഫ്രീ വില് എന്നോ എന്തുവേണമെങ്കിലോ പറഞ്ഞു കൊള്ളൂ...പുതിയ
വാക്കുകള് കണ്ടുപിടിക്കാം...ശബ്ദന്യായങ്ങള്..ഒക്കെ
കണ്ടുപിടിക്കാം...<br />ചോദ്യകര്ത്താവ്-സ്വതന്ത്രേച്ഛ ...എന്നുവേണമെങ്കില്
<br />ഡോ.അയ്യര്-അതെ..ങാ...ഹ്....പക്ഷെ നമ്മള് ചെയ്യുന്ന പ്രവര്ത്തിയാണ് നമ്മുടെ
കാര്യങ്ങളാണ്...നമ്മുടെ.... അതുകൊണ്ട് പൂര്വജന്മം എന്നു
പറയണ്ട<br />ചോദ്യകര്ത്താവ്-അപ്പോള് ചാര്വാകന്മാര് പറഞ്ഞതുപോലെ ക്രിയാശ്ച
ഫലദായികാ:...ക്രിയക്കനുസരിച്ച് ഫലം കിട്ടുന്നു...എന്നു
പറയാം..അല്ലേ...?<br />ഡോ.അയ്യര്- വേണ്ട ചാര്വാകന്റെ കാലത്തിലോട്ട് പോകണ്ട.....
പൂര്വ ജന്മം എന്നെന്തിനാ പറയുന്നേ? പൂര്വ കാലത്ത് ചെയ്തതിന്റെ ഫലം ഇപ്പോള്
നമ്മളനുഭവിക്കുന്നു.....ഇപ്പോള് ചെയ്യുന്നതിന്റെ ഫലം ഭാവിയില് അനുഭവിക്കുന്നു....
അല്ലാതെ ജന്മം എന്നൊന്നും പറയണ്ട<br />ചോദ്യകര്ത്താവ്-ജന്മം ഇല്ല..?
<br />ഡോ.അയ്യര്-എന്നൊന്നും
പറഞ്ഞില്ല....എനിക്കറിയില്ല....<br />ചോദ്യകര്ത്താവ്-(ചിരിക്കുന്നു) ഞങ്ങള്ക്കും
അത്രയുമേ അറിയാവൂ.....<br />ഡോ.അയ്യര്-ഹ ഹ പലപ്പോഴും അറിയാത്ത കാര്യങ്ങളെ
കുറിച്ചാണല്ലോ നമ്മള് സംസാരിക്കുന്നത്....<br />ചോദ്യകര്ത്താവ്-ജ്യോതിഷത്തിന്റെ
പ്രകടമായ ഊന്നല് വിധിവിശ്വാസത്തിലാണ്.....ഞാന് മനസ്സിലാക്കിയിടത്തോളം.....
ജനകീയമായ.......രീതി അതാണ്. പക്ഷെ അങ്ങ് ഒരു വ്യത്യസ്തമായ
ചിന്ത...അവിടെ...<br />ഡോ.അയ്യര്-ഞാന്....വ്യത്യസ്തമായിട്ടൊന്നുമില്ല...ജ്യോതിഷത്തില്
ഇല്ല....<br />ചോദ്യകര്ത്താവ്-യു സ്റ്റാന്ഡ് ബൈ
ജ്യോതിഷം...?<br />ഡോ.അയ്യര്-ജ്യോതിഷത്തില് അങ്ങനെ പറഞ്ഞിട്ടില്ല...ഒരു കാര്യം
ഒരു സ്ഥലത്ത്.....ഞങ്ങള് പൊതുവെ
പറയും...എന്താണ്...കര്മ്മാര്ജ്ജിതം....<br />ചോദ്യകര്ത്താവ്-ങും...കര്മ്മാര്ജ്ജിതം....<br />ഡോ.അയ്യര്-
കര്മ്മാര്ജ്ജിതം എന്നു പറഞ്ഞിട്ടിങ്ങനെ
പറഞ്ഞു.....<br />ചോദ്യകര്ത്താവ്-കര്മ്മാര്ജ്ജിതം എന്ന വാക്കിനെ എടുത്ത്
വളച്ചൊടിച്ച് അവര് ഇങ്ങനെ ജന്മങ്ങള് ഉണ്ടാക്കിയതാണെന്നാണോ അങ്ങ്
പറയുന്നത്...?<br />ഡോ.അയ്യര്-അതെ...തീര്ച്ചയായിട്ടും...തീര്ച്ചയായിട്ടും....<br />ചോദ്യകര്ത്താവ്-അപ്പോള്
നായായിട്ടും നരിയായിട്ടും....പുലിയായിട്ടും...എന്നൊക്കെ
പറയുന്നത്...?<br />ഡോ.അയ്യര്- ആ..എന്നൊക്കെ
പറയുന്നു..ആയിരിക്കാം....നമുക്കറിയില്ല.....നമുക്കറിയില്ലാത്ത ഫീല്ഡിലേക്ക്
എങ്ങനെയാ പോകുന്നേ...? എന്തായാലും ജ്യോതിഷവുമായിട്ട് അതിന്
ബന്ധമൊന്നുമില്ല..<br />ചോദ്യകര്ത്താവ്-ജ്യോതിഷവുമായി അതിന് ബന്ധമൊന്നുമല്ല...
ഒ.കെ... ജ്യോതിഷഫലം പ്രവചിച്ച് അതിന് ദക്ഷിണയോ പണമോ സ്വീകരിക്കുന്നത് അങ്ങയുടെ
ദൃഷ്ടിയില് എങ്ങനെ?<br />ഡോ.അയ്യര്- ഇവിടെയുള്ള...വേറെ എത്രയോ
കാര്യങ്ങളുണ്ട്......കൗണ്സിലിംഗ്.....അവരെല്ലാം ചെയ്യുന്നതുപോലെ ഇവരും
ചെയ്യുന്നതില് എന്താ തെറ്റ്?....പക്ഷെ കബളിപ്പിച്ച് വാങ്ങുകയാണെങ്കില്....അതിനെ
എതിര്ക്കും.... അത്രയേ ഉള്ളൂ</span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br /><span style="color: #990000;">നാഡീജ്യോതിഷം
സാധുവോ?</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ചോദ്യകര്ത്താവ്-ങും...ഇനി, നാഡീ ജ്യോതിഷത്തെ കുറിച്ച്.
ഇവിടെ,..അബ്ദുള്ള കുട്ടി എം.എല്.എ ഒക്കെ പോയി...ഫലം കിട്ടിയത്രെ...പേര്
പറഞ്ഞു...അച്ഛന്റെ പേര് പറഞ്ഞു..അമ്മയുടെ പേര് പറഞ്ഞു...അച്ഛന്റെയും അമ്മയുടെയും
പേര് പറയുന്നതുകൊണ്ട് നമുക്കെന്ത് പ്രയോജനം..?<br />ഡോ.അയ്യര്- നമുക്ക്
നേട്ടമില്ല....പക്ഷെ<br />ചോദ്യകര്ത്താവ്-നമ്മളെ സ്റ്റണ് ചെയ്യാം..
അല്ലേ?<br />ഡോ.അയ്യര്-അല്ല അവിടെയാണ്...്യൂഞാന് പരീക്ഷിച്ച്
നോക്കിയിട്ടുള്ളതാണ്...ഇന്ത്യയില് ജനിച്ചതും വിദേശകളുമൊക്കെ
നോക്കിയിട്ടുള്ളതാ...നമ്മുടെ തമ്പ് ഇംപ്രഷന് കൊടുക്കുകയാണെങ്കില് വേറൊന്നും
വേണ്ട,അവര് നമ്മുടെ ജാതകം എടുത്ത് തരുകയാ....എന്നിട്ട് അതിനകത്ത്
എഴുതിയിരിക്കുന്നത് വായിക്കുകയാണ്....അവരുടെ കയ്യിലെ ഓല...അത് കാണിച്ചു
തന്നു....പക്ഷെ ഒരു കാര്യം ചോദിച്ചിട്ട് അവര് ജന്മത്ത് തരുന്നില്ല....തമ്പ്
ഇംപ്രഷനില് നിന്ന് നിങ്ങളെങ്ങനെ ഈ ജാതകം എടുത്തു?....അത് മാത്രം രഹസ്യമാണ്...ഞാന്
വിചാരിച്ചുകൊണ്ടിരിക്കുന്നത്...ഏതെങ്കിലും കാലത്ത് ഒരു കരിങ്കാലി. വരും...അയാളിത്
പറഞ്ഞുതരും എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുകയാണ്.....പക്ഷെ അത് വളരെ
കറക്ടാ....ഗ്രഹനില എങ്ങനെ പറഞ്ഞു അയാള്? ഡേറ്ററിഞ്ഞാല്പ്പോലും അത്
പറയാനാവില്ല.പക്ഷെ ഈ തമ്പ് ഇംപ്രഷന് കൊണ്ടു മാത്രം...ഇതെങ്ങനെ
സാധിക്കുന്നു....?<br />ചോദ്യകര്ത്താവ്-നാഡീജ്യോതിഷികളെക്കുറിച്ച് ഒരുപാട്
പരീക്ഷണങ്ങളും പരിശോധനകളുമൊക്കെ നടത്തിയിട്ടുണ്ട്. അതിലെല്ലാം ഇവര്...ആളുകളുടെ
പേരു പറയുന്നതില് പോലും വലിയ പരാക്രമമാണ് കാണിച്ചത്. പേരിന്റെ ആദ്യക്ഷരം ഏ ആണോ ബി
ആണോ... ഈ നാലക്ഷരത്തില് ഏതാണ്...?അതാണോ മറ്റേതാണോ...എന്നൊക്കെ
ആരായുന്നുണ്ട്....മാത്രമല്ല...പലപ്പോഴും നമുക്കവരെ കബളിപ്പിക്കാന്
കഴിയുന്നുണ്ട്....നമ്മള് പറയുന്നതനുസരിച്ചേ അവര്ക്ക് നിഗമനങ്ങളില്
എത്തിച്ചേരാന് കഴിയുന്നുള്ളു....ഇപ്പോള് ഞാനൊരു വ്യാപാരിയായി അവരുടെ മുന്നില്
ചെന്നിരുന്നാല് ആ രീതിയിലുള്ള ഫലങ്ങളാണ് പൂര്വജന്മത്തിന്റെ കാര്യത്തിലൊക്കെ
പറയുന്നത്. അപ്പോള്...നമുക്കവരെ കബളിപ്പിക്കാം. കബളിപ്പിക്കാന് കഴിയുമെങ്കില്
അവരുടെ കയ്യിലിരിക്കുന്നത് ശാസ്ത്രമല്ല...<br />ഡോ.അയ്യര്-അവര് വേറെയൊന്നും
ചെയ്യുന്നില്ല. അവരവിടെ ഓലയില് എഴുതിവെച്ചിരിക്കുന്നത് വായിക്കുന്നെന്നേ
ഉള്ളൂ...<br />ചോദ്യകര്ത്താവ്-ഈ ഓലയുടെ കാര്യം പറഞ്ഞാല്....ഈയിടയ്ക്ക്
തമിഴ്നാട്ടില് സണ് ടി.വി ഇവര് ഓലയുണ്ടാക്കുന്ന സ്ഥലത്ത് പോയി തൊഴിലാളികള്
പനയോല വെട്ടുന്നതും അവര് തന്നെ അത് പുഴുങ്ങിയുക്കി അതിലെന്തോ
കുത്തിക്കുറിക്കുന്നതും കാണിച്ചിരുന്നു..പ്രാചീന തമിഴ് ലിപിയിലാണ്
കുത്തിക്കുറിക്കുന്നത്...ഇത് പലപ്പോഴും ആധുനികമായ ലിപി അറിയുന്നവര്ക്ക്
വായിക്കാനാവില്ല...അല്ലാത്തവര്ക്ക് കൊടുക്കുകയുമില്ല...ലോകത്തുള്ള എല്ലാ
മനുഷ്യരുടേയും വിധി ഈ ഓലകളിലുണ്ടെന്നാണ് പറയുന്നത്....അങ്ങനെയാണെങ്കില് എത്ര കോടി
ഓലകള് അവരവിടെ സ്റ്റോക്ക് ചെയ്യേണ്ടിവരും?<br />ഡോ.അയ്യര്- പറയാം, ഒരു
തെറ്റാണിപ്പോള് പറഞ്ഞത്...എല്ലാവരുടേയും ഓലയില്ല...<br />ചോദ്യകര്ത്താവ്-അവിടെ
ചെല്ലുന്നവരുടെ മാത്രം ഓലയേ ഉള്ളൂ...?<br />ഡോ.അയ്യര്-അവിടെ ചെല്ലുന്നവരുടെ
എന്നല്ല...കുറെപ്പേരുടെ...ഇങ്ങനെ എഴുതി വെച്ചിരിക്കുകയാണ്....എങ്ങനെയത് നേരത്തെ
എഴുതിവെച്ചു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല...അതിനകത്ത് കാണുമ്പോള്... ഒരു
ഗ്രഹനില തന്നിട്ടുണ്ട്...അതിന്റെ ഫലങ്ങളാണ് പറഞ്ഞിരിക്കുന്നത്...അത്
അസ്ട്രോളജിക്കലാണ്...<br />ചോദ്യകര്ത്താവ്-അപ്പോള് നാഡീജ്യോതിഷം ഫലത്തില്
ശരിയാണെന്നാണോ സാറ് പറയുന്നത്?<br />ഡോ.അയ്യര്- ശരിയാണ്<br />ചോദ്യകര്ത്താവ്-ശരിയാണ്,
അതിനകത്ത് (ഗ്രഹനിലയില്) പറയുന്ന ഫലങ്ങളെല്ലാം ശരിയാണ്...?<br />ഡോ.അയ്യര് -എല്ലാം
ശരിയല്ല...ഇവിടെയൊക്കെയാണ്...വേണ്ടാത്ത വാക്ക്
കുത്തിക്കയറ്റുന്നത്...കണ്ടോ....എല്ലാമെന്ന്..<br />ചോദ്യകര്ത്താവ്-എല്ലാം
ശരിയാണെന്ന് പറയുമ്പോള് പൊതുവെ ഭൂരിഭാഗം ശരിയാണെന്നല്ലേ...എന്നെങ്കിലല്ലേ നമുക്കത്
കണ്സിഡര് ചെയ്യാന് പറ്റൂ...?<br />ഡോ.അയ്യര്-ഇതുമാതിരി... പേര് പറയുക...നമുക്ക്
അത്ഭുതംതോന്നും.....<br />ചോദ്യകര്ത്താവ്-സര്,ചത്തിരിക്കുന്ന ഒരു ക്ളോക്ക് പോലും
ഒരു ദിവസം രണ്ടു പ്രാവശ്യം കറക്ട് സമയം കാണിക്കും...അപ്പോള് എല്ലാം ശരിയാണോ എന്ന്
ഞാന് ചോദിക്കുമ്പോള് ഭൂരിഭാഗവും ശരിയാകേണ്ടതുണ്ട്....എങ്കിലേ നമുക്കത് ഒരു
പദ്ധതിയായിട്ട് എടുക്കാനാവുകയുള്ളു...<br />ഡോ.അയ്യര്-എല്ലാം ശരിയല്ല, കുറെയൊക്കെ
ശരിയാണ്....<br />ചോദ്യകര്ത്താവ്- അത് എല്ലാത്തിലും കുറെ കാര്യങ്ങള് ശരിയായി
വരില്ലേ. ഫോര് എക്സാമ്പിള്...എനിക്കിപ്പോള് സാറിനെ കുറിച്ച് ചില കാര്യങ്ങള്
ശരിയായിട്ട് പറഞ്ഞുകൂടേ...എല്ലാം ശരിയാവില്ലെങ്കിലും...?<br />ഡോ.അയ്യര്- അതെ,അത്രയേ
ഉള്ളൂ..<br />ചോദ്യകര്ത്താവ്-അപ്പോള് ഇതൊരു പ്രവചനവിദ്യയാണെന്ന് പറയുന്നതില്
എന്താണ് കാര്യം?<br />ഡോ.അയ്യര്-അതെ...അവിടെയാണ് കുഴപ്പം. ഹഡ്രഡ് പെര്സെന്റ്
കൃത്യമാകില്ല<br />ചോദ്യകര്ത്താവ്-ബട്ട് യൂ നീഡ് അറ്റ് ലീസ്റ്റ് സെവന്റി
പെര്സന്റ്...? 70-80% ...?<br />ഡോ.അയ്യര്-അത് പോരാ എന്നാണ് ഞാന്
പറയുന്നത്...<br />ചോദ്യകര്ത്താവ്-അപ്പോള് സാറെന്താണ് പറയുന്നത്...എഴുപത് ശതമാനം
പോലുമില്ലെന്നാണോ..?<br />ഡോ.അയ്യര്-ഇല്ല...പലപ്പോഴുമില്ല....<br />ചോദ്യകര്ത്താവ്-അപ്പോള്
വീണ്ടുമതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയല്ലേ...?<br />ഡോ.അയ്യര്-അതെ, ചോദ്യം
ചെയ്യണം...എന്തുകൊണ്ട്?.....അങ്ങനെയുള്ളതിനെ മാറ്റണം...അത് ഗവേഷണത്തില് കൂടി
മാത്രമേ കണ്ടെത്താന് കഴിയുകയുളളു.<br /><br />ജ്യോതിഷവും
പുരസ്സരണവും<br />ചോദ്യകര്ത്താവ്-ങു. ഒകെ. അവസാനഭാഗത്തേക്ക് വന്നാല്
പുരസ്സരണത്തിന്റെ കാര്യത്തില് ഇപ്പോള് ഏതാണ്ട് 24 ദിവസത്തോളം മാറിയിട്ടുണ്ട്
എന്ന് നാം പറയുന്നു. പാശ്ചാത്യലോകത്ത് ഒഫ്യൂക്കസ് എന്ന പതിമൂന്നാം രാശി കൂടി വെച്ച്
പ്രവചിക്കുന്ന ഒന്നുമതുല് നാല് ശതമാനംവരെ ജ്യോതിഷികളുണ്ട്. അവരുടെ ക്ളൈന്റ്സ്
വളരെ ഹാപ്പിയാണ്...പന്ത്രണ്ട് രാശി വെച്ച് പ്രവചിക്കുന്നവരുടെ ക്ളൈന്റ്സും
ഹാപ്പിയാണ്...ഇപ്പോള് ഏരീസ് എന്നുപറയുന്നത് അടുത്ത രാശിയിലേക്ക്
പോയിരിക്കുന്നു...23-24 ദിവസം എന്ന് പറയുമ്പോള് പോയിട്ടുണ്ടാവും...അതുകൊണ്ട്
രാശികള് പുന:ക്രമീകരിക്കണം എന്ന രീതിയിലുള്ള ചര്ച്ചകള് പാശ്ചാത്യലോകത്ത്
നടക്കുന്നുണ്ട്....പ്രൊഫസര് കങ്കിളിന്റെയൊക്കെ ആര്ഗുമെന്റ്.....ഒരുപക്ഷെ സാര്
വായിച്ചിട്ടുണ്ടാവണം...പക്ഷെ അത്തരത്തിലുള്ള ചര്ച്ചയൊന്നും ഇന്ത്യയില്
വരുന്നില്ല...അവര് പറയുക ചാന്ദ്രസൗധങ്ങള്ക്ക് അത് ബാധകമല്ലെന്നാണ്...സാറെങ്ങനെ
കാണുന്നു അതിനെ? സൗരരാശികളില് തന്നെയല്ലേ
ചന്ദ്രസൗധങ്ങള്?...<br />ഡോ.അയ്യര്-അവിടെയാണ് ഇന്ത്യയുടെ പ്രത്യേകത...നമുക്ക് ഒരു
ചെറിയ ദോഷമുണ്ട്....അതിന് പറയുന്നത് യാഥാസ്ഥിതികത്വം എന്നാണ്....മാത്രമല്ല പണ്ട്
ആര് എന്തു പറഞ്ഞാലും
അതാവര്ത്തിക്കുക....എന്നുള്ളതാണ്....മന്ത്രങ്ങള്...എല്ലാമുണ്ട്.....പുതിയ
മന്ത്രങ്ങള് വല്ലതുമുണ്ടോ? ഇല്ല പഴയ മന്ത്രങ്ങള് ആവര്ത്തിക്കുക....അതിങ്ങനെ
ആവര്ത്തിച്ചുകൊണ്ടിരിക്കുക....അര്ത്ഥമറിഞ്ഞാണോ
പറയുന്നത്...?അതുമല്ല<br />ചോദ്യകര്ത്താവ്-അപ്പോള് ഇന്ത്യന് ജ്യോതിഷം
സായനവര്ഷത്തിലേക്ക് പോകുന്നതിനെ അങ്ങ് അംഗീകരിക്കുമോ?<br />ഡോ.അയ്യര്-ഈ വര്ഷം
എങ്ങനെ വേണമെങ്കിലും ആകാം....<br />ചോദ്യകര്ത്താവ്-അങ്ങനെയാണെങ്കില് മീനം ഏഴിലേക്ക്
നമ്മുടെ വിഷുവം ഒന്ന് ഷിഫ്റ്റ് ചെയ്യുന്നതിന് എന്താണ് കുഴപ്പം...അതല്ലേ
യാഥാര്ത്ഥ്യത്തോട് കൂടുതല് പൊരുത്തപ്പെട്ടു നില്ക്കുന്നത്...?<br />ഡോ.അയ്യര്-ഒരു
കുഴപ്പവുമില്ല....തീര്ച്ചയായിട്ടും ചെയ്യണം<br />ചോദ്യകര്ത്താവ്-പക്ഷെ എന്തുകൊണ്ട്
അങ്ങയെപ്പോലുള്ളവര് അതിന് വേണ്ടി
ശബ്ദമുയര്ത്തുന്നില്ല..?<br />ഡോ.അയ്യര്-എന്തുകാര്യം? നമ്മുടെ ശബ്ദം ആര്
കേള്ക്കാന്? അതുംകൂടി വേണം...ഇവിടെ സര്ക്കാര്.. ഇവിടെ ഏറ്റവും കൂടുതല്
അഡ്വര്ടൈസ്മെന്റ് ചെയ്യുന്ന ആള്ക്കാരെ മാത്രം വിളിച്ചുവരുത്തും....ഇപ്പോള്
പറഞ്ഞില്ലേ...പ്രസിദ്ധരായ ഇന്നയാള്....അവരാണ് കാര്യങ്ങള്
തീരുമാനിക്കുന്നത്....പണ്ട് രണ്ട് പത്രക്കാരെ വിളിച്ചു
കൂട്ടി....മലായാളമനോരമ..മാതൃഭൂമി...ലളിതമായ കാര്യമായിരുന്നു.....എന്നാണ് ഒന്നാം
തീയതി? രണ്ടുപേരും കൂടി തര്ക്കമായി...ഇത് ഒന്നാം തീയതിയാണ്...അത് ഒന്നാം
തീയതിയാണ്...എന്നൊക്കെ. അവസാനം ഒരു കമ്മറ്റീം ഉണ്ടാക്കി...
ങും....അസ്ട്രോണമിയെക്കുറിച്ച് ഒന്നുമറിയാതെ..എന്നിട്ടെന്തുണ്ടായി...?കുറച്ചുകൂടി
കോംപ്ളിക്കേഷനായിട്ട് അവര് റെക്കമെന്ഡേഷന്
കൊടുത്തു...ഇതാണുണ്ടായത്....(ചിരിക്കുന്നു)...സിംപിള്..വെരി
സിംപിള്...<br />ചോദ്യകര്ത്താവ്-അപ്പോള് സാര് പറയുന്നത് ജ്ഞാനവും
പാണ്ഡിത്യവുമുള്ളവര്ക്ക് വലിയ വിലയില്ലാത്ത സമൂഹമാണിത്
എന്നാണ്...?<br />ഡോ.അയ്യര്-ഇല്ല സംശയമില്ല...അതുകൊണ്ടാണ് ഞാന് ആദ്യമേ
പറഞ്ഞത്...ഇവിടെയൊക്കെ വന്നിരിക്കുന്ന കുഴപ്പം ഈ ഗ്രന്ഥങ്ങളൊക്കെ എടുത്ത്
വ്യാഖ്യാനിക്കാനായി സംസ്കൃതപണ്ഡിതന്മാരുടെ കയ്യില് കൊടുത്തു എന്നതാണ്. അത്
പോരാ...ശാസ്ത്രം അറിയാവുന്നവന്റെ കയ്യില് കൊടുക്കണം.അയാള് സംസ്കൃതം പഠിച്ചിട്ട്
...ഇത് ചെയ്യണം....അതാണ് വേണ്ടത്...<br /><br /><span style="color: red;">പ്രണയം
ജാതകത്തിലുണ്ടാവും</span></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br />ചോദ്യകര്ത്താവ്-ശാസ്ത്രത്തിലേക്ക് അങ്ങ് വീണ്ടും
വന്നതുകൊണ്ട് വീണ്ടുമൊരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങ് സമയത്തിലാണ്
വിശ്വസിക്കുന്നത്. ഈയിടെ 'സദാനന്റെ സമയം'എന്നൊരു സിനിമ
ഇറങ്ങിയിരുന്നു....<br />ഡോ.അയ്യര്-അതെ, തീര്ച്ചയായും<br />ചോദ്യകര്ത്താവ്-ആ സിനിമ
കണ്ടിട്ട് ജ്യോതിഷവിശ്വാസികളെല്ലാം പരിഹസിച്ച് കയ്യടിച്ചു...കാരണം
നേരംനോക്കുന്നതും സമയം നോക്കുന്നതും തെറ്റാണെന്നും കടുത്ത അന്ധവിശ്വാസമാണെന്നും
മറിച്ച് ഒരു ഗ്രഹനിലയൊക്കെ നോക്കിയാല്... വലിയ ശാസ്ത്രീയത ഉണ്ടെന്നും ഒക്കെയുള്ള
ഒരു ബോധം ജനങ്ങള്ക്കുണ്ട്. പക്ഷെ, ഇവിടെ അങ്ങ് സമയംനോട്ടത്തിനും
നേരംനോട്ടത്തിനുമൊക്കെ അനുകൂലമായ ഒരു നിലപാട് എടുക്കുന്നതായി
കാണുന്നു...<br />ഡോ.അയ്യര്-ഇത് നോക്കിയാല്... അതാണ് എപ്പോഴും നമ്മുടെ പരിമിതികള്
നമ്മള് മനസ്സിലാക്കണം...ഇതുകൊണ്ടെന്തെറിയാം...അത് നമ്മള്
മനസ്സിലാക്കുന്നില്ല....ഇതുകൊണ്ട് എല്ലാമറിയാം എന്ന് തെറ്റിദ്ധരിക്കുന്നു.. ഇല്ല
അവിടെയാണ് തെറ്റ്...ഞാനിപ്പോള്...മുമ്പ് പറഞ്ഞില്ലേ...ചൊവ്വാദോഷത്തിന്റെ
കാര്യം.... അതുമിതുപോലെ ഒരെണ്ണമാണ്...നമ്മുടെ കണ്ണിന് മുമ്പില് പ്രത്യക്ഷത്തില്
കാണുന്ന ഒരു കാര്യം...ഒരു മനുഷ്യന് അംഗീകരിക്കുന്നില്ല....ഇത്(ചൊവ്വാദോഷം)
നോക്കാതെ ചെയ്യുന്ന കുറഞ്ഞത് ഒരു കമ്മ്യൂണിറ്റിയെങ്കിലും ഇവിടെയുണ്ട്...അവരുടെയും
ഫാമിലി ലൈഫ് വളരെ കെട്ടുറപ്പുള്ളതാണ്....ഒരു കുഴപ്പവും
കാണുന്നില്ല<br />ചോദ്യകര്ത്താവ്-(ചിരിച്ചുകൊണ്ട്) ഒരു അയ്യര് ഫാമിലി
ഗ്രൂപ്പുണ്ട്...അടുത്തിടെ ഫേസ് ബുക്കില് കണ്ടു...ശിവനും പാര്വതിയും പ്രണയിച്ച്
വിവാഹം കഴിച്ചത് കൊണ്ട് നിങ്ങളും ജാതകമൊന്നും നോക്കണ്ട,പ്രേമിച്ച് വിവാഹം
കഴിച്ചുകൊള്ളു എന്ന് പറയുന്ന ഒരു അയ്യര് ഗ്രൂപ്പ് ഫേസ് ബുക്കിലുണ്ട്...ഞാന്
കണ്ടിരുന്നു...<br />ഡോ.അയ്യര്-ഇതുപോലെ തന്നെ.....പക്ഷെ ഇപ്പറഞ്ഞ കാരണം ഞാന്
ന്യായീകരിക്കുന്നില്ല...ഞാന് ജ്യോതിഷപരമായിട്ട് പറയുകയാണ്... രണ്ട് പേര്
തമ്മില് ഇഷ്ടമാണെന്നിരിക്കട്ടെ....ആ ജാതകത്തില് അത്
കാണും...പൊരുത്തമുണ്ടാകും...<br />ചോദ്യകര്ത്താവ്-അത് കുഴപ്പമാകുമോ...?ഹ
ഹ.....<br />ഡോ.അയ്യര്-അത് കുഴപ്പമൊന്നുമാകില്ല....ഞാനും അങ്ങനെ തന്നെയാ.....ഞാനും
അങ്ങനെ തന്നെയാ...<br />ചോദ്യകര്ത്താവ്-അപ്പോള് പ്രണയമുണ്ടെങ്കില് അത് ജാതകത്തില്
കാണുമെന്ന് പറഞ്ഞാല് ജാതകത്തില് കണ്ടില്ലെങ്കില് പ്രണയിക്കാന് പാടില്ലെന്നല്ലേ
അതിന്റെ റിവേഴ്സ് ലോജിക്ക്..?<br />ഡോ.അയ്യര്-പാടില്ലെന്ന്
അര്ത്ഥമില്ല...പ്രണയമുണ്ടെങ്കില് ഇതിനകത്ത് കാണും. അല്ലെങ്കില് ജ്യോതിഷം
തെറ്റ്...വലിച്ചെറിയണം...<br />ചോദ്യകര്ത്താവ്-ജ്യോതിഷം വലിച്ചെറിയണം...നമ്മുടെ
ആവശ്യം മുന്നോട്ട് പോകണം?<br />ഡോ.അയ്യര്-ഞാന് നിറുത്താന്
തയ്യാറാണ്..(വേദവേദാംഗ)പരിഷത്ത് പിരിച്ചുവിടാം. പ്രണയിക്കുന്ന രണ്ട് പേരുടെ
പൊരുത്തം ജാതകത്തിലുണ്ടാവും.....യഥാര്ത്ഥ പൊരുത്തമാണ് ഞാന് പറയുന്നത്. അല്ലാതെ ഈ
പഞ്ചാംഗത്തിന്റെ അവസാനം പറയുന്ന കള്ളപ്പൊരുത്തമല്ല<br />ചോദ്യകര്ത്താവ്- അപ്പോള്
പ്രണയിക്കുന്ന രണ്ടു പേരുടെ ജാതകത്തില് അതുണ്ടാവും. ചിലപ്പോള് ഒരാള്ക്ക് തന്നെ
പല പ്രണയം ഉണ്ടാകും...എല്ലാവരും കാലാകാലങ്ങളില് എത്രയോപേരെ പ്രണയിക്കുന്നു? സിനിമാ
നടന്മാരെയും നടികളെയുമൊക്കെ നോക്കുകയാണെങ്കില് അവര്ക്ക് ഒരുപാട്
പ്രണയങ്ങളൊക്കെയുണ്ട്...ഇതെല്ലാം അവരുടെ ജാതകത്തില് റിഫ്ളക്റ്റ്
ചെയ്യും...?<br />ഡോ.അയ്യര്- അത്
ഇന്ഫാക്ച്ചുവേഷനാണ്....പ്രണയമല്ല<br />ചോദ്യകര്ത്താവ്- ങും...ഇന്ഫാച്ചുവേഷനും
പ്രണയവും....ഹ ഹ<br />ഡോ.അയ്യര്-(ചിരിക്കുന്നു) അതില് പ്രണയവും
കാണും....കണ്ടേക്കാം...<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ചോദ്യകര്ത്താവ്-ഹ ഹ...അവിടെയും ഒരു കണ്ഫ്യൂഷന്റെ
മേഖലയിലേക്ക് പോവുകയാണ്....ഞാന് പെട്ടെന്ന് വേറൊരു ചോദ്യത്തിലേക്ക്
വരികയാണ്....സമയമാണ് സാറിന്റെ പ്രമാണം...എനിക്ക് തോന്നുന്നു അങ്ങൊരു ബുദ്ധിപരമായ
കളിയവിടെ കളിച്ചു....അതായത് ഗ്രഹങ്ങളുടെ കാരകത്വം എങ്ങനെയുണ്ടായി എന്ന് പറയാന്
സാധിക്കുന്നില്ല...അതുകൊണ്ട് അങ്ങ് സമയത്തിലേക്ക് വരുന്നു....പക്ഷെ അതേ ചോദ്യം
അവിടെയും വരുന്നുണ്ട്....അതായത് ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് വരുന്നു....എന്റെ
ചോദ്യമിതാണ്..... ഒരു സമയത്തെ മറ്റൊരു സമയത്തില് നിന്ന് വ്യതിരിക്തമാക്കുന്നത്
എന്താണ്?<br />ഡോ.അയ്യര്-അത്...അത്...ഇവിടെയും ആപേക്ഷികതയുണ്ട്....എവിടെ
എന്നുള്ളതാണ്...<br /><br />ജ്യോതിഷം ശാസ്ത്രവുമല്ല
കപടശാസ്ത്രവുമല്ല<br />ചോദ്യകര്ത്താവ്-പ്രാദേശികമായി എന്നങ്ങ് തന്നെ
പറഞ്ഞു<br />ഡോ.അയ്യര്- അതാണ്...ഈ ജ്യോതിഷം മുഴുവന് തകര്ന്ന് തരിപ്പണമാകും...നാളെ
സൗരയൂഥത്തില് നിന്ന് ആളുകള് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റിക്കഴിഞ്ഞാല്
തീര്ന്നു....ഇതിന്റെ പ്രസക്തിയില്ലാതാവും. അപ്പോള് ഇവിടെയുള്ളതിന്റെ കാര്യത്തില്
മാത്രമേയുള്ളു.... അതുകൊണ്ട് ഒരനുഭവത്തിന്റെ വെളിച്ചത്തിലാണ്...അതുകൊണ്ടാണ്
ഞാനാദ്യം പറഞ്ഞത്....സാധാരണ പറയുന്ന മാതിരി ശാസ്ത്രം ആണോ...? അല്ല എന്നു
പറയേണ്ടിവരും....<br />ചോദ്യകര്ത്താവ്-പിന്നെയൊരു
കപടശാസ്ത്രമാണോ?<br />ഡോ.അയ്യര്-എന്ന്
പറയാനൊക്കില്ല....<br />ചോദ്യകര്ത്താവ്-അപ്പോള് രണ്ടിനുമിടയ്ക്കുള്ള
ഒരു.....<br />ഡോ.അയ്യര്-കാപട്യമല്ല...ഇങ്ങനെയാണല്ലോ
ശാസ്ത്രം...വളരുന്നത്?<br />ചോദ്യകര്ത്താവ്- പക്ഷെ അങ്ങനെയൊരു
വളര്ച്ച...(ശാസ്ത്രത്തിലേക്ക്) അങ്ങുപറയുന്നത് പോലെ
വരുന്നില്ലല്ലോ?<br />ഡോ.അയ്യര്-അതെ വരുന്നില്ല...അത് വരാത്തതിന്റെ കാരണം..ഞാന്
മുമ്പ്
പറഞ്ഞ....<br />ചോദ്യകര്ത്താവ്-യാഥാസ്ഥിതികത്വം...?<br />ഡോ.അയ്യര്-യാഥാസ്ഥിതികത്വം
മാത്രമല്ല ബ്ളോക്കിംഗ്...അവരുടെ കയ്യിലിരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ്...ചില
മതത്തിന്റെ ആണൊന്നൊക്കെ പറഞ്ഞ്...ഞാന് ജ്യോതിഷം മതത്തിന് അതീതമായിട്ടാണ്
പഠിച്ചത്...<br />ചോദ്യകര്ത്താവ്-പക്ഷെ മതത്തിന് അതീതമായി അങ്ങ് ജ്യോതിഷം
പഠിക്കുമ്പോഴും ജ്യോതിഷത്തെ വെറുക്കുകയും മതപരമായ ശാസനകൊണ്ട് അതിനെ വിലക്കുകയും
ചെയ്യുന്ന മതങ്ങളുണ്ടല്ലോ...സെമറ്റിക്ക്
മതങ്ങള്...?<br />ഡോ.അയ്യര്-ഉണ്ട്...ഉണ്ട്<br />ചോദ്യകര്ത്താവ്-അപ്പോള് മതത്തിന്
അതീതമാണ് എന്ന് അങ്ങ് നിര്ദ്ദേശിക്കുന്ന ഒരു കാര്യം അവര്
സ്വീകരിക്കില്ലല്ലോ...?<br />ഡോ.അയ്യര്-മതപുരോഹിതന്മാര് ഇത് കയ്യിലെടുത്തപ്പോഴാണ്
ദോഷമുണ്ടായത്....അപ്പോള് അവരുടെ ആധിപത്യം നിലനിറുത്താന് വേണ്ടി ഓരോ
നിയമങ്ങളുണ്ടാക്കുകയായിട്ടുണ്ട്....എല്ലാം നാട്ടിലും ഇതു
തന്നെയാണ്.<br />ചോദ്യകര്ത്താവ്-അവിടെ ഹിസ്റ്റോറിക്കലായ ഒരു ചോദ്യം വരുന്നു...
മതപുരോഹിതന്മാര് ജ്യോതിഷം കയ്യിലെടുത്തു എന്നു പറയുന്നത്
ശരിയാണോ...ജ്യോതിശാസ്ത്രം മതപുരോഹിതന്മാര് കയ്യിലെടുത്തു എന്നല്ലേ
പറയേണ്ടത്?<br />ഡോ.അയ്യര്- അതെ അതുതന്നെ..അങ്ങനെയാണ്
ജ്യോതിഷമാകുന്നത്.<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ചോദ്യകര്ത്താവ്- അല്ലാ, ഈ ജ്യോതിഷം എന്നെങ്കിലും
ശാസ്ത്രത്തിന്റെ കയ്യിലുണ്ടായിരുന്നോ? ഐ മീന്
ജോത്സ്യം?<br />ഡോ.അയ്യര്-ആ..ഹ്<br />ചോദ്യകര്ത്താവ്-ജ്യോതിഷം ഒരിക്കലും
ശാസ്ത്രത്തിന്റെ ഭാഗമായിരുന്നുല്ല. നേരെമറിച്ച് ജ്യോതിശാസ്ത്രം
ആയിരുന്നു...അതന്നത്തെ ശാസ്ത്രമായിരുന്നു...<br />ഡോ.അയ്യര്-ശാസ്ത്രം എന്നുപറഞ്ഞു
കഴിഞ്ഞാല്...(അതായത്)ജ്യോതിശാസ്ത്രം വളര്ന്നുവന്നു....<br />ചോദ്യകര്ത്താവ്- അതെ,
വളര്ന്നുവന്നു...വളരെ പ്രയോജനകരമായി നമ്മുടെ കല്യാണത്തിന്
വേണ്ടിയുള്ള(നന്മയക്കായി) വിദ്യയായി....<br />ഡോ.അയ്യര്-പക്ഷെ എല്ലാ നാട്ടിലും ഒരു
പ്രത്യേക കാലഘട്ടം വന്നപ്പോള് സംഗതി മാറി...ജ്യോതിഷമായി...ഇതെല്ലാ
നാട്ടിലുമുണ്ടായിട്ടുണ്ട്....<br />ചോദ്യകര്ത്താവ്-ആക്ച്വലി...ഇപ്പോള്
വിദേശസര്വകലാശാലകളിലെങ്ങുംതന്നെ ജ്യോതിഷം പഠിപ്പിക്കുന്നില്ല...അവരത്
തള്ളി.കഴിഞ്ഞ 150 വര്ഷത്തിന് മുമ്പ് ശാസ്ത്രജ്ഞര് വരെ ജ്യോതിഷ
വിശ്വാസികളായിരുന്നു. പക്ഷെ കഴിഞ്ഞ 150 വര്ഷമായി ശാസ്ത്രത്തിലെ പുതിയ
കണ്ടുപിടുത്തങ്ങള് വന്നതോടുകൂടി അവര്ക്കത് കപടശാസ്ത്രമാണ്. സ്യൂഡോസയന്സെന്നാണ്
വിക്കിപീഡിയിയില് കാണുന്നത്....അതിലങ്ങനെ ഒന്നിനേയും അടച്ചാക്ഷേപിക്കുന്ന
പതിവില്ല. പക്ഷെ ഇന്ത്യയിലെ സര്വകലാശാലകളില് ഇത്
പഠിപ്പിക്കുന്നു...?<br />ഡോ.അയ്യര്-അതെ,ഇന്ത്യയില്
മാത്രമല്ല.....<br />ചോദ്യകര്ത്താവ്-മാത്രമല്ല.
ശ്രീലങ്ക..നേപ്പാള്..<br />ഡോ.അയ്യര്-അങ്ങനെ പലയിടത്തും ഈ
കച്ചവടമുണ്ട്....<br />ചോദ്യകര്ത്താവ്-അപ്പോള് സര്വകലാശാലാ തലത്തില്
പഠിപ്പിക്കേണ്ട ഒരു
കാര്യമല്ലിത്..?<br />ഡോ.അയ്യര്-തീര്ച്ചയായിട്ടും....എനിക്കതിനോട്
യോജിപ്പില്ല....വ്യക്തിപരമായി. പിന്നെ പറഞ്ഞുവരുമ്പോള് ഏത് വിജ്ഞാനഭാഗവും
പഠിപ്പിക്കാം... ഇതിപ്പോള്...ഇതിരിക്കട്ടെ, സാഹിത്യം പഠിപ്പിച്ചാലും ഇങ്ങനെ
തന്നെയല്ലേ....?<br />ചോദ്യകര്ത്താവ്-പക്ഷെ സാഹിത്യം സാഹിത്യമായിട്ടാണ്
പഠിപ്പിക്കുന്നത്. ഹാംലെറ്റ് എന്നൊരാള് ഭാവനാസൃഷ്ടിയാണന്ന് പറഞ്ഞാണല്ലോ നാം
പഠിപ്പിക്കുന്നത്...? പക്ഷെ ഇത് നമ്മുടെ ജീവിതവുമായി ബന്ധിപ്പിക്കുകയാണ്...സംതിങ്
ലൈക്ക്..ദേ ആര് മേക്കിംഗ് ഇറ്റ് സംതിങ് ലൈക്ക് എ ഹാന്ഷേക്ക് വിത്ത്
റിയാലിറ്റി...ദാറ്റ് ഈസ് നോട്ട് ഗുഡ്....നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണ്...
ഇടപെടുകയാണ് ചെയ്യുന്നത്...</span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;"><br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ഡോ.അയ്യര്- -എല്ലാത്തിനും ഇതേ മാതിരിയുള്ള ഒരു
ഭ്രാന്ത്...ജ്യോതിഷഭ്രാന്ത് എന്നു പറയുമ്പോള് തീര്ച്ചയായും
തെറ്റാണ്......അതുകൊണ്ടാണ് ചില സ്ഥലങ്ങളില് അത് നിരോധിച്ചിരിക്കുന്നത്...ജ്യോതിഷം
ഇല്ലാതിരുന്നാല്....<br />ചോദ്യകര്ത്താവ്-ഒന്നും
സംഭവിക്കാനില്ല...<br />ഡോ.അയ്യര്-ഒന്നും സംഭവിക്കാനില്ല....അതാണ്. ഉണ്ടെങ്കില് ചില
ഗുണങ്ങളുണ്ടാകുമായിരിക്കാം...<br /><br />മെഡിക്കല്
അസ്ട്രോളജി?!<br />ചോദ്യകര്ത്താവ്-എന്താണ് സര് ആ
ഗുണങ്ങള്...?<br />ഡോ.അയ്യര്-ഉദാഹരണമായി പറഞ്ഞാല് നമ്മുടെ പ്രൊബബിള്...ഇപ്പോള്
ഒരു രോഗം...ഇത് മെഡിക്കല് അസ്ട്രോളജി...ഇത് വളരെയധികം<br />ചോദ്യകര്ത്താവ്-അത്
വൈദ്യമല്ലേ സര്...? വൈദ്യശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ചുകൊണ്ട്....ഒരു
ഡോക്ടര് കണ്ണിനകത്ത് ടോര്ച്ച് അടിച്ച് നോക്കുന്നത് പോലെ..പള്സ് പിടിച്ചു
നോക്കുന്നത് പോലെ.... അങ്ങനെയൊക്കെ ചെയ്താല് പ്രാഥമികമായി തന്നെ പല കാര്യങ്ങളും
പ്രവചിക്കാം...<br />ഡോ.അയ്യര്-അതെ, ശരിയാണ്...പക്ഷെ അതുപോലെ തന്നെ ഗ്രഹനില
നോക്കിയാല് ഇന്ന കാലത്ത് ഇയാള്ക്ക് ഇത്(രോഗം) ഉണ്ടാകാനിടയുണ്ടെന്ന് അറിയാന്
പറ്റും...<br />ചോദ്യകര്ത്താവ്-സാറിനത് ഒബ്ജക്റ്റീവായി വെരിഫൈ ചെയ്യാന് പറ്റുമോ?
നോട്ട് വെരിഫിക്കേഷന്...ഐ സേ
റാറ്റിഫിക്കേഷന്...<br />ഡോ.അയ്യര്-ഓ..തീര്ച്ചയായിട്ടും...ഞാനൊരു അനുഭവം
പറയാം<br />ചോദ്യകര്ത്താവ്-അപ്പോള്...ആര്.സി.സി യിലേക്ക് നമുക്ക്
പോകാം...<br />ഡോ.അയ്യര്-ആര്.സി.സി യിലേക്ക് പോകേണ്ടതാണ്...ആര്.സി.സിയിലേക്കല്ല..
ഒരാള് വളരെ മാന്യന്..കാണാന് വന്നു. അയാളുടെ മകന് ഒരു രോഗം കണ്ടിന്യൂസായിട്ട്
വരുന്നു. അയാള്ക്ക് പ്രശ്നം നോക്കണം. ''തനിക്ക് വട്ടുണ്ടോ തലയ്ക്ക്?'' എന്ന്
ഞാന് ചോദിച്ചു. രോഗം വന്നാല് ഡോക്ടറുടെ അടുത്തല്ലേ പോകേണ്ടത്....? രണ്ട്
വര്ഷമായി കുട്ടിക്ക് അസുഖമുണ്ട്..തല്ക്കാലം ഓരോ മരുന്ന് കൊടുക്കും...തല്ക്കാല
ശാന്തി...പിന്നെയും വരും. അതല്ല,സാറൊന്ന് പ്രശ്നം വെച്ച് നോക്കണമെന്നായി
അയാള്.... എന്നാ ശരി നോക്കാം...എനിക്ക് കുഴപ്പമൊന്നുമില്ല എന്നു ഞാനും. ഇയാളുടെ
ഫാമിലി എനിക്കറിയാം...അവിടെ പണ്ട് ഒരു വികലാംഗനായ ഒരാളുണ്ടായിരുന്നു...അയാള്
മരിച്ചുപോയി...അയാളുടെ പ്രേതബാധയാണ് കുട്ടിക്ക് എന്നാണ് ഇയാള് കരുതിയിരിക്കുന്നത്.
അതുകൊണ്ടാ ആദ്യം ഞാനത് തടഞ്ഞത്. പിന്നീട് പ്രശ്നം വെച്ചു....വേറൊന്നും വേണ്ട...ആ
സമയത്തെ ഗ്രഹനില മാത്രം മതി അതിനൊക്കെ...മുമ്പെ പറഞ്ഞ വെറ്റിലയുടെ(ജ്യോതിഷം)
കാര്യം പോലല്ല...അതൊക്കെ കളിപ്പിക്കലാണ്.....<br />ചോദ്യകര്ത്താവ്-അതവര്
സമ്മതിക്കില്ല....അവരുടെ ചക്കര വിശ്വാസമാണ്..<br />ഡോ.അയ്യര്- അവര്
സമ്മതിക്കണ്ട...നമ്മള് കാണിച്ച് കൊടുക്കുന്നതാണ്.....നോക്കി കഴിഞ്ഞപ്പോള് ഒരു
കാര്യം ഞാന് പറഞ്ഞു-ഇത് രക്തബന്ധമുള്ളതാണ്...ഗ്രഹങ്ങളുടെ കാരകത്വം വെച്ചിട്ട്
പറഞ്ഞതാണ്....ഒരുപക്ഷെ ഹെറടിറ്ററി ആയിരിക്കാന് സാധ്യതയുണ്ട്......ഈ രണ്ട്
കാര്യങ്ങളാണ് പറഞ്ഞത്...നിങ്ങളിനി ഡോക്ടറുടെ അടുത്ത് പോയി
ചോദിക്കുക....<br />ചോദ്യകര്ത്താവ്-അത് വിവരപശ്ചാത്തലത്തില് നിന്നുകൊണ്ട് അങ്ങ്
നടത്തുന്ന ഒരനുമാനമല്ലേ.... കണ്ടിന്യൂസായ അസുഖം.... മാത്രമല്ല ഹെറടിട്ടറി എന്നൊക്കെ
പറഞ്ഞാല് ബയോളജിക്കലായ..ഒരു അംഗീകൃത വൈദ്യശാസ്ത്ര വസ്തുതയും...<br />ഡോ.അയ്യര്-അതെ,
അനുമാനം തന്നെയാണ്...പക്ഷെ ആ പശ്ചാത്തലത്തില് നിന്നല്ല...ഇതിനകത്ത്
നിന്ന്(ഗ്രഹനില)....ഇയാളുടെ അല്ല ദോഷം... ബ്ളഡിലുണ്ടെന്ന് പറഞ്ഞാല്...നിങ്ങളുടെ
ഡോക്ടറോട് ചോദിച്ചിട്ട് വെല്ലൂര്ക്ക് പോവുകയാ നല്ലതെന്ന് പറഞ്ഞു...വെല്ലൂരില്
രണ്ടു മാസം അവര് നോക്കി.....അവസാനം ഇതു തന്നെയാ....ഇവരുടെ ഫാമിലിയില്
ഇനിയുമുണ്ട്....എന്നിട്ട് ആഫ്റ്റര് വണ് ഇയര് ട്രീറ്റ്മെന്റ്,അയാള്
രക്ഷപെട്ടു....ഇത്രയും കാര്യങ്ങള് അതില് നിന്ന് കിട്ടി...ഇത്രയുമേ
കിട്ടിയുള്ളു....ഇത് രണ്ടുംകൂടി വെച്ചിട്ടാണ് ഞാന് പറഞ്ഞത് ഹെറഡിറ്ററി
ആയിരിക്കാം...ഇങ്ങനെയെന്തെങ്കിലു കിട്ടിയാലല്ലേ നമുക്ക്
പറയാനാവൂ(ചിരിക്കുന്നു...)<br />ചോദ്യകര്ത്താവ്- ങും... ഒ.കെ അപ്പോള് ജ്യോതിഷം ഒരു
കൗണ്സിലിംഗ് ആണെന്ന രീതിയിലാണ് അങ്ങ് സംസാരിച്ച് വരുന്നതെന്ന് ഞാന്
കരുതുന്നു...<br />ഡോ.അയ്യര്-ങും..ചിലപ്പോഴേ
പറ്റുകയുള്ളു....<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ചോദ്യകര്ത്താവ്-ജ്യോതിഷത്തെ കുറിച്ച് പൊതുവെ പറഞ്ഞുവരാറുള്ള
മറ്റൊരു കാര്യം...ഒരിക്കല് ഏതെങ്കിലും പ്രവചനം ഭാഗികമായെങ്കിലും ശരിയാണെന്ന്
തോന്നിക്കഴിഞ്ഞാല് പിന്നെ മദ്യാസക്തരെപോലെ പിന്നെയതിന്റെ
അടിമകളാകുന്നു.....ജ്യോതിഷിയുടെ പിന്നാമ്പുറത്ത് നിന്ന് ഇറങ്ങാനാവാത്ത
അവസ്ഥയുണ്ടാകുന്നു....ജ്യോതിഷ മാസികകള് വാങ്ങിക്കൂട്ടുന്നു...പലപ്പോഴും മനുഷ്യന്റ
പരാശ്രയബോധം വര്ദ്ധിപ്പിക്കുകയും അവന്റെ ആത്മവിശ്വാസം നശിപ്പിക്കുകയും
ചെയ്യുന്നു...പലപ്പോഴും ജ്യോതിഷത്തില് വിശ്വസിച്ച് തുടങ്ങുന്ന ആള് മറ്റ്
പല....അനുബന്ധവിദ്യകളിലേക്കും...വാസ്തു...മുതലായവയിലേക്ക് നീങ്ങുന്നു. ചില
മദ്യപരെപോലെ ഒരു ഐറ്റം അടിച്ചു കഴിഞ്ഞാല് മറ്റെല്ലാം അടിച്ചുനോക്കാനുള്ള ഒരു
പ്രവണത വളരുന്നു...ഒരു തരം ബഹുവിദ്യാവിശ്വാസികളായി അതവരെ മൊത്തത്തില്
മാറ്റുന്നുണ്ട്...ഇത് മൊത്തത്തില് മനുഷ്യനെ തകര്ക്കുകയല്ലേ
ചെയ്യുന്നത്...?<br />ഡോ.അയ്യര്-തീര്ച്ചയായിട്ടും..അതിനെയാണ്
തടയേണ്ടത്....അതുകൊണ്ട് തന്നെയാണ് ഈ ശാസ്ത്രം കൈകാര്യം ചെയ്യുന്നവര് അതിന്റെ
ശാസ്ത്രീയത കണ്ടുപിടിക്കുകയും അത് പുരോഗമിപ്പിക്കുകയും വേണം എന്നു പറയുന്നത്. അത്
ആര്ഷ ശാസ്ത്രങ്ങളില് ഇന്നുവരെ നടന്നിട്ടില്ല...<br />ചോദ്യകര്ത്താവ്- വീണ്ടും
ശാസ്ത്രീയതിയിലേക്ക് വരുന്നു...ശാസ്ത്രീയത എനിക്ക് വളരെ
ഇംപോര്ട്ടന്റാണ്...(ചിരി)...അസത്യവല്ക്കരണക്ഷമതയില്ലെങ്കില് ശാസ്ത്രത്തില്
നാമൊന്നും അംഗീകരിക്കയില്ല. കോള് പോപ്പറൊക്കെ പറഞ്ഞുവെച്ചിരിക്കുന്നു.
ജ്യോതിഷത്തിന് അസത്യവല്ക്കരണക്ഷമത ഉണ്ടോ?~ഒറ്റ വാക്കില്
പറയാമെങ്കില്...നമുക്കിത് ഇവിടെ
അവസാനിപ്പിക്കാം...<br />ഡോ.അയ്യര്-ഉണ്ട്<br />ചോദ്യകര്ത്താവ്-ഒരുദാഹരണം
പറയൂ..<br />ഡോ.അയ്യര്-ജ്യോതിഷപ്രകാരം നമ്മള്
പ്രവചിക്കുന്നു...<br />ചോദ്യകര്ത്താവ്-ഒരു ജ്യോതിഷപ്രവചനം പറഞ്ഞിട്ട് അതെങ്ങനെ
തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരം നല്കുന്നു എന്ന്
പറഞ്ഞാലും...<br />ഡോ.അയ്യര്-ആവര്ത്തിച്ച്...അനുഭവം..<br />ചോദ്യകര്ത്താവ്-ആവര്ത്തനം
പോരല്ലോ സര്...!<br />ഡോ.അയ്യര്-അല്ല ഒന്നിലല്ല...റിപ്പീറ്റ്
ചെയ്യുമ്പോള്...അതേപോലെ ആവര്ത്തിച്ച്
വരികയാണെങ്കിലോ...?<br /></span></span></div>
<div>
<span style="font-family: Meera;"><span style="font-size: large;">ചോദ്യകര്ത്താവ്-ദാറ്റ് ഈസ് ഒണ്ലി റിപ്പീറ്റബിലിറ്റി...അയാം
ടോക്കിംഗ് എബൗട്ട് ഫോള്സിഫയബിലിറ്റി...സര്. ഉദാഹരണമായി സാറിന് ഇപ്പോള്
പരിണാമസിദ്ധാന്തം.....തെറ്റാണെന്ന്
തെളിയിക്കണമെന്നിരിക്കട്ടെ..അവസരമുണ്ട്...എങ്ങനെ? കേമ്പ്രിയന് കാലഘട്ടത്തില്
ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു മുയലിന്റെ ഫോസില് കൊണ്ടുവരികയോ ദിനോസറിന്റെ
കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഫോസില് കണ്ടെത്തുകയോ ചെയ്താല്
പരിണാമസിദ്ധാന്തം തെറ്റാണ്...അങ്ങനെയൊരു വ്യവസ്ഥ...തെറ്റാണെന്ന് തെളിയിക്കാനുള്ള
ഒരവസരം...ഫോള്സിഫയബിലിറ്റി.. ജ്യോതിഷത്തിന്റെ ഒരു പ്രവചനത്തിന് അതുണ്ടോ എന്നാണ്
ഞാന് ചോദിക്കുന്നത്...<br />ഡോ.അയ്യര്- (മൗനം).... ഇത്......
വിശ്വാസത്തിന്റെയല്ല.....അനുഭവത്തിന്റെയാണ്....<br />ചോദ്യകര്ത്താവ്- സര് നാം
അനുഭവം പറഞ്ഞതാണ്. നൗ വീ റീച്ച്ഡ് എ പര്ട്ടിക്കുലര് പോയന്റ് വെതര് ഇറ്റ് ഈസ്
ഫോള്സിഫയബിള് ഓര് നോട്ട്....<br />ഡോ.അയ്യര്-ഇത്....ശരിയായിട്ട് പ്രവചനം
നടത്തിയാല് ശരിയായിരിക്കും.....അതല്ലേ
പറയാനൊക്കുകയുളള്ളൂ....ഇതിപ്പം....ശാസ്ത്രത്തില്...പ്രവചന
സാധ്യതയുണ്ട്.....പ്രവചനസാധ്യത<br />ചോദ്യകര്ത്താവ്-ചിരിച്ചുകൊണ്ട്)
യെസ്.......എനിവേ...ഇറ്റ് വാസ് റിയലി നൈസ് ടോക്കിംഗ് ടു യൂ സര്...വെരി നൈസ്
(ഹസ്തദാനം)<br />ഡോ.അയ്യര്-താങ്ക് യൂ....<br /><br />അഭിമുഖം ഹൃദ്യവുമായ
ഒരനുഭവമായിരുന്നു പറഞ്ഞല്ലോ. നല്ല സുഹൃത്തുക്കളായാണ് പിരിഞ്ഞത്. ശാസ്ത്രീയത
സംബന്ധിയായ ചോദ്യങ്ങളോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. ഗ്രഹങ്ങള്
സ്വാധീനിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞെങ്കിലും ഓരോ 'സമയവും'എങ്ങനെയാണ്
വ്യതിരിക്തമാകുന്നതെന്നും എങ്ങനെയാണത് മനുഷ്യന്റെ ജീവിതഗതിയെ
സ്വാധീനിക്കുന്നതെന്നും വ്യക്തമാക്കിയില്ല. ചൊവ്വാദോഷംപോലെ ജ്യോതിഷവുമായി
ബന്ധപ്പെട്ട കടുത്ത അന്ധവിശ്വാസങ്ങളുടെ കാര്യത്തില് വളരെ പുരോഗമനാത്മകമായ
നിലപാടാണ് ഡോ.അയ്യര്ക്കുള്ളത്. ഈ മേഖലയില് കുറച്ചൊക്കെ വെളിച്ചം കൊണ്ടുവരാന് ഈ
നിലപാട് സഹായകരമാണെന്ന് തോന്നുന്നു. സത്യത്തില് ചേകന്നൂര് മൗലവിയുടെ അനുയായികളായ
മുസ്ളീം സഹോദരരുമായി സംസാരിക്കുന്ന ഒരു പ്രതീതിയാണ് എനിക്ക് ഡോ.അയ്യരുമായി
സംസാരിച്ചപ്പോള് ഉണ്ടായത്. എല്ലാം പരിഷ്ക്കരിക്കണമെന്നും പുരോഗമിക്കണമെന്നും
താല്പര്യമുണ്ട്;യുക്തിബോധം അന്തര്ലീനവുമാണ്. പക്ഷെ അടിസ്ഥാനാശയങ്ങളില്
അന്ധവിശ്വാസപരവും അശാസ്ത്രീയവുമായ നിലപാടുകള്
മുറുകെപിടിക്കുന്നു;അനുഭവസാഹിത്യത്തോട് അമിതമായ അനുഭാവം കാട്ടുന്നു.
നാഡീജ്യോതിഷത്തെക്കുറിച്ചൊക്കെ അദ്ദേഹം നടത്തിയ വിവരണം ഒരു ശരാശരി വിശ്വാസിയില്
നിന്നും ഒട്ടും ഭിന്നമല്ല. എങ്കിലും വ്യാപകമാകുന്ന ജ്യോതിഷതിമരത്തില് ഇത്തരം
വേറിട്ട ശബ്ദങ്ങള് ആശ്വാസകരമാണെന്ന് പറയാതെ
വയ്യ.***</span><span style="font-size: x-small;">*(Interview in full published in Yukthiyugam Magazine, June, 2013)</span></span><div class="separator" style="clear: both; text-align: center;">
</div>
</div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-1970105762930260296.post-29604960550309230232013-05-24T01:14:00.000+05:302013-05-24T01:14:44.916+05:3066. ജ്യോതിഷം പരിഷ്ക്കരിക്കാനാവുമോ?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-lG1GjEiHg2s/UZxx8jx60-I/AAAAAAAABuc/BIJXtI328sc/s1600/acha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="186" src="http://1.bp.blogspot.com/-lG1GjEiHg2s/UZxx8jx60-I/AAAAAAAABuc/BIJXtI328sc/s400/acha.jpg" width="400" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">മതപരിഷ്കര്ത്താക്കളെപ്പോലെ
ജ്യോതിഷപരിഷ്ക്കര്ത്താക്കള്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? ജ്യോതിഷ
പരിഷ്ക്കരണം സാധ്യമോ? ജ്യോതിഷം ഒരു ദൈവിക വിദ്യയാണെന്നും അതില് ധാരാളം
മാലിന്യങ്ങളും ചൂഷണങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും തുറന്ന് സമ്മതിക്കുന്നവര്
നിരവധിയുണ്ട്. അവരെല്ലാം ജ്യോതിഷവിശ്വാസികളാണ്. തങ്ങളുടെ യുക്തിബോധവും
ജ്ഞാനശേഖരവും മൂലം ജ്യോതിഷത്തിലെ അപഹാസ്യമായ ഘടകങ്ങളെ ഉള്ക്കൊള്ളാന് ഇവര്ക്ക്
സാധിക്കുന്നില്ല. ജ്യോതിഷിത്തിന്റെ പേരില് ഇന്ന് നടമാടുന്ന മിക്ക ദുരാചാരങ്ങളും
വിധിപ്രകാരം സാധുവല്ലെന്നും ഇക്കൂട്ടര് വാദിക്കുന്നു. തിരുവനന്തപുരത്ത്
ശ്രീകണ്ഠേശ്വരം കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന മുന്നൂറിലധികം അംഗങ്ങളുള്ള
വേദവേദാംഗ ഗവേഷണപരിഷത്ത് അത്തരത്തില്പ്പെട്ട ഒരു ജ്യോതിഷ
സംഘടനയാണ്.<br /><br /> ദ്വിവല്സര ജ്യോതിഷ കോഴ്സുകള്, സ്റ്റഡി
ക്ളാസ്സുകള്, വേദഗവേഷണം, സെമിനാറുകള് എന്നിവ ഇവര് സംഘടിപ്പിക്കുന്നു.
പ്രശ്നംവെപ്പ്, കൈനോട്ടം, വാസ്തു എന്നിവയിലും ഈ സ്ഥാപനം കോഴ്സുകള്
നടത്തുന്നുണ്ട്. പരിഷത്ത് സംഘടിപ്പിച്ച ചില ജ്യോതിഷ ക്ളാസ്സുകളുടെ വീഡിയോ
യു.ട്യൂബിലുണ്ട്. ''അന്ധവിശ്വാസമില്ലാത്ത ശാസ്ത്രീയ ജ്യോതിഷമാണ്'' തങ്ങള്
പഠിപ്പിക്കുന്നതെന്ന് ഇവര് തങ്ങളുടെ നോട്ടീസില് പറഞ്ഞിരിക്കുന്നു. പരിഷത്തിന്റെ
മുഖ്യ ആചാര്യനും അമരക്കാരനുമായ ഡോ. കെ.പി. ധര്മ്മരാജ അയ്യരുമായി ഞാന് 17.5.13 ന്
കൈരളി-പീപ്പിള് ചാനലില് സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിലേക്കായി ഒരഭിമുഖം
നടത്തുകയുണ്ടായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിലെ കെമിസ്ട്രി
ഡിപ്പാര്ട്ട്മെന്റ് വകുപ്പ് തലവനായി വിരമിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു
മണിക്കൂര് നീണ്ട ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള് വായനക്കാരുമായി
പങ്കുവെക്കട്ടെ. ചോദ്യോത്തരപരിപാടി
എന്നതിനെക്കാള് വളരെ തുറന്ന ഒരു ചര്ച്ചയായിരുന്നുവത്. തികച്ചും
ആസ്വാദ്യകരമായിരുന്ന അഭിമുഖത്തിന്റെ അവസാനഘട്ടത്തില് അദ്ദേഹം നടത്തിയ ചില
പരാമര്ശങ്ങള് കൗതുകം ഉളവാക്കുന്നതായിരുന്നു. സ്ഥലപരിമിതി മൂലം പല ചോദ്യങ്ങളും
ഉത്തരങ്ങളും സംഗ്രഹരൂപത്തിലാക്കിയിട്ടുണ്ട്.<br /><br />ചോദ്യകര്ത്താവ്- സര്,
നമസ്ക്കാരം. ഈ വേദവേദാംഗ ഗവേഷണ പരിഷത്തിന്റെ പ്രവര്ത്തനലക്ഷ്യം
എന്താണ്?<br />ഡോ.അയ്യര്- സത്യം കണ്ടെത്തുക.....എന്ന ലക്ഷ്യമാണ്.....അതിന്റെ മോട്ടോ
അതാണ്... തത് സത്<br />ചോദ്യകര്ത്താവ്- ജ്യോതിഷവുമായി ബന്ധപ്പെട്ടാണല്ലോ സ്ഥാപനം
പ്രവര്ത്തിക്കുന്നത്. ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന നിലപാടാണോ വേദ
വേദാംഗപരിഷത്തിനുള്ളത്?<br />ഡോ.അയ്യര്-അങ്ങനെ കാണാനാണ് പരിഷത്ത് ആഗ്രഹിക്കുന്നത്.
പൂര്ണ്ണമായൊരു ശാസ്ത്രമല്ല. പക്ഷെ അതിനകത്ത് ശാസ്ത്രീയത ധാരാളമുണ്ട്.
പില്ക്കാലത്ത് അത്...മറ്റു പലതും അതിനകത്ത് കടന്നുവന്നു.<br />ചോദ്യകര്ത്താവ്-
ജ്യോതിഷത്തില് കുറെ മാലിന്യങ്ങള് കടന്നുവന്നുവെന്നും അതിനെ ശുദ്ധീകരിക്കുകയാണ്
ഉദ്ദേശമെന്നും...<br />ഡോ.അയ്യര്-തീര്ച്ചയായും<br />ചോദ്യകര്ത്താവ്-ജ്യോതിഷം
താരതമ്യേന പോപ്പുലറായ ഒരു
പ്രവചനവിദ്യയാണ്....<br />ഡോ.അയ്യര്-പോപ്പുലറാണ്.....<br />ചോദ്യകര്ത്താവ്-പക്ഷെ
അതില് അങ്ങ് പറയുന്നതുപോലെ ഒരുപാട്
മാലിന്യങ്ങളുണ്ട്.....<br />ഡോ.അയ്യര്-അതെ<br /><br />ചോദ്യകര്ത്താവ്-ശരി, ജ്യോതിഷത്തിന്റെ
ശാസ്ത്രീയതയേയും സ്വാധീനത്തേയും കുറിച്ച് രണ്ടഭിപ്രായങ്ങളാണ് പൊതുവെ കാണാനാവുക.
ഒന്ന് ആകാശഗോളങ്ങള് മനുഷ്യനെ സ്വാധീനിക്കുന്നുവെന്നും. രണ്ട് അവ
സ്വാധീനിക്കുന്നില്ലെന്നും വിധി സൂചകമായി ആകാശത്ത് വന്നു നില്ക്കുന്നു എന്നേ
ഉള്ളുവെന്നും. അങ്ങ് ഏത് അഭിപ്രായത്തെയാണ്
പിന്തുണയ്ക്കുന്നത്?<br />ഡോ.അയ്യര്-തീര്ച്ചയായും അവര് ഇന്ഫ്ളൂവന്സ്
ചെയ്യുന്നില്ല.<br />ചോദ്യകര്ത്താവ്-ഗ്രഹങ്ങള് ഇന്ഫ്ളുവന്സ്
ചെയ്യുന്നില്ല!<br />ഡോ.അയ്യര്- ഇല്ല, അത് ..തെറ്റായ ഒരു..ഇതാണ്. ഗ്രഹങ്ങള് വന്നത്
തന്നെ.... സമയത്തിന്റെ ഒരു ഫംങ്ക്ഷനാണ് ഗ്രഹങ്ങള് എന്നു പറയുന്നത് തന്നെ. നമ്മുടെ
ഏക്സ്പീരിയന്സും അങ്ങനെ തന്നെ. അങ്ങനെയെങ്കില് ഗണിതപരമായും നിയമമുണ്ട്.
നമുക്കുണ്ടാകുന്ന ചില അനുഭവങ്ങളും ഗ്രഹനിലയുമായി ബന്ധമുണ്ട്....ഒന്നറിഞ്ഞാല്
മറ്റേത് അറിയാം..എന്ന നില<br />ചോദ്യകര്ത്താവ്-ഗ്രഹങ്ങള് സ്വന്തംനിലയില് യാതൊന്നും
ചെയ്യുന്നില്ല. സമയസൂചകമായി നിലകൊള്ളുന്നു. അപ്പോള് അവിടെ സമയത്തിനാണ്
പ്രാധാന്യം?<br />ഡോ.അയ്യര്-അതെ</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്- സമയമെന്നത് ആപേക്ഷികമായ
ഒന്നല്ലേ? പ്രപഞ്ചത്തില് ഏതൊരു സംഭവവും രണ്ടു സ്ഥലങ്ങളില് രണ്ടു സമയത്താവും
നടക്കുക. അപ്പോള് ആപേക്ഷികമായ ഒന്നിനെ വെച്ചുകൊണ്ട് നാമെങ്ങനെയാണ്
സര്വാശ്ളേഷിയായ ഒരു സിദ്ധാന്തമുണ്ടാക്കുക?<br />ഡോ.അയ്യര്-അതെ, പക്ഷെ,
ആപേക്ഷികമല്ലാതെ വല്ലതുമുണ്ടോ ഈ പ്രപഞ്ചത്തില്...എന്നൊരു
സംശയമുണ്ട്.<br />ചോദ്യകര്ത്താവ്-അപ്പോള് ആപേക്ഷികമായതുകൊണ്ട്
കുഴപ്പമില്ല<br />ഡോ.അയ്യര്-ഇല്ല<br />ചോദ്യകര്ത്താവ്-ഉദാഹരണം പറഞ്ഞാല് ഇന്ത്യയില്
പകല് പന്ത്രണ്ട് മണിയാകുമ്പോള് അമേരിക്കയില് രാത്രി പന്ത്രണ്ട് മണി. രണ്ടും
ഒരൊറ്റ പ്രാപഞ്ചികസമയം. പക്ഷെ ലഗ്നരാശിയും ഉദയരാശിയുമൊക്കെ മാറിവരും. ഇവിടെ ഗ്രഹനില
പ്രാദേശികമായിട്ടാണോ നാം എടുക്കേണ്ടത്..അതോ?<br />ഡോ.അയ്യര്-പ്രാദേശികമായാണ്.
പ്രാദേശികമായി മാത്രമല്ല..ഭൂമിയില് നിന്ന് ഓരോരോ ഗ്രഹങ്ങളും ഏതേത് ദിശയില്
നില്ക്കുന്നു എന്നതാണ് നോക്കേണ്ടത്. അതിന്... നാം പന്ത്രണ്ട് രാശികളെന്നാണ്.... ഈ
രാശികള് പന്ത്രണ്ട് ദിശകളെ സൂചിപ്പിക്കുന്നവയാണ്. ആ ദിശയില് കാണുന്ന ഒരു
നക്ഷത്രക്കൂട്ടത്തിന്റെ രൂപമാണതിന് കൊടുത്തിരിക്കുന്നത്. പക്ഷെ ഇന്ന് പ്രവചനത്തില്
അങ്ങനെയല്ലല്ലോ..!! സിംഹരാശി എന്നാല് സിംഹമാണതിന്റെ രൂപം. ഇതിനെക്കാള്
വിഡ്ഢിത്തരം വേറെയില്ല... അങ്ങനെ ചില കുഴപ്പങ്ങള്....ഈ പ്രവചന
സമ്പ്രദായത്തിലുണ്ട്. അത് വിവരമില്ലാത്തതുകൊണ്ടാണ്.<br /><br />ചോദ്യകര്ത്താവ്-മറ്റൊരു
വിഷയത്തിലേക്ക് പോയാല്, ഈ ചൊവ്വാദോഷം ഒരു ടെറര് ആയി പലരും കാണുന്നു. ഏഴാം
ഭാവത്തില് ചൊവ്വ നില്ക്കുമ്പോഴാണ് ചൊവ്വാദോഷം. ഏഴാം ഭാവമെന്ന് പറയുമ്പോള്
ചക്രവാളത്തില് ചൊവ്വ അസ്തമിക്കുകയോ കാണാതാവുകയോ ചെയ്യുന്ന
ചൊവ്വയാണ്.....ജ്യോതിഷത്തിലെല്ലാം നമ്മുടെ ദൃശ്യകാഴ്ചകളെ അടിസ്ഥാനമാക്കിയാണ്
തീരുമാനിക്കുന്നത്. ചക്രവാളത്തില് ചൊവ്വ ഇല്ലാതിരിക്കുമ്പോഴാണ് വിവാഹത്തിന്
ഇത്രയും വിഷയം വരുന്നതെന്നത് വിരോധാഭാസമല്ലേ?<br />ഡോ.അയ്യര്- പ്രവചനസമ്പ്രദായങ്ങളെ
പറ്റിയുള്ള ഒരുപാട് അബദ്ധങ്ങളാണ് ഇപ്പോള് കേട്ടത്. അങ്ങനെയൊന്നുമല്ല. ഗ്രഹനില
എന്നു പറയുമ്പോള് എല്ലാ ഗ്രഹങ്ങളുടേയും സ്ഥാനങ്ങളാണ്. അതനുസരിച്ച് ചില ഫലങ്ങളെ
സൂചിപ്പിക്കുന്നു. ചൊവ്വാദോഷമെന്ന് പറഞ്ഞ് വെറുതെ ആവശ്യമില്ലാത്ത
കോലാഹലമുണ്ടാക്കുന്നുണ്ട്. പക്ഷെ അതങ്ങനെ അനുഭവത്തില് കാണുന്നില്ല എന്നൊരു
വാസ്തവമുണ്ട്.<br />ചോദ്യകര്ത്താവ്- ചൊവ്വാദോഷം ഒരബദ്ധമാണ് എന്നാണങ്ങ്
പറയുന്നത്?<br />ഡോ.അയ്യര്- അല്ല അങ്ങനെയല്ല...ചൊവ്വയ്ക്ക് ദോഷമുണ്ട്. ദോഷം
സൂചിപ്പിക്കുന്നതാണ്. ഇപ്പോള്, ചൊവ്വാദോഷം മാത്രമല്ല...എല്ലാ
ഗ്രഹങ്ങള്ക്കുമുണ്ട്....ഗുണവും ദോഷവും<br />ചോദ്യകര്ത്താവ്-അല്ല വൈധവ്യം
സംബന്ധിച്ച്...<br />ഡോ.അയ്യര്- അതെ...അതാണ് ...ഇപ്പം പറയാം..വൈധവ്യം.....അതാണ്! ഒരു
ജാതകം കാണുമ്പോള് ഒരു ജ്യോതിഷി പറയുന്നു-ഇതില് വൈധവ്യയോഗമുണ്ട്! ഉണ്ട്
സമ്മതിച്ചു. പക്ഷെ എന്നാണെന്ന് അത് പറയുന്നില്ല....<br />ചോദ്യകര്ത്താവ്-തൊണ്ണൂറ്
വയസ്സ് കഴിഞ്ഞായാലും ആവാം അല്ലേ...?<br />ഡോ.അയ്യര്- ജനിച്ച കുട്ടി വിധവയായിട്ടാണോ
ജനിക്കുന്നത്? അല്ലല്ലോ? അപ്പോഴും ഉണ്ടായിരുന്നു ഈ ചൊവ്വ! അപ്പോ ഇത്തരം
അബദ്ധങ്ങളൊക്കെ...അല്പ്പം കൂടി ചിന്തിച്ച്......അല്പ്പം വിവരമുള്ളവരുടെ
കയ്യിലേക്ക് കൊടുത്താല് നന്നായിരുന്നു....നമുക്ക് പറ്റിയ
അബദ്ധമെന്തെന്നുവെച്ചാല്... ഭാഷാ പണ്ഡിതന്മാരുടെ കയ്യിലേക്ക് ശാസ്ത്രം കൊടുത്തു
എന്നുള്ളതാണ്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്-ഒ.കെ, ഈയ്യിടെ രണ്ടു മൂന്ന് പത്രവാര്ത്തകള്...
അമ്പലപ്പുഴയില് ഒരു പിതാവ് കുഞ്ഞിനെ തറയില് അടിച്ചുകൊന്നു, തൊടുപുഴയില് അങ്ങനെ
ശ്രമം നടത്തി...കൊല്ലത്ത് വൃദ്ധമാതാവിന്റെ ജഡം വര്ഷങ്ങള്ക്ക് ശേഷം കുത്തിയിളക്കി
കായലില് ഒഴുക്കി. ഇതെല്ലാം പ്രാദേശിക ജ്യോതിഷികളുടെ നിര്ദ്ദേശപ്രകാരമാണെന്ന്
സമ്മതിക്കുന്നുണ്ട്. പക്ഷെ പൊതുവില് നാം പറയുക ഇത്തരം കാര്യങ്ങള്
നിര്ദ്ദേശിക്കുന്നവര് വ്യാജന്മാരാണ്...പഠിപ്പില്ലാത്തവരാണ്... എന്നൊക്കെയാണ്.
പക്ഷെ ഇതേ ജ്യോതിഷികള് പ്രാദേശികമായി വളരെ വിജയകരമായ,പോപ്പുലറായ പല പ്രവചനങ്ങളും
നടത്തിയ ചരിത്രമുള്ളവരുമായിരിക്കും....ഈ ഇരട്ടത്താപ്പ് നമുക്ക് എങ്ങനെ
ന്യായീകരിക്കാനാവും?<br /><br />ഡോ.അയ്യര്-ഇത് ന്യായീകരിക്കേണ്ട
കാര്യമൊന്നുമില്ല...ഇത് അഡ്വര്ടൈ്വസ്മെന്റാണ്. പത്രം നോക്കിക്കഴിഞ്ഞാല് പ്രസിദ്ധ
പത്രങ്ങളില് തന്നെ കാണാവുന്ന അഡ്വര്ടൈ്വസ്മെന്റാണ്...എന്നും ഞാന്
കാണുന്നതാണ്...എതിര്ലിംഗത്തില് പെട്ടവരെ വശീകരിക്കാന്...എന്തോന്നാ
അത്...മദനകാമ....എന്നോ മറ്റോ....ഒരു യന്ത്രമാണ്. ..ഇത് ഭാര്യയും മക്കളുമുള്ള ഒരു
മഠത്തില് നിന്നാണ് വരുന്നത്...എന്തോ ഒരു പേര്...പാലക്കാടാണ്... ഇത്... നമ്മുടെ
ഗവണ്മെന്റെ എങ്ങനെയാണിത് സമ്മതിക്കുക? ഇത് നടക്കുവോ?...അങ്ങനെയാണെങ്കില് ഇത്
മതിയല്ലോ...!ഈ മഷിനോട്ടം മതിയല്ലോ...ഇവിടെ പോലീസ് സ്റ്റേഷനൊക്കെ അടച്ച്
പൂട്ടാമല്ലോ...അപ്പോ....ജ്യോതിഷപ്രവചനത്തിന് അതിന്റേതായ പരിമിതിയുണ്ട്....അതാദ്യം
മനസ്സിലാക്കണം. അതിവര്ക്കറിയില്ല..ഇവര് കുറെ കാണാതെ പഠിച്ചിട്ടുണ്ട്. നമ്മുടെ
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുഴപ്പമാണ്..അനുഭവത്തില് കൂടി വേണം
അതില്ലാതെ...ഒരുത്തന് പറഞ്ഞു...നമ്മളത് ഏറ്റു പറഞ്ഞു..<br /><br />ചോദ്യകര്ത്താവ്-
ഇപ്പോള്, ഈ ബൃഹത് സംഹിതയിലൊക്കെ പറയുന്ന കാര്യം തന്നെയല്ലേ ഇവര് ശരിക്കും
പ്രവചിക്കുന്നത്? ഉദാഹരണമായി ഈ പൂയ്യത്തിന്റെ കാലുകളെ കുറിച്ചൊക്കെ ബൃഹത്സംഹിതയില്
പരാമര്ശമുള്ളതല്ലേ?<br />ഡോ.അയ്യര്- ഈ കാലൊന്നൊക്കെ പറഞ്ഞാല് സാധാരണ കാലല്ല...വണ്
ഫോര്ത്ത്...അതിന്റെ ആദ്യത്തെ പാദമാണ് രണ്ടാമത്തെ പാദമാണ്..അത്രയേ ഉള്ളൂ. അത്
പറഞ്ഞ് പറഞ്ഞ് കാലുള്ള നക്ഷത്രം...അയ്യോ! അച്ഛന് കുഴപ്പമാണ്...<br />ചോദ്യകര്ത്താവ്-
അല്ല നമ്മളങ്ങനെയല്ല ഉദ്ദേശിച്ചത്... അതിന്റെ നാലിലൊന്ന് ഭാഗം എന്നു തന്നെയാണ്
ഉദ്ദേശിച്ചത്.<br />ഡോ.അയ്യര്-അത്രയേ ഉള്ളൂ....അതങ്ങനെ കണ്ടിന്യൂസായിട്ട്
കിടക്കുകയാണ്...അതിപ്പോള് എക്സാക്റ്റ് പാര്ട്ടായിട്ട കിട്ടുമല്ലോ
നമുക്കിപ്പോള്...<br />ചോദ്യകര്ത്താവ്-പക്ഷെ ഫലഭാഗത്തില് ആ ശാസനം
ഉണ്ട്....പ്രാമാണികഗ്രന്ഥങ്ങളില്
അതുണ്ട്....?<br />ഡോ.അയ്യര്-ഉണ്ട്....ഉണ്ടുണ്ട്<br />ചോദ്യകര്ത്താവ്- (എന്നാല്)അതു
പറയുന്ന ഒരാളെ പബ്ളിക്കായി പരിഹസിക്കുകയും ചെയ്യുന്നു...?!<br />ഡോ.അയ്യര്- ആഹ്....
അവിടെയാണ് കുഴപ്പം. ഇത്...പൊതുജനങ്ങള്ക്ക് വേണ്ടത് അന്ധവിശ്വാസമാണ്.
അതാണ്...പലര്ക്കുമതാണ് വേണ്ടത്. നമ്മളെന്തു ചെയ്യും? പതുക്കയെ
മാറുകയുള്ളു.<br />ചോദ്യകര്ത്താവ്-(അപ്പോള്)അത് ശരിയല്ലെന്നാണോ അങ്ങ് പറയുന്നത്? യു
സേ വരാഹമിഹിരന് ഈസ് റോങ്<br />ഡോ.അയ്യര്- നോ നോട്ട് റോങ്....നോട്ട് റോംങ്
കംപ്ളീറ്റ്ലി.<br />ചോദ്യകര്ത്താവ്-നോബഡി ഈസ്...നോബഡി ഈസ് കംപ്ളീറ്റ്ലി
റോങ്!<br />ഡോ.അയ്യര്-അതെ....അതാണ്....പണ്ടൊരു തെറ്റു പറഞ്ഞു...നമ്മളിപ്പോള്
തിരുത്തണം. തിരുത്തിയിട്ട് മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കണം.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്-
ങും....ഫലഭാഗജ്യോതിഷം ആദ്യം വരുമ്പോള് നമുക്ക്...ഉദാഹരണമായി ജന്മനക്ഷത്രങ്ങള്
അഥര്വവേദത്തില് തുടങ്ങുന്നത് കാര്ത്തികയിലാണ്, വേദാംഗജ്യോതിഷത്തില് വരുമ്പോള്
ഭരണി...ഇപ്പോള് അശ്വതിയില് തുടങ്ങുന്നു....ഒരു കാലത്ത് കൃത്യമായി ആകാശനിരീക്ഷണം
നടത്തി പുരസ്സരണത്തിന് അനുസരിച്ച് ജന്മനക്ഷത്രങ്ങള് ക്രമീകരിച്ചിരുന്ന ഒരു
സംസ്ക്കാരവും ക്രിയാവിശേഷവും നമുക്കുണ്ടായിരുന്നു. പക്ഷെ നമ്മള് ഇപ്പോള്
വിഷുഒക്കെ വരുമ്പോള് വല്ലാതെ ബുദ്ധിമുട്ടുകയാണ്....വിഷുവൊക്കെ ഒരു പ്രഹസനമായി
മാറുകയാണ്......സമരാത്രദിനമൊക്കെ മാറിയിരിക്കുന്നു. വൈ ഡോണ്ട് യു ലുക്ക് അറ്റ് ദ
സ്കൈ?<br />ഡോ.അയ്യര്- തീര്ച്ചയായും അതാണാവശ്യം. അതിന്റെ ഒരു സത്യാവസ്ഥയെക്കാള്
കൂടുതല് നമ്മള് ഈ ആചാരങ്ങളില് കൂടുതല് വിശ്വസിച്ച് തുടങ്ങുന്നു-ഒന്ന്. രണ്ട്,
ജ്യോതിഷത്തെ, ഇത് എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ്..അതാത് കാലത്തെ
പുരോഹിതന്മാര്...കയ്യടക്കി.എന്നിട്ട് അവരുടെ ആധിപത്യം സ്ഥാപിക്കാനായി ഇതിനെ
ഉപയോഗിച്ചു...അതാണവസ്ഥ<br />ചോദ്യകര്ത്താവ്-പുരോഹിതരുടെ കാര്യം പറയുമ്പോള്...
വരാഹമിഹിരനും ബ്രഹ്മഗുപ്തനുമൊക്കെ....അവര് പുരേഹിതരുടെ വാഴ്ചയ്ക്ക് വശംവദരായി
തെറ്റിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ? ആര്യഭടനെയൊക്കെ വളരെ മോശമായി
ചിത്രീകരിക്കുന്നുണ്ട് ബ്രഹ്മഗുപ്തന്...<br />ഡോ.അയ്യര്-അതെ ഉണ്ട്...അതുപോലെ
കോണ്ട്രവേഴ്സിയലായിട്ടുള്ള..ഒരുപാട്...ഇത്...വന്നിട്ടുണ്ട്. അതില് വരാഹമിഹിരന്
ഒരല്പ്പം വ്യത്യസ്തനാണെന്ന് തോന്നുന്നു. അദ്ദേഹം ഇത്തരം കാര്യങ്ങള് യാതൊന്നും
അതിനകത്ത് പറഞ്ഞിട്ടില്ല..ഹോര!... അതിനാണ്... അങ്ങേരെ അപ്രീഷിയേറ്റ്
ചെയ്യണ്ടത്....സയന്റിഫിക്കായിട്ടാണ് അത്
പോയിട്ടുള്ളത്.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്-പക്ഷെ... ഉദാഹരണമായി.. ഹോരയില് ഒരുപാട്
തെറ്റുകള് കടന്നുകൂടിയിട്ടില്ലേ? സൂര്യനില് നിന്നും മൂന്ന് രാശി വരെ ബുധന്
അകലെയാവുന്ന ഒരു ഗ്രഹനില അദ്ദേഹം കൊടുത്തിട്ടില്ലേ?...അത് തെറ്റല്ലേ? ഇറ്റ് ഈസ്
അണ് സയന്റിഫിക്ക്!<br />ഡോ.അയ്യര്-തെറ്റാണ്...അങ്ങേര് തന്നെ പറഞ്ഞിട്ടുണ്ട്...ഇത്
തെറ്റല്ലേ? ഇതെങ്ങനെ വരും? എന്നു തന്നെ അങ്ങേര്
ചോദിച്ചിട്ടുണ്ട്<br />ചോദ്യകര്ത്താവ്-പക്ഷെ ആ ഗ്രഹനിലയ്ക്ക് അദ്ദേഹം ഫലഭാഗം
എഴുതുന്നുണ്ടല്ലോ?!!<br />ഡോ.അയ്യര്-അതെ ...എഴുതുന്നുണ്ട്....അതിന്റെ കാര്യവും
അങ്ങേര് തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ മുന്ഹോരകളില് പറയുന്നതുകൊണ്ട്
ഞാന് പറയുന്നുവെന്നെയുള്ളൂ....എന്നും. ഞാന് വജ്രാദി യോഗങ്ങള് ക്രിയേറ്റ് ചെയ്തത്
ഇതുകൊണ്ടാണ്. പക്ഷെ ഇങ്ങനെ വരാന് ഒക്കുകില്ല....എന്നുവെച്ചാല്
അബദ്ധമാണെന്നല്ലേ...?<br />ചോദ്യകര്ത്താവ്-അപ്പോള് ശരി...സാധാരണ അന്ധവിശ്വാസങ്ങളുടെ
പ്രചരണാര്ത്ഥം ആളുകള് പറയുന്നത്....ഇത് ഞാന് പറഞ്ഞതല്ല. പൂര്വ സൂരികള്
പറഞ്ഞതാണ്....എന്തെങ്കിലും തെറ്റുണ്ടെങ്കില് ഞാനല്ല...അവര്ക്കാണ്
ഉത്തരവാദം...അപ്പോള്...അങ്ങനെ ഒരു അടവ് വരാഹമിഹിരനും പുലര്ത്തിയതായാണ് എനിക്ക്
മനസ്സിലാകുന്നത്.<br />ഡോ.അയ്യര്-കുറച്ചൊക്കെയുണ്ട്....പിന്നെ അതില് നിന്നൊക്കെ
ഒരുപാട് മാറ്റി....അതു പറയുമ്പോള് കുറെക്കൂടി പറയണം. അതിന്റെ തുടക്കത്തില്
അദ്ദേഹം പറയുന്നുണ്ട്...ഗ്രന്ഥം രചിക്കാനുള്ള കാരണം....ശബ്ദന്യായസമന്വയങ്ങളായ അനവധി
ഗ്രന്ഥങ്ങള് വായിച്ചിട്ടും...പാരാതന്ത്രത്തില് കൂടി മുമ്പോട്ടുപോകാന്
പറ്റാതെ...ഭഗ്നോഗ്നതന്മാര്ക്കായി ഒരു ചെറിയഗ്രന്ഥം തരാം...അതിലങ്ങേര്
പറഞ്ഞിരിക്കുന്നത്.....മണ്ടന് ന്യായങ്ങളൊന്നുമല്ല.... സ്വല്പ്പം
വൃത്തവിചിത്രം...അര്ത്ഥബഹുലം...ഇതിനെക്കാള് കൂടുതലിനി പറയണോ? അപ്പോ
ഇതിനകത്തൊന്നും അര്ത്ഥമില്ല...ദാ..ഞാന് തരുന്ന ഈ കൊച്ചുപുസ്തകത്തിനകത്താണ്
അര്ത്ഥമുള്ളത്...<br /><br />ചോദ്യകര്ത്താവ്-വരാഹമിഹിരന്റെ കാര്യം
പറയുമ്പോള്....അദ്ദേഹം കുറെക്കൂടി ലളിതമായ മറ്റൊരു ഗ്രന്ഥം രചിച്ചെന്നു
പറയുമ്പോള് തന്നെ,....അദ്ദേഹം ഗ്രഹണത്തിന് കാരണം രാഹുവും കേതുവുമാണെന്ന
പുരോഹിതരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുകയും...പക്ഷെ അതേസമയം അദ്ദേഹത്തിന്റെ
ഗ്രന്ഥങ്ങളില് ഗ്രഹണം വിശദീകരിക്കാനായി...ചന്ദ്രന്റെ നിഴലും ചന്ദ്രന്റെ
വ്യാസവുമൊക്കെ പരിഗണിക്കുകയും ചെയ്യുന്നു. ഇത് ബ്രഹ്മഗുപ്തനും വരാഹമിഹിരനും
ചെയ്തിട്ടുണ്ട്....ഇത് വലിയ ഇരട്ടത്താപ്പല്ലേ? അല് ബിറൂണിയൊക്കെ അതിനെക്കുറിച്ച്
വളരെ....!<br />ഡോ.അയ്യര്-അത് ശരിയാണ്....അതെ..അതേസമയം ഈ രാഹുവും കേതുവുമൊക്കെ രണ്ട്
മാത്തമാറ്റിക്കല് പോയിന്റുകളാണ്...ഗ്രഹണം കണക്കാക്കാന്....എന്നും
പറഞ്ഞിട്ടുണ്ട്.....അതല്ലേ വാസ്തവം?<br />ചോദ്യകര്ത്താവ്-ഗ്രഹണം കണക്കാക്കുമ്പോള്
സൗരയൂഥത്തില് തന്നെ നൂറ് കണക്കിന് ഗ്രഹണങ്ങളുണ്ട്. ഇപ്പോള്... ഉദാഹരണത്തിന് 67
ഉപഗ്രഹങ്ങളുള്ള വ്യാഴത്തില്....ദിവസം എത്ര ഗ്രഹണം നടക്കുമെന്ന് നമുക്കറിയില്ല.
അപ്പോള് ഈ.. ഭൂമി..സൂര്യന്റെയു ചന്ദ്രന്റെയും മാത്രം ഗ്രഹണമേ
ജ്യോതിഷത്തിലെടുക്കുന്നുള്ളു<br />ഡോ.അയ്യര്-അതെ..സൂര്യചന്ദ്രന്മാര്ക്കുണ്ടാകുന്ന
ഒരവസ്ഥയെപ്പറ്റി മാത്രമേ ജ്യോതിഷത്തിലുള്ളു...<br />ചോദ്യകര്ത്താവ്-ശരി...ഒരു
വാദമുള്ളത് ഒരോ അണുവും മറ്റൊരണുവിനെ സ്വാധീനിക്കുന്നു...പ്രപഞ്ചം മൊത്തം പരസ്പരം
ബന്ധിതമായിട്ടുള്ള ഒരു ജാലികയാണെന്ന അഭിപ്രായം ഉണ്ട്... അപ്പോള് സൂര്യനിലും
ചന്ദ്രനിലും മാത്രം ഒതുക്കിയാല് അത് ശരിയാവുമോ...നാം ചൊവ്വയെ
പരിഗണിക്കുന്നു...അവിടെയും ഗ്രഹണമുണ്ട്.....<br />ഡോ.അയ്യര്-അല്ല...അങ്ങനെയല്ല
ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യനും ചന്ദ്രനുമാണ് ഏറ്റവും പ്രധാനം. അങ്ങനെയൊരു
പ്രത്യേകത വെച്ചിട്ടുണ്ടതിന്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്- ശരി,
ആണ്...അങ്ങനെയെങ്കില്....ബുധന് നില്ക്കുന്നതിനേക്കാള് അടുത്താണ് ചൊവ്വ
നില്ക്കുന്നത്.....<br />ഡോ.അയ്യര്-(ഇടപെടുന്നു)...ഏയ് അടുത്ത്
നില്ക്കുന്നതുകൊണ്ട് മാത്രം അതിന്റെ ഇന്ഫ്ളുന്സ് ഉണ്ടെന്ന്
പറയാനാവില്ല....<br />ചോദ്യകര്ത്താവ്-അപ്പോള് അടുപ്പം പ്രശ്നമല്ല..വലുപ്പവും ഒരു
പ്രശ്നമല്ല...അടുപ്പം പ്രശ്നമല്ല..വലുപ്പം പ്രശ്നമല്ല<br />ഡോ.അയ്യര്-ദിശയാണ്
പ്രശ്നം<br />ചോദ്യകര്ത്താവ്-ദിശയാണ് പ്രശ്നം! ദിശയെന്ന് പറയുന്നത് ഭൂമിയില്
നിന്ന് നോക്കുമ്പോള് നമ്മുടെ കാഴ്ചയാണ്...അതായത് കാഴ്ചയുടെ കോണ്....! കാഴ്ചയുടെ
കോണ് താങ്കളുടെ അഭിപ്രായത്തില് എങ്ങനെയാണ് മനുഷ്യന്റെ ജീവിതഗതികളെ
നിശ്ചയിക്കുക?<br />ഡോ.അയ്യര്- ഏയ് മനുഷ്യന്റെ ജീവിതഗതികളെ നിയന്ത്രിക്കുന്നത് ഈ
ഗ്രഹങ്ങളാണെന്ന് ആരും പറഞ്ഞിട്ടില്ല<br />ചോദ്യകര്ത്താവ്-അല്ല...അങ്ങനൊരു
വാദമുണ്ട്...ശക്തമായൊരു വാദം....ഈ രശ്മികളക്കുറിച്ചും
വൈബ്രേഷന്സിനെക്കുറിച്ചുമൊക്കെ ആളുകള് സംസാരിക്കുന്നു.....താങ്കളുടെ അഭിപ്രായം
വ്യത്യസ്തമാണെന്നേയുള്ളു.<br />ഡോ.അയ്യര്-അതെ, അത് സമയത്തിന്റെ ട്രാന്സ്ഫര്മേഷന്
സൂചിപ്പിക്കുന്നുവെന്നാണ്....</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്- അത് താങ്കളുടെ അഭിപ്രായം. പക്ഷെ
പൊതുവില് ഞാന് കണ്ടിട്ടുള്ളത്...അവര് പറയുന്നു... പ്ളാനറ്റ്സ് ഹാവ് നോട്ട്
ഒണ്ലി മോഷന് ബട്ട് ഓള്സോ ഇമോഷന്....വരാഹമിഹിരന് തന്നെ സൂര്യന്റെ ആകൃതിയും
ജന്മസ്ഥലവും പറയുന്നു..... തീഷ്ണത, സ്വഭാവം..അങ്ങനെ ഒരുപാട് ഗുണങ്ങള്
ആരോപിക്കുന്നു... യു സെഡ് ദാറ്റ് വരാഹമിഹിരന് ഈസ് നോട്ട് ഓള് ദാറ്റ്
റോംങ്..?<br />ഡോ.അയ്യര്-അതെ, വരാഹമിഹിരന് പറയുന്നത് ഹോരാശാസ്ത്രമാണ്. അതിനെ
സംബന്ധിച്ചാണ് പറയുന്നത്... ഇപ്പോള് ബൃഹത് സംഹിതയിലൊക്കെ അബദ്ധങ്ങള് ധാരാളം
കാണാം.....ഇല്ലെന്ന് പറയുന്നില്ല...അതല്ല ഏറ്റവും പ്രചാരത്തില് വന്നിട്ടുള്ളത്...ഈ
ബൃഹത് ജാതകമാണ്. അതാണ് ഏറ്റവും യുക്തിസഹമായിട്ട്
തോന്നുന്നത്.<br />ചോദ്യകര്ത്താവ്-യുക്തിസഹമാണെന്ന് പറയുന്നു...അപ്പോ യുക്തിസഹമായ
(സംസാരിക്കുന്ന) വരാഹമിഹിരന് മൂന്ന് മാസം നീണ്ടുനില്ക്കുന്ന ഗര്ഭത്തെക്കുറിച്ചും
പന്ത്രണ്ട് വര്ഷം നീണ്ടുനില്ക്കുന്ന ഗര്ഭത്തെക്കുറിച്ചും പാമ്പിനെ
പ്രസവിക്കുന്നതിനെക്കുറിച്ചുമൊക്കെ പറയുന്നു...സവിശേഷ ഗ്രഹനിലകള്
അവതരിപ്പിക്കുന്നു...!!<br />ഡോ.അയ്യര്-യുക്തിഹീനമായി പറയുന്നു...അതേ
പറയുന്നു..<br />ചോദ്യകര്ത്താവ്-ഇത് അബദ്ധമല്ലേ സര്?<br />ഡോ.അയ്യര്-അതെ,
അബദ്ധമാണ്....<br />ചോദ്യകര്ത്താവ്-അപ്പോള് അദ്ദേഹം യുക്തിസഹമായി പറയുന്നുവെന്ന
പറയുന്നത്...? റിലേറ്റീവ് ആയി..അല്ലേ?<br />ഡോ.അയ്യര്-അതെ....പക്ഷെ ഈയൊരു ശ്ളാകം
മാത്രമെടുത്ത് വരാഹമിഹിരനെ ചെക്ക് ചെയ്യരുത്...മറ്റനേകം നൂറ് കണക്കിന് ശ്ളോകങ്ങള്
വേറെയുണ്ട്...അതിനകത്തൊക്കെ തത്ത്വങ്ങളുണ്ട്...</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്-പക്ഷെ ഏറ്റവും
പ്രധാനമായ ഗ്രഹണത്തിന്റെ കാര്യത്തില് അദ്ദേഹം രാഹുവിനേം കേതുവിനേയും
ന്യായീകരിക്കുന്നു..?<br />ഡോ.അയ്യര്- ഇല്ല അദ്ദേഹം രാഹുകേതുക്കളെ
ഉപയോഗിച്ചിട്ടേയില്ല<br />ചോദ്യകര്ത്താവ്-ഇല്ല?! പക്ഷെ അദ്ദേഹം പറയുന്നുണ്ടല്ലോ.
അങ്ങനെയാണെങ്കില്(രാഹുകേതിക്കളില്ലെങ്കില്) ബ്രാഹ്മണര് ചെയ്യുന്ന
കര്മ്മങ്ങളൊക്കെ വ്യര്ത്ഥമാകും..സ്നാനം ചെയ്യുന്നതില് അര്ത്ഥമില്ലാതാവും...അത്
ആചാരവിരുദ്ധമാണ്....എന്നൊക്കെ...പറയുന്നല്ലോ..?<br /><br />ഡോ.അയ്യര്-ഉം
പറയുന്നു...അത് ബൃഹത്സംഹിത...അതികത്താണ് അതിനെപ്പറ്റിയൊക്കെ
പറയുന്നത്....<br />ചോദ്യകര്ത്താവ്- അപ്പോ ഗ്രന്ഥങ്ങള് മാറ്റിയും മറിച്ചും പറഞ്ഞ്
നമുക്ക് ന്യായീകരിച്ചെടുക്കാം<br />ഡോ.അയ്യര്- അങ്ങനെയല്ല..ഈ വിഴുങ്ങുന്നു എന്നൊരു
കണ്സെപ്റ്റ് അതിലില്ല...സത്യത്തില് ഗ്രസിക്കുന്നു എന്നാണ്....അത് ഈ നിഴലിനെ പറ്റി
തന്നെയാണ് സൂചിപ്പിക്കുന്നത്...അതിനകത്ത് പാമ്പ് എന്നൊരു
സങ്കല്പ്പമില്ല..<br />ചോദ്യകര്ത്താവ്- അവിടെക്കാണുന്ന
ഒരശാസ്ത്രീയത..സെമാന്റിക്കലായി ന്യായീകരിക്കാമെന്നാണ് അങ്ങ്
പറയുന്നത്..?<br />ഡോ.അയ്യര്-ന്യായീകരിക്കുകയല്ല..തെറ്റിനെ തെറ്റായി തന്നെ
പറയണം<br /><br />ചോദ്യകര്ത്താവ്- വെരി ഗുഡ്. ഇനി, നമ്മുടെ ഇന്ത്യയില് നിരയനവര്ഷമാണ്
ഫോളോ ചെയ്യുന്നത്. അവിടെ പുരസ്സരണം മൂലമുള്ള വര്ഷത്തില് 50 സെക്കന്ഡിന്റെ
വ്യത്യാസം വരുന്നു. അത് ശാസ്ത്രീയമായി ശരിയാക്കാവുന്ന ഒരു കാര്യമാണ്....എന്നിട്ടും
നാം തെറ്റായി നാം കണ്ടിന്യൂ ചെയ്യുകയല്ലേ...?<br />ഡോ.അയ്യര്- അല്ല അതും
മാത്തമാറ്റീഷ്യന്സ് തന്നെ അംഗീകരിക്കുന്നുണ്ട്..<br />ചോദ്യകര്ത്താവ്-365.242 ആണ്
വാര്ഷ ദൈര്ഘ്യമായി (അന്താരാഷ്ട്ര)അസ്ട്രോണമിക്കല് യൂണിയന്
അംഗീകരിക്കുന്നത്... നമുക്കത് 365.259 ആണ്. ഇതൊരു നല്ല വ്യതായസമാണ്. വീ കാന്
കറക്ട് ഇറ്റ് ഈസിലി...ബട്ട് വീ ഡോണ്ട് ഡു
ഇറ്റ്....<br />ഡോ.അയ്യര്-അതെ....ഇതിനകത്ത്...ഇതിലെ പല ശാസ്ത്രജ്ഞര് തമ്മിലും
വ്യത്യാസമുണ്ട്..അത് ഡിസൈഡ് ചെയ്തിട്ടില്ല. പ്രിസിഷണല് മോഷന്....അയാനാംശം എന്നു
പറയുന്നതിനകത്തും ഇതുമാതിരിയാണ്....അത് നമുക്ക് അങ്ങനെ തന്നെ വെച്ചേക്കുകയേ
പറ്റുകയുള്ളു<br />ചോദ്യകര്ത്താവ്-മാത്രമല്ല അയനാംശത്തിന്റെ കാര്യം
പറഞ്ഞാല്....നമ്മള് എടുക്കുന്നത് 23.50 സെക്കന്ഡാണെന്ന് തോന്നുന്നു.. എ.ഡി.
രണ്ടായിരത്തില്. പക്ഷെ അത് തന്നെ ബി.സി 238 വെച്ച് എടുക്കുന്നവരുണ്ട് ബി .സി 532
വെച്ചെടുക്കുന്നവരുണ്ട്...അങ്ങനെ ഉത്തരേന്ത്യയില് പല സ്ഥലങ്ങളിലും ചെന്നു
കഴിഞ്ഞാല് കലണ്ടറില് ഓരോ വിശേഷദിവസം മാറി വരുന്നു...?<br />ഡോ.അയ്യര്-ങാ..ചെറിയ
വ്യത്യാസം വരുന്നുണ്ട്<br />ചോദ്യകര്ത്താവ്-എന്തുകൊണ്ട്?<br />ഡോ.അയ്യര്-ഏകീകരണം
സംഭവിച്ചിട്ടില്ല..ഇതുവരെ വന്നിട്ടില്ല<br />ചോദ്യകര്ത്താവ്-അപ്പോള് അത്
ചെയ്യാവുന്നിടത്ത് പോലും തെറ്റാണെന്നാണോ അങ്ങ്
സൂചിപ്പിക്കുന്നത്?<br />ഡോ.അയ്യര്-അല്ല തെറ്റാണെന്ന് പറയാനാവില്ല. ഇതില് ഏത്
ശരിയാണെന്ന് എങ്ങനെ തീരുമാനിക്കും?<br />ചോദ്യകര്ത്താവ്-ഇല്ല തെറ്റാണെന്ന്
പറയാനാവില്ല...ശരി. അപ്പോള് അവിടെ അബദ്ധങ്ങള് കണ്ടിന്യു
ചെയ്തുപോകും?<br />ഡോ.അയ്യര്-അബദ്ധങ്ങള് എന്നു പറയാനാവില്ല...ഭിന്നാഭിപ്രായങ്ങള്
തുടരും....ങും.</span><br />
<span style="font-family: Verdana, sans-serif; font-size: large;">ചോദ്യകര്ത്താവ്-ഭിന്നാഭിപ്രായങ്ങള് തുടരും....ഒ.കെ ഇനി,
സമയത്തെ കുറിച്ച് ആണ്. അങ്ങ് ആദ്യം പറഞ്ഞത്. സമയം റിലേറ്റീവ് ആണെന്ന്
പറഞ്ഞു...സാധാരണയായി ടി.വി ജ്യോതിഷികള്...ജനനസമയം ചോദിക്കും...അക്ഷാംശരേഖാശം
ചോദിക്കും. സമയം കിട്ടായില് ഉടനെയവര് ഇന്ത്യന് സ്റ്റാന്ഡേഡ് ടൈമിലോട്ട്
കണ്വേര്ട്ട് ചെയ്യും. ഇത് ശരിയാണോ?<br />ഡോ.അയ്യര്- ശരിയാണ്...എന്തിന്? ആ സമയത്ത്
ഇന്ത്യന്സമയം എത്രയാണെന്നറിയുന്നതിന് അങ്ങനെയല്ലേ
ചെയ്യാനൊക്കൂ?<br />ചോദ്യകര്ത്താവ്-അല്ല കുട്ടി ജനിച്ചത്
ഗള്ഫിലാണ്..<br />ഡോ.അയ്യര്-നില്ക്ക്, പറയാം. കുട്ടി ഗള്ഫില് ജനിച്ചവര് ഇത്
മാത്രം ചെയ്താല് പോരാ. ഗ്രഹനില നമ്മുടെ പുസ്തകത്തില് ഇന്ത്യന് ടൈമിലാണ്
കൊടുത്തിരിക്കുന്നത്...അതുകൊണ്ട്...അതറിയണം..ഇതിന് ചില കീ പോയന്റ്സ് ഉണ്ട്. നേരെ
മറിച്ച് ലഗ്നം കണക്കാക്കുമ്പോഴാണ് അവിടുത്തെ ലോക്കല് ടൈമിന്റെ ആവശ്യം
വരുന്നത്.<br />ചോദ്യകര്ത്താവ്-അങ്ങനെ
എടുക്കുന്നുണ്ടോ?<br />ഡോ.അയ്യര്-എടുക്കണമെന്നാണ് നിയമം<br />ചോദ്യകര്ത്താവ്- നിയമം!
പക്ഷെ ദൈ കണ്വേര്ട്ട് എവരിതിംഗ് ഇന്റു ഇന്ത്യന് സ്റ്റാന് ഡേഡ് ടൈം
ആന്ഡ്.....<br />ഡോ.അയ്യര്-അതെ എന്നിട്ട് ഇവിടെ ജനിച്ച കുട്ടിയായി ജാതകം
എഴുതികൊടുക്കുന്നവരുണ്ട്<br />ചോദ്യകര്ത്താവ്-ഉണ്ട്, അത് ഞാന്
കണ്ടിട്ടുണ്ട്<br />ഡോ.അയ്യര്-അങ്ങനെയുണ്ട്...അത്
വിവരക്കേടാണ്......<br />ചോദ്യകര്ത്താവ്- അത് അറിവില്ലായ്മയാണ് ശരി...
(തുടരും)</span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com7tag:blogger.com,1999:blog-1970105762930260296.post-81333334310767962552013-05-01T13:19:00.000+05:302013-05-01T13:19:47.776+05:3065.കാരംജ്യോതിഷം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-zZrIuojch_k/UXSqcsmwMeI/AAAAAAAABtM/oruJf50cEsU/s1600/carrom-UBE-015.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="115" src="http://1.bp.blogspot.com/-zZrIuojch_k/UXSqcsmwMeI/AAAAAAAABtM/oruJf50cEsU/s200/carrom-UBE-015.jpg" width="200" /></a></div>
<span style="font-family: Verdana, sans-serif; font-size: large;">കാരംബോര്ഡ് ജ്യോതിഷത്തെ(Carrom Astrology) കുറിച്ച്
കേട്ടിട്ടുണ്ടോ? ഒരു നവനാഗരിക ജ്യോതിഷമാണിത്. അമ്പരപ്പിക്കുന്ന തോതില് ശരിയായ
ഫലപ്രവചനമാണ് (bewilderingly accurate) ഇതിന്റെ പ്രത്യേകത. കാരംബോര്ഡെന്നാല് നാം കളിക്കുന്ന ബോര്ഡ് തന്നെ.
സാധാരണ കളി തുടങ്ങുന്നതിന് മുമ്പെന്നവണ്ണം കാരംബോര്ഡില് കറുപ്പും വെളുപ്പുമായ
കോയിനുകള് (Coins or points) ചുവപ്പ്(Red) സഹിതം മധ്യഭാഗത്ത് ക്രമീകരിക്കുക. പക്ഷെ മൊത്തം 17
കോയിനുകളേ(8 കറുപ്പ്, 8 വെളുപ്പ്, ഒരു ചുവപ്പ്)ഉപയോഗിക്കാവൂ. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഭാവി
അറിയാന് താല്പര്യപ്പെടുന്ന പ്രവചനാര്ത്ഥിയെക്കൊണ്ട് സ്ട്രൈക്കര് ഉപയോഗിച്ച്
ഇഷ്ടമുള്ള വശത്ത് നിന്ന് അടിപ്പിക്കുക(Strike). അടിക്കുമ്പോള് കുറഞ്ഞത് മൂന്ന്
കോയിനെങ്കിലും സ്ഥാനചലനം ഉണ്ടാകണം, അല്ലെങ്കില് വീണ്ടും അടിക്കണം. കോയിനുകള്
ചിതറി തെറിച്ച് ഒരു പുതിയ വിന്യാസക്രമം ഉണ്ടാക്കും. ഈ പുതിയക്രമം
പ്രവചനാര്ത്ഥിയുടെ ജീവിതത്തിന്റെ ആയുസ്സിന്റെ ആദ്യദശകത്തെ(First 10 years) പറ്റിയുള്ള സൂചനകളും വിശദാംശങ്ങളും വിവരിക്കുന്നു. കോയിനുകള്ക്ക് ഓരോന്നിനും
സ്വന്തമായി വ്യക്തിത്വവും അസ്തിത്വവും കാരകത്വവുണ്ട്. ഉദാഹരണമായി കറുപ്പ്-ഒന്ന്,
കറുപ്പ്-രണ്ട്, വെളുപ്പ്-ഒന്ന്, വെളുപ്പ് -രണ്ട് എന്നിങ്ങനെ(ഉദാ-ഒന്നാം കറുപ്പ്
പ്രവചനാര്ത്ഥിയുടെ വിദ്യാഭ്യാസ സാധ്യകളാണ് പ്രവചിക്കുന്നത്). </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഈ പതിനാറ് കോയിനുകളും
പതിനേഴാമത്തെ ചുവപ്പ് കോയിനും നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലകളുമായി
ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹജ്യോതിഷത്തില് മൊത്തം പന്ത്രണ്ട് ഭാവങ്ങളില്
നമ്മുടെ ജീവിതകാര്യങ്ങള് ക്രമീകരിച്ചിരിക്കുന്നിടത്ത് കാരം ബോര്ഡില് 16
ഭാവങ്ങള്() അഥവാ വിഭജനങ്ങളുണ്ട്. അതായത് കുറേക്കൂടി വ്യക്തതയും സമഗ്രതയും
അവിടെയുണ്ട്. ചുവന്ന കോയിന് ഫലപ്രവചനത്തില് സവിശേഷമായ പങ്കാണുള്ളത്. കാരംബോര്ഡിനെ
സ്ഥലപരമായി മൊത്തം പതിനാറ് മേഖലകളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയ്ക്കും
ഫലപരമായി നിര്ണ്ണായക പ്രാധാന്യമുണ്ട്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കറുത്ത കോയിനുകള്ക്ക് വലത്
അര്ദ്ധഗോളത്തിലും വെളുത്തവയക്ക് ഇടത് അര്ദ്ധഗോളത്തിലുമായിരിക്കും കൂടുതല്
പ്രഭാവമുണ്ടാകുക. എന്നാല് ചുവപ്പിന് രണ്ട് അര്ദ്ധഗോളങ്ങളിലും
തുല്യപ്രഭാവമാണുള്ളത്. കേന്ദ്രത്തില് നിന്ന് അകലുന്നത് കോയിനുകളുടെ പ്രഭാവം
കുറയ്ക്കും. പക്ഷെ മൂലകളോട് അടുക്കുമ്പോള് ഗുണം ഉച്ചസ്ഥായിയിലാകും.
<br /><br />കാരംബോര്ഡിന്റെ പ്രതലത്തെ 16 ആയി വിഭജിക്കുമെന്ന് പറഞ്ഞല്ലോ. നക്ഷത്ര
ജ്യോതിഷത്തിലെ 12 രാശികള്ക്ക്(zodiacs) സമാനമാണിത്. ഓരോ കോയിനും ഓരോ ഖണ്ഡങ്ങളില്
എത്തുമ്പോള് അവയുടെ തനത് ഫലങ്ങള് വ്യതിയാനപ്പെടുന്നു. കോയിനുകള് തമ്മിലുള്ള
ബന്ധം, കോണീയദൂരം, പരസ്പര സാമീപ്യം, കോയിനുകള്ക്ക് ചുവപ്പു കോയിനുമായുള്ള ബന്ധം ,
റീബൗണ്ടുകള് (Rebounds), കുഴികളുമായുള്ള അകലം എന്നിവയൊക്കെ വിവധങ്ങളായ ഫലസൂചകങ്ങളാണ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ബോര്ഡിന്റെ മൂലകളിലുള്ള നാല് കുഴികള്ക്കും പ്രത്യകതകളും ഫലപ്രവചന ശേഷിയുമുണ്ട്.
സ്ട്രൈക്കര് മൈനസ് വീഴുന്നതിനും കോയിനുകള് ഫിനിഷ് ആകുന്നതിനും ഫലഭാഗ
വിവക്ഷകളുണ്ട്. പ്രവചനാര്ത്ഥി രണ്ടാമത് സ്ട്രൈക്കര് വെച്ചടിക്കുമ്പോള്
ആയുസ്സിന്റെ രണ്ടാം ദശകത്തിന്റെ ഫലം ബോര്ഡില് തെളിയുന്നു. ഇതേ മാതൃകയില്
ആയുസ്സിന്റെ പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചും അറിയാനാവും. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇതിനിടയില്
സ്ട്രൈക്കറോ ചുവപ്പോ മൈനസ് വീഴുകയാണെങ്കില് അത് തടസ്സം, അപകടം, രോഗം, മരണം
തുടങ്ങിയ പലവിധ സൂചനകള് കൊണ്ടുവരും. കുട്ടി ജനിച്ച് അഞ്ചു വയസ്സായിട്ടേ
സ്വന്തംനിലയില് കാരംജ്യോതിഷം പരീക്ഷിക്കാനാവൂ. എങ്കിലും കുട്ടിയുടെ മാതാവിന് ശിശു
ജനിച്ച് മൂന്ന് ദിവസം കഴിഞ്ഞ് 16 ദിവസത്തിനുള്ളില് എന്നുവേണമെങ്കിലും
കാരംഗുരുവിന്റെ നിര്ദ്ദേശപ്രകാരം ധ്യാനനിമഗ്നമായ മനസ്സോടെ സ്ട്രൈക്കര് അടിച്ച്
നോക്കി ജീവിതഫലമറിയാം. ഭാവി മാത്രമല്ല മുന് ജന്മത്തെ കാര്യങ്ങള് കൂടി ഇതുവഴി
അറിയാവുന്നതാണ്. കാരംജ്യോതിഷത്തില് സ്ട്രൈക്കര് നിസ്സംഗഫലദായകനാണ്.
<br /><br />കാരംജ്യോതിഷത്തിലൂടെ ഭാവി പ്രവചിച്ചാല് ഗ്രഹജ്യോതിഷത്തിലെ അതേ
പ്രവചനവിജയം ആവര്ത്തിക്കാനാവുമെന്ന് മാത്രമല്ല കുറേക്കൂടി മെച്ചപ്പെട്ട ഫലങ്ങള്
കണ്ടെത്താനുമാവും. ഒട്ടനവധിപ്പേരുടെ അനുഭവം തന്നെയാണ് ഇവിടെയും തെളിവ്.
കാരംജ്യോതിഷം പറയുന്ന പല കാര്യങ്ങളും ജീവിതത്തില് ഭാഗികമായോ പൂര്ണ്ണമായോ
സംഭവിച്ചതായും സംഭവിച്ചുകൊണ്ടിരിക്കുന്നതായും ആണയിടുന്ന ഒട്ടനവധി വിശ്വാസികളുണ്ട്.
രാശി വിഭജനം പന്ത്രണ്ടില് നിന്ന് പതിനാറ് ആക്കുന്നതിലൂടെയാണ് കാരംഫലങ്ങള്ക്ക്
സൂക്ഷ്മതയും കൃത്യതയും വര്ദ്ധിക്കുന്നത്. പക്ഷെ കാരംജ്യോതിഷത്തില് ഗ്രഹങ്ങളും
നക്ഷത്രങ്ങളും കടന്നുവരുന്നില്ല. 360 ഡിഗ്രി 30 ന്റെ 12 ഖണ്ഡങ്ങളായി വിഭജിക്കേണ്ട
കാര്യവുമില്ല. മാനം നോക്കാതെയും പഞ്ചാംഗം പഠിക്കാതെയും ഭാവി അറിയാമെന്നതാണ് ഇതിന്റെ
ഏറ്റവും വലിയ സവിശേഷത. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പക്ഷെ ഓന്നോര്ക്കുക,വെറ്റിലയും കൈത്തലവും ഓലകളും സംഖ്യകളും
കൊണ്ട് ജീവിതഫലം കൃത്യമായി പ്രവചിക്കാന് സാധിക്കുമെന്നിരിക്കെ ഗ്രഹങ്ങളാണ് നമ്മുടെ
ഭാവി നിശ്ചയിക്കുന്നതെന്ന് കരുതുന്നതില് കാര്യമില്ലല്ലോ. ഫലപ്രവചനം വിജയിക്കുകയും
പരാജയപ്പെടുകയും ചെയ്യുന്നത് വിശ്വാസിയുടെ മസ്തിഷ്ക്കത്തിലാണ്. അതിന്
ഉപയോഗിക്കുന്ന ടൂളുകള്(ഗ്രഹം, വെറ്റില, കൈ, ജലം, സംഖ്യ, ഓല, കാരംബോര്ഡ്....
മുതലായവ) എന്തുതന്നെയായിരുന്നാലും വിശ്വാസമുള്ളിടത്തോളം പല പ്രവചനങ്ങളും ശരിയായി
വരുമല്ലോ.<br /><br />ഒരാളുടെ ഫലം ഒന്നിലധികം തവണ അടിച്ച് നോക്കാന് പാടുള്ളതല്ല.
ആദ്യമായി അടിക്കുമ്പോള് കോയിനുകള് ചിതറി തെറിച്ച് വീഴുന്നതിന്റെ ചിത്രം എടുത്തു
സൂക്ഷിക്കും. ഇതിനെ ജന്മചിത്രമെന്ന് (birth picture) വിളിക്കും. പിന്നീട് നടത്തുന്ന
ഓരോ ശ്രമത്തിന്റെയും ചിത്രങ്ങള് എടുത്ത് സൂക്ഷിക്കണം. പരമാവധി 12 ചിത്രങ്ങള്
വരെ(അതായത് 120 വയസ്സ്) എടുക്കാം. പ്രമാണചിത്രങ്ങള് (creed pictures) എന്നാണിവയുടെ
വിളിപ്പേര്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ജീവിതഫലമറിയാനായി കാരംഫലനിര്ണ്ണയം ഒരിക്കലേ (once in a life time) നടത്താന് പാടുള്ളുവെന്ന്
മാത്രമല്ല വിശേഷാല് പൂജകള് ചെയ്ത് മന:ശുദ്ധിയും ശരീരശുദ്ധിയും വരുത്തിയ ശേഷം
ജ്ഞാനിയായ ഒരു കാരംഗുരുവിന്റെ സാന്നിധ്യത്തിലും അദ്ദേഹത്തിന്റെ നിര്ദ്ദേശപ്രകാരവും
മാത്രമെ അത് ചെയ്യാവൂ. അല്ലാതെ വീട്ടിലിരുന്ന് വെറുതെ അടിച്ചു നോക്കാമെന്ന്
കരുതരുത്. ഒരാളുടെ 12 ചിത്രങ്ങളാണ് അയാളുടെ ജീവിതഫലത്തിന്റെ പ്രമാണചിത്രങ്ങള്. ഈ
വിധിചിത്രങ്ങള്ക്ക് ഒരിക്കലും മാറ്റം സംഭവിക്കുകയില്ല. പിന്നീട് വര്ഷാവര്ഷവും
മാസം തോറും അടിച്ച് നോക്കി അപ്പപ്പോഴുള്ള ഫലം പറയാന് കാരംജ്യോതിഷത്തില്
വ്യവസ്ഥയുണ്ട്. ഓരോ പുതിയ കര്മ്മം ചെയ്യുന്നതിന് മുമ്പും കാരംഫലം പരിശോധിക്കാം.
പക്ഷെ അതെല്ലാം മേല്പ്പറഞ്ഞ 12 പ്രമാണചിത്രങ്ങളുടെ പരിധിയ്ക്കുള്ളില് നിന്ന് വേണം
വിലയിരുത്തി ഫലം പറയാന്.<br /><br />ഇത്രയും പറഞ്ഞതില് ആര്ക്കും ഒരു സംശയമുണ്ടാകാം. "ശരിക്കും കാരംജ്യോതിഷം എന്നൊരു സംഗതിയുണ്ടോ?" അതോ ജ്യോതിഷത്തെ പരിഹസിക്കാന്
ആസൂത്രിതമായ തട്ടിക്കൂട്ടിയ ഒന്നാണോ? ഇങ്ങനെയങ്കില് സമാനമായ മറ്റ് പല കളികളിലും
ജ്യോതിഷമായിക്കൂടേ? കാരംജ്യോതിഷം എന്നൊരു പ്രവചനവിദ്യ ഉണ്ടെന്നും അതിലൂടെ നിരവധി
പേര്ക്ക് അച്ചട്ട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും എഴുതിവെച്ചാല് ഒരാളും അതിനെ
ഖണ്ഡിക്കാന് പോകുന്നില്ല. കാരണം അവിടെ വസ്തുനിഷ്ഠ ഖണ്ഡനം അസാധ്യമാണ്. കുറച്ച്
പണമെറിഞ്ഞാല് ടി.വി യില് ഒരു സ്ളോട്ട് വാങ്ങി പരസ്യപരിപാടിയുംമാവാം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇനി അഥവാ
ആരെങ്കിലും ഖണ്ഡിച്ചാലും വിശ്വാസികള് അത് പരിഗണിക്കില്ല, അവര്ക്ക് അനുഭവങ്ങളാണ്
മുഖ്യം. കാരംബോര്ഡിലെ കോയിനുകള് ഏതോ അജ്ഞാതശക്തി/സ്വാധീനം/രശ്മി/കമ്പനം/തരംഗം വഴി
നമ്മുടെ ശരീരത്തേയും ജീവിതവ്യാപാരങ്ങളെയും സ്വാധീനിക്കുന്നുവെന്ന് അവകാശപ്പെട്ടാല്
ഖണ്ഡനക്കാരന് നിസ്സഹായനാവും.</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">"ഇങ്ങനെയൊരുപ്രവചനവിദ്യയില്ല മറിച്ച് ഞാന്
കൃത്രിമമായി ഉണ്ടാക്കിയതാണ്" എന്നെഴുതുന്നുവെന്നിരിക്കട്ടെ.''വായിച്ച്
തുടങ്ങിയപ്പോഴേ മനസ്സിലായി കബളിപ്പിക്കാനാണെന്ന്''എന്ന പ്രതികരണമാവും പലരില്
നിന്നും വരിക. അതല്ല ഇങ്ങനെയൊരു വിദ്യയുണ്ട്, ആയിരങ്ങള് അതിന്റെ ഗുണഫലം
അനുഭവിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാന് പറയുന്നതെങ്കില് ''ശരിയാവാം ഞങ്ങള്
കേട്ടിട്ടില്ല''എന്ന ഉത്തരം മാത്രമേ സാധ്യമാകൂ. <br /><br />"എന്നുമുതാലാണ് കാരംസിലെ
കോയിനുകള് ഭാവി പ്രവചിക്കാന് തുടങ്ങിയത്?" ഇങ്ങനെയൊരു ചോദ്യം ചില നക്ഷത്രജ്യോതിഷ
ഭക്തന്മാര് ഉന്നയിച്ചേക്കാം. എന്നാല് ഒരു ചോദ്യം തിരിച്ചാകട്ടെ, എന്നുമുതലാണ്
ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യരുടെ ഭാവി നിശ്ചയിക്കാന് തുടങ്ങിയത്? പ്രപഞ്ചം
ഉണ്ടായിട്ട് 1382 കോടി വര്ഷങ്ങളായെന്ന് ശാസ്ത്രം സ്ഥിരികീരിക്കുന്നു. പക്ഷെ
ഭൂമിയുടെ പ്രായം പരമാവധി 450-460 കോടി വര്ഷങ്ങള്. 350 കോടി വര്ഷങ്ങള്ക്ക്
മുമ്പാണ് ആദ്യത്തെ ജീവിയെന്ന് പറയാവുന്ന സയനോര ബാക്റ്റീരിയ ഉരുവംകൊള്ളുന്നത്.
പിന്നെയും 200 കോടി വര്ഷങ്ങള് കഴിഞ്ഞാണ് ഇന്നത്തെ നിലയില് ജീവി എന്നു
വിളിക്കാവുന്ന ജൈവരൂപങ്ങള് വരുന്നു. മനുഷ്യന്റെ പൂര്വികരായ പ്രൈമേറ്റുകളില്
നിന്ന് മനുഷ്യന്റെ മുന്ഗാമിയും ചിമ്പാന്സിയുടെ മുന്ഗാമിയും വേര്തിരിഞ്ഞത് 5-6
ലക്ഷം വര്ഷങ്ങള് മാത്രം. ഹോമോഹാബിലസ്, ഹോമോ ഇറക്ടസ് വഴി ഹോമോ
സാപിയന്സിലെത്തുന്നത് കഴിഞ്ഞ ഒന്നര ലക്ഷം വര്ഷങ്ങള്ക്ക് മുമ്പ്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">പിന്നീട് അവിടെ
നിന്നും പരിണാമവഴിത്താരകളിലൂടെ ഹോമോസാപിയന് മുന്നോട്ടുപോയി. ഇന്നത്തെ മനുഷ്യന്റെ
രൂപത്തിലും ഭാവത്തിലും നാമെത്തിയിട്ട് ഏറിയാല് അരലക്ഷം വര്ഷങ്ങളായിട്ടുണ്ടാവാം.
സംസ്ക്കാരം തുടങ്ങിയിട്ട് കഷ്ടിച്ച് പതിനയ്യായിരം വര്ഷം. കൃഷിക്ക് പഴക്കം
പതിനായിരം-പതിനയ്യായിരം വര്ഷം മാത്രം. എഴുത്തുവിദ്യയുടെ പഴക്കം കഷ്ടിച്ച് 5000
വര്ഷം. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ജ്യോതിശാസ്ത്രത്തിന്റെ പ്രായം ഏറിയാല് 3000 വര്ഷം , ഫലഭാഗജ്യോതിഷത്തിന്
പരമാവധി 2200 വര്ഷം പഴക്കം കാണും. അപ്പോള് എന്നുമുതലാണ് ഭൂമിയിലെ ഏറ്റവും പുതിയ
താമസക്കാരായ മനുഷ്യരുടെ ഭാവി നിശ്ചയിക്കാന് 450-500 കോടി വര്ഷം വര്ഷക്കം
പഴക്കമുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും താല്പര്യം കാട്ടി തുടങ്ങിയത്. കഷ്ടിച്ച്
പതിനയ്യായിരം വര്ഷം മുമ്പ്? <br /><br />ഗുഹാമനുഷ്യനായി ജീവിച്ച മനുഷ്യരെല്ലാം
ഗുഹാമനുഷ്യരായി മരിച്ചു. കൂട്ട ലൈംഗികതയും കൂട്ടയടികളും സംഘം ചേര്ന്ന
വേട്ടയാടലുകളുമായി ഇരപിടിച്ചും ഇരയാക്കപ്പെട്ടും മനുഷ്യന് ജീവിച്ച കാലത്ത്
ഗ്രഹങ്ങള് എങ്ങനെയാണ് നമ്മുടെ ജീവിതം നിയന്ത്രിച്ചത്? അതോ അക്കാലത്ത് അവര്
മാറിനിന്നോ? ഗുഹമനുഷ്യന് ഏത് രാശിയില് പിറന്നാലും, ഏത് യോഗം കൈവരിച്ചാലും
ഗുഹാമനുഷ്യനായി തന്നെ ജീവിച്ച് മരിക്കുമെന്നോര്ക്കുക. അവന്റെ ഏഴിലും എട്ടിലും
ചൊവ്വ വന്നാല് വിവാഹം പ്രശ്നമാകില്ല-കാരണം അന്ന് വിവാഹമില്ല. പൂയ്യത്തില് കുട്ടി
ജനിച്ചാല് പിതാവ് മരിക്കുകയുമില്ല. കാരണം അന്ന് ഭാര്യയും കുടുബവുമില്ല. എല്ലാം
എല്ലാവര്ക്കുമുള്ള കാലഘട്ടമാണത്. </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഇന്ന് വിദ്യാഭ്യാസവും വിവാഹവും സാമ്പത്തിക
അഭിവൃദ്ധിയുമൊക്കെ സ്വാധീനിക്കുന്ന ഗ്രഹങ്ങള് അന്ന് കാട്ടുമനുഷ്യരുടെ കാര്യത്തില്
എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ഓര്മ്മയുണ്ടോ? അതോ ആധുനിക സാമൂഹിക-സമ്പദ്
വ്യവസ്ഥയും ഉരുത്തിരിഞ്ഞിട്ട് മാത്രമാണോ ഗ്രഹങ്ങള് സ്വാധീനിക്കാന് തുടങ്ങിയത്?
അതുവരെ അവര് മനുഷ്യര് വിവാഹവും കുടുംബവും മറ്റ് സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്
ഉണ്ടാക്കാനായി കാത്തിരിക്കുകയായിരുന്നുവോ? </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">അതായത് കുറഞ്ഞത് ജ്യോതിഷസ്വധീനം
തുടങ്ങാനായി 460 കോടി വര്ഷങ്ങള് ഗ്രഹങ്ങള് കാത്തിരിക്കുകയായിരുന്നുവോ?
ഗ്രഹങ്ങള്ക്ക് അത്രയും കാലം കാത്തു നില്ക്കാമെങ്കില് കാരംസിലെ കോയിനുകള്ക്ക്
നാളെ മുതല് സ്വാധീനം തുടങ്ങാന് തീരുമാനിച്ചാല് എങ്ങനെ തെറ്റുപറയാനാവും???? </span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com5tag:blogger.com,1999:blog-1970105762930260296.post-16327288433379662192013-04-22T08:21:00.000+05:302013-04-23T07:28:07.496+05:3064. സ്ഥലം കാലിയാക്കാത്ത കന്യകമാര്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-_hwFvcGUGbE/UXSlDD7gFSI/AAAAAAAABtE/B1N5Ww9BlOg/s1600/images+(5).jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://3.bp.blogspot.com/-_hwFvcGUGbE/UXSlDD7gFSI/AAAAAAAABtE/B1N5Ww9BlOg/s200/images+(5).jpg" width="136" /></a></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;">കുട്ടിക്ക്
വലിയ അസ്വസ്ഥതയും ശമനമില്ലാത്ത രോഗങ്ങളും. ചികിത്സിച്ച് മടുത്ത് ജ്യോതിഷിയെ
കാണാനെത്തി. ഇനി വല്ല ഗ്രഹങ്ങളുടെ ആക്രമണമെങ്ങാനുമാണെങ്കിലോ! കുടുംബത്തില് പണ്ട്
ഒരു കുട്ടി ആ വീട്ടില് മരിച്ചിരിക്കുന്നു-ആ കുട്ടിയുടെ ആത്മാവാണ് ഈ കുട്ടിയെ
ആക്രമിക്കുന്നത്-കര്മ്മം ചെയ്യണം. ജ്യോതിഷിയെ കണ്ട് മാതാപിതാക്കള് വീട്ടില്
വന്ന് വിശദമായി കാര്യമന്വേഷിച്ചപ്പോള് പഴയ തലമുറയില് ഒരു കുട്ടി പ്രസവിച്ച്
രണ്ടാംമാസം മരിച്ചിട്ടുണ്ട്. കണ്ണടിച്ചുപോകുന്ന പ്രവചനം! കിറുകൃത്യം! ജ്യോതിഷി
എങ്ങനെയിതറിഞ്ഞ? </span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;">അമ്പരന്നുപോയ മാതാപിതാക്കള് പിന്നീട് ജ്യോതിഷിയുടെ 'പാണരാ'യെന്ന്
പറഞ്ഞാല് മതിയല്ലോ. കുട്ടികളുടെ പ്രശ്നങ്ങള്ക്ക് 'ബാലശാപം'എന്നടിച്ചു
വിടുകയെന്നത് ഒരു സ്ഥിരം'നമ്പരാ'ണ്. യുവതിയാണെങ്കില് 'കന്യാശാപം'ആയിരിക്കും.
കിട്ടിയാല് കിട്ടി അല്ലെങ്കിലും തെറ്റാണെന്ന് തെളിയിക്കാന് ആര്ക്കുമാവില്ല.
വൃദ്ധശാപം അധികം കേട്ടിട്ടില്ല!<br /><br />പണ്ടൊക്കെ കുട്ടികള് അകാലത്തില് മരിക്കുക
സാധാരണയായിരുന്നു. അല്ലെങ്കില്തന്നെ കുട്ടികള് മരിക്കുന്നത് എപ്പോഴും
അകാലത്തിലായിരിക്കുമല്ലോ. ഒരു കുട്ടിയെങ്കിലും ബാല്യത്തില് വിടപറഞ്ഞിട്ടില്ലാത്ത
വീടുകള് പണ്ട് അപൂര്വമായിരുന്നു. നല്ലൊരു ശതമാനവും ബാലാരിഷ്ടത, രോഗം, ദാരിദ്ര്യം
തുടങ്ങിയവ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. വൈദ്യശാസ്ത്രം വന് കുതിച്ചുചാട്ടം
നടത്തിയ കഴിഞ്ഞ അര നൂറ്റാണ്ടില് ശിശുമരണനിരക്ക് വന്തോതില് കുറയുകയുണ്ടായി.
സര്വസാധാരണമായ ശിശുമരണം കണ്ട് പണ്ടേ ജ്യോതിഷികള് എത്തിച്ചേര്ന്ന ഒരു അനുമാനമാണ്
ബാലശാപം. </span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;">ചിലരുടെ കാര്യത്തില് ഇത് "കണ്ണടിച്ചുപോകുന്ന" സത്യപ്രസ്താവനയായി തീരും.
മറ്റു പലരുടേയും കാര്യത്തില് ഭാഗികമായെങ്കിലും ശരിയാകും. പലരും
ഇതിനെക്കുറിച്ചൊന്നും അന്വേഷിക്കാനേ പോകില്ല. ഏതു രീതിയില് നോക്കിയാലും നയാപൈസ
മുതല് മുടക്കില്ലാതെ ജ്യോതിഷി ഹിറ്റാവും. പ്രവചനം പ്രത്യക്ഷത്തില് ശരിയല്ലെന്ന്
വന്നാലും പൂര്ണ്ണമായും തെറ്റാണെന്നും തെളിയിക്കാനാവില്ല. അതിന് ഗവേഷണം ഏറെ
നടത്തേണ്ടിവരും. നാം ചവുട്ടി നില്ക്കുന്ന ഭൂമിയില് നമുക്ക് മുമ്പ് ഒരുപാട് പേരെ
സംസ്ക്കരിച്ചിട്ടുണ്ടാവാം. അവയില് പലതും ദുര്മരണമാവാം. അതില്
ശിശുക്കളുണ്ടാവാം-ശിശുക്കള് മാത്രമല്ല യുവതികളും യുവാക്കളും വയസ്സരുമുണ്ടാവാം.
'മോക്ഷം കിട്ടാതെ അലഞ്ഞുതിരിയുന്ന ഒരാത്മാവനെ' കണ്ടെത്താന് വലിയ
പ്രയാസമൊന്നുമില്ലെന്ന് സാരം. <br /><br />ഇതേ ജ്യോതിഷി കന്യാശാപം പറഞ്ഞ് ഒരല്പ്പം
യുക്തിബോധമൊക്കെയുണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭക്തനെ കുപ്പിയിലിറക്കിയ കഥ
കേട്ടുകൊള്ളു. നേരിട്ടറിയാവുന്ന സംഭവമാണ്:<br /><br />കമ്മ്യൂണിസ്റ്റ് ഭക്തന്റെ
മൂത്തമകള്ക്ക് പഠനസംബന്ധമായും ആരോഗ്യപരമായും ചില പ്രശ്നങ്ങള്. ചികിത്സകളൊക്കെ
ചെയ്തുനോക്കിയിട്ടും വലിയ മാറ്റമില്ല. ജാതകത്തില് കുഴപ്പമില്ലെങ്കിലും
വിവാഹപരമായും പലതരം തടസ്സങ്ങള് പൊന്തിവന്നു. അങ്ങനെ ഭക്തന് ഭാര്യയുടെ
നിര്ബന്ധപ്രകാരം ജ്യോതിഷിയെ കാണുന്നു. ജ്യോതിഷി പലതും പറഞ്ഞു, കൂട്ടത്തില്
കന്യാശാപമാണ് പ്രധാന വിഷയമെന്ന് അടിച്ചുവിട്ടു-പരിഹാരച്ചാര്ത്തും തയ്യാറാക്കി
നല്കി. കുടുംബത്തില് ഒരു കന്യകയുടെ ശാപം കിട്ടാത്ത ആത്മാവ് അലയുന്നുണ്ടത്രെ.
അങ്ങനെയൊരു ദുര്മരണം കുടുംബത്തിലുണ്ടായിട്ടില്ലെന്ന് ഭക്തന് പറഞ്ഞു.<br /><br /> ''ഉണ്ടാവും,വിശദമായി അന്വേഷിച്ചു നോക്കൂ'' എന്നായി ജ്യോതിഷി. എത്രയൊക്കെ
അന്വേഷിച്ചിട്ടും അങ്ങനെയൊരു കന്യാകമരണം കണ്ടെത്താന് ഭക്തനായില്ല. പിന്നെ അയാള്
ജ്യോതിഷിയെ വര്ജ്ജിച്ചു. പക്ഷെ വിഷയം അങ്ങനെ അവസാനിച്ചില്ല. ഭക്തന് ഇക്കാര്യം
പലരോടും പറഞ്ഞ് കളിയാക്കിയത് ജ്യോതിഷിക്ക് അത്രക്കങ്ങ് പിടിച്ചില്ല. നാട്ടില്
സംസാരവിഷയമായപ്പോള് കച്ചവടത്തെ ബാധിക്കുന്ന കേസായതിനാല് ജ്യോതിഷി എതിര്പ്രചരണം
നടത്തി പറഞ്ഞതില് ഉറച്ചുനിന്നു. പണ്ടത്തെ തലമുറയില്പ്പെട്ട ഒരു കന്യക പ്രണയപരാജയം
കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് കട്ടായം പറഞ്ഞു. <br /><br />ഭക്തന് ഇതിനെ
കുറിച്ച് അറിയാനാവാത്തത് തന്റെ കുറ്റമല്ല. കുടുംബചരിത്രം അറിയാവുന്നവരൊക്കെ
എതിരഭിപ്രായം രേഖപ്പെടുത്തിയപ്പോള് കുടുംബത്തിന് പുറത്തുള്ള ആളാകാനും മതിയെന്നായി
ജ്യോതിഷി. വീട് നില്ക്കുന്ന സ്ഥലത്ത് ദുര്മരണം സംഭവിച്ച ഒരു യുവതിയെ
അടക്കിയിട്ടുണ്ട്. അവളുടെ ആത്മാവ് ഇപ്പോഴും അലഞ്ഞുതിരിയുകയാണ്. ഈ വിശദീകരണം കഴിഞ്ഞ്
കുറെ ദിവസം കഴിഞ്ഞപ്പോഴും ഒന്നും പൊരുത്തപ്പെടാത്തതിനാല് എല്ലാവരും ഇതൊക്കെ
മറന്നു. പക്ഷെ ആകെ വളിച്ചുപോയ ജ്യോതിഷി വിട്ടില്ല. വീട് നില്ക്കുന്ന
സ്ഥലത്ത്(സ്ഥല വിസ്തൃതി ഇത്രയെന്ന് ഒന്നുമില്ല) പണ്ട് കുളമോ തടാകമോ വല്ലതും
ഉണ്ടായിരുന്നിരിക്കണം എന്ന പുതിയ നമ്പരിറക്കി. അങ്ങനെയില്ലെന്നും വേനലില് കിണര്
വറ്റുന്ന പ്രദേശത്താണ് തന്റെ വീടെന്നും ഭക്തന് തിരിച്ചടിച്ചു. </span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;">പക്ഷെ ജ്യോതിഷി
ചിലത് കേട്ടറിഞ്ഞ് തന്നെയാണ് ഈ സാധ്യത പ്രവചിച്ചത്. പറഞ്ഞുവരുമ്പോള് ഭക്തന്റെ
വീടിന് ഏതാണ്ട് 350 മീറ്റര് അകലെ പണ്ട് ഒരു കുളമുണ്ടായിരുന്നു. ഇപ്പോള് വീട്
നില്ക്കുന്നിടത്ത് നിന്ന് മൂന്ന് വീടുകള് കഴിഞ്ഞ് ഒരു കൃസ്ത്യന് കുടുംബം കഴിഞ്ഞ
40 വര്ഷമായി താമിസിക്കുന്നുണ്ട്. അവരുടെ തൊടിയിലായിരുന്നു ഈ കുളം. അതില് പതിനഞ്ച്
വര്ഷം മുമ്പ് വെള്ളം കുറഞ്ഞു, അവസാനം മണ്ണിട്ട് മൂടിയ കുളം നിന്ന സ്ഥലം ഇപ്പഴൊരു
വാഴത്തോട്ടമാണ്. അതായത് ഭക്തനും ഈ കുളവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ അത്
ഭക്തന്റെ കുടുംബക്കാരുടെ ഭൂമിയാണെന്നും മൂന്ന് തലമുറ മുമ്പേ വിറ്റുപോയതാണെന്നും
ജ്യോതിഷി വാദിച്ചു. ഇതോടെ ഭക്തന് അയഞ്ഞു, ജ്യോതിഷി പിടി മുറുക്കി.
വിറ്റതാണെങ്കിലും കുടുംബസ്വത്ത് കുടംബസ്വത്തല്ലാതാകുമോ?! ആ കുളത്തില് വീണ് ഒരു
കന്യകക്ക് അപമൃത്യു സംഭവിച്ചിട്ടുണ്ടെന്നായി ജ്യോതിഷി. <br /><br />പറഞ്ഞുവന്നപ്പോള്
ഏതാണ്ട് അങ്ങനെ തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ട്. 40 വര്ഷത്തിന് മുമ്പാണത്.
അന്നും ക്രിസ്ത്യന് കുടംബത്തിന്റെ വകയാണ് കുളം. വൈകിട്ട് പണി കഴിഞ്ഞുവന്ന ഒരു
സത്രീ കുളത്തിന്റെ പടവില് മേല് കഴുകാനിറങ്ങി. കൂടെയുണ്ടായിരുന്ന നാല് വയസ്സുകാരി
കരയിലിരുന്നു. ഇതിനിടെ എപ്പോഴോ പണ്കുട്ടി കാല്തെറ്റി കുളത്തില് വീണു.
രക്ഷിക്കാനായി നിലവിളിച്ചുകൊണ്ട് മാതാവ് കൂടെച്ചാടി. വലിയ ആഴം
ഉണ്ടായിരുന്നില്ലെങ്കിലും ഇരുവരും അപകടത്തിലായി. നിലവിളി കേട്ട് ഓടിക്കൂടിയവര്
അവരെ രക്ഷിച്ച് കരയ്ക്കെത്തിച്ച്. ഇരുവരും മരിച്ചിരുന്നില്ല. മൂന്ന് മണിക്കൂര്
കഴിഞ്ഞ് തോളില് ചുമന്ന് വൈദ്യന്റെ സമീപം എത്തിക്കുന്നതിന് തൊട്ടുമുമ്പ് കുട്ടി
മരണമടഞ്ഞു. വെള്ളംകുടിച്ച് ന്യൂമോണിയ പിടിച്ച മാതാവാകട്ടെ ഒരാഴ്ച ദീനമായി കിടന്ന
ശേഷം മരിച്ചു. ഇരുവരുടേയും മൃതദേഹം ഈ കുളത്തിന് രണ്ടര കിലോമീറ്റര് അകലെയുള്ള
അവരുടെ സ്വന്തം വീട്ടുവളപ്പിലാണ് അടക്കിയത്. </span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;">ഇത് വളച്ചൊടിച്ചാണ് ജ്യോതിഷി
കന്യകയുടെ കറങ്ങി നടക്കുന്ന ആത്മാവിനെ സൃഷ്ടിച്ചത്. സ്ത്രീക്ക് പ്രായം 48-50
നടുത്ത്;കുട്ടിയാകട്ടെ കേവലം നാലു വയസ്സുകാരിയും! രണ്ടുപേരും മരിച്ചത് കുളക്കരയില്
വെച്ചല്ല, അവരെ സംസ്ക്കരിച്ചതും അവിടെയല്ല. ഇപ്പോള് കുളം നില്ക്കുന്ന സ്ഥലത്ത്
താമസിക്കുന്ന കുടുംബത്തില് നിന്നും നിരവധി കന്യകകള് വിവാഹിതരായിട്ടുണ്ട്.
അതിനപ്പുറവും ഇപ്പുറവുമുള്ള ഹൈന്ദവഭവനങ്ങളിലെ കന്യകമാര്ക്കും ഉപദ്രവം
ഉണ്ടായിട്ടില്ല. സംഭവസ്ഥലത്തുനിന്നും മൂന്ന് വീട് കഴിഞ്ഞ് വരുന്ന ഭക്തന്റെ
വീട്ടിലാണ് 'കന്യക'ശാപം വിതച്ചത്. <br /><br />നിര്ഭാഗ്യകരമെന്ന് പറയട്ടെ
ഒറ്റനോട്ടത്തില് തട്ടിപ്പാണെന്ന് ആര്ക്കും ബോധ്യപ്പെടുന്ന ഈ കഥ ജ്യോതിഷിയുടെ
മിടുക്കാണെന്ന് പ്രചരിപ്പിക്കുന്ന വിശ്വാസികള് ഇപ്പോഴും നാട്ടിലുണ്ട്. നാലു
വയസ്സുകാരിയില് കന്യകയെ കണ്ടെത്തി ജ്യോതിഷി ദിവ്യജ്ഞാനിയായി മാറി. കാരണം
വിശദാംശങ്ങള് അന്വേഷിക്കാന് പൊതുവില് ആര്ക്കും താല്പര്യമുണ്ടാവില്ലല്ലോ. താന്
കന്യാശാപം കൃത്യമായി പ്രവചിച്ചുവെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു കച്ചവടം
നടത്തുകയാണ് ജ്യോതിഷിയിപ്പോള്. ബാലശാപം, കന്യാശാപം തുടങ്ങിയ ഏത് ശാപം
പ്രവചിച്ചാലും അത് തെറ്റാണെന്ന് തെളിയിക്കാനാവില്ലെന്നും എങ്ങനെവേണമെങ്കിലും
കാര്യങ്ങള് വളച്ചൊടിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. </span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"><br /></span></div>
<div style="text-align: left;">
<span style="font-family: Verdana, sans-serif; font-size: large;"> ജ്യോതിഷപ്രവചനങ്ങളുടെ പൊതു സ്വഭാവമാണിത്. അപ്പോഴും ഒരു ചോദ്യം മാത്രം ഇപ്പോഴും
ബാക്കിയാവുന്നു: ഇവിടെ മരിച്ച കന്യക ആരാണ്? നാല് വയസ്സുള്ള കുട്ടിയോ അതോ
നാല്പത്തിയെട്ടുകാരിയായ മാതാവോ?? </span></div>
</div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com1tag:blogger.com,1999:blog-1970105762930260296.post-14810304686343233382013-03-17T21:47:00.004+05:302013-03-17T21:48:13.351+05:3063. പ്രവചിക്കാത്ത കഥകള്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-sxKrqcIbHAA/UUXgiACQo8I/AAAAAAAABs0/gLAd-IvNHjU/s1600/images.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://4.bp.blogspot.com/-sxKrqcIbHAA/UUXgiACQo8I/AAAAAAAABs0/gLAd-IvNHjU/s200/images.jpg" width="200" /></a></div>
<span style="font-family: Meera; font-size: medium;">നമ്മുടെ സമൂഹത്തില്
വളരെയധികം വേരോട്ടമുള്ള പ്രവചനവിദ്യകളില് ഒന്നാണല്ലോ ജ്യോതിഷം. ജ്യോതിഷത്തെ
കുറിച്ചു പ്രതിപാദിക്കുമ്പോള് പരക്കെ ഉദ്ധരിക്കപ്പെടുന്ന കഥയാണ് 'മന്ത്രിയും
ജ്യോതിഷിയും'. സ്വാമി വിവേകാന്ദനും മറ്റും ഈ കഥ പരാമര്ശിച്ച് കണ്ടിട്ടുണ്ട്. ഈ
കഥയ്ക്ക് നിരവധി വകഭേദങ്ങളും നിലവിലുണ്ട്. മൂലകഥയില് കൊട്ടാരംജ്യോതിഷി,
അന്ധവിശ്വാസിയായ രാജാവ്, ബുദ്ധിമാനായ ഒരു മന്ത്രി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്.
കഥയിങ്ങനെ: രാജാവിന് തന്റെ ജ്യോതിഷിയില് വലിയ വിശ്വാസമാണ്. ജ്യോതിഷി നടത്തിയ പല
പ്രവചനങ്ങളും അപ്പടി തന്റെ ജീവിതത്തില് നടന്നിട്ടുള്ളതായി രാജാവ് വിശ്വസിക്കുന്നു.
അങ്ങനെയിരിക്കെ ഒരു നാള് ജ്യോതിഷി ഒരു ഘോരപ്രവചനം നടത്തി രാജ്യത്തെ തന്നെ
ഞെട്ടിച്ചുക്കളഞ്ഞു: രാജാവ് ഒരു മാസത്തിനുള്ളില് മരിക്കും! പ്രവചനം കേട്ടതും
രോഗമേതുമില്ലാതിരുന്ന രാജാവിന്റെ പകുതി പ്രാണന് അപ്പോഴേ പോയി. രാജാവിനേക്കാള്
അന്ധവിശ്വാസികളായിരുന്ന ബന്ധുക്കളും കൊട്ടാരവാസികളും ജനങ്ങളും അമ്പരന്നു,
ശോകാര്ത്തരായി വിലപിച്ചു. </span><span style="font-family: Meera; font-size: medium;"><br /></span><br />
<span style="font-family: Meera; font-size: medium;">ദു:ഖവും ഭയവും സഹിക്കാനാവാതെ രാജാവ്
ദീനംപിടിച്ച് കിടപ്പിലായി. ആഹാരം വേണ്ട, കുളിയും ജപവുമില്ല, വിനോദങ്ങള്
ഒന്നുമില്ല, രാജ്യകാര്യങ്ങളില് തീരെ ശ്രദ്ധയില്ലാതെയായി.... രാജ്ഞിയുള്പ്പെടെ
പലരും സമാശ്വസിപ്പിക്കാന് നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ പലതവണ
പ്രവചനം പുന: പരിശോധിക്കാന് ജ്യോതിഷിയുടെ മേല് സമ്മര്ദ്ദമുണ്ടായി. വീണ്ടും
വീണ്ടും ഗണിച്ചിട്ടും ജ്യോതിഷി പഴയ പ്രവചനത്തില് ഉറച്ചുനിന്നു. രാജാവ് ഏതാണ്ട്
മരിച്ചവനെപോലെ ദിവസങ്ങള് തള്ളിനീക്കി. ഈ അവസ്ഥയിലാണ് ബുദ്ധിമാനായ മന്ത്രി
പ്രവേശിക്കുന്നത്. മന്ത്രി ജ്യോതിഷിയെ ഒരിക്കല്ക്കൂടി കൊട്ടാര സദസ്സിലേക്ക്
ക്ഷണിച്ചു. അന്തിമമായി പ്രവചനം ഒന്നുകൂടി വിലയിരുത്താന് രാജാവിനെകൊണ്ട് തന്നെ
ആജ്ഞാപിപ്പിച്ചു. വീണ്ടും പഴയപടി കവടി നിരത്തിയ ജ്യോതിഷി ഫലത്തില്
മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു: രാജാവിന് ഇനി ഏറെ നാളില്ല! ജ്യോതിഷിയും ദു:ഖിതനായി
കാണപ്പെട്ടു. താന് നിസ്സഹായനാണെന്നയാരുന്നു അയാളുടെ ഭാവം. വിധി ഒഴിവാക്കാന്
എന്തെങ്കിലും ഉപായമുണ്ടോ എന്ന് സഹികെട്ട മന്ത്രി ആരാഞ്ഞപ്പോള് ജ്യോതിഷി
നിഷേധഭാവത്തില് ഉത്തരം നല്കി. ''വിധിയെ തടുക്കാന് ആര്ക്കുമാവില്ല,
വിധിക്കപ്പെട്ടത് അനുഭവിക്കുക തന്നെ വേണം''.</span><span style="font-family: Meera; font-size: medium;"><br /><br />ഇതുംകൂടി കേട്ടതോടെ മന്ത്രി
ജ്യോതിഷിയോട് മറ്റൊരു ചോദ്യം ചോദിച്ചു: ''താങ്കള് കീര്ത്തികേട്ട പ്രവാചകനാണല്ലോ?
അങ്ങ് എത്ര വര്ഷം ജീവിച്ചിരിക്കുമെന്ന് ഒന്ന് പ്രവചിക്കാമോ?''<br /><br />ജ്യോതിഷി
വളരെ നിസ്സാരഭാവത്തില് ഈ ആവശ്യത്തെ നേരിട്ടു: ''അതിനെന്താ പ്രയാസം?! എന്റെ ജാതകം
ഞാന് പലവുരു പഠിച്ച് തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിധിപ്രകാരം ഞാന് 77
വയസ്സുവരെ ജീവിക്കും, ബാക്കിയൊക്കെ ഈശ്വരകൃപ' <br />''ഉറപ്പാണോ?'' -മന്തിയുടെ
ചോദ്യം.<br />''എന്റെ ജാതകം പറയുന്നത് അതാണ്. പിന്നെ ഞാനെന്തിന് സംശയിക്കണം?''
<br />''താങ്കള്ക്ക് ഇപ്പോള് പ്രായമെത്ര?''<br />''നാല്പത്തിയെട്ട്''<br />ജ്യോതിഷി
സ്വന്തം പ്രായം വെളിപ്പെടുത്തിയതും നിമിഷ നേരത്തിനുള്ളില് മന്ത്രി തന്റെ വാള്
പുറത്തെടുത്ത് ഒരൊറ്റ വെട്ടിന് ജ്യോതിഷിയുടെ ശിരസ്സ് വെട്ടി രാജാവിന്റെ
മുമ്പിലിട്ടു! സദസ്സാകെ വിറങ്ങലിച്ചുപോയി.<br /><br />''നോക്കൂ രാജാവേ, അങ്ങ് ഏതാനും
ദിവസങ്ങള് കൂടിയേ ജീവിച്ചിരിക്കൂ എന്ന് പറഞ്ഞവനാണ് ഈ ജ്യോതിഷി. പക്ഷെ ഇയാളൊരു
ചതിയനാണ്. സ്വന്തം കാര്യത്തില്പോലും അയാള് നടത്തിയ പ്രവചനംപോലും ഫലിച്ചില്ല.
അങ്ങനെയൊരാളുടെ പാഴ് വാക്കുകള് കേട്ട് അങ്ങ് സ്വയം ശിക്ഷിക്കുന്നത് സഹിക്കാന്
വയ്യാത്തതിനാലാണ് ഞാന് ഈ അരുംകൊല നടത്തിയത്. ഞാനെന്റെ രാജാവിനേയും രാജ്യത്തേയും
രക്ഷിക്കാനാണ് ശ്രമിച്ചത്. അതെന്റെ കര്ത്തവ്യമാണ്. സത്യാവസ്ഥ ബോധ്യമായെങ്കില്
അങ്ങ് സ്വയം ഉയര്ത്തെഴുന്നേല്ക്കുക, അല്ലെങ്കില് എന്നെ ശിക്ഷിച്ചു
കൊള്ളുക''<br />ആദ്യമൊന്നമ്പരന്നെങ്കിലും കാര്യം മനസ്സിലായ രാജാവ് പെട്ടെന്ന്
മന്ത്രിയെ മാറോടണച്ച് ആശ്ളേഷിക്കുകയും പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്ന് രാജ്യം
ഭരിക്കുകയും ചെയ്തെന്ന് പറയുന്നിടത്ത് കഥ സമാപിക്കുന്നു. <br /><br />ജ്യോതിഷത്തിന്റെ
പൊള്ളത്തരം വെളിവാക്കാന് പറയുന്ന ഈ കഥ അവിടെ നില്ക്കട്ടെ. ഇതിന്റെ നിരവധി
വകഭേദങ്ങള് പ്രാചാരത്തിലുണ്ടെന്ന് സൂചിപ്പിച്ചല്ലോ. എല്ലാം സമാനമായ തിരക്കഥ തന്നെ.
കഥാഗതിയിലും കഥാപാത്രങ്ങളില് മാത്രം ചെറിയ വ്യത്യാസം മാത്രം. അതില് ഒരു കഥയില്
ജ്യോതിഷിയെ കൊല്ലുന്നില്ല. പകരം ഒരേ സമയം വിരിഞ്ഞിറങ്ങിയ കൊട്ടാരത്തിലെ നാല്
തത്തകളില് ഒന്നിന്റെ ആയുസ്സ് പറയാനാണ് മന്ത്രി ആവശ്യപ്പെടുന്നത്. തത്ത ജനിച്ച
ദിവസവും സമയവും പറഞ്ഞുകൊടുക്കുന്നു. ജ്യോതിഷി ഗണിച്ച് നോക്കിയശേഷം 3 വര്ഷം കൂടി
തത്തയ്ക്ക് ആയുസ്സ് കല്പ്പിക്കുന്നു. ഇതുകേട്ടതും മന്ത്രി തത്തയെ പിടിച്ച്
വെട്ടിക്കൊല്ലുന്നു. കണ്ടു നിന്ന ജ്യോതിഷി ഇളിഭ്യനായി തലതാഴ്ത്തുന്നു. രാജാവ്
അവശതകളും ഭയാശങ്കകളും വിട്ട് പഴയപോലെ ഊര്ജ്ജസ്വലനായി പഴയപോലെ രാജ്യം ഭരിക്കുന്നു,
ജ്യോതിഷിയെ നാടു കടത്തുന്നു. ഈ കഥയില് നരഹത്യയില്ലാത്തതിനാല് പലര്ക്കും ആശ്വാസം
തോന്നുന്നുണ്ടാവും.<br /><br />ഈ കഥയ്ക്ക് ജ്യോതിഷക്കാര് ഒരു മറുകഥ ചമയ്ക്കാറുണ്ട്.
അതിങ്ങനെ: തത്തയുടെ ആയുസ്സ് ജ്യോതിഷി ഗണിച്ചു പറഞ്ഞതും ജ്യോതിഷത്തെ
പുച്ഛിച്ചിരുന്ന മന്ത്രി തത്തകളെ കൊണ്ടു വരാന് ആജ്ഞാപിച്ചു. തത്തകളെ
ഹാജരാക്കിയപ്പോള് അതിനൊന്നിനെ കൊല്ലാനായി ഒരു കയ്യില് തത്തയും മറുകയ്യില്
വാളുമായി മന്ത്രി രാജാവിന്റെ മുന്നിലെത്തി. രാജാവിനെ സാക്ഷിനിര്ത്തി ആ
സാധുപ്രാണിയെ കൊല്ലാനായി മന്ത്രി വാളുയര്ത്തിയതും കയ്യിലിരുന്ന തത്ത
പ്രാണഭയംകൊണ്ടു പിടച്ചു ചിറകടിച്ചു. ഒരുനിമിഷം അന്ധാളിച്ചുപോയ മന്ത്രിയുടെ
കയ്യില്നിന്നും തത്ത വഴുതി നിലത്തുവീണു. വീണ്ടും അതിനെ പിടിക്കാനാഞ്ഞതും അത്
ചിറകടിച്ച് പുറത്തേക്ക് പാഞ്ഞ് കൊടുംകാട്ടില് മറഞ്ഞു. അപ്പോള് വിജയശ്രീലാളിതനായ
ജ്യോതിഷി പറഞ്ഞുവത്രെ: ''പ്രിയപ്പെട്ട രാജാവേ മന്ത്രി ഇപ്പോള് വിധിയെ തടയാന്
ശ്രമിച്ച് സ്വയം പരിഹാസ്യനായത് കണ്ടാലും. ആ തത്ത കാനനത്തിലുണ്ടാവും, മൂന്ന് വര്ഷം
കൂടി ജീവിക്കുകയും ചെയ്യും'' <br /><br />ജ്യോതിഷിയുടെ ഈ വാക്കുകള് കേട്ടതും രാജാവ്
സ്തബ്ധനായി നലംപതിച്ചു. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. രണ്ട് പ്രവചനങ്ങളും
ശരിയാണെന്ന് വന്നതു കണ്ട് കോപ്രാകാന്തനായ മന്ത്രി തന്റെ വാള് വീശി സത്യസന്ധനും
അമൂല്യപ്രതിഭയുമായ ആ ജ്യോതിഷപണ്ഡിതനെ നിഷ്ക്കരുണം വധിച്ചു കളഞ്ഞുവത്രെ.
എങ്ങനെയുണ്ട് പ്രതികഥ?!<br />സാധാരണ തട്ടിപ്പികാരനും ചൂഷകനുമായി വിലയിരുത്തപ്പെടുന്ന
ജ്യോതിഷി ഇവിടെ സത്യംപറഞ്ഞതിന്റെ പേരില് ബലിയാടായ മഹാത്മാവായി. നോക്കൂ ഒരു കഥയുടെ
രണ്ട് വകഭേദങ്ങള്. ഈ കഥകള് രണ്ട് പക്ഷങ്ങളില് നിന്ന് വരുന്നവയാണ്. അവരവരുടെ ഭാഗം
ന്യായീകരിക്കാനായാണ് ഈ കഥകള് മെനഞ്ഞെടുത്തിരിക്കുന്നത്. അവിടെ വരെ കുഴപ്പമില്ല.
പക്ഷെ നാം ഈ കഥകളെ യുക്തിസഹമായ ഒരു വിശകലനത്തിന് വിധേയമാക്കിയാല് നെല്ലുംപതിരും
ഇവിടെ വെച്ച് തന്നെ തിരിയാം.<br /><br />ജ്യോതിഷി രക്തസാക്ഷിയാകുന്ന കഥയില് ജ്യോതിഷി
പറയുന്നതൊക്കെ അച്ചട്ടാണ്. പക്ഷെ അയാള് തന്നെക്കുറിച്ചോ തന്റെ ആയുസ്സോ
വ്യക്തമാക്കുന്നില്ല. അതിനാല് അയാളെ വധിക്കുന്നതിലൂടെ മന്ത്രി ഒന്നും
സ്ഥാപിക്കുന്നില്ല, ഒരു ഹീന കൃത്യം കൂടി ചെയ്യുന്നുവെന്നല്ലാതെ. തത്തയെ കുറിച്ച്
അയാള് നടത്തിയ പ്രവചനം മന്ത്രി കിണഞ്ഞു ശ്രമിച്ചിട്ടും ഒഴിവാക്കാനുമായില്ല.
ആകെക്കൂടി ജ്യോതിഷി സൂപ്പര്മാന്! മന്ത്രി തീര്ത്തും
വിവരംകെട്ടവന്!<br /><br />എന്നാല് ആദ്യകഥയിലാകട്ടെ, ജ്യോതിഷി വിഡ്ഢിയും
നിസ്സഹായനുമാണ്. കാരണം അയാള് തന്റെ ആയുസ്സിനെ സംബന്ധിച്ച് കൃത്യമായ ഒരു പ്രവചനം
നടത്തി സ്വയം ശവമായി. സാമാന്യബോധമുള്ള ഒരാള് ചെയ്യാന് പാടില്ലാത്തതാണത്. പക്ഷെ
അതിനെക്കാള് വലിയ വിഡ്ഢിത്തരമായിരുന്നു രാജാവ് ഒരു മാസത്തിനകം മരണമടയുമെന്ന
പ്രവചനം. കൊട്ടാരത്തില് തങ്ങുന്ന ആരോഗ്യവാനായ രാജാവ് ആധി മൂത്ത് ഹൃദയസ്തംഭനമോ
മറ്റോ വന്ന് മരിക്കുന്നതല്ലാതെ കൃത്യമായും ഒരു മാസത്തിനുള്ളില് മരിക്കാനുള്ള
സാധ്യത താരതമ്യേന കുറവാണ്. കാന്സര് സെന്ററില് മരണാസന്നരായി കിടക്കുന്ന രോഗി
മരിക്കുമെന്ന് പറയാം. ചികിത്സയോട് നന്നായി പ്രതികരിച്ച് ക്രമേണ
മെച്ചപപ്പെടുന്നതിന്റെ സൂചനകള് കാണിക്കുന്ന രോഗി രക്ഷപെടുമെന്നും പ്രവചിക്കാം.
പക്ഷെ അതേ ലാഘവത്തോടെ ഇവിടെ പ്രവചനം നടത്താനാവില്ല. ഇവിടെ ജ്യോതിഷി
വിജയിക്കണമെങ്കില് രാജാവ് കൂടി വിചാരിക്കണം എന്ന അവസ്ഥയാണ്!അല്ലെങ്കില് ആരെ
കൊണ്ടെങ്കിലും രാജാവിനെ കൊല്ലിക്കണം! <br /><br />പക്ഷെ മറ്റൊരു രീതിയില് ചിന്തിക്കുക,
നിങ്ങള് എത്ര വര്ഷം കൂടി ജീവിച്ചിരിക്കും എന്ന് ചോദിക്കുമ്പോള് ജ്യോതിഷിക്ക്
എന്ത് മറുപടിയാണ് നല്കാനാവുക? ഒരു മറുപടിയും നല്കാനാവില്ല എന്നതാണ് വാസ്തവം.
അതായത് ജ്യോതിഷി ഏത് സമയം പറഞ്ഞാലും ആ സമയത്തില് നിന്നും വ്യത്യാസപ്പെടുത്തി
മന്ത്രിക്ക് അയാളെ കൊല്ലാം. ചുരുക്കത്തില് ഇതു സംബന്ധിച്ച് ഒരു പ്രവചനം
അസാധ്യമാണ്. പ്രവചനം നടത്താന് വിസമ്മതിച്ചാല് അത് കഴിവില്ലായ്മയുടെ
സാക്ഷ്യപത്രമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യും. ഇനി തന്ത്രപരമായി നീങ്ങി, പണ്ട്
ശ്രീരാമകൃഷ്ണപരമഹംസന് നരേന്ദ്രനോട്(സ്വാമി വിവേകാന്ദന്) പറഞ്ഞതായി
ഉദ്ധരിക്കപ്പെടുന്ന കഥയിലെന്നപോലെ ''എന്റെ ജീവന് അങ്ങയുടെ കൈകളിലാണ്''
എന്നെങ്ങാനുമുള്ള യുക്തിവാദ വിശകലനം ജ്യോതിഷി തദവസരത്തില് നടത്തിയാല് അത്
ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാകുകയുമില്ല.</span><br />
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: medium;">''ഒഴിഞ്ഞുമാറാതെ ആയുസ്സ് പ്രവചിക്കൂ''
എന്ന് മന്ത്രിക്ക് ആവശ്യപ്പെടാം. മാത്രമല്ല ജ്യോതിഷമനുസരിച്ച് ജനനസമയത്ത് തന്നെ
ഒരാളുടെ ജീവിതവിധി നിശ്ചയിക്കപ്പെടും. അത് മാറ്റിമറിക്കാന് മനുഷ്യനാവില്ല.
എന്നാലിവിടെ അചഞ്ചലം എന്നു വാഴ്ത്തപ്പെടുന്ന വിധി മാറ്റിമറിക്കാന് മന്ത്രിക്ക്
കഴിയുമെന്നു വരുന്നു. അതായത് ജ്യോതിഷി എപ്പോള് മരിക്കണമെന്ന് തീരുമാനിക്കുന്നത്
ജാതകഫലമോ ഗ്രഹനിലയോ അല്ല മറിച്ച് മന്ത്രിയാണ്. അയാള് വിചാരിച്ചാല് ജ്യോതിഷിയെ
കൊല്ലാം-കൊല്ലാതിരിക്കാം. ഇത്രയേ ഉള്ളൂ അചഞ്ചലമായ വിധിയുടെ കാര്യം!</span><br />
<span style="font-family: Meera; font-size: medium;"><br />ഇനി,
കുറേക്കൂടി ബുദ്ധിപരമായി ''ഭാവിയില് ഞാനെപ്പോള് മരിക്കണമെന്ന് മന്ത്രി
തീരുമാനിക്കും എന്നാണെന്റെ ജാതകഫലം പ്രവചിക്കുന്നത്'' -എന്ന് ജ്യോതിഷി
പറയുന്നുവെന്നിരിക്കട്ടെ. അങ്ങനെ വന്നാല് മന്ത്രിക്ക് കാര്യങ്ങള് എളുപ്പമായതായി
തോന്നാം. കാരണം പ്രവചനം തെറ്റിക്കാനായി ജ്യോതിഷിയെ വെറുതെ വിട്ടാല് മതിയല്ലോ.
പക്ഷെ അവിടെയൊരു പിടിവള്ളി ജ്യോതിഷിക്ക് കിട്ടുന്നുണ്ട്. അതായത്, ആ സമയത്ത്
കൊല്ലാതെ വിടുന്നുവെങ്കിലും 'ഭാവിയില്' തന്നെ കൊല്ലുന്നത് മന്ത്രി
തന്നെയായിരിക്കും എന്ന് ജ്യോതിഷിക്ക് വാദിച്ചുനില്ക്കാം. ഭാവിയില് എന്ന പദമാണ്
ഇവിടെ ജ്യോതിഷിയെ രക്ഷിക്കുക. കാരണം ഭാവിയില് എല്ലാവരും മരിക്കുമല്ലോ!!
സത്യത്തില് ഇത് തന്നെയാണ് ജ്യോതിഷത്തിലെ അടിസ്ഥാന ലുടുക്ക് വിദ്യ! ഭാവിയെന്നാല്
എപ്പോള് വേണമെങ്കിലുമാകാം. മന്ത്രി ജ്യോതിഷിയെ എപ്പോള് വധിച്ചാലും
ജ്യോതിഷപ്രവചനം ശരിയായി. വധിച്ചില്ലെങ്കിലും ജ്യോതിഷി ജീവിച്ചിരിക്കുന്നിടത്തോളം
പ്രവചനം തെറ്റാണെന്ന് തെളിയുന്നില്ല! <br /><br />''ഒന്നുകില് അങ്ങയെ വിവാഹം ചെയ്യും,
അല്ലെന്നാകില് ഞാന് മരിക്കും''എന്നു ഘോരശപഥം ചെയ്ത് കാമുകനെ ഞെട്ടിച്ചശേഷം ശപഥം
അക്ഷരംപ്രതി നടപ്പിലാക്കുന്ന കാമുകിമാരുണ്ട്. എന്നുകരുതി അവര് ആ 'അങ്ങയെ' തന്നെ
വിവാഹം ചെയ്ത് ജീവിതം കോഞ്ഞാട്ടയാക്കുമെന്ന് ധരിക്കരുത്;പകരം അവര് എളുപ്പമുള്ള
രണ്ടാമത്തെ തീരുമാനം നടപ്പിലാക്കും! പകരം വേറെ കൊള്ളാവുന്ന ആരെയെങ്കിലും വിവാഹം
കഴിച്ച് ദാമ്പത്യത്തിന്റെ പ്ളാറ്റിനം ജൂബിലിയും ആഘോഷിച്ച് അവസാനം നരച്ചുകുരച്ച്
മരിക്കും! <br /><br />പക്ഷെ ഈ കുതന്ത്രം തിരിച്ചറിഞ്ഞ് ''അല്ലയോ ജ്യോതിഷീ, നിങ്ങള്
പറഞ്ഞത് രാജാവ് 30 ദിവസത്തിനുള്ളില് മരിക്കുമെന്നാണ്. പക്ഷെ നിങ്ങളുടെ
കാര്യത്തില് മാത്രം എന്തുകൊണ്ട് താളംതുള്ളുന്നു? നിങ്ങള് കൃത്യമായി എപ്പോള്
മരിക്കുമെന്ന് പറയൂ? ഭാവിയില് മരിക്കുമെന്ന് ആര്ക്കും ആരെക്കുറിച്ചും എപ്പോള്
വേണമെങ്കിലും പറയാവുന്ന കാര്യമാണ്. അതൊരു പ്രവചനമല്ല''എന്ന് മന്ത്രി നിര്ബന്ധം
പിടിച്ചാല് ജ്യോതിഷി വീണ്ടും കഷ്ടത്തിലാകും. എപ്പോള് അല്ലെങ്കില് എത്ര ദിവസം
എന്ന് പറഞ്ഞാല് അതോടെ ജ്യോതിഷിയുടെ മരണവാറണ്ട് കൈപ്പറ്റുകയാണ്. മന്ത്രിയുടെ
കൈകളിലാണ് ജീവനിരിക്കുന്നതെന്ന് പറഞ്ഞ സ്ഥിതിക്ക് വേറൊരാള് ചാടി വീണ് കൊന്നാലും
വിവേകമുദിച്ച് രാജാവ് തന്നെ കൊല്ലാന് ഉത്തരവിട്ടാലും ജ്യോതിഷി റദ്ദാക്കപ്പെടും.
ജ്യോതിഷി കൃത്യമായ ഒരു പ്രവചനം (specific statement)നടത്തിയതാണ് ഇതിന്
കാരണമെന്ന് മറക്കാതിരിക്കുക. തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ചെയ്യാന്
പാടില്ലാത്തതാണത്! <br /><br />ഭാവിയില് സംഭവിക്കുമെന്ന നിലയില് ഒരു കാര്യം കൃത്യമായി
പ്രവചനരൂപത്തില് അവതരിപ്പിച്ചാല് നാം കുരുക്കിലായി എന്നാണര്ത്ഥം. അല്ലെങ്കില്
അത് സ്വയമേ സംഭവിക്കുന്ന കാര്യങ്ങളായിരിക്കണം. ഉദാഹരണമായി പ്രകൃത്യ ഉള്ള
സംഭവങ്ങള്: മഴ, വരള്ച്ച, പ്രളയം.....ഇത്യാദിയൊക്കെ. പക്ഷെ അക്കാര്യങ്ങളിലൊന്നും
പ്രവചിക്കുന്ന ആള്ക്കും വലിയ ഉറപ്പുണ്ടാവില്ലെന്നത് വേറെ കാര്യം.
കാലവര്ഷക്കാലത്ത് മഴ പ്രവചിക്കുന്നതോ വേനലില് വരള്ച്ച പ്രവചിക്കുന്നതോ
പ്രവചനമാകില്ല. ഒരു സംഭവ്യത(event)മായി ബന്ധപ്പെട്ട പശ്ചാത്തലവും സാഹചര്യങ്ങളും
വസ്തുതകളും(background, conditions and facts</span><span style="font-family: Meera; font-size: medium;">) സസൂക്ഷ്മം പഠിച്ച് നടത്തുന്ന
ഊഹങ്ങള്/നിഗമനങ്ങള്( (</span><span style="font-family: Meera; font-size: medium;">guesstimations and conclusions)</span><span style="font-family: Meera; font-size: medium;"> എന്നിവയൊന്നും പ്രവചനങ്ങളല്ല.
അതൊക്കെ സാമാന്യബുദ്ധിയുള്ള ആര്ക്കും സാധിക്കുന്ന കാര്യങ്ങള് മാത്രം.
സാധാരണനിലയില് ആര്ക്കും കണ്ടെത്താനാവാത്തതും നിലവിലുള്ള സംഭവഗതിയുമായി
പൊരുത്തപ്പെടാത്തതുമായ കാര്യങ്ങള് അവതരിപ്പിച്ചാലേ അതിനെ'പ്രവചനം'എന്നു
വിളിക്കാനാവൂ.</span><br />
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: medium;">അതുകൊണ്ടു തന്നെയാണ് കേവലം 'ഊഹാപോഹപടു' മാത്രമായ ജ്യോതിഷി ഒരു
പ്രവചനവും നടത്താറില്ല എന്ന വാദമുയരുന്നത്. ഒരു ഉത്തമ പ്രവചനത്തിന് അവശ്യം വേണ്ട
ഗുണങ്ങള് പ്രാപഞ്ചികത്വം(Universality), അസത്യവല്ക്കരണക്ഷമത(Falsifiable),
ആവര്ത്തനക്ഷമത(ഞലുലമമേയശഹശ്യേ), പ്രയോജനപരത(ഡശേഹശ്യേ) എന്നിവയാണ്. അതായത് അത്
എല്ലാക്കാലത്തും എല്ലായിടത്തും സാധുവാകണം, ഏത് സാഹചര്യത്തിലും ആവര്ത്തിക്കാന്
കഴിയണം. പ്രവചനം തെറ്റാണെന്ന് തെളിയിക്കാന് താല്പര്യമുളളവര്ക്ക് അതിനുള്ള
അവസരമുണ്ടാകണം, അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. പ്രയോജനം സംബന്ധിച്ച
നിബന്ധന തല്ക്കാലം വിട്ടുകളഞ്ഞാലും ബാക്കി മൂന്നും നിര്ബന്ധമാണ്.</span><br />
<span style="font-family: Meera; font-size: medium;"><br />ഇന്ന് മഴ
പെയ്യിക്കാനും മാറ്റി വെക്കാനുംവരെ മനുഷ്യന് കഴിയുന്നുണ്ട്. ബെയിജിംഗില് നിന്നും
രണ്ടാഴ്ചക്കാലം മഴമേഘങ്ങളെ തുരത്തിയാണ് ചൈന ഒളിമ്പിക്സ് നടത്തിയത്. തനിയെ
സംഭവിക്കുന്നതും മനുഷ്യന് നിയന്ത്രണവുമില്ലാത്തതുമായ കാര്യങ്ങളിലൊന്നും പ്രവചനം
സാധ്യമല്ല. ഞാന് നാളെ കോഴിയിറച്ചി തിന്നുമെന്നോ അടുത്തമാസം വിദേശത്തേക്ക്
പോകുമെന്നോ ഒരാള്ക്കും മുന്കൂട്ടി പ്രവചിക്കാനാവില്ല. കാരണം അങ്ങനെയൊരു പ്രവചനം
ആരെങ്കിലും നടത്തിയെന്ന് അറിഞ്ഞാല് എതിര്ദിശയില് സഞ്ചരിച്ച് എനിക്കത്
തകര്ക്കാനാവും. എന്നാല് ഇതിന് നേരെ വിപരീതമായ കാര്യങ്ങള് കൂടി അതേയാള്
സൂചിപ്പിച്ചാല് ഞാന് കുടുങ്ങിയത് തന്നെ. അതായത് ചില ഗ്രഹങ്ങളുടെ സ്വാധീനം കാരണം
ഞാന് നാളെ കോഴിയിറച്ചി കഴിക്കാതിരുന്നാലും അടുത്ത മാസം വിദേശത്ത് പോകാതിരുന്നാലും
അത്ഭുതപ്പെടേണ്ടതില്ല എന്നു കൂടി ജ്യോതിഷി പറഞ്ഞാല് എനിക്കെന്ത് ചെയ്യാനാവും?
സാധ്യമായ എല്ലാ ഫലവും സമര്ത്ഥമായി കൂട്ടിക്കെട്ടി അവ്യക്തമായ രീതിയില് പ്രസ്താവന
അവതരിപ്പിക്കുന്നതിനെയാണ് നാം 'മഴവില് കുതന്ത്രം'(ഠവല ഞമശിയീം ഞൗലെ) എന്നു
പറയുന്നത്. ഏതൊരു സംഭവ്യതയുടേയും സാധ്യതയുള്ള പരിണിതഫലങ്ങളൊക്കെ തന്ത്രപൂര്വം ഒരു
മഴവില്ലിലെ വര്ണ്ണങ്ങള് പോലെ കൂട്ടിയിണക്കി അവതരിപ്പിക്കുന്ന രീതിയാണ് മഴവില്
കുതന്ത്രം. ജ്യോതിഷം ഉള്പ്പെടെയുള്ള എല്ലാ പ്രവചനവിദ്യകളുടേയും പ്രാണവായുമാണ്
ഇത്തരം പ്രസ്താവനകള്.<br /><br />അപ്പോള് നാം തത്ത പറന്നുപോയ ജ്യോതിഷക്കാരന്റെ കഥ
കൂടി പരിഗണിക്കണം. ജ്യോതിഷക്കാരന് മുട്ടാപ്പോക്കായി ഉണ്ടാക്കിയ ഒന്നാണെങ്കിലും
തീരെ മോശമല്ലെന്ന് ഒറ്റനോട്ടത്തില് തോന്നാം. എന്നാല് സൂക്ഷ്മ വിശകലനത്തില്
ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റാന് ഈ കഥ ദയനീയമായി പരാജയപ്പെടുമെന്ന് വ്യക്തമാകും.
ആദ്യകഥയില് ജ്യോതിഷിയുടെ തലയരിയുമ്പോള് അത് നടക്കാന് സാധ്യതയുള്ളതാണെന്ന്
മാത്രമല്ല, സമാനമായ സാഹചര്യത്തില് എവിടെ വെച്ചും എപ്പോള് വേണമെങ്കിലും
ആവര്ത്തിക്കാവുന്നതുമാണ്. ജ്യോതിഷി എന്തുത്തരം പറഞ്ഞാലും മരണം ഉറപ്പായതിനാല്
ഫലപ്രവചനം തട്ടിപ്പാണെന്ന് തെളിയുകയും ചെയ്യും. എന്നാല് എന്നാല് രക്ഷപെട്ട
തത്തയുടെ കഥയില് അങ്ങനെയൊരു സാധ്യതയില്ല. ശരിയാണ്, ഒരു തത്ത മന്ത്രിയുടെ കയ്യില്
നിന്ന് വഴുതി രക്ഷപെടാം. </span><br />
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: medium;">പക്ഷെ അതുകൊണ്ട് മാത്രം ജ്യോതിഷി രക്ഷപെടില്ല. വീണ്ടും
വേറെ തത്തകളെ അപ്പോള് തന്നെ ഹാജരാക്കി ആയുസ്സ് പ്രപചിക്കാന് ആവശ്യപ്പെട്ടാല്
ജ്യോതിഷി അസ്തമിച്ചുപോകും. ആദ്യം തത്ത രക്ഷപെട്ടത് ഓര്ക്കാപ്പുറത്ത് സംഭവിച്ച ഒരു
ഒറ്റപ്പെട്ട(one off event) സംഭവമായെന്നു വരാം. എല്ലായ്പ്പോഴും അത് ശരിയായി
കൊള്ളണമെന്ന് നിര്ബന്ധമില്ല. അതിന് ആവര്ത്തനക്ഷമതയോ പ്രാപഞ്ചികസ്വഭാവമോ ഇല്ല.
പിഴവ് ഒഴിവാക്കാനായി തത്തയെ കെട്ടിയിട്ട് കൊണ്ടുവന്നാലും ജ്യോതിഷി കുടുങ്ങും.
വെട്ടികൊല്ലാന് ശ്രമിക്കാതെ മറ്റു പല രീതിയിലും തത്തയെ കൊല്ലുകയുമാവാം. അതായത്
കയ്യബദ്ധങ്ങള് ജാഗ്രതാപൂര്വം ഒഴിവാക്കിയാല് ഈ കഥ പ്രകാരം പ്രവചനം തെറ്റാണെന്ന്
നിസ്സാരമായി തെളിയിക്കാം. <br /><br />പക്ഷെ, കുറ്റം പറയരുതല്ലോ,
അസത്യവല്ക്കരണക്ഷമത(എമഹശെളശമയശഹശ്യേ)യുണ്ട്. അതായത് തെറ്റാണെന്ന് തെളിയിക്കണമെന്ന്
നിര്ബന്ധമുള്ളവര്ക്ക് ശ്രമിച്ച് നോക്കാന് അവസരമുണ്ട്. ശാസ്ത്രീയ അടിത്തറയുള്ള
സിദ്ധാന്തങ്ങള്ക്കേ അസത്യവല്ക്കരണക്ഷമതകൊണ്ട് പ്രയോജനമുള്ളു. അല്ലാത്തവയ്ക്ക്
അതൊരു ബാധ്യതയായിരിക്കും. തട്ടിപ്പുകളുടേയും കപടവിദ്യകളുടേയും കാര്യത്തില്
ഗുണത്തേക്കാളേറെ ദോഷം എന്ന് സാരം. അസത്യവല്ക്കരണക്ഷമതയുള്ള ഒരു പ്രവചനം നടത്താന്
തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ഉദ്യമിക്കില്ല. ആ വകുപ്പിലും പ്രവചനം തെറ്റാകുന്നത്
മാത്രമായിരിക്കും അതുകൊണ്ടുള്ള മെച്ചം! അപ്പോള് ജ്യോതിഷക്കാരന് അവതരിപ്പിച്ച
പ്രതികഥ തികച്ചും ഭാവനാശൂന്യമെന്നേ പറയാവൂ. എല്ലാം മുന്പിന് നോക്കാതെ
വെട്ടിവിഴുങ്ങുന്നവര് എല്ലാ കഥകളും ഉപ്പുകൂട്ടാതെ വിഴുങ്ങിക്കൊള്ളും. അത്തരക്കാര്
കഥയില്ലാത്തവരാകുമെന്നറിയുക;അല്ലാത്തവര്ക്ക് കാര്യമറിയാന് കഥ തന്നെ ധാരാളം!
<br /><br /><br />''2013 ല് കേരളത്തില് മഴ പെയ്യും''എന്ന് ഒരാള് പറഞ്ഞാല് വിജയസാധ്യത
ഏതാണ്ട് 100%. പക്ഷെ അതൊരു പ്രവചനമാണോ എന്നു നാം തിരിച്ച് ചോദിക്കും. ''2013
ജൂണില് കേരളത്തില് മഴ പെയ്യും''എന്ന് പറഞ്ഞാലും വിജയസാധ്യത കനത്തതാണ്. എന്നാല്
''2013 ജൂണ് ആദ്യപകുതിയില് കൊല്ലം ജില്ലയില് മഴ പെയ്യും''എന്ന് പറഞ്ഞാല് സാധ്യത
മങ്ങിത്തുടങ്ങുന്നു. ''2013 ജൂണ് ആദ്യവാരം കൊല്ലം താലൂക്കില് മഴ പെയ്യും''എന്നു
പറഞ്ഞാല് സംഗതി മുറുകി. ''2013 ജൂണ് ഒന്നാം തീയതി കൊല്ലം മുനിസിപ്പാലിറ്റി
മേഖലയില് മഴ പെയ്യും''എന്നായാല് സാധ്യത തീരെ മങ്ങുകയാണ്. '''2013 ജൂണ് ഒന്നാം
തീയതി രാവിലെ ഒമ്പത് മണിക്ക് കൊല്ലം ടൗണില് മഴ പെയ്യും''എന്ന് പ്രഖ്യാപിച്ചാല്
അതൊരു ഭേദപ്പെട്ട പ്രവചനമാണ്. പക്ഷെ നടക്കാനുള്ള സാധ്യത തീരെക്കുറവും.
അടുത്തകാലത്തായി ജൂണില് മഴ പിണങ്ങിനില്ക്കുന്നതിനാല് പ്രത്യേകിച്ചും. പ്രവചനം
കൃത്യമാകുന്തോറും സാധ്യത കുറഞ്ഞുവരുമെന്ന ജ്യോതിഷനിയമം തന്നെയാണ് ഇവിടെയും
പ്രകടമാകുന്നത്. ദിവസവും സമയവും സ്ഥാനവും കൃത്യമായി പറഞ്ഞതാണ് പ്രവചനാര്ത്ഥിയെ
കുടുക്കിലാക്കുന്നത്. <br /><br />പക്ഷെ ഭേദപ്പെട്ടതെങ്കിലും ലക്ഷണമൊത്ത പ്രവചനമായി
അപ്പോഴുമതിനെ കാണാനാവില്ല. കാരണം ജൂണില് മഴ പെയ്യുക, ജൂണ് ഒന്നിന് രാവിലെ
സ്ക്കൂള് തുറക്കുന്ന ദിവസം തന്നെ മഴയുണ്ടാകുക എന്നതൊക്കെ മുമ്പ് നിരവധി
വര്ഷങ്ങളില് സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സാധൂകരണങ്ങളും
മുന് അനുഭവങ്ങളുടേയും വെളിച്ചത്തില് രൂപംകൊണ്ട ഒരു നിഗമനം മാത്രമാണത്. മഴ
പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന് കാലവസ്ഥാ നിരീക്ഷകര് ചിലപ്പോഴൊക്കെ
പരാജയപ്പെടാറുണ്ട്. പലവിധ ഡേറ്റകള് വിശകലനം ചെയ്താണ് അവര് പ്രവചനം നടത്തുക.
അയാള് ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യസഹജമായി ഗണിക്കുകയാണ്. അത് തന്നെയാണ്
ജ്യോതിഷിയും ചെയ്യുന്നതെങ്കില് അയാള് ഗ്രഹങ്ങളെയും നക്ഷത്രങ്ങളേയും വെച്ച്
നടത്തുന്ന കര്മ്മം ദിവ്യശേഷിയുടെ സഹായത്തോടെയല്ല മറിച്ച് തട്ടിപ്പ് തന്നെയാണ്.
തനിക്കില്ലാത്ത ശേഷിയും ജ്ഞാനവും ഉണ്ടെന്നാണ് അയാള് അവകാശപ്പെടുന്നത്.
<br /><br />ചത്തിരിക്കുന്ന ഘടികാരം പോലും ഒരു ദിവസം രണ്ടു പ്രാവശ്യം ശരിയായ സമയം
കാണിക്കും. ആ ക്ളോക്കുമായി ഭൂമിയുടെ ഭ്രമണവേഗത്തില്(മണിക്കൂറില് 1670
കിലോമീറ്റര്)പടിഞ്ഞാറു നിന്നും കിഴക്കോട്ട് സഞ്ചരിച്ചാല് സമയം എപ്പോഴും
കൃത്യമായിരിക്കുകയും ചെയ്യും. ഒന്നു രണ്ട് ഫ്രഞ്ച് വാക്കുകള് കൃത്യമായി പറഞ്ഞുവെന്ന് കരുതി
ആര്ക്കും ഫ്രഞ്ച് പ്രൊഫസറായി ജോലി കിട്ടില്ലല്ലാ. </span></div>
രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.com1