വസ്തുനിഷ്ഠമായി നോക്കിയാല്‍ മതപണ്ഡിതനും മലയിലെണ്ണ വില്‍പ്പനക്കാരനുമായി കാര്യമായ വ്യത്യാസമില്ലെങ്കിലും അങ്ങനെയൊരു പ്രസ്താവന നടത്തുന്നത് പൂര്‍ണ്ണമായും ശരിയായിരിക്കില്ല. എന്തെന്നാല്‍ മയിലെണ്ണക്കാരന്‍ പറയുന്നത് എപ്പോഴും നൂറ് ശതമാനം കളവായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല!
'മള്ളിയൂര്‍' പേരില്‍ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ പുരോഹിതന്‍ അന്തരിച്ചപ്പോള്‍ മഹദ് പുരുഷനും 'ധന്യജീവിത'വുമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളുടെ ഒരു മലവെളളപ്പാച്ചില്‍ തന്നെയുണ്ടായി. രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരികനായകരും അദ്ദേഹത്തിന്റെ ദേഹവിയോഗത്തെക്കുറിച്ചോര്‍ത്ത് നിറുത്താതെ കണ്ണുനീര്‍ വാര്‍ത്തു. ടിയാന്റെ മരണം സമൂഹത്തിന് വലിയൊരു നഷ്ടമാണെന്നും ആ വിടവ് ഉടനടി നികത്തപ്പെടില്ലെന്നുമായിരന്നു വിലാപങ്ങളുടെ രത്‌നചുരുക്കം. എന്തായിരുന്നു സമൂഹത്തിന് വേണ്ടി ശ്രീമാന്‍ മള്ളിയൂര്‍ ചെയ്ത മഹത്തായ സേവനം? മഹാഭാഗവതം എന്നറിയപ്പെടുന്ന ഹിന്ദുമതഗ്രന്ഥം അദ്ദേഹം പലകുറി വായിച്ചിട്ടുണ്ടത്രെ. വായിക്കുക മാത്രമല്ല ശേഷം മറ്റുള്ളവരെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു-വര്‍ഷങ്ങളോളം. ലൗഡ് സ്പീക്കറിലൂടെ അത് ഭക്തകര്‍ണ്ണങ്ങളില്‍ അമൃതധാരയായി പെയ്തിറങ്ങി! ഒന്നാലോചിക്കുക, ഭാഗവതം വായിക്കുന്നതും വായിച്ച് കേള്‍ക്കുന്നതും കടുത്ത പുണ്യപ്രവര്‍ത്തിയാകുന്നു. അപ്പോള്‍ ഈ സമൂഹത്തെ ഇത്രയധികം പുണ്യവല്‍ക്കരിച്ച മറ്റൊരു വ്യക്തി വേെയുണ്ടാകുമോ? പുണ്യം! അത് കിട്ടാതെ വേറെന്ത് കിട്ടിയിട്ടും വല്ല പുണ്യവുമുണ്ടോ?!
'മതപണ്ഡിതന്‍' 'മതനേതാവ്'എന്നീ ജനുസ്സില്‍ പെട്ടവര്‍ ബ്രഹ്മജ്ഞാനികളായി മാറുന്നത് പെട്ടെന്നാണ്. പണ്ട് മതനേതാക്കള്‍ ഇത്രയധികം പൂജിക്കപ്പെട്ടത് ഒരുപക്ഷെ മധ്യകാലത്തെ ഇരുണ്ട യുഗത്തിലാണ്. അന്നവര്‍ ജ്ഞാനത്തിന്റെ ഉത്ഭവകേന്ദ്രമായി വാഴ്ത്തപ്പെട്ടു. വാസ്തവത്തില്‍ ഇത്രയും ബഹുമാനവും ആദരവും ആവശ്യപ്പെടാന്‍ തക്ക എന്തെങ്കിലും ഇവരുടെ പക്കലുണ്ടോ? എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറയായി മതമുദ്രകള്‍ ഉപയോഗിക്കുന്നത് വ്യാപകമായി വരികയാണ്. തമിഴ്‌നാട്ടിലെ ജയേന്ദ്ര സരസ്വതിയെപ്പോലെ അത്യപൂര്‍വം വ്യക്തികളേ നിയമത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടുള്ളു. മതനേതാക്കള്‍ക്കെതിരെ വിമര്‍ശനം പാടില്ലെന്ന് മാത്രമല്ല അവരെ വന്ദിക്കാതെ വഴിനടക്കാനും പാടില്ലെന്ന അവസ്ഥ വരികയാണ്.
ആള്‍ദൈവം സ്വന്തം ആശുപത്രിയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്നതില്‍ പുതുമയില്ല. കാരണം പണ്ടും ഇതുതന്നെയായിരുന്ന 'സിലബസ്സ്'. അറിയാവുന്നവര്‍ക്കൊക്കെ അറിയാം. ഇടക്കാലത്തുണ്ടായ ഒരു ചെറിയ 'ഇടവേള'യാണ് ചിലരെയെങ്കിലും അതിശയിപ്പിച്ചത്. വന്ന വഴി നാട്ടുകാര്‍ മറന്നാലും ആള്‍ദൈവങ്ങള്‍ക്കത് സാധ്യമല്ലല്ലോ. ചിലപ്പോള്‍ അവര്‍ അറിയാതെ കൂവിപ്പോകും. അപ്പോഴൊക്കെ 'തനിക്കൊണം' തിരശ്ശീല നീക്കി പുറത്തുവരും. കലര്‍പ്പില്ലാത്ത അക്രമവും ബലപ്രയോഗവും മറയില്ലാതെ പ്രയോഗിക്കാന്‍ മതനേതൃത്വം തയ്യാറാകുന്നതാണ് 1990 കള്‍ക്ക് ശേഷം നാം കേരളത്തില്‍ കാണുന്നത്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരാണ് തങ്ങളെന്ന രീതിയിലുള്ള പെരുമാറ്റം അവരുടെ ഭാഗത്ത് നിന്ന് വര്‍ദ്ധിതമായി ഉണ്ടാകുമ്പോഴും പൊതുസമൂഹം വല്ലാത്തൊരു മരവിപ്പിന്റെ പിടിയിലാണ്. മതവിമര്‍ശനം പാടില്ലെന്ന് മാത്രമല്ല മതപരമായ എന്തിനേയും ഏവരും വിശുദ്ധമായി കണ്ട് ആദരിക്കണമെന്ന നിര്‍ബന്ധം പരസ്യമായി ഉന്നയിക്കപ്പെടുകയാണ്. കോടതികള്‍വരെ ആ നിലയില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തപ്പെടുന്നു.
മതത്തെ വിമര്‍ശിക്കാനേ പാടില്ലെന്ന ഉത്തരവുകള്‍ ഭ്രൂണാവസ്ഥയിലാണെന്ന് കേള്‍ക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഒരു ബിഷപ്പിനെ പരോക്ഷമായി 'നികൃഷ്ടജീവി'എന്നു വിളിച്ചതിനെച്ചൊല്ലി ചില മതശക്തികള്‍ കേരളമെടുത്ത് തലകീഴായി വെക്കാന്‍ ശ്രമിച്ചതോര്‍ക്കുക. പിണറായിയുടെ എതിരാളികളില്‍പോലും അദ്ദേഹത്തെക്കുറിച്ച് തികഞ്ഞ മതിപ്പുണ്ടാക്കിയ പ്രസ്താവനയായിരുന്നുവത്. മതവിശ്വാസികളില്‍തന്നെ നല്ലൊരു വിഭാഗത്തിനും അത് നന്നെ രസിച്ചുവെന്നും വ്യക്തമായിരുന്നു. 'ഇത് പണ്ടേ പറയേണ്ടതായിരുന്നു'എന്ന് സ്വകാര്യമായി നിരീക്ഷിച്ച അല്‍മായക്കാര്‍ നിരവധി. ഒരുപക്ഷെ കേരളത്തിലെ രാഷ്ട്രീയനേതാക്കക്കിടയില്‍ നിന്ന് അപൂര്‍വമായി കാണുന്ന ആര്‍ജ്ജവും മന:സ്ഥൈര്യവും ബൗദ്ധിക സത്യസന്ധതയുമാണ് ആ പ്രസ്താവനയില്‍ നിഴലിച്ചത്.
മുമ്പ് മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ ആന്റണിയാണ് ഇതുപോലെ മറ്റൊരു നഗ്നസത്യം തുറന്നടിച്ചത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സവിശേഷമായ അവസ്ഥയെക്കുറിച്ചായിരുന്നു ആന്റണി സത്യസന്ധമായി പ്രതികരിച്ചത്. കഴിഞ്ഞ ദശകത്തില്‍ കേരളം ശ്രവിച്ച ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നിരീക്ഷണങ്ങളായിരുന്നു രണ്ടും. വന്‍ പ്രതിഷേധവും പ്രതികരണപ്പുകയുമൊക്കെ ഉണ്ടാക്കി മതം തെരുവിലിറങ്ങിയിട്ടും അവിശ്വാസികളായ ഈ നേതാക്കള്‍ തങ്ങളുടെ പ്രസ്താവനകള്‍ പിന്‍വലിച്ചില്ല.
ആന്റണി കാര്യം പറഞ്ഞു, മൃദുവായ ഭാഷയില്‍. പിണറായി പറഞ്ഞതും കാര്യം തന്നെ. പക്ഷെ ഭാഷ പിഴച്ചു. പൊതുവില്‍ ഒരു മനുഷ്യനേയും 'നികൃഷ്ട ജീവി' എന്ന് സംബോധന ചെയ്യാന്‍ പാടില്ലാത്തതാകുന്നു. മാനവികവിരുദ്ധമാണത്. പക്ഷെ ബിഷപ്പ് മുഖ്യകഥാപാത്രമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് ഇവിടെ അപലപന തൊഴിലാളികള്‍ ഓവര്‍ടൈം പണിയെടുത്തത്. അംബാനിയോ ടാറ്റയോ ആയിരുന്നു എതിര്‍വശത്തെങ്കില്‍ ആരുമിത് ശ്രദ്ധിക്കുക പോലുമില്ല. എന്താണ് ഒരു മതനേതാവിന് മാത്രം ഇത്രയധികം പ്രത്യേകത? ആദരണീയമായ എന്ത് സവിശേഷതയാണ് അവരുടെ വ്യക്തിത്വങ്ങള്‍ക്കുള്ളത്? ചില പഴഞ്ചന്‍ പുസ്തകങ്ങളില്‍ നിന്ന് കെട്ടുകഥളും ഗോത്രഭാവനകളും സദാ ഉദ്ധരിച്ച് നടക്കുന്നതാണോ? അതോ പുരോഗമനസ്വഭാവമുള്ള എന്തിനേയും എതിര്‍ത്ത് സമൂഹത്തില്‍ ഇരട്ടുപരത്തുന്നതിന്റെ പേരിലോ?
മുന്‍ തിരുവമ്പാടി എം.എല്‍.എ. സഖാവ് മത്തായി ചാക്കോ മരണക്കിടക്കയില്‍ വെച്ച് അബോധാവസ്ഥയില്‍ രോഗീലേപനശുശ്രൂഷ കൈക്കൊണ്ടെന്ന വാദവുമായി ചില വൈദികര്‍ മുന്നോട്ടുവന്നതായിരുന്നു പിണറായിയെ ചൊടിപ്പിച്ചത്. അബോധാവസ്ഥയില്‍ കിടന്ന മത്തായി ചാക്കോയുടെ രോഗശയ്യക്ക് അരികിലെത്തി എന്തൊക്കൊയോ കാട്ടിക്കൂട്ടിയിട്ട് പിന്നീട് മരണശേഷം അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു ആരോപിതനായ പുരോഹിതന്‍. ഒരാളെ കെണിയിട്ട് വിശ്വാസിയാക്കുന്ന കുതന്ത്രം മതം ഇന്നുമിന്നലെയും തുടങ്ങിയതല്ല. ഡേവിഡ് ഐ കേര്‍ട്‌സര്‍ എഴുതിയ 'ദി കിഡ്‌നാപ്പിങ് ഓഫ് എഡ്ഗാര്‍ഡോ മോര്‍ട്ടാറ' (The Kidnapping of Edgardo Mortara by David I Kertezer) എന്ന കൃതിയില്‍ പ്രതിപാദിക്കുന്നത് അക്കാലത്ത് വിവാദമായ ഒരു ജ്ഞാനസ്‌നാനത്തിന്റെ കഥയാണ്. 1858-ല്‍ ഒരു ദിവസം രാവിലെ എഡ്ഗാര്‍ഡോ മോര്‍ട്ടാറ എന്നപേരുള്ള ആറുവയസ്സുകാരനായ ജൂതക്കുട്ടിയെ അവന്റെ ഭവനത്തിലേക്ക് ഇരച്ചുകയറിയ വത്തിക്കാന്‍ പോലീസ് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി. മാതാപിതാക്കളും ബന്ധുക്കളും വലിയ വായില്‍ അലമുറയിട്ടിട്ടും പ്രയോജനമുണ്ടായില്ല. മുസ്‌ളീങ്ങളെയും ജൂതരെയും മതംമാറ്റുന്ന സ്ഥലത്തേക്കാണ് (Catechumens) അവരവനെ കൊണ്ടുപോയത്. പിന്നീടവിടെ റോമന്‍ കത്തോലിക്കനായി ആ കുട്ടി വളര്‍ന്നു. അതിനുശേഷം സ്വന്തം കുടുംബക്കാര്‍ അവനെയധികം കണ്ടിട്ടില്ല.
ഇന്ന് ഒരുപക്ഷേ, അവിശ്വസനീയമായി തോന്നുമെങ്കിലും എഡ്ഗാറിന്റെ കഥ അന്നത്തെ ഇറ്റലിയില്‍ അസാധാരണ സംഭവമായിരുന്നില്ല. എഡ്ഗാര്‍ഡോയുടെ കാര്യം വിചിത്രമാണ്. ചെറിയകുട്ടിയായിരിക്കുമ്പോള്‍ എഡ്ഗാര്‍ഡോയെ പരിപാലിക്കാനായി ഹോം നഴ്‌സായി അന്നാ മോറിസി (Anna Morisi ) എന്നൊരു യുവതിയെ അവന്റെ വീട്ടുകാര്‍ നിയമിച്ചിരുന്നു. വലിയ പഠിപ്പും വിവരവുമൊന്നുമില്ലാത്ത ഒരു കത്തോലിക്കാ യുവതിയായിരുന്നു അന്നാമോറിസി. ഒരുദിവസം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് കുഞ്ഞ് എഡ്ഗാറിന് പനിയും വിറയലും കലശലായി. കുട്ടി മരിച്ചുപോകുമെന്ന് അന്ന ഭയന്നു. പരിഭ്രാന്തയായി നിലവിളിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് അവള്‍ ഒരുകാര്യം ഓര്‍ത്തത്. കുഞ്ഞിനെ ഇതുവരെ ജ്ഞാനസ്‌നാനം ചെയ്യിച്ചിട്ടില്ല! ജ്ഞാനസ്‌നാനം ചെയ്യാതെ മരിച്ചുചെന്നാല്‍ അവന്‍ നരകത്തില്‍ കിടന്നനുഭവിക്കേണ്ടിവരും!
അന്നയ്ക്ക് സഹിക്കാനായില്ല. അവളുടനെ അയല്‍പക്കത്തെ കത്തോലിക്കരുടെ വീട്ടിലേക്കോടി. അവിടെചെന്ന് മാമോദീസ മുക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞുകൊടുത്തത് അതേപടി പഠിച്ച് തിരിച്ചുവന്ന അന്ന കുറെ വെള്ളമെടുത്ത് ആചാരപൂര്‍വം എഡ്ഗാര്‍ഡോയുടെ തലയിലൊഴിച്ചു. ശേഷം ''പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയുംപേരില്‍ നിന്നെ ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിരിക്കുന്നു'' എന്നുരുവിട്ടു. എന്നാല്‍ പിന്നീട് കുട്ടി രോഗാവസ്ഥ തരണം ചെയ്തു. അന്ന ഇക്കാര്യം മറന്നില്ലെങ്കിലും ഭയം കൊണ്ട് വീട്ടുകാരോട് പറഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 6 വയസ്സുള്ളപ്പോഴാണ് എഡ്ഗാര്‍ഡോയെ തിരക്കി വത്തിക്കാന്‍ പോലീസെത്തിയത്. തെളിവാകട്ടെ അന്നാ മോറിസിയുടെ വാക്കുകള്‍! ഈ അതിക്രമത്തിനെതിരെ രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധവും വിമര്‍ശനവുമുണ്ടായി. ധനികരായ ജൂതവംശം പണക്കൊഴുപ്പ് കൊണ്ട് സൃഷ്ടിച്ച അനാവശ്യവിവാദമായി വത്തിക്കാന്‍ പത്രമായ സിവിലിറ്റ കത്തോലിക്ക (Civilita Catholica) സംഭവങ്ങള്‍ തള്ളിക്കളഞ്ഞു.
വത്തിക്കാനില്‍ ഭൂരിഭാഗം ജൂതകുടുംബങ്ങളും കാത്തോലിക്കാ യുവതികളെയാണ് വീട്ടുജോലിക്ക് നിറുത്തിയിരുന്നത്. ഇതുകേള്‍ക്കുന്ന ഒരാള്‍ക്ക് ന്യായമായും തോന്നാവുന്ന ഒരു സംശയമുണ്ട്. ഇത്ര വലിയ അപകടം പതിയിരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ജൂതകുടുംബങ്ങള്‍ കാത്തോലിക്കാ സ്ത്രീകളെ തന്നെ വീട്ടുജോലിക്കാരായി നിറുത്തുന്നു? ഉത്തരം ലളിതം; ജൂതസ്ത്രീയെ ജോലിക്ക് നിറുത്തിയാല്‍ സബാത്ത് ദിവസം അവളൊന്നുംചെയ്യില്ല. കുടുംബത്തിലുള്ളവരും ഒന്നുംചെയ്യില്ല. അന്ന് തുണിയലക്കാനോ നിലം തുടയ്ക്കാനോ പാചകം ചെയ്യാനോ ജൂതജോലിക്കാരിയോട് പറയാനാവില്ല. അതേസമയം ഇതൊക്കെ നടക്കുകയും വേണം. കാത്തോലിക്കരാകുമ്പോള്‍ ആ പ്രശ്‌നമില്ല. കടുത്ത മതവിശ്വാസികള്‍പോലും കാണിക്കുന്ന ഏറ്റവും മിതമായ പ്രായോഗികയുക്തിയാണ് വത്തിക്കാനിലെ ജൂതകുടുംബങ്ങളും കാണിച്ചുപോന്നത്.
വത്തിക്കാന്‍ റോമന്‍കത്തോലിക്കരുടെ ലോക തലസ്ഥാനമാണ്. അവിടെയുളള ജൂത-മുസ്‌ളീം കുടുംബങ്ങള്‍ സദാ മതംമാറ്റ ഭീഷണിയിലായിരുന്നു. ജ്ഞാനസ്‌നാനം നടത്തപ്പെട്ട ആരും ക്രിസ്ത്യാനിയാകുമെന്ന സങ്കല്‍പ്പമാണ് പ്രശ്‌നമുണ്ടാക്കിയത്. ആര്‍ക്കും ആരേയും എപ്പോള്‍ വേണമെങ്കിലും ജ്ഞാനസ്‌നാനപ്പെടുത്താം. രഹസ്യമായോ പരസ്യമായോ അത് ചെയ്യാം. സാക്ഷികളുടെ സാന്നിധ്യത്തിലോ രഹസ്യമായോ ആവാം. തിരിച്ചറിവില്ലാത്ത കുഞ്ഞിനെയോ ബോധം നഷ്ടപ്പെട്ട് കിടക്കുന്ന വൃദ്ധനെയോ ജ്ഞാനസ്‌നാനപ്പെടുത്താം. ഒരിക്കല്‍ മാമോദീസാവെള്ളം ഒഴിച്ചാല്‍, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടാല്‍ ആരും ക്രിസ്ത്യാനിയായി മാറിക്കഴിഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളമൊഴിച്ച് ക്രിസ്ത്യാനിയാക്കിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോമന്‍കത്തോലിക്കരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് ഒരു കുട്ടിയെ എന്നെങ്കിലും മാമോദീസാ മുക്കിയെങ്കില്‍ അവന്‍ റോമന്‍കത്തോലിക്കനായിതന്നെ വളരണം.
കുട്ടിക്കാലത്ത് തന്നെ നല്ല കാത്തോലിക്കാ അമ്മമാരാകാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരിശീലനം ലഭിക്കുന്നുണ്ട്. ശൈശവത്തിലേയും ബാല്യത്തിലേയും കളികളില്‍ പ്രധാനം പാവകളെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതാണ്. സ്‌കൂളില്‍ ചെല്ലുമ്പോഴും ഈ കളി പലതരത്തിലും രൂപത്തിലും തമാശയായും കാര്യമായും തുടരും. കണ്ണില്‍ കാണുന്നതിനെയൊക്കെ മാമോദീസാ മുക്കുന്ന ഏര്‍പ്പാട് വിദ്യാഭ്യാസമില്ലാത്ത അന്നയില്‍ വെറുതെ മുളച്ച് പൊന്തിയതല്ല. പനിപിടിച്ച് തിളയ്ക്കുന്ന കുട്ടിയെ രക്ഷിക്കാന്‍ ഡോക്ടറുടെ അടുത്തേക്കോടാതെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ഒരുമ്പെട്ട ആ യുവതിയില്‍ ബാല്യത്തില്‍ നിക്ഷേപിക്കപ്പെട്ട മതശാസനം എത്ര വികലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കൂ. മരിക്കാന്‍ കിടക്കുന്ന ഒരാളെ ശുശ്രൂഷിക്കാതെ ആദ്യം ശവപ്പെട്ടിക്ക് ആളെവിടുന്ന പണിക്ക് തുല്യമാണിത്. താന്‍ പരിപാലിക്കുന്നത് ഒരു ജൂതക്കുട്ടിയാണെന്ന യാഥാര്‍ത്ഥ്യം പോലും പരിഗണിക്കാതെയാണ് അന്ന ഈ മതഭ്രാന്ത് കാട്ടുന്നതും പിന്നീട് വത്തിക്കാനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി ഈ രഹസ്യം(?) എത്തിക്കുന്നതും. നാം അന്നയുടെ കഥയില്‍ കണ്ടത് വത്തിക്കാന്റെ ധാര്‍ഷ്ട്യവും മതമനസ്സിന്റെ പൈശാചികഭാവവുമാണ്. തളിക്കാന്‍ കുറച്ച് വെള്ളവും ഉരുവിടാന്‍ ഏതാനും വാക്കുകളുമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ജീവിതംതന്നെ മാറ്റിമറിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നവര്‍ കരുതുന്നു. കുട്ടിയുടെ സന്തോഷമോ മാതാപിതാക്കളുടെയോ സമ്മതമോ വിഷയമേയല്ല.
എഡ്ഗാര്‍ഡോയോട് തങ്ങളെന്താണ് കാണിച്ചതെന്ന് വത്തിക്കാനിലെ കാര്‍ദ്ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. കുടുംബബന്ധങ്ങളുടെ വിലയും അതിന്റെ മാഹാത്മ്യവും തിരിച്ചറിയാന്‍ മതരോഗമെന്ന വൈകല്യത്തിനടിപ്പെട്ട തിരുമനസ്സുകള്‍ക്ക് കഴിയണമെന്നില്ല. ആറ് വയസ്സുള്ള ഒരു കുട്ടിയെ പെട്ടെന്നൊരു ദിവസം അവന്റ മാതാപിതാക്കള്‍ക്കിടയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ക്രിസ്ത്യാനിയായി വളര്‍ത്തുന്നതിലൂടെ തങ്ങളവനോട് വലിയ ഔദാര്യം കാട്ടിയെന്നാവും അവര്‍ കരുതിയത്. അമേരിക്കയിലെ ഒരു കത്തോലിക്കാപത്രം വത്തിക്കാന്റെ ഈ പ്രവര്‍ത്തിയെ ശക്തമായി ന്യായീകരിക്കുകയുണ്ടായി. തിരുമേനിമാര്‍ അവരുടെ മതദൗത്യമാണ് നിറവേറ്റിയതെന്ന് പത്രം വിലയിരുത്തി. ഒരു ക്രിസ്ത്യന്‍കുട്ടി (വീട്ടുവേലക്കാരി തലയില്‍ വെള്ളം തളിച്ചതുമൂലം ക്രിസ്ത്യാനിയായ ജൂതക്കുട്ടി!) ജൂതകുടുംബത്തില്‍ വളരുന്നത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടാല്‍ മരണശേഷം കുട്ടി നരകത്തില്‍ പതിക്കുകയും തിരുമേനിമാരെ ദൈവം കുറ്റംപറയുകയും ചെയ്യും.
സ്വര്‍ഗ്ഗവും നരകവും നിര്‍മ്മിച്ചിട്ടുള്ളത് ക്രിസ്തുമതത്തില്‍ മാത്രമല്ല. ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗ-നരകങ്ങള്‍ പണിഞ്ഞ് തുടങ്ങിയത് തന്നെ ജൂതന്മാര്‍ പണിഞ്ഞ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കത്തോലിക്കാതിരുമേനിമാര്‍ ജൂത-മുസ്‌ളീം സങ്കല്‍പ്പമനുസരിച്ച് ഒന്നാന്തരം അവിശ്വാസികളോ കാഫിറുകളോ ആണ്. മരിച്ചുകഴിഞ്ഞാല്‍ ജൂതരുടേയും മുസ്ലീങ്ങളുടേയും നരകത്തിലെ ഒന്നാംസ്ഥാനക്കാരാവേണ്ടവരാണ് തങ്ങളെന്ന കാര്യം ഈ വിശുദ്ധതിരുമേനിമാര്‍ ഓര്‍ക്കുന്നുമില്ല! വത്തിക്കാനിലായതുകൊണ്ടാണ് ഈ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും കാണിക്കാന്‍ അവര്‍ക്കായത്. എന്നാല്‍ അവരവരുടെ സ്വാധീനമേഖലകളില്‍ മുസ്‌ളീം-ജൂതവിഭാഗക്കാര്‍ ഇതിലും കിരാതമായി തങ്ങളോട് പെരുമാറുമെന്ന് കത്തോലിക്കര്‍ മറുവാദമുയര്‍ത്തും.
മതവിശ്വാസം ഫലത്തില്‍ ഒരു 'സ്ഥലവിശ്വാസ'മാണ്. ഒരാള്‍ ജനിക്കുമ്പോള്‍തന്നെ അയാളുടെ വിശ്വാസം നിര്‍വ്വചിക്കപ്പെടുന്നു. മതപഠനം വിശ്വാസത്തെ ഊട്ടിയുറപ്പിക്കല്‍ മാത്രമാകുന്നു. ഒരുപക്ഷേ, മാമോദീസമുക്കി ക്രിസ്ത്യാനികളാകാമെന്ന് സ്വയം സമ്മതിച്ചിരുന്നെങ്കില്‍ മോര്‍ട്ടാറകള്‍ക്ക് കുഞ്ഞിനെ തിരിച്ച് ലഭിച്ചേനെ. റിഡ്‌ലി, ലാറ്റിമോര്‍, ക്രാമര്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റുകളെ ജീവനോടെ ദഹിപ്പിച്ച കുപ്രസിദ്ധ സംഭവം ബ്രിട്ടീഷ്ചരിത്രത്തിലുണ്ട്. ജീവനോടെ ദഹിപ്പിക്കുന്നതിനുമുമ്പ് പ്രൊട്ടസ്റ്റന്റിസത്തില്‍ നിന്നും കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയിരുന്നെങ്കില്‍ ആ രക്തസാക്ഷികള്‍ക്ക് ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പറയാറുണ്ട്. പ്രൊട്ടസ്റ്റന്റ്-കാത്തോലിക് വ്യത്യാസം! എന്താണത്? ഒരുമുട്ടയുടെ ഏതുവശമാണ് ഉടയ്‌ക്കേണ്ടെതെന്ന തര്‍ക്കംപോലെ ബാലിശമാണത്. ഇരുകൂട്ടരും ക്രിസ്ത്യാനികളാണ്. ഇരുവര്‍ക്കും ഒരേ സ്വര്‍ഗ്ഗവും നരകവുമാണുള്ളത്. പ്രൊട്ടസ്റ്റന്റായ ഒരാള്‍ കത്തോലിക്കനാകുമ്പോള്‍ എന്തുമാറ്റമാണ് അയാളുടെ മരണാന്തരജീവിതത്തില്‍ സംഭവിക്കുക എന്ന് നാം അമ്പരക്കും. പക്ഷേ, മതമനസ്സിന് ഇതൊന്നുമത്ര നിസ്സാരമല്ല. പ്രൊട്ടസ്റ്റന്റോ കാത്തോലിക്കനോ ആയാല്‍ മാത്രം പോരാ. അതിലെ ഉപ-അവാന്തരവിഭാഗങ്ങള്‍വരെ പരിഗണിച്ചാണ് മതമനസ്സുകള്‍ സഹജീവിയോടുള്ള നിലപാടും പെരുമാറ്റച്ചട്ടവും രൂപീകരിക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടത് മാതാപിതാക്കളുടെ പരിലാളനയും സ്‌നേഹവുമാണ്. പുരോഹിതര്‍ക്ക് അത് നല്കാനാവില്ല. ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ അവന്റെ അനുവാദമോ താല്പര്യമോ പരിഗണിക്കാതെ കുറച്ചു വെള്ളവും ഏതാനും അര്‍ത്ഥശൂന്യപദങ്ങളും ഉപയോഗിച്ച് മതംമാറ്റത്തിന് വിധേയമാക്കുന്നത് സത്യത്തില്‍ ബാലപീഡനമാണ്. ഒരു മനുഷ്യജീവി കന്നുകാലിയെപോലെ കൈമാറ്റം ചെയ്യപ്പെടുകയാണിവിടെ. ജനിക്കുമ്പോഴേ കുട്ടികളെ ഏതെങ്കിലും മതത്തില്‍ ബലാല്‍ക്കാരമായി അംഗമാക്കുന്നതും സമാനമായ പ്രവര്‍ത്തിയാണ്. വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള രൂക്ഷമായ കടന്നുകയറ്റമാണത്. മതത്തെക്കുറിച്ച് ചിന്തിക്കാനോ മനസ്സിലാക്കാനോ തീരുമാനങ്ങളെടുക്കാനോ ശേഷിയില്ലാത്തപ്പോഴാണ് കുട്ടികള്‍ മതവല്‍ക്കരിക്കപ്പെടുന്നത്. മതക്കുരിശ് ആജീവനാന്തം ചുമക്കാന്‍ കുട്ടി ബാധ്യസ്ഥനുമാണ്.
മതം ഉപേക്ഷിക്കുന്നവരെ വധിക്കണമെന്നാണ് ഇസ്‌ളാമിലെ ശാസനം. ഒരിക്കല്‍ മതത്തില്‍ 'വന്നിട്ട്' അത് ഉപേക്ഷിക്കുന്നത് വഞ്ചനയാണെന്നാണ് അതിന് കാരണമായി പറയുന്നത്. പക്ഷേ, എങ്ങനെയാണ് ഒരാള്‍ ഇസ്‌ളാമാകുന്നത് എന്നാലോചിച്ച് നോക്കിയാല്‍ കിരാതമായ ഈ അനുശാസനത്തിന്റെ പൂച്ച് പുറത്താകും. ആരും 'വരുന്നില്ല', പിടിച്ചിടുകയാണ്. കുട്ടിക്കുവേണ്ടി തീരുമാനമെടുക്കുന്നത് മറ്റുള്ളവരാണ്. മുലകുടിയാരംഭിക്കുന്നതിന് മുമ്പാണ് ഈ'ചേരല്‍' നടക്കുന്നത്! സ്വര്‍ണ്ണസൂചിയായാലും കുത്തിയാല്‍ മുറിയുമെന്നതിനാല്‍ ഈ 'മറ്റുള്ളവര്‍' മാതാപിതാക്കളായതുകൊണ്ട് കുട്ടിക്ക് വിശേഷിച്ച് നേട്ടമൊന്നുമില്ല. കുട്ടിക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി ഉണ്ടാകുന്നതുവരെ കാത്തിരുന്നാല്‍ മതത്തിന്റെ സ്ഥിതി പരുങ്ങിലിലാകും. ചിറക് വളരാന്‍ അനുവദിക്കാതെ ആരംഭത്തിലേ മുറിച്ചുമാറ്റുകയാണ് മതം ചെയ്യുന്നത്.
ഭിക്ഷക്കാര്‍ വ്യവസായം കൊഴുക്കാന്‍ കുട്ടികളെ അന്ധരാക്കുന്നതുപോലെ ഇത്തരത്തില്‍ ഭാവി തലമുറകളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുന്ന പൗരോഹിത്യം എങ്ങനെയാണ് 'ധന്യ'മാകുന്നത്? മതവിശ്വാസികളെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ പേരിലോ? അതോ അദ്ധ്വാനിക്കാതെ ഉദരപൂരണം നടത്തി പരാദജീവിതം നയിക്കുന്നതിന്റെ പേരിലോ? മതപണ്ഡിതന്‍ എന്നു പറഞ്ഞാല്‍ സത്യത്തില്‍ എന്തിന്റെ പണ്ഡിതനാണ് എന്ന ചോദ്യം പണ്ടേയുള്ളതാണ്. ശരിയാണ്, ജ്ഞാനസമ്പാദനം ഗൗരവത്തോടെ കാണുന്ന പലരും വൈദികനേതൃത്വത്തിലുണ്ട്. പല വൈദികരും ഏറെ ബിരുദങ്ങളുള്ളവരുമാണ്. പക്ഷെ അത്തരക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുണ്ട്. പൗരോഹിത്യത്തിന്റെ ഭൂരിഭാഗവും പൊതുജ്ഞാനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും കാര്യത്തില്‍ ശോചനീയമായ നിലവാരം പുലര്‍ത്തുന്നവരാണ്.
എന്നാല്‍ തങ്ങള്‍ക്ക് എന്തൊക്കെയോ അറിയാമെന്ന് സമൂഹം അംഗീകരിക്കണമെന്ന ദുര്‍വാശിയും അവര്‍ക്കുണ്ട്. ശാസ്ത്രത്തിന് പോകാനാവാത്ത മേഖലകളിലാണ് തങ്ങള്‍ മുങ്ങാംകുഴിയിടുന്നതെന്ന് ഈ കേമന്‍മാര്‍ നമ്മെ ഉണര്‍ത്തിക്കും.
ഏറ്റവും മഹാനായ പുരോഹിതന്‍ പോലും ചൂഷകനാണ്. കാരണം സ്വയം വഞ്ചിച്ച് മറ്റുള്ളവരെ കബളിപ്പിക്കാതെ അയാള്‍ക്ക് പുരോഹിതനായി ഒരു നിമിഷം തുടരാനാവില്ല. ലോകമെമ്പാടും വളരെയധികം യാത്രചെയ്ത് മതപ്രചരണത്തിലൂടെ നല്ല വരുമാനമുണ്ടാക്കിയ സുവിശേഷകനായിരുന്നു ഡാന്‍ ബാര്‍ക്കര്‍(Dan Barker). അദ്ദേഹം രചിച്ച `Losing Faith in Faith: From Preacher to Atheist' എന്ന ഗ്രന്ഥം തികച്ചും മതമൗലികവാദിയായിരുന്ന ഒരാള്‍ നിരീശ്വരവാദിയായിമാറിയ കഥ വിവരിക്കുന്നു.
പ്രശസ്തിയും സമ്പത്തും നിറഞ്ഞുതുളുമ്പിയ സുഭിക്ഷജീവിതം. സമൂഹത്തില്‍ മാന്യത, ഉയര്‍ന്ന വരുമാനം, പ്രശസ്തി... എന്നിട്ടും ചിന്താപരമായ പ്രതിസന്ധികള്‍ ബാര്‍ക്കറെ പിടികൂടി. താന്‍ കാട്ടിക്കൂട്ടുന്നതൊക്കെ തികഞ്ഞ ആത്മവഞ്ചനയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കി. മതത്തിന്റെ കാപട്യം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടും കുറെക്കാലംകൂടി അദ്ദേഹം മതപ്രചാരകനായി തുടര്‍ന്നു. സാമൂഹികമായി പല കടമകളും ബാധ്യതകളും നിര്‍വ്വഹിക്കാനായി ബാക്കിയുണ്ടായിരുന്നു.
നിരവധി പുരോഹിതര്‍ ഇത്തരം ബൗദ്ധികപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. എന്നാലും അവരെല്ലാം പുരോഹിതരായി തുടരുകയാണ്. സ്വന്തം കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടു പോലുമോ അവരത് വെളിപ്പെടുത്തില്ല. വേറൊരു ഉപജീവനമാര്‍ഗ്ഗം അറിയില്ല. തിരിച്ചടി കനത്തതായിരിക്കും; ഏല്ലാം നഷ്ടപ്പെടുമ്പോള്‍ ഒന്നും തിരിച്ച് ലഭിക്കില്ല. ഏറ്റവുംകൂടുതല്‍ അവിശ്വാസികളുള്ളത് ശാസ്ത്രജ്ഞരുടെയൊ ബുദ്ധിജീവികളുടേയോ ഇടയിലല്ല മറിച്ച് പുരോഹിതവര്‍ഗ്ഗത്തില്‍ തന്നെയാണ്. ഇസ്‌ളാമിലും ഇത്തരക്കാര്‍ ഏറെയുണ്ട്(കേരളത്തില്‍ തീര്‍ച്ചയായും). പക്ഷെ പുറത്തുവരുന്നവര്‍ക്ക് 'എട്ടിന്റെ പണി'ഉറപ്പായതിനാല്‍ അത്തരക്കാരെയൊന്നും പുറത്തുകാണാനിവില്ലെന്ന് മാത്രം!
സത്യസന്ധനായ ഒരാള്‍ക്ക് യാഥാര്‍ത്ഥ്യത്തോട് അധികകാലം പുറംതിരിഞ്ഞ് നില്‍ക്കാനാവില്ല. ബാര്‍ക്കര്‍ തന്റെ ചിന്താസ്വാതന്ത്ര്യം പരസ്യമായി പ്രഖ്യാപിച്ചു. വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൃതിയിലൂടെ കാര്യങ്ങള്‍ തുറന്നടിച്ചു. പ്രതീക്ഷിച്ചതുപോലെ പലതും നഷ്ടപ്പെട്ടു; പക്ഷേ, മാനസികസ്വസ്ഥതയും സ്വാതന്ത്ര്യവും തിരിച്ചുകിട്ടി.
ബാര്‍ക്കറിന്റെ കഥയ്ക്ക് ശുഭപര്യവസാനവുമുണ്ടായി. അദ്ദേഹത്തിന്റെ ചിന്താപരമായ വ്യതിയാനത്തെക്കുറിച്ചറിഞ്ഞ മാതാപിതാക്കള്‍ സ്വാഭാവികമായും അമ്പരന്നു, എതിര്‍ത്തു, അവസാനം ബാര്‍ക്കര്‍ അവരെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുമനസ്സിലാക്കി. സാധാരണ മതവിശ്വാസികള്‍ മതവിമര്‍ശനാത്മകമായ ഒന്നും കേള്‍ക്കാന്‍പോലും ക്ഷമ കാണിക്കാറില്ല. പക്ഷേ, ഇവിടെ സംവാദവും ചര്‍ച്ചയും നടന്നു. അങ്ങനെ അവസാനം അവരും നാസ്തികരായി. ആലപ്പുഴയില്‍ 'ജനജാഗൃതി ഭവന്‍' എന്ന സംഘടന നടത്തിവരുന്ന മുന്‍ വൈദികനായ ശ്രീ. അലോഷ്യസ് ഡി ഫെര്‍ണാണ്ടസ് ബാര്‍ക്കറൊക്കെ അമേരിക്കയില്‍ ചെയ്ത കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിര്‍വഹിച്ച വ്യക്തിയാണ്. അദ്ദേഹം എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന 'ഓറ' എന്ന മാസികയ്ക്ക് ഇപ്പോള്‍ വയസ്സ് മുപ്പതായി.
ദാമ്പത്യബന്ധങ്ങളെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നുവെന്നിരിക്കട്ടെ. അവിടെ ക്ഷണിക്കപ്പെടുന്ന അതിഥികളില്‍ ഒരാള്‍ വിവാഹവിരുദ്ധനായ ഒരു പുരോഹിതനാവാന്‍ സാധ്യതയുണ്ട്. തന്റെ മതനേതാവിനെപ്പോലെ ദാമ്പത്യത്തേയും കുടുംബബന്ധങ്ങളെയും തള്ളിപ്പറയുന്ന, അത്തരം കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവില്ലാത്ത ഈ പുരോഹിതന്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഘോരഘോരം സംസാരിക്കും. ഈ വിഷയത്തില്‍ പുരോഹിതര്‍ക്ക് സംസാരിച്ചുകൂടാ എന്ന് പറയാനാവില്ല. പക്ഷെ എന്തുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ അനുഭവജ്ഞാനവും പരിചയവുമുള്ള ഒരു ഓട്ടോ ഡ്രൈവറേയോ വാര്‍ക്കപ്പണിക്കാരനെയോ ഇതേ ചര്‍ച്ചയക്ക് വിളിക്കുന്നില്ല? അവര്‍ക്കൊന്നുമില്ലാത്ത എന്തു മികവാണ് മേല്‍പ്പറഞ്ഞ പുരോഹിതനുള്ളത്?!
''കുടുംബ-ലൈംഗിക കാര്യങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍ ദയവായി പുരോഹിതരോട് ചോദിക്കരുത്, കാരണം അതിന്റെ മേന്മയറിയാമായിരുന്നെങ്കില്‍ അവരാരും പുരോഹിതപ്പണിക്ക് പോകില്ലായിരുന്നു'' എന്ന് പറഞ്ഞത് ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാഡ് ഷായാണ്. നാളെ റോക്കറ്റ് വിക്ഷേണത്തിനെക്കുറിച്ചുള്ള ചര്‍ച്ചാപാനലിലും ഒരു മതനേതാവിനെ കണ്ടാല്‍ ഞെട്ടരുത്.പുരോഹിതന് ഏറ്റവും നല്ല ആഹാരം വേണം, വസിക്കാന്‍ ഏറ്റവും മികച്ച പാര്‍പ്പിടം വേണം, ധരിക്കാന്‍ മുന്തിയ വസ്ത്രങ്ങള്‍ വേണം. എന്നാല്‍ അവന്‍ ഇതൊന്നുമുണ്ടാക്കുന്നില്ല. ഇതൊക്കെ ഉണ്ടാക്കുന്നവരൊക്കെ അവന്റെ അടിമയും. അദ്ധ്വാനിക്കുന്നവന്റെ കീശയില്‍ കയ്യിട്ട് അവന്റെ വിയര്‍പ്പിന്റെ പങ്കുപറ്റി പരാദത്തെപ്പോലെ ജീവിക്കുന്ന വിശുദ്ധജീവിയാണ് മതപുരോഹിതന്‍. പേരിലും വേഷവിധാനത്തിലും വ്യാജവിശുദ്ധി സ്വയം ആരോപിക്കുന്നവനാണവന്‍. പൊതുസമൂഹത്തെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് അനര്‍ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോഴും മറ്റ് ചൂഷകര്‍ക്കൊന്നും ഈ സവിശേഷപരിഗണന പാടില്ലെന്ന് മുറവിളി കൂട്ടാനും അയാള്‍ മടിക്കുന്നില്ല.
ദൈവം 'സര്‍വവ്യാപി'യാണെന്ന് വീമ്പിളക്കുന്നവന് ഗ്രാമത്തിലെ കൃഷ്ണന്റെ അമ്പലത്തില്‍ പൂജിക്കാനുള്ള ജോലിയേല്‍പ്പിച്ചാല്‍ ഉത്സാഹമില്ല. പക്ഷെ ഗുരുവായൂരെ കൃഷ്ണവിഗ്രഹത്തില്‍ പൂവെറിയാനുള്ള നറുക്ക് വീണാല്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതെ വിങ്ങിപ്പൊട്ടും. ഗുരുവായൂര്‍ കൃഷ്ണന്റെ 'സാമ്പത്തികസ്ഥിതി'യാണ് ടി.വിദ്വാന്റെ മനം മയക്കുന്നത്. ഇത്തരക്കാര്‍ക്ക് നാടുനീളെ സ്വീകരണം കൊടുക്കലാണ് കേരളത്തിലെ ഏറ്റവും പുതിയ മതകലാപരിപാടി. 1969 ലെ ആദ്യത്തെ ചാന്ദ്രയാത്രികര്‍ പോലും ഇത്രയധികം എഴുന്നെള്ളിക്കപ്പെട്ടിട്ടുണ്ടാവില്ല!
പൗരോഹിത്യം പുരുഷന്റെ കുലത്തൊഴിലാണ്. 'പുരോഹിത' എന്ന പദം ഇനിയും പൂര്‍ണ്ണവികാസം പ്രാപിച്ചിട്ടില്ലാത്ത ഒന്നാകുന്നു.''ഏതു ഗ്രാമത്തില്‍ ചെന്നാലും അവിടെ പ്രകാശം പരത്തുന്ന ഒരാളുണ്ടായിരിക്കും-അദ്ധ്യാപകനാണയാള്‍. പക്ഷെ അവിടെ ആ പ്രകാശം തല്ലിക്കെടുത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മറ്റൊരു വ്യക്തിയുമുണ്ടായിരിക്കും. പുരോഹിതന്‍ എന്നാണയാളുടെ നാമം''-വോള്‍ട്ടയര്‍ പറഞ്ഞു. 'വെള്ളയടിച്ച കുഴിമാട'ങ്ങളെന്ന് പൗരോഹിത്യത്തെ യേശു വിശേഷിപ്പിച്ചതായി സുവിശേഷങ്ങളും ആണയിടുന്നു. കാര്യം പകല്‍പോലെ വ്യക്തമാണ് പുരോഹിതന്‍ ചൂഷകനാണെന്ന് എക്കാലത്തും ജനം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മതഭയം കാരണം അവന് ചുറ്റും ജനം വിശുദ്ധവൃത്തം തീര്‍ക്കുകയായിരുന്നു. സത്രീയും കര്‍ഷകനും തൊഴിലാളിയും അദ്ധ്യാപകനും മാനിക്കപ്പെടാത്തിടത്ത് അവന്‍ പതഞ്ഞൊഴുകി. കാരണം അവന്‍ വില്‍പ്പനയ്ക്ക് വെച്ചത് ദൈവത്തെ ആയിരുന്നു***
(This is the last post of the year. I wish a happy new year to all my readers. Next year, my blogging will be on 'SAFE MODE'. Thanks to all.
'മതപണ്ഡിതന്‍' 'മതനേതാവ്'എന്നീ ജനുസ്സില്‍ പെട്ടവര്‍ ബ്രഹ്മജ്ഞാനികളായി മാറുന്നത് പെട്ടെന്നാണ്. പണ്ട് മതനേതാക്കള്‍ ഇത്രയധികം പൂജിക്കപ്പെട്ടത് ഒരുപക്ഷെ മധ്യകാലത്തെ ഇരുണ്ട യുഗത്തിലാണ്. അന്നവര്‍ ജ്ഞാനത്തിന്റെ ഉത്ഭവകേന്ദ്രമായി വാഴ്ത്തപ്പെട്ടു. വാസ്തവത്തില്‍ ഇത്രയും ബഹുമാനവും ആദരവും ആവശ്യപ്പെടാന്‍ തക്ക എന്തെങ്കിലും ഇവരുടെ പക്കലുണ്ടോ? എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറയായി മതമുദ്രകള്‍ ഉപയോഗിക്കുന്നത് വ്യാപകമായി വരികയാണ്. തമിഴ്‌നാട്ടിലെ ജയേന്ദ്ര സരസ്വതിയെപ്പോലെ അത്യപൂര്‍വം വ്യക്തികളേ നിയമത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടുള്ളു. മതനേതാക്കള്‍ക്കെതിരെ വിമര്‍ശനം പാടില്ലെന്ന് മാത്രമല്ല അവരെ വന്ദിക്കാതെ വഴിനടക്കാനും പാടില്ലെന്ന അവസ്ഥ വരികയാണ്.
ആള്‍ദൈവം സ്വന്തം ആശുപത്രിയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്നതില്‍ പുതുമയില്ല. കാരണം പണ്ടും ഇതുതന്നെയായിരുന്ന 'സിലബസ്സ്'. അറിയാവുന്നവര്‍ക്കൊക്കെ അറിയാം. ഇടക്കാലത്തുണ്ടായ ഒരു ചെറിയ 'ഇടവേള'യാണ് ചിലരെയെങ്കിലും അതിശയിപ്പിച്ചത്. വന്ന വഴി നാട്ടുകാര്‍ മറന്നാലും ആള്‍ദൈവങ്ങള്‍ക്കത് സാധ്യമല്ലല്ലോ. ചിലപ്പോള്‍ അവര്‍ അറിയാതെ കൂവിപ്പോകും. അപ്പോഴൊക്കെ 'തനിക്കൊണം' തിരശ്ശീല നീക്കി പുറത്തുവരും. കലര്‍പ്പില്ലാത്ത അക്രമവും ബലപ്രയോഗവും മറയില്ലാതെ പ്രയോഗിക്കാന്‍ മതനേതൃത്വം തയ്യാറാകുന്നതാണ് 1990 കള്‍ക്ക് ശേഷം നാം കേരളത്തില്‍ കാണുന്നത്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരാണ് തങ്ങളെന്ന രീതിയിലുള്ള പെരുമാറ്റം അവരുടെ ഭാഗത്ത് നിന്ന് വര്‍ദ്ധിതമായി ഉണ്ടാകുമ്പോഴും പൊതുസമൂഹം വല്ലാത്തൊരു മരവിപ്പിന്റെ പിടിയിലാണ്. മതവിമര്‍ശനം പാടില്ലെന്ന് മാത്രമല്ല മതപരമായ എന്തിനേയും ഏവരും വിശുദ്ധമായി കണ്ട് ആദരിക്കണമെന്ന നിര്‍ബന്ധം പരസ്യമായി ഉന്നയിക്കപ്പെടുകയാണ്. കോടതികള്‍വരെ ആ നിലയില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തപ്പെടുന്നു.
മതത്തെ വിമര്‍ശിക്കാനേ പാടില്ലെന്ന ഉത്തരവുകള്‍ ഭ്രൂണാവസ്ഥയിലാണെന്ന് കേള്‍ക്കുന്നു.
Pinarayi Vijayan |
മുമ്പ് മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ ആന്റണിയാണ് ഇതുപോലെ മറ്റൊരു നഗ്നസത്യം തുറന്നടിച്ചത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സവിശേഷമായ അവസ്ഥയെക്കുറിച്ചായിരുന്നു ആന്റണി സത്യസന്ധമായി പ്രതികരിച്ചത്. കഴിഞ്ഞ ദശകത്തില്‍ കേരളം ശ്രവിച്ച ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നിരീക്ഷണങ്ങളായിരുന്നു രണ്ടും. വന്‍ പ്രതിഷേധവും പ്രതികരണപ്പുകയുമൊക്കെ ഉണ്ടാക്കി മതം തെരുവിലിറങ്ങിയിട്ടും അവിശ്വാസികളായ ഈ നേതാക്കള്‍ തങ്ങളുടെ പ്രസ്താവനകള്‍ പിന്‍വലിച്ചില്ല.
A.K Antony |
Mathai Chaco EX M.LA |
ഇന്ന് ഒരുപക്ഷേ, അവിശ്വസനീയമായി തോന്നുമെങ്കിലും എഡ്ഗാറിന്റെ കഥ അന്നത്തെ ഇറ്റലിയില്‍ അസാധാരണ സംഭവമായിരുന്നില്ല. എഡ്ഗാര്‍ഡോയുടെ കാര്യം വിചിത്രമാണ്. ചെറിയകുട്ടിയായിരിക്കുമ്പോള്‍ എഡ്ഗാര്‍ഡോയെ പരിപാലിക്കാനായി ഹോം നഴ്‌സായി അന്നാ മോറിസി (Anna Morisi ) എന്നൊരു യുവതിയെ അവന്റെ വീട്ടുകാര്‍ നിയമിച്ചിരുന്നു. വലിയ പഠിപ്പും വിവരവുമൊന്നുമില്ലാത്ത ഒരു കത്തോലിക്കാ യുവതിയായിരുന്നു അന്നാമോറിസി. ഒരുദിവസം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് കുഞ്ഞ് എഡ്ഗാറിന് പനിയും വിറയലും കലശലായി. കുട്ടി മരിച്ചുപോകുമെന്ന് അന്ന ഭയന്നു. പരിഭ്രാന്തയായി നിലവിളിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് അവള്‍ ഒരുകാര്യം ഓര്‍ത്തത്. കുഞ്ഞിനെ ഇതുവരെ ജ്ഞാനസ്‌നാനം ചെയ്യിച്ചിട്ടില്ല! ജ്ഞാനസ്‌നാനം ചെയ്യാതെ മരിച്ചുചെന്നാല്‍ അവന്‍ നരകത്തില്‍ കിടന്നനുഭവിക്കേണ്ടിവരും!
അന്നയ്ക്ക് സഹിക്കാനായില്ല. അവളുടനെ അയല്‍പക്കത്തെ കത്തോലിക്കരുടെ വീട്ടിലേക്കോടി. അവിടെചെന്ന് മാമോദീസ മുക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞുകൊടുത്തത് അതേപടി പഠിച്ച് തിരിച്ചുവന്ന അന്ന കുറെ വെള്ളമെടുത്ത് ആചാരപൂര്‍വം എഡ്ഗാര്‍ഡോയുടെ തലയിലൊഴിച്ചു. ശേഷം ''പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയുംപേരില്‍ നിന്നെ ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിരിക്കുന്നു'' എന്നുരുവിട്ടു. എന്നാല്‍ പിന്നീട് കുട്ടി രോഗാവസ്ഥ തരണം ചെയ്തു. അന്ന ഇക്കാര്യം മറന്നില്ലെങ്കിലും ഭയം കൊണ്ട് വീട്ടുകാരോട് പറഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 6 വയസ്സുള്ളപ്പോഴാണ് എഡ്ഗാര്‍ഡോയെ തിരക്കി വത്തിക്കാന്‍ പോലീസെത്തിയത്. തെളിവാകട്ടെ അന്നാ മോറിസിയുടെ വാക്കുകള്‍! ഈ അതിക്രമത്തിനെതിരെ രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധവും വിമര്‍ശനവുമുണ്ടായി. ധനികരായ ജൂതവംശം പണക്കൊഴുപ്പ് കൊണ്ട് സൃഷ്ടിച്ച അനാവശ്യവിവാദമായി വത്തിക്കാന്‍ പത്രമായ സിവിലിറ്റ കത്തോലിക്ക (Civilita Catholica) സംഭവങ്ങള്‍ തള്ളിക്കളഞ്ഞു.
വത്തിക്കാനില്‍ ഭൂരിഭാഗം ജൂതകുടുംബങ്ങളും കാത്തോലിക്കാ യുവതികളെയാണ് വീട്ടുജോലിക്ക് നിറുത്തിയിരുന്നത്. ഇതുകേള്‍ക്കുന്ന ഒരാള്‍ക്ക് ന്യായമായും തോന്നാവുന്ന ഒരു സംശയമുണ്ട്. ഇത്ര വലിയ അപകടം പതിയിരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ജൂതകുടുംബങ്ങള്‍ കാത്തോലിക്കാ സ്ത്രീകളെ തന്നെ വീട്ടുജോലിക്കാരായി നിറുത്തുന്നു? ഉത്തരം ലളിതം; ജൂതസ്ത്രീയെ ജോലിക്ക് നിറുത്തിയാല്‍ സബാത്ത് ദിവസം അവളൊന്നുംചെയ്യില്ല. കുടുംബത്തിലുള്ളവരും ഒന്നുംചെയ്യില്ല. അന്ന് തുണിയലക്കാനോ നിലം തുടയ്ക്കാനോ പാചകം ചെയ്യാനോ ജൂതജോലിക്കാരിയോട് പറയാനാവില്ല. അതേസമയം ഇതൊക്കെ നടക്കുകയും വേണം. കാത്തോലിക്കരാകുമ്പോള്‍ ആ പ്രശ്‌നമില്ല. കടുത്ത മതവിശ്വാസികള്‍പോലും കാണിക്കുന്ന ഏറ്റവും മിതമായ പ്രായോഗികയുക്തിയാണ് വത്തിക്കാനിലെ ജൂതകുടുംബങ്ങളും കാണിച്ചുപോന്നത്.
വത്തിക്കാന്‍ റോമന്‍കത്തോലിക്കരുടെ ലോക തലസ്ഥാനമാണ്. അവിടെയുളള ജൂത-മുസ്‌ളീം കുടുംബങ്ങള്‍ സദാ മതംമാറ്റ ഭീഷണിയിലായിരുന്നു. ജ്ഞാനസ്‌നാനം നടത്തപ്പെട്ട ആരും ക്രിസ്ത്യാനിയാകുമെന്ന സങ്കല്‍പ്പമാണ് പ്രശ്‌നമുണ്ടാക്കിയത്. ആര്‍ക്കും ആരേയും എപ്പോള്‍ വേണമെങ്കിലും ജ്ഞാനസ്‌നാനപ്പെടുത്താം. രഹസ്യമായോ പരസ്യമായോ അത് ചെയ്യാം. സാക്ഷികളുടെ സാന്നിധ്യത്തിലോ രഹസ്യമായോ ആവാം. തിരിച്ചറിവില്ലാത്ത കുഞ്ഞിനെയോ ബോധം നഷ്ടപ്പെട്ട് കിടക്കുന്ന വൃദ്ധനെയോ ജ്ഞാനസ്‌നാനപ്പെടുത്താം. ഒരിക്കല്‍ മാമോദീസാവെള്ളം ഒഴിച്ചാല്‍, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടാല്‍ ആരും ക്രിസ്ത്യാനിയായി മാറിക്കഴിഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളമൊഴിച്ച് ക്രിസ്ത്യാനിയാക്കിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോമന്‍കത്തോലിക്കരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് ഒരു കുട്ടിയെ എന്നെങ്കിലും മാമോദീസാ മുക്കിയെങ്കില്‍ അവന്‍ റോമന്‍കത്തോലിക്കനായിതന്നെ വളരണം.
കുട്ടിക്കാലത്ത് തന്നെ നല്ല കാത്തോലിക്കാ അമ്മമാരാകാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരിശീലനം ലഭിക്കുന്നുണ്ട്. ശൈശവത്തിലേയും ബാല്യത്തിലേയും കളികളില്‍ പ്രധാനം പാവകളെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതാണ്. സ്‌കൂളില്‍ ചെല്ലുമ്പോഴും ഈ കളി പലതരത്തിലും രൂപത്തിലും തമാശയായും കാര്യമായും തുടരും. കണ്ണില്‍ കാണുന്നതിനെയൊക്കെ മാമോദീസാ മുക്കുന്ന ഏര്‍പ്പാട് വിദ്യാഭ്യാസമില്ലാത്ത അന്നയില്‍ വെറുതെ മുളച്ച് പൊന്തിയതല്ല. പനിപിടിച്ച് തിളയ്ക്കുന്ന കുട്ടിയെ രക്ഷിക്കാന്‍ ഡോക്ടറുടെ അടുത്തേക്കോടാതെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ഒരുമ്പെട്ട ആ യുവതിയില്‍ ബാല്യത്തില്‍ നിക്ഷേപിക്കപ്പെട്ട മതശാസനം എത്ര വികലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കൂ. മരിക്കാന്‍ കിടക്കുന്ന ഒരാളെ ശുശ്രൂഷിക്കാതെ ആദ്യം ശവപ്പെട്ടിക്ക് ആളെവിടുന്ന പണിക്ക് തുല്യമാണിത്. താന്‍ പരിപാലിക്കുന്നത് ഒരു ജൂതക്കുട്ടിയാണെന്ന യാഥാര്‍ത്ഥ്യം പോലും പരിഗണിക്കാതെയാണ് അന്ന ഈ മതഭ്രാന്ത് കാട്ടുന്നതും പിന്നീട് വത്തിക്കാനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി ഈ രഹസ്യം(?) എത്തിക്കുന്നതും. നാം അന്നയുടെ കഥയില്‍ കണ്ടത് വത്തിക്കാന്റെ ധാര്‍ഷ്ട്യവും മതമനസ്സിന്റെ പൈശാചികഭാവവുമാണ്. തളിക്കാന്‍ കുറച്ച് വെള്ളവും ഉരുവിടാന്‍ ഏതാനും വാക്കുകളുമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ജീവിതംതന്നെ മാറ്റിമറിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നവര്‍ കരുതുന്നു. കുട്ടിയുടെ സന്തോഷമോ മാതാപിതാക്കളുടെയോ സമ്മതമോ വിഷയമേയല്ല.
എഡ്ഗാര്‍ഡോയോട് തങ്ങളെന്താണ് കാണിച്ചതെന്ന് വത്തിക്കാനിലെ കാര്‍ദ്ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. കുടുംബബന്ധങ്ങളുടെ വിലയും അതിന്റെ മാഹാത്മ്യവും തിരിച്ചറിയാന്‍ മതരോഗമെന്ന വൈകല്യത്തിനടിപ്പെട്ട തിരുമനസ്സുകള്‍ക്ക് കഴിയണമെന്നില്ല. ആറ് വയസ്സുള്ള ഒരു കുട്ടിയെ പെട്ടെന്നൊരു ദിവസം അവന്റ മാതാപിതാക്കള്‍ക്കിടയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ക്രിസ്ത്യാനിയായി വളര്‍ത്തുന്നതിലൂടെ തങ്ങളവനോട് വലിയ ഔദാര്യം കാട്ടിയെന്നാവും അവര്‍ കരുതിയത്. അമേരിക്കയിലെ ഒരു കത്തോലിക്കാപത്രം വത്തിക്കാന്റെ ഈ പ്രവര്‍ത്തിയെ ശക്തമായി ന്യായീകരിക്കുകയുണ്ടായി. തിരുമേനിമാര്‍ അവരുടെ മതദൗത്യമാണ് നിറവേറ്റിയതെന്ന് പത്രം വിലയിരുത്തി. ഒരു ക്രിസ്ത്യന്‍കുട്ടി (വീട്ടുവേലക്കാരി തലയില്‍ വെള്ളം തളിച്ചതുമൂലം ക്രിസ്ത്യാനിയായ ജൂതക്കുട്ടി!) ജൂതകുടുംബത്തില്‍ വളരുന്നത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടാല്‍ മരണശേഷം കുട്ടി നരകത്തില്‍ പതിക്കുകയും തിരുമേനിമാരെ ദൈവം കുറ്റംപറയുകയും ചെയ്യും.
സ്വര്‍ഗ്ഗവും നരകവും നിര്‍മ്മിച്ചിട്ടുള്ളത് ക്രിസ്തുമതത്തില്‍ മാത്രമല്ല. ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗ-നരകങ്ങള്‍ പണിഞ്ഞ് തുടങ്ങിയത് തന്നെ ജൂതന്മാര്‍ പണിഞ്ഞ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കത്തോലിക്കാതിരുമേനിമാര്‍ ജൂത-മുസ്‌ളീം സങ്കല്‍പ്പമനുസരിച്ച് ഒന്നാന്തരം അവിശ്വാസികളോ കാഫിറുകളോ ആണ്. മരിച്ചുകഴിഞ്ഞാല്‍ ജൂതരുടേയും മുസ്ലീങ്ങളുടേയും നരകത്തിലെ ഒന്നാംസ്ഥാനക്കാരാവേണ്ടവരാണ് തങ്ങളെന്ന കാര്യം ഈ വിശുദ്ധതിരുമേനിമാര്‍ ഓര്‍ക്കുന്നുമില്ല! വത്തിക്കാനിലായതുകൊണ്ടാണ് ഈ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും കാണിക്കാന്‍ അവര്‍ക്കായത്. എന്നാല്‍ അവരവരുടെ സ്വാധീനമേഖലകളില്‍ മുസ്‌ളീം-ജൂതവിഭാഗക്കാര്‍ ഇതിലും കിരാതമായി തങ്ങളോട് പെരുമാറുമെന്ന് കത്തോലിക്കര്‍ മറുവാദമുയര്‍ത്തും.
മതവിശ്വാസം ഫലത്തില്‍ ഒരു 'സ്ഥലവിശ്വാസ'മാണ്. ഒരാള്‍ ജനിക്കുമ്പോള്‍തന്നെ അയാളുടെ വിശ്വാസം നിര്‍വ്വചിക്കപ്പെടുന്നു. മതപഠനം വിശ്വാസത്തെ ഊട്ടിയുറപ്പിക്കല്‍ മാത്രമാകുന്നു. ഒരുപക്ഷേ, മാമോദീസമുക്കി ക്രിസ്ത്യാനികളാകാമെന്ന് സ്വയം സമ്മതിച്ചിരുന്നെങ്കില്‍ മോര്‍ട്ടാറകള്‍ക്ക് കുഞ്ഞിനെ തിരിച്ച് ലഭിച്ചേനെ. റിഡ്‌ലി, ലാറ്റിമോര്‍, ക്രാമര്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റുകളെ ജീവനോടെ ദഹിപ്പിച്ച കുപ്രസിദ്ധ സംഭവം ബ്രിട്ടീഷ്ചരിത്രത്തിലുണ്ട്. ജീവനോടെ ദഹിപ്പിക്കുന്നതിനുമുമ്പ് പ്രൊട്ടസ്റ്റന്റിസത്തില്‍ നിന്നും കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയിരുന്നെങ്കില്‍ ആ രക്തസാക്ഷികള്‍ക്ക് ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പറയാറുണ്ട്. പ്രൊട്ടസ്റ്റന്റ്-കാത്തോലിക് വ്യത്യാസം! എന്താണത്? ഒരുമുട്ടയുടെ ഏതുവശമാണ് ഉടയ്‌ക്കേണ്ടെതെന്ന തര്‍ക്കംപോലെ ബാലിശമാണത്. ഇരുകൂട്ടരും ക്രിസ്ത്യാനികളാണ്. ഇരുവര്‍ക്കും ഒരേ സ്വര്‍ഗ്ഗവും നരകവുമാണുള്ളത്. പ്രൊട്ടസ്റ്റന്റായ ഒരാള്‍ കത്തോലിക്കനാകുമ്പോള്‍ എന്തുമാറ്റമാണ് അയാളുടെ മരണാന്തരജീവിതത്തില്‍ സംഭവിക്കുക എന്ന് നാം അമ്പരക്കും. പക്ഷേ, മതമനസ്സിന് ഇതൊന്നുമത്ര നിസ്സാരമല്ല. പ്രൊട്ടസ്റ്റന്റോ കാത്തോലിക്കനോ ആയാല്‍ മാത്രം പോരാ. അതിലെ ഉപ-അവാന്തരവിഭാഗങ്ങള്‍വരെ പരിഗണിച്ചാണ് മതമനസ്സുകള്‍ സഹജീവിയോടുള്ള നിലപാടും പെരുമാറ്റച്ചട്ടവും രൂപീകരിക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടത് മാതാപിതാക്കളുടെ പരിലാളനയും സ്‌നേഹവുമാണ്. പുരോഹിതര്‍ക്ക് അത് നല്കാനാവില്ല. ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ അവന്റെ അനുവാദമോ താല്പര്യമോ പരിഗണിക്കാതെ കുറച്ചു വെള്ളവും ഏതാനും അര്‍ത്ഥശൂന്യപദങ്ങളും ഉപയോഗിച്ച് മതംമാറ്റത്തിന് വിധേയമാക്കുന്നത് സത്യത്തില്‍ ബാലപീഡനമാണ്. ഒരു മനുഷ്യജീവി കന്നുകാലിയെപോലെ കൈമാറ്റം ചെയ്യപ്പെടുകയാണിവിടെ. ജനിക്കുമ്പോഴേ കുട്ടികളെ ഏതെങ്കിലും മതത്തില്‍ ബലാല്‍ക്കാരമായി അംഗമാക്കുന്നതും സമാനമായ പ്രവര്‍ത്തിയാണ്. വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള രൂക്ഷമായ കടന്നുകയറ്റമാണത്. മതത്തെക്കുറിച്ച് ചിന്തിക്കാനോ മനസ്സിലാക്കാനോ തീരുമാനങ്ങളെടുക്കാനോ ശേഷിയില്ലാത്തപ്പോഴാണ് കുട്ടികള്‍ മതവല്‍ക്കരിക്കപ്പെടുന്നത്. മതക്കുരിശ് ആജീവനാന്തം ചുമക്കാന്‍ കുട്ടി ബാധ്യസ്ഥനുമാണ്.
മതം ഉപേക്ഷിക്കുന്നവരെ വധിക്കണമെന്നാണ് ഇസ്‌ളാമിലെ ശാസനം. ഒരിക്കല്‍ മതത്തില്‍ 'വന്നിട്ട്' അത് ഉപേക്ഷിക്കുന്നത് വഞ്ചനയാണെന്നാണ് അതിന് കാരണമായി പറയുന്നത്. പക്ഷേ, എങ്ങനെയാണ് ഒരാള്‍ ഇസ്‌ളാമാകുന്നത് എന്നാലോചിച്ച് നോക്കിയാല്‍ കിരാതമായ ഈ അനുശാസനത്തിന്റെ പൂച്ച് പുറത്താകും. ആരും 'വരുന്നില്ല', പിടിച്ചിടുകയാണ്. കുട്ടിക്കുവേണ്ടി തീരുമാനമെടുക്കുന്നത് മറ്റുള്ളവരാണ്. മുലകുടിയാരംഭിക്കുന്നതിന് മുമ്പാണ് ഈ'ചേരല്‍' നടക്കുന്നത്! സ്വര്‍ണ്ണസൂചിയായാലും കുത്തിയാല്‍ മുറിയുമെന്നതിനാല്‍ ഈ 'മറ്റുള്ളവര്‍' മാതാപിതാക്കളായതുകൊണ്ട് കുട്ടിക്ക് വിശേഷിച്ച് നേട്ടമൊന്നുമില്ല. കുട്ടിക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി ഉണ്ടാകുന്നതുവരെ കാത്തിരുന്നാല്‍ മതത്തിന്റെ സ്ഥിതി പരുങ്ങിലിലാകും. ചിറക് വളരാന്‍ അനുവദിക്കാതെ ആരംഭത്തിലേ മുറിച്ചുമാറ്റുകയാണ് മതം ചെയ്യുന്നത്.
ഭിക്ഷക്കാര്‍ വ്യവസായം കൊഴുക്കാന്‍ കുട്ടികളെ അന്ധരാക്കുന്നതുപോലെ ഇത്തരത്തില്‍ ഭാവി തലമുറകളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുന്ന പൗരോഹിത്യം എങ്ങനെയാണ് 'ധന്യ'മാകുന്നത്? മതവിശ്വാസികളെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ പേരിലോ? അതോ അദ്ധ്വാനിക്കാതെ ഉദരപൂരണം നടത്തി പരാദജീവിതം നയിക്കുന്നതിന്റെ പേരിലോ? മതപണ്ഡിതന്‍ എന്നു പറഞ്ഞാല്‍ സത്യത്തില്‍ എന്തിന്റെ പണ്ഡിതനാണ് എന്ന ചോദ്യം പണ്ടേയുള്ളതാണ്. ശരിയാണ്, ജ്ഞാനസമ്പാദനം ഗൗരവത്തോടെ കാണുന്ന പലരും വൈദികനേതൃത്വത്തിലുണ്ട്. പല വൈദികരും ഏറെ ബിരുദങ്ങളുള്ളവരുമാണ്. പക്ഷെ അത്തരക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുണ്ട്. പൗരോഹിത്യത്തിന്റെ ഭൂരിഭാഗവും പൊതുജ്ഞാനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും കാര്യത്തില്‍ ശോചനീയമായ നിലവാരം പുലര്‍ത്തുന്നവരാണ്.
എന്നാല്‍ തങ്ങള്‍ക്ക് എന്തൊക്കെയോ അറിയാമെന്ന് സമൂഹം അംഗീകരിക്കണമെന്ന ദുര്‍വാശിയും അവര്‍ക്കുണ്ട്. ശാസ്ത്രത്തിന് പോകാനാവാത്ത മേഖലകളിലാണ് തങ്ങള്‍ മുങ്ങാംകുഴിയിടുന്നതെന്ന് ഈ കേമന്‍മാര്‍ നമ്മെ ഉണര്‍ത്തിക്കും.
Dan Barker |
പ്രശസ്തിയും സമ്പത്തും നിറഞ്ഞുതുളുമ്പിയ സുഭിക്ഷജീവിതം. സമൂഹത്തില്‍ മാന്യത, ഉയര്‍ന്ന വരുമാനം, പ്രശസ്തി... എന്നിട്ടും ചിന്താപരമായ പ്രതിസന്ധികള്‍ ബാര്‍ക്കറെ പിടികൂടി. താന്‍ കാട്ടിക്കൂട്ടുന്നതൊക്കെ തികഞ്ഞ ആത്മവഞ്ചനയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കി. മതത്തിന്റെ കാപട്യം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടും കുറെക്കാലംകൂടി അദ്ദേഹം മതപ്രചാരകനായി തുടര്‍ന്നു. സാമൂഹികമായി പല കടമകളും ബാധ്യതകളും നിര്‍വ്വഹിക്കാനായി ബാക്കിയുണ്ടായിരുന്നു.
നിരവധി പുരോഹിതര്‍ ഇത്തരം ബൗദ്ധികപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. എന്നാലും അവരെല്ലാം പുരോഹിതരായി തുടരുകയാണ്. സ്വന്തം കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടു പോലുമോ അവരത് വെളിപ്പെടുത്തില്ല. വേറൊരു ഉപജീവനമാര്‍ഗ്ഗം അറിയില്ല. തിരിച്ചടി കനത്തതായിരിക്കും; ഏല്ലാം നഷ്ടപ്പെടുമ്പോള്‍ ഒന്നും തിരിച്ച് ലഭിക്കില്ല. ഏറ്റവുംകൂടുതല്‍ അവിശ്വാസികളുള്ളത് ശാസ്ത്രജ്ഞരുടെയൊ ബുദ്ധിജീവികളുടേയോ ഇടയിലല്ല മറിച്ച് പുരോഹിതവര്‍ഗ്ഗത്തില്‍ തന്നെയാണ്. ഇസ്‌ളാമിലും ഇത്തരക്കാര്‍ ഏറെയുണ്ട്(കേരളത്തില്‍ തീര്‍ച്ചയായും). പക്ഷെ പുറത്തുവരുന്നവര്‍ക്ക് 'എട്ടിന്റെ പണി'ഉറപ്പായതിനാല്‍ അത്തരക്കാരെയൊന്നും പുറത്തുകാണാനിവില്ലെന്ന് മാത്രം!
സത്യസന്ധനായ ഒരാള്‍ക്ക് യാഥാര്‍ത്ഥ്യത്തോട് അധികകാലം പുറംതിരിഞ്ഞ് നില്‍ക്കാനാവില്ല. ബാര്‍ക്കര്‍ തന്റെ ചിന്താസ്വാതന്ത്ര്യം പരസ്യമായി പ്രഖ്യാപിച്ചു. വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൃതിയിലൂടെ കാര്യങ്ങള്‍ തുറന്നടിച്ചു. പ്രതീക്ഷിച്ചതുപോലെ പലതും നഷ്ടപ്പെട്ടു; പക്ഷേ, മാനസികസ്വസ്ഥതയും സ്വാതന്ത്ര്യവും തിരിച്ചുകിട്ടി.
ബാര്‍ക്കറിന്റെ കഥയ്ക്ക് ശുഭപര്യവസാനവുമുണ്ടായി. അദ്ദേഹത്തിന്റെ ചിന്താപരമായ വ്യതിയാനത്തെക്കുറിച്ചറിഞ്ഞ മാതാപിതാക്കള്‍ സ്വാഭാവികമായും അമ്പരന്നു, എതിര്‍ത്തു, അവസാനം ബാര്‍ക്കര്‍ അവരെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുമനസ്സിലാക്കി. സാധാരണ മതവിശ്വാസികള്‍ മതവിമര്‍ശനാത്മകമായ ഒന്നും കേള്‍ക്കാന്‍പോലും ക്ഷമ കാണിക്കാറില്ല. പക്ഷേ, ഇവിടെ സംവാദവും ചര്‍ച്ചയും നടന്നു. അങ്ങനെ അവസാനം അവരും നാസ്തികരായി. ആലപ്പുഴയില്‍ 'ജനജാഗൃതി ഭവന്‍' എന്ന സംഘടന നടത്തിവരുന്ന മുന്‍ വൈദികനായ ശ്രീ. അലോഷ്യസ് ഡി ഫെര്‍ണാണ്ടസ് ബാര്‍ക്കറൊക്കെ അമേരിക്കയില്‍ ചെയ്ത കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിര്‍വഹിച്ച വ്യക്തിയാണ്. അദ്ദേഹം എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന 'ഓറ' എന്ന മാസികയ്ക്ക് ഇപ്പോള്‍ വയസ്സ് മുപ്പതായി.
ദാമ്പത്യബന്ധങ്ങളെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നുവെന്നിരിക്കട്ടെ. അവിടെ ക്ഷണിക്കപ്പെടുന്ന അതിഥികളില്‍ ഒരാള്‍ വിവാഹവിരുദ്ധനായ ഒരു പുരോഹിതനാവാന്‍ സാധ്യതയുണ്ട്. തന്റെ മതനേതാവിനെപ്പോലെ ദാമ്പത്യത്തേയും കുടുംബബന്ധങ്ങളെയും തള്ളിപ്പറയുന്ന, അത്തരം കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവില്ലാത്ത ഈ പുരോഹിതന്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഘോരഘോരം സംസാരിക്കും. ഈ വിഷയത്തില്‍ പുരോഹിതര്‍ക്ക് സംസാരിച്ചുകൂടാ എന്ന് പറയാനാവില്ല. പക്ഷെ എന്തുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ അനുഭവജ്ഞാനവും പരിചയവുമുള്ള ഒരു ഓട്ടോ ഡ്രൈവറേയോ വാര്‍ക്കപ്പണിക്കാരനെയോ ഇതേ ചര്‍ച്ചയക്ക് വിളിക്കുന്നില്ല? അവര്‍ക്കൊന്നുമില്ലാത്ത എന്തു മികവാണ് മേല്‍പ്പറഞ്ഞ പുരോഹിതനുള്ളത്?!
''കുടുംബ-ലൈംഗിക കാര്യങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍ ദയവായി പുരോഹിതരോട് ചോദിക്കരുത്, കാരണം അതിന്റെ മേന്മയറിയാമായിരുന്നെങ്കില്‍ അവരാരും പുരോഹിതപ്പണിക്ക് പോകില്ലായിരുന്നു'' എന്ന് പറഞ്ഞത് ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാഡ് ഷായാണ്. നാളെ റോക്കറ്റ് വിക്ഷേണത്തിനെക്കുറിച്ചുള്ള ചര്‍ച്ചാപാനലിലും ഒരു മതനേതാവിനെ കണ്ടാല്‍ ഞെട്ടരുത്.പുരോഹിതന് ഏറ്റവും നല്ല ആഹാരം വേണം, വസിക്കാന്‍ ഏറ്റവും മികച്ച പാര്‍പ്പിടം വേണം, ധരിക്കാന്‍ മുന്തിയ വസ്ത്രങ്ങള്‍ വേണം. എന്നാല്‍ അവന്‍ ഇതൊന്നുമുണ്ടാക്കുന്നില്ല. ഇതൊക്കെ ഉണ്ടാക്കുന്നവരൊക്കെ അവന്റെ അടിമയും. അദ്ധ്വാനിക്കുന്നവന്റെ കീശയില്‍ കയ്യിട്ട് അവന്റെ വിയര്‍പ്പിന്റെ പങ്കുപറ്റി പരാദത്തെപ്പോലെ ജീവിക്കുന്ന വിശുദ്ധജീവിയാണ് മതപുരോഹിതന്‍. പേരിലും വേഷവിധാനത്തിലും വ്യാജവിശുദ്ധി സ്വയം ആരോപിക്കുന്നവനാണവന്‍. പൊതുസമൂഹത്തെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് അനര്‍ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോഴും മറ്റ് ചൂഷകര്‍ക്കൊന്നും ഈ സവിശേഷപരിഗണന പാടില്ലെന്ന് മുറവിളി കൂട്ടാനും അയാള്‍ മടിക്കുന്നില്ല.
ദൈവം 'സര്‍വവ്യാപി'യാണെന്ന് വീമ്പിളക്കുന്നവന് ഗ്രാമത്തിലെ കൃഷ്ണന്റെ അമ്പലത്തില്‍ പൂജിക്കാനുള്ള ജോലിയേല്‍പ്പിച്ചാല്‍ ഉത്സാഹമില്ല. പക്ഷെ ഗുരുവായൂരെ കൃഷ്ണവിഗ്രഹത്തില്‍ പൂവെറിയാനുള്ള നറുക്ക് വീണാല്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതെ വിങ്ങിപ്പൊട്ടും. ഗുരുവായൂര്‍ കൃഷ്ണന്റെ 'സാമ്പത്തികസ്ഥിതി'യാണ് ടി.വിദ്വാന്റെ മനം മയക്കുന്നത്. ഇത്തരക്കാര്‍ക്ക് നാടുനീളെ സ്വീകരണം കൊടുക്കലാണ് കേരളത്തിലെ ഏറ്റവും പുതിയ മതകലാപരിപാടി. 1969 ലെ ആദ്യത്തെ ചാന്ദ്രയാത്രികര്‍ പോലും ഇത്രയധികം എഴുന്നെള്ളിക്കപ്പെട്ടിട്ടുണ്ടാവില്ല!
പൗരോഹിത്യം പുരുഷന്റെ കുലത്തൊഴിലാണ്. 'പുരോഹിത' എന്ന പദം ഇനിയും പൂര്‍ണ്ണവികാസം പ്രാപിച്ചിട്ടില്ലാത്ത ഒന്നാകുന്നു.''ഏതു ഗ്രാമത്തില്‍ ചെന്നാലും അവിടെ പ്രകാശം പരത്തുന്ന ഒരാളുണ്ടായിരിക്കും-അദ്ധ്യാപകനാണയാള്‍. പക്ഷെ അവിടെ ആ പ്രകാശം തല്ലിക്കെടുത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മറ്റൊരു വ്യക്തിയുമുണ്ടായിരിക്കും. പുരോഹിതന്‍ എന്നാണയാളുടെ നാമം''-വോള്‍ട്ടയര്‍ പറഞ്ഞു. 'വെള്ളയടിച്ച കുഴിമാട'ങ്ങളെന്ന് പൗരോഹിത്യത്തെ യേശു വിശേഷിപ്പിച്ചതായി സുവിശേഷങ്ങളും ആണയിടുന്നു. കാര്യം പകല്‍പോലെ വ്യക്തമാണ് പുരോഹിതന്‍ ചൂഷകനാണെന്ന് എക്കാലത്തും ജനം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മതഭയം കാരണം അവന് ചുറ്റും ജനം വിശുദ്ധവൃത്തം തീര്‍ക്കുകയായിരുന്നു. സത്രീയും കര്‍ഷകനും തൊഴിലാളിയും അദ്ധ്യാപകനും മാനിക്കപ്പെടാത്തിടത്ത് അവന്‍ പതഞ്ഞൊഴുകി. കാരണം അവന്‍ വില്‍പ്പനയ്ക്ക് വെച്ചത് ദൈവത്തെ ആയിരുന്നു***
(This is the last post of the year. I wish a happy new year to all my readers. Next year, my blogging will be on 'SAFE MODE'. Thanks to all.