ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 27 July 2011

7. ഇറാനിലെ നിലവിളികള്‍

ശ്രീ.എന്‍.എം ഹുസൈന്‍  "വേഷം കെട്ടി ദഹിക്കുന്നവര്‍" എന്ന പോസ്റ്റിന് ഇട്ട മറുപടിയോടുള്ള പ്രതികരണം

പ്രിയപ്പെട്ട കെ.പി,
ഒരു വട്ടം കൂടി മാപ്പാക്കുക.
Iranian supreme leader
Ali Khamenei

Dear Sir,
(1) നൗഷാദ്: നൗഷാദ് പണം കൊടുത്താണ് ശിക്ഷയില്‍ നിന്ന് ഒഴിവായതെന്ന് ഞാന്‍ എഴുതിയില്ലല്ലോ 
മാന്യസുഹൃത്തേ. നൗഷാദിന്റെ പ്രാര്‍ത്ഥനയുടെ കാര്യത്തെ പരാമര്‍ശിച്ച് ഞാനാണെങ്കില്‍ ആ നാടിനെ സ്തുതിക്കും, കാരണം അവിടെ പണം കൊടുത്താല്‍ ശിക്ഷ ഒഴിവായിക്കിട്ടും എന്നല്ലേ എഴുതിയത്. തോന്നിയപോലെ വായിക്കുകയും സ്വന്തം നിലയില്‍ അര്‍ത്ഥം കല്‍പ്പിക്കുകയും ചെയ്യുന്നതിന് ഞാനെന്തു പിഴച്ചു?

(2) നൗഷാദിന് വേണ്ടി പണം കൊടുത്തോ എന്നത്: അത് വേറെ വിഷയമാണ്. പണം പിരിക്കാനുള്ള ഏര്‍പ്പാട് ഇന്നാട്ടില്‍ നടന്നതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. എന്തുവിലകൊടുത്തും ആ കണ്ണ് രക്ഷിച്ചെടുക്കാന്‍ മനുഷ്യസ്‌നേഹികളായ നാട്ടുകാരും പൊതുസമൂഹവും തീരുമാനിച്ചത് ഇസ്‌ളാമികശിക്ഷാരീതിയുടെ കടുത്ത ആരാധകനായ താങ്കളുടെ കരള് കലക്കിയിട്ടുണ്ടാവാം. പക്ഷെ വസ്തുതകള്‍ നിരാകരിക്കുന്നതിന് അതൊരു ന്യായീകരണമില്ല. ലോകം മുഴുവന്‍ അറിയുകയും രാഷ്ട്രത്തിന് തന്നെ മാനക്കേടാകുകയും ചെയ്തപ്പോഴാണ് അതില്‍ നിന്ന് ഊരണമെന്ന് സൗദി സര്‍ക്കാരും തീരുമാനിച്ചത്. അവസാനം അന്തരാഷ്ട്രസമ്മര്‍ദ്ദവും ഗതികേടും കൊണ്ട് മാപ്പ് കൊടുത്തെങ്കിലും അതിന്റെ പിന്നില്‍ പണം കൃത്യമായും കൈമറിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ സര്‍ക്കാരും അതിലൊരു വേഷം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി അന്ന് കുറെ ഉരുണ്ടുകളിച്ചത് ഓര്‍മ്മയില്ലേ. അതുവരെ മാപ്പ് കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞ് നിന്നവര്‍ പെട്ടെന്ന് തലയില്‍ തേങ്ങ വീണെന്ന പോലെ ദയാലുക്കളായതിന്റെ രഹസ്യമെന്തായിരിക്കും? മതാന്ധതമൂലം താങ്കള്‍ക്ക് എന്തും വിശ്വസിക്കാം. ആയിക്കൊള്ളു, പക്ഷെ  ഇതൊക്കെ വെട്ടിവിഴുങ്ങി കണ്ണുവീര്‍പ്പിച്ച് കാണിച്ചാല്‍ മറ്റുള്ളവര്‍ പേടിച്ചുകൊള്ളണമെന്ന ശാഠ്യം വേണ്ട. മതസമൂഹത്തില്‍ 'ദയ' എന്നുപറയുന്ന സാധനം വലിയ ചെലവുള്ള കാര്യമാണ് ചങ്ങാതി. 


മാപ്പ് കൊടുക്കില്ലെന്ന് അവസാനനിമിഷം വരെ ശാഠ്യം പിടിക്കുന്നത് നിരക്കുവര്‍ദ്ധന കൊതിച്ചാണെന്ന പ്രാഥമികപാഠം വിട്ടുകളയരുത്. നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുത്താല്‍ തങ്ങള്‍ സകുടുംബം ആത്മഹത്യ ചെയ്യുമെന്നാണ് അന്ന് ഭാര്യ സുലേഖ പരസ്യമായി പ്രസ്താവിച്ചത്. നൗഷാദ് ജയിയിലായതിന് ശേഷം 3 വര്‍ഷമായി സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും എതിര്‍കക്ഷി ഒരു കാരണവശാലും മാപ്പ് തരില്ലെന്ന വാശിയിലാണെന്നും അവര്‍ പറഞ്ഞു. (http://www.jihadwatch.org/2005/12/kerala-man-may-lose-eye-under-saudi-arabian-law.html). 


മാപ്പൊന്നും താങ്കള്‍ കിനാവുകാണുന്നതുപോലെ അത്ര എളുപ്പം കിട്ടില്ല. തലേന്നുവരെ ഒരു കാരണവാശാലും വിട്ടുവീഴ്ചയില്ലെന്ന് വാശി പിടിച്ചിരുന്ന (പണവും വേണ്ട-മാപ്പുമില്ല എന്ന കടുത്ത നിലപാട്)എതിര്‍കക്ഷി 'എന്തുകണ്ടിട്ടാണ്' സര്‍വ അവകാശവാദവും അവസാനം ഉപേക്ഷിച്ചെന്നാണ് താങ്കള്‍ കരുതുന്നത്? പണംനല്‍കി മോചിപ്പിച്ചു എന്ന് ലോകമറിഞ്ഞാല്‍ ഉണ്ടാകാവുന്ന അപഖ്യാതി ഭയന്ന് തിരശ്ശീലയ്ക്ക് പുറത്ത് ഡീല്‍ ഉറപ്പിച്ചതിനെ തെറ്റുപറയാനാവില്ല. അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നത് മന:പൂര്‍വം ഒഴിവാക്കുന്നു. 


എന്തായാലും ആ പാവം രക്ഷപെട്ടില്ലേ, അതുമതി. മാത്രമല്ല ഭാവിയില്‍ സമാനമായ പരിസ്ഥിതികളില്‍ കുടുങ്ങാനിടയുള്ളവര്‍ക്കും ഇത്തരം ഇടനിലകളും ഇടപെടലുകളും,  ഒരാശ്വാസമാണ്;ഈ നിയമം മാറാതിരിക്കുന്നിടത്തോളം കാലം. 'ചോരപ്പണം '(Blood money)സൗദിയില്‍ പലര്‍ക്കും വലിയ ചാകരയാണ്. അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതും അതിന്റെ ദുരുപയോഗം എത്രമാത്രം രൂക്ഷമാണെന്ന് തെളിയിക്കുന്നുണ്ട്. സഹായകരമായ ചില ലിങ്കുകള്‍: (1) സൗദിയിലെ ചോരപ്പണത്തിന്റെ നിരക്കുകള്‍: http://en.wikipedia.org/wiki/Diyya(2) സൗദിയില്‍ ചോരപ്പണത്തിന്റെ കുതിച്ചുയരുന്ന നിരക്കും പിന്നണയിലെ സാമ്പത്തിക കൊള്ളയും. വായിക്കുക, 2008 ജൂലെ 27 ലെ വാഷിംഗ്ടണ്‍പോസ്റ്റ്: http://www.washingtonpost.com/wp-dyn/content/article/2008/07/26/AR2008072601785.html)


(3) ടൈപ്പിംഗ് പിഴവ്-താങ്കള്‍ പിന്നീട് തിരുത്തി അല്ലേ? നല്ല കാര്യം. ഞാനത് കണ്ടില്ല. അതിന് മുമ്പ് തന്നെ മറുപടി എഴുതിയിരുന്നു. എന്തായാലും ഞാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് താങ്കള്‍ തന്നെ തെളിയിച്ചതിന് നന്ദി. ആദ്യം താങ്കള്‍ 'ശതമാനം' എന്നുതന്നെയാണ് എഴുതി പോസ്റ്റ് ചെയ്തത്. താങ്കള്‍ പോസ്റ്റിട്ട് ലിങ്ക് തന്നയുടനെതന്നെ ഞാനത് വായിച്ചിരുന്നു. എനിക്കത് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരുപക്ഷെ ടൈപ്പിംഗ് പഴിവായിരിക്കും എന്നുകരുതി. താങ്കളെപ്പോലൊരു പണ്ഡിതനെ അത് പൊക്കിപിടിച്ച് വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് 'ശതമാനം എന്തെന്നറിയാത്തവന്‍'എന്ന മാതൃകയില്‍ താങ്കള്‍ നടത്തുന്നതുപോലെ ഒരു വ്യക്തിഹത്യക്ക് മുതിരാതിരുന്നത്. പിഴവ് ആര്‍ക്കും പറ്റും. അത് തിരുത്തുന്നത് കൂടുതല്‍ സന്തോഷകരം. പക്ഷെ താങ്കള്‍ തെറ്റുവരുത്തിയിട്ട് പിഴവായിരിക്കും എന്നുമാത്രം പറഞ്ഞ എന്നോട് അരിശപ്പെടുന്നതെന്തിന്? താങ്കള്‍ക്ക് പിഴവ് പറ്റിയത് ഞാന്‍ വിട്ടുകളയുകയാണ് ചെയ്തത്. എന്തായാലും ഞാന്‍ മറുപടി എഴുതിയ സമയത്ത് താങ്കള്‍ തിരുത്തിയിട്ടില്ല. ആ ദിവസം രാത്രി മുഴുവന്‍ വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട് അടുത്ത ദിവസമായിരുന്നു പോസ്റ്റ് ചെയതതെന്ന് മാത്രം. 


ഇത്രയുമായ നിലയ്ക്ക് താങ്കള്‍ തിരുത്തിയതിനെപ്പറ്റി ഒരുവാക്ക്: താങ്കളത് സ്വയം ചെയ്തതല്ലെന്ന് പിന്നീട് താങ്കളുടെ ബ്‌ളോഗിന്റെ കമന്റ്‌ബോക്‌സ് വായിച്ചപ്പോള്‍ മനസ്സിലായി. ഒരു ബ്‌ളോഗര്‍ (വിപിന്‍)കണക്കറ്റ് പരിഹസിച്ചപ്പോഴാണത് തിരുത്തിയത്. ഇപ്പോഴെങ്ങനെയുണ്ട്? ഞാന്‍ പരിഹാസം ഒഴിവാക്കി, പിഴവ് ആഘോഷിച്ചില്ല. വിപിന്‍ എടുത്തിട്ട് അലക്കിതേച്ചപ്പോള്‍ താങ്കളത് വാങ്ങിക്കൂട്ടി, തിരുത്തി. എന്നിട്ട് കമന്റ് ഇട്ടയാളെ തിരിച്ചു പരിഹസിച്ചു! താങ്കള്‍ക്ക് മനസ്സിലാകുന്ന ഏക ഭാഷ ഇതുമാത്രമാണോ സര്‍?


Princess-basma-bint
സൗദി രാജകുമാരിയായ ബസ്മ (Princess-basma-bint-saud-bin)തന്നെ പറയുന്നത് സൗദിയിലെ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'അടിമ'കളാണെ('slaves')ന്നാണ്. ശിക്ഷളൊക്കെ എല്ലാവര്‍ക്കും ബാധകമായിരിക്കാം; പക്ഷെ ഫലത്തില്‍ ആത്യന്തികമായി സ്ത്രീകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്''-എന്നാണവര്‍ തുറന്നടിച്ചത്. എന്നാല്‍ അതൊന്നും ശരി-അത്തില്‍ ഇല്ലാത്ത കാര്യങ്ങളാണെന്നും അവര്‍ പറയുന്നുണ്ട്. അക്കണക്കിന് ശരി-അത്തിലുള്ള അസ്സല്‍ ശിക്ഷകള്‍ സഹിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥമാണെന്ന് പകല്‍പോലെ വ്യക്തമാണ്; മാനഭംഗം തെളിയിക്കാന്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണമെന്നതുള്‍പ്പെടെ. അതൊന്നും താങ്കള്‍ തേച്ചുമായ്ച്ചാല്‍ പോകില്ല.


“Punishments Should Be the Same For Men And Women…. [But] the Woman Is Always Punished… Within a System of Laws. That Do Not, In Fact, Exist In Our Shari’a“ (http://nmen.org/saudi-columnist-princess-basma-bint-saud-bin-abd-al-aziz-aal-saud-describes)

സൗദി രാജകുമാരി വരെ തന്റെ രാജ്യത്തെ സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന് പറയുമ്പോഴും ആ രാജ്യം ഡെന്മാര്‍ക്കിനേക്കാള്‍ ഭേദമാണെന്ന് മറ്റുചിലര്‍ വാദിക്കുന്നു! എന്താ പറയുക!!??


(4) ബലാല്‍സംഗം പല ശിക്ഷ: ഞാനെഴുതിയത് നൂറ് ശതമാനം ശരിയാണല്ലോ. ഒരേ കുറ്റത്തിന് പല ശിക്ഷയില്ല. ആളുംതരവുമനുസരിച്ച് ശിക്ഷ മാറ്റുന്നത് വിവേചനമാണ്. ഒരു കുറ്റത്തില്‍ ഒരാള്‍ വഹിച്ച പങ്കിനെ/ തോതിനെ ആധാരമാക്കി ശിക്ഷ ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ചിലരെ വെറുതെ വിടുകയും ചെയ്യും-അതൊക്കെ സാധാരണമാണ്. എന്നാല്‍ അതൊന്നും ഇവിടെ പ്രസക്തമല്ല. കുറ്റം ബലാല്‍സംഗമാണ്(rape). ബലാല്‍സംഗം നടന്നുവെന്ന് 'തെളിഞ്ഞതു'കൊണ്ടാണ് ശിക്ഷിച്ചത്. അതായത് മാനഭംഗം എന്ന കുറ്റം നടന്നുവെന്ന് മതകോടതിയില്‍ തെളിയിക്കപ്പെട്ടു. എന്താണതിന്റെ ശിക്ഷ എന്നാണിനി നോക്കേണ്ടത്. തല വെട്ടലാണോ? ശരി, 'നീതി' നടപ്പാകട്ടെ! ഒമ്പതു വര്‍ഷം തടവാണോ ശിക്ഷ, എന്നാലത് ചെയ്യൂ. ഇവിടെയെന്താണ് സംഭവിച്ചത്? ഒരു കൂട്ടര്‍ക്ക് 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ. ഇതേ കുറ്റത്തിന് മറ്റൊരുകൂട്ടര്‍ക്ക് കൂട്ടതലവെട്ടലും. ആദ്യവിഭാഗത്തില്‍ ആരുടേയും തലവെട്ടിയില്ല! രണ്ടാമത്തെ വിഭാഗത്തില്‍ ആര്‍ക്കും തടവുശിക്ഷയുമില്ല! രണ്ടും നടന്നത് ഒരേ നാട്ടില്‍, തെളിയിക്കപ്പെട്ട സമാനമായ കുറ്റത്തിന്. ഇത് നിയമം നടപ്പാക്കുന്നതിലെ വിവേചനമാണെന്ന് മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. തലവെട്ടലിന് പകരം 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ കൊടുത്തത് ഒരുപക്ഷെ മാനഭംഗം പൂര്‍ണ്ണമായും പൂര്‍ത്തിയാകത്തതുകൊണ്ടെന്നാണോ വാദം? 'അര ബലാല്‍സംഗം' (half rape) എന്നൊക്കെയുള്ള കുറ്റങ്ങളുണ്ടോ? 2 വര്‍ഷം ശിക്ഷ കിട്ടിയവന്‍ 20% കുറ്റം ചെയ്തിട്ടുണ്ടാവാം! ആഗ്രഹം പൂര്‍ണ്ണമായും നിറവേറാതെ കാരഗൃഹത്തിലടയ്ക്കപ്പെട്ട ആ ദൗര്‍ഭാഗ്യവാന്റെ കാര്യം ഒന്നാലോചിച്ചുനോക്കൂ. സ്വീഡനിലൊക്കെ കുറേനേരം കാമതുരമായി തുറിച്ചുനോക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നതുവരെ ബലാല്‍സംഗശ്രമത്തിന്റെ പരിധിയില്‍ വരുമെന്ന് വായിച്ചിട്ടുണ്ട്. ഇനി അതു വല്ലതുമാണോ എന്തോ?!

(5) മാനഭംഗം എന്നൊരു വകുപ്പില്ലെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് താങ്കള്‍ സൂചിപ്പിച്ച ഈ 2-9 വര്‍ഷം(റിപ്പോര്‍ട്ടുകളില്‍ 10 വര്‍ഷമെന്നും കാണുന്നുണ്ട്). ശിക്ഷ വ്യക്തമാക്കുന്നു. ഈ കേസില്‍ കൂട്ടബലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടിക്ക് കിട്ടിയതെന്താ? 'പരപുരുഷബന്ധ'ത്തിന്റെ പേരില്‍ എത്ര ചാട്ടവാറടിയാണ്  
ശിക്ഷ കിട്ടിയതെന്ന് ഓര്‍മ്മയുണ്ടോ സാറിന്? മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് പരസ്യമായ 90 ചാട്ടവാറടികള്‍! അപ്പീല്‍ പോയപ്പോള്‍ ശിക്ഷ ഉയര്‍ത്തി 6 മാസം ജയിശിക്ഷയും 200 ചാട്ടവാറടിയും! ഇതാണോ സര്‍ 'മാനഭംഗ'ത്തിന് സൗദിയിലെ ശിക്ഷ! എത്ര മനോഹരം! 'മാനഭംഗം' എന്ന കുറ്റം കൃത്യമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ ബന്ധുവല്ലാത്ത പുരുഷനൊപ്പം കാറിലിരുന്നു, പുരുഷനെ നോക്കി എന്നൊക്കെ പറഞ്ഞ് പരപുരുഷബന്ധത്തിന് ആ സ്ത്രീയെ ശിക്ഷിക്കുമായിരുന്നോ? കൂട്ട ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ടാലും കേസ് ജയിക്കണമെങ്കില്‍ ഇര എന്തെല്ലാം വ്യവസ്ഥകള്‍ പാലിച്ചിരിക്കണം?! പുരുഷന്‍മൊരൊന്നും അടുത്തുവരാതെ മാനഭംഗം നടക്കുന്നതെങ്ങനെ? ഇതെന്തു നിയമം!? ഇനി ആരെങ്കിലും സൗദിയില്‍ ഈ പരാതിയുമായി രംഗത്തുവരുമോ? കുറഞ്ഞപക്ഷം 'അക്രമം-ശരീരോപദ്രവം' തുടങ്ങിയ വകുപ്പ് പരിഗണിച്ച് ശിക്ഷിച്ചിരുന്നുവെങ്കില്‍പോലും ഇരയ്ക്ക് ഇത്ര ക്രൂരമായ ശിക്ഷ ലഭിക്കില്ലായിരുന്നു. വീണ്ടും പറയട്ടെ, കടലാസില്‍ എന്തൊക്കെയായാലും, ഇസ്‌ളാമികനിയമം അടിസ്ഥാനപരമായി 'മാനഭംഗം'അംഗീകരിക്കുന്നില്ല. അതൊക്കെ പരപുരുഷബന്ധമാക്കി അവരതിന് അവസാനം ഇരയായ സത്രീയേയും കൂട്ടുനിന്നുവെന്ന വാദമുന്നയിച്ച് പുരുഷനേയും കേസുവാദിച്ച വക്കീലിനെ വരെയും ശിക്ഷിക്കും. അതാണ് സൗദിയില്‍ യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്. സത്യത്തില്‍ ഈ കേസ് താങ്കള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിയുണ്ട്.

(6) ഹമുറാബി കോഡ്- നഷ്ടപ്പെട്ട അവയവത്തിന് പകരം ആ അവയവം, കൊലയ്ക്ക് മറുകൊല, കുറ്റം ചെയ്യുന്ന അവയവം വെട്ടുക എന്നൊക്കെയാണ് അതില്‍ പറയുന്നത്. 'കണ്ണിന് കണ്ണ് പല്ലിന് പല്ല്' എന്ന വാക്യത്തിന്റെ അര്‍ത്ഥമതാണ്.

‘a life for a life, and an eye for an eye, and a nose for a nose, and an ear for an ear, and a tooth for a tooth, and for wounds retaliation;’ but whoso remits it, it is an expiation for him, but he whoso will not judge by what God has revealed, these be the unjust'(Qur'an 5:45)http://en.wikipedia.org/wiki/Diyya

ബലാല്‍സംഗം നടത്തിയാല്‍ അവിടെ എന്താണ് ഛേദിക്കേണ്ടതെന്ന് ഊഹിച്ചുനോക്കൂ. ബലാല്‍സംഗം നടത്തിയാല്‍ പകരം ബലാല്‍സംഗം നടത്താന്‍ 'ബലാല്‍സംഗം'എന്നത് ഒരു അവയവമാണോ സര്‍? അപാരബുദ്ധി തന്നെ! ഇത്രയും പറഞ്ഞതുകൊണ്ട് ഒരു കാര്യംകൂടി, കൊലയ്ക്ക് മറുകൊലയാണ് ഹമുറാബി കോഡ്. അടിമയെ കൊന്നെങ്കിലും പ്രശ്‌നം പരിഹരിക്കാം. മാനഭംഗം ഒരു കുറ്റമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ തിരിച്ച് കുറ്റവാളിയുടെ ഭാര്യയേയോ സഹോദരിയേയോ അടിമയേയോ മാനഭംഗം ചെയ്തു തന്നെ 'നീതി' നടപ്പിലാക്കുമായിരുന്നു. പാകിസ്ഥാനിലൊക്കെ 'പ്രതികാരം വീട്ടാന്‍ മാനഭംഗം'(Revenge Rape) എന്ന മൃഗയാവിനോദം നിലവിലുണ്ടെന്നറിയുക.

(7) ആത്മഹത്യയുടെ കണക്ക്: ആത്മഹത്യ ചെയ്യാത്തവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് കരുതിയാവണം ഇത്തരം ചപലവാദങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്. യു.എന്‍ ഇന്‍ഡെക്‌സിലും മറ്റും 
ആത്മഹത്യാനിരക്ക്‌ ഒരു രാജ്യത്തിലെ ജീവിതനിലവാരം, ശാന്തി, സമാധാനം, സമത്വം, സുഭിക്ഷത, സംഘര്‍ഷം എന്നിവ നിര്‍ണ്ണയിക്കാനുള്ള നൂറുകണക്കിന് മാനദണ്ഡങ്ങളില്‍ ഒന്നു മാത്രമാണ്. ആത്മഹത്യയ്ക്ക് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് സാമൂഹികമായ പരിസ്ഥിതി. ആത്മഹത്യയും മാനഭംഗവുമൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത ഒരു രാജ്യത്ത് ആത്മഹത്യ കുറവാണെന്ന് വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! ഭൗമനരകങ്ങളായ ബംഗ്‌ളാദേശിലും സോമാലിയയിലും ആത്മഹത്യ കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കരുതി അവിടുത്തെ ജനങ്ങളൊക്കെ സന്തോഷത്തിലാണെന്ന് കണ്ടെത്തുന്നത് വിചിത്രം തന്നെ. ബംഗ്ലാദേശിലൊക്കെ കൂട്ടമരണവും കെടുതിയും നിത്യസംഭവങ്ങളാണ്. അതൊന്നും ഇനം തിരിച്ച് റിപ്പോര്‍ട്ട് ചെയ്യാനൊന്നും അവിടെ വ്യവസ്ഥയില്ല. എന്നാല്‍ വികസിതരാജ്യങ്ങളുടെ കാര്യമതല്ല. അവിടെ കൃത്യമായ ഡേറ്റയുണ്ട്. അവരത് അന്ത്ര്‍ദേശീയ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. മതപരമായ പാപബോധമാണ് ആത്മഹത്യാകേസുകള്‍ പുറത്തറിയിക്കാതിരിക്കാന്‍ പ്രധാന കാരണം. മറ്റൊന്ന് വികസിതമായ ഒരു നിയമ-നീതിന്യാവ്യവസ്ഥയുടെ അഭാവവും. ജയില്‍ പുള്ളികള്‍ക്ക് അടിവസ്ത്രം പോലും നിഷേധിച്ചിട്ട് കസ്റ്റഡി ആത്മഹത്യ ഒഴിവാക്കിയേ എന്നു വീമ്പിളക്കുന്ന പോലീസുകാരനെപ്പോലെയാണ് ചില രാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കുറവാണെന്ന വാദം. ആത്മഹത്യ ചെയ്യാന്‍ പോലും അനുവാദമില്ലാത്ത ഒരു ജനതയുടെ നിലവിളികള്‍ എന്നാണ് ഈ പണ്ഡിതകോവിദതന്‍മാര്‍ തിരിച്ചറിയുക?

(8) സൗദിയെക്കുറിച്ച് എഴുതാന്‍ ഉദ്ദേശമില്ലാതിരുന്നു. ഇറാനെക്കുറിച്ചെഴുതാനും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ എന്തെങ്കിലും രണ്ടുവരി കുത്തികുറിക്കണമെന്ന ശാഠ്യം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാകുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ.

ഇറാനെ ആക്രമിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ച ഏക മുസ്‌ളീം രാഷ്ട്രമാണ് സൗദി അറേബ്യ. ഇറാന്‍ സൗദിയേക്കാള്‍ ഭേദമാണെന്ന് സുന്നികള്‍ സമ്മതിക്കില്ല. അയത്തൊള്ള ഖൊമെനി എഴുപതുകളുടെ അവസാനം ഇറാനെ ഒരു ഇസ്‌ളാമിക റിപബ്‌ളിക്കാക്കി മാറ്റുകയുണ്ടായി. ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള ലോകത്തെ ഏറ്റവും വലിയ ഈ മുസ്‌ളീം രാജ്യത്തില്‍ ജനാധിപത്യമൊക്കെ 'വായുവില്‍ എഴുതി കൂട്ടിയതു'പോലെയാണ്. ഇറാനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യം എന്ന പദം പോലും ഇസ്‌ളാമികവിരുദ്ധമാണ്. പണ്ട് സദാം ഹുസൈനും ഹോസ്‌നി മുബാരക്കുമൊക്കെ തെരഞ്ഞെടുപ്പിന് നിന്നാല്‍ 98 ശതമാനം വോട്ടൊക്കെയാണ് ലഭിക്കുന്നത്. അള്ളാഹു വന്ന് തെരഞ്ഞെടുപ്പിന് നിന്നാല്‍ ഇത്രയും വോട്ട് ലഭിക്കുമോയെന്ന് സംശയമുണ്ട്. ഇറാനിലും തെരഞ്ഞെടുപ്പും വോട്ടിംഗുമൊക്കെയുണ്ട്. പക്ഷെ മതനേതൃത്വം തീരുമാനിക്കുന്നവരേ രാജ്യം ഭരിക്കൂ.

പരമോന്നതി നേതാവായ അലി ഖൊമൈനിയാണ് (Supreme Leader Ali Khamenei) സര്‍വസൈന്യാധിപന്‍. യുദ്ധം പ്രഖ്യാപിക്കാനും രാഷ്ട്രീയസംവിധാനം നിയന്ത്രിക്കാനുമുള്ള അധികാരവും അദ്ദേഹത്തിനാണ്. മിലിട്ടറി ഇന്റലിജന്‍സ്, സെക്യൂരിറ്റി ഓപ്പറേഷനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്. ജൂഡീഷ്യറി തലന്‍മാരെ നിയമിക്കുക, സ്റ്റേറ്റ് ടെലിവിഷന്‍ റേഡിയോ എന്നിവയുടെ തലവന്‍മാരെ നിയമിക്കുക, പരമോന്നതി മതഭരണസമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സിലെ 12 അംഗങ്ങളില്‍ 6 പേരെ നിയമിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ എല്ലാ അധികാരവും പരമോന്നത നേതാവിനാണ്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയാലേ ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ക്ക് മത്സരിക്കാനാവൂ. അതായത് 1979 ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനയനുസരിച്ച് ഇറാനില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായ മതാധിപത്യമാണെന്ന് പറയാം. അതിന് കീഴിലാണ് ദുര്‍ബലമായ ജനാധിപത്യവും പ്രസിഡന്റും വരുന്നത്.

നിലവിലുള്ള പ്രസിഡന്റും വലിയ തമാശക്കാരനും മതവെറിയനുമായ അഹമ്മദി നെജാദ്(ഇദ്ദേഹം ഹോക്‌സര്‍മാരുടെ ഇഷ്ടഭാജനം കൂടിയാണ്. നെജാദിന് മലയാളമറിയാമായിരുന്നെങ്കില്‍...)മനുഷ്യാവകാശധ്വംസനം, ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ്. മതപാദസേവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ദിവസം രണ്ടുനേരം 'പാലസ്തീന്‍ പാലസ്തീന്‍' എന്നു ജപിക്കും. പിന്നെ മണിക്കൂര്‍ ഇടവിട്ട് ഇസ്രേയേല്‍ വിരുദ്ധ പുല്യഭവുവും ഡിന്നറിന് അമേരിക്ക വറുത്തതും. ഭരിച്ചുപോകാന്‍ അവിടെ അതൊക്കെ തന്നെ ധാരാളം. ബാക്കിയൊക്കെ മതനേതൃത്വവും ആത്മീയനേതാവും നോക്കിക്കൊള്ളും.

(9) സ്ത്രീകളുടെ വിഷയത്തിലേക്ക് മാത്രം വരാം. 1963 ലേ വോട്ടവകാശം ലഭിച്ച, 
സ്ത്രീകളെ പാരാമിലിട്ടറിയില്‍ ചേരാന്‍ അനുവദിക്കുന്ന, അവര്‍ക്ക്‌ വിദ്യാഭ്യാസാവകാശം അനുവദിക്കുന്ന ഇറാന്‍ ഇക്കാര്യങ്ങളിലൊക്കെ സൗദിയേക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ്. എന്നാല്‍ വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി 'അരസാക്ഷി'മാത്രമാണ്. 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല.

സ്ത്രീ സാക്ഷരത 
വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളും മറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ രംഗത്തുവരുന്നുണ്ട്. പക്ഷെ ഭരണകൂടം അങ്ങേയറ്റം ദയാരഹിതമായാണ് ഇവരുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. സ്ത്രീകളുടെ ആവശ്യങ്ങളുന്നയിക്കുന്നത് 'ദേശവിരുദ്ധവും വ്യവസ്ഥാവിരുദ്ധ'വുമാണെന്നാണ് ഇറാനിയിന്‍ ഭരണകൂടം പച്ചയായി പ്രഖ്യാപിക്കുന്നത്(“acting against state security by propaganda against the system”.). കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

(10) ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 2007 ഒക്‌ടോബറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ സമാധാനപൂര്‍വം ഒരു റാലി നടത്തിയതിനാണ് ഈ യുവതികള്‍ക്ക് നാലു വര്‍ഷമായി വെളിച്ചം നിഷേധിച്ചിരിക്കുന്നത്. നോബേല്‍ സമ്മാന ജേതാവായ ഷെറിന്‍ ഇബാദിയുള്‍പ്പെടുള്ളവരുടെ പിന്തുണ ഈ പ്രതിരോധത്തിനുണ്ടെങ്കിലും ഇറാനിലെ മതഭരണകൂടം ഇതൊക്കെ പുല്ലുപോലെ കണ്ടാണ് മുന്നോട്ടുപോകുന്നത്(http://www.amnesty.org/en/news-and-updates/report/women-act-against-repression-and-intimidation-iran)

സമ്പൂര്‍ണ്ണ മതാധിപത്യം ഇറാനിയന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ജീവിതസാഹചര്യങ്ങളും വിശിഷ്യാ വനിതകളുടെ അവകാശത്തെ അതെങ്ങനെ നിര്‍വചിക്കുന്നു എന്നൊക്കെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. അതിനായി ചില ലളിതമായ സൂചനകള്‍ നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കാം.


(11) ''2008 സെപ്റ്റംബറില്‍ ടൊറണ്ടോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'സ്റ്റോണിംഗ് ഓഫ് സൊരയാ എം' (Stoning of Soraya M) എന്ന വിവാദചലച്ചിത്രം ഇന്നും ലോകമെമ്പാടും നിലനില്‍ക്കുന്ന മതശിക്ഷകളുടെ നേര്‍കാഴ്ചയാണ്. അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം. ഇസ്‌ളാമികകോടതി അവളെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്. ഇത് 'വഴിതെറ്റിയ' ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ്.



'പിശാച് ബാധിച്ച' സൊരയയെ ആദ്യം ആചാരപൂര്‍വം കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപ്പിച്ചശേഷം ഇരുകൈകളും പിറകോട്ട് വെച്ചുകെട്ടി ആഘോഷപൂര്‍വം ഒരു വലിയ മൈതാനത്ത് എത്തിക്കുന്നു. ഒരു വലിയ കുഴിയെടുത്ത് അവളെ കഴുത്തോളം മണ്ണിട്ട് മൂടിയശേഷം കല്ലുകള്‍ തെരഞ്ഞെടുക്കുന്നു. ഇത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. തീരെ ചെറിയകല്ലുകള്‍ മാറ്റിവെക്കണം. വലിയകല്ലുകളാകട്ടെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ഒറ്റ ഏറുകൊണ്ട് കുറ്റവാളി പെട്ടെന്ന് മരിച്ചാല്‍ ചടങ്ങിന്റെ ആവേശം കുറയുമല്ലോ! എറിയാന്‍ ആളെകിട്ടുമോ എന്ന സംശയം അസ്ഥാനസ്ഥാണ്. 'പിശാച് ബാധിച്ച' സ്ത്രീയെ എറിഞ്ഞുകൊന്നാല്‍ സ്വര്‍ഗ്ഗത്ത് ചെല്ലുമ്പോള്‍ പ്രത്യേക പ്രതിഫലമുണ്ട്. വന്‍ജനക്കൂട്ടമാണ് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നിടത്ത് തടിച്ചുകൂടുന്നത്. 'അല്ലാഹുഅക്ബര്‍' വിളിയോടെ സഹജീവിയുടെ ദുര്യോഗംകണ്ട് ആര്‍ത്തുവിളിക്കുന്ന ഈ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം വിചിത്രമാണ്.

സൊരയയുടെ രണ്ട് ആണ്‍മക്കളെകൊണ്ട് നിര്‍ബന്ധപൂര്‍വം അവളെ തള്ളിപ്പറയിച്ചു. മാതാവിനെ ആദ്യം കല്ലെറിയേണ്ട ദുര്യോഗവും ആ കുട്ടികള്‍ക്കുണ്ടായി. സ്വമാതാവിന്റെ‚ തല തകര്‍ത്ത് അവരും മതസ്വര്‍ഗ്ഗത്തേക്കുള്ള പാസ്സ് സ്വന്തമാക്കി. ഈ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ പലരും മതപീഡനം ഭയന്ന് ഇറാനില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയം തേടിയവരായിരുന്നു. ഇതൊക്കെ വെറും സിനിമാക്കഥയായി തള്ളാന്‍വരട്ടെ. കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇറാനിലെ അയത്തൊള്ള  മൊഹ്മദ് ഹഷേമി-ഷാറൗദി കല്ലെറിഞ്ഞ് കൊല്ലുന്നത് വിലക്കികൊണ്ട് 2002-ല്‍ ഔദ്യോഗിക മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. എന്നിട്ടും അതിനുശേഷം നിരവധിപേരെ ഇറാനില്‍ ഈ ശിക്ഷയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വസ്തുത. മിക്കതും പുറംലോകം അറിയാറില്ല. 2006 മേയില്‍ അബ്ബാസ് എച്ച് (Abbas H), മഹ്ബൂബ് എ (Mahbubeh. A) എന്നിവരെ വടക്കുകിഴക്ക് ഇറാനിലെ മസാദില്‍ (Mashhad) വെച്ച് കല്ലെറിഞ്ഞുകൊന്നിരുന്നു. 2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നാഷണണ്‍ റസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന സംഘടനയും മറ്റ് ചില മനുഷ്യാവകാശ സംഘടനകളും ഇത്തരത്തിലുള്ള മറ്റൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചൈയ്തിരുന്നു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ.

ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)

A scene from 'Stoning of Soraya M'
(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...

Basiji militia in Iran


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)


ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!

ശ്രീ.ഹുസൈന്‍, താങ്കള്‍ എ.ബി.സി ഇങ്ങോട്ടുതന്നപ്പോള്‍ ഞാനൊരു ചെറിയ ബി.ബി.സി അങ്ങോട്ടു തന്നിരുന്നു. കുത്തും കോമയുമൊക്കെ അരിച്ച് പെറുക്കിയ കൂട്ടത്തില്‍ അതിനോടൊന്നും പ്രതികരിച്ചു കണ്ടില്ല. ഏത് ലാറയാണെന്നും ചോദിച്ചിരുന്നു....അങ്ങനെ പലതും ഭവാന്‍ വിട്ടുകളഞ്ഞതായിരിക്കും. നിസ്സാരമായത് പരതി നടക്കുമ്പോള്‍ സാരമായ പലതും (ബോധപൂര്‍വം) അവഗണിക്കപ്പെടും.

(13) താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക. ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും.

(14) അമേരിക്കയെ നോക്കി കണ്ണുരുട്ടുന്നവര്‍, എത്ര അമേരിക്കന്‍ സ്ത്രീകള്‍ അമേരിക്ക സഹിക്കാനാവാതെ ഇറാനില്‍ അഭയം തേടി?, തിരിച്ചെത്ര ഇറാനിയന്‍ സ്ത്രീകള്‍ അമേരിക്കയില്‍ അഭയം തേടി എന്ന് വെറുതെ ഒന്നന്വേഷിക്കണം. ചുറ്റുവട്ടത്ത് ആദ്യംകാണുന്ന പത്ത് മുസ്‌ളീം യുവതികള്‍ക്ക് താങ്കള്‍ ഇപ്രകാരം ഒരു വാഗ്ദാനം നല്‍കിനോക്കുക:''സകുടുംബം അഫ്ഗാനിസ്ഥാനില്‍/പാകിസ്ഥാനില്‍/സൗദിയില്‍ പോയിജീവിക്കുക, എല്ലാ ജീവിതസാഹചര്യങ്ങളും ഏര്‍പ്പാടാക്കാം. കൃഷിസ്ഥലവും ഭവനവും ജോലിയുമൊക്കെയുണ്ടാവും. ഒന്നിനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല. കൂടെ നല്ലൊരുതുകയും സമ്മാനവുമുണ്ട്. ശുദ്ധമായ ഇസ്‌ളാമിക ശരി-അത്ത് ജീവിതം നയിച്ച് പെട്ടെന്ന് സ്വര്‍ഗ്ഗത്തിലെത്താം.'' ജനാധിപത്യ-മതേതര സമൂഹമായ കേരളത്തിലെ വിദ്യാഭ്യാസമുള്ള, പത്രം വായിക്കുന്ന പത്ത് സ്ത്രീകള്‍ക്ക് മുന്നില്‍ ഈ വാഗ്ദാനം വെച്ചാല്‍ അതിലൊരാളെങ്കിലും സമ്മതം പ്രകടിപ്പിക്കുന്നുവെങ്കില്‍ താങ്കള്‍ പറയുന്നതില്‍ കുറച്ചെങ്കിലും കാര്യമുണ്ടെന്ന് സമ്മതിക്കാം.

(15) വെറുതെ 'പൊതുബോധ'ത്തെ കുറ്റംപറയുകയും മറ്റുള്ളവരുടെ ചിന്താശേഷിയെ പരിഹസിക്കുകയും ചെയ്തുകൊണ്ട് കാര്യമില്ല. അതൊക്കെ പോകട്ടെ, സര്‍, താങ്കള്‍ പോകുമോ? ഇപ്പോഴുള്ളതിലും ഇരട്ടി സമ്പത്തും സൗകര്യങ്ങളും Hoax Reserach തുടരാനുള്ള സര്‍വസന്നാഹങ്ങളും ഒരുക്കി സകുടുംബം പൗരത്വമടക്കം വിളിച്ചാല്‍ പാകിസ്ഥാനിലേക്ക് /അപ്ഗാനിസ്ഥാനിലേക്ക് പോകുമോ? അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ താങ്കളുടെ ദേഹം വിറയ്ക്കുന്നില്ലേ? എഴുതി പതപ്പിക്കാനൊക്കെ എളുപ്പമാണ്. സൗദിയും ഇറാനുമൊക്കെ മഹത്തരമാണെന്ന് ഇവിടിരുന്നുകൊണ്ട് ലിങ്കിയും ക്വോട്ടിയും വീമ്പിളക്കുന്നതില്‍ കാര്യമില്ല. പാശ്ചാത്യലോകം മോശമാണെന്നും വിളിച്ചുകൂവാം. ആരും ശ്രദ്ധിക്കില്ല. പക്ഷെ ബുദ്ധിയും പ്രതിഭയുമുള്ള മുസ്‌ളീങ്ങള്‍ പാശ്ചാത്യലോകത്തേക്കാണ് വെച്ചുപിടിക്കുന്നത്. പാശ്ചാത്യലോകത്തെ മുസ്‌ളീങ്ങളാരും യാഥാര്‍ത്ഥ ശരി-അത്തിന്റെ ദേശങ്ങളിലേക്ക് പോയി വസിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. താങ്കളുടെ ഹോക്‌സ്‌കഥകള്‍ വായിച്ച് ബുദ്ധിയും പ്രതിഭയുമുള്ള ഏതെങ്കിലും മലയാളി മുസ്‌ളീം പാശ്ചാത്യലോകത്ത് പോകാനുള്ള അവസരം വേണ്ടെന്നു വെക്കുമോ? ജമീമാ ഗോള്‍ഡ് സ്മിത്ത് വിവാഹത്തിന് മുമ്പ് ഇമ്രാന്‍ഖാനുമായുണ്ടാക്കിയ വ്യക്തിഗത കരാറിലെ പ്രധാനയിനം ഇതായിരുന്നു: തനിക്ക് 
ആവശ്യമുള്ളപ്പോള്‍ ആ നിമിഷം പാകിസ്ഥാന്‍ വിട്ടുപോരാനുള്ള അധികാരം! സാര്‍, ഓര്‍ത്താലും, യാഥാര്‍ത്ഥ്യം ആഗ്രഹിച്ച് ഇല്ലാതാക്കാനാവില്ല;വസ്തുതകളെ സ്വപ്നം കണ്ട് ആട്ടിപ്പായിക്കാനും.

235 comments:

«Oldest   ‹Older   201 – 235 of 235
എന്‍ എം ഹുസൈന്‍ said...

ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുകയും പുറമേ ഒരു വര്‍ഷം ആറു ലക്ഷത്തി എണ്‍പത്തിമൂവ്വായിരം ( NATIONAL VICTIMS CENTER, AMERICA യുടെ 1990 ലെ കണക്ക്) സ്ത്രീകളെ മാനഭംഗം നടത്തുകയും ചെയ്യുന്ന, ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയുമായി മാനഭംഗത്തില്‍ മത്സരിച്ചാല്‍ ഇറാന്റെ അവസ്ഥ കുതിരയും ആമയും ഓടുന്നതുപോലെയാവില്ലേ പ്രൊഫ: രവിചന്ദ്രന്‍ ? ഒരു വര്‍ഷം ജയിലിലും പുറത്തുമായി എട്ടു ലക്ഷത്തിലേറെ പൌരന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയിലാണോ അതോ (താങ്കളുടെ കള്ളക്കണക്കു പ്രകാരം) "നൂറ് കണക്കിന്" പേരെ പീഡിപ്പിക്കുന്ന ഇറാനിലാണോ സംസ്കാരമുള്ളത്? ലക്ഷക്കണക്കിനു പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്താണ് "നൂറുകണക്കിന് " പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്തേക്കാള്‍ സംസ്കാരമുള്ളതെന്ന് താങ്കള്‍ ഏതു ‘ സാംസ്കാരിക കോഴ്സില്‍ ’ നിന്നാണു പഠിച്ചത് ? ആ കോഴ്സിന് ആധാരമായ ടെക്സ്റ്റുകള്‍ ഏതൊക്കെയാണ്?
ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം

kaalidaasan said...

>>താങ്കളുടെ "ആത്മനിഷ്ഠ" ചോദ്യത്തിനു മറുപടിക്കാന്‍ താല്‍പ്പര്യമില്ല.
താങ്കളുടെ കമന്റുകളുടെ എണ്ണം കൂട്ടുവാന്‍ എനിക്ക് ഒട്ടും ആഗ്രഹമില്ല.
ഉത്തരം കിട്ടാത്തതില്‍ പ്രതിഷേധച്ചു ഉടന്‍ തന്നെ കന്യാകുമാരി വിവേകാനന്ദ പാറയില്‍ കയറി തപസ്സിരിക്കുക.<<<



ഉത്തരം കിട്ടാത്തതില്‍ എനിക്ക് യാതൊരു വിധ പ്രതിഷേധവുമില്ല വിവേകേ. ഉത്തരം എനിക്കറിയാം. ഭൂരിഭാഗം മുസ്ലിങ്ങളും  ബിന്‍ ലാദനെ ഒരു ധീര രക്തസക്ഷിയായിട്ടാണു കാണുന്നത്. പക്ഷെ പലരും പുറത്തു പറയില്ല. ചുരുക്കം ചില മുസ്ലിങ്ങള്‍ പുറത്തു പറയും. തേജസിലെഴുതിയ ആള്‍ ആ വകുപ്പില്‍ പെടും. ഇംഗ്ളണ്ടിലും ഇന്‍ഡോനേഷ്യയിലുമുള്ള പലരും അതൊക്കെ തുറന്ന്നു പറഞ്ഞിട്ടുണ്ട്. ബിന്‍ ലാദന്‍ മരിച്ചപ്പോള്‍ അനേകായിരം മുസ്ലിങ്ങള്‍ ദുഖം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരൊക്കെ പര്‍ദ്ദ ധരിക്കാത്ത മുസ്ലിങ്ങളാണ്. താങ്കളുള്‍പ്പടെയുള്ള മറ്റുള്ള മുസ്ലിങ്ങള്‍ പര്‍ദ്ദ വലിച്ചിട്ട് മുഖം മൂടുന്നു.

ഒരു യഥാര്‍ത്ഥ മുസ്ലിമിന്‌ ലാദനെ രക്തസക്ഷികയായേ കാണുവാന്‍ സാധിക്കൂ. വിവേകിന്റെ മനസിലുള്ളതും അതു തന്നെ. അത് നേരെ പറയാന്‍ ആകാത്തതുകൊണ്ട് തേജസുകാരന്റെ വാക്കുകളിലൂടെ ഭംഗ്യം തരേണ അതൊക്കെ സൂചിപ്പിക്കുന്നു.

kaalidaasan said...

>>താങ്കള്‍ നിര്‍ദ്ദേശിച്ച തേജസ്സിലെ ലേഖനങ്ങള്‍ അടക്കം മാതൃഭൂമിയില്‍ വന്ന ലേഖനവും വിലയിരുത്തി “വസ്തുനിഷ്ഠമായ” കമന്റു ഇവിടെ പ്രതീക്ഷിക്കുന്നു..<<<


എന്തു കമന്റാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്?

ബിന്‍ ലാദനേപ്പറ്റിയുള്ള എന്റെ അഭിപ്രായം ഞാന്‍ പറയാം. കുര്‍ആനില്‍ താങ്കളുടെ പ്രവാചകന്‍ നിര്‍ദേശിച്ചതുപോലെ മുസ്ലിമായി ജീവിച്ചു രക്തസാക്ഷിയായ മരിച്ച ധീര യോദ്ധാവായിരുന്നു ബിന്‍ ലാദന്‍.
ഇതിലും വസ്തുനിഷ്ടമായ എന്തു കമന്റാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്.

kaalidaasan said...

>>വായനക്കാര്‍ക്ക് വേണ്ടി വീണ്ടും ഡോക്ടര്‍ സൂരജിന്റെ കമന്റു ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു..<<<


സൂരജ് മാത്രമല്ല മറ്റ് പലരും എന്റെ കമന്റുകള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. താങ്കളുടെ ഹുസൈന്‍ സാറും അടുത്തിടെ ഞാന്‍ എഴുതിയ കമന്റുകള്‍ ഡെലീറ്റ് ചെയ്തു. അമേരിക്കയിലെ ഒരു "യുദ്ധ ശാസ്ത്ര" പ്രസിദ്ധീകരണത്തില്‍ വന്ന ക്യാന്‍സര്‍ സംബന്ധമായ ഒരു ലേഖനം വായിച്കിട്ട് മനസിലാകാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനേപ്പറ്റി ഞാന്‍ എഴുതിയ കമന്റുകള്‍ പല പ്രവശ്യം അദ്ദേഹം ഡെലീറ്റ് ചെയ്തു. അത് ഞാന്‍ ഒര്‍ പോസ്റ്റാക്കി എന്റെ ബ്ളോഗില്‍ ഇട്ടിട്ടുണ്ട്. താങ്കള്‍ക്കും വായിക്കാം.

സോമാലിയയിലെ അല്‍ ശബാബ് എന്ന താങ്കളുടെ കൂട്ടുകാര്‍ ക്രിസ്തവ ചിഹ്നമായ സമോസ നിരോധിച്ചതിനേപ്പറ്റിയുമൊക്കെ വായിക്കാം.

http://kaalidaasan-currentaffairs.blogspot.com/2011/08/blog-post.html

kaalidaasan said...

>>ഉത്തരം കിട്ടാത്തതില്‍ പ്രതിഷേധച്ചു ഉടന്‍ തന്നെ കന്യാകുമാരി വിവേകാനന്ദ പാറയില്‍ കയറി തപസ്സിരിക്കുക.
ബ്ലോഗു വായനക്കാര്‍ താങ്കളെ "വിശുദ്ധകാളിദാസനായി" പ്രഖ്യാപിക്കുന്നതായിരിക്കും..<<<



ബ്ളോഗു വായനക്കാര്‍ക്ക് വേണ്ടി വിശുദ്ധനായിട്ട് എന്ത് നേട്ടം വിവേകേ. ആകുന്നെങ്കില്‍ ആകമാന ഇസ്ലാമിക ലോകത്തിനു വേണ്ടിയല്ലേ ആകേണ്ടത്. അള്ളാ പെട്രോളും ഇഷ്ടം പോലെ പട്ടിണിയും എക് കെ 47 കളും  നല്‍കി ആദരിച്ച ഇസ്ലാമിക ലോകത്തിനു വേണ്ടി. ഇസ്ലാമിന്റെ ധീര യോദ്ധാവായ ബിന്‍  ലാദന്‍ രക്തസാക്ഷിയായി വിശുദ്ധ പട്ടം നേടിയതുപോലെ. അത് വളരെ എളുപ്പമാണ്. ഏതെങ്കിലും കാഫറിങ്ങളുടെയോ(അവിശ്വസികളുടെ),അല്ലെങ്കില്‍ ഷിയാ മുസ്ലിങ്ങളുടെയോ അഹമ്മദിയ മുസ്ലിങ്ങളുടെയോ(കല്‍ക്കിക്കിഷ്ടമാകില്ല, കാര്യമാക്കണ്ട) പള്ളികളില്‍ ഒരു ബോംബ് വച്ചാല്‍ മതി. തേജസുള്‍പ്പടെയുള്ളവര്‍ വിശുദ്ധ പട്ടം ചാര്‍ത്തിത്തരും. അഹമ്മദിയപ്പള്ളികളിലോ ഷിയാപ്പള്ളികളിലോ ആണെളുപ്പം. അവിടെ നാസൊക്കെ പറഞ്ഞതുപോലെ ചുമടിറക്കി വയ്ക്കാന്‍ പോകുന്നതാണെന്നേ കാഫറിങ്ങള്‍ കരുതൂ. കരുതിക്കോട്ടെ. ഞമ്മനു കിട്ടാന്‍ പോകുന്നത് ഹൂറിമാരും, നിത്യബാലന്‍മാരും, മദ്യപ്പുഴകളുമല്ലേ.

രവിചന്ദ്രന്‍ സി said...

ലിങ്കുവിരോധികളുടെ അത്താഴം

Aakash :: ആകാശ് said...

വിവേക്,

ഇവിടെ “എന്‍റെ വസ്തുനിഷ്ഠമായ” കമെന്ടിനു എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. ബിന്‍ ലാദനെക്കുറിച്ച് മറ്റു മുഖ്യധാരാ മലയാള മാധ്യമങ്ങളില്‍ കാണാത്ത ഒരു വീക്ഷണം ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളൂ.. എന്‍റെ അഭിപ്രായം അതോടൊപ്പം എഴുതിയിരുന്നു. മറ്റുള്ളവര്‍ വായിച്ചു സ്വയംതീരുമാനിക്കട്ടെ.

ഇന്നത്തെ ചിന്തകരില്‍ ഞാന്‍ ആദരവോടെ കാണുന്ന ഒരാളാണ് നോം ചോംസ്കി. 9 11 നെ കുറിച്ച് ചോംസ്കി എഴുതുന്നതു വായിക്കപ്പെടെണ്ടത് തന്നെ. ഈ ലേഖനത്തിന് ഹിച്ചെന്‍സ് എഴുതിയ മറുപടിയും വായിക്കുക..

http://www.slate.com/id/2293541/

പിന്നെ, പ്രൊഫ.പി. കോയ, 'കലീം' എന്ന തൂലിക നാമത്തില്‍ എഴുതിയതില്‍
"ചരിത്രം നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണന്നു സൂചിപ്പിക്കുന്ന ഖുര്‍ആന്‍ നാഗരിഗതകളുടെ രൂപികരണത്തില്‍ നന്മയുടെ സംസ്ഥാപനം അടിസ്ഥാനപരമാണന്നു വിശദീകരിക്കുന്നു. അല്ലാഹുവിന്റെ ചര്യ അനുസരിക്കുന്നതാണ് നന്മ.".....

ഇത്രയും വായിച്ച സ്ഥിതിക്ക് ബാക്കി വായിക്കാന്‍ താല്‍പര്യം ഇല്ല എന്ന് അറിയിക്കട്ടെ. നന്ദി.

vivek said...

@ആകാശ്,
മറുപടി തന്നതില്‍ സന്തോഷം.

ഹിച്ചെന്സ്എഴുതിയതില്‍ നിന്നും
He(Chomsky) prides himself in a signature phrase on his stern insistence on "turning to the facts."
At the Telluride Film Festival in 2002, I found myself debating Michael Moore, who, a whole year after the attacks, maintained that Bin Laden was "innocent until proved guilty" (and hadn't been proven guilty).
In short, we do not know who organized the attacks of Sept. 11, 2001.
ഹിച്ചെന്‍സിന്റെ സ്റ്റൈറ്റിലുള്ള വിശ്വാസം ഇവിടെ പ്രകടമാവുന്നു.
This form of 9/11 denial doesn't trouble to conceal an unstated but self-evident premise, which is that the United States richly deserved the assault on its citizens and its civil society.
ഏതൊരു യുക്തിവാദിയും വസ്തുതകളെ വിട്ടു തന്റെ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു.
>>> പിന്നെ, പ്രൊഫ.പി. കോയ, 'കലീം' എന്ന തൂലിക നാമത്തില് എഴുതിയതില്
"ചരിത്രം നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണന്നു സൂചിപ്പിക്കുന്ന ഖുര്ആന് നാഗരിഗതകളുടെ രൂപികരണത്തില് നന്മയുടെ സംസ്ഥാപനം അടിസ്ഥാനപരമാണന്നു വിശദീകരിക്കുന്നു. അല്ലാഹുവിന്റെ ചര്യ അനുസരിക്കുന്നതാണ് നന്മ.".....
ഇത്രയും വായിച്ച സ്ഥിതിക്ക് ബാക്കി വായിക്കാന് താല്പര്യം ഇല്ല എന്ന് അറിയിക്കട്ടെ. നന്ദി. <<<
വായിക്കുക. തുടര്ന്ന് വായിക്കാതിരിക്കുക താങ്കളുടെയിഷ്ടം.
"മാര്‍ക്സിയന്‍ വിധിനിര്‍ണയവാദത്തില്‍ നിന്നും സോഷ്യല്‍ഡാര്‍വിനിസ്റ്റുകളുടെ സാമൂഹിക പരിണാമമെന്ന അപ്രമാദിത്വത്തില്‍നിന്നും
വ്യത്യസ്തമാണ് മനുഷ്യ ചരിത്രമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌."
http://www.prabodhanam.net/html/Quran_Special_2002/Lekanagal/Kaleem.pdf

ചരിത്രത്തെ വ്യത്യസ്ത പ്ലാറ്റ്ഫോര്മില്‍ നിന്നുള്ള വിലയിരുത്തലുകളെ വായിക്കുക എന്നത് ഏതു വിജ്ഞാനകുതുകികളും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്.

vivek said...

രവിചന്ദ്രന്‍,

ആകാശിനുള്ള എന്റെ കമന്റു "കമന്റുബോക്സില്‍" തിരിചിടുമെന്നു പ്രതീക്ഷിക്കുന്നു.
കമന്റിട്ടപാട് കണ്ടിരുന്നു. പിന്നെ നോക്കിയപ്പോള്‍ കണ്ടില്ല.
തിരിചിടുമെന്ന പ്രതീക്ഷയോടെ.

അപ്പൊകലിപ്തോ said...

ശ്രീ ജബ്ബര്‍ മാഷ്‌ ഇസ്ളാം വിടാനുള്ള ഒരു കാരണം (അദ്ധേഹം തന്നെ ഇവിടെ പറഞ്ഞിട്ടുള്ളത്‌) മനുഷ്യാരംഭം മുതല്‍ നിലനില്‍ക്കുകയും ഇസ്ളാമിണ്റ്റെ ആവിര്‍ഭാവ കാലത്തും നിലനിന്നിരുന്ന അടിമ വ്യവസ്തയില്‍ , അടിമപ്പെണ്ണിനെ ഭോഗിക്കാനുള്ള യജമാനണ്റ്റെ അവകാശത്തെ ഇസ്ളാം എതിര്‍ത്തില്ല എന്നതാണ്‌. അദ്ധേഹം പറയുന്നത്‌ :

"അടിമപ്പെണ്ണു ഭര്‍തൃമതിയാണെങ്കിലും അവളെ ഭോഗിക്കാനുള്ള അവകാശം ഉടമയ്ക്കാണെന്നു വെളിപാടിറക്കുന്ന അല്ലാഹുവിന്റെ മൂല്യമാനദണ്ഡം ആറാം നൂറ്റാണ്ടിലെ കാട്ടറബിയജമാനന്റെ ധര്‍മ്മബോധം മാത്രമാണെന്നു തിരിച്ചറിയാന്‍ ഇത്തിരി കോമണ്‍ സെന്‍സ് മാത്രം മതി"

അന്നത്തെ ജീവിതത്തിണ്റ്റെയും സമ്പത്തിണ്റ്റെയും ഒരു അവിഭാജ്യ ഘടകമായിരുന്ന അടിമ സമ്പ്രദായത്തില്‍ അല്ലാഹു ഇടപെട്ടതാണ്‌ ജബ്ബര്‍ മാഷിണ്റ്റെ വിശ്വാസം കെടുത്തിക്കളഞ്ഞതെന്നര്‍ഥം.

പക്ഷേ ഇത്തിരി കോമന്‍സെന്‍സും വോള്‍ട്ടേജും കൂടുതലുണ്ടെന്ന് കരുതുന്ന ശ്രീ രവിചന്ദ്രന്‍ പറയുന്നത്‌ ഇപ്രകാരം :

"യജമാനന്‍മാര്‍ കൂടുന്നത് തങ്ങള്‍ക്ക് നല്ലാതാണെന്നേ അടിമബോധം പേറുന്നവര്‍ ചിന്തിക്കൂ." - (ഇത്‌ മറ്റൊരു കോണ്ടെക്സ്റ്റില്‍ പറഞ്ഞതാണെങ്കിലും.)

അപ്പോല്‍ ശ്രീ ജബ്ബര്‍ മാഷിന്‌ ഇപ്പോല്‍ അതിണ്റ്റെ മനശാസ്ത്രവും പൊരുത്തവും മനസ്സിലായിട്ടുണ്ടെന്ന് കരുതുന്നു. ശാസ്ത്രത്തെ കുറിച്ച്‌ പറയുമ്പോല്‍ ചുവപ്പ്‌ കണ്ട കാളയെ പോലെ ചര്‍ച്ചയില്‍ നിന്ന് ഓടി ഒളിക്കുകയും , വേദങ്ങളെ കുറിച്ച്‌ പറയുമ്പോല്‍ ആഹ്ളാദചിത്തനായി മതത്തെ തെറിവിളിക്കുകയും ചെയ്യുന്ന ശ്രീ ജബ്ബര്‍ മാഷിനെ കുറിച്ച്‌ കൃത്യമായ ഒരു നിരീക്ഷണം ശ്രീ രവിചന്ദ്രന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്‌. അതിതാണ്‌ :

"താരതമ്യേന വോള്‍ട്ടേജ് കുറഞ്ഞവരാണ് മതപഠനരംഗത്ത് ഇടിച്ചുകയറുന്നതെന്നോര്‍ക്കുക."

മതത്തെ തെറിവിളിക്കാന്‍ അത്രയും വോള്‍ട്ടേജിണ്റ്റെ ആവശ്യമില്ലെന്നും അറിയുക. ഏത്‌ പൊട്ടനും അത്‌ സാധ്യമാവും.

അപ്പൊകലിപ്തോ said...

സുബൈറുമായി നടത്തിയ ചര്‍ച്ചയില്‍ (പതറിപ്പോയ) ശ്രീ രവിചന്ദ്രന്‍ മതത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിച്ച്കൊണ്ടെഴുതുന്നത്‌ ഇങ്ങനെ :

"പരിണാമം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് പലതവണ പറഞ്ഞിരിക്കുന്നു. ഞാന്‍ ഡാര്‍വിനേയും ഡോക്കിന്‍സിനേയും ഒന്നും വായിച്ചിട്ടില്ലെന്ന് തന്നെ ധരിക്കുക. നാച്ചുറല്‍ പ്രോസ്സസും നാച്ചുറല്‍ സെക്ഷനും വ്യതിരിക്തമായി തിരിച്ചറിയാനുള്ള വോള്‍ട്ടേജില്ലെന്നും അറിയുക."

high voltage -ള്ള 'വമ്പന്‍മാരും' മതത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വെമ്പുന്നതെന്തുകൊണ്ട്‌ ? എന്നിട്ടൊരു വെല്ലുവിളിയും :


"വേണമെങ്കില്‍ മതജ്ഞാനം നമുക്കൊന്ന് പരസ്പരം പരിശോധിക്കുന്നതിലും വിരോധമില്ല. ഏതൊരു ശരാശരി നാസ്തികനും അക്കാര്യത്തില്‍ ഒരു ശരാശരി മതവിശ്വാസിയേക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും."

അപ്പോല്‍ Mr. രവിചന്ദ്രനോട്‌ : നാസ്തികര്‍ വിമര്‍ഷിക്കുന്ന, ചരിത്രത്തില്‍ നടന്ന ചില സംഭവങ്ങള്‍ മാത്രമല്ലല്ലോ മതം. താഴെ കാണുന്ന ഇസ്ളാമിക ഫിനാന്‍ഷ്യല്‍ ടെര്‍മിനോളജിയെ പറ്റി താങ്കള്‍ക്കെന്തറിയാം.

Mudharabah, Wadiah, Musharakah, Murabahah, Ijar etc..

ഗൂഗില്‍ തപ്പാതെ വല്ലതും പറയാനറിയാമോ ????
നല്ല വോള്‍ട്ടേജുള്ള ആളാണെന്ന്‌ വീമ്പടിച്ചത്‌ കൊണ്ടാണ്‌. ഈ വോള്‍ട്ടേജുള്ള വാക്കുകള്‍ ചോദിച്ചത്‌. !!!

kaalidaasan said...

>>>>In short, we do not know who organized the attacks of Sept. 11, 2001.
ഹിച്ചെന്‍സിന്റെ സ്റ്റൈറ്റിലുള്ള വിശ്വാസം ഇവിടെ പ്രകടമാവുന്നു.<<<


കഷ്ടം,

പരിഹാസം പോലും താങ്കള്‍ക്ക് മനസിലാകുന്നില്ലല്ലോ. താങ്കള്‍ മുറിച്ചെടുത്ത ഭാഗത്തിന്റെ ബാക്കി കൂടി ഇവിടെ ഞാന്‍ പകര്‍ത്തി വയ്ക്കാം,

In short, we do not know who organized the attacks of Sept. 11, 2001, or any other related assaults, though it would be a credulous fool who swallowed the (unsupported) word of Osama Bin Laden that his group was the one responsible. An attempt to kidnap or murder an ex-president of the United States (and presumably, by extension, the sitting one) would be as legally justified as the hit on Abbottabad. And America is an incarnation of the Third Reich that doesn't even conceal its genocidal methods and aspirations. This is the sum total of what has been learned, by the guru of the left, in the last decade.

ഇത് രണ്ടുമൂന്നാവര്‍ത്തി വായിക്കുക. ബോള്‍ഡാക്കി കാണിച്ചിരിക്കുന്നത് ഒരു പത്തു പ്രാവശ്യവും.

kaalidaasan said...

>>>>"മാര്‍ക്സിയന്‍ വിധിനിര്‍ണയവാദത്തില്‍ നിന്നും സോഷ്യല്‍ഡാര്‍വിനിസ്റ്റുകളുടെ സാമൂഹിക പരിണാമമെന്ന അപ്രമാദിത്വത്തില്‍നിന്നും
വ്യത്യസ്തമാണ് മനുഷ്യ ചരിത്രമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌."<<<


ഇപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഇതു വരെ ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞിരുന്നത് കുര്‍ആന്‍ ശാസ്ത്ര പൊത്റ്റകം ആണെന്നായിരുന്നു. ഇപ്പോള്‍ അത് ചരിത്രപൊത്തകവുമായി.

kaalidaasan said...

>>>>ചരിത്രത്തെ വ്യത്യസ്ത പ്ലാറ്റ്ഫോര്മില്‍ നിന്നുള്ള വിലയിരുത്തലുകളെ വായിക്കുക എന്നത് ഏതു വിജ്ഞാനകുതുകികളും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്.<<<

എങ്കില്‍ പിന്നെ ഒറിജനലായ തോറയും ബൈബിളും വിലയിരുത്തിയാല്‍ പോരെ ഡ്യൂപ്ളിക്കേറ്റായ കുര്‍ആനെ എന്തിനു വിലയിരുത്തണം?

സാധാരണ ഒരു പുസ്തകം എഴുതിയതില്‍ നിന്നും അത് എഴുതിയ കാലത്തെ ജനതയുടെ ജീവിതരീതിയെങ്കിലും മനസിലാക്കാന്‍ ആകും. പക്ഷെ കുര്‍ആനില്‍ നിന്നും ഖുറൈഷികളുടെ ജീവിതത്തേപ്പറ്റീയോ അവരുടെ ആചാരരീതികളേപ്പറ്റിയോ പോലും മനസിലാക്കാന്‍ ആകില്ല. പിന്നെങ്ങനെ ഇത് ചരിത്രത്തെ വിലയിരുത്തുന്നു എന്നു പറയാനാകും.

vivek said...

വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരാള്‍ ഇവിടെ ശ്രമിക്കുന്നു.
വീണ്ടും വായിക്കുവാന്‍ ഇടുന്നു.

ഹിച്ചെന്‍സിന്റെ സ്റ്റൈറ്റിലുള്ള വിശ്വാസം ഇവിടെ പ്രകടമാവുന്നു.
This form of 9/11 denial doesn't trouble to conceal an unstated but self-evident premise, which is that the United States richly deserved the assault on its citizens and its civil society.
ഏതൊരു യുക്തിവാദിയും വസ്തുതകളെ വിട്ടു തന്റെ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു.
വസ്തുതതേടി സ്ഥാപിക്കുന്നതിന്നുപകരം സ്റ്റൈറ്റില്‍ വിശ്വാസമര്‍പ്പിക്കുന്നു.

രവിചന്ദ്രന്‍ സി said...

വെന്ററുടെ സുവിശേഷം

രവിചന്ദ്രന്‍ സി said...

ആദരണീയനായ അപ്പോ,

അങ്ങ് തക്കസമയത്ത് ഇടപെട്ടത് നന്നായി! വിലക്കിയില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് എല്ലാ പദങ്ങള്‍ക്കും ഉത്തരമെഴുതിയേനെ. അങ്ങയെപ്പോലുള്ളവര്‍ക്ക് പറ്റിയ ഒരു സാധാനം ഞാനിവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.വെന്ററുടെ സുവിശേഷം ദയവായി വായിച്ച് അഭിപ്രായമറിയിച്ചാലും. ഇല്ലെങ്കിലും വിരോധമില്ല.

kaalidaasan said...

>>>>വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരാള്‍ ഇവിടെ ശ്രമിക്കുന്നു.
വീണ്ടും വായിക്കുവാന്‍ ഇടുന്നു.

ഹിച്ചെന്‍സിന്റെ സ്റ്റൈറ്റിലുള്ള വിശ്വാസം ഇവിടെ പ്രകടമാവുന്നു.
This form of 9/11 denial doesn't trouble to conceal an unstated but self-evident premise, which is that the United States richly deserved the assault on its citizens and its civil society.-<<<


വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് താങ്കളാണ്. അത് ഇംഗ്ളീഷ് വായിച്ചിട്ട് മനസിലാകാത്തതുകൊണ്ടും. ചോംസ്കി പറഞ്ഞ അഭിപ്രായത്തേക്കുറിച്ചാണു ഹിച്ചെന്‍സ് എഴുതുന്നത്.

This form of 9/11 denial എന്നെഴുതിയത് , ചോംസ്കി ബിന്‍ ലാദനു 9/11 ലുള്ള പങ്കിനെ deny ചെയ്യുന്നതിനേപ്പറ്റിയാണ്. doesn't trouble to conceal എന്നു പറഞ്ഞാല്‍ ഒളിച്ചു വയ്ക്കാന്‍ പ്രയാസപ്പെടുന്നില്ല. എന്ത്? The United States richly deserved the assault on its citizens and its civil society. അമേരിക്കയുടെ പൌരന്‍മാരുടെ മേലും  സമൂഹത്തിന്റെ മേലും നടത്തപ്പെട്ട അതിക്രമം ശരിക്കും അര്‍ഹിക്കുന്നതാണ്.

ഈ വാക്കുകളുടെ പരിഭാഷ ഏകദേശം ഇങ്ങനെയാണ്.

ഇതുപോലുള്ള നിഷേധം വെളിപ്പെടുത്തുന്നത്, ചോംസ്കിയുടെ പൌരന്‍മാരുടെ മേലും  സമൂഹത്തിന്റെ മേലും നടത്തപ്പെട്ട അതിക്രമം അമേരിക്ക ശരിക്കും അര്‍ഹിക്കുന്നതാണ് എന്ന അഭിപ്രായമാണ്

ഹുസൈന്‌ ഇംഗ്ളീഷ് വായിച്ചിട്ടു മനസിലാകാതെ പല വിഡ്ഢിത്തങ്ങളും വളച്ചൊടിക്കലുകളും നടത്താറുണ്ട്. ഹുസൈന്‍ കളരിയില്‍ ഇംഗ്ളീഷ് പഠിച്ച താങ്കളുമതേ അഭ്യാസം പുറത്തെടുക്കുന്നു.

ഹിച്ചെന്‍സിന്റെ അഭിപ്രയമല്ല അവിടെ പരമര്‍ശിക്കുന്നത്. ചോംസ്കിയുടെ അഭിപ്രായത്തേപ്പറ്റിയുള്ള വിമര്‍ശനമാണ്. അത് ഹിച്ചെന്‍സിന്റെ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കുന്നത്, താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചിട്ട് മനസിലാകാത്തതുകൊണ്ടാണ്.

vivek said...

കാളിദാസന്‍ അസ്വസ്തപ്പെടാന്‍മാത്രം ഞാനിവിടെ ഒന്നും "വിവര്‍ത്തനം" നടത്തിയിട്ടില്ല.
എന്റെ ഉദ്ദേശമെന്തെന്നു കാളിദാസന് ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യനെന്നനിലക്ക് എല്ലാവരും പ്രതിഭകളാകണമെന്നില്ല. അതിനാല്‍ കാളിദാസന് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവില്ലാഴ്മയെ, ഗ്രാഹ്യമില്ലാഴ്മയെ തെറ്റായി കരുതുന്നില്ല. കാളിദാസന്‍ മുന്‍വിധിയോടെ വിഷയം സംബന്ധിച്ച "ആത്മനിഷ്ടം" മുന്കമന്റില്‍ പ്രകടിപ്പിച്ചതുമാണ്. അത് സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ വെപ്രാളം ഇവിടെ വായനക്കാര്‍ കാണുന്നു.
നോം ചോംസ്കി എഴുതിയത്.“നിയമത്തോട് അല്പമെങ്കിലും ബഹുമാനം അവകാശപ്പെടുന്ന സമൂഹങ്ങളെല്ലാം 'സംശയിക്കപ്പെടുന്നവനെ' പിടികൂടുകയും മാന്യമായ വിചാരണയ്ക്ക് വിധേയമാക്കുകയുമാണ് ചെയ്യുക. 'സംശയിക്കപ്പെടുന്നവനെന്ന്' ഉപയോഗിച്ചത് മനപ്പൂര്വം തന്നെ. ചരിത്രത്തിലെ തന്നെ ഏറ്റവും കൂലങ്കഷമായ അന്വേഷണങ്ങള്ക്ക് ശേഷം 2002 ഏപ്രിലില് അന്നത്തെ എഫ് ബി ഐ തലവന് റോബര്ട്ട് മ്യൂളര് മാധ്യമങ്ങളെ അറിയിച്ചത് സെപ്തംബര് 11 ആക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്താനില് വെച്ച ് നടന്നെന്ന് തങ്ങള് 'വിശ്വസിക്കുന്നുവെന്ന്' മാത്രമാണ്. അതിനപ്പുറം അവര്ക്ക് പറയാന് കഴിയില്ല. തങ്ങള് വിശ്വസിക്കുന്നുവെന്ന് മാത്രം എഫ്. ബി. ഐ. പറഞ്ഞത് എന്തുകൊണ്ടാണെന്ന് അന്ന് എല്ലാവര്ക്കും പെട്ടെന്ന് പിടികിട്ടി. കാരണം അതിന് എട്ടുമാസം മുമ്പും അമേരിക്കയുടെ കൈയില് ഒന്നും ഇല്ലായിരുന്നുവെന്ന് വ്യക്തമായതാണ്.”
“ഇന്നുവരെ ഗൗരവമുള്ള ഒരു തെളിവും അമേരിക്ക നല്കിയിട്ടില്ല. എന്നാല് ബിന് ലാദന്റെ കുറ്റസമ്മതം ഇതിനിടെ ഒരു പാട് തവണ ചര്ച്ച ചെയ്യപ്പെട്ടു. അതില് വലിയ കാര്യമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ബോസ്റ്റണ് മാരത്തോണ് നേടി എന്ന് ഞാന് 'വീമ്പിളക്കുന്നതില് ' കവിഞ്ഞൊന്നുമില്ല അതും. മഹത്തായ നേട്ടമെന്ന് കരുതുന്ന ഒന്നിനെക്കുറിച്ച് ഉസാമ വീമ്പിളക്കി, അത്ര തന്നെ.”http://www.mathrubhumi.com/story.php?id=185565
ഇവിടെ നോം ചോംസ്കി FBI ന്റെ "വിശ്വാസത്തെ" തള്ളിക്കളയുന്നു.അദ്ദേഹത്തിന്റെ നിലപാടിനെ വേണ്ടവിധത്തില്‍ ഹിച്ചെന്സനു പ്രതികരിക്കാന്‍പോലും കഴിഞ്ഞിട്ടില്ലന്നു പല നിരൂപകരും എഴുതിയത് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും.
ഹിച്ചെന്സനെ കുറിച്ച് എന്റെ കയ്യിലുള്ള പുസ്തകത്തില് പ്രമുഖ ഡേവിഡ് ഐക്മന് ഇങ്ങനെ എഴുതുന്നു.
“After Iran’s Ayatollah Khomeini issued his infamous death fatwa against Hitchens’s longtime friend British novelist Salman Rushdie for writing the novel The Satanic Verses, Hitchens courageously opened his apartment in Washington, D.C., to Rushdie as a hiding place, incurring the predictable shower of Islamist insults and threats. He has also deeply offended his former friends and colleagues of the left by strongly supporting U.S. invasion of Iraq and the toppling of Saddam Hussein, as well as by standing by Paul Wolfowitz in 2007 when Wolfowitz was under intense pressure to resign from the presidency of the World Bank. In 2002, after increasingly acrimonious debates in print with one of America’s principle leftist intellectuals, Noam Chomsky, over the nature of the threat of radical Islam, Hitchens resigned from The Nation, where he had been a columnist for ten years.” (page 23, The delusion of disbelief, David Aikman)

kaalidaasan said...

വിവേക്,

കാളിദാസനൊരു അസ്വസ്തതയുമില്ല. താങ്കളുടെ ഉദേശ്യമെന്തെന്ന് എനിക്ക് നന്നായി അറിയാം. ബിന്‍ ലാദന്‍ ധീരനും നിഷ്കളങ്കനുമായ ഒരു മുസ്ലിം രക്തസക്ഷിയായിരുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണാ ഉദ്ദേശ്യം.

കാളിദാസന്‍ മുന്‍ വിധിയോടെ തന്നെയാണിതേക്കുറിച്ച് അഭിപ്രായം എഴുതിയത്. കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഞാന്‍ എന്റെ കണ്‍മുന്നില്‍ കാണുന്നതാണിതൊക്കെ. ബിന്‍ ലാദന്‍ കുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഇസ്ലാമിക ഭീകരനായിരുന്നു എന്നാണാ മുന്‍ വിധി. അതു വച്ചുകൊണ്ടാണ്, നോം ചോംസ്കിയുടെയും ഹിച്ചെന്‍സിന്റെയും, താങ്കളുടെയും അഭിപ്രായങ്ങളെ സമീപിക്കുന്നതും. ആത്മനിഷ്ടം വ്യക്തിനിഷ്ടം എന്നൊക്കെയുള്ള ഉഡായിപ്പു കണ്ടാലൊന്നും ആ മുന്‍ വിധി മാറ്റാനും പോകുന്നില്ല.
വായനക്കാര്‍ എന്നു പറയുന്നത് ഒരു വിവേകല്ല. അവര്‍  ഇവിടെ വെപ്രാളം കാണുന്നുണ്ട് എന്ന് പറഞ്ഞിട്ടുമില്ല.

കാളിദാസന്‍ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് താങ്കളാണാക്ഷേപിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. അതേ ഞാന്‍ ചെയ്തുള്ളു.

ഹിച്ചിന്‍സിനു അമേരിക്കന്‍ സ്റ്റേറ്റിനേക്കുറിച്ചുള്ള അഭിപ്രായമെന്നു പറഞ്ഞ്, താങ്കളെഴുതിയത്, അദ്ദേഹത്തിന്റെ അഭിപ്രായമല്ല. അത് നോം ചോംസ്കിയുടെ അഭിപ്രായമാണ്. ആവര്‍ത്തിച്ച് താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ്, ഞാന്‍ ഇടപെട്ടത്.

ഇപ്പോള്‍ ജാള്യം മറയക്കാന്‍ ഹിച്ചെന്‍സിന്റെ മറ്റ് ചില അഭിപ്രായങ്ങളേപ്പറ്റി എഴുതുന്നു. നോം ചോംസ്കി ആരുടെയും പ്രവാചകനൊന്നുമല്ല. അദ്ദേഹത്തിന്റെ എഫ് ബി ഐ വിമര്‍ശനം അതുകൊണ്ട് എല്ലാവരും സ്വീകരിക്കേണ്ട ആവശ്യവുമില്ല. അദ്ദേഹത്തിന്റെ നിലപാടിനോട്, താങ്കള്‍ക്ക് വേണ്ട വിധം ,ഹിച്ചെന്‍സ് പ്രതികരിച്ചു എന്നു വരില്ല. അദ്ദേഹത്തിന്റെ നിലപാടനുസരിച്ചേ പ്രതികരിക്കൂ. ചോംസ്കിക്കും ഹിച്ചെന്‍സിനും ഏത് അഭിപ്രയവും എഴുതാം. അതിന്റെ കാരണം  അവര്‍ ജീവിക്കുന്നത് ഒരു സ്വതന്ത്ര സമൂഹത്തിലാണ്. ഹിച്ചെന്‍സ് എങ്ങനെ പ്രതികരിച്ചു എന്നതിനേക്കുറിച്ച് ഗൂഗിള്‍ സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ മാത്രം പ്രാധാന്യം ഞാന്‍ അതിനു നല്‍കുന്നില്ല.

ബിന്‍ ലാദാനെ വിചാരണ ചെയ്യേണ്ടതായിരുന്നു എന്നു തന്നെയാണ്, കാളിദാസന്റെയും അഭിപ്രായം. അത് ചെയ്യാത്തതിന്ന്‌ അമേരിക്കക്ക് അവരുടേതായ ന്യായീകരണമുണ്ടാകും. അമേരിക്ക അദ്ദേഹത്തെ വിചരണ ചെയ്താലും മറിച്ചൊരു വിധി വരാന്‍ സാധ്യതയില്ല. സദ്ദാം ഹുസൈനെ വിചാരണ ചെയ്തിട്ട് എന്തെങ്കിലും കൂടുതലായി സംഭവിച്ചില്ല. ബിന്‍ ലാദനെ പിടിച്ചു കൊണ്ടു പോയിരുന്നെങ്കില്‍  കുറെയധികം വിവേകുമാര്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കും. അവസാനം ലാദനെ അവര്‍ തൂക്കിക്കൊല്ലും.

സാല്‍മന്‍ റുഷ്ദിക്കു വേണ്ടി തന്റെ വീടിന്റെ വാതിലുകള്‍ ഹിച്ചെന്‍സ് തുറന്നിട്ടത് നല്ല കാര്യമാണ്. ഒരു താടി വച്ച സത്വം ഫത്വ പുറപ്പെടുവിച്ചു എന്നു വച്ച് അതിനു വഴങ്ങേണ്ട നട്ടെല്ലില്ലായ്മ അദ്ദേഹത്തിനുണ്ടായില്ല. ബിന്‍ ലാദനൊക്കെ പിന്തുടര്‍ന്ന ഭീകര ഇസ്ലാമിനെതിരെ അദ്ദേഹം ശക്തമായ നിലപാടുമെടുത്തതും ശ്ലാഖനീയമായ നടപടിയായിരുന്നു. ബിന്‍ ലാദന്റെ ആരധകനായ താങ്കള്‍ക്ക് അത് ഇഷ്ടപ്പെടില്ല. ലാദന്‍മാരെ പ്രീതിപ്പെടുത്തേണ്ട ബാധ്യത അദ്ദേഹത്തിനില്ല.

vivek said...

>>> കാളിദാസനൊരു അസ്വസ്തതയുമില്ല. താങ്കളുടെ ഉദേശ്യമെന്തെന്ന് എനിക്ക് നന്നായി അറിയാം. <<<

അസ്വസ്തതയില്ലാത്തവന്‍ എങ്ങിനെയാണ് ഇരിക്കപ്പൊറതിയില്ലാതെ ശ്രീ ആകാശിനിട്ട കമന്റില്‍ പ്രതികരിച്ചത്.
കാളിദാസനെ ഞാന്‍ അവഗണിച്ചതും മുന്കമന്റില്‍ കാണാം.
വസ്തുതയും വിശ്വാസവും തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്തവരെ ആദ്യമേ അവഗണിച്ചതതിനാലാണ്.
മറ്റുള്ളവരുടെ ഉദ്ദേശം കണ്ടെത്താനുള്ള തത്തയും കൂടുമായി ബ്ലോഗുതോറും നടക്കുന്ന കാളിപണിക്കര്‍ക്ക് ചില്ലറതുട്ടുകള്‍ ഇടുന്നു. കിട്ടുന്ന തുട്ടുകള്‍ കൊണ്ട് പശിയടക്കട്ടെ.

kaalidaasan said...

>>>അസ്വസ്തതയില്ലാത്തവന്‍ എങ്ങിനെയാണ് ഇരിക്കപ്പൊറതിയില്ലാതെ ശ്രീ ആകാശിനിട്ട കമന്റില്‍ പ്രതികരിച്ചത്.
കാളിദാസനെ ഞാന്‍ അവഗണിച്ചതും മുന്കമന്റില്‍ കാണാം.<<


ഇതൊരു പൊതു ചര്‍ച്ചാ വേദിയാണ്. ഇവിടെ വരുന്ന ഏത് കമന്റിനോടും ആര്‍ക്കും പ്രതികരിക്കാം.

അവഗണിക്കുന്നതൊക്കെ ഓരോരുത്തരുടെ സ്വകാര്യ വിഷയം.

ബിന്‍ ലാദന്‍ എന്ന ഇസ്ലാമിക ഭീകരനെ രക്തസക്ഷിയെടുക്കാനുള്ള തന്ത്രം കൊള്ളാം. പക്ഷെ എല്ലാവരും അംഗീകരിച്ചെനു വരില്ല.

kaalidaasan said...

>>>മറ്റുള്ളവരുടെ ഉദ്ദേശം കണ്ടെത്താനുള്ള തത്തയും കൂടുമായി ബ്ലോഗുതോറും നടക്കുന്ന കാളിപണിക്കര്‍ക്ക് ചില്ലറതുട്ടുകള്‍ ഇടുന്നു. കിട്ടുന്ന തുട്ടുകള്‍ കൊണ്ട് പശിയടക്കട്ടെ..<<

മറ്റുള്ള ബ്ളോഗുകളില്‍ നിന്നും കാളിദാസനെതിരെയുള്ള പരമാര്‍ശങ്ങള്‍ ബ്ളോഗുകള്‍ തോറും വിതരണം ചെയ്യുന്നതിനും കിട്ടുന്ന തുട്ടുകളുടെ അത്ര വരില്ല.

ഇതൊക്കെ വിതരണം ചെയ്യുന്ന താങ്കളുടെഉദ്ദേശ്യവും എനിക്കറിയാം.

രവിചന്ദ്രന്‍ സി said...


സുധീരയായ പെണ്‍കുട്ടി

രവിചന്ദ്രന്‍ സി said...

പ്രസാധകരായ ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക

'നാസ്തികനായ ദൈവദൂതന്‍ സംസാരിക്കുന്നു'

രവിചന്ദ്രന്‍ സി said...

ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....

Bone Collector said...

ഇസ്ലാമിന് താത്വികമായി ജനാധിപത്യത്തിന്‍റെ ചില വശങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ, അതിന്റെ നിര്‍മ്മാനാത്മക വശത്തെ പിന്തുനക്കുന്നുമുട്നു


dear friend,

njan eppozhanu changathiyude comment vayichathu...moone.. democracy venamo atho vendayo ?

Bone Collector said...

ഇസ്ലാമിന് താത്വികമായി ജനാധിപത്യത്തിന്‍റെ ചില വശങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ, അതിന്റെ നിര്‍മ്മാനാത്മക വശത്തെ പിന്തുനക്കുന്നുമുട്നു


dear friend,

njan eppozhanu changathiyude comment vayichathu...moone.. democracy venamo atho vendayo ?

Bone Collector said...

ഇസ്‌ളാമോഫോബിയ എന്നൊന്നുണ്ട്. അത് വളര്‍ത്തുന്നതില്‍ ജനങ്ങളും മാധ്യമങ്ങളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്.**

ഏറിയോ കുറഞ്ഞോ ഞാനും ഈ വീക്ഷണത്തില്‍ ഏതാണ്ടൊക്കെ താങ്കളുടെ പക്ഷത്ത്‌ തന്നെ. നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് സാമാന്യം നല്ല പങ്കുണ്ട്. അത്തരം ഒരു പശ്ചാത്തലത്തില്‍ പൊതുവില്‍ യുക്തിവാദി വീക്ഷണങ്ങള്‍ പൊതുബോധത്തിന്റെ അരികു ചേര്‍ന്നാണ് നില്‍ക്കുന്നത്‌ എന്ന് കാണാന്‍ കഴിയും. പൊതുബോധാമാവട്ടെ അധീശശക്തിയുടെ നിര്‍മ്മിതിയും. അത് തന്നെയാണ് യുക്തിവാദികളുടെ മതവിമര്‍ശനത്തിന്‍റെ പ്രധാന ദൌര്‍ബല്യങ്ങളില്‍ ഒന്ന്.
ente thalle !!! evan
enthokkeya parayunnathu..i think you niether accecpt its round nor oval shape or anything..you only accept that what in your holybook ..7th centuary ...evantokke comment kelkkumbol evide janikkendiyirunnlla ennu thonnnnu..

Bone Collector said...

Mudharabah, Wadiah, Musharakah, Murabahah, Ijar etc..


dear friends ,

dont click into that links given above..its an advice. once you click..............................................................................................................................YOU WILL LAUGH !!!!!!!

രവിചന്ദ്രന്‍ സി said...

പ്രസാധകരായ ഡി.സി ബുക്‌സിന്റ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'

ഇവിടെ

Anonymous said...

Veekshanam
ലൈഗീകതയ്ക്കിടെ ജോലിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്‍കുറ്റക്കാരനെന്ന് പ്രോസിക്യൂഷന്‍

22 October 2010

ജോലിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്‍കുറ്റക്കാരനെന്ന്
പ്രോസിക്യൂഷന്‍

ലണ്ടന്‍: ജോലിക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ
സൗദി രാജകുമാരന്‍ സൗദ് അബ്ദുള്‍ അസീസ് ബിന്‍ നസീര്‍ അല്‍സൌദ് (34)
കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍. ലിഫ്റ്റിനുള്ളില്‍ വച്ച്
മര്‍ദ്ദിക്കുന്നതിന്റെ ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൊലപാതകം നടത്തിയതിന് രാജകുമാരന് അര്‍ഹമായ ഏറ്റവും കടുത്ത ശിക്ഷ
നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വവര്‍ഗ ലൈംഗികതയെ
ഇഷ്ടപ്പെട്ടിരുന്ന രാജകുമാരന്‍ ജോലിക്കാരന് നേര്‍ക്ക് നടത്തിയ ലൈംഗിക
ആക്രമണത്തിനിടെയാണ് അയാള്‍ മരിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ജോലിക്കാന്റെ മുഖത്ത് ഉണ്ടായിരുന്ന കടിയേറ്റ പാട് ലൈംഗിക ആക്രമണം നടന്നതിനു
തെളിവാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. രാജകുമാരന്‍
സ്വവര്‍ഗാനുരാഗിയാണെന്നും മുമ്പും ജോലിക്കാരനു നേര്‍ക്ക് ലൈംഗിക വാഞ്ചയോടെ
ആക്രമണം നടത്തിയിട്ടുണ്ടെന്നും കൊലപാതകത്തിന് തെളിവായി ഹോട്ടല്‍ ലിഫ്റ്റിലെ
രഹസ്യ ക്യാമറ പിടിച്ചെടുത്ത രംഗങ്ങള്‍ പരിഗണിക്കണമെന്നും ജൂറിയോട് പറഞ്ഞു.

ബന്ദര്‍ മരിക്കുന്നതിനു മുമ്പ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്നും
ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പ്രോസിക്യൂഷന്റെ വാദത്തില്‍ പറഞ്ഞു.
ലണ്ടനിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ സൌദി രാജകുടുംബാംഗത്തിന്റെ മുറിയില്‍
ഫെബ്രുവരി 15 ന് ആണ് ബന്ദര്‍ അബ്ദുള്ള അബ്ദുള്‍ അസീസിനെ (32) മരിച്ച നിലയില്‍
കണ്ടെത്തിയത്. എന്നാല്‍, രാജകുമാരന്‍ കുറ്റം നിഷേധിക്കുകയും താന്‍
സ്വവര്‍ഗാനുരാഗിയല്ലെന്നും കോടതിയെ ധരിപ്പിച്ചു.


===============================================================


Mathrubhumi -

പരിചാരകന്റെ മരണം: സൗദി രാജകുമാരന് ബ്രിട്ടനില്‍ ജീവപര്യന്തം
21 Oct 2010
ലണ്ടന്‍: സ്വവര്‍ഗ ലൈംഗിക കേളിക്കിടെ പരിചാരകനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിന്
സൗദി അറേബ്യയിലെ സൗദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ നാസിര്‍ സൗദിന് (34) ബ്രിട്ടനിലെ
കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. സൗദിയിലെ അബ്ദുള്ള രാജാവിന്റെ കൊച്ചുമകനായ
സൗദ് ചുരുങ്ങിയത് 20 വര്‍ഷം ജയിലില്‍ കിടക്കണമെന്ന് ലണ്ടനിലെ സെന്‍ട്രല്‍
ക്രിമിനല്‍ കോടതി ജഡ്ജി ഡേവിഡ് ബീന്‍ ഉത്തരവിട്ടു.

ആരും നിയമവ്യവസ്ഥയ്ക്ക് അതീതരല്ല എന്നതുകൊണ്ടാണ് വേറൊരു രാജ്യത്തിന്റെ രാജകുമാരനെ
ഇത്തരമൊരു ശിക്ഷാവിധിക്കു വിധേയനാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ലണ്ടനിലെ
ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സൗദുമൊത്തു താമസിക്കുന്നതിനിടെ ഫിബ്രവരി 15-നാണ്
പരിചാരകന്‍ ബന്ദര്‍ അബ്ദുള്ള അബ്ദുള്‍ അസീസ്(32) കൊല്ലപ്പെട്ടത്. ശരീരമാസകലം
മുറിവേറ്റു ചതഞ്ഞ നിലയിലായിരുന്നു അനാഥനായ ബന്ദറിന്റെ മൃതദേഹം.

അസീസിനെ രാജകുമാരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഹോട്ടലിലെ
രഹസ്യക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിയിച്ചു.
സൗദി രാജാവിന്റെ മകളുടെ മകനാണ് സൗദ്. നയതന്ത്ര പദവി ഉപയോഗിച്ച് അറസ്റ്റു തടയാന്‍
അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്
സൗദ് ബ്രിട്ടനിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിനു പ്രത്യേക പദവിയൊന്നുമില്ലെന്നു
വ്യക്തമാക്കി ബ്രിട്ടിഷ് വിദേശകാര്യ വകുപ്പു നല്‍കിയ ഉപദേശപ്രകാരമാണ് പോലീസ്
അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു ശിക്ഷാവിധി. ''കൊലക്കേസില്‍
രാജകുമാരന്‍ ശിക്ഷിക്കപ്പെടുകയെന്നത് അസാധാരണമാണ്. പക്ഷേ, ആരും നിയമത്തിന്
അതീതരല്ല. പ്രതിയുടെ പ്രത്യേക പദവി പരിഗണിക്കുമ്പോള്‍ ഇതിലും കുറഞ്ഞ ശിക്ഷ
വിധിക്കാന്‍ പറ്റില്ല. ഇതിലും കൂടാനും പറ്റില്ല''- ജഡ്ജി വ്യക്തമാക്കി.
--------------------------------------------------------------------------------------

Anonymous said...

http://www.youtube.com/watch?v=D4aIrsrK5Yg
കൂടുതല്‍ യൂ ട്യൂബില്‍

http://www.youtube.com/watch?v=CoqlD0uSrTE

http://www.youtube.com/watch?v=abDg_WtSKfM&feature=related

محاكمة الأمير سعود بن عبدالعزيز ال سعود المتهم باللواط

http://www.youtube.com/watch?v=EPak9E-InHk

Anonymous said...

tracking...

രവിചന്ദ്രന്‍ സി said...

http://www.nytimes.com/2012/06/02/world/asia/afghan-rape-case-is-a-challenge-for-the-government.html?_r=1&smid=fb-share

«Oldest ‹Older   201 – 235 of 235   Newer› Newest»