ശാസ്ത്രം വെളിച്ചമാകുന്നു

Saturday 3 December 2011

22. ദൈവത്തിന് കത്തയക്കുന്നവര്‍!!

ദൈവത്തിന് ആരെങ്കിലും കത്തയക്കുമോ? കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. 'പ്രാര്‍ത്ഥന' ദൈവത്തിനയക്കുന്ന കത്തുകളാണെന്ന് നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ പ്രായോഗികമായി തന്നെ കടലാസില്‍ പേന വെച്ചെഴുതി ദൈവത്തിന് കത്തയക്കുന്ന ഭക്തരെ കാണാന്‍ ജറുസലേമിലെ ''വിലാപമതിലിന്'' ('Wailing Wall') സമീപം ചെന്നാല്‍ മതി.


 Kotel HaMaaravi എന്നാണ് മതിലിന്റെ ഹീബ്രുനാമം. വിശ്രുതമായ ടെമ്പിള്‍ മൗണ്ടിന്റെ (Temple Mount)അടിവാരത്തിലെ പടിഞ്ഞാറെ മതിലാണിത്. ശരിക്കും കടലാസിനുള്ളില്‍ തങ്ങളുടെ പ്രാര്‍ത്ഥന എഴുതി പോസ്റ്റു ചെയ്യുന്ന വിശ്വാസികളെ കാണാനായി അവിടം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുമുണ്ട്. ഭിത്തിയില്‍ ചേര്‍ന്നുനിന്നോ തല മുട്ടിച്ചോ പരാതി ഉന്നയിച്ചാല്‍ ദൈവം പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. അങ്ങനെ ഭക്തര്‍ വന്ന് വിലപിക്കുന്നതിനാലാണ് ഈ മതിലിന് വിലാപമതിലെന്ന് പേര് വീണതെന്ന് പറയാം. അത്തരത്തില്‍ നോക്കിയാല്‍ മതിലുള്ള ഏതൊരു മതകേന്ദ്രവും വിലാപസ്ഥലം തന്നെയല്ലേ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ചരിത്രത്തില്‍ നിരവധി യുദ്ധങ്ങള്‍ക്കും യാതനകള്‍ക്കും കാരണഭൂതമായ സ്ഥലമെന്ന നിലയിലും ഈ പേര് അന്വര്‍ത്ഥമാണ്.

ലോകത്തെമ്പാടുമുള്ള ജൂതരും ക്രിസ്ത്യാനികളും ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. നേരിട്ട് വരാനാകാത്തവര്‍ക്ക് പ്രാര്‍ത്ഥന കത്തിലാക്കി കൊടുത്തുവിടാം. ദൈവത്തിനുള്ള ഈ കത്തുകള്‍ ചുരുട്ടി മതിലിനിടയ്ക്കുള്ള ദ്വാരങ്ങളിലും വിടവുകളിലും (tzetzels)തിരുകിവെക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ദ്വാരങ്ങളും വിടവും നിലനിര്‍ത്താനായി വേണ്ടി മാത്രം ഈ മതില്‍ സിമിന്റ് പൂശാതെ ഇന്നും നിലനിര്‍ത്തുന്നു. വിടവുകള്‍ നിറയെ കത്തുകള്‍ നിറയുമ്പോള്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ വന്ന് അവ നീക്കംചെയ്ത് ചാക്കുകെട്ടുകളില്‍ സൂക്ഷിക്കും. ചെറിയൊരു ഫീസും ഇതിലേക്കായി ഈടാക്കാറുണ്ട്. ചാക്കിന്റെ എണ്ണം കൂടുമ്പോള്‍ കത്തിച്ചുകളയും-അല്ലാതെന്തു ചെയ്യാന്‍?!

വിലാപമതിലില്‍ കത്ത് കൊണ്ടുവെക്കുന്നതിന് കാരണം അവിടെ നിന്നും ദൈവത്തിലെത്താന്‍ കുറുക്കുവഴിയുണ്ടെന്ന വിശ്വാസമാണ്. ദൈവത്തോട് വളരെ അടുത്താണ് മതില്‍ നില്‍ക്കുന്നത്. ഭൂമിയില്‍ ദൈവം വസിക്കുന്ന സ്ഥലം അതാണെന്നും മതില്‍ ദൈവത്തിന്റെ ചെവിയാണെന്നും (“ear of god”) സങ്കല്‍പ്പമുണ്ട്.
എന്തുകൊണ്ടോ ദൈവത്തിന്റെ ബാക്കി അവയവങ്ങളെപ്പറ്റി മതകഥാകൃത്തുകള്‍ നിശബ്ദമാണ്! 'മതിലിന് അപ്പുറമുള്ള' ദൈവം കേള്‍ക്കാനാണ് മതിലിന് അടുത്തുചെന്ന് വിശ്വാസി പിറുപിറുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍, പോപ്പുമാര്‍ തുടങ്ങിയ വി.ഐ.പി ഭക്തര്‍ മുതല്‍ ഭിക്ഷക്കാര്‍ വരെ ദൈവത്തിന്റെ ചെവിയില്‍ ഇങ്ങനെ നേരിട്ട് കാര്യം പറയുകയോ കത്ത് പോസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. സങ്കടവിഷയം മതിലിന് സമീപം എത്തിച്ചാല്‍ ബാക്കിയൊക്കെ ദൈവം നോക്കിക്കൊള്ളും. പ്രാര്‍ത്ഥന ദൈവത്തിലെത്തിക്കാന്‍ നിര്‍ജീവമായ മതിലിന് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ 'ദൈവത്തില്‍ പ്രിയങ്കരായ മനുഷ്യരോട്'  എങ്ങനെയാവും പ്രതികരിക്കുക?! 

''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം''എന്നാരെങ്കിലും പറഞ്ഞാല്‍ മനസ്സിലാക്കുക അതൊരു വണ്ടിച്ചെക്കാണ്. ആത്മാര്‍ത്ഥത പൂജ്യത്തോടടുക്കുമ്പോഴാണ് ഇത്തരം വാഗ്ദാനങ്ങള്‍ നിര്‍ബാധം പൊഴിഞ്ഞുവീഴുന്നത്. ചെയ്യുന്നാള്‍ക്ക് ചെലവില്ലാത്തതും ലഭിക്കുന്ന ആള്‍ക്ക് പ്രയോജനമില്ലാത്തതുമായ ഒന്ന് കൈമാറാമെന്നാണ് അവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെങ്കില്‍ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കരാറെടുക്കുമോ?! ആ നേരം കൊണ്ട് സ്വന്തംനിലയില്‍ പ്രാര്‍ത്ഥിക്കാനല്ലേ നോക്കൂ?! മതത്തിലേക്ക് ആളെ ക്ഷണിക്കുന്നതുപോലെയാണ് പ്രാര്‍ത്ഥനയുടെ കാര്യവും. തനിക്ക് ഗുണപ്രദവും നേട്ടമുണ്ടാക്കുന്നതുമായ ഒന്ന് വിട്ടുകളയാനോ പങ്കുവെക്കാനോ സാധാരണഗതിയില്‍ മനുഷ്യര്‍ തയ്യാറാവില്ല. മതം നിറയെ സാധാരണ ജനങ്ങളാണുള്ളത്; നേര്‍പ്പിക്കപ്പെടാത്ത ഭൗതികാസക്തിയാണ് അവരുടെ വിശ്വാസത്തിന്റെ മൂലാധാരവും.

മതത്തിലേക്ക് വരുന്നവര്‍ക്ക് നേട്ടമുണ്ടാകുമെന്ന് മതനേതൃത്വം ശരിക്കും വിശ്വസിച്ചു തുടങ്ങിയാല്‍ മതത്തിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് നിലയ്ക്കും. നഷ്ടവും കോട്ടവും പങ്കുവെക്കാന്‍ ആളെ ക്ഷണിക്കാനുള്ള ചോദന ശക്തമായിരിക്കും. നേട്ടം പങ്കുവെക്കാന്‍ ആരാണിഷ്ടപ്പെടുക? ഭൗതികാസക്തി മൂലം നട്ടംതിരിയുന്ന മതവിശ്വാസിക്ക് എന്തായാലും അതിനാവില്ല. മതവണ്ടിയിലേക്ക് പുറത്തുനിന്നും ആളെ വിളിച്ചുകയറ്റുന്നത് മതം കഥയില്ലാത്തതും പ്രയോജനരഹിതവുമാണെന്ന് മതനേതൃത്വത്തിന് കൃത്യമായ ബോധ്യമുള്ളതിനാലാണ്. ഓര്‍ക്കുക, പോളിറ്റ് ബ്യൂറോയിലേക്കോ മന്ത്രിസഭയിലേക്കോ ആരും ആരേയും വിളിച്ചു കയറ്റുന്നില്ല! മതത്തിലാകട്ടെ, നേതാവായാല്‍ നേട്ടമുണ്ട്, പുരോഹിതനായാല്‍ നേട്ടമുണ്ട്, പ്രാര്‍ത്ഥനാതൊഴിലാളിയായാല്‍ നേട്ടമുണ്ട്. അതുകൊണ്ടുതന്നെ കയറിക്കൂടാന്‍ മത്സരവും കുതികാല്‍വെട്ടും പാരവെപ്പും പ്രതീക്ഷിക്കാം. പക്ഷെ സാധാരണവിശ്വാസിയായാല്‍ വിശേഷമില്ല. അവിടെ കയറിക്കൂടാന്‍ മത്സരമില്ല; സമ്മാനത്തിനും വാഗ്ദാനത്തിനും പഞ്ഞവും.

യഥാര്‍ത്ഥ്യപരമായി സഹായിക്കാനുള്ള വിമുഖതയും താല്‍പര്യക്കുറവുമാണ് 'നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം' എന്ന ഉദാരമായ വാഗ്ദാനത്തിന് പിന്നിലുള്ളത്. 'നിങ്ങളെ സഹായിക്കാനാവില്ല' എന്നു പറയാതെ പറയുകയാണവിടെ. മറ്റൊരു സഹായവാഗ്ദാനവും ഇത്രയധികം വാരിച്ചൊരിയപ്പെടാറില്ല. അന്യരോട് ഇത്രയധികം ഔദാര്യം കാണിക്കുന്ന മറ്റേതെങ്കിലും മേഖലയുണ്ടോ? ഇരന്ന് നില്‍ക്കുന്ന ഭിക്ഷക്കാരന് നയാപൈസ കൊടുക്കാതെ ''നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം'' എന്ന് തട്ടിവിടുന്നവരെ നാമെന്ത് വിളിക്കും?! 



പ്രാര്‍ത്ഥന ശരിക്കും ദൈവത്തെപ്പോലെയാണ്. വാഗ്ദാനം നടത്തിയാള്‍ പ്രാര്‍ത്ഥിച്ചോ ഇല്ലയോ എന്ന് അറിയാനാവില്ല. പക്ഷെ ആര്‍ക്കുമവിടെ തെളിവ് ഹാജരാക്കേണ്ടി വരുന്നില്ല. പ്രാര്‍ത്ഥിച്ചതായി നിങ്ങള്‍ 'സങ്കല്‍പ്പിച്ചാല്‍' സംഗതി ക്‌ളിക്കായി. ശേഷം നല്ല വിശേഷം വല്ലതുമുണ്ടായാല്‍ ഇതേ പ്രാര്‍ത്ഥനാതൊഴിലാളി വന്ന് ക്‌ളെയിം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാം. ദുര്‍ഗതിയാണ് ഉണ്ടാകുന്നതെങ്കില്‍ അയാളുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍.

ഇതൊക്കെ പറയുമ്പോഴും പ്രാര്‍ത്ഥന മതവ്യവസായത്തിലെ ഒരു മുന്തിയ തൊഴിലാണ്. അന്യരുടെ പ്രാര്‍ത്ഥനയ്ക്ക് ഭക്തരില്‍ പലരും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. താന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് നടക്കാത്തതെന്നും കുറേക്കൂടി സ്വീകാര്യരായവരുടെ വാക്ക് ദൈവം കേള്‍ക്കുമെന്നും സങ്കല്‍പ്പിക്കാന്‍ ചില വിശ്വാസികള്‍ക്ക് യാതൊരു ലജ്ഞയുമില്ല. എങ്ങനെയെങ്കിലും കാര്യം നടക്കണം; സ്വന്തം നിലയ്‌ക്കോ ആളെയിറക്കിയോ-അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. വിശ്വാസിയുടെ ലോകത്ത് 'മധ്യസ്ഥപ്രാര്‍ത്ഥന' ഒരു വന്‍ വ്യവസായമാകുന്നത് അങ്ങനെയാണ്. പ്രാര്‍ത്ഥന വില്‍ക്കുക, പ്രാര്‍ത്ഥനാഫലം ക്രയവിക്രയം ചെയ്യുക, തീര്‍ത്ഥാടനഫലം വില്‍ക്കുക, പുണ്യജലം വില്‍ക്കുക...തുടങ്ങിയ കൗതുകമുണര്‍ത്തുന്ന ക്രയവിക്രയങ്ങള്‍ക്ക് മതഭരണഘടനയില്‍ അലിഖിതമായ ആധികാരികതയാണുള്ളത്.

ഗംഗാജലവും സംസംജലവും വിറ്റഴിച്ച് ഭക്തജനങ്ങളെ രക്ഷിക്കുന്നവരുണ്ട്. ശവവും മലവും ഒഴുകി നടക്കുന്ന നദികളിലെ ജലം അണ്ണാക്കിലൊഴിച്ചാലേ ചില മൂത്ത ഭക്തകേസരികള്‍ക്ക് സായൂജ്യം ലഭ്യമാകൂ. മിനറല്‍ വാട്ടറോ ഡിസ്റ്റില്‍ഡ് വാട്ടറോ കൊടുത്താല്‍ അവന്‍ വലിച്ച് ദൂരെയെറിയും. കുപ്പിക്ക് മുകളില്‍ ഗംഗ, പമ്പ, സംസം എന്നൊക്കെ എഴുതിവെച്ചാല്‍ അവന്റെ പിടലിവേദന അതോടെ തീര്‍ന്നു! വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ച് പില്‍ക്കാലത്ത് 'സംസം'വെള്ളത്തിന്റെ ഉത്പ്പാദനം അപ്പവും അരവണയും വര്‍ദ്ധിപ്പിക്കുന്നതുപോലെ വര്‍ദ്ധിപ്പിക്കുകയുണ്ടായി. 
ഒരു മാസം
 ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്ക് ഒരു കിണറ്റില്‍ നിന്നുള്ള വെള്ളം മതിയെങ്കില്‍ ആ കിണര്‍ ''സംസം'' തന്നെയാണെന്നതില്‍ സംശയമില്ല. 


Aftermath of Hajj stampede
'ചെകുത്താനെ' കല്ലെറിയുമ്പോള്‍ ഹാജിമാര്‍ പരസ്പരം ചവിട്ടികൊല്ലുന്ന കലാപരിപാടി എന്തായാലും ഈയിടെയായി ദുര്‍ബലപ്പെട്ടിട്ടുണ്ട്. 2005 ല്‍ Dhoka എന്ന ജര്‍മ്മന്‍ കമ്പനി കരാര്‍ ഏറ്റെടുത്താണ് ഈ പ്രശ്‌നം പരിഹരിച്ചത്. അവര്‍ എല്ലാവര്‍ക്കും കല്ലെറിയാന്‍ പാകത്തിന് 'ചെകുത്താനെ' എന്‍ലാര്‍ജ് ചെയ്ത് വലുതാക്കി കൊടുത്തു!!  സമാനമായ ഒരു കരാര്‍വികസനം 'മകരജ്യോതി'യുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയാല്‍ ഭക്തരെ ഭൂമിയില്‍നിന്നും 'ചവിട്ടി പുറത്താക്കി നേരെ സ്വര്‍ഗ്ഗത്തിലേക്ക് വിടുന്ന'സുകുമാരകല അവിടെയും നിയന്ത്രിക്കാനായേക്കും. 

കല്ലെറിയലിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പല മേഖലകളിലും 'മാന്യമായ ഒത്തുതീര്‍പ്പു'കള്‍ക്ക് മതം തയ്യാറാകാറുണ്ട്. ഭക്തന്റെ ബുദ്ധിമുട്ടുകള്‍ കരുണയോടെ കണ്ട് ഇളവനുദിക്കാതിരിക്കാന്‍ മനുഷ്യസ്‌നേഹത്തിന്റെ ജനറേറ്ററായ മതം തയ്യാറാവാതിരിക്കുന്നതെങ്ങനെ?! നേരിട്ട് നടത്താന്‍ പ്രയാസമുള്ളവര്‍ക്ക് ഹജ്ജ് വിലയ്ക്ക് വാങ്ങാനാവും. കഴിവുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമെന്ന നിലയില്‍ ഇസ്‌ളാമികശാസനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹജ്ജ് ഇല്ലാത്ത കഴിവ് ഉണ്ടാക്കി നടത്തണമെന്ന് നിര്‍ബന്ധമുള്ള വിശ്വാസികളാണ് ഇവിടെ ഉപഭോക്താക്കള്‍. ഒന്നിലധികം ഹജ്ജ് നടത്തിയവര്‍ അത്യാവശ്യമുള്ള ഒന്ന് സൂക്ഷിച്ചിട്ട് ബാക്കിയുള്ളവ വില്‍ക്കും. വാങ്ങാനാളുണ്ടെങ്കില്‍ കൊടുക്കുന്നെങ്കില്‍ തെറ്റില്ലല്ലോ! രണ്ട് ഹജ്ജ് ചെയ്ത പലരും ഇരുപതെണ്ണം വില്‍ക്കും. വാങ്ങുന്നവനും കൊടുക്കുന്നവനും സംതൃപ്തി! പിന്നെ ആര്‍ക്ക് പരാതി?!

ഭിക്ഷയെടുത്ത് സമ്പാദിച്ചായാലും ഹജ്ജ് ചെയ്യണമെന്ന വികലധാരണ പല വിശ്വാസികള്‍ക്കുമുണ്ടെന്ന് ചില മുസ്‌ളീം മതപണ്ഡിതര്‍ തുറന്ന് സമ്മതിക്കാറുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി പോലുള്ള പരസഹായം സ്വീകരിച്ച് ഹജ്ജനുഷ്ഠിക്കുന്നത് ഹറാമാണെന്നും അവര്‍ പറയും. അത്തരത്തില്‍ ഏതു വിധേനയും മുണ്ടുമുറുക്കിയുടുത്ത് ഹജ്ജ് അനുഷ്ഠിക്കാന്‍ വെമ്പുന്ന അന്ധവിശ്വാസിയായ ഒരു വൃദ്ധന്റെ കഥ പറയുന്ന സിനിമയാണ് 'ആദാമിന്റെ മകന്‍ അബു''. മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഇത്രയും പ്രതിലോമകരവും നിരാശാജനകവുമായ സന്ദേശം കൈമാറുന്ന മറ്റൊരു ചിത്രം വേറെയുണ്ടോ എന്ന് സംശയമാണ്. സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചതോടെ ഇത്തരം വൃദ്ധകഥാപാത്രങ്ങള്‍ക്ക് വീരപരിവേഷം കല്‍പ്പിക്കപ്പെട്ടു.  മുമ്പ് 'ദേശാടനം' (1997) എന്ന പിന്തിരിപ്പന്‍ ചിത്രം ഇതുപോലെ സമ്മാനിതമാകുകയുണ്ടായി. 'മതമാനിയ' ആളിക്കത്തിക്കാനായി പടച്ചുണ്ടാക്കുന്ന ഇത്തരം കലാരൂപങ്ങള്‍ ആഘോഷിക്കപ്പെടുന്നതിന് രണ്ടര്‍ത്ഥമില്ല.

ഭരണഘടനാപ്രകാരം വഞ്ചിക്കപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ടെലിവിഷന്‍ ചാനലില്‍ 'സാമ്പത്തിക അനുഗ്രഹങ്ങള്‍' വേണമെങ്കില്‍ സംഭാവന അയക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടികളുണ്ട്. സംഭവനയ്ക്കായി ചാനലില്‍ പൊട്ടിക്കരയുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന സുവിശേഷകജന്മങ്ങള്‍ പ്രാര്‍ത്ഥന തൊഴിലായി സ്വീകരിക്കുന്നതിലെ അനന്തസാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പലപ്പോഴും പ്രാര്‍ത്ഥനാതൊഴിലാളി സ്വപ്നം കാണുന്നതിലും അധികം തുകയായിരിക്കും അത്യാഗ്രഹവും ദുരയും മൂത്ത ഭക്തജനം അയച്ചുകൊടുക്കുക. ഒന്നുവെച്ച് രണ്ടു വാങ്ങാമെന്ന ഈ അത്യഗ്രഹമാണ് ഇവിടെ ഭക്തമാനസത്തെ ഉത്തേജിപ്പിക്കുന്നത്. ശരിക്കും നോട്ടിരട്ടിപ്പ് സംഘത്തില്‍ ചേരുന്നവന്റെ മാനസികാവസ്ഥ.

ക്രൈസ്തവവിശ്വാസമനുസരിച്ച് പരലോകത്ത് 'പര്‍ഗേറ്ററി' (Purgatory) എന്നൊരു ഇടമുണ്ട്. തികച്ചും സവിശേഷമായ ഒരു സാങ്കല്‍പ്പകസ്ഥലമാണത്. പര്‍ഗേറ്ററി സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കിടയിലുള്ള ഒരിടത്താവളമാകുന്നു. അതേസമയം അത് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗവുമാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു 'വെയിറ്റിങ് റൂമെന്ന്' പറയുന്നതാവും കൂടുതല്‍ ശരി. ഭൂമിയില്‍നിന്ന് ചെല്ലുന്ന ഒരാത്മാവ് നരകത്തില്‍ പോകാന്‍ തക്ക കൊടിയപാപം ചെയ്യാതിരിക്കുകയും എന്നാല്‍ നേരിട്ട് സ്വര്‍ഗ്ഗം പൂകാന്‍ കഴിയാത്തവിധം മൃദുവായ പാപം ചെയ്തിട്ടുമുണ്ടെങ്കില്‍ പര്‍ഗേറ്ററിയെന്ന ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ കുടുങ്ങും. അതായത് വണ്ടി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍! 



ഗള്‍ഫിലേക്ക് പോകുന്ന മലയാളികള്‍ മുംബൈയിലിറങ്ങി തൊഴില്‍വിസ ലഭിക്കുന്നതുവരെ അവിടെ തങ്ങുമെന്നൊക്കെ കേട്ടിട്ടില്ലേ.-അതുപോലെ. ഇത്തരം 'ആത്മാക്കള്‍ക്ക്' പര്‍ഗേറ്ററിയിലെ പാപത്തിന്റെ മെറ്റല്‍ ഡിറ്റെക്റ്ററിലൂടെ കടന്നുപോകണം. അവിടെവെച്ച് മിതപാപി-ആത്മാക്കള്‍ കഠിനമായി വിസ്തരിക്കപ്പെടും. കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ നല്‍കി അവറ്റകളെ പര്‍ഗേറ്ററിയിലിട്ട് 'ശുദ്ധീകരിക്കും'. ശേഷം സ്വര്‍ഗ്ഗത്തിലെ 'പാപവിമുക്തമേഖല'യിലേക്ക് (Sin free-zone) പോകാം.
ക്രിസ്ത്യാനികള്‍ക്കെല്ലാം ക്രൈസ്തവസ്വര്‍ഗ്ഗത്ത് പോകാമെന്നാണ് പൊതുനിയമം. പക്ഷേ, പ്രൊട്ടസ്റ്റന്റുകാര്‍ മുഴുവന്‍ നരകത്തില്‍ പോകുമെന്ന് കത്തോലിക്കരും കത്തോലിക്കരെല്ലാം നരകത്തില്‍ പോകുമെന്ന് പ്രൊട്ടസ്റ്റന്റുകാരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു! മറ്റ് ക്രിസ്ത്യന്‍വിഭാഗങ്ങളുടെ പരസ്പരമുള്ള നിലപാടും ഭിന്നമല്ല. യഥാര്‍ത്ഥ വിസ്താരം നടക്കുന്നത് പര്‍ഗേറ്ററിയിലാണ്. 



മധ്യകാലത്ത് കത്തോലിക്കാസഭ 'പാപപരിഹാരം' വിറ്റിരുന്നു. ചെറിയ പാപങ്ങളൊക്കെ പണം വാങ്ങി ഭൂമിയില്‍വെച്ചുതന്നെ പുരോഹിതര്‍ പരിഹരിച്ചുകൊടുക്കും. വീണ്ടും പറയട്ടെ, എത്ര മനോഹരമായ ആചാരങ്ങള്‍!!! എന്നാല്‍ കൊടുംപാപത്തിന്റെ കാര്യത്തില്‍ പുരോഹിതര്‍ക്ക് ഒന്നും ചെയ്യാനാവില്ല. Sale of Indulgences എന്നാണിത് ചരിത്രത്തിലറിയപ്പെടുന്നത്. കൊടുംഭീകരന്‍മാരുടെ കാര്യത്തില്‍ ലോക്കല്‍ പോലീസുപോലെ അവര്‍ നിസ്സഹായരായിപ്പോകും. പര്‍ഗേറ്ററിയിലെ ശിക്ഷ പൂര്‍ണ്ണമായും റദ്ദാക്കാന്‍ പണം പിടുങ്ങുന്ന പാവം പുരോഹിതശ്രേഷ്ഠര്‍ക്ക് സാധിക്കുമെന്ന് കരുതരുത്. അവര്‍ ആകെ ചെയ്യുന്നത് ദൈവവുമായി ബന്ധപ്പെട്ട് പര്‍ഗേറ്ററിയില്‍ കിടക്കേണ്ട ദിവസത്തിന്റെ എണ്ണം അല്‍പ്പം കുറച്ചുകൊടുക്കുക എന്നതു മാത്രമാണ്.

' ശിക്ഷ ഇത്രദിവസം ഇളവ് ചെയ്യുന്നു' എന്ന് കൃത്യമായി രേഖപ്പെടുത്തിയ 'സര്‍ട്ടിഫിക്കേറ്റുകള്‍' റോമന്‍ കത്തോലിക്കാപുരോഹിതര്‍ അക്കാലത്ത് വിതരണം ചെയ്തിരുന്നു. ഈ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ മിതപാപികള്‍ മുതല്‍ മഹാപാപികള്‍ വരെ പള്ളിമേടകളില്‍ ക്യൂ നിന്നു. സര്‍ട്ടിഫിക്കറ്റ് വില്‍ക്കുന്ന കാര്യത്തില്‍ പുരോഹിതര്‍ക്കിടയില്‍ തര്‍ക്കവും ലഹളയുമുണ്ടായിട്ടുണ്ട്. കത്തോലിക്കാമതം കയ്യടക്കിയ ഭീമന്‍സമ്പത്ത് `ill gotten wealth' എന്ന ഇംഗ്ലീഷ്പദം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നതാണ്. പാപപരിഹാരം വിറ്റ് കത്തോലിക്കമതം നേടിയ സമ്പത്ത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായി നിലനില്‍ക്കുന്നു.

ഇതൊക്കെ പണ്ടെങ്ങോ നടന്ന ഒരു തമാശയായി തള്ളരുത്. 1930-ല്‍ പോപ്പ് പയസ്സ് പത്താമന്‍ പുരോഹിതശ്രേണിയില്‍പ്പെട്ട ഓരോരുത്തര്‍ക്കും പര്‍ഗേറ്ററിവാസം എത്രദിവസം കുറച്ച് കൊടുക്കാമെന്നത് സംബന്ധിച്ച ഒരു പട്ടിക തയ്യാറാക്കിയിരുന്നു. റാങ്കും ഗ്രേഡുമനുസരിച്ചാണ് പട്ടികയില്‍ ശ്രേണിക്രമം നിര്‍വചിച്ചിരുന്നത്. കാര്‍ഡിനല്‍മാര്‍-200 ദിവസം, ആര്‍ച്ച്ബിഷപ്പുമാര്‍-100 ദിവസം, ബിഷപ്പുമാര്‍-50 ദിവസം എന്നിങ്ങനെ പോകുന്നു പോപ്പിന്റെ പട്ടിക. സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളസ്‌കെയിലുകള്‍ക്ക് സമാനമായ ഈ അധികാരവിതരണത്തിന്റെ മാനദണ്ഡം സാമ്പത്തികമായിരുന്നു. ഇന്ന് പണം ഈടാക്കി പാപമോചനം നല്കാറില്ല. എന്നാല്‍ മധ്യയുഗത്തിലും പണം മാത്രമായിരുന്നില്ല സര്‍ട്ടിഫിക്കറ്റിന് ഫീസായി വാങ്ങിയിരുന്നത്. 'പ്രാര്‍ത്ഥന'യായും ഫീസടയ്ക്കാമായിരുന്നു!! നിങ്ങള്‍ക്ക് വേണ്ടി മരണശേഷം മറ്റുള്ളവര്‍ പ്രാര്‍ത്ഥിച്ചാലും കണക്ക് ശരിയാകും. പ്രാര്‍ത്ഥന പണം കൊടുത്തുവാങ്ങുന്നതിലും വിരോധമില്ല.



University of Oxford
ഓക്‌സ്‌ഫോഡ് കോളേജ് 1379-ല്‍ സ്ഥാപിച്ചത് അന്നത്തെ ഒരു വലിയമനുഷ്യസ്‌നേഹിയായി അറിയപ്പെട്ടിരുന്ന വിന്‍ചെസ്റ്ററിലെ ബിഷപ്പായിരുന്ന വിക്കന്‍ഹാമിലെ വില്യമായിരുന്നു(William of Wykeham, the Bishop of Winchester). പുതിയ കോളേജായതിനാല്‍ അന്നത് ന്യൂ കോളേജെന്നും (New college) അറിയപ്പെട്ടിരുന്നു. മധ്യകാലത്ത് 'ബിഷപ്പ്' എന്നുപറഞ്ഞാല്‍ കുറഞ്ഞ പുള്ളിയൊന്നുമല്ല! അന്നത്തെ ഒരു ബില്‍ഗേറ്റ്‌സാണദ്ദേഹം. 
ദൈവത്തിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ ഹൈവേ നിയന്ത്രിക്കുകയും പാപപരിഹാര സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വ്യവസ്ഥയില്‍ വില്‍ക്കുകയും ചെയ്തിരുന്നവരാണ് അന്നത്തെ പുരോഹിതര്‍.


 വിന്‍ചസ്റ്റര്‍ ബിഷപ്പിന്റെ രൂപതയും വളരെ സമ്പന്നമായിരുന്നു. തന്റെ സമ്പത്തുപയോഗിച്ച് രണ്ട് വലിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഒന്ന് വിന്‍ചെസ്റ്ററിലും മറ്റൊന്ന് ഓക്‌ഫോഡിലും. വിദ്യാഭ്യാസത്തെ പ്രാധാന്യത്തോടെ കണ്ടിരുന്ന ആളായിരുന്നു വിന്‍ചെസ്റ്റര്‍. മറ്റ് പുരോഹിതന്‍മാര്‍ ചെയ്യാന്‍ മടിച്ച കാര്യം തന്നെയാണദ്ദേഹം ചെയ്തത്. പക്ഷേ, കോളേജ് സ്ഥാപിച്ചതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം 1979-ല്‍ ആറാം ശതാബ്ദി ആഘോഷിച്ച വേളയില്‍ പുറത്തുവന്നു. വിന്‍ചെസ്റ്ററിന്റെ ആത്മാവിന്റെ രക്ഷയ്ക്കായി കൂട്ടപ്രാര്‍ത്ഥന നടത്തുന്ന ഒരു പ്രാര്‍ത്ഥനാലയമായി നിലനില്‍ക്കാനാണ് വിന്‍ചെസ്റ്റര്‍ ബിഷപ്പ് ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചത്!

പത്ത് വികാരിമാര്‍, 3 ഗുമസ്തന്‍മാര്‍, 16 സംഗീതജ്ഞര്‍ തുടങ്ങിയവരെ കോളേജിന്റെ ഭാഗമായി എന്നെന്നും നിലനിറുത്തണമെന്നും കോളേജ് അടച്ചുപൂട്ടേണ്ടിവന്നാല്‍പോലും അവരുടെ ശമ്പളത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലെന്നും ബിഷപ്പ് വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. സ്വയം തെരഞ്ഞെടുക്കുന്ന'ഫെല്ലോഷിപ്പ്' (Fellowship) എന്ന അംഗീകൃതഭരണസഭയാണ് കോളേജിന്റെ ഭരണം കഴിഞ്ഞ 600 വര്‍ഷമായി നടത്തിവരുന്നത്. വിഖ്യാത പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സും ഈ ഫെല്ലോഷിപ്പില്‍ അംഗമാണ്. നൂറ്റാണ്ടുകളായി ഫെല്ലോഷിപ്പ് അംഗങ്ങള്‍ വിന്‍ചെസ്റ്റര്‍ ബിഷപ്പിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് സങ്കല്‍പ്പം.

ഇന്ന് കോളേജിന് ആകെ ഒരു വികാരി മാത്രമേയുള്ളു; അതൊരു സ്ത്രീയാണ്. ഗുമസ്തന്‍മാര്‍ ആരുമില്ല. സംഗീതജ്ഞര്‍ക്ക് മാത്രം പഞ്ഞമില്ല. ഒന്നോര്‍ത്താല്‍ ഇതൊരു ചതിയാണ്. ബിഷപ്പിന്റെ ആത്മാവ് ഇപ്പോഴും പര്‍ഗേറ്ററിയില്‍ കിടന്ന് നരകിക്കുകയാണോ എന്നറിയില്ല. എന്തായാലും പ്രാര്‍ത്ഥന പഴയരീതിയില്‍ നടക്കുന്നില്ല. 
600 വര്‍ഷത്തെ പ്രാര്‍ത്ഥന കൊണ്ട് ബിഷപ്പിന്റെ ആത്മാവ് ഇതിനകം സ്വര്‍ഗ്ഗത്ത് കടന്നുകൂടിയിട്ടുണ്ടെങ്കില്‍ വിഷമിക്കാനില്ല. ഇനിയും കരകയറിയിട്ടില്ലെങ്കില്‍ ഒന്നുകില്‍ ഭൂമിയില്‍നിന്ന് പ്രാര്‍ത്ഥന കയറ്റുമതി ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്, അല്ലെങ്കില്‍ എത്ര പ്രാര്‍ത്ഥിച്ചാലും ബിഷപ്പ് രക്ഷപെടാന്‍ സാധ്യതയില്ല.

കൂലിപ്പണി ചെയ്യുന്നപോലെ പ്രാര്‍ത്ഥിച്ച് മറ്റൊരാളെ രക്ഷിക്കാമെങ്കില്‍, പ്രാര്‍ത്ഥന വിറ്റും ദാനംചെയ്തും ആളുകളെ നന്നാക്കാമെങ്കില്‍ മതവിശ്വാസം നല്ലൊരു കമ്പോളവ്യവസ്ഥ തന്നെയാണെന്ന് സമ്മതിക്കുന്നതില്‍ തെറ്റില്ല. ഈ കമ്പോളത്തിന്റെ നിയന്ത്രണാധികാരം കൈകാര്യം ചെയ്യുന്ന അതിശക്തിക്ക് ഡേറ്റാ എന്‍ട്രിക്കും ടാബുലേഷനുമായി വന്‍ച്ചെലവ് തന്നെ വേണ്ടിവരുമെന്നതില്‍ സംശയമില്ല. ദൈവത്തിന് കത്തയക്കുമ്പോള്‍ സ്റ്റാമ്പൊട്ടിക്കാത്തവരുണ്ടാകുമോ?! തിരുപ്പതിക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ ദിനവും നിക്ഷേപിക്കപ്പെടുന്ന 
കള്ളനോട്ടുകള്‍
 ലക്ഷങ്ങളുണ്ടാവുമെന്നാണ് കണക്ക്.  മനുഷ്യരെ പറ്റിച്ചാല്‍ വിവരമറിയും. സര്‍വതും സൃഷ്ടിച്ച ദൈവത്തിനാകട്ടെ 'സൃഷ്ടി'കളായ നോട്ടുകള്‍ക്കിടയില്‍ വേര്‍തിരിവില്ല. അവന്റെ മുന്നില്‍ സര്‍വതും സമം!!***

52 comments:

മനു - Manu said...

"പക്ഷേ, കോളേജ് സ്ഥാപിച്ചതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം 1979-ല്‍ ആറാം ശതാബ്ദി ആഘോഷിച്ച വേളയില്‍ പുറത്തുവന്നു. വിന്‍ചെസ്റ്ററിന്റെ ആത്മാവിന്റെ രക്ഷയ്ക്കായി കൂട്ടപ്രാര്‍ത്ഥന നടത്തുന്ന ഒരു പ്രാര്‍ത്ഥനാലയമായി നിലനില്‍ക്കാനാണ് വിന്‍ചെസ്റ്റര്‍ ബിഷപ്പ് ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചത്"

പുതിയ അറിവാണിത്. നന്ദി. ചുരുങ്ങിയ പക്ഷം, താന് കുഞ്ഞാടുകളോട് പ്രാര്‌ത്ഥനയെ കുറിച്ച് നല്‌കുന്ന ഉപദേശങ്ങളില് അദ്ദേഹത്തിനു സ്വയം വിശ്വാസമുണ്ടായിരുന്നു എന്നുവേണം ഇതില്‌നിന്നും മനസ്സിലാക്കാന്.

ഇന്നത്തെ ഭൂരിപക്ഷം പാതിരിമാര്‌ക്കും തങ്ങളുടെ വാക്കുകളെതന്നെ വിശ്വാസമില്ലെന്നാണ് അവരുടെ ചെയ്തികള് വ്യക്തമാക്കുന്നത്.

അപ്പൂട്ടൻ said...
This comment has been removed by the author.
JayanKR said...

അന്ധവിശ്വാസങ്ങളെ ലിക്വിഡ്‌ ക്യാഷാക്കി മാറ്റുവാന്‍ വളരെ പരിശീലനം സിദ്ധിച്ചവരാണ് എന്നും മതമേലാളന്മാര്‍. പ്രത്യേകിച്ച് സെമറ്റിക് മതങ്ങള്‍. ഏതു രാജ്യത് ചെന്ന് പെട്ടാലും ആ രാജ്യത്തുള്ള പ്രശ്നങ്ങളെ ചൂഷണം ചെയ്തു മതം വികസിപ്പക്കാന്‍ അവര്‍ വിദഗ്ധരാണ്. ഏതു മതക്കരനെയും രണ്ടുകയ്യും നീട്ടി സ്വീകരിയ്ക്കുവാന്‍ ഈ മതം തയ്യാരാകുകായു കുടിയ്ക്കാന്‍ തന്ന ചായ തണുക്കും മുമ്പ് ലോണ്‍ റഡി എന്ന് ഓഫര്‍ കൊടുക്കുന്ന ചില ബാങ്ക്കളെപ്പോലെ മതം മാറ്റം എളുപ്പതിലാക്കുകയും ചെയ്ത ഈ മതപ്പുഴുക്കള്‍ ചെല്ലുന്നിടത്തെ ചോര കുടിച്ചു വീര്ക്കുന്നു. മതം വ്യസായികളുടെ കയ്കളില്‍ രൂപപ്പെടുമ്പോള്‍ ആ മതത്തിനും ഒരു കച്ചവടമുഖം ഉണ്ടായല്ലേ മതിയാകൂ. ഇന്നും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് മതം ഒരുക്കമാണ്. പക്ഷെ യുക്തി എന്ന മഹദ്വശം ശക്തമായി പ്രതിപക്ഷത്ത് നില്‍കുന്നതിനാലാണ് ഇന്ന് മതപ്പുഴുക്കള്‍ അതിനു തുനിയാത്തത്. ഒളിഞ്ഞും തെളിഞ്ഞും ഇന്നും പലതും നടക്കുന്നുമുണ്ട്. പുഷ്പാഞ്ജലിയും,വെടിവഴിപാടും, മേഴുകുതിരികത്തിക്കലും എല്ലാം ഇത്തരത്തിലുള്ള ഒരു തട്ടുപ്പുകളുടെ മിനിപ്പകര്‍പ്പുകളാന്നു

Unknown said...

ഇടത്തുനിന്ന് വലത്തോട്ടും, വലത്തുനിന്ന് ഇടത്തോട്ടും, മുകളിൽ നിന്ന് താഴേക്കുമൊക്കെ എഴുതപ്പെടുന്ന ഭാഷകളിൽ പോസ്റ്റ്ബോക്സിൽ എത്തുന്ന പരാതികൾ മുഴുവൻ വായിച്ചുവായിച്ച് ഇതിനോടകം ദൈവത്തിന്റെ പിടലി വെട്ടിയിട്ടുണ്ടാവണം. ഓവർടൈം ചെയ്താലും തീരാത്തത്ര സങ്കടഹർജികളല്ലേ ദിനംപ്രതി പരാതിപ്പെട്ടിയിൽ എത്തുന്നത്! പ്രാർത്ഥനയും പരാതിയുമായി, ഒരു ലഹളക്കാരി ഭാര്യ ഭർത്താവിന്റെ പുറകെയെന്നപോലെ, തനിക്ക് സ്വൈര്യം തരാത്ത ആസ്തികനെയോ, തന്നെ തന്റെ വഴിയെ വിടുന്ന നാസ്തികനെയോ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം കൂടുതൽ വിലമതിക്കുക?

സുശീല്‍ കുമാര്‍ said...

തീര്‍ച്ചയായും നാസ്തികനെതന്നെ ബാബു സര്‍, ആ ദൈവം മിനിമം മാന്യതയെങ്കിലും കാത്തുസൂക്ഷിക്കുന്നുവെങ്കില്‍...പക്ഷേ, ഒറ്റ മതദൈവത്തിനും ആ ക്വാളിറ്റിയുള്ളതായി വിശ്വാസികള്‍ പറയുന്നില്ല. എല്ലാം പ്രാര്‍ത്ഥനയ്ക്കായി കൊതിച്ചിരിക്കുന്ന മൂന്നാം കിട ദൈവങ്ങള്‍...

അനന്യന്‍ said...

മരിച്ചുകഴിയുംപോള്‍ പര്‍ഗേറ്ററിയിലേയ്ക്ക് ഈ ആത്മാവ് കൃത്യമായി എങ്ങനെ എത്തും? മരിച്ചു കഴിയുമ്പോള്‍ ആത്മാക്കളെ കൊണ്ടു പോകാന്‍ ക്രിസ്ത്യാനികളുടെ ദൈവം ഏതെന്കിലും വോള്‍വോഷട്ടില്‍ സര്‍വിസ് നടത്ടുന്നുന്ടോ ആവോ ? അതോ വഴിയറിയാതെ അലയുന്ന ക്രിസ്ത്യാനികളുടെ ആത്മാക്കളെ പര്‍ഗേറ്ററിയിലെ വാളന്ടിയര്‍മാര്‍ കുടുക്കിട്ടുപിടിക്കുമോ?
പാവം ദൈവത്തിനു ഒരു ദണ്ഡവിമോചനക്കാര്‍ഡ (indulgences)ആര് കൊടുക്കുമോ ആവോ!! ?
അന്ധവിശ്വാസം തികച്ചും വൈകാരികമാണ് എന്നുള്ളതു കൊണ്ടുതന്നെ അതിനെ വൈകാരികമായി തടയാനാകില്ല. വൈചാരികമായിത്തന്നെ മാത്രമേ ഉന്മൂലനം ചെയ്യാനാകുകയുള്ളൂ.പക്ഷെ ആ വൈചാരികതയാകട്ടെ പുറത്തു നിന്നും ഉണ്ടാകുന്നതാകുകയുമരുതു. ആന്തരികമായ വൈചാരികചിന്തകള്‍ കൊണ്ടു മാത്രമേ ഈ വൈകരികസമ്മര്‍ദ്ദങ്ങളെ മറികടക്കാനാകൂ.മറ്റോരാളുടെ വൈചാരിക ഇടപെടല്‍ കൊണ്ടു അതിനു മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. എന്തായാലും വൈചരികമായ അത്തരം പരിവര്‍ത്തനങ്ങള്‍ വായന എന്ന അതിമഹത്തായ ഒരു പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകൂ എന്നതും നിസ്തര്‍ക്കമാണ്. വായന എന്ന സര്‍ഗ്ഗപ്രക്രിയ നശിച്ച ഒരു സമൂഹം അന്ധവിശ്വാസത്തിലേക്ക് കുതിച്ചു പായും. വായന ഇല്ലാത്ത സമൂഹത്തിന്റെ അവസ്ഥ മതങ്ങള്‍, ദൈവങ്ങള്‍, അതിന്റെ നെടും തൂണുകളയ അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്ക് തഴച്ചു വളരാന്‍ പറ്റിയ സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്. സമൂഹത്തെ ആരോഗ്യപരമായ്‌ വായനയിലെയ്ക്ക് തിരിച്ചുകൊന്ടുവരാതെ ഇതിനൊരു മാറ്റം സാധ്യമല്ല എന്നാണു എനിയ്ക്കു തോന്നുന്നത്.

Unknown said...

ഒരു ദൈവവും പ്രാർത്ഥനക്കായി കൊതിച്ചിരിക്കുന്നില്ല. ഒരു ദൈവത്തിനും ഏതെങ്കിലും വിധത്തിലുള്ള ഒരു ക്വാളിറ്റിയുമില്ല. ഇതുവരെ ഒരു ദൈവവും അങ്ങനെയെന്തെങ്കിലും അവകാശപ്പെട്ടിട്ടുമില്ല. കാരണം ദൈവം എന്നൊന്നില്ല. ഇല്ലാത്ത ഒരു ദൈവത്തിൽ ആർക്കും എന്തും ആരോപിക്കാം. നല്ലതും ചീത്തയും. ദൈവം പറഞ്ഞു എന്ന് പറയുന്നതും, ദൈവത്തെ അങ്ങനെയോ ഇങ്ങനെയോ വിശേഷിപ്പിക്കുന്നതും, ദൈവത്തിനുവേണ്ടി സംസാരിക്കുന്നതും പ്രവചിക്കുന്നതുമെല്ലാം മനുഷ്യർ തന്നെ. ഒരു ദൈവത്തിൽത്തന്നെ ശക്തിയും ശക്തിഹീനതയും ഉണ്ടാവാൻ പാടില്ല. അത് സാമാന്യയുക്തിയുടെ വെളിച്ചത്തിൽ വൈരുദ്ധ്യമാണ്. അത് മനസ്സിലാക്കുന്നവർ ദൈവത്തെ ഉപേക്ഷിക്കുന്നു - എന്നേക്കുമായി.

Unknown said...

"ഒരു ദൈവത്തിൽത്തന്നെ ശക്തിയും ശക്തിഹീനതയും ഉണ്ടാവാൻ പാടില്ല" എന്നത് ഒരു ദൈവത്തിൽത്തന്നെ 'സർവ്വശക്തിയും' ശക്തിഹീനതയും ഉണ്ടാവാൻ പാടില്ല എന്ന് തിരുത്ത്ഗിവായിക്കാൻ അപേക്ഷ.

nilamburan said...

രവി സാര്‍,
വളരെ നല്ല ലേഖനം. എന്നാലും
എനിക്ക് വേണ്ടി പ്രാര്ത്തിക്കണേ..

രവിചന്ദ്രന്‍ സി said...

nilamburan said...
രവി സാര്‍,
വളരെ നല്ല ലേഖനം. എന്നാലും
എനിക്ക് വേണ്ടി പ്രാര്ത്തിക്കണേ..

4 December 2011 18:47

ഹ ഹ യാതൊരു വിരോധവുമില്ല. അഡ്രസ്സ് തന്നോളൂ

Unknown said...

സാറേ,മുഴുവൻ വായിച്ചപ്പോൾ,ആദ്യം പറഞ്ഞ കത്തിടപാട് നല്ലതാണന്നു തോന്നി.കാരണം മനുഷ്യനുപദ്രവമില്ലല്ലൊ.കൊല്ലം പുതിയകാവ് ക്ഷേത്രത്തിന്റെ മുമ്പിൽ ഒരു ബസ്സ്റ്റോപ്പുണ്ട്.ബസ്കാത്ത് നിൽക്കുന്നവരും വഴിയാത്രക്കാരും ഇടയ്ക്കിടെ ഞട്ടി ചീത്തവിളിക്കും.കാരണം ‘കതിന വെടി’വെച്ച് ദേവിക്ക് നേർച്ചനേരുകയാണ്.കണ്വെൻഷൻ കാലത്ത് മനുഷ്യന്റെ സ്വസ്തത നശിപ്പിക്കുന്നകാര്യത്തിൽ സഭാ വ്യെത്യാസം ഇല്ല.ഇക്കാര്യത്തിൽ വാങ്കു വിളി അല്പം ഗുണകരമാണ്.വാച്ചില്ലാത്തവർക്കും സമയം അറിയാമല്ലോ.സത്യവിശ്വാസിയും-കള്ളവിശ്വാസിയും ദൈവശിഷയിൽ ഒരുപോലാണന്നു ചരിത്രം സാക്ഷി.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സീഡിയന്‍,

താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇത്തരം ആചാരങ്ങള്‍ കാണാനും രസമുണ്ട്;അന്യര്‍ക്ക് അതുകൊണ്ട് വലിയ ദ്രോഹവുമില്ല.

വാസ്തവത്തില്‍ ഭക്തമനസ്സിന്റെ വികലഭാവങ്ങള്‍ എത്ര അമ്പരപ്പിക്കുന്നതാണെന്ന് കാണിക്കാനാണ് ഞാനിവിടെ ശ്രമിച്ചത്. അതിന്റെ social cost അവലോകനം ചെയ്തിട്ടില്ല.

ea jabbar said...
This comment has been removed by the author.
ea jabbar said...

ദൈവം സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമൊക്കെയാണെങ്കിലും ചില സ്ഥലങ്ങളില്‍ ദൈവത്തിനു റെയ്ഞ്ച് കൂടും, മക്കയിലും ശബരിമലയിലും അജ്മീര്‍ ക്വാജയുടെ ഖബറിടത്തിലുമൊക്കെ !

argus said...

<
<<< അന്ധവിശ്വാസം തികച്ചും വൈകാരികമാണ് എന്നുള്ളതു കൊണ്ടുതന്നെ അതിനെ വൈകാരികമായി തടയാനാകില്ല. വൈചാരികമായിത്തന്നെ മാത്രമേ ഉന്മൂലനം ചെയ്യാനാകുകയുള്ളൂ.പക്ഷെ ആ വൈചാരികതയാകട്ടെ പുറത്തു നിന്നും ഉണ്ടാകുന്നതാകുകയുമരുതു. ആന്തരികമായ വൈചാരികചിന്തകള്‍ കൊണ്ടു മാത്രമേ ഈ വൈകരികസമ്മര്‍ദ്ദങ്ങളെ മറികടക്കാനാകൂ.മറ്റോരാളുടെ വൈചാരിക ഇടപെടല്‍ കൊണ്ടു അതിനു മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. എന്തായാലും വൈചരികമായ അത്തരം പരിവര്‍ത്തനങ്ങള്‍ വായന എന്ന അതിമഹത്തായ ഒരു പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകൂ എന്നതും നിസ്തര്‍ക്കമാണ്. വായന എന്ന സര്‍ഗ്ഗപ്രക്രിയ നശിച്ച ഒരു സമൂഹം അന്ധവിശ്വാസത്തിലേക്ക് കുതിച്ചു പായും. വായന ഇല്ലാത്ത സമൂഹത്തിന്റെ അവസ്ഥ മതങ്ങള്‍, ദൈവങ്ങള്‍, അതിന്റെ നെടും തൂണുകളയ അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്ക് തഴച്ചു വളരാന്‍ പറ്റിയ സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്. >>>




ഒരു പാട് അന്ധ വിശ്വാസങ്ങളില്‍ അര്‍പിതമാണ്‌ ഈ വരികളും. ഒന്നാമതായി വായന എന്ന പ്രക്രിയ യുടെ അഭാവം ആണ് അന്ധ വിശ്വാസം വളരാന്‍ ഇടയാക്കിയത് എങ്കില്‍ അന്ധ വിശ്വാസങ്ങളുടെ പഴക്കം എത്ര ? അച്ചടി ലിപിയും പുസ്ടകങ്ങളും ഇറങ്ങുന്നതിനു മുന്‍പ് അന്ധ വിശ്വാസ ങ്ങള്‍ക്ക് പ്രചാരം ഇല്ലേ ? അന്ധ വിശ്വാസ ങ്ങള്‍ക്ക് മനുഷ്യനോളം പഴക്കം ഉണ്ട്. അന്ധ വിശ്വാസങ്ങള്‍ ജനിക്കുന്നത് മനുഷ്യന്റെ ചിന്ത ശക്തി പരിമിതം ആവുന്പോള്‍ ആണ്. ഇവിടെ നസ്ടികര്‍ പറയുന്ന അന്ധ വിശ്വാസവും , മത വിശ്വാസവും രണ്ടും രണ്ടാണ്. അതിനുള്ള ഗ്രാഹ്യ ശേഷി അത്യാവശ്യം ആണ്. വായിച്ചാല്‍ എല്ലാവരും അവിശ്വാസികള്‍ ആവും എങ്കില്‍ അതൊരു മുന്‍വിധി , വളരെ അന്ധമായ ഒരു മുന്‍ വിധി ആണ്. വയികാത്തവര്‍ ആണ് മത വിശ്വാസി എന്ന് എങ്ങിനെ നസ്ടികര്‍ അനുമനിക്കും. തങ്ങള്‍ വായിക്കുന്നത് കൊണ്ട് മത വിശ്വാസി ആവുന്നില്ല എന്ന ഗര്‍വു , ഞാന്‍ മുന്‍പ് സൂചിപിച്ച സ്വം , സ്വമിന്റെ അഹന്ത ആണത്. വായനക്കും അറിവിനും വളരെ യധികം പ്രാധാന്യം കൊടുത്ത മതം ആണ് ഇസ്ലാം. ഖുറാനില്‍ ആദ്യം ഇറങ്ങിയ വാക്യങ്ങള്‍ തന്നെ അതിനോട് ബന്ധപെട്ടാണ്. തന്റെ ചുറ്റും ഉറങ്ങി കിടക്കുന്ന ലോകത്തിനു ഖുരനിലൂടെ അറിവിന്റെ നുറുങ്ങുകള്‍ എത്തിച്ചു അവരെ ബന്ധിതമാകിയ ജഹിളിയതിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിപിച്ചു ഏകാദൈവ വിശ്വാസത്തിന്റെ സ്വാതന്ത്ര്യം തിലേക്കു കൊണ്ടുപോവാനുള്ള ആഹ്വാനം. അതാണ് പ്രവാചകന് ആദ്യം കിട്ടിയത്.
<<<< സമൂഹത്തെ ആരോഗ്യപരമായ്‌ വായനയിലെയ്ക്ക് തിരിച്ചുകൊന്ടുവരാതെ ഇതിനൊരു മാറ്റം സാധ്യമല്ല എന്നാണു എനിയ്ക്കു തോന്നുന്നത്. >>>>
ഈ ആരോഗ്യപരമായ വായന എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? നാസ്തിക സാഹിത്യം ആണോ ? വായനക് ഒരു പുതിയ ഏകാധിപത്യ പ്രവണത കൂടി അടിചെല്പ്പികുവനുള്ള ശ്രമം ആണോ ഇത് ? എന്ത് വയികണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണ്. ഇനി വായികുന്നവര്‍ എല്ലാം അവിശ്വാസി ആവും എന്നത് ഇവിടത്തെ കണ്ടു പിടിത്തം ആണോ ആവൊ ? ഇവിടെ നസ്ടികാനും വിചാരത്തെ വികാരം കൊണ്ട് കീഴടക്കുകയാണ്. വൈകാരികം ആണ് ഈ വാക്കുകള്‍ .ഇതും ഒരു അന്ധ വിശ്വാസം ആണ്. തങ്ങളുടെ കാഴ്ചാ പാടുകള്‍ ക്ക് അനുസരിച്ച് മനുഷ്യര്‍ മാറും എന്ന മുന്‍ വിധി അന്ധ വിശ്വാസം ആണ്. അതിനും പുറമേ ബ്രിട്ടീഷ്‌ ഭരണകാലത്ത് ഉണ്ടായിരുന്ന 12 ശതമാനം സാക്ഷരത ഇന്ന് inidia യില്‍ 74 ശതമാനം ആയി ഉയരുകയും അതിനു അനുപതികം ആയി വായന തീര്‍ച്ചയായും കൂടുകയും ചെയ്ടിട്ടുന്ടെങ്കില്‍ അത് നസ്ടികരുടെ എണ്ണത്തില്‍ എങ്ങിനെ ആണ് വര്‍ധന ഉണ്ടാക്കിയിട്ടുള്ളത് ? എന്താണ് മനുഷ്യന്‍ , എന്താണ് മനുഷ്യന്റെ ജീവിത ലക്ഷ്യം എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം .

argus said...

<
<<< അന്ധവിശ്വാസം തികച്ചും വൈകാരികമാണ് എന്നുള്ളതു കൊണ്ടുതന്നെ അതിനെ വൈകാരികമായി തടയാനാകില്ല. വൈചാരികമായിത്തന്നെ മാത്രമേ ഉന്മൂലനം ചെയ്യാനാകുകയുള്ളൂ.പക്ഷെ ആ വൈചാരികതയാകട്ടെ പുറത്തു നിന്നും ഉണ്ടാകുന്നതാകുകയുമരുതു. ആന്തരികമായ വൈചാരികചിന്തകള്‍ കൊണ്ടു മാത്രമേ ഈ വൈകരികസമ്മര്‍ദ്ദങ്ങളെ മറികടക്കാനാകൂ.മറ്റോരാളുടെ വൈചാരിക ഇടപെടല്‍ കൊണ്ടു അതിനു മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. എന്തായാലും വൈചരികമായ അത്തരം പരിവര്‍ത്തനങ്ങള്‍ വായന എന്ന അതിമഹത്തായ ഒരു പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകൂ എന്നതും നിസ്തര്‍ക്കമാണ്. വായന എന്ന സര്‍ഗ്ഗപ്രക്രിയ നശിച്ച ഒരു സമൂഹം അന്ധവിശ്വാസത്തിലേക്ക് കുതിച്ചു പായും. വായന ഇല്ലാത്ത സമൂഹത്തിന്റെ അവസ്ഥ മതങ്ങള്‍, ദൈവങ്ങള്‍, അതിന്റെ നെടും തൂണുകളയ അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്ക് തഴച്ചു വളരാന്‍ പറ്റിയ സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്. >>>




ഒരു പാട് അന്ധ വിശ്വാസങ്ങളില്‍ അര്‍പിതമാണ്‌ ഈ വരികളും. ഒന്നാമതായി വായന എന്ന പ്രക്രിയ യുടെ അഭാവം ആണ് അന്ധ വിശ്വാസം വളരാന്‍ ഇടയാക്കിയത് എങ്കില്‍ അന്ധ വിശ്വാസങ്ങളുടെ പഴക്കം എത്ര ? അച്ചടി ലിപിയും പുസ്ടകങ്ങളും ഇറങ്ങുന്നതിനു മുന്‍പ് അന്ധ വിശ്വാസ ങ്ങള്‍ക്ക് പ്രചാരം ഇല്ലേ ? അന്ധ വിശ്വാസ ങ്ങള്‍ക്ക് മനുഷ്യനോളം പഴക്കം ഉണ്ട്. അന്ധ വിശ്വാസങ്ങള്‍ ജനിക്കുന്നത് മനുഷ്യന്റെ ചിന്ത ശക്തി പരിമിതം ആവുന്പോള്‍ ആണ്. ഇവിടെ നസ്ടികര്‍ പറയുന്ന അന്ധ വിശ്വാസവും , മത വിശ്വാസവും രണ്ടും രണ്ടാണ്. അതിനുള്ള ഗ്രാഹ്യ ശേഷി അത്യാവശ്യം ആണ്. വായിച്ചാല്‍ എല്ലാവരും അവിശ്വാസികള്‍ ആവും എങ്കില്‍ അതൊരു മുന്‍വിധി , വളരെ അന്ധമായ ഒരു മുന്‍ വിധി ആണ്. വയികാത്തവര്‍ ആണ് മത വിശ്വാസി എന്ന് എങ്ങിനെ നസ്ടികര്‍ അനുമനിക്കും. തങ്ങള്‍ വായിക്കുന്നത് കൊണ്ട് മത വിശ്വാസി ആവുന്നില്ല എന്ന ഗര്‍വു , ഞാന്‍ മുന്‍പ് സൂചിപിച്ച സ്വം , സ്വമിന്റെ അഹന്ത ആണത്. വായനക്കും അറിവിനും വളരെ യധികം പ്രാധാന്യം കൊടുത്ത മതം ആണ് ഇസ്ലാം. ഖുറാനില്‍ ആദ്യം ഇറങ്ങിയ വാക്യങ്ങള്‍ തന്നെ അതിനോട് ബന്ധപെട്ടാണ്. തന്റെ ചുറ്റും ഉറങ്ങി കിടക്കുന്ന ലോകത്തിനു ഖുരനിലൂടെ അറിവിന്റെ നുറുങ്ങുകള്‍ എത്തിച്ചു അവരെ ബന്ധിതമാകിയ ജഹിളിയതിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിപിച്ചു ഏകാദൈവ വിശ്വാസത്തിന്റെ സ്വാതന്ത്ര്യം തിലേക്കു കൊണ്ടുപോവാനുള്ള ആഹ്വാനം. അതാണ് പ്രവാചകന് ആദ്യം കിട്ടിയത്.
<<<< സമൂഹത്തെ ആരോഗ്യപരമായ്‌ വായനയിലെയ്ക്ക് തിരിച്ചുകൊന്ടുവരാതെ ഇതിനൊരു മാറ്റം സാധ്യമല്ല എന്നാണു എനിയ്ക്കു തോന്നുന്നത്. >>>>
ഈ ആരോഗ്യപരമായ വായന എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? നാസ്തിക സാഹിത്യം ആണോ ? വായനക് ഒരു പുതിയ ഏകാധിപത്യ പ്രവണത കൂടി അടിചെല്പ്പികുവനുള്ള ശ്രമം ആണോ ഇത് ? എന്ത് വയികണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണ്. ഇനി വായികുന്നവര്‍ എല്ലാം അവിശ്വാസി ആവും എന്നത് ഇവിടത്തെ കണ്ടു പിടിത്തം ആണോ ആവൊ ? ഇവിടെ നസ്ടികാനും വിചാരത്തെ വികാരം കൊണ്ട് കീഴടക്കുകയാണ്. വൈകാരികം ആണ് ഈ വാക്കുകള്‍ .ഇതും ഒരു അന്ധ വിശ്വാസം ആണ്. തങ്ങളുടെ കാഴ്ചാ പാടുകള്‍ ക്ക് അനുസരിച്ച് മനുഷ്യര്‍ മാറും എന്ന മുന്‍ വിധി അന്ധ വിശ്വാസം ആണ്. അതിനും പുറമേ ബ്രിട്ടീഷ്‌ ഭരണകാലത്ത് ഉണ്ടായിരുന്ന 12 ശതമാനം സാക്ഷരത ഇന്ന് inidia യില്‍ 74 ശതമാനം ആയി ഉയരുകയും അതിനു അനുപതികം ആയി വായന തീര്‍ച്ചയായും കൂടുകയും ചെയ്ടിട്ടുന്ടെങ്കില്‍ അത് നസ്ടികരുടെ എണ്ണത്തില്‍ എങ്ങിനെ ആണ് വര്‍ധന ഉണ്ടാക്കിയിട്ടുള്ളത് ? എന്താണ് മനുഷ്യന്‍ , എന്താണ് മനുഷ്യന്റെ ജീവിത ലക്ഷ്യം എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം .

Unknown said...

"The King is dead. Long live the King."

Soorya said...

>>>ആന്തരികമായ വൈചാരികചിന്തകള്‍ കൊണ്ടു മാത്രമേ ഈ വൈകരികസമ്മര്‍ദ്ദങ്ങളെ മറികടക്കാനാകൂ.മറ്റോരാളുടെ വൈചാരിക ഇടപെടല്‍ കൊണ്ടു അതിനു മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. എന്തായാലും വൈചരികമായ അത്തരം പരിവര്‍ത്തനങ്ങള്‍ വായന എന്ന അതിമഹത്തായ ഒരു പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകൂ എന്നതും നിസ്തര്‍ക്കമാണ്.<<<

ആര്‍ഗസ്, ഇവിടെ വായന എന്നാല്‍ എന്ധാനെന്നാണ് താങ്കള്‍ മന്സ്സിലാക്കിവച്ചിരിക്കുന്നത്?.
എന്തു വായിക്കാനാണ് പറയുന്നത് എന്നാണ്? പുസ്തകമോ?.

>>>വായനക്കും അറിവിനും വളരെ യധികം പ്രാധാന്യം കൊടുത്ത മതം ആണ് ഇസ്ലാം. ഖുറാനില്‍ ആദ്യം ഇറങ്ങിയ വാക്യങ്ങള്‍ തന്നെ അതിനോട് ബന്ധപെട്ടാണ്. തന്റെ ചുറ്റും ഉറങ്ങി കിടക്കുന്ന ലോകത്തിനു ഖുരനിലൂടെ അറിവിന്റെ നുറുങ്ങുകള്‍ എത്തിച്ചു അവരെ ബന്ധിതമാകിയ ജഹിളിയതിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിപിച്ചു ഏകാദൈവ വിശ്വാസത്തിന്റെ സ്വാതന്ത്ര്യം തിലേക്കു കൊണ്ടുപോവാനുള്ള ആഹ്വാനം. അതാണ് പ്രവാചകന് ആദ്യം കിട്ടിയത്.<<<

ശരിയാണ് "ഇക്രഹ്" മുതലിങ്ങോട്ട് തപ്പിയാല്‍ വാക്കുകള്‍, പല തൊഴുത്തിലും കൊണ്ട് കെട്ടാന്‍ പറ്റും.
ആയിരത്തി അഞ്ഞൂറ് കൊല്ലമായിട്ടുള്ള അതിന്‍റെ അനുയായികള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

കേവലം മുപ്പതു ചാപ്റ്റര്‍ പുസ്തകം ഒരായുസ്സു മുഴുവന്‍ കുത്തിയിരുന്നു പല രീതിയില്‍ വീണ്ടും വീണ്ടും വായിച്ചിട്ടും ലോകത്തിന്നു മനസ്സിലാകാത്തത് വായനയുടെ അര്‍ത്ഥം എന്താണെന്നു പോലും താങ്കലെപോലുള്ളവര്‍ക്ക് അറിയാത്തതിന്റെ ഉത്തമ ഉദാഹരണമാണ്.

ഇനിയൊരു പതിനായിരം കൊല്ലം കിട്ടിയിട്ടും കാര്യമില്ല.
കോരന്‍ കഞ്ഞി കുമ്പിളില്‍ തന്നെയേ കുടിക്കു...!!!

രവിചന്ദ്രന്‍ സി said...

ഒലവക്കോട്ടെ മതരഹിത കുടുംബ കൂട്ടായ്മ കോ-ഒപ്പറേറ്റീവ് കോളേജിന്റെ അങ്കണത്തില്‍ നടന്നു. പരിപാടി കഴിഞ്ഞ് ഇപ്പോള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍. 150 ല്‍പ്പരം പേര്‍ പങ്കെടുത്ത അവിസ്മരണീയമായ ചടങ്ങ്. കോളേജിന്റെ തുറന്ന അങ്കണമായിരുന്നു. ഞാനും കുരീപ്പുഴയും ഒരു മണിക്കൂര്‍ വീതം സംസാരിച്ചു. കുരീപ്പുഴ പ്രസംഗത്തോടൊപ്പം 'ചാര്‍വാകന്‍' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റ കവിതകളും ആലപിച്ചു. സമ്മോഹനവും അര്‍ത്ഥവത്തായ ചടങ്ങായിരുന്നു. ഏവരും സംതൃപ്തരായി കാണപ്പെടുന്നു. മുപ്പതിലധികം സ്ത്രീകളുണ്ടായിരുന്നു. പാലക്കാട്ട് ടൗണില്‍ മതരഹിതരായ ഇത്രയും മനുഷ്യരുമായി ഒരു സായാഹ്നം പങ്കുവെക്കാന്‍ കഴിഞ്ഞത് ആസ്വാദ്യകരമായിരുന്നു. ഡോ. അരുണും മുന്‍ എം.പി ഇമ്പിച്ചിബാവയുടെ മകന്‍ ശ്രീ ജലീലുമായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇത്തരം "മനുഷ്യത്തുരുത്തുകള്‍"കേരളമാകെ വ്യാപിച്ചിരുന്നുവെങ്കില്‍ എന്നാശിക്കുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

ജോണ്‍ പോള്‍ രണ്ടാമന്റെ മരണവേളയില്‍ അഭിനവ പോപ്പ് ബനഡിക്റ്റ് തിരുമേനി പ്രര്‍ഥിച്ചു-

1)ജോണ്‍ പോളിനെ രക്ഷിക്കേണമേ.....

2)എന്നെ പോപ്പ് ആക്കരുതെ....

യഹോവ നിഷ്കരുണം ഇവ രണ്ടൂം തള്ളി.

എന്നിട്ടിപ്പോള്‍
ഈ വിദ്വാന്‍ ഇപ്പോള്‍ ലോകരുടെ രക്ഷക്കായി
പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയാണ്????????

പുത്തരിക്കണ്ടം മൈതാനിയില്‍ കൂടെക്കുടെ
പ്രാര്‍ഥനാ മാമാങ്കങ്ങള്‍ നടക്കാറുണ്ട്.കാണാന്‍ ബഹു രസമാണ്. ഒന്നാംതരം ഹാസ്യകലാപ്രകടനങ്ങള്‍.

മുസ്ലിമായ ഒരാള്‍ ദിനേന അഞ്ചുനേരം നിസ്ക്കരിക്കണം,
അറുപത്തിയഞ്ചു വയസ്സുവരെ ജീവിക്കുന്ന ഒരാള്‍
5*365*65=118625 തവണ നിക്കരിക്കും അത്രയും തവണയോ അതില്‍ കൂടുതലോ പ്രാര്‍ഥിക്കുകയും ചെയ്യും.ഇത്രയും പ്രാവശ്യം പ്രാര്‍ഥിച്ചാലേ ദൈവം വരവു വെക്കുകയുള്ളോ?

ഇന്ന് 06/12/2011
ഇന്നേ ദിവസം ദൈവത്തിന്റെ മുന്നില്‍ എത്തുന്ന പ്രാര്‍ഥനയുടെ എണ്ണം
118625*1200000000=142350000000000.

ഭക്തന്‍ ലോകരുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുമെന്നാണ് അവകാ‍ശവാദം.

കഴിഞ്ഞ 1400 വര്‍ഷമായി ലോകരക്ഷക്കായി
എത്ര...............യോ തവണ പ്രാര്‍ഥിക്കപ്പെട്ടു.ഇതില്‍ മുത്തു നബിയുടെയും പുന്നാര സഹാബാക്കളുടെയും പ്രാര്‍ഥനയും ഉള്‍പ്പെടും.
ലോകം രക്ഷപെട്ടോ???????
ഇനി എത്രപരകോടി പ്രാര്‍ഥന ഒഴുകാനിരിക്കുന്നു,



ഇനി എണ്ണം കണ്ടു അതിശയപ്പെടണ്ട,
അല്ലാഹു തന്നെ 100000 നബിമാരെ ലോകത്തെ രക്ഷിച്ചെടുക്കാനായി ഇങ്ങോട്ട് അയച്ചിട്ടൂണ്ട്പോലും.
എന്നാലും രക്ഷപെട്ടോ...

ശൈത്താന്‍ സമ്മതിക്കുന്നില്ല........

അനന്യന്‍ said...

argus said...

>>ഒന്നാമതായി വായന എന്ന പ്രക്രിയ യുടെ അഭാവം ആണ് അന്ധ വിശ്വാസം വളരാന്‍ ഇടയാക്കിയത് എങ്കില്‍ അന്ധ വിശ്വാസങ്ങളുടെ പഴക്കം എത്ര ? അച്ചടി ലിപിയും പുസ്ടകങ്ങളും ഇറങ്ങുന്നതിനു മുന്പ്ങ അന്ധ വിശ്വാസ ങ്ങള്ക്ക്ന പ്രചാരം ഇല്ലേ ? അന്ധ വിശ്വാസ ങ്ങള്ക്ക് മനുഷ്യനോളം പഴക്കം ഉണ്ട്.>>

അന്ധവിശ്വാസത്തിന്റെ ജന്മത്തെ കുരിച്ചല്ലല്ലോ സുഹൃത്തേ ഞാന്‍ പറഞ്ഞത്. വായനയില്ലായ്മയില്‍ നിന്നാണ് അന്ധവിശ്വാസം ആദ്യമായി ഉണ്ടായത് എന്ന് ഞാന്‍ പറഞ്ഞതായിട്ടാണ് താങ്കള്‍ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. നിലവില്‍ അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഉണ്ടായതാനെന്കിലും ആ ചിന്തകല്ക്കെതിരെ പോരാടുവാന്‍ ഒരുവന് മനശ്ശക്തി ആകാശത്ത് നിന്ന് പടച്ചോന്‍ കേട്ടിയിറക്കിതരും എന്ന് എനിയ്ക്ക് തോന്നുന്നില്ല. നിലവിലുള്ള ഈ അന്ധവ്വിശ്വാസങ്ങളെ മനസ്സിലാക്കി അതിലെ പതിരും നെല്ലും തിരിയാന്‍ ഇന്ന് ഒരുവന് വേണ്ടത് അറിവാണ് എന്നതില്‍ താങ്കള്ക്കും എതിര്പ്പുനണ്ടാകാന്‍ സാധ്യതയില്ല. ഈ അറിവ് സമ്പാദിക്കാന്‍ ഇന്ന് മനുഷ്യനു ഒരു മാര്ഗ്മേയുള്ളൂ. അത് വായനയാണ്. അല്ലാതെ ഒരു മാര്ഗഷ ഉണ്ടെങ്കില്‍ ഒന്ന് ചൂണ്ടിക്കാണിക്കൂ സുഹൃത്തേ. പിന്നെയുള്ളത് മര്ത്ടോ്രാളില്‍ നിന്നുള്ള കേട്ടരിവാന്. കേട്ടറിവ് വെറും വിവരശേഖരണം മാത്രമാണ്., അതിനെക്കുരിച്ചു പഠിച്ചു ആ വിവരം അറിവാക്കിമാറ്റുമ്പോള്‍ മാത്രമാന് “നമ്മുടെ അറിവ്” എന്നാ തലത്തിലേക്ക് അതു എത്തുകയുള്ളൂ. അതിനു മാത്രമേ നമ്മളില്‍ ശരിയായരീതിയില്‍ പ്രവര്ത്തിപക്കാന്‍ കഴിയൂ. ആ അറിവിന്‌ മാത്രമേ ഞാന്‍ സൂചിപ്പിച്ച വൈകാരികമായ വികലചിന്തകളെ ശുദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. അതിനു വായന എന്നാ ശ്രേഷടമായ പ്രക്രിയ അത്യന്താപേക്ഷിതം തന്നെയാണ്.
അല്ലാതെ അന്ധവിശ്വാസത്തിന്റെ പ്രായം അന്വേഷിച്ചു പോയി താന്കള്‍ കഷ്ടപ്പെടെണ്ടതില്ല. എഴുതാപ്പുറം വായിക്കുക എന്നതാണ് വിശ്വാസി ആകാനുള്ള ആദ്യത്തെ യോഗ്യത എന്ന് തെളിയിയ്ക്കുകയല്ലേ താങ്കളും ചെയ്തത്.

അനന്യന്‍ said...

argus said...

>> അന്ധ വിശ്വാസങ്ങള്‍ ജനിക്കുന്നത് മനുഷ്യന്റെ ചിന്ത ശക്തി പരിമിതം ആവുന്പോള്‍ ആണ്. ഇവിടെ നസ്ടികര്‍ പറയുന്ന അന്ധ വിശ്വാസവും , മത വിശ്വാസവും രണ്ടും രണ്ടാണ്. അതിനുള്ള ഗ്രാഹ്യ ശേഷി അത്യാവശ്യം ആണ്. വായിച്ചാല്‍ എല്ലാവരും അവിശ്വാസികള്‍ ആവും എങ്കില്‍ അതൊരു മുന്വിിധി <<
അത് തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞുവച്ചത്. പരിമിതമായ ചിന്താശക്തി തെഴുപ്പിക്കാന്‍ നമുക്ക് പ്രധാനപ്പെട്ടാ ഒരു മാര്ഗംാ വായന തന്നെയാണ്. അതിന്റെ അഭാവം ഇന്ന് ;സമൂഹത്തില്‍ വളരെ പ്രതികൂലമായി പ്രതിഫലിയ്ക്കുന്നുന്ടു. അത് സൂചിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാത്ത വായിയ്ക്കുന്നവര്‍ നാസതികരാകും വായിയ്ക്കാത്തവര്‍ വിശ്വസികിലാകും എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ സുഹൃത്തേ! നാസ്തികര്‍ പറയുന്ന അന്ധവിശ്വാസവും മതവിശ്വാസവും രണ്ടും രണ്ടല്ല. ഒന്ന് തന്നെയാണ്. മതവിശ്വാസത്തെ അന്ധവിശ്വാസമല്ല എന്ന് വരുതിതീരക്കാനുള്ള താങ്കളുടെ ത്വരയാണ് ഇതില്‍ കാണാനാകുന്നത്. മതവിശ്വാസം അന്ധവിശ്വാസത്തിന്റെ സന്തതി തന്നെയാണ്. രണ്ടിനെയും രണ്ടായി കാണുന്നതില്‍ വിശ്വാസിയ്ക്ക് താല്പര്യം കൂടും. മദ്യവും ലഹരിയും രണ്ടും രണ്ടാണ് എന്ന് പറയുന്നത് പോലെ മാത്രമേ അതാകു. മതവിശ്വാസവും അന്ധവിശ്വാസവും രണ്ടായിക്കാനാനുള്ള ആ “ഗ്രഹ്യശേഷി” എന്താണാവോ !!? എഴുതാപ്പുറം വായിയ്ക്കാനുള്ള ശേഷിയാണോ?
എഴുതാപ്പുറം വായിയ്ക്കാതവര്ക്ക്യ നാസ്ഥികരാകാതിരിയ്ക്കാന്‍ കഴിയില്ല എന്ന് പറയുന്നില്ല എങ്കിലും എഴുതാപ്പുറം വായിക്കാതവര്ക്ക് ആസ്തികരായി തുടരാന്‍ കഴിയില്ല.

അനന്യന്‍ said...

argus said...


>> അന്ധ വിശ്വാസങ്ങള്‍ ജനിക്കുന്നത് മനുഷ്യന്റെ ചിന്ത ശക്തി പരിമിതം ആവുന്പോള്‍ ആണ്. ഇവിടെ നസ്ടികര്‍ പറയുന്ന അന്ധ വിശ്വാസവും , മത വിശ്വാസവും രണ്ടും രണ്ടാണ്. അതിനുള്ള ഗ്രാഹ്യ ശേഷി അത്യാവശ്യം ആണ്. വായിച്ചാല്‍ എല്ലാവരും അവിശ്വാസികള്‍ ആവും എങ്കില്‍ അതൊരു മുന്വിിധി <<

@ argus

അത് തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞുവച്ചത്. പരിമിതമായ ചിന്താശക്തി തെഴുപ്പിക്കാന്‍ നമുക്ക് പ്രധാനപ്പെട്ടാ ഒരു മാര്ഗംാ വായന തന്നെയാണ്. അതിന്റെ അഭാവം ഇന്ന് ;സമൂഹത്തില്‍ വളരെ പ്രതികൂലമായി പ്രതിഫലിയ്ക്കുന്നുന്ടു. അത് സൂചിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാത്ത വായിയ്ക്കുന്നവര്‍ നാസതികരാകും വായിയ്ക്കാത്തവര്‍ വിശ്വസികിലാകും എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ സുഹൃത്തേ! നാസ്തികര്‍ പറയുന്ന അന്ധവിശ്വാസവും മതവിശ്വാസവും രണ്ടും രണ്ടല്ല. ഒന്ന് തന്നെയാണ്. മതവിശ്വാസത്തെ അന്ധവിശ്വാസമല്ല എന്ന് വരുതിതീരക്കാനുള്ള താങ്കളുടെ ത്വരയാണ് ഇതില്‍ കാണാനാകുന്നത്. മതവിശ്വാസം അന്ധവിശ്വാസത്തിന്റെ സന്തതി തന്നെയാണ്. രണ്ടിനെയും രണ്ടായി കാണുന്നതില്‍ വിശ്വാസിയ്ക്ക് താല്പര്യം കൂടും. മദ്യവും ലഹരിയും രണ്ടും രണ്ടാണ് എന്ന് പറയുന്നത് പോലെ മാത്രമേ അതാകു. മതവിശ്വാസവും അന്ധവിശ്വാസവും രണ്ടായിക്കാനാനുള്ള ആ “ഗ്രഹ്യശേഷി” എന്താണാവോ !!? എഴുതാപ്പുറം വായിയ്ക്കാനുള്ള ശേഷിയാണോ?
എഴുതാപ്പുറം വായിയ്ക്കാതവര്ക്ക്യ നാസ്ഥികരാകാതിരിയ്ക്കാന്‍ കഴിയില്ല എന്ന് പറയുന്നില്ല എങ്കിലും എഴുതാപ്പുറം വായിക്കാതവര്ക്ക് ആസ്തികരായി തുടരാന്‍ കഴിയില്ല.

അനന്യന്‍ said...

argus said...

>>എന്ത് വയികണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണ്. ഇനി വായികുന്നവര്‍ എല്ലാം അവിശ്വാസി ആവും എന്നത് ഇവിടത്തെ കണ്ടു പിടിത്തം ആണോ ആവൊ ? ഇവിടെ നസ്ടികാനും വിചാരത്തെ വികാരം കൊണ്ട് കീഴടക്കുകയാണ്. വൈകാരികം ആണ് ഈ വാക്കുകള്‍ .ഇതും ഒരു അന്ധ വിശ്വാസം ആണ്. തങ്ങളുടെ കാഴ്ചാ പാടുകള്‍ ക്ക് അനുസരിച്ച് മനുഷ്യര്‍ മാറും എന്ന മുന്‍ വിധി അന്ധ വിശ്വാസം ആണ്.<<


@argus

ഇവിടെ വായനയില്ലായ്മയുടെ കാര്യമല്ല, മറിച്ചു വായനയുടെ അഭാവത്തെക്കുറിച്ചാണ് പറഞ്ഞത്. എന്ത് വായിക്കണം എന്നത് ഓരോരുത്തരുടെ ഇഷ്ടം തന്നെയാണ്. അതില്‍ ഒരു ഇടപെടല്‍ ആരും ഇവിടെ ചെയ്തില്ല. വായിയ്ക്കുന്നവര്‍ എല്ലാവരും അവിശ്വാസികളായി മാറും എന്ന് ഞാനെവിടെയാണ് പറഞ്ഞിരിയ്ക്കുന്നത്. ഒന്ന് കാണിച്ചു തന്നാലും.
“ദൈവത്തിനു കത്തയയ്ക്കുന്നവരുടെ അന്ധവിശ്വാസത്തെക്കുരിച്ചു പറഞ്ഞിടത്താന് ഞാന്‍ മേല്പടറഞ്ഞ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ വായന എന്നാ പ്രക്രിയ ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും മനുഷ്യനെ കുറെയെല്ലാം അകറ്റിനിര്ത്തുംു. എന്നാല്‍ നല്ല വായനകളിലൂടെ ഇത്തരത്തിലുള്ള ആയുക്തികമായ കാര്യങ്ങളെ ആട്ടിപ്പായിക്കാന്‍ കഴിയുന്ന ഒരു സമൂഹം ഉണ്ടായിവരൂ എന്നാല്‍ അത്തരത്തിലുള്ള ഒരു സമൂഹം ഇല്ലാത്തതിനാല്‍ മതത്തിനു പല അന്ധവിശ്വാസങ്ങളെയും സമൂഹത്തിന്റെ തലച്ചോറിലേയ്ക്ക് കയറ്റിവിടാന്‍ കഴിയുന്നുണ്ട് എന്നും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ള്‌ു. അതിലപ്പുരമുല്ലാത്തത് താങ്കളുടെ വായനയുടെ സ്വഭാവം കൊണ്ടു ലഭിച്ചതാണ് സുഹൃത്തേ, അതില്‍ ഞാന്‍ ഉത്തരവാദിയല്ല.

Asees babu said...

മുസ്ലിം സ്വര്‍ഗ് ആരോഹനതിനുള്ള പ്രാര്‍ത്ഥന . മതഭാഷയില്‍ ശൂന്യമായ ഒരു വെടിക്ക് ഭയങ്കര ശക്തിയാ ...........സാറേ ....?
പിന്നെ ഇട താവളത്തിന്റെ കാര്യം.
തലമുടി നാരു ഏഴായി ചീന്തി (സിറാത് പാലം ) അതിലൂടെ ഉള്ള ആ നടപ്പ് ഓ .....ആലോചിക്കാന്‍ വയ്യായേ .............?
കഷ്ടം ഇതും ബോംബിനെക്കള്‍ വലിയ വെടിയാ............

Bone Collector said...

{{{{ കല്‍ക്കി said...
[[[സംസം വെള്ളം തട്ടിപ്പാണോ?]]]

ഇത്രയധികം വെള്ളം സംസം ഉറവില്‍ നിന്ന് പുറപ്പെടുന്നുണ്ട് എന്നത് വിശ്വസനീയമായി തോന്നുന്നില്ല. ബാക്കിയുള്ള കാര്യങ്ങളക്കുറിച്ച് എനിക്കറിയില്ല ??????????



4 December 2011 17:൦൫ .....സംസം വെള്ളത്തിന്‍റെ കാര്യം ഞാന്‍ പറഞ്ഞത് ശരിയാണ്. സംസം കിണറ്റിലേക്ക് വെള്ളം പമ്പുചെയ്തു നിറക്കുകയാണെന്ന കേട്ടറിവു മാത്രമേ എനിക്കുള്ളൂ !!!!! ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ സഊദി പോലുള്ള ഒരു രാജ്യത്തുനിന്ന് പുറത്തു വരും എന്നും ഞാന്‍ കരുതുന്നില്ല......????????????



...

...സംസവും മകരജ്യോതിയും തമ്മില്‍ വ്യത്യാസം ഉണ്ട്. സംസം എന്ന ഉറവയും അതുള്‍ക്കൊള്ളുന്ന ഒരു കിണറും അവിടെ ഉണ്ട് എന്നത് യഥാഥ്യമാണ് ? പില്‍ക്കാലത്ത് ആ ഉറവ വറ്റുകയോ ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരികയോ ചെയ്തിരിക്കാം ? എന്നാല്‍ മകരജ്യോതിയുടെ കാര്യം അങ്ങനെയല്ല. മകരജ്യോതിക്ക് യാതൊരു അടിസ്ഥാനവും ഇല്ല ???????????????

6 December 2011 17:40



------ STUDENT ASKED TO THE TEACHER ' TEACHER CAN I GO TO BATHROOM ? ' TEACHER REPLIED " YOU CAN BUT YOU MAY NOT "

ടീച്ചര്‍ പറഞ്ഞത് നീ പൊയ്ക്കോ , പക്ഷെ നിനക്കതിനു കഴിയില്ല !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! അങ്ങേനെയാണ് എന്ന് ഞാന്‍ പറഞ്ഞാലോ ? (ഇത് പഴയ പോസ്റ്റിനുള്ള ഒരു കമന്റ്‌ ആണ് ..എല്ലായിടത്തും പോയി ചാണകം ഇടാന്‍ സമയം ഇല്ല ....) ദയവായി മനസിലാക്കുക്ക .....THANKS...



ഒറ്റ ഉത്തരം...മുത്രം കുടി മുട്ടിപോകും ടീച്ചറെ !!!!!!!!!!!!!!!!!!!!!!!!!!!!!!!!

argus said...

\\\ ഈ അറിവ് സമ്പാദിക്കാന്‍ ഇന്ന് മനുഷ്യനു ഒരു മാര്ഗ്മേയുള്ളൂ. അത് വായനയാണ്. അല്ലാതെ ഒരു മാര്ഗഷ ഉണ്ടെങ്കില്‍ ഒന്ന് ചൂണ്ടിക്കാണിക്കൂ സുഹൃത്തേ. പിന്നെയുള്ളത് മര്ത്ടോ്രാളില്‍ നിന്നുള്ള കേട്ടരിവാന്. കേട്ടറിവ് വെറും വിവരശേഖരണം മാത്രമാണ്., അതിനെക്കുരിച്ചു പഠിച്ചു ആ വിവരം അറിവാക്കിമാറ്റുമ്പോള്‍ മാത്രമാന് “നമ്മുടെ അറിവ്” എന്നാ തലത്തിലേക്ക് അതു എത്തുകയുള്ളൂ. അതിനു മാത്രമേ നമ്മളില്‍ ശരിയായരീതിയില്‍ പ്രവര്ത്തിപക്കാന്‍ കഴിയൂ. \\\\

മനുഷ്യന്‍ പ്രകൃത്യാ ഒരു സാമൂഹ്യ ജീവിയാണ്. മനുഷ്യ രുടെ ഇടയില്‍ യുദ്ധവും സമാധാനവും ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്. എന്നാല്‍ ജന്തുകളുടെ ഇടയില്‍ നടക്കുന്നത് പോലെ അവ്യ്വസ്ഥ ആയിട്ടല്ല ഇത് സംഭവിക്കുന്നത്. മനുഷ്യ രുടെ ചിന്ത ശക്തിയുടെ ഫലമായി ഒരു ക്രമീകൃതമായ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനായി അല്ലാഹു മനുഷ്യ നേ സൃഷ്ടിച്ചിരിക്കുന്നു. വിനാശകാരവും തിന്മയും ഒഴിവാക്കി അതിന്റെ ദോഷങ്ങള്‍ അറിഞ്ഞു അവന്‍ പ്രവര്‍ത്തിക്കുന്നു. ഇത് പലപ്പോഴും അനുഭവ പരിചയവും ആയി ബന്ധപ്പെട്ട് കിടക്കും. അനുഭവത്തില്‍ നിന്നു കാര്യങ്ങള്‍ പഠിക്കാം . അറിവ് നേടാം. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു കേട്ടിട്ടില്ലേ ."മാതാപിതകളുടെ ശിക്ഷണം കിട്ടാത്തവന് കാലം ശിക്ഷണം കൊടുക്കും " എന്ന ആപ്ത വക്യ്തീന്‍റെ ഉള്ളടകം അതാണ്.അങ്ങിനെ പ്രവര്‍തിയിലേക്ക് നയിക്കുന്ന വിവേചന ബുദ്ധിയോടെ ബന്ധപ്പെട്ട് കിടക്കുന്നുന്നാ ഒന്നാണ് ഈ പ്രയോഗ ക്ഷമത ബുദ്ധി .അത് കൊണ്ട് തന്നെ അറിവ് സമ്പാദിക്കാന്‍ വായന മാത്രമേ മാര്‍ഗം ഉള്ളൂ എന്നത് തെറ്റാണ്

argus said...

\\\ എഴുതാപ്പുറം വായിക്കുക എന്നതാണ് വിശ്വാസി ആകാനുള്ള ആദ്യത്തെ യോഗ്യത എന്ന് തെളിയിയ്ക്കുകയല്ലേ താങ്കളും ചെയ്തത് \\\\

അക്ഷരത്തിന്റെ അഹന്തയില്‍ നിന്നു രക്ഷപ്പെട്ടവനാണ് നിരക്ഷരന്‍. എന്നാല്‍ ആ അഹന്തയില്‍ നട്ടം തിരിയുന്നവനാണ് നാസ്തികന്‍. അത് കൊണ്ടാണ് മത വിശ്വാസവും അന്ധ വിശ്വാസവും വേര്‍തിരിച്ചറിയാണ്‍ കഴിയാത്തത്

argus said...

\\\ എഴുതാപ്പുറം വായിക്കുക എന്നതാണ് വിശ്വാസി ആകാനുള്ള ആദ്യത്തെ യോഗ്യത എന്ന് തെളിയിയ്ക്കുകയല്ലേ താങ്കളും ചെയ്തത് \\\\

അക്ഷരത്തിന്റെ അഹന്തയില്‍ നിന്നു രക്ഷപ്പെട്ടവനാണ് നിരക്ഷരന്‍. എന്നാല്‍ ആ അഹന്തയില്‍ നട്ടം തിരിയുന്നവനാണ് നാസ്തികന്‍. അത് കൊണ്ടാണ് മത വിശ്വാസവും അന്ധ വിശ്വാസവും വേര്‍തിരിച്ചറിയാണ്‍ കഴിയാത്തത്

argus said...

\\\\ അതിനെക്കുരിച്ചു പഠിച്ചു ആ വിവരം അറിവാക്കിമാറ്റുമ്പോള്‍ മാത്രമാന് “നമ്മുടെ അറിവ്” എന്നാ തലത്തിലേക്ക് അതു എത്തുകയുള്ളൂ. അതിനു മാത്രമേ നമ്മളില്‍ ശരിയായരീതിയില്‍ പ്രവര്ത്തിപക്കാന്‍ കഴിയൂ. ആ അറിവിന്‌ മാത്രമേ ഞാന്‍ സൂചിപ്പിച്ച വൈകാരികമായ വികലചിന്തകളെ ശുദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. \\\\\\

ഇസ്ലാമിക കാഴ്ച പാടില്‍ അറിവ് സത്യവും യഥാര്‍ത്തവും ആയിരിക്കണം .മനുഷ്യന്‍ എന്തിനായി സൃഷ്ടിക്കപ്പെട്ടുവോ ആ ഉദ്ദേശ്യം പൂര്‍ത്തി ആവണം എങ്കില്‍ അറിവ് ആവശ്യം ആണ്. പ്രദമമായ ആ അറിവ് ആണ് പ്രവാചകന്മാര്‍ നല്കുന്നത്. ഭൌതികമായ ഒരാറിവും എന്താണ് മനുഷ്യന്‍ എന്താണ് അവന്റെ ലക്ഷ്യ്മ് എന്നതിനെ കുറിച്ച് ഒന്നും പ്രദാനം ചെയുന്നില്ല. താന്‍ എവിടെ നിന്നു വന്നു, എവിടെ ജീവിക്കുന്നു, എങ്ങോട്ടു പോവുന്നു ആട്യ്ന്തികമായ ഈ മൂന്നു ചോദ്യ്ങ്ങല്‍ക്ക് ഉത്തരം കിട്ടിയവര്‍ അല്ലാഹുവ്നെ അറിഞ്ഞു. പുസ്തകങ്ങളില്‍ നിന്നു എന്നു താന്‍ സമ്പാദിക്കുന്ന ശാസ്ത്രമാണ് (നാളെ മാറിയെക്കാന്‍ സധ്യ്ത ഉള്ള )മനുഷ്യന്റെ ജീവിതം എന്ന ചിന്ത വെറും മിഥ്യ ആണ് .

"മുല്ലാ നസ്ര് ദിന്‍ തനിക്ക് ലഭിച്ച തകോല്‍ വാങ്ങി ആ കൊട്ടാരത്തില്‍ എത്തി. എന്നാല്‍ ആ തകോലി നു പറ്റിയ പൂട്ട് ആ കൊട്ടാര വാതിലിന് ഉണ്ടായിരുന്നില്ല. മാത്രമല്ല ആ കൊട്ടാരത്തിന് പൂട്ട് തന്നെ ഉണ്ടായിരുന്നില്ല. ഒന്നു തള്ളിയാല്‍ തുറക്കുമായിരുന്നു. പൂട്ട് കാണാത്ത മുല്ല ഒരിക്കലും തുറക്ക്നാവില എന്നു കരുതി തിരിച്ചു പോന്നു. എന്നാല്‍ ഒരു തകോലും കയ്യില്‍ ഇല്ലാത്ത യാചകന്‍ വാതിലിന് നേരെ നടന്നു അകത്തു കടന്നു. പിന്നീട് അവന്‍ കൊട്ടാരത്തിടെ അധിപന്‍ ആയി. സത്യ പ്രകാശം ആവുന്ന കൊട്ടാരത്തിലേക്ക് അറിവിന്റെ താക്കോല്‍ വര്ഷങ്ങള്‍ കൊണ്ട് പണിപ്പെട്ടു നിര്‍മ്മിച്ചു ചെല്ലുന്ന പന്ധിതന്‍ തന്റെ തകോല്‍ പറ്റിയ പൂട്ടില്ലെന്ന് കണ്ടു തിരിച്ചു പൊരികയാണ്. എന്നാല്‍ നിഷ്കളങ്കനായ നിരക്ഷരന്‍ ഒരു സന്ദേഹവും ഇല്ലാതെ ലക്ഷ്യ്ത്തില്‍ എത്തുന്നു."
(സൂഫിസം അനുഭൂതിയും ആസ്വാദനവും )

അനന്യന്‍ said...

>>മനുഷ്യ രുടെ ചിന്ത ശക്തിയുടെ ഫലമായി ഒരു ക്രമീകൃതമായ രൂപത്തില്‍ പ്രവര്ത്തിിക്കാന്‍ കഴിവുള്ളവനായി അല്ലാഹു മനുഷ്യ നേ സൃഷ്ടിച്ചിരിക്കുന്നു. <<


@ argus


ചിന്താശക്തിയുടെ ഫലമായിട്ട് ക്രമീകൃതമായി പ്രവര്തിക്കാന്‍ കഴിവുള്ള മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചു. ഇത് ആഹാരം കഴിച്ചപ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു വിശപ്പോക്കെ പോയി എന്ന് പറയുന്നത് പോലുണ്ടല്ലോ ചങ്ങാതി. ക്രമീകൃതമായി പ്രവര്ത്തിുക്കാന്‍ തക്ക പാകത്തില്‍ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചെങ്കില്‍ എല്ലാ മനുഷ്യരും ഒരു പോലെ ക്രമീകൃതമായ രീതിയില്‍ പ്രവര്തിക്കെന്ടതല്ലേ? പക്ഷെ അങ്ങിനെ ഒന്ന് കാണുന്നില്ലല്ലോ. ഇതാണോ സൃഷ്ടിയുടെ മഹത്വം.? എല്ലാ മനുഷ്യരെയും ഒരേ രീതിയില്‍ ചിന്താശേഷി കൊടുത്തു ഭൂമി\യിലേക്ക് വിട്ട് എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കുന്നവരാകുമാര്യിരുന്നില്ലേ. മുസ്ലീം ഹിന്ദു ക്രിസ്ത്യന്‍, വിശ്വാസി അവിശ്വാസി തുടങ്ങിയ വേര്തിരുവുകളെല്ലാം കാണുന്നതെങ്ങിനെ. ? അതിനാള്‍ ദൈവം കൊടുത്ത ചിന്ത ശേഷി ഒരുപോലെയല്ല എന്ന് വരും . ഒരുപോലെ അല്ലെങ്കില്‍ എന്തുകൊണ്ട് പലരിലും പലരീതിയില്‍ ചിന്താശേഷി കൊടുത്തുവിട്ട് എന്ന് ചോദ്യവും ഉയരും. പല അളവില്‍ ചിന്താ ശേഷി കൊടുത്തു എന്നതിനാലല്ലേ മനുഷ്യന്‍ പല തെറ്റുകളും ചെയ്യേണ്ടി വന്നത് എന്നതിനാല്‍ അതിനു കാരണക്കാരന്‍ അല്ലാഹു ആകുകയും , അപ്പോള്‍ മനുഷ്യന്റെ പുണ്യപാപങ്ങളുടെ അടിസ്ഥാനത്തില്‍ അവനെ ശിക്ഷിക്കാന്‍ അല്ലാഹുവിനു എന്തധികാരം എന്നും ചോദിച്ചാല്‍ താങ്കളുടെ ഉത്ടരം എന്തായിരിയ്ക്കും.

അനന്യന്‍ said...

argus said...

>>അത് കൊണ്ട് തന്നെ അറിവ് സമ്പാദിക്കാന്‍ വായന മാത്രമേ മാര്ഗം ഉള്ളൂ എന്നത് തെറ്റാണ്<<


@ argus


“വായന മാത്രമാണ് അതിനൊരു മാര്ഗം്” എന്ന് ഞാന്‍ പറഞ്ഞതിനെ അക്ഷരാര്ത്ഥത്തില്‍ കണ്ടുകൊണ്ടാണ് താന്കള്‍ മുമ്പോട്ട്‌ പോകുന്നത്. വായനയുടെ പരമപ്രധാനമായ സ്ഥാനത്തെ കുറച്ചു സൂചിപ്പിക്കാന്‍ മാത്രമാണ് അത്തരത്തില്‍ ഒരു പ്രയോഗം നടത്തിയത്. അതിനെ വാദിയ്ക്കാന്‍ തക്ക പാകത്തിന് ഒരു വിഷയമാകിത്തീര്‍ക്കുകയാണ് താന്കള്‍ ചെയ്യുന്നത്. “കരികളഭം” എന്നൊരു പ്രയോഗം സംസ്കൃതത്തിലുണ്ട്. കരി (മുതിര്ന്നി ആന) എന്നതും കളഭം (ആനക്കുട്ടി) എന്നതും ഒരുമിച്ചു ഒരു പ്രയോഗം ആണത്. എന്നാല്‍ “കരികളഭം” എന്ന് സംസ്കൃത പണ്ഡിതന്മാര്‍. പ്രയോഗിച്ചത് തെറ്റാണെന്ന് അക്ഷരാര്ഥ്ത്തില്‍ തൂങ്ങിക്കിടന്നു വാദിയ്ക്കാം, പ്രാധാന്യതോടു കൂടി ആനയെ അവതരിപ്പിക്കാനാണ് സംസ്കൃതകവികള്‍ അത്തരത്തില്‍ പ്രയോഗിച്ചതു. അത്തരത്തില്‍ ഒരു പ്രാധാന്യധ്വനനം എന്നതില്‍ കവിഞ്ഞു ഒരു അര്ഥം അതിനു കൊടുക്കുന്നത് അസാംഗത്യമുണ്ട് .

അനന്യന്‍ said...

argus said...

>>അത് കൊണ്ട് തന്നെ അറിവ് സമ്പാദിക്കാന്‍ വായന മാത്രമേ മാര്ഗം ഉള്ളൂ എന്നത് തെറ്റാണ്<<


@ argus


“വായന മാത്രമാണ് അതിനൊരു മാര്ഗം്” എന്ന് ഞാന്‍ പറഞ്ഞതിനെ അക്ഷരാര്ത്ഥത്തില്‍ കണ്ടുകൊണ്ടാണ് താന്കള്‍ മുമ്പോട്ട്‌ പോകുന്നത്. വായനയുടെ പരമപ്രധാനമായ സ്ഥാനത്തെ കുറച്ചു സൂചിപ്പിക്കാന്‍ മാത്രമാണ് അത്തരത്തില്‍ ഒരു പ്രയോഗം നടത്തിയത്. അതിനെ വാദിയ്ക്കാന്‍ തക്ക പാകത്തിന് ഒരു വിഷയമാകിത്തീര്‍ക്കുകയാണ് താന്കള്‍ ചെയ്യുന്നത്. “കരികളഭം” എന്നൊരു പ്രയോഗം സംസ്കൃതത്തിലുണ്ട്. കരി (മുതിര്ന്നി ആന) എന്നതും കളഭം (ആനക്കുട്ടി) എന്നതും ഒരുമിച്ചു ഒരു പ്രയോഗം ആണത്. എന്നാല്‍ “കരികളഭം” എന്ന് സംസ്കൃത പണ്ഡിതന്മാര്‍. പ്രയോഗിച്ചത് തെറ്റാണെന്ന് അക്ഷരാര്ഥ്ത്തില്‍ തൂങ്ങിക്കിടന്നു വാദിയ്ക്കാം, പ്രാധാന്യതോടു കൂടി ആനയെ അവതരിപ്പിക്കാനാണ് സംസ്കൃതകവികള്‍ അത്തരത്തില്‍ പ്രയോഗിച്ചതു. അത്തരത്തില്‍ ഒരു പ്രാധാന്യധ്വനനം എന്നതില്‍ കവിഞ്ഞു ഒരു അര്ഥം അതിനു കൊടുക്കുന്നതില്‍ അസാംഗത്യമുണ്ട് .

അനന്യന്‍ said...

>>അക്ഷരത്തിന്റെ അഹന്തയില്‍ നിന്നു രക്ഷപ്പെട്ടവനാണ് നിരക്ഷരന്‍.<<


@ argus

അത് താങ്കളുടെ "ആത്മീയഗുരു" നിരക്ഷരനായിരുന്നു എന്നതിനെ സാധൂകരിക്കാനുള്ള ആവേശത്തില്‍ നിന്നുണ്ടായത് മാത്രമാണ്.

Soorya said...

>>> താന്‍ എവിടെ നിന്നു വന്നു, എവിടെ ജീവിക്കുന്നു, എങ്ങോട്ടു പോവുന്നു ആട്യ്ന്തികമായ ഈ മൂന്നു ചോദ്യ്ങ്ങല്‍ക്ക് ഉത്തരം കിട്ടിയവര്‍ അല്ലാഹുവ്നെ അറിഞ്ഞു.<<<

എന്തിനിവിടെ വന്നു,എങ്ങോട്ട് പോകേണം, ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാം എന്നതു വള്ളിപുള്ളി തെറ്റാതെ,മാറ്റാതെ,മനസ്സിലാകി നടപ്പിലാക്കുന്നവരുടെ ചിത്രമാണ് നമ്മള്‍ നിത്യേന കണ്ടുകൊടിരിക്കുന്നത്. തെളിവുകളോടെ...!!!
അല്ലാതെ വ്യാക്ക്യാനക്കസര്‍ത്തു കൊണ്ടോ, കെട്ടുകഥകള്‍ ഉദാഹരിച്ചോ,ആയിരത്തി അഞ്ഞൂറ് കൊല്ലം മുന്നാടി ജീവിച്ചിരുന്നവരുടെ സാക്ഷ്യപ്പെടുത്തല്‍ നിരത്തിയോ ഈ "വായനോക്കൊരു" മറയിടാമെന്നത് വെറും വ്യാമോഹം മാത്രം.

ഇല്ലാത്ത പൂട്ടിന്നു ഇന്നും ഇരുട്ടില്‍തപ്പുന്നത് ആരെന്നു സ്വയം ചിന്തിക്കുക...!!!

Bone Collector said...

{{{{{{ argus said...
\\\ എഴുതാപ്പുറം വായിക്കുക എന്നതാണ് വിശ്വാസി ആകാനുള്ള ആദ്യത്തെ യോഗ്യത എന്ന് തെളിയിയ്ക്കുകയല്ലേ താങ്കളും ചെയ്തത് \\\\

അക്ഷരത്തിന്റെ അഹന്തയില്‍ നിന്നു രക്ഷപ്പെട്ടവനാണ് നിരക്ഷരന്‍. എന്നാല്‍ ആ അഹന്തയില്‍ നട്ടം തിരിയുന്നവനാണ് നാസ്തികന്‍. അത് കൊണ്ടാണ് മത വിശ്വാസവും അന്ധ വിശ്വാസവും വേര്‍തിരിച്ചറിയാണ്‍ കഴിയാത്തത്





-------- അക്ഷരത്തിനും ആത്മാവുണ്ട് ,അതിനെ അറിയാത്തവരെ അത് തള്ളിക്കളയും ..അപ്പോള്‍ നിരക്ഷരന്‍ രക്ഷപെട്ടു !! എന്നാല്‍ "അ " , "ആ" എന്നാ മലയാളത്തിലെ അക്ഷരങ്ങിളില്‍ എന്താണ് വത്യാസം എന്ന് പരിശോധിച്ചാല്‍ , ആ അഹന്തയുടെ പേര് നാസ്തികന്‍ !!! പക്ഷെ ഇ പറയുന്ന "അ " വച്ച് അരം എന്നെഴുതാം , "ആ " ആയാല്‍ അത് "ആരം " എന്നായി മാറും..........പക്ഷെ അത് ചന്തിയില്‍ തരയ്ക്കുമ്പോള്‍ " ആഹ്" എന്നാ പുതിയ ഒരു പദം വരും ... "ആഹ് അള്ള " എന്ന് നിലവിളിക്കുമ്പോള്‍ പറയുന്ന രണ്ടു അക്ഷരങ്ങളും വരും !!!!!!



___________ തള്ളെ കൊള്ളാം പുള്ളി തന്നെ ....പുള്ളിയുടെ സ്ഥാനത് പുലി എന്നായാല്‍ കേസ് വേറെ ആയില്ലേ മച്ചു ????????????????________________________--

Soorya said...

മുല്ലയുടെ ഗഥ എന്നും പറഞ്ഞ് ഒന്നവതരിപ്പിച്ചു. ഇത്രയും ചവറാണോ സൂഫിസത്തിലെ കഥകള്‍!! കഥയില്‍ ചോദ്യം പാടില്ലെന്നറിയാം. എന്നാലുമുണ്ടോ ഇങ്ങനെ! താക്കോലുമായി ചെന്നപ്പോള്‍ പൂട്ടു കാണത്തതുകൊണ്ട് അയാള്‍ കരുതിയത്രെ തന്റെ താക്കോലിന് പറ്റിയ പൂട്ടവിടെയില്ലെന്ന്. അയാള്‍ ദുഖിച്ചു. താക്കോലിന് പറ്റിയ പൂട്ടില്ലെങ്കില്‍ തള്ളുകയില്ലെന്നും ആ പണ്ഡിതന്‍ തീരുമാനിച്ചുകളഞ്ഞു. ആരാണ് ഈ പണ്ഡിതന്‍? -തീര്‍ച്ചയായും മതപണ്ഡിതന്‍ ആയിരിക്കും. ഇമ്മാതിരി വിഡ്ഢിത്തരങ്ങള്‍ കാണിക്കാന്‍ അമ്മാതിരി മനുഷ്യരേ കിട്ടൂ. പിന്നെ വേറൊരു കഥാപാത്രം വന്ത് വാതില്‍ അടഞ്ഞുകടക്കുന്നത് കണ്ട് തള്ളിത്തുറന്ന അതിക്രമിയായ ഭിക്ഷക്കാരന്‍. അതിക്രമിച്ച് കടന്നവന് ഒട്ടും അഹന്തയില്ല. മോട്ടിക്കാന്‍ കേറിയ ഈ പിച്ചക്കാരന്‍ പിന്നീട് രാജാവായി തീര്‍ന്നു....പഷ്ട് കഥ. ഈ ആര്‍ഗ്യൂസനെ പൂവിട്ട് പൂജിക്കണം. എന്നാ തല!!! വേറെയുമുണ്ടോ ഇത്തരം ഗഥകള്‍ യശമാനനേ. നാന്‍ ഉങ്കളുടെ അടിമൈ

അനന്യന്‍ said...

argus said...
>>ഇസ്ലാമിക കാഴ്ച പാടില്‍ അറിവ് സത്യവും യഥാര്‍ത്തവും ആയിരിക്കണം .മനുഷ്യന്‍ എന്തിനായി സൃഷ്ടിക്കപ്പെട്ടുവോ ആ ഉദ്ദേശ്യം പൂര്‍ത്തി ആവണം എങ്കില്‍ അറിവ് ആവശ്യം ആണ്. പ്രദമമായ ആ അറിവ് ആണ് പ്രവാചകന്മാര്‍ നല്കുന്നത്. <<

@ argus


അറിവ് സത്യമാവണമെന്നത് എല്ലാവരുടെയും കാഴ്ച്ചപാടു തന്നെയാണ് ചങ്ങാതി.. അതില്‍ മറ്റുള്ളവര്‍ക്കും ഒരു എതിരഭിപ്രായമില്ല.. സാമൂഹികമായ എല്ലാ നന്മകളെയും മതത്തിന്റെ ഭാഗമാക്കാനുള്ള ആരംഭാകാലപ്രക്രിയ ഇന്നും തുടരുന്നു. സത്യം, ധര്‍മം, നീതി, ദയ, അഹിംസ, എന്നിവയെല്ലാം ഇത്തരത്തില്‍ മതം സ്വന്തമാകിയ ചില സാമൂഹികസങ്ങ്കെതങ്ങളാന്. പക്ഷെ പ്രശ്നം അതല്ല., അറിവ് സത്യമാകണമെന്നു ഇസ്ലാം വിശ്വസിക്കുന്നു. എന്നാല്‍ ഖുര്‍ ആന്‍ പകര്‍ന്നു തരുന്ന എത്ര അറിവുകള്‍ സത്യവും യഥാര്‍ത്ഥവുമാണ് ?. എത്ര എത്ര വിഡ്ഢിത്തരങ്ങളുടെ ശേഖരമാന് മനുഷ്യരെ വഴിതെറ്റിച്ച, വഴിതെറ്റിയ്ക്കുന്ന ആ പുസ്തകത്തില്‍. അതിനെ പിന്‍പറ്റുന്നവര്‍ക്ക് ലഭിയ്ക്കുന യഥാര്‍ത്ഥമായ അറിവ് എത്രമാത്രം ഉണ്ടായിരിയ്ക്കും എന്ന് ഊഹിയ്ക്കാവുന്നതല്ലേ ഉള്ളൂ.

ജന്മലക് ഷ്യം പൂര്‍ത്തീകരിക്കുവാന്‍ പ്രവാചകന്മാര്‍ തരുന്ന അറിവ് ഏതാണ്? അന്യമത്തെ അസഹിഷ്ണുതയോടെ കാണണമേന്നതോ? അതോ ഇസ്ലാമിനെതിരായി പ്രവര്തിയ്ക്കുന്നവരെ കൊല്ലുന്നവര്‍ അല്ലഹുവിന് പ്രിയപ്പെട്ടവര്‍ എന്ന് പറയുന്നതോ ? ഒരേ ഒരു ദൈവമേയുള്ളൂ അത് അള്ളാഹു ആണെന്നു പറയുന്ന നീര്ബന്ധബുദ്ധിയൊ ? ഏതാണാ പ്രഥമമായ അറിവ് ?

argus said...

<<< ക്രമീകൃതമായി പ്രവര്ത്തിുക്കാന്‍ തക്ക പാകത്തില്‍ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചെങ്കില്‍ എല്ലാ മനുഷ്യരും ഒരു പോലെ ക്രമീകൃതമായ രീതിയില്‍ പ്രവര്തിക്കെന്ടതല്ലേ? പക്ഷെ അങ്ങിനെ ഒന്ന് കാണുന്നില്ലല്ലോ. ഇതാണോ സൃഷ്ടിയുടെ മഹത്വം.? എല്ലാ മനുഷ്യരെയും ഒരേ രീതിയില്‍ ചിന്താശേഷി കൊടുത്തു ഭൂമി\യിലേക്ക് വിട്ട് എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കുന്നവരാകുമാര്യിരുന്നില്ലേ. >>>>


മനുഷ്യരുടെ ചിന്ത ശക്തിയുടെ ഫലമായി എന്ന് പറഞ്ഞതിനര്‍ത്ഥം എല്ലാവരും ഒരേ ചിന്തയുമായി വര്‍ത്തിക്കുന്നു എന്നല്ല. ചിന്ത ശേഷി ഉള്ളത് കൊണ്ട് എല്ലാവരും ഒരേ രീതിയില്‍ ചിന്തികണം എന്നര്‍ത്ഥം ഇല്ലല്ലോ.ഒരേ രീതിയല്‍ ചിന്തിക്കുകയും പരവ്ര്തിക്കുകയും ചെയുന്ന കുറെ "എന്തിരന്‍" മാരെ സൃഷ്ടിക്കുക അല്ല അല്ലാഹുവിന്റെ മനുഷ്യ സൃസ്ടിക്കു അര്‍ഥം. അത് പോലുള്ള സൃഷ്ടികള്‍ അല്ലാഹുവിനു നിലവില്‍ ഉണ്ടായിരിക്കെ മനുഷ്യനു അല്ലാഹുവിന്റെ പ്രധിനിതി ആയിട്ടാണ് ഭൂമിയിലേക്ക് അയക്കുന്നത്. എത്രയും നല്ല ഒരു അധരവ്‌ മനുഷ്യനു കല്പിച്ചു നല്കാന്‍ ഭൂമിയില്‍ മറ്റേതൊരു ദര്‍ശനത്തിനു കഴിഞ്ഞിട്ടുണ്ട് ?
വാലും രോമവും കൊഴിഞ്ഞു പോയ മനുഷ്യന്‍ ഡാര്‍വിന്റെ സിദ്ദണ്ടാപ്രകാരം പിന്നെ എന്ത് വളര്‍ച്ച ആണ് നേടിയത്. ഒരു മൃഗ തുലയ്നയോ, കുറെ രസപ്രവര്തങ്ങളുടെ അകെ തുക ആയോ മനുഷ്യനെ കാണാന്‍ ഇന്നും ഒരു പദാര്‍ത്ഥവദികോ ,പരിണാമ വാദികോ താല്പര്യം ഉണ്ടാവില്ല. അത് കൊണ്ട് തന്നെ മനുഷ്യന്‍ അല്ലാഹുവിന്റെ ഒരു അതുല്യ സൃഷ്ടി ആണ്.



<< മുസ്ലീം ഹിന്ദു ക്രിസ്ത്യന്‍, വിശ്വാസി അവിശ്വാസി തുടങ്ങിയ വേര്തിരുവുകളെല്ലാം കാണുന്നതെങ്ങിനെ. ? അതിനാള്‍ ദൈവം കൊടുത്ത ചിന്ത ശേഷി ഒരുപോലെയല്ല എന്ന് വരും . ഒരുപോലെ അല്ലെങ്കില്‍ എന്തുകൊണ്ട് പലരിലും പലരീതിയില്‍ ചിന്താശേഷി കൊടുത്തുവിട്ട് എന്ന് ചോദ്യവും ഉയരും. പല അളവില്‍ ചിന്താ ശേഷി കൊടുത്തു എന്നതിനാലല്ലേ മനുഷ്യന്‍ പല തെറ്റുകളും ചെയ്യേണ്ടി വന്നത് എന്നതിനാല്‍ അതിനു കാരണക്കാരന്‍ അല്ലാഹു ആകുകയും , അപ്പോള്‍ മനുഷ്യന്റെ പുണ്യപാപങ്ങളുടെ അടിസ്ഥാനത്തില്‍ അവനെ ശിക്ഷിക്കാന്‍ അല്ലാഹുവിനു എന്തധികാരം എന്നും ചോദിച്ചാല്‍ താങ്കളുടെ ഉത്ടരം എന്തായിരിയ്ക്കും. >>>>


തീര്‍ച്ചയായും മനുഷ്യന്റെ പുണ്യ പാപങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കാന്‍ അല്ലാഹുവിനു അധികാരം ഉണ്ട്. കാരണം ഈ ലോകത്ത് മനുഷ്യനു മാത്രം ഉള്ള പ്രതെകത ആണ് ഇച്ചാ ശക്തി. ആത്മബോധം ഉള്ളവനാണ് മനുഷ്യന്‍. തെറ്റും ശരിയും വേര്‍തിരിച്ചു അറിയാനുള്ള കഴിവ്. മനുഷ്യന്‍ അള്ളാഹു സൃസ്ടിച്ചത് കൊണ്ട് നന്മ മാത്രം പ്രവര്‍ത്തിക്കാന്‍ ഉള്ള ഒരു സൃഷ്ടി ആണ് എന്നര്‍ത്ഥം ഇല്ല. മനുഷ്യനെ അള്ളാഹു സൃഷ്ടിക്കുന്ന സന്ദര്‍ഭം അതാണ് തെളിയിക്കുന്നത്. ആത്മ ബോധം , ഇച്ചാ ശക്തി, ക്രിയാത്മകത ഈ ത്രിമാന ഗുണങ്ങള്‍ ആണ് ഭൂമിയില്‍ മനുഷ്യനെ ഇതര ജീവികളില്‍ നിന്നും വ്യത്യ്സ്ടനക്കുന്നത് ‍ . നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള കഴിവ് മനുഷ്യനുണ്ട്‌. ഈ വിവേചന ശക്തി ആവശ്യമില്ലാത്ത അല്ലാഹുവിന്റെ ഇതര സൃഷ്ടികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ നിന്നും മനുഷ്യനെ വ്യ്തിരിക്തന്ക്കുന്ന മനുഷ്യന്റെ ഈ വിവേചന ശക്തി മൃഗങ്ങളെ പോലെ സഹജ ബോധത്തിന് നിയത്രിതം അല്ല.
ഈ വിവേചന ശക്തി മനുഷ്യനു ഒരു പരീക്ഷണം ആയി നല്കപെട്ടതാണ്. അത് തന്നെയാണ് മനുഷ്യന്‍ എന്ന സൃഷ്ടിയുടെ പ്രാധാന്യവും. അല്ലെങ്കില്‍ അള്ളാഹു ഉദ്ദേശിച്ചു ഈ ലോകത്ത് ഒരേ ചിന്തകളും പ്രവര്‍ത്തികളും നയിക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിച്ചാല്‍ നമ്മള്‍ നടത്തുന്ന ഈ സംവാദത്തിനു പോലും പ്രസക്തി നഷ്ടപെടും .

പിന്നെ ചിന്ത ശേഷി കൊടുത്തത് കൊണ്ട് മാത്രം മനുഷ്യന്‍ തെറ്റുകള്‍ മാത്രം ചെയ്യണം എന്നില്ല. ഈ ചിന്താശേഷി ക്രിയാത്മകമായി ഉപയോഗിക്കാനാണ് അള്ളാഹു മനുഷ്യര്‍ക്ക് പ്രവച്ചകമാരിലൂടെ ഉണര്‍ത്തിയത്.
"ഖള്‍ബു (ഹൃദയം) പരസ്പരം പോരാടുന്ന രണ്ടു സൈന്യങ്ങളുടെ യുദ്ധകളം ആണ്. നഫ്സു
അഥവാ മനുഷ്യന്റെ ലൌകിക പ്രകൃതിയുടെയും രൂഹു അഥവാ മനുഷ്യന്റെ ചൈതന്യ്തിന്റെയും .അതിനെ വ്യക്തിയില്‍ നിന്ന് വ്യക്തിയിലെക്കും ഭ്രുത്യ്നില്‍ നിന്ന് ഉജ്ജ്വലനായ ഈശ്വരനിലെക്കും ഉള്ള ഒരു വിക്ഷേപിണിയും സ്വീകരണി യും ആയി വിശേഷിപിച്ചാല്‍ എന്താണ് ? "
A.P.J.ABDUL KALAM - Guiding souls

അനന്യന്‍ said...

Argus said...

>>മനുഷ്യരുടെ ചിന്ത ശക്തിയുടെ ഫലമായി എന്ന് പറഞ്ഞതിനര്ത്ഥം എല്ലാവരും ഒരേ ചിന്തയുമായി വര്ത്തിതക്കുന്നു എന്നല്ല. ചിന്ത ശേഷി ഉള്ളത് കൊണ്ട് എല്ലാവരും ഒരേ രീതിയില്‍ ചിന്തികണം എന്നര്ത്ഥം ഇല്ലല്ലോ.<<

@Argus

ചോദിയ്ക്കുന്ന ചോദ്യങ്ങള്ക്ക്ല്ലല്ലോ താന്കള്‍ ഉത്തരം പറയുന്നത്. കഴിഞ്ഞ കമന്റിലെ എന്റെ ചോദ്യം ഒരിയ്ക്കല്‍ കൂടി വ്യക്തമാക്കാം.

൧. മനുഷ്യര്ക്ക് ‌ ഈ ചിന്താശക്തി നല്കികയത് അള്ളാഹു അല്ലേ?

൨. പരിണമിച്ചുന്ടായതല്ല, മറിച്ച് അള്ളാഹു സൃഷ്ടിച്ചതാണ് ചിന്തയെങ്കില്‍ എല്ലാവരിലും ഓരുപോലെ കാണേണ്ടതല്ലേ?

൩. ഇനി അഥവാ ചിന്താശക്തി ഒരുപോലെ അല്ലെങ്കില്‍ എന്തടിസ്ഥാനത്തിലാണ് അല്ലാഹു ഓരോരുത്തര്ക്കുംക വ്യത്യസ്തമായി ചിന്താശക്തി നല്കിനയത്. ?

൪. ഒരേപോലെ പ്രവര്ത്തിിയ്ക്കുന്ന ചിന്താശേഷിയല്ല മനുഷ്യനില്‍ ഉള്ളത് എന്നുള്ളത് തന്നെ പ്രകൃതി പ്രതിഭാസമായി ഉരുതിരിഞ്ഞുവന്നതാണ് ഈ ചിന്താശക്തിയും
(ദൈവകരങ്ങള്ക്ക്ി അതില്‍ പങ്കൊന്നുമില്ല) എന്നതിനല്ലേ കൂടുതല്‍ പ്രസക്തി. ?

൫. അല്ലാഹു നല്കി്യ ചിന്താശക്തിയുടെ അടിസ്ഥാനത്തില്‍ വേണം മനുഷ്യന്‍ പ്രവര്ത്തിുയ്ക്കാന്‍ എന്നാണെങ്കില്‍ “അല്ലാഹു വിധിച്ചത് സംഭാവിയ്ക്കും ” എന്ന്
പറയുന്നതിനെ എങ്ങിനെ താന്കള്‍ ന്യായീകരിക്കും? നടക്കേണ്ടത് വിധിയ്ക്കാന്‍ അല്ലാഹു ഉള്ളപ്പോള്‍ മനുഷ്യന് ചിന്താശേഷി നല്കിയത് എന്തിനു വേണ്ടി ?



“ചിന്തശേഷി ഉള്ളത് കൊണ്ട് എല്ലാവരും ഒരേ രീതിയില്‍ ചിന്തികണം എന്നര്ത്ഥം ഇല്ലല്ലോ” എന്ന താങ്കളുടെ വാദം സൃഷ്ടിയുടെ കാര്യം ചര്ച്ച ചെയ്യുമ്പോള്‍ പ്രസക്തമല്ല. കാരണം “ചിന്ത ശേഷി ഉള്ളത് കൊണ്ട് എല്ലാവരും ഒരേ രീതിയില്‍ ചിന്തികണം എന്നര്ത്ഥം ഇല്ലല്ലോ” എന്ന് പറയേണ്ടത് ഭൌതികവാദിയാണ്. കാരണം ഭൌതികവദിയുടെ അഭിപ്രായത്തില്‍ ചിന്താശക്തി എല്ലാവരിലും ഒന്നാകില്ല. എന്നാല്‍ സൃഷ്ടിയുടെ കാര്യം അങ്ങിനെയല്ലല്ലോ. ആദ്യം മേല്പ്പകറഞ്ഞ ചോദ്യങ്ങള്ക്ക്ശ ഉത്തരം നല്കു്ക. എന്നാല്‍ മാത്രമേ “ചിന്ത ശേഷി ഉള്ളത് കൊണ്ട് എല്ലാവരും ഒരേ രീതിയില്‍ ചിന്തികണം എന്നര്ത്ഥം ഇല്ലല്ലോ.” എന്നാ താങ്കളുടെ പ്രസ്താവനയ്ക്ക് ഒരു തീരുമാനം കൈക്കൊല്ലാനാകൂ.

അനന്യന്‍ said...

argus said..

>> ഈ വിവേചന ശക്തി മനുഷ്യനു ഒരു പരീക്ഷണം ആയി നല്കപെട്ടതാണ്. അത് തന്നെയാണ് മനുഷ്യന്‍ എന്ന സൃഷ്ടിയുടെ പ്രാധാന്യവും. <<



താന്കള്‍ ഇങ്ങനെ രണ്ടു വഞ്ചിയിലും കാലുവച്ചു സംസാരിയ്ക്കരുത്. മനുഷ്യനെ പരീക്ഷിക്കാനാണോ ദൈവം അവനു വിവേച്ചനശക്തി നല്കിയത്‌. പരീക്ഷണത്തിന്റെ പ്രസക്തി വരുന്നത് തന്നെ അജ്ഞാതമായ ഒരു സംഗതി കണ്ടുപിടിയ്ക്കേണ്ടി വരുമ്പോള്‍ ആണ്. മനുഷ്യന്‍ എന്ത് പ്രവര്ത്തിക്കുമെന്ന് ലാബിലിട്ടു പരീക്ഷണം നടതിയുട്ടു വേണോ സര്‍വശക്തനായ ദൈവത്തിനു കണ്ടെത്താന്‍? യുക്തിയില്ലാത്ത കാര്യങ്ങളെ യുക്തി കൊണ്ടു യുക്തമാക്കാന്‍ ശ്രമിയ്ക്കല്ലേ. അതെന്നും മുഴച്ചിരിയ്കും.

അനന്യന്‍ said...

argus said ...

>> അള്ളാഹു ഉദ്ദേശിച്ചു ഈ ലോകത്ത് ഒരേ ചിന്തകളും പ്രവര്‍ത്തികളും നയിക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിച്ചാല്‍ നമ്മള്‍ നടത്തുന്ന ഈ സംവാദത്തിനു പോലും പ്രസക്തി നഷ്ടപെടും . <<


ഇത്തരത്തിലുള്ള സംവാദത്തിനു പ്രസക്തിയുണ്ട് എന്നതു തന്നെയാണ് അല്ലാഹു ഇല്ല എന്നുള്ളതിന് തെളിവ്.
മനസിലാകുന്നുന്ടോ?

ചോദ്യങ്ങള്‍ക്കൊന്നു നേരിട്ടുള്ള ഒരുത്തരം ലഭിയ്ക്കുന്നില്ല. എങ്കിലും
ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടെ ?
ഈ അല്ലാഹു എന്തിനാണ് പ്രപഞ്ചം ശ്രുഷ്ടിച്ചതു!!?

അനന്യന്‍ said...

argus said .....

>> കുറെ രസപ്രവര്തങ്ങളുടെ അകെ തുക ആയോ മനുഷ്യനെ കാണാന്‍ ഇന്നും ഒരു പദാര്‍ത്ഥവദികോ ,പരിണാമ വാദികോ താല്പര്യം ഉണ്ടാവില്ല. അത് കൊണ്ട് തന്നെ മനുഷ്യന്‍ അല്ലാഹുവിന്റെ ഒരു അതുല്യ സൃഷ്ടി ആണ്. <<

ഇതങ്ങടു മനസ്സിലായില്ലല്ലോ ചങ്ങാതി. അക്ഷരത്തെറ്റ് സംഭാവിച്ചതാണോ ?

അനന്യന്‍ said...

argus said .....

>> പിന്നെ ചിന്ത ശേഷി കൊടുത്തത് കൊണ്ട് മാത്രം മനുഷ്യന്‍ തെറ്റുകള്‍ മാത്രം ചെയ്യണം എന്നില്ല. ഈ ചിന്താശേഷി ക്രിയാത്മകമായി ഉപയോഗിക്കാനാണ് അള്ളാഹു മനുഷ്യര്ക്ക്ി പ്രവച്ചകമാരിലൂടെ ഉണര്ത്തി യത്.
"ഖള്ബുാ (ഹൃദയം) പരസ്പരം പോരാടുന്ന രണ്ടു സൈന്യങ്ങളുടെ യുദ്ധകളം ആണ്. <<



മാനവധര്മ്മതങ്ങളെ നിയന്ത്രിച്ചു കൊണ്ട് ദൈവം മുകളിരിയ്ക്കുംപോള്‍ ചിന്താശേഷി ക്രിയാത്മകമാക്കി മനുഷ്യന്‍ എങ്ങിനെ ഉപയോഗിയ്ക്കും? എവിടെയിരുന്നുകൊണ്ടും കാര്യങ്ങള്‍ വെടിപ്പായി ചെയ്യാന്‍ ശക്തിയുള്ളപ്പോള്‍ ദൈവം എന്തിനു മറ്റൊരാളെ ഭൂമിയിലെക്കയയ്ക്കണം!!.? ഖല്ബി ലെ യുദ്ധക്കളവും അല്ലാഹുവിന്റെ സൃഷ്ടിയാണോ ?

Soorya said...

പണ്ട് ആനക്കാരന്‍ കുഞ്ഞിപ്പയെന്നൊരു വ്യാഖ്യാന ലാടനുണ്ടായിരുന്നു. ക്ള്ച്ച്
പിട്ക്കാതെ സ്ഥലം കാലിയാക്കി. ഇപ്പോള്‍ കാണാനില്ല. അത് തന്നെയാണോ ആര്‍ഗ്യൂസ്
മാമന്‍? അല്ലാഹു മനുഷ്യനെ പ്രതിനിധിയായിട്ട് അയച്ചുവെന്ന് മാമന്‍ പറയുന്നു.
ഇവടെയെന്താ പ്രതിനിധി സമ്മേളനം വല്ലതും നടക്കുന്നുണ്ടായിരുന്നോ മാമാ? ദൈവം
സര്‍വതും സൃഷ്ടിച്ചിട്ട് ബാക്കിയുള്ളവരും തന്റെ പ്രതിനിധിയും എന്ന ലൈനില്‍
ചിന്തിക്കാനുള്ള വിവേചന ബുദ്ധിയേ ദൈവത്തിനുള്ളോ? ഇതിനൊക്കെ എന്തെങ്കിലും
തെളിവ്? അതോ മാമന് വായില്‍ തോന്നിയ കോതയ്ക്ക് പാട്ടോ? നിരവിധി പൂക്കളുള്ള ഒരു
പൂന്തോട്ടം അവിടെയുള്ള ഒരു പൂവിനെ തന്റെ പ്രതിനിധിയായി തെരഞ്ഞെടുത്ത്
പൂഷ്പസംഗമത്തിനയക്കുമോ? അങ്ങനെയെങ്കില്‍ ആ പൂന്തോട്ടത്തിന്റെ ചെവിയില്‍
തിരുകേണ്ട പൂവിന്റെ പേര് കാതില്‍ മന്ത്രിക്കാമോ ആര്‍ഗ്യൂസ് മാമാ?

അനന്യന്‍ said...

argus said...

>>മനുഷ്യന്‍ അള്ളാഹു സൃസ്ടിച്ചത് കൊണ്ട് നന്മ മാത്രം പ്രവര്ത്തി ക്കാന്‍ ഉള്ള ഒരു സൃഷ്ടി ആണ് എന്നര്ത്ഥം് ഇല്ല. മനുഷ്യനെ അള്ളാഹു സൃഷ്ടിക്കുന്ന സന്ദര്ഭം് അതാണ് തെളിയിക്കുന്നത്.,,




ജീവിതത്തില്‍ നാം ചെയ്ത്‌ കൂട്ടുന്ന നന്മതിന്മകള്‍ മനുഷ്യസ്രഷ്ടങ്ങളാണോ ? മരണം വരെ ഒരു ജീവന് വന്നു കൂടേണ്ടതായ ഉയര്ച്ച താഴ്ചകള്‍ വിധിഹിതമാണെങ്കില്‍ മനുഷ്യന്‍ ഒരു കളിപ്പാവയാനെന്നു വരുന്നില്ലേ ?
മനുഷ്യനെ ആദരിക്കാനെന്നും പറഞ്ഞു മനുഷ്യനെ സ്വന്തം രൂപത്തില്‍ സൃഷ്ടിയ്ക്കുക, മുകളിരുന്നു കൊണ്ട് ഓരോന്ന് വിധിച്ചു കളിയ്ക്കുക, പാപവും പുണ്യവും ചെയ്യുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക, എന്നിട്ട് അവനെ പൂമാലയിട്ട് സ്വീകരിയ്ക്കുകയോ എണ്ണയിലിട്ട് പൊരിയ്ക്കുകയോ ചെയ്യുക, ഇത് മനുഷ്യനെ ആദരിക്കലല്ലല്ലോ , മനുഷ്യനെ വടിയാക്കലല്ലേ സുഹൃത്തേ ?
മനുഷ്യനെ അള്ളാഹു സൃഷ്ടിക്കുന്ന ആ സന്ദര്ഭംന ഏതാണ് ചങ്ങാതി ? ഒന്ന് വിശദീകരിക്കുമോ?

രവിചന്ദ്രന്‍ സി said...

'നാമവിടെ എത്തിയതെങ്ങനെ?'

രവിചന്ദ്രന്‍ സി said...

'സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍!'

ChethuVasu said...

Who will pay for the postage..?

ChethuVasu said...

Who will pay for the postage..?

JUSTINE THOMAS THONAKKARA said...

സുപ്പെരായി

രവിചന്ദ്രന്‍ സി said...

'ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം'