Justice V.R Krishna Iyer |
ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം.
കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ പരീക്ഷണശാലയില്‍നിന്ന് ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.
ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?
ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!
കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍.
മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍' ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!
131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.
ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.
കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.
2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.
ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.
വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.
രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!
കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!
ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).
ലോകത്ത് ഏറ്റവും വലിയ തോതില്‍ ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി.
സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.
എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു.
അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.
യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു.
യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല.
ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)
കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ പരീക്ഷണശാലയില്‍നിന്ന് ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.
ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?
ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!
കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍.
മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍' ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!
131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.
ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.
കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.
2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.
ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.
വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.
രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!
കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!
ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).
ലോകത്ത് ഏറ്റവും വലിയ തോതില്‍ ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി.
സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.
എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു.
അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.
യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു.
യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല.
ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)
541 comments:
«Oldest ‹Older 401 – 541 of 541ഒന്ന് പോയി വന്നപ്പോഴേക്കും ചര്‍ച്ച വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെന്നു മനസ്സിലാവുന്നു.കാളിദാസന് വേണ്ടിയാണെങ്കിലും,സവര്‍ണ്ണ(ഭൂരിപക്ഷ) കോഡിന്‍റെ നിഗൂഢതകളില്‍ ഒന്ന് പോസ്റ്റ് ഉടമ തന്നെ വെളിപ്പെടുത്തിയത് നന്നായി.
വനിതാ കോഡ് എന്ന രീതിയില്‍ അവതരിപ്പിക്കപെട്ട ഈ ഭൂരിപക്ഷ കോഡ് ന്യൂനപക്ഷത്തെ പൊതുവായും മുസ്ലിങ്ങളെ പ്രത്യേകമായും ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ആല്‍ബര്‍ട്ട് ഐസ്റ്റിന്‍റെ ബുദ്ധിയൊന്നും വേണ്ട.
ഇവിടെ ആരെയും ടാര്‍ഗെറ്റ് ചെയ്യുന്നില്ല ഇത് കണക്കാണ്,കണക്ക് കണക്ക് തന്നെയാണ് എന്ന് വേണമെങ്കില്‍ കണക്കന്മാരെ പോലെ വനിതാകോഡ്കാര്‍ക്ക് വാദിക്കാം.എന്നാല്‍ ഇപ്പറയുന്ന കണക്കിന്‍റെ അര്‍ത്ഥം മുസ്ലിം പെണ്ണുങ്ങള്‍ മാത്രം പേറിന്‍റെ എണ്ണം കുറക്കണം എന്ന് തന്നെയാണ്.
ഒരു പെണ്ണിന് രണ്ടില്‍ ചില്ല്വാനം കുട്ടികള്‍ എന്ന ഈ കണക്ക് പറയുന്ന കണക്കന്മാര്‍ക്ക് പ്രകൃതി രഹസ്യങ്ങള്‍ അറിയുമോ...?
TFR 2.1 (TFR 3) എന്ന നിരക്കിന് മാത്രമേ പ്രകൃതി സന്തുലനം സാദ്ധ്യമാകൂ എങ്കില്‍,ആ നിരക്ക് കൈവരുത്താനുള്ള ശക്തി പ്രകൃതിക്കുണ്ടെന്ന് വിശ്വസിക്കാനുള്ള അവകാശം...ഒന്നും രണ്ടും സത്യമായ ജനന-മരണങ്ങളില്‍ പ്രകൃതിയെ പൂര്‍ണ്ണമായും ഭാരമെല്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് ഉണ്ട്.
പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട്, പരിഹസിച്ച് കൊണ്ട് പ്രകൃതിയുടെ മേല്‍ ഇടപെടല്‍ നടത്തുന്ന ജപ്പാന്‍ പ്രകൃതി ദുരന്തങ്ങളുടെ നാട് ആയി മാറിയത് യാദൃശ്ചികമാവില്ല.
പ്രകൃതി സന്തുലനം സാധ്യമാവാന്‍ TFR 2.1 എന്ന നിരക്ക് നേടിയെടുക്കണമെങ്കില് തന്നെ,അത് നേടിയെടുക്കാന്‍ ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടി എന്ന അപ്രായോഗിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ തന്നെ പ്രകൃതിക്ക് കഴിയും.
...അങ്ങനെ കുട്ടികളെ ഇല്ലാത്തവരും അത് പോലെ ഒന്നും രണ്ടും മൂന്നും നാലും കുട്ടികള്‍ ഉള്ളവരും സമൂഹത്തില്‍ തന്നെ ഉണ്ടാവും.അത് കൊണ്ടാണ് ഒരു വിഭാഗത്തിന്‍റെ TFR നിരക്ക് കൂടുന്ന സമയത്ത് തന്നെ മറ്റ് വിഭാഗങ്ങളുടെ നിരക്ക് കുറയുന്നത്.ജനന-മരണങ്ങളുടെ നിയന്ത്രണം പ്രകൃതിക്ക് തന്നെ ആയത് ഒരേ പ്രദേശത്തെ വ്യാത്യസ്ഥ ജനവിഭാഗങ്ങളുടെ ജനന-മരണങ്ങളുടെ നിരക്കുകള്‍ തമ്മിലൊരു സന്തുലനം സാധ്യമാക്കാന്‍ പ്രകൃതിക്ക് കഴിയുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
എല്ലാ മത വിശ്വാസികളും,തനിക്ക് അദൃശ്യമായ ഒരുപാടൊരുപാട് കാര്യങ്ങളെ കുറിച്ച് യഥാര്‍ത്ഥ ജ്ഞാനമുള്ള ആ ശക്തിയെ(വ്യാത്യസ്ഥ നാമവിശേഷണങ്ങളില്‍ ആണെങ്കില്‍ പോലും) പൂര്‍ണ്ണമായും ട്രസ്റ്റ് ചെയ്യുന്നത് കൊണ്ട്...ആ തീരുമാന ശക്തിയെ അവിശ്വസിച്ചു കൊണ്ടുള്ള,വെല്ലുവിളിച്ച് കൊണ്ടുള്ള നിയമങ്ങളെ നിസ്സാരമായി അവഗണിക്കും.
എന്നാല്‍ അങ്ങനെയൊരു ശക്തിയില്‍ വിശ്വസിക്കാത്ത മതമില്ലാത്ത മതേതര വാദികള്‍ എന്ന ലേബല്‍ സ്വയം എടുത്ത് അണിഞ്ഞവര്‍ക്കാണ് TFRലെ അന്തരം അസ്വസ്ഥതയും അസഹിഷ്ണുതയും ഉണ്ടാക്കുന്നത്.അവര്‍ തന്നെയാണ് ഒരു വിഭാഗത്തിന്‍റെ TFR നിരക്ക് കൂടുമ്പോള്‍ ഉഹോപോഹങ്ങളും തെറ്റിദ്ധാരണയും പ്രചരിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്നതും.
മുസ്ലിങ്ങള്‍ ജിഹാദികളെ സൃഷ്ടിക്കാന്‍ ആസൂത്രിതമായി TFR നിരക്ക് വര്‍ദ്ധിപ്പിക്കുയാണ് എന്ന് നിസ്സാരമായി ആരോപണം ഉന്നയിക്കുകയാണ് ഇവിടെ പലരും ചെയ്യുന്നത്.കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംഘടനകള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ജിഹാദികള്‍ക്ക് വേണ്ടി കുട്ടികളെ ഉണ്ടാക്കണമെന്നോ അല്ലെങ്കില്‍ വോട്ടിന് വേണ്ടി കുട്ടികളെ ഉണ്ടാക്കണമെന്നോ ഉള്ള പ്രാചാരണം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുകയാണ് മുസ്ലിം ദമ്പതികളുടെ ""കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന"" ഈ കുത്തിതിരിപ്പുകാര്‍ ചെയ്യേണ്ടത്.
Dear Mr. Kalidasan,
നിലവിലുള്ള 1.64,1.78,2.94(2000) ന്റെ അഗ്രിഗേറ്റിനെ മൂന്ന് കൊണ്ട് ഹരിക്കുകയല്ല മറിച്ച് ജനസംഖ്യയില്‍ വ്യത്യസ്തവിഭാഗങ്ങള്‍ക്കുള്ള വെയിറ്റേജുകൂടി കണക്കാക്കിയാണ് നാം TFR എടുക്കുന്നത്. എന്നാല്‍ വാസു അവതരിപ്പിച്ചിരിക്കുന്ന നിരീക്ഷണം വളരെ ശ്രധേയമാണ്. ഡേറ്റ പകര്‍ത്തിവെക്കുന്നതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ താങ്കള്‍ക്കത് കാണാനാകുന്നില്ലെന്നേയുളളു. കേരളത്തില്‍ 23-25 % മാത്രം ജനസംഖ്യയുളള ഒരു വിഭാഗതതിന് അത്രയും ശതമാനം വെയിറ്റേജ് നല്‍കിയാല്‍ യഥാര്‍ത്ഥതലത്തില്‍ കാര്യം നടക്കില്ല. എന്തൈന്നാല്‍ നവജാതശിശുക്കളില്‍ അവരുടെ ഭാഗധേയം 50 ശതമാനം കഴിയാന്‍ ഏറെ താമസമില്ല.
2007-2008 കാലയളിവില്‍ 3% വര്‍ദ്ധന കാണിച്ചുവെങ്കില്‍ ആ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2013 ല്‍ അത് 50 ശതമാനം കഴിയും. ചിന്തിക്കുക, 50 ശതമാനമുള്ള ഈ വിഭാഗത്തിന്റെ TFR ഏതാണ്ട് 3(2000). അപ്പോള്‍ യഥതഥമായി അവരുടെ വെയിറ്റേജ് 23-25% നുള്ളതാവാന്‍ പാടില്ല. അങ്ങനെ വന്നാല്‍ നാം പറയുന്ന 1.7 വെറും കടലാസ് നിരക്കാവും. യാഥാര്‍ത്ഥ ശരാശരി 2.3-4 ന് മുകളിലായിരിക്കും.
കൃഷ്ണയ്യര്‍ 2 കുട്ടികളില്‍ നിജപ്പെടുത്തണമെന്ന് പറഞ്ഞതാണ് TFR 2 എന്നു പറഞ്ഞത്. അല്ലാതെ കൃഷ്ണയ്യര്‍ TFR കുറിച്ച് സംസാരിച്ചുവെന്ന് ആരും പറഞ്ഞില്ല. ഞാന്‍ താങ്കളോട് പറയുകയായിരുന്നു. 2.1 സുസ്ഥിരനിരക്കാണെന്ന് താങ്കള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് താങ്കളുടെ ദുരഭിമാനം.
2..2 മുതല്‍ 2.5 വരെ വരുന്ന സാഹചര്യങ്ങള്‍ പകര്‍ത്തിവെച്ചതില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2 സുസ്ഥിരമാകില്ലെന്നറിയാന്‍ ഒരു റിപ്പോര്‍ട്ടും വായിക്കേണ്ടതില്ല. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മതി. താങ്കളുടെ സെക്‌സ് റേഷ്യോ ഉഡായിപ്പകള്‍ക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല. ആദ്യം എഴുതി 2 ആണ് സുസ്ഥിര നിരക്കെന്ന്. അതെന്തുകൊണ്ടല്ല എന്ന് വിശദീകരിച്ച് 2.1 ന്റെ കാര്യം പറഞ്ഞപ്പോള്‍ കേളത്തില്‍ 2 മതിയെന്നായി. കേരളത്തില്‍ 1056 സ്ത്രീകളില്‍ 1028 സ്ത്രീകള്‍ പ്രസവിച്ചാല്‍ മതിയെന്നായി. ആയിരം പുരുഷന്‍മാരാണോ ഈ 1028 സത്രീകളെ പ്രസവിപ്പിക്കേണ്ടത്.
താങ്കള്‍ എഴുതിവെച്ചതിലും കൂടുതല്‍ ഹൃദയാവര്‍ജ്ജകമായി എന്തുകൊണ്ട് മുഴുവന്‍ സ്ത്രീകളും പ്രസവിക്കില്ല എന്നതും എന്തുകൊണ്ട് മുഴുവന്‍ സ്ത്രീകള്‍ക്കും 2 കുട്ടിയുണ്ടാകില്ലെന്നും എനിക്കും വിശദീകരിക്കാം. വന്ധ്യത(അത് പുരുഷന്റെ ആയാലും മതി),ശിശുമരണം, വിവാഹം കഴിക്കാത്തവര്, ഉയര്‍ന്ന വിവാഹപ്രായം,കുട്ടികളുടെ അകാലത്തിലുള്ള മരണവും തൊട്ട് ആയിരിക്കണക്കിന് വസ്തുകള്‍ എഴുതിനിറയ്ക്കാം.
TFR 2 ആയാല്‍ സുസ്ഥിരനിരക്ക് ആകുമെന്നത് താങ്കളുടെ ഭാവനയാണ്. പറഞ്ഞുപോയതുകൊണ്ട് ന്യായീകരിക്കാനുള്ള വെമ്പല്‍. അതുകൊണ്ട് തന്നെ ഞാനത് അങ്ങനെ വിടുന്നു. സുസ്ഥിര വളര്‍ച്ചാനിരക്ക് 2..1 ഓ അതിനു മുകളിലോ ആണ്. ലോകത്തെവിടെയും അതു തന്നെ. പകര്‍ത്തിവെച്ചതിലും അങ്ങനെ തന്നെ. സെക്‌സ്‌റേഷ്യോ വെച്ച് സുസ്ഥിരനിരക്ക് കണക്കാക്കുന്ന പരിപാടി എങ്ങുമില്ല. റേഷ്യോ കുറഞ്ഞുവരുന്ന ജില്ലകളില്‍ സുസ്ഥിര നിരക്ക് കൂട്ടുകയും അല്ലാത്തിടത്ത് കുറയ്ക്കുകയും ചെയ്യാമെന്നൊക്കെ താങ്കള്‍ വാദിച്ചേക്കും. താങ്കള്‍ ബുദ്ധിമുട്ടി എഴുതിയതുകൊണ്ടു വായിച്ചു എന്നു മാത്രം കരുതിയാല്‍ മതി. താങ്കളുടെചിന്താശേഷിയെ പറ്റി No Comments.
മിസ്ടര്‍ കാളിദാസന്‍ :
താങ്കള്‍ ഞാന്‍ പരഞ്ഞതായ് എന്ന രീതിയില്‍ താങ്കള്‍ എന്തെങ്കിലും എഴുതി വക്കുന്നപരിപാടി നിരത്തണം എന്ന് ഞാന്‍ പല കുറി ആവശ്യപെട്ടിട്ടും താങ്കള്‍ അത് നിര്‍ബാധം തുടരുകയാണ് ..അത് താങ്കളുടെ രീതി..അതൊന്നും മാറ്റാന്‍ എനിക്ക് സാധ്യമല്ല
.. എന്തായാലും റിസര്‍ച്ച് നടത്തി താങ്കള്‍ മിനക്കെട്ടു ചിലത് 'കണ്ടു പിടിച്ച ' നിലക്ക് അത് വിശദീകരിക്കേണ്ട ബാദ്ധ്യത എനിക്കുണ്ട് ..പക്ഷ ഇത് കൊണ്ടും അസുഖത്തില്‍ വലിയ പുരോഗതി ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല .
താങ്കള്‍ ഞാന്‍ പറഞ്ഞതായി കാര്യങ്ങള്‍ അക്കമിട്ടു കൊടുക്കുന്നു അതിന്റെ മറുപടിയും :
(1 ) ഒരു കുട്ടിയുള്ളത് പുരോഗനത്തിന്റെ ലക്ഷണമാണെന്ന് ആവേശം കോണ്ടിട്ട്, ഇപ്പോള്‍ പറയുന്നു, രണ്ടില്‍ കൂടുതല്‍ കുട്ടികളു ഉണ്ടാകണമെന്ന്
മറുപടി :
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ തീര്‍ച്ചയായും ഉണ്ടാകണം എന്ന് ഒരിടിത്തതും ഞാന്‍ എഴുതിയിട്ടില്ല ..അത് താങ്കളുടെ ഭാവനയാണ് . തെറ്റിദ്ധരിപ്പിക്കാനുള്ള താങ്കളുടെ പ്രവണതയില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ് .എന്നാല്‍ രണ്ടു കുട്ടികളുള്ള കുടുംബങ്ങളെ പ്രോതസാഹിപ്പിക്കണം എന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. TFR 2 .1 ആയി കൊണ്ട് വരേണം എന്നതാണ് അഭികാമ്യം എന്നും എഴുതിയിട്ടുണ്ട് .. തീര്‍ച്ചയായും ചില കുടുംബങ്ങളില്‍ അപൂര്‍വ്വ മായിട്ടെങ്കിലും മൂന്നു കുട്ടികള്‍ ഉണ്ടാകാം ..പക്ഷെ ആ പ്രവണത നിര്ത്സാഹപ്പെടുതെണ്ടാതാണ് എന്നര്‍ത്ഥം.
(2 ) TFR 1.55 ഉള്ള ക്രിസ്ത്യാനികളും. 1.47 ഉള്ള ഹിന്ദുക്കളും അത് 2.1 ആക്കി ഉയര്‍ത്തി ഇവരുടെ അംഗസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂട്ടണം
മറുപടി :
ഞാന്‍ അങ്ങനെ പറഞ്ഞതായി ഒരിടത്തും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല ..വീണ്ടും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് :
ഞാന്‍ എഴുതിയത് ഇതാണ് :
എല്ലാ വിഭാഗങ്ങളും TFR രണ്ടിലെക്കെതിക്കുക എന്താണ് അഭികാമ്യം . തീര്‍ച്ചയായും അത് തന്നെയാണ് എന്റെ നിലപാട് .. കാരണം അല്ലാത്ത പക്ഷം ഇവിടെ താത്പര കക്ഷികള്‍ മുതലെടുപ്പ് നടത്തും .(അത് ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട് )
എന്നാല്‍ ഇതിന്റെ കൂടെ താഴെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട് - കാര്യങ്ങള്‍ തെറ്റി ദ്ധരിപ്പികാന്‍ മിടുക്കന്‍ അയ താങ്കള്‍ അതൊന്നും പക്ഷെ കാണില്ല ,
അത് ഇവിടെ കോട് ചെയ്യുന്നു :
"
(ജനസംഖ്യ വര്‍ദ്ധനവില്‍ ) വലിയ താത്പര്യമില്ലാതെ മാറി നില്‍ക്കുന്ന വിഭാഗങ്ങള്‍ ഉണ്ട് . അവര്‍ക്ക് സ്വീകര്യമായിരിക്കുന്നിടത്തോളം അവരുടെ TFR കുറഞ്ഞു തന്നെയിരിക്കട്ടെ .. അല്ലാതെ സര്‍ക്കാരോ മറ്റുള്ളവരോ പദ്ധതി തയ്യാറാക്കി കൂട്ടണം എന്ന് പറയുന്നില്ല . പക്ഷെ സന്തുലിതമായ സമൂഹത്തില്‍ അഭികാമ്യമായ ഒന്നാണ് ഇതു ( TFR 2 ) എന്നു മാത്രം .അതില്‍ ഒരു തര്‍ക്കവും ഇല്ല .
( മിസ്ടര്‍ കാളിദാസന്‍, താങ്കളുടെ കണ്ണിനു സെലക്ടീവ് വിഷന്‍ ബാധിച്ചിട്ടില്ല അന്ന് കരുതുന്നു )
അതായത്, സന്തുലിതമായ ഒരു സമൂഹത്തിനു പരസ്പരം കുറ്റങ്ങള്‍ ആരോപിക്കെപ്പെടാതിരിക്കാനും മാനസിക ചൂഷണത്തിന് വെധേയര്‍ ആകതിരിക്കാനും എല്ലാ വിഭാഗങ്ങളും ഒരു പോലെ വളരുക എന്നതാണ് അഭികാമ്യം എന്ന് പറയുമ്പോള്‍ തന്നെ ..ഏതെങ്കിലും വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് താങ്കള്‍ സാമുദായികമായി എണ്ണത്തില്‍ വളരേണ്ട ആവശ്യമില , തങ്ങളുടെ വ്യക്തി ജീവിതവും കുടുംബ ഭദ്രതയുമാണ് വലുത് എന്ന് കരുതി ഒരു കുട്ടിയില്‍ ഒതുക്കുകയാനെങ്കില്‍ അത് തടയേണ്ട കാര്യമില്ല എന്നര്‍ത്ഥം .. അത് അവരുടെ ചോയ്സ് ആണ് എന്ന് എഴുതി വച്ചത് ഈ ബ്ലോഗ് മുഴുവന്‍ റിസര്‍ച്ച് നടത്തിയ താങ്കള്‍ കണ്ടില്ല എന്നത് മനോഹരം ..താങ്കള്‍ കിടുവാണ് ഹേ കിടു !!
അതെ സമയം ഇപ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് തങ്ങള്‍ക്കു ജനന നിരക്ക് കുറവായിപ്പോയത് പ്രശനാമുണ്ടാക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ TFR രണ്ടിലേക്ക് ഉയര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതില്‍ അപാകതയില്ല .അതിനു വേണ്ടി രണ്ടു കുട്ടികള്‍ ഉള്ള ഫമിളികളെ അവര്‍ക്ക് പ്രോത്സാഹിപ്പിക്കവുന്നതാണ് .അതെ സമയം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ഫാമിലികള്‍ പ്രോത്സാഹിക്കപ്പെടാന്‍ പാടുള്ളതല്ല .
ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കുട്ടി ഉള്ള കുടുംബങ്ങള്‍ ഉള്ളത് കൊണ്ട് തങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞു പോയി എന്നത് കൊണ്ട് ആര്‍ക്കെങ്ങിലും പരിഭാവുന്ടെങ്കില്‍ രണ്ടു കുട്ടികള്‍ ഉള്ള കുടുംബങ്ങളെ അവര്‍ക്ക് പ്രോത്സാഹിപ്പിക്കവുന്നതാണ് .
contd..
contd from above:
( 3 ) അഭികാമ്യം എന്നു പറഞ്ഞാല്‍, അങ്ങനെ സംഭവിച്ചാല്‍ എനിക്ക് യാതൊരു വിരോധമോ എതിര്‍പ്പോ ഇല്ല എന്നു തന്നെയല്ലേ?
മറുപടി :
തീര്‍ച്ചയായും .അങ്ങനെ തന്നെ . ക്രിസ്ത്യാനികളോ , ഹിന്ദുക്കളോ , സിഖുകാരോ , പര്സികാലോ , ജൈനരോ , മുസ്ലീങ്ങലോ ആരാലായാലും അവരുടെ TFR രണ്ടില്‍ താഴെ ആണ് എങ്കില്‍ അത് രണ്ടിലെക്കുന്നതില്‍ എനിക്ക് വിരോധമോ എതിര്‍പ്പോ ഇല്ല.. പക്ഷെ അതിനു വേണ്ടി പ്രസവ മത്സരം നടത്തുന്നതിനോട് എനിക്ക് എതിര്‍പ്പ് ഉണ്ട് .. അവര്‍ക്ക് ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ വേണം എന്ന് അവരുടെ സമൂഹത്തോട് ആവശ്യപ്പെടാം .അതില്‍ എനിക്ക് എതിര്‍പ്പോ വിരോധമോ ഇല്ല .എന്നാല്‍ അതിനു വേണ്ടി ഈ വിഭാഗങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രോടസഹിപ്പിക്കണം എന്നതിനോട് എനിക്ക് എതിരഭിപ്രായം ഉണ്ട് . ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഉത്പാടിപ്പികാന്‍ നിര്‍ബന്ധം ചോലുതുന്നതിനോടും എതിരഭിപ്രായം ഉണ്ട് .പ്രോത്സാഹനം ആകാം നിര്‍ബന്ധം ആകരുത്
--------------------------------------------------------------------
താങ്കള്‍ ഇവിടെ എഴുതി വച്ച വിവിധ അബദ്ധങ്ങള്‍ എടുത്തു പറഞ്ഞു താങ്കളെ പിന്‍ തുടരാന്‍ ഒന്നും എനിക്ക് താത്പര്യമില്ല ..എന്റെ രീതി അതല്ല .ഒട്ടും താത്പര്യവും ഇല്ല . വിഷയമാണ് എനിക്ക് പ്രധാനം വ്യക്തി അല്ല . എന്റെ അഭിപ്രായം ഇവിടെ പറഞ്ഞു ..ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പലകുറി വിശദീകരണവും നല്‍കി ..താങ്കള്‍ക്ക് വേണമെങ്കില്‍ എടുക്കാം. തള്ളിക്കളയാം . എന്ത് വേണമെങ്കിലും ചെയ്യാം .. അത്രയെ ഉള്ളൂ ..
Dear Dr. Kaalidaasan,
തലക്കെട്ട് വിഷയവുമായി ബന്ധപെട്ട അനേകം ചോദ്യങ്ങള്‍ കിടക്കുമ്പോള്‍ താങ്കള്‍ സൌകര്യമുള്ളത് അടര്‍ത്തിയെടുത്ത് പയറ്റുകയാണല്ലോ.
മനസ്സിലാകഞ്ഞിട്ടാനെകില്‍ പറഞ്ഞോളൂ ഞാന്‍ വീണ്ടും കോപി പേസ്റ്റ് ചെയ്യാം.
>>>അങ്ങനെ ഒരു നിര്‍ദ്ദേശം ഞാന്‍ വച്ചിട്ടില്ല. വയ്ക്കാത്ത നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം എനിക്ക് പറയാന്‍ സാധിക്കില്ല. 27 October 2011 17:38<<<<
എന്റെ ചോദ്യം താന്കള്‍ എനിക്ക് 23 October 2011 08:43 ന്ന് തന്ന മറുപടിയില്‍ നിന്നും ഉണ്ടായതാണ്.
>>>>>ഇത്ര വരുമാനം ഉണ്ടായിട്ടും സര്‍ക്കാരിനു മദ്യ വില്‍പ്പനയെ ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍ പ്രശ്നം mismanagement ആണ്. വരുമാനത്തിന് ആനുപാതികമായി നികുതി പരിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു. 23 October 2011 08:43<<<<
സഖാവ് ഐസ്സക്കിനെ പോലുള്ളവര്‍ക്ക് തല പുകഞ്ഞു ആലോചിച്ചിട്ടും കിട്ടാത്ത ഒരു നിര്ധേഷമെല്ലേ?.
കേരളത്തിലെ ഒരുപാട് വീടുകളിലെ വീട്ടമ്മമാരുടെ കണ്ണീരിനുള്ള പരിഹാരമെല്ലേ?
എന്‍റെ ചോദ്യത്തിന്നു പ്രസക്തിയുണ്ട് മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കുന്നു.
ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്‌പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല്‍ മതി എന്ന നിര്ദ്ദേശം എന്താണര്ത്ഥടമാക്കുന്നത്?
വിഷധമാക്കിയാലും.
>>>1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
26 October 2011 01:08.<<<
അതില്‍ ഒരു പേടിയും ഭീക്ഷണിയുമില്ല. അതൊക്കെ കുഴിച്ചെടുക്കുന്ന താങ്കളുടെ മനസിനാണു രോഗം.
കേരളത്തിലെ പൊതു വീഥികളില്‍ മനുഷ്യര്‍ ഏറ്റുമുറ്റി ചകുന്നതും, പൊതു മുതല്‍ നശിപ്പിക്കപ്പെടുന്നതും ആയ കോമഡി സിനിമ കാണുന്നതില്‍ വിഷമമുണ്ട്. ഇതൊക്കെ മനസിന്റെ ഭാഗമായവര്‍ക്ക് വിഷമമുണ്ടാകില്ല.<<<<
വര്ഘീയ വികാരം കുത്തിപ്പൊക്കി കേരളത്തില്‍, ഇന്ത്യയില്‍ പല പല മുഖങ്ങളില്‍ കലാപങ്ങള്‍, കൊലപാതങ്ങള്‍ അന്നും ഇന്നും നല്ല രീതിയില്‍ കൊണ്ടാടുന്നുണ്ട്.
1959 ല്‍ നടന്നതിനു സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സ്വാശ്രയ വിഷയങ്ങില്‍ ശ്രിഷ്ടിക്കാന്‍ ശ്രമിക്കുകയും പരാജയപെടുകയും ചെയ്തു.
വിമോചന സമരം എന്ന തലക്കെട്ടില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ പത്രങ്ങളില്‍ അടിച്ചു വരികയും ഉണ്ടായി.
ഇവിടേയ്ക്ക് 1959നേ കൊണ്ടുവന്നത് ഞാനെല്ലെല്ലോ? ഇതിവിടെ എടുത്തിട്ടത് ഒന്നുകില്‍ ഈ വിഷയത്തില്‍ താങ്കളുടെ അറിവില്ലായ്മ. അല്ലെങ്കില്‍ താന്കള്‍ മനപ്പൂര്‍വ്വം എനിക്ക് നേരെ എറിഞ്ഞ താങ്കളുടെ "മതേതര ചൂണ്ട".
രണ്ടായാലും ഒന്നേ പറയാനുള്ളൂ "ഈ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടേണ്ട". ഏതു ഭാകതുനിന്നു വന്നാലും ശരി വര്‍ഗീയ, മത തീവ്രവാദകൊമാരങ്ങല്‍ക്കെതിരെ ഞങ്ങള്‍ പട പൊരുതുക തന്നെ ചെയ്യും.
ആഹരീ ധം തക് ലടെക........സംചാ....മതെതരന്‍?.
>>>>സ്വാശ്രയ വിഷയത്തില്‍ നിയമമുണ്ടാക്കിയിട്ട് എന്തു നേടി? ഭരണഘടനാപരമായി നിലനില്‍ക്കാത്ത ഒരു നിയമം ഉണ്ടാക്കിയത് കോടതി റദ്ദാക്കിയില്ലേ? എത്ര കുട്ടികളുടെ കാലൊടിഞ്ഞു. സിന്ധ് ജോയി ഇന്നും ഞൊണ്ടി നടക്കുന്നു. എത്ര കോടി രൂപയുടെ പൊതു മുതല്‍ നശിപ്പിക്കപ്പെട്ടു. ഒരദ്ധ്യാപകന്റെ ജീവന്‍ വരെ നഷ്ടപ്പ്പെട്ടു. എത്ര സാധ്യാ ദിവസങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമായി? അരാണതിനുത്തരവാദികള്‍? അതും കൂടി സഖാവ്, ഓലപ്പാമ്പിനേപ്പറ്റി ചിന്തിക്കുമ്പോള്‍ ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്?<<<<<
വര്ഘീയ കച്ചവടക്കാരില്‍ നിന്നു ഒന്നുമില്ലായ്മയില്‍ നിന്നും എന്ടെല്ലാം നേടിയെടുതോ അതെല്ലാം കേരളത്തിലെ നട്ടെല്ലുള്ള മതേതര വാദികള്‍ തെരുവില്‍ അടികൊണ്ടും നിയമ യുദ്ധം കൊണ്ടും നേടിയതാണ്. സ്വാശ്രയ വിഷയത്തില്‍ സമരം ചെയ്യുന്നതും അടി വാങ്ങുന്നതും
ഒരു പ്രത്യേക സമുദായതിന്നു വേണ്ടിയോ അവരുടെ കുടുംബത്തിന്നോ വേണ്ടിയല്ല എന്ന് ഓര്‍മിപ്പിക്കുന്നു.
ഇത് അവസനിചിട്ടുമില്ല ഇനിയും തുടരും.
ഇനി ഈ വിഷയത്തില്‍ നിയമ തടസ്സം എങ്ങിനെ വന്നു, നിയമതിന്നു പസക്തി എങ്ങിനെ കുറഞ്ഞു എന്ന് ഞാന്‍ വിവരിക്കുമ്പോള്‍... അഗ്രിമെന്ടിലും നിയമ നിര്മാനത്തിലും എവിടെ പാളിച്ച വന്നു എന്നന്വേഷിക്കുമ്പോള്‍... താങ്കള്‍ ബ്ലോഗ്ഗര്‍ അബ്ദുല്‍ ഖാധേര്‍ ഇ. കെ. യുടെ ഉപ്പൂപ്പാക് വിളിച്ചത് പോലെ എനിക്കത് അന്ധപ്പനില്‍ നിന്നും തുടങ്ങി......അച്ഛന്‍ കച്ചവടക്കാരെ കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞ വരികളിലേക് വരെ വരേണ്ടി വരും. അവസാനം താങ്കള്‍ "എന്‍റെ" സ്റ്റാന്‍ഡേര്‍ഡ് മെഷര്‍ ചെയ്യും.
തല്‍ക്കാലം അതിവിടെ വേണ്ട. ഇത് നമുക്ക് മറ്റൊരു വേദിയില്‍ വച്ച് നോക്കാം.
>>>സ്വാശ്രയക്കാരെ മൂക്കുകയറിടാന്‍ ഇറങ്ങി അവസാനം കോടതി സര്‍ക്കാരിനു മൂക്കുകയറിട്ടതൊന്നും സഖാവു കണ്ടില്ലായിരിക്കും.<<<<
ഇതിന്‍റെ കാരണം തൊട്ടു മുകളില്‍ എഴുതിയ വരികളില്‍ ഉണ്ട്.
ഇവിടേയും മുഴച്ചു കാണുന്നത് ഡോക്ടറുടെ "മതേതര" മുഖമാനെല്ലോ..!
ഈ വക നിയമങ്ങള്, നിയന്ത്രണങ്ങള്‍ ഒന്നും ഇവിടെ വേണ്ട മതസംഘര്‍ഷവും കലഹവുമൊക്കെ നാട്ടിലുണ്ടായിക്കോടെട തനിക്കൊന്നുമില്ല എന്ന് പറയാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ? ഇത്ര നിസ്സാരമായാണോ താങ്കളതിനെ കാണുന്നത്. അതാണോ ആ തിരുമനസ്സിലെ ആഗ്രഹം?.
>>>കണ്ണട ഒന്ന് മാറ്റി വച്ചാല്‍ കാണാം.<<<
ഹ ഹ ഹ.....ഇവിടേയും ഡോക്ടര്‍ക്ക് തെറ്റി. പ്രൊഫൈലില്‍ കാണുന്ന കണ്ണടയാണെങ്കില്‍ അത് പഴയ ഫോടോ ആണ്. ആ കണ്ണട എന്നോ മാറ്റി.
.............................................................................
>>>പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ തെണ്ടിപ്പോയേനെ എന്ന തിരിച്ചറിവിനെ ഞാന്‍ നമിക്കുന്നു.<<<
കണക്കിലെ കളികള്‍ തന്നെ ആണെല്ലോ താങ്കളുടെ തുരുപ്പ് ചീട്ട്?.
ഈ വിഷയുമായി കൂടുതലായി ഒന്നും ഞാന്‍ പ്രതികരിക്കുന്നില്ല. കാരണം ഞാന്‍ ഉത്തരം എന്നോ പറഞ്ഞു കഴിഞ്ഞതാണ്.
കണക്ക് വിഷയവുമായി വരുന്നതിനു മുമ്പ് താന്കള്‍ മനസ്സില്ലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കുക താങ്കള്‍ പറഞ്ഞു:
>>>>മദ്യ വില്‍പ്പനയില്‍ നിന്നും നല്ല വരുമാനം സര്‍ക്കാരിനുണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ പ്രവാസികളെ സര്‍ക്കാര്‍ ആശ്രയിക്കുന്നു എന്നതത്ര ശരിയാണോ? 23 October 2011 08:43<<<
>>>എന്റെ ചോദ്യം ഇതായിരുന്നു. പ്രവസികള്‍ കേരള ഖജനവിലേക്ക് എന്ത്ര തുക ങ്കുതിയയിഉ കൊടുകുന്നുണ്ട് എന്നായിരുന്നു. വളരെ കുറച്ചല്ലേ ഉള്ളു 25 October 2011 09:33<<<
ഞാന്‍ താങ്കള്‍ക്കു വ്യക്തമായ മറുപടിയും തന്നു:
>>>ഒരു പ്രവാസിയും കേരളവും തമ്മിലുള്ള ബന്ധം നേരെത്തെ തന്ന കോപ്പി പാസ്റ്റില്‍ ഉണ്ട്. 25 October 2011 18:23<<<
>>>NRI അക്കൌണ്ടില്‍ വരുന്ന പണം എത്രെയെന്നും അതിന്നു പ്രവാസിക്ക് നല്കുന്ന NRI interest എത്രെ എന്നും ഈ പണം സര്ക്കാലര്‍ എവിടെഎല്ലാം വിനയോഗിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ നികുതി കൊടുക്കാതത്തിന്റെ പ്രയാസം താങ്കള്ക്കു മാറിക്കിട്ടും.25 October 2011 18:25<<<
ഞാന്‍ പറഞ്ഞത് എന്താണെന്ന് പോലും മനസ്സിലാക്കാതെ ഇതിനു താങ്കള്‍ എനിക്ക് തന്ന മറുപടി:
>>>NRI ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുകൊണ്ടാണ്, അവര്‍ക്ക് കൂടിയ പലിശയും, പലിശക്കുള്ള നികുതി ഒഴിവാക്കി കൊടുക്കുന്നതും 26 October 2011 08:21<<<
ഈ മറുപടിക്ക് THE GREATEST NONSENSE OF THIS CENTURY എന്നേ വിശേഷിപ്പിക്കാവു.
ഇതിനെ മറികടക്കാന്‍ താങ്കളുടെ ഒരു കണക്കിനും ഇനി കഴിയാന്‍ പോകുന്നില്ല. പ്രവാസിയായിരുന്ന താങ്കളുടെ ഈയൊരു ഉത്തരം മാത്രം പോരെ പ്രവാസി കാര്യങ്ങളില്‍ താങ്കളുടെ അറിവിനെ അളക്കാന്‍.
ഇനി സ്വാശ്രയ വിഷയത്തിലും ഉണ്ട് പ്രത്യേകമായ ഒരു NRI കോട്ട....കാരണം അന്വേഷിക്കു.
വാസു വളരെ മനോഹരമായി ചര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പറയാം . നിലവിലുള്ള കേരളത്തിലെ സാഹചര്യത്തില്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്നതാണ് അഭികാമ്യം . ഒരു രാജ്യത്തിന്റെയും സമുദായത്തിന്റെയും കുടുംബത്തിന്റെയും പുരോഗതിക്കു അനുയോജ്യം എന്ന് കരുതപെടുന്ന total fertility rate ആയ 2 .1 നടുത് TFR നില നിര്‍ത്താനും അത് വഴി ആവും. അതുകൊണ്ട് ഒരു കുടുംബത്തില്‍
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന അവസ്ഥ ഗവണ്മെന്റ്ഉം ഈ നാടിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള സന്ഖടനകളും നിരുത്സാഹപെടുത്തണം. TFR 2 ഇല്‍ താഴെയുള്ള സമുദായങ്ങളും പ്രദേശങ്ങളും
ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളെങ്കിലും ഉണ്ടാവുന്നത് പ്രോത്സാഹിക്കുന്നതില്‍ തെറ്റില്ല എങ്കിലും ഗവണ്മെന്റ് അങ്ങിനെ ചെയ്യേണ്ടതില്ല.. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ട്ടികള്‍ ഉണ്ടാവുന്ന അവസ്ഥ ഒരിക്കലും പ്രോത്സാഹിപിക്കപെടരുത്, അത്തരം പ്രവര്‍ത്തനം ബോധപൂര്‍വം ആണെങ്കില്‍ നിരുത്സാഹപെടുത്തണം . കൃഷ്ണയ്യര്‍ , രവിചന്ദ്രന്‍,വാസു, കാളിദാസന്‍, കാളിദാസന്‍ quote ചെയ്ത വിദഗ്ധര്‍ തുടങ്ങി എല്ലാവരും ഈ വാദങ്ങള്‍ അന്ഗീകരിക്കുന്നതായി ആണ് കാണുന്നത്.
ശാസ്ത്രീയമായും സാമുദായികമായും രാഷ്ട്രീയമായും തികച്ചും ശരിയായ ഈ നിലപാട്
മാത്രമേ സങ്കുചിത വീക്ഷണം കാരണം കണ്ണ് മറക്കപെടാത്ത ആരും എടുക്കുകയുള്ളൂ. തങ്ങളുടെ സങ്കുചിത വര്‍ഗീയ നിലപാട്കാരണം കൊണ്ട് മാത്രം ഇത് അന്ഗീകാരിക്കാന്‍ തെയ്യാര്‍അല്ലാത്ത പ്രകാശുമാരും ന്യായവാദികളും മറ്റുള്ളവരെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്ന നാടകം ഇവിടെയും തുടരുന്നു.
സങ്കുചിത സാമുദായിക വര്‍ഗീയ താല്പര്യങ്ങള്‍ ക്ക് പുറത്തു ഒരിക്കലും ചിന്തിക്കാന്‍ തെയ്യാര്‍ അല്ലാത്ത ഇവരുടെ പിന്തുണ കാളിദാസന് കിട്ടുന്നു എന്നത് തന്നെ , കാളിദാസന്റെ നിലപാടുകളില്‍ ചില അവ്യക്തത കാരണമാണ് .
ശിക്ഷയും പിഴയും ഇന്നത്തെ നിലയില്‍ ആവശ്യമില്ല എന്നും എല്ലാവരും അംഗീകരിക്കുന്നു.
പ്രധാന കാര്യങ്ങളില്‍ ഇങ്ങിനെ യോജിക്കാവുന്ന സാഹചര്യത്തില്‍ , ഇവിടെ പ്രസക്തമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഇനിയും ചര്‍ച്ച നീട്ടി കൊണ്ട് പോകുന്നതില്‍ കാര്യമില്ല എന്ന് തോന്നുന്നു.
Dear Manoj,
>>>രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന അവസ്ഥ ഗവണ്മെന്റ്ഉം ഈ നാടിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള സന്ഖടനകളും നിരുത്സാഹപെടുത്തണം.<<<
>>>കൃഷ്ണയ്യര്‍ , രവിചന്ദ്രന്‍,വാസു, കാളിദാസന്‍, കാളിദാസന്‍ quote ചെയ്ത വിദഗ്ധര്‍ തുടങ്ങി എല്ലാവരും ഈ വാദങ്ങള്‍ അന്ഗീകരിക്കുന്നതായി ആണ് കാണുന്നത്.<<<
ശരിയാണ്....
>>>പ്രധാന കാര്യങ്ങളില്‍ ഇങ്ങിനെ യോജിക്കാവുന്ന സാഹചര്യത്തില്‍ , ഇവിടെ പ്രസക്തമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഇനിയും ചര്‍ച്ച നീട്ടി കൊണ്ട് പോകുന്നതില്‍ കാര്യമില്ല എന്ന് തോന്നുന്നു.<<<
തര്‍ക്കിക്കാന്‍ സമയമോ താല്‍പര്യമോ ഉണ്ടായിട്ടു ചെയ്യുന്നതല്ല.
ജനനനിയന്ധ്രണം എന്ന ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയാനെല്ലോ പ്രധാന ചര്‍ച്ച. അതിനെ എന്തിന്നു എതിര്‍ക്കുന്നു എന്നത് വ്യക്തമല്ല.
അത് കാടുകയറി പോയതാണ്. സോറി.
തങ്ങളുടെ സങ്കുചിത വര്‍ഗീയ നിലപാട്കാരണം കൊണ്ട് മാത്രം ഇത് അന്ഗീകാരിക്കാന്‍ തെയ്യാര്‍അല്ലാത്ത പ്രകാശുമാരും ന്യായവാദികളും മറ്റുള്ളവരെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്ന നാടകം ഇവിടെയും തുടരുന്നു.>>>>
സങ്കുചിത വര്‍ഗീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുകയും ശേഷം അങ്ങനെയൊരു നിലപാട് മുസ്ലിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുകയുമാണ് താങ്കള്‍ ചെയ്യേണ്ടത്,അല്ലാതെ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുകയല്ല.
എന്നാല്‍ TFR നിരക്ക് നോക്കിയല്ല മുസ്ലിങ്ങള്‍ സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നത് എന്ന കാര്യം സത്യമാണ്.അതിന് കാരണം ജനന-മരണങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണമുള്ള പ്രകൃതിയെ പൂര്‍ണ്ണമായും ഇക്കാര്യത്തിലും മറ്റ് കാര്യങ്ങളിലും മുസ്ലിങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു എന്നതാണ്.അപ്പോള്‍ പ്രകൃതിയെ വെല്ലുവിളിക്കാതെ പ്രകൃതിപരമായി ജീവിക്കുന്നതാണ് സങ്കുചിത വര്‍ഗീയ നിലപാട് എന്ന പ്രചാരണം യഥാര്‍ത്ഥ സങ്കുചിത വര്‍ഗീയ നിലപാട് ഉള്ളവര്‍ പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും പ്രചരിപ്പിച്ചാല്‍ മതി,പുറത്തേക്ക് എടുക്കേണ്ട...
ജനനനിയന്ധ്രണം എന്ന ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയാനെല്ലോ പ്രധാന ചര്‍ച്ച. അതിനെ എന്തിന്നു എതിര്‍ക്കുന്നു എന്നത് വ്യക്തമല്ല.>>>>
ജനന നിയന്ത്രണം നിയമം എന്തിന് കൊണ്ട് വരുന്നൂ എന്നതും വ്യാക്തമല്ല.കേരളത്തിന്‍റെ ജനസംഖ്യ വര്‍ദ്ധനവിന്‍റെ നിരക്ക് അടുത്തകാലത്തൊന്നും ദേശീയ ശരാശരിയില്‍ എത്തില്ലെന്നറിഞ്ഞിട്ടും പ്രകൃതി വിരുദ്ധവും അധാര്‍മ്മികവും അന്യായവുമായ...ഇങ്ങനെയൊരു നിയമം കൊണ്ട് വരുന്നതില്‍ ഒരുപാടൊരുപാട് ദുരൂഹതയുണ്ട്.
ജനസംഖ്യ വര്‍ദ്ധനവ് നാടിന്‍റെ പുരോഗതിയെ തടസ്സപെടുത്തും എന്ന വാദം ആര്‍ക്കും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുമ്പില്‍ നിന്ന് കൊണ്ട് ആര്‍ക്കുമത് സ്ഥാപിക്കാനും കഴിയില്ല.
ജനസംഖ്യ നിയന്ത്രണത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് വരെ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്.ആ ഓലപാമ്പ് കയ്യില്‍ തന്നെ വെച്ചാല്‍ മതി..ജനസംഖ്യ വളര്‍ച്ചയുടെ നിരക്ക് ദേശീയ നിരക്കിനേക്കാളും വളരെ വളരെ താഴെയായ കേരളം ഇന്ത്യ മഹാരാജ്യത്തില്‍ നിന്ന് പുറത്തു പോവണം എന്നാണോ ഈ വനിതാ കോഡ്കാര്‍ പറയുന്നത്...?എങ്കില്‍ അത്തരം വിഘടന വാദമാണ് യഥാര്‍ത്ഥത്തില്‍ രാജ്യ ദ്രോഹം.ജനസംഖ്യ നിയന്ത്രണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹമാണെങ്കില്‍ കേരളം എന്ന നാട് ഇന്ത്യ എന്ന മഹാ രാജ്യത്തെ തന്നെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്താക്കേണ്ടി വരും!!!.അത് അണ്ണാന്‍ ആനയില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നത് പോലെയാണ്.അത് പോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം വരെ വനിതാ കോഡന്മാര്‍ നല്‍കിയ വിവരവും ഈ നിയമവുമായി ബന്ധപെട്ട മറ്റൊരു തമാശയാണ്.ജനങ്ങളുടെ മൌലിക അവകാശത്തെ സസ്പെന്‍ഡ് ചെയ്തും ഈ നിയമം നടപ്പിലാക്കാം എന്ന് വരെ ഈ മഹാന്മാര്‍ വാദിക്കുന്നുണ്ട്!!!!!
പ്രീയപെട്ട ന്യായവാദി,
താങ്കളെ പോലെ എല്ലാവരും ജനസംഖ്യ നിയന്ത്രണത്തില്‍ വിശ്വസിച്ചിരുന്നില്ല എങ്കില്‍ കേരളത്തിലെ ജനസംഖ്യ 6 കോടി ആയിട്ടുണ്ടാവും . അതെ പോലെ തുടര്‍ന്നാല്‍ കുറച്ചു ദശകങ്ങള്‍ കൊണ്ട്
10 കൊടിയും ആവും . .....അവര്കൊക്കെ വേണ്ട മെച്ചപെട്ട ആഹാരവും വിദ്യഭ്യാസവും വസ്ത്രവും പാര്‍പ്പിടവും വൈദ്യുതിയും ഒക്കെ നല്‍കാനും പരിസ്ഥിതിയും വിഭവങ്ങളും അടുത്ത തലമുറക്കായി സംരക്ഷിച്ചു കൈമാറാനും കേരളത്തിന്റെ വിഭവങ്ങള്‍ പര്യാപ്തമാണ്
എന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ താങ്കള്‍ക്ക് നമോവാകം. ഇത്തരം കാര്യങ്ങളില്‍ ഒക്കെ ദൈവം ഇടപെടാറില്ല എന്ന് താങ്കള്‍ക്കും അറിയാം.
Dear Mr.Kalidasan,
താങ്കള്‍ എന്നോട് പുസ്തകം എഴുതാന്‍ പറയുന്നു. വായിക്കാന്‍ വീണ്ടും വീണ്ടും വികി-TFR നിരന്തരം പകര്‍ത്തിവെക്കുന്നു. ഇതൊന്നും വേറാരും കണ്ടിട്ടില്ലെന്നും അനുമാനിക്കാനും ഓരോ വാചകമെടുത്ത് ചുട്ടിതൊടാനും പൊട്ടുകുത്താനും താങ്കള്‍ക്ക് ഭരണഘടനാപ്രകാരം അവകാശമുണ്ട്. താല്‍പ്യമെങ്കില്‍ തുടരുക. TFR 2 മതിയെന്ന് തെളിയിക്കുന്ന ഒരു പുസ്തകം എഴുതാന്‍ ഞാന്‍ അങ്ങയെനിര്‍ബന്ധിക്കില്ല.കാരണം അത് misinformation ആണ്. അത് സമൂഹത്തന് ഗുണകരമല്ല. പക്ഷെ നാം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത എഴുത്തുകളാണ് താങ്കള്‍ ഇറക്കുന്നത്. Totally irrelevant and extraneous.
സുസ്ഥിരവളര്‍ച്ചാ നിരക്ക് 2.1 ഓ അതിന് മേലോട്ടാ ആണ്. സെക്‌സ് റേഷ്യോയും ആസ്തമാ നിരക്കുമൊന്നും അവിടെ വരുന്നില്ല. അതാണ് വസ്തുത. താങ്കള്‍ പറഞ്ഞത് തെറ്റാണ്. തെറ്റ് തെറ്റായി തുടരുന്നതിനാല്‍ തുടര്‍ന്ന് പറയുന്നതിലൊന്നും യാതൊരു കഥയുമില്ല. പറയുന്നത് ശരിയാണെങ്കിലും ചപലഭാഷണത്തിന്റെ ആവശ്യമേതുമില്ല.തെറ്റാണെങ്കില്‍ അതിന്റെ മുകളില്‍ ഇരുന്ന് എത്ര നിരങ്ങിയിട്ടും കാര്യവുമില്ല.
ചര്‍ച്ച പുരോഗമിക്കുന്നതനുസരിച്ചാണ് താങ്കള്‍ ഇതൊക്ക ബ്രൗസ് ചെയ്യുന്നത് വിഷയബോധമുളളവര്‍ക്ക് പെട്ടെന്ന് പിടികിട്ടും. ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് സാമാന്യബോധമുള്ള ഒരാള്‍ ഇവിടെ മുസ്‌ളിം ജനസംഖ്യാ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് സ്വപ്‌നത്തില്‍പോലും പറയില്ല. അതിനെ ആധാരമാക്കി നെടുങ്കന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയുമില്ല.
ലിങ്ക് തെറ്റിദ്ധരിപ്പിച്ചെന്നാണ് പറഞ്ഞത്. പക്ഷെ അങ്ങനെയൊന്നുണ്ടെന്ന് ഇനിയും താങ്കള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെയാണ് കേരളത്തില്‍ സെക്‌സ് റേഷ്യോ അനുകൂലമായതിനാല്‍ സുസ്ഥിര നിരക്ക് TFR 2 മതിയെന്ന് തെളിയിക്കുന്ന രേഖയുടെ കാര്യവും. പാകിസ്ഥാന് ഇന്ത്യയേക്കാള്‍ വലുപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു ലിങ്ക് കണ്ടാല്‍ താങ്കളത് വിശ്വാസിച്ച് ഉദ്ധരിക്കുമോ? ഒരിക്കലുമില്ല കാരണം താങ്കള്‍ക്കതറിയാം. പക്ഷെ ഇവിടെ അവസ്ഥ അതായിരുന്നില്ല. ബ്രൗസ് ചെയ്യുന്നത് നല്ല കാര്യം തന്നെ. ഇക്കാര്യത്തില്‍ താങ്കളുടെ പരിശ്രമങ്ങളെ ആദരിക്കുന്ന ഒരാളാണ് ഞാന്‍.
തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും താങ്കള്‍ക്കും. പക്ഷെ താങ്കളത് മനസ്സിലാക്കാന്‍ തയ്യാറല്ല. അബദ്ധങ്ങള്‍ എഴുന്നെളളിച്ചശേഷം അതില്‍ തൂങ്ങിക്കിടക്കാനുള്ള പരിശ്രമമാണ് താങ്കളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നത്.
താങ്കള്‍ എന്നോട് പുസ്തകം എഴുതാന്‍ പറയുന്നു. വായിക്കാന്‍ വീണ്ടും വീണ്ടും വികി-TFR നിരന്തരം പകര്‍ത്തിവെക്കുന്നു. ഇതൊന്നും വേറാരും കണ്ടിട്ടില്ലെന്നും അനുമാനിക്കാനും ഓരോ വാചകമെടുത്ത് ചുട്ടിതൊടാനും പൊട്ടുകുത്താനും താങ്കള്‍ക്ക് ഭരണഘടനാപ്രകാരം അവകാശമുണ്ട്. താല്‍പ്യമെങ്കില്‍ തുടരുക. TFR 2 മതിയെന്ന് തെളിയിക്കുന്ന ഒരു പുസ്തകം എഴുതാന്‍ ഞാന്‍ അങ്ങയെനിര്‍ബന്ധിക്കില്ല.കാരണം അത് misinformation ആണ്. അത് സമൂഹത്തന് ഗുണകരമല്ല. പക്ഷെ നാം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത എഴുത്തുകളാണ് താങ്കള്‍ ഇറക്കുന്നത്. Totally irrelevant and extraneous.
സുസ്ഥിരവളര്‍ച്ചാ നിരക്ക് 2.1 ഓ അതിന് മേലോട്ടാ ആണ്. സെക്‌സ് റേഷ്യോയും ആസ്തമാ നിരക്കുമൊന്നും അവിടെ വരുന്നില്ല. അതാണ് വസ്തുത. താങ്കള്‍ പറഞ്ഞത് തെറ്റാണ്. തെറ്റ് തെറ്റായി തുടരുന്നതിനാല്‍ തുടര്‍ന്ന് പറയുന്നതിലൊന്നും യാതൊരു കഥയുമില്ല. പറയുന്നത് ശരിയാണെങ്കിലും ചപലഭാഷണത്തിന്റെ ആവശ്യമേതുമില്ല.തെറ്റാണെങ്കില്‍ അതിന്റെ മുകളില്‍ ഇരുന്ന് എത്ര നിരങ്ങിയിട്ടും കാര്യവുമില്ല.
ചര്‍ച്ച പുരോഗമിക്കുന്നതനുസരിച്ചാണ് താങ്കള്‍ ഇതൊക്ക ബ്രൗസ് ചെയ്യുന്നത് വിഷയബോധമുളളവര്‍ക്ക് പെട്ടെന്ന് പിടികിട്ടും. ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് സാമാന്യബോധമുള്ള ഒരാള്‍ ഇവിടെ മുസ്‌ളിം ജനസംഖ്യാ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് സ്വപ്‌നത്തില്‍പോലും പറയില്ല. അതിനെ ആധാരമാക്കി നെടുങ്കന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയുമില്ല. ലിങ്ക് തെറ്റിദ്ധരിപ്പിച്ചെന്നാണ് പറഞ്ഞത്. പക്ഷെ അങ്ങനെയൊന്നുണ്ടെന്ന് ഇനിയും താങ്കള്‍ തെളിയിക്കേണ്ടിയിരിക്കുന്നു.
അതുപോലെ തന്നെയാണ് കേരളത്തില്‍ സെക്‌സ് റേഷ്യോ അനുകൂലമായതിനാല്‍ സുസ്ഥിര നിരക്ക് TFR 2 മതിയെന്ന് തെളിയിക്കുന്ന രേഖയുടെ കാര്യവും. പാകിസ്ഥാന് ഇന്ത്യയേക്കാള്‍ വലുപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു ലിങ്ക് കണ്ടാല്‍ താങ്കളത് വിശ്വാസിച്ച് ഉദ്ധരിക്കുമോ? ഒരിക്കലുമില്ല കാരണം താങ്കള്‍ക്കതറിയാം. പക്ഷെ ഇവിടെ അവസ്ഥ അതായിരുന്നില്ല. ബ്രൗസ് ചെയ്യുന്നത് നല്ല കാര്യം തന്നെ. ഇക്കാര്യത്തില്‍ താങ്കളുടെ പരിശ്രമങ്ങളെ ആദരിക്കുന്ന ഒരാളാണ് ഞാന്‍.
തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും താങ്കള്‍ക്കും. പക്ഷെ താങ്കളത് മനസ്സിലാക്കാന്‍ തയ്യാറല്ല. അബദ്ധങ്ങള്‍ എഴുന്നെളളിച്ചശേഷം അതില്‍ തൂങ്ങിക്കിടക്കാനുള്ള പരിശ്രമമാണ് താങ്കളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നത്.
ഡോ കാളിദാസന്‍
ഹ! ഹ !! ഹു ഹു !! പരിപാടി നിര്‍ത്തില്ല അല്ലെ..ചൊട്ടയിലെ ശീലം .....
ആദ്യം താങ്കള്‍ ചോദിച്ച ചോദ്ദ്യതിലേക്ക് വരാം : ( മറുപടി പറയാനുള്ള കാരണം ആദ്യമായി പ്രസക്തമായ ഒരു കാര്യം താങ്കള്‍ ഉന്നയിച്ചു ഇതിലെ കണക്കിനെ അറിയാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടാണ് ..അത് നല്ലത് .. ഇത് മുന്‍പേ ആകാമായിരുന്നു )
ചോദ്യം :
" 1 ലക്ഷം സ്ത്രീകളുള്ള ഒരു ക്രൈസ്തവ സമൂഹം. അതിലെ 1000 പേര്‍ കന്യാസ്ത്രീകളും 10 പേര്‍ വന്ധ്യകളും ആണെന്നിരിക്കട്ടേ( അനുപാതം സാങ്കല്‍പികം). ഈ വിഭഗത്തിലെ പ്രസവിക്കുന്ന സ്ത്രീകള്‍ എത്ര കുട്ടികളെ വീതം പ്രസവിച്ചാലാണ്, TFR 2 ആകുന്നതെന്ന് ഒന്നു വിശദീകരിക്കാമോ?"
ഒന്നാമതായി , ഈ ചോദ്യത്തിലെ ഇന്പുട്ട് പൂര്‍ണമല്ല എന്ന് താങ്കള്‍ മനസിലാക്കണം .TFR എന്നതിനെ പറ്റി കാര്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണിത്.കുറ്റം പറയുന്നില്ല കുറെ വര്‍ഷങ്ങള്‍ ആയി ഇത് ശ്രദ്ധിക്കുന്ന ഒരാളുടെ തുല്യമായ അറിവ് ഏതാനും ദിവസങ്ങള്‍ കൊണ്ട് മറ്റൊരാള്‍ക്ക് ഉണ്ടാകണം എന്നില്ലല്ലോ .
1 ലക്ഷം സ്ത്രീകള്‍ ഉള്ള ക്രൈസ്തവ സമൂഹത്തിലെ പ്രത്യ്ല്പാദന പ്രായത്തില്‍ എത്തി നില്‍ക്കുന്ന എത്ര പേരുണ്ട് എന്നാ കണക്കാണ് ചോദ്യത്തിന് ഇന്പുട്ട് താങ്കള്‍ തരേണ്ടിയിരുന്നത് .. കാരണം 1 ലക്ഷം ആളുകളില്‍ വൃദ്ധകളും കുട്ടികളും പെടുമല്ലോ ..അവര്‍ പ്രത്യുത്പാദന പ്രായത്തില്‍ വരുന്നില്ല
TFR കണക്കാക്കുന്നത് പ്രത്യ്ത്പാദന പ്രായത്തില്‍ വരുന്ന സ്ത്രീകളില്‍ , ഇന്നത്തെ നിലയില്‍ ഒരു സ്ത്രീക്ക് എത്ര കുട്ടിയുണ്ടാകാന്‍ സാധ്യത ഉണ്ട് എന്നതാണ്
എന്തായാലും സാരമില്ല , നമുക്ക് സൌകര്യത്തിനു വേണ്ടി ഇത്രയും പേര്‍ പേര്‍ ഈ പ്രായ പരിധിയില്‍ തന്നെ വരുന്നു എന്ന് കരുതാം ..
അങ്ങനെ വരുമ്പോള്‍ , ജനന ശേഷമുള്ള മോര്ട്ടാളിടി പരിഗണിച്ചില്ലെങ്കില്‍ , ഒരു സ്ത്രീ 2 + 1010 / 99890 = 2 . 010111 കുട്ടികളെ പ്രസവിപ്പിച്ചാല്‍ ജന സംഖ്യ സസ്റെയിനബില്‍ ആയിരിക്കും .
അതായത് നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ മോന്നമത്തെ കുട്ടി പിറന്നാല്‍ ഇത് സ്വാഭാവികമായി നികതപ്പെടും ..
യഥാര്‍ത്ഥത്തില്‍ നമുക്കറിയാം യഥാര്‍ത്ഥ സമൂഹത്തില്‍ ഇതില്‍ കൂടുതല്‍ ആയിരിക്കും കന്യാസ്ത്രീകളുടെ എണ്ണമെന്നു , അതിനു മേല്പറഞ്ഞ ദശംശത്തെ ഗുണിച്ചാല്‍ താങ്കള്‍ക്കും യഥാര്‍ത്ഥ ചിത്രം ലഭിക്കും..ചയൂപ്പക്കാരുടെ മോര്ടാലിട്ടി കൂടെ കൂട്ടണം .അപ്പോളിതിലും കൂടും - 2 .05 ഒക്കെ വരും
അതെ സമയം നമുക്കറിയാം രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുട്ടികളും മറ്റും സ്വാഭാവികമായി തന്നെ സമൂഹത്തിലെ ഉണ്ടാകുന്നത് കൊണ്ട് ഈ വ്യതിയാനം സ്വാഭാവികമായി നികതപ്പെടും ..
എഴുതിയ മറ്റു കാര്യങ്ങളോട് അതൊരു തങ്കളുടെ പതിവ് ദുശീലമായത് കൊണ്ട് ഒന്നോ രണ്ടോ വരിയില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല ! TFR രണ്ടു ആക്കണം എങ്കില്‍ വളരെ കുറച്ചു കുടംബങ്ങളില്‍ മൂന്നാമത്തെ കുട്ടി പിറന്നെ പറ്റൂ എന്നതൊക്കെ അടിസ്ഥാന ഗണിതമാണ് .. !! ഇതൊക്കെ കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കും എന്നാണ് കരുതിയത് ഹ ഹ !! പക്ഷെ അതിനു വേണ്ടു മൂന്നു കുടികള്‍ വേണം എന്ന് പ്രഖോഭം സംഖടിപ്പിക്കേണ്ട ആനശ്യമില്ല . സ്വഭാവികമായി തന്നെ നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ അത് സംഭവിക്കും.. ചിലപ്പോള്‍ രണ്ടു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ വരും..ചിലപ്പോള്‍ ഗര്‍ഭ നിര്ടോധന്ന മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടെന്ന് വരും ... അങ്ങനെയും സംഭവിക്കാം..അങ്ങനെ സ്വാഭാവികമായി തന്നെ ആ ബാലന്‍സ് വന്നു കൊല്ലും..അത് പോലെ ആദ്യ രണ്ടു പെണ്മക്കള്‍ ഉള്ള കുടുംബങ്ങള്‍ക്കും ആദ്യ രണ്ടു ആണ്മക്കള്‍ ഉള്ള കുടുംബങ്ങള്‍ക്കും ഒരു കുട്ടി കൂടി ഉണ്ടാകുന്നതില്‍ നിന്നും അവരെ ആരും പിന്തിരിപ്പിക്കേണ്ട ഒരാവശ്യവും ഇല്ല ..അവരെ ഒക്കെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കവുന്നത്തെ ഉള്ളൂ ..അങ്ങനെ സ്വാഭാവികമായി മൂന്നു കുട്ടികള്‍ ഉണ്ടായിക്കൊള്ളും ..അതിനായി ആരും വിയര്‍ത്തു പ്രചാരണം നടത്തേണ്ട കാര്യമില്ല !! !
നമോവാകം !
"കേരളത്തിനു പുറത്തുള്ള കണക്ക് വാസുവിനു വിശ്വസിക്കാന്‍ പറ്റുന്നില്ല "
ഡേയ് പോക്രിത്തരം പറയരുത്.. താനെന്തു കുന്തമാണ് പറയുന്നത്.. വാസുവിന് എന്തോന്ന് വിശ്വാസമില്ലെന്ന്.. പുതിയ ഓരോ നമ്പരും കൊണ്ട് വന്നോളും..!!
എന്തായാലും രണ്ടു കുട്ടികള്‍ ആണ് ഓരോ സമൂഹത്തിനും അഭികാമ്യം എന്ന എന്റെ കാഴ്ചപ്പാടിനെ രണ്ടുകുട്ടിളെ ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കണം എന്ന് പറഞ്ഞാതായി കഷ്ടപ്പെട്ട് വ്യ്ഖ്യാനിക്കുന്ന താങ്കള്‍ , കന്യസ്ത്രീകളുടെ എണ്ണം കൊടുണ്ടാകുന്ന ജനനനിരക്കിലെ കുറവ് നികത്താന്‍ മൂണോ അതില്‍ അധികമോ കുട്ടികള്‍ ഉള്ള കുടുംബങ്ങളെ നിരുത്സഹപ്പെടുതരുത് എന്ന് സൂചിപ്പിക്കുന്നതു അതീവ രസകരം ആണ് .. :)
പുരോഗമനം പറയുന്ന ഒരാള്‍ രണ്ടു കുട്ടികളെ ഉണ്ടാക്കൂ.എന്നാല്‍ അതിനെ കൊമ്പന്‍സെട്ടു ചെയ്യാന്‍ അയാളുടെ സമുദായത്തിലെ ആരെങ്കിലും പത്തു കുട്ടികള്‍ ഉണ്ടാക്കുന്നതില്‍ ഒരു പക്ഷെ അയാള്‍ക്ക് വിഷമം ഉണ്ടാകണമെന്നില്ല .അതിനു അനുവദിക്കാതെ സാഹചര്യത്തെ- നിയമത്തെ അയാള്‍ പല്ലും നഖവുമുപയൊഗിചു എതിര്‍ക്കുക തന്നെ ചെയ്യും ..
അതെ സമയം പുരോഗമനവാദിയായന, രണ്ടു കുട്ടികളുള്ള ഒരാള്‍ മറ്റേതു സമൂഹത്തിലെ മറ്റാര്‍ക്കും രണ്ടു കുട്ടികള്‍ വരെ ആകാം എന്ന കാഴ്ചപ്പാടാണ് പുലര്‍ത്തുക അതാണ് കേവല ധാര്‍മികത .
അതെ പോലെ രണ്ടില്‍ കൂടുതല്‍ കുട്ടികളെ ഉത്പാടിപ്പികാന്‍ ഉള്ള പ്രവണതയെ അയാള്‍ പ്രോതാഹിപ്പിക്കില്ല ..സത്യസന്ധമായി കാര്യങ്ങള്‍ കാണുന്ന ഒരാള്‍ക്ക് അതിനു കഴിയില്ല ..അത്ര തന്നെ !!
അത് താങ്കളുടെ ഊഹം മാത്രമാണ് , വസ്തുതയല്ല. അതെ സമയം ആദ്യന്തം, രണ്ടു കുട്ടികളുള്ള മാതൃകാ കുടുംബം എന്നകാഴ്ച്ചപ്പടിനെ ഞാന്‍ അനുകൂളിചിരുന്നെന്നും രണ്ടില്‍ കൂട്ടുതല്‍ കുട്ടികളെ അറിഞ്ഞു കൊണ്ട് ശ്രുഷ്ടിക്കുന്നതിനെ സമൂഹമോ സര്‍ക്കാരോ പ്രോത്സാഹിപ്പിക്കരുത് എന്നും ഉള്ള , കണക്കുകളുടെ വ്യക്തമായ പിന്‍ബലമുള്ള അഭിപ്രായം പറഞ്ഞിരുന്നു , ഇപ്പോഴും അത് തന്നെ പറയുന്നു എന്നത് വസ്തുതയാണ് ..! ഇതെഇന്റെ എല്ലാം ആധാരമായി വരുന്നത് വ്യത്യസ്ത സമുദായങ്ങളുടെ TFR 2 .1 ഓ അല്ലെങ്കില്‍ അതില്‍ താഴെയോ കൊണ്ട് വരേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് ..! ഒരു മാറ്റവും ഇല്ല സുഹൃത്തേ ..ഇനി വാസു വിചാരിച്ചാലും ഇത് മാറ്റാന്‍ പറ്റില്ല..കാരണം .. ഇത് കണക്കാണ് ... എന്റെയോ തന്റെയോ മറ്റാരുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് കണക്കു മാറുകയില്ല !!
സത്യാ സന്ധരും പുരോഗമന മനസ്കരുമായ എല്ലാ മതത്തില്പ്പെട്ടവരും നിക്ഷിപ്ത താത്പര്യങ്ങള്‍ വച്ച് പുലര്‍ത്താതെ ഇതിനെ കഴ്കാപ്പടിനോട് അനുഭാവം ഉള്ളവര്‍ ആയിരിക്കും എന്നാണു ഞാന്‍ കരുതുന്നത് .!
എല്ലാവക്കും നന്ദി ! ആര്‍ക്കെങ്കിലും ബോറടിയോ , മന്സ്ഥാപമോ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു ! ഇനിയൊരു വരവില്ല ! !
സയനാരാ !! അല്‍ വിദ !! വിട
വനിതാ കോഡ് വാദികളെ ഉത്തരമുണ്ടെങ്കില്‍ പറയൂ...
1.നിയമം മൂലം ജനസംഖ്യ നിയന്ത്രിക്കേണ്ട ഒരു സാഹചര്യം കേരളത്തിലുണ്ടോ...?ഉണ്ടെങ്കില്‍ ആ സാഹചര്യം എന്തൊക്കെയാണ്...?
2.സമാനമായ സാഹചര്യം ലോകത്ത് മറ്റ് എവിടെയെങ്കിലും ഉണ്ടോ...?.ആ രാജ്യങ്ങളിലും ജനസംഖ്യ നിയമം മൂലം നിയന്ത്രിക്കുന്നുണ്ടോ...?.ഇല്ലെങ്കില്‍ കേരളത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സാഹചര്യം യഥാര്‍ത്ഥമാണോ...?
3.വികസനത്തിന്‍റെ ഫലമായി സ്വാഭാവികമായി വന്ന് ചേരുന്ന വികസിത രാജ്യങ്ങളുടെ TFR 2.1 എന്ന നിരക്ക് കേരളത്തിന് അനുയോജ്യമാവുമോ...?അത് യഥാര്‍ത്ഥത്തില്‍ കേരളത്തിന്‍റെ വികസനം മുരടിപ്പിക്കുകയല്ലേ ചെയ്യുക...?
4.വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ TFR(1.7) നിരക്കുള്ള കേരളത്തില്‍ പിന്നെയും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരണമെന്ന് പറയുന്നതിലെ ദുരൂഹതയെന്താണ്...?
5.രണ്ട് കുട്ടിയില്‍ നിജപ്പെടുത്തി നിയമം കൊണ്ട് വരുമ്പോള്‍ replacement എങ്ങനെയാണ് സാധ്യമാകുക...???!!ആരൊക്കെയായിരുന്നു വനിതാ കോഡ് കമ്മീഷനില്‍ ഉണ്ടായിരുന്നത്,ചെയര്‍മാന് ഇപ്പൊ എത്ര പ്രായം ഉണ്ട്..?
6.കേരളത്തിന്‍റെ TFR നിരക്ക് 1.7ല്‍ നിന്ന് 2.3ലേക്ക് സ്വാഭാവികമായി(പ്രകൃതിപരമായി) വന്നു ചേര്‍ന്ന് 2.3ല്‍ തന്നെ സുസ്ഥിരമായി നിലനില്‍ക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ...?
പ്രിയ കാളിദാസന്‍,
ഈ ചര്‍ച്ചയില്‍ പൊതുവേ അന്ഗീകരികപെട്ട വാദങ്ങള്‍ ഇവയാണ്
POINT 1 :നിലവിലുള്ള കേരളത്തിലെ സാഹചര്യത്തില്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്നതാണ് അഭികാമ്യം. ഒരു കുടുംബത്തില്‍
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന അവസ്ഥ ഗവണ്മെന്റ്ഉം ഈ നാടിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള സന്ഖടനകളും നിരുത്സാഹപെടുത്തണം
POINT 2 : രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായി എന്നതുകൊണ്ട് രക്ഷിതാക്കളെ ശിക്ഷിക്കുന്നത് പ്രായോഗികമല്ല/ ശരിയല്ല.
POINT 3 : എന്നാല്‍ തങ്ങളുടെ സമുദായത്തില്‍ ജനനനിയന്ത്രണം അങ്ങീകരിക്കില്ല, അത് മതവിരുദ്ധമാണ് , അഞ്ചും ഏഴും കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപിക്കും എന്ന് സങ്കുചിത സാമുദായിക നിലപാട് കൊണ്ട് മാത്രം നിലപാട് എടുക്കുന്ന മത നേതാക്കളെ എതിര്‍ക്കണം.
പ്രിയ കാളിദാസന്‍,
ഈ ചര്‍ച്ചയില്‍ പൊതുവേ അന്ഗീകരികപെട്ട വാദങ്ങള്‍ ഇവയാണ്
POINT 1 :നിലവിലുള്ള കേരളത്തിലെ സാഹചര്യത്തില്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്നതാണ് അഭികാമ്യം. ഒരു കുടുംബത്തില്‍
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന അവസ്ഥ ഗവണ്മെന്റ്ഉം ഈ നാടിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള സന്ഖടനകളും നിരുത്സാഹപെടുത്തണം
POINT 2 : രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായി എന്നതുകൊണ്ട് രക്ഷിതാക്കളെ ശിക്ഷിക്കുന്നത് പ്രായോഗികമല്ല/ ശരിയല്ല.
POINT 3 : എന്നാല്‍ തങ്ങളുടെ സമുദായത്തില്‍ ജനനനിയന്ത്രണം അങ്ങീകരിക്കില്ല, അത് മതവിരുദ്ധമാണ് , അഞ്ചും ഏഴും കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപിക്കും എന്ന് സങ്കുചിത സാമുദായിക നിലപാട് കൊണ്ട് മാത്രം നിലപാട് എടുക്കുന്ന മത നേതാക്കളെ എതിര്‍ക്കണം.
താങ്കളുടെ നിലപാടില്‍ വ്യക്തതയുള്ള ഭാഗം:
POINT 1, POINT 2 എന്നിവ താങ്കളും മറ്റുള്ളവരും ഒരുപോലെ അംഗീകരിക്കുന്നു. (പ്രകശുമാരും ന്യായവാദികളും ഒഴികെയുള്ളവര്‍ )
താങ്കളുടെ നിലപാടില്‍ വ്യക്തത ഇല്ലാത്ത ഭാഗം ;
POINT 3 ഇല്‍ താങ്കളുടെ നിലപാട് വ്യക്തമല്ല. സാമുദായികമായി ജനന്നിയന്ത്രണത്തെ എതിര്‍ക്കുന്നവരെ എതിര്‍ക്കേണ്ട എന്ന് താങ്കള്‍ പറയുന്നു എന്ന് കരുതിയാണ് സങ്കുചിത മത വാദികള്‍ താങ്കളെ പിന്തുണക്കുന്നത് .ഈ കാര്യത്തിലെ താങ്കളുടെ നിലപാട് ലളിതമായി വ്യക്തമാക്കുമോ .
ഈ ചര്‍ച്ചയില്‍ അപ്രസക്തമായ കാര്യങ്ങള്‍
കേരളത്തിന്റെ ideal total fertility rate 2 ആണോ 2 .05 ആണോ 2 .1 ആണോ എന്നുള്ള വിവാദം . ജനന നിയന്ത്രണത്തെ തന്നെ എതിര്‍ക്കുന്ന ശക്തരായ മത സങ്കുചിത ശക്തികളെ എതിര്‍ക്കുന്ന ഒരു ചര്‍ച്ചയില്‍ , ideal total fertility rate എത്രയെന്ന കീറിമുറിച്ചുള്ള ചര്‍ച്ചയ്ക്കു ഒരു പ്രസക്തിയുമില്ല. ജനന നിയന്ത്രണത്തെ അനുകൂലിക്കുനവര്ക്കിടയില്‍ ഉള്ള അനാവശ്യമായ ഈ വിവാദം ജനന നിയന്ത്രണത്തെ തന്നെ എതിര്‍ക്കുന്നവര്‍ ആഖോഷിക്കുന്നത് താങ്കള്‍ തന്നെ ഈ ചര്‍ച്ചയില്‍ കണ്ടിടിട്ടും താങ്കള്‍ പ്രസക്തമല്ലാത്ത ഈ ഇഷ്യൂ വിടാതെ പിന്തുടരുന്നു എന്നത് ഖേദകരമാണ്.
ഓരോ കുടുംബത്തിലും രണ്ടു കുട്ടി എന്നത് പ്രോത്സാഹിപിക്കുക, രണ്ടില്‍ കൂടുതല്‍ പ്രോത്സാഹിപിക്കുന്നതിനെ എതിര്‍ക്കുക എന്നതാണ് കാര്യം.മറ്റൊരു നിലപാട് താങ്കള്‍ക്ക് ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുക .
?????
ഓരോ കുടുംബത്തിലും രണ്ടു കുട്ടി എന്നത്പ്രോത്സാഹിപിക്കുക, രണ്ടില്‍ കൂടുതല്‍ പ്രോത്സാഹിപിക്കുന്നതിനെ എതിര്‍ക്കുക എന്നതാണ് കാര്യം.>>>>
ഈ പ്രോത്സാഹനം എന്ന് പറയുന്നത് പണവും പാരിതോഷികങ്ങളും നല്കിയിട്ടാണോ...?അത് പോലെ രണ്ടില്‍ കൂടുതല്‍ കുട്ടികളെ എതിര്‍ക്കുന്നത് നിയമം കൊണ്ട് വന്നിട്ട് തന്നെയല്ലേ..?അപ്പോള്‍,രണ്ടില്‍ കൂടുതല്‍ കുട്ടികളില്ലെങ്കില്‍ പിന്നെങ്ങനെയാണ് റിപ്ലെസ്മെന്‍റെ ഗ്രോത്ത് സാധ്യമാവുകാ...??????
Dear Dr. Kaalidas,
>>>അപ്പോള്‍ ഈ രണ്ട് വിദഗ്ദ്ധരേ ലോകത്തുള്ളോ എന്നൊക്കെയാണൊരാള്‍ ചോദിച്ചത്.<<<
താങ്കളുടെ വിധക്തരെ കുറിച്ചും സര്ക്കാ ര്‍ നിയമിച്ച കമ്മീഷനെ കുറിച്ചും ഇത് മാത്രമെല്ലെല്ലോ ഞാന്‍ ചോദിച്ചത് നല്ലപോലെ ഒന്നുകൂടെ വായിക്കാന്‍ താഴെ വീണ്ടും ആവര്ത്തി ക്കുന്നുണ്ട്.
വീണ്ടും ഓര്മിാപ്പിക്കുന്നു.
തലക്കെട്ട് വിഷയവുമായി ബന്ധപെട്ട അനേകം ചോദ്യങ്ങള്‍ കിടക്കുമ്പോള്‍ താങ്കള്‍ സൌകര്യമുള്ളത് അടര്ത്തി യെടുത്ത് പയറ്റുകയാണല്ലോ?.
>>>>>ഇത്ര വരുമാനം ഉണ്ടായിട്ടും സര്ക്കാ രിനു മദ്യ വില്പ്പ നയെ ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍ പ്രശ്നം mismanagement ആണ്. വരുമാനത്തിന് ആനുപാതികമായി നികുതി പരിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു. 23 October 2011 08:43<<<<
ഞാന്‍ ചോദിക്കുന്നു: ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്‌പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല്‍ മതി എന്ന നിര്ദ്ദേശം എന്താണര്ത്ഥടമാക്കുന്നത്?
വിഷധമാക്കിയാലും..
താന്കള്‍ പറയുന്നു >>>ഞാന്‍ എഴുതാത്ത ഒരു കാര്യം വിശമാക്കാന്‍ എനിക്കാകില്ല. 30 October 2011 04:56<<<
താങ്കള്ക്കുാ ഇനിയും നിഷേധിക്കാം....ഞാന്‍ ഇത് മാന്യ വായനക്കാര്ക്ക് വിടുന്നു.
>>>ഞാന്‍ ഒരു ചൂണ്ടയും താങ്കളുടെ നേരെ എറിഞ്ഞിട്ടില്ല. വിമോചന സമരം എന്ന വാക്കുപോലും ഞാന്‍ ഉപയോഗിച്ചില്ല.<<<
വളരെ ശരിയാണ് താങ്കള്‍ "വിമോചനസമരം" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. 1959 ല്‍ സംഭവിച്ചതുപോലെ എന്ന് വിശേഷിപ്പിക്കുന്നത്ല്‍ തെറ്റില്ലല്ലോ അല്ലെ.
>>>1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
26 October 2011 01:08.<<<
1959ല്‍ സര്ക്കാ്രിനു എന്തു സംഭവിച്ചു എന്നും, ഇതിനു പ്രധാന ചുക്കാന്‍ പിടിച്ചത് ആരെന്നും വിഷദമായി വിലയിരുത്തിയാല്‍ താങ്കള്‍ 1959 എന്തിന്നു ഇങ്ങോട്ട് കൊണ്ട് വന്നു എന്ന് ഏവര്ക്കും വ്യക്തമാവും.
താങ്കള്ക്കു നിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.......
>>>നിര്മ്മഡല്‍ മാധവന്‍ എന്ന വിദ്യാര്ത്ഥി യുടെ പ്രശ്നത്തില്‍ ................. അര്ത്തംക പട വെറും ഓലപ്പാമ്പാണെന്നാണ്.<<<
കേരളത്തിലെ ഓരോരോ പ്രശ്നങ്ങളായിട്ട് എടുത്തിടുന്നുണ്ടല്ലോ.
പോലീസുകാരെന്റെ കാര്യം വിട്ടുകള. നിര്മ്ല്‍ മാധവന്‍ ഇപ്പോള്‍ എവിടെ എത്തി എന്ന് നോക്കു. പോലീസും തനിയെ ഇവിടെ എത്തിക്കോളും. ഒരു രാത്രികൊണ്ടോന്നും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് നിര്മ്മില്‍ മാധവന്റെിടെ യും, കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതുമായ എല്ലാം കേസുകള്‍ നമുക്ക് മറ്റെവിടെയെങ്കിലും വച്ച് ചര്ച്ചോ ചെയ്യാം....ഇവിടെ എനിക്ക് താല്പര്ര്യമില്ല.
..................................................
>>>പ്രശ്നമുണ്ടാക്കണമെന്നു വിചരിച്ചാല്‍ ആര്ക്കും പ്രശ്നമുണ്ടാക്കാം. എവിടെയും. വിവേകമുള്ള ഒരു സമൂഹവും അധികാരികളും പ്രശ്നമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ നോക്കുകയാണു ചെയ്യുക.<<<
മനസ്സിലായി ഡോക്ടറെ.....
>>>1959 നു ശേഷം സഖാവ് ഇ എം എസ് 1967 ല്‍ വീണ്ടും അധികാരത്തില്‍ വന്നു. പക്ഷെ 1959 ല്‍ നടപ്പാക്കാന്‍ ശ്രമിച്ച വിവാദമായ ഒരു നിയമവും നടപ്പാക്കാന്‍ ശ്രമിച്ചില്ല. അതിന്റെ കാരണം താങ്കളിപ്പോള്‍ പറയുന്ന ഓലപ്പാമ്പിനെ പേടിച്ചു എന്നു തന്നെയായിരുന്നു.<<<
ഹ ഹ ഹ.....ഇപ്പോള്‍ വീണ്ടും പൂച്ച പുറത്തു ചാടിയെല്ലോ മതെതരാ...!!!!!
താങ്കള്‍ പറഞ്ഞ 1959 ല്‍ സംഭവിച്ചതുപോലെ പോലെ ആവര്ത്തി ക്കാനുള്ള ശ്രമം ചീറ്റിയെല്ലോ 2009ല്‍. 1959 സ്തിഥി അല്ലെല്ലോ ഇപ്പോള്‍.
മുണ്ടശ്ശേരി അല്ലെല്ലോ ബേബി. അന്നത്തെ പാര്ടിഅ അല്ലെല്ലോ ഇന്ന്.
ഡോക്ടര്‍, നെറി കെട്ട അന്ന്യായതിന്നു കൂട്ട് നില്ക്കു ന്നത്തിലും അന്തസ്സ് അല്ലെ സത്യം വിളിച്ചു പറഞ്ഞും ന്യായതിന്നു വേണ്ടി പോരാടിയും തോല്ക്കു ന്നത് ?.
.......................................
>>>ഞാന്‍ പറഞ്ഞത്, ഈ സമരം ചെയ്ത സി പി എം എന്ന പാര്ട്ടി അത് നിറുത്തിയതിനേക്കുറിച്ചാണ്. ആ പാര്ട്ടിസയുടെ മന്ത്രി സ്വാശ്രയക്കാരുടെ ആവശ്യങ്ങള്ക്കുത മുമ്പില്‍ തല കുനിച്ചതിനേക്കുറിച്ചാണ്.<<<
ഇന്ന് നിര്ത്തി എന്നാല്‍ എന്നെന്നേക്കുമായി നിര്ത്തിക എന്നല്ലല്ലോ.
സി പി എം മന്ത്രി മാറി മറ്റേ മന്ത്രി വന്നപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാന്‍ തല്ലുകൊണ്ടിരുന്നെല്ലോ. ഒരു സീറ്റ് എങ്കില്‍ ഒരു സീറ്റ് പാവപ്പെട്ടവന്നു നേടിക്കൊടുക്കാന്‍ സാധിച്ചു എങ്കില്‍ അത് തന്നെയെല്ലേ വലിയ നേട്ടം.
ഇത് പഠിക്കാന്‍ മിടുക്കരായ അര്ഹയരായ പാവപെട്ടവന്റെ ഭാവിക്ക് വേണ്ടിയെല്ലേ.
അതുകൊണ്ട് ഈ സമരോല്സിവം എല്ലാ അധ്യാനവര്ഷ വും കൊണ്ടാടി അര്ഹപരായവര്ക്ക്േ നേടിക്കൊടുക്കുക തന്നെ ചെയ്യും.
>>>ഇന്ഡ്യുയുടെ സുപ്രീം കോടതി ഭരണഘടനാപരമായി നിലനല്പ്പിവല്ലെന്നു പറഞ്ഞാണാ നിയമം റദ്ദാക്കിയത്......
സ്വാശ്രയ കോളേജുകള്‍ കേരളത്തിലെ ക്രിസ്ത്യാനികളും. ഹിന്ദുക്കളും, മുസ്ലിങ്ങളും നടത്തുന്നുണ്ട്.<<<
നിയമമാക്കുന്നതില്‍ വന്ന പിഴവ് എങ്ങിനെ പറ്റി എന്ന് ഞാന്‍ വിവരിച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്ത് നേരത്തെ പറഞ്ഞതാനെല്ലോ.
സ്വാശ്രയ കോളേജുകള്‍ കേരളത്തിലെ ക്രിസ്ത്യാനികളും. ഹിന്ദുക്കളും, മുസ്ലിങ്ങളും നടത്തുന്നുണ്ട് ശരിയാണ്… സമരം ചെയ്യുന്നതും അടികൊള്ളുന്നതും കേരളത്തിലെ ക്രിസ്ത്യാനികളും. ഹിന്ദുക്കളും, മുസ്ലിങ്ങളും അടങ്ങുന്ന സാമ്പത്തിക ശേഷിയില്ലാത്ത പഠിക്കാന്‍ മിടുക്കരായ കുട്ടികള്ക്ക് വേണ്ടിയാണ്. അല്ലാതെ കമ്യുണിസ്റ്റ്‌കാരന്റെക കുട്ടിക്ക് മാത്രം വേണ്ടിയല്ല....ഭാവിലും പല പല കേസുകളും ഇതുമായി ഉണ്ടാക്കി സമരം തുടരുക തന്നെ ചെയ്യും.
>>>ഞാന്‍ എന്റെ കണക്ക് വളരെ വ്യക്തമായി ആര്ക്കും മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്.<<<
തല്ക്കാതലം അത് "എന്റെ<" കണക്കായി തന്നെ പെട്ടിയില്‍ ഇരുന്നോട്ടെ ഡോക്ടറെ.
>>>മഹഭൂരിപക്ഷവും പ്രവാസികള്‍ വീടു വയ്ക്കാനും മക്കളെ പഠിപ്പിക്കാനും, കല്യാണം കഴിച്ചയക്കാനും, സ്ഥലം വങ്ങാനും നിത്യ ചെലവിനുമായി വേണ്ടിയാണുപയോഗിക്കുന്നത്. അല്ല എന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ താങ്കള്‍ തെളിയിക്ക്.<<<
തല്ക്കാ്ലം എനിക്ക് സൌകര്യമില്ല എന്ന് തന്നെ വച്ചോളൂ.
ഒരു മന്ത്രാലയവും മന്ത്രിയും ഇതിനു വേണ്ടി മാത്രമായിതന്നെ ഉണ്ട്. അവിടെ പോയി ചോദിക്ക് അവര്‍ പറഞ്ഞു തരും കണക്ക്.
Doctor, താങ്കളുമായി ഒരു തര്ക്ക തിന്നു താല്പര്ര്യമില്ലാത്തത് കൊണ്ടും, ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ മെയിന്‍ സബ്ജെക്ട് ആയ ജനനനിയന്ത്രണം നിയമമാക്കണോ വേണ്ടയോ എന്നാ കാര്യവുമായി നേരിട്ട് ബന്ധംമില്ലാത്തത് കൊണ്ടും ഞാന്‍ നിര്ത്തുന്നു. കൂട്ടത്തില്‍ ഞാന്‍ ചോദിക്കുകയും താങ്കള്‍ കാണാതെ പോയതുമായ ചില ചോദ്യങ്ങളും ഇവിടെ വീണ്ടും ആവര്ത്തി ക്കുന്നു. താങ്കള്ക്കു മാന്യ വായനക്കാരോട് വല്ലതും മറുപടിയായി പറയാനുണ്ടെങ്കില്‍ ആവാം....
പിന്നെ ഡോക്ടറെ ഒരു കാര്യം കൂടി വനിതാ കോഡിനെ ഇടയ്ക്കിടയ്ക്ക് ഡാവിഞ്ചി കോടുമായി ഉപമിക്കുന്ന ആ മാന്യ വ്യക്തിക്ക് മറുപടി കൂടി താന്കള്‍ തന്നെ കൊടുക്കുമെല്ലോ.
ഒരാള്കൂുടി' യില്‍ താങ്കള്‍ സ്വയം താങ്കള്ക്ക് വേണ്ടി നിരവധി അനോണി കമന്റുകള്‍ ഇട്ടിരുന്നുവല്ലോ. അനോണി ഓപ്ഷന്‍ നിലച്ചതോടെ താങ്കളുടെ പിന്തുണക്കാരും ആവിയായി!! ഉടനെ താങ്കള്‍ പോംവഴിയും കണ്ടുപിടിച്ചു. താങ്കളെ പുകഴ്ത്തികൊണ്ട് സ്വയം കമന്റിടാന്‍ തുടങ്ങിയ താങ്കളുടെ കുറുക്കന്‍ തന്ത്രത്തെ ആത്മാര്ത്ഥങമായി അഭിനന്ദിക്കുന്നു. ഒരു മുസ്‌ളീം ബ്‌ളോഗര്‍ യുക്തിവാദികളെ ആക്ഷേപിച്ചുകൊണ്ടും താങ്കളെ അകാരണമായി അനുകൂലിച്ചും കമന്റിടാനുള്ള സാധ്യതയില്ലെന്ന് ഏവര്ക്കു മറിയാം. ബൂലോകത്ത് മിത്രങ്ങള്‍ തീരെയില്ലാത്ത താങ്കള്‍ പ്രധാനശത്രുവിന്റെ പേരില്‍ തന്നെ ഐ.ഡി തീര്‍ത്ത് സ്വയം പൊക്കി പറയുന്നത് ബൂലോത്തെത്തിയതിന് ശേഷം ഞാന്‍ കാണുന്ന ഏറ്റവും വലിയ തമാശയാണ്.
അതുപോലെ വിട്ടിമാനോട് താന്കള്‍ അഭിപ്രായപ്പെടുന്നു >>>ഇതുപോലെയുള്ള പ്രോത്സഹനം ഈ രാജ്യത്തു പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് ബോധ്യപ്പെട്ടാല്‍, അത് ചെയ്യുന്നവരുടെ പേരില്‍ നടപടി എടുക്കണം.
ഇതുപോലെ പണം വാങ്ങി സന്താനോത്പാദനം ആരെങ്കിലും നടത്തി എന്നു തെളിഞ്ഞാല്‍ അവരുടെ പേരിലും നടപടി എടുക്കണം. 28 October 2011 19:06<<<
നടപടി ഏതു വകുപ്പില്‍ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളമെണ്‌ുണ്ട്.
നാട്ടുകാര്‍ കയറി കൈകാര്യം ചെയ്താല്‍ മതിയോ?
ഒരു ഉദാഹരണമായി ചൂണ്ടി കാണിക്കുന്നു >>>കൈക്കൂലി കൊടുക്കുന്നവരെയും അത് സ്വീകരിക്കുന്നവരെയും ശിക്ഷിക്കുന്ന പോലെ. 28 October 2011 19:06
വിജിലെന്സ്ു സ്കോടിന്നു നിയമത്തിന്റെ പിന്ബ്ലം ഉണ്ടോ ഇല്ലെയോ എന്നൊന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
താങ്കള്‍ -രണ്ടു പെണ്കു്ട്ടികള്‍ ഉണ്ടാകുമ്പോള്‍ മൂന്നാമതൊരു ആണിന് ശ്രമിക്കുന്നത് ജനസംഖ്യ വര്ദ്ധിാപ്പിക്കാനെണെന്നു പറഞ്ഞാല്‍.... രണ്ട് പെണ്കുരട്ടികള്ക്കെ ന്താ മിസ്റ്റര്‍ കുഴപ്പം? ആണ്കുണട്ടിക്കെന്താ കൊമ്പുണ്ടോ? താങ്കളെ പ്രസവിച്ച് പോറ്റി വളര്ത്തി.യതും ഒരു പെണ്ണ് തന്നെയല്ലേ? നിങ്ങള്‍ ലിംഗസമത്വത്തിനും സ്ത്രീസമത്വത്തിനും എതിരു നില്ക്കുവന്ന ഒരു മൂരാച്ചിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രണ്ട് ആണ്കുളട്ടികള്‍ ഉണ്ടെങ്കില്‍ മൂന്നാമതൊരു പെണ്ണിന് ശ്രമിക്കണമെന്ന് താങ്കള്‍ എഴുതാഞ്ഞതെന്തേ? ഇത്തരം ആണ്കുടട്ടി പരീക്ഷണം ഒഴിവാക്കാനാണ് സ്റ്റേറ്റ് നിയമം കൊണ്ടു വരുന്നതിന്റെ ഉദ്ദേശങ്ങളിലൊന്ന്. സമൂഹത്തില്‍ രണ്ടു പെണ്കുഷട്ടികള്‍ ഉള്ള വീടുകളും രണ്ട് ആണ്‍ കുട്ടികള്‍ ഉള്ള വീടുകളും കാണും. അതൊക്കെ സാധാരണമാണ്. സമൂഹം മൊത്തത്തില്‍ ബാലന്സ്ഡ് ആണോന്നോ നോക്കിയാല്‍ മതി. അല്ലാതെ താങ്കളെപ്പോലെ സ്ത്രീവിരുദ്ധ നിലപാടുള്ളവര്‍ പെണ്കുോഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയാണ് ഇന്ത്യയിലെ സെക്‌സ്‌റേഷ്യോയുടെ താളം തെറ്റിച്ചത്. കാളിദാസന്മാെരെ നിലയ്ക്ക് നിറുത്തിയാല്‍ ഭാരതത്തിലെ പെണ്ഭ്രൂലണഹത്യ എന്നന്നേക്കുമായി നിറുത്താം.
ഉത്തരം കിട്ടാത്ത മറ്റു ചില ചോദ്യങ്ങള്‍ വീണ്ടും ഇവിടെ ആവര്ത്തി>താങ്കള്ക്ക് മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ഈ നിയമം കേരളത്തിന്റെ കാര്യത്തില്‍ പ്രസക്തമല്ല. അത് പറയുന്നത് രാഷ്ട്രീയക്കാരോ മതനേതക്കളോ അല്ല. ഈ രംഗത്ത് പ്രവര്ത്തി്ക്കുന്ന വിദഗ്ദ്ധരാണ്. പ്രസക്തമല്ലാത്ത ഒരു നിയമം ആവശ്യമില്ല എന്നു പറയുന്നത് ആരെയും പേടിച്ചിട്ടില്ല. ആവശ്യമില്ല എന്ന ബോധ്യം കൊണ്ടാണ്. 26 October 2011 01:05<<<
മറ്റൊരു സന്ദര്ഭ>>ഇരുദയ രാജന്‍ എന്റെ വിശ്വസ്തനൊന്നുമല്ല. അദ്ദേഹം ജനസംഖ്യ വിഷയത്തിലെ അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. അതുകൊണ്ടാണ്, കേരള സര്ക്കാ ര്‍ അദ്ദേഹത്തെ പഠനത്തിനായി നിര്ദ്ദേ ശിച്ചത്. തങ്കളെയോ വാസുവിനേയോ നിര്ദ്ദേ ശിച്ചില്ല. 27 October 2011 02:04<<<
ഇതിനു ഞാന്‍ തന്ന മറുപടിക്ക് താങ്കളുടെ ഭാഗതുനിന്നു ഒന്നും വന്നില്ല.
ശിക്ഷയും പിഴയും വേണ്ടെന്ന് ഏറെക്കുറെ എല്ലാവരും പറയുന്നതല്ലേ? പിന്നെ അതൊരു തര്ക്കംവിഷയമായി ഇവിടെ വരുന്നതു പോലുമില്ലല്ലോ. പിന്നെന്തിനാണ് അതൊരു മഹാവിഷയമായി ഇവിടെ പൊക്കിപ്പിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ അതിന്റെ പരോക്ഷമായ പ്രായോഗിക മൂല്യം ഇവിടെ ബ് ളോഗര്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണയ്യര്‍ കമ്മറ്റിയെ നിയമിച്ചത് ഏത് വകുപ്പാണ്? അവിടെ വിദഗ്ധന്മാടരില്ലേ? കമ്മറ്റിക്ക് ഫ്രെയിം ഓഫ് റെഫറന്സ്ല ഇല്ലേ? പരിഗണിക്കുന്ന തെളിവുകളില്ലേ? ശേഖരിക്കുന്ന അഭിപ്രായങ്ങളില്ലേ? തേടുന്ന കണക്കുകളില്ലേ? ഡിസ്‌ക്കസ് ചെയ്യാന്‍ വിദഗ്ധരെ സമീപിക്കില്ലേ? കമ്മീഷനില്‍ തന്നെ വിദഗ്ധരില്ലേ?
മതത്തിന്റെ പ്രതിനിധികളില്ലേ? ഒരു പഴയ സുപ്രീംകോടതി ജഡ്ജി തലവനായില്ലേ? പിന്നെ അവര്ക്കൊ്ന്നും വിവരവും ബോധവുമില്ലെന്നും ഈ റിപ്പോര്ട്ട്ഗ ആവശ്യമില്ലെന്നും പറയുന്നതെന്തിനാണ്? കൃത്യമായ കണക്കും റഫറന്സും വെച്ചല്ലേ കൃഷ്ണയ്യര്‍ റിപ്പോര്ട്ട് എഴുതിയത്? അതോ അത് വായില്‍ തോന്നിയ കോതയ്ക്ക് പാട്ടു പോലെയാണോ? താങ്കള്‍ റിപ്പോര്ട്ട് വായിച്ചോ? റിപ്പോര്ട്ടി ല്‍ പരാമര്ശിതക്കുന്ന ഏതേത് കണക്കുകളാണ് തെറ്റെന്ന് പറയാമോ? ഇവരെ നിയമിച്ച സര്ക്കാ ര്‍ എന്തുകൊണ്ടാണ് ലേഖനം എഴുതിയ മോഹനചന്ദ്രന്‍ നായരേയും മറ്റേ വിദ്ഗ്ധ സാറിനേയും പരിഗണിച്ചില്ല? ലേഖനം വെച്ചാണോ രാജ്യം ഭരിക്കുന്നത്? കൃഷ്ണയ്യര്‍ റിപ്പോര്ട്ട് ആവശ്യമില്ലെന്നും irrelevant ആണെന്ന് ഈ വിദഗ്ധര്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഇവര്‍ മാത്രമാണോ ആസ്ഥാന വിദഗ്ധര്‍? അതോ രാജ്യത്തെ വിദഗ്ധരെ തീരുമാനിക്കുന്ന സൂത്രം താങ്കളുടെ കയ്യില്‍ മാത്രമാണോ ഉള്ളത്? കുട്ടികള്‍ താനേ കുറഞ്ഞുകൊള്ളുമെന്നും ബോധവത്ക്കരണവും നിയന്ത്രണവും തുടരണമെന്ന് പറയുന്ന താങ്കള്ക്ക് ഇങ്ങനെയൊരു റിപ്പോര്ട്ട് മാത്രം അസഹ്യമാകേണ്ട കാര്യമെന്ത്?
ഇത് കാലാകാലങ്ങളില്‍ സര്ക്കാര്‍ ചെയ്യുന്നതാണ്. ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായാണ് ഇത്തരം അന്വേഷണങ്ങള്‍ സംസ്ഥാന സര്ക്കാ രുകള്‍ നടത്തുന്നത്. സെന്സ്ജ എടുക്കുന്നതിനും അതുപോലെ ഭരണപരമായ ലക്ഷ്യങ്ങളുണ്ട്. അതൊക്കെ ഏറെക്കുറെ mandatory ആണ്. അല്ലാതെ ജനത്തെ പേടിപ്പിക്കാനല്ല. പേടിച്ചത് മതലാക്കോടെ കാര്യങ്ങള്‍ കാണുന്നവരാണ്. അവരാണ് ചാനലുകളിലും ബ്ളോഗുകളില്‍ 24 മണിക്കൂറും പൊട്ടിത്തെറിക്കുന്നത്. ഇവിടെ പ്രശ്‌നം കഴിഞ്ഞ അഞ്ചു വര്ഷകമായി ചില മതവിഭാഗങ്ങള്‍ നടത്തുന്ന രണ്ടാം വിസ്‌ഫോടനത്തിനുള്ള പരിശ്രമങ്ങളാണ്. അതാണിവിടെ ചൂണ്ടിക്കാണിച്ചത്.
..................................................
അതൊരു യാഥാര്ഥ്യം തന്നെയാണ്. ന്യൂനപക്ഷമായിരിക്കാം അതിപ്പോള്‍ ചെയ്യുന്നു. ഇപ്പോഴുള്ള ന്യൂനപക്ഷത്തെ നിയന്ത്രിക്കാതെ കയറൂരിവിട്ട അവരെ ഭൂരിപക്ഷമാക്കിയേ അടങ്ങു എന്ന വാശി രാജ്യസ്‌നേഹമില്ലാത്തവര്ക്ക് കാണും. എന്നാല്‍ സര്ക്കാരിനത് കയ്യും കെട്ടി നോക്കി നില്ക്കാനനാവില്ല. അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്ന് യാഥാര്ത്ഥ്യ ബോധമില്ലാത്ത ആര്ക്കും പറയാം. ജനസംഖ്യ താനേ നിയന്ത്രിക്കപ്പെടുമെന്നും അവര്ക്ക് വീമ്പിളക്കാം. പക്ഷെ ഉത്തരവാദിത്വപ്പെട്ട സര്ക്കായരിന് അത് പറ്റില്ല. അവര്‍ കമ്മീഷനെ വെക്കും, പഠിക്കും, പരിശോധിക്കും, നിയന്ത്രണം തുടരും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. അതില്‍ തീവ്രമതശക്തികളും അവരുടെ ശിങ്കിടികളും മനംനൊന്ത് വിങ്ങിക്കരയും അതാണാവിടെ കണ്ടത്. മതത്തിന്റെ pay roll ല്‍ ഉള്ളവരും വിതുമ്പും. അതൊക്കെ സ്വഭാവികമാണ്. അതുകൊണ്ടു മാത്രം ബില്ല് വേണ്ടെന്ന് പറയുന്നവര്‍ ബാല്യം വിട്ടെങ്കിലും ബാലിശത കയ്യൊഴിയാത്തവരാണ്.
ഇവിടെ കന്യാസ്ത്രീയാവാനും മറ്റും ആളില്ലാതെ നട്ടം തിരിയുന്നവരാണ് കൂടുതല്‍ കുട്ടികളെ ഉത്പാദിച്ച് തന്നാല്‍ പള്ളി absorb ചെയ്‌തോളാമെന്ന വാഗ്ദാനം ചെയ്യുന്നത്. അല്ലാതെ രാജ്യക്ഷേമം ലക്ഷ്യമിട്ടോ ജീവനോടുള്ള സ്‌നേഹം കാരണമോ അല്ല. മതമാണിവിടെ ഡോളറുകള്‍ പ്രഖ്യാപിക്കുന്നത്. അത് കാണാനുള്ള കണ്ണ് താങ്കള്ക്കിനല്ല. ഒന്നുകില്‍ മതഭയം അല്ലെങ്കില്‍ വ്യക്തമായ മത അജണ്ട.
................................................................
കേരളത്തില്‍ ഇത്ര ശതമാനം കുടുംബങ്ങളില്‍ രണ്ട് കുട്ടിയുണ്ട് എന്നൊക്കെ സ്ഥാപിക്കുന്ന രീതിയില്‍ താങ്കള്‍ അവതരിപ്പിച്ച കണക്കിന്റെ ആധികാരിക സോഴ്‌സ് വ്യക്തമാക്കമോ? കുറേ നേരമായി ചോദിക്കുന്നതാണ്.
........................................................................................
കേരളത്തിലെ സെക്‌സ് റേഷ്യോ കൂടുതലായതിനാല്‍ സുസ്ഥിര വളര്ച്ചക TFR 2 മതിയെന്നും 2.1 കേരളത്തിന് ബാധകമല്ലെന്നും അംഗീകരിച്ചുകൊണ്ടുള്ള ഏതെങ്കിലും ആധികാരിക രേഖ കാണിക്കാമോ?
പിഴ/ശിക്ഷ നിര്ദ്ദേടശത്തിന് ഭരണഘടനയുടെ സംരക്ഷണവും സാധൂകരണവും ഉണ്ടെങ്കിലും അത് കോടതിയില്‍ നിലനില്ക്കിില്ല എന്ന് സംശയിക്കാനുള്ള കാരണം എന്താണ്? മതഭയം മൂത്ത് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും 'അയ്യോ ഭൂരിപക്ഷത്തിനും വേണ്ടത്തതൊന്നും സര്ക്കായര്‍ ചെയ്യേണ്ട, മതം കോപിക്കും' എന്ന് കോടതി പറയുമെന്നാണോ താങ്കള്‍ പറയുന്നത്? അതോ കോടതി അങ്ങനെ പറയണമെന്നോ? സ്റ്റേറ്റിന് അവകാശാധികാരങ്ങളുണ്ടെങ്കില്‍ കോടതി ഇതില്‍ കയറി ഇടപെടുന്നതിനെ നാമെന്താണ് വിളിക്കേണ്ടത്?
നിയമപരമായ ഒരു കാര്യം നിയമകോടതിയില്‍ നിലനില്ക്കാതത്തതിന്റെ പിന്നിലെ ഒടിവിദ്യ ഒന്നു പറഞ്ഞുതരുമോ. അപ്പോള്‍ നിയമപരമായി സാധുതയില്ലാത്ത കാര്യങ്ങള്ക്ക് കോടതിയില്‍ എന്തു സംഭവിക്കും? അതോ ഇതൊക്കെ നിയമവിദഗ്ധനാണെന്ന് കാണിക്കാന്‍ തട്ടിവിടുന്നതാണോ? അല്ലെങ്കില്‍ അതിന്റെ വകുപ്പ് ഉദ്ധരിക്കുമല്ലോ.
Dear Dr. Kaalidas,
വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ നല്ലവരായ, നിസ്സഹായരായ ഇടതന്മാര്ക്കും വലതന്മാര്ക്കും ഈ നിയമത്തെ എതിര്ക്കേടണ്ടി വന്നേക്കാം...പക്ഷെ ഇതെത്രകാലം?...സത്യം സത്യമായി പറയുന്നതിനു എന്തിന്നു ആരെ പേടിക്കുന്നു?.....
Doctor, If you had faced any kind of harassment during our earlier discussions due to my tongue slip i humbly beg for your pardon.
i don’t have any personal grudge with any. See you.
പ്രിയ കാളിദാസന്‍,
point3 ഇതായിരുന്നു:
"POINT 3 : എന്നാല്‍ തങ്ങളുടെ സമുദായത്തില്‍ ജനനനിയന്ത്രണം അങ്ങീകരിക്കില്ല, അത് മതവിരുദ്ധമാണ് , അഞ്ചും ഏഴും കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപിക്കും എന്ന് സങ്കുചിത സാമുദായിക നിലപാട് കൊണ്ട് മാത്രം നിലപാട് എടുക്കുന്ന മത നേതാക്കളെ എതിര്‍ക്കണം...POINT 3 ഇല്‍ താങ്കളുടെ നിലപാട് വ്യക്തമല്ല .ഈ കാര്യത്തിലെ താങ്കളുടെ നിലപാട് ലളിതമായി വ്യക്തമാക്കുമോ ?"
താങ്കള്‍ തന്ന ഉത്തരം ഇതാണ് :"ഞാന്‍ ജനന നിയന്ത്രണത്തെ അനുകൂലിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നാണെന്റെ അഭിപ്രായം. ഇതില്‍ നിന്നും താങ്കള്‍ എന്താണു മനസിലാക്കിയത്?"
"ഞാന്‍ ജനന നിയന്ത്രണത്തെ അനുകൂലിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നാണെന്റെ അഭിപ്രായം" എന്ന താങ്കളുടെ നിലപാട് വ്യക്തമാണ് എന്ന് point1 ഇല്‍ ഞാന്‍ പറഞ്ഞിരുന്നു.
ജനനനിയന്ത്രണത്തെ മത പരമായ കാരണങ്ങള്‍ പറഞ്ഞു എതിര്‍ക്കുന്നവരെ എതിര്ക്കെണ്ടാതല്ലേ എന്നതായിരുന്നു എന്റെ ചോദ്യം. ഇതിനു താങ്കള്‍ മറുപടി നല്‍കിയിട്ടില്ല എന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.
"ഇവിടെ ചര്‍ച്ച ചെയ്ത വിഷയം രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണമോ എന്നതാണ്. ശിക്ഷിക്കണമെന്നു ചിലര്‍ വാദിച്ചു"
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണം എന്ന് രവിചന്ദ്രന്‍ സാറോ വാസുവോ വാദിച്ചതായി കണ്ടില്ല. ഇവിടെ ചര്‍ച്ച ചെയ്ത വിഷയം മത പരമായ കാരണങ്ങള്‍ പറഞ്ഞു ജനനനിയന്ത്രണത്തെ
എതിര്‍ക്കുന്നവരുടെ സങ്കുചിത നിലപാടിലെ കാപട്യം ആയിരുന്നു (post ഒന്ന് കൂടി വായിച്ചുനോക്കിയാല്‍ മനസ്സിലാവും ).
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന മാതാപിതാക്കളെ ശിക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് താങ്കള്‍ക്ക് എതിര്‍പ്പ് എങ്കില്‍, അങ്ങിനെത രവിചന്ദ്രന്‍ സാറോ വാസുവോ ഇവിടെ പറഞ്ഞതായി കണ്ടില്ല.
ജനന നിയന്ത്രണം പാടില്ല എന്ന് പ്രചരിപിക്കുന്നഅവരുടെ കാപട്യം വിശധമാക്കുന്ന ഒരു പോസ്റ്റില്‍ കേരളം ലക്ഷ്യമാകേണ്ട ideal fertility rate 2 ആണോ , 2 .05 ആണോ, 2 .1 ആണോ എന്ന കീറിമുറിച്ച ചര്‍ച്ച പ്രസക്തമല്ല എന്ന് തന്നെ കരുതുന്നു.
Dear Dr. Kaalidas,
ഒന്നുകൂടെ ഇടപെടേണ്ടി വന്നതില്‍ ക്ഷമിക്കുക.
>>>വിമോചന സമരം എന്നു കേള്‍ക്കുമ്പോഴേക്കം വിമോചന സമരം എന്നു കേള്‍ക്കുമ്പോഴേക്കം ക്രിസ്തു മതം മാത്രം മനസിലേക്കോടി വരുന്ന ഒരു പ്രത്യേക തരം രോഗം. മാത്രം മനസിലേക്കോടി വരുന്ന ഒരു പ്രത്യേക തരം രോഗം.<<<
1959മായി ബന്ധപ്പെട്ടു ക്രിസ്തു മതം എന്ന ഒരു വാക്ക് ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല ഒരിക്കലും ഉപയോഗിക്കുകയുമില്ല.
1959 ഇങ്ങോട്ട് കൊണ്ടുവന്ന താങ്കള്‍ എന്തിന്നു ക്രിസ്തു മതം എന്ന വാക്ക് ഇവിടെ ഉപയോഗിച്ച് എന്ന് എത്ര ചിന്ടിച്ചിട്ടും മനസ്സിലാകുന്നില്ല.
ഇനി താങ്കളുടെ നാട്ടില്‍ മതെതരന്‍ എന്ന വാക്കിന്നു ക്രിസ്തു മതം എന്ന അര്‍ഥം ഉണ്ടെങ്കില്‍ ഐ അം സോറി.
സമാനമായ സംഭവം 2009ല്‍ സ്വാശ്രയ വിഷയത്തില്‍ ഒന്ന് ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു എന്ന് പറഞ്ഞാല്‍ എവിടെയാണ് ക്രിസ്തു മതം എന്ന അര്‍ഥം മാത്രം.
സ്വാശ്രയവിഷയത്തില്‍ എല്ലാ മതസ്ഥരും ഇല്ലേ?.
പൂച്ച പുറത്തു ചാടുന്നുണ്ടോ?...!!!!
ഒരു നിയമം പാസായി കഴിഞ്ഞാല്‍ അതിന്നെതിരെ കലാപം ശ്രിഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് / മിലിടരി ഫോര്സിന്നു അധികാരമുണ്ട് നിയമവുമുണ്ട്. ഇന്ത്യന്‍ മിലിടാറി 1959ല്‍ ഉള്ളത് പോലെ അല്ല ഇപ്പോള്‍. ആവശ്യം വന്നാല്‍ എല്ലാതരം കോപ്രായങ്ങളും അടിച്ചമര്‍ത്തും അമര്തിയിട്ടുമുണ്ട്. ഇതാണ് ഞാന്‍ പറഞ്ഞത്.
അതുകൊണ്ട് ഈ നിയമം നടപ്പിലാകിയാല്‍ മതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന കലാപങ്ങളെ ഓര്‍ത്തു ഡോക്ടര്‍ അത്രക്കങ്ങോട്ടു തല പുണ്ണാക്കേണ്ട. Good bye.
>>>ബൂലോകത്ത് മിത്രങ്ങളുണ്ടാകണമെന്ന ഒരു ലക്ഷ്യവും എനിക്കില്ല.<<<
I Appreciate
>>>താങ്കളുടെ തോന്നലുകളോട് പ്രതികരിക്കേണ്ടത് എന്റെ ബാധ്യതയുമല്ല.<<<
ഇത്രയും പറഞ്ഞതിന്നു ശേഷമോ?
VEENDUM GOODBYE
>>>താങ്കളുടെ അവസാന കമന്റ് ആദ്യമേ വായിച്ചിരുന്നെങ്കില്‍ ഒന്നിനു പോലും മറുപടി പറയില്ലായിരുന്നു.<<<
ഇപ്പോഴും ഡിലീറ്റ് ചെയ്തൂടെ....!!
>>>എന്തെങ്കിലും വിഷമം തോന്നിയാല്‍ ഒരു ഡോക്ടറെ കാണാന്‍ മറക്കല്ലെ.<<<
sure i will consult you.
>>>താങ്കളുടെ അവസാന കമന്റ് ആദ്യമേ വായിച്ചിരുന്നെങ്കില്‍ ഒന്നിനു പോലും മറുപടി പറയില്ലായിരുന്നു.<<<
ഈ പറഞ്ഞതിന്നു ശേഷവും അവസാന കമന്റിനു തന്നെ പ്രതികരിച്ചു. എന്നെ ഉപദേശിച്ചു.
എന്റെ ഇന്നത്തെ കമെന്റുകളുടെ ആദ്യവും അവസാനവും വായിച്ചു പക്ഷെ വിഷയവുമായി ബന്ധപ്പെട്ട പ്രധാന ചോധ്യങ്ങലെല്ലാം ഇതിന്നു രണ്ടിന്നും ഇടയില്‍ ആയിരുന്നതിനാല്‍ അത് വീണ്ടും വീണ്ടും കാണാതെ പോകുന്നു. ഇതിന്നു മറുപടി വേണം എന്ന് എനിക്ക് യാതൊരു നിര്ബ്ന്ധവും ഇല്ല പക്ഷെ ഇങ്ങോട്ട് വേലയിരക്കല്ലേ ഡോക്ടറെ......
വീണ്ടും വീണ്ടും ഗുഡ് ബൈ
പ്രിയ കാളിദാസന്‍,
point 3 ഇതായിരുന്നു : " POINT 3 : എന്നാല്‍ തങ്ങളുടെ സമുദായത്തില്‍ ജനനനിയന്ത്രണം അങ്ങീകരിക്കില്ല, അത് മതവിരുദ്ധമാണ് , അഞ്ചും ഏഴും കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപിക്കും എന്ന് സങ്കുചിത സാമുദായിക നിലപാട് കൊണ്ട് മാത്രം നിലപാട് എടുക്കുന്ന മത നേതാക്കളെ എതിര്‍ക്കണം."
തുടര്‍ന്നു അവിടെ തന്നെ ഞാന്‍ താങ്കളോട് ചോദിച്ചത് ഇതായിരുന്നു : "POINT 3 ഇല്‍ താങ്കളുടെ നിലപാട് വ്യക്തമല്ല. സാമുദായികമായി ജനന നിയന്ത്രണത്തെ എതിര്‍ക്കുന്നവരെ എതിര്‍ക്കേണ്ട എന്ന് താങ്കള്‍ പറയുന്നു എന്ന് കരുതിയാണ് സങ്കുചിത മത വാദികള്‍ താങ്കളെ പിന്തുണക്കുന്നത് .ഈ കാര്യത്തിലെ താങ്കളുടെ നിലപാട് ലളിതമായി വ്യക്തമാക്കുമോ ".
ഈ ചോദ്യത്തിനു ഇപ്പോള്‍ താങ്കള്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നു. നന്ദി.
താങ്കള്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നിലപാട് അംഗീകരിക്കുന്നു.
കൂടുതല്‍ കുട്ടികളെ പ്രോത്സാഹിപിക്കുന്നതിനെ എതിര്‍ക്കുന്നു.
പിന്നെയുള്ള കാര്യം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കളെ ശിക്ഷിക്കേണമോ എന്നതാണ് .
ഇതിനു വളരെ നേരത്തെ തന്നെ രവിചന്ദ്രന്‍ സര്‍ ഇങ്ങിനെ മറുപടി നല്‍കിയിരുന്നു (250 നു അടുത്ത കമന്റില്‍ ) "കാളിദാസന്‍,
പറഞ്ഞുവരുമ്പോള്‍ നമുക്കിടയില്‍ ഏറെ ഭിന്നതയില്ല. പിഴയും ശിക്ഷയും ഞാനും പിന്തുണയ്ക്കുന്നില്ല. അതിന്റെ ആവശ്യം ഇപ്പോഴില്ല."
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കളെ ശിക്ഷിക്കേണമോ എന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായ് വ്യത്യാസം എങ്കില്‍ ചര്‍ച്ച ഈ കമന്റ് ഓടെ അവസാനിപിക്കമായിരുന്നു
കാളിദാസനും രവിചന്ദ്രനും ഇവിടെ ചര്‍ച്ച ചെയ്ത പ്രധാന പ്രശ്നങ്ങളില്‍ ഒരേ നിലപാട് ആണ് എന്ന് വ്യക്തമായ സ്ഥിതിക്ക് നിര്‍ത്താം എന്ന് തോന്നുന്നു.
ഈ കാര്യം വ്യക്തം ആക്കാനാണ് ഞാന്‍ ചര്‍ച്ചയില്‍ തുടര്‍ച്ചയായി ഇടപെട്ടത്. നന്ദി
പ്രിയ കാളിദാസന്‍,
താങ്കള്‍ നെറ്റ് ബ്രൗസ്‌ചെയ്ത് വിവരങ്ങള്‍ തേടുന്നത് മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടല്ലെന്ന് മാത്രമല്ല താങ്കളുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നാണ് പരാമര്‍ശിച്ചത്. ഈ വിഷയത്തില്‍ താങ്കള്‍ ചര്‍ച്ച പുരോഗമിക്കുന്നതനുസരിച്ചാണ് അടിസ്ഥാന വിവരങ്ങള്‍ പോലും ശേഖരിച്ചത് എന്ന് മനസ്സിലായതു കൊണ്ടങ്ങനെ എഴുതി. കാരണം അതൊരു വസ്തുതയാകുന്നു. വസ്തുത വസ്തുതയാണ്. അതല്ലാതെ 'നെറ്റ് ബ്രൗസ് ചെയ്യുന്നതിനെ കളിയാക്കിയേ' 'ആക്ഷേപിച്ചേ' എന്നൊക്കെയുള്ള ഇല്ലാക്കാര്യങ്ങളില്‍ അധിഷ്ഠിതമായ ഹാസസാഹിത്യം നിലനില്‍ക്കുന്നതല്ല. താങ്കള്‍ക്കെതിരെ വളരെ മൃദുവായ പരാമര്‍ശം നടത്തിയാല്‍ അത് 'കളിയാക്കല്‍' 'ആക്ഷേപം'!!! താങ്കള്‍ വാരിവിതറുന്നതെല്ലാം ഉന്മത്ത സ്‌നേഹത്തിന്റെ സുപ്പര്‍ലേറ്റീവ് വികാരധാര!! ഇത്ര Qurulous ആയി താങ്കളെ കാണപ്പെടുന്നത് അതിശയകരമാണ്. അതിന് മനോജ് പറഞ്ഞ കാരണമേയുള്ളു. പുരുഷന് പ്രസവിക്കാനാവില്ലെന്നതുപോലെ താങ്കള്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല.
വിഷയത്തിന്റെ ഏതെങ്കിലും നവീനമായ ഭാവതലങ്ങളിലേക്ക് വായനക്കാരെ കൈ പിടിച്ചു നടത്തിക്കാനോ പുതിയ ചന്തോദ്ദീപകമായ നിരീക്ഷണങ്ങളെന്തെങ്കിലും നടത്താനോ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. വെറുതെ non issues ന്റെ മുകളില്‍ മേല്‍ ഘോരഘോരം എഴുതി എന്തോ വ്യത്യസ്തമായ അഭിപ്രായം തനിക്ക് ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ എന്തോക്കെയോ കാട്ടിക്കൂട്ടിയതാണ് ഞാനിവിടെ കണ്ടത്. അവസാനം താങ്കള്‍ക്ക് വിശേഷിച്ച് യാതൊന്നും പറയാനില്ലെന്നും പോസ്റ്റിന്റെ അന്ത:സത്തയോട് വിരോധമില്ലെന്നും ബോധ്യപ്പെട്ടതിനാലാണ് ഞാന്‍ കൂടുതല്‍ പ്രതികരിക്കാഞ്ഞത്. 'തര്‍ക്കിക്കാന്‍ ചോദിക്കുന്നതല്ല' എന്നുപറഞ്ഞുകൊണ്ട് തുടങ്ങിയ താങ്കള്‍ സത്യത്തില്‍ താനത് മാത്രമാണ് ലക്ഷ്യമിടുന്നതെന്ന സൂചന ആദ്യമേ നല്‍കിയിരുന്ന കാര്യം മറക്കുന്നില്ല. ഞാനത് അപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിലും താങ്കളോടുള്ള ബഹുമാനം കാരണം 'ചര്‍ച്ച'യില്‍ പങ്കുകൊള്ളുകയായിരുന്നു.
താങ്കള്‍ വാസ്തവ വിരുദ്ധതയില്‍ അഭിരമിക്കുന്നു; വാചകങ്ങള്‍ out of context ആയി ഉദ്ധരിക്കുന്നു; മറ്റുള്ളവര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെമേല്‍ കെട്ടിവെക്കുന്നു; വിഷയം വിട്ട് വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ എല്ലാം അവസാനിപ്പിക്കുന്നു. താങ്കള്‍ക്കെതിരെയുള്ള വിമര്‍ശനം 'ആക്ഷേ'പമാക്കുന്നു. വസ്തുത ചൂണ്ടിക്കാട്ടുമ്പോള്‍ 'കളിയാക്കലാ'കുന്നു. വഴക്കാളി കുട്ടിയെപ്പോലെ ആളുകളോട് അങ്ങോട്ട് ചെന്ന് ഉടക്കുന്നു.
മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ രാഷ്ട്രത്തിന് അധികാരമുണ്ടെന്നും അതുകൊണ്ട് പിഴയും ശിക്ഷയും ചുമത്തുന്നത് ഭരണാഘടനാവിരുദ്ധമല്ലെന്നും പറഞ്ഞത് 100% ശരി. അതുകൊണ്ടു തന്നെയാണ് നിയമജ്ഞന്‍ കൂടയായ കൃഷണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അതതിന്റെ നിയമവശം. അതാവശ്യമുണ്ടോ അതിനോട് യോജിക്കണമോ എന്നത് എന്റെ വ്യക്തിപരമായ നിലപാട്. ഞാനതിനെ എതിര്‍ക്കുന്നതുകൊണ്ട് അതിന്റെ നിയമപരത റദ്ദാകില്ല. വസ്തുത വസ്തുതയാണ്, അഭിപ്രായം അഭിപ്രായമാണ്. താങ്കള്‍ക്കതൊക്കെ മനസ്സിലായതാണ്. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നു കാണിക്കാനായി ഇപ്പോള്‍ ചുരണ്ടിയെടുക്കുന്നതാണെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ ഞാനതിനെ ആ വഴിക്ക് തന്നെ വിടുന്നു.
ഈ വിഷയത്തില്‍ സജ്‌നബര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത താങ്കള്‍ക്കാണുള്ളത്. കാരണം ഈ ബില്‍ നിയമവിരുദ്ധമാകുന്നത് കൃത്യമായും ഏത് വകുപ്പ് പ്രകാരമാണെന്നും എന്തുകൊണ്ട് കോടതിയിത് തളളുമെന്നും വൈയക്തികതയും വൈകാരികതയുമില്ലാതെ വസ്തുതാപരമായ അങ്ങ് വിശദീകരിച്ചാല്‍ അതെല്ലാവര്‍ക്കും പ്രയോജനപ്പെടും.
വീണ്ടും പറയട്ടെ വാസും നടത്തിയ നിരീക്ഷണങ്ങള്‍ എന്താണെന്ന് പോലും താങ്കള്‍ക്ക് ബോധ്യപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. Sajnabur is a gentleman. കഴിഞ്ഞ നാലുമാസത്തെ അദ്ദേഹത്തന്റെ പെരുമാറ്റത്തില്‍ നിന്ന് അതെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. താങ്കളോട് ഏറെ ആദരവും മതിപ്പുമുണ്ടായിരുന്ന ഒരു ബ്‌ളോഗറെയാണ് താങ്കള്‍ പ്രകോപിപ്പിച്ച് എതിരാക്കിയത്. വാസുവിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. കൃത്യമായും ഇതുതന്നെയാണ് നാസിന്റ കാര്യത്തിലും ഉണ്ടായതെന്ന്് ഞാന്‍ പറയട്ടെ. വെറുതെ തര്‍ക്കിക്കാനായുള്ള തര്‍ക്കം!! താങ്കളോട് ബഹുമാനമുള്ളവരെപോലും അനാവശ്യമായി പ്രകോപിപ്പച്ച് നിതാന്തശത്രുക്കളാക്കുന്ന ഒരു ശൈലി അറിഞ്ഞോ അറിയാതെയോ താങ്കള്‍ സ്വാംശീകരിച്ചിരിക്കുന്നു. അവസാനം നിലയക്കാത്ത പരാതികളും!!!
'കാളിദാസശൈലി' കടമെടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സജ്‌നബര്‍ ഈ സംവാദത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയതെന്ന കാര്യം മറന്നിട്ടുണ്ടാവില്ലെന്ന് കരുതുന്നു. അദ്ദേഹത്തിന് അധികമായി അല്‍പ്പം ഒഴിവ് വേള കിട്ടിക്കാണുമെന്ന് ഞാനൂഹിക്കുന്നു. കുറച്ച് നേരം കാളിദാസന്‍ കളിക്കണമെന്ന് തോന്നിക്കാണും!! കാളിദാസന്് കാളിദാസന്‍ അസഹ്യമാകുമെന്നാണ് താങ്കള്‍ ഈ സംവാദത്തില്‍ തെളിയിച്ചത്. താങ്കള്‍ക്കതിന്റെ തുടക്ക ഡോസ് പോലും സഹിക്കാനാവാതെ വരുന്നതില്‍നിന്നും സദാ താങ്കളെ നേരിടുന്ന മറ്റുള്ളവരെക്കുറിച്ച് ഓര്‍ത്ത് അവരോട് വൈകാരികമായ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുള്ള കമനീയമായ അവസരം കൂടി താങ്കള്‍ക്ക് കൈവന്നിരിക്കുകയാണെന്ന് കാണാം.
ഈ വിഷയത്തില്‍ താങ്കള്‍ക്ക് വ്യത്യസ്തമോ നവീനമോ ആയ എന്തെങ്കിലും ചിന്താധാര മുന്നോട്ടുവെക്കാനില്ലെന്ന് ബോധ്യം വന്നതിനാല്‍ നിറുത്തുന്നു. രണ്ടായാലും പിഴയിലും ശിക്ഷയിലും പിടിച്ച് ഞാലണ്ട. അതനനുകൂലമായി ഇവിടെയാരും ഒന്നും എഴുതിയിട്ടല്ല. TV പരിപാടിയിലും ഞാന്‍ അതേ നിലപാടാണ് സ്വീകരിച്ചത്. അതിലൂടെ കൃഷ്ണയ്യര്‍ ഉദ്ദേശിച്ചതെന്താകാണെന്നതിനെക്കുറിച്ച് എന്റെ നിഗമനവും പരാമര്‍ശിച്ചു. So that is the mother of all non-issuse!! You are simply flogging a dead horse dear.
പ്രിയ കാളിദാസന്‍ ,
tv ചര്ച്ചയിലോ, ഈ പോസ്റ്റിലോ, അതിനെ തുടര്‍ന്നു നടന്ന ചര്ച്ചയിലോ എവിടെയും രവിചന്ദ്രന്‍ സര്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന രക്ഷിതാക്കളെ ശിക്ഷിക്കണം എന്ന് വാദിചിട്ടില്ല എന്നതാണ് വസ്തുത.
അതിനെ അനുകൂലിക്കുനില്ല എന്ന് പല സ്ഥലത്തായി സൂചിപിക്കുന്നുമുണ്ട് .
ഇതടക്കം പോസ്റ്റില്‍ സൂചിപിച്ച കാര്യങ്ങളില്‍ താങ്കള്‍ യോജിക്കുകയും ചെയ്യുന്നു.
പോസ്റ്റില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞാണ് താങ്കള്‍ രവിചന്ദ്രന്‍ സാറെ ആക്രമിക്കുന്നത് . അത് തികച്ചും നിര്‍ഭാഗ്യകരമാണ്.
താങ്കള്‍ സൂചിപിച്ച മറ്റു കാര്യങ്ങള്‍ ഇവിടെ ഒട്ടുമേ പ്രസക്തമല്ല.
>>>കേരളത്തിലെ മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നു എന്നും താങ്കള്‍ പറഞ്ഞു. അങ്ങനെയല്ല എന്നും മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ജനസംഖ്യ നിയന്ത്രിച്ച് പൊതുസമൂഹത്തോട് ചേര്‍ന്നു പോകുന്നു എന്നും ഞാന്‍ പറഞ്ഞു.<<<
എന്തൊരു മാന്യന്‍..എന്തൊരു ഇസ്ലാം സ്നേഹി
മലപ്പുറത്തെ സീറ്റിന്റെ എണ്ണം കഴിഞ്ഞതവണത്തേപ്പോലെ 12 തന്നെയായിരുന്നെങ്കില്‍ യു ഡി എഫ് 68 ല്‍ ഒതുങ്ങുമായിരുന്നു. ജനസംഘ്യ കൂടിയപ്പോള്‍ നാലു സീറ്റു കൂടി. നാലും ലീഗിനു തന്നെ കിട്ടി.
മതാധിഷ്ടിത പാര്‍ട്ടിയായ ലീഗിന്റെ വിജയമാണിത്. കേരളത്തിലാകെ യു ഡി എഫിന് 1.5 ലക്ഷം വോട്ടേ കൂടുതല്‍ കിട്ടിയുള്ളു. പക്ഷെ മലപ്പുറത്ത് മാത്രം 3.5 ലക്ഷം വോട്ട് കൂടുതല്‍ കിട്ടി. വര്‍ഗ്ഗിയതയുടെ വിജയം എന്നു വേണമെങ്കില്‍ പറയാം. മുസ്ലിം ലീഗിനും പിന്തുണ(http://www.blogger.com/comment.g?blogID=2579721244302752722&postID=4434770017702521553)14 May 2011 19:32
(2) നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനു കേരളമൊട്ടകെ ് 0.8 % വോട്ടിന്റെ കൂടുതലേ കിട്ടിയുള്ളു. എന്നു വച്ചാല്‍ 1.68 ലക്ഷം വോട്ടിന്റെ കൂടുതല്‍. മലപ്പുറം ജില്ലയില്‍ മാത്രം യു ഡി എഫിന് 3.75 ലക്ഷം വോട്ടാണു കൂടുതല്‍ കിട്ടിയത്. മലപ്പുറം ജില ഒഴിച്ചു നിറുത്തിയാല്‍ കേരളത്തിലാകെ എല്‍ ഡി എഫ് 2 ലക്ഷം വോട്ട് കൂടുതല്‍ നേ(http://www.blogger.com/comment.g?blogID=2579721244302752722&postID=5992672202498590664)
(3)ഏഴാം നൂറ്റാണ്ടിലെ ഗോത്രാചാരം നിലവിലുള്ള ഇസ്ലാമില്‍ പല തന്തക്കും തള്ളക്കും പിറന്നവര്‍ ഒരേ വീടുകളിലുണ്ട് എന്നെനിക്കറിയാം. ആ ആഭാസത്തരമേതായാലും മറ്റ് മത വിശ്വസികളുടെ ഇടയിലില്ല. ഒറ്റ തന്തക്കും ഒറ്റ തള്ളക്കും പിറന്നവരേ ആ കുടുംബങ്ങളിലുണ്ടാകൂ. അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല കുട്ടീ.
15 June 2011 12:03
(4)പ്രകാശനെന്നും കൊച്ചുകുട്ടിയും വേഷം മ്മാറി തെറിപറഞ്ഞാലൊന്നും ഞാന്‍ പറയാനുള്ളത് പറയാതിരിക്കില്ല. മുസ്ലിം ലീഗിന്റെ ഗോത്രഭരണത്തേക്കുറിച്ചായാലും ഇസ്ലാം എന്ന കാപട്യത്തേക്കുറിച്ചായാലും.
15 June 2011 12:33
(5) ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അശാന്തി വിതക്കുന്നത് ഈ ഇസ്ലാമും ഈ വക മുസ്ലിങ്ങളുമായതുകൊണ്ടാണ്. കേരളത്തില്‍ പോലും ആളുകളുടെ കൈ വെട്ടി എടുക്കുന്നു.15 June 2011 12:45
>>>സജ്നബൂര്‍ എന്ന വ്യക്തി, ഈ രണ്ടു വിദഗ്ദ്ധരേ ലോകത്തുള്ളോ എന്നു പോലും ചോദിച്ചു.<<<
വിഷയവുമായി ബന്ധപ്പെട്ടു ഇത് മാത്രമെല്ല ചോദിച്ചത്.
ആവര്‍ത്തിക്കുന്നതില്‍ വിഷമമുണ്ട്. പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
കൃഷ്ണയ്യര്‍ കമ്മറ്റിയെ നിയമിച്ചത് ഏത് വകുപ്പാണ്? അവിടെ വിദഗ്ധന്മാടരില്ലേ? കമ്മറ്റിക്ക് ഫ്രെയിം ഓഫ് റെഫറന്സ്ല ഇല്ലേ? പരിഗണിക്കുന്ന തെളിവുകളില്ലേ? ശേഖരിക്കുന്ന അഭിപ്രായങ്ങളില്ലേ? തേടുന്ന കണക്കുകളില്ലേ? ഡിസ്‌ക്കസ് ചെയ്യാന്‍ വിദഗ്ധരെ സമീപിക്കില്ലേ? കമ്മീഷനില്‍ തന്നെ വിദഗ്ധരില്ലേ?
മതത്തിന്റെ പ്രതിനിധികളില്ലേ? ഒരു പഴയ സുപ്രീംകോടതി ജഡ്ജി തലവനായില്ലേ? പിന്നെ അവര്ക്കൊ്ന്നും വിവരവും ബോധവുമില്ലെന്നും ഈ റിപ്പോര്ട്ട്ഗ ആവശ്യമില്ലെന്നും പറയുന്നതെന്തിനാണ്? കൃത്യമായ കണക്കും റഫറന്സും വെച്ചല്ലേ കൃഷ്ണയ്യര്‍ റിപ്പോര്ട്ട് എഴുതിയത്? അതോ അത് വായില്‍ തോന്നിയ കോതയ്ക്ക് പാട്ടു പോലെയാണോ? താങ്കള്‍ റിപ്പോര്ട്ട് വായിച്ചോ? റിപ്പോര്ട്ടി ല്‍ പരാമര്ശിതക്കുന്ന ഏതേത് കണക്കുകളാണ് തെറ്റെന്ന് പറയാമോ? ഇവരെ നിയമിച്ച സര്ക്കാ ര്‍ എന്തുകൊണ്ടാണ് ലേഖനം എഴുതിയ മോഹനചന്ദ്രന്‍ നായരേയും മറ്റേ വിദ്ഗ്ധ സാറിനേയും പരിഗണിച്ചില്ല? ലേഖനം വെച്ചാണോ രാജ്യം ഭരിക്കുന്നത്? കൃഷ്ണയ്യര്‍ റിപ്പോര്ട്ട് ആവശ്യമില്ലെന്നും irrelevant ആണെന്ന് ഈ വിദഗ്ധര്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഇവര്‍ മാത്രമാണോ ആസ്ഥാന വിദഗ്ധര്‍? അതോ രാജ്യത്തെ വിദഗ്ധരെ തീരുമാനിക്കുന്ന സൂത്രം താങ്കളുടെ കയ്യില്‍ മാത്രമാണോ ഉള്ളത്? കുട്ടികള്‍ താനേ കുറഞ്ഞുകൊള്ളുമെന്നും ബോധവത്ക്കരണവും നിയന്ത്രണവും തുടരണമെന്ന് പറയുന്ന താങ്കള്ക്ക് ഇങ്ങനെയൊരു റിപ്പോര്ട്ട് മാത്രം അസഹ്യമാകേണ്ട കാര്യമെന്ത്?
Mr.കാളിദാസന്,
ബൂലോകത്തെ 'വെറുക്കപ്പെട്ടവനാകാന്‍' കഠിനപരിശ്രമം നടത്തുന്ന വ്യക്തിയാണെന്നൊക്കെയുള്ള താങ്കളുടെ വീരവാദം തള്ളുന്നു. സത്യത്തില്‍ താങ്കള്‍ എല്ലാ മനുഷ്യരേയുംപോലെ സ്‌നേഹിക്കപ്പെടാന്‍ ഏറെ കൊതിക്കുന്ന ഒരു മനുഷ്യനാണ്. ചെറിയ വിമര്‍ശനങ്ങളോ നേരംപോക്കുകളോ പോലും സഹിക്കാനാവാത്തതും ഈ അമിതവൈകാരികത കൊണ്ടാവാനേ തരമുളളു. ആരുടെ സ്‌നേഹവും വേണ്ടാത്തവന് പരാതികളുമുണ്ടാകാനും പാടില്ല.
താങ്കള്‍ക്കാകട്ടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതികളെ ഉള്ളൂ. എന്തുപറഞ്ഞാലും അത് ആക്ഷേപവും കളിയാക്കലുമായി മാറുന്നു! മമ്മൂട്ടിനായകനെ പോലെ താങ്കള്‍ ഒരു 'സ്‌നേഹമുള്ള സിംഹ'മായി നിലകൊള്ളുകയാണെന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാനാവില്ല! താങ്കള്‍ പിന്തുണയും അംഗീകാരവും ആഗ്രഹിക്കുന്നു. കിട്ടാതെ വരുമ്പോള്‍ പുളിച്ച് മുന്തിരിയുടെ കഥ പറയുന്നു;അത്രയേ ഉള്ളൂ. That is quite natural.
ശരി പറയുന്നവരെ പകര്‍ത്താനും വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും തയ്യാറാവും. ആവശ്യമുള്ളപ്പോള്‍ സ്വന്തംനിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും. വേണ്ടപ്പോള്‍ ഉദ്ധരിക്കും വേണ്ടപ്പോള്‍ കൂട്ടുപിടിക്കും. അതൊക്കെ എന്റെ ശൈലി. അത് എനിക്ക് തന്നെ വിടുന്നതായിരിക്കും ഉചിതം.
നാസിന്റെ കൂടെയോ ബിന്‍ലാദന്റെ കൂടെയോ കാളിദാസന്റെ കൂടെയോ ഞാന്‍ നില്‍ക്കും. അതൊക്കെ എന്റെ സൗകര്യമായി കാണാനുള്ള കരുണയുണ്ടാകണം. ശരിയായ കാര്യങ്ങള്‍ ആരുപറഞ്ഞാലും (ഉദാ-മലപ്പുറത്തെ ജനസംഖ്യാവര്‍ദ്ധനയും 4 സീറ്റും സംബന്ധിച്ച് താങ്കള്‍ പറഞ്ഞതായി സജ്‌നബര്‍ ചൂണ്ടിക്കാട്ടിയത്) ആരു പറഞ്ഞാലും പിന്തുണയ്ക്കും. തെറ്റായ കാര്യം ആരു പറഞ്ഞാലും നിരാകരിക്കാം.
ആരേയും സന്തോഷിപ്പിക്കാന്‍ ഞാനെഴുതില്ലെന്ന് സാറിന് തന്നെ ഇതിനകം ബോധ്യമായിട്ടുണ്ടാവുമല്ലോ. അതേസമയം വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. വ്യക്തിപരമായ സംവാദത്തിനും താല്‍പര്യമില്ല.
സൗഹൃദത്തിനും സ്‌നേഹബന്ധത്തിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍. ബ്‌ളോഗിലെ ചര്‍ച്ച ജീവിതത്തിലെ സുപ്രധാന കാര്യമായി കരുതുന്നുമില്ല. താങ്കള്‍ സൂചിപ്പിച്ച ശ്രീ.ഹുസൈന്റെ കാര്യത്തിലായാലും അങ്ങനെതന്നെ. ആശയതലത്തില്‍ ഞങ്ങള്‍ക്കിടയില്‍ നല്ലതോതില്‍ ഭിന്നതയുണ്ട്. പക്ഷെ വ്യക്തിതലത്തില്‍ അത്തരം പ്രശ്‌നമില്ല. അതുപോലെ തന്നെ താങ്കളുടെ കാര്യത്തിലും. താങ്കള്‍
ഈ വിഷയത്തില്‍ എന്തെങ്കിലും സവിശേഷശ്രദ്ധ ആവശ്യപ്പെടുന്ന കാര്യം പറഞ്ഞില്ലെന്നത് എന്റെ അഭിപ്രായമാണ്. ചില mundane details അവതരിപ്പിച്ചു. അത് മലപ്പുറം ജനസംഖ്യയുടെ കാര്യത്തിലായാലും പിഴ-ശിക്ഷയുടെ കാര്യത്തിലായാലും. എന്നാല്‍ വാസു വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. രണ്ടും വസ്തുതകളാണ്.
സവിശേഷവും ഭിന്നവുമായ എന്തോ അവതരിപ്പിച്ചുവെന്ന് സ്വയം സങ്കല്‍പ്പിക്കുന്നത് താങ്കള്‍ക്ക് ആഹഌദകരമായിരിക്കും. എനിക്കതില്‍ വിഷമമില്ല. ചര്‍ച്ച പോയ ദിശയില്‍ തന്നെ താങ്കളും പോയത്. മുന്നോട്ട് പായുന്ന തീവണ്ടിയില്‍ പിറകോട്ട് തിരിഞ്ഞിരുന്നാല്‍ വിപരീതദിശയില്‍ എത്തിച്ചേരുമെന്ന താങ്കളുടെ തോന്നലിനോട് ആദരവില്ല. ഇവിടെ താങ്കള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ അത് താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വിദ്വേഷപ്രകടനം മാത്രമാണ്. അതാകട്ടെ ചര്‍ച്ചയില്‍ തീരെ അപ്രസക്തവും. So that is it dear.
Dear Mr. kalidasan,
ഹ ഹ ഇപ്പോള്‍ ശൈലിയിലും സാദൃശ്യമായോ?! വളരെ നല്ലത്. Oky okay. അപ്പോള്‍ എല്ലാം പറഞ്ഞപോലെ. മതമൗലികവാദികളുമായി രമ്യതപ്പെടുത്തുന്ന രീതിയില്‍ താങ്കള്‍ നിലപാട് സ്വീകരിക്കുന്നതായി കണ്ടാല്‍ ഞങ്ങള്‍ എതിര്‍ക്കും. മറിച്ച് മതേതര ചേരിയോടൊപ്പം നിലയുറപ്പിച്ചാല്‍ പിന്തുണയ്ക്കും. അതില്‍ വ്യക്തിപരമായി യാതൊന്നുമില്ല, നിലപാടിന്റെ പ്രശ്‌നമാണ്. താങ്കള്‍ മതേതരചേരിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. അതുകൊണ്ടുതന്നെ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഈ ബ്‌ളോഗില്‍ ഇടമുണ്ട്. അഭിപ്രായ ഭിന്നത വരുമ്പോള്‍ ശക്തമായി ഉന്നയിക്കുക, എനിക്കും അതാണിഷ്ടം. എന്നാല്‍ കാര്യങ്ങള്‍ വ്യക്തിപരമായ തലത്തിലേക്ക് കൊണ്ടുപോകാതിരിക്കുക.അത്രമാത്രം.
പ്രിയപ്പെട്ട ബഷീര്‍,
ഇത്തരം പരുഷമായ ഭാഷ സ്വീകാര്യമല്ല. അവസാനത്തെ കമന്റ് നീക്കം ചെയ്യുന്നു. ഇനിയും ഇത്തരം കമന്റുകളിടില്ലെന്ന് പ്രതീക്ഷിക്കുന്നു.
രവിചന്ദ്രന്‍ സര്‍. താങ്കളെയും താങ്കളുടെ ബ്ലോഗിനെയും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരന്‍ ആണ് ഞാന്‍.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, മാതാധിപത്യത്തിനും എതിരെ ഉള്ള താങ്കളുടെ ഇടപെടലുകളെ ബഹുമാനത്തോടെ നോക്കി കാണുന്നു.
താങ്കള്‍ക്ക് എല്ലാ ആശംസകളും.
കാളിദാസ്സനെയും ഞാന്‍ വളരെയധികം ഇഷ്ടപെടുന്നു. സമൂഹ പുരോഗതിക്കായി ബൂലോകത്തില്‍ മികച്ച ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹത്തിനും എന്റെ ആശംസകള്‍.
ഒരേ തോണിയില്‍ സഞ്ചരിക്കേണ്ട നിങ്ങള്‍ തമ്മില്‍ ഇത്രയധികം രൂക്ഷമായി സംവദിക്കുന്നത് കാണുമ്പോള്‍ വിഷമം ഉണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി വിഷയ സംബന്ധമായി സംവദിച്ചാല്‍ ഈ രൂക്ഷത ഒഴിവാക്കാം എന്ന് തോന്നുന്നു. രവി സാറിന്റെ വാദഗതികള്‍ കര്‍ശനമായും യുക്തി കേന്ദ്രീകൃതം ആകുമ്പോള്‍ കാളിദാസ്സന്റെ നിലപാടുകള്‍ അല്പം കൂടി മനുഷ്യത്വപരം ആയി അനുഭവപ്പെടുന്നു .
രണ്ടു പേര്‍ക്കും എല്ലാ ആശംസകളും.
നല്ല പോസ്റ്റ്. കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി. രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന നിയമം പണ്ടേ ഉണ്ടായിരുന്നെങ്കില്‍ ഈ പോസ്റ്റില്‍ ഇത്രയധികം കമന്റ് വരില്ലായിരുന്നു.
വള്ളിക്കുന്നിന്റെ പുതിയ പോസ്റ്റില്‍ നിന്നും http://www.vallikkunnu.com/2011/11/kcbc.html
കരംചന്ദ് ഗാന്ധിയുടെ നാലാം ഭാര്യയില്‍ ജനിച്ച മൂന്നാമത്തെ കുട്ടിയാണ് നമ്മുടെ രാഷ്ട്രപിതാവ്. കൃഷ്ണയ്യര്‍ പോളിസി പ്രകാരം നമ്മുടെ രാഷ്ട്ര പിതാവ് പോലും ഈ ഭൂമിയില്‍ ജനിക്കേണ്ടവനല്ല. വി വി രാമ അയ്യര്‍ - നാരായണി ദമ്പതികളുടെ ഏഴു മക്കളില്‍ ഒരാളായ കൃഷ്ണയ്യരെ ജീവിതത്തില്‍ ആദ്യമായി മന്ത്രിയാക്കിയ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടും അയ്യര്‍ ഭരണഘടന അനുസരിച്ച് ഭൂമി കാണേണ്ടവവനല്ല. എട്ടു മക്കളില്‍ നാലാമനായി പിറന്ന ഇ എം എസ് അയ്യരുടെ തേര്‍ഡ് ലോയില്‍ ആവിയായിപ്പോവേണ്ടിയിരുന്ന ആളാണ്. ജനസംഖ്യ വര്‍ദ്ധനവിന്റെ ദേശീയ ശരാശരി 18 ശതമാനം ആണ്. എന്നാല്‍ കേരളത്തില്‍ അത് അഞ്ചു ശതമാനത്തിനും താഴെയാണ്. കൃഷ്ണയ്യര്‍ പറയാതെ തന്നെ ഓരോ സെന്‍സസിലും ഇത് കുറഞ്ഞു കുറഞ്ഞു വരികയാണ്. അധികം താമസിയാതെ കേരളം ഒരു വൃദ്ധ സംസ്ഥാനം ആയി മാറും എന്ന ആശങ്ക നിലനില്‍ക്കെയാണ് കൃഷയ്യരുടെ തേര്‍ഡ് ലോ വരുന്നത്!!!.
'ജീവസമൃദ്ധി' പരിപാടിക്ക് അല്പം പബ്ലിസിറ്റി നല്‍കാനാണ് ഈ പോസ്റ്റ് എന്ന് ആരും ധരിക്കരുത്. KCBC യുടെ ഈ പടപ്പുറപ്പാടിനോട് ഒട്ടും യോജിപ്പില്ല എന്ന് പറയുകയാണ് ഈ പോസ്റ്റിന്റെ പ്രധാന ഉദ്ദേശം. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മതവിഭാഗങ്ങള്‍ ചേരി തിരിഞ്ഞു ഇത്തരം സര്‍ക്കസ്സുകള്‍ കളിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്. കേരളത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുക എന്നത് മാത്രമാണ് KCBC യുടെ ലക്‌ഷ്യമെങ്കില്‍ മതം നോക്കാതെ അവാര്‍ഡ് കൊടുക്കാന്‍ അവര്‍ തയ്യാറാകണം. കൂടുതല്‍ കുട്ടികളുള്ള ഹിന്ദുവിനും മുസ്ലിമിനുമൊക്കെ പൊന്നാടയും കാശും കൊടുക്കണം. അതല്ല ക്രിസ്ത്യാനികളുടെ എണ്ണം കൂട്ടുക മാത്രമാണ് ഉദ്ദേശമെങ്കില്‍ ഇന്ത്യയെപ്പോലൊരു മതേതര സമൂഹത്തില്‍ അതൊരു നല്ല കീഴ്വഴക്കമല്ല എന്ന് മാത്രമേ പറയാന്‍ പറ്റൂ. ഭ്രൂണഹത്യക്കും ഗര്‍ഭഛിദ്രത്തിനും എതിരെ എല്ലാ മതവിശ്വാസികളെയും പോലെ സമരം ചെയ്യുവാനുള്ള അവകാശം കെ സി ബി സിക്കുണ്ട്. പക്ഷേ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ മതം നോക്കി മാത്രമാണ് നല്‍കുന്നതെങ്കില്‍ അത് ഇത്തരം സമരങ്ങളുടെ മതേതര മുഖത്തെ ഇല്ലാതാക്കും. അതിനാല്‍ നവംബര്‍ പതിനാലിന്റെ ജീവസമൃദ്ധി ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് കെ സി ബി സിയോട് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രിയപ്പെട്ട അഷ്‌റഫ്,
ലോകത്തെ ചില പ്രതിഭകളെ കണ്ടെത്തി അത്രയും നമ്പര്‍ പ്രസവം നടന്നില്ലയിരുന്നെങ്കില്‍ അവരെ ലോകത്തിന് ലഭിക്കില്ലായിരുന്നുവെന്ന മതപ്രചരണം തീര്‍ത്തു ബാലിശമാണ്. KCBC യൊക്കെ ഭിത്തികളില്‍ ഈ പരസ്യം പതിപ്പിച്ചു തുടങ്ങിയത്രെ. കൃത്യസമയത്ത് ഒഴിവാക്കിയിരുന്നെങ്കില്‍ എത്ര ഇരുണ്ട വ്യക്തിത്വങ്ങള്‍ ഈ ലോകത്തേ വരില്ലായിരുന്നുവെന്ന് ഓര്‍ക്കണം. പ്രസവം നീട്ടിയതു മൂലം ലോകത്തെത്തിയ അധമര്‍ അസംഖ്യം. കൂടുതല്‍ പ്രസവിച്ചുകൊണ്ടിരുന്നാല്‍ പ്രതിഭ വിരിയുമെന്നാണോ വാദം?! പിന്നെന്തിന് ആറും ഏഴുമാകുമ്പോള്‍ നിറുത്തുന്നു? പ്രസവം കൂട്ടിയാല്‍ പ്രതിഭ വിരിയുമെങ്കില്‍ ജനസംഖ്യ കൂടിയ രാജ്യങ്ങളില്‍ പ്രതിഭകളെ തട്ടി നടക്കാനാവാത്ത സ്ഥിതി ഉണ്ടാകേണ്ടതാണ്. ജനസംഖ്യ കൂടുമ്പോള്‍ Probability theory അനുസരിച്ച് എല്ലാത്തരം(പ്രതിഭ, ക്രിമിനല്‍, മന്ദബുദ്ധി, കള്ളന്‍, വികലാംഗര്‍, രോഗി,...etc) വ്യക്തിത്വങ്ങളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. എനിക്കിതേ പറയാനുള്ളു: ദയവായി പ്രസവം ഒരിക്കലും നിറുത്തരുത്: നിങ്ങളുടെ 'തനിക്കൊണ'മുള്ള യഥാര്‍ത്ഥ കുട്ടി ഇനിയും വരാനിരക്കുന്നതേയുള്ളു!
കേരളത്തിലെ വമ്പന്‍ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഇന്നിവിടുത്തെ കുട്ടകളുടെ എണ്ണം കുറവായി തോന്നുന്നത്. നേരെ മറിച്ച് ഇറാക്കിനേപ്പോലൊരു വലിയരാജ്യത്തുള്ളതിനേക്കാള്‍ കുട്ടികള്‍ കേരളത്തിലുണ്ട്. കേരളത്തില്‍ "സ്വര്‍ണ്ണം വിളയിക്കാന്‍"വേണ്ടതിലും മൂന്നരട്ടിയിലധികം ക്രിയാശേഷിയും കായികശേഷിയുമുള്ള യുവത ഇവിടെയുണ്ട്. ആനുപാതത്തില്‍ കുറവ് കാണുന്നതിന് കാരണം 1901-2001 ഘട്ടത്തില്‍ കേരളത്തിലെ ജനസംഖ്യ 5 ഇരട്ടി വര്‍ദ്ധിച്ചതു മൂലമാണ്. 1971 ന് ശേഷമാണ് നാം ഇക്കാര്യത്തില്‍ കാര്യമായ നിയന്ത്രണം കൈവരിക്കുന്നതില്‍ വിജയിച്ച് തുടങ്ങിയത്. അതിന് മുമ്പ് ഇപ്പോള്‍ കൂടുതലാണെന്ന് പറയുന്ന ഇന്ത്യന്‍ ദേശീയ വര്‍ദ്ധന നിരക്കിന്റെ ഏതാണ്ട് ഇരട്ടി വര്‍ദ്ധനയാണ് കേരളത്തില്‍ പലപ്പോഴും സംഭവിച്ചുകൊണ്ടിരുന്നത്. പഴയ തലമുറയില്‍പ്പെട്ട പലരും അതിന് മുമ്പ് ജനിച്ചവരാണ്.
പിന്നെ നാം താഴെ വന്നെങ്കില്‍ അത് ഔദാര്യമായി കാണേണ്ടതില്ല, മറിച്ച് നമുക്ക് വേറെ ഗത്യന്തരമില്ലായിരുന്നു എന്നതാണ് വാസ്തവം. അതൊക്കെ ചൂണ്ടിക്കാട്ടി ഇന്ന് 3.33 കോടിയില്‍ നിന്ന് വിമ്മുന്ന ഈ ഇട്ടാവട്ടത്തില്‍ 'പ്രസവോല്‍സവം' സംഘടിപ്പക്കുന്നവരേയും അത് ഒരു വിഭാഗക്കാര്‍ മാത്രമായി പരമിതപ്പെടുത്തരുതെന്നും എല്ലാവരും തുടങ്ങണമെന്നും വാശി പിടിക്കുന്നവരും തീര്‍ച്ചയായും ശരാശരി മലയാളിയെ അലോരസപ്പെടുത്തേണ്ടതാണ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും ഈ അപകടകരമായ മതവാദം ക്ഷണിച്ചുവരുത്തുന്ന ആപത്ത് മുന്നില്‍കാണാന്‍ കഴിയും. നാംവര്‍ഷങ്ങളായി നേടിയെടുത്തു വരുന്ന നേട്ടങ്ങള്‍ തുലയ്ക്കാനാണ് പലരും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. മതസംഖ്യ ആസൂത്രിതമായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം സംഘടിതമതങ്ങളുടെ ഭാഗത്തു നിന്ന് ഈ കേരളത്തില്‍ നടക്കുന്നുണ്ടെന്ന വാദം 100% ശരിയാണെന്ന് സമാകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
പ്രിയ കാളിദാസൻ,
താങ്കൾ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങൾ തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും, ജനനനിരക്കുവർദ്ധനയ്ക്ക് പ്രോത്സാഹനം നൽകുന്നവരെയാണ് ശിക്ഷിക്കേണ്ടത് എന്നുള്ളതിനോട് യോജിക്കുന്നു. ശ്രീ സജ്നുബാറിനു നൽകിയ മറുപടിയിൽ മതസ്പർദ്ധ സൃഷ്ടിക്കുന്നവർക്കെതിരെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ പ്രയോഗിക്കേണ്ടതെന്നും താങ്കൾ പറയുന്നു. നിലവിലുള്ള അത്തരം വകുപ്പുകൾ വച്ച് ഇത് കോടതികൾ ഒരു ശിക്ഷയായി പരിഗണിക്കും എന്ന് താങ്കൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ ? നിയമങ്ങളിലുള്ള ഏകദേശ ധാരണ വെച്ച് എനിക്കങ്ങനെ വിശ്വസിക്കാനാവുന്നില്ല.
ഒരുപാട് കമന്റുകളായി. ആദ്യമായി ഈ പോസ്റ്റില്‍ എത്തിപ്പെടുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് എല്ലാ കമന്റുകളും വായിക്കാന്‍ കഴിയില്ല. എന്തെങ്കിലും ഇവിടെ അഭിപ്രായം എഴുതിയാല്‍ ആരെങ്കിലും തെറി പറയും എന്ന പ്രശ്നവുമുണ്ട്. എന്തായാലും എന്റെ അഭിപ്രായം ധൈര്യപൂര്‍വ്വം എഴുതുന്നു. ഇതിന് മറുപടിയായി തെറി ടൈപ്പ് ചെയ്യുന്നവര്‍ ഓര്‍ക്കുക. ഞാന്‍ വീണ്ടും ഇങ്ങോട്ട് വരികയില്ല. അത്കൊണ്ട് ആ തെറി ഞാന്‍ കാണുകയില്ല്ല.
കേരളത്തില്‍ ഇന്ന് ഒരു വൃത്തിയും വെടിപ്പും ഉള്ളത് ഇവിടെ കുടുംബാസൂത്രണം വിജയിച്ചത്കൊണ്ടാണ്. തമിഴ്നാട്ടില്‍ എവിടെ പോയാലും ഒക്കത്ത് കുഞ്ഞുങ്ങളെയും കൊണ്ട് പണിയെടുക്കുന്ന ഗര്‍ഭിണികളായ അമ്മമാരെ കാണാം. കേരളത്തിലും മുന്‍പ് ഇമ്മാതിരി സ്ത്രീകളെ റോഡ് പണിക്കും ആക്രിസാധനങ്ങള്‍ പെറുക്കാനും ഒക്കെ കാണാമായിരുന്നു. സന്താനങ്ങള്‍ എങ്ങനെ വളരണം എന്ന് അവര്‍ക്ക് ഒരു സങ്കല്പവും ഇല്ലാത്തത്കൊണ്ട് കുടുംബാസൂത്രണം അവിടെ ഏശിയില്ല. ഇങ്ങനെ കുറെ ശിശുക്കള്‍ പെരുകിയത്കൊണ്ട് എന്താണ് കാര്യം.
ഈ ലോകത്ത് മനുഷ്യന്‍ മാത്രമേ ജനിക്കുകയും ജീവിയ്ക്കുകയും മരിക്കുകയും ചെയ്യുന്നുള്ളൂ. ദൈവം എന്നൊന്ന് ഉണ്ടെങ്കില്‍ ആ ദൈവവും മനുഷ്യരെ മനുഷ്യന്‍ എന്ന നിലയില്‍ മാത്രമേ കാണുകയുള്ളൂ. ഇവന്‍ എന്റെ മതക്കാരന്‍ , അല്ല്ലെങ്കില്‍ ആ മതക്കാരന്‍ , എന്റെ മതത്തില്‍ എണ്ണം കൂട്ടണം എന്നൊക്കെ മനുഷ്യന്റെ അല്പചിന്തകളാണ്. ദൈവത്തെ ചൊല്ലിയാണല്ലൊ മതക്കാര്‍ ഈ പാട് പെടുന്നത്. എന്നാല്‍ മനുഷ്യരെ മതവിഭാഗങ്ങളായി കാണാന്‍ ദൈവം മനുഷ്യനെ പോലെ അല്പനല്ല. മനുഷ്യനെ സമഗ്രമായിട്ട് മാത്രമേ ദൈവത്തിന് കാണാന്‍ കഴിയൂ. അല്ലെങ്കില്‍ എന്തോന്ന് ദൈവം.
ജനനനിയന്ത്രണം എന്നത് ദൈവത്തിനോ പ്രകൃതിക്കോ എതിരല്ല എന്ന് മാത്രമല്ല പ്രകൃതി തന്നെ അത് നിയന്ത്രിക്കുന്നുണ്ട്. ഉദാഹരണത്തിന് പുരുഷന്റെ ഓരോ തുള്ളി ശുക്ലത്തിലും ലക്ഷക്കണക്കിന് ബീജാണുക്കള്‍ ഉണ്ട്. ഒരു സ്ത്രീയ്ക്ക് ആര്‍ത്തവം നിലയ്ക്കുന്നത് വരെ എല്ലാ മാസത്തിലും ഓരോ അണ്ഡം വീതം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എല്ലാ ബീജങ്ങളും അണ്ഡങ്ങളും സംയോജിച്ച് സിക്താണ്ഡങ്ങളായി രൂപപ്പെട്ട് ശിശുക്കളാകണം എന്ന് ദൈവമോ പ്രകൃതിയോ തീരുമാനിച്ചിട്ടില്ല. അത് അസാധ്യമാക്കും വിധം പ്രകൃതി തന്നെ ജനനം നിയന്ത്രിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും.
പിന്നെ ആളുകള്‍ മക്കളെ ജനിപ്പിക്കുന്നത് വാര്‍ദ്ധക്യത്തില്‍ തങ്ങളെ നോക്കാന്‍ മക്കള്‍ വേണം എന്നൊരു സ്വാര്‍ത്ഥതയുടെ പുറത്താണ്. ഇന്നത്തെ പരിസ്ഥിതിയില്‍ നാമൊന്ന് നമുക്കൊന്ന് എന്ന സമീപനമായിരിക്കും നല്ലത് എന്നുകൂടി പറഞ്ഞുവെക്കുന്നു. ദാര്‍ശനികമായി പറഞ്ഞാല്‍ ജീവിതം ഒരു ട്രാപ്പ് ആണെന്ന് കാണാം. എന്താണ് ജീവിതം നമുക്ക് നല്‍കുന്നത്? കുറെ ദു:ഖങ്ങള്‍ , അനിശ്ചിതത്വം പിന്നെ ഇച്ചിരി സന്തോഷങ്ങളും.
എന്നാ ശരി, ഗുഡ് ബൈ ...
Dear Viddimaan,
>>>ജനനനിരക്കുവർദ്ധനയ്ക്ക് പ്രോത്സാഹനം നൽകുന്നവരെയാണ് ശിക്ഷിക്കേണ്ടത് എന്നുള്ളതിനോട് യോജിക്കുന്നു. ശ്രീ സജ്നുബാറിനു നൽകിയ മറുപടിയിൽ മതസ്പർദ്ധ സൃഷ്ടിക്കുന്നവർക്കെതിരെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ പ്രയോഗിക്കേണ്ടതെന്നും താങ്കൾ പറയുന്നു.<<<
മതസ്പർദ്ധ സൃഷ്ടിക്കുന്നതരത്തില്‍ പ്രകോപനപരമായ പ്രവര്‍ത്തികളും പ്രസംഗങ്ങളും ഉണ്ടാക്കാന്‍ പാടില്ല എന്ന നിയമമുണ്ട് അതുകൊണ്ടാണ് അത് ലങ്കിക്കുന്നവര്‍ക്കെതിരെ നിയമ വകുപ്പുകള്‍ പ്രയോഗിക്കുന്നത്. ഇതുപോലെ നമ്മള്‍ uncontrolled reproduction പ്രോല്‍സാഹിപ്പിക്കുന്നവരെ നിയമം കൊണ്ട് നേരിടെനമെങ്കില്‍ ഇത്രെ പ്രോദ്യുസ് ചെയ്യാം എന്നാ നിയമം വേണ്ടേ?. അല്ലാതെ മറ്റെതിന്കിലും നിയമം വച്ച് ഇതിനെതിരെ എന്തു ചെയ്യാന്‍ പറ്റും?. എന്ധെ ഇപ്പൊ ആരും ഒന്നും ചെയ്യാത്തത്?..................നന്ദി.
'ചന്ദ്രനില്‍ ചാടുമ്പോള്‍'
വിഡ്ഡിമാന്‍ സാറേ,
സാറിവിടെ പുതിയാതെന്ന വിചാരിക്കുന്നു. ഈ പോസ്റ്റ് ആദ്യേമേ ഫോളോ ചെയ്യണ്. അടിച്ചോടിച്ച് വിട്ടവനൊക്കെ തിരിച്ചു വന്നതുകൊണ്ട് പറയുകാ. പൊറത്താക്കിയാ നാണോം മാനമുളളവനാണെങ്കില്‍ രണടുവട്ടം ആലോചിക്കും. നാണംകെട്ടവന്‍മാര്‍ വീണ്ടും മണത്തുവരും. ശിക്ഷയെക്കുറിച്ചൊന്നും ഇവിടെ തര്‍ക്കം നടന്നില്ല. കേരളത്തില്‍ അതനെ ആരും താങ്ങുന്നതായും കേട്ടില്ല. അങ്ങനെ നിര്‍ദ്ദേശിച്ച കൃഷ്ണയ്യരും കൂട്ടരും നെയമസഭയ്ക്ക് തീരുമാനിക്കാമെന്നാ പറഞ്ഞത്. അപ്പോ അതൊന്നും പ്രശനമല്ല. ചര്‍ച്ചയൊക്കെ വേറെയാരുന്നു. ഒന്നും പറയാനില്ലവന്‍മാര് അമ്മച്ചിമാരേപോലെ അതുമിതും പറഞ്ഞോണ്ടിരിക്കും. ഓരോ വല്യ അഭിപ്രായക്കാര് വ്‌നിരിക്കുന്നു. അണ്ടിം മാങ്ങേ അറിയാതെ ചര്‍ച്ചയില്‍ കേറി ഹെഡ് യെ്തിട്ട് പണ്ടം കലങ്ങി പരവശമായപ്പോള്‍ പട്ടിയുടെ പടം വെച്ച് തിരിച്ചുവന്നവന്‍മാരും പറയുന്നത് അഭിപ്രായം പറയുന്നെന്നാ. എന്താടോ അഭിപ്രായം ചിച്ച പാടില്ല ചിച്ച പാടില്ല അതാ ഞമ്മന്റെ അബിപ്രായം. സ്വനതം സൈറ്റ് അടിച്ചുമാറ്റി കുറ്റം വിവേകിന്റെ മേല്‍ ചുമത്തിയവരും പറയു്‌ന അബിപ്രായം പറയുന്നു
റബ്ബേ എന്താ അഭിപ്രായം, കൊടുക്കെടാ അവനൊരു പൂവന്‍പഴം.
വിഡ്ഡിമാന്‍ സാറേ,
ചിച്ചയേക്കുറിച്ചിവിടെ ആരും ചര്‍ച്ചിച്ചില്ല. അതു പറഞ്ഞ മഹപാപിയുടെ മേല്‍ ഇടിത്തീ വീഴട്ടേ. കാലപാമ്പബനെ കൊത്തട്ടെ.
മുസ്ലിം ഭൂരിപക്ഷ രാശ്യങ്ങളിലെ പെണ്ണുങ്ങള്‍ പേറു നിറുത്തി എന്നും, പകരം ഇന്‍ഡ്യപോലുള്ള ന്യൂനപശരാശ്യങ്ങളില്‍ അധികാരം പിടിച്ചടക്കാന്‍ ലശ്യമിട്ട് മുസ്ലിം പെണ്ണുങ്ങള്‍ ഇപ്പോഴും പന്നികളേപ്പോലെ പെറ്റു കൂട്ടുന്നു എന്നുമാണ്‌ഉസ്താദിബിടെ അരുളിചെയ്തത്. ദോശം പറയരുതല്ലോ 12 പെറ്റിരുന്നത് പത്താക്കി കുറച്ചിട്ടുണ്ട്. അതും ഉസ്ഥാദ് എടുത്ത് പറഞ്ഞിരുന്നു. ഒന്നരയും ഒന്നേകാലും പെറുന്ന ക്രിസ്ത്യാനിയും ഹിന്ദുവും പേറിന്റെ തോത് രണ്ടേ അരയ്ക്കാലാക്കി ഉയര്‍ത്തണമെന്ന് മറ്റൊരു ബിദഗ്ദ്ധനും പറഞ്ഞു. അതുമാതര്മേ ഇബിടെ ചര്‍ച്ചിച്ചുള്ളു. പൊട്ടന്‍ പച്ചക്കത് പുടികിട്ടിയില്ല ഇതു ബരെ.
ബഷീറിക്കയാണീ പോസ്റ്റിന്റെ മഹത്വം. അടിച്ച്ചോടികുമ്പോള്‍ കിറ്റുന സമ്മാനം പൂവമ്പഴം ആക്കുനത് മോശമണിക്കാ. കുറഞ്ഞ പക്ഷം ഒരു ഏത്തപ്പഴമെങ്കിലും കൊടുക്കണം. മലപ്പുറം കാക്കാന്‍മാര്‍ ഏത്തപഴമണു പഥ്യമെന്ന് കേട്ടിട്ടുണ്ട്. അണ്ടീം ഏത്തപഴവും തമ്മിലുള്ള വ്യതായസം ഏതയലും കാക്കാകുണ്ടന്‍മാര്‍ക്ക് നന്നായി അറിയാം.
Post a Comment